<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mullappalli ramachandran &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mullappalli-ramachandran/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 18 Dec 2020 13:23:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mullappalli ramachandran &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വീഴ്ച സംഭവിച്ചു; പരാജയത്തിന്റെ പൂര്&#x200d;ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു-മുല്ലപ്പള്ളി</title>
		<link>https://www.chandrikadaily.com/mullappally-about-local-body-election-result.html</link>
					<comments>https://www.chandrikadaily.com/mullappally-about-local-body-election-result.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 18 Dec 2020 13:23:38 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[KERALA LOCAL BODY ELECTION]]></category>
		<category><![CDATA[mullappalli ramachandran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=172714</guid>

					<description><![CDATA[വിജയത്തിന് പിതൃത്വം അവകാശപ്പെടാന്&#x200d; ഒരുപാട് പേരുണ്ടാകും എന്നാല്&#x200d; പരാജയം അനാഥനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഇരുപതില്&#x200d; 19 സീറ്റ് ലഭിച്ചിട്ട് വന്നപ്പോള്&#x200d; തനിക്കാരും പൂച്ചെണ്ട് തന്നില്ല.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്&#x200d; എന്ന നിലയില്&#x200d; തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്&#x200d;ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d;. വിജയത്തിന് പിതൃത്വം അവകാശപ്പെടാന്&#x200d; ഒരുപാട് പേരുണ്ടാകും എന്നാല്&#x200d; പരാജയം അനാഥനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഇരുപതില്&#x200d; 19 സീറ്റ് ലഭിച്ചിട്ട് വന്നപ്പോള്&#x200d; തനിക്കാരും പൂച്ചെണ്ട് തന്നില്ല. തെരഞ്ഞെടുപ്പ് വിജയം കൂട്ടായ പ്രവര്&#x200d;ത്തനമാണെന്നാണ് അന്ന് പറഞ്ഞതെന്നും കൂട്ടായ നേതൃത്വത്തില്&#x200d; വിശ്വസിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.</p>
<p>തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തില്&#x200d; യാതൊരു നൈരാശ്യവുമില്ല. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഒഴിച്ചാല്&#x200d; ഒരു തദ്ദേശ തെരഞ്ഞെടുപ്പിലും വിജയം നേടാന്&#x200d; സാധിച്ചില്ല എന്ന യാഥാര്&#x200d;ത്ഥ്യം ഞങ്ങള്&#x200d;ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വം മാറണമെന്ന് സുധാകരന്&#x200d; പറഞ്ഞിട്ടില്ലെന്നും അദ്ദേഹം നടത്തിയത് ക്രിയാത്മത വിമര്&#x200d;ശനമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.</p>
<p>ആര്&#x200d;എംപി വിഷയത്തില്&#x200d; വിവാദത്തിലേക്കൊന്നും പോകുന്നില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. വടകരയില്&#x200d; നിന്ന് മാത്രമല്ല കണ്ണൂരില്&#x200d; നിന്നും അഞ്ച് തവണ വിജയിച്ചിട്ടുണ്ട്. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്&#x200d; ശക്തമായ നിലപാടെടുത്തയാളാണെന്നും ഓര്&#x200d;മകള്&#x200d; ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&#8216;ഞാന്&#x200d; അത്രവലിയ തെറ്റ് വല്ലതും ചെയ്തോ? പറയൂ, ഞാന്&#x200d; ചെയ്ത തെറ്റെന്താണ്. ഞാന്&#x200d; ആ തെറ്റ് ഇപ്പോള്&#x200d; തന്നെ തിരുത്താം. ഒരു മാനിനെ ചെന്നായ്ക്കള്&#x200d; ആക്രമിക്കും പോലെയാണ് നിങ്ങള്&#x200d; എന്നെ ആക്രമിച്ചത്. എന്നെ മാത്രം ഒറ്റപ്പെടുത്തി ആക്രമിച്ചു.&#8217;- മുല്ലപ്പള്ളി വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; പറഞ്ഞു.</p>
<p>2015 നേക്കാള്&#x200d; നേട്ടം കൈവരിക്കാനായെങ്കിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല എന്നാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി വിലയിരുത്തിയത്. പ്രബുദ്ധ കേരളത്തില്&#x200d; ഒരിടത്തും പൊതു രാഷ്ടീയം ചര്&#x200d;ച്ചയായില്ല എന്നത് ദൗര്&#x200d;ഭാഗ്യകരമാണ്. ജനങ്ങള്&#x200d;ക്കിടയില്&#x200d; തെറ്റിധാരണയുണ്ടാക്കുന്ന പ്രചരണങ്ങളെ ഫലപ്രദമായി നേരിടാന്&#x200d; സാധിച്ചില്ല എന്ന പൊതു വിലയിരുത്തലാണ് രാഷ്ട്രീയകാര്യ സമിതിയില്&#x200d; ഉണ്ടായത്.</p>
<p>ജനുവരി 6,7 തീയതികളില്&#x200d; രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്&#x200d;, എംപിമാര്&#x200d;, എംഎല്&#x200d;എമാര്&#x200d;, ഡിസിസി പ്രസിഡന്റുമാര്&#x200d; എന്നിവരുടെ വിശദമായ യോഗം ചേരും. നാളെ കെപിസിസി സെക്രട്ടറിമാരുടേയും ജില്ലയുടെ ചുമതലയുള്ള സെക്രട്ടറിമാരുടേയും യോഗം കെപിസിസി ആസ്ഥാനത്ത് ചേരും. വിവാദങ്ങള്&#x200d; പുറത്ത് പറഞ്ഞ് വാര്&#x200d;ത്തകളില്&#x200d; ഇടംനേടാനില്ലെന്നും പ്രവര്&#x200d;ത്തകരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mullappally-about-local-body-election-result.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസ് നിയമ ഭേദഗതി; മുഖ്യമന്ത്രി മാധ്യമങ്ങളെ നിശബ്ദമാക്കുന്നുവെന്ന് മുല്ലപ്പള്ളി</title>
		<link>https://www.chandrikadaily.com/mullappally-against-police-act.html</link>
					<comments>https://www.chandrikadaily.com/mullappally-against-police-act.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 22 Nov 2020 09:27:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mullappalli ramachandran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168752</guid>

					<description><![CDATA[ബിജെപിയുടെ മാധ്യമവിരുദ്ധ നയങ്ങളാണ് കേരളത്തില്&#x200d; മുഖ്യമന്ത്രി നടപ്പാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതിയിലൂടെ മുഖ്യമന്ത്രി മാധ്യമങ്ങളെ നിശബ്ദമാക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d;. സൈബര്&#x200d; ആക്രമങ്ങള്&#x200d; തടയാനെന്ന പേരില്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; പൊലീസ് ആക്ട് ഭേദഗതിയിലൂടെ നടപ്പാക്കിയ കരിനിയമം മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്നതും നിര്&#x200d;ഭയമായ അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കുന്നതുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; വിമര്&#x200d;ശിച്ചു. ഇത് തികഞ്ഞ ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സ്വര്&#x200d;ണ്ണക്കടത്ത്, മയക്കുമരുന്ന് ഇടപാട്, കള്ളപ്പണം വെളുപ്പിക്കല്&#x200d;, ബിനാമി ഭൂമി ഇടപാട് ഉള്&#x200d;പ്പെടെ ഗുരുതരമായ ആരോപണങ്ങളും തെളിവുകളും ഓരോ ദിവസവും സര്&#x200d;ക്കാരിനെയും മന്ത്രിമാരെയും കേന്ദ്രീകരിച്ചാണ് പുറത്ത് വരുന്നത്. ഇതില്&#x200d; പലതും മാധ്യമങ്ങളാണ് പുറത്തു കൊണ്ടുവന്നത്. സര്&#x200d;ക്കാരിനെതിരായ എതിര്&#x200d; ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഈ പത്രമാരണ നിയമം. സര്&#x200d;ക്കാരിനെ വിമര്&#x200d;ശിക്കുന്നവരെ ജയിലിടക്കുക എന്ന ഫാസിസ്റ്റ് നടപടിയാണ് മുഖ്യമന്ത്രി നടപ്പാക്കിയതെന്നും മുല്ലപ്പള്ളി വിമര്&#x200d;ശിച്ചു.</p>
<p>അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന 2000ലെ ഐടി ആക്ടിലെ 66 എ, 2011 ലെ കേരള പോലീസ് ആക്ട് 118(ഡി) വകുപ്പുകള്&#x200d; സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇത്തരമൊരു കരിനിയമത്തെ കുറിച്ച് സീതാറാം യെച്ചൂരി എന്തുകൊണ്ട് പ്രതികരിക്കാന്&#x200d; തയ്യാറായില്ല. യെച്ചൂരിയുടെ മൗനം ഈ കരിനിയമത്തെ പൂര്&#x200d;ണ്ണമായും അനുകൂലിക്കുന്നതിന് തുല്യമാണ്. ഇത് ദൗര്&#x200d;ഭാഗ്യകരമാണ്. മാധ്യമസ്വാതന്ത്ര്യം തകര്&#x200d;ക്കുന്ന നരേന്ദ്ര മോദിയുടെ പാതയില്&#x200d; തന്നെയാണ് മുഖ്യമന്ത്രിയും സഞ്ചരിക്കുന്നത്. വിമര്&#x200d;ശനങ്ങളെ അസഹിഷ്ണുതയോടെ നേരിടുന്ന ഏകാധിപതികളാണ് ഇരുവരും. ബിജെപിയുടെ മാധ്യമവിരുദ്ധ നയങ്ങളാണ് കേരളത്തില്&#x200d; മുഖ്യമന്ത്രി നടപ്പാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mullappally-against-police-act.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഴിമതിയുടെ ശരശയ്യയില്&#x200d; കിടക്കുന്ന പിണറായിക്ക് സമനില തെറ്റിയെന്ന് മുല്ലപ്പള്ളി</title>
		<link>https://www.chandrikadaily.com/mullappally-against-pinarayi-4.html</link>
					<comments>https://www.chandrikadaily.com/mullappally-against-pinarayi-4.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 21 Nov 2020 06:13:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mullappalli ramachandran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168574</guid>

					<description><![CDATA[ബാര്&#x200d;കോഴ കേസില്&#x200d; ജോസ് കെ മാണിക്കെതിരെ ഉയര്&#x200d;ന്ന ആരോപണത്തില്&#x200d; എന്തു കൊണ്ട് അന്വേഷണം നടക്കുന്നില്ലെന്ന് മുല്ലപ്പള്ളി ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അഴിമതിയുടെ ശരശയ്യയില്&#x200d; കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയെന്ന് കെപിസിസി അധ്യക്ഷന്&#x200d; മുല്ലപ്പള്ളി രാമചന്ദ്രന്&#x200d;. ഏത് നിമിഷവും ജയിലില്&#x200d; പോകുമെന്ന അവസ്ഥയിലുള്ള പിണറായി പ്രതിപക്ഷ നേതാക്കളെ തെരഞ്ഞു പിടിച്ച് സ്വഭാവഹത്യ നടത്താന്&#x200d; ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.</p>
<p>പ്രതികാര നടപടികളിലൂടെ പ്രതിപക്ഷത്തെ അശക്തരാക്കാന്&#x200d; സാധിക്കില്ല. പിണറായി സര്&#x200d;ക്കാരിന്റെ അഴിമതി തുറന്നു കാട്ടിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഇടതു മുന്നണി നാല് തവണ അന്വേഷിച്ച് ക്ലീന്&#x200d; ചിറ്റ് കൊടുത്ത കേസാണ് വീണ്ടും അന്വേഷിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്&#x200d; കണ്ട് സോളാര്&#x200d;, ബാര്&#x200d;കോഴ കേസുകള്&#x200d; വീണ്ടും സജീവമാക്കാനുള്ള സര്&#x200d;ക്കാര്&#x200d; നീക്കത്തിനെതിരെയാണ് മുല്ലപ്പള്ളി ആഞ്ഞടിച്ചത്.</p>
<p>ബാര്&#x200d;കോഴ കേസില്&#x200d; ജോസ് കെ മാണിക്കെതിരെ ഉയര്&#x200d;ന്ന ആരോപണത്തില്&#x200d; എന്തു കൊണ്ട് അന്വേഷണം നടക്കുന്നില്ലെന്ന് മുല്ലപ്പള്ളി ചോദിച്ചു. രണ്ട് മന്ത്രിമാര്&#x200d;ക്ക് മഹാരാഷ്ട്രയില്&#x200d; ബിനാമി ഭൂമിയുണ്ടെന്ന ആരോപണം എന്തുകൊണ്ട് മുഖ്യമന്ത്രി അന്വേഷിക്കാത്തതെന്ന് മുല്ലപ്പള്ളി ചോദിച്ചു. ഈ മന്ത്രിമാര്&#x200d; ആരാണെന്ന് വ്യക്തമായ സൂചനയുണ്ട്. കൂടുതല്&#x200d; തെളിവുകള്&#x200d; ആവശ്യമുള്ളതിനാല്&#x200d; അവരുടെ പേരുകള്&#x200d; ഇപ്പോള്&#x200d; പറയുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മഹാരാഷ്ട്രയിലെ സിന്ധുദുര്&#x200d;ഗ്ഗ് ജില്ലയില്&#x200d; രണ്ട് മന്ത്രിമാര്&#x200d;ക്ക് കണ്ണൂര്&#x200d; സ്വദേശിയായ ബിനാമിയുടെ പേരില്&#x200d; 200 ഏക്കര്&#x200d; ഭൂമിയുണ്ടെന്ന് ഒരു മാധ്യമം റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mullappally-against-pinarayi-4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട്ടിലെ ഏറ്റുമുട്ടല്&#x200d; വ്യാജമെന്ന് മുല്ലപ്പള്ളി</title>
		<link>https://www.chandrikadaily.com/mullappalli-ramachandran-about-maoist.html</link>
					<comments>https://www.chandrikadaily.com/mullappalli-ramachandran-about-maoist.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 03 Nov 2020 06:44:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[maoist attack]]></category>
		<category><![CDATA[mullappalli ramachandran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165724</guid>

					<description><![CDATA[
ഇന്ന് രാവിലെയാണ് വയനാട്ടില്&#x200d; മാവോയിസ്റ്റുകളും പൊലീസും തമ്മില്&#x200d; ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്&#x200d; ഒരാള്&#x200d; കൊല്ലപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>കല്&#x200d;പറ്റ: വയനാട്ടില്&#x200d; നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d;. യുവാക്കളെ വെടിവെച്ചു കൊല്ലുന്നത് ഒന്നിനും പരിഹാരമല്ല. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത്. ലാത്തികൊണ്ടും തോക്കുകൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടത്. ഏറ്റുമുട്ടലിനെ ശക്തമായി അപലപിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.</p>
<p>എല്&#x200d;ഡിഎഫ് അധികാരത്തില്&#x200d; വന്നതിന് ശേഷം 10 ഏറ്റുമുട്ടലുകള്&#x200d; നടന്നു. ആദിവാസി ഊരുകളില്&#x200d; സാമ്പത്തിക സുരക്ഷിതത്വമില്ല. അതിനാണ് പരിഹാരം വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.</p>
<p>ഇന്ന് രാവിലെയാണ് വയനാട്ടില്&#x200d; മാവോയിസ്റ്റുകളും പൊലീസും തമ്മില്&#x200d; ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്&#x200d; ഒരാള്&#x200d; കൊല്ലപ്പെട്ടു. വയനാട് പടിഞ്ഞാറത്തറ മേഖലയിലെ മീന്&#x200d;മുട്ടി വാളരംകുന്നിലാണ് വെടിവെപ്പുണ്ടായത്. തണ്ടര്&#x200d;ബോള്&#x200d;ട്ട് സംഘത്തെ മാവോയിസ്റ്റുകള്&#x200d; അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.</p>
<p>രാവിലെ ഈ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടര്&#x200d; ബോള്&#x200d;ട്ട് സംഘം മാവോയിസ്റ്റുകളെ കണ്ടെത്തുകയും തുടര്&#x200d;ന്ന് മാവോയിസ്റ്റുകള്&#x200d; വെടിവെച്ചതിനെ തുടര്&#x200d;ന്ന് ഏറ്റുമുട്ടല്&#x200d; ആരംഭിക്കുകയുമായിരുന്നു. രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്&#x200d; അല്&#x200d;പസമയം മുമ്പ് വരെ തുടര്&#x200d;ന്നുവെന്നാണ് സൂചന. തണ്ടര്&#x200d; ബോള്&#x200d;ട്ട് നടത്തിയ പ്രത്യാക്രമണത്തില്&#x200d; ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റതായി ആദ്യം വിവരം വന്നെങ്കിലും പിന്നീട് ഇയാള്&#x200d; കൊല്ലപ്പെട്ടുവെന്ന് പൊലിസ് വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mullappalli-ramachandran-about-maoist.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ത്രീവിരുദ്ധ പരാമര്&#x200d;ശം; മുല്ലപ്പള്ളിക്കെതിരെ വനിതാ കമ്മീഷന്&#x200d; കേസെടുത്തു</title>
		<link>https://www.chandrikadaily.com/womens-commission-case-registerd-against-mullappally.html</link>
					<comments>https://www.chandrikadaily.com/womens-commission-case-registerd-against-mullappally.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 01 Nov 2020 16:16:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mullappalli ramachandran]]></category>
		<category><![CDATA[womens commission]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165518</guid>

					<description><![CDATA[പരാമര്&#x200d;ശം വിവാദമായതിനെ തുടര്&#x200d;ന്ന് അതേ വേദിയില്&#x200d; വച്ചു തന്നെ മുല്ലപ്പള്ളി നിര്&#x200d;വ്യാജം ഖേദം പ്രകടിപ്പിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്&#x200d;ശത്തില്&#x200d; കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മീഷന്&#x200d; സ്വമേധയാ കേസെടുത്തു. യുഡിഎഫ് സമരവേദിയില്&#x200d; സ്ത്രീവിരുദ്ധപരാമര്&#x200d;ശം നടത്തിയതിനു പിന്നാലെയാണ് നടപടി. പരാമര്&#x200d;ശം വിവാദമായതിനെ തുടര്&#x200d;ന്ന് അതേ വേദിയില്&#x200d; വച്ചു തന്നെ മുല്ലപ്പള്ളി നിര്&#x200d;വ്യാജം ഖേദം പ്രകടിപ്പിച്ചിരുന്നു.</p>
<p>എന്നാല്&#x200d; ഖേദപ്രകടനം പൊള്ളയാണെന്നും മുല്ലപ്പള്ളിക്കെതിരെ നടപടിയെടുക്കുമെന്നും വനിതാ കമ്മീഷന്&#x200d; അധ്യക്ഷ എംസി ജോസഫൈന്&#x200d; പ്രതികരിച്ചു. കോണ്&#x200d;ഗ്രസ് നേതാവ് എ.പി.അനില്&#x200d;കുമാര്&#x200d; ബലാല്&#x200d;സംഗം ചെയ്തതായി സോളാര്&#x200d; കേസ് പ്രതി ഇന്നലെ പൊലീസില്&#x200d; പരാതി നല്&#x200d;കിയ പശ്ചാത്തലത്തിലായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്&#x200d;ശങ്ങള്&#x200d;.</p>
<p>പ്രസംഗം അവസാനിപ്പിച്ച ഉടനെ പരാമര്&#x200d;ശങ്ങള്&#x200d; വിവാദമായ കാര്യം വേദിയില്&#x200d; ഇരുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലെ മുല്ലപ്പള്ളിയെ അറിയിച്ചു. ചാനലുകളില്&#x200d; വരുന്ന വാര്&#x200d;ത്ത മൊബൈല്&#x200d;ഫോണില്&#x200d; കാണിച്ചുകൊടുക്കുകയും ചെയ്തു. തുടര്&#x200d;ന്ന് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്&#x200d;വീനര്&#x200d; എംഎം ഹസനുമായി വേദയില്&#x200d; വച്ച് തന്നെ കൂടിയാലോചിച്ച് മുല്ലപ്പള്ളി മൈക്കിനടുത്തേക്ക് വന്ന് ഖേദം പ്രകടിപ്പിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/womens-commission-case-registerd-against-mullappally.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താഹയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കെപിസിസി കൈമാറി;  അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളെന്ന് മുല്ലപ്പള്ളി</title>
		<link>https://www.chandrikadaily.com/kpcc-five-lakhs-mullappally-ramachandran-news.html</link>
					<comments>https://www.chandrikadaily.com/kpcc-five-lakhs-mullappally-ramachandran-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 28 Oct 2020 05:55:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[alan-thaha]]></category>
		<category><![CDATA[kpcc]]></category>
		<category><![CDATA[mullappalli ramachandran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164691</guid>

					<description><![CDATA[അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; പറഞ്ഞു. പിണറായി വിജയന്&#x200d; കപട കമ്മ്യൂണിസ്റ്റാണ്.
അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം പിരിച്ച പണം എവിടെയെന്നും മുല്ലപ്പള്ളി ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: താഹയുടെ കുടുംബത്തിന് കെപിസിസി വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപ കൈമാറി. ഭവന രഹിതര്&#x200d;ക്കായി കെപിസിസി സമാഹരിച്ച തുകയില്&#x200d; നിന്നാണ് താഹയുടെ കുടുംബത്തിന് സഹായം നല്&#x200d;കിയത്. കെപിസിസി 1000 വീടുകള്&#x200d;ക്കായി സമാഹരിച്ച തുക കൊണ്ട് എത്ര പേര്&#x200d;ക്ക് വീട് നിര്&#x200d;മ്മിച്ചു നല്&#x200d;കിയെന്നതിന്റെ കണക്കുകള്&#x200d; രണ്ടാഴ്ചയ്ക്കകം പുറത്ത് വിടുമെന്നും കെപിസിസി അധ്യക്ഷന്&#x200d; മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; പറഞ്ഞു. യുഎപിഎ കേസില്&#x200d; പത്തുമാസത്തിനു ശേഷമാണ് അലനും താഹയും പുറത്തിറങ്ങിയത്.</p>
<p>താഹയുടേയും അലന്റേയും വീട്ടില്&#x200d; പ്രതിപക്ഷ നേതാക്കള്&#x200d; സന്ദര്&#x200d;ശനം നടത്തിയിരുന്നു. താഹയ്ക്ക് വീടില്ലാത്തതിനാല്&#x200d; അഞ്ചുലക്ഷം രൂപ സഹായമായി നല്&#x200d;കാമെന്ന് കോണ്&#x200d;ഗ്രസ് അറിയിച്ചിരുന്നു. തുടര്&#x200d;ന്നാണ് തുക കൈമാറിയത്.</p>
<p>അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; പറഞ്ഞു. പിണറായി വിജയന്&#x200d; കപട കമ്മ്യൂണിസ്റ്റാണ്.<br />
അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം പിരിച്ച പണം എവിടെയെന്നും മുല്ലപ്പള്ളി ചോദിച്ചു.</p>
<p>സംവരണ വിഷയത്തില്&#x200d; സിപിഎമ്മിന് ദുഷ്ടലാക്കാണ്. ശബരിമലയിലേ അതേ അനുഭവവും സംവരണ വിഷയത്തിലും സിപിഎമ്മിനുണ്ടാകമെന്നാണ് മുല്ലപ്പള്ളിയുടെ മുന്നറിയിപ്പ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kpcc-five-lakhs-mullappally-ramachandran-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജലീലിന്റെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണം; ഒളിച്ചുവെക്കാന്&#x200d; ഒന്നുമില്ലെങ്കില്&#x200d; പിന്നെയെന്തിനാണ് ജലീല്&#x200d; തലയില്&#x200d; മുണ്ടിട്ട് പോയത്; മുല്ലപ്പള്ളി</title>
		<link>https://www.chandrikadaily.com/mullappally-against-kt-jaleel-news.html</link>
					<comments>https://www.chandrikadaily.com/mullappally-against-kt-jaleel-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 17 Sep 2020 03:42:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kt jaleel]]></category>
		<category><![CDATA[mullappalli ramachandran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153963</guid>

					<description><![CDATA[തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്&#x200d; മന്ത്രി കെടി ജലീലിന്റെ രാജി ചോദിച്ചുവാങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d;. ഒളിച്ചുവെക്കാന്&#x200d; ഒന്നുമില്ലെങ്കില്&#x200d; പിന്നെയെന്തിനാണ് ജലീല്&#x200d; ഒളിത്തുകളിക്കുന്നത്. എന്&#x200d;ഐഎയുടെ ചോദ്യംചെയ്യല്&#x200d; അതീവ ഗുരുതരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുകയാണ്. നാല് മന്ത്രിമാരാണ് സംശയ നിഴലിലുള്ളത്. മുഖ്യമന്ത്രി ഇവരെ സംരക്ഷിക്കുന്നതെന്തിനാണ്. മന്ത്രി ജലീലിന്റെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണമെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്വര്&#x200d;ണക്കടത്തുമായി ബന്ധപ്പെട്ടാണ് എന്&#x200d;ഐഎ ജലീലിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ എന്&#x200d;ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയ എന്&#x200d;ഐഎ സംഘം ഇഡി ശേഖരിച്ച വിവരങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്&#x200d; മന്ത്രി കെടി ജലീലിന്റെ രാജി ചോദിച്ചുവാങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d;. ഒളിച്ചുവെക്കാന്&#x200d; ഒന്നുമില്ലെങ്കില്&#x200d; പിന്നെയെന്തിനാണ് ജലീല്&#x200d; ഒളിത്തുകളിക്കുന്നത്. എന്&#x200d;ഐഎയുടെ ചോദ്യംചെയ്യല്&#x200d; അതീവ ഗുരുതരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.</p>
<p>മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുകയാണ്. നാല് മന്ത്രിമാരാണ് സംശയ നിഴലിലുള്ളത്. മുഖ്യമന്ത്രി ഇവരെ സംരക്ഷിക്കുന്നതെന്തിനാണ്. മന്ത്രി ജലീലിന്റെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണമെന്നും മുല്ലപ്പള്ളി പറഞ്ഞു.</p>
<p>സ്വര്&#x200d;ണക്കടത്തുമായി ബന്ധപ്പെട്ടാണ് എന്&#x200d;ഐഎ ജലീലിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ എന്&#x200d;ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയ എന്&#x200d;ഐഎ സംഘം ഇഡി ശേഖരിച്ച വിവരങ്ങള്&#x200d; മുഴുവന്&#x200d; പരിശോധിച്ചിരുന്നു. മതഗ്രന്ഥത്തിന്റെ മറവില്&#x200d; സ്വര്&#x200d;ണം കടത്തിയോ എന്നാണ് എന്&#x200d;ഐഎ സംശയിക്കുന്നത്. മതഗ്രന്ഥങ്ങളുടെ തൂക്കവും വന്ന പാര്&#x200d;സലിന്റെ തൂക്കവും തമ്മില്&#x200d; വലിയ അന്തരമുണ്ടായിരുന്നു. ഇതാണ് മന്ത്രിക്ക് കുരുക്കാവുന്നത്.</p>
<p>നേരത്തെ അരൂരിലെ ഒരു വ്യവസായിയുടെ വാഹനത്തിലാണ് മന്ത്രിയെത്തിയിരുന്നത്. എന്നാല്&#x200d; ഇത്തവണ എറണാകുളത്തെ സിപിഎം നേതാവായ യൂസുഫിന്റെ വാഹനത്തിലാണ് ചോദ്യം ചെയ്യലിന് എത്തിയത്. മലപ്പുറത്തെ അഡ്രസില്&#x200d; കത്ത് കിട്ടിയത് കൊണ്ടാണ് ഔദ്യോഗിക വാഹനം ഒഴിവാക്കിയത് എന്നായിരുന്നു അന്ന് മന്ത്രി അതിന് ന്യായീകരണം പറഞ്ഞിരുന്നത്. ഇന്നും ഔദ്യോഗിക വാഹനം ഒഴിവാക്കിയെത്തിയതിന് എന്ത് ന്യായീകരണം മന്ത്രി പറയുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.</p>
<p>അതേസമയം, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് എന്&#x200d;ഐഎ ഓഫീസിന്റെ സുരക്ഷ ശക്തമാക്കി. കൂടുതല്&#x200d; പൊലീസുകാരെ ഓഫീസിന് മുന്നില്&#x200d; വിന്യസിച്ചു. കൂടാതെ ബാരിക്കേഡുകളും സ്ഥാപിച്ചിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mullappally-against-kt-jaleel-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രി രാജിവെക്കണം; മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; ഇന്ന് ഉപവസിക്കും</title>
		<link>https://www.chandrikadaily.com/mullappally-ramachandran-fast-news.html</link>
					<comments>https://www.chandrikadaily.com/mullappally-ramachandran-fast-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 25 Aug 2020 02:27:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mullappalli ramachandran]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147508</guid>

					<description><![CDATA[തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; ഇന്ന് ഉപവാസ സമരം നടത്തും. ഇന്ദിരാഭവനില്&#x200d; രാവിലെ 9 മുതല്&#x200d; വൈകുന്നേരം 5 വരെയാണ് ഉപവാസം. വൈകിട്ട് ഏഴിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേര്&#x200d;ന്ന് സര്&#x200d;ക്കാരിനെതിരായ തുടര്&#x200d; സമര പരിപാടികള്&#x200d; തീരുമാനിക്കും. കെപിസിസി പ്രസിഡന്റ് നയിക്കുന്ന ഉപവാസ സമരത്തിന് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും സത്യാഗ്രഹം നടത്തും. കൂടാതെ, കേരള കോണ്&#x200d;ഗ്രസ് ജോസ് വിഭാഗത്തിനെതിരെ നടപടിയെടുക്കുന്ന കാര്യവും ചര്&#x200d;ച്ചയാകും. അവിശ്വാസ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; ഇന്ന് ഉപവാസ സമരം നടത്തും. ഇന്ദിരാഭവനില്&#x200d; രാവിലെ 9 മുതല്&#x200d; വൈകുന്നേരം 5 വരെയാണ് ഉപവാസം. വൈകിട്ട് ഏഴിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേര്&#x200d;ന്ന് സര്&#x200d;ക്കാരിനെതിരായ തുടര്&#x200d; സമര പരിപാടികള്&#x200d; തീരുമാനിക്കും.</p>
<p>കെപിസിസി പ്രസിഡന്റ് നയിക്കുന്ന ഉപവാസ സമരത്തിന് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും സത്യാഗ്രഹം നടത്തും.</p>
<p>കൂടാതെ, കേരള കോണ്&#x200d;ഗ്രസ് ജോസ് വിഭാഗത്തിനെതിരെ നടപടിയെടുക്കുന്ന കാര്യവും ചര്&#x200d;ച്ചയാകും. അവിശ്വാസ പ്രമേയത്തില്&#x200d; നിന്ന് വിട്ടു നിന്ന കേരള കോണ്&#x200d;ഗ്രസ് ജോസ് വിഭാഗത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം യുഡിഎഫില്&#x200d; ശക്തമായിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mullappally-ramachandran-fast-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;വകലാശാല പരീക്ഷകളുടെ വിശ്വാസ്യത തകര്&#x200d;ക്കുന്ന നടപടികളാണ് മന്ത്രി ജലീലിന്റേത്- മുല്ലപ്പള്ളി</title>
		<link>https://www.chandrikadaily.com/mullapally-ramachandran-against-minister-kt-jallel.html</link>
					<comments>https://www.chandrikadaily.com/mullapally-ramachandran-against-minister-kt-jallel.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 16 Oct 2019 11:27:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kt jaleel]]></category>
		<category><![CDATA[minister]]></category>
		<category><![CDATA[mullappalli ramachandran]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141763</guid>

					<description><![CDATA[സര്&#x200d;വകലാശാല പരീക്ഷകളുടെ വിശ്വാസ്യത തകര്&#x200d;ക്കുന്ന നടപടികളാണ് മന്ത്രി കെ.ടി.ജലീലിന്റേതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d;. അദാലത്തുകളിലൂടെ മാര്&#x200d;ക്ക് ദാനം പോലുള്ള സുപ്രധാന തീരുമാനങ്ങള്&#x200d; എടുത്തതിന് ഒരു ന്യായീകരണവുമില്ല. പഠിക്കാന്&#x200d; മിടുക്കന്&#x200d;മാരും മിടുക്കികളുമായ നിരവധി വിദ്യാര്&#x200d;ത്ഥികളെ മറികടന്നാണ് അനധികൃതമായി അനര്&#x200d;ഹര്&#x200d;ക്ക് മന്ത്രി മാര്&#x200d;ക്ക് ദാനം നല്&#x200d;കുന്നത്. മാര്&#x200d;ക്ക് ദാനം നല്&#x200d;കിയല്ല മന്ത്രി മാനുഷിക പരിഗണന പ്രകടിപ്പിക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു. ചുമതലയുള്ള വകുപ്പ് മന്ത്രിയാണെങ്കിലും സര്&#x200d;വകലാശാലയുടെ സ്വയംഭരണ അവകാശത്തിലും നീതിപൂര്&#x200d;വ്വമായ ഭരണ നിര്&#x200d;വ്വഹണത്തിലും കൈകടത്താന്&#x200d; വിദ്യാഭ്യാസമന്ത്രിക്ക് ഒരു അവകാശവുമില്ല അദ്ദേഹം [&#8230;]]]></description>
										<content:encoded><![CDATA[
<p>സര്&#x200d;വകലാശാല പരീക്ഷകളുടെ വിശ്വാസ്യത തകര്&#x200d;ക്കുന്ന നടപടികളാണ്  മന്ത്രി കെ.ടി.ജലീലിന്റേതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d;. അദാലത്തുകളിലൂടെ മാര്&#x200d;ക്ക് ദാനം പോലുള്ള സുപ്രധാന തീരുമാനങ്ങള്&#x200d; എടുത്തതിന് ഒരു ന്യായീകരണവുമില്ല. പഠിക്കാന്&#x200d; മിടുക്കന്&#x200d;മാരും മിടുക്കികളുമായ നിരവധി വിദ്യാര്&#x200d;ത്ഥികളെ മറികടന്നാണ് അനധികൃതമായി അനര്&#x200d;ഹര്&#x200d;ക്ക് മന്ത്രി മാര്&#x200d;ക്ക് ദാനം നല്&#x200d;കുന്നത്. മാര്&#x200d;ക്ക് ദാനം നല്&#x200d;കിയല്ല മന്ത്രി മാനുഷിക പരിഗണന പ്രകടിപ്പിക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.</p>



<p>ചുമതലയുള്ള വകുപ്പ് മന്ത്രിയാണെങ്കിലും സര്&#x200d;വകലാശാലയുടെ സ്വയംഭരണ അവകാശത്തിലും നീതിപൂര്&#x200d;വ്വമായ ഭരണ നിര്&#x200d;വ്വഹണത്തിലും കൈകടത്താന്&#x200d; വിദ്യാഭ്യാസമന്ത്രിക്ക് ഒരു അവകാശവുമില്ല അദ്ദേഹം പറഞ്ഞു.മന്ത്രി ജലീലിന്റെ െ്രെപവറ്റ് സെക്രട്ടറിയെ അദാലത്തുകളില്&#x200d; പങ്കെടുക്കാന്&#x200d; ചുമതലപ്പെടുത്തിയതിന് പിന്നിലും വന്&#x200d;ക്രമക്കേടുണ്ട്. സര്&#x200d;വകലാശാല നിയമങ്ങള്&#x200d;ക്കും നഴ്‌സിംഗ് കൗണ്&#x200d;സിലിന്റെ മാനദണ്ഡങ്ങള്&#x200d;ക്കും വിരുദ്ധമായി ബി.എസ്.സി നേഴ്‌സിംഗ് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും സാങ്കേതിക സര്&#x200d;വകലാശാലയിലെ തോറ്റ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും അഞ്ച് മാര്&#x200d;ക്ക് വീതം ദാനം ചെയ്യാനുള്ള തീരുമാനവും പുനഃപരിശോധിക്കേണ്ടതാണെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കെതിരെ ഉയര്&#x200d;ന്ന ആരോപണങ്ങളില്&#x200d; സമഗ്രമായ ഒരു അന്വേഷണം ആവശ്യമാണെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mullapally-ramachandran-against-minister-kt-jallel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.പി.സി.സിയുടെ കാരണം കാണിക്കല്&#x200d; നോട്ടീസിന് ശശി തരൂരിന്റെ മറുപടി</title>
		<link>https://www.chandrikadaily.com/shashi-tharoor-reply-to-kpcc.html</link>
					<comments>https://www.chandrikadaily.com/shashi-tharoor-reply-to-kpcc.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 29 Aug 2019 04:33:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mullappalli ramachandran]]></category>
		<category><![CDATA[Shashi Tharoor]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137423</guid>

					<description><![CDATA[ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡൻറ് , പ്രിയപ്പെട്ട മുല്ലപ്പള്ളി ജി, താങ്കളുടെ മെയിലിന് ഞാൻ നന്ദി പറയുന്നു. പ്രധാനമന്ത്രി മോദിയെ ന്യായീകരിക്കാൻ ഞാൻ ശ്രമിച്ചു എന്ന വാർത്ത താങ്കൾ വിശ്വസിച്ചു എന്നത് ഞാൻ ഞെട്ടലോടെയാണ് ശ്രവിച്ചത്. ഞാൻ പറഞ്ഞു എന്ന് പറയപ്പെടുന്ന മുകളിൽ സൂചിപ്പിച്ച പ്രസ്താവന എവിടെ നിന്നറിഞ്ഞു എന്ന് സൂചിപ്പിച്ചാൽ ഞാൻ ഏറെ നന്ദിയുള്ളവനായിരിക്കും. കാരണം അത്തരത്തിൽ ഒരു പ്രസ്താവന ഞാൻ ഇതേ വരെ നടത്തിയിട്ടില്ല. അതേ സമയം ഈയിടെ അവസാനിച്ച, എട്ടാഴ്ച്ച നീണ്ടു നിന്ന പാർലമെന്റ് [&#8230;]]]></description>
										<content:encoded><![CDATA[
<p>ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡൻറ് , പ്രിയപ്പെട്ട മുല്ലപ്പള്ളി ജി,</p>



<p>താങ്കളുടെ മെയിലിന് ഞാൻ നന്ദി പറയുന്നു. പ്രധാനമന്ത്രി മോദിയെ ന്യായീകരിക്കാൻ ഞാൻ ശ്രമിച്ചു എന്ന വാർത്ത താങ്കൾ വിശ്വസിച്ചു എന്നത് ഞാൻ ഞെട്ടലോടെയാണ് ശ്രവിച്ചത്.</p>



<p>ഞാൻ പറഞ്ഞു എന്ന് പറയപ്പെടുന്ന മുകളിൽ സൂചിപ്പിച്ച പ്രസ്താവന എവിടെ നിന്നറിഞ്ഞു എന്ന് സൂചിപ്പിച്ചാൽ ഞാൻ ഏറെ നന്ദിയുള്ളവനായിരിക്കും. കാരണം അത്തരത്തിൽ ഒരു പ്രസ്താവന ഞാൻ ഇതേ വരെ നടത്തിയിട്ടില്ല. അതേ സമയം ഈയിടെ അവസാനിച്ച, എട്ടാഴ്ച്ച നീണ്ടു നിന്ന പാർലമെന്റ് സെഷനിലെ ചർച്ചകൾ അങ്ങ് പരിശോധിക്കുകയാണെങ്കിൽ നമ്മുടെ ഭരണഘടനയുടെ അന്തസ്സിനും കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും വിരുദ്ധമായി മോദി സർക്കാർ അവതരിപ്പിച്ച ബില്ലുകളെ പ്രതിരോധിക്കാൻ ഞാൻ നടത്തിയ പഠന ഗവേഷണങ്ങളുടെ പത്തിലൊരംശം പോലും നമ്മുടെ സംസ്ഥാനത്തു നിന്നുള്ള മറ്റ് നേതാക്കന്മാർ നടത്തിയിട്ടില്ല എന്ന് കാണാൻ കഴിയും. 50 തവണയിലധികം ഞാൻ പാർലമെന്റ് ചർച്ചകളിൽ ഇടപെട്ടു,17 ബില്ലുകൾക്കെതിരെ ഉത്തമ ബോധ്യത്തോടെ ധൈര്യപൂർവം സർക്കാരിനെതിരെ സംസാരിച്ചു.</p>



<p>കേരളത്തിൽ നിന്നുള്ള എന്റെ വിമർശകർക്കാർക്കെങ്കിലും അവർ അപ്രകാരം ചെയ്തു എന്ന് അവകാശപ്പെടാൻ സാധിക്കുമോ? കഴിഞ്ഞ ലോക്സഭയിൽ താങ്കളോടൊപ്പം ഉപവിഷ്ടനായിരുന്ന ഞാൻ എടുത്ത നിലപാടുകളെ നോക്കി ഭൂമിയിൽ ആർക്കെങ്കിലും അഭിപ്രായങ്ങളിൽ അസ്ഥിരതയുള്ള വ്യക്തിയാണ് ഞാൻ എന്ന് വിശ്വാസ്യതയോടെ കുറ്റപ്പെടുത്താനാകുമോ?</p>



<p>ഒന്നു കൂടെ ഞാൻ പറഞ്ഞുകൊള്ളട്ടെ, കോൺഗ്രസ്സ് പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എം.പി എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്കു പരിയായി എഴുത്തുകാരൻ എന്ന വിശ്വസ്തതയിൽ ഊന്നി നിന്നുകൊണ്ട് ശക്തമായ എന്റെ തൂലിക ഉപയോഗിച്ച് പ്രഥമ മോദി സർക്കാരിന്റെ ഭരണത്തെ ഖണ്ഡിതമായി വിമർശിച്ചു കൊണ്ട് ഏറെ സമഗ്രമായി രചിച്ച Paradoxical Prime Minister എന്ന പുസ്തകം വിജയകരമായി ഞാൻ പ്രസിദ്ധീകരിച്ചു. ഏതെങ്കിലും തരത്തിൽ മോഡിയെ ന്യായീകരിക്കുവാൻ ആഗ്രഹിക്കുന്ന രചനയല്ല ആ പുസ്തകം.</p>



<p>ഇതെല്ലാം താങ്കൾക്ക് നന്നായി അറിയാമെന്നിരിക്കെ എന്തിനാണ് ഈ കാരണം കാണിക്കൽ നോട്ടീസ്?<br>എനിക്കും താങ്കൾക്കും നന്നായി അറിയാവുന്ന കോൺഗ്രസ്സിന്റെ ശക്തരായ നേതാക്കളായ ജയറാം രമേശിന്റെയും അഭിഷേക് സിംഗ് വിയുടെയും അഭിപ്രായത്തോട് യോജിച്ചു കൊണ്ട് ഞാൻ നടത്തിയ ട്വീറ്റിനോട് പരിഭ്രാന്തരായി പ്രതികരിച്ചുള്ള ചില നേതാക്കളുടെ പ്രതികരണമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ആധാരം.</p>



<p>എന്റെ ട്വീറ്റിൽ ഞാൻ പറഞ്ഞത് ഇപ്രകാരമാണ്, നരേന്ദ്ര മോദി എപ്പോഴെങ്കിലും നല്ലത് പറയുകയോ ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കിൽ ആയതിനെ പ്രശംസിക്കുന്നത് അദ്ദേഹത്തിനെതിരെയുള്ള നമ്മുടെ വിമർശനങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുമെന്ന് ആറ് വർഷങ്ങൾക്ക് മുമ്പ് ഞാൻ പറഞ്ഞിരുന്നു.</p>



<p>എന്റെ അഭിപ്രായത്തിന്ന് അനുകൂലമായി പ്രതിപക്ഷത്ത് നിന്നുയരുന്ന ചിന്തകളെ ഞാൻ സ്വാഗതം ചെയ്യുന്നു.<br>നരേന്ദ്ര മോദി എപ്പോഴെങ്കിലും നല്ലത് പറയുകയോ ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിനെ പ്രശംസിക്കുന്നത്, എന്ന് പറഞ്ഞത് മോദിയെ അഭിനന്ദിക്കുന്നതല്ല എന്ന് തിരിച്ചറിയണം. കോൺഗ്രസ്സിനെ ഉപേക്ഷിച്ച് ബി.ജെ.പി കൂടാരത്തിൽ ചേക്കേറിയ നിഷ്പക്ഷ ചിന്താഗതിക്കാരായ വോട്ടർമാരെ കോൺഗ്രസ്സ് പാളയത്തിലേക്ക് വിജയകരമായി മടക്കി കൊണ്ടുവരാൻ ഇത്തരത്തിലുള്ള ക്രിയാത്മക വിമർശനം അത്യന്താപേക്ഷിതമാണെന്നും ജയറാം രമേശുംസിംഗ് വി യും ഞാനും വിശ്വസിക്കുന്നു. ഈ സമീപനം കോൺഗ്രസ്സ് വിമർശനങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കും.</p>



<p>ഞങ്ങൾ ഇന്ത്യ എന്ന പരിപ്രേക്ഷ്യത്തിൽ നിന്നാണ് വിഷയങ്ങളെ വീക്ഷിക്കുന്നത്. ബിജെപി ശക്തമല്ലാത്ത കേരള രാഷ്ട്രീയ പരിസരത്ത് നിന്നല്ല. രണ്ടുവട്ടം ബി ജെ പി യെ നേരിട്ടെതിർത്ത് പരാജയപ്പെടുത്തിയ വ്യക്തി എന്ന നിലയിൽ അവർക്കെതിരെയുള്ള വിജയകരമായ യുദ്ധതന്ത്ര ങ്ങളെ കുറിച്ച് എനിക്ക് ശരിക്കും ബോധ്യമുണ്ട്.</p>



<p>പ്രശംസനീയമായ തരത്തിലൊന്നും മോദി ചെയ്തിട്ടില്ലെങ്കിലും 2014 ലെ 31 % പിന്തുണയിൽ നിന്നും 37% ആയി ബിജെപി യുടെ വോട്ട് വർദ്ധിച്ചത് നാം കാണാതെ പോകരുത്. കഴിഞ്ഞ രണ്ട് ഇലക്ഷനുകളിലും നമുക്കുള്ള പിന്തുണ 19% ആയി സ്തംഭനാവസ്ഥയിൽ നിലനിൽക്കുകയാണെന്നത് നമ്മളോർമ്മിക്കണം. എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത് എന്ന് നാം ഗൗരവമായി പരിശോധിക്കണം. ഭൂരിപക്ഷ ജനങ്ങളും മോദി തങ്ങൾക്കായി എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് വിശ്വസിക്കുന്നു. മോദിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തി അവയിലെ കാപട്യം നാം തുറന്നു കാട്ടണം. മോദി ശൗചാലയങ്ങൾ നിർമ്മിച്ചു, പക്ഷേ ജലദൗർലഭ്യത്താൽ അവയിൽ60% വും പ്രവർത്തനരഹിതമാണ്‌. നിർധനരായ ഗ്രാമീണ വനിതകൾക്ക് മോദി സൗജന്യമായി ഗ്യാസ് കണക്ഷനുകൾ നൽകി പക്ഷേ തുടർന്ന് ഉപയോച്ച് തീർന്ന ഗ്യാസ് സിലിണ്ടറുകൾ നിറയ്ക്കുന്നതിന് പണമില്ലാത്തതിനാൽ 92% പേരും ഗ്യാസ് കണക്ഷൻ ഉപേക്ഷിച്ചിരിക്കുന്നു.</p>



<p>അപര്യാപ്തമാണെങ്കിലും മോദി പ്രവർത്തിക്കുന്നതേയില്ല എന്ന വാദം തുടരുമ്പോൾ ജനം ബി ജെ പി ക്ക് വോട്ട് ചെയ്യുന്നതും തുടരുന്നു. അപ്പോൾ ജനങ്ങൾ വിഡ്ഢികളാണെന്ന മറുവാദം നാം ഉയർത്തുന്നത് നമുക്ക് വോട്ട് നേടിത്തരില്ല. ബിജെപി യുടെ പ്രവർത്തനങ്ങളെല്ലാം അപര്യാപ്തവും വിനാശകരവുമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്.പുരോഗമന മതേതര സ്വതന്ത്ര ചിന്താഗതിയുള്ള പാർട്ടികളുമായി ചേർന്ന് കോൺഗ്രസ്സ് അധികാരത്തിൽ തിരികെയെത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.ഇപ്പോൾ നാം നടപ്പിലാക്കുന്ന പരിപാടികളിലൂടെ ദേശവ്യാപകമായി ജനങ്ങളെ കോൺഗ്രസ്സിലേക്ക് ആകർഷിക്കുന്നതിന് കഴിയുന്നില്ല.</p>



<p>അവസാന രണ്ട് തെരഞ്ഞെടുപ്പിലും നമ്മളെ ഉപേക്ഷിച്ച് BJP യിലേക്ക് കുടിയേറിയ വോട്ടർമാരിൽ നമ്മുടെ വിശ്വാസ്യത വർദ്ധിപ്പിച്ച് അവരെ കോൺഗ്രസ്സിലേക്ക് മടക്കിക്കൊണ്ട് വരണം. മോഡിയിലേക്ക് വോട്ടർമാരെ ആകർഷിക്കുന്നതെന്താണെന്ന് മനസ്സില്ലാക്കി അതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ നാം മെനയണം. അപ്പോൾ നമ്മുടെ വിമർശനങ്ങൾക്ക് വിശ്വാസ്യത കൈവരും. ഇതാണ് ഞാനെപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്.കോൺഗ്രസ്സിനെ ജീവനോളം സ്നേഹിക്കുന്ന കോൺഗ്രസ്സ് പ്രവർത്തകർ മോഡി കോൺഗ്രസ്സ് നേതാക്കളെ പൈശാചികമായി വിമർശിക്കുമ്പോൾഎന്തുകൊണ്ട് മോഡിയെ പൈശാചികമായി വിമർശിക്കരുതെന്ന് (Dont demonise Modi ) ഞാൻ ആവശ്യപ്പെടുന്നതെന്ന് എന്നോട് ചോദിച്ചു.അതിന് എനിക്കൊരു മറുപടിയേ ഉള്ളൂ, അതെന്റെ പ്രയോഗമല്ല, ആരാണോ അതുപയോഗിച്ചതെന്ന് കണ്ടെത്തി അവരോട് തന്നെ ചോദിക്കണം. പക്ഷെ ഒരു കാര്യംവ്യക്തമാണ്, ഞാൻ മോഡിയെ ക്രൂരമായി ആക്രമിക്കുന്നുവെന്ന് BJP പ്രവർത്തകർ ഉറച്ച് വിശ്വസിക്കുന്നു. അതു കൊണ്ടാണ് അവർ മോഡിക്കെതിരായ പരാമർശങ്ങൾ നടത്തിയ എനിക്കെതിരെ രണ്ട് ക്രിമിനൽ കേസുകൾ ഫയൽ ചെയ്തത്, അതിലൊന്നിൽ ഞാൻ അറസ്റ്റ് വാറണ്ട് നേരിടുന്നുണ്ട്. തെറ്റായ ധാരണകളുടെ അടിസ്ഥാനത്തിൽ എന്നെ വിമർശിക്കുന്നതിന് പകരം മോഡിയെ സധൈര്യം നേരിടുന്നതിന് എന്നെ എന്റെ വിമർശകർ അഭിനന്ദിക്കുകയാണ് വേണ്ടത്.പാർട്ടി വേദിയിൽ അഭിപ്രായപ്രകടനം നടത്തിയില്ല എന്ന താങ്കളുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു.</p>



<p>പക്ഷെ ജയറാം രമേശും സിംഗ് വി യും അവരുടെ അഭിപ്രായങ്ങൾ പരസ്യമായി പ്രകടിപ്പിച്ചപ്പോൾ, നവ മാധ്യമമായ ട്വിറ്ററിലൂടെ എന്റെ അഭിപ്രായം പ്രകടിപ്പിക്കുകയാണ് ഞാൻ ചെയ്തത്. സമയബന്ധിതമായി പ്രതികരിക്കുകയെന്ന എന്റെ ശൈലിയുടെ അടിസ്ഥാനത്തിലാണ് ഞാൻ അപ്രകാരം ചെയ്തത്.പ്രത്യേകിച്ചൊരു പാർട്ടി വേദിയിലും ഞാൻ അംഗമല്ലെന്നിരിക്കെ ബഹുജനമദ്ധ്യത്തിൽ ചർച്ചയാകുന്ന പ്രശ്നങ്ങൾ അവിടെ തീർപ്പാക്കുന്നതാണ് ഉചിതമെന്നു് ഞാൻ കരുതുന്നു.ദേശവ്യാപകമായി ആയിരക്കണക്കിന് കോൺഗ്രസ്സ് പ്രവർത്തകരും ഭാരവാഹികളും അസംബന്ധമായ ഈ വിവാദങ്ങൾക്കിടയിലും എനിക്കൊപ്പം നിൽക്കുന്നതിന് കാരണം എന്റെ ഉദ്ദേശങ്ങൾ പരിശുദ്ധമാണെന്ന് അവർ തിരിച്ചറിഞ്ഞത് കൊണ്ടാണ്. കോൺഗ്രസ്സിന്റെ ഉയർച്ചക്കായാണ് ഞാൻ ആത്മാർത്ഥമായി സംസാരിക്കുന്നതെന്നവർ ഉറച്ച് വിശ്വസിക്കുന്നു. എന്നെ തെറ്റായി വ്യാഖ്യാനിക്കാനും അപഹസിച്ച് തരംതാഴ്ത്താനും ശ്രമിക്കുന്നവരുടെ ഗൂഢലക്ഷ്യങ്ങളെ കോൺഗ്രസ്സിനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന പ്രവർത്തകർ തിരിച്ചറിയുന്നു.</p>



<p>പാർലമെന്റിനകത്തും പുറത്തും ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയെ തകർക്കുവാൻ നിരന്തരമായി ശ്രമിക്കുന്ന BJP യുടെ ആക്രമണ രാഷ്ട്രീയത്തെപ്രതിരോധിച്ചു കൊണ്ട് കോൺഗ്രസ്സിന്റെ പുരോഗമനാത്മക മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് തുടരുന്ന എന്റെ രാഷ്ട്രീയ പ്രവർത്തന ശൈലിയിൽ ഞാൻ അഭിമാനിക്കുന്നു, ഞാൻ ഇതുവരെ പുകഴ്ത്തിയിട്ടില്ലാത്ത ഒരു വ്യക്തിയെ പുകഴ്ത്തിയതായി ആരോപിച്ച് എന്റെ തന്നെ പാർട്ടിയിലുള്ളവരുടെ തന്നെ തെറ്റിദ്ധാരണയെ അടിസ്ഥാനപ്പെടുത്തിയാണ് എന്നോട് വിശദീകരണം ചോദിക്കുന്നത്.എന്റെ വിമർശകരോട് എനിക്ക് പറയുവാനുള്ളത് വർത്തമാനകാല ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിനെ വിജയിക്കുന്ന പാർട്ടിയാക്കി മാറ്റുന്ന തരത്തിൽ നമ്മുടെ തന്ത്രങ്ങൾ പുനരാവിഷ്കരിക്കണം. സർക്കാരിനെതിരെയുള്ള നമ്മുടെ വിമർശനങ്ങൾ സത്യസന്ധവും മൂർച്ചയുള്ളതും ക്രിയാത്മകവും സൃഷ്ടിപരവു മായിരിക്കണം. നമ്മുടെ സൃഷ്ടിപരമായ വിമർശനങ്ങളെ ജനങ്ങൾ ഗൗരവമായി വിശ്വാസത്തിലെടുക്കണം. കാരണം നമുക്ക് ചുറ്റും നടക്കുന്നതെല്ലാം ജനങ്ങളും അനുഭവിക്കുന്നതാണു്. നമ്മൾ രാജ്യതാൽപര്യത്തിനനുസരിച്ച് നിലകൊള്ളുന്നവരാണെന്നും BJP സംരക്ഷിക്കുന്നതിനെക്കാൾ മികച്ച രീതിയിൽ അവ സംരക്ഷിക്കുന്നതിന് നമുക്കാകുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ നമുക്കാകണം. നമ്മുടേതിനനുസൃതമായി തീരുമാനങ്ങൾ ഭരണത്തിലവർ കൈക്കൊള്ളുമ്പോൾ അവയോട് യോജിക്കാനും രാഷ്ട്ര താൽപര്യങ്ങൾക്ക് വിരുദ്ധമായ തീരുമാനങ്ങളിൽ ശക്തമായി പ്രതിഷേധിക്കാനും മോഡി തെരഞ്ഞെടുത്ത പദ്ധതികളിലെ നടത്തിപ്പിൽ വരുന്ന അപാകതകൾ ചൂണ്ടിക്കാട്ടുന്നതിനും നമുക്കാകണം. ഇത്തരത്തിലാകണമൊരുക്രിയാത്മക പ്രതിപക്ഷം പ്രവർത്തിക്കേണ്ടത്, പ്രത്യേകിച്ച് കോൺഗ്രസ്സ്.</p>



<p>ഞാൻ മോഡി സർക്കാരിന്റെ ശക്തനായ വിമർശകനാണ്. എന്റെ വിമർശനങ്ങൾ സൃഷ്ടിപരമാണ്.ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള എന്റെ സദൃഢമായ പ്രതിരോധമാണ് 3 തെരഞ്ഞെടുപ്പുകളിലും എന്നെ വിജയിപ്പിച്ചത്. പാർലമെൻറിൽ നമ്മുടെ പാർട്ടിയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടത്തിലെപ്പോഴും ഞാൻ മുൻ നിരയിലുണ്ടാകും.കേരളത്തിലെ എന്റെ സഹയാത്രികരോട് എനിക്ക് പറയുവാനുള്ളത് എന്റെ സമീപനങ്ങളോട് വിയോജിക്കുമ്പോഴും പരസ്പര ബഹുമാനം നഷ്ടപ്പെടുത്താതിരിക്കുവാൻ ശ്രമിക്കുക.</p>



<p></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shashi-tharoor-reply-to-kpcc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
