<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>munnavarali shihab thangal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/munnavarali-shihab-thangal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 17 Apr 2024 18:50:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>munnavarali shihab thangal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുനവ്വറലി തങ്ങൾ സന്ദർശിച്ചു</title>
		<link>https://www.chandrikadaily.com/they-visited-abdul-rahims-mother-in-advance.html</link>
					<comments>https://www.chandrikadaily.com/they-visited-abdul-rahims-mother-in-advance.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 17 Apr 2024 18:50:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ABDUL RAHIM]]></category>
		<category><![CDATA[mother]]></category>
		<category><![CDATA[munnavarali shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295469</guid>

					<description><![CDATA[കോഴിക്കോട് : സൗദിയിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്നതിനിടെ മലയാളികളുടെ നല്ല മനസ്സ് കൊണ്ട് മോചിതനാകാൻ പോകുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. കൈയ്യബദ്ധം മൂലം സൗദി കുടുംബത്തിലെ കുട്ടി മരിക്കാൻ ഇടയായതാണ് അബ്ദുൽ റഹീമിനെതിരെ വധശിക്ഷ വിധിക്കാൻ കാരണമായത്. നീണ്ട 18 വർഷമായി സൗദിയിലെ ജയിലിലായിരുന്നു അദ്ദേഹം. ഇന്ത്യൻ രൂപ 34 കോടിക്ക് സമാനമായ സൗദി റിയാൽ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : സൗദിയിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്നതിനിടെ മലയാളികളുടെ നല്ല മനസ്സ് കൊണ്ട് മോചിതനാകാൻ പോകുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.</p>
<p>കൈയ്യബദ്ധം മൂലം സൗദി കുടുംബത്തിലെ കുട്ടി മരിക്കാൻ ഇടയായതാണ് അബ്ദുൽ റഹീമിനെതിരെ വധശിക്ഷ വിധിക്കാൻ കാരണമായത്. നീണ്ട 18 വർഷമായി സൗദിയിലെ ജയിലിലായിരുന്നു അദ്ദേഹം. ഇന്ത്യൻ രൂപ 34 കോടിക്ക് സമാനമായ സൗദി റിയാൽ നൽകിയാൽ സൗദി കുടുംബം മാപ്പ് നൽകാൻ തയ്യാറാകുമെന്നറിയിച്ചതോടെ റഹീമിൻ്റെ മോചനം സാധ്യമാകുന്ന സാഹചര്യം വന്നു. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന ജനകീയ ഫണ്ട് ശേഖരണത്തിലൂടെ ആവശ്യമായ തുക ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ചു. ഇതിനായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വലിയ രീതിയിൽ സോഷ്യൽ മീഡിയാ പ്രചാരണം നടത്തിയിരുന്നു. മോചനത്തിനാവശ്യമായ തുക സമാഹരിച്ചതോടെ അബ്ദുൽ റഹീമിൻ്റെ നാട്ടിലേക്കുള്ള തിരിച്ച് വരവും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഉമ്മയും മലയാളികളും.</p>
<p>കരുണയുടെ പുതിയ കേരള സ്റ്റോറി നിർമ്മിച്ച എല്ലാവരെയും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിനന്ദിച്ചു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട്, റഹീം ലീഗൽ സപ്പോർട്ട് സമിതി ചെയർമാൻ കെ. സുരേഷ്, കൺവീനർ കെ.കെ ആലിക്കുട്ടി, എ. അഹമ്മദ് കോയ, മജീദ് അമ്പലക്കണ്ടി എന്നിവർ തങ്ങളെ അനുഗമിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/they-visited-abdul-rahims-mother-in-advance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാഷക്കു വേണ്ടിയുള്ള സമരം</title>
		<link>https://www.chandrikadaily.com/struggle-for-language.html</link>
					<comments>https://www.chandrikadaily.com/struggle-for-language.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 30 Jul 2023 02:13:30 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[munnavarali shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267081</guid>

					<description><![CDATA[രക്തസാക്ഷികളെ പല ഘട്ടങ്ങളിലും രാഷ്ട്രീയ ചാഞ്ചാട്ടത്തിന്റെ പേരില്&#x200d;
പലരും വിസ്മരിക്കുമ്പോഴും മജീദ്
റഹ്മാന്&#x200d; കുഞ്ഞിപ്പമാരുടെ ജ്വലിക്കുന്ന ഓര്&#x200d;മകള്&#x200d; സമുദായത്തിന്റെ അവകാശ സംരക്ഷണ പോരാട്ടങ്ങള്&#x200d;ക്കുള്ള
ഇന്ധനമാണ് ഇന്നും പകരുന്നത്.]]></description>
										<content:encoded><![CDATA[<p><strong>മുനവ്വറലി ശിഹാബ് തങ്ങള്&#x200d;</strong></p>
<p>ലോക തലത്തില്&#x200d; ഏറ്റവും കൂടുതല്&#x200d; ആളുകള്&#x200d; സംസാരിക്കുന്നതും കൂടുതല്&#x200d; രാഷ്ട്രങ്ങള്&#x200d; ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്ത ഭാഷകള്&#x200d; പഠിക്കാന്&#x200d; എല്ലാവരും താല്&#x200d;പര്യപെടാറുണ്ട്. തൊഴിലും വ്യാപാരവും സാഹിത്യ സാധ്യതയും കണക്കിലെടുത്താണ് വിവിധ രാജ്യങ്ങളുടെ കരിക്കുലത്തില്&#x200d; ആ ഭാഷകള്&#x200d; സ്ഥാനം പിടിക്കാറുള്ളത്. ഇരുപത്തി രണ്ടു രാഷ്ട്രങ്ങളില്&#x200d; അറബി രാഷ്ട്ര ഭാഷയാണ്. നാല്&#x200d;പത്തി രണ്ടു കോടി ജനങ്ങള്&#x200d; നിത്യേന അറബി ഭാഷ സംസാരിക്കുന്നുവെന്നാണ് കണക്കാക്കപെടുന്നത്. അമേരിക്ക, ബ്രിട്ടന്&#x200d;, കൊറിയ പോലുള്ള രാജ്യങ്ങളിലെ സര്&#x200d;വകലാശാലകളില്&#x200d; അറബി പഠനം ഇപ്പോള്&#x200d; സാര്&#x200d;വത്രികമാണ്.</p>
<p>മുസ്‌ലിം ജനവിഭാഗത്തെ വിദ്യാലയങ്ങളിലേക്ക് ആകര്&#x200d;ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബ്രിട്ടീഷുകാരുടെ കാലം തൊട്ട് ഇസ്‌ലാമികമതപഠനം സ്‌കൂള്&#x200d;പാഠ്യപദ്ധതിയുടെ ഭാഗമായി മാറിയത്. 1913 ല്&#x200d; ഡോ.ബിഷപ് കമ്മീഷന്റെ ശിപാര്&#x200d;ശയനുസരിച്ച് 25 മുസ്‌ലിം വിദ്യാര്&#x200d;ത്ഥികള്&#x200d; പഠിക്കുന്ന വിദ്യാലയങ്ങളില്&#x200d; ഒരു ടീച്ചറെ നിയമിക്കാനുള്ള വ്യവസ്ഥ തിരുവതാംകൂറില്&#x200d; നിലവില്&#x200d; വന്നു. 15വിദ്യാലയങ്ങളില്&#x200d; ക്ലാസുകള്&#x200d; ആരംഭിക്കുന്നതിന് മുമ്പ് മതപഠനം നടന്നിരുന്നു. ദിവാനായിരുന്ന സര്&#x200d; സി.പി രാമസ്വാമി അയ്യര്&#x200d; വിഷയത്തില്&#x200d; നടത്തിയ ഇടപെടലിനെ തുടര്&#x200d;ന്ന് സകൂള്&#x200d; സമയത്ത് തന്നെ അറബി ഭാഷാ അഭ്യസിക്കാനുള്ള അവസരമുണ്ടായി. തിരുവതാംകൂറില്&#x200d; പ്രാഥമിക സ്‌കൂള്&#x200d; തലംതൊട്ട് അറബി പഠനത്തിനുള്ള അവസരം കിട്ടിയപ്പോള്&#x200d; മലബാറില്&#x200d; അത് ആറാം തരം മുതലാണ് ആരംഭിച്ചിരുന്നത്. 1956 സംസ്ഥാന രൂപീകരണത്തിന് ശേഷം അധികാരത്തിലേറിയ ഇ.എം.എസ് സര്&#x200d;ക്കാരിന് മുന്നില്&#x200d; അറബി പഠനത്തിന് തിരുവതാംകൂര്&#x200d; മോഡലില്&#x200d; നിയമങ്ങള്&#x200d;ക്കും ചട്ടങ്ങള്&#x200d;ക്കും ഒരു ഏകീകൃത സ്വഭാവമുണ്ടാവണമെന്ന് സി.എച്ച്.മുഹമ്മദ് കോയയും ലീഗ് പ്രസ്ഥാനവും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഒന്നാം ഇ.എം.എസ് സര്&#x200d;ക്കാരിന് സാധിക്കാതെ പോയ കാര്യങ്ങള്&#x200d; 1967ല്&#x200d; ലീഗിന്റെ രാഷ്ട്രിയ ബലത്തില്&#x200d; യാഥാര്&#x200d;ത്ഥ്യമാവുകയുണ്ടായി. ക്രാഫ്റ്റ്, ഫിസിക്കല്&#x200d; എജ്യുക്കേഷന്&#x200d;, മ്യൂസിക്ക്, ഡാന്&#x200d;സ് ടീച്ചര്&#x200d; തുടങ്ങിയ സ്പഷലിസ്റ്റ് തസ്തികയിലായിരുന്ന അറബി, ഉറുദു, സംസ്‌കൃതം അധ്യപകര്&#x200d;ക്ക് ഭാഷാധ്യാപക പദവി ചാര്&#x200d;ത്തി കൊടുക്കാന്&#x200d; ധൈര്യം കാട്ടിയ വിദ്യഭ്യാസ മന്ത്രിയായിരുന്നു സി.എച്ച്. 100 കുട്ടികള്&#x200d; എന്നതിന് പകരം 28 കുട്ടികള്&#x200d; മതിയാവുമെന്ന ധീരമായ പ്രഖ്യാപനം വന്നതോടെ ആയിരകണക്കിന് വിദ്യാലയങ്ങളിലാണ് അറബിയുടെയും സംസ്‌കൃതത്തിന്റെയും ഉറുദു ഭാഷയുടെയും ഈരടികള്&#x200d; മുഴങ്ങിയത്.ഇന്ത്യന്&#x200d; രാഷ്ട്രീയത്തില്&#x200d; 1977ലാണ് മതേതര ചിന്തകളില്&#x200d; ആദ്യത്തെ വിള്ളല്&#x200d; വീണത്. സംഘ്പരിവാര്&#x200d; ശക്തികളുടെ സഹായത്താല്&#x200d; ആ വര്&#x200d;ഷത്തിലാണ് ആദ്യത്തെ കോണ്&#x200d;ഗ്രസിതര സര്&#x200d;ക്കാര്&#x200d; ഡല്&#x200d;ഹിയില്&#x200d; ഭരണത്തിലേറിയത്. ഫാസിസ്റ്റ് ശക്തികളെ പ്രീണിപ്പിക്കാന്&#x200d; അന്ന് പലരും മത്സരിക്കുകയായിരുന്നു.</p>
<p>1980 ലെ നായനാര്&#x200d; സര്&#x200d;ക്കാരിന്റെ അറബി ഭാഷാ വിരോധവും അത്തരം ഒരു നീക്കത്തിന്റെ ഭാഗമായിരുന്നു. അറബി. പീഠനത്തിനായി പ്രത്യേക ക്ലാസ് മുറികള്&#x200d; സ്ഥാപിക്കണം (അക്കമഡേഷന്&#x200d;), അറബി പഠിക്കുന്ന വിദ്യാര്&#x200d;ത്ഥിയുടെ രക്ഷിതാവ് കുട്ടിക്ക് മാതൃഭാഷ പഠിക്കാന്&#x200d; താല്&#x200d;പര്യമില്ലന്ന് സമ്മതപത്രം നല്&#x200d;കണം (ഡിക്ലറേഷന്&#x200d;), സര്&#x200d;വീസിലിരിക്കുന്ന ഭാഷാ അധ്യാപകരുടെ മുകളില്&#x200d; പുതിയ യോഗ്യത നിശ്ചയിക്കല്&#x200d; (ക്വാളിഫിക്കേഷന്&#x200d;) ഈ കരിനിയമങ്ങളിലൂടെ മുഖ്യമായും അറബി ഭാഷയെ സ്‌കൂളില്&#x200d; നിന്നും പടിയിറക്കാനുള്ള നീക്കമാണ് സര്&#x200d;ക്കാര്&#x200d; നടത്തിയത്. ഗൂഢ നീക്കത്തിനെതിരെ അറബി അധ്യാപകര്&#x200d; നടത്തിയ സമരത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നുവെന്ന സി.എച്ചിന്റെ പ്രഖ്യാപനവും തുടര്&#x200d;ന്ന് യൂത്ത് ലീഗ് നടത്തിയ സമരങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. 1980 ജൂലൈ 30ന് ബദര്&#x200d; ദിനത്തില്&#x200d; കലക്ട്രേറ്റുകള്&#x200d;ക്ക് മുന്നില്&#x200d; നടന്ന സമരം തീര്&#x200d;ത്തും സമാധാനപരമായിരുന്നു. യൂത്ത് ലീഗ് സമരത്തെ ചോരയില്&#x200d; മുക്കി കൊല്ലാന്&#x200d; ഭരണകൂടം മുന്&#x200d;കൂട്ടി തീരുമാനിച്ച രീതിയിലാണ് പൊലീസ് പലയിടത്തും പെരുമാറിയത്.</p>
<p>മലപ്പുറത്ത് അകാരണമായി നടത്തിയ വെടിവെപ്പിലാണ് മജീദ്, റഹ്മാന്&#x200d;, കുഞ്ഞിപ്പ എന്നിവര്&#x200d; രക്തസാക്ഷികളായത്. രക്തസാക്ഷിത്വത്തിന്റെ ചൂടാറും മുമ്പേ കരിനിയമങ്ങള്&#x200d; തിരുത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്&#x200d;ച്ച് പ്രഖ്യാപിച്ചതും വാക്കുകളെ വെടിയുണ്ടകളാക്കി നിയമസഭയില്&#x200d; സി.എച്ച് നടത്തിയ പോരാട്ടവും അവിസ്മരണീയമാണ്. നായനാര്&#x200d; സര്&#x200d;ക്കാരിന് ഒടുവില്&#x200d; തെറ്റുതിരുത്തേണ്ടി വന്നു. സംസ്ഥാന ഭരണകൂടം നടപ്പിലാക്കിയ ഭരണ പരിഷ്‌ക്കാരങ്ങള്&#x200d; പൂര്&#x200d;ണമായും പിന്&#x200d;വലിക്കേണ്ടി വന്ന ഏകസമരം എന്ന പ്രത്യേകത അവകാശപ്പെടാന്&#x200d; കഴിയുന്നത് ഭാഷാ സമരത്തിനു മാത്രമായിരിക്കും. രക്തസാക്ഷികളെ പല ഘട്ടങ്ങളിലും രാഷ്ട്രീയ ചാഞ്ചാട്ടത്തിന്റെ പേരില്&#x200d; പലരും വിസ്മരിക്കുമ്പോഴും മജീദ് റഹ്മാന്&#x200d; കുഞ്ഞിപ്പമാരുടെ ജ്വലിക്കുന്ന ഓര്&#x200d;മകള്&#x200d; സമുദായത്തിന്റെ അവകാശ സംരക്ഷണ പോരാട്ടങ്ങള്&#x200d;ക്കുള്ള ഇന്ധനമാണ് ഇന്നും പകരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/struggle-for-language.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
