<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Muralee Thummarukudy &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/muralee-thummarukudy/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 09 Sep 2020 16:25:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Muralee Thummarukudy &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആ പാര്&#x200d;ക്കിങ് സ്ഥലം ഇനി അടച്ചു കെട്ടുന്നതാണ് നല്ലത്; മുരളി തുമ്മാരുകുടി</title>
		<link>https://www.chandrikadaily.com/muralee-thummarukudi-fb-post-2.html</link>
					<comments>https://www.chandrikadaily.com/muralee-thummarukudi-fb-post-2.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 09 Sep 2020 16:23:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Muralee Thummarukudy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=151867</guid>

					<description><![CDATA[ഇവിടെയാണ് അദ്ദേഹം സ്ഥിരമായി പാര്&#x200d;ക്ക് ചെയ്യുന്നതെങ്കില്&#x200d; ഇന്നല്ലെങ്കില്&#x200d; നാളെ വാഹനം കനാലില്&#x200d; വീണുപോകുമെന്നതില്&#x200d; സംശയമില്ല]]></description>
										<content:encoded><![CDATA[<p>റോഡരികിലെ സ്ലാബിന് മുകളില്&#x200d; ഇന്നോവ പാര്&#x200d;ക്ക് ചെയ്യുന്നതും അത് റോഡിലേക്ക് ഇറക്കുന്നതുമെല്ലാം കഴിഞ്ഞദിവസങ്ങളില്&#x200d; സാമൂഹികമാധ്യമങ്ങളില്&#x200d; വൈറലായിരുന്നു. വയനാട് സ്വദേശിയായ ബിജുവാണ് മാഹിയിലെ ഇടുങ്ങിയ സ്ലാബിന് മുകളില്&#x200d; ഇന്നോവ പാര്&#x200d;ക്ക് ചെയ്തും പുറത്തിറക്കിയും താരമായത്. ബിജുവിന്റെ ഗംഭീര ഡ്രൈവിങ് പാടവം തന്നെയാണ് ഈ വീഡിയോകളിലൂടെ വ്യക്തമാകുന്നതും.<br />
എന്നാല്&#x200d; ബിജുവിനെപ്പോലൊരു സൂപ്പര്&#x200d; എക്‌സ്‌പേര്&#x200d;ട്ട് ഡ്രൈവര്&#x200d; ചെയ്യുന്നത് മറ്റുള്ളവര്&#x200d; അനുകരിക്കാന്&#x200d; ശ്രമിച്ചാല്&#x200d; അത് അപകടങ്ങള്&#x200d;ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കുകയാണ് യുഎന്&#x200d; ദുരന്തലഘൂകരണ വിഭാഗം തലവന്&#x200d; മുരളി തുമ്മാരുകുടി. ബിജുവിന്റെ പാരലല്&#x200d; പാര്&#x200d;ക്കിങ് സ്‌കില്ലും വാഹനത്തിന്റെ ജഡ്ജ്‌മെന്റുമെല്ലാം അതിശയകരമാണെന്ന് പറയുമ്പോഴും ഇത് അനുകരിക്കാന്&#x200d; ശ്രമിച്ചാല്&#x200d; അപകടമാകുമെന്ന് മുന്നറിയിപ്പ് നല്&#x200d;കുകയാണ് അദ്ദേഹം.</p>
<p>മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ച് മണിക്കൂറുകള്&#x200d;ക്കകം അത് ശരിവെക്കുന്ന രീതിയില്&#x200d; മറ്റൊരു വീഡിയോയും പുറത്തുവന്നിരുന്നു. ഇന്നോവ പാര്&#x200d;ക്ക് ചെയ്ത അതേ സ്ഥലത്ത് മറ്റൊരു വാഹനം പാര്&#x200d;ക്ക് ചെയ്യാന്&#x200d; ശ്രമിക്കുന്നതും വാഹനം സ്ലാബിന് മുകളില്&#x200d; ക്രോസായി കുടുങ്ങിപ്പോകുന്നതുമാണ് ഈ വീഡിയോയിലുണ്ടായിരുന്നത്.</p>
<p>മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:</p>
<p>ഒരു നല്ല ഡ്രൈവറെ അനുകരിക്കുമ്പോള്&#x200d;&#8230;</p>
<p>ഒരു കാറിന് ശരിക്ക് കടന്നുപോകാന്&#x200d; പോലും സ്ഥലമില്ലാത്ത ഒരിടത്ത് വാഹനം കൃത്യമായി പാര്&#x200d;ക്ക് ചെയ്യുന്ന ഒരു ഡ്രൈവറുടെ കഥ ഇപ്പോള്&#x200d; സമൂഹ മാധ്യമത്തില്&#x200d; വൈറല്&#x200d; ആണല്ലോ. ആ ഡ്രൈവറുടെ പാരലല്&#x200d; പാര്&#x200d;ക്കിങ്ങ് സ്‌കില്ലും വാഹനത്തിന്റെ വലുപ്പത്തെപ്പറ്റിയുള്ള ജഡ്ജ്‌മെന്റും അതിശയകരമാണ്.</p>
<p>അതോടൊപ്പം ഒരു സുരക്ഷാ വിദഗ്ദ്ധന്&#x200d; എന്ന നിലയില്&#x200d; രണ്ടു കാര്യങ്ങള്&#x200d; പറയാതെ വയ്യ.</p>
<p>1. ഒരു കാറിനെ സുരക്ഷിതമായി പാര്&#x200d;ക്ക് ചെയ്യുന്ന രീതിയല്ല നമ്മള്&#x200d; കാണുന്നത്. അപകടത്തില്&#x200d; നിന്നും ഒരു സെക്കന്&#x200d;ഡ് പോലും ദൂരമില്ല. ഇവിടെയാണ് അദ്ദേഹം സ്ഥിരമായി പാര്&#x200d;ക്ക് ചെയ്യുന്നതെങ്കില്&#x200d; ഇന്നല്ലെങ്കില്&#x200d; നാളെ വാഹനം കനാലില്&#x200d; വീണുപോകുമെന്നതില്&#x200d; സംശയമില്ല. ആളുകളുടെ പ്രോത്സാഹനത്താല്&#x200d; കൂടുതല്&#x200d; ചെയ്താല്&#x200d; ദുരന്ത സാധ്യത കൂടും, അത് തന്നെ.</p>
<p>2. ഇദ്ദേഹത്തെപ്പോലെ സൂപ്പര്&#x200d; എക്‌സ്‌പെര്&#x200d;ട്ട് ആയ ഒരാള്&#x200d; പാര്&#x200d;ക്ക് ചെയ്യുന്നത് കണ്ട് മറ്റുളളവര്&#x200d; ഇവിടെയോ ഇതുപോലെ ഇടുങ്ങിയ സഥലങ്ങളിലോ വീഡിയോ വൈറല്&#x200d; ആക്കാന്&#x200d; വേണ്ടി പാര്&#x200d;ക്ക് ചെയ്യാന്&#x200d; തുടങ്ങിയാല്&#x200d; വേറെ അപകടങ്ങളും നാം കാണും.<br />
അതുകൊണ്ട് കാണിച്ചതൊക്കെ കാണിച്ചു, നന്നായി. ഇനി ആ പാര്&#x200d;ക്കിങ്ങ് സ്ഥലം അടച്ചു കെട്ടുന്നതാണ് എല്ലാവരുടെയും സുരക്ഷക്ക് നല്ലത്.</p>
<p>പറഞ്ഞില്ലെന്ന് വേണ്ട. ഞാന്&#x200d; പറഞ്ഞാല്&#x200d; എന്താണ് പിന്നെ സംഭവിക്കുക എന്ന് സംശയമുള്ളവര്&#x200d; ഇവിടെ സ്ഥിരമായുള്ളവരോട് ചോദിച്ചാല്&#x200d; മതി</p>
<p>മുരളി തുമ്മാരുകുടി</p>
<p>https://www.facebook.com/thummarukudy/posts/10222142572488638</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muralee-thummarukudi-fb-post-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെക്രട്ടേറിയറ്റിലെ തീപിടിത്തം: ഒരു വർഷം മുമ്പേ പറഞ്ഞിരുന്നുവെന്ന് മുരളി തുമ്മാരുകുടി</title>
		<link>https://www.chandrikadaily.com/muralee-thummarukudy-post.html</link>
					<comments>https://www.chandrikadaily.com/muralee-thummarukudy-post.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 25 Aug 2020 18:20:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Muralee Thummarukudy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147738</guid>

					<description><![CDATA[ഈ അഗ്‌നിബാധ ഒരു മുന്നറിയിപ്പായി കാണുക, നല്ല സുരക്ഷ ഓഡിറ്റ് നടത്തുക, പരമാവധി അപകട സാദ്ധ്യതകള്&#x200d; ഒഴിവാക്കുക, കൂടുതല്&#x200d; അഗ്‌നിശമന സംവിധാനം ഉണ്ടാക്കുക, ആളുകള്&#x200d;ക്ക് പരിശീലനം നല്&#x200d;കുക, ആറുമാസത്തില്&#x200d; ഒരിക്കലെങ്കിലും മോക്ക് ഡ്രില്&#x200d; നടത്തുക.]]></description>
										<content:encoded><![CDATA[<p>സെക്രട്ടിയേറ്റിലെ തീപിടുത്തത്തില്&#x200d; മുന്നറിയിപ്പുമായി യുഎന്&#x200d; ദുരന്തനിവാരണ തലവന്&#x200d; മുരളി തുമ്മാരുകുടി. തീപിടിക്കാനുള്ള സാഹചര്യം സെക്രട്ടേറിയറ്റിലുണ്ടെന്ന് ഒരു വര്&#x200d;ഷം മുമ്പ് എഴുതിയിരുന്നു. എന്നാല്&#x200d;, കാര്യങ്ങള്&#x200d; നിലവില്&#x200d; നിയന്ത്രണത്തിലാണെന്നും ആശങ്ക വേണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു.</p>
<p>ഫയലിനകത്ത് എന്തുമാകട്ടെ, പക്ഷെ സെക്രട്ടറിയേറ്റില്&#x200d; ഒരു തീപിടുത്തം ഉണ്ടാകുമെന്ന് ഒരു വര്&#x200d;ഷം മുന്&#x200d;പ് ഞാന്&#x200d; പറഞ്ഞിരുന്നതാണ്- അദ്ദേഹം എഴുതുന്നു.</p>
<p>&#8216;അപ്പോള്&#x200d; തീ എവിടെയും തുടങ്ങാം, ആരെയും കൊല്ലാം. ഇതിപ്പോള്&#x200d; തിരക്കുള്ള നഗരത്തിന്റെ മാത്രം കാര്യമല്ല. നമ്മുടെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് കണ്ടിട്ടുള്ള സുരക്ഷാ വിദഗ്ദ്ധര്&#x200d; തലയില്&#x200d; കൈ വച്ച് ഉടന്&#x200d; സ്ഥലം കാലിയാക്കാന്&#x200d; നോക്കും. മരത്തിന്റെ ഫ്‌ലോര്&#x200d;, പ്ലൈവുഡിന്റെ പാനല്&#x200d;, എവിടെയും കെട്ടുകെട്ടായി ഫയലുകള്&#x200d;, നിലത്തൂടെ ലൂസ് ആയി കിടക്കുന്ന ഇലക്ട്രിക് വയറുകള്&#x200d;, പല റൂമുകളിലും ചായയും കാപ്പിയും ഉണ്ടാക്കാനുള്ള സംവിധാനം. മുറികളില്&#x200d; നിന്നും എങ്ങനെയാണ് പുറത്തെത്തുന്നത് എന്ന് സന്ദര്&#x200d;ശകര്&#x200d;ക്ക് ഒട്ടും പിടി കിട്ടാത്ത തരത്തിലുള്ള ഇടനാഴികളും കോണികളും. ഓരോ തവണയും മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഒക്കെ റൂമിനടുത്തുകൂടെ പോകുമ്പോള്&#x200d; ഞാന്&#x200d; ഈ കാര്യം ഓര്&#x200d;ക്കാറുണ്ട്. എന്നെങ്കിലും ഇവിടെ ഒരു ഫയര്&#x200d; സേഫ്റ്റി ഓഡിറ്റ് നടന്നിട്ടുണ്ടോ ?. ഏതെങ്കിലും കാലത്ത് ഒരു ഫയര്&#x200d; ഡ്രില്&#x200d; അവിടെ സാധിക്കുമോ ?. എന്നാണ് ഭരണ സിരാകേന്ദ്രത്തിന് &#8216;തീ പിടിക്കുന്നത്&#8217;. എനിക്ക് കരിനാക്ക് ഉണ്ടെന്ന് അറിയാവുന്നവര്&#x200d; അവിടെ ഉണ്ട്, അവരൊന്നു പേടിച്ചോട്ടെ എന്നോര്&#x200d;ത്ത് പറഞ്ഞതാണ്. അങ്ങനെ എങ്കിലും ഒരു സുരക്ഷാ ഓഡിറ്റ് അവിടെ നടക്കട്ടെ! &#8216;</p>
<p>(റബര്&#x200d; കഴുത്തുകളുടെ കേന്ദ്രം, ഫെബ്രുവരി 20, 2019)</p>
<p>അതെഴുതിയ സമയത്ത് കാര്യങ്ങള്&#x200d; ഒക്കെ നിയന്ത്രണത്തില്&#x200d; ആണെന്നും ആശങ്ക വേണ്ട എന്നും പലരും എന്നോട് പറഞ്ഞിരുന്നു. പക്ഷെ അതിന് ശേഷവും ഞാന്&#x200d; സെക്രട്ടറിയേറ്റില്&#x200d; പോയിരുന്നു. പഴയ കെട്ടിടങ്ങള്&#x200d;, മരത്തിന്റെ ഗോവണി, കൂട്ടിയിട്ടിരിക്കുന്ന ഫയലുകള്&#x200d; ഒക്കെ അന്നും അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇന്നുണ്ടായതിലും എത്രയോ വലുതും നാശകാരിയുമായ അഗ്‌നിബാധ അവിടെ എന്ന് വേണമെങ്കിലും ഉണ്ടാകാം.</p>
<p>അതുകൊണ്ട് ഈ അഗ്‌നിബാധ ഒരു മുന്നറിയിപ്പായി കാണുക, നല്ല സുരക്ഷ ഓഡിറ്റ് നടത്തുക, പരമാവധി അപകട സാദ്ധ്യതകള്&#x200d; ഒഴിവാക്കുക, കൂടുതല്&#x200d; അഗ്‌നിശമന സംവിധാനം ഉണ്ടാക്കുക, ആളുകള്&#x200d;ക്ക് പരിശീലനം നല്&#x200d;കുക, ആറുമാസത്തില്&#x200d; ഒരിക്കലെങ്കിലും മോക്ക് ഡ്രില്&#x200d; നടത്തുക.</p>
<p>ഇല്ലെങ്കില്&#x200d; ഇതിലും വലിയ തീപിടുത്തവും ആള്&#x200d; നാശവും ഒക്കെ നാം കാണും.&#8217; കുറിപ്പില്&#x200d; വ്യക്തമാക്കുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muralee-thummarukudy-post.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;ത്തവം മുതല്&#x200d;  ആന വരെ; നമ്മള്&#x200d; ഇനി എന്നാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തുക?</title>
		<link>https://www.chandrikadaily.com/muralee-thummarukudi-fb-post.html</link>
					<comments>https://www.chandrikadaily.com/muralee-thummarukudi-fb-post.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 09 May 2019 07:28:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Facebook post]]></category>
		<category><![CDATA[Muralee Thummarukudy]]></category>
		<category><![CDATA[social media]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126701</guid>

					<description><![CDATA[കൃത്രിമ ബുദ്ധി ലോകമെമ്പാടും മനുഷ്യജീവിതത്തെ മാറ്റിപ്പണിയുമ്പോഴും നമ്മള്&#x200d; ആനയിലും ആര്&#x200d;ത്തവത്തിലും അടങ്ങിക്കൂടിയിരിക്കുന്നതിനെ പരിഹസിച്ച് യു.എന്&#x200d; ദുരന്ത ലഘൂകരണ വിഭാഗം തലവന്&#x200d; മുരളി തുമ്മാരുകുടി. ഇനിയെന്നാണ് നാം ഇരുപത്തൊന്നാം നൂറ്റാണ്ടില്&#x200d; എത്തുകയെന്നും അദ്ദേഹം ചോദിക്കുന്നു. മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം: ആര്&#x200d;ത്തവത്തില്&#x200d; നിന്നും ആനയിലേക്ക്… ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ്. കൃത്രിമ ബുദ്ധിയുടെ വളര്&#x200d;ച്ച ലോകമെന്പാടും മനുഷ്യ ജീവിതത്തെ മാറ്റി മറിക്കാന്&#x200d; പോവുകയാണ്. ഇന്ന് ലോകത്തുള്ളതിന്റെ പകുതി തൊഴിലുകളും ഇല്ലാതാകുമെന്ന് വിദഗ്ദ്ധര്&#x200d; പ്രവചിക്കുന്നു. കാലാവസ്ഥ വ്യതിയാനം നമ്മുടെ ചുറ്റും [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>കൃത്രിമ ബുദ്ധി ലോകമെമ്പാടും മനുഷ്യജീവിതത്തെ മാറ്റിപ്പണിയുമ്പോഴും നമ്മള്&#x200d; ആനയിലും ആര്&#x200d;ത്തവത്തിലും അടങ്ങിക്കൂടിയിരിക്കുന്നതിനെ പരിഹസിച്ച് യു.എന്&#x200d; ദുരന്ത ലഘൂകരണ വിഭാഗം തലവന്&#x200d; മുരളി തുമ്മാരുകുടി. ഇനിയെന്നാണ് നാം ഇരുപത്തൊന്നാം നൂറ്റാണ്ടില്&#x200d; എത്തുകയെന്നും അദ്ദേഹം ചോദിക്കുന്നു. </p>



<h5>മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം: </h5>



<p><em>ആര്&#x200d;ത്തവത്തില്&#x200d; നിന്നും ആനയിലേക്ക്…</em></p>



<p><em>ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ്.</em></p>



<p><em>കൃത്രിമ ബുദ്ധിയുടെ വളര്&#x200d;ച്ച ലോകമെന്പാടും മനുഷ്യ ജീവിതത്തെ മാറ്റി മറിക്കാന്&#x200d; പോവുകയാണ്. ഇന്ന് ലോകത്തുള്ളതിന്റെ പകുതി തൊഴിലുകളും ഇല്ലാതാകുമെന്ന് വിദഗ്ദ്ധര്&#x200d; പ്രവചിക്കുന്നു.<br> കാലാവസ്ഥ വ്യതിയാനം നമ്മുടെ ചുറ്റും എത്തിയിരിക്കുന്നു. കാറ്റായി, കാട്ടുതീ ആയി, വരള്&#x200d;ച്ച ആയി, വെള്ളപ്പൊക്കം ആയി അത് നമുക്ക് സൂചനകളും മുന്നറിയിപ്പുകളും തരുന്നു.</em></p>



<p><em>ലോകമെന്പാടും സ്‌കൂള്&#x200d; കുട്ടികള്&#x200d; അവരുടെ ഭാവിക്കായി കാലാവസ്ഥ വ്യതിയാനത്തിനെതിരെ പൊരുതുന്നു.<br> തീവ്രവാദം നമ്മുടെ പടിവാതിക്കല്&#x200d; എത്തി ആളുകളെ കൊന്നൊടുക്കുന്നു. സമൂഹത്തെ വിഭജിക്കുന്നു. മിനിസ്ട്രി ഓഫ് ടോളറന്&#x200d;സും സ്‌കൂളുകളില്&#x200d; പരസ്പരം മനസ്സിലാക്കാന്&#x200d; ക്ളാസ്സുകളും ഒക്കെയായി ദുബായും സിംഗപ്പൂരും രാഷ്ട്ര നിര്&#x200d;മ്മാണത്തില്&#x200d; ശ്രദ്ധ കേന്ദ്രീകരിക്കുന്നു.</em></p>



<p><em>ആരോഗ്യ രംഗത്തെ വിപ്ലവകരമായ പുരോഗതികള്&#x200d; ചരിത്രത്തില്&#x200d; ആദ്യമായി അറുപത്തിയഞ്ചു കഴിഞ്ഞവരുടെ എണ്ണം അഞ്ചു വയസ്സിന് താഴെയുള്ളവരുടേതിനേക്കാള്&#x200d; കൂടുതല്&#x200d; ആക്കിയിരിക്കുന്നു. ഇനി വരാന്&#x200d; പോകുന്നത് വയസ്സന്മാരുടെ ലോകമാണെന്ന് ലോകം തിരിച്ചറിയുന്നു.</em></p>



<p><em>സൗരോര്&#x200d;ജ്ജ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്&#x200d; എണ്ണ അധിഷ്ഠിതമായ സന്പദ്വ്യവസ്ഥകളെ നിഷ്പ്രഭമാക്കാന്&#x200d; പോകുന്നു.<br> പുറത്തു ജോലി ചെയ്യുന്ന മലയാളികളേക്കാള്&#x200d; കൂടുതല്&#x200d; മറുനാട്ടുകാര്&#x200d; കേരളത്തില്&#x200d; ജോലിക്കെത്തുന്നു. ഇന്നേവരെ കണ്ടിട്ടില്ലാത്ത സാമൂഹ്യ പരിവര്&#x200d;ത്തനത്തിന്റെ പടിവാതിലിലാണ് കേരളം.</em></p>



<p><em>നമ്മുടെ ഇന്ത്യയിലെ ഒന്നാമത്തെ നഗരവല്&#x200d;ക്കരണ നിരക്കില്&#x200d; കേരളം ഗ്രാമങ്ങളില്&#x200d; നിന്നൊഴിഞ്ഞ് നഗരത്തിലേക്ക് കുടിയേറുന്നു.<br> നെല്&#x200d;പ്പാടം മുതല്&#x200d; റബര്&#x200d; തോട്ടം വരെയുള്ള കൃഷിഭൂമി തരിശായി പ്രകൃതിയിലേക്ക് മടങ്ങാന്&#x200d; റെഡിയാകുന്നു.<br> ഡ്രൈവറില്ലാത്ത ടാക്‌സികള്&#x200d; ലോക നഗരങ്ങളില്&#x200d; ഓടാന്&#x200d; തുടങ്ങുന്നു.</em></p>



<p><em>ചൊവ്വയിലേക്ക് ആളുകളെ വിടാനും ശൂന്യാകാശത്ത് കോളനികള്&#x200d; തുടങ്ങാനും ലോകം ശ്രമം തുടങ്ങുന്നു.<br> ഈ ലോകത്ത്, ഒരു തുരുത്തില്&#x200d;, സന്പൂര്&#x200d;ണ്ണ സാക്ഷരതയുള്ള ഒരു ജനത ആര്&#x200d;ത്തവം മുതല്&#x200d; ആന വരെയുള്ള വിഷയത്തില്&#x200d; തെരുവിലും സമൂഹ മാധ്യമത്തിലും ടി വി ചാനലിലും അടിപിടി കൂടുന്നു.</em></p>



<p><em>മന്ത്രിമാരുടെ, കളക്ടറുടെ, പോലീസ് അധികാരികളുടെ എല്ലാം സമയം ഇത്തരം &#8216;പ്രശ്‌നങ്ങള്&#x200d;&#8217; കൈകാര്യം ചെയ്യാനായി അപഹരിക്കപ്പെടുന്നു.</em></p>



<p><em>എന്നാണ് നമ്മള്&#x200d; ഇരുപത്തി ഒന്നാം നൂറ്റാണ്ടില്&#x200d; എത്താന്&#x200d; പോകുന്നത്. കാല്&#x200d;ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് നമ്മള്&#x200d; എന്നാണ് അറിയാന്&#x200d; പോകുന്നത് ?</em></p>



<p><em>എന്താടോ നന്നാവാത്തേ?</em></p>



<p><em>മുരളി തുമ്മാരുകുടി, <br> ഹേഗ്, മെയ് 9, 2019</em></p>




]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muralee-thummarukudi-fb-post.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അവധിക്കാലത്തെ മുങ്ങിമരണങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/muralee-thummarukudi-article.html</link>
					<comments>https://www.chandrikadaily.com/muralee-thummarukudi-article.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 29 Mar 2019 19:04:49 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[Muralee Thummarukudy]]></category>
		<category><![CDATA[veccation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122716</guid>

					<description><![CDATA[വീണ്ടുമൊരു വേനലവധി തുടങ്ങുകയാണ്. ഓരോ വേനലവധിക്കാലവും പേടിയുടെ കാലം കൂടിയാണ്. ഒന്നും രണ്ടും മൂന്നുമായി കുട്ടികളുടെ മുങ്ങിമരണങ്ങളുടെ റിപ്പോര്&#x200d;ട്ടുകള്&#x200d; വന്നുതുടങ്ങി. ഈ വേനലവധി അവസാനിക്കുന്നതിന് മുമ്പേ ഇരുന്നൂറോളം ആളുകള്&#x200d; മുങ്ങിമരിച്ചിരിക്കും, അതില്&#x200d; കൂടുതലും കുട്ടികളായിരിക്കും. അവധി ആഘോഷിക്കാന്&#x200d; കൂട്ട് കൂടി പോകുന്നവര്&#x200d;, ബന്ധു വീട്ടില്&#x200d; പോകുന്നവര്&#x200d; അടുത്ത വീട്ടിലെ കുളത്തില്&#x200d; പോകുന്നവര്&#x200d; എന്നിങ്ങനെ നൂറിലധികം കുടുംബങ്ങള്&#x200d;ക്ക് അവധിക്കാലം ഒരിക്കലും മറക്കാനാവാത്ത ദുഃഖത്തിന്റെ കാലമാകും. ഇതെല്ലാ വര്&#x200d;ഷവും പതിവാണ്. റോഡപകടങ്ങള്&#x200d; കഴിഞ്ഞാല്&#x200d; കേരളത്തില്&#x200d; ഏറ്റവുമധികം പേര്&#x200d; മരിക്കുന്നത് വെള്ളത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>വീണ്ടുമൊരു വേനലവധി തുടങ്ങുകയാണ്. ഓരോ വേനലവധിക്കാലവും പേടിയുടെ കാലം കൂടിയാണ്. ഒന്നും രണ്ടും മൂന്നുമായി കുട്ടികളുടെ മുങ്ങിമരണങ്ങളുടെ റിപ്പോര്&#x200d;ട്ടുകള്&#x200d; വന്നുതുടങ്ങി. ഈ വേനലവധി അവസാനിക്കുന്നതിന് മുമ്പേ ഇരുന്നൂറോളം ആളുകള്&#x200d; മുങ്ങിമരിച്ചിരിക്കും, അതില്&#x200d; കൂടുതലും കുട്ടികളായിരിക്കും. അവധി ആഘോഷിക്കാന്&#x200d; കൂട്ട് കൂടി പോകുന്നവര്&#x200d;, ബന്ധു വീട്ടില്&#x200d; പോകുന്നവര്&#x200d; അടുത്ത വീട്ടിലെ കുളത്തില്&#x200d; പോകുന്നവര്&#x200d; എന്നിങ്ങനെ നൂറിലധികം കുടുംബങ്ങള്&#x200d;ക്ക് അവധിക്കാലം ഒരിക്കലും മറക്കാനാവാത്ത ദുഃഖത്തിന്റെ കാലമാകും. ഇതെല്ലാ വര്&#x200d;ഷവും പതിവാണ്. റോഡപകടങ്ങള്&#x200d; കഴിഞ്ഞാല്&#x200d; കേരളത്തില്&#x200d; ഏറ്റവുമധികം പേര്&#x200d; മരിക്കുന്നത് വെള്ളത്തില്&#x200d; മുങ്ങിയാണ്. ഓരോ വര്&#x200d;ഷവും 1200 ലധികം ആളുകളാണ് മുങ്ങിമരിക്കുന്നത്.<br> റോഡപകടത്തെപ്പറ്റി കൂടുതല്&#x200d; വിവരങ്ങള്&#x200d; എത്ര അപകടം ഉണ്ടായി, എത്ര പേര്&#x200d;ക്ക് പരിക്കുപറ്റി, എത്ര പേര്&#x200d; മരിച്ചു, ഏതൊക്കെ മാസങ്ങളിലാണ് കൂടുതല്&#x200d; അപകടങ്ങള്&#x200d; ഉണ്ടാകുന്നത് എന്നിങ്ങനെയുള്ള വിവരങ്ങള്&#x200d; കേരളാ പൊലീസിന്റെ വെബ്‌സൈറ്റിലുണ്ട്. എന്നാല്&#x200d; മുങ്ങിമരണത്തെക്കുറിച്ച് ഇത്തരം വിവരങ്ങളൊന്നും ലഭ്യമല്ല. ഇതിനൊരു കാരണമുണ്ട്. മുങ്ങിമരണം കേരളത്തിലെ സുരക്ഷാനിര്&#x200d;വഹണരംഗത്തെ ഒരു അനാഥ പ്രേതമാണ്. ഇതിനെപ്പറ്റി വിവരങ്ങള്&#x200d; ശേഖരിക്കുന്നില്ല എന്നതോ പോകട്ടെ, ഇതിനെതിരെ ബോധവത്കരണം നടത്താന്&#x200d; റോഡ് സുരക്ഷാ അതോറിറ്റി പോലെ ഒരു അതോറിറ്റിയോ റോഡ് സുരക്ഷക്കുള്ളത് പോലെ ഒരു ഫണ്ടോ ഇല്ല എന്നതാണ് യാഥാര്&#x200d;ഥ്യം. പനി ചികില്&#x200d;സിക്കാന്&#x200d; അറിയില്ലെങ്കില്&#x200d; രോഗിയുടെ ടെംപെറേച്ചര്&#x200d; എടുക്കരുത് എന്നൊരു ചൊല്ലുണ്ട്. മുങ്ങി മരണത്തിന്റെ കാര്യവും അങ്ങനെയാണ്. നാം ഒന്നും ചെയ്യാത്ത സ്ഥിതിക്ക് മരണം എണ്ണി കൂട്ടിനോക്കിയിട്ട് എന്ത് പ്രയോജനം?  എല്ലാ റോഡപകടത്തിലും ഒരു &#8216;വില്ലന്&#x200d;&#8217; ഉണ്ട്, വാഹനം. അപ്പോള്&#x200d; മരിച്ചയാളുടെ ബന്ധുക്കള്&#x200d;, വണ്ടിയോടിച്ചിരുന്നത് വേറൊരാള്&#x200d; ആയിരുന്നെങ്കില്&#x200d; അയാള്&#x200d;, ഇന്&#x200d;ഷൂറന്&#x200d;സ് കമ്പനി, മരിച്ചയാള്&#x200d;ക്ക്‌വേണ്ടി വാദിക്കുന്ന വക്കീല്&#x200d; എന്നിങ്ങനെ ഈ മരണവുമായി ബന്ധപ്പെട്ടവര്&#x200d; ഏറെയുണ്ട്. റോഡപകടമുണ്ടായി ഒരാള്&#x200d; ആസ്പത്രിയിലെത്തുമ്പോള്&#x200d; തന്നെ &#8216;കേസ് പിടിക്കാന്&#x200d;&#8217; വക്കീലുമാരുടെ ഏജന്റുകള്&#x200d; അവിടെത്തന്നെയുണ്ട്. മുങ്ങിമരണത്തില്&#x200d; ഇതൊന്നുമില്ല. മുങ്ങിമരിക്കുന്ന 1200 പേരില്&#x200d; ഒരു ശതമാനംപോലും ബോട്ട് മുങ്ങിയല്ല മരിക്കുന്നത്. അപ്പോള്&#x200d; വെള്ളമില്ലാതെ മറ്റൊരു വില്ലനെ ചൂണ്ടിക്കാണിക്കാനില്ല. ഇന്&#x200d;ഷുറന്&#x200d;സ് ഇല്ല, വക്കീല്&#x200d; ഇല്ല, കേസ് ഇല്ല, ഏജന്റുമില്ല. നഷ്ടം കുടുംബത്തിനു മാത്രം.<br> വാസ്തവത്തില്&#x200d; കേരളത്തിലെ അപകട മരണങ്ങളില്&#x200d; ഏറ്റവും എളുപ്പത്തില്&#x200d; കുറവ് വരുത്താവുന്നത് മുങ്ങി മരണത്തിലാണ്. 1200 മരണങ്ങള്&#x200d; നടക്കുന്നതില്&#x200d; ഒരു ശതമാനം പോലും യാത്രക്കിടയിലോ ബോട്ട് മുങ്ങിയോ അല്ല. ആളുകള്&#x200d; കുളിക്കാനും കളിക്കാനും വെള്ളത്തില്&#x200d; ഇറങ്ങുമ്പോള്&#x200d; സംഭവിക്കുന്നതാണ്. അല്&#x200d;പം ജല സുരക്ഷാബോധം, വേണ്ടത്ര മേല്&#x200d;നോട്ടം, വെള്ളത്തില്&#x200d; വീഴുന്നവരെ രക്ഷിക്കാനുള്ള മിനിമം സംവിധാനം ഇത്രയും ഉണ്ടെങ്കില്&#x200d; ഒറ്റ വര്&#x200d;ഷം കൊണ്ട് മരണനിരക്ക് പകുതിയാക്കാം. കഴിഞ്ഞ വര്&#x200d;ഷം കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റി സിനിമ തിയേറ്ററില്&#x200d; ജല സുരക്ഷയെപ്പറ്റി മുന്നറിയിപ്പ് കൊടുത്തിരുന്നു. വാസ്തവത്തില്&#x200d; നമ്മുടെ എല്ലാ ടി.വി ചാനലുകളും പത്രങ്ങളും ഒരല്&#x200d;പം സമയമോ സ്ഥലമോ ഇതിനായി നീക്കിവെച്ചാല്&#x200d; എത്രയോ ജീവന്&#x200d; രക്ഷിക്കാം. അതൊന്നും നമുക്ക് ഉറപ്പാക്കാവുന്ന കാര്യം അല്ലല്ലോ. ജലസുരക്ഷക്ക് ചില മാര്&#x200d;ഗങ്ങള്&#x200d; 1. ജലസുരക്ഷയെപ്പറ്റി ഇന്നുതന്നെ കുട്ടികളോട് സംസാരിക്കുക. 2. തീ പോലെ വെള്ളം കുട്ടികള്&#x200d;ക്ക് പേടിയോ മുന്നറിയിപ്പോ നല്&#x200d;കുന്നില്ലെന്നും മുതിര്&#x200d;ന്നവര്&#x200d; കൂടെയില്ലാതെ ഒരു കാരണവശാലും വെള്ളത്തിലേക്ക് ഇറങ്ങരുതെന്നും അവരെ നിര്&#x200d;ബന്ധമായും പറഞ്ഞു മനസ്സിലാക്കുക. അത് #ാറ്റിലെ സ്വിമ്മിങ് പൂള്&#x200d; ആയാലും, ചെറിയ കുളമായാലും, കടലായാലും. 3. കുട്ടിക്ക് നീന്താന്&#x200d; അറിയില്ലെങ്കില്&#x200d; ഈ അവധിക്കാലം കുട്ടികളെ നീന്തല്&#x200d; പഠിപ്പിക്കാന്&#x200d; ശ്രമിക്കുക, ആണ്&#x200d;കുട്ടികളെയും പെണ്&#x200d;കുട്ടികളെയും. 4. അതേസമയം തന്നെ അച്ഛന്&#x200d;, അല്ലെങ്കില്&#x200d; അമ്മ &#8216;പണ്ടെത്ര നീന്തിയിരിക്കുന്നു&#8217; എന്നും പറഞ്ഞു കുട്ടികളെയുംകൊണ്ട് കുളത്തിലോ പുഴയിലോ പോകരുത്. പണ്ടത്തെ ആളല്ല നമ്മള്&#x200d;, പണ്ടത്തെ പുഴയല്ല പുഴ. നീന്തല്&#x200d; പഠിപ്പിക്കല്&#x200d; പ്രൊഫഷണലുകള്&#x200d;ക്ക് വിടുന്നതാണ് സുരക്ഷിതം. 5. അവധിക്ക് ബന്ധുവീടുകളില്&#x200d; പോകുന്ന കുട്ടികളോട് മുതിര്&#x200d;ന്നവരില്ലാതെ കൂട്ടുകാരുടെ കൂടെ വെള്ളത്തില്&#x200d; മീന്&#x200d; പിടിക്കാനോ, യാത്രക്കോ, കുളിക്കാനോ, കളിക്കാനോ പോകരുതെന്ന് പ്രത്യേകം നിര്&#x200d;ദേശിക്കുക. വിരുന്നു പോകുന്ന വീടുകളിലെ മുതിര്&#x200d;ന്നവരെയും ഇക്കാര്യം ഓര്&#x200d;മിപ്പിക്കുന്നത് നല്ലതാണ്. 6. വെള്ളത്തില്&#x200d; വെച്ച് കൂടുതലാകാന്&#x200d; സാധ്യതയുള്ള അസുഖങ്ങള്&#x200d; (അപസ്മാരം, മസ്സില്&#x200d; കയറുന്നത്, ചില ഹൃദ്രോഗങ്ങള്&#x200d;) ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കുക. കൂട്ടുകാരോടും ബന്ധുക്കളോടും അത് പറയുകയും ചെയ്യുക. 7. അവധികാലത്ത് ടൂറിന് പോകുമ്പോള്&#x200d; വെള്ളത്തില്&#x200d; ഇറങ്ങി എന്തെങ്കിലും അപകടം പറ്റിയാല്&#x200d; കൂട്ടുകാരെ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതണമെന്ന കാര്യം ആളുകളെ ബോധ്യപ്പെടുത്തുക. ലൈഫ് ബോയ് കിട്ടാനില്ലാത്തവര്&#x200d; വാഹനത്തിന്റെ വീര്&#x200d;പ്പിച്ച ട്യൂബില്&#x200d; ഒരു നീണ്ട പ്ലാസ്റ്റിക് കയര്&#x200d; കെട്ടിയാല്&#x200d; പോലും അത്യാവശ്യ സാഹചര്യത്തില്&#x200d; ഏറെ ഉപകാരപ്രദമായിരിക്കും. 8. ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാന്&#x200d; വെള്ളത്തിലേക്ക് എടുത്തു ചാടരുതെന്ന് എല്ലാവരെയും ബോധവത്കരിക്കുക. കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നത് മാത്രമാണ് സുരക്ഷിത മാര്&#x200d;ഗം. 9. വെള്ളത്തില്&#x200d; യാത്രക്കോ കുളിക്കാനോ കളിക്കാനോ പോകുന്ന സ്ത്രീകളും പെണ്&#x200d;കുട്ടികളും അവരുടെ വസ്ത്രധാരണത്തില്&#x200d; പ്രത്യേകം ശ്രദ്ധിക്കുക. മിക്കവാറും കേരളീയ വസ്ത്രങ്ങള്&#x200d; അപകടം കൂട്ടുന്നവയാണ്. ഒന്നുകില്&#x200d; വെള്ളത്തില്&#x200d; നിന്ന് രക്ഷപ്പെടാന്&#x200d; ബുദ്ധിമുട്ടുണ്ടാക്കാത്ത വസ്ത്രങ്ങള്&#x200d; ധരിക്കുക, അല്ലെങ്കില്&#x200d; സുരക്ഷയില്&#x200d; കൂടുതല്&#x200d; ശ്രദ്ധിക്കുക. 10. വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക. വെള്ളത്തിന്റെ ആഴം ചിലപ്പോള്&#x200d; കാണുന്നതിനേക്കാള്&#x200d; കുറവായിരിക്കാം. ചെളിയില്&#x200d; പൂഴ്ന്നു പോകാം, തല പാറയിലോ, മരക്കൊമ്പിലോ അടിക്കാം. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ് ശരിയായ രീതി. 11. ഒഴുക്കുള്ള വെള്ളത്തിലും പുഴയിലും ആഴം ഇല്ലാത്തതു കൊണ്ടുമാത്രം കുട്ടികള്&#x200d; സുരക്ഷിതരല്ല. ബാലന്&#x200d;സ് തെറ്റി വീണാല്&#x200d; ഒരടി വെള്ളത്തില്&#x200d; പോലും മുങ്ങി മരണം സംഭവിക്കാം. 12. സ്വിമ്മിങ്പൂളിലെ ഉപയോഗത്തിനായി കമ്പോളത്തില്&#x200d; കിട്ടുന്ന വായു നിറച്ച റിങ്, പൊങ്ങി കിടക്കുന്ന #ോട്ട്, കയ്യില്&#x200d; കെട്ടുന്ന #ോട്ട് ഇവയൊന്നും പൂര്&#x200d;ണ സുരക്ഷ നല്&#x200d;കുന്നില്ല. ഇവയുള്ളതുകൊണ്ട് മാത്രം മുതിര്&#x200d;ന്നവരുടെ ശ്രദ്ധയില്ലാതെ വെള്ളത്തില്&#x200d; ഇറങ്ങാന്&#x200d; കുട്ടികള്&#x200d; മുതിരരുത്. 13. നേരം ഇരുട്ടിയതിനുശേഷം ഒരു കാരണവശാലും വെള്ളത്തില്&#x200d; ഇറങ്ങരുത്.  തിരക്കില്ലാത്ത ബീച്ചിലോ, ആളുകള്&#x200d; അധികം പോകാത്ത തടാകത്തിലോ, പുഴയിലോ ചാടാന്&#x200d; ശ്രമിക്കരുത്. 14. മദ്യപിച്ചതിന് ശേഷം ഒരിക്കലും വെള്ളത്തില്&#x200d; ഇറങ്ങരുത്. 15. സുഖമില്ലാത്തപ്പോഴോ മരുന്നുകള്&#x200d; കഴിക്കുമ്പോഴോ വെള്ളത്തില്&#x200d; ഇറങ്ങരുത്. 16. ബോട്ടുകളില്&#x200d; കയറുന്നതിന് മുമ്പ്‌സുരക്ഷക്കുള്ള ലൈഫ് വെസ്റ്റ് ഉണ്ടെന്ന് ഉറപ്പാക്കുക.</p>



<h5><br> മുരളി തുമ്മാരുകുടി</h5>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muralee-thummarukudi-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കത്തുന്ന വേനലില്&#x200d; ചൂടിനും വേണം പെരുമാറ്റച്ചട്ടം   മുരളീ തുമ്മാരുകുടിയുടെ കരുതല്&#x200d; നിര്&#x200d;ദേശങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/summer.html</link>
					<comments>https://www.chandrikadaily.com/summer.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 28 Mar 2019 07:13:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Facebook post]]></category>
		<category><![CDATA[Muralee Thummarukudy]]></category>
		<category><![CDATA[summer]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122565</guid>

					<description><![CDATA[വെറുതെ ചൂടാവല്ലേ.. നാട്ടിലിപ്പോള്&#x200d; പൊള്ളുന്ന ചൂടാണ്. ഇനി വരുന്ന ദിവസങ്ങളിലും ഇതേ ചൂട് തുടരുമെന്നാണ് അറിയിപ്പ്. ചൂടുകാലത്ത് എന്തൊക്കെ മുന്&#x200d;കരുതലുകളെടുക്കണമെന്ന് പലരും പറഞ്ഞു കഴിഞ്ഞു. അതിനാല്&#x200d; പുതിയതായി അധികമൊന്നും പറയാനില്ലെങ്കിലും ചില കാര്യങ്ങള്&#x200d; കൂടി നിങ്ങളുടെ ശ്രദ്ധയില്&#x200d; വെക്കൂ. ചൂടിനെ അറിയുക: ചൂടിനെ അളക്കുന്നത് തെര്&#x200d;മ്മോമീറ്റര്&#x200d; ഉപയോഗിച്ചാണെന്ന് എല്ലാവര്&#x200d;ക്കുമറിയാം. ഇപ്പോള്&#x200d; നമ്മള്&#x200d; ചൂട് അറിയുന്നത് മൊബൈല്&#x200d; ഫോണില്&#x200d; നോക്കിയാണ്. ലോകത്ത് എവിടെ പോകുന്നതിന് മുന്&#x200d;പും അവിടുത്തെ കാലാവസ്ഥ അറിയാന്&#x200d; ഞാന്&#x200d; നോക്കുന്നതും ഫോണില്&#x200d; തന്നെയാണ്. ഓസ്ലോയിലെയോ ദുബായിലെയോ [&#8230;]]]></description>
										<content:encoded><![CDATA[
<h4><br> വെറുതെ ചൂടാവല്ലേ..</h4>



<p>നാട്ടിലിപ്പോള്&#x200d; പൊള്ളുന്ന ചൂടാണ്. ഇനി വരുന്ന ദിവസങ്ങളിലും ഇതേ ചൂട് തുടരുമെന്നാണ് അറിയിപ്പ്. ചൂടുകാലത്ത് എന്തൊക്കെ മുന്&#x200d;കരുതലുകളെടുക്കണമെന്ന് പലരും പറഞ്ഞു കഴിഞ്ഞു. അതിനാല്&#x200d; പുതിയതായി അധികമൊന്നും പറയാനില്ലെങ്കിലും ചില കാര്യങ്ങള്&#x200d; കൂടി നിങ്ങളുടെ ശ്രദ്ധയില്&#x200d; വെക്കൂ.</p>



<p>ചൂടിനെ അറിയുക: ചൂടിനെ അളക്കുന്നത് തെര്&#x200d;മ്മോമീറ്റര്&#x200d; ഉപയോഗിച്ചാണെന്ന് എല്ലാവര്&#x200d;ക്കുമറിയാം. ഇപ്പോള്&#x200d; നമ്മള്&#x200d; ചൂട് അറിയുന്നത് മൊബൈല്&#x200d; ഫോണില്&#x200d; നോക്കിയാണ്. ലോകത്ത് എവിടെ പോകുന്നതിന് മുന്&#x200d;പും അവിടുത്തെ കാലാവസ്ഥ അറിയാന്&#x200d; ഞാന്&#x200d; നോക്കുന്നതും ഫോണില്&#x200d; തന്നെയാണ്.</p>



<p>ഓസ്ലോയിലെയോ ദുബായിലെയോ ചൂടോ തണുപ്പോ ഫോണിലോ വെബിലോ നോക്കുന്നത് പോലെ വെങ്ങോലയിലെയോ പെരുന്പാവൂരിലെയോ ചൂട് ഫോണില്&#x200d; നോക്കിയാല്&#x200d; ഒരു കുഴപ്പമുണ്ട്. വാസ്തവത്തില്&#x200d; നമ്മുടെ സ്മാര്&#x200d;ട്ട് ഫോണില്&#x200d; കാണുന്ന താപനില ഫോണ്&#x200d; ഉപയോഗിച്ച് അളക്കുന്നതല്ല. ഒന്നുകില്&#x200d; ഓരോ രാജ്യത്തെയും കാലാവസ്ഥ സര്&#x200d;വ്വീസ് അളക്കുന്നത്, അല്ലെങ്കില്&#x200d; ഏതെങ്കിലും വിമാനത്താവളത്തില്&#x200d; നിന്നും കിട്ടുന്ന താപനില.</p>



<p>ഇതൊന്നും ഇല്ലാത്ത വെങ്ങോലയിലെ ചൂടും ഫോണില്&#x200d; നോക്കിയാല്&#x200d; കാണും. അത് പക്ഷെ നിലത്ത് അളന്നു ചിട്ടപ്പെടുത്തിയ ഒന്നല്ല. കേരളത്തില്&#x200d; എവിടെയെങ്കിലും അളന്നതില്&#x200d; നിന്നും കണക്കുകൂട്ടി എടുക്കുന്നതാണ്. ഫോണിലെ താപനില നോക്കി പുറത്തെ ചൂട് അറിയുന്നത് കേരളത്തില്&#x200d; മിക്കയിടത്തും ശരിയായിരിക്കണമെന്നില്ല. ചൂടിനെ സംബന്ധിച്ച തീരുമാനങ്ങള്&#x200d; എടുക്കുന്നത് ഫോണിലെ ചൂട് നോക്കി ആകരുത്.<br>
നമ്മുടെ കാറില്&#x200d; ഒരു തെര്&#x200d;മോ മീറ്റര്&#x200d; ഉണ്ട്. അതിലുമുണ്ട് പ്രശ്‌നങ്ങള്&#x200d;. കാറില്&#x200d; ഏതു ഭാഗത്താണ് തെര്&#x200d;മോ മീറ്റര്&#x200d; ഫിറ്റ് ചെയ്തിരിക്കുന്നത് എന്നതനുസരിച്ച് പൊതുവിലുള്ള ചൂടില്&#x200d; നിന്നും നാലോ അഞ്ചോ ഡിഗ്രി മാറ്റമുണ്ടാകാം. ഇതുകൊണ്ടൊക്കെ തന്നെ ആളുകളെ പുറത്ത് ജോലിക്ക് വെക്കുന്നവര്&#x200d;, കുട്ടികളെ പുറത്ത് കളിക്കാന്&#x200d; വിടണമോ എന്ന് തീരുമാനിക്കേണ്ടവര്&#x200d; (സ്‌കൂള്&#x200d; അധികൃതര്&#x200d;), സ്‌പോര്&#x200d;ട്ട്‌സ് സംഘടിപ്പിക്കുന്നവര്&#x200d; എല്ലാം സ്വന്തമായി ഒരു തെര്&#x200d;മോമീറ്റര്&#x200d; വാങ്ങി വെക്കുന്നതാണ് ശരിയായ നടപടി.</p>



<p>എല്ലാ ചൂടും ഒരു പോലെയല്ല. കേരളത്തില്&#x200d; ചൂട് കൂടുന്നു എന്ന് പറഞ്ഞാലും മിക്കവാറും പ്രദേശത്ത് ഇത് നാല്&#x200d;പ്പതില്&#x200d; താഴെയാണ്. വടക്കേ ഇന്ത്യയിലും ഗള്&#x200d;ഫിലും നാല്പതിന് മുകളില്&#x200d; ചൂട് പോകുന്നത് സാധാരണമാണ്. നമ്മുടെ ചൂട് അത്ര വലിയ പ്രശ്‌നമല്ല എന്ന് നമുക്ക് തോന്നാം, മറ്റുള്ളവര്&#x200d;ക്ക് തോന്നാം, പ്രത്യേകിച്ചും ഗള്&#x200d;ഫിലുള്ളവര്&#x200d;ക്ക്. എന്നാല്&#x200d; നമുക്ക് അനുഭവപ്പെടുന്ന ചൂട് അന്തരീക്ഷത്തിലെ ചൂടിനെ മാത്രമല്ല ഹ്യൂമിഡിറ്റിയെയും (അന്തരീക്ഷത്തിലെ ബാഷ്പത്തിന്റെ അളവ്) ആശ്രയിച്ചാണിരിക്കുന്നത്. Heat Index അഥവാ ഹുമിടെക്‌സ് എന്നാണ് ഈ അളവിന്റെ പേര്. ചൂടും ഹ്യൂമിഡിറ്റിയും ഒരുമിച്ചു കൂട്ടിയാണ് ഇത് കണക്കാക്കുന്നത്. കേരളം ഹ്യൂമിഡിറ്റി ഏറെ കൂടിയ സ്ഥലമാണ്. എഴുപത് ശതമാനത്തിലും കൂടുതല്&#x200d; ഹ്യൂമിഡിറ്റി കേരളത്തില്&#x200d; സാധാരണമാണ്, തൊണ്ണൂറിന് മുകളില്&#x200d; പോകുന്നത് അസാധാരണമല്ല താനും. 35 ഡിഗ്രി ചൂട് 70 ശതമാനം ഹ്യൂമിഡിറ്റിയില്&#x200d; 51ഡിഗ്രി പോലെ അനുഭവപ്പെടും. അതേസമയം 40 ഡിഗ്രി ചൂട് 20 ഡിഗ്രി ഹ്യൂമിഡിറ്റിയില്&#x200d; 43 പോലെയേ തോന്നുകയുള്ളൂ.</p>



<p>ഇതാണ് കേരളത്തിലെ പ്രധാന പ്രശ്‌നം. നമ്മുടെ ശരീരത്തിന് 55 ഡിഗ്രി എന്ന അളവില്&#x200d; ചൂട് അനുഭവപ്പെടാന്&#x200d; കേരളത്തിലെ സാഹചര്യത്തില്&#x200d; 35 ഡിഗ്രി ചൂട് മതി (85 ശതമാനം ഹ്യൂമിഡിറ്റിയില്&#x200d;). ഫോണില്&#x200d; നോക്കി 35 മുപ്പത്തി അഞ്ചു ഡിഗ്രിയേ ചൂടുളളൂ എന്ന് കരുതി പുറത്ത് പണിക്കു പോവുകയോ, കുട്ടികളെ കളിയ്ക്കാന്&#x200d; വിടുകയോ, സ്‌പോര്&#x200d;ട്ട്‌സിനായി പോവുകയോ ചെയ്യുന്നത് അപകടമുണ്ടാക്കും.</p>



<p>ഓരോ ചൂടിലും ഹ്യൂമിഡിറ്റിയിലും എന്താണ് heat index എന്നതും ചാര്&#x200d;ട്ടില്&#x200d; കാണിച്ചിട്ടുണ്ട്. ഇത് കണ്ടുപിടിക്കാന്&#x200d; സ്മാര്&#x200d;ട്ട് ഫോണുകളില്&#x200d; ആപ്പുകളുണ്ട്. ഒരെണ്ണം ഡൗണ്&#x200d;ലോഡ് ചെയ്യുന്നത് നല്ലതാണ്. Heat Index ഓരോ അളവിലും എത്തുന്‌പോള്&#x200d; എന്താണ് അപകടമെന്ന് ചാര്&#x200d;ട്ടില്&#x200d; പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക. ഡിസാസ്റ്റര്&#x200d; മാനേജ്മെന്റ് അതോറിറ്റിയുടെയും മറ്റു വിദഗ്ദ്ധരുടെയും ഉപദേശങ്ങള്&#x200d; വായിക്കുന്‌പോള്&#x200d; അവര്&#x200d; heat index നെ പറ്റിയാണ് പറയുന്നത്, ചൂടിനെപ്പറ്റിയല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.</p>



<p>കാറിനുള്ളിലെ ചൂട്: കാറ് പോലെ അടച്ചു പൂട്ടിയ വാഹനങ്ങള്&#x200d;ക്കുള്ളിലെ ചൂട് വളരെ പെട്ടെന്ന് പുറത്തേതിനേക്കാള്&#x200d; അഞ്ചോ പത്തോ ഡിഗ്രി കൂടിയെന്ന് വരാം. ഒരു കാരണവശാലും കുട്ടികളെ വാഹനത്തിലിരുത്തി ഡോര്&#x200d; ലോക്ക് ചെയ്ത് പുറത്ത് പോകരുത്. ഓരോ വര്&#x200d;ഷവും ഗള്&#x200d;ഫില്&#x200d; ഒന്നില്&#x200d; കൂടുതല്&#x200d; മരണങ്ങള്&#x200d; ഇങ്ങനെ സംഭവിക്കുന്നുണ്ട്.<br>
ദുരന്ത ലഘൂകരണം തന്നെ പ്രധാനം: സൂര്യാഘാതം എന്നത് അതിവേഗത്തില്&#x200d; ആളെ കൊല്ലാന്&#x200d; പോലും കഴിവുള്ളതായതിനാല്&#x200d; സൂര്യാഘാതം ഏല്&#x200d;ക്കുന്നത് ഒഴിവാക്കുക തന്നെയാണ് പ്രധാനം. അമിതമായി ചൂടില്&#x200d; നില്&#x200d;ക്കാതിരിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയുമാണ് പ്രധാനമായും ചെയ്യേണ്ടത്. കൂടുതല്&#x200d; കൃത്യമായ വിവരങ്ങള്&#x200d; Kerala State Disaster Management Authority &#8211; KSDMA സൈറ്റില്&#x200d; ഉണ്ട്. വായിക്കുക. വീട്ടിലും ഓഫിസിലും ചര്&#x200d;ച്ച ചെയ്യുക.</p>



<p>സൂര്യഘാതം സംഭവിച്ചാല്&#x200d;: എന്താണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്&#x200d;, അത് കണ്ടാല്&#x200d; നിങ്ങള്&#x200d; എന്ത് ചെയ്യണം എന്നൊക്കെ Info Clinic നന്നായി എഴുതിയിട്ടുണ്ട്. അത് കാണണം, വീട്ടില്&#x200d; ചര്&#x200d;ച്ച ചെയ്യണം.</p>



<p>മരണം വരുന്നത് സൂര്യാഘാതത്തിലൂടെ മാത്രമല്ല: ചൂട് എല്ലാവരേയും ഒരുപോലെയല്ല ബാധിക്കുന്നത്. കുട്ടികളെയും വയസ്സായവരെയും കൂടുതല്&#x200d; ശ്രദ്ധിക്കേണ്ടതുണ്ട്. 2003 ലെ ചൂടുകാലത്ത് വയസ്സായവരെ പ്രത്യേകമായി ശ്രദ്ധിക്കാന്&#x200d; സൗകര്യങ്ങളില്ലായിരുന്നു. ചൂടുകാലത്തിനു ശേഷം മൂന്നു മാസം കഴിഞ്ഞു ചൂടുകാലത്തെ മരണനിരക്ക് നോക്കിയ ഫ്രഞ്ച് സര്&#x200d;ക്കാര്&#x200d; അന്തം വിട്ടു. സാധാരണ വേനലില്&#x200d; മരിക്കുന്നതിലും പതിനയ്യായിരം കൂടുതല്&#x200d; ആളുകളാണ് ആ വേനലില്&#x200d; ഫ്രാന്&#x200d;സില്&#x200d; മരിച്ചത്. ഇവരാരും സൂര്യാഘാതമേറ്റല്ല മരിച്ചത്. കൂടിയ ചൂട് പ്രായമായവര്&#x200d;ക്ക് നേരത്തെയുണ്ടായിരുന്ന പ്രശ്‌നങ്ങള്&#x200d; കൂടുതല്&#x200d; വഷളാക്കി. ഫ്രാന്&#x200d;സില്&#x200d; ഇത് വലിയ കോളിളക്കം ഉണ്ടാക്കി. ഓരോ ഉഷ്ണകാലത്തും പ്രായമായവരെ പ്രത്യേകം ശ്രദ്ധിക്കാന്&#x200d; പുതിയ സംവിധാനങ്ങളുണ്ടാക്കി. സാധാരണ ഗതിയില്&#x200d; നമ്മുടെ ശ്രദ്ധ പോകാത്ത ഒന്നായതിനാല്&#x200d; ഇക്കാര്യവും ശ്രദ്ധിക്കണം.</p>



<p>ബംഗാളിയില്&#x200d; സൂര്യാഘാതത്തിന് എന്താണ് വാക്ക്?: ഈ ചൂടുകാലത്ത് എന്തൊക്കെ മുന്&#x200d;കരുതലുകളാണ് എടുക്കേണ്ടത് എന്നതിനെക്കുറിച്ച് ദുരന്ത നിവാരണ അതോറിറ്റിയും ഇന്&#x200d;ഫോ ക്ലിനിക്കും ഏറെ കാര്യങ്ങള്&#x200d; പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞല്ലോ. പക്ഷെ കഷ്ടം എന്തെന്ന് വെച്ചാല്&#x200d; കേരളത്തിലെ ഏറ്റവും വലിയ റിസ്‌ക് ഗ്രൂപ്പ് മലയാളികള്&#x200d; അല്ല, മറുനാടന്&#x200d; തൊഴിലാളികളാണ്. ഇവരെ ആരെങ്കിലും ഇക്കാര്യങ്ങള്&#x200d; പറഞ്ഞു മനസ്സിലാക്കുന്നുണ്ടോ? പ്രത്യേകിച്ചും അവര്&#x200d; നാല്പത് ഡിഗ്രിയൊക്കെ ചൂടുള്ള പ്രദേശത്തു നിന്നും വരുന്നവരായതിനാല്&#x200d; &#8216;ഇതൊക്കെ എന്ത്&#8217; എന്ന് ചിന്തിച്ച് അപകടത്തില്&#x200d; പെടാം. ഉച്ചക്ക് പന്ത്രണ്ട് മുതല്&#x200d; വൈകീട്ട് മൂന്നു വരെ വെയിലത്ത് തൊഴില്&#x200d; ചെയ്യുന്നത് ഒഴിവാക്കണമെന്ന നിര്&#x200d;ദ്ദേശങ്ങള്&#x200d; കണ്ടു. ഇത് ആരെങ്കിലും മറുനാടന്&#x200d; തൊഴിലാളികളോട് പറഞ്ഞു മനസ്സിലാക്കുന്നുണ്ടോ? മറുനാടന്&#x200d; തൊഴിലാളികള്&#x200d; (വഴിയോര കച്ചവടക്കാര്&#x200d; ഉള്&#x200d;പ്പടെ) വെയിലത്ത് നിന്നാല്&#x200d; മലയാളികള്&#x200d; ശ്രദ്ധിക്കുമോ?</p>



<p>സെന്റ് ബര്&#x200d;ണാഡും മറ്റു മിണ്ടാപ്രാണികളും: ആല്&#x200d;പ്‌സ് പര്&#x200d;വതത്തിന്റെ അടിവാരത്തില്&#x200d; ആളുകള്&#x200d; വളര്&#x200d;ത്തുന്ന ഒരു പട്ടിയാണ് സെന്റ് ബെര്&#x200d;ണാഡ്. കാശുള്ള പലരും ഇതിനെ നാട്ടിലും വളര്&#x200d;ത്തും. തണുപ്പില്&#x200d; ജീവിക്കേണ്ട ഈ ജീവി കേരളത്തില്&#x200d; അനുഭവിക്കുന്ന അവസ്ഥ എന്താണെന്ന് പറഞ്ഞു തരാനുള്ള കഴിവ് പട്ടിക്കില്ല. കാട്ടില്&#x200d; കിടക്കേണ്ട ആനയുടെയും കൂട്ടില്&#x200d; കിടക്കുന്ന കോഴിയുടെയും സ്ഥിതി വ്യത്യസ്തമല്ല. ഈ ചൂടുകാലത്ത് നമ്മുടെ ചുറ്റുമുള്ള മിണ്ടാപ്രാണികളെ പ്രത്യേകം ശ്രദ്ധിക്കുക.</p>



<p>ഇലക്ഷന്&#x200d; ചൂടിലും വലിയ ചൂട്: ഈ തിരഞ്ഞെടുപ്പ് കാലത്ത് പണി ചെയ്യാന്&#x200d; പുറത്തിറങ്ങുന്നതിലും കൂടുതല്&#x200d; മലയാളികള്&#x200d; വെയില് കൊള്ളാന്&#x200d; പോകുന്നത് തിരഞ്ഞെടുപ്പ് ജാഥക്കും പ്രചാരണത്തിനും വേണ്ടിയാണ്. സ്ഥാനാര്&#x200d;ത്ഥികളും പ്രവര്&#x200d;ത്തകരും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. എന്തൊക്കെയാണ് അവര്&#x200d; ശ്രദ്ധിക്കേണ്ടതെന്ന് ഞാന്&#x200d; പ്രത്യേകം എഴുതിയിരുന്നു, പക്ഷെ ആരും ശ്രദ്ധിച്ചു കണ്ടില്ല. സൂക്ഷിച്ചാല്&#x200d; ദുഖിക്കേണ്ട എന്ന് മാത്രം വീണ്ടും പറയാം.</p>



<p>ഞാന്&#x200d; വേറൊരു നിര്&#x200d;ദ്ദേശം കൂടി തരാം. മഹാഭാരതയുദ്ധ കാലത്ത് ഏത് സമയത്താണ് യുദ്ധം തുടങ്ങേണ്ടത്, എപ്പോഴാണ് അവസാനിപ്പിക്കേണ്ടത് എന്നതിനൊക്കെ നിയമമുണ്ടായിരുന്നു. എല്ലാവരും അത് പാലിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ആര്&#x200d;ക്കും ലാഭവും നഷ്ടവും ഉണ്ടായില്ല. നമ്മുടെ പാര്&#x200d;ട്ടികള്&#x200d; എല്ലാവരും കൂടി രാവിലെ പത്തിനും വൈകീട്ട് അഞ്ചിനും ഇടക്ക് വാഹന ജാഥയും റോഡില്&#x200d; കൂടെ നടന്നുള്ള വോട്ട് പിടിത്തവും വേണ്ട, പകരം വല്ല ഫേസ്ബുക്ക് ലൈവോ ടൗണ്&#x200d;ഹാള്&#x200d; മീറ്റിങ്ങോ മതി എന്ന് തീരുമാനിച്ചാല്&#x200d; നിങ്ങള്&#x200d;ക്ക് കൊള്ളാം.</p>



<p>ലസ്സി തൊട്ട് കുമ്മട്ടിക്ക ജ്യൂസ് വരെ: വേനല്&#x200d;ക്കാലത്ത് വെള്ളം കുടിക്കാന്&#x200d; തോന്നുന്നത് സ്വാഭാവികം. ലസ്സിയും കുമ്മട്ടിക്ക ജ്യൂസും ഒക്കെ നല്ലതുമാണ്. നമുക്ക് ചുറ്റും കടകളില്&#x200d; കിട്ടുന്ന ജ്യൂസുകള്&#x200d; ഒട്ടും വിശ്വസിക്കാന്&#x200d; പറ്റാതായിരിക്കുന്നു. പഴത്തില്&#x200d;, ഐസില്&#x200d;, മധുരിക്കാന്&#x200d; ഒഴിക്കുന്ന ദ്രാവകത്തില്&#x200d; എല്ലാം നിസ്സാര ലാഭത്തിനായി മായം ചേര്&#x200d;ക്കുന്നത് അപൂര്&#x200d;വമല്ല. സാധിക്കുമെങ്കില്&#x200d; കൈയില്&#x200d; തിളപ്പിച്ചാറ്റിയ വെള്ളം കരുതുന്നതാണ് ബുദ്ധി. കുപ്പിവെള്ളം ടാപ്പിലുള്ള വെള്ളത്തിലും നല്ലതാണെന്ന ഒരു വിശ്വാസം മാത്രമേ ഉള്ളൂ.</p>



<p>വസ്ത്ര ധാരണത്തില്&#x200d; മാറ്റം: കേരളത്തിലെ പഴയ കാല വസ്ത്രധാരണം ചൂടിന് പറ്റിയതായിരുന്നു. ഇപ്പോഴത്തെ വസ്ത്രങ്ങള്&#x200d;, പാന്റ്‌സും ചുരിദാറും ശരീരത്തിലെ ചൂടിനെ പുറത്തു പോകാന്&#x200d; അനുവദിക്കാത്തതാണ്. നമ്മുടെ സദാചാരബോധം ബര്&#x200d;മുഡയും ടി ഷര്&#x200d;ട്ടും ഇട്ടു നടക്കാന്&#x200d; നമ്മളെ അനുവദിക്കുന്നുമില്ല. ഇത്തരം മൂഢ ആചാരങ്ങള്&#x200d; മാറ്റാന്&#x200d; ഇതൊരു നല്ല അവസരമാണ്. ആദ്യം വീട്ടില്&#x200d;, പിന്നെ പുറത്ത് ചൂടിനിണങ്ങിയ വസ്ത്രങ്ങള്&#x200d; ധരിക്കൂ. മറ്റുള്ളവര്&#x200d; എന്ത് &#8216;ധരിക്കും&#8217; എന്നതിനെപ്പറ്റി ആവലാതിപ്പെടാതിരിക്കൂ.<br> ചൂടുകാലം കഴിയുന്നതിന് മുന്&#x200d;പ് വീണ്ടും കാണാം. തല്&#x200d;ക്കാലം സുരക്ഷിതരായിരിക്കുക.<br> മുരളി തുമ്മാരുകുടി</p>




]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/summer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചൂട് കൂടിയാല്&#x200d; എല്&#x200d;.പി.ജി സിലിണ്ടര്&#x200d; പൊട്ടിത്തെറിക്കുമോ?</title>
		<link>https://www.chandrikadaily.com/article-about-lpg-and-climat.html</link>
					<comments>https://www.chandrikadaily.com/article-about-lpg-and-climat.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 22 Mar 2019 11:00:47 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Muralee Thummarukudy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121962</guid>

					<description><![CDATA[മുരളി തുമ്മാരുകുടി എൽ പി ജി സിലിണ്ടർ ബോംബാകുമോ? ചൂട് കൂടി വരുന്നതോടെ വാട്ട്സ് ആപ്പ് ശാസ്ത്രജ്ഞരും ചൂടായിക്കഴിഞ്ഞു. &#8220;താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയൊരപകടം നിങ്ങളുടെ വീടുകളിൽ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായ തോതിൽ കൂടുന്പോൾ പാചകത്തിന് ഉപയോഗിക്കുന്ന LPG സിലിണ്ടറിൽ മർദ്ദം കൂടുകയും ഒരു ബോബ് ആയി പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്&#8221;ഇതാണ് ഏറ്റവും പുതിയ വാട്ട്സ് ആപ്പ് ശാസ്ത്രം.. ചൂട് കൂടുന്പോൾ ഒരു വാതകം വികസിക്കും എന്നത് ശാസ്ത്രമാണ്. അതും സിലിണ്ടർ [&#8230;]]]></description>
										<content:encoded><![CDATA[
<p><strong> മുരളി തുമ്മാരുകുടി </strong></p>



<p>എൽ പി ജി സിലിണ്ടർ ബോംബാകുമോ?</p>



<p>ചൂട് കൂടി വരുന്നതോടെ വാട്ട്സ് ആപ്പ് ശാസ്ത്രജ്ഞരും ചൂടായിക്കഴിഞ്ഞു.</p>



<p>&#8220;താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയൊരപകടം നിങ്ങളുടെ വീടുകളിൽ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായ തോതിൽ കൂടുന്പോൾ പാചകത്തിന് ഉപയോഗിക്കുന്ന LPG സിലിണ്ടറിൽ മർദ്ദം കൂടുകയും ഒരു ബോബ് ആയി പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്&#8221;<br>ഇതാണ് ഏറ്റവും പുതിയ വാട്ട്സ് ആപ്പ് ശാസ്ത്രം..</p>



<p>ചൂട് കൂടുന്പോൾ ഒരു വാതകം വികസിക്കും എന്നത് ശാസ്ത്രമാണ്. അതും സിലിണ്ടർ പോലെ കൃത്യമായ വ്യാപ്തമുള്ള ഒരു സംവിധാനത്തിലാകുന്പോൾ മർദ്ദം കൂടും, ശാസ്ത്രമാണ്. പക്ഷെ സാധാരണ മുപ്പത് ഡിഗ്രി ചൂടുള്ള കേരളത്തിൽ ചൂട് നാല്പത് ആകുന്പോൾ സിലിണ്ടർ ബോംബ് ആകുമോ എന്നതാണ് ചോദ്യം.<br>തീർച്ചയായും ഇല്ല എന്നതാണ് ഉത്തരം. കാരണം ഇതിന് കൃത്യമായ ഒരു ശാസ്ത്രമുണ്ട്. ഈ സിലിണ്ടർ ഡിസൈൻ ചെയ്യുന്നത് തന്നെ ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള, പൂജ്യം ഡിഗ്രിക്ക് താഴെയുള്ള, സ്ഥലങ്ങളിലും, ഏറ്റവും ചൂടുള്ള, അതായത് ഓരോ വേനലിലും ആഴ്ചകളോളം നാല്പത് ഡിഗ്രിക്ക് മുകളിൽ ചൂട് പോകുന്നതുമായ കാലാവസ്ഥയെ മനസ്സിലാക്കിയിട്ടാണ്. അപ്പോൾ കേരളത്തിൽ താപനില മുപ്പതുള്ളിടത്ത് മുപ്പത്തഞ്ചോ നാല്പതോ ആയാലൊന്നും അടുക്കളയിൽ ബോംബ് നിർമ്മാണം ഉണ്ടാവില്ല. ആ പ്രതീക്ഷ വേണ്ട.</p>



<p>അത് മാത്രമല്ല, ഞങ്ങൾ എൻജിനീയർമാർ ഒരു വീടോ, പാലമോ, ടാങ്കോ, മർദ്ദമുള്ള പൈപ്പോ ഡിസൈൻ ചെയ്യുന്നത് കൃത്യം അതിൽ വരുന്ന ഭാരമോ മർദ്ദമോ മാത്രം നോക്കിയിട്ടല്ല, സാധാരണ നമ്മൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതിന്റെ ഇരുന്നൂറോ മുന്നൂറോ ശതമാനം ഭാരമോ മർദ്ദമോ വന്നാലും അതിനെ പ്രതിരോധിക്കാനുള്ള ശക്തിയും ആയിട്ടാണ്. എൻജിനീയറിങ്ങിൽ അതിന് &#8220;Factor of Safety&#8221; എന്ന് പറയും. നമ്മുടെ കേളൻ കോൺട്രാക്ടർമാർ കന്പിയിലും സിമന്റിലും അത്യാവശ്യം തട്ടിപ്പൊക്കെ കാണിച്ചിട്ടും നമ്മുടെ പാലങ്ങൾ കുലുങ്ങാതെ നിൽക്കുന്നത് ഈ ഫാക്ടർ ഓഫ് സേഫ്റ്റി മുൻ‌കൂർ ഇട്ടതുകൊണ്ടാണ് (അതിന് വേണ്ടിയിട്ടല്ല അത് ചെയ്യുന്നതെങ്കിൽ പോലും).</p>



<p>ചൂടുകാലം സൂര്യഘാതം തടയുന്നത് മുതൽ കാട്ടുതീ തടയുന്നതു വരെ പല കാര്യങ്ങളിലും ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്.&nbsp;<br><a href="https://www.facebook.com/KeralaStateDisasterManagementAuthorityksdma/?__tn__=%2CdK-R-R&amp;eid=ARCylaS7Kkzx7cdIQE4xnbiZSvthPzVIeuBmK8NHgNybZ9GyATphvT9-S1fb-6aYU8rN1599OZEbwlES&amp;fref=mentions">Kerala State Disaster Management Authority &#8211; KSDMA</a>&nbsp;കേരള ഡിസാസ്റ്റർ മാനേജമെന്റ് അതോറിറ്റിഒക്കെ അതിന് സമയാസമയങ്ങളിൽ നല്ല നിർദ്ദേശം നൽകുന്നുണ്ട്. ആവശ്യമെന്ന് കണ്ടാൽ തീർച്ചയായും ഞാനും ഈ വിഷയം എഴുതാം. വാട്ട്സ് ആപ്പ് ശാസ്ത്രം വായിച്ചു പേടിക്കേണ്ട കാര്യം ഒന്നുമില്ല.</p>



<p></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-lpg-and-climat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇനി ഫഌറ്റുകളുടെ കാലം</title>
		<link>https://www.chandrikadaily.com/muralle-thummarukkudy-in-keralas-construction.html</link>
					<comments>https://www.chandrikadaily.com/muralle-thummarukkudy-in-keralas-construction.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 02 Oct 2018 15:33:43 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Flats]]></category>
		<category><![CDATA[Muralee Thummarukudy]]></category>
		<category><![CDATA[Reconstruction]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=105477</guid>

					<description><![CDATA[&#160; &#160; പുനര്&#x200d;നിര്&#x200d;മ്മാണം നടത്തിക്കൊണ്ടിരിക്കുന്ന മലയാളികളുടെ പാര്&#x200d;പ്പിട സങ്കല്&#x200d;പങ്ങളിലേക്ക് പുതിയ ആശയങ്ങള്&#x200d; പങ്കുവെച്ച് മുരളീ തുമ്മാരുക്കുടി അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കിലിട്ട് കുറിപ്പ് മുരളി തുമ്മാരുക്കുടി  എന്റെ വലിയമ്മയുടെ മകളായ സുശീലചേച്ചി ബോംബെയില്&#x200d; പോയിവന്നു പറഞ്ഞ വിശേഷങ്ങളില്&#x200d; നിന്നാണ് ഞാന്&#x200d; ഫ്‌ലാറ്റ് എന്ന വാക്ക് ആദ്യമായി കേള്&#x200d;ക്കുന്നത്. ചേച്ചിയുടെ മകന്&#x200d; ഉണ്ണിച്ചേട്ടന്&#x200d; ബോംബെയില്&#x200d; വാങ്ങിയ ഫ്‌ലാറ്റിലാണ് താമസം. എന്താണീ &#8216;ഫ്‌ലാറ്റ്&#8217; എന്ന് എനിക്കന്ന് മനസ്സിലായില്ല. &#8216;നിലത്തുനിന്ന് ഉയര്&#x200d;ന്ന, ചുറ്റും മുറ്റവും കിണറുമൊന്നുമില്ലാതെ, മുറികള്&#x200d; മാത്രമുള്ള വീട്&#8217; എന്ന് ചേച്ചി വിശദീകരിച്ചു. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>&nbsp;</p>
<p>പുനര്&#x200d;നിര്&#x200d;മ്മാണം നടത്തിക്കൊണ്ടിരിക്കുന്ന മലയാളികളുടെ പാര്&#x200d;പ്പിട സങ്കല്&#x200d;പങ്ങളിലേക്ക് പുതിയ ആശയങ്ങള്&#x200d; പങ്കുവെച്ച് മുരളീ തുമ്മാരുക്കുടി അദ്ദേഹത്തിന്റെ<br />
ഫെയ്‌സ്ബുക്കിലിട്ട് കുറിപ്പ്</p>
<p><strong>മുരളി തുമ്മാരുക്കുടി </strong></p>
<p>എന്റെ വലിയമ്മയുടെ മകളായ സുശീലചേച്ചി ബോംബെയില്&#x200d; പോയിവന്നു പറഞ്ഞ വിശേഷങ്ങളില്&#x200d; നിന്നാണ് ഞാന്&#x200d; ഫ്‌ലാറ്റ് എന്ന വാക്ക് ആദ്യമായി കേള്&#x200d;ക്കുന്നത്. ചേച്ചിയുടെ മകന്&#x200d; ഉണ്ണിച്ചേട്ടന്&#x200d; ബോംബെയില്&#x200d; വാങ്ങിയ ഫ്‌ലാറ്റിലാണ് താമസം.</p>
<p>എന്താണീ &#8216;ഫ്‌ലാറ്റ്&#8217; എന്ന് എനിക്കന്ന് മനസ്സിലായില്ല. &#8216;നിലത്തുനിന്ന് ഉയര്&#x200d;ന്ന, ചുറ്റും മുറ്റവും കിണറുമൊന്നുമില്ലാതെ, മുറികള്&#x200d; മാത്രമുള്ള വീട്&#8217; എന്ന് ചേച്ചി വിശദീകരിച്ചു. 1975 ലാണ് സംഭവം.</p>
<p>&#8216;ഏയ്, അതൊന്നും ഒരുകാലത്തും കേരളത്തില്&#x200d; വരില്ല&#8217; എന്നെന്റെ വല്യമ്മ പറഞ്ഞു. &#8216;ഒരു മുറ്റമില്ലാത്ത വീട് എന്ത് വീടാണ്?&#8217;</p>
<p>&#8216;നമ്മുടെ കിണറ്റിലെ വെള്ളമല്ലാതെ പൈപ്പ് വെള്ളം കുടിക്കാന്&#x200d; ഒരു സുഖവുമില്ല. കേരളത്തില്&#x200d; അതിന്റെ ആവശ്യവുമില്ല.&#8217; മൂത്ത വല്യമ്മയും പറഞ്ഞു.</p>
<p>എന്നാല്&#x200d; 1980 കളില്&#x200d; കേരളത്തില്&#x200d; ഫ്‌ളാറ്റുകളെത്തിത്തുടങ്ങി. മലയാളികള്&#x200d;ക്ക് ആദ്യമാദ്യം അതിനോട് ഒരു അനുഭാവവും ഉണ്ടായിരുന്നില്ല. മറൈന്&#x200d; െ്രെഡവിലോക്കെ ആദ്യമുണ്ടാക്കിയ ഫ്‌ലാറ്റുകള്&#x200d; വാങ്ങാന്&#x200d; ആളില്ലാതെ കിടന്നു.</p>
<p>വീടിന്റെ ആവശ്യത്തിനല്ല , ഒരു നല്ല നിക്ഷേപം എന്ന നിലയിലേക്ക് തൊണ്ണൂറുകളില്&#x200d; ഫ്‌ളാറ്റുകളുടെ എണ്ണം വര്&#x200d;ദ്ധിക്കുകയായിരുന്നു. 2000 ആയതോടെ പുറത്ത് ഫ്‌ലാറ്റുകളില്&#x200d; താമസിച്ചു പരിചയിച്ച ആളുകള്&#x200d; മടങ്ങിവന്നുതുടങ്ങി. നാട്ടുകാര്&#x200d; തന്നെ ഫ്‌ലാറ്റുകളില്&#x200d; താമസിച്ച് അതിന്റെ സുഖവും സൗകര്യവും അറിഞ്ഞും<br />
തുടങ്ങി.</p>
<p>&#8216;ഓ, രാവിലെ എണീറ്റ് മുറ്റമടിക്കണ്ടല്ലോ എന്നതുതന്നെ വലിയ ആശ്വാസം&#8217; വല്യമ്മയുടെ മകള്&#x200d; പറഞ്ഞു.</p>
<p>&#8216;കറന്റില്ലാത്തപ്പോഴും വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകില്ല&#8217; അമ്മായിയുടെ മകന്റെ കമന്റാണ്.</p>
<p>&#8216;കുട്ടികള്&#x200d;ക്ക് കളിക്കാനും സ്‌കൂളില്&#x200d; പോകാനും ധാരാളം കൂട്ടുകാരെ കിട്ടും.&#8217;</p>
<p>എന്നിങ്ങനെ ഓരോ സൗകര്യങ്ങളുമായി മലയാളികളും ഫ്‌ലാറ്റിന്റെ മേന്മകള്&#x200d; മനസ്സിലാക്കിത്തുടങ്ങി. 2005 ല്&#x200d; ഭൂമിവിലയുടെ കുതിച്ചുകയറ്റത്തോടെ പൈതൃകമായി ഭൂമിയില്ലാത്തവര്&#x200d;ക്ക് ഭൂമി വാങ്ങി വീടുവെയ്ക്കുക എന്നത് ഏറെക്കുറെ അസാധ്യമായി. അങ്ങനെ ഫ്‌ലാറ്റുകള്&#x200d; സാമ്പത്തികമായും സാമൂഹികമായും ആകര്&#x200d;ഷണീയമായിത്തുടങ്ങി.</p>
<p>കഴിഞ്ഞ പതിനഞ്ചു വര്&#x200d;ഷത്തില്&#x200d; കേരളത്തില്&#x200d; നഗരവല്&#x200d;ക്കരണത്തിലും, ഫ്‌ലാറ്റ് നിര്&#x200d;മ്മാണത്തിലും വലിയ കുതിച്ചുകയറ്റമുണ്ടായി. നഗരങ്ങളില്&#x200d; ആയിരക്കണക്കിന് ഫ്‌ലാറ്റ് സമുച്ചയങ്ങളുണ്ടായി, ലക്ഷക്കണക്കിന് ഫ്‌ലാറ്റുകളും. വന്&#x200d;നഗരങ്ങളില്&#x200d; നിന്നും ചെറുനഗരങ്ങളിലേക്കും അവിടെനിന്നും ഗ്രാമങ്ങളിലേക്കും ഫ്‌ളാറ്റുകളെത്തി.</p>
<p>കേരളത്തില്&#x200d; ഫ്‌ലാറ്റുകളുടെ നല്ലകാലം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. 2018 ലെ ദുരന്തങ്ങള്&#x200d; ഫ്‌ലാറ്റുകളുടെ ആവശ്യകതയെ ഇരട്ടിപ്പിക്കാന്&#x200d; പോകുകയാണ്. പുഴയരികില്&#x200d; മുതല്&#x200d; പറവൂരില്&#x200d; വരെ വെള്ളം കയറിയ സ്ഥലങ്ങളില്&#x200d; വീടുള്ളവര്&#x200d; ഒരു മനഃസമാധാനത്തിനു വേണ്ടിയെങ്കിലും ഫ്‌ലാറ്റുകള്&#x200d; വാങ്ങാന്&#x200d; തയ്യാറെടുക്കുകയാണ്.<br />
പുതിയതായി പുഴയരികില്&#x200d; വീടുവെയ്ക്കണമെന്ന് ഇനി ഒരു തലമുറക്കാലത്തേക്കെങ്കിലും മലയാളികള്&#x200d; ചിന്തിക്കില്ല. അവരും പോകുന്നത് ഫ്‌ലാറ്റ് വാങ്ങാനാണ്. ഇടുക്കിയില്&#x200d; ഉരുള്&#x200d; പൊട്ടുന്നിടത്തും കുട്ടനാട്ടില്&#x200d; വെള്ളം പൊങ്ങുന്നിടത്തുമുള്ള ആളുകളുടെ ചിന്തയും മറ്റൊന്നല്ല. &#8216;വെള്ളപ്പൊക്കത്തെ<br />
പേടിക്കേണ്ടാത്ത ഫ്‌ലാറ്റുകള്&#x200d;&#8217; എന്ന പരസ്യവും വന്നുകഴിഞ്ഞു.</p>
<p>കേരളത്തില്&#x200d; നഗരവല്&#x200d;ക്കരണം ഉണ്ടാകണമെന്നും, നഗരങ്ങള്&#x200d; മുകളിലേക്ക് വളരുന്നത് നല്ലതാണെന്നുമുള്ള അഭിപ്രായക്കാരനാണ് ഞാന്&#x200d;. കൃഷിയ്ക്കായി ഇടുക്കിയിലേക്കും കുട്ടനാട്ടിലേക്കും കുടിയേറിയവരുടെ പുതിയ തലമുറ, മലയും വെള്ളവും താണ്ടി നഗരത്തിലെത്തുന്നത് നല്ല കാര്യമാണ്. അതോടെ കൃഷി ചെയ്യാന്&#x200d; സ്ഥലമുണ്ടാകും, കൃഷിയോ മറ്റു തൊഴിലുകളോ ആയി മലയിലോ വെള്ളത്തിലോ നില്&#x200d;ക്കേണ്ടവര്&#x200d; മാത്രമേ ഹൈറേഞ്ചിലും കുട്ടനാട്ടിലും കാണൂ. അതാണ് നല്ലതും.</p>
<p>എന്നാല്&#x200d; പ്രളയാനന്തര കേരളത്തില്&#x200d; ഫ്‌ലാറ്റുകളുടെ വിലയും നിര്&#x200d;മ്മാണവും കൂടുന്നത് ഒട്ടും നല്ല കാര്യമല്ല. ഇപ്പോള്&#x200d;ത്തന്നെ നമ്മുടെ മലകള്&#x200d; ക്വാറികളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. പുതിയ ഫ്‌ളാറ്റുകള്&#x200d;ക്കായി കൂടുതല്&#x200d; ക്വാറികള്&#x200d; ഉണ്ടായാല്&#x200d; അടുത്ത മഴയ്ക്ക് കൂടുതല്&#x200d; ഉരുള്&#x200d;പൊട്ടലും മണ്ണിടിച്ചിലുമായിരിക്കും ഫലം. ഫ്‌ലാറ്റുകളുടെ വില കൂടുന്നത് കണ്ട് പണം ഇരട്ടിപ്പിക്കാനുള്ള മാര്&#x200d;ഗ്ഗമായി ഫ്‌ലാറ്റ് നിക്ഷേപം നടത്തിയാല്&#x200d; മലയാളികളുടെ പണം മുഴുവനും വീണ്ടും മൃതനിക്ഷേപമാകും. ഇത് അനുവദിക്കരുത്.</p>
<p>ഫ്‌ലാറ്റുകളുടെ ഡിമാന്റ് കൂടുകയും അതിനനുസരിച്ച് വില കൂടാതിരിക്കുകയും നിര്&#x200d;മ്മാണം കുറയുകയും ചെയ്യുന്നത് എങ്ങനെയാണ്?</p>
<p>എലിമെന്ററി ഡോക്ടര്&#x200d; വാട്ട്‌സണ്&#x200d; !</p>
<p>കേരളത്തില്&#x200d; ഇപ്പോള്&#x200d;ത്തന്നെ അടുത്ത പത്തുവര്&#x200d;ഷത്തെ ആവശ്യത്തേക്കാള്&#x200d; കൂടുതല്&#x200d; ഫ്‌ളാറ്റുകളുണ്ട്. കേരളത്തിലെ ഏതു നഗരത്തിലും രാത്രികാലങ്ങളില്&#x200d; ചെന്ന് നോക്കിയാല്&#x200d; നിങ്ങള്&#x200d;ക്ക് ഇക്കാര്യം വ്യക്തമാകും. എറണാകുളത്ത് ശരാശരി മുപ്പത് മുതല്&#x200d; അന്പത് ശതമാനം വരെ ഫ്‌ളാറ്റുകളിലേ ആള്&#x200d;താമസമുള്ളൂ. കാക്കനാടും കോഴിക്കോടും<br />
ഒക്കെ പത്തു ശതമാനത്തിലും കുറവായ ഫ്‌ലാറ്റ് സമുച്ചയങ്ങളുണ്ട്.</p>
<p>ഇപ്പോള്&#x200d; നമ്മള്&#x200d; പണിതിട്ടിരിക്കുന്ന ഫ്‌ലാറ്റുകള്&#x200d; താമസിക്കാന്&#x200d; ആവശ്യമുള്ളവരിലും ആഗ്രഹമുള്ളവരിലും എത്തിക്കുക എന്നതാണ് പ്രധാനം. ഇതിന് ചെയ്യേണ്ടത് മൂന്നു കാര്യങ്ങളാണ്.</p>
<p>1. ഫ്‌ലാറ്റുകള്&#x200d; വാടകയ്ക്ക് കൊടുക്കുന്നതും തിരിച്ചെടുക്കുന്നതും ഏറ്റവും എളുപ്പമാക്കുന്ന തരത്തില്&#x200d; നിയമനിര്&#x200d;മ്മാണം നടത്തുക.</p>
<p>2. ഫഌറ്റുകളുടെ വില്&#x200d;പ്പന ഡ്യൂട്ടി ഇപ്പോഴത്തേതിന്റെ പകുതിയായി കുറയ്ക്കുക.</p>
<p>3. ഫ്‌ലാറ്റുകള്&#x200d; വെറുതെയിടുന്നത് ഉടകയ്ക്ക് ബാധ്യതയാകുന്ന തരത്തില്&#x200d; പുതിയ നികുതി ചുമത്തുക.</p>
<p>ഒരു ചെറിയ ഉദാഹരണം പറയാം. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണക്കനുസരിച്ച് കേരളത്തില്&#x200d; പത്തു ലക്ഷത്തോളം ഭവനങ്ങള്&#x200d; ആളൊഴിഞ്ഞ് കിടക്കുന്നുണ്ട്. അതില്&#x200d; പകുതിയിലേറെ ഫ്‌ളാറ്റുകളാണ്.</p>
<p>ഒഴിഞ്ഞുകിടക്കുന്ന ഓരോ ഫ്‌ലാറ്റിനും ഒരു സ്‌ക്വയര്&#x200d; ഫീറ്റിന് മാസം അഞ്ചു രൂപ വെച്ച് &#8216; നവകേരള നിര്&#x200d;മ്മാണ നികുതി&#8217; ചുമത്തണം. അതായത് ആയിരം സ്‌ക്വയര്&#x200d; ഫീറ്റ് ഉണ്ടെങ്കില്&#x200d; മാസം അയ്യായിരം രൂപ. വേണമെങ്കില്&#x200d; അഞ്ഞൂറ് സ്‌ക്വയര്&#x200d; ഫീറ്റില്&#x200d; താഴെ ഉള്ളവരെ നികുതിയില്&#x200d; നിന്നും ഒഴിവാക്കാം, പക്ഷെ ആയിരത്തിന് മുകളിലേക്ക് പോകുംതോറും നികുതി ഇരട്ടിപ്പിക്കാം. രണ്ടായിരം സ്‌ക്വയര്&#x200d; ഫീറ്റ് ഉളളവര്&#x200d;ക്ക് സ്‌ക്വയര്&#x200d; ഫീറ്റിന് പത്തു രൂപ, നാലായിരം ഉള്ളവര്&#x200d;ക്ക് സ്‌ക്വയര്&#x200d; ഫീറ്റിന് ഇരുപത് രൂപ എന്നിങ്ങനെ. ലക്ഷങ്ങളോ കോടികളോ മുടക്കി ഫ്‌ലാറ്റുകള്&#x200d; വാങ്ങിയിട്ടിരിക്കുന്നവരോട് ഇത്ര നിസാരമായ തുക നവ കേരള നിര്&#x200d;മ്മാണത്തിന് ആവശ്യപ്പെടുന്നത് ഒട്ടും അധികമല്ല. പോരാത്തതിന് വെറുതെ കിടക്കുന്ന ഫ്‌ലാറ്റുകളില്&#x200d; ഇപ്പോള്&#x200d;ത്തന്നെ അവര്&#x200d; അസോസിയേഷന് മാസാമാസം മെയ്ന്റനന്&#x200d;സിനായി ആയിരക്കണക്കിന് രൂപ കൊടുക്കുന്നുമുണ്ട്. അപ്പോള്&#x200d; ഈ ദുരന്ത പുനര്&#x200d;നിര്&#x200d;മ്മാണ സമയത്ത് സ്‌ക്വയര്&#x200d; ഫീറ്റിന് അവരോടും പണം ചോദിക്കുന്നതില്&#x200d; ഒരു തെറ്റുമില്ല. സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥരോടൊക്കെ ഏതാണ്ട് നിര്&#x200d;ബന്ധമായി പണം വാങ്ങുന്നത് ന്യായമാണെന്ന് എല്ലാവരും അംഗീകരിച്ചതല്ലേ.</p>
<p>ഈ നിസാരമായ തീര്&#x200d;ത്തും സാധ്യമായ തീരുമാനം കൊണ്ട് പല ഗുണങ്ങളുണ്ടാകും.</p>
<p>1. വര്&#x200d;ഷം രണ്ടായിരം കോടി രൂപയെങ്കിലും സര്&#x200d;ക്കാരിന്റെ ദുരന്ത പുനര്&#x200d;നിര്&#x200d;മ്മാണ ഫണ്ടിലേക്ക് ഒരു പ്രയാസവുമില്ലാതെ എത്തും.</p>
<p>3. പതിനായിരക്കണക്കിന് ഫ്‌ലാറ്റുകള്&#x200d; വാടക മാര്&#x200d;ക്കറ്റിലേക്ക് എത്തുന്നതോടെ കേരളത്തില്&#x200d; ഫ്‌ളാറ്റുകളുടെയും വീടുകളുടെയും വാടക കുത്തനെ കുറയും.</p>
<p>3. ഫ്‌ളാറ്റുകളില്&#x200d;നിന്ന് വരുമാനം കുറയുമെന്നും വെറുതെ ഫ്‌ലാറ്റ് വാങ്ങിയിട്ടാല്&#x200d; കൈപൊള്ളും എന്നും കണ്ടാല്&#x200d; ഫ്‌ളാറ്റുകളുടെ വിലകുറയും, പുതിയ ഫ്‌ളാറ്റുകളുടെ ഡിമാന്റും.</p>
<p>4. &#8216;എല്ലാവര്&#x200d;ക്കും ഒരു വീട്&#8217; എന്ന സ്വപ്നം സാധ്യമാകും. അതോടൊപ്പം പുതിയ ഫ്‌ളാറ്റുകള്&#x200d;ക്കായി മല തുരക്കുന്നതും മണലൂറ്റുന്നതും ഒഴിവാകുകയും ചെയ്യും.</p>
<p>5. ഇന്ത്യയിലെ തന്നെ ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ നഗരങ്ങളായി കേരളത്തിലെ നഗരങ്ങള്&#x200d; മാറും. ഇപ്പോള്&#x200d;ത്തന്നെ ബാംഗ്ലൂരിനെയും ഹൈദ്രാബാദിനെയും അപേക്ഷിച്ച് സ്‌കൂള്&#x200d; ഫീയും ആശുപത്രിച്ചെലവും കേരളത്തില്&#x200d; കുറവാണ്. ഫ്‌ളാറ്റുകളുടെ വിലയും വാടകയും കുറയുന്നതോടെ പുതിയ തലമുറയിലെ ടെക്കികള്&#x200d; താമസിക്കാന്&#x200d; ഏറ്റവും ആഗ്രഹിക്കുന്ന നഗരങ്ങളായി കേരളം മാറും. അതിന്റെ പിന്നാലെ കോര്&#x200d;പ്പറേറ്റ് ഭീമന്മാര്&#x200d; പുതിയ തലമുറ ഇന്&#x200d;വെസ്‌റ്‌മെന്റിന് കേരളത്തിലേക്കെത്തും. വിദ്യാഭ്യാസമുള്ള ഇന്ത്യയിലെ ഒന്നാംതരം തലമുറ കേരളത്തില്&#x200d; ജോലിക്കെത്തും. അതിന്റെ ഗുണം കേരളസമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഉണ്ടാകും.</p>
<p>മടിച്ചു നില്&#x200d;ക്കാതെ ടാക്‌സ് കൂട്ടണം സര്&#x200d;!</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fthummarukudy%2Fposts%2F10215969376602599&amp;width=500" width="500" height="299" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muralle-thummarukkudy-in-keralas-construction.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെള്ളമിറങ്ങുമ്പോള്&#x200d; നിങ്ങള്&#x200d; ചെയ്യേണ്ടത്.</title>
		<link>https://www.chandrikadaily.com/muralee-thummarakudy.html</link>
					<comments>https://www.chandrikadaily.com/muralee-thummarakudy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 18 Aug 2018 06:14:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Muralee Thummarukudy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=99194</guid>

					<description><![CDATA[&#160; മുരളി തുമ്മാരുക്കുടി മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങി തുടങ്ങുകയാണ്. ഇടുക്കിയില്&#x200d; നിന്നും കൂടുതല്&#x200d; വെള്ളം വിട്ടില്ലെങ്കില്&#x200d; ഇന്ന് വൈകീട്ടോടെ ആലുവ തൊട്ടു പറവൂര്&#x200d; വരെയുള്ള വെള്ളപ്പൊക്കത്തില്&#x200d; നല്ല മാറ്റം ഉണ്ടാകണം. മറ്റു ചെറുപുഴകളുടെ കാര്യത്തില്&#x200d; ഇപ്പോള്&#x200d; തന്നെ കുറവുണ്ടായിക്കാണണം. വെള്ളം ശരിക്കിറങ്ങി, ഇനി ഉടന്&#x200d; വേറെ വെള്ളപ്പൊക്കം വരുന്നില്ല എന്നുറപ്പു വരുത്തിയതിന് ശേഷം വീട്ടിലേക്ക് പോവുക എന്നതാണ് ഏറ്റവും ശരിയായ കാര്യം. പക്ഷെ കൂടുതല്&#x200d; പേരും ആ ഉപദേശം സ്വീകരിക്കാന്&#x200d; വഴിയില്ല. വെള്ളമിറങ്ങുന്നതോടെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p><strong>മുരളി തുമ്മാരുക്കുടി</strong></p>
<p>മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങി തുടങ്ങുകയാണ്. ഇടുക്കിയില്&#x200d; നിന്നും കൂടുതല്&#x200d; വെള്ളം വിട്ടില്ലെങ്കില്&#x200d; ഇന്ന് വൈകീട്ടോടെ ആലുവ തൊട്ടു പറവൂര്&#x200d; വരെയുള്ള വെള്ളപ്പൊക്കത്തില്&#x200d; നല്ല മാറ്റം ഉണ്ടാകണം. മറ്റു ചെറുപുഴകളുടെ കാര്യത്തില്&#x200d; ഇപ്പോള്&#x200d; തന്നെ കുറവുണ്ടായിക്കാണണം.</p>
<p>വെള്ളം ശരിക്കിറങ്ങി, ഇനി ഉടന്&#x200d; വേറെ വെള്ളപ്പൊക്കം വരുന്നില്ല എന്നുറപ്പു വരുത്തിയതിന് ശേഷം വീട്ടിലേക്ക് പോവുക എന്നതാണ് ഏറ്റവും ശരിയായ കാര്യം. പക്ഷെ കൂടുതല്&#x200d; പേരും ആ ഉപദേശം സ്വീകരിക്കാന്&#x200d; വഴിയില്ല. വെള്ളമിറങ്ങുന്നതോടെ ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് തിരിച്ചെത്താനുള്ള തിരക്കായിരിക്കും എല്ലാവര്&#x200d;ക്കും. ഇതിന് പല കാര്യങ്ങള്&#x200d; ഉണ്ട്.</p>
<p>1. ക്യാമ്പിലോ ബന്ധുവീട്ടിലോ എന്തിന് റിസോര്&#x200d;ട്ടില്&#x200d; തന്നെ ആണ് താമസം എങ്കിലും അത് സ്വന്തം വീട്ടിലെ പോലെ ആകില്ല.</p>
<p>2. ഉപേക്ഷിച്ചുപോന്ന വീടിനോ വസ്തുവകള്&#x200d;ക്കോ നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന പേടി എല്ലാവര്&#x200d;ക്കും ഉണ്ടാകാം.</p>
<p>3. വീട്ടില്&#x200d; കള്ളന്മാരോ മറ്റോ കയറിയിട്ടുണ്ടോ എന്ന പേടി.</p>
<p>നമ്മള്&#x200d; എത്ര നിര്&#x200d;ബന്ധിച്ചാലും ആളുകള്&#x200d; വേഗത്തില്&#x200d; വീട്ടിലേക്ക് മടങ്ങും. ഇക്കാര്യത്തില്&#x200d; കുറച്ചു പ്രായോഗിക നിര്&#x200d;ദേശങ്ങള്&#x200d; തരാം.</p>
<p>1. ഒറ്റക്ക് വീട്ടിലേക്ക് മടങ്ങരുത്. മുതിര്&#x200d;ന്നവര്&#x200d; രണ്ടോ അതിലധികമോ പേര്&#x200d; ഒരുമിച്ചു പോകണം. എന്തെങ്കിലും കുഴപ്പം ഉണ്ടായാല്&#x200d; പരസ്പരം സഹായിക്കാന്&#x200d; പറ്റുമല്ലോ (സ്വന്തം വീടിന്റെ നാശം കണ്ട് ഹൃദയസ്തംഭനം വരെ ഉണ്ടാകുന്നവരുണ്ട്).</p>
<p>2. ആദ്യമായി വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്&#x200d; കുട്ടികളെ കൊണ്ടുപോകരുത്. എന്താണ് അവിടെ കാണാന്&#x200d; പോകുന്നതെന്നോ എന്തൊക്കെ അപകടങ്ങള്&#x200d; ഉണ്ടെന്നോ പറയാന്&#x200d; പറ്റില്ല, കുട്ടികള്&#x200d;ക്ക് അപകടം ഉണ്ടായില്ലെങ്കിലും മാനസിക ആഘാതം ഉണ്ടാകും. ഒഴിവാക്കണം.</p>
<p>3. ഒരു കാരണവശാലും രാത്രിയില്&#x200d; വീട്ടിലേക്ക് ചെല്ലരുത്. വീടിനകത്ത് പാമ്പു മുതല്&#x200d; ഗ്യാസ് ലീക്ക് വരെ ഉണ്ടാകും. രാത്രി കയറിച്ചെല്ലുന്നത് കൂടുതല്&#x200d; അപകടം വിളിച്ചുവരുത്തുകയാണ്.</p>
<p>4. വീട്ടിലേക്കുള്ള വഴിയിലും വീടിന്റെ മുറ്റത്തുമെല്ലാം ഒരടിയോളം കനത്തില്&#x200d; ചെളി ആയിരിക്കാനാണ് സാധ്യത. ഗേറ്റ് ഉണ്ടെങ്കില്&#x200d; തുറക്കാന്&#x200d; പ്രയാസപ്പെടും.</p>
<p>5. മതിലിന്റെ നിര്&#x200d;മ്മാണം മിക്കവാറും നല്ല ബലത്തിലല്ല. അതുകൊണ്ടു തന്നെ ഗേറ്റ് ശക്തമായി തള്ളി തുറക്കുന്നത് മതിലിടിഞ്ഞ് അപകടം ഉണ്ടാക്കും. സൂക്ഷിക്കണം.</p>
<p>6. റോഡിലോ മുറ്റത്തോ ചെളിയില്&#x200d; തെന്നിവീഴാതെ നോക്കണം. പറ്റുമെങ്കില്&#x200d; ചെളിയുടെ നിരപ്പിന് മുകളില്&#x200d; ഉള്ള ചെരുപ്പുകള്&#x200d; ധരിക്കണം. വ്യക്ത്തി സുരക്ഷക്ക് വേണ്ടി ഒരു മാസ്‌ക് ഉപയോഗിക്കണം, അത് ലഭ്യമല്ലെങ്കില്&#x200d; ഒരു തോര്&#x200d;ത്ത് മൂക്കിന് മുകളിലൂടെ ചുറ്റിക്കെട്ടണം. കയ്യില്&#x200d; കട്ടിയുള്ള കൈയുറകള്&#x200d; ഉണ്ടെങ്കില്&#x200d; നല്ലതാണ്.</p>
<p>7. നമ്മുടെ വീടിന്റെ ചുറ്റും മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹം ഉണ്ടാകാന്&#x200d; സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുക. അങ്ങനെ ഉണ്ടെങ്കില്&#x200d; ഒരിക്കലും അത് കൈകൊണ്ടു തൊടരുത്. മനുഷ്യരുടെ മൃതദേഹം ആണെങ്കില്&#x200d; പോലീസിനെ അറിയിക്കണം.</p>
<p>8. വീടിനകത്ത് കയറുന്നതിന് മുന്&#x200d;പ് വീടിന്റെ ഭിത്തിയില്&#x200d; പ്രളയജലം എത്രമാത്രം എത്തിയിരുന്നു എന്നതിന്റെ അടയാളം കാണും. അത് കൂടുതല്&#x200d; വ്യക്തമായി ചോക്കുകൊണ്ടോ പെയിന്റ് കൊണ്ടോ മാര്&#x200d;ക്ക് ചെയ്തു വക്കുക. ഒരു നൂറ്റാണ്ടില്&#x200d; ഒരിക്കല്&#x200d; മാത്രം ഉണ്ടാകുന്ന വന്&#x200d; പ്രളയമാണ് ഇപ്പോള്&#x200d; ഉണ്ടായിരിക്കുന്നത്. 1924 ല്&#x200d; ഉണ്ടായതുപോലെ ഒന്ന്. അന്നത്തെ പ്രളയം ആളുകള്&#x200d; രേഖപ്പെടുത്തി വെക്കാത്തതുകൊണ്ടാണ് പ്രളയ സാധ്യതയുള്ള പുഴത്തീരങ്ങള്&#x200d; ജനവാസ കേന്ദ്രമായത്. അത്തരം ഒരു തെറ്റ് നാം നമ്മുടെ അടുത്ത തലമുറയോട് കാണിക്കരുത്.</p>
<p>9. വീടിനകത്തേക്ക് കയറുന്നതിന് മുന്&#x200d;പ് വീടിന്റെ നാല് ഭാഗത്തുനിന്നും ധാരാളം ചിത്രങ്ങള്&#x200d; എടുത്തു വെക്കണം. വെള്ളം എവിടെ എത്തി എന്ന മാര്&#x200d;ക്ക് ഉള്&#x200d;പ്പടെ. വീടിന്റെ ചുമരുകളും മേല്&#x200d;ക്കൂരയും ശക്തമാണോ നശിച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.</p>
<p>10. വീടിന്റെ ജനാലകള്&#x200d; പുറത്തുനിന്ന് തുറക്കാന്&#x200d; പറ്റുമെങ്കില്&#x200d; അവ തുറന്നിട്ട് കുറച്ചു സമയം കഴിഞ്ഞ് വേണം അകത്ത് പ്രവേശിക്കാന്&#x200d;.</p>
<p>11. വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണം. 99 ലെ വെള്ളപ്പൊക്കം കഴിഞ്ഞപ്പോള്&#x200d; പത്തായത്തില്&#x200d; നിന്നും വരാലിനെ കിട്ടിയ കഥ കേട്ടിട്ടുണ്ട്.</p>
<p>12. വീടിനകത്തേക്ക് പ്രവേശിക്കുന്നതിന് മുന്&#x200d;പ് ഇലക്ട്രിക്കല്&#x200d; മെയിന്&#x200d; സ്വിച്ച് ഓഫ് ചെയ്യണം. ഇലക്ട്രിക്കല്&#x200d; സ്‌ഫേറ്റിയെ പറ്റി പിന്നാലെ പറയാം. വീടിനു പുറത്തു നിന്നും പൈപ്പ് വഴിയാണ് ഗ്യാസ് സപ്ലൈ ചെയ്യുന്നതെങ്കില്&#x200d; അഥവാ ഗ്യാസിന്റെ സിലിണ്ടര്&#x200d; വീടിന് വെളിയിലാണെങ്കില്&#x200d; അത് ഓഫ് ചെയ്യണം.</p>
<p>13. വീടിന്റെ വാതിലിന്റെ ഇരുവശവും ചെളി ആയതിനാല്&#x200d; തുറക്കുക ശ്രമകരം ആയിരിക്കാനാണ് വഴി. ബലം പ്രയോഗിക്കേണ്ടി വരും. പഴയ വീടാണെങ്കില്&#x200d; അത് ഭിത്തിയെയോ മേല്&#x200d;ക്കൂരയെയോ അസ്ഥിരപ്പെടുത്താന്&#x200d; വഴിയുണ്ട്, സൂക്ഷിക്കണം.</p>
<p>14. വീടിനകത്ത് കയറുന്നതിന് മുന്&#x200d;പ് ഏതെങ്കിലും തരത്തിലുള്ള ഗ്യാസ് ലീക്ക് ഉള്ളതായി (അസ്വാഭാവിക ഗന്ധം) തോന്നിയാല്&#x200d; വാതില്&#x200d; തുറന്ന് കുറെ കഴിഞ്ഞിട്ട് അകത്ത് കയറിയാല്&#x200d; മതി.</p>
<p>15. നമ്മള്&#x200d; അറേഞ്ച് ചെയ്തു വെച്ചിട്ടുപോയ വീടായിരിക്കില്ല നമ്മള്&#x200d; അകത്ത് കാണാന്&#x200d; പോകുന്നത്. വെള്ളത്തില്&#x200d; വസ്തുക്കള്&#x200d; ഒഴുകി നടക്കും, പലതും ഫാനിന്റെ മുകളിലോ മറ്റോ തങ്ങിനിന്ന് നമ്മുടെ തലയില്&#x200d; വീഴാനുള്ള സാധ്യതയും മുന്നില്&#x200d; കാണണം.</p>
<p>15. ഒരു കാരണവശാലും വീടിനകത്ത് ലൈറ്റര്&#x200d; ഉപയോഗിക്കരുത്, സിഗരറ്റോ മെഴുകുതിരിയോ കത്തിക്കുകയും അരുത്.</p>
<p>16. വീടിനകത്തെ എല്ലാ ഇലകട്രിക്കല്&#x200d; ഉപകരണങ്ങളുടെയും പ്ലഗ്ഗ് സൂക്ഷിച്ച് ഊരിയിടണം.</p>
<p>17. ഫ്രിഡ്ജില്&#x200d; ഇറച്ചിയോ മീനോ ഉണ്ടായിരുന്നുവെങ്കില്&#x200d; അത് കേടായിക്കാണും, വലിയ ഫ്രീസര്&#x200d; ആണെങ്കില്&#x200d; മത്സ്യമാംസാദികള്&#x200d; അഴുകി മീഥേന്&#x200d; ഗ്യാസ് ഉണ്ടാകാന്&#x200d; വഴിയുണ്ട്. ഫ്രീസര്&#x200d; തുറക്കുമ്പോള്&#x200d; ഈ ഗ്യാസ് ശക്തമായി ഫ്രീസറിന്റെ മൂടിയെ തള്ളിത്തെറിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്.</p>
<p>18. വീട്ടില്&#x200d; നഷ്ടം പറ്റിയ ഓരോ വസ്തുവിന്റെയും കണക്കെടുക്കുക, അതിന്റെ ഫോട്ടോ എടുക്കുക. ഇവ ഒരു ഡാമേജ് ആന്&#x200d;ഡ് ലോസ് എസ്റ്റിമേറ്റിന് സഹായിക്കും. അതിനെപ്പറ്റി പിന്നീട് പറയാം.</p>
<p>19. വീട്ടില്&#x200d; ഫ്‌ലഷും വെള്ള പൈപ്പും വര്&#x200d;ക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെകില്&#x200d; അതിലൂടെ വരുന്നത് ശുദ്ധജലമാണോ കലക്ക വെള്ളമാണോ എന്ന് ശ്രദ്ധിക്കുക.</p>
<p>20. വീടിന്റെ അകത്തുള്ള മിക്കവാറും വസ്തുക്കള്&#x200d; (ഫര്&#x200d;ണിച്ചര്&#x200d;, പുസ്തകങ്ങള്&#x200d;) എല്ലാം ചെളിയില്&#x200d; മുങ്ങിയിരിക്കാനാണ് സാധ്യത. ഇവയുടെ ചിത്രം എടുത്തുവെക്കണം.</p>
<p>21. വീടിന്റെ വാതിലും ജനാലയും വെയിലുള്ള സമയത്ത് തുറന്നിടുക. ശുദ്ധമായ വായു പ്രവഹിക്കട്ടെ.</p>
<p>വീടിനകവും പുറവും വൃത്തിയാക്കുക എന്നതാണ് അടുത്ത കാര്യം. പക്ഷെ അക്കാര്യം ചെയ്യുന്നതിന് മുന്&#x200d;പ് മണ്ണ് കയറി നാശമാക്കിയ വസ്തുക്കള്&#x200d; എല്ലാം എവിടെ കൊണ്ടുപോയി കളയാം എന്നതില്&#x200d; കുറച്ച് അറിവ് വേണം. ഇക്കാര്യത്തെപ്പറ്റി പുതിയ ലഘുലേഖ തയ്യാറാകുന്നുണ്ട്.</p>
<p>കടപ്പാട്; വെള്ളപ്പൊക്കം കഴിഞ്ഞ വീട്ടിലേക്ക് തിരിച്ചെത്തുന്നതിന് ലോകത്ത് അനവധി നല്ല മാര്&#x200d;ഗ്ഗ നിര്&#x200d;ദേശങ്ങളും വീഡിയോയും ഉണ്ട്. ഞാനും അബുദാബിയിലെ സുഹൃത്തുക്കളും കൂടി സംഭരിച്ച വസ്തുതകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.</p>
<p>ഷെയര്&#x200d; ചെയ്യണം. വെള്ളമിറങ്ങിക്കഴിഞ്ഞതിന് ശേഷം ഉണ്ടാകാവുന്ന ഓരോ മരണങ്ങളും ഒഴിവാക്കേണ്ടതാണ്.</p>
<p>(വീട് വൃത്തിയാക്കുമ്പോള്&#x200d; ശ്രദ്ധിക്കേണ്ട മുന്&#x200d;കരുതലുകള്&#x200d; കൂടാതെ, ദുരന്തം കുട്ടികളുടെയും മറ്റുള്ളവരുടെയും മാനസിക ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു, അവരെ എങ്ങനെ സഹായിക്കാം എന്നുള്&#x200d;പ്പെടെ പല കുറിപ്പുകള്&#x200d; തയ്യാറാക്കുകയാണ്. വരും ദിവസങ്ങളില്&#x200d; പോസ്റ്റ് ചെയ്യാം. അബുദാബിയിലെ സുഹൃത്തുക്കള്&#x200d;ക്ക് നന്ദി !</p>
<p>&nbsp;</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fthummarukudy%2Fposts%2F10215613244699524&amp;width=500" width="500" height="474" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muralee-thummarakudy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
