<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>murari babu &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/murari-babu/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 19 Dec 2025 07:16:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>murari babu &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശബരിമല സ്വര്‍ണക്കൊള്ള കേസ്: എന്‍. വാസു, മുരാരി ബാബു, കെ.എസ്. ബൈജു എന്നിവരുടെ ജാമ്യം നിഷേധിച്ച് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/sabarimala-gold-theft-case-n-vasu-murari-babu-k-s-baiju-and-high-court-denied-bail.html</link>
					<comments>https://www.chandrikadaily.com/sabarimala-gold-theft-case-n-vasu-murari-babu-k-s-baiju-and-high-court-denied-bail.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 19 Dec 2025 07:16:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[K.S. Baiju]]></category>
		<category><![CDATA[murari babu]]></category>
		<category><![CDATA[n vasu]]></category>
		<category><![CDATA[shabarimalagoldtheft]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369571</guid>

					<description><![CDATA[ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു, മുരാരി ബാബു, കെ.എസ്. ബൈജു എന്നിവരുടെ ജാമ്യഹരജികളാണ് ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ശബരിമലയിലെ സ്വര്&#x200d;ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്&#x200d; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദേവസ്വം ബോര്&#x200d;ഡ് മുന്&#x200d; പ്രസിഡന്റ് എന്&#x200d;. വാസു, മുരാരി ബാബു, കെ.എസ്. ബൈജു എന്നിവരുടെ ജാമ്യഹരജികളാണ് ജസ്റ്റിസ് ബദറുദ്ദീന്&#x200d; അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഗൗരവതരമായ കേസായതിനാല്&#x200d; നിലവില്&#x200d; ജാമ്യം നല്&#x200d;കേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.</p>
<p>ഇതിനു മുമ്പ് എം. പദ്മകുമാറിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു. ഔദ്യോഗിക കൃത്യനിര്&#x200d;വഹണം മാത്രമാണ് ചെയ്തതെന്നും സ്വര്&#x200d;ണക്കൊള്ളയില്&#x200d; തങ്ങള്&#x200d;ക്ക് പങ്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാല്&#x200d;, കേസുമായി ബന്ധപ്പെട്ട ഉത്തരവാദിത്വത്തില്&#x200d; നിന്ന് പ്രതികള്&#x200d;ക്ക് ഒഴിഞ്ഞുമാറാന്&#x200d; സാധിക്കില്ലെന്ന് പ്രോസിക്യൂഷന്&#x200d; ചൂണ്ടിക്കാട്ടി. അന്വേഷണം പുരോഗമിക്കുകയാണെന്ന വസ്തുത കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചതെന്ന് കോടതി വ്യക്തമാക്കി.</p>
<p>അതേസമയം, ശബരിമല സ്വര്&#x200d;ണക്കൊള്ളക്കേസില്&#x200d; എന്&#x200d;ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) അന്വേഷണം നടത്താമെന്ന് കൊല്ലം വിജിലന്&#x200d;സ് കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇതുവരെ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇ.ഡിക്ക് കൈമാറണമെന്നും കോടതി നിര്&#x200d;ദേശിച്ചു. എഫ്.ഐ.ആര്&#x200d; ഉള്&#x200d;പ്പെടെയുള്ള രേഖകള്&#x200d; ആവശ്യപ്പെട്ട് ഇ.ഡി സമര്&#x200d;പ്പിച്ച അപേക്ഷയിലാണ് വിജിലന്&#x200d;സ് കോടതിയുടെ തീരുമാനം.</p>
<p>കള്ളപ്പണ ഇടപാടുകള്&#x200d; പരിശോധിക്കാനാണ് രേഖകള്&#x200d; ആവശ്യമെന്ന ഇ.ഡി വാദം കോടതി അംഗീകരിച്ചു. സമാന്തര അന്വേഷണം കേസിലെ കൂടുതല്&#x200d; പ്രതികളിലേക്കെത്തുന്നതിന് തടസ്സമാകുമെന്ന എസ്.ഐ.ടി വാദം കോടതി തള്ളി. ഹൈക്കോടതിയുടെ അനുമതിയോടെയാണ് രേഖകള്&#x200d; ആവശ്യപ്പെടുന്നതെന്ന് ഇ.ഡി വ്യക്തമാക്കിയതും കോടതി പരിഗണിച്ചു. രേഖകള്&#x200d; കൈമാറുന്നത് അന്വേഷണത്തിന്റെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്&#x200d; വാദവും കോടതി അംഗീകരിച്ചില്ല.</p>
<p>ശബരിമല സ്വര്&#x200d;ണക്കൊള്ളക്കേസില്&#x200d; ഇ.ഡി അന്വേഷണം വേണ്ടെന്ന നിലപാടായിരുന്നു സര്&#x200d;ക്കാര്&#x200d;, ദേവസ്വം ബോര്&#x200d;ഡ്, എസ്.ഐ.ടി എന്നിവര്&#x200d; സ്വീകരിച്ചിരുന്നത്. എന്നാല്&#x200d; ഈ നിലപാട് വിജിലന്&#x200d;സ് കോടതി തള്ളുകയായിരുന്നു. റിപ്പോര്&#x200d;ട്ടുകള്&#x200d; അടക്കം എല്ലാ രേഖകളും അടിയന്തരമായി ഇ.ഡിക്ക് കൈമാറണമെന്നതാണ് കൊല്ലം വിജിലന്&#x200d;സ് കോടതിയുടെ ഉത്തരവ്. ഹൈക്കോടതിയെ സമീപിച്ച ഇ.ഡി, വിജിലന്&#x200d;സ് കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി നിര്&#x200d;ദേശിച്ചതിന്റെ തുടര്&#x200d;ന്നാണ് അപേക്ഷ സമര്&#x200d;പ്പിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-gold-theft-case-n-vasu-murari-babu-k-s-baiju-and-high-court-denied-bail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല സ്വർണക്കൊള്ള; പോറ്റി കടന്നുകൂടിയത് തന്ത്രി കുടുംബത്തെ മറയാക്കി</title>
		<link>https://www.chandrikadaily.com/sabarimala-gold-robbery-thantris-family-was-covered-up-by-the-potty-infiltration.html</link>
					<comments>https://www.chandrikadaily.com/sabarimala-gold-robbery-thantris-family-was-covered-up-by-the-potty-infiltration.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 30 Oct 2025 07:00:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gold theft]]></category>
		<category><![CDATA[murari babu]]></category>
		<category><![CDATA[sabarimala]]></category>
		<category><![CDATA[sit]]></category>
		<category><![CDATA[unnikrishnan potti]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361088</guid>

					<description><![CDATA[SIT അന്വേഷണം ദേവസ്വം ബോർഡ് ഭാരവാഹികളിലേക്കും]]></description>
										<content:encoded><![CDATA[<p>ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും. 2019- 2025 കാലത്തെ ബോർഡ് അംഗങ്ങളെയായിരിക്കും ചോദ്യം ചെയ്യുക. ഇക്കാലത്തെ മിനിറ്റ്‌സ് രേഖകള്&#x200d; സംഘം ശേഖരിച്ചിട്ടുണ്ട് ,ഇതും വിശദമായി പരിശോധിക്കും. തെളിവ് ശക്തമായാൽ ചോദ്യംചെയ്യലിലേക്ക് കടക്കാനും സംഘം തീരുമാനിച്ചിട്ടുണ്ട്.</p>
<p>ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല മറയാക്കി നടത്തിയ തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു. തന്ത്രി കുടുംബത്തെ മറയാക്കിയാണ് ഉണ്ണികൃഷ്ണന്&#x200d; പോറ്റി സ്വാധീനമുണ്ടാക്കിയതെന്ന് എസ്.ഐ.ടി അന്വേഷണത്തിൽ വ്യക്തമായി. ശബരിമലയില്&#x200d; കയറിക്കൂടിയ ശേഷം തന്ത്രി കുടുംബവുമായി പരിചയമുണ്ടാക്കുകയായിരുന്നു പോറ്റി. ഈ പരിചയം ഉപയോഗിച്ചാണ് ഇതര സംസ്ഥാനങ്ങളില്&#x200d; ധനികരുമായി സൗഹൃദമുണ്ടാക്കിയത്. ദേവസ്വം ബോര്&#x200d;ഡിലെ ഉന്നതരെ പരിചയപ്പെട്ടതും ഈ ബന്ധം ദുരുപയോഗം ചെയ്തായിരുന്നു. ഉണ്ണികൃഷ്ണന്&#x200d; പോറ്റി ശബരിമലയിലെ മുഖ്യപൂജാരിയാണെന്നായിരുന്നു ഇതര സംസ്ഥാനങ്ങളിലുളളവര്&#x200d; ധരിച്ചിരുന്നത്. എന്നാൽ ഇത് മറയാക്കി ഉണ്ണികൃഷ്ണൻ പോറ്റി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് എസ്‌ഐടിയ്ക്ക് ലഭിച്ച തെളിവ്.</p>
<p>പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഇതടക്കമുള്ള കാര്യങ്ങൾ റാന്നി കോടതിയിൽ അന്വേഷണസംഘം അറിയിക്കും. കസ്റ്റഡി കാലാവധി വീണ്ടും നീട്ടി നൽകാനും സംഘം ആവശ്യപ്പെട്ടേക്കും.</p>
<p>അതേസമയം, ശബരിമല കട്ടിളപ്പാളികൾ കൈമാറിയ കേസിൽ രണ്ടാം പ്രതിയും,ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കേസിൽ ആറാം പ്രതിയുമായ മുരാരി ബാബുവിനെ നാല് ദിവസത്തേക്കാണ് കസ്റ്റഡിയിൽ ലഭിച്ചത്. പിന്നാലെ തിരുവനന്തപുരം ഈഞ്ചയ്ക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ചു മുരാരി ബാബുവിനെ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്തു വരികയാണ്.സ്വർണക്കൊള്ളയിൽ ഉന്നത ഇടപെടൽ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് SIT നീക്കം.ഇരുവരുടെയും ആസ്തി വിവരങ്ങളുടെ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇക്കാര്യത്തിലും വ്യക്തത തേടും.</p>
<p>സംസ്ഥാനത്തിന് പുറത്തു നിന്നും തെളിവെടുപ്പിടിനിടെ കണ്ടെടുത്ത സ്വർണം റാന്നി കോടതിയിൽ ഹാജരാക്കിയിരുന്നു. ആകെ 608 ഗ്രാം സ്വർണമാണ് ഹാജരാക്കിയത്. ബെല്ലാരിയിലെ വ്യവസായി ഗോവർദ്ധന്റെ പക്കൽ നിന്നും കണ്ടെടുത്ത സ്വർണം സ്വർണപ്പാളികളിലെ ആണെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന ഉടൻ നടത്തും. സ്മാർട്ട് ക്രിയേഷൻസിനെ കേന്ദ്രീകരിച്ചും എസ്ഐടി കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-gold-robbery-thantris-family-was-covered-up-by-the-potty-infiltration.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
