<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>murder case &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/murder-case/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 10 Dec 2025 14:29:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>murder case &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അമ്പലത്തിലെ ഉത്സവം കൂടാനെത്തി; മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയം ജീവനെടുത്തു</title>
		<link>https://www.chandrikadaily.com/temple-festival-nears-suspicion-of-having-another-boyfriend-leads-to-suicide.html</link>
					<comments>https://www.chandrikadaily.com/temple-festival-nears-suspicion-of-having-another-boyfriend-leads-to-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 10 Dec 2025 14:28:50 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[couple]]></category>
		<category><![CDATA[gril]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367963</guid>

					<description><![CDATA[പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കൊച്ചി: മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ കൊലപാതകത്തിന് കാരണം സംശയമെന്ന് പൊലീസ്. പെണ്&#x200d;കുട്ടിക്ക് മറ്റൊരു ആണ്&#x200d; സുഹൃത്തുണ്ടെന്ന സംശയത്തില്&#x200d; അലന്&#x200d; കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-inreads_1x1-9e12af49-c765-43da-8ce7-8a3e44091046" class="app-ad app-ad--story-horizontal widget-m__widget__bUJP1" data-test-id="widget">സംഭവത്തില്&#x200d; ആണ്&#x200d; സുഹൃത്ത് അലന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചിത്രപ്രിയയുടെ തലയില്&#x200d; ഒന്നിലേറെ ഭാഗത്ത് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവവും മരണ കാരണത്തിന് ഇടയാക്കിയെന്നും പോസ്റ്റ് മോര്&#x200d;ട്ടത്തില്&#x200d; കണ്ടെത്തി. കാലടി ടൗണില്&#x200d; ചെറിയ ജോലികള്&#x200d; ചെയ്യുന്ന വ്യക്തിയാണ് 21കാരനായ അലന്&#x200d;. സിസിടിവിയില്&#x200d; മറ്റ് രണ്ട് യുവാക്കളുടെ കൂടി ദൃശ്യങ്ങള്&#x200d; ലഭിച്ചില്ലെങ്കിലും അവര്&#x200d;ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ശനിയാഴ്ച മുതല്&#x200d; കാണാതായ പെണ്&#x200d;കുട്ടിയെ ഇന്നലെ വൈകീട്ടാണ് മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. മലയാറ്റൂര്&#x200d; മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്&#x200d; ഷൈജുവിന്റെ മകളായ 19കാരിയായ ചിത്രപ്രിയ ബംഗളൂരുവില്&#x200d; ഏവിയേഷന്&#x200d; വിദ്യാര്&#x200d;ഥിനിയാണ്. അമ്പലത്തിലെ ഉത്സവം കൂടാനാണ് ചിത്രപ്രിയ ബംഗളൂരുവില്&#x200d; നിന്ന് മലയാറ്റൂരിലെത്തിയത്. എന്നാല്&#x200d; ശനിയാഴ്ച വൈകീട്ട് മുതല്&#x200d; ചിത്രപ്രിയയെ കാണാതായി. കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്&#x200d; നിന്ന് ഇറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു.</p>
<p>മകളെ കാണാതായതോടെ വീട്ടുകാര്&#x200d; കാലടി പൊലീസിന് പരാതി നല്&#x200d;കി. കാണാതായ സംഭവത്തില്&#x200d; പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ അലനെ വിളിപ്പിച്ചു മൊഴി എടുത്തിരുന്നു. മൊഴിയെടുത്തശേഷം അലനെ വിട്ടയക്കുകയായിരുന്നു. അതിനിടെയാണ് ഇന്നലെ വൈകീട്ട് നാല് മണിയോടെ നാടിനെ നടുക്കി മലയാറ്റൂര്&#x200d; നക്ഷത്ര തടാകത്തിനരികില്&#x200d; ഒഴിഞ്ഞ പറമ്പില്&#x200d; ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് ആഴത്തില്&#x200d; അടിയേറ്റതായി പൊലീസിന്റെ മൃതദേഹ പരിശോധനയില്&#x200d; തന്നെ വ്യക്തമായിരുന്നു.</p>
<p>ശരീരത്തില്&#x200d; മുറിപാടുകളും കണ്ടെത്തിയത്തോടെ കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ് അന്വേഷണം ഊര്&#x200d;ജ്ജിതമാക്കുകയായിരുന്നു. ചിത്രപ്രിയയും ആണ്&#x200d;സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂര്&#x200d; ജംഗ്ഷന്&#x200d; വഴി ബൈക്കില്&#x200d; പോകുന്ന സിസിടിവി ദൃശ്യവും ഇതിനിടെ പൊലീസിന് ലഭിച്ചു. ഇതോടെ നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച അലനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/temple-festival-nears-suspicion-of-having-another-boyfriend-leads-to-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൈറ്റ് ഓഫ് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; സഹപ്രവര്‍ത്തകനെ ഡംബല്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്നു</title>
		<link>https://www.chandrikadaily.com/argument-over-turning-off-the-light-coworker-killed-by-hitting-him-on-the-head-with-a-dumbbell.html</link>
					<comments>https://www.chandrikadaily.com/argument-over-turning-off-the-light-coworker-killed-by-hitting-him-on-the-head-with-a-dumbbell.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 02 Nov 2025 03:20:37 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[bengaluru]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361457</guid>

					<description><![CDATA[ബെംഗളൂരു: ഓഫീസിലെ ലൈറ്റ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനെ ഡംബല്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ബെംഗളൂരുവില്‍ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡാറ്റാ ഡിജിറ്റല്‍ ബാങ്ക് എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശിയായ ഭീമേഷ് ബാബു എന്ന 41 കാരനാണ് കൊല്ലപ്പെട്ടത്. സോമല വംശി (21)യാണ് പ്രതി. സ്ഥാപനത്തിലെ നൈറ്റ് ഷിഫ്റ്റ് ജോലിക്കാരായിരുന്നു ഇരുവരും. പുലർച്ചെ 1.30 ന് ലൈറ്റ് ഓഫ് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വാക്കുതര്‍ക്കത്തിനിടയില്‍ സോമല [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ബെംഗളൂരു: ഓഫീസിലെ ലൈറ്റ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്&#x200d;ക്കത്തില്&#x200d; സഹപ്രവര്&#x200d;ത്തകനെ ഡംബല്&#x200d; കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ബെംഗളൂരുവില്&#x200d; ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഡാറ്റാ ഡിജിറ്റല്&#x200d; ബാങ്ക് എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. കര്&#x200d;ണാടകയിലെ ചിത്രദുര്&#x200d;ഗ സ്വദേശിയായ ഭീമേഷ് ബാബു എന്ന 41 കാരനാണ് കൊല്ലപ്പെട്ടത്. സോമല വംശി (21)യാണ് പ്രതി. സ്ഥാപനത്തിലെ നൈറ്റ് ഷിഫ്റ്റ് ജോലിക്കാരായിരുന്നു ഇരുവരും. പുലർച്ചെ 1.30 ന് ലൈറ്റ് ഓഫ് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ വാക്കു തര്&#x200d;ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>വാക്കുതര്&#x200d;ക്കത്തിനിടയില്&#x200d; സോമല വംശി കയ്യില്&#x200d; കിട്ടിയ ഡംബല്&#x200d; എടുത്ത് ഭീമേഷിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. ഭീമേഷ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. കൊലപാതകത്തിനു ശേഷം ഗോവിന്ദരാജ് നഗര്&#x200d; പൊലീസ് സ്റ്റേഷനിലെത്തിയ പ്രതി തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>വിജയവാഡ സ്വദേശിയാണ് സോമല വംശി. സംഭവത്തില്&#x200d; കേസെടുത്ത പൊലീസ് കൂടുതല്&#x200d; കാര്യങ്ങള്&#x200d; അന്വേഷിച്ചു വരികയാണ്.</p>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/argument-over-turning-off-the-light-coworker-killed-by-hitting-him-on-the-head-with-a-dumbbell.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാറില്‍ സ്‌കൂട്ടര്‍ ഉരസി, ഡെലിവറി ബോയിയെ കാറിടിപ്പിച്ച് കൊന്നു; മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/a-malayali-man-and-his-wife-were-arrested-in-bengaluru-for-allegedly-hitting-a-delivery-boy-with-a-scooter-and-killing-him.html</link>
					<comments>https://www.chandrikadaily.com/a-malayali-man-and-his-wife-were-arrested-in-bengaluru-for-allegedly-hitting-a-delivery-boy-with-a-scooter-and-killing-him.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 30 Oct 2025 07:19:40 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengaluru]]></category>
		<category><![CDATA[car accident]]></category>
		<category><![CDATA[murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361096</guid>

					<description><![CDATA[ബംഗളൂരു: കാറില്‍ സ്‌കൂട്ടര്‍ ഉരസിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡെലിവറി ബോയിയെ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്‍ അറസ്റ്റില്‍. കളരിപ്പയറ്റ് പരിശീലകനും മലയാളിയുമായ മനോജ് കുമാര്‍ (32) ഭാര്യ ജമ്മു കശ്മീര്‍ സ്വദേശിനി ആരതി ശര്‍മ്മ (30) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡെലിവറി ബോയിയായ ഉത്തരഹള്ളി സ്വദേശി ദര്‍ശന്‍ ആണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 25 ന് പുട്ടേനഹള്ളിയിലെ ജെപി നഗറിലായിരുന്നു സംഭവം. രാത്രി 9 മണിയോടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: കാറില്&#x200d; സ്‌കൂട്ടര്&#x200d; ഉരസിയതിനെച്ചൊല്ലിയുള്ള തര്&#x200d;ക്കത്തെത്തുടര്&#x200d;ന്ന് ഡെലിവറി ബോയിയെ പിന്തുടര്&#x200d;ന്ന് കൊലപ്പെടുത്തിയ കേസില്&#x200d; മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്&#x200d; അറസ്റ്റില്&#x200d;. കളരിപ്പയറ്റ് പരിശീലകനും മലയാളിയുമായ മനോജ് കുമാര്&#x200d; (32) ഭാര്യ ജമ്മു കശ്മീര്&#x200d; സ്വദേശിനി ആരതി ശര്&#x200d;മ്മ (30) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്&#x200d; ഹാജരാക്കിയ പ്രതികളെ 14 ദിവസം ജുഡീഷ്യല്&#x200d; കസ്റ്റഡിയില്&#x200d; വിട്ടു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഡെലിവറി ബോയിയായ ഉത്തരഹള്ളി സ്വദേശി ദര്&#x200d;ശന്&#x200d; ആണ് കൊല്ലപ്പെട്ടത്. ഒക്ടോബര്&#x200d; 25 ന് പുട്ടേനഹള്ളിയിലെ ജെപി നഗറിലായിരുന്നു സംഭവം. രാത്രി 9 മണിയോടെ നടരാജ ലേഔട്ടില്&#x200d; വച്ച് ദര്&#x200d;ശന്റെ സ്‌കൂട്ടര്&#x200d; മനോജിന്റെ കാറില്&#x200d; ഉരസുകയും വലതുവശത്തെ റിയര്&#x200d;വ്യൂ മിററിന് നേരിയ കേടുപാടുകള്&#x200d; സംഭവിക്കുകയും ചെയ്തു. ദര്&#x200d;ശന്&#x200d; പെട്ടെന്ന് തന്നെ ക്ഷമ പറഞ്ഞ് സ്‌കൂട്ടര്&#x200d; ഓടിച്ചുപോയി.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>എന്നാല്&#x200d; രോഷാകുലനായ മനോജ് രണ്ടുകിലോമീറ്ററോളം ദര്&#x200d;ശന്റെ സ്‌കൂട്ടര്&#x200d; പിന്തുടരുകയും പിന്നില്&#x200d; നിന്ന് കാര്&#x200d; ഇടിച്ചുകയറ്റുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്&#x200d; റോഡിലേക്ക് തെറിച്ചുവീണ ദര്&#x200d;ശനെയും പിന്&#x200d;സീറ്റില്&#x200d; ഇരുന്ന സുഹൃത്ത് വരുണിനെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്&#x200d; എത്തും മുമ്പേ ദര്&#x200d;ശന്&#x200d; മരിച്ചു.</p>
<p>സംഭവത്തില്&#x200d; അന്വേഷണം ആവശ്യപ്പെട്ട് ദര്&#x200d;ശന്റെ സഹോദരി ഭവ്യ പൊലീസില്&#x200d; പരാതി നല്&#x200d;കി. തുടര്&#x200d;ന്ന് അപകടസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്&#x200d; നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ദൃശ്യങ്ങളില്&#x200d; നിന്ന് ഇത് മനപ്പൂര്&#x200d;വമുണ്ടാക്കിയ അപകടമാണെന്ന് പൊലീസ് കണ്ടെത്തി. ബം​ഗലൂരു ബന്നാർഘട്ട റോഡിൽ കളരിപ്പയറ്റ് അക്കാദമി നടത്തുകയാണ് മനോജ് കുമാർ. അറസ്റ്റിലായ ദമ്പതികള്&#x200d; കുറ്റം സമ്മതിച്ചിട്ടുണ്ട്.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-malayali-man-and-his-wife-were-arrested-in-bengaluru-for-allegedly-hitting-a-delivery-boy-with-a-scooter-and-killing-him.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട്ടെ ആറുവയസുകാരിയുടെ കൊലപാതകം; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/murder-of-a-six-year-old-girl-in-kozhikode-high-court-sentences-father-and-stepmother-to-life-imprisonment.html</link>
					<comments>https://www.chandrikadaily.com/murder-of-a-six-year-old-girl-in-kozhikode-high-court-sentences-father-and-stepmother-to-life-imprisonment.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 30 Oct 2025 06:09:08 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[young girl]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361072</guid>

					<description><![CDATA[രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് ആറുവയസുകാരി അദിതി നമ്പൂതിരിയെ കൊലപ്പെടുത്തിയ കേസിൽ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ നിലവിൽ വധശിക്ഷ നൽകാനുള്ള സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചാണ് പ്രതികളായ സുബ്രഹ്മണ്യൻ നമ്പൂതിരി, ദീപിക അന്തർജനം എന്നിവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2 ലക്ഷം രൂപ പിഴയും ചുമത്തി. വിചാരണ കോടതി വിധിക്കെതിരെ സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ അപ്പീലിലാണ് ഡിവിഷന്&#x200d; ബെഞ്ച് വിധി പറഞ്ഞത്.</p>
<p>ഇന്നലെയാണ് പ്രതികളെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 2013 ഏപ്രിൽ 19നാണ് അദിതി കൊല്ലപ്പെട്ടത്. മരക്കഷണം കൊണ്ടും, കൈകൾ കൊണ്ടും അടിക്കുകയും, മർദ്ദിക്കുകയും ചെയ്യുമായിരുന്നു. മതിയായ ഭക്ഷണം നൽകാതെ കുട്ടികളെ പട്ടിണിക്കിടുകയും പതിവായിരുന്നു. വീട്ടിലെ കഠിനമായ ജോലികൾ ചെയ്യിച്ചു. അഥിതിയുടെ സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ ശരീരത്തിലും തിളച്ചവെള്ളം ഒഴിച്ചു. ശരീരത്തിൽ ഏറ്റ മുറിവുകൾക്ക് ചികിത്സ നൽകിയിരുന്നില്ല.</p>
<p>ഒന്നാംപ്രതി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ആദ്യവിവാഹം ശ്രീജ അന്തർജ്ജനവുമായിട്ടായിരുന്നു. ഈ ബന്ധത്തിലാണ് രണ്ടു കുട്ടികൾ. വാഹനപകടത്തിൽ ഭാര്യ മരിച്ചതിനെ തുടർന്നാണ്, സുബ്രഹ്മണ്യൻ രണ്ടാമതൊരു വിവാഹം കഴിക്കുന്നത്. പിന്നീടങ്ങോട്ട് കുട്ടികൾ തുടർച്ചയായ ഉപദ്രവം നേരിട്ടിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.</p>
<p>കുട്ടികളെ ഇവർ വീട്ടിൽ പൂട്ടിയിടുക പതിവായിരുന്നു. കേസിൽ നിർണായകമായത് സഹോദരൻ അരുണിൻ്റെ മൊഴികളായിരുന്നു. അച്ഛനും രണ്ടാനമ്മയും തങ്ങളെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്നും പട്ടിണിക്കിടുന്നത് പതിവായിരുന്നു എന്നും പത്ത് വയസുകാരൻ മൊഴി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും കേസിൽ നിർണായകമായി. സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ 19 മുറിവുകളാണ് മൃതദേഹത്തിൽ കണ്ടെത്തിയത്. ഇതിൽ മരണകാരണമായ അടിയേറ്റ പരുക്കും പ്രധാനമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/murder-of-a-six-year-old-girl-in-kozhikode-high-court-sentences-father-and-stepmother-to-life-imprisonment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുടുംബകലഹത്തില്‍ കൊലപാതകം; ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി</title>
		<link>https://www.chandrikadaily.com/murder-in-family-feud-the-husband-killed-his-wife.html</link>
					<comments>https://www.chandrikadaily.com/murder-in-family-feud-the-husband-killed-his-wife.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 29 Oct 2025 09:50:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[family feud]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360911</guid>

					<description><![CDATA[സംഭവത്തിനു ശേഷം വാസു തന്നെയാണ് നാട്ടുകാരെ വിളിച്ചുവരുത്തി, ''ഭാര്യയെ കൊന്നു'' എന്ന് പറഞ്ഞതായാണ് പൊലീസ് റിപ്പോര്‍ട്ട്.]]></description>
										<content:encoded><![CDATA[<p>പാലക്കാട്: പല്ലഞ്ചാത്തന്നൂരില്&#x200d; ഭര്&#x200d;ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവം. പൊള്ളപ്പാടം സ്വദേശിയായ വാസുയാണ് ഭാര്യ ഇന്ദിരയെ കൊലപ്പെടുത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെ കുഴല്&#x200d;മന്തം പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>വിവരങ്ങള്&#x200d; പ്രകാരം, കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നില്&#x200d;. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്&#x200d; തര്&#x200d;ക്കമുണ്ടായതായാണ് നാട്ടുകാര്&#x200d; പറയുന്നത്. തുടര്&#x200d;ന്ന് ഇന്ന് രാവിലെയാണ് വാസു ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്.</p>
<p>സംഭവത്തിനു ശേഷം വാസു തന്നെയാണ് നാട്ടുകാരെ വിളിച്ചുവരുത്തി, &#8221;ഭാര്യയെ കൊന്നു&#8221; എന്ന് പറഞ്ഞതായാണ് പൊലീസ് റിപ്പോര്&#x200d;ട്ട്.</p>
<p>പ്രതിയെ ജില്ലാ ആശുപത്രിയില്&#x200d; എത്തിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം കുഴല്&#x200d;മന്തം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. തെളിവെടുപ്പ് ഉടന്&#x200d; ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.</p>
<p>ഈ സംഭവം പ്രദേശത്ത് വന്&#x200d; ആശ്ചര്യവും ദുഃഖവുമാണ് സൃഷ്ടിച്ചിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/murder-in-family-feud-the-husband-killed-his-wife.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുഴിച്ചുമൂടിയ അതേ സ്ഥലത്ത് പിറ്റേ ദിവസവും ജോലിക്കെത്തി; കോട്ടയത്ത് ഭര്‍ത്താവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തി</title>
		<link>https://www.chandrikadaily.com/the-body-of-a-woman-murdered-by-her-husband-in-kottayam-was-found-at-the-same-place-where-it-was-buried.html</link>
					<comments>https://www.chandrikadaily.com/the-body-of-a-woman-murdered-by-her-husband-in-kottayam-was-found-at-the-same-place-where-it-was-buried.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 19 Oct 2025 11:54:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[police]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359248</guid>

					<description><![CDATA[കോട്ടയം: ഭര്‍ത്താവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി സോണിയാണ് ഭാര്യ അല്‍പനയെ കൊലപ്പെടുത്തിയത്. ഇളപ്പുങ്കല്‍ ജങ്ഷനു സമീപം നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്നാണ് മൃതദേഹം കുഴിച്ചുമൂടിയത്. ഭാര്യയെ കാണാനില്ലെന്ന് അയര്‍ക്കുന്നം പൊലീസില്‍ പരാതി നല്‍കി മുങ്ങാന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ പിടിയിലായത്. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു. ആഴം കുറഞ്ഞ കുഴിയിലായിരുന്നു മൃതദേഹം. പൊലീസ് പ്രതിയുമായി സംഭവസ്ഥലത്ത് എത്തിയപ്പോള്‍ ദുര്‍ഗന്ധം പുറത്തേക്ക് വമിക്കുന്നുണ്ടായിരുന്നു. നിര്‍മാണ തൊഴിലാളിയായ സോണി കഴിഞ്ഞ 14 നാണ് ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കോട്ടയം: ഭര്&#x200d;ത്താവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമബംഗാള്&#x200d; മുര്&#x200d;ഷിദാബാദ് സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി സോണിയാണ് ഭാര്യ അല്&#x200d;പനയെ കൊലപ്പെടുത്തിയത്. ഇളപ്പുങ്കല്&#x200d; ജങ്ഷനു സമീപം നിര്&#x200d;മാണത്തിലിരിക്കുന്ന വീടിനോടു ചേര്&#x200d;ന്നാണ് മൃതദേഹം കുഴിച്ചുമൂടിയത്. ഭാര്യയെ കാണാനില്ലെന്ന് അയര്&#x200d;ക്കുന്നം പൊലീസില്&#x200d; പരാതി നല്&#x200d;കി മുങ്ങാന്&#x200d; ശ്രമിച്ചപ്പോഴാണ് ഇയാള്&#x200d; പിടിയിലായത്. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു. ആഴം കുറഞ്ഞ കുഴിയിലായിരുന്നു മൃതദേഹം. പൊലീസ് പ്രതിയുമായി സംഭവസ്ഥലത്ത് എത്തിയപ്പോള്&#x200d; ദുര്&#x200d;ഗന്ധം പുറത്തേക്ക് വമിക്കുന്നുണ്ടായിരുന്നു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-inreads_1x1-bf9d99ec-a658-4e0b-97ca-87530cbecf84" class="app-ad app-ad--story-horizontal widget-m__widget__bUJP1" data-test-id="widget">നിര്&#x200d;മാണ തൊഴിലാളിയായ സോണി കഴിഞ്ഞ 14 നാണ് ഭാര്യയെ കാണാനില്ലെന്ന് പൊലീസില്&#x200d; പരാതി നല്&#x200d;കിയത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സോണിയെ വിളിച്ചുവെങ്കിലും സ്റ്റേഷനിലേക്കു വരാനോ സഹകരിക്കാനോ കൂട്ടാക്കിയില്ല. ഇയാള്&#x200d; തന്റെ ചെറിയ കുട്ടികളുമായി ട്രെയിനില്&#x200d; നാട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ് പൊലീസ് ആര്&#x200d;പിഎഫുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി കൊച്ചിയില്&#x200d; നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പൊലീസ് നടത്തിയ അന്വേഷണത്തില്&#x200d; 14 ന് രാവിലെ സോണി ഇളപ്പാനി ജംഗ്ഷന് സമീപത്തുകൂടി ഭാര്യയ്‌ക്കൊപ്പം നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്&#x200d; ലഭിച്ചിരുന്നു. എന്നാല്&#x200d;,സോണി മാത്രമാണ് തിരികെ പോകുന്നതായി ദൃശ്യത്തിലുള്ളത്. ഇതാണ് പൊലീസിന് സംശയം തോന്നാന്&#x200d; കാരണമായത്.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-body-of-a-woman-murdered-by-her-husband-in-kottayam-was-found-at-the-same-place-where-it-was-buried.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീട്ടമ്മയും 17കാരനും തമ്മിൽ വഴിവിട്ട ബന്ധം; സാക്ഷിയായ ആറുവയസ്സുകാരിയെ കൊന്നു കിണറ്റിൽ തള്ളി</title>
		<link>https://www.chandrikadaily.com/a-housewife-and-a-17-year-old-boy-had-an-affair-a-six-year-old-girl-who-was-a-witness-was-killed-and-thrown-into-a-well.html</link>
					<comments>https://www.chandrikadaily.com/a-housewife-and-a-17-year-old-boy-had-an-affair-a-six-year-old-girl-who-was-a-witness-was-killed-and-thrown-into-a-well.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 07 Sep 2025 09:31:40 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353068</guid>

					<description><![CDATA[ഉത്തർപ്രദേശ്: അവിഹിതബന്ധം കണ്ടെത്തിയ ആറുവയസ്സുകാരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ വീട്ടമ്മയും കൗമാരക്കാരനും അറസ്റ്റിൽ. ഹാഥ്‌റസിന് സമീപം സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഉർവി എന്ന പെൺകുട്ടി കൊല്ലപ്പെട്ടത്. വീട്ടമ്മയായ 30കാരിയും 17കാരനായ കൗമാരക്കാരനും തമ്മിൽ വഴിവിട്ട തരത്തിൽ പെരുമാറുന്നതു കണ്ട ഉർവി അത് തന്റെ അച്ഛനോടു പറയുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുട‌ർന്നായിരുന്നു കൊലപാതകം. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കുടുംബ വീ‌ട്ടിൽ ഒരു ച‌‌ടങ്ങു നട‌ക്കുന്നതിനിട‌െയാണ് ഉർവിയെ കാണാതായത്. തുട‌ർന്നു നടത്തിയ തിരച്ചിലിൽ ഉച്ചയോടെ സമീപത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഉത്തർപ്രദേശ്: അവിഹിതബന്ധം കണ്ടെത്തിയ ആറുവയസ്സുകാരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ വീട്ടമ്മയും കൗമാരക്കാരനും അറസ്റ്റിൽ. ഹാഥ്‌റസിന് സമീപം സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഉർവി എന്ന പെൺകുട്ടി കൊല്ലപ്പെട്ടത്. വീട്ടമ്മയായ 30കാരിയും 17കാരനായ കൗമാരക്കാരനും തമ്മിൽ വഴിവിട്ട തരത്തിൽ പെരുമാറുന്നതു കണ്ട ഉർവി അത് തന്റെ അച്ഛനോടു പറയുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുട‌ർന്നായിരുന്നു കൊലപാതകം.</p>
<p>ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കുടുംബ വീ‌ട്ടിൽ ഒരു ച‌‌ടങ്ങു നട‌ക്കുന്നതിനിട‌െയാണ് ഉർവിയെ കാണാതായത്. തുട‌ർന്നു നടത്തിയ തിരച്ചിലിൽ ഉച്ചയോടെ സമീപത്തെ കിണറ്റിൽ നിന്നാണ് ചണസഞ്ചിയിലാക്കിയ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. അന്വേഷണത്തിനിടെ, അവിടെയുണ്ടായിരുന്ന വീട്ടമ്മയുടെ കയ്യിൽ കടിയേറ്റ പാട് പൊലീസുകാർ കണ്ടിരുന്നു. സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ വീട്ടമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തുഞെരിക്കുന്നതിനിടെ കുട്ടി കടിച്ച പാടാണ് കയ്യിലുള്ളതെന്നും അവർ പറഞ്ഞു. ഇതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.</p>
<p>വീട്ടമ്മയ്ക്ക് കൗമാരക്കാരനുമായി മൂന്നു മാസമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ അടുത്തിടപഴകുന്നതു കണ്ട കുട്ടി അതു പുറത്തു പറയാതിരിക്കാനായിരുന്നു കൊലപാതകം. സംഭവദിവസം, ഭർത്താവും ഭർതൃമാതാവും പുറത്തുപോയ സമയത്താണ് 17കാരനെ വീട്ടിലേക്ക് ക്ഷണിച്ചതെന്നും സ്ത്രീ മൊഴി നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-housewife-and-a-17-year-old-boy-had-an-affair-a-six-year-old-girl-who-was-a-witness-was-killed-and-thrown-into-a-well.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരത്ത് മദ്യലഹരിയില്‍ ജേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു</title>
		<link>https://www.chandrikadaily.com/in-thiruvananthapuram-jesthan-killed-his-younger-brother-while-drunk.html</link>
					<comments>https://www.chandrikadaily.com/in-thiruvananthapuram-jesthan-killed-his-younger-brother-while-drunk.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 25 Jul 2025 10:54:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348535</guid>

					<description><![CDATA[വയല്‍ത്തിട്ട വീട്ടില്‍ രതീഷ് ( 32)ആണ് കൊല്ലപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം ചിറയിന്&#x200d;കീഴില്&#x200d; മദ്യലഹരിയില്&#x200d; ജേഷ്ഠന്&#x200d; അനുജനെ വെട്ടിക്കൊന്നു. വയല്&#x200d;ത്തിട്ട വീട്ടില്&#x200d; രതീഷ് ( 32)ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രതീഷിന്റെ ജ്യേഷ്ഠന്&#x200d; മഹേഷ് (42) പൊലീസ് പിടിയിലായതായാണ് സൂചന. ഇരുവരം തമ്മിലുള്ള തര്&#x200d;ക്കമാണ് കൊലപാതകത്തില്&#x200d; കലാശിച്ചത്. കഴുത്തിലാണ് രതീഷിന് വെട്ടേറ്റത്. ചിറയിന്&#x200d;കീഴ് താലൂക്കാശുപത്രിയില്&#x200d; എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.</p>
<p>കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയില്&#x200d; ആയിരുന്നു. പൊലീസ് സ്ഥലത്തെത്തി കൂടുതല്&#x200d; തെളിവെടുപ്പ് നടത്തി. മൃതദേഹം താലൂക്കാശുപത്രി മോര്&#x200d;ച്ചറിയില്&#x200d; സൂക്ഷിച്ചിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-thiruvananthapuram-jesthan-killed-his-younger-brother-while-drunk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു</title>
		<link>https://www.chandrikadaily.com/the-accused-was-shot-dead-in-a-murder-case-under-treatment-in-bihar.html</link>
					<comments>https://www.chandrikadaily.com/the-accused-was-shot-dead-in-a-murder-case-under-treatment-in-bihar.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 17 Jul 2025 16:11:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347780</guid>

					<description><![CDATA[മെഡിക്കല്‍ പരോളിലായിരുന്ന ബുക്‌സാര്‍ സ്വദേശി ചന്ദനെയാണ് വെടിവെച്ച് കൊന്നത്.]]></description>
										<content:encoded><![CDATA[<p>ബിഹാറിലെ പട്‌നയില്&#x200d; ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ ആശുപത്രിയില്&#x200d; അതിക്രമിച്ച് കയറി വെടിവെച്ചു കൊന്നു. മെഡിക്കല്&#x200d; പരോളിലായിരുന്ന ബുക്‌സാര്&#x200d; സ്വദേശി ചന്ദനെയാണ് വെടിവെച്ച് കൊന്നത്.</p>
<p>ഐസിയുവിലായിരുന്ന ചന്ദനെ തോക്കുമായി ആശുപത്രിയിലെത്തിയ അഞ്ചംഗ സംഘമാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്&#x200d; പുറത്തുവന്നിരുന്നു. സംഭവത്തില്&#x200d; പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തു.</p>
<p>കൊലപാതകം നടത്തിയ ശേഷം ഒളിവില്&#x200d; പോയ പ്രതികള്&#x200d;ക്കായി തിരച്ചില്&#x200d; തുടരുകയാണ്. കൊല്ലപ്പെട്ട ചന്ദന്&#x200d; നിരവധി കൊലപാതക കേസില്&#x200d; പ്രതിയാണെന്നും എതിരാളികളായിരിക്കാം കൊലപാതകം നടത്തിയതെന്നും പട്‌ന എസ്എസ്പി കാര്&#x200d;ത്തികേയ് ശര്&#x200d;മ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-accused-was-shot-dead-in-a-murder-case-under-treatment-in-bihar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസ്; നാളെ കുറ്റപത്രം സമര്‍പ്പിക്കും</title>
		<link>https://www.chandrikadaily.com/kottayam-thiruvathukkal-double-murder-case-the-charge-sheet-will-be-submitted-tomorrow.html</link>
					<comments>https://www.chandrikadaily.com/kottayam-thiruvathukkal-double-murder-case-the-charge-sheet-will-be-submitted-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 16 Jul 2025 03:15:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[kottayam]]></category>
		<category><![CDATA[murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347679</guid>

					<description><![CDATA[കഴിഞ്ഞ ഏപ്രില്‍ 22നാണ് ദമ്പതികളെ വീട്ടില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>കോട്ടയം തിരുവാതുക്കല്&#x200d; പ്രമുഖ വ്യവസായി വിജയകുമാറിനെയും മീര വിജയകുമാറിനെയും കൊലപ്പെടുത്തിയ കേസില്&#x200d; അന്വേഷണ സംഘം നാളെ കുറ്റപത്രം സമര്&#x200d;പ്പിക്കും. കഴിഞ്ഞ ഏപ്രില്&#x200d; 22നാണ് ദമ്പതികളെ വീട്ടില്&#x200d; രക്തം വാര്&#x200d;ന്ന് മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. ഇവരുടെ വീട്ടിലെ മുന്&#x200d; ജോലിക്കാരന്&#x200d; അസം സ്വദേശി അമിത് ഒറാങ്ങാണ് കേസിലെ ഏക പ്രതി. മുന്&#x200d; വൈരാഗത്തെ തുടര്&#x200d;ന്ന് പ്രതി കോടാലി ഉപയോഗിച്ച് ദമ്പതികളെ വെട്ടി കൊലപ്പെടുത്തകയായിരുന്നു.</p>
<p>65 സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങള്&#x200d; അടക്കമുള്ള 76 പേജുള്ള വിശദമായ കുറ്റപത്രം അന്വേഷണ സംഘം കോട്ടയം സി ജെ എം കോടതിയില്&#x200d; സമര്&#x200d;പ്പിക്കും. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ ശ്രീവത്സത്തില്&#x200d; ടി.കെ വിജയകുമാര്&#x200d;, ഭാര്യ മീര വിജയകുമാര്&#x200d; എന്നിവരെ കൊലപ്പെടുത്തിയ പ്രതി അമിത് ഒറാങ്ങിനെ തൃശ്ശൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്&#x200d; നിന്ന് പിറ്റേദിവസം പോലീസ് പിടികൂടിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kottayam-thiruvathukkal-double-murder-case-the-charge-sheet-will-be-submitted-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
