<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>MURDER &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/murder/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 06 Nov 2025 03:00:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>MURDER &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അങ്കമാലിയില്‍ കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും</title>
		<link>https://www.chandrikadaily.com/1111the-arrest-of-the-grandmother-for-the-murder-of-the-child-in-angamali-will-be-recorded-today.html</link>
					<comments>https://www.chandrikadaily.com/1111the-arrest-of-the-grandmother-for-the-murder-of-the-child-in-angamali-will-be-recorded-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 06 Nov 2025 02:59:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[angamali]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362199</guid>

					<description><![CDATA[കൊലപാതകമാണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>അങ്കമാലി: ആറുമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തില്&#x200d; ഞെട്ടലിനിടയില്&#x200d;, കേസിലെ പ്രധാന പ്രതിയായ അമ്മൂമ്മയുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകമാണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്&#x200d; ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്&#x200d; മറ്റേതെങ്കിലും പ്രേരണയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. കുടുംബാംഗങ്ങളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും.</p>
<p>ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മൂമ്മ റോസ്ലി ഇപ്പോള്&#x200d; പൊലീസ് കസ്റ്റഡിയില്&#x200d; ആശുപത്രിയില്&#x200d; ചികിത്സയിലാണ്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം.</p>
<p>ആന്റണിറൂത്ത് ദമ്പതികളുടെ മകള്&#x200d; ഡല്&#x200d;നയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 9.30ഓടെയാണ് അങ്കമാലിയിലെ കറുകുറ്റി ചീനിയിലുള്ള വീട്ടില്&#x200d; സംഭവം നടന്നത്. അടുക്കളയില്&#x200d; കഞ്ഞിയെടുക്കാന്&#x200d; പോയ റൂത്ത്, കുഞ്ഞിനെ അമ്മയുടെ അരികില്&#x200d; കിടത്തി പോയതായിരുന്നു. കുറച്ചുസമയത്തിനുശേഷം തിരികെ വന്നപ്പോള്&#x200d; കുഞ്ഞ് ചോരയില്&#x200d; കുളിച്ച് കിടക്കുന്നതാണ് കണ്ടത്. കഴുത്തില്&#x200d; മുറിവുണ്ടായ നിലയിലായിരുന്നു.</p>
<p>അയല്&#x200d;ക്കാര്&#x200d; ഓടിയെത്തി കുഞ്ഞിനെ അങ്കമാലി അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. പോസ്റ്റ്മോര്&#x200d;ട്ടത്തിനു ശേഷം കുഞ്ഞിന്റെ സംസ്‌കാരം നടക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1111the-arrest-of-the-grandmother-for-the-murder-of-the-child-in-angamali-will-be-recorded-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് ആറുവയസുകാരിയുടെ കൊലപാതകം; അച്ഛന്റെയും രണ്ടാനമ്മയുടെയും ശിക്ഷാവിധി ഇന്ന്</title>
		<link>https://www.chandrikadaily.com/murder-of-six-year-old-girl-in-kozhikode-sentencing-of-father-and-stepmother-today.html</link>
					<comments>https://www.chandrikadaily.com/murder-of-six-year-old-girl-in-kozhikode-sentencing-of-father-and-stepmother-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 30 Oct 2025 01:58:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[childdeath]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361036</guid>

					<description><![CDATA[കൊലപാതക്കുറ്റം അനുസരിച്ചുള്ള ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കോഴിക്കോട് ആറുവയസുകാരി അഥിതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അച്ഛന്റെയും രണ്ടാനമ്മയുടെയും ശിക്ഷാവിധി ഇന്ന്. കൊലപാതക്കുറ്റം അനുസരിച്ചുള്ള ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്&#x200d; ബെഞ്ച് വിധിക്കുന്നത്. ജസ്റ്റിസുമാരായ വി.രാജാവിജയരാഘവന്&#x200d;, കെ.വി ജയകുമാര്&#x200d; എന്നിവര്&#x200d; ഉള്&#x200d;പ്പെട്ട ബെഞ്ചാണ് ശിക്ഷയില്&#x200d; വിധി തീരുമാനിക്കുന്നത്. </p>
<p>ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ കുട്ടിയുടെ അച്ഛന്&#x200d; സുബ്രഹ്‌മണ്യന്&#x200d; നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തര്&#x200d;ജനം എന്നിവരുടെ ശിക്ഷയാണ് വിധിക്കുന്നത്. വിചാരണ കോടതിവിധിക്കെതിരെ സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ അപ്പീലിലാണ് ഡിവിഷന്&#x200d; ബെഞ്ച് വിധി പറയുക.</p>
<p>10 മാസത്തോളം കുട്ടിയും സഹോദരനും രക്ഷിതാക്കളില്&#x200d; നിന്ന് നേരിട്ടത് ക്രൂര പീഡനമാണ്. ഒന്നാംപ്രതി സുബ്രഹ്‌മണ്യന്&#x200d; നമ്പൂതിരിയുടെ ആദ്യവിവാഹം ശ്രീജ അന്തര്&#x200d;ജ്ജനവുമായിട്ടായിരുന്നു. ഈ ബന്ധത്തിലാണ് രണ്ടു കുട്ടികള്&#x200d;. വാഹനപകടത്തില്&#x200d; ഭാര്യ മരിച്ചതിനെ തുടര്&#x200d;ന്നാണ്, സുബ്രഹ്‌മണ്യന്&#x200d; വീണ്ടും വിവാഹം കഴിക്കുകയായിരുന്നു. </p>
<p>മരക്കഷണം കൊണ്ടും, കൈകള്&#x200d; കൊണ്ടും അടിക്കുകയും, മര്&#x200d;ദിച്ചും മതിയായ ഭക്ഷണം നല്&#x200d;കാതെ കുട്ടികളെ പട്ടിണിക്കിട്ടും നിരന്തരം ഇവര്&#x200d; മര്&#x200d;ദിക്കുമായിരുന്നു. വീട്ടിലെ കഠിനമായ ജോലികള്&#x200d; കുട്ടികളെക്കൊണ്ട് ചെയ്യിച്ചു, അഥിതിയുടെ സ്വകാര്യ ഭാഗങ്ങളിലുള്&#x200d;പ്പെടെ ശരീരത്തിലും തിളച്ചവെള്ളം ഒഴിച്ചു, മുറിവുകള്&#x200d;ക്ക് ചികിത്സ നല്&#x200d;കിയില്ല, അതിഥിയുടെ കൈ ഒടിഞ്ഞിട്ടും വൈദ്യസഹായം നല്&#x200d;കിയില്ല, വീട്ടില്&#x200d; പൂട്ടിയിട്ടു, തുടയിലും രഹസ്യഭാഗങ്ങളിലും മര്&#x200d;ദ്ദിച്ചു. എന്നാല്&#x200d; ദിവസങ്ങളോളം കുട്ടിയുടെ സ്‌കൂള്&#x200d; പഠനം മുടങ്ങിയപ്പോഴും വേദം പഠിക്കാന്&#x200d; പോയതാണെന്നേ സ്‌കൂളില്&#x200d; പറയാവൂ എന്ന് രണ്ടാനമ്മ ഭീഷണിപ്പെടുത്തി.</p>
<p>2013 ഏപ്രില്&#x200d; 29ന് അതിഥിയെ പിതാവ് ക്രൂരമായി മര്&#x200d;ദ്ദിച്ചു. ഈ മര്&#x200d;ദ്ദനത്തില്&#x200d; ആറു വയസ്സുകാരി മരിക്കുകയായിരുന്നു. വയറിന്റെ പിന്&#x200d;ഭാഗത്തും വശങ്ങളിലുമേറ്റ ക്ഷതവും ആഘാതവുമായിരുന്നു മരണകാരണം.</p>
<p>കേസില്&#x200d; നിര്&#x200d;ണായകമായത് സഹോദരന്&#x200d; അരുണിന്റെ മൊഴികളായിരുന്നു. പിതാവും രണ്ടാനമ്മയും തങ്ങളെ സ്ഥിരമായി മര്&#x200d;ദ്ദിക്കാറുണ്ടായിരുന്നെന്നും പട്ടിണിക്കിടുന്നത് പതിവായിരുന്നെന്നും പത്ത് വയസുകാരന്&#x200d; മൊഴി നല്&#x200d;കിയിരുന്നു. സംഭവദിവസം നടന്ന അതിക്രൂര മര്&#x200d;ദ്ദനം അരുണ്&#x200d; പൊലീസിനോട് വിശദീകരിച്ചു. പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടും നിര്&#x200d;ണായകമായി. സ്വകാര്യ ഭാഗങ്ങളില്&#x200d; ഉള്&#x200d;പ്പടെ 19 മുറിവുകളാണ് മൃതദേഹത്തില്&#x200d; കണ്ടെത്തിയത്. </p>
<p>അതേസമയം വിചാരണ കോടതി പ്രതികളെ കൊലപാതകക്കുറ്റത്തില്&#x200d; നിന്ന് ഒഴിവാക്കുകയായിരുന്നു. കുട്ടികളോടുള്ള കുറ്റകൃത്യം, ദേഹോപദ്രവം ഏല്&#x200d;പ്പിക്കല്&#x200d; തുടങ്ങിയ കുറ്റങ്ങള്&#x200d; മാത്രമാണ് കോടതി ശരിവെച്ചത്. കുട്ടികളെ നന്നായി വളര്&#x200d;ത്താനും, നല്ല ശിക്ഷണത്തിനും വേണ്ടിയാണ് പ്രതികള്&#x200d; കുട്ടികളെ മുറിവേല്&#x200d;പ്പിച്ചത് എന്ന പ്രതിഭാഗം വാദം വിചാരണാക്കോടതി അംഗീകരിച്ചു. ഒന്നാം പ്രതിക്ക് മൂന്നുവര്&#x200d;ഷം കഠിനതടവ്, രണ്ടാം പ്രതിക്ക് രണ്ടുവര്&#x200d;ഷം തടവ് എന്നിങ്ങനെ മാത്രമാണ് കോടതി ശിക്ഷ വിധിച്ചത്. പിതാവിന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.</p>
<p>പിന്നാലെ സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയില്&#x200d; നല്&#x200d;കിയ അപ്പീലില്&#x200d; ഡിവിഷന്&#x200d; ബെഞ്ച് വിശദമായ വാദം കേട്ടു. തുടര്&#x200d;ന്നാണ് വിചാരണ കോടതി പ്രതികളെ വെറുതെവിട്ട നടപടി ഹൈക്കോടതി മരവിപ്പിക്കുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/murder-of-six-year-old-girl-in-kozhikode-sentencing-of-father-and-stepmother-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗ്ളൂരുവില്‍ കാമുകിയെ കാണാനെത്തിയ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി</title>
		<link>https://www.chandrikadaily.com/a-young-man-who-came-to-meet-his-girlfriend-was-beaten-to-death-in-bangalore.html</link>
					<comments>https://www.chandrikadaily.com/a-young-man-who-came-to-meet-his-girlfriend-was-beaten-to-death-in-bangalore.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 27 Oct 2025 06:02:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bangaluru]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360426</guid>

					<description><![CDATA[യുവതിയുടെ കുടുംബമാണ് യുവാവിനെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയത്. ]]></description>
										<content:encoded><![CDATA[<p>ബംഗ്ളൂരു: ബിദാറില്&#x200d; കാമുകിയെ കാണാനെത്തിയ യുവാവിനെ മര്&#x200d;ദിച്ച് കൊലപ്പെടുത്തി. യുവതിയുടെ കുടുംബമാണ് യുവാവിനെ തൂണില്&#x200d; കെട്ടിയിട്ട് മര്&#x200d;ദിച്ച് കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ഗൗണഗാവ് സ്വദേശിയായ വിഷ്ണു (25) യാണ് മരിച്ചത്. </p>
<p>വിഷ്ണുവിന് വിവാഹിതയായ പൂജയുമായുള്ള ബന്ധം കുടുംബം എതിര്&#x200d;ത്തിരുന്നു. സംഭവദിവസം വിഷ്ണു പൂജയെ കാണാനെത്തിയപ്പോള്&#x200d;, യുവതിയുടെ പിതാവ് അശോകനും സഹോദരന്&#x200d; ഗജാനനും ചേര്&#x200d;ന്ന് വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിഷ്ണു ആശുപത്രിയില്&#x200d;വെച്ച് മരിച്ചു. </p>
<p>വീഡിയോ സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് കുലാപതകക്കുറ്റം ചുമത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-young-man-who-came-to-meet-his-girlfriend-was-beaten-to-death-in-bangalore.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്‍ഹിയില്‍ ഗര്‍ഭിണിയെ മുന്‍ ലിവ് ഇന്‍ പാര്‍ട്ണര്‍ കുത്തിക്കൊന്നു; ഭര്‍ത്താവ് അക്രമിയെ കൊലപ്പെടുത്തി</title>
		<link>https://www.chandrikadaily.com/pregnant-woman-stabbed-to-death-by-ex-live-in-partner-in-delhi-the-husband-killed-the-assailant.html</link>
					<comments>https://www.chandrikadaily.com/pregnant-woman-stabbed-to-death-by-ex-live-in-partner-in-delhi-the-husband-killed-the-assailant.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 19 Oct 2025 08:21:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359209</guid>

					<description><![CDATA[22കാരിയായ ശാലിനിയും 34കാരിയായ ആഷു എന്ന ശൈലേന്ദ്രയുമാണ് മരിച്ചത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഡല്&#x200d;ഹിയിലെ നബി കരീം ഏരിയയില്&#x200d; ഗര്&#x200d;ഭിണിയായ സ്ത്രീയെ അവളുടെ മുന്&#x200d; ലിവ്-ഇന്&#x200d; പങ്കാളി കുത്തിക്കൊന്നു. തുടര്&#x200d;ന്ന് അവളുടെ ഭര്&#x200d;ത്താവ് അക്രമിയെ കീഴടക്കി കൊലപ്പെടുത്തി. 22കാരിയായ ശാലിനിയും 34കാരിയായ ആഷു എന്ന ശൈലേന്ദ്രയുമാണ് മരിച്ചത്.</p>
<p>ഭാര്യയെ രക്ഷിക്കാന്&#x200d; ശ്രമിക്കുന്നതിനിടെ ഒന്നിലധികം കുത്തേറ്റ ശാലിനിയുടെ ഭര്&#x200d;ത്താവ് 23 കാരനായ ആകാശ് ആശുപത്രിയില്&#x200d; ചികിത്സയിലാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്&#x200d; (സെന്&#x200d;ട്രല്&#x200d;) നിധിന്&#x200d; വല്&#x200d;സന്&#x200d; പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>&#8216;ശനിയാഴ്ച രാത്രി 10:15 ഓടെ ആകാശും ശാലിനിയും കുത്തബ് റോഡില്&#x200d; അമ്മ ഷീലയെ കാണാന്&#x200d; പോകുമ്പോഴാണ് സംഭവം. ആശു പെട്ടെന്ന് അവിടെയെത്തി ആകാശിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു,&#8217; അദ്ദേഹം പറഞ്ഞു.</p>
<p>ആദ്യ പ്രഹരത്തില്&#x200d; നിന്ന് രക്ഷപ്പെടാന്&#x200d; ആകാശിന് സാധിച്ചു. എന്നാല്&#x200d; ഇ-റിക്ഷയില്&#x200d; ഇരുന്ന ശാലിനിയുടെ നേരെ ആശു തിരിഞ്ഞു. അവളെ ഒന്നിലധികം തവണ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.</p>
<p>&#8216;ആകാശ് അവളെ രക്ഷിക്കാന്&#x200d; ഓടിയെത്തി, പക്ഷേ അയാള്&#x200d;ക്കും കുത്തേറ്റു. എന്നിരുന്നാലും, അയാള്&#x200d; ആഷുവിനെ കീഴടക്കി. കയ്യേറ്റത്തിനിടെ കത്തി പിടിച്ചുപറിക്കുകയും കുത്തുകയും ചെയ്തു,&#8217; ഡിസിപി പറഞ്ഞു.</p>
<p>ശാലിനിയുടെ സഹോദരന്&#x200d; രോഹിതും ചില പ്രദേശവാസികളും ചേര്&#x200d;ന്ന് മൂവരെയും ആശുപത്രിയിലെത്തിച്ചു. എന്നാല്&#x200d; അവിടെവെച്ച് ശാലിനിയും ആഷുവും മരിച്ചതായി ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു.</p>
<p>അന്വേഷണത്തില്&#x200d; മരണസമയത്ത് ശാലിനി ഗര്&#x200d;ഭിണിയായിരുന്നെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.</p>
<p>കുത്തബ് റോഡിന് സമീപമുള്ള തിരക്കേറിയ ഭാഗത്ത് പൂര്&#x200d;ണ്ണമായി പൊതുജനങ്ങള്&#x200d; കാണുന്നിടത്താണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങള്&#x200d; പറഞ്ഞു.</p>
<p>ശാലിനിയുടെ അമ്മ പറയുന്നതനുസരിച്ച്, ദമ്പതികളുടെ വിവാഹം കുറച്ച് വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് പിരിഞ്ഞിരുന്നു. അതിനിടയില്&#x200d; ആശുവുമായി ലിവ്-ഇന്&#x200d; ബന്ധത്തില്&#x200d; ഏര്&#x200d;പ്പെട്ടു.</p>
<p>പിന്നീട് അവള്&#x200d; ആകാശുമായി അനുരഞ്ജനം നടത്തി അവനോടും അവരുടെ രണ്ട് കുട്ടികള്&#x200d;ക്കുമൊപ്പം താമസിക്കാന്&#x200d; മടങ്ങിയതായി ഡിസിപി പറഞ്ഞു.</p>
<p>ശാലിനിയുടെ ഗര്&#x200d;ഭസ്ഥ ശിശുവിന്റെ പിതാവ് താനാണെന്ന് അവകാശപ്പെടുന്ന ആഷുവിനെ ഇത് പ്രകോപിപ്പിച്ചതായി പോലീസ് പറഞ്ഞു.</p>
<p>&#8216;നബി കരീം പോലീസ് സ്റ്റേഷനിലെ ലിസ്റ്റഡ് മോശം കഥാപാത്രം (ബിസി) ആയിരുന്നു ആഷു, കൂടാതെ മുന്&#x200d; ക്രിമിനല്&#x200d; റെക്കോര്&#x200d;ഡുകളും ഉണ്ടായിരുന്നു. ആകാശിനും മുമ്പ് മൂന്ന് ക്രിമിനല്&#x200d; പങ്കാളിത്തമുണ്ട്,&#8217; അദ്ദേഹം പറഞ്ഞു.</p>
<p>ഷീലയുടെ പരാതിയുടെ അടിസ്ഥാനത്തില്&#x200d;, നബി കരീം പോലീസ് സ്റ്റേഷനില്&#x200d; ഭാരതീയ ന്യായ സംഹിത (ബിഎന്&#x200d;എസ്) 103-1 (കൊലപാതകം), 109-1 (കൊലപാതകശ്രമം) എന്നീ വകുപ്പുകള്&#x200d; പ്രകാരം കേസെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pregnant-woman-stabbed-to-death-by-ex-live-in-partner-in-delhi-the-husband-killed-the-assailant.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യപാനത്തെത്തുടര്‍ന്ന് വഴക്ക്; അച്ഛനെ മകന്‍ കുത്തിക്കൊലപ്പെടുത്തി</title>
		<link>https://www.chandrikadaily.com/a-fight-over-alcohol-son-stabs-father-to-death.html</link>
					<comments>https://www.chandrikadaily.com/a-fight-over-alcohol-son-stabs-father-to-death.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 10 Sep 2025 09:37:52 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[drunken]]></category>
		<category><![CDATA[family]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353531</guid>

					<description><![CDATA[മകന്‍ തന്നെയാണ് ജോയി രക്തത്തില്‍ കുളിച്ചുക്കിടക്കുന്നുവെന്ന് പൊലീസിനെ അറിയിച്ചത്]]></description>
										<content:encoded><![CDATA[<p>ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച ജോയി. രാത്രി മകന്&#x200d; തന്നെയാണ് ജോയി രക്തത്തില്&#x200d; കുളിച്ചുക്കിടക്കുന്നുവെന്ന് പൊലീസിനെ അറിയിച്ചത്. തുടര്&#x200d;ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.</p>
<p>ആദ്യഘട്ടത്തില്&#x200d; കൊലപാതകം നടത്തിയ കാര്യം മകന്&#x200d; സമ്മതിച്ചിരുന്നില്ല. മദ്യലഹരിയില്&#x200d; ഇരുവരും തമ്മില്&#x200d; വഴക്ക് പതിവാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. സ്ഥലത്ത് നിന്ന് കത്തിയും പൊലീസ് കണ്ടെത്തി. തുടര്&#x200d;ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-fight-over-alcohol-son-stabs-father-to-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരത്ത് അച്ഛന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി</title>
		<link>https://www.chandrikadaily.com/father-hacks-son-to-death-in-thiruvananthapuram.html</link>
					<comments>https://www.chandrikadaily.com/father-hacks-son-to-death-in-thiruvananthapuram.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 07 Sep 2025 06:28:58 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[family]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353054</guid>

					<description><![CDATA[മദ്യപാനത്തെത്തുടര്‍ന്നുള്ള അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കാര്യവട്ടം ഉള്ളൂര്&#x200d;ക്കോണത്ത് മകനെ അച്ഛന്&#x200d; വെട്ടിക്കൊലപ്പെടുത്തി. വിലയവിള പുത്തന്&#x200d;വീട്ടില്&#x200d; ഉല്ലാസ് (35) നെയാണ് പിതാവ് കൊലപ്പെടുത്തിയത്. രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.</p>
<p>കൊലപാതകത്തില്&#x200d; പിതാവ് ഉണ്ണികൃഷ്ണന്&#x200d; നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെത്തുടര്&#x200d;ന്നുള്ള അടിപിടിയാണ് കൊലപാതകത്തില്&#x200d; കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. അമ്മ വീട്ടില്&#x200d; വന്നുനോക്കുമ്പോള്&#x200d; രക്തത്തില്&#x200d; കുളിച്ച നിലയിലായിരുന്നു മൃതദേഹം.</p>
<p>മദ്യപിച്ചശേഷം വീട്ടുസാധനങ്ങള്&#x200d; അടിച്ചു പൊട്ടിക്കുകയും അച്ഛനും മകനും തമ്മില്&#x200d; വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നുവെന്ന് ഉല്ലാസിന്റെ അമ്മ പറഞ്ഞിരുന്നതായി നാട്ടുകാര്&#x200d; പറയുന്നു. എന്നാല്&#x200d; ഇവരെക്കൊണ്ട് നാട്ടുകാര്&#x200d;ക്ക് ശല്യം ഉണ്ടായിരുന്നില്ലെന്നും സമീപവാസികള്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/father-hacks-son-to-death-in-thiruvananthapuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു</title>
		<link>https://www.chandrikadaily.com/husband-stabs-wife-to-death-in-kollam.html</link>
					<comments>https://www.chandrikadaily.com/husband-stabs-wife-to-death-in-kollam.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 01 Aug 2025 06:43:49 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349143</guid>

					<description><![CDATA[കൊല്ലം അഞ്ചാലുംമൂട് താന്നിക്കമുക്കില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കല്ലുവാതുക്കല്‍ ജിഷാ ഭവനില്‍ രേവതിയാണ് മരിച്ചത്. രേവതി ജോലിക്ക് നിന്ന വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ഭര്‍ത്താവ് ജിനു കൊല നടത്തിയത്. കൊലയ്ക്ക് പിന്നിലുള്ള പ്രകോപനം പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി 10.25ഓടെയാണ് സംഭവം നടന്നത്. രേവതി ജോലി ചെയ്യുന്ന വീട്ടിലെത്തി അവരെ കുത്തിക്കൊന്ന ശേഷം ഭരണിക്കാവിലെത്തി തന്റെ സഹപ്രവര്‍ത്തകരോട് ജിനു തന്നെയാണ് കുറ്റസമ്മതം നടത്തിയത്. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ശൂരനാട് പൊലീസെത്തി [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്ലം അഞ്ചാലുംമൂട് താന്നിക്കമുക്കില്&#x200d; ഭര്&#x200d;ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കല്ലുവാതുക്കല്&#x200d; ജിഷാ ഭവനില്&#x200d; രേവതിയാണ് മരിച്ചത്. രേവതി ജോലിക്ക് നിന്ന വീട്ടില്&#x200d; അതിക്രമിച്ച് കയറിയാണ് ഭര്&#x200d;ത്താവ് ജിനു കൊല നടത്തിയത്. കൊലയ്ക്ക് പിന്നിലുള്ള പ്രകോപനം പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.</p>
<p>കഴിഞ്ഞ ദിവസം രാത്രി 10.25ഓടെയാണ് സംഭവം നടന്നത്. രേവതി ജോലി ചെയ്യുന്ന വീട്ടിലെത്തി അവരെ കുത്തിക്കൊന്ന ശേഷം ഭരണിക്കാവിലെത്തി തന്റെ സഹപ്രവര്&#x200d;ത്തകരോട് ജിനു തന്നെയാണ് കുറ്റസമ്മതം നടത്തിയത്. ഉടന്&#x200d; തന്നെ സഹപ്രവര്&#x200d;ത്തകര്&#x200d; പൊലീസില്&#x200d; വിവരമറിയിച്ചു. തുടര്&#x200d;ന്ന് ശൂരനാട് പൊലീസെത്തി ജിനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.</p>
<p>ജിനുവിന്റേയും രേവതിയുടേയും പ്രണയവിവാഹമായിരുന്നു. കാസര്&#x200d;ഗോഡ് സ്വദേശിയാണ് രേവതി. ഈയടുത്ത ദിവസങ്ങളില്&#x200d; ഭര്&#x200d;ത്താവും ഭാര്യയും തമ്മില്&#x200d; വഴക്ക് പതിവായിരുന്നുവെന്ന് അയല്&#x200d;ക്കാര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/husband-stabs-wife-to-death-in-kollam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുംബൈയില്‍ &#8216;ദൃശ്യം&#8217; മോഡല്‍ കൊലപാതകം; ഭര്‍ത്താവിന്റെ മൃതദേഹം ടൈലുകള്‍ക്കടിയില്‍ കുഴിച്ചിട്ട് ഭാര്യ</title>
		<link>https://www.chandrikadaily.com/drisham-model-murderedd-in-mumbai-wife-buried-husbands-body-under-tiles.html</link>
					<comments>https://www.chandrikadaily.com/drisham-model-murderedd-in-mumbai-wife-buried-husbands-body-under-tiles.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 24 Jul 2025 06:08:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[drishyam]]></category>
		<category><![CDATA[Mumbai]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348397</guid>

					<description><![CDATA[മുംബൈയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ഭാര്യ തന്റെ കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം അവരുടെ വീട്ടിനുള്ളില്‍ കുഴിച്ചിട്ടതായി റിപ്പോര്‍ട്ട്.
]]></description>
										<content:encoded><![CDATA[<p>മുംബൈല്&#x200d; &#8216;ദൃശ്യം&#8217; മോഡല്&#x200d; കൊലപാതകം. മഹാരാഷ്ട്രയിലെ പാല്&#x200d;ഘര്&#x200d; ജില്ലയില്&#x200d; തിങ്കളാഴ്ച വൈകുന്നേരം 32 വയസ്സുകാരനായ വിജയ് ചൗഹാന്റെ മൃതദേഹം വീട്ടിനുള്ളില്&#x200d; കുഴിച്ചിട്ട നിലയില്&#x200d; കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് പോലീസ് പറഞ്ഞു. വിജയ്‌യുടെ എന്നയാളുടെ മൊബൈല്&#x200d; ഫോണ്&#x200d; മൂന്ന് ആഴ്ചയായി സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാല്&#x200d; സഹോദരന്മാര്&#x200d; അദ്ദേഹം താമസിച്ചിരുന്ന വീട് സന്ദര്&#x200d;ശിക്കുകയായിരുന്നു. വീടിന്റെ ഒരു മൂലയില്&#x200d; പുതുതായിയിട്ട് ടൈലുകളുടെ ഒരു സെറ്റും ഭാര്യ ചമന്&#x200d; ദേവി (28) എവിടെയാണെന്ന് അറിയാത്തതും കുടുംബത്തെ സംശയത്തിലാക്കിയതായി പോലീസ് പറഞ്ഞു. അവരുടെ അയല്&#x200d;വാസിയായ 20 വയസ്സുള്ള ഒരാളെയും കുറച്ച് ദിവസങ്ങളായി കാണാനില്ലെന്ന് പോലീസ് പറഞ്ഞു. കാണാതായ ആള്&#x200d;ക്ക് ഈ കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഉറപ്പില്ലെന്ന് പോലീസ് പറഞ്ഞു.</p>
<p>മരിച്ചയാളുടെ സഹോദരന്മാര്&#x200d;ക്ക് ജൂലൈ 10 ന് ഫോണില്&#x200d; ബന്ധപ്പെടാന്&#x200d; കഴിയാത്തതിനാല്&#x200d; അദ്ദേഹത്തിന്റെ വീട് സന്ദര്&#x200d;ശിച്ചിരുന്നു. ആ സമയത്ത്, ഭര്&#x200d;ത്താവ് കുര്&#x200d;ളയില്&#x200d; ജോലിക്ക് കയറിയിട്ടുണ്ടെന്നും തിരക്കിലാണെന്നും ഭാര്യ അവരെ അറിയിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച, സഹോദരന്റെ ഭാര്യയുടെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നതിനാല്&#x200d; അവര്&#x200d; വീണ്ടും അദ്ദേഹത്തിന്റെ വീട് സന്ദര്&#x200d;ശിച്ചുവെന്ന് പെല്&#x200d;ഹാര്&#x200d; പോലീസ് സ്റ്റേഷനിലെ ഒരു മുതിര്&#x200d;ന്ന ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു. കുറഞ്ഞത് രണ്ട് ദിവസമായി ഭാര്യാസഹോദരിയെ കാണാനില്ലെന്ന് അയല്&#x200d;ക്കാര്&#x200d; അവരോട് പറഞ്ഞു. തുടര്&#x200d;ന്ന് സഹോദരന്മാര്&#x200d; വീട്ടില്&#x200d; പ്രവേശിച്ചപ്പോള്&#x200d; അവിടെ ആരെയും കണ്ടില്ല. &#8216;എന്നാല്&#x200d; ഒരു മൂലയില്&#x200d; പുതിയ തറ ടൈലുകള്&#x200d; കണ്ടതില്&#x200d; അവര്&#x200d;ക്ക് സംശയം തോന്നി,&#8217; ഒരു ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു.</p>
<p>കുറച്ച് അയല്&#x200d;ക്കാരെ വിളിച്ച് വീടിന്റെ ടൈലുകള്&#x200d; പാകിയ ഭാഗം സഹോദരങ്ങള്&#x200d; കുഴിക്കാന്&#x200d; തുടങ്ങി. &#8216;ഏകദേശം 4 അടി ആഴത്തില്&#x200d; കുഴിച്ച ശേഷം, അവര്&#x200d; സഹോദരന്റെ വസ്ത്രങ്ങള്&#x200d; കണ്ടു. അപ്പോഴേക്കും വീട്ടില്&#x200d; ദുര്&#x200d;ഗന്ധം വമിച്ചിരുന്നു. തുടര്&#x200d;ന്ന് പോലീസിനെ വിളിച്ച് വിവരമറിയിച്ചു. വൈകുന്നേരം 6 മണിയോടെ അഴുകിയ മൃതദേഹം പുറത്തെടുത്തു. </p>
<p>കൊലപാതകം എപ്പോള്&#x200d; നടന്നുവെന്ന് മനസ്സിലാക്കാന്&#x200d; ഇത് ബൈക്കുളയിലെ സര്&#x200d;ക്കാര്&#x200d; ഉടമസ്ഥതയിലുള്ള ജെജെ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. കാണാതായ ഭാര്യക്കും അയല്&#x200d;വാസിക്കും ഇതില്&#x200d; എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. മറ്റാരെങ്കിലും ഉള്&#x200d;പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drisham-model-murderedd-in-mumbai-wife-buried-husbands-body-under-tiles.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു</title>
		<link>https://www.chandrikadaily.com/1agra-trader-shot-dead-in-bihar.html</link>
					<comments>https://www.chandrikadaily.com/1agra-trader-shot-dead-in-bihar.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 24 Jul 2025 05:25:07 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[death]]></category>
		<category><![CDATA[gun shot]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348396</guid>

					<description><![CDATA[ദീർഘകാലമായി നിലനിൽക്കുന്ന ഭൂമി തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു]]></description>
										<content:encoded><![CDATA[<p>പട്‌ന: ബിഹാറിലെ മുസഫർപൂരിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു. മുഹമ്മദ് ഗുലാബ് എന്നയാളാണ് കൊല്ലപ്പെട്ടത്. ദീർഘകാലമായി നിലനിൽക്കുന്ന ഭൂമി തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഗുലാബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബന്ധുക്കളും പ്രദേശവാസികളും തെരുവിലിറങ്ങി. ദേശീയ പാത ഉപരോധിച്ച പ്രതിഷേധക്കാർ രണ്ട് വാഹനങ്ങൾക്ക് തീയിട്ടു.</p>
<p>കട പൂട്ടി പുറത്തിരിക്കുകയായിരുന്ന ഗുലാബിനെ അവിടെയെത്തിയ അജ്ഞാതസംഘം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊല്ലുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുലാബ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ഗുലാബിന്റെ തലയോട്ടിയിൽനിന്ന് മൂന്ന് ബുള്ളറ്റുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.</p>
<p>സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിനീത സിൻഹയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.</p>
<p>ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് കൊല്ലപ്പെട്ട ഗുലാബിന്റെ സഹോദരനായ രാജ് ആരോപിച്ചു. മുഹമ്മദ്, തുഫൈൽ, മുഹമ്മദ് ബാദൽ, മുഹമ്മദ് ആകിൽ, മുഹമ്മദ് ഛോട്ടു എന്നിവരാണ് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത്. അവർ തങ്ങളുടെ കുടുംബവുമായി ദീർഘകാലമായി തർക്കത്തിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഇവർ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും രാജ് പറഞ്ഞു. എന്നാൽ ദൃക്‌സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1agra-trader-shot-dead-in-bihar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിണങ്ങിപ്പോയ ഭാര്യ തിരിച്ചെത്തിക്കാന്‍ അഞ്ച് വയസുകാരനെ നരബലി നല്‍കി യുവാവ്</title>
		<link>https://www.chandrikadaily.com/man-sacrifices-five-year-old-to-win-back-estranged-wife.html</link>
					<comments>https://www.chandrikadaily.com/man-sacrifices-five-year-old-to-win-back-estranged-wife.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 23 Jul 2025 13:40:29 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[jaipur]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348343</guid>

					<description><![CDATA[കുട്ടിയുടെ അമ്മാവനായ മനോജാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്]]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;: പിണങ്ങിപ്പോയ ഭാര്യ തിരികെ വരാൻ അഞ്ച് വയസുകാരനെ ബലി നൽകി യുവാവ്. രാജസ്ഥാനിലെ ഖൈർത്താൽ ജില്ലയിലെ മുണ്ടവാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സരായ് ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. കുട്ടിയുടെ അമ്മാവനായ മനോജാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മനോജിന്റെ ഭാര്യ പിണങ്ങിപ്പോയിരുന്നു. ഭാര്യ തിരികെയെത്താൻ നരബലി നടത്തണമെന്ന മന്ത്രവാദിയുടെ നിർദേശത്തെ തുടർന്നായിരുന്നു കൊടുംക്രൂരത. മനോജിനെയും മന്ത്രവാദിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.</p>
<p>മൂന്ന് ദിവസം മുമ്പ് ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നുവെന്ന് മുണ്ടവാർ എസ്എച്ച്ഒ മഹാവീർ സിങ് പറഞ്ഞു. ലോകേഷ് എന്ന അഞ്ചു വയസുകാരനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോൾ മനോജും അവിടെയുണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. മനോജുമായുള്ള തർക്കത്തെ തുടർന്ന് ഭാര്യ വീടുവിട്ട് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഭാര്യയെ തിരികെ വീട്ടിലെത്തിക്കാൻ മന്ത്രവാദിയെ കണ്ട മനോജിനോട് 12,000 രൂപയും ഒരു കുട്ടിയെ ബലി നൽകണമെന്നും മന്ത്രവാദത്തിനായി കുട്ടിയുടെ രക്തവുമാണ് ആവശ്യപ്പെട്ടത്.</p>
<p>ശനിയാഴ്ചയോടെ കുട്ടിയെ ലക്ഷ്യമിട്ട മനോജ് മിഠായി നൽകി ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. വീട്ടിനുള്ളിൽ വച്ച് കുട്ടിയെ കൊന്ന് വൈക്കോലിൽ ഒളിപ്പിച്ച ശേഷം കുട്ടിയുടെ ശരീരത്തിന്&#x200d;റെ വിവിധ ഭാഗങ്ങളിൽ നിന്ന് സിറിഞ്ചിൽ രക്തം ശേഖരിക്കുകയായിരുന്നു. രക്തം എടുക്കാൻ ഉപയോഗിച്ച സിറിഞ്ച് പൊലീസ് കണ്ടെടുത്തു. കുറ്റകൃത്യത്തിന് സഹായിച്ചതിന് മന്ത്രവാദിയും അറസ്റ്റിലായിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/man-sacrifices-five-year-old-to-win-back-estranged-wife.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
