<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>muslim leaders &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/muslim-leaders/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 04 Apr 2024 13:04:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>muslim leaders &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗസ്സയിലെ കൂട്ടക്കുരുതിയില്&#x200d; പ്രതിഷേധം അമേരിക്കന്&#x200d; പ്രസിഡന്റിന്റെ ഇഫ്താര്&#x200d; ബഹിഷ്‌കരിച്ച്  മുസ്‌ലിം നേതാക്കള്&#x200d;</title>
		<link>https://www.chandrikadaily.com/us-president-boycotts-iftar-to-protest-violence-in-gaza-muslim-leaders.html</link>
					<comments>https://www.chandrikadaily.com/us-president-boycotts-iftar-to-protest-violence-in-gaza-muslim-leaders.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 04 Apr 2024 13:04:11 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[ifthaar]]></category>
		<category><![CDATA[muslim leaders]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294551</guid>

					<description><![CDATA[മുസ്‌ലിം നേതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് വൈറ്റ് ഹൗസിൽ നടത്താനിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡോ ബൈഡന്റെ ഇഫ്താർ റദ്ദാക്കി. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയെ പിന്തുണക്കുന്ന പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിൽ പ്രതിഷേധിച്ച് നിരവധി അമേരിക്കൻ മുസ്‌ലിം നേതാക്കൾ ക്ഷണം നിരസിച്ചതിനെ തുടർന്നാണ് ഇഫ്താർ റദ്ദാക്കിയത്. ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുസ്‌ലിം സർക്കാർ ഉദ്യോഗസ്ഥർ, ദേശീയ സുരക്ഷാ നേതാക്കൾ എന്നിവരുമായി നിരവധി മുസ്‌ലിം നേതാക്കൾ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു വൈറ്റ് ഹൗസ് അറിയിച്ചിരുന്നത്. എന്നാൽ, [&#8230;]]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം നേതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് വൈറ്റ് ഹൗസിൽ നടത്താനിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡോ ബൈഡന്റെ ഇഫ്താർ റദ്ദാക്കി. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയെ പിന്തുണക്കുന്ന പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിൽ പ്രതിഷേധിച്ച് നിരവധി അമേരിക്കൻ മുസ്‌ലിം നേതാക്കൾ ക്ഷണം നിരസിച്ചതിനെ തുടർന്നാണ് ഇഫ്താർ റദ്ദാക്കിയത്. ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുസ്‌ലിം സർക്കാർ ഉദ്യോഗസ്ഥർ, ദേശീയ സുരക്ഷാ നേതാക്കൾ എന്നിവരുമായി നിരവധി മുസ്‌ലിം നേതാക്കൾ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു വൈറ്റ് ഹൗസ് അറിയിച്ചിരുന്നത്. എന്നാൽ, തങ്ങൾ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ ഇഫ്താർ റദ്ദാക്കുകയായിരുന്നു.</p>
<p>ഗസ്സയിലെ ഫലസ്തീൻ ജനതയെ പട്ടിണിക്കിടാനും കൂട്ടക്കൊല ചെയ്യാനും ഇസ്രായേൽ സർക്കാറിനെ പിന്തുണക്കുന്നത് വൈറ്റ് ഹൗസാണ്. അവരുടെ കൂടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് ഭക്ഷണം കഴിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അമേരിക്കയിലെ മുസ്ലിം സമൂഹം മുന്നറിയിപ്പ് നൽകി.</p>
<p>മുസ്ലിം സമുദായം കഴിഞ്ഞ ആറ് മാസമായി തങ്ങളുടെ നിലപാട് സർക്കാറിനെ അറിയിക്കുന്നുണ്ടെങ്കിലും അതൊന്നും മുഖവിലക്കെടുക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. &#8216;എത്ര ചർച്ചകൾ നടത്തിയാലും എത്ര ആളുകൾ പോയാലും എത്ര സംഭാഷണങ്ങൾ നടന്നാലും വൈറ്റ് ഹൗസിന്റെ നിലപാടുകൾ മാറില്ല&#8217; &#8211; ഡെവലപ്‌മെന്റ് അറ്റ് അമേരിക്കൻ മുസ്ലിംസ് ഫോർ ഫലസ്തീന്റെ ഡയറക്ടർ മുഹമ്മദ് ഹാബെ പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി യു.എസ് പ്രസിഡന്റുമാർ പ്രമുഖ മുസ്ലിം നേതാക്കൾക്കൊപ്പം ഇഫ്താറുകൾ സംഘടിപ്പിക്കാറുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-president-boycotts-iftar-to-protest-violence-in-gaza-muslim-leaders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.എ.എസ് സംവരണ അട്ടിമറി; തിരുത്തിയില്ലെങ്കില്&#x200d; യോജിച്ച പോരാട്ടമെന്ന് മുസ്്‌ലിം നേതാക്കള്&#x200d;</title>
		<link>https://www.chandrikadaily.com/muslim-leaders-against-kas-issue.html</link>
					<comments>https://www.chandrikadaily.com/muslim-leaders-against-kas-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 05 Jan 2019 18:37:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[muslim leaders]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115469</guid>

					<description><![CDATA[കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വ്വീസില്&#x200d; സംവരണം അട്ടിമറിക്കുന്നതിനെതിരെ യോജിച്ച പോരാട്ടത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; കോഴിക്കോട്ട് വിളിച്ചു ചേര്&#x200d;ത്ത മുസ്്‌ലിം സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. കെ.എ.എസിലെ മൂന്നില്&#x200d; രണ്ടു നിയമനങ്ങളിലും സംവരണം അട്ടിമറിക്കുന്നത് പിന്നോക്ക വിഭാഗങ്ങളോടുള്ള അനീതിയാണെന്നും ഇതു തിരുത്തണമെന്നും നേതാക്കള്&#x200d; വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ആവശ്യപ്പെട്ടു. പിന്നോക്ക വിഭാഗങ്ങള്&#x200d;ക്ക് സംവരണം ഉള്ളതുകൊണ്ടാണ് സര്&#x200d;ക്കാര്&#x200d; സര്&#x200d;വ്വീസില്&#x200d; ചെറിയ പ്രാതിനിത്യമെങ്കിലും ഉള്ളത്. സംവരണത്തോതിന് അനുസരിച്ചു പോലും സര്&#x200d;വ്വീസില്&#x200d; നിയമനം നടന്നില്ലെന്ന് നരേന്ദ്രന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വ്വീസില്&#x200d; സംവരണം അട്ടിമറിക്കുന്നതിനെതിരെ യോജിച്ച പോരാട്ടത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; കോഴിക്കോട്ട് വിളിച്ചു ചേര്&#x200d;ത്ത മുസ്്‌ലിം സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. കെ.എ.എസിലെ മൂന്നില്&#x200d; രണ്ടു നിയമനങ്ങളിലും സംവരണം അട്ടിമറിക്കുന്നത് പിന്നോക്ക വിഭാഗങ്ങളോടുള്ള അനീതിയാണെന്നും ഇതു തിരുത്തണമെന്നും നേതാക്കള്&#x200d; വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ആവശ്യപ്പെട്ടു.<br />
പിന്നോക്ക വിഭാഗങ്ങള്&#x200d;ക്ക് സംവരണം ഉള്ളതുകൊണ്ടാണ് സര്&#x200d;ക്കാര്&#x200d; സര്&#x200d;വ്വീസില്&#x200d; ചെറിയ പ്രാതിനിത്യമെങ്കിലും ഉള്ളത്. സംവരണത്തോതിന് അനുസരിച്ചു പോലും സര്&#x200d;വ്വീസില്&#x200d; നിയമനം നടന്നില്ലെന്ന് നരേന്ദ്രന്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; ഉള്&#x200d;പ്പെടെ വ്യക്തമാക്കപ്പെട്ടതാണ്. 26 വര്&#x200d;ഷത്തെ ആലോചനകള്&#x200d;ക്ക് ശേഷം കെ.എ.എസ് രൂപീകരിക്കുമ്പോള്&#x200d; സംവരണം നിഷേധിക്കപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക.<br />
ന്യൂനപക്ഷ പിന്നോക്ക സമിതിയുടെ നേതൃത്വത്തില്&#x200d; സംവരണം നിഷേധിക്കപ്പെടുന്ന എല്ലാ സമുദായ നേതാക്കളുടെയും സംയുക്ത യോഗം കോഴിക്കോട്ട് ഉടന്&#x200d; വിളിച്ചു ചേര്&#x200d;ക്കും. സംവരണ നിഷേധം തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമര്&#x200d;പ്പിക്കും. പരിഹാരമുണ്ടായില്ലെങ്കില്&#x200d; കോടതിയെ സമീപിക്കുകയും പ്രത്യക്ഷ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയും ചെയ്യും. ഐ.എ.എസ് മോഡലില്&#x200d; ഉന്നത തസ്തികകള്&#x200d;ക്കായി കെ.എ.എസ് രൂപീകരിക്കുമ്പോള്&#x200d; നിലവിലുള്ള സംവരണം തുടരുന്നതിന് പകരം മൂന്നില്&#x200d; രണ്ടിലും നിഷേധിക്കുന്നത് പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയില്&#x200d; നിന്ന് അകറ്റും. ഈ യാഥാര്&#x200d;ത്ഥ്യം ഉള്&#x200d;ക്കൊണ്ട് അന്തിമ ഉത്തരവിന് മുമ്പ് തെറ്റ് തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.<br />
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; അധ്യക്ഷത വഹിച്ചു. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്&#x200d;, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്, ബഹാഉദ്ദീന്&#x200d; നദ്‌വി, കെ മോയിന്&#x200d;കുട്ടി മാസ്റ്റര്&#x200d;, മുസ്തഫ മുണ്ടുപാറ (സമസ്ത), ഡോ.ഹുസൈന്&#x200d; മടവൂര്&#x200d; (കെ.എന്&#x200d;.എം), ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി.പി അബ്ദുറഹിമാന്&#x200d; പെരിങ്ങാടി (ജമാഅത്തെ ഇസ്്‌ലാമി), കെ സജ്ജാദ് (വിസ്ഡം), വി.പി അബ്ദുറഹിമാന്&#x200d;, സി.ടി സക്കീര്&#x200d; ഹുസൈന്&#x200d; (എം.ഇ.എസ്), ടി.കെ അബ്ദുല്&#x200d;കരീം, എഞ്ചിനീയര്&#x200d; പി മമ്മദ് കോയ (എം.എസ്.എസ്), കെ കുട്ടി അഹമ്മദ് കുട്ടി (ന്യൂനപക്ഷ പിന്നോക്ക സമിതി, കണ്&#x200d;വീനര്&#x200d;) സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-leaders-against-kas-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിശ്വാസകാര്യങ്ങളിലെ കോടതിവിധി; നിയമനിര്&#x200d;മാണ സഭകള്&#x200d; ഇടപെടണമെന്ന് മുസ്‌ലിം സംഘടനകള്&#x200d;</title>
		<link>https://www.chandrikadaily.com/muslim-organisation-stand-in-supreme-court-verdicts.html</link>
					<comments>https://www.chandrikadaily.com/muslim-organisation-stand-in-supreme-court-verdicts.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 14 Oct 2018 04:40:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[muslim law board]]></category>
		<category><![CDATA[muslim leaders]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=106878</guid>

					<description><![CDATA[കോഴിക്കോട്: രാജ്യത്തെ മതവിശ്വാസങ്ങള്&#x200d;ക്കും ധാര്&#x200d;മികമൂല്യങ്ങള്&#x200d;ക്കുമെതിരായി സമീപകാലത്തുണ്ടായ കോടതിവിധികളില്&#x200d; മുസ്‌ലിം സംഘടനകളുടെ കോ-ഓര്&#x200d;ഡിനേഷന്&#x200d; കമ്മിറ്റി ഉല്&#x200d;കണ്ഠ രേഖപ്പെടുത്തി. പാര്&#x200d;ലമെന്റും നിയമസഭകളും വിഷയത്തില്&#x200d; ഇടപെടണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്&#x200d; കോഴിക്കോട്ട് ചേര്&#x200d;ന്ന യോഗം ആവശ്യപ്പെട്ടു. രാജ്യം കാത്തു സൂക്ഷിച്ചുവരുന്ന ധാര്&#x200d;മിക സദാചാര മൂല്യങ്ങള്&#x200d;ക്കെതിരായ വിധികളാണുണ്ടായത്്. സ്വവര്&#x200d;ഗരതി ക്രിമിനല്&#x200d; കുറ്റമല്ലാതാക്കുന്ന വിധിയും വിവാഹിതരുടെ അവിഹിത ബന്ധം കുറ്റമല്ലാതാക്കുന്ന വിധിയും മൂല്യവ്യവസ്ഥകള്&#x200d;ക്കെതിരാണ്. ധാര്&#x200d;മിക സദാചാര മൂല്യങ്ങളാണ് കുടുംബ വ്യവസ്ഥയെയും സമൂഹത്തെയും നിലനിര്&#x200d;ത്തുന്നത.് ഇതിനെ സംരക്ഷിക്കാനും അതുവഴി രാജ്യത്തിന്റെ ഭാവിയെ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: രാജ്യത്തെ മതവിശ്വാസങ്ങള്&#x200d;ക്കും ധാര്&#x200d;മികമൂല്യങ്ങള്&#x200d;ക്കുമെതിരായി സമീപകാലത്തുണ്ടായ കോടതിവിധികളില്&#x200d; മുസ്‌ലിം സംഘടനകളുടെ കോ-ഓര്&#x200d;ഡിനേഷന്&#x200d; കമ്മിറ്റി ഉല്&#x200d;കണ്ഠ രേഖപ്പെടുത്തി. പാര്&#x200d;ലമെന്റും നിയമസഭകളും വിഷയത്തില്&#x200d; ഇടപെടണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്&#x200d; കോഴിക്കോട്ട് ചേര്&#x200d;ന്ന യോഗം ആവശ്യപ്പെട്ടു. രാജ്യം കാത്തു സൂക്ഷിച്ചുവരുന്ന ധാര്&#x200d;മിക സദാചാര മൂല്യങ്ങള്&#x200d;ക്കെതിരായ വിധികളാണുണ്ടായത്്. സ്വവര്&#x200d;ഗരതി ക്രിമിനല്&#x200d; കുറ്റമല്ലാതാക്കുന്ന വിധിയും വിവാഹിതരുടെ അവിഹിത ബന്ധം കുറ്റമല്ലാതാക്കുന്ന വിധിയും മൂല്യവ്യവസ്ഥകള്&#x200d;ക്കെതിരാണ്. ധാര്&#x200d;മിക സദാചാര മൂല്യങ്ങളാണ് കുടുംബ വ്യവസ്ഥയെയും സമൂഹത്തെയും നിലനിര്&#x200d;ത്തുന്നത.് ഇതിനെ സംരക്ഷിക്കാനും അതുവഴി രാജ്യത്തിന്റെ ഭാവിയെ സംരക്ഷിക്കാനും പാര്&#x200d;ലമെന്റും നിയമസഭകളും അടിയന്തരമായി ഇടപെടണം. ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയും വിവാഹമോചനത്തെ ക്രിമിനല്&#x200d; കുറ്റമാക്കുന്ന ഓര്&#x200d;ഡിനന്&#x200d;സും വിശ്വാസത്തിലും മത ജീവിതത്തിലുമുള്ള അന്യയമായ ഇടപെടലാണെന്ന് യോഗം അഭിപ്രായപ്പെട്ടു. രാജ്യത്ത് ഏക സിവില്&#x200d;കോഡ് അടിച്ചേല്&#x200d;പ്പിക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഈ നീക്കങ്ങളുടെ പിന്നിലുള്ളതെന്ന് യോഗം ആശങ്ക രേഖപ്പെടുത്തി.<br />
പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ.പി.എ മജീദ്, എം.പി അബ്ദുസ്സമദ് സമദാനി, എം.സി മായിന്&#x200d; ഹാജി (മുസ്്‌ലിംലീഗ്) കെ.ടി ഹംസ മുസ്്‌ലിയാര്&#x200d;, പുത്തനഴി മൊയ്തീന്&#x200d; ഫൈസി (സമസ്ത), ടി.പി അബ്ദുള്ളക്കോയ മദനി, ഡോ. ഹുസൈന്&#x200d; മടവൂര്&#x200d;, പി.പി ഉണ്ണീന്&#x200d;കുട്ടി മൗലവി (കെ.എന്&#x200d;.എം), ശൈഖ് മുഹമ്മദ് കാരക്കുന്ന്, ടി.മുഹമ്മദ് വേളം (ജമാഅത്തെ ഇസ്്‌ലാമി), ഇ.എം അബൂബക്കര്&#x200d; മൗലവി, ഇ.പി അഷ്‌റഫ് ബാഖവി (സംസ്ഥാന ജംഇയ്യത്തുല്&#x200d; ഉലമ), ടി.കെ അഷ്‌റഫ്, ഹുസൈന്&#x200d; ടി കാവനൂര്&#x200d; (വിസ്ഡം), ഡോ.ഫസല്&#x200d; ഗഫൂര്&#x200d;, സക്കീര്&#x200d; ഹുസൈന്&#x200d; (എം.ഇ.എസ്) പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-organisation-stand-in-supreme-court-verdicts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വരുമോ വീണ്ടും ആ വെള്ളിയാഴ്ച</title>
		<link>https://www.chandrikadaily.com/editorial-page-article-about-cm-ch-by-mc-vadakara.html</link>
					<comments>https://www.chandrikadaily.com/editorial-page-article-about-cm-ch-by-mc-vadakara.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 11 Oct 2018 18:10:05 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ch mohammad koya]]></category>
		<category><![CDATA[ch muhammed koya]]></category>
		<category><![CDATA[mc vadakara]]></category>
		<category><![CDATA[muslim leaders]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=106622</guid>

					<description><![CDATA[എം.സി വടകര എല്ലാ ജനാധിപത്യ കക്ഷികളും ഒരു കുടക്കീഴില്&#x200d; ഒത്തുചേരുകയും എല്ലാ മാര്&#x200d;ക്‌സിയന്&#x200d; കക്ഷികളും മറുപക്ഷത്താവുകയും ചെയ്ത ഒരൊറ്റ സന്ദര്&#x200d;ഭമേ കേരള രാഷ്ട്രീയ രംഗത്തുണ്ടായിട്ടുള്ളൂ. 1979 ലാണത്. സി.പി.ഐ ഉള്&#x200d;പ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണി സര്&#x200d;ക്കാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് വിശേഷിച്ചൊരു കാരണവുമില്ലാതെ പി.കെ വാസുദവന്&#x200d; നായര്&#x200d; രാജിവെച്ചിറങ്ങിപ്പോയ ശൂന്യതയെ നേരിടേണ്ടിവന്നപ്പോഴാണ് ജനാധിപത്യ കക്ഷികള്&#x200d; ഒന്നിച്ചുനില്&#x200d;ക്കേണ്ട അവസരം സംജാതമായത്. പഞ്ചാബിലെ ഭട്ടിന്&#x200d;ഡായില്&#x200d; ചേര്&#x200d;ന്ന സി.പി.ഐയുടെ പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസിന്റെ ഒരു പതിവ് പ്രമേയത്തില്&#x200d; തൂങ്ങിപ്പിടിച്ച് കൊണ്ടാണ് കമ്യൂണിസ്റ്റ് ഐക്യത്തിന്റെ മരീചിക [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എം.സി വടകര</strong></p>
<p><img loading="lazy" class="size-full wp-image-106626 alignleft" src="https://www.chandrikadaily.com/wp-content/uploads/2018/10/M.C-150x150.jpg" alt="" width="150" height="150" />എല്ലാ ജനാധിപത്യ കക്ഷികളും ഒരു കുടക്കീഴില്&#x200d; ഒത്തുചേരുകയും എല്ലാ മാര്&#x200d;ക്‌സിയന്&#x200d; കക്ഷികളും മറുപക്ഷത്താവുകയും ചെയ്ത ഒരൊറ്റ സന്ദര്&#x200d;ഭമേ കേരള രാഷ്ട്രീയ രംഗത്തുണ്ടായിട്ടുള്ളൂ. 1979 ലാണത്. സി.പി.ഐ ഉള്&#x200d;പ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണി സര്&#x200d;ക്കാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് വിശേഷിച്ചൊരു കാരണവുമില്ലാതെ പി.കെ വാസുദവന്&#x200d; നായര്&#x200d; രാജിവെച്ചിറങ്ങിപ്പോയ ശൂന്യതയെ നേരിടേണ്ടിവന്നപ്പോഴാണ് ജനാധിപത്യ കക്ഷികള്&#x200d; ഒന്നിച്ചുനില്&#x200d;ക്കേണ്ട അവസരം സംജാതമായത്. പഞ്ചാബിലെ ഭട്ടിന്&#x200d;ഡായില്&#x200d; ചേര്&#x200d;ന്ന സി.പി.ഐയുടെ പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസിന്റെ ഒരു പതിവ് പ്രമേയത്തില്&#x200d; തൂങ്ങിപ്പിടിച്ച് കൊണ്ടാണ് കമ്യൂണിസ്റ്റ് ഐക്യത്തിന്റെ മരീചിക തേടി പി.കെ.വി മുഖ്യമന്ത്രി പദം വിട്ടൊഴിഞ്ഞത്. ഹിമാലയന്&#x200d; വിഡ്ഢിത്തമാണ് അന്ന് അദ്ദേഹം ചെയ്തതെന്ന് സി.പി.ഐക്ക് ഇപ്പോഴെങ്കിലും ബോധ്യപ്പെട്ടിരിക്കണം. കമ്യൂണിസ്റ്റ് ഐക്യം നടന്നതുമില്ല, സി.പി.ഐക്കാരന്&#x200d; പിന്നീടൊരിക്കലും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്&#x200d; ഇരുന്നതുമില്ല. പി.കെ.വിയുടെ ബലിദാനം വെറുതെയായി. ഭരണശൂന്യത കളിയാടിനിന്ന കേരളത്തില്&#x200d; ഒരു ജനാധിപത്യ സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുകയെന്ന ശ്രമകരമായ വെല്ലുവിളിയാണ് നേതാക്കള്&#x200d;ക്ക് ഏറ്റെടുക്കേണ്ടിവന്നത്.</p>
<p>കമ്യൂണിസ്റ്റ് പാര്&#x200d;ട്ടികള്&#x200d; ഉള്&#x200d;പ്പെടാത്ത ഒരു മന്ത്രിസഭയായിരുന്നു ലക്ഷ്യം. സൂചിത്തുളയില്&#x200d;കൂടി ഒട്ടകം കടന്നാലും തങ്ങള്&#x200d; പരസ്പരം യോജിക്കുകയില്ലെന്ന് വാശിപിടിച്ചുനില്&#x200d;ക്കുന്ന ഈ ജനായത്ത കക്ഷികളെ എങ്ങനെ ഒന്നിപ്പിക്കാന്&#x200d; കഴിയും? ഐ കോണ്&#x200d;ഗ്രസുകാരന്&#x200d; മുഖ്യമന്ത്രിയാവുന്നതിനെ യു കോണ്&#x200d;ഗ്രസുകാരന്&#x200d; ഒരിക്കലും സഹിക്കില്ല. കെ.എം മാണിയുള്ള മുന്നണിയില്&#x200d; പി.ജെ ജോസഫിനെ കണികാണാന്&#x200d; കിട്ടില്ല. എന്&#x200d;.സി.പിയുള്ള മുന്നണിയില്&#x200d; എസ്.ആര്&#x200d;.പി ചേരുന്ന പ്രശ്‌നമേയില്ല. ആലോചനകള്&#x200d; മുട്ടിനില്&#x200d;ക്കുമ്പോഴാണ് ഒരു വടക്ക് നോക്കിയന്ത്രത്തിന്റെ സൂചി പോലെ എല്ലാ കണ്ണുകളും സി.എച്ച് മുഹമ്മദ് കോയയിലേക്കു തിരിഞ്ഞത്.</p>
<p>നിയമസഭാസ്പീക്കറായ ചാക്കീരി അഹമ്മദ് കുട്ടിയും തിരുവനന്തപുരം ആര്&#x200d;ച്ച് ബിഷപ്പ് ബെനഡിക്റ്റ് മാര്&#x200d; ഗ്രിഗോറിയസ് തിരുമേനിയും അതിനുള്ള തറയൊരുക്കങ്ങള്&#x200d; നടത്തി. പ്രഗത്ഭനായ മന്ത്രി, നിഷ്പക്ഷനായ സ്പീക്കര്&#x200d;, അതുല്യനായ ചെസ് കളിക്കാരന്&#x200d; എന്നീ നിലകളിലെല്ലാം പ്രശസ്‌നായിരുന്നു ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്. പ്രായോഗിക രാഷ്ട്രീയത്തില്&#x200d; മിടുക്കനായ ചാക്കീരി പിന്നീടുള്ള രാഷ്ട്രീയ നീക്കങ്ങള്&#x200d;ക്ക് മുന്നില്&#x200d; നിന്നു. ബിഷപ്പ്ഹൗസില്&#x200d;നിന്നും സ്പീക്കറുടെ വസതിയില്&#x200d;നിന്നും നിരന്തരമായ ടെലിഫോണ്&#x200d; കോളുകള്&#x200d; വന്നും പോയും കൊണ്ടിരുന്നു. കെ. കരുണാകരനെയും കെ.എം മാണിയേയും എ.കെ ആന്റണിയേയും ചാക്കീരി നേരില്&#x200d;കണ്ട് സംസാരിച്ചു.</p>
<p>പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും അദ്ദേഹം ബന്ധപ്പെട്ട് തന്റെ ശ്രമങ്ങള്&#x200d;ക്ക് ആശീര്&#x200d;വാദം നേടി. ചക്രവാളത്തില്&#x200d; മഞ്ഞുരുകലിന്റെ ലക്ഷണങ്ങള്&#x200d; കണ്ടുതുടങ്ങി. മുസ്്‌ലിംലീഗിന്റെ സംസ്ഥാന കൗണ്&#x200d;സില്&#x200d; അടിയന്തരമായി തിരുവനന്തപുരത്ത് ചേര്&#x200d;ന്നു. &#8216;മാന്യമായ പിന്തുണയും വ്യക്തമായ ഭൂരിപക്ഷവുമുണ്ടെങ്കില്&#x200d; സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കുള്ള പരിഹാരമെന്ന നിലയില്&#x200d; ഒരു മന്ത്രിസഭ രൂപീകരിച്ചുകൊള്ളാന്&#x200d; ലീഗ് കൗണ്&#x200d;സില്&#x200d; സി.എച്ചിന് അനുമതി നല്&#x200d;കി.<br />
അപകടം മണത്തറിഞ്ഞ മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടി ഒരു തുടര്&#x200d;മന്ത്രിസഭ വരാതിരിക്കാന്&#x200d; എല്ലാ ശ്രമങ്ങളും നടത്തിനോക്കി. തങ്ങളുടെ ഒന്നാം നമ്പര്&#x200d; ശത്രുവായ കോണ്&#x200d;ഗ്രസിനെ കൂട്ടുപിടിച്ച് ഒരു സര്&#x200d;ക്കാറുണ്ടാക്കാനാണ് സി.പി.എം ശ്രമിച്ചത്. ഒക്ടോബര്&#x200d; ഏഴാം തിയ്യതി ഇ.എം.എസ് നമ്പൂതിരിപ്പാട് രണ്ട് തവണ എ.കെ ആന്റണിയെ സംഭാഷണത്തിനായി ക്ഷണിച്ചു. ആ ക്ഷണം ആന്റണി ഇടംകൈ കൊണ്ട് തട്ടിക്കളഞ്ഞു. ടെലിഫോണിലൂടെ വീണ്ടും വിളിച്ചപ്പോള്&#x200d; ആന്റണി പറഞ്ഞു. &#8216;ഇനി നമ്മള്&#x200d; തമ്മില്&#x200d; രാഷ്ട്രീയ ഐക്യ ചര്&#x200d;ച്ചയില്ല&#8217;. കെ.എം മാണിയെ മുഖ്യമന്ത്രിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു സംഘം പാലായിലേക്ക് പോയെങ്കിലും അതും നടന്നില്ല. സംഭവങ്ങളുടെ സിരാകേന്ദ്രം രാജ്ഭവനിലേക്ക് നീങ്ങി.</p>
<p>കോണ്&#x200d;ഗ്രസ് (ഐ) നേതാവ് കെ. കരുണാകരന്&#x200d;, പ്രൊഫ കെ.എം ചാണ്ടി, മുസ്‌ലിംലീഗ് നേതാവ് ബി.വി അബ്ദുല്ലക്കോയ സാഹിബ്, എന്&#x200d;.ഡി.പി നേതാവ് കിടങ്ങൂര്&#x200d; ഗോപാലകൃഷ്ണ പിള്ള, സുന്ദരേശന്&#x200d; നായര്&#x200d;, പി.എസ്.പി നേതാവ് സി.എം സുന്ദരം, എന്&#x200d;. ബാലകൃഷ്ണന്&#x200d;, ജനതാപാര്&#x200d;ട്ടി നേതാക്കളായ കെ. ചന്ദ്രശേഖരന്&#x200d;, എം.പി വീരേന്ദ്രകുമാര്&#x200d;, കേരള കോണ്&#x200d;ഗ്രസ് നേതാക്കളായ പി.ജെ ജോസഫ്, ടി.എസ് ജോണ്&#x200d; എന്നിവര്&#x200d; രാജ്ഭവനില്&#x200d; വെവ്വേറെയായി ഗവര്&#x200d;ണറെ കണ്ട് സംഭാഷണം നടത്തി. ഏറ്റവുമൊടുവിലാണ് കെ.പി.സി. സി പ്രസിഡണ്ട് എ.കെ ആന്റണി ഗവര്&#x200d;ണറെ കണ്ടത്. തങ്ങള്&#x200d; മുഖ്യമന്ത്രി സ്ഥാനത്തേക്ക് സി.എച്ച് മുഹമ്മദ് കോയക്ക് പിന്തുണ നല്&#x200d;കുന്നു എന്ന വിവരം ജനതാപാര്&#x200d;ട്ടി നേതാവ് കെ. ചന്ദ്രശേഖരന്&#x200d; ഗവര്&#x200d;ണറെ ഔപചാരികമായി അറിയിച്ചു. തൊട്ടുപിന്നാലെ പി.ജെ ജോസഫും ഗവര്&#x200d;ണറെ കണ്ട് കേരള കോണ്&#x200d;ഗ്രസിന്റെ പിന്തുണ ബോധ്യപ്പെടുത്തി.</p>
<p>വൈകുന്നേരം 6 മണി. ക്ലിഫ്ഹൗസില്&#x200d; സി.എച്ചിന്റെ പത്ര സമ്മേളനം. താന്&#x200d; ഒരു മന്ത്രിസഭ രൂപീകരിക്കാന്&#x200d; തയ്യാറായിരിക്കുന്ന വിവരം അദ്ദേഹം പത്രക്കാരെ അറിയിച്ചു. &#8216;ഭൂരിപക്ഷമുണ്ടെന്ന വിവരം ഗവര്&#x200d;ണറെ അറിയിക്കും. ബാക്കി കാര്യങ്ങള്&#x200d; നാളെ പറയാം.&#8217; അതും പറഞ്ഞ് സി.എച്ച് രാജ്ഭവനിലേക്ക് പുറപ്പെട്ടു, ഗവര്&#x200d;ണറെ കണ്ട് വിവരമറിയിക്കാന്&#x200d;. രാത്രി 7 മണി; സി.എച്ച് മുഹമ്മദ് കോയ, കോണ്&#x200d;ഗ്രസ് നേതാവ് ഉമ്മന്&#x200d;ചാണ്ടി, കെ.എം മാണി, കിടങ്ങൂര്&#x200d; ഗോപാലകൃഷ്ണ പിള്ള എന്നിവരോടൊപ്പം രാജ്ഭവനിലെത്തി. കാപ്പിയും കശുവണ്ടിയും നല്&#x200d;കി ഗവര്&#x200d;ണര്&#x200d; അവരെ സ്വീകരിച്ചു. ഒരു മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷ പിന്തുണ തനിക്കുണ്ടെന്ന് സി.എച്ച് ഗവര്&#x200d;ണറെ ബോധ്യപ്പെടുത്തി.</p>
<p>രാത്രി 8 മണി: എ.കെ ആന്റണിയുടെ കാര്&#x200d; രാജ്ഭവനു മുന്നിലെത്തി. പത്രക്കാര്&#x200d; ചെവി കൂര്&#x200d;പ്പിച്ചു നില്&#x200d;ക്കെ &#8216;കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി സി.എച്ചിന് പിന്തുണ നല്&#x200d;കുന്നു എന്ന് ആന്റണി ഗവര്&#x200d;ണര്&#x200d;ക്ക് എഴുതിക്കൊടുത്തു. കരിമുകിലുകള്&#x200d; നീങ്ങി, ആകാശം തെളിഞ്ഞു. ചാക്കീരിയുടെ ചാണക്യ തന്ത്രം വിജയപ്രദമാവുകയായിരുന്നു. എല്ലാവരും പിറ്റേ ദിവസം നടക്കാനിരിക്കുന്ന ചരിത്ര സംഭവത്തിന് ഉറക്കമിളച്ച് നിന്നു. 1979 ഒക്ടോബര്&#x200d; 12, അതൊരു വെള്ളിയാഴ്ചയായിരുന്നു. നമ്മുടെ ചരിത്രത്തിന് ഒരിക്കലും മറക്കാനാവാത്ത വെള്ളിയാഴ്ച. ഇന്ത്യയില മുസ്്‌ലിം സമുദായത്തിന്റെ ചരിത്രത്തിലെ ഇതിഹാസ സമാനമായ ഒരധ്യായം ഇതള്&#x200d;വിരിയുന്നത് കണ്ടുകൊണ്ടാണ് അന്ന് പ്രഭാതം പൊട്ടിവിരിഞ്ഞത്. സി.എച്ച് മുഖ്യമന്ത്രിയാവുന്നു എന്ന് കേട്ട് നാടിന്റെ നാനാഭാഗങ്ങളില്&#x200d;നിന്നും മുസ്‌ലിംലീഗ് പ്രവര്&#x200d;ത്തകന്മാര്&#x200d; കിട്ടാവുന്ന വാഹനങ്ങളില്&#x200d; തിരുവനന്തപുരത്തേക്കൊഴുകി. സ്വതന്ത്ര ഇന്ത്യയില്&#x200d; ഒരു മുസ്‌ലിംലീഗുകാരന്&#x200d; മുഖ്യമന്ത്രിയാവുന്ന അവിശ്വസനീയ നിമിഷങ്ങള്&#x200d;ക്ക് സാക്ഷ്യം വഹിക്കാന്&#x200d;.</p>
<p>ക്ലിഫ്ഹൗസില്&#x200d; അന്ന് സൂര്യന്&#x200d; നേരത്തെ ഉദിച്ചു. നനുത്ത പ്രഭാതത്തില്&#x200d; ആനന്ദബാഷ്പം പൊഴിച്ചുകൊണ്ട് ആത്മനിര്&#x200d;വൃതിയുടെ പൂച്ചെണ്ടുകളുമായെത്തുന്ന അനുയായി വൃന്ദങ്ങളെ കണ്ട് ആ വിശാലമായ മണിമന്ദിരത്തിന്റെ മുറ്റത്തുള്ള പുല്&#x200d;ത്തകിടികള്&#x200d; പോലും പുളകമണിഞ്ഞു. സുഹൃത്തുക്കളും പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരും സാഹിത്യകാരന്മാരും ഉലമാക്കളും പുരോഹിതന്മാരും പത്രപ്രവര്&#x200d;ത്തകരും അങ്ങനെ എണ്ണമറ്റ സന്ദര്&#x200d;ശകരെകൊണ്ട് നന്തന്&#x200d;കോട് വീര്&#x200d;പ്പുമുട്ടി. എല്ലാവരോടും പുഞ്ചിരിച്ച് കുശലംപറഞ്ഞ് സി.എച്ച് ക്ലിഫ്ഹൗസിന്റെ പൂമുഖത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. സമയം ഉച്ച 12 മണി: ജുമുഅ നമസ്‌കാരത്തിനായി സി.എച്ച് പാളയം പള്ളിയിലേക്ക് പുറപ്പെടുന്നു. കൈയ്യറ്റം നീണ്ട തൂവെള്ള ഷര്&#x200d;ട്ടും കരയില്ലാത്ത വെള്ള മുണ്ടും വെളുത്ത രോമത്തൊപ്പിയുമായി ചോക്കലേറ്റ് നിറമുള്ള 36 ാം നമ്പര്&#x200d; സ്റ്റേറ്റ് കാറില്&#x200d; മകന്&#x200d; മുനീറിനോടും ബന്ധുക്കളായ ഡോ. അഹമ്മദ് ശരീഫ്, മൂസ്സക്കോയ എന്നിവരോടുമൊപ്പം സി.എച്ച് പള്ളിയിലെത്തി. നമസ്‌കാരം കഴിഞ്ഞ് പള്ളിയില്&#x200d; നിന്നിറങ്ങി സി.എച്ചിന്റെ കാര്&#x200d; നേരെ രാജ്ഭവനിലേക്ക്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ബി.വി അബ്ദുല്ലക്കോയയും അതേ കാറില്&#x200d; അദ്ദേഹത്തെ അനുഗമിച്ചിരുന്നു.</p>
<p>സമയം 2.30: സി.എച്ചിന്റെ കാര്&#x200d; രാജ്ഭവന്&#x200d; അങ്കണത്തിലെത്തി. ജയാരവം മുഴക്കിയ പുരുഷാരം സി.എച്ചിനെ കൈകളുയര്&#x200d;ത്തി അഭിവാദ്യം ചെയ്തു. സത്യപ്രതിജ്ഞക്കുള്ള വേദിയൊരുങ്ങി. ശിഹാബ് തങ്ങളും ബി.വി അബ്ദുല്ലക്കോയയും മുസ്്‌ലിംലീഗിനെകൊണ്ട് ഇനി പ്രയോജനമില്ലെന്ന് കരുതി സിറ്റി ലീഗിന്റെ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ചുപോയ വര്&#x200d;ത്തക പ്രമുഖനായ മുന്&#x200d; എം.എല്&#x200d;. എ പി.പി ഹസ്സന്&#x200d; കോയ സാഹിബ് മുതല്&#x200d; പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരെല്ലാം സദസ്സിന്റെ മുന്&#x200d;നിരയിലുണ്ടായിരുന്നു. ആര്&#x200d;.എസ്.പി നേതാവ് ബേബി ജോണ്&#x200d; സി.എച്ചിനെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു. പ്രതിപക്ഷത്ത് നിന്ന് ആര്&#x200d;.എസ്.പിയുടെയും സി.പി.ഐയുടെയും നേതാക്കള്&#x200d; മാത്രമേ ചടങ്ങിനെത്തിയിരുന്നുള്ളൂ. ചടങ്ങ് ആരംഭിക്കാനുള്ള മണിമുഴങ്ങി. മദിരാശി നിയമസഭയില്&#x200d; രാജാജിയുടെയും ഖാഇദെ മില്ലത്തിന്റെയും സഹപ്രവര്&#x200d;ത്തകയും സ്വാതന്ത്ര്യസമര നായികയും മുന്&#x200d;മന്ത്രിയുമായ ഗവര്&#x200d;ണര്&#x200d; ജോതി വെങ്കിട ചെല്ലം യുഗപകര്&#x200d;ച്ചക്ക് കാര്&#x200d;മ്മികത്വം വഹിക്കാനെന്ന പോലെ ഇളം തവിട്ട് ഖദര്&#x200d; സാരിയുമണിഞ്ഞ് ഔദ്യോഗിക പരിവേഷത്തോടെ വേദിയില്&#x200d; പ്രത്യക്ഷപ്പെട്ടു. ഗവര്&#x200d;ണറുടെ പ്രഖ്യാപനം ചീഫ് സെക്രട്ടറി സി. ഭാസ്‌കരന്&#x200d; നായര്&#x200d; വായിച്ചു.</p>
<p>പിന്നീട് സത്യപ്രതിജ്ഞക്കായി സി.എച്ചിന്റെ പേര് വിളിച്ചു. അപ്പോള്&#x200d; സദസ്സില്&#x200d; നീണ്ടുനിന്ന കരഘോഷം. സി.എച്ച് സദസ്സിലെ മുന്&#x200d;വരിയിലുള്ള നേതാക്കന്മാരോടെല്ലാം അനുഗ്രഹം വാങ്ങി മെല്ലെ വേദിയില്&#x200d; കയറി. ജനക്കൂട്ടത്തിന്റെ ഹര്&#x200d;ഷാരവം. ഗവര്&#x200d;ണര്&#x200d; മെല്ലെ ഇംഗ്ലീഷില്&#x200d; സത്യവാചകം വായിച്ചു. സി.എച്ച് അതേറ്റു പറഞ്ഞു. In the name of God എന്ന് ഗവര്&#x200d;ണര്&#x200d; പറഞ്ഞപ്പോള്&#x200d; In the name of Allah എന്ന് സി.എച്ച് പ്രതിവചിച്ചു. അങ്ങിനെ മുസ്്‌ലിം കേരളത്തിന്റെ കരള്&#x200d; തുടിപ്പായ സി.എച്ച് മുഹമ്മദ് കോയ തന്റെ അന്&#x200d;പത്തിരണ്ടാമത്തെ വയസ്സില്&#x200d; മുഖ്യമന്ത്രിയായി അല്ലാഹുവിന്റെ നാമത്തില്&#x200d; സത്യപ്രതിജ്ഞ ചെയ്തു.</p>
<p>കഴിഞ്ഞ ഒമ്പത് തവണ നമ്പൂതിരിയും നായരും ഈഴവനും ക്രിസ്ത്യാനിയും മാറി മാറി മുഖ്യമന്ത്രിയായ കേരളത്തില്&#x200d; പത്താമതായി ഒരു മുസല്&#x200d;മാന്&#x200d; മുഖ്യമന്ത്രിയാവുകയെന്നുള്ളത് ഒരു കാവ്യ നീതിയായിരുന്നു. അതാണിവിടെ സംഭവിച്ചത്. ഒക്ടോബര്&#x200d; 12ാം തിയ്യതി മലയാള മനോരമ ഇങ്ങനെ എഴുതി. &#8216;കഴിഞ്ഞ ഇരുപത് വര്&#x200d;ഷത്തിനുള്ളില്&#x200d; കേരള രാഷ്ട്രീയത്തില്&#x200d; മുസ്്‌ലിംലീഗിനു വേണ്ടി നിരവധി ബഹുമതികള്&#x200d; വാരിക്കൂട്ടിയ നേതാവാണ് സി.എച്ച് മുഹമ്മദ് കോയ. അധികാരത്തിന്റെ അയലത്ത് പോലും അടുത്ത് ചെല്ലാനാകാതെ അകറ്റിനിര്&#x200d;ത്തപ്പെട്ടിരുന്ന മുസ്്‌ലിം സമുദായത്തിന്റെ ഇരുണ്ട ചക്രവാളത്തില്&#x200d; ഒരു ഭാഗ്യതാരകമായി അദ്ദേഹം ഉദിച്ചുയര്&#x200d;ന്നു.</p>
<p>പോക്കര്&#x200d; സാഹിബിനെയും സീതി സാഹിബിനെയും ബാഫഖി തങ്ങളെയും പോലുള്ള സമുന്നത നേതാക്കള്&#x200d; ഏറെയുണ്ടായിട്ടുണ്ടെങ്കിലും കേരള ചരിത്രത്തില്&#x200d; ലീഗിന്റെ പടക്കുതിരയും പടവാളും പരിചയും കൊടിക്കൂറയുമായി കഴിഞ്ഞ കാല്&#x200d; നൂറ്റാണ്ട് കാലവും വിലസിയത് വികാരങ്ങളും വിചാരങ്ങളും മാറ്റൊലി കൊള്ളിച്ചത് സി.എച്ചിന്റെ വാക്കും നാക്കുമാണ്. അത്‌കൊണ്ട് എതിരാളികള്&#x200d; ഏറെയുണ്ടെങ്കിലും ലീഗിന് ലഭിക്കുന്ന ഏത് സ്ഥാനമാനങ്ങളും അവസാനം തുന്നിച്ചേര്&#x200d;ക്കപ്പെടുക കോയയുടെ തൊപ്പിയിലായിരിക്കും. ഇന്ന് ലീഗിന്റെ ചരിത്രത്തില്&#x200d; അവിസ്മരണീയമായ അഭിമാനത്തിന്റെ മംഗള മുഹൂര്&#x200d;ത്തമാണെങ്കില്&#x200d; അതണിയുന്ന വിജയ തിലകവും മറ്റാരുമല്ല.&#8217;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-about-cm-ch-by-mc-vadakara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിംലീഗ് രാജ്യവ്യാപകമായി സേവ് സെക്കുലറിസം സേവ് ഇന്ത്യ കാമ്പയിന്‍ തുടങ്ങും</title>
		<link>https://www.chandrikadaily.com/save-secularism-iuml-save-india.html</link>
					<comments>https://www.chandrikadaily.com/save-secularism-iuml-save-india.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 29 Aug 2017 18:22:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[muslim leaders]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=42250</guid>

					<description><![CDATA[മലപ്പുറം: ഭീതിനിറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിരോധിക്കാനും ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം സജീവമാക്കുവാനും മുസ്‌ലിംലീഗ് രാജ്യവ്യാപകമായി &#8216;സേവ് സെക്കുലറിസം, സേവ് ഇന്ത്യ&#8217; കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ദേശീയ പ്രസിഡണ്ട് പ്രഫ. ഖാദര്‍മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറത്ത് നടന്ന ദേശീയ സെക്രട്ടറിയേറ്റ് യോഗശേഷം സംസാരിക്കുകയായിരുന്നു നേതാക്കള്‍. സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ മുന്നേറ്റമാരംഭിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ ശ്രദ്ധേയ സാന്നിധ്യമായി മുസ്‌ലിംലീഗുണ്ടാകും. കൂട്ടായ്മയെ [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ഭീതിനിറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിരോധിക്കാനും ദേശീയ തലത്തില്&#x200d; പാര്&#x200d;ട്ടിയുടെ പ്രവര്&#x200d;ത്തനം സജീവമാക്കുവാനും മുസ്‌ലിംലീഗ് രാജ്യവ്യാപകമായി &#8216;സേവ് സെക്കുലറിസം, സേവ് ഇന്ത്യ&#8217; കാമ്പയിന്&#x200d; സംഘടിപ്പിക്കുമെന്ന് ദേശീയ പ്രസിഡണ്ട് പ്രഫ. ഖാദര്&#x200d;മൊയ്തീന്&#x200d;, ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്&#x200d;ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d;, ട്രഷറര്&#x200d; പി.വി അബ്ദുല്&#x200d; വഹാബ് എന്നിവര്&#x200d; വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു. മലപ്പുറത്ത് നടന്ന ദേശീയ സെക്രട്ടറിയേറ്റ് യോഗശേഷം സംസാരിക്കുകയായിരുന്നു നേതാക്കള്&#x200d;.</p>
<p>സോണിയാഗാന്ധിയുടെ നേതൃത്വത്തില്&#x200d; മുന്നേറ്റമാരംഭിച്ച പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ കൂട്ടായ്മയില്&#x200d; ശ്രദ്ധേയ സാന്നിധ്യമായി മുസ്‌ലിംലീഗുണ്ടാകും. കൂട്ടായ്മയെ ശക്തിപ്പെടുത്താന്&#x200d; മുസ്‌ലിംലീഗിന് കഴിയാവുന്നതെല്ലാം ചെയ്യും. മതേതര പാര്&#x200d;ട്ടികളുമായി ചേര്&#x200d;ന്ന് ശക്തമായ പോരാട്ടങ്ങള്&#x200d;ക്ക് നേതൃത്വം നല്&#x200d;കുമെന്നും നേതാക്കള്&#x200d; പറഞ്ഞു. സുപ്രീം കോടതിയുടെ മുത്തലാഖ് വിധി മറയാക്കി ശരീഅത്ത് നിയമത്തില്&#x200d; ഇടപെടാന്&#x200d; ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നുണ്ട്. ഏക സിവില്&#x200d;കോഡ് നീക്കവും അണിയറയില്&#x200d; സജീവമാണ്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. മറ്റു മുസ്‌ലിം സംഘടനകളുമായും വ്യക്തിനിയമ ബോര്&#x200d;ഡുമായും ചര്&#x200d;ച്ച ചെയ്ത് കേന്ദ്ര നീക്കത്തെ ചെറുക്കും. ദലിത്, ന്യൂനപക്ഷ ജനവിഭാഗങ്ങളെ പരിഗണിച്ചല്ല കേന്ദ്രസര്&#x200d;ക്കാര്&#x200d; മുന്നോട്ടുപോകുന്നത്. ഇത് ആശങ്കക്ക് വഴിയൊരുക്കുന്നുണ്ട്.</p>
<p>മുസ്‌ലിംലീഗ് നേതാക്കള്&#x200d; ഉത്തരേന്ത്യന്&#x200d; സംസ്ഥാനങ്ങളില്&#x200d; പര്യടനം നടത്തും. പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ മുഖ്യധാരയില്&#x200d; സജീവമായി പ്രവര്&#x200d;ത്തിക്കുക, ജീവകാരുണ്യമേഖലയിലെ ഇടപെടല്&#x200d; വര്&#x200d;ധിപ്പിക്കുക എന്നീ കാര്യങ്ങള്&#x200d; സംയോജിപ്പിച്ചുള്ള പ്രവര്&#x200d;ത്തനമാണ് ദേശീയ തലത്തില്&#x200d; ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമാണു പുതിയ കാമ്പയിന് തുടക്കംകുറിക്കുന്നതെന്നും നേതാക്കള്&#x200d; പറഞ്ഞു.</p>
<p>ദേശീയ സെക്രട്ടറിയേറ്റ് യോഗം മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്&#x200d;മാന്&#x200d; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം ഖാദര്&#x200d;മൊയ്തീന്&#x200d; അധ്യക്ഷത വഹിച്ചു. ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്&#x200d;ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി, ട്രഷറര്&#x200d; പി.വി അബ്ദുല്&#x200d; വഹാബ് എം.പി, എസ്. നഈം അക്തര്&#x200d; (ബിഹാര്&#x200d;), ദസ്തഖീര്&#x200d; ആഗ(കര്&#x200d;ണാടക), കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/save-secularism-iuml-save-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പറവൂര്‍ സംഭവം മതസ്വാതന്ത്ര്യം  ഹനിക്കുന്നത്: മുസ്്‌ലിം നേതാക്കള്‍</title>
		<link>https://www.chandrikadaily.com/paravoor-incident.html</link>
					<comments>https://www.chandrikadaily.com/paravoor-incident.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 Aug 2017 17:18:24 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[muslim leaders]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41248</guid>

					<description><![CDATA[കോഴിക്കോട്: രാജ്യത്ത് മതപ്രബോധന പ്രവര്‍ത്തനം തടയാന്‍ സംഘ് പരിവാര്‍ ശക്തികള്‍ ആസൂത്രിത ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് എറണാകുളം പറവൂരില്‍ സംഭവിച്ചതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നീതിപൂര്‍വ്വമായ നിലപാട് സ്വീകരിക്കണമെന്നും മുസ്്‌ലിം സംഘടനാ നേതാക്കള്‍. നാട്ടില്‍ നിലനില്‍ക്കുന്ന മതമൈത്രി തകര്‍ക്കുന്നതിനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഇത് ആശങ്കാജനകമാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശഹാബ് തങ്ങള്‍ (മുസ്്‌ലിം ലീഗ്), ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് (സമസ്ത), ടി.പി അബ്ദുല്ലക്കോയ മദനി (കെ.എന്‍.എം), എം.ഐ അബ്ദുല്‍അസീസ് (ജമാഅത്തെ ഇസ്്‌ലാമി), കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: രാജ്യത്ത് മതപ്രബോധന പ്രവര്&#x200d;ത്തനം തടയാന്&#x200d; സംഘ് പരിവാര്&#x200d; ശക്തികള്&#x200d; ആസൂത്രിത ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് എറണാകുളം പറവൂരില്&#x200d; സംഭവിച്ചതെന്നും ഇക്കാര്യത്തില്&#x200d; സര്&#x200d;ക്കാര്&#x200d; നീതിപൂര്&#x200d;വ്വമായ നിലപാട് സ്വീകരിക്കണമെന്നും മുസ്്‌ലിം സംഘടനാ നേതാക്കള്&#x200d;.<br />
നാട്ടില്&#x200d; നിലനില്&#x200d;ക്കുന്ന മതമൈത്രി തകര്&#x200d;ക്കുന്നതിനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഇത് ആശങ്കാജനകമാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശഹാബ് തങ്ങള്&#x200d; (മുസ്്‌ലിം ലീഗ്), ഡോ.ബഹാഉദ്ദീന്&#x200d; മുഹമ്മദ് നദ്‌വി കൂരിയാട് (സമസ്ത), ടി.പി അബ്ദുല്ലക്കോയ മദനി (കെ.എന്&#x200d;.എം), എം.ഐ അബ്ദുല്&#x200d;അസീസ് (ജമാഅത്തെ ഇസ്്‌ലാമി), കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്&#x200d; (വിസ്ഡം), എ നജീബ് മൗലവി (സമസ്താന ജംഇയ്യതുല്&#x200d; ഉലമ), തൊടിയൂര്&#x200d; മുഹമ്മദ്കുഞ്ഞിമൗലവി (ദക്ഷിണകേരള ജംഇയ്യതുല്&#x200d; ഉലമ), അബുല്&#x200d; ഖൈര്&#x200d; മൗലവി (തബ്‌ലീഗ്), ഡോ.പി.എ ഫസല്&#x200d;ഗഫൂര്&#x200d; (എം.ഇ.എസ്), എഞ്ചി.പി മമ്മദ്‌കോയ (എം.എസ്.എസ്) എന്നിവര്&#x200d;സംയുക്ത പ്രസ്ഥാവനയില്&#x200d; പറഞ്ഞു.<br />
വിസ്ഡം ഗ്ലോബല്&#x200d; പ്രവര്&#x200d;ത്തകര്&#x200d; അവരുടെ ആശയ പ്രചരണത്തിന്റെ ഭാഗമായി ലഘുലേഖകള്&#x200d; വീടുകളിലെത്തി വിതരണം ചെയ്യുമ്പോള്&#x200d; ക്ഷേത്രം തകര്&#x200d;ക്കാന്&#x200d; ഒരു സംഘം എത്തിയിട്ടുണ്ടെന്ന വ്യാജ പ്രചാരവേല സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും നടത്തി സംഘ്പരിവാറുകാരെ സംഘടിപ്പിച്ച് അക്രമണം നടത്തുകയായിരുന്നു. പൊലീസ് നോക്കി നില്&#x200d;ക്കെ സ്‌റ്റേഷന്&#x200d; പരിസരത്തുള്&#x200d;പ്പെടെ വിസ്ഡം ഗ്ലോബല്&#x200d; പ്രവര്&#x200d;ത്തകരെ അക്രമിച്ചു. നിരപരാധിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്&#x200d; വിസ്ഡം സംഘത്തെ പൊലീസ് വിട്ടയച്ചെങ്കിലും സ്‌റ്റേഷനില്&#x200d; സംഘടിതമായെത്തിയ സംഘ്പരിവാര്&#x200d; പ്രവര്&#x200d;ത്തകരുടെ നിര്&#x200d;ബന്ധത്തിന് വഴങ്ങി പൊലീസ് പിന്നീട് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.<br />
പരസ്യമായി ആര്&#x200d;.എസ്.എസിനെ എതിര്&#x200d;ക്കുകയും അതേ സമയം സംഘ് പരിവാര്&#x200d; നയം നടപ്പാക്കുകയുമാണ് സംസ്ഥാന സര്&#x200d;ക്കാര്&#x200d;. ഏതു മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള ഭരണഘടന നല്&#x200d;കുന്ന അവകാശങ്ങളെ ഹനിക്കുകയാണ് പൊലീസ് ചെയ്യുന്നത്. സമീപകാലത്ത് സംഘ്പരിവാര്&#x200d; അനുകൂലമായ പല നിലപാടുകളും സര്&#x200d;ക്കാര്&#x200d; സ്വീകരിച്ചു വരുന്നത് വിമര്&#x200d;ശന വിധേയമായിട്ടുണ്ട്. ഇക്കാര്യത്തില്&#x200d; അന്വേഷണം നടത്തി ബന്ധപ്പെട്ടവര്&#x200d;ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കള്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/paravoor-incident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
