<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>muslim leag &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/muslim-leag/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 28 Mar 2023 09:52:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>muslim leag &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം : മുസ്ലിം ലീഗ് പ്രൊഫൈൽ ക്യാമ്പയിൻ ആരംഭിച്ചു</title>
		<link>https://www.chandrikadaily.com/fbmuslimleageprofilpiccampaigntrending.html</link>
					<comments>https://www.chandrikadaily.com/fbmuslimleageprofilpiccampaigntrending.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 28 Mar 2023 07:08:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim leag]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[SADIKKALI SHIHAB THANGAL]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244877</guid>

					<description><![CDATA[സോഷ്യൽ മീഡിയയിൽ ഈ കാമ്പയിൻ 10 ലക്ഷം പേർ ഏറ്റെടുക്കുമെന്ന് സംഘടകർ പറഞ്ഞു]]></description>
										<content:encoded><![CDATA[<p>രാജ്യത്തെ ജനാധിപത്യ, മതേതര മൂല്യങ്ങളെ ഇല്ലാതാക്കി, പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാൻ ശ്രമിക്കുന്ന ഭരണകൂട നീക്കങ്ങൾക്കെതിരെയും രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം അന്യായമായി റദ്ദാക്കിയ നടപടിക്കെതിരെയും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ചർ കാമ്പയിന് തുടക്കമായി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രൊഫൈൽ പിക്ചർ മാറ്റി കാമ്പയിൻ ഉദ്ഘാടനം ചെയ്തു.സോഷ്യൽ മീഡിയയിൽ ഈ കാമ്പയിൻ 10 ലക്ഷം പേർ ഏറ്റെടുക്കുമെന്ന് സംഘടകർ പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fbmuslimleageprofilpiccampaigntrending.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊട്ടാരക്കരയിലെ മുസ്‌ലിം സ്ട്രീറ്റ്; അങ്കത്തിന് മുസ്‌ലിംലീഗ് സ്ഥാനാര്&#x200d;ത്ഥി</title>
		<link>https://www.chandrikadaily.com/kottarakkara-muslim-league-candidate.html</link>
					<comments>https://www.chandrikadaily.com/kottarakkara-muslim-league-candidate.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 20 Nov 2020 06:36:01 +0000</pubDate>
				<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kottarakkara]]></category>
		<category><![CDATA[muslim leag]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168440</guid>

					<description><![CDATA[കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; നഗരസഭയില്&#x200d; നാലു വാര്&#x200d;ഡുകളില്&#x200d; ഒറ്റയ്ക്ക് മത്സരിച്ച മുസ്‌ലിം ലീഗ് ശക്തമായ പ്രകടനം കാഴ്ച വച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>കൊട്ടാരക്കര: പേരില്&#x200d; തന്നെ കൗതുകമുള്ള കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റില്&#x200d; ഇത്തവണ മാറ്റുരയ്ക്കുന്നത് മുസ്‌ലിംലീഗ് സ്ഥാനാര്&#x200d;ത്ഥി. നഗരസഭയിലെ രണ്ടാം വാര്&#x200d;ഡായ ഇവിടെ നിയോജക മണ്ഡലം പ്രസിഡണ്ട് അഹമ്മദ് ഷായാണ് കോണി അടയാളത്തില്&#x200d; മത്സരിക്കുന്നത്.</p>
<p>കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; നഗരസഭയില്&#x200d; നാലു വാര്&#x200d;ഡുകളില്&#x200d; ഒറ്റയ്ക്ക് മത്സരിച്ച മുസ്‌ലിം ലീഗ് ശക്തമായ പ്രകടനം കാഴ്ച വച്ചിരുന്നു. എന്നാല്&#x200d; ഇത്തവണ യുഡിഎഫ് പിന്തുണയോടെയാണ് ലീഗ് മത്സരരംഗത്തുള്ളത്.</p>
<p>നഗരസഭയില്&#x200d; ആദ്യമായാണ് യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥിയായി മുസ്‌ലിംലീഗ് അംഗം മത്സരിക്കുന്നത്. വര്&#x200d;ഷങ്ങളായി കൊട്ടാരക്കരയില്&#x200d; ലീഗിന് നേതൃത്വം നല്&#x200d;കുന്ന അഹമ്മദ് ഷാ മുസ്‌ലിംലീഗിന്റെയും യുഡിഎഫിന്റെയും നിരവധി പ്രക്ഷോഭങ്ങള്&#x200d;ക്ക് നേതൃത്വം നല്&#x200d;കിയിട്ടുണ്ട്.</p>
<p>ഇന്നലെ നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിക്കാനെത്തിയ അഹമ്മദ് ഷായെ കൊടിക്കുന്നില്&#x200d; സുരേഷ് എംപി ഷാള്&#x200d; അണിയിച്ചു സ്വീകരിച്ചു. മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എ ഷാഹുല്&#x200d; ഹമീദ്, കോണ്&#x200d;ഗ്രസ് നേതാവ് അബ്ദുല്&#x200d; കരീം എന്നിവര്&#x200d; സ്ഥാനാര്&#x200d;ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kottarakkara-muslim-league-candidate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് ജില്ലാ മുസ്‌ലിംലീഗ്: ഉമ്മര്&#x200d; പാണ്ടികശാല പ്രസിഡണ്ട് റസാഖ് മാസ്റ്റര്&#x200d; ജന.സെക്രട്ടറി പാറക്കല്&#x200d; അബ്ദുള്ള ട്രഷറര്&#x200d;</title>
		<link>https://www.chandrikadaily.com/calicut-distric-muslim-leag.html</link>
					<comments>https://www.chandrikadaily.com/calicut-distric-muslim-leag.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 03 Feb 2018 18:10:17 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[muslim leag]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68133</guid>

					<description><![CDATA[കോഴിക്കോട്: ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ കോഴിക്കോട് ലീഗ് ഹൗസില്&#x200d; ചേര്&#x200d;ന്ന ജില്ലാ കൗണ്&#x200d;സില്&#x200d; യോഗത്തില്&#x200d; തെരഞ്ഞെടുത്തു. ഉമ്മര്&#x200d; പാണ്ടികശാല പ്രസിഡണ്ടായി തുടരും. എം.എ റസാഖ് മാസ്റ്ററെ ജനറല്&#x200d; സെക്രട്ടറിയായും പാറക്കല്&#x200d; അബ്ദുള്ള എം.എല്&#x200d;.എയെ ട്രഷററായും തെരഞ്ഞെടുത്തു. കൗണ്&#x200d;സില്&#x200d; യോഗം ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. മറ്റു ഭാരാവാഹികള്&#x200d;. വൈസ് പ്രസിഡണ്ടുമാര്&#x200d;: കെ.എ ഖാദര്&#x200d; മാസ്റ്റര്&#x200d;, പി.ശാദുലി, എസ്.പി കുഞ്ഞമ്മദ്, അഹമ്മദ് പുന്നക്കല്&#x200d;, കെ.മൊയ്തീന്&#x200d;കോയ, വി.പി ഇബ്രാഹിംകുട്ടി. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കോഴിക്കോട്</strong>: ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ കോഴിക്കോട് ലീഗ് ഹൗസില്&#x200d; ചേര്&#x200d;ന്ന ജില്ലാ കൗണ്&#x200d;സില്&#x200d; യോഗത്തില്&#x200d; തെരഞ്ഞെടുത്തു. ഉമ്മര്&#x200d; പാണ്ടികശാല പ്രസിഡണ്ടായി തുടരും. എം.എ റസാഖ് മാസ്റ്ററെ ജനറല്&#x200d; സെക്രട്ടറിയായും പാറക്കല്&#x200d; അബ്ദുള്ള എം.എല്&#x200d;.എയെ ട്രഷററായും തെരഞ്ഞെടുത്തു.</p>
<p>കൗണ്&#x200d;സില്&#x200d; യോഗം ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. മറ്റു ഭാരാവാഹികള്&#x200d;. വൈസ് പ്രസിഡണ്ടുമാര്&#x200d;: കെ.എ ഖാദര്&#x200d; മാസ്റ്റര്&#x200d;, പി.ശാദുലി, എസ്.പി കുഞ്ഞമ്മദ്, അഹമ്മദ് പുന്നക്കല്&#x200d;, കെ.മൊയ്തീന്&#x200d;കോയ, വി.പി ഇബ്രാഹിംകുട്ടി. ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി: എന്&#x200d;.സി അബൂബക്കര്&#x200d;, സെക്രട്ടറിമാര്&#x200d;: എം.എ. മജീദ്, സി.പി.എ അസീസ്, നാസര്&#x200d; എസ്റ്റേറ്റ്മുക്ക്,വി.കെ ഹുസൈന്&#x200d;കുട്ടി, റഷീദ് വെങ്ങളം, ഒ.പി നസീര്&#x200d; കൗണ്&#x200d;സില്&#x200d; യോഗത്തില്&#x200d; ഉമ്മര്&#x200d; പാണ്ടികശാല അധ്യക്ഷനായി. എന്&#x200d; സി അബൂബക്കര്&#x200d; സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ പി എ മജീദ്, പി വി അബ്ദുല്&#x200d; വഹാബ് എം പി, പി കെ കെ ബാവ, ഡോ എം കെ മുനീര്&#x200d; എം എല്&#x200d; എ, സി മോയിന്&#x200d; കുട്ടി. എം സി മായിന്&#x200d; ഹാജി പ്രസംഗിച്ചു. ജില്ലാ റിട്ടേണിംഗ് ഓഫീസര്&#x200d; അഡ്വ യു എ ലത്തീഫ് ഭാരവാഹികളുടെ പട്ടിക അവതരിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/calicut-distric-muslim-leag.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്തെ മതേതരത്വത്തിന്റെ ട്രാക്കിലെത്തിക്കും: കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/pk-kunjalikutty-thamiznad-muslim-leag-conference.html</link>
					<comments>https://www.chandrikadaily.com/pk-kunjalikutty-thamiznad-muslim-leag-conference.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 28 Jan 2018 17:43:44 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[muslim leag]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67171</guid>

					<description><![CDATA[കടയനല്ലൂര്&#x200d; (തിരുനെല്&#x200d;വേലി): രാജ്യത്തെ വീണ്ടും മതേതരത്വത്തിന്റെ ട്രാക്കിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് മുസ്‌ലിംലീഗും സമാനചിന്താഗതിക്കാരുമെന്ന് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മുസ്‌ലിംലീഗ് തിരുനെല്&#x200d;വേലി ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സര്&#x200d;ക്കാരിന്റെ നാളുകള്&#x200d; എണ്ണപ്പെട്ടു തുടങ്ങി. സാധാരണക്കാര്&#x200d;ക്കും ന്യൂനപക്ഷങ്ങള്&#x200d;ക്കും ദലിതര്&#x200d;ക്കും പ്രയോജനമില്ലാത്ത ഭരണത്തിന് ഇനി അധികകാലം പിടിച്ചുനില്&#x200d;ക്കാനാവില്ല. പാര്&#x200d;ലമെന്റില്&#x200d; ബി.ജെ.പിയുടെ എണ്ണത്തെ പ്രതിപക്ഷം വണ്ണം കൊണ്ടുനേരിടുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തിനെയും നശിപ്പിക്കുകയും വികലമാക്കുകയും ചെയ്യുന്നതാണ് ബി.ജെ.പിയുടെ ഫാസിസം. ജനാധിപത്യത്തിന്റെ മൂല്യങ്ങള്&#x200d; അവര്&#x200d; ഇല്ലാതാക്കുന്നു. നമുക്ക് ഫാസിസത്തെ ചെറുക്കേണ്ടതുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കടയനല്ലൂര്&#x200d; (തിരുനെല്&#x200d;വേലി)</strong>: രാജ്യത്തെ വീണ്ടും മതേതരത്വത്തിന്റെ ട്രാക്കിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് മുസ്‌ലിംലീഗും സമാനചിന്താഗതിക്കാരുമെന്ന് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മുസ്‌ലിംലീഗ് തിരുനെല്&#x200d;വേലി ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സര്&#x200d;ക്കാരിന്റെ നാളുകള്&#x200d; എണ്ണപ്പെട്ടു തുടങ്ങി. സാധാരണക്കാര്&#x200d;ക്കും ന്യൂനപക്ഷങ്ങള്&#x200d;ക്കും ദലിതര്&#x200d;ക്കും പ്രയോജനമില്ലാത്ത ഭരണത്തിന് ഇനി അധികകാലം പിടിച്ചുനില്&#x200d;ക്കാനാവില്ല. പാര്&#x200d;ലമെന്റില്&#x200d; ബി.ജെ.പിയുടെ എണ്ണത്തെ പ്രതിപക്ഷം വണ്ണം കൊണ്ടുനേരിടുമെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>എല്ലാത്തിനെയും നശിപ്പിക്കുകയും വികലമാക്കുകയും ചെയ്യുന്നതാണ് ബി.ജെ.പിയുടെ ഫാസിസം. ജനാധിപത്യത്തിന്റെ മൂല്യങ്ങള്&#x200d; അവര്&#x200d; ഇല്ലാതാക്കുന്നു. നമുക്ക് ഫാസിസത്തെ ചെറുക്കേണ്ടതുണ്ട്. ഇവിടെ മുസ്‌ലിംകളും ഹൈന്ദവ സഹോദരന്മാരുമുണ്ട്. വിവിധ ജാതിമതസ്ഥരുണ്ട്, സംസ്‌കാരങ്ങളുണ്ട്, ഭാഷകളുണ്ട്. ഇതെല്ലാം ഭാരതത്തിന് അഭിമാനമാണ്. എന്നാല്&#x200d; ഇന്ത്യയെ അപ്പാടെ മാറ്റാനുള്ള നീക്കത്തിലാണ് ബി.ജെ.പിയും സഖ്യകക്ഷികളും. അവര്&#x200d; ഉയര്&#x200d;ത്തിക്കൊണ്ടുവരുന്ന ഫാസിസം ഒരു മതേതര സമൂഹത്തിന് നിരക്കുന്നതല്ല.</p>
<p>യു.പി.എ സര്&#x200d;ക്കാര്&#x200d; ഇന്ത്യ ഭരിച്ചപ്പോള്&#x200d; എല്ലാവരെയും ഉള്&#x200d;ക്കൊണ്ടാണ് മുന്നോട്ടുപോയത്. ഇപ്പോള്&#x200d; അതല്ല സ്ഥിതി. രാജ്യത്ത് ബി.ജെ.പി പെട്ടെന്ന് മാറ്റങ്ങള്&#x200d; കൊണ്ടുവരികയാണ്. എന്നാല്&#x200d; ഏതെല്ലാം മാര്&#x200d;ഗങ്ങളിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്&#x200d; ശ്രമിച്ചാലും നമുക്ക് ഉറപ്പിച്ചു പറയാനാകും ഈ രാജ്യത്തിന്റെ വേര്, ശക്തി മതേതരത്വമാണെന്ന്. അതുകൊണ്ടുതന്നെ ഫാസിസത്തിന്റെ കടന്നുകയറ്റത്തെ ചെറുക്കാന്&#x200d; കഴിയും. രാജ്യത്ത് മാറ്റേണ്ടതായി പലതുമുണ്ട്. എന്നാല്&#x200d; അതൊന്നും ബി.ജെ.പി സര്&#x200d;ക്കാര്&#x200d; കാണുന്നില്ല. മുത്തലാഖ് ബില്&#x200d; കൊണ്ടുവന്നു. മുത്തലാഖ് അല്ല അത്യാവശ്യമായി മാറേണ്ടത്. മുത്തലാഖ് ബില്ലിന് പിന്നില്&#x200d; രാഷ്ട്രീയ മുതലെടുപ്പ് ആണെന്ന് വ്യക്തമായതോടെയാണ് താന്&#x200d; ഉള്&#x200d;പെടെയുള്ള എം.പിമാര്&#x200d; ബില്ലിനെ എതിര്&#x200d;ത്തത്.</p>
<p>ബി.ജെ.പിയുടെ ഗ്രാഫ് കാര്യമായി താഴുകയാണ്. ഗുജറാത്തില്&#x200d; അതിന്റെ തുടക്കം കണ്ടു. പഴയതുപോലെ ബി.ജെ.പിക്ക് അത്ര ശുഭകരമല്ല കാര്യങ്ങള്&#x200d;. മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പ് വരാന്&#x200d; പോകുന്നു. ബി.ജെ.പിയെ ജനം തിരിച്ചറിഞ്ഞു തുടങ്ങി. ഇന്ധനവില വര്&#x200d;ധന കാരണം ജനം കഷ്ടത്തിലാണ്. നാടിന് പുരോഗതിയില്ല. ദേശീയ തലത്തില്&#x200d; മതേതര കക്ഷികളുടെ ഐക്യം അനിവാര്യമായ കാലഘട്ടമാണിത്. എന്നാല്&#x200d; ഇത്തരമൊരു കൂട്ടായ്മയുമായി മുന്നോട്ടുവരുമ്പോള്&#x200d; അതിനെ തകര്&#x200d;ക്കുന്ന നിലപാടാണ് സി.പി.എമ്മും ഇടതുപക്ഷവും സ്വീകരിക്കുന്നത്. ഖാഇദേമില്ലത്ത് ഇസ്മഈല്&#x200d; സാഹിബിന്റെ മണ്ണില്&#x200d; മുസ്‌ലിം ലീഗ് കരുത്താര്&#x200d;ജ്ജിച്ചു വരികയാണ്. തമിഴ്‌നാട് നിയമസഭയില്&#x200d; വരും വര്&#x200d;ഷങ്ങളില്&#x200d; മുസ്‌ലിംലീഗിന് കൂടുതല്&#x200d; പ്രതിനിധികള്&#x200d; ഉണ്ടാകും. ഖാഇദേമില്ലത്തും അദ്ദേഹത്തിന്റെ അനുയായികളും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം വികസനത്തിന്റെയും പുരോഗതിയുടെയും രാഷ്ട്രനിര്&#x200d;മാണത്തിന്റേതുമാണ്. കേരളത്തില്&#x200d; വലിയ മാറ്റങ്ങള്&#x200d;ക്ക് മുസ്‌ലിം ലീഗ് നേതൃത്വം നല്&#x200d;കിവരികയാണ്. തമിഴ്‌നാട്ടിലും രാജ്യത്തൊട്ടാകെയും പാര്&#x200d;ട്ടി ശക്തമായ നിലപാടുകള്&#x200d; സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&#8216;വോയ്‌സ് എഗയിന്&#x200d;സ്റ്റ് കമ്യൂണല്&#x200d; ആന്&#x200d;ഡ് ഫാസിസം&#8217; എന്ന മുദ്രാവാക്യമുയര്&#x200d;ത്തിയാണ് തമിഴ്‌നാട് മുസ്‌ലിം ലീഗ് കമ്മിറ്റി സമ്മേളനങ്ങള്&#x200d; സംഘടിപ്പിച്ചുവരുന്നത്. ദേശീയ പ്രസിഡണ്ട് പ്രൊഫ. ഖാദര്&#x200d; മൊയ്തീന്&#x200d; അധ്യക്ഷത വഹിച്ചു. കടയനല്ലൂര്&#x200d; എം.എല്&#x200d;.എ കെ.എ.എം അബൂബക്കര്&#x200d;, മുന്&#x200d; എം.പി അബ്ദുറഹിമാന്&#x200d;, ഡോ.എ.യൂനുസ് കുഞ്ഞ് പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-kunjalikutty-thamiznad-muslim-leag-conference.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചരിത്രം സാക്ഷി&#8230; വികസനത്തിന് വഴിമാറുകയാണ് ജില്ലാ മുസ്ലിം ലീഗ് ഓഫീസ്</title>
		<link>https://www.chandrikadaily.com/malapuram-muslim-leag-offiec.html</link>
					<comments>https://www.chandrikadaily.com/malapuram-muslim-leag-offiec.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 12 Nov 2017 14:34:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[muslim leag]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53563</guid>

					<description><![CDATA[മലപ്പുറം: നാടിന്റെ പുരോഗതിക്ക് നാഴികക്കല്ലായ തീരുമാനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സാക്ഷ്യം വഹിച്ച മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ഓഫീസ് ഒടുവില്‍ വികസനത്തിന് വഴിമാറുന്നു. മലപ്പുറം- തിരൂര്‍ റോഡിന്റെ വികസനത്തിനായി മുസ്ലിം ലീഗ്  ഓഫീസ് സമുച്ചയം ദിവസങ്ങള്‍ക്കുള്ളില്‍ പൊളിച്ചു നീക്കും. മുസ്ലിം ലീഗിന്റെ ഈ ഓഫീസിലുള്ള അവസാനത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നലെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഹൈദരലി തങ്ങള്‍ തന്നെയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. രാഷ്ട്രീയ കക്ഷികള്‍ ഭൂമി കയ്യേറി വരെ ഓഫീസ് നിര്‍മിച്ചുവെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: നാടിന്റെ പുരോഗതിക്ക് നാഴികക്കല്ലായ തീരുമാനങ്ങള്&#x200d;ക്കും ചര്&#x200d;ച്ചകള്&#x200d;ക്കും സാക്ഷ്യം വഹിച്ച മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ഓഫീസ് ഒടുവില്&#x200d; വികസനത്തിന് വഴിമാറുന്നു. മലപ്പുറം- തിരൂര്&#x200d; റോഡിന്റെ വികസനത്തിനായി മുസ്ലിം ലീഗ്  ഓഫീസ് സമുച്ചയം ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; പൊളിച്ചു നീക്കും. മുസ്ലിം ലീഗിന്റെ ഈ ഓഫീസിലുള്ള അവസാനത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നലെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്നു. ഹൈദരലി തങ്ങള്&#x200d; തന്നെയാണ് ഇക്കാര്യം മാധ്യമപ്രവര്&#x200d;ത്തകരെ അറിയിച്ചത്. രാഷ്ട്രീയ കക്ഷികള്&#x200d; ഭൂമി കയ്യേറി വരെ ഓഫീസ് നിര്&#x200d;മിച്ചുവെന്ന് ആരോപണം നേരിടുന്ന വേളയില്&#x200d; റോഡ് വികസനത്തിനായി പാര്&#x200d;ട്ടി ഓഫീസ് പൊളിച്ചു നീക്കാനുള്ള മുസ്‌ലിംലീഗ് തീരുമാനം രാഷ്ട്രീയ കേരളത്തില്&#x200d; ചര്&#x200d;ച്ചയാകും.</p>
<p>ചരിത്രം രചിച്ച് ചരിത്രത്തിന്റെ ഭാഗമാകുമ്പോഴും പറയാനേറെയുണ്ട് ഈ ഓഫീസിന് വരുംതലമുറയോട്. മലപ്പുറത്ത് മുസ്‌ലിംലീഗിന് ഒരു ആസ്ഥാനമെന്ന ആശയം ഉദിച്ചുയര്&#x200d;ന്നപ്പോള്&#x200d; തന്നെ സാമ്പത്തിക ശേഷിയുള്ള പലരും ഇതിന് സന്നദ്ധത അറിയിച്ച് സയ്യിദ് ബാഫഖി തങ്ങളെയും പി.എം.എസ്.എ പൂക്കോയ തങ്ങളെയും സമീപിച്ചിരുന്നു. എന്നാല്&#x200d; അത് വേണ്ടെന്ന തീരുമാനമാണ് നേതാക്കള്&#x200d; കൈകൊണ്ടത്. മുസ്്‌ലിംലീഗിന്റെ ഓരോ പ്രവര്&#x200d;ത്തകരും ഓരോ രൂപ ഓഫീസ് നിര്&#x200d;മാണത്തിനായി മാറ്റിവെച്ചാല്&#x200d; മതിയെന്നും തീരുമാനിച്ചു. മുസ്‌ലിംലീഗിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഓരോ കല്ലിലും തൂണിലും മുഴുവന്&#x200d; പ്രവര്&#x200d;ത്തകരുടെയും വിയര്&#x200d;പ്പും അധ്വാനവും ചേരണമെന്ന ധീരമായ തീരുമാനം. ആ ഉറച്ച തീരുമാനത്തിന്റെ കരുത്തുമായാണ് 4 പതിറ്റാണ്ടുകള്&#x200d;ക്കിപ്പുറവും തലയെടുപ്പോടെ ഈ ഓഫീസ് നിലകൊണ്ടത്. മുസ്്‌ലിംലീഗിന്റെ ധീരവും ചരിത്രപരവുമായ തീരുമാനങ്ങള്&#x200d;ക്ക് വേദിയായതും.</p>
<p>1972 സെപ്തംബര്&#x200d; രണ്ടിനാണ് മലപ്പുറം കോട്ടപ്പടി തിരൂര്&#x200d; റോഡിലുള്ള നാല് സെന്റോളം വരുന്ന ഭൂമിയില്&#x200d; മുസ്്ലിംലീഗ് ഓഫീസിന് തറക്കല്ലിടുന്നത്. പൂക്കോയ തങ്ങളുടെ അധ്യക്ഷതയില്&#x200d; സയ്യിദ് ബാഫഖി തങ്ങളാണ് ഓഫീസിന് തറക്കല്ലിട്ടത്. പിന്നീട് അഞ്ച്് വര്&#x200d;ഷം കഴിഞ്ഞ് 1977 സെപ്തംബര്&#x200d; 18 ന് ഉദ്ഘാടനവും നടന്നു. പി.എം.എസ്.എ പൂക്കോയ തങ്ങള്&#x200d;ക്ക് ശേഷം സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്്‌ലിംലീഗിന്റെ അധ്യക്ഷന്&#x200d; ഇബ്രാഹീം സുലൈമാന്&#x200d; സേട്ടായിരുന്നു ചടങ്ങില്&#x200d; അധ്യക്ഷത വഹിച്ചത്.</p>
<p>പതിറ്റാണ്ടുകളുടെ ചരിത്രം പേറി കാലം തീര്&#x200d;ക്കുന്ന പുതിയൊരേടിന് ഈ ഓഫീസ് വഴിമാറുമ്പോഴും തന്റെ അധ്വാനത്തിന്റെ ഉപ്പുരസം പുരണ്ട ഒരു നാണയത്തുട്ട് ചേര്&#x200d;ത്തുവെച്ച് ഇതിന്റെ ഭാഗമായ ഒരു തലമുറക്ക് എന്നും അഭിമാനിക്കാം. തങ്ങളുടെ പൂര്&#x200d;വികരുടെ നിറഞ്ഞുനില്&#x200d;ക്കുന്ന ഓര്&#x200d;മകള്&#x200d;ക്കും ധീരമായ ചുവടുവെപ്പുകള്&#x200d;ക്കും വേദിയായ കെട്ടിട സമുച്ചയം പുതുതലമുറയുടെ മനസ്സില്&#x200d; തലയെടുപ്പോടെ എന്നുമുണ്ടാകും. വൈകാതെ വലിയവരമ്പ് ബൈപാസില്&#x200d; നിര്&#x200d;മാണം പൂര്&#x200d;ത്തിയായിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് ജില്ലാ മുസ്‌ലിംലീഗ് ഓഫീസ് മാറും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malapuram-muslim-leag-offiec.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശികലക്ക് ധൈര്യം പകരുന്നത് സംസ്ഥാന സര്‍ക്കാര്‍ നയം: മുസ്‌ലിംലീഗ്</title>
		<link>https://www.chandrikadaily.com/muslim-leag-shashikala-speach.html</link>
					<comments>https://www.chandrikadaily.com/muslim-leag-shashikala-speach.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 10 Sep 2017 18:17:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[muslim leag]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=43402</guid>

					<description><![CDATA[കോഴിക്കോട്: സംഘ്പരിവാറിനെ എതിര്‍ക്കുന്ന എഴുത്തുകാരെ വകവരുത്തുമെന്ന തരത്തിലുള്ള ഹിന്ദു ഐക്യവേദി പ്രസിഡന്റ് ശശികലയുടെ പ്രസ്താവന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പൊലീസ് നയം നല്‍കുന്ന ആത്മ വിശ്വാസത്തില്‍ നിന്നുള്ളതാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കേന്ദ്ര ഭരണത്തിന്റെ ബലത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി തവണയാണ് ശശികല സമാനമായ പ്രകോപന പ്രസ്താവനകള്‍ നടത്തിയത്. ഇതു സംബന്ധിച്ച് രേഖാ മൂലം നല്‍കിയ പരാതികളില്‍ പോലും നടപടിയെടുക്കാന്‍ പൊലീസ് മടിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്‍ക്കും ശശികലമാര്‍ക്കും ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്ന ആരോപണം [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സംഘ്പരിവാറിനെ എതിര്&#x200d;ക്കുന്ന എഴുത്തുകാരെ വകവരുത്തുമെന്ന തരത്തിലുള്ള ഹിന്ദു ഐക്യവേദി പ്രസിഡന്റ് ശശികലയുടെ പ്രസ്താവന എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാറിന്റെ പൊലീസ് നയം നല്&#x200d;കുന്ന ആത്മ വിശ്വാസത്തില്&#x200d; നിന്നുള്ളതാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്. കേന്ദ്ര ഭരണത്തിന്റെ ബലത്തില്&#x200d; കഴിഞ്ഞ ഒരു വര്&#x200d;ഷത്തിനിടെ നിരവധി തവണയാണ് ശശികല സമാനമായ പ്രകോപന പ്രസ്താവനകള്&#x200d; നടത്തിയത്. ഇതു സംബന്ധിച്ച് രേഖാ മൂലം നല്&#x200d;കിയ പരാതികളില്&#x200d; പോലും നടപടിയെടുക്കാന്&#x200d; പൊലീസ് മടിക്കുകയാണ്.</p>
<p>ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്&#x200d;ക്കും ശശികലമാര്&#x200d;ക്കും ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്ന ആരോപണം ശക്തമായിട്ടും വാചക കസര്&#x200d;ത്തുകള്&#x200d;ക്ക് അപ്പുറം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി കടക്കുന്നില്ല. ഏറ്റവും ഒടുവില്&#x200d; പറവൂരില്&#x200d; ആശയ പ്രചാരണം നടത്തിയവരെ സംഘ്പരിവാര്&#x200d; ആക്രമിച്ചപ്പോള്&#x200d; ഇരകളെ ജയിലിലടച്ച് സംഘ്പരിവാര്&#x200d; പ്രീണനം പ്രകടിപ്പിച്ചതും കേരളം കണ്ടതാണ്. മുഖ്യമന്ത്രിയുടെ ഭാഷയില്&#x200d; പറഞ്ഞാല്&#x200d; എന്തു മരുന്നിട്ടു കൊടുത്തിട്ടാണ് ശശികലമാര്&#x200d; കേരളീയ സമൂഹത്തില്&#x200d; വിഷം വിതറുന്നതെന്ന് സമൂഹം തിരിച്ചറിയുന്നുണ്ട്. സമാധാനാന്തരീക്ഷം തകര്&#x200d;ക്കാന്&#x200d; നടത്തുന്ന ശ്രമങ്ങള്&#x200d;ക്കെതിരെ ശക്തമായ നടപടിക്ക് സര്&#x200d;ക്കാര്&#x200d; ഇനിയും മടിക്കരുതെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-leag-shashikala-speach.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം: മുസ്‌ലിം ലീഗ്</title>
		<link>https://www.chandrikadaily.com/s20170905rohingya-muslim-crisis.html</link>
					<comments>https://www.chandrikadaily.com/s20170905rohingya-muslim-crisis.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 05 Sep 2017 13:00:44 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[muslim leag]]></category>
		<category><![CDATA[Rohingya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=42832</guid>

					<description><![CDATA[മലപ്പുറം: റോഹിംഗ്യന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് നിരാശജനകമാണെന്നും റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ജീവന് ഭീഷണിയുള്ള സ്വന്തം രാജ്യത്തേക്ക് തങ്ങളെ മടക്കി അയയ്ക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് അഭയാര്‍ഥികളില്‍ തന്നെ ചിലര്‍ നല്‍കിയ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഏകദേശം 40,000 ത്തോളം റോഹിംഗ്യന്‍ അഭയാര്‍ഥികളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ പകുതിയോളം പേര്‍ക്ക് യു.എന്‍.എച്ച്.ആര്‍.സിയുടെ അഭയാര്‍ഥി കാര്‍ഡുള്ളവരാണ് ഇവരെയടക്കം നാടുകടത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: റോഹിംഗ്യന്&#x200d; വിഷയത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; നിലപാട് നിരാശജനകമാണെന്നും റോഹിംഗ്യന്&#x200d; അഭയാര്&#x200d;ഥികളെ നാടുകടത്താനുള്ള നീക്കത്തില്&#x200d; നിന്നും കേന്ദ്രസര്&#x200d;ക്കാര്&#x200d; പിന്&#x200d;മാറണമെന്നും മുസ്‌ലിംലീഗ് ദേശീയ ഓര്&#x200d;ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി. ജീവന് ഭീഷണിയുള്ള സ്വന്തം രാജ്യത്തേക്ക് തങ്ങളെ മടക്കി അയയ്ക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് അഭയാര്&#x200d;ഥികളില്&#x200d; തന്നെ ചിലര്&#x200d; നല്&#x200d;കിയ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഏകദേശം 40,000 ത്തോളം റോഹിംഗ്യന്&#x200d; അഭയാര്&#x200d;ഥികളാണ് ഇന്ത്യയിലുള്ളത്. ഇതില്&#x200d; പകുതിയോളം പേര്&#x200d;ക്ക് യു.എന്&#x200d;.എച്ച്.ആര്&#x200d;.സിയുടെ അഭയാര്&#x200d;ഥി കാര്&#x200d;ഡുള്ളവരാണ് ഇവരെയടക്കം നാടുകടത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്&#x200d; റിജ്ജു കഴിഞ്ഞ ദിവസം പറഞ്ഞത്. യു.എന്നുമായുള്ള കരാര്&#x200d; പ്രകാരം അഭയാര്&#x200d;ഥികളെ സംരക്ഷിക്കാന്&#x200d; കടമയുള്ള രാജ്യമാണ് ഇന്ത്യ.</p>
<p>ലോകത്ത് ഏറ്റവും അധികം പീഡനം അനുഭവിക്കുന്ന ജനതയെന്ന് യു.എന്&#x200d; തന്നെ വിശേഷിപ്പിച്ച വിഭാഗമാണ് റോഹിംഗ്യകള്&#x200d;. ഈ ജനതക്കെതിരേയുള്ള ആക്രമണങ്ങള്&#x200d; രൂക്ഷമായിരിക്കുന്നു. ഏതാണ്ട്് 2600ഓളം വില്ലേജുകള്&#x200d; അഗ്‌നിക്കിരയായിരിക്കുന്നുവെന്നാണ് അവിടെ നിന്നും ലഭിച്ചികൊണ്ടിരിക്കുന്ന പത്രവാര്&#x200d;ത്തകള്&#x200d; തെളിയിക്കുന്നത്. ആഗസ്ത് 25ന് മ്യാന്&#x200d;മര്&#x200d; സേന ആക്രമണം തുടങ്ങിയ ശേഷം റോഹിംഗ്യകളുടെ സ്ഥിതി കൂടുതല്&#x200d; ദയനീയമായിരിക്കുകയാണ്. ആര്&#x200d;മിയുടെ കടുത്ത പീഡനത്തില്&#x200d; നിന്ന് രക്ഷപ്പെടാനായി മലമുകളിലേക്ക് ഓടിക്കയറിയ ഹതഭാഗ്യര്&#x200d; അവിടെ ആള്&#x200d;പാര്&#x200d;പ്പില്ലാത്തത്്‌കൊണ്ടും വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുമെന്നതുകൊണ്ടും വലിയ ഭയപ്പാടിലാണ്. ഭക്ഷണവും വെള്ളവുമില്ലാതെ സ്ത്രീകളും കുട്ടികളും കഷ്ടപ്പെടുകയാണ്. പട്ടാളക്കാര്&#x200d; ഉറ്റവരെ വെടിവച്ചും കഴുത്തറുത്തും കൊല്ലുന്ന ദുരന്തദൃശ്യങ്ങള്&#x200d; നേരിട്ട് കാണേണ്ടി വന്ന അവര്&#x200d; പൂര്&#x200d;ണമായും തകര്&#x200d;ന്ന നിലയിലാണ്. അതിര്&#x200d;ത്തിയില്&#x200d; തമ്പടിച്ചിരിക്കുന്ന പലരും കലാപഭൂമിയില്&#x200d; കുടുങ്ങിയ ബന്ധുക്കളുടെ കാര്യത്തില്&#x200d; ആശങ്കയിലാണ്. ബംഗ്ലദേശ് സര്&#x200d;ക്കാര്&#x200d; അതിര്&#x200d;ത്തികള്&#x200d; അടച്ചിട്ടിരിക്കുകയാണ്. നിരാലംബരായ ജനതയെ കൊന്നൊടുക്കി അവരുടെ കുടിലുകള്&#x200d; അഗ്‌നിക്കിരയാക്കി കൊണ്ടിരിക്കുന്ന മ്യാന്&#x200d;മര്&#x200d; പട്ടാളത്തിന്റെയും ബുദ്ധ സന്യാസിമാരുടെയും കൊടുംക്രൂരതക്കെതിരെ ലോക രാഷ്ട്രങ്ങള്&#x200d; രംഗത്ത് വരുമ്പോള്&#x200d; നമ്മുടെ രാജ്യം അഭയാര്&#x200d;ഥികളെ നാടുകടത്താന്&#x200d; തീരുമാനിച്ചത് ഞെട്ടിച്ചിരിക്കുകയാണ്.</p>
<p>ആഭ്യന്തര സഹമന്ത്രിയുടെ വ്യാജപ്രചാരണങ്ങള്&#x200d; ഇന്ത്യയില്&#x200d; ഇവര്&#x200d;ക്ക് നേരേയുള്ള ആക്രമണങ്ങള്&#x200d; വര്&#x200d;ധിപ്പിച്ചിട്ടുണ്ട്. മ്യാന്&#x200d;മറില്&#x200d; നടക്കുന്ന മനുഷ്യവകാശധ്വംസനങ്ങള്&#x200d; കണ്ടില്ലെന്ന് നടിക്കാന്&#x200d; കഴിയില്ല. ക്രിയാത്മകമായി പ്രവര്&#x200d;ത്തിക്കേണ്ട യു.എന്&#x200d; തന്നെ ഇക്കാര്യത്തില്&#x200d; പരാജയപ്പെടുമ്പോള്&#x200d; ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യ ഇക്കാര്യത്തില്&#x200d; അഭയാര്&#x200d;ഥികള്&#x200d;ക്കനുകുലമായി രംഗത്ത് വന്ന് മറ്റുള്ള രാഷ്ട്രങ്ങള്&#x200d;ക്ക് മാതൃകയാകേണ്ടതായിരുന്നു. ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിം ലീഗ് ഇക്കാര്യത്തില്&#x200d; വളരെ നേരത്തെ തന്നെ അഭയാര്&#x200d;ഥികള്&#x200d;ക്കായി സഹായം ചെയ്തിട്ടുണ്ട്. ഡല്&#x200d;ഹി, ഹരിയാന, ജമ്മു എന്നിവടങ്ങളിലെ അഭയാര്&#x200d;ഥി ക്യാംപുകള്&#x200d; സന്ദര്&#x200d;ശിക്കുകയും ആവശ്യമുള്ള ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്&#x200d; അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം ലീഗ് ദേശീയ മനുഷ്യവകാശ കമ്മീഷന് പരാതി നല്&#x200d;കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് പ്രതിനിധികള്&#x200d; ഇന്ത്യയിലുള്ള യു.എന്&#x200d;. പ്രതിനിധികളെ ഉടന്&#x200d; തന്നെ കാണുന്നതാണെന്നും അദ്ദേഹം വാര്&#x200d;ത്താ കുറിപ്പില്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/s20170905rohingya-muslim-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യവ്യാപന നയത്തിനെതിരെ വിട്ടുവീഴ്ചയില്ല: മുസ്്‌ലിംലീഗ്</title>
		<link>https://www.chandrikadaily.com/ldf-bar-policy-against-muslim-leag.html</link>
					<comments>https://www.chandrikadaily.com/ldf-bar-policy-against-muslim-leag.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 03 Sep 2017 17:39:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[muslim leag]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=42749</guid>

					<description><![CDATA[കോഴിക്കോട്: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മദ്യവ്യാപന നയത്തിനെതിരെ മുസ്്‌ലിംലീഗ് പ്രക്ഷോഭം ശക്തമാക്കുന്നു. വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും അരികെ ബാറുകള്‍ അനുവദിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. ഫോര്‍സ്റ്റാര്‍ മുതലുള്ള ബാറുകള്‍ അനുവദിക്കാനുള്ള ദൂരപരിധി 200ല്‍ നിന്ന് 50 മീറ്റര്‍ ആയി കുറച്ചത് കുട്ടികളോടും വിശ്വാസികളോടുമുള്ള വെല്ലുവിളിയാണ്. മദ്യവര്‍ജ്ജനമാണ് നയമെന്നും പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയവര്‍ മദ്യലോബിയുടെ ഇംഗിതത്തിന് തുള്ളുന്നവരായി അധപ്പതിച്ചു. പൂട്ടിയ ബാറുകള്‍ തുറന്നെന്നു മാത്രമല്ല, ഇടതു സര്‍ക്കാര്‍ കൂടുതല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാറിന്റെ മദ്യവ്യാപന നയത്തിനെതിരെ മുസ്്‌ലിംലീഗ് പ്രക്ഷോഭം ശക്തമാക്കുന്നു. വിദ്യാലയങ്ങള്&#x200d;ക്കും ആരാധനാലയങ്ങള്&#x200d;ക്കും അരികെ ബാറുകള്&#x200d; അനുവദിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. ഫോര്&#x200d;സ്റ്റാര്&#x200d; മുതലുള്ള ബാറുകള്&#x200d; അനുവദിക്കാനുള്ള ദൂരപരിധി 200ല്&#x200d; നിന്ന് 50 മീറ്റര്&#x200d; ആയി കുറച്ചത് കുട്ടികളോടും വിശ്വാസികളോടുമുള്ള വെല്ലുവിളിയാണ്.</p>
<p>മദ്യവര്&#x200d;ജ്ജനമാണ് നയമെന്നും പൂട്ടിയ ബാറുകള്&#x200d; തുറക്കില്ലെന്നും വാഗ്ദാനം നല്&#x200d;കി അധികാരത്തിലെത്തിയവര്&#x200d; മദ്യലോബിയുടെ ഇംഗിതത്തിന് തുള്ളുന്നവരായി അധപ്പതിച്ചു. പൂട്ടിയ ബാറുകള്&#x200d; തുറന്നെന്നു മാത്രമല്ല, ഇടതു സര്&#x200d;ക്കാര്&#x200d; കൂടുതല്&#x200d; മദ്യശാലകള്&#x200d; തുടങ്ങുമെന്ന വാശിയിലുമാണ്. മദ്യം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവന്ന് മദ്യനിരോധനത്തിലേക്ക് കേരളത്തെ എത്തിക്കാനായിരുന്നു യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; തീരുമാനം.<br />
കുടുംബ ഭദ്രതക്കും അപകടങ്ങള്&#x200d; കുറക്കാനും സാമൂഹ്യ സുരക്ഷക്കും അനുഗുണമായ യു.ഡി. എഫ് മദ്യനയത്തെ ഇല്ലാത്ത അഴിമതിയുടെ പേരില്&#x200d; കല്ലെറിഞ്ഞവര്&#x200d; കേരളത്തെ മദ്യത്തില്&#x200d; മുക്കി കൊല്ലാനാണ് ശ്രമിക്കുന്നത്.</p>
<p>വൈജ്ഞാനിക-ആരോഗ്യ-സാമൂഹ്യ മേഖലകളില്&#x200d; വിശ്വോത്തര മാതൃക തീര്&#x200d;ത്ത കേരളത്തിന്റെ യശ്ശസിന് കളങ്കം ചാര്&#x200d;ത്തുന്നതും നവോത്ഥാനങ്ങളില്&#x200d; നിന്ന് തിരിഞ്ഞു നടക്കുന്നതുമായ മദ്യവ്യാപന നയം തിരുന്നത്തുന്നതു വരെ വിട്ടുവീഴ്ചയില്ലെന്നും 11ന് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ താലൂക്ക് എക്‌സൈസ് കേന്ദ്രങ്ങളിലേക്കും മുസ്്‌ലിംലീഗ് മാര്&#x200d;ച്ച് നടത്തുമെന്നും കെ.പി.എ മജീദ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ldf-bar-policy-against-muslim-leag.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഘ് അജണ്ടകള്‍ കേരളത്തില്‍  നടപ്പാക്കാനുള്ള ശ്രമം വിലപ്പോവില്ല: കെ.പി.എ മജീദ്</title>
		<link>https://www.chandrikadaily.com/rss-modi-kpa-majeed-muslim-leag.html</link>
					<comments>https://www.chandrikadaily.com/rss-modi-kpa-majeed-muslim-leag.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 28 Aug 2017 17:40:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KPA Majeee]]></category>
		<category><![CDATA[muslim leag]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=42132</guid>

					<description><![CDATA[പാലക്കാട്: ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന മോദി സര്‍ക്കാരിന്റെ രീതി കേരളത്തിലും നടപ്പാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന്് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പൊലീസിനെ നിര്‍വീര്യമാക്കി കൊണ്ടുള്ള ഈ നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പിക്കും. ആര്‍.എസ്.എസിന്റെ അജണ്ടകള്‍ക്ക് കീഴൊതുങ്ങിയ പിണറായി വിജയന്റെ പൊലീസ് ന്യൂനപക്ഷ വിഭാഗങ്ങളെ അകാരണമായി വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഘ്പരിവാര്‍-പൊലീസ് കൂട്ടുകെട്ടിനെതിരെ മുസ്്‌ലിംലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സംരക്ഷണ പോരാട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം പാലക്കാട്ട് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>പാലക്കാട്: ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ ഭീതിയുടെ മുള്&#x200d;മുനയില്&#x200d; നിര്&#x200d;ത്തി ഫാസിസ്റ്റ് നയങ്ങള്&#x200d; അടിച്ചേല്&#x200d;പ്പിക്കുന്ന മോദി സര്&#x200d;ക്കാരിന്റെ രീതി കേരളത്തിലും നടപ്പാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന്് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്. പൊലീസിനെ നിര്&#x200d;വീര്യമാക്കി കൊണ്ടുള്ള ഈ നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്തുതോല്&#x200d;പിക്കും. ആര്&#x200d;.എസ്.എസിന്റെ അജണ്ടകള്&#x200d;ക്ക് കീഴൊതുങ്ങിയ പിണറായി വിജയന്റെ പൊലീസ് ന്യൂനപക്ഷ വിഭാഗങ്ങളെ അകാരണമായി വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സംഘ്പരിവാര്&#x200d;-പൊലീസ് കൂട്ടുകെട്ടിനെതിരെ മുസ്്‌ലിംലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സംരക്ഷണ പോരാട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം പാലക്കാട്ട് നിര്&#x200d;വ്വഹിച്ച് സംസാരിക്കുകയായിരുന്നു. മുസ്്‌ലിംലീഗ് ജില്ലാ സീനിയര്&#x200d; വൈസ് പ്രസിഡന്റ് എം.എം ഹമീദ് അധ്യക്ഷത വഹിച്ചു.</p>
<p>ജില്ലാ ജനറല്&#x200d; സെക്രട്ടറി മരക്കാര്&#x200d; മാരായമംഗലം സ്വാഗതം പറഞ്ഞു. യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി മുഖ്യപ്രഭാഷണം നിര്&#x200d;വഹിച്ചു. സി.എ.എം.എ കരീം, പി.എ തങ്ങള്&#x200d;,റഷീദ് ആലായന്&#x200d;, പൊന്&#x200d;പാറ കോയക്കുട്ടി, സി.എ സാജിത്ത്, ഗഫൂര്&#x200d; കോല്&#x200d;ക്കളത്തില്&#x200d; പ്രസംഗിച്ചു.</p>
<p>ജില്ലാ ഭാരവാഹികളായ എന്&#x200d;.ഹംസ, യു.ഹൈദ്രോസ്, പി.ടി മുഹമ്മദ് മാസ്റ്റര്&#x200d;, എം.എ ജബ്ബാര്&#x200d; മാസ്റ്റര്&#x200d;, അബ്ദുല്&#x200d;റഹീം അയിലൂര്&#x200d;, അഡ്വ.ടി.എ സിദ്ദീഖ്, കെ.ടി.എ ജബ്ബാര്&#x200d;, പി.ഇ.എ സലാം, എം.എസ് നാസര്&#x200d;, എം.എസ് അലവി നേതൃത്വം നല്&#x200d;കി. പോഷകസംഘനാ നേതാക്കളായ ഷമീര്&#x200d; പഴേരി, എം.ബീരാന്&#x200d;ഹാജി, കെ.വി മുസ്തഫ, എം.മമ്മദ് ഹാജി, കെ.ടി.എ ലത്തീഫ് സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rss-modi-kpa-majeed-muslim-leag.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഝാര്‍ഖണ്ഡില്‍ മുസ്‌ലിംലീഗ് ജീവകാര്യണ്യ പദ്ധതികള്‍ നാടിനു സമര്‍പിച്ചു</title>
		<link>https://www.chandrikadaily.com/muslim-leag.html</link>
					<comments>https://www.chandrikadaily.com/muslim-leag.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 06 Aug 2017 18:26:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[muslim leag]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39155</guid>

					<description><![CDATA[കോഴിക്കോട്: ഝാര്‍ഖണ്ടിലെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ മുസ്്‌ലിംലീഗിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വിവിധ ജീവകാരുണ്യപദ്ധതികള്‍ ഉത്സവാന്തരീക്ഷത്തില്‍ നാടിനു സമര്‍പ്പിച്ചു. പദ്ധതി സമര്‍പ്പണത്തോടനുബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ സംസ്ഥാനത്ത് നടത്തിയ ഏകദിന പര്യടനം ഝാര്‍ഖണ്ഡിലെ ന്യൂനപക്ഷ മേഖലകളില്‍ പുതുചരിത്രമെഴുതി. തിങ്ങിനിറഞ്ഞ ജനപങ്കാളിത്തം ഉത്തരേന്ത്യന്‍ ഗ്രാമമേഖലകളില്‍ അലയടിക്കുന്ന ദളിത് പിന്നാക്ക ഏകീകരണത്തിന്റെ ശക്തി വിളിച്ചോതി. ഝാര്‍ഖണ്ഡിലെ ഗിരിഡി, ജംധാര, രാംഗഡ്, ധന്‍ബാദ് ജില്ലകളില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളുടെ ആദ്യഘട്ടമാണ് ഇന്നലെ സമര്‍പ്പിക്കുന്നത്. എട്ട് കുഴല്‍ കിണറുകള്‍ ഝാര്‍ഖണ്ഡിലെ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്ന ഗ്രാമങ്ങള്‍ക്ക് ആശ്വാസമായത്. [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഝാര്&#x200d;ഖണ്ടിലെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്&#x200d; മുസ്്‌ലിംലീഗിന്റെ ആഭിമുഖ്യത്തില്&#x200d; നടപ്പാക്കുന്ന വിവിധ ജീവകാരുണ്യപദ്ധതികള്&#x200d; ഉത്സവാന്തരീക്ഷത്തില്&#x200d; നാടിനു സമര്&#x200d;പ്പിച്ചു. പദ്ധതി സമര്&#x200d;പ്പണത്തോടനുബന്ധിച്ച് പാര്&#x200d;ട്ടി നേതാക്കള്&#x200d; സംസ്ഥാനത്ത് നടത്തിയ ഏകദിന പര്യടനം ഝാര്&#x200d;ഖണ്ഡിലെ ന്യൂനപക്ഷ മേഖലകളില്&#x200d; പുതുചരിത്രമെഴുതി. തിങ്ങിനിറഞ്ഞ ജനപങ്കാളിത്തം ഉത്തരേന്ത്യന്&#x200d; ഗ്രാമമേഖലകളില്&#x200d; അലയടിക്കുന്ന ദളിത് പിന്നാക്ക ഏകീകരണത്തിന്റെ ശക്തി വിളിച്ചോതി.</p>
<p>ഝാര്&#x200d;ഖണ്ഡിലെ ഗിരിഡി, ജംധാര, രാംഗഡ്, ധന്&#x200d;ബാദ് ജില്ലകളില്&#x200d; നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളുടെ ആദ്യഘട്ടമാണ് ഇന്നലെ സമര്&#x200d;പ്പിക്കുന്നത്. എട്ട് കുഴല്&#x200d; കിണറുകള്&#x200d; ഝാര്&#x200d;ഖണ്ഡിലെ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്ന ഗ്രാമങ്ങള്&#x200d;ക്ക് ആശ്വാസമായത്. ഓരോ കുഴല്&#x200d; കിണറും 150 മുതല്&#x200d; 200 വരെ ആളുകളുള്ള കുടുംബങ്ങള്&#x200d;ക്ക് പ്രയോജനകരമാകും.</p>
<p>ഗിരിഡി ജില്ലയിലെ ഫുല്&#x200d;ജറിയ പഞ്ചായത്തിലെ കൊറിയാദ് ഗ്രാമത്തില്&#x200d; നടന്ന ചടങ്ങില്&#x200d; പാര്&#x200d;ട്ടി ദേശീയ നേതാക്കള്&#x200d; സംബന്ധിച്ചു. ദേശീയ ഓര്&#x200d;ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്&#x200d; എംപി ജനങ്ങളെ അഭിസംബോധന ചെയ്തു. ധന്&#x200d;ബാദ് സര്&#x200d;ക്യൂട്ട് ഹൗസില്&#x200d; എത്തിച്ചേര്&#x200d;ന്ന ദേശീയ നേതാക്കള്&#x200d; ഗോ-സംരക്ഷകരാല്&#x200d; പീഢിപ്പിക്കപ്പെട്ടവരെ സന്ദര്&#x200d;ശിച്ചു. ജംധാര ജില്ലയില്&#x200d; വാട്ട്‌സ്ആപ്പില്&#x200d; ബീഫ് വിവാദത്തെ കുറിച്ച് പോസ്റ്റ് ചെയ്തതിനെ തുടര്&#x200d;ന്ന് ചോദ്യം ചെയ്യലിനിടെ പൊലീസ് സ്‌റ്റേഷനില്&#x200d; ക്രൂരമായി കൊലചെയ്യപ്പെട്ട 22 വയസ്സ് പ്രായമുള്ള മിന്&#x200d;ഹാജ് അന്&#x200d;സാരിയുടെ വീട്ടില്&#x200d; നടത്തിയ സന്ദര്&#x200d;ശനം കുടുംബത്തിന് ആശ്വാസവും പ്രദേശത്തെ ന്യൂനപക്ഷ കൂട്ടായ്മക്ക് പുത്തനുണര്&#x200d;വുമായി.</p>
<p>പച്‌മോറിയ ഗ്രാമത്തില്&#x200d; മുസ്‌ലിം ലീഗിന് സ്‌കൂള്&#x200d; നിര്&#x200d;മ്മിക്കാനായി ഗ്രാമത്തലവന്&#x200d; സൗജന്യമായി നല്&#x200d;കിയ സ്ഥലം നേതാക്കള്&#x200d; സന്ദര്&#x200d;ശിച്ചു. കര്&#x200d;മായി ഗ്രാമത്തില്&#x200d; മുസ്‌ലിംലീഗ് പ്രതിനിധി സമ്മേളനത്തില്&#x200d; നേതാക്കള്&#x200d; സംസാരിച്ചു.</p>
<p>ജാര്&#x200d;ഖണ്ടില്&#x200d; പുതുതായി രൂപീകരിച്ച 3 ദളിത് ലീഗ്, 1 ആദിവാസി ലീഗ് അടക്കമുള്ള 30 ഓളം വരുന്ന മുസ്‌ലിംലീഗ് ഗ്രാമ കമ്മിറ്റി അംഗങ്ങള്&#x200d; പങ്കെടുത്ത പ്രതിനിധി സമ്മേളനത്തില്&#x200d; നേതാക്കള്&#x200d; സംസാരിച്ചു. കൊരിഡിയിലെ മുസ്‌ലിംലീഗ് ഓഫീസ് നേതാക്കള്&#x200d; സന്ദര്&#x200d;ശിച്ചു. ഉച്ചക്ക് ഗിരിഡി ജില്ലയിലെ പണ്ഡാരിയാ ഗ്രാമത്തില്&#x200d; ഗ്രാമ മുഖ്യന്മാരുടേയും ഗ്രാമപഞ്ചായത്ത് കൗണ്&#x200d;സിലര്&#x200d;മാരുടേയും ഒത്തുചേരല്&#x200d; നടന്നു.</p>
<p>വൈകീട്ട് രാംഗഡ്് ജില്ലയിലെ ഭഡുവ ഗ്രാമത്തില്&#x200d; മുസ്‌ലിംലീഗിന് സ്‌കൂള്&#x200d; നിര്&#x200d;മ്മിക്കാന്&#x200d; വേണ്ടി നാട്ടുകാര്&#x200d; കൈമാറുന്ന സ്ഥലം സന്ദര്&#x200d;ശിച്ചു. തുടര്&#x200d;ന്ന്് ഗിരിഡി ജില്ലയിലെ ബഡ്ഗുണ്ട ഗ്രാമത്തില്&#x200d; കാലങ്ങളായി മസ്ജിദിനായി വഖ്ഫ് ചെയ്ത സ്ഥലത്ത് നിര്&#x200d;മ്മാണപ്രവര്&#x200d;ത്തനങ്ങള്&#x200d; തുടങ്ങുന്നതിനെ കുറിച്ചു ആലോചന നടത്തുന്നതിനായി സന്ദര്&#x200d;ശനം നടത്തി.</p>
<p>മുസഫര്&#x200d;നഗറിലെ മുസ്്‌ലിംലീഗ് ബൈതുര്&#x200d;റഹ്്മ പദ്ധതികള്&#x200d; വിജയകരമായി പൂര്&#x200d;ത്തിയായ ശേഷം ഉത്തരേന്ത്യന്&#x200d; മേഖലകളില്&#x200d; പാര്&#x200d;ട്ടി പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് ലഭിക്കുന്ന സ്വീകാര്യത അഭൂതപൂര്&#x200d;വമാണെന്ന് ഇടി മുഹമ്മദ് ബഷീര്&#x200d; എംപി പറഞ്ഞു.<br />
മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് സാബിര്&#x200d; ഗഫാര്&#x200d;, മുഫ്തി സയ്യിദ്ആലം, മൗലാനാ കൗസര്&#x200d; ഹയാത് ഖാന്&#x200d;, ഇംറാന്&#x200d;, കുടിവെള്ള പദ്ധതികള്&#x200d;ക്ക് സാമ്പത്തിക സഹായം നല്&#x200d;കിയ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികളായ മുഹമ്മദ്‌കോയ, അബ്ദുസ്സലാം, അഹമ്മദ് മൂസ ഖത്തര്&#x200d;, നൗഷാദ്, സിറാജ്, സൈതാലി, അലവി പാലക്കാട് തുടങ്ങിയവര്&#x200d; സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-leag.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
