<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>muslim league &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/muslim-league/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 19 Nov 2025 09:45:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>muslim league &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;സര്‍ക്കാര്‍ പദ്ധതിയുടെ സഹായവിതരണത്തിനുള്ള അപേക്ഷ ഫോറം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത് പരസ്യമായ ചട്ടലംഘനം&#8217;:പി. അബ്ദുല്‍ഹമീദ് എംഎല്‍എ</title>
		<link>https://www.chandrikadaily.com/application-forms-for-government-scheme-assistance-to-homes-during-elections-is-a-blatant-violation-of-the-code-of-conduct-p-abdul-hameed-mla.html</link>
					<comments>https://www.chandrikadaily.com/application-forms-for-government-scheme-assistance-to-homes-during-elections-is-a-blatant-violation-of-the-code-of-conduct-p-abdul-hameed-mla.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 19 Nov 2025 09:41:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[p abdul hameed mla]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364346</guid>

					<description><![CDATA[ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു]]></description>
										<content:encoded><![CDATA[<p>മലപ്പുറം: &#8216;സ്ത്രീ സുരക്ഷാ പദ്ധതി&#8217; എന്ന സംസ്ഥാന സര്&#x200d;ക്കാറിന്റെ പുതിയൊരു പരിപാടിയുടെ സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസുകളിലോ മുനിസിപ്പല്&#x200d; ഓഫീസുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്&#x200d; പോലും ഔദ്യോഗികമായി ലഭിക്കുന്നതിനു മുമ്പ് സിപിഎം പ്രവര്&#x200d;ത്തകന്മാര്&#x200d; മുഴുവന്&#x200d; വീടുകളിലും വിതരണം ചെയ്യുന്ന പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മലപ്പുറം ജില്ലയില്&#x200d; വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്&#x200d; സെക്രട്ടറി പി അബ്ദുല്&#x200d;ഹമീദ് എംഎല്&#x200d;എ പ്രസ്താവിച്ചു.</p>
<p>പഞ്ചായത്ത്, മുന്&#x200d;സിപ്പല്&#x200d; സെക്രട്ടറിമാരാണ് ഈ പദ്ധതിയുടെ അര്&#x200d;ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകള്&#x200d; ക്ഷണിക്കേണ്ടത് എന്ന് സര്&#x200d;ക്കാര്&#x200d; ഉത്തരവില്&#x200d; പറയുന്നുണ്ട്. പക്ഷേ ഒരു പഞ്ചായത്തും മുന്&#x200d;സിപ്പാലിറ്റിയും ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. അവരൊന്നും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഴുവന്&#x200d; വീടുകളിലും നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ അപേക്ഷ ഫോറങ്ങള്&#x200d; വിതരണം ചെയ്യുകയും പൂരിപ്പിച്ച് വാങ്ങിക്കുകയും ചെയ്യുന്ന പ്രവര്&#x200d;ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വോട്ട് തട്ടാനുള്ള തന്ത്രമാണ് വളരെ അടിയന്തരമായി ഈ വിഷയത്തില്&#x200d; ഇടപെട്ട് നഗ്‌നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/application-forms-for-government-scheme-assistance-to-homes-during-elections-is-a-blatant-violation-of-the-code-of-conduct-p-abdul-hameed-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും</title>
		<link>https://www.chandrikadaily.com/supremee-court-to-hear-petitions-against-sir-on-friday.html</link>
					<comments>https://www.chandrikadaily.com/supremee-court-to-hear-petitions-against-sir-on-friday.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 19 Nov 2025 08:53:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election commission]]></category>
		<category><![CDATA[India]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[sir]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364336</guid>

					<description><![CDATA[കേരളത്തിലെ എസ് ഐ ആറിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. മുസ്‌ലിം ലീഗ്, കോണ്‍ഗ്രസും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികളും ഇന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് മുന്‍പാകെ മെന്‍ഷന്‍ ചെയ്തു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യം ഹര്‍ജിക്കാര്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ഇതോടെയാണ് ഹര്‍ജികള്‍ മറ്റന്നാള്‍ പരിഗണിക്കാം എന്ന് അറിയിച്ചത്. കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ അടിയന്തര സ്റ്റേ വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ എസ്‌ഐആര്‍ പ്രക്രിയ നിര്‍ത്തിവച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>കേരളത്തിലെ എസ് ഐ ആറിനെതിരായ ഹര്&#x200d;ജികള്&#x200d; സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. മുസ്‌ലിം ലീഗ്, കോണ്&#x200d;ഗ്രസും മറ്റ് രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; നല്&#x200d;കിയ ഹര്&#x200d;ജികളും ഇന്ന് ചീഫ് ജസ്റ്റിസ് ബി ആര്&#x200d; ഗവായിക്ക് മുന്&#x200d;പാകെ മെന്&#x200d;ഷന്&#x200d; ചെയ്തു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യം ഹര്&#x200d;ജിക്കാര്&#x200d; ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ഇതോടെയാണ് ഹര്&#x200d;ജികള്&#x200d; മറ്റന്നാള്&#x200d; പരിഗണിക്കാം എന്ന് അറിയിച്ചത്.</p>
<p>കേരളത്തിലെ വോട്ടര്&#x200d;പട്ടിക തീവ്ര പരിഷ്‌കരണത്തില്&#x200d; അടിയന്തര സ്റ്റേ വേണമെന്നാണ് ഹര്&#x200d;ജിക്കാരുടെ ആവശ്യം. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തില്&#x200d; എസ്‌ഐആര്&#x200d; പ്രക്രിയ നിര്&#x200d;ത്തിവച്ച സാഹചര്യം പ്രധാന വാദമായി ഉയര്&#x200d;ത്തുമെന്നും മുസ്ലിംലീഗിന് വേണ്ടി ഹാജരായ അഭിഭാഷകന്&#x200d; അഡ്വ. ഹാരിസ് ബീരാന്&#x200d; എം.പി അറിയിച്ചു. കേരളത്തില്&#x200d; blo ആത്മഹത്യ ചെയ്തസംഭവം ഉള്&#x200d;പ്പെടുത്തി ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം ഹര്&#x200d;ജികളും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supremee-court-to-hear-petitions-against-sir-on-friday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്&#8217;: അഡ്വ. ഹാരിസ് ബീരാൻ എംപി</title>
		<link>https://www.chandrikadaily.com/sir-was-brought-in-with-the-aim-of-removing-people-from-the-voter-list-adv-harris-beeran-mp.html</link>
					<comments>https://www.chandrikadaily.com/sir-was-brought-in-with-the-aim-of-removing-people-from-the-voter-list-adv-harris-beeran-mp.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 18 Nov 2025 07:20:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[news]]></category>
		<category><![CDATA[adv haris beeran mp]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364140</guid>

					<description><![CDATA[സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>സമഗ്ര വോട്ടര്&#x200d;പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്&#x200d; എം.പി. കേരളത്തില്&#x200d; ഇപ്പോള്&#x200d; ഒരു മാസത്തിനുള്ളില്&#x200d; മൂന്ന് തവണ ഒരു ബിഎല്&#x200d;ഒ വീടുകള്&#x200d; കയറിയിറങ്ങണം. ഫോമുകള്&#x200d; പൂരിപ്പിച്ച് വാങ്ങണം. അവര്&#x200d;ക്ക് ടാര്&#x200d;ഗറ്റുകള്&#x200d; കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്&#x200d;പട്ടികയില്&#x200d; നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്&#x200d;പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sir-was-brought-in-with-the-aim-of-removing-people-from-the-voter-list-adv-harris-beeran-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പി.എം.എ സലാം സാഹിബിനെതിരെ വിമർശനം എന്ന തരത്തിൽ ചില മാധ്യമങ്ങൾ നൽകിയ വാർത്ത വസ്‌തുതാ വിരുദ്ധവും ദുരുദ്ദേശപരവുമാണ്&#8217;: പി.കെ ഫിറോസ്‌</title>
		<link>https://www.chandrikadaily.com/1the-news-reported-by-some-media-outlets-as-criticism-of-pma-salam-sahib-is-untrue-and-malicious-pk-firoz.html</link>
					<comments>https://www.chandrikadaily.com/1the-news-reported-by-some-media-outlets-as-criticism-of-pma-salam-sahib-is-untrue-and-malicious-pk-firoz.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 08 Nov 2025 05:56:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PK Firoz]]></category>
		<category><![CDATA[pma salam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362528</guid>

					<description><![CDATA[വാസ്തവ വിരുദ്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങൾ പിൻമാറണമെന്നഭ്യർത്ഥിക്കുന്നു]]></description>
										<content:encoded><![CDATA[<p>ഇന്നലെ (07.11.2025) ചേർന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ മുസ്ല‌ിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സാഹിബിനെതിരെ വിമർശനം എന്ന തരത്തിൽ ചില മാധ്യമങ്ങൾ നൽകിയ വാർത്ത വസ്‌തുതാ വിരുദ്ധവും ദുരുദ്ദേശപരവുമാണ്.</p>
<p><img loading="lazy" class="alignnone size-full wp-image-362536" src="https://cdn-1.chandrikadaily.com/wp-contents/uploads/2025/11/Untitled-1-50.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2025/11/Untitled-1-50.jpg 800w, https://www.chandrikadaily.com/wp-content/uploads/2025/11/Untitled-1-50-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2025/11/Untitled-1-50-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p>പാർട്ടി ജനറൽ സെക്രട്ടറിക്കെതിരായി അത്തരത്തിൽ യാതൊരു ചർച്ചയും യോഗത്തിൽ ഉണ്ടായിട്ടില്ല. വാസ്തവ വിരുദ്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങൾ പിൻമാറണമെന്നഭ്യർത്ഥിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-news-reported-by-some-media-outlets-as-criticism-of-pma-salam-sahib-is-untrue-and-malicious-pk-firoz.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അന്തിമ അവസരം ഉപയോഗപ്പെടുത്തുക: മുസ്‌ലിം ലീഗ്‌</title>
		<link>https://www.chandrikadaily.com/local-elections-use-the-last-opportunity-to-add-your-name-to-the-voter-list-muslim-league.html</link>
					<comments>https://www.chandrikadaily.com/local-elections-use-the-last-opportunity-to-add-your-name-to-the-voter-list-muslim-league.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 03 Nov 2025 15:36:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[voters list]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361758</guid>

					<description><![CDATA[തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാളെയും മറ്റന്നാളും (നവംബർ 4,5 ചൊവ്വ, ബുധൻ) വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അന്തിമ അവസരം. അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികൾക്കും പട്ടികയിൽ പേര് ചേർക്കാൻ കഴിയും. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഇല്ലാത്തവർക്കാണ് വോട്ട് ചേർക്കാൻ അവസരം ലഭിക്കുക. സപ്ലിമെന്ററി പട്ടിക ഈ മാസം 14ന് പ്രസിദ്ധീകരിക്കും. സ്ഥാനമാറ്റത്തിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ നൽകാം.]]></description>
										<content:encoded><![CDATA[<p>തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാളെയും മറ്റന്നാളും (നവംബർ 4,5 ചൊവ്വ, ബുധൻ) വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അന്തിമ അവസരം. അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികൾക്കും പട്ടികയിൽ പേര് ചേർക്കാൻ കഴിയും. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഇല്ലാത്തവർക്കാണ് വോട്ട് ചേർക്കാൻ അവസരം ലഭിക്കുക. സപ്ലിമെന്ററി പട്ടിക ഈ മാസം 14ന് പ്രസിദ്ധീകരിക്കും. സ്ഥാനമാറ്റത്തിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ നൽകാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/local-elections-use-the-last-opportunity-to-add-your-name-to-the-voter-list-muslim-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫ്രഷ് കട്ട് സമരത്തിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടാന്‍ അനുവദിക്കില്ല: പിഎംഎ സലാം</title>
		<link>https://www.chandrikadaily.com/we-will-not-allow-innocent-people-to-be-hunted-in-the-name-of-the-fresh-cut-strike-pma-salam.html</link>
					<comments>https://www.chandrikadaily.com/we-will-not-allow-innocent-people-to-be-hunted-in-the-name-of-the-fresh-cut-strike-pma-salam.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 29 Oct 2025 18:09:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fresh cut]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pma salam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361025</guid>

					<description><![CDATA[ജനജീവിതം ദുസ്സഹമാക്കിയ ഫ്രഷ് കട്ട് കോഴി, അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ സമരം ചെയ്തവരെ വേട്ടയാടുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഇവിടെ സമാധാനഭംഗം സൃഷ്ടിക്കുന്നത് പോലീസാണ്. രാവും പകലുമില്ലാതെ വീടുകൾ കയറി സ്ത്രീകളെയും കുട്ടികളെയും വരെ ഭീഷണിപ്പെടുത്തുകയും അന്യായമായി കേസെടുക്കുകയുമാണ്. നാല് പഞ്ചായത്ത് പരിധിയിലെ ആയിരങ്ങളുടെ ജീവിക്കാനുള്ള സഹന സമരത്തെയാണ് പോലീസിനെ ഉപയോഗിച്ച് സർക്കാർ നേരിടുന്നത്. ശുദ്ധവായു [&#8230;]]]></description>
										<content:encoded><![CDATA[<p>ജനജീവിതം ദുസ്സഹമാക്കിയ ഫ്രഷ് കട്ട് കോഴി, അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ സമരം ചെയ്തവരെ വേട്ടയാടുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഇവിടെ സമാധാനഭംഗം സൃഷ്ടിക്കുന്നത് പോലീസാണ്. രാവും പകലുമില്ലാതെ വീടുകൾ കയറി സ്ത്രീകളെയും കുട്ടികളെയും വരെ ഭീഷണിപ്പെടുത്തുകയും അന്യായമായി കേസെടുക്കുകയുമാണ്. നാല് പഞ്ചായത്ത് പരിധിയിലെ ആയിരങ്ങളുടെ ജീവിക്കാനുള്ള സഹന സമരത്തെയാണ് പോലീസിനെ ഉപയോഗിച്ച് സർക്കാർ നേരിടുന്നത്. ശുദ്ധവായു ശ്വസിച്ച് ജീവിക്കാനുള്ള ഒരു പൗരന്റെ അടിസ്ഥാന അവകാശത്തിന് വേണ്ടിയാണ് സമരം.</p>
<p>ന്യായത്തിന് വേണ്ടി സമരം ചെയ്തവർ പ്രതികളും ജനങ്ങളുടെ ജീവിതം വെച്ച് പന്താടുന്നവർ വാദികളുമായത് ആശ്ചര്യജനകമാണ്. നീതിക്കും ന്യായത്തിനും വേണ്ടി നിലകൊള്ളേണ്ട പോലീസ് തന്നെ ജനങ്ങൾക്കെതിരെ തിരിഞ്ഞ കാഴ്ചയാണ് പ്രദേശത്ത് കണ്ടത്. സമരത്തിനിടെ കുഴപ്പമുണ്ടാക്കിയവരെക്കുറിച്ച് അന്വേഷിക്കുന്നതിന് പകരം നിരപരാധികളെ വേട്ടയാടുകയാണ്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. ദിനേന നടന്നുവരുന്ന പോലീസ് അതിക്രമങ്ങളെക്കുറിച്ച് പ്രദേശവാസികൾ വിശദീകരിച്ചു. നാട്ടുകാർക്ക് എല്ലാ സഹായവും നൽകാൻ മുസ്ലിംലീഗും യു.ഡി.എഫും മുൻപന്തിയിലുണ്ടാകുമെന്ന് പി.എം.എ സലാം ഉറപ്പ് നൽകി.</p>
<p>നാല് പഞ്ചായത്തുകളിലെ കൂടത്തായി, അമ്പലമുക്ക്, പുറായിൽ, പുവ്വോട്, കരിമ്പാല കുന്ന് തുടങ്ങിയ ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ദുരിതബാധിത മേഖലകൾ അദ്ദേഹം സന്ദർശിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റർ, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി. എം ഉമ്മർ മാസ്റ്റർ, സൈനുൽ ആബിദീൻ തങ്ങൾ, ടി. കെ മുഹമ്മദ് മാസ്റ്റർ,കെ. വി മുഹമ്മദ്, എൻ. സി ഹുസൈൻ മാസ്റ്റർ,യു.കെ ഹുസൈൻ,പി.സി മുഹമ്മദ്, പി.എസ് മുഹമ്മദലി,പി.ടി മുഹമ്മദ് ബാപ്പു, സി. കെ കാസിം,കഹാർ, പി.വി സ്വാദിഖ്, ജെ. ടി അബ്ദുറഹിമാൻ മാസ്റ്റർ,എ.പി ഹംസ,എം നസീഫ്,എ കെ അബ്ബാസ്,ഷൗക്കത്ത് നോനി, മുനവ്വർ സാദത്ത്, എംടി അയ്യൂബ് ഖാൻ, എ പി സമദ് തുടങ്ങിയവർ സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/we-will-not-allow-innocent-people-to-be-hunted-in-the-name-of-the-fresh-cut-strike-pma-salam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടര്‍ പട്ടിക: അപ്പീലുകള്‍ പ്രഹസനമാക്കുന്നു, ക്രമക്കേട് പരിഹരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമാകിച്ച: മുസ്‌ലിം ലീഗ്‌</title>
		<link>https://www.chandrikadaily.com/voter-list-appeals-are-being-made-a-farce-if-irregularities-are-not-resolved-the-election-will-be-made-fair-muslim-league.html</link>
					<comments>https://www.chandrikadaily.com/voter-list-appeals-are-being-made-a-farce-if-irregularities-are-not-resolved-the-election-will-be-made-fair-muslim-league.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 29 Oct 2025 17:55:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[voters list]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361023</guid>

					<description><![CDATA[സംസ്ഥാന വ്യാപകമായി വോട്ടർപട്ടിക അട്ടിമറിക്കപ്പെട്ടുവെന്നും അപ്പീലുകൾ പ്രഹസനമായി മാറുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ മുസ്ലിംലീഗ് പ്രതിനിധി പി കെ ഷറഫുദ്ദീൻ കുറ്റപ്പെടുത്തി. വാർഡ് വിഭജനത്തിൽ തുടങ്ങിയ അട്ടിമറി വോട്ടർ പട്ടിക പരിഷ്‌കരണത്തിലും തുടരുകയാണ്. പല തദ്ദേശസ്ഥാപന സെക്രട്ടറിമാരും ഒരു രാഷ്ട്രീയ പാർട്ടിയുടെ ജീവനക്കാർ എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ഇവരെ അതിൽ നിന്നും മോചിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കീഴിലേക്ക് കൊണ്ടുവരണം. ഗൗരവമുള്ള പരാതികളിൽ പോലും നടപടി സ്വീകരിക്കുന്നില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം. വോട്ടർ പട്ടിക [&#8230;]]]></description>
										<content:encoded><![CDATA[<p>സംസ്ഥാന വ്യാപകമായി വോട്ടർപട്ടിക അട്ടിമറിക്കപ്പെട്ടുവെന്നും അപ്പീലുകൾ പ്രഹസനമായി മാറുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ മുസ്ലിംലീഗ് പ്രതിനിധി പി കെ ഷറഫുദ്ദീൻ കുറ്റപ്പെടുത്തി. വാർഡ് വിഭജനത്തിൽ തുടങ്ങിയ അട്ടിമറി വോട്ടർ പട്ടിക പരിഷ്‌കരണത്തിലും തുടരുകയാണ്. പല തദ്ദേശസ്ഥാപന സെക്രട്ടറിമാരും ഒരു രാഷ്ട്രീയ പാർട്ടിയുടെ ജീവനക്കാർ എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ഇവരെ അതിൽ നിന്നും മോചിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കീഴിലേക്ക് കൊണ്ടുവരണം. ഗൗരവമുള്ള പരാതികളിൽ പോലും നടപടി സ്വീകരിക്കുന്നില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം. വോട്ടർ പട്ടിക ചോർത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ ക്രമക്കേടുകൾ ആവർത്തിക്കില്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>ഒന്നാം ഘട്ടത്തിലെ പരാതി പരിഹരിക്കാനാണ് വീണ്ടും അവസരം നൽകിയത്. എന്നാൽ ഇത് പരാതി വർദ്ധിപ്പിക്കുകയാണ് ചെയ്തത്. വോട്ടർമാരെ കൂട്ടത്തോടെ വാർഡ് മാറ്റുന്നതും വെട്ടി നീക്കുന്നതും സംബന്ധിച്ച പരാതി വ്യാപകമാണ്. അപേക്ഷകളിൽ കൈക്കൊണ്ട തീരുമാനം സംബന്ധിച്ച് രേഖാമൂലം അപേക്ഷകന് വിവരം നൽകണമെന്ന കമ്മീഷന്റെ നിർദ്ദേശം പാലിക്കപ്പെടാത്തതും ബൾക്ക് ട്രാൻസ്‌പോസിഷന് സെക്രട്ടറിമാർക്ക് നൽകിയ അധികാരവുമാണ് അട്ടിമറിക്ക് പ്രധാന കാരണം. ഹിയറിങ് രജിസ്റ്റർ സൂക്ഷിക്കണമെന്ന നിർദ്ദേശവും പാലിക്കപ്പെടുന്നില്ല. അതിനാൽ കൃത്യമായി രേഖകൾ സമർപ്പിച്ച പലരും പട്ടികയിൽ ഉൾപ്പെടാത്ത സ്ഥിതിയുണ്ട്.</p>
<p>പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് സംബന്ധിച്ച് ജോയിൻ ഡയറക്ടർക്ക് നൽകുന്ന അപ്പീലുകൾ പ്രഹസനമാവുകയാണ്. വീഴ്ച വരുത്തിയ സെക്രട്ടറിമാരിൽ നിന്ന് തന്നെ റിപ്പോർട്ട് വാങ്ങി തീർപ്പാക്കുന്ന വിചിത്ര നടപടിയാണ് സ്വീകരിക്കുന്നത്. ബൾക്ക് ട്രാൻസ്ഫറിന് സെക്രട്ടറിമാർക്ക് നൽകിയ അധികാരം പലയിടത്തും ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നോട്ടീസ് പ്രസിദ്ധീകരിച്ച് ആക്ഷേപം സ്വീകരിക്കണമെന്ന കമ്മീഷന്റെ നിർദ്ദേശം കാറ്റിൽ പറത്തിയാണ് സെക്രട്ടറിമാർ രാഷ്ട്രീയ ലക്ഷ്യത്തോടെ വോട്ടുകൾ കൂട്ടത്തോടെ മാറ്റിയത്. കൊടുവള്ളി നഗരസഭയിൽ 30 വാർഡുകളിലായി ആയിരത്തിലേറെ വോട്ടർമാരെയാണ് സെക്രട്ടറി വിവിധ വാർഡുകളിലേക്ക് ക്രമവിരുദ്ധമായി മാറ്റിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/voter-list-appeals-are-being-made-a-farce-if-irregularities-are-not-resolved-the-election-will-be-made-fair-muslim-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മതപ്രബോധനം; കാലികവും പ്രമാണബദ്ധവുമായിരിക്കണം&#8217;:സാദിഖലി തങ്ങൾ</title>
		<link>https://www.chandrikadaily.com/religious-preaching-must-be-up-to-date-and-based-on-scripture-sadiqali-thangal.html</link>
					<comments>https://www.chandrikadaily.com/religious-preaching-must-be-up-to-date-and-based-on-scripture-sadiqali-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 25 Oct 2025 08:52:32 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[damam]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[sadiqali thangal]]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360201</guid>

					<description><![CDATA[ദമ്മാം: മതപ്രബോധനം ഭരണഘടനാപരമായി പൗരാവകാശമാണെന്നും അത് നിർവ്വഹിക്കുവാൻ ഇന്ത്യയിലെ മുഴുവൻ മതങ്ങൾക്കും സ്വാതന്ത്ര്യമുണ്ടെന്നും പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് ദമ്മാം ചാപ്റ്റർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വര സമൂഹത്തിലെ പ്രബോധനരീതികൾ കാലികവും ആധികാരികവും സർവ്വോപരി പ്രമാണബദ്ധവുമായിരിക്കണം. നിരവധി പണ്ഡിത പ്രതിഭകളെ സംഭാവന ചെയ്ത നാടാണ് കേരളം. എന്നാൽ സ്വാതന്ത്രാനന്തരം കേരളത്തിലെ മതവിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും ബിരുദസമ്പാദനത്തിനും ദൂരെ ഉത്തരേന്ത്യയെതന്നെ ആശ്രയിക്കേണ്ട പരിമിതികളുണ്ടായി. ഈ സാഹചര്യത്തത്തിലാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ദമ്മാം: മതപ്രബോധനം ഭരണഘടനാപരമായി പൗരാവകാശമാണെന്നും അത് നിർവ്വഹിക്കുവാൻ ഇന്ത്യയിലെ മുഴുവൻ മതങ്ങൾക്കും സ്വാതന്ത്ര്യമുണ്ടെന്നും പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് ദമ്മാം ചാപ്റ്റർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.<br />
ബഹുസ്വര സമൂഹത്തിലെ പ്രബോധനരീതികൾ കാലികവും ആധികാരികവും സർവ്വോപരി പ്രമാണബദ്ധവുമായിരിക്കണം.</p>
<p>നിരവധി പണ്ഡിത പ്രതിഭകളെ സംഭാവന ചെയ്ത നാടാണ് കേരളം. എന്നാൽ സ്വാതന്ത്രാനന്തരം കേരളത്തിലെ മതവിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും ബിരുദസമ്പാദനത്തിനും ദൂരെ ഉത്തരേന്ത്യയെതന്നെ ആശ്രയിക്കേണ്ട പരിമിതികളുണ്ടായി. ഈ സാഹചര്യത്തത്തിലാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പിറവിയും പുരോഗതിയും പൂർവ്വസൂരികൾ ഏറ്റെടുത്തത്. പിന്നീട് ആത്മീയ രംഗത്ത് മാത്രമല്ല ഭൗതികമായും വിദ്യാഭ്യാസപരമായും സമൂഹത്തെ സമുദ്ധരിക്കാൻ ജാമിഅക്ക് സൗഭാഗ്യമുണ്ടായി.<br />
അതുകൊണ്ടാണ് ഫൈസാബാദിന് ഇത്രമേൽ സ്വീകാര്യത ലഭിച്ചതെന്നും അതിനെ പിന്തുണക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും സാദിഖലി തങ്ങൾ ആഹ്വാനം ചെയ്തു. റോസ് ഗാർഡനിൽ നടന്ന സംഗമത്തിൽ ദമ്മാം ചാപ്റ്റർ പ്രസിഡന്റ് അബ്ദുറഹ്മാൻ അറക്കൽ അധ്യക്ഷത വഹിച്ചു.കിഴക്കൻ പ്രവിശ്യ കെഎംസിസി പ്രസിഡന്റ് മുഹമ്മദ്കുട്ടി കോഡൂർ ഉൽഘടനം ചെയ്തു.</p>
<p>നാഷണൽ കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ,ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്,ചെയർമാൻ ഖാദർ ചെങ്കള,ആലിക്കുട്ടി ഒളവട്ടൂർ,മാലിക് മഖ്ബൂൽ,സിദ്ധീഖ് പാണ്ടികശാല,റഹ്മാൻ കാരയാട്,ടിപി മുഹമ്മദ്,ഖാദർ മാസ്റ്റർ,ഇഖ്ബാൽ ആനമങ്ങാട്, മാഹിൻ വിഴിഞ്ഞം സംബന്ധിച്ചു.<br />
കെപി ഹുസൈൻ സ്വാഗതവും മുജീബ് കുളത്തൂർ നന്ദിയും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/religious-preaching-must-be-up-to-date-and-based-on-scripture-sadiqali-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിരോവസ്ത്രവിലക്ക്: &#8216;ഒരു മുഴം തുണി എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത്, കന്യാസ്ത്രീയുടെ ശിരോവസ്ത്രം പോലെ തന്നെയാണ് പെണ്‍കുട്ടിയുടേതും&#8217;; പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/headscarf-ban-how-can-a-single-inch-of-cloth-be-illegal-a-girls-headscarf-is-just-like-a-nuns-p-k-kunhalikutty.html</link>
					<comments>https://www.chandrikadaily.com/headscarf-ban-how-can-a-single-inch-of-cloth-be-illegal-a-girls-headscarf-is-just-like-a-nuns-p-k-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 18 Oct 2025 05:44:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pk kunjalikutty]]></category>
		<category><![CDATA[school student]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359010</guid>

					<description><![CDATA[പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ഭരിക്കുന്ന സർക്കാർ വിദ്യാർത്ഥിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ശിവൻകുട്ടി വ്യക്തിപരമായി നല്ല പ്രസ്താവന നടത്തി. പക്ഷെ അത് വന്നുപതിച്ചത് ഒരു വിദ്യാര്‍ത്ഥിയുടെ പഠനം മുടങ്ങുന്നതിലാണെന്നും ഇത്തരം വിഭാഗീയ പ്രവര്‍ത്തനം വിജയിക്കാന്‍ പാടില്ലാത്തതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വലിയ അസഹിഷ്ണുതയുടെ ഉദാഹരണമാണ് സ്‌കൂളില്‍ ഉണ്ടായ പ്രശ്‌നം. കേരളത്തിന് അപമാനകരമാണ്. നിയമം മാത്രം നോക്കിയാല്‍ പോരല്ലോ. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നിലപാട് [&#8230;]]]></description>
										<content:encoded><![CDATA[<p>പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്&#x200d; ഭരിക്കുന്ന സർക്കാർ വിദ്യാർത്ഥിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ശിവൻകുട്ടി വ്യക്തിപരമായി നല്ല പ്രസ്താവന നടത്തി. പക്ഷെ അത് വന്നുപതിച്ചത് ഒരു വിദ്യാര്&#x200d;ത്ഥിയുടെ പഠനം മുടങ്ങുന്നതിലാണെന്നും ഇത്തരം വിഭാഗീയ പ്രവര്&#x200d;ത്തനം വിജയിക്കാന്&#x200d; പാടില്ലാത്തതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p>വലിയ അസഹിഷ്ണുതയുടെ ഉദാഹരണമാണ് സ്‌കൂളില്&#x200d; ഉണ്ടായ പ്രശ്‌നം. കേരളത്തിന് അപമാനകരമാണ്. നിയമം മാത്രം നോക്കിയാല്&#x200d; പോരല്ലോ. എല്ലാവരെയും ഉള്&#x200d;ക്കൊള്ളുന്ന നിലപാട് ആണല്ലോ വേണ്ടതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഛത്തീഗ്ഢിലെ കാര്യം നമ്മള്&#x200d; പറയുമ്പോള്&#x200d; നമ്മുടെ സംസ്ഥാനത്ത് ഇങ്ങനെയൊരു ഉദാഹരണം ഉണ്ടായത് നാണക്കേടാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമം നോക്കിയല്ല ഇങ്ങനെയുള്ള വിഷയങ്ങള്&#x200d; പോകുന്നത്. മറിച്ച് ഒരു ഗിവ് ആന്&#x200d;ഡ് ടേക്ക് പോളിസിയില്&#x200d; പോകേണ്ട കാര്യമാണ്.</p>
<p>അത് കൊണ്ട് കാര്യമില്ലല്ലോ. വിദ്യാർത്ഥിയുടെ പഠനം മുടങ്ങിയില്ലേ. ഓപ്പറേഷൻ സക്‌സസ്, പക്ഷെ രോഗി മരിച്ചു അതാണ് അവസ്ഥയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശിരോവസ്ത്രത്തിന്റെ പേരില്&#x200d; വിദ്യാഭ്യാസം മുടങ്ങിയത് അംഗീകരിക്കാന്&#x200d; കഴിയില്ലെന്നും കേരളത്തില്&#x200d; ഒരു കാരണവശാലും സംഭവിക്കാന്&#x200d; പാടില്ലാത്തതാണ് സംഭവിച്ചതെന്നും പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഒരു മുഴം തുണി എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്നും അദ്ദേഹം ചോദിച്ചു. കന്യാസ്ത്രീയുടെ ശിരോവസ്ത്രം പോലെ തന്നെയാണ് പെണ്&#x200d;കുട്ടിയുടേതെന്നും ഇത്തരം വിവാദങ്ങള്&#x200d; അങ്ങേയറ്റം നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/headscarf-ban-how-can-a-single-inch-of-cloth-be-illegal-a-girls-headscarf-is-just-like-a-nuns-p-k-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം യൂത്ത് ലീഗ് ഷാന്‍ എ മില്ലത്തിന് പ്രൗഢ സമാപനം; &#8216;അനീതിക്കെതിരെ പോരാടാന്‍ യുവാക്കള്‍ രാഷ്ട്രീയ ശക്തി നേടണം&#8217;: സാദിഖലി തങ്ങള്‍</title>
		<link>https://www.chandrikadaily.com/muslim-youth-league-shan-a-millat-concludes-with-a-bang-youth-should-gain-political-power-to-fight-against-injustice-sadiqali-thangal.html</link>
					<comments>https://www.chandrikadaily.com/muslim-youth-league-shan-a-millat-concludes-with-a-bang-youth-should-gain-political-power-to-fight-against-injustice-sadiqali-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 15 Oct 2025 05:18:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[panakkad sadiqali shihab thangal]]></category>
		<category><![CDATA[shane millat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358543</guid>

					<description><![CDATA[പ്രതാപങ്ങളുടെ പട്ടണത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ദ്വിദിന പ്രതിനിധി സമ്മേളനം ഷാൻ എ മില്ലത്തിന് പ്രൗഢ സമാപനം. 16 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് രണ്ട് ദിവസത്തെ സമ്മേളനത്തിൽ സംബന്ധിച്ചു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രഗത്ഭ വ്യക്തിത്വങ്ങൾ പ്രതിനിധികളുമായി സംവദിച്ചു. സമ്മേളനം മുസ്ലിംലീഗ് ദേശീയ അഡൈ്വസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. രാജ്യം നേരിടുന്ന അനീതിക്കും അക്രമങ്ങൾക്കുമെതിരെ പോരാടാൻ യുവാക്കൾ രാഷ്ട്രീയ ശക്തി ആർജ്ജിക്കേണ്ടത് അനിവാര്യമാണെന്ന് തങ്ങൾ പറഞ്ഞു. അന്തസ്സിനും നീതിക്കും [&#8230;]]]></description>
										<content:encoded><![CDATA[<p>പ്രതാപങ്ങളുടെ പട്ടണത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ദ്വിദിന പ്രതിനിധി സമ്മേളനം ഷാൻ എ മില്ലത്തിന് പ്രൗഢ സമാപനം. 16 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് രണ്ട് ദിവസത്തെ സമ്മേളനത്തിൽ സംബന്ധിച്ചു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രഗത്ഭ വ്യക്തിത്വങ്ങൾ പ്രതിനിധികളുമായി സംവദിച്ചു. സമ്മേളനം മുസ്ലിംലീഗ് ദേശീയ അഡൈ്വസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. രാജ്യം നേരിടുന്ന അനീതിക്കും അക്രമങ്ങൾക്കുമെതിരെ പോരാടാൻ യുവാക്കൾ രാഷ്ട്രീയ ശക്തി ആർജ്ജിക്കേണ്ടത് അനിവാര്യമാണെന്ന് തങ്ങൾ പറഞ്ഞു.</p>
<p>അന്തസ്സിനും നീതിക്കും വേണ്ടി യുവാക്കൾ അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളണം. ഭരണഘടനാ മൂല്യങ്ങൾ നിലനിർത്തുന്നതിന് യുവാക്കളെ ബോധവൽക്കരിക്കണം. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾ രാജ്യത്ത് വെല്ലുവിളി നേരിടുന്ന സമയമാണ്. ഉത്തർ പ്രദേശിലും അസമിലും നിരവധി പേർ ഭവനരഹിതരായി. ബിഹാറിൽ ലക്ഷക്കണക്കിന് പേരെ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്തു. ചത്തീസ്ഗഡിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെടുകയുണ്ടായി. മണിപ്പൂരിലും ജമ്മുവിലും വ്യത്യസ്തമായ കാരണങ്ങളാൽ സാധാരണക്കാർ വേട്ടയാടപ്പെടുകയാണ്. ഇതെല്ലാം കണ്ട് നിശ്ശബ്ദരായി ഇരിക്കാനാവില്ല. ഭരണഘടനാ സംരക്ഷണത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തണം.- തങ്ങൾ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ഷാൻ എ മില്ലത്ത് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുമെന്നും യുവതലമുറയുടെ ശാക്തീകരണത്തിന് പാർട്ടി എല്ലാ പിന്തുണയും നൽകുമെന്നും തങ്ങൾ വ്യക്തമാക്കി.</p>
<p>പാർലിമെന്റ് അംഗവും പഞ്ചാബ് സംസ്ഥാന കോൺഗ്രസിന്റെ അധ്യക്ഷനുമായ അമരീന്ദർ സിങ് രാജ വാറിങ് മുഖ്യാതിഥിയായി. മുസ്ലിംലീഗ് ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി പ്രസംഗിച്ചു. ദേശീയ ജനറൽ സെക്രട്ടറി ടി.പി അഷ്‌റഫലി സ്വാഗതവും ആഷിക് ചെലവൂർ നന്ദിയും പറഞ്ഞു. ദേശീയ പ്രസിഡന്റ് അഡ്വ. സർഫറാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. സി കെ സുബൈർ, ആസിഫ് അൻസാരി, അഡ്വ. ഫൈസൽ ബാബു, പി കെ ഫിറോസ്, ഡോ.മതീൻ ഖാൻ, അഡ്വ. ഉവൈസ്, ദേശീയ ഭാരവാഹികളായ അഡ്വ. ഷിബു മീരാൻ, സി.കെ ഷാക്കിർ, ആഷിക് ചെലവൂർ, തൗസീഫ് ഹുസൈൻ റിസ, മുഫീദ തെസ്‌നി, സാജിദ് നടുവണ്ണൂർ, അഡ്വ. അസ്ഹറുദ്ദീൻ ചൗധരി, പി.പി അൻവർ സാദത്ത്, നജ്മ തബ്ഷീറ, അഡ്വ. കുമൈൽ അൻസാരി, ആഷിഖ് ഇലാഹി സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-youth-league-shan-a-millat-concludes-with-a-bang-youth-should-gain-political-power-to-fight-against-injustice-sadiqali-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
