muslim personal law board – Chandrika Daily https://www.chandrikadaily.com Fri, 28 Mar 2025 06:07:54 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg muslim personal law board – Chandrika Daily https://www.chandrikadaily.com 32 32 വഖഫ് നിയമ ഭേദഗതി ബിൽ: ജുമാ നമസ്ക്കാരത്തിൽ പങ്കെടുക്കുന്നവർ കറുത്ത റിബൺ ധരിക്കണം; മുസ്‌ലിം വ്യക്തിനിയമ ബോർഡ് https://www.chandrikadaily.com/waqf-act-amendment-bill-participants-in-juma-prayers-to-wear-black-ribbons-muslim-personal-law-board.html https://www.chandrikadaily.com/waqf-act-amendment-bill-participants-in-juma-prayers-to-wear-black-ribbons-muslim-personal-law-board.html#respond Fri, 28 Mar 2025 06:07:54 +0000 https://www.chandrikadaily.com/?p=336141 വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധാഹ്വാനവുമായി മുസ്‌ലിം വ്യക്തിനിയമ ബോർഡ്. ഇന്നത്തെ ജുമാ നമസ്കാരത്തിൽ പങ്കെടുക്കുന്നവർ കറുത്ത റിബൺ ധരിക്കണമെന്ന് ബോർഡ് അഭ്യർത്ഥിച്ചു. റമദാനിലെ അവസാന വെള്ളിയാഴ്ച ബില്ലിനെതിരെ പ്രതിഷേധിക്കാനാണ് അഭ്യർത്ഥന.

ബില്ലിനെ ശക്തമായി എതിർക്കേണ്ടത് രാജ്യത്തെ ഓരോ മുസ്ലീമിന്റെയും ഉത്തരവാദിത്തമാണെന്നും എക്‌സിൽ പങ്കിട്ട ഒരു പോസ്റ്റിൽ എഐഎംപിഎൽബി പറഞ്ഞു. “ദുഃഖത്തിന്റെയും പ്രതിഷേധത്തിന്റെയും നിശബ്ദവും സമാധാനപരവുമായ പ്രകടനമായി ജുമുഅത്തുൽ വിദയിൽ പള്ളിയിലേക്ക് വരുമ്പോൾ കറുത്ത റിബൺ ധരിക്കണമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് എല്ലാ മുസ്ലീങ്ങളോടും അഭ്യർത്ഥിക്കുന്നു,” സംഘടന കത്തിൽ എഴുതി.

“അൽഹംദുലില്ലാഹ്, ഡൽഹിയിലെ ജന്തർ മന്തറിലും പട്നയിലെ ധർണ സ്ഥലിലും മുസ്‌ലിംകള്‍ നടത്തിയ ശക്തമായ പ്രതിഷേധങ്ങൾ കുറഞ്ഞത് ബിജെപിയുടെ സഖ്യകക്ഷികളിൽ ഒരു കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ, 2025 മാർച്ച് 29 ന് വിജയവാഡയിലും ഒരു വലിയ പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുന്നു,”

എഐഎംപിഎൽബി വ്യക്തമാക്കി. മുസ്ലീങ്ങളുടെ പള്ളികൾ, ഈദ്ഗാഹുകൾ, മദ്രസകൾ, ദർഗകൾ, ഖാൻഖാകൾ, ശ്മശാനങ്ങൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവ നഷ്ടപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു ദുഷ്ട ഗൂഢാലോചനയാണ് വഖഫ് നിയമ ഭേദഗതിയെന്നും ബിൽ കുറ്റപ്പെടുത്തുന്നു.

വഖഫ് ഭേദഗതി ബില്ലിനെതിരെ എഐഎംപിഎൽബി നേരത്തെ രാജ്യവ്യാപകമായി ഒരു പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ്, എൻ.സി.പി, എസ്.പി, ആർ.ജെ.ഡി, ഡി.എം.കെ, സിപിഎം തുടങ്ങിയ പ്രതിപക്ഷ പാർട്ടി നേതാക്കളും വിവിധ മുസ്‍ലിം, വിദ്യാർഥി സംഘടനകളും ഈ മാസം ആദ്യം നടന്ന ധർണ്ണയിൽ പങ്കെടുത്തിരുന്നു.

]]>
https://www.chandrikadaily.com/waqf-act-amendment-bill-participants-in-juma-prayers-to-wear-black-ribbons-muslim-personal-law-board.html/feed 0
ശരീഅത്ത്; എല്‍.ഡി.എഫ് സര്‍ക്കാറിന്റെ രഹസ്യ ചട്ടനീക്കം പരസ്യമാക്കി കെ.എന്‍.എ ഖാദര്‍ എം.എല്‍.എ; ഒടുവില്‍ തിരുത്ത് https://www.chandrikadaily.com/kna-khader-mla-against-shareehath-issue.html https://www.chandrikadaily.com/kna-khader-mla-against-shareehath-issue.html#respond Wed, 09 Jan 2019 16:24:15 +0000 http://www.chandrikadaily.com/?p=115722 കോഴിക്കോട്: ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ മുസ്്‌ലിംകള്‍ 50 രൂപയുടെ മുദ്രപേപ്പറില്‍ നൂറു രൂപ നല്‍കി അപേക്ഷിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ തിട്ടൂരം പരസ്യമാക്കിയതോടെ ചട്ടവുമായി കണ്ടംവഴി ഓടി. കേരളത്തിലെ മുസ്്‌ലിംകള്‍ ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ താലൂക്ക് ഓഫീസ് തിണ്ണനിരങ്ങണമെന്ന കമ്മ്യൂണിസ്റ്റ് ദുഷ്ടലാക്കാണ് അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എയുടെ ഇടപെടലോടെ പുറം ലോകമറിഞ്ഞ് ചീറ്റിപ്പോയത്.

കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് കേരളത്തിലെ മുസ്്‌ലിംകളെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നീക്കമാണ് മുളയിലെ നുള്ളിയത്. 1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടിന് വിധേയമായി രൂപീകരിച്ച ശരീഅത്ത് നിയമത്തിന് ചട്ടം രൂപീകരിക്കണമെന്ന ഹൈക്കോടതി വാദത്തെ ദുര്‍വ്യാഖ്യാനം ചെയ്താണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബര്‍ 21ന് ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധികരിച്ചത്. ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ സത്യവാങ്മൂലം നല്‍കി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണമെന്ന ചട്ടം വന്നതോടെ സമുദായത്തിനു അനാവശ്യ കുരുക്കൊരുങ്ങുകയായിരുന്നു.

മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിധിയില്‍ വരുന്നതിന് രേഖകള്‍ക്കായി സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്യൂ നില്‍ക്കേണ്ട ഗതികേടിലായെന്നു മാത്രമല്ല, മുസ്്‌ലിമാണെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയുമായി. തൊണ്ണൂറ് ലക്ഷം വരുന്ന മുസ്‌ലിം സമൂഹത്തെ അവഹേളിക്കുന്ന പുതിയ വിജ്ഞാപനത്തിന്റെ അധാര്‍മ്മികതയും നിയമ വിരുദ്ധതയും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ് ഏഴിനാണ് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, മുഖ്യമന്ത്രിക്കും നിയമ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയത്. ശരീഅത്ത് വേണ്ടാത്തവര്‍ക്ക് വിസമ്മത പത്രം എന്ന രീതിയിലേക്ക് ചട്ടം മാറ്റണമെന്ന അദ്ദേഹത്തിന്റെ ആവശ്യമാണ് സര്‍ക്കാര്‍ ഫലത്തില്‍ അംഗീകരിച്ചത്.

മുസ്‌ലിമാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം നല്‍കാത്തവര്‍ക്ക് ശരീഅത്ത് നിയമം ബാധകമാകില്ലെന്നതിനാല്‍ വിവാഹം, ഇഷ്ടദാനം, വഖഫ്, അനന്തരാവകാശം തുടങ്ങി ശരീഅത്ത് നിയമം അടിസ്ഥാനമാകുന്ന എല്ലാ കാര്യങ്ങളിലും പുതിയ വിജ്ഞാപനം കുരുക്കാകുമായിരുന്നു. സത്യവാങ്മൂലത്തില്‍ മുസ്‌ലിമാണെന്ന് തെളിയിക്കുന്ന രേഖകള്‍ക്കൊപ്പം ശരീഅത്ത് നിയമപ്രകാരം ഭരിക്കപ്പെടാന്‍ താത്പര്യപ്പെടുന്നെന്ന് സമ്മതപത്രവും ഉള്‍പ്പെടുത്തി. ഇതോടെ നിലവില്‍ മുസ്‌ലിമെന്ന നിലയില്‍ ശരീഅത്ത് നിയമം ബാധകമായവരും അതത് തഹസില്‍ദാര്‍ക്ക്് രേഖകള്‍ സഹിതമുള്ള സത്യവാങ്മൂലം നല്‍കി സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന നിലയിലായി പുതുതായി ഉണ്ടാക്കിയ ചട്ടം.

നൂറുരൂപ ഫീസ് നല്‍കിയതിനൊപ്പം മുസ്‌ലിമാണെന്ന് തെളിയിക്കുന്നതിന് മഹല്ല് കമ്മിറ്റിയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, റവന്യു അധികൃതരില്‍നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ തുടങ്ങിയവയും ഹാജരാക്കേണ്ടിയിരുന്നു. ഒരു മാസത്തിനകം തഹസില്‍ദാര്‍ പരിശോധന നടത്തണം, അര്‍ഹരായവര്‍ക്ക് 45 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണം. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് 50 രൂപ മുദ്രപത്രത്തില്‍ രേഖപ്പെടുത്തി നല്‍കും. തഹസില്‍ദാര്‍ അപേക്ഷ നിരസിക്കുകയാണെങ്കില്‍ അപേക്ഷകനെ നേരിലോ രേഖാമൂലമോ കേള്‍ക്കണം. അപേക്ഷ നിരസിച്ചാല്‍ എ.ഡി.എമ്മിനാണ് അപ്പീല്‍ നല്‍കേണ്ടത്. അപ്പീലില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണം തുടങ്ങി വ്യവസ്ഥകളാണ് വിജ്ഞാപനത്തില്‍ പറയുന്നത്. വ്യത്യസ്ത രേഖകള്‍ക്കായി ആളുകള്‍ പരക്കംപായേണ്ട ഗതികേടിനു പുറമെ മഹല്ല് വ്യവസ്ഥയോ മറ്റോ ഇല്ലാത്ത സാഹചര്യങ്ങളില്‍ കഴിയുന്നവരെയും ഈ വിജ്ഞാപനം പ്രതിസന്ധിയിലാക്കുമായിരുന്നു. പുതിയ ചട്ടം വൈകാതെ ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പ് ലഭിച്ചതെന്നും ഉറപ്പ് മുഖവിലക്കെടുത്ത് തുടര്‍ നീക്കങ്ങള്‍ തല്‍ക്കാലം ഒഴിവാക്കുന്നതായും കെ.എന്‍.എ ഖാദര്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/kna-khader-mla-against-shareehath-issue.html/feed 0
അവരവരുടെ വ്യക്തിനിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം എല്ലാ മതവിഭാഗങ്ങള്‍ക്കുമുണ്ട്: ഹാമിദ് അന്‍സാരി https://www.chandrikadaily.com/each-community-has-right-to-practice-its-own-personal-laws.html https://www.chandrikadaily.com/each-community-has-right-to-practice-its-own-personal-laws.html#respond Thu, 12 Jul 2018 15:21:31 +0000 http://www.chandrikadaily.com/?p=94204 ന്യൂഡല്‍ഹി: അവരവരുടെ മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലുള്ള വ്യക്തി നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുണ്ടെന്ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. വാര്‍ത്താ ഏജന്‍സിയായ ഓണ്‍ലൈന്‍ പോര്‍ട്ടിന്റെ അഭിമുഖത്തില്‍ രാജ്യത്ത് ശരീഅത്ത് കോടതികള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ശരീഅത്ത് കോടതികള്‍ സ്ഥാപിക്കാനുള്ള മുസ്്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ നിര്‍ദേശത്തെ അദ്ദേഹം പിന്തുണച്ചു. ജനങ്ങളുടെ സാമൂഹിക ജീവിതവും രാജ്യത്തെ നിയമ സംവിധാനവും തമ്മില്‍ ആശയക്കുഴപ്പങ്ങളുണ്ട്. ഏതൊരു വിഭാഗത്തിനും അവരുടെ വ്യക്തി നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം നമ്മുടെ നിയമം നല്‍കുന്നുണ്ട്. വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, പാരമ്പര്യ സ്വത്തവകാശം തുടങ്ങിയവ ഇന്ത്യയില്‍ വ്യക്തി നിയമങ്ങളുടെ പരിധിയില്‍ വരുന്നതാണ്. ഓരോ സമുദായങ്ങളിലും പെട്ടവര്‍ക്ക് അവരവരുടെ വ്യക്തി നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍അവകാശമുണ്ടെന്നും ഹാമിദ് അന്‍സാരി വ്യക്തമാക്കി.

രാജ്യത്ത് ശരീഅത്ത് കോടതികള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാറിന് പദ്ധതി സമര്‍പ്പിച്ചതായി ആള്‍ ഇന്ത്യ മുസ്്‌ലിം വ്യക്തി നിയമ ബോര്‍ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്‍സാരിയുടെ പ്രതികരണം.

]]>
https://www.chandrikadaily.com/each-community-has-right-to-practice-its-own-personal-laws.html/feed 0
മൗലാനാ സല്‍മാന്‍ നദ്‌വിയെ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പുറത്താക്കി https://www.chandrikadaily.com/aimplb-decides-to-suspend-maulana-salman-nadw.html https://www.chandrikadaily.com/aimplb-decides-to-suspend-maulana-salman-nadw.html#respond Sun, 11 Feb 2018 16:06:06 +0000 http://www.chandrikadaily.com/?p=69473 ഹൈദരാബാദ്: ആള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് അംഗത്വത്തില്‍നിന്ന് മൗലാന സല്‍മാന്‍ നദ്‌വിയെ പുറത്താക്കി. ഹൈദരാബാദില്‍ ചേര്‍ന്ന മുസ്‌ലിം
വ്യക്തിനിയമ ബോര്‍ഡിന്റെ വാര്‍ഷിക യോഗത്തിലാണ് തീരുമാനം. ബാബരി മസ്ജിദ് വിഷയത്തില്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിലാണ് നടപടി.

ആര്‍.എസ്.എസുമായുള്ള സല്‍മാന്‍ നദ്‌വിയുടെ അനുരഞ്ജന ശ്രമങ്ങള്‍ വിവാദമായതിനെതുടര്‍ന്ന് വിഷയം അന്വേഷിക്കുന്നതിന് വ്യക്തി നിയമ ബോര്‍ഡ് നാലംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബോര്‍ഡിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ബാബരി വിഷയത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തത് ഗുരുതമായ വീഴ്ചയാണെന്ന് ബോര്‍ഡ് വിലയിരുത്തി.

അതേസമയം മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡില്‍നിന്ന് താന്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നുവെന്നും അതുകൊണ്ടുതന്നെ പുറത്താക്കല്‍ നടപടി തന്നെ ബാധിക്കുന്നില്ലെന്നും സല്‍മാന്‍ നദ്‌വി പ്രതികരിച്ചു. മുസ്്‌ലിംകളുടേയും ഹിന്ദു മുസ്്‌ലിം സൗഹാര്‍ദ്ദത്തിന്റെയും താല്‍പര്യങ്ങളില്‍നിന്നുകൊണ്ട് മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.

]]>
https://www.chandrikadaily.com/aimplb-decides-to-suspend-maulana-salman-nadw.html/feed 0
‘ബാബരി മസ്ജിദ് അിന്ത്യനാള്‍ വരെ അവിടെത്തന്നെയുണ്ടാകും’ നിലപാടില്‍ പിന്നോട്ടില്ലെന്ന് മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് https://www.chandrikadaily.com/muslim-personal-law-board-on-babari.html https://www.chandrikadaily.com/muslim-personal-law-board-on-babari.html#respond Sat, 10 Feb 2018 04:28:04 +0000 http://www.chandrikadaily.com/?p=69220  

ഹൈദരാബാദ്: ബാബരി മസ്ജിദ് നിലനിന്നിരുന്ന പൂര്‍വ്വ സ്ഥലത്ത് തന്നെ ഇപ്പോഴുമുണ്ടെന്ന് മുസ്ലിം പേര്‍സണല്‍ ലോ ബോര്ഡ് നേതാക്കള്‍. മുന്‍ നിലപാടില്‍ നിന്ന് ബോര്‍ഡിന് യാതൊരു വ്യതിചലനവും ഉണ്ടായിട്ടില്ലെന്നും ഹൈദരാബാദില്‍ നടക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതാക്കള്‍ അവകാശപ്പെട്ടു. ഒരു സ്ഥലത്ത് മസ്ജിദ് നിര്‍മ്മിക്കപ്പെട്ടാല്‍ അന്ത്യനാള്‍ വരെ അവിടെ ദൈവത്തിന്റെ ഭവനമായി തന്നെ നിലനല്‍ക്കും. അതില്‍ യാതൊരു മാറ്റവും സാധിക്കുകയില്ല. ബാബരി മസ്ജിദിന്റെ കാര്യവും അങ്ങവെതന്നെ. നേതാക്കള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഹിന്ദുമതസ്ഥരുമായി പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ നടത്തുന്നതിന് ബോര്‍ഡ് ഒരിക്കലും എതിരു നിന്നിട്ടില്ല. അതേസമയം മുസ്ലിംകളുടെ അന്തസ്സ് അടിയറവു വെച്ചുള്ള പരിഹാരങ്ങളുടെ ലക്ഷ്യമെന്താണെന്നും ബോര്‍ഡ് ചോദിച്ചു. മസ്ജിദ് നിലനിന്നിരുന്ന സ്ഥലം അല്ലാഹുവിന് ആരാധിക്കാന്‍ വേണ്ടി വഖ്ഫ് ചെയ്തതാണ്. അത് മറ്റ് ആരാധനകള്‍ക്ക് വിട്ടു
കൊടുക്കാന്‍ ഒരിക്കലും സാധിക്കുകയില്ല. അത് ഇസ്ലാം കര്‍ശനമായി വിലക്കിയ സംഗതിയാണ്. ബോര്ഡ് നേതാക്കള്‍ വ്യക്തമാക്കി.

എന്നാല്‍ സുപ്രിം കോടതി വിധി സ്വീകരിക്കുമെന്ന് ബോര്‍ഡ് സെക്രട്ടറിയും വാക്താവുമായ സഫ്‌റിയാദ് ജീലാനി ലക്‌നൊവില്‍ വ്യക്തമാക്കി.

50 അംഗ പ്രവര്‍ത്തക സമിതിയില്‍ പേര്‍സണല്‍ ബോര്ഡ് പ്രസിഡണ്ട് റാബീ നദ് വി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മൊലാനാ വാലി നദ്വി റിപ്പോര്‍ട്ട് വായിച്ചു. കടുത്ത സുരക്ഷാ സന്നാഹത്തിലായിരുന്നു ഉവൈസി കോംപ്ലസിനു സമീപത്തെ ഹോട്ടലില്‍ യോഗം ചേര്‍ന്നത്.

]]>
https://www.chandrikadaily.com/muslim-personal-law-board-on-babari.html/feed 0
മുത്വലാഖ് ബില്‍ പിന്‍വലിക്കണമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് https://www.chandrikadaily.com/muthalaq-bill-muslim-personal-law-board.html https://www.chandrikadaily.com/muthalaq-bill-muslim-personal-law-board.html#respond Sun, 24 Dec 2017 16:52:10 +0000 http://www.chandrikadaily.com/?p=61165 ലക്‌നോ: കേന്ദ്ര സര്‍ക്കാറിന്റെ മുത്വലാഖ് ബില്ലിനെ തള്ളി മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. ബില്ലിലെ വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്നും അത് പിന്‍വലിക്കണമെന്നും വ്യക്തി നിയമ ബോര്‍ഡ് ആവശ്യപ്പെട്ടു. മുത്വലാഖ് കുറ്റമാക്കുന്ന ബില്ലിന്റെ രൂപവല്‍ക്കരണത്തില്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും ബില്‍ തയ്യാറാക്കിയത് മുസ്‌ലിം സംഘടനകളുമായോ, നേതാക്കളുമായോ കൂടിയാലോചിക്കാതെയാണെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് വിമര്‍ശിച്ചു.

മുത്വലാഖ് ബില്ല് പാര്‍ലമെ ന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് വ്യക്തിനിയമ ബോര്‍ഡിന്റെ വിമര്‍ശനം. ബില്ലുമായി ബന്ധപ്പെട്ട അതൃപ്തി ബോര്‍ഡ് പ്രസിഡന്റ് പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് എ. ഐ.എം.പി.എല്‍ വക്താവ് സജ്ജാദ് നുഅ്മാനി അറിയിച്ചു. മുത്വലാഖ് ചൊല്ലുന്ന പുരുഷനു മൂന്നുവര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണു കേന്ദ്ര സര്‍ക്കാര്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.

മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നാല്‍ മുത്വലാഖിനു വിധേയമാകുന്ന ഭാര്യയ്ക്കു ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ, നിയമസഹായം തേടുകയോ ചെയ്യാവുന്നതാണ്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്നു ഭാര്യയ്ക്കു കോടതിയോട് ആവശ്യപ്പെടാം.

വിവാഹ മോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും ബില്ലില്‍ പറയുന്നു. വാക്കാലോ എഴുതിയോ എസ്എംഎസ്, വാട്‌സാപ്പ് തുടങ്ങിയ സന്ദേശ സംവിധാനങ്ങളിലൂടെയോ ഉള്ള ഒറ്റത്തവണ മുത്വലാഖ് അസാധുവാകും. ജമ്മു കശ്മീര്‍ ഒഴികെ രാജ്യമെങ്ങും ബാധകമാകുന്നതാണു നിയമം.

]]>
https://www.chandrikadaily.com/muthalaq-bill-muslim-personal-law-board.html/feed 0
നൂറ്റാണ്ടുകളായി മുസ്‌ലിങ്ങള്‍ തുടരുന്ന വിവാഹമോചന രീതി ധാര്‍മികതക്ക് വിരുദ്ധമാകുന്നതെങ്ങനെ :ആള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് https://www.chandrikadaily.com/triple-talaq-a-matter-of-faith-for-1400-years-kapil-sibal-tells-supreme-court.html https://www.chandrikadaily.com/triple-talaq-a-matter-of-faith-for-1400-years-kapil-sibal-tells-supreme-court.html#respond Tue, 16 May 2017 11:59:33 +0000 http://www.chandrikadaily.com/?p=29123 ന്യൂഡല്‍ഹി: 1400 കൊല്ലങ്ങളായി മുസ്ലിങ്ങള്‍ തുടരുന്ന വിവാഹമോചന രീതി ഭരണഘടന ധാര്‍മികതക്ക് വിരുദ്ധമാകുന്നതെങ്ങനെയെന്ന് ആള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണ് എന്നാല്‍ മുത്തലാഖ് നല്ല ആചാരമാണെന്ന് പറയാന്‍ സാധിക്കില്ല. ഇതില്‍ മാറ്റം വേണമെന്ന നിലപാടാണുള്ളതെന്നും ബാര്‍ഡ് സുപ്രീം കോടതിയില്‍ അറിയിച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ ബാഹ്യ ഇടപെടല്‍ വേണ്ടെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിനു വേണ്ടി ഹാജരായ മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ബോര്‍ഡിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ സുപ്രീംകോടതിയെ ധരിപ്പിച്ചു. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ പ്രത്യേക അഞ്ചംഗ ഭരണഘടനാബെഞ്ചാണ് മുത്തലാഖ് വിഷയത്തില്‍ വാദം കേള്‍ക്കുന്നത്.

അയോധ്യയിലാണ് രാമന്‍ ജനിച്ചത് എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നതിന് തുല്യമാണ് മുത്തലാഖ്. കഴിഞ്ഞ 1,400 വര്‍ഷങ്ങളായി മുസ്ലിങ്ങള്‍ അനുവര്‍ത്തിച്ചുപോരുന്ന രീതി അനിസ്ലാമികമെന്ന് പറയാന്‍ നമ്മള്‍ ആരാണ്. അതിനാല്‍തന്നെ മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാപരമായ ധാര്‍മികത പരിശോധിക്കേണ്ട വിഷയം ഇവിടെ ഉദിക്കുന്നില്ലെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ സുപ്രീംകോടതയില്‍ വാദിച്ചു.

മുത്തലാഖ് ഇസ്‌ലാമികമല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെയും ബോര്‍ഡ് ചോദ്യം ചെയ്തു. മറ്റുമതവിഭാഗങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടാത്തിടത്തോളം മുസ്‌ലിം സമുദായത്തിന്റെ വിശ്വാസവും ഇഴകീറി പരിശോധിക്കാന്‍ കഴിയില്ലെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. രാമന്‍ അയോധ്യയിലാണ് ജനിച്ചതെന്ന് ഞാന്‍ കരുതുന്നുണ്ടെങ്കില്‍ അത് വിശ്വാസത്തിന്റെ മാത്രം പ്രശ്‌നമാണ്. ഇതില്‍ ഭരണഘടനാപരമായ ധാര്‍മിക പ്രസക്തമല്ലെന്നും അഞ്ചംഗ ബെഞ്ച് മുമ്പാകെ സിബല്‍ പറഞ്ഞു.
പ്രമുഖ ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, കുര്യന്‍ ജോസഫ്, യു.യു.ലളിത് അബ്ദുല്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചിന് മുന്‍പാകെയാണ് ആള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ വാദം കപില്‍ സിബല്‍ അവതരിപ്പിച്ചത്.

മുസ്‌ലിം വിവാഹം എന്നതു മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള കരാറാണ്. വിവാഹമോചനവും അങ്ങനെതന്നെയാണ്. ഇതിന്റെ ഉദ്ഭവം ഹദീസുമാണ്. വിവാഹവും മോചനവും കരാറാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഇതിലെന്താണ് പ്രശ്‌നമെന്നും കബില്‍ സിബല്‍ ചോദിച്ചു

]]>
https://www.chandrikadaily.com/triple-talaq-a-matter-of-faith-for-1400-years-kapil-sibal-tells-supreme-court.html/feed 0
സര്‍ക്കാര്‍ ഇടപെടേണ്ട; ഒന്നര വര്‍ഷത്തിനുള്ളില്‍ മുത്തലാഖ് നിരോധിക്കും- മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് https://www.chandrikadaily.com/tripletalaq-muslim-personal-law-board.html https://www.chandrikadaily.com/tripletalaq-muslim-personal-law-board.html#respond Tue, 11 Apr 2017 13:16:01 +0000 http://www.chandrikadaily.com/?p=25769 ന്യൂഡല്‍ഹി: ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ച മുത്തലാഖ് 18 മാസത്തിനകം നിരോധിക്കുമെന്ന് മുസ് ലിം വ്യക്തി നിയമ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ ഡോ. സയീദ് സാദിഖ്് വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുത്തലാഖ് നിരോധിക്കേണ്ടതില്ലെന്ന് രാജ്യത്തെ 3.5 കോടി മുസ്‌ലിം സ്ത്രീകള്‍ അഭിപ്രായം രേഖപ്പെടുത്തിയെന്ന് രണ്ട് ദിവസം മുമ്പ് കുറിപ്പിറക്കിയ ബോര്‍ഡാണ് പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യമില്ലെന്ന് തറപ്പിച്ച് പറയുന്ന പ്രസ്താവനയില്‍ മുസ് ലിംകള്‍ തന്നെ പ്രശ്‌നം ചര്‍ച്ച ചെയ്ത് ഒന്നര വര്‍ഷത്തിനുള്ളില്‍ തീരുമാനമുണ്ടാക്കുമെന്ന് പറയുന്നു.

നേരത്തെ, ഒരു കൂട്ടം മുസ് ലിം സ്ത്രീകള്‍ മുത്തലാഖ്, ബഹുഭാര്യത്വം തുടങ്ങിയ രീതികള്‍ക്കെതിരെ പരാതികള്‍ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം മുത്തലാഖ്, ബഹുഭാര്യത്വം വിഷയങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ ലിംഗവിവേചനം നേരിടുന്നുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു.

]]>
https://www.chandrikadaily.com/tripletalaq-muslim-personal-law-board.html/feed 0
പോസ്റ്റ്കാര്‍ഡിലൂടെ മൊഴിചൊല്ലി; ഹൈദരാബാദുകാരന്‍ അറസ്റ്റില്‍ https://www.chandrikadaily.com/hyderabad-muthalaq-postcard.html https://www.chandrikadaily.com/hyderabad-muthalaq-postcard.html#respond Tue, 04 Apr 2017 15:23:13 +0000 http://www.chandrikadaily.com/?p=25055 ഹൈദരാബാദ്: മൂന്ന്് തവണ മൊഴി ചൊല്ലിയെന്ന് പോസ്റ്റ്കാര്‍ഡില്‍ എഴുതി ഭാര്യക്കയച്ച ഹൈദരാബാദുകാരന്‍ അറസ്റ്റില്‍. മൊഴി ചൊല്ലപ്പെട്ട 26കാരി നല്‍കിയ പരാതിന്മേലാണ് 38കാരനായ ഹൈദരാബാദുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചനാക്കുറ്റമാണ് കൗതുകകരമായ അറസ്റ്റില്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

അറസ്റ്റിലായ ഇയാള്‍ കൊതുക് കീടനാശിനി കുടിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഭാര്യയുമായി വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

വിവാഹം കഴിഞ്ഞ് എട്ടാം ദിവസം തന്നെ മൂന്ന് മൊഴിയും ചൊല്ലിയെന്നെഴുതി പോസ്റ്റ്കാര്‍ഡ് അയക്കുകയായിരുന്നു എന്നാണ് ഇയാള്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്.

ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും മൊഴിചൊല്ലിയതുമായ ബന്ധപ്പെട്ട പരാതികള്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരടങ്ങിയ പ്രത്യേക ബഞ്ച് അടുത്തമാസം പരിഗണിക്കാനിരക്കവെയാണ് കൗതുകകരമായ പുതിയ അറസ്റ്റ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

മതവിശ്വാസാവകാശത്തിന് കീഴില്‍ അനുവദിക്കപ്പെടാവുന്നതാണോ മുത്തലാഖ്, ബഹുഭാര്യത്വം തുടങ്ങിയവ എന്ന് അഞ്ചംഗ ഭരണഘടനാ ബഞ്ച് കോടതിയുടെ വേനലവധിക്കാലത്ത് പരിശോധിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുത്തലാഖ്, ബഹുഭാര്യത്വം തുടങ്ങിയവ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ക്കെതിരാണ് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നായിരുന്ന് ഇത്.

മുത്തലാഖ് നിരോധിക്കുക എ്ന്നത് കേന്ദ്രസര്‍ക്കാറിന്റെ സജീവ പരിഗണനയിലുള്ള വിഷയമാണെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍പ്രസാദും മുമ്പ് വ്യക്തമാക്കിയിരുന്നു.
അതേസമയം, മതവിശ്വാസപരമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന നിലപാടാണ് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന് ഈ വിഷയത്തിലുളളത്.

]]>
https://www.chandrikadaily.com/hyderabad-muthalaq-postcard.html/feed 0
‘വ്യക്തിനിയമം അവകാശം’: പേഴ്‌സണല്‍ ലോ ബോര്‍ഡ് സുപ്രീംകോടതിയില്‍ https://www.chandrikadaily.com/muslimpersonal-board-muthalaq.html https://www.chandrikadaily.com/muslimpersonal-board-muthalaq.html#respond Tue, 28 Mar 2017 19:47:08 +0000 http://www.chandrikadaily.com/?p=24437 ന്യൂഡല്‍ഹി: മുത്തലാഖ് മുസ്‌ലിം വ്യക്തിനിയമത്തില്‍പ്പെട്ടതാണെന്നും അതിന് ഭരണഘടനാപരമായ സംരക്ഷണം ഉണ്ടെന്നും അഖിലേന്ത്യാ മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍. വ്യക്തിനിയമങ്ങള്‍ ഭരണഘടനയുടെ ഏതെങ്കിലും വകുപ്പു വെച്ച് പരിശോധിക്കേണ്ടതില്ലെന്നും ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി. മുത്തലാഖ് വിഷയത്തില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബോര്‍ഡ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നേരത്തെ, മാര്‍ച്ച് 30ന് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട വനിതാ സംഘടന, കേന്ദ്ര സര്‍ക്കാര്‍, വ്യക്തിനിയമബോര്‍ഡ്, മുസ്്‌ലിം വനിതാ അവകാശ സംഘടനകള്‍ എന്നിവയോട് കോടതി നിര്‍ദേശിച്ചിരുന്നു. ഈ മാസം 30ന് കേസ് വീണ്ടും പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് ജഗ്ദീഷ് സിങ് ഖേഹാര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

നിലവിലെ ഹര്‍ജികള്‍ പരിഗണിക്കേണ്ടതുണ്ടോ, മുസ്‌ലിം വ്യക്തിനിയമങ്ങള്‍ പരിശോധിക്കുന്നത് ഭരണഘടനയുടെ മൂന്നാം ഭാഗത്തിന്റെ (മൗലികാവകാശം) ലംഘനമല്ലേ, ഏതെങ്കിലും മതനിയമം കോടതി വ്യാഖ്യാനിക്കുന്നത് മതം വ്യാഖ്യാനിക്കുന്നതില്‍ നിന്ന് എതിരായാല്‍ ഏതാണ് ആധികാരികമായി പരിഗണിക്കേണ്ടത്, ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകങ്ങളായ മുത്തലാഖ്, നികാഹ് ഹലാല, ബഹുഭാര്യത്വം തുടങ്ങിയ മുസ്്‌ലിം നിയമങ്ങള്‍ ഹനഫി, ഹന്‍ബലി, ഷാഫിഈ, മാലികി മദ്ഹബുകള്‍ (ഇസ്്‌ലാമിക കര്‍മശാസ്ത്ര ദര്‍ശനങ്ങള്‍) വിശദീകരിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇവ ഇന്ത്യന്‍ ഭരണഘടനയുടെ അധികാരപരിധിയില്‍ വരുന്നതാണോ, പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ള വിഷയങ്ങള്‍ ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ (മതസ്വാതന്ത്ര്യം), 29-ാം വകുപ്പ് (സാംസ്‌കാരികവും വിദ്യാഭ്യാസ പരവുമായ അവകാശം) സംരക്ഷിക്കപ്പെട്ടതല്ലേ എന്നിങ്ങനെ അഞ്ചു ചോദ്യങ്ങളാണ്് മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്.

നേരത്തെ, വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുത്തലാഖും നികാഹ് ഹലാലയും ബഹുഭാര്യത്വവും ഭരണഘടനയുടെ വകുപ്പ് 25 (1)ന്റെ (എല്ലാ വ്യക്തികളെയും തുല്യരായി പരിഗണിക്കാനുള്ള അവകാശം) ലംഘനമല്ലേ? എന്നാണ് കേന്ദ്രസര്‍ക്കാര്‍ ചോദിച്ചിരുന്നത്. ലിംഗസമത്വവും സ്ത്രീയുടെ മഹത്വവും ഉയര്‍ത്തിപ്പിടിക്കണമെന്ന് മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

]]>
https://www.chandrikadaily.com/muslimpersonal-board-muthalaq.html/feed 0