<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Muslim women &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/muslim-women/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 10 Nov 2025 14:08:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Muslim women &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ബുർഖ അഴിച്ചിട്ട് കയറിയാൽ‍ മതി&#8217;; ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ മുസ്‌ലിം യുവതിക്ക് പ്രവേശനം നിഷേധിച്ചെന്ന് പരാതി</title>
		<link>https://www.chandrikadaily.com/just-take-off-your-burqa-and-enter-muslim-woman-denied-entry-to-delhi-government-hospital-alleges-complaint.html</link>
					<comments>https://www.chandrikadaily.com/just-take-off-your-burqa-and-enter-muslim-woman-denied-entry-to-delhi-government-hospital-alleges-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 10 Nov 2025 14:06:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Burkha]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[Muslim women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363007</guid>

					<description><![CDATA[വനിതാ സുരക്ഷാ ജീവനക്കാരാണ് വസ്ത്രംധാരണം കണ്ട് തന്നെ തടഞ്ഞതെന്ന് തബസ്സും ആരോപിച്ചു]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ബുർഖയണിഞ്ഞെത്തിയ മുസ്‌ലിം യുവതിക്ക് ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചെന്ന് പരാതി. ഡൽഹി സ്വദേശിനിയായ തബസ്സുമാണ് ആവശ്യമായ പാസുണ്ടായിട്ടും ഡൽഹി ​ഗുരു തേജ് ബഹാദൂർ സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതെന്ന പരാതിയുമായി രം​ഗത്തെത്തിയത്.</p>
<p>ആശുപത്രിയിൽ പ്രസവിച്ചുകിടക്കുന്ന സഹോദര ഭാര്യയെ കാണാനെത്തിയപ്പോഴായിരുന്നു സംഭവം. തബസ്സും സംഭവം വിവരിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വനിതാ സുരക്ഷാ ജീവനക്കാരാണ് വസ്ത്രംധാരണം കണ്ട് തന്നെ തടഞ്ഞതെന്ന് തബസ്സും ആരോപിച്ചു. ഗേറ്റ് പാസ് കാണിച്ചെങ്കിലും അവർ അവഗണിച്ചു. എന്നാൽ മറ്റുള്ളവരെ അകത്തേക്ക് കടക്കാൻ അനുവദിച്ചു.</p>
<p>&#8216;എന്റെ കൈയിൽ പാസുണ്ടായിരുന്നു. പക്ഷേ എന്നെ രണ്ട് വനിതാ സുരക്ഷാ ജീവനക്കാർ തടഞ്ഞു. ബുർഖയിട്ട് അകത്തേക്ക് പോകാനാവില്ലെന്നും അഴിക്കണമെന്നും അവർ പറഞ്ഞു. ആശുപത്രിയിൽ ബുർഖ അനുവദിനീയമല്ലെന്നും വനിതാ വാർഡിൽ പോലും പോകാനാവില്ലെന്നും അവർ പറഞ്ഞു. എന്ത് നിയമപ്രകാരമാണ് അതെന്ന് ഞാൻ ചോദിച്ചെങ്കിലും വിശദീകരിക്കാൻ അവർ തയാറായില്ല&#8217;- യുവതി പറഞ്ഞു.</p>
<p>&#8216;ഇത് ലജ്ജാകരമാണ്. രോഗികളായ ബന്ധുക്കളെ സന്ദർശിക്കാൻ പോലും വസ്ത്രധാരണത്തിന്റെ പേരിൽ മുസ്‌ലിം യുവതിക്ക് അവസരം നിഷേധിക്കുന്നു&#8217;- തബസ്സുമിന്റെ ബന്ധുക്കളിൽ ഒരാൾ പറ&#x200d;ഞ്ഞു. രാജ്യത്ത് ഇത്തരം സംഭവങ്ങൾ എല്ലാ ദിവസവും നടക്കുന്നുണ്ടെന്നും സാധാരണയായി മാറിയെന്നും ജാമിഅ മില്ലിയ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജിസ്റ്റ് പ്രൊഫ. ഇർഫാൻ അഹമ്മദ് പ്രതികരിച്ചു.</p>
<p>&#8216;ആദ്യം സ്കൂളുകളിലും കോളജുകളിലും ആയിരുന്നു ഇത്തരം വിലക്കുകൾ. ഇപ്പോൾ ആശുപത്രികളിലുമായി. ഇത്തരം പ്രവൃത്തികൾ ന്യൂനപക്ഷങ്ങളെ അത്യാവശ്യ പൊതു ഇടങ്ങളിൽ പോലും സുരക്ഷിതരല്ലെന്ന് തോന്നാൻ പ്രേരിപ്പിക്കുന്നു. ഇത് അസ്വീകാര്യമാണ്&#8217;- അദ്ദേഹം വിശദമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/just-take-off-your-burqa-and-enter-muslim-woman-denied-entry-to-delhi-government-hospital-alleges-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബുർഖ ധരിച്ച സ്ത്രീയെ ബസിൽ കയറ്റില്ലെന്ന് കണ്ടക്റ്റർ; പിന്നാലെ ബസിന്റെ പെർമിറ്റ് റദ്ദാക്കി തമിഴ്‌നാട് സർക്കാർ</title>
		<link>https://www.chandrikadaily.com/conductor-refuses-to-let-woman-wearing-burqa-board-bus-tamil-nadu-government-cancels-buss-permit.html</link>
					<comments>https://www.chandrikadaily.com/conductor-refuses-to-let-woman-wearing-burqa-board-bus-tamil-nadu-government-cancels-buss-permit.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 19 Sep 2025 10:55:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bus conductor]]></category>
		<category><![CDATA[Muslim women]]></category>
		<category><![CDATA[news]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354920</guid>

					<description><![CDATA[തമിഴ്‌നാട് തിരുച്ചെന്തൂരിൽ ആണ് തൂത്തുക്കുടിയിൽ നിന്ന് കായൽപട്ടണത്തേക്ക് പോവുകയായിരുന്ന ബുർഖ ധരിച്ച മുസ്‌ലിം സ്ത്രീയെ കണ്ടക്ടർ തടഞ്ഞത്. സംഭവത്തിന്റെ വീഡിയോ വൈറൽ ആയതിന് പിന്നാലെ ബസ് ഓപ്പറേറ്ററുടെ പെർമിറ്റും കണ്ടക്ടറുടെ ലൈസൻസും തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോപ്പറേഷൻ റദ്ദാക്കി.]]></description>
										<content:encoded><![CDATA[<p>തമിഴ്‌നാട് തിരുച്ചെന്തൂരിൽ ആണ് തൂത്തുക്കുടിയിൽ നിന്ന് കായൽപട്ടണത്തേക്ക് പോവുകയായിരുന്ന ബുർഖ ധരിച്ച മുസ്‌ലിം സ്ത്രീയെ കണ്ടക്ടർ തടഞ്ഞത്. സംഭവത്തിന്റെ വീഡിയോ വൈറൽ ആയതിന് പിന്നാലെ ബസ് ഓപ്പറേറ്ററുടെ പെർമിറ്റും കണ്ടക്ടറുടെ ലൈസൻസും തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോപ്പറേഷൻ റദ്ദാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/conductor-refuses-to-let-woman-wearing-burqa-board-bus-tamil-nadu-government-cancels-buss-permit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്​ലിം സ്​ത്രീകൾക്കെതിരെയുള്ള എഐ വെറുപ്പ്: പിന്നിൽ ബിജെപി സര്&#x200d;ക്കാരുമായി  ബന്ധപ്പെട്ടു നില്&#x200d;ക്കുന്ന വ്യക്തികളും ഗ്രൂപ്പുകളും: നബിയ ഖാൻ</title>
		<link>https://www.chandrikadaily.com/ai-hate-against-muslim-women-individuals-and-groups-linked-to-bjp-government-behind-it-nabiya-khan.html</link>
					<comments>https://www.chandrikadaily.com/ai-hate-against-muslim-women-individuals-and-groups-linked-to-bjp-government-behind-it-nabiya-khan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 11 Mar 2025 10:26:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[artificial inteligence]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Muslim women]]></category>
		<category><![CDATA[nabiya khan]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333496</guid>

					<description><![CDATA[നൂറുകണക്കിന് ഇന്&#x200d;സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളാണ് വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മുസ്‌ലിം സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്&#x200d; എഐയില്&#x200d; നിര്&#x200d;മിച്ച് പ്രചരിപ്പിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആക്ടിവിസ്റ്റും കവയിത്രിയുമായ നബിയ ഖാൻ. തീവ്ര വലതുപക്ഷ സർക്കാരുമായി ബന്ധപ്പെട്ടു നിൽക്കുന്ന വ്യക്തികളും ഗ്രൂപ്പുകളുമാണ് ഇതിന് പിന്നിലെന്നും നബിയ ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.</p>
<p>നൂറുകണക്കിന് ഇന്&#x200d;സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളാണ് വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ഹിജാബ് ധരിച്ച സ്ത്രീകളെ പുരുഷൻമാരോടൊപ്പം അശ്ലീലമായി ചിത്രീകരിച്ചാണ് പ്രചാരണം. ഇതോടൊപ്പം ഭീഷണിപ്പെടുത്തുന്ന അടിക്കുറിപ്പുകളും നൽകുന്നുണ്ട്​. മുമ്പ് സുള്ളി ഡീല്&#x200d;സിന് ഇരയായവർക്കും അശ്ലീല എഐ ചിത്രങ്ങൾ അയക്കുന്നുണ്ട്. ഇത്തരം ചിത്രങ്ങൾ തനിക്കും അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും നബിയ ഖാൻ പറഞ്ഞു. കേവലമൊരു ട്രോളായി ഇതിനെ കാണരുതെന്നും അധികാരികളോട് സത്യം പറയാൻ ധൈര്യപ്പെടുന്ന മുസ്‌ലിം സ്ത്രീകളെ ഭയപ്പെടുത്താനാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ ശ്രമമെന്നും നബിയ ഖാൻ കൂട്ടിച്ചേർത്തു.</p>
<p>പല പേജുകളുടെയും പേരില്&#x200d; തന്നെ &#8216;ഹിജാബി&#8217; എന്ന് ഉപയോഗിക്കുന്നുണ്ട്. കൂടാതെ പോസ്റ്റുകളിലെ ഹാഷ്ടാഗായും ഇത്തരം വാക്കുകള്&#x200d; ഉപയോഗിക്കുന്നു. മുസ്‌ലിം സ്ത്രീവിരുദ്ധ കമന്റുകളും ധാരാളമാണ്. ചിത്രങ്ങൾ കൂടാതെ എഐ ഉപയോഗിച്ച് വിഡിയോകളും നിർമ്മിക്കുന്നുണ്ട്. മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്&#x200d; ശേഖരിച്ച് അവരെ വില്&#x200d;പ്പനക്ക് വെച്ചിരിക്കുന്നു എന്ന പേരില്&#x200d; ഓൺലൈനിൽ അപമാനിച്ച സംഭവമായിരുന്നു &#8216;സുള്ളി ഡീൽസ്​&#8217;. പ്രതിഷേധം ഉയർന്നതിന് തുടർന്ന് ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു‌.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ai-hate-against-muslim-women-individuals-and-groups-linked-to-bjp-government-behind-it-nabiya-khan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖുര്&#x200d;ആനും ഹിജാബും വിതരണം ചെയ്തതിന്റെ പേരില്&#x200d; മൂന്ന് മുസ്‌ലിം സ്ത്രീകളെ അറസ്റ്റ് ചെയ്ത് ശ്രീനഗര്&#x200d; പൊലീസ്‌</title>
		<link>https://www.chandrikadaily.com/srinagar-police-arrested-three-muslim-women-for-distributing-quran-and-hijab.html</link>
					<comments>https://www.chandrikadaily.com/srinagar-police-arrested-three-muslim-women-for-distributing-quran-and-hijab.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Feb 2025 03:31:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hijab]]></category>
		<category><![CDATA[Muslim women]]></category>
		<category><![CDATA[Quran]]></category>
		<category><![CDATA[Srinagar police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331535</guid>

					<description><![CDATA[സംഭവത്തില്&#x200d; പ്രതിഷേധം ഉയര്&#x200d;ന്നതോടെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം സ്ത്രീകളെ വിട്ടയക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ശ്രീനഗറിലെ രാജ്ബാഗ് നഗരത്തില്&#x200d; ഖുര്&#x200d;ആനും ഹിജാബും വിതരണം ചെയ്തതിന് മൂന്ന് മുസ്‌ലിം സ്ത്രീകളെ അറസ്റ്റ് ചെയ്ത് ജമ്മു കശ്മീര്&#x200d; പൊലീസ്. സ്ത്രീകളും കുട്ടികളും ഉള്&#x200d;പ്പെടെയുള്ള പൊതുജനങ്ങള്&#x200d;ക്ക് ഖുര്&#x200d;ആന്&#x200d; പകര്&#x200d;പ്പുകളും ഹിജാബും വിതരണം ചെയ്യുന്നതിനായി ഒരു കൂട്ടം കശ്മീരി സ്ത്രീകള്&#x200d; ആരംഭിച്ച കമ്മ്യൂണിറ്റി സംരംഭത്തിന്റെ ഭാഗമായിട്ടായിരുന്നു സ്ത്രീകള്&#x200d; ഖുര്&#x200d;ആന്&#x200d; വിതരണം ചെയ്തത്.</p>
<p>റമദാന്&#x200d; മാസത്തിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്. പരമ്പരാഗതമായി മുസ്‌ലിംകള്&#x200d; ജീവകാരുണ്യ പ്രവര്&#x200d;ത്തനങ്ങളിലും സമൂഹ സേവന പ്രവര്&#x200d;ത്തനങ്ങളിലും പങ്കെടുക്കുന്ന ഒരു കാലഘട്ടമാണിത്. സ്ത്രീകളെ അറസ്റ്റ് ചെയ്തതിന് വ്യക്തമായ കാരണം പൊലീസ് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്&#x200d; പ്രതിഷേധം ഉയര്&#x200d;ന്നതോടെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം സ്ത്രീകളെ വിട്ടയക്കുകയായിരുന്നു.</p>
<p>സംഭവത്തില്&#x200d; പ്രാദേശിക രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും വ്യാപകമായി പ്രതിഷേധിച്ചു. പോലീസിന്റെ നടപടി മതപരമായ ആവിഷ്‌കാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാരോപിച്ച് സോഷ്യല്&#x200d; മീഡിയ പ്ലാറ്റ്‌ഫോമുകളില്&#x200d; സംഭവം വലിയ ശ്രദ്ധ നേടി.</p>
<p>പി.ഡി.പി നേതാവും പുല്&#x200d;വാമ നിയോജകമണ്ഡലത്തില്&#x200d; നിന്നുള്ള എം.എല്&#x200d;.എയുമായ വഹീദ് പര, പൊലീസ് നടപടിയെ പരസ്യമായി വിമര്&#x200d;ശിക്കുകയും ഖുര്&#x200d;ആന്&#x200d; സമാധാനത്തിലും നീതിയിലും അധിഷ്ഠിതമായ തത്വങ്ങള്&#x200d; പഠിപ്പിക്കുന്നുവെന്ന് പറയുകയും ചെയ്തു.</p>
<p>&#8216;റംസാന് മുന്നോടിയായി വിശുദ്ധ ഖുര്&#x200d;ആന്&#x200d; വിതരണം ചെയ്തതിന് രാജ്ബാഗില്&#x200d; മൂന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്ത് വന്നിട്ടുണ്ട്. ഇത് അനീതിയാണ്, ഖുര്&#x200d;ആന്&#x200d; നീതിയെയും കുറ്റകൃത്യരഹിത സമൂഹത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഈ സ്ത്രീകളെ കോടതികളിലേക്കും പൊലീസ് സ്‌റ്റേഷനുകളിലേക്കും വലിച്ചിഴയ്ക്കരുതെന്ന് ശ്രീനഗര്&#x200d; പൊലീസിനോട് അഭ്യര്&#x200d;ത്ഥിക്കുന്നു,&#8217; അദ്ദേഹം തന്റെ സോഷ്യല്&#x200d; മീഡിയ പോസ്റ്റില്&#x200d; പറഞ്ഞു.</p>
<p>സ്ത്രീകളെ മോചിപ്പിച്ചെന്നും ശേഷം മൂന്ന് പേരും സുരക്ഷിതരാണെന്നും അവരുടെ ഐഡന്റിറ്റിയില്&#x200d; സംശയം തോന്നിയതിനാല്&#x200d; ശ്രീനഗര്&#x200d; പൊലീസ് ചോദ്യം ചെയ്യുകയായിരുന്നെന്നും വഹീദ് പര കൂട്ടിച്ചേര്&#x200d;ത്തു. &#8216;ശ്രീനഗര്&#x200d; പൊലീസ് പരിശോധിച്ചു. മൂന്ന് പെണ്&#x200d;കുട്ടികളും വീട്ടില്&#x200d; സുരക്ഷിതരാണ്. വിശുദ്ധ ഖുര്&#x200d;ആനിന്റെ സന്ദേശം പങ്കിടുന്നതിനിടെ ഐഡന്റിറ്റി സംബന്ധിച്ച ആശങ്കകള്&#x200d; കാരണം അവരെ താത്കാലികമായി ചോദ്യം ചെയ്തു,&#8217; അദ്ദേഹം എഴുതി.</p>
<p>കശ്മീര്&#x200d; താഴ്‌വരയിലുടനീളം വന്&#x200d;തോതിലുള്ള തിരച്ചില്&#x200d; നടത്തി ശ്രീനഗര്&#x200d; പൊലീസ് കശ്മീര്&#x200d; ഇസ്‌ലാമി സംഘടനയുടെ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് 600ലധികം മതഗ്രന്ഥങ്ങള്&#x200d; പിടിച്ചെടുത്തതിന് ദിവസങ്ങള്&#x200d;ക്ക് ശേഷമാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/srinagar-police-arrested-three-muslim-women-for-distributing-quran-and-hijab.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയില്&#x200d; വോട്ട് ചെയ്യാനെത്തിയ മുസ്ലിം യുവതികള്&#x200d;ക്കു നേരെ തോക്ക് ചൂണ്ടി തിരികെ പോകാനാവശ്യപ്പെട്ട് പൊലീസ്</title>
		<link>https://www.chandrikadaily.com/police-pointed-guns-at-muslim-women-who-came-to-vote-in-up-and-asked-them-to-go-back-the-scene.html</link>
					<comments>https://www.chandrikadaily.com/police-pointed-guns-at-muslim-women-who-came-to-vote-in-up-and-asked-them-to-go-back-the-scene.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 20 Nov 2024 17:25:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[Muslim women]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318345</guid>

					<description><![CDATA[സംഭവത്തില്&#x200d; കാണ്&#x200d;പൂരിലെ സിസാമാവു അസംബ്ലി മണ്ഡലത്തില്&#x200d; തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്നവര്&#x200d; ഉള്&#x200d;പ്പെടെ നിരവധി പൊലീസുകാരെ സസ്പെന്&#x200d;ഡ് ചെയ്യാന്&#x200d; കമീഷന്&#x200d; ഉത്തരവിട്ടു.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d; പ്രദേശില്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; വോട്ട് ചെയ്യാനെത്തുന്ന മുസ്ലിം യുവതികള്&#x200d;ക്കു നേരെ തോക്ക് ചൂണ്ടി തിരികെ പോകാനാവശ്യപ്പെട്ട് പൊലീസ്. സംഭവത്തിന്റെ ദൃശ്യം പുറത്ത് വന്നു.</p>
<p>തോക്ക് ചൂണ്ടുന്ന പൊലീസുകാരനോട് &#8216;നിങ്ങള്&#x200d;ക്ക് വെടിവെക്കാനാകില്ല&#8217; എന്ന് മുസ്ലിം സ്ത്രീ പറയുമ്പോള്&#x200d;, &#8216;ഞങ്ങള്&#x200d;ക്ക് ഉത്തരവുണ്ട്&#8217; എന്ന് ആക്രോശിച്ചുകൊണ്ട് പൊലീസുകാരന്&#x200d; അടുത്തേക്ക് നടക്കുന്നതാണ് ദൃശ്യത്തില്&#x200d; ഉള്ളത്. കക്രൗലി സ്റ്റേഷന്&#x200d; ഹൗസ് ഓഫീസര്&#x200d; രാജീവ് ശര്&#x200d;മ്മയാണ് ഈ പൊലീസുകാരനെന്ന് പിന്നീട് തിരിച്ചറിഞ്ഞു.</p>
<p>മുസ്ലിംകളെയും യാദവരെയും ലക്ഷ്യമിട്ട് തടയുകയായിരുന്നുവെന്ന് സമാജ്വാദി പാര്&#x200d;ട്ടി ആരോപിച്ചു. മുന്&#x200d; മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉള്&#x200d;പ്പെടെ പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ നേതാക്കള്&#x200d; സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്&#x200d; പങ്കുവെച്ചു. ഉദ്യോഗസ്ഥരെ സസ്‌പെന്&#x200d;ഡ് ചെയ്യണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.</p>
<p>സംഭവത്തില്&#x200d; കാണ്&#x200d;പൂരിലെ സിസാമാവു അസംബ്ലി മണ്ഡലത്തില്&#x200d; തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്നവര്&#x200d; ഉള്&#x200d;പ്പെടെ നിരവധി പൊലീസുകാരെ സസ്പെന്&#x200d;ഡ് ചെയ്യാന്&#x200d; കമീഷന്&#x200d; ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് സബ് ഇന്&#x200d;സ്‌പെക്ടര്&#x200d;മാരെ സസ്പെന്&#x200d;ഡ് ചെയ്ത കാര്യം കാണ്&#x200d;പൂര്&#x200d; പൊലീസ് അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-pointed-guns-at-muslim-women-who-came-to-vote-in-up-and-asked-them-to-go-back-the-scene.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയ് ശ്രീറാം വിളിക്കാന്&#x200d; വിസമ്മതിച്ചു; മുസ്‌ലിം യുവതിക്ക് മുംബൈ ആശുപത്രിക്ക് പുറത്തെ സൗജന്യ ഭക്ഷണം നിഷേധിച്ചു</title>
		<link>https://www.chandrikadaily.com/jai-sriram-refused-to-call-muslim-woman-denied-free-food-outside-mumbai-hospital.html</link>
					<comments>https://www.chandrikadaily.com/jai-sriram-refused-to-call-muslim-woman-denied-free-food-outside-mumbai-hospital.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 30 Oct 2024 15:59:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[food]]></category>
		<category><![CDATA[jai shree ram]]></category>
		<category><![CDATA[Muslim women]]></category>
		<category><![CDATA[ngo]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315517</guid>

					<description><![CDATA[ജെര്&#x200d;ബായ് വാഡിയ റോഡില്&#x200d; ടാറ്റ ആശുപത്രിക്ക് സമീപം ഒരു എന്&#x200d;ജിഒ ആണ് ഭക്ഷണം വിതരണം ചെയ്തത്.]]></description>
										<content:encoded><![CDATA[<p>ജയ് ശ്രീറാം വിളിക്കാന്&#x200d; വിസമ്മതിച്ച മുസ്‌ലിം യുവതിക്ക് മുംബൈ ആശുപത്രിക്ക് പുറത്തെ സൗജന്യ ഭക്ഷണം നിഷേധിച്ചു. മുംബൈയിലെ ടാറ്റാ ആശുപത്രിക്ക് പുറത്ത് രോഗികള്&#x200d;ക്കും അവരുടെ ബന്ധുക്കള്&#x200d;ക്കും വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണമാണ് നിഷേധിച്ചത്. ഭക്ഷണം വിതരണം ചെയ്യുന്ന ആളാണ് യുവതിയോട് ജയ് ശ്രീറാം വിളിക്കാന്&#x200d; ആവശ്യപ്പെട്ടത്. എന്നാല്&#x200d; അവര്&#x200d; വിസമ്മതിക്കുകയായിരുന്നു.</p>
<p>സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്&#x200d; വൈറലായിട്ടുണ്ട.</p>
<p>ജെര്&#x200d;ബായ് വാഡിയ റോഡില്&#x200d; ടാറ്റ ആശുപത്രിക്ക് സമീപം ഒരു എന്&#x200d;ജിഒ ആണ് ഭക്ഷണം വിതരണം ചെയ്തത്.</p>
<p>സൗജന്യ ഭക്ഷണത്തിനായി മുസ്‌ലിം യുവതിയും വരിയില്&#x200d; നില്&#x200d;ക്കുകയായിരുന്നു. ഭക്ഷണം വിതരണം ചെയ്യുന്നയാള്&#x200d; യുവതിയെ കണ്ടതും ക്യൂവില്&#x200d; നിന്ന് പോകാന്&#x200d; ആവശ്യപ്പെട്ടു. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് യുവതി ആദ്യം &#8216;ജയ് ശ്രീറാം&#8217; എന്ന് വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്&#x200d; യുവതി വിസമ്മതിച്ചപ്പോള്&#x200d;, ഹിന്ദുത്വ മുദ്രാവാക്യം പറഞ്ഞില്ലെങ്കില്&#x200d; ഭക്ഷണം ലഭിക്കില്ലെന്ന് അയാള്&#x200d; പറഞ്ഞു.</p>
<p>രാമന്&#x200d; എന്ന് വിളിക്കാത്തവര്&#x200d; ഭക്ഷണത്തിനായി വരി നില്&#x200d;ക്കരുതെന്നും അയാള്&#x200d; പറഞ്ഞു. പിന്നാലെ യുവതിയോട് അവിടുന്നു പോകാനും ഇല്ലെങ്കില്&#x200d; ചവിട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.</p>
<p>സംഭവത്തെക്കുറിച്ച് ലോക്കല്&#x200d; പോലീസിനെ അറിയിച്ചെങ്കിലും വിതരണക്കാര്&#x200d;ക്കെതിരെ നടപടിയുണ്ടായില്ല.</p>
<p>എന്&#x200d;.ജി.ഒയുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്&#x200d; വ്യാപക വിമര്&#x200d;ശനമാണ് ഉയരുന്നത്. ഭക്ഷണ വിതരണക്കാരുടെ പെരുമാറ്റത്തെ രൂക്ഷമായി വിമര്&#x200d;ശിച്ച് പലരും രംഗത്തെത്തി.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jai-sriram-refused-to-call-muslim-woman-denied-free-food-outside-mumbai-hospital.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തട്ടമിടൽ: സി.പി.എം നേതാവ് അനിൽകുമാർ പറഞ്ഞത് രഹസ്യഅജണ്ട: കെ.എം. ഷാജി</title>
		<link>https://www.chandrikadaily.com/tattamithil-cpm-leader-anil-kumar-said-secret-agenda-k-m-shaji.html</link>
					<comments>https://www.chandrikadaily.com/tattamithil-cpm-leader-anil-kumar-said-secret-agenda-k-m-shaji.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 02 Oct 2023 14:48:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[km shaji]]></category>
		<category><![CDATA[Muslim women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277371</guid>

					<description><![CDATA[മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളുടെ തലയിലെ തട്ടം മാറ്റാനായി എന്നതാണ് സി.പി. എമ്മിൻ്റെ നേട്ടങ്ങളിൽ ഒന്നായി അനിൽ കുമാർ പറയുന്നത്]]></description>
										<content:encoded><![CDATA[<p>തട്ടമിടുന്നത് പുരോഗമനപരമാണെന്ന സി.പി.എം നേതാവ് അനിൽകുമാറിൻ്റെ പ്രസ്താവന പുറത്തു വന്ന സി.പി.എമ്മിൻ്റെ രഹസ്യ അജണ്ടയാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി</p>
<p>മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളുടെ തലയിലെ തട്ടം മാറ്റാനായി എന്നതാണ് സി.പി. എമ്മിൻ്റെ നേട്ടങ്ങളിൽ ഒന്നായി അനിൽ കുമാർ പറയുന്നത്. അനിൽ കുമാർ എം. എൽ.എയുടെ ഈ പ്രസ്താവന ഒറ്റപ്പെട്ടതാണെന്ന് കരുതാനാവില്ല. പുറത്ത് പറഞ്ഞതിൽ ഒന്ന് എന്ന നിലക്ക് ഒറ്റപ്പെട്ടതായി വാദിക്കാം.</p>
<p>കാലങ്ങളായി വിശ്വാസികൾക്കും വിശ്വാസത്തിനും എതിരായ നിരവധി അജണ്ടകൾ പദ്ധതികളാക്കി നടപ്പിൽ വരുത്തുന്ന സി.പി.എമ്മിന് രണ്ടു തരം പൊളിറ്റ് ബ്യൂറോകൾ ഉണ്ട്. മാധ്യങ്ങൾക്കും പൊതുജനങ്ങൾക്കും നൽകാനുള്ള തീരുമാനങ്ങളുമായി ഒരു സമിതിയും രഹസ്യ അജണ്ടകൾക്ക് മറ്റൊന്നും.</p>
<p>രഹസ്യമായി നടപ്പിൽ വരുത്തുന്ന ഇത്തരം പദ്ധതികളിലൊന്ന് അറിയാതെ പുറത്ത് പറഞ്ഞു എന്ന ഒരബദ്ധമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.<br />
തട്ടമിടൽ മാത്രല്ല , മുസ്ലിം പെൺകുട്ടികളുടെ പഠന പുരോഗതിയും സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നുണ്ടെന്ന് പ്രസംഗം പൂർണ്ണമായി കേൾക്കുന്നവർക്ക് വായിച്ചെടുക്കാനാവും.ഇതിന് മറുപടി പറയേണ്ടത് മാർക്സിസ്റ്റ് പാർട്ടി ഒന്നിച്ചാണ്.</p>
<p>പുതിയ യുക്തിവാദ സംഘം സംഘപരിവാർ നിർമ്മിതിയാണെന്നും അവരുടെ പ്രധാന ശത്രു വിശ്വാസമല്ല ഇസ്ലാമാണ് എന്നും ഈ മേഖലയിൽ പഠനം നടത്തി പറയുന്നത് മുസ്ലിം സമുദായമല്ല.</p>
<p>ഈ ആരോപണം ഇടത് ബുദ്ധിജീവികൾക്കിടയിൽ നിന്ന് പോലും പുറത്ത് വന്നിട്ടുണ്ട്.<br />
അങ്ങനെ ഒരു വേദിയിൽ വെച്ചാണ് ഒരു സി.പി.എം പ്രതിനിധി മുസ്ലിം സമുദായത്തെ &#8221; പുരോഗമിപ്പിച്ച &#8221; വീരസ്യം വിളമ്പിയത്.</p>
<p>ഒരു കാര്യം തെളിഞ്ഞല്ലോ? യുക്തിവാദികൾക്കിടയിൽ പോയി വിശ്വാസികൾക്ക് എതിരായി പറയാനും വിശ്വാസികളുടെ സമ്മേളനങ്ങളിൽ പങ്കെടുത്ത് പുകഴ്ത്താനും രണ്ടു ടീമുകൾ മാർക്സിസ്റ്റ് പാർട്ടി തയ്യാറാക്കിയിട്ടുണ്ട് എന്നത് .<br />
ഈകമ്യൂണിസം നിഷ്കളങ്കമാണെന്ന് ഇനിയും നിഷകളങ്കമായി വിശ്വസിക്കണോ വിശ്വാസി സമൂഹമേ ? ഷാജി ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tattamithil-cpm-leader-anil-kumar-said-secret-agenda-k-m-shaji.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം സ്ത്രീകളെ സംസാരിക്കാന്&#x200d; അനുവദിക്കാതിരുന്ന സി.പി.എം നിലപാട് തെറ്റ്; രൂക്ഷ വിമര്&#x200d;ശനവുമായി ഖദീജ മുംതാസ്</title>
		<link>https://www.chandrikadaily.com/cpms-position-of-not-allowing-muslim-women-to-speak-was-wrong-khadija-mumtaz-with-severe-criticism.html</link>
					<comments>https://www.chandrikadaily.com/cpms-position-of-not-allowing-muslim-women-to-speak-was-wrong-khadija-mumtaz-with-severe-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 16 Jul 2023 03:00:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM POSITION]]></category>
		<category><![CDATA[Muslim women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264818</guid>

					<description><![CDATA[സി.പി.എം സംഘടിപ്പിച്ച ഏക സിവില്&#x200d;കോഡ് സെമിനാറില്&#x200d; മുസ്‌ലിം വനിതകളെ സംസാരിക്കാന്&#x200d; അനുവദിക്കാതിരുന്നത് തെറ്റാണെന്ന് ഡോ. ഖദീജ മുംതാസ്. സെമിനാറിന്റെ ആലോചന യോഗത്തിലേക്ക് തന്നെ ക്ഷണിച്ചെങ്കിലും തന്നെ സംസാരിക്കാന്&#x200d; അനുവദിച്ചില്ല. വ്യക്തിനിയമങ്ങളില്&#x200d; പരിഷ്‌കരണം വേണമെന്ന തന്റെ നിലപാടാകാം സംഘാടകരെ പിന്തിരിപ്പിച്ചതെന്നും ഖദീജ മുംതാസ് പറഞ്ഞു. മതനേതാക്കളെ ഭയന്നാണോ മുസ്‌ലിം വനിതകളെ വേദിയില്&#x200d; ഇരുത്താതിരുന്നത്?. വ്യക്തി നിയമ പരിഷ്‌കരണം മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഇടതുപക്ഷത്തില്&#x200d; തനിക്ക് വിശ്വാസമുണ്ട്. അവര്&#x200d; തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഖദീജ മുംതാസ് പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>സി.പി.എം സംഘടിപ്പിച്ച ഏക സിവില്&#x200d;കോഡ് സെമിനാറില്&#x200d; മുസ്‌ലിം വനിതകളെ സംസാരിക്കാന്&#x200d; അനുവദിക്കാതിരുന്നത് തെറ്റാണെന്ന് ഡോ. ഖദീജ മുംതാസ്. സെമിനാറിന്റെ ആലോചന യോഗത്തിലേക്ക് തന്നെ ക്ഷണിച്ചെങ്കിലും തന്നെ സംസാരിക്കാന്&#x200d; അനുവദിച്ചില്ല. വ്യക്തിനിയമങ്ങളില്&#x200d; പരിഷ്‌കരണം വേണമെന്ന തന്റെ നിലപാടാകാം സംഘാടകരെ പിന്തിരിപ്പിച്ചതെന്നും ഖദീജ മുംതാസ് പറഞ്ഞു.</p>
<p>മതനേതാക്കളെ ഭയന്നാണോ മുസ്‌ലിം വനിതകളെ വേദിയില്&#x200d; ഇരുത്താതിരുന്നത്?. വ്യക്തി നിയമ പരിഷ്‌കരണം മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഇടതുപക്ഷത്തില്&#x200d; തനിക്ക് വിശ്വാസമുണ്ട്. അവര്&#x200d; തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഖദീജ മുംതാസ് പറഞ്ഞു. ഇന്നലെയാണ് സി.പി.എമ്മിന്റെ സെമിനാര്&#x200d; നടന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpms-position-of-not-allowing-muslim-women-to-speak-was-wrong-khadija-mumtaz-with-severe-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേരിക്കയിലെ ആദ്യ മുസ്‌ലിം വനിതാ ഫെഡറൽ ജഡ്ജിയായി നുസ്റത്ത് ജഹാൻ</title>
		<link>https://www.chandrikadaily.com/nusrat-jahan-became-americas-first-female-muslim-federal-judge.html</link>
					<comments>https://www.chandrikadaily.com/nusrat-jahan-became-americas-first-female-muslim-federal-judge.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 16 Jun 2023 16:25:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Muslim women]]></category>
		<category><![CDATA[nusrath chaudhary]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259712</guid>

					<description><![CDATA[യുഎസ് സെനറ്റ് വ്യാഴാഴ്ച പൗരാവകാശ പ്രവര്&#x200d;ത്തക നുസ്രത്ത് ചൗധരി അമേരിക്കന്&#x200d; നീതിന്യായ ചരിത്രത്തിലെ ആദ്യ മുസ്‌ലിം വനിത ഫെഡറല്&#x200d; ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇല്ലിനോയിയിലെ അമേരിക്കന്&#x200d; സിവില്&#x200d; ലിബര്&#x200d;ട്ടീസ് യൂണിയന്റെ (എസിഎല്&#x200d;യു) ലീഗല്&#x200d; ഡയറക്ടര്&#x200d; നുസ്രത്ത് ചൗധരി 50ല്&#x200d; 49 വോട്ടുകള്&#x200d; ലഭിച്ചു. ബംഗ്ലാദേശ് വംശജയായ ആദ്യത്തെ ഫെഡറല്&#x200d; ജഡ്ജിയു നുസ്രത്ത് ആണ്. നുസ്രത്ത് തന്റെ പ്രൊഫഷണല്&#x200d; കരിയറിന്റെ ഭൂരിഭാഗവും എസിഎല്&#x200d;യുവിലാണ് ചിലവഴിച്ചത്. അവിടെ അവര്&#x200d; വംശീയ നീതി, പോലീസിംഗ്, മുസ്ലീം സമുദായങ്ങളുടെ സര്&#x200d;ക്കാര്&#x200d; നിരീക്ഷണം എന്നിവയില്&#x200d; പ്രവര്&#x200d;ത്തിച്ചിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>യുഎസ് സെനറ്റ് വ്യാഴാഴ്ച പൗരാവകാശ പ്രവര്&#x200d;ത്തക നുസ്രത്ത് ചൗധരി അമേരിക്കന്&#x200d; നീതിന്യായ ചരിത്രത്തിലെ ആദ്യ മുസ്‌ലിം വനിത ഫെഡറല്&#x200d; ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇല്ലിനോയിയിലെ അമേരിക്കന്&#x200d; സിവില്&#x200d; ലിബര്&#x200d;ട്ടീസ് യൂണിയന്റെ (എസിഎല്&#x200d;യു) ലീഗല്&#x200d; ഡയറക്ടര്&#x200d; നുസ്രത്ത് ചൗധരി 50ല്&#x200d; 49 വോട്ടുകള്&#x200d; ലഭിച്ചു.</p>
<p>ബംഗ്ലാദേശ് വംശജയായ ആദ്യത്തെ ഫെഡറല്&#x200d; ജഡ്ജിയു നുസ്രത്ത് ആണ്. നുസ്രത്ത് തന്റെ പ്രൊഫഷണല്&#x200d; കരിയറിന്റെ ഭൂരിഭാഗവും എസിഎല്&#x200d;യുവിലാണ് ചിലവഴിച്ചത്. അവിടെ അവര്&#x200d; വംശീയ നീതി, പോലീസിംഗ്, മുസ്ലീം സമുദായങ്ങളുടെ സര്&#x200d;ക്കാര്&#x200d; നിരീക്ഷണം എന്നിവയില്&#x200d; പ്രവര്&#x200d;ത്തിച്ചിരുന്നു.</p>
<p>2018 മുതല്&#x200d; 2020 വരെ ഓര്&#x200d;ഗനൈസേഷന്റെ വംശീയ നീതി പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ഇവര്&#x200d;. ഇതിന് മുന്&#x200d;പ് 2022ല്&#x200d; ജനുവരിയില്&#x200d; യുഎസ് പ്രസിഡന്റ് ജോ ബൈഡന്&#x200d; നുസ്രത്തിനെ ഫെഡറല്&#x200d; ബെഞ്ചിലേക്ക് നാമനിര്&#x200d;ദ്ദേശം ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nusrat-jahan-became-americas-first-female-muslim-federal-judge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം വനിതകള്&#x200d; കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന ഫാക്ടറി; സ്ത്രീത്വത്തെ അപമാനിച്ച ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകന്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/a-factory-where-muslim-women-make-babies-rss-worker-arrested-for-insulting-women.html</link>
					<comments>https://www.chandrikadaily.com/a-factory-where-muslim-women-make-babies-rss-worker-arrested-for-insulting-women.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 02 Jun 2023 12:34:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[insulting]]></category>
		<category><![CDATA[Muslim women]]></category>
		<category><![CDATA[rss worker]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257295</guid>

					<description><![CDATA[കര്&#x200d;ണാടകയില്&#x200d; മുസ്‌ലിം വനിതകള്&#x200d;ക്കെതിരെ സോഷ്യല്&#x200d; മീഡിയയില്&#x200d; ആക്ഷേപകരമായ പോസ്റ്റിട്ട ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകന്&#x200d; അറസ്റ്റില്&#x200d;. റായ്ച്ചൂര്&#x200d; സ്വദേശി രാജു തമ്പക് എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇയാള്&#x200d; മുസ്‌ലിം സ്ത്രീകള്&#x200d; കുഞ്ഞുങ്ങളെ നിര്&#x200d;മ്മിക്കുന്ന ഫാക്ടറിയാണ് എന്ന് വാട്‌സ്ആപ്പില്&#x200d; സ്റ്റാറ്റസ് ഇട്ടിരുന്നു. സ്റ്റാറ്റസ് വൈറലായതിനെ തുടര്&#x200d;ന്നാണ് അറസ്റ്റ്. റായ്ച്ചൂരിലെ ലിംഗ്‌സുഗര്&#x200d; ടൗണില്&#x200d; താമസിക്കുന്ന ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകന്&#x200d; രാജു തമ്പക് വ്യാഴാഴ്ച വൈകുന്നേരമാണ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തത്. തുമ്പകിന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിലെ ചിത്രം വൈറലായതോടെ, കമ്മ്യൂണിറ്റി അംഗങ്ങള്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കുകയും [&#8230;]]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടകയില്&#x200d; മുസ്‌ലിം വനിതകള്&#x200d;ക്കെതിരെ സോഷ്യല്&#x200d; മീഡിയയില്&#x200d; ആക്ഷേപകരമായ പോസ്റ്റിട്ട ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകന്&#x200d; അറസ്റ്റില്&#x200d;. റായ്ച്ചൂര്&#x200d; സ്വദേശി രാജു തമ്പക് എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇയാള്&#x200d; മുസ്‌ലിം സ്ത്രീകള്&#x200d; കുഞ്ഞുങ്ങളെ നിര്&#x200d;മ്മിക്കുന്ന ഫാക്ടറിയാണ് എന്ന് വാട്‌സ്ആപ്പില്&#x200d; സ്റ്റാറ്റസ് ഇട്ടിരുന്നു. സ്റ്റാറ്റസ് വൈറലായതിനെ തുടര്&#x200d;ന്നാണ് അറസ്റ്റ്.</p>
<p>റായ്ച്ചൂരിലെ ലിംഗ്‌സുഗര്&#x200d; ടൗണില്&#x200d; താമസിക്കുന്ന ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകന്&#x200d; രാജു തമ്പക് വ്യാഴാഴ്ച വൈകുന്നേരമാണ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തത്. തുമ്പകിന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിലെ ചിത്രം വൈറലായതോടെ, കമ്മ്യൂണിറ്റി അംഗങ്ങള്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്&#x200d; വ്യാഴാഴ്ച രാത്രി വൈകി തുമ്പകിനെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>സെക്ഷന്&#x200d; 295 (എ) (മതവികാരം വ്രണപ്പെടുത്താനുള്ള ഉദ്ദേശ്യം), 505 (1) (സി) (ഏതെങ്കിലും വര്&#x200d;ഗത്തെയോ സമുദായത്തെയോ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യം അല്ലെങ്കില്&#x200d; പ്രകോപിപ്പിക്കാനുള്ള സാധ്യത) എന്നിവ പ്രകാരം പോലീസ് എഫ്‌ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്&#x200d; ഹാജരാക്കി ജുഡീഷ്യല്&#x200d; കസ്റ്റഡിയില്&#x200d; വാങ്ങി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-factory-where-muslim-women-make-babies-rss-worker-arrested-for-insulting-women.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
