<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>muslim youth &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/muslim-youth/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 01 Jan 2025 06:23:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>muslim youth &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യോഗി ആദിത്യനാഥിന്റെ യു.പിയില്&#x200d; പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് ആക്രമണം നേരിട്ട മുസ്ലിം യുവാവ് ചികിത്സയിലിരിക്കെ മരിച്ചു</title>
		<link>https://www.chandrikadaily.com/muslim-youth-attacked-for-allegedly-slaughtering-a-cow-in-yogi-adityanaths-up-dies-while-undergoing-treatment.html</link>
					<comments>https://www.chandrikadaily.com/muslim-youth-attacked-for-allegedly-slaughtering-a-cow-in-yogi-adityanaths-up-dies-while-undergoing-treatment.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Jan 2025 06:23:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cow]]></category>
		<category><![CDATA[died]]></category>
		<category><![CDATA[muslim youth]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324300</guid>

					<description><![CDATA[. പശുക്കിടാവിനെ കശാപ്പ് ചെയ്യാന്&#x200d; ശ്രമിച്ചെന്നാരോപിച്ചായിരുന്നു അക്രമികള്&#x200d; ഷാഹിദ് ദിനിനെയും മൂന്ന് കൂട്ടുകാരെയും പിടികൂടുകയും ആക്രമിക്കുകയും ചെയ്തത്. ]]></description>
										<content:encoded><![CDATA[<p>പശുവിനെ കശാപ്പ് ചെയ്യാന്&#x200d; ശ്രമിച്ചെന്നാരോപിച്ച് ആള്&#x200d;ക്കൂട്ടമര്&#x200d;ദനത്തിനിരയായ മുസ്‌ലിം യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്&#x200d; അജ്ഞാതരായ അക്രമികള്&#x200d;ക്കെതിരെ കേസെടുത്തു. ഷാഹിദ് ദീന്&#x200d; എന്ന യുവാവാണ് ഇന്നലെ ചികിത്സയിലിരിക്കെ മരിച്ചത്.</p>
<p>ഷാഹിദ് ദീനിന്റെ ബന്ധുക്കള്&#x200d; നല്&#x200d;കിയ പരാതിയിലാണ് അക്രമികള്&#x200d;ക്കെതിരെ കേസ് രജിസ്റ്റര്&#x200d; ചെയ്തത്. മജോല പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്&#x200d; ചെയ്തത്. സെക്ഷന്&#x200d; 302 പ്രകാരം കൊലപാതകകുറ്റമാണ് പ്രതികള്&#x200d;ക്കെതിരെ രജിസ്റ്റര്&#x200d; ചെയ്തതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്&#x200d; അറിയിച്ചതായി സിയാസത്ത് റിപ്പോര്&#x200d;ട്ട് ചെയ്തു. പശുക്കിടാവിനെ കശാപ്പ് ചെയ്യാന്&#x200d; ശ്രമിച്ചെന്നാരോപിച്ചായിരുന്നു അക്രമികള്&#x200d; ഷാഹിദ് ദിനിനെയും മൂന്ന് കൂട്ടുകാരെയും പിടികൂടുകയും ആക്രമിക്കുകയും ചെയ്തത്.</p>
<p>മാണ്ഡി സമിതി ചൗക്കിക്ക് സമീപത്ത് വെച്ചായിരുന്നു അക്രമമെന്നായിരുന്നു റിപ്പോര്&#x200d;ട്ടുകള്&#x200d;. മീററ്റിലെ ജില്ലാ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും ഡിസംബര്&#x200d; 31ന് ഷാഹിദ് ദിന്&#x200d; മരണപ്പെടുകയായിരുന്നു.</p>
<p>ഷാഹിദ് ദീനിന്റെ കൂടെയുണ്ടായിരുന്നവര്&#x200d; ആക്രമണത്തില്&#x200d; നിന്നും രക്ഷപ്പെടുകയും പിന്നാലെ പ്രകോപിതരായ അക്രമികള്&#x200d; ഷാഹിദിനെ ചവിട്ടുകയും മര്&#x200d;ദിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തില്&#x200d; ഗുരുതരമായി പരിക്കേറ്റ ഷാഹിദ് രക്തത്തില്&#x200d; കുളിച്ച് അനങ്ങാനാവാതെ കിടക്കുന്നതായി കാണിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങൡ പ്രചരിച്ചിരുന്നതായും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p>അതേസമയം ആക്രമണത്തിനിരയായി മരിച്ച ഷാഹിദിനും സുഹൃത്തുക്കള്&#x200d;ക്കെതിരെയും ഗോവധത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-youth-attacked-for-allegedly-slaughtering-a-cow-in-yogi-adityanaths-up-dies-while-undergoing-treatment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്തിൽ ക്രിക്കറ്റ് ടൂർണമെന്റിനിടെ മുസ്&#x200d;ലിം യുവാവിനെ അടിച്ചുകൊന്നു</title>
		<link>https://www.chandrikadaily.com/a-muslim-youth-was-beaten-to-death-during-a-cricket-tournament-in-gujarat.html</link>
					<comments>https://www.chandrikadaily.com/a-muslim-youth-was-beaten-to-death-during-a-cricket-tournament-in-gujarat.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 29 Jun 2024 12:58:53 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[beaten]]></category>
		<category><![CDATA[death]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[muslim youth]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301364</guid>

					<description><![CDATA[മത്സരം തുടങ്ങിയതോടെ കാണികളിൽ ഒരു വിഭാഗം ‘ജയ് ശ്രീരാം’ വിളിക്കാൻ തുടങ്ങി]]></description>
										<content:encoded><![CDATA[<p>ക്രിക്കറ്റ് ടൂര്&#x200d;ണമെന്റിനിടെയുണ്ടായ സംഘര്&#x200d;ഷത്തില്&#x200d; മുസ്‌ലിം യുവാവിനെ സംഘം ചേര്&#x200d;ന്ന് ക്രൂരമായി കൊലപ്പെടുത്തി. 23കാരനായ സല്&#x200d;മാന്&#x200d; വൊഹ്‌റയാണ് കൊല്ലപ്പെട്ടത്. ജൂണ്&#x200d; 22ന് ഗുജറാത്തിലെ ചിഖോദരയിലാണ് സംഭവം. പ്രാദേശിക ക്രിക്കറ്റ് ടൂര്&#x200d;ണമെന്റിലെ ഫൈനല്&#x200d; മത്സരം കാണാന്&#x200d; പോയതായിരുന്നു സല്&#x200d;മാന്&#x200d;. പരിക്കേറ്റ് ആശുപത്രിയില്&#x200d; ചികിത്സക്കിടെയാണ് ഇദ്ദേഹം മരണപ്പെട്ടത്.</p>
<p>ടൂര്&#x200d;ണമെന്റില്&#x200d; മുസ്‌ലിം താരങ്ങള്&#x200d; മികച്ച പ്രകടനം കാഴ്ചവെച്ചതിനെ തുടര്&#x200d;ന്നാണ് പ്രദേശത്തെ ഹിന്ദുത്വ വാദികള്&#x200d; സംഘര്&#x200d;ഷം സൃഷ്ടിച്ചതെന്ന് ദേശീയ മാധ്യമമായ &#8216;ദെ ക്വിന്റ്&#8217; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. ക്വാര്&#x200d;ട്ടര്&#x200d; ഫൈനലിലും സെമി ഫൈനലിലും മികച്ച പ്രകടനം നടത്തിയ കളിക്കാര്&#x200d; മുസ്‌ലിംകളായിരുന്നു. ഫൈനലിലെത്തിയ ഒരു ടീമില്&#x200d; ഭൂരിഭാഗം പേരും മുസ്‌ലിംകളായിരുന്നു. എതിര്&#x200d; ടീമിലും രണ്ട് മൂന്ന് താരങ്ങള്&#x200d; മുസ്‌ലിംകളാണ്.</p>
<p>വര്&#x200d;ഗീയ സംഘര്&#x200d;ഷം ഉണ്ടാകാന്&#x200d; സാധ്യതയുണ്ടെന്നും മുസ്‌ലിം താരങ്ങള്&#x200d; സുരക്ഷിതരല്ലെന്നും ടൂര്&#x200d;ണമെന്റ് സംഘാടകര്&#x200d; മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു. മത്സരം വീക്ഷിക്കാനായി 5000ഓളം പേര്&#x200d; തടിച്ചുകൂടിയിരുന്നു. മത്സരം തുടങ്ങിയതോടെ കാണികളില്&#x200d; ഒരു വിഭാഗം ജയ് ശ്രീരാം വിളിക്കാന്&#x200d; തുടങ്ങി. മുസ്‌ലിം താരങ്ങള്&#x200d; നല്ല രീതിയില്&#x200d; കളിക്കരുതെന്നായിരുന്നു അവരുടെ ലക്ഷ്യമെന്ന് ദൃക്‌സാക്ഷികള്&#x200d; പറയുന്നു.</p>
<p>ഇതിനിടയിലാണ് മദ്യപിച്ചെത്തിയ ഒരു സംഘം ആളുകള്&#x200d; സല്&#x200d;മാനുമായി തര്&#x200d;ക്കത്തിലേര്&#x200d;പ്പെടുന്നത്. പാര്&#x200d;ക്കിങ് സ്റ്റാന്&#x200d;ഡില്&#x200d;നിന്ന് ബൈക്ക് മാറ്റാന്&#x200d; അവര്&#x200d; സല്&#x200d;മാനോട് ആവശ്യപ്പെട്ടു. കുറച്ചു സമയങ്ങള്&#x200d;ക്ക് ശേഷം കൂടുതല്&#x200d; പേരുമായി അവര്&#x200d; തിരിച്ചെത്തി. മദ്യപിച്ചെത്തിയ ഒരാള്&#x200d; സല്&#x200d;മാനാണെന്ന് തെറ്റിദ്ധരിച്ച് സുഹൈല്&#x200d; എന്ന യുവാവിനെ ആക്രമിക്കാന്&#x200d; തുടങ്ങി. സുഹൈലിനെ രക്ഷിക്കാനായി ശ്രമിച്ചതോടെ സല്&#x200d;മാന് നേരെയായി ആക്രമണം.</p>
<p>ക്രൂരമായ മര്&#x200d;ദനത്തിനാണ് ഇയാള്&#x200d; ഇരയായത്. വലത് കൈയില്&#x200d; അടിയേറ്റ പാടുകളുണ്ടായിരുന്നു. കണ്ണിന് താഴെ മുറിവേറ്റു. കത്തികൊണ്ടുള്ള കുത്തേറ്റ് വൃക്കക്ക് തകരാറ് സംഭവിച്ചു. വലിയ രീതിയില്&#x200d; രക്തസ്രാവമുണ്ടായി. ചെവി കടിച്ചുമുറിച്ചിരുന്നതായും സല്&#x200d;മാന്റെ അമ്മാവന്&#x200d; നൊമാന്&#x200d; വെഹ്‌റ &#8216;ദെ ക്വിന്റി&#8217;നോട് പറഞ്ഞു.</p>
<p>കത്തി വൃക്കയില്&#x200d; തട്ടിയതാണ് മരണത്തിന്റെ പ്രധാനകാരണമെന്ന് പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. സല്&#x200d;മാനെ കൂടാതെ മറ്റു രണ്ടു മുസ്‌ലിം ചെറുപ്പക്കാര്&#x200d;ക്കും സംഘര്&#x200d;ഷത്തില്&#x200d; പരിക്കേറ്റു. 2 മാസം മുമ്പാണ് സല്&#x200d;മാന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ മാഷിറ ഗര്&#x200d;ഭിണിയാണ്.</p>
<p>സല്&#x200d;മാന്റെ കുടുംബം ജൂണ്&#x200d; 23ന് ആനന്ദ് റൂറല്&#x200d; പൊലീസ് സ്റ്റേഷനില്&#x200d; പരാതി നല്&#x200d;കി. സംഭവത്തില്&#x200d; ഇതുവരെ ഒമ്പതുപേര്&#x200d; അറസ്റ്റിലായിട്ടുണ്ട്. അതേസമയം, സല്&#x200d;മാനെ ബാറ്റുകൊണ്ടും കത്തികൊണ്ടും മര്&#x200d;ദിച്ച വിഷാല്&#x200d;, ശക്തി എന്നിവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടി?ല്ലെന്ന് ദൃക്‌സാക്ഷികള്&#x200d; പറയുന്നു. കൂടാതെ കേസില്&#x200d; ക്രമിനല്&#x200d; ഗൂഢാലോചനാ കുറ്റം ഉള്&#x200d;പ്പെടുത്തിയിട്ടില്ലെന്നും പരാതിയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-muslim-youth-was-beaten-to-death-during-a-cricket-tournament-in-gujarat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയില്&#x200d; തൊപ്പി ധരിച്ചതിന്റെ പേരില്&#x200d; മുസ്‌ലിം യുവാവിന് ക്രൂര മര്&#x200d;ദനം</title>
		<link>https://www.chandrikadaily.com/1muslim-youth-brutally-beaten-for-wearing-cap-in-up.html</link>
					<comments>https://www.chandrikadaily.com/1muslim-youth-brutally-beaten-for-wearing-cap-in-up.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 28 Sep 2023 07:44:07 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[beaten]]></category>
		<category><![CDATA[brutally]]></category>
		<category><![CDATA[muslim youth]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276692</guid>

					<description><![CDATA[ഉത്തര്&#x200d; പ്രദേശ് മീററ്റിലെ ലിസാരി ഗേറ്റ് പ്രദേശത്തെ താമസക്കാരനായ മുഹമ്മദ് സാഹില്&#x200d; ഫീസ് കൗണ്ടറിലെ ക്യൂവില്&#x200d; നില്&#x200d;ക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു]]></description>
										<content:encoded><![CDATA[<p>സഹോദരിയുടെ ഫീസ് അടയ്ക്കാന്&#x200d; കോളേജില്&#x200d; പോയ യുവാവിനെ തൊപ്പി ധരിച്ചതിന് ചിലര്&#x200d; സംഘം ചേര്&#x200d;ന്ന് മര്&#x200d;ദിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്&#x200d; മീഡിയയില്&#x200d; വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തര്&#x200d; പ്രദേശ് മീററ്റിലെ ലിസാരി ഗേറ്റ് പ്രദേശത്തെ താമസക്കാരനായ മുഹമ്മദ് സാഹില്&#x200d; ഫീസ് കൗണ്ടറിലെ ക്യൂവില്&#x200d; നില്&#x200d;ക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.</p>
<p>അക്രമികളിലൊരാള്&#x200d; ഇടിക്കാന്&#x200d; ഇഷ്ടിക എടുക്കുന്നതും തൊപ്പി അഴിച്ചുമാറ്റുന്നതും വീഡിയോയില്&#x200d; കാണാം. കോളേജില്&#x200d; പഠിക്കുന്ന സഹോദരിയും സാഹിലിനൊപ്പം ഉണ്ടായിരുന്നു. അക്രമികള്&#x200d; വര്&#x200d;ഗീയ അധിക്ഷേപങ്ങള്&#x200d; നടത്തിയതായും പരാതിയുണ്ട്. യുവാക്കള്&#x200d; തൊപ്പി നീക്കം ചെയ്യാന്&#x200d; ആവശ്യപ്പെടുകയും മര്&#x200d;ദിക്കുകയുമായിരുന്നു.</p>
<p>മുഹമ്മദ് സാഹിലിന്റെ സഹോദരി തടയാന്&#x200d; ശ്രമിക്കുന്നതും സഹായത്തിനായി അപേക്ഷിക്കുന്നതും കാണാം. പ്രതികള്&#x200d;ക്കെതിരെ മുറിവേല്&#x200d;പ്പിക്കുക, സമാധാനം തകര്&#x200d;ക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള പ്രകോപനം, ക്രിമിനല്&#x200d; ഭീഷണിപ്പെടുത്തല്&#x200d; എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും എസ്.പി. പിയൂഷ് കുമാര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1muslim-youth-brutally-beaten-for-wearing-cap-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയില്&#x200d; കാണാതായ ആളെ തിരയാന്&#x200d; ക്ഷേത്രത്തില്&#x200d; പ്രവേശിച്ച മുസ്‌ലിം യുവാവിനെ മര്&#x200d;ദിച്ച സംഭവം; രണ്ട് പേര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/a-muslim-youth-who-entered-a-temple-to-search-for-a-missing-person-was-beaten-up-in-up-two-people-were-arrested.html</link>
					<comments>https://www.chandrikadaily.com/a-muslim-youth-who-entered-a-temple-to-search-for-a-missing-person-was-beaten-up-in-up-two-people-were-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 20 Sep 2023 02:01:56 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[entered a temple]]></category>
		<category><![CDATA[muslim youth]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275371</guid>

					<description><![CDATA[യുപിയിലെ ബറേലിയിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>കാണാതായ അയല്&#x200d;വാസിയെ തിരഞ്ഞ് ക്ഷേത്രത്തിനുള്ളില്&#x200d; കയറിയ മുസ്‌ലിം യുവാവിനെ മര്&#x200d;ദിച്ച സംഭവത്തില്&#x200d; 2പേര്&#x200d; അറസ്റ്റില്&#x200d;. യുപിയിലെ ബറേലിയിലാണ് സംഭവം. വീട്ടുകാരുമായുള്ള തര്&#x200d;ക്കത്തെത്തുടര്&#x200d;ന്ന് വീട്ടില്&#x200d; നിന്ന് ഇറങ്ങിപ്പോയ 35 വയസ്സുകാരിയെ തിരഞ്ഞ് ക്ഷേത്രകവാടത്തിനുള്ളില്&#x200d; പ്രവേശിച്ചതായിരുന്നു 25 വയസ്സുകാരനായ ഇഷാന്&#x200d;.</p>
<p>ഇഷാനെ മര്&#x200d;ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്&#x200d; വൈറലായിരുന്നു. നാല് പേര്&#x200d;ക്കെതിരേയാണ് പൊലീസ് എഫ്‌ഐആര്&#x200d; തയ്യാറാക്കിയിരിക്കുന്നത്. &#8216;മര്&#x200d;ദനത്തില്&#x200d; ഇഷാന് പരിക്കേല്&#x200d;ക്കുകയും ചികിത്സയ്ക്കായി ആശുപത്രിയില്&#x200d; പ്രവേശിപ്പിക്കുകയും ചെയ്തു. വീഡിയോയില്&#x200d; 4 പേര്&#x200d; ചേര്&#x200d;ന്ന് മര്&#x200d;ദിക്കുന്നതാണ് ഉള്ളത്. നാലുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്&#x200d; അമന്&#x200d; സക്‌സേന, ഹിമാന്&#x200d;ഷു ടാന്&#x200d;ഡന്&#x200d; എന്നിവരെ അറസ്റ്റു ചെയ്തു. ബാക്കിയുള്ള രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന്,&#8217;പൊലീസ് അറിയിച്ചു.</p>
<p>ഹൈദരാബാദിലെ ഒരു സ്വകാര്യ സ്ഥാപനത്തില്&#x200d; ജീവനാക്കാരനായ ഇഷാന്&#x200d; അടുത്തിടെയാണ് വീട്ടിലെത്തിയത്. ഇയാളുടെ അയല്&#x200d;ക്കാരിയായ 35 വയസ്സുകാരി വീട്ടുകാരുമായുള്ള തര്&#x200d;ക്കത്തെത്തുടര്&#x200d;ന്ന് വീടുവിട്ടിരുന്നു. ഇവരെ തിരയുന്നതിന് കാണാതായ യുവതിയുടെ സഹോദരി ഇഷാന്റെ സഹായം തേടി. &#8216;തുടര്&#x200d;ന്ന് ഇരുവരും ചേര്&#x200d;ന്ന് തിരച്ചില്&#x200d; ആരംഭിച്ചു. ക്ഷേത്രത്തിന് സമീപത്തുകൂടെ പോയപ്പോള്&#x200d; കൂടെയുണ്ടായിരുന്ന യുവതി ഇഷാനോട് അതിനുള്ളില്&#x200d; കയറി സഹോദരിയുണ്ടോയെന്ന് തിരയാന്&#x200d; ആവശ്യപ്പെട്ടു.</p>
<p>ക്ഷേത്രത്തിനുള്ളില്&#x200d; കയറിയപ്പോള്&#x200d; കാണാതായ യുവതി അവിടെ ഇരിക്കുന്നത് കണ്ടു. തുടര്&#x200d;ന്ന് ഇരുവരും ചേര്&#x200d;ന്ന് യുവതിയെ കാര്യങ്ങള്&#x200d; പറഞ്ഞ് മനസ്സിലാക്കാന്&#x200d; ശ്രമിച്ചു. തൊട്ടുപിന്നാലെ ഇവിടെയെത്തിയ 2 യുവാക്കാള്&#x200d; ഇഷാനെക്കുറിച്ചുള്ള വിവരങ്ങള്&#x200d; തേടി. പ്രകോപനമൊന്നും കൂടാതെ ഇരുവരും ചേര്&#x200d;ന്ന് ഇഷാനെ മര്&#x200d;ദിക്കുകയായിരുന്നു. സഹോദരിമാര്&#x200d; ചേര്&#x200d;ന്ന് യുവാക്കളെ കാര്യം പറഞ്ഞ് മനസ്സിലാക്കാന്&#x200d; ശ്രമിച്ചെങ്കില്&#x200d; അവര്&#x200d; ചെവിക്കൊണ്ടില്ല. തുടര്&#x200d;ന്ന് മറ്റുള്ളവര്&#x200d; കൂടി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്&#8217;, പൊലീസ് അറിയിച്ചു.</p>
<p>എന്നാല്&#x200d;, തന്നെ ഉപദ്രവിച്ചവര്&#x200d;ക്കെതിരേ ഇഷാന്&#x200d; പോലീസില്&#x200d; പരാതി നല്&#x200d;കിയിട്ടില്ല. വീഡിയോ ശ്രദ്ധയില്&#x200d;പ്പെട്ടതിനെത്തുടര്&#x200d;ന്ന് തങ്ങള്&#x200d; കേസെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.</p>
<p>അറസ്റ്റിലായ രണ്ട് യുവാക്കളും ബറേലിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. സംഭവം നടന്ന ക്ഷേത്രത്തില്&#x200d; നിന്നും 15 കിലോമീറ്റര്&#x200d; അകലെയാണ് അമാന്റെ വീട്. ഹിമാന്&#x200d;ഷു ക്ഷേത്രത്തില്&#x200d; നിന്ന് ഒരു കിലോമീറ്റര്&#x200d; അകലെയായാണ് താമസിക്കുന്നത്. അതേസമയം, ഇരുവര്&#x200d;ക്കും ഇഷാനെ മുന്&#x200d;പരിചയം ഇല്ലായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-muslim-youth-who-entered-a-temple-to-search-for-a-missing-person-was-beaten-up-in-up-two-people-were-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
