<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>muslimleage &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/muslimleage/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 18 Nov 2025 03:13:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>muslimleage &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എസ്.ഐ.ആറിലും നിയമ വഴിയില്‍ മുസ്ലിംലീഗ്</title>
		<link>https://www.chandrikadaily.com/muslim-league-in-sir-also-by-legal-means.html</link>
					<comments>https://www.chandrikadaily.com/muslim-league-in-sir-also-by-legal-means.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 18 Nov 2025 03:13:24 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[chadrika editorial]]></category>
		<category><![CDATA[muslimleage]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364067</guid>

					<description><![CDATA[മോദി സര്‍ക്കാര്‍ കൊണ്ടുവന്ന തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിനെതിരെയും വഖഫ് നിയമത്തിനെതിരെയും ഒന്നാമതായി കോടതി കയറിയ മുസ്ലിംലീഗ് എസ്.ഐ.ആര്‍ വിഷയത്തിലും കേരളത്തില്‍ നിന്ന് ആദ്യമായി സുപ്രീംകോടതിയിലെത്തിയിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>കേന്ദ്രസര്&#x200d;ക്കാറിന്റെ ഫാസിസ്റ്റ് സമീപനങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുന്നതില്&#x200d; മുന്നണിപ്പോരാളിയായി നിലകൊള്ളുന്ന ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്ലിം ലീഗ് തീവ്ര വോട്ടര്&#x200d;പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്&#x200d;) നെതിരെയും പരമോന്നത നീതിപീഠത്തെ സമീപിച്ചിരിക്കു കയാണ്. മോദി സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന തീര്&#x200d;ത്തും ഭരണഘടനാ വിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിനെതിരെയും വഖഫ് നിയമത്തിനെതിരെയും ഒന്നാമതായി കോടതി കയറിയ മുസ്ലിംലീഗ് എസ്.ഐ.ആര്&#x200d; വിഷയത്തിലും കേരളത്തില്&#x200d; നിന്ന് ആദ്യമായി സുപ്രീംകോടതിയിലെത്തിയിരിക്കുകയാണ്.</p>
<p>ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാര്&#x200d;ക്ക് ഉറപ്പുനല്&#x200d;കുന്ന സാര്&#x200d;വത്രിക വോട്ടവകാശത്തിന്റെ പൂര്&#x200d;ണമായ ലംഘനമാണ് ബിഹാറില്&#x200d; നടന്നതും, ഇനി രണ്ടാം ഘട്ടത്തിലേക്ക് വ്യാപിപ്പിക്കാന്&#x200d; പോകുന്നതുമായ എ സ്.ഐ.ആര്&#x200d; പ്രക്രിയ എന്നത് വ്യക്തമാണ്. ബിഹാറില്&#x200d; 65 ലക്ഷത്തോളം പേരെ വോട്ടര്&#x200d;പട്ടികയില്&#x200d; നിന്ന് നീക്കിയ ഈ പ്രക്രിയയെ കേന്ദ്ര സര്&#x200d;ക്കാറും തിരഞ്ഞെടുപ്പ് കമ്മീഷനും എത്ര നിഷ്‌കളങ്കമായി ചിത്രീകരിക്കാന്&#x200d; ശ്രമിച്ചാലും അതിന്റെ നിഗൂഢ താല്&#x200d;പര്യങ്ങളെ പുറത്തുകൊണ്ടുവരാതിരിക്കാന്&#x200d; കഴിയില്ലെന്നുള്ള ഉറച്ച പ്രഖ്യാപനമാണ് നിയമപോരാട്ടത്തിലൂടെ മുസ്ലിംലീഗ് നടത്തിയിരിക്കുന്നത്.</p>
<p>ബീഹാര്&#x200d; എസ്.ഐ ആറിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്&#x200d; ഇരിക്കെതന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനുള്ള അധികൃതരുടെ തീരുമാനം രാജ്യമെമ്പാടും ഇത് നടപ്പില്&#x200d;വരുത്താനുള്ള അതിയായ ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്. തങ്ങള്&#x200d;ക്ക് അനുയോജ്യമായ രീതിയില്&#x200d; വോട്ടര്&#x200d;പട്ടിക പുതുക്കാനുള്ള നീക്കമാണ് എസ്.ഐ.ആറിലൂടെ കേന്ദ്ര ഭരണാധികാരികള്&#x200d; നടത്തുന്നത് എന്ന വിമര്&#x200d;ശനം ഒരുതരത്തിലും നിഷേധിക്കപ്പെട്ടിട്ടില്ല എന്നതു കൂടി ഇവിടെ പ്രസക്തമാണ്. മാത്രവുമല്ല, ദീര്&#x200d;ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടര്&#x200d;പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന തിടുക്കത്തില്&#x200d; നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്നതും വ്യക്തമാണ്.</p>
<p>ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞവഴിയിലൂടെയുള്ള നടപ്പാക്കലാണ് എസ്.ഐ.ആര്&#x200d; പ്രക്രിയ വഴി ഉദ്ദേശിക്കുന്നതെന്ന ആശങ്കയും ശക്തമായിതന്നെ നിലകൊള്ളുന്നുണ്ട്. എസ്.ഐ.ആ റിന്റെ മറവില്&#x200d; ബിഹാറില്&#x200d; വ്യാപക വോട്ടുമോഷണവും ജനാധിപത്യ അട്ടിമറിയും നടന്നുവെന്ന കോണ്&#x200d;ഗ്രസ് ആരോപണങ്ങളെ സാധൂകരിക്കുന്ന റിപ്പോര്&#x200d;ട്ടുമായി ഓണ്&#x200d;ലൈന്&#x200d; വാര്&#x200d;ത്താ പോര്&#x200d;ട്ടല്&#x200d; ആയ ദ ക്വിന്റ് ഇന്നലെ രംഗത്തെത്തിയിരുന്നു. 2020 ല്&#x200d; മഹാസഖ്യം ജയിച്ച 75 നിയമസഭാ മണ്ഡലങ്ങളില്&#x200d; ഇത്തവണ ബി.ജെ.പി ബ അട്ടിമറി വിജയം നേടിയത് എസ്.ഐ.ആര്&#x200d; വഴി വെട്ടിമാറ്റിയ വോട്ടിന്റെ കൂടി പിന്തു ണയിലാണെന്ന സംശയം ജനിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്.</p>
<p>കേരളത്തിലാണെങ്കില്&#x200d;, സംസ്ഥാനത്ത് എസ്.ഐ.ആര്&#x200d; നടപ്പാക്കരുതെന്ന ആവശ്യമാണ് ബി.ജെ.പി ഒഴികെയുള്ള മുഴുവന്&#x200d; രാഷ്ട്രീയ പാര്&#x200d;ട്ടികളും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്&#x200d;വെച്ചത്. ഇക്കാര്യത്തില്&#x200d; സംസ്ഥാന നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കുകയും സര്&#x200d; ക്കാര്&#x200d; തന്നെ കോടതിയെ സമീപിക്കാന്&#x200d; തീരുമാനിച്ചിരിക്കുകയുമാണ്. തദ്ദേശ തിരഞ്ഞെടുപ്പുകള്&#x200d; നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്&#x200d; തന്നെ അറിയിച്ചിട്ടും എ സ്.ഐ.ആര്&#x200d; പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിര്&#x200d; ബന്ധം കമ്മീഷനെ സംശയത്തിന്റെ നിഴലില്&#x200d; നിര്&#x200d;ത്തുന്ന ഒന്നാണ്. എന്തു വിലകൊടുത്തും പദ്ധതി നടപ്പിലാക്കുമെ ന്ന നിലപാടില്&#x200d; കമ്മീഷന്&#x200d; ഉറച്ചു നില്&#x200d;ക്കുമ്പോള്&#x200d; എന്നാല്&#x200d; തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഈ പ്രക്രിയയുമായി മുന്നോട്ടുപോകുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്ന സാഹചര്യംവരെ സംജാതമാക്കുമെന്ന് രാഷ്ട്രീയപ്പാര്&#x200d;ട്ടികള്&#x200d; മുന്നറിയിപ്പു നല്&#x200d;കിയിട്ടും അതിനൊന്നും ചെവികൊടുക്കാന്&#x200d; കേന്ദ്രസര്&#x200d;ക്കാറിന്റെ ആജ്ഞാനുവര്&#x200d;ത്തികളായി മാറിയ കമ്മീഷന് സാധിച്ചിരുന്നില്ല.</p>
<p>നാലുഘട്ടങ്ങളിലായി സര്&#x200d;വകക്ഷിയോഗങ്ങള്&#x200d; നടന്നെങ്കിലും രാഷ്ട്രീയപാര്&#x200d;ട്ടികള്&#x200d; മുന്നോട്ടുവെച്ച ഒരു നിര്&#x200d;ദ്ദേശവും മുഖവിലക്കെടുക്കാന്&#x200d; അധികൃതര്&#x200d;ക്ക് സാധിച്ചിരുന്നില്ല. ബി.എല്&#x200d;.ഒ മാര്&#x200d;ക്കുണ്ടാകുന്ന താങ്ങാനാവാത്ത സമ്മര്&#x200d;ദ്ദങ്ങളെക്കുറിച്ചുള്&#x200d;പ്പെടെ രാഷ്ടീയപാര്&#x200d;ട്ടികളുടെ പ്രതിനിധികള്&#x200d; അനുഭവത്തിന്റെ പിന്&#x200d;ബലത്തില്&#x200d; നല്&#x200d;കിയ മുന്നറിയിപ്പ് ഇപ്പോള്&#x200d; യാഥാര്&#x200d;ത്ഥ്യമായി മാറുമ്പോള്&#x200d; അപ്പോഴും കണ്ണടച്ചിരുട്ടാക്കുകയാണ് തിര ഞ്ഞെടുപ്പ് കമ്മീഷന്&#x200d; ചെയ്തുകൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിലാണ് എസ്.ഐ.ആറിന്റെ സാധുതയേയും അതിന്റെ പ്രായോഗികതയേയും ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.</p>
<p>പൗരത്വഭേദഗതി നിയമത്തി നെതിരെയുള്ള മുസ്ലിംലീഗിന്റെ നിയമപോരാട്ടം രാജ്യത്തി ന്റെ നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തില്&#x200d; ഇടംപിടിച്ചു കൊണ്ടാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. വിഷയ ത്തില്&#x200d; സമര്&#x200d;പ്പിക്കപ്പെട്ട ഇരുനൂറിലധികം ഹര്&#x200d;ജികളെയും മുസ്ലിംലീഗിന്റെ ഹര്&#x200d;ജിയോട് ചേര്&#x200d;ത്തുവെച്ചുകൊണ്ടാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേസിനോടുള്ള മുസ് ലിംലീഗിന്റെ സമീപനത്തെ മുതിര്&#x200d;ന്ന അഭിഭാഷകര്&#x200d;തന്നെ ഏറെ പ്രശംസിച്ചിരുന്നു. അതുകൊണ്ടുതന്നെ എ സ്.ഐ.ആര്&#x200d; വിഷയത്തിലും മുസ്ലിംലീഗിന്റെ ഇടപെടലിനെ കേരളംമാത്രമല്ല, രാജ്യം ഒന്നാകെ വളരെയധികം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-in-sir-also-by-legal-means.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.എം ഷാജിയെ കള്ളക്കേസെടുത്ത് വേട്ടയാടിയ പിണറായി വിജയന്&#x200d; മാപ്പുപറയണം: എം.കെ മുനീര്&#x200d;</title>
		<link>https://www.chandrikadaily.com/pinarayi-vijayan-should-apologize-for-falsely-hunting-km-shaji-mk-muneer.html</link>
					<comments>https://www.chandrikadaily.com/pinarayi-vijayan-should-apologize-for-falsely-hunting-km-shaji-mk-muneer.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 28 Nov 2024 04:53:07 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[news]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[km shaji]]></category>
		<category><![CDATA[MK Muneer MLA]]></category>
		<category><![CDATA[muslimleage]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319287</guid>

					<description><![CDATA[പൊതു പ്രവര്&#x200d;ത്തകനോടുളള രാഷ്ട്രീയ വിദ്വേഷത്തിന് അധികാര ദുര്&#x200d;വിനിയോഗവും പണം ധൂര്&#x200d;ത്തടിക്കലുമാണ് നടന്നത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മാഫിയ ഭരണവും ധൂര്&#x200d;ത്തും തുറന്നു പറഞ്ഞതിന് രാഷ്ട്രീയ വിദ്വേഷവും പകയുംവെച്ച് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയെ വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; മാപ്പുപറണമെന്ന് നിയമസഭാ പാര്&#x200d;ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്&#x200d; എം.എല്&#x200d;.എ. പിണറായി സര്&#x200d;ക്കാറും കേന്ദ്ര അന്വേഷണ ഏജന്&#x200d;സിയായ ഇ.ഡിയും ഒന്നിച്ചു കൈകോര്&#x200d;ത്തിട്ടും സുപ്രീം കോടതി ഹര്&#x200d;ജി ചവറ്റുകൊട്ടയിലിട്ടത് കനത്ത പ്രഹരമാണ് നല്&#x200d;കിയത്. ഈ കളളക്കേസിന്റെ പേരില്&#x200d; സര്&#x200d;ക്കാര്&#x200d; ഖജനാവില്&#x200d; നിന്ന് അഞ്ചു കോടിയിലേറെയാണ് ചെലഴിച്ചത്. പൊതു പ്രവര്&#x200d;ത്തകനോടുളള രാഷ്ട്രീയ വിദ്വേഷത്തിന് അധികാര ദുര്&#x200d;വിനിയോഗവും പണം ധൂര്&#x200d;ത്തടിക്കലുമാണ് നടന്നത്.</p>
<p>കെ.എം ഷാജി കോഴപ്പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാണിച്ചു തരാമോയെന്ന സുപ്രീം കോടതി ജഡ്ജിമാരുടെ ചോദ്യം, ഹൈക്കോടതി നേരത്തെ തന്നെ കണ്ടെത്തിയ വസ്തുതയാണ്. എന്നിട്ടും മണിക്കൂറിന് ലക്ഷങ്ങള്&#x200d; വാങ്ങുന്ന വക്കീലുമാരെയും അഡീഷണല്&#x200d; സോളിസിറ്റര്&#x200d; ജനറലിനെയുമെല്ലാം അണിനിരത്തി കോടതിയില്&#x200d; കേസ്സുമായി മുന്നോട്ടു പോവാനിയിരുന്നു ശ്രമം. അന്തിമമായി സുപ്രീം കോടതിയും വെറുതെ വിടുമെന്ന് എല്ലാവര്&#x200d;ക്കും ബോധ്യമുണ്ടായിട്ടും കേസ്സില്&#x200d; കുരുക്കി മാനസികമായും സാമ്പത്തികമായും കെ.എം ഷാജിയെ പീഡിപ്പിക്കലായിരുന്നു ലക്ഷ്യം. ഇതുവഴി സര്&#x200d;ക്കാറിനെ വിമര്&#x200d;ശിക്കുന്ന എല്ലാവര്&#x200d;ക്കും മുന്നറിയിപ്പ് നല്&#x200d;കാമെന്നും കണക്കുകൂട്ടി.</p>
<p>2014 ല്&#x200d; അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്.ടു അനുവദിക്കാന്&#x200d; കെ.എം ഷാജിക്ക് മാനേജ്മെന്റ് കൈക്കൂലി നല്&#x200d;കിയെന്നാരോപിച്ച് സി.പി.എം പ്രാദേശിക നേതാവ് 2017 ല്&#x200d; മുഖ്യമന്ത്രിക്ക് പരാതി നല്&#x200d;കിയത് തന്നെ ഗൂഢാലോചനയായിരുന്നു. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്&#x200d;സ് കേസ് രജിസ്റ്റര്&#x200d; ചെയ്തതും തുടര്&#x200d;ന്ന് ഇ.ഡിക്ക് കൈമാറിയതുമെല്ലാം സംഘപരിവാര്&#x200d; സി.പി.എം യോജിച്ച്് നടപ്പാക്കിയ പദ്ധതിയായിരുന്നു. 2022 ജൂണ്&#x200d; 19 ന് കേസില്&#x200d; കെഎം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടും പകയോടെ പിന്തുടര്&#x200d;ന്ന് വേട്ടയാടിയപ്പോഴാണ് സുപ്രീം കോടതിയുടെ പ്രഹരം. കെ.എം ഷാജിയോടും കേരളീയ പൊതു സമൂഹത്തോടും പരസ്യമായി മാപ്പു പറയാന്&#x200d; ഇനിയെങ്കിലും പിണറായി വിജയന്&#x200d; തയ്യാറാവണമെന്നും എം.കെ മുനീര്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-vijayan-should-apologize-for-falsely-hunting-km-shaji-mk-muneer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഘ്പരിവാര്&#x200d; അക്രമങ്ങള്&#x200d;ക്ക് ബിജെപി സര്&#x200d;ക്കാറുകള്&#x200d; ചൂട്ട് പിടിക്കുന്നു;മുസ്‌ലിംലീഗ്</title>
		<link>https://www.chandrikadaily.com/bjp-governments-are-taking-heat-for-sangh-parivar-violence-muslim-league.html</link>
					<comments>https://www.chandrikadaily.com/bjp-governments-are-taking-heat-for-sangh-parivar-violence-muslim-league.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 26 Nov 2024 05:36:11 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[muslimleage]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319049</guid>

					<description><![CDATA[സമ്പാലില്&#x200d; മസ്ജിദ് കയ്യേറ്റത്തിനെതിരെ പ്രതിഷേധച്ചവര്&#x200d;ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്&#x200d;ക്ക് പിന്നില്&#x200d; യുപിയിലെ യോഗി ആദിത്യനാഥ് സര്&#x200d;ക്കാറിന്റെ എല്ലാ ആശീര്&#x200d;വാദവും ഉണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീര്&#x200d; എംപി
]]></description>
										<content:encoded><![CDATA[<p>മതന്യൂനപക്ഷങ്ങള്&#x200d;ക്ക് നേരെ ക്രൂരമായ അക്രമങ്ങള്&#x200d; അഴിച്ചു വിട്ട് കൊണ്ടിരിക്കുന്ന സംഘപരിവാര്&#x200d; ശക്തികളുടെ എല്ലാവിധ അതിക്രമങ്ങള്&#x200d;ക്കും പൂര്&#x200d;ണമായ പിന്തുണയാണ് ബി.ജെ.പി സര്&#x200d;ക്കാറുകള്&#x200d; നല്&#x200d;കി കൊണ്ടിരിക്കുന്നതെന്ന് മുസ്ലിം ലീഗ് എംപിമാര്&#x200d; പറഞ്ഞു. ഇപ്പോള്&#x200d; യുപിയിലെ സമ്പാലില്&#x200d; മസ്ജിദ് കയ്യേറ്റത്തിനെതിരെ പ്രതിഷേധച്ചവര്&#x200d;ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്&#x200d;ക്ക് പിന്നില്&#x200d; യുപിയിലെ യോഗി ആദിത്യനാഥ് സര്&#x200d;ക്കാറിന്റെ എല്ലാ ആശീര്&#x200d;വാദവും ഉണ്ടെന്നും മുസ്ലിംലീഗ് ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എംപി വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; പറഞ്ഞു. ലോക്സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് മുസ്ലിം ലീഗ് എം.പിമാര്&#x200d; നോട്ടീസ് നല്&#x200d;കിയിരുന്നു. അതിന് സ്പീക്കര്&#x200d; അനുമതി നിഷേധിച്ചു.</p>
<p>ആരാധനാലയങ്ങള്&#x200d;ക്ക് നേരെ ഇപ്പോള്&#x200d; നടന്ന് കൊണ്ടിരിക്കുന്ന വ്യാജ വാര്&#x200d;ത്തകള്&#x200d; സൃഷ്ടിക്കലും അത്തരം സ്ഥാപനങ്ങളെ പിടിച്ചെടുക്കലും ഇത്തരം ശക്തികളുടെ തുടരെത്തുടരെയുള്ള ശ്രമങ്ങളുടെ ഭാഗമാണ്. മുഗള്&#x200d; ചക്രവര്&#x200d;ത്തിമാരുടെ കാലം മുതല്&#x200d; സമ്പലില്&#x200d; ഉള്ള മസ്ജിദ് ബാബരി മസ്ജിദിനെ പോലെ ചരിത്രം വക്രീകരിച്ച് തകര്&#x200d;ക്കാനാണ് ഇപ്പോള്&#x200d; അവര്&#x200d; ശ്രമിക്കുന്നത്. 1991 ല്&#x200d; പാസാക്കിയ ആരാധനാലയങ്ങളുടെ സംരക്ഷണം സംബന്ധിച്ച നിയമത്തിന്റെ അടിക്കല്ലിളക്കുക എന്നത് ബിജെപിയുടെ ക്രൂരമായ അജണ്ടയാണ്. ഇന്ത്യയിലാകെ വാര്&#x200d;ത്താ മാധ്യമങ്ങളില്&#x200d; നിറഞ്ഞു നില്&#x200d;ക്കുന്ന വീഡിയോ എടുത്തു പരിശോധിച്ചാല്&#x200d; സര്&#x200d;വ്വേ നടത്തനെന്ന പേരില്&#x200d; മസ്ജിദിനകത്തേക്ക് തള്ളി കയറിയ സംഘപരിവാര്&#x200d; പ്രവര്&#x200d;ത്തകര്&#x200d; പ്രകോപനാത്മകമായ മുദ്രവാക്യം വിളിക്കുന്നത് കാണാന്&#x200d; സാധിക്കും. മുസ്ലിം ലീഗ് ഇത്തരം കാര്യങ്ങളില്&#x200d; നിയമപരമായ പോരാട്ടത്തിന് മുന്നില്&#x200d; നിന്ന സംഘടനയാണ്. ഈ പ്രശ്നത്തിലും ആ നിലപാട് തുടരുമെന്നും എംപിമാരായ ഇ.ടി മുഹമ്മദ് ബഷീര്&#x200d;, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, അഡ്വ. വി.കെ ഹാരിസ് ബീരാന്&#x200d; എന്നിവര്&#x200d; പത്ര സമ്മേളനത്തില്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-governments-are-taking-heat-for-sangh-parivar-violence-muslim-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്ലിം ലീഗ് ദേശീയ സമ്മേളനം നവമ്പർ 16 ന് ഡൽഹിയിൽ, 17 ന് ദേശീയ കൗൺസിൽ</title>
		<link>https://www.chandrikadaily.com/muslimleague-nationalconferance-delhi.html</link>
					<comments>https://www.chandrikadaily.com/muslimleague-nationalconferance-delhi.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 10 Sep 2023 14:19:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslimleage]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273864</guid>

					<description><![CDATA[സമ്മേളനത്തിൽ മുസ്ലിം ലീഗ് ദേശീയ നേതാക്കളെ കൂടാതെ മതേതര പ്രതിപക്ഷ ചേരിയിലെ മുതിർന്ന നേതാക്കളും പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചുള്ള ദേശീയ സമ്മേളനം നവമ്പർ 16 ന് ന്യൂഡൽഹി താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കാൻ പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി അംഗങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗത്തിൽ തീരുമാനിച്ചു.പ്രധാനമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് നടക്കുന്ന ദേശീയ സമ്മേളനം ഉജ്വല വിജയമാക്കാനുളള പ്രവർത്തനങ്ങൾക്ക് പി എ സി യോഗം രൂപം നൽകി. രാവിലെ 10.30 ന് ആരംഭിച്ച് 7 മണിക്കു സമാപിക്കുന്ന സമ്മേളനത്തിൽ മുസ്ലിം ലീഗ് ദേശീയ നേതാക്കളെ കൂടാതെ മതേതര പ്രതിപക്ഷ ചേരിയിലെ മുതിർന്ന നേതാക്കളും പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.</p>
<p>ദേശീയ തലത്തിൽ നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടി നേടിയെടുത്ത സംഘടനാ കരുത്ത് വിളിച്ചറിയിക്കുന്ന പ്രൗഡമായ സമ്മേളനമാണ് ഡൽഹിയിൽ നടക്കുക. രാജ്യവ്യാപകമായി പുരോഗമിക്കുന്ന മെമ്പർഷിപ്പ് പ്രവർത്തനത്തിൻ്റെ പുരോഗതി യോഗം വിലയിരുത്തി.കർണാടക, ആന്ധ്ര പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ സംസ്ഥാന തല നേതൃയോഗങ്ങൾ പൂർത്തിയായി. ഒക്ടോബർ അവസാനത്തോടെ സംസ്ഥാന പ്രതിനിധി സമ്മേളനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഈ സമ്മേളനങ്ങൾ വഴി തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് നവമ്പർ 16ന് നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുക.നേരത്തെ മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തീകരിച്ച കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും സംസ്ഥാന കമ്മിറ്റി വഴി തെരെഞ്ഞെടുക്കപ്പെട്ട സംഘടനാ സാരഥികളാണ് ഡൽഹി സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുക .നവംബർ 17 ന് രാവിലെ 10.30 ന് ദേശീയ കൗൺസിൽ ചേർന്ന് വരും കാലത്തേക്കുള്ള രാഷ്ട്രീയ പ്രമേയങ്ങൾക്ക് അംഗീകാരം നൽകും .വരാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിയെ സജജമാക്കാനുളള ചർച്ചകൾക്ക് ദ്വിദിന സമ്മേളനം വേദിയാകും.പാർട്ടിയുടെ രാഷ്ട്രീയ സന്ദേശം രാജ്യമാകെ വ്യാപിപ്പിക്കാൻ ഡൽഹിയിൽ സ്ഥാപിക്കുന്ന മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സെന്ററിന്റെ സോഫ്റ്റ് ലോഞ്ചിങ്ങും ഈ സമ്മേളനത്തിൽ വെച്ച് നടക്കും .2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ തന്നെ ഭാവി നിർണയിക്കുന്നതാകുമെന്ന് യോഗം വിലയിരുത്തി.</p>
<p>പി എ സി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്തു.ദേശീയ ജന:സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയ വിശകലനവും സംഘടനാ റിപ്പോർട്ടിംഗും നിർവ്വഹിച്ചു .ഡൽഹിയിലെ ഖാഇദെ മില്ലത്ത് സെന്റർ ബിൽഡിംഗ് കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് ബിൽഡിംഗ് കമ്മിറ്റി കൺവീനർ കൂടിയായ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി അവതരിപ്പിച്ചു .ട്രഷറർ പി വി അബ്ദുൾ വഹാബ് എം പി, സീനിയർ വൈസ് പ്രസിഡണ്ട് അബ്ദുസ്സമദ് സമദാനി എം പി, ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ, അസി: സെക്രട്ടറിമാരായ സി കെ സുബൈർ, എം പി മുഹമ്മദ് കോയ, യൂത്ത് ലീഗ് ദേശീയ ജന:സെക്രട്ടറി അഡ്വ: വി കെ ഫൈസൽ ബാബു, ഓർഗനൈസിംഗ് സെക്രട്ടറി ടി പി അഷ്റഫലി, എം എസ് എഫ് ദേശീയ പ്രസിഡണ്ട് പി വി അഹമ്മദ് സാജു ജനറൽ സെക്രട്ടറി എസ്‌ എച്ച് മുഹമ്മദ് ഹർഷദ് എന്നിവർ സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslimleague-nationalconferance-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖാഇദേമില്ലത്ത് സെൻററിനുള്ള ഫണ്ട് സമാഹരണം ഇനി 6 ദിവസം മാത്രം ; ഇതുവരെ ലഭിച്ചത്  10 കോടി രൂപ</title>
		<link>https://www.chandrikadaily.com/muslimleagucenter-delhi-fundraising.html</link>
					<comments>https://www.chandrikadaily.com/muslimleagucenter-delhi-fundraising.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 25 Jul 2023 03:31:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslimleage]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266230</guid>

					<description><![CDATA[കാമ്പയിൻ വിജയിപ്പിച്ച് ലക്ഷ്യത്തിലെത്തിക്കുന്നതിന് എല്ലാവരും പരമാവധി രംഗത്തിറങ്ങണമെന്ന് മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.]]></description>
										<content:encoded><![CDATA[<p>ഡൽഹിയിലെ മുസ് ലിം ലീഗ് ആസ്ഥാന മന്ദിരം ഖാഇദേമില്ലത്ത് സെൻററിനുള്ള ഫണ്ട് സമാഹരണ തീയതി അവസാനിക്കാൻ ഇനി 6 ദിവസം മാത്രം. ഇതുവരെ 10 കോടി രൂപയാണ് സംഭാവനയായി ലഭിച്ചിരിക്കുന്നത്. കാമ്പയിൻ വിജയിപ്പിച്ച് ലക്ഷ്യത്തിലെത്തിക്കുന്നതിന് എല്ലാവരും പരമാവധി രംഗത്തിറങ്ങണമെന്ന് മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslimleagucenter-delhi-fundraising.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് കായണ്ണയിൽ  അർദ്ധരാത്രി മുസ്ലീം ലീഗ് നേതാവിൻ്റെ വീടിന് നേരെ ബോംബേറ്</title>
		<link>https://www.chandrikadaily.com/kozhikkodekayannamuslimleage.html</link>
					<comments>https://www.chandrikadaily.com/kozhikkodekayannamuslimleage.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 06 Jun 2023 07:34:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikkode]]></category>
		<category><![CDATA[muslimleage]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257896</guid>

					<description><![CDATA[സമാധാന അന്തരീക്ഷം നിലനിൽക്കുന്ന കായണ്ണയിൽ അക്രമം നടത്തിയവരെ ഉടൻ പിടികൂടണമെന്ന് യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>അർദ്ധരാത്രി മുസ്ലീം ലീഗ് നേതാവിൻ്റെ വീടിന് നേരെ ബോംബേറിഞ്ഞു . മുസ്ലിംലീഗ് കായണ്ണ പഞ്ചായത്ത് പ്രസിഡന്റും കായണ്ണ ഗ്രാമപഞ്ചായത്ത് അംഗവുമായ പൂളചാലിൽ പി സി ബഷീറിന്റെ വീടിനു നേരെയാണ്.ഇന്ന് പുലർച്ചെ ബോംബേറുണ്ടായത്. സംഭവസമയത്ത് പി സി ബഷീറും മകൻ ബാസിന്നുജൂമും മകന്റെ ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നു.ആർക്കും പരിക്കില്ല. വൻ ശബ്ദത്തോടെയുള്ള സ്ഫോടനത്തിൽ വീടിന്റെ വരാന്തയിലെ ടൈൽസുകളും ജനൽ ചില്ലുകളും തകർന്നു.. പോർച്ചിൽ നിർത്തിയിട്ട കാറിന് നേരെയും ബോംബേറുണ്ടായി. രണ്ടുപേർ വന്ന് ബോംബെറിയുന്നത് സി സി ടി വി യിൽ പതിഞ്ഞിട്ടുണ്ട്<br />
സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് കായണ്ണയിൽ ഹർത്താൽ ആചരിക്കുകയാണ്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന കായണ്ണയിൽ അക്രമം നടത്തിയവരെ ഉടൻ പിടികൂടണമെന്ന് യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kozhikkodekayannamuslimleage.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
