<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Muzaffarnagar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/muzaffarnagar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 25 Oct 2018 15:03:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Muzaffarnagar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുസഫര്&#x200d;പുര്&#x200d; ലൈംഗിക പീഡനം; ഞെട്ടിക്കുന്നതും ഭീകരവുമെന്ന് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/muzaffarpur-shelter-home-case-sc-says-details-placed-before-it-horrible-and-scary.html</link>
					<comments>https://www.chandrikadaily.com/muzaffarpur-shelter-home-case-sc-says-details-placed-before-it-horrible-and-scary.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 25 Oct 2018 15:00:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[child abuse]]></category>
		<category><![CDATA[child raped]]></category>
		<category><![CDATA[Muzaffarnagar]]></category>
		<category><![CDATA[Muzaffarpur]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=108243</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മുസഫര്&#x200d;പുര്&#x200d; അഭയ കേന്ദ്രത്തിലെ ലൈംഗിക പീഡനം ഞെട്ടിക്കുന്നതും ദാരുണവും ഭീകരവുമാണെന്ന് സുപ്രീംകോടതി. സി.ബി.ഐ സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ട് ഫയലില്&#x200d; സ്വീകരിക്കവേയായിരുന്നു കോടതിയുടെ കടുത്ത പ്രതികരണം. അഭയകേന്ദ്രത്തിലെ പ്രായപൂര്&#x200d;ത്തിയാവാത്തവര്&#x200d; ഉള്&#x200d;പ്പെടെ 34 അന്തേവാസികളെ ലൈംഗിക പീഡനത്തിനിരിയാക്കിയെന്നാണ് കേസ്. കേന്ദ്രം നടത്തിപ്പുകാരനായിരുന്ന ബ്രജേഷ് താക്കൂറാണ് കേസിലെ മുഖ്യപ്രതി. മുഖ്യ പ്രതി ബ്രജേഷ് താക്കൂര്&#x200d; വലിയ സ്വാധീനമുള്ള വ്യക്തിയാണെന്നും അയാളെ ബീഹാറിന് പുറത്തെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടു. കേസില്&#x200d; ജാമ്യം അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ബ്രജേഷ് താക്കൂറിനെതിരെ ഗുരുതരമായ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുസഫര്&#x200d;പുര്&#x200d; അഭയ കേന്ദ്രത്തിലെ ലൈംഗിക പീഡനം ഞെട്ടിക്കുന്നതും ദാരുണവും ഭീകരവുമാണെന്ന് സുപ്രീംകോടതി. സി.ബി.ഐ സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ട് ഫയലില്&#x200d; സ്വീകരിക്കവേയായിരുന്നു കോടതിയുടെ കടുത്ത പ്രതികരണം. അഭയകേന്ദ്രത്തിലെ പ്രായപൂര്&#x200d;ത്തിയാവാത്തവര്&#x200d; ഉള്&#x200d;പ്പെടെ 34 അന്തേവാസികളെ ലൈംഗിക പീഡനത്തിനിരിയാക്കിയെന്നാണ് കേസ്. കേന്ദ്രം നടത്തിപ്പുകാരനായിരുന്ന ബ്രജേഷ് താക്കൂറാണ് കേസിലെ മുഖ്യപ്രതി.</p>
<p>മുഖ്യ പ്രതി ബ്രജേഷ് താക്കൂര്&#x200d; വലിയ സ്വാധീനമുള്ള വ്യക്തിയാണെന്നും അയാളെ ബീഹാറിന് പുറത്തെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടു. കേസില്&#x200d; ജാമ്യം അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>ബ്രജേഷ് താക്കൂറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കോടതിയില്&#x200d; സമര്&#x200d;പ്പിച്ചത്. മുന്&#x200d; ബീഹാര്&#x200d; മന്ത്രി മഞ്ജു വര്&#x200d;മയുടെ ഭര്&#x200d;ത്താവ് ചന്ദ്രശേഖര്&#x200d; വര്&#x200d;മയെ എന്തുകൊണ്ടാണ് ഇതുവരെ അറസ്റ്റ് ചെയ്യാത്തതെന്നും കേടതി ബീഹാര്&#x200d; സര്&#x200d;ക്കാറിനോടും സി.ബി.ഐയോടും ചോദിച്ചു.</p>
<p>ബിഹാര്&#x200d; ആരോഗ്യമന്ത്രിയായിരുന്ന മഞ്ജുവര്&#x200d;മ സംഭവത്തെ തുടര്&#x200d;ന്ന് രാജി വെക്കേണ്ടി വന്നിരുന്നു. അവരുടെ ഭര്&#x200d;ത്താവ് ചന്ദ്രേശ്വര്&#x200d; വര്&#x200d;മക്കും സംഭവത്തില്&#x200d; പങ്കുണ്ടെന്ന് ആരോപണത്തെതുടര്&#x200d;ന്നായിരുന്നു രാജി.<br />
ജൂണ്&#x200d; രണ്ടിന് അറസ്റ്റിലായ താക്കൂര്&#x200d;, ആരോഗ്യ പ്രശ്‌നങ്ങള്&#x200d; ചൂണ്ടിക്കാട്ടി വിവിധ സൗകര്യങ്ങളോടെയാണ് ജയിലില്&#x200d; കഴിയുന്നതെന്ന് പരിശോധനയില്&#x200d; വ്യക്തമായിരുന്നു. മറ്റു തടവുകാര്&#x200d;ക്കൊപ്പം ഇയാളെ പാര്&#x200d;പ്പിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muzaffarpur-shelter-home-case-sc-says-details-placed-before-it-horrible-and-scary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കളിക്കിടെ കുട്ടികള്&#x200d; തമ്മില്&#x200d; കശപിശ മുസഫര്&#x200d;നഗറില്&#x200d;  മുസ്്ലിം വേട്ട</title>
		<link>https://www.chandrikadaily.com/riot-in-muzaffarnagar.html</link>
					<comments>https://www.chandrikadaily.com/riot-in-muzaffarnagar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 28 Sep 2018 19:00:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Muzaffarnagar]]></category>
		<category><![CDATA[Riot]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=105033</guid>

					<description><![CDATA[&#160; മുസഫര്&#x200d; നഗര്&#x200d;: ക്രിക്കറ്റ് മത്സരത്തിനിടെ കുട്ടികള്&#x200d; തമ്മിലുണ്ടായ ചെറിയ തര്&#x200d;ക്കം മുസഫര്&#x200d; നഗറില്&#x200d; മുസ്്‌ലിം വേട്ടയായതായി ആരോപണം. ആഗസ്റ്റ് 21നാണ് കേസിനാസ്പദമായ സംഭവം. മുസഫര്&#x200d; നഗറിലെ പുര്&#x200d;ബല്യാന്&#x200d; ഗ്രാമ വാസികളായ സുമിത് പാല്&#x200d; (15), സുഹൃത്തും അയല്&#x200d;വാസിയുമായ ആസിഫ് എന്നിവര്&#x200d; തമ്മില്&#x200d; ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തര്&#x200d;ക്കത്തിനിടെ ആസിഫിന് പരിക്കേറ്റു. സംഭവത്തിന് ശേഷം ചോരയൊലിപ്പിച്ച് വീട്ടിലെത്തിയ ആസിഫുമായി 81 കാരിയായ ആസിഫിന്റെ വല്യുമ്മ സുമിത് പാലിന്റെ വീട്ടില്&#x200d; പരാതി പറയാനെത്തി. ഇതോടെ തര്&#x200d;ക്കം വലിയ തലത്തിലേക്കു മാറി. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മുസഫര്&#x200d; നഗര്&#x200d;: ക്രിക്കറ്റ് മത്സരത്തിനിടെ കുട്ടികള്&#x200d; തമ്മിലുണ്ടായ ചെറിയ തര്&#x200d;ക്കം മുസഫര്&#x200d; നഗറില്&#x200d; മുസ്്‌ലിം വേട്ടയായതായി ആരോപണം. ആഗസ്റ്റ് 21നാണ് കേസിനാസ്പദമായ സംഭവം. മുസഫര്&#x200d; നഗറിലെ പുര്&#x200d;ബല്യാന്&#x200d; ഗ്രാമ വാസികളായ സുമിത് പാല്&#x200d; (15), സുഹൃത്തും അയല്&#x200d;വാസിയുമായ ആസിഫ് എന്നിവര്&#x200d; തമ്മില്&#x200d; ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തര്&#x200d;ക്കത്തിനിടെ ആസിഫിന് പരിക്കേറ്റു.<br />
സംഭവത്തിന് ശേഷം ചോരയൊലിപ്പിച്ച് വീട്ടിലെത്തിയ ആസിഫുമായി 81 കാരിയായ ആസിഫിന്റെ വല്യുമ്മ സുമിത് പാലിന്റെ വീട്ടില്&#x200d; പരാതി പറയാനെത്തി. ഇതോടെ തര്&#x200d;ക്കം വലിയ തലത്തിലേക്കു മാറി. മുതിര്&#x200d;ന്നവര്&#x200d; പ്രശ്‌നത്തില്&#x200d; ഇടപെട്ടതോടെ തര്&#x200d;ക്കം മൂത്തു. രണ്ട് ദിവസത്തിന് ശേഷം ഗ്രാമത്തിലെ മുസ്്‌ലിം കുടുംബത്തിന് മര്&#x200d;ദ്ദനമേറ്റു. ഇതേ ചൊല്ലി ചേരിതിരിവുണ്ടാവുകയും ചെയ്തു. സംഭവത്തെ ചൊല്ലി 28 മുസ്്‌ലിംകള്&#x200d;ക്കെതിരായി പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തിരിക്കുകയാണിപ്പോള്&#x200d;. ഇതില്&#x200d; മൂന്നു പേര്&#x200d;ക്കെതിരെ ഒരു വര്&#x200d;ഷത്തേക്ക് ജാമ്യം പോലും ലഭിക്കാത്ത ദേശീയ സുരക്ഷ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.<br />
68 വയസുള്ള ഹൃദ്രോഗിയായ ഷംസേര്&#x200d; അഹമ്മദ്, അദ്ദേഹത്തിന്റെ രണ്ട് അനന്തരവന്&#x200d;മാര്&#x200d; എന്നിവര്&#x200d;ക്കെതിരെയാണ് എന്&#x200d;.എസ്.എ പ്രകാരം കേസെടുത്തിരിക്കുന്നത്. ഇവരാവട്ടെ കളിക്കിടെ തര്&#x200d;ക്കത്തിലേര്&#x200d;പ്പെട്ട രണ്ട് കുട്ടികളേയും നേരിട്ട് അറിയാത്തവരുമാണ്.<br />
എന്തിനാണ് തങ്ങള്&#x200d;ക്കെതിരെ കേസെടുത്തതെന്ന് ഇവര്&#x200d;ക്ക് ഇപ്പോഴും അറിയില്ല. ഇരു വിഭാഗങ്ങള്&#x200d; തമ്മിലുണ്ടായ വാക് തര്&#x200d;ക്കത്തിന് പിന്നാലെ മുന്&#x200d; കേന്ദ്ര മന്ത്രിയും മുസഫര്&#x200d; നഗര്&#x200d; കലാപ കേസില്&#x200d; ആരോപണ വിധേയനുമായ ബി.ജെ.പി എം.പി സഞ്ജീവ് ബല്യാന്&#x200d; സ്ഥലം സന്ദര്&#x200d;ശിച്ചിരുന്നു. ഇതോടെയാണ് കേസ് ബലപ്പെട്ടതെന്നും ഗ്രാമത്തിലെ മിക്ക മുസ്്‌ലിം യുവാക്കളും സ്ഥലം വിട്ടതായും കേസില്&#x200d; അകപ്പെട്ട ഷംസേര്&#x200d; അഹമ്മദിന്റെ സഹോദരന്&#x200d; ജംഷേദ് അഹമ്മദ് പറയുന്നു. 200 പേരെ അറസ്റ്റു ചെയ്യുമെന്നാണ് പറയുന്നത്. അധികാരവും മന്ത്രിയും അവരുടേതാണ്.<br />
എല്ലാവര്&#x200d;ക്കുമെതിരെ എന്&#x200d;.എസ്.എ ചുമത്തുമെന്ന് ബല്യാന്&#x200d; ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. അതേ സമയം ആരോപണങ്ങള്&#x200d; നിഷേധിച്ച പൊലീസ് കേസില്&#x200d; ആരോടും പക്ഷപാതിത്വം കാണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. അറസ്റ്റുകളെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും നിരപരാധികളെ ഒഴിവാക്കുമെന്നും എസ്.എസ്.പി സുധീര്&#x200d; കുമാര്&#x200d; പറഞ്ഞു. 2013ല്&#x200d; ജാട്ട് മുസ്്‌ലിം കലാപത്തിന്റെ കേന്ദ്രമായിരുന്ന പ്രദേശം കൂടിയാണ് പുര്&#x200d;ബല്യാന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/riot-in-muzaffarnagar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസഫര്&#x200d; നഗര്&#x200d; കലാപം: ഹ്രസ്വചിത്രത്തിന് ആറുമാസമായിട്ടും സെന്&#x200d;സര്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയില്ല</title>
		<link>https://www.chandrikadaily.com/ven-after-6-months-no-censor-certificate-for-short-film-on-muzaffarnagar-riot-victims.html</link>
					<comments>https://www.chandrikadaily.com/ven-after-6-months-no-censor-certificate-for-short-film-on-muzaffarnagar-riot-victims.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 14 Sep 2018 14:45:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Censorship]]></category>
		<category><![CDATA[India]]></category>
		<category><![CDATA[musafar nagar]]></category>
		<category><![CDATA[Muzaffarnagar]]></category>
		<category><![CDATA[Riot]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=103065</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മുസഫര്&#x200d; നഗര്&#x200d; കലാപത്തിന്റെ പശ്ചാത്തലത്തില്&#x200d; എടുത്ത ഹ്രസ്വ ചിത്രത്തിന് സെന്&#x200d;സര്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലയെന്ന പരാതിയുമായി സംവിധായകര്&#x200d; രംഗത്ത്. ദി കളര്&#x200d; ഓഫ് മൈ ഹോം എന്ന പേരു നല്&#x200d;കിയ ചിത്രത്തിന്റെ സെന്&#x200d;സര്&#x200d;ഷിപ്പിനായി അപേക്ഷ നല്&#x200d;കിയിട്ട് ആറുമാസമായി. എന്നാല്&#x200d; ഓരോ ചെറിയ കാരണങ്ങള്&#x200d; പറഞ്ഞ് സെന്&#x200d;സര്&#x200d; അനുമതി നിഷേധിക്കുകയാണെന്നാണ് സംവിധായകരുടെ പരാതി. ഫറാ നഖ്‌വി , സഞ്ജയ് ബര്&#x200d;ണാല എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്&#x200d; ചിത്രത്തിന്റെ സെന്&#x200d;സര്&#x200d;ഷിപ്പിനായി അപേക്ഷ നല്&#x200d;കി.എന്നാല്&#x200d; പല കാരണങ്ങള്&#x200d; പറഞ്ഞ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുസഫര്&#x200d; നഗര്&#x200d; കലാപത്തിന്റെ പശ്ചാത്തലത്തില്&#x200d; എടുത്ത ഹ്രസ്വ ചിത്രത്തിന് സെന്&#x200d;സര്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലയെന്ന പരാതിയുമായി സംവിധായകര്&#x200d; രംഗത്ത്. ദി കളര്&#x200d; ഓഫ് മൈ ഹോം എന്ന പേരു നല്&#x200d;കിയ ചിത്രത്തിന്റെ സെന്&#x200d;സര്&#x200d;ഷിപ്പിനായി അപേക്ഷ നല്&#x200d;കിയിട്ട് ആറുമാസമായി. എന്നാല്&#x200d; ഓരോ ചെറിയ കാരണങ്ങള്&#x200d; പറഞ്ഞ് സെന്&#x200d;സര്&#x200d; അനുമതി നിഷേധിക്കുകയാണെന്നാണ് സംവിധായകരുടെ പരാതി. ഫറാ നഖ്‌വി , സഞ്ജയ് ബര്&#x200d;ണാല എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.</p>
<p>കഴിഞ്ഞ ഏപ്രിലില്&#x200d; ചിത്രത്തിന്റെ സെന്&#x200d;സര്&#x200d;ഷിപ്പിനായി അപേക്ഷ നല്&#x200d;കി.എന്നാല്&#x200d; പല കാരണങ്ങള്&#x200d; പറഞ്ഞ് ഇതുവരെ അവര്&#x200d; സെന്&#x200d;സര്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയില്ല. ഇടയ്ക്ക് ഞങ്ങളുടെ ആധാര്&#x200d; കാര്&#x200d;ഡ് അധികൃതര്&#x200d; ആവശ്യപ്പെട്ടു. പിന്നീട് ഒരിക്കല്&#x200d; വീണ്ടും അപേക്ഷ നല്&#x200d;കാനും ഇവര്&#x200d; പറയുകയുണ്ടായി. എന്നാല്&#x200d; ആവശ്യപ്പെട്ടതെല്ലാം നല്&#x200d;കിയിട്ടും സെന്&#x200d;സര്&#x200d;ഷിപ്പ് മാത്രം ഇതുവരെ ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ സംവിധായകരില്&#x200d; ഒരാളായ സഞ്ജയ് ബര്&#x200d;ണാല പറഞ്ഞു.</p>
<p>ചിത്രം സര്&#x200d;ക്കാറിനെയോ അല്ലെങ്കില്&#x200d; ഒരു പ്രത്യേക സമുദായത്തെയോ ലക്ഷ്യമിടുന്നതല്ല, വിദ്വേഷവും അക്രമവും അഴിച്ചുവിടുന്ന മനുഷ്യശരീരങ്ങളെ കുറിച്ചും അതിന് ഇരയായവരുടെ അതിജീവനത്തെ കുറിച്ചുമാണ് ചിത്രം സംസാരിക്കുന്നത്. മുസാഫര്&#x200d; നഗര്&#x200d; കലാപത്തിനു ശേഷം വീട് നഷ്ടമായവര്&#x200d;ക്ക് പുതിയ വീട് മറ്റൊരു പ്രദേശത്ത് നിര്&#x200d;മ്മിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ധനസഹായം നല്&#x200d;കി. എന്നാല്&#x200d; അവര്&#x200d; ജനിച്ചു വളര്&#x200d;ന്ന സ്ഥലത്ത് അവരെ പുനരധിവസിപ്പിക്കുന്നതിനു പകരം മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കാനാണ് ഭരണകൂടം നിര്&#x200d;ബന്ധിക്കുന്നത്, എന്തിനാണ് സര്&#x200d;ക്കാര്&#x200d; അങ്ങനെ ചെയ്യുന്നത്.. ബര്&#x200d;ണാല കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ചിത്രം ചിലയിടങ്ങളില്&#x200d; സ്വകാര്യ പ്രദര്&#x200d;ശനങ്ങള്&#x200d; നടത്തിയപ്പോള്&#x200d; ഫെമിനിസ്റ്റ് ചരിത്രകാരന്&#x200d; ഉമാ ചക്രവര്&#x200d;ത്തി, പ്രൊഫസര്&#x200d; ഇര ഭാസ്‌കര്&#x200d;, മനുഷ്യാവകാശ പ്രവര്&#x200d;ത്തകന്&#x200d; ഹര്&#x200d;ഷ് മന്ദര്&#x200d; തുടങ്ങിയവര്&#x200d; മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നും ബര്&#x200d;ണാല പറഞ്ഞു. സദ് ഭവന ട്രസ്റ്റ്, ഹുന്&#x200d;ഷശല ഫൗണ്ടേഷന്&#x200d;, ശ്രീശിര്&#x200d; ഫിലിംസ്, സൃഷ്ഠി ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് ആര്&#x200d;ട്ട്, ഡിസൈന്&#x200d; ആന്&#x200d;ഡ് ടെക്‌നോളജി എന്നിവരാണ് ചിത്രം നിര്&#x200d;മ്മിച്ചിരിക്കുന്നത്.</p>
<p>ഹിന്ദു ജാട്ട് വിഭാഗവും മുസ്‌ലീംകളും ഒന്നിച്ചു താമസിച്ചു വന്നിരുന്ന പ്രദേശമായിരുന്നു മുസഫര്&#x200d; നഗര്&#x200d;. 2013 സെപ്റ്റംബറിലാണ് ഇവിടെ കലാപം ഉണ്ടായത്. കലാപത്തില്&#x200d; മുസ്‌ലീം വിഭാഗത്തില്&#x200d;പ്പെട്ട നിരവധി പേര്&#x200d; മരിക്കുകയും അമ്പതിനായിരത്തിലധികം പേര്&#x200d;ക്ക് വീടും മറ്റും നഷ്ടമായി. കലാപത്തില്&#x200d; അറുപതിലധികം ആളുകള്&#x200d; കൊല്ലപ്പെട്ടുത്തായാണ് സര്&#x200d;ക്കാര്&#x200d; കണക്ക്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ven-after-6-months-no-censor-certificate-for-short-film-on-muzaffarnagar-riot-victims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസാഫര്&#x200d;നഗറില്&#x200d; കാറില്&#x200d; മാതാവിന് ക്രൂര പീഡനം; കുഞ്ഞിനെ വലിച്ചെറിഞ്ഞു</title>
		<link>https://www.chandrikadaily.com/woman-gangraped-in-moving-car-her-three-year-old-thrown-out-on-delhi-dehradun-highway.html</link>
					<comments>https://www.chandrikadaily.com/woman-gangraped-in-moving-car-her-three-year-old-thrown-out-on-delhi-dehradun-highway.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 08 May 2018 14:08:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gang rape]]></category>
		<category><![CDATA[Muzaffarnagar]]></category>
		<category><![CDATA[up gangrape]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83975</guid>

					<description><![CDATA[മുസാഫര്&#x200d;നഗര്&#x200d;: കാറില്&#x200d; നിന്ന് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷം മാതാവിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. മുസാഫര്&#x200d;നഗറില്&#x200d; തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഡല്&#x200d;ഹി-ഡെറാഡൂണ്&#x200d; പാതയിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം 26 കാരിയായ മാതാവിനെ പീഢിപ്പിക്കുകയായിരുന്നു. റോഡില്&#x200d; രക്തത്തില്&#x200d; കുളിച്ചു കിടന്ന മൂന്ന് വയസുള്ള കുഞ്ഞിനെ നാട്ടുകാര്&#x200d; ആസ്പത്രിയിലെത്തിച്ചു. പീഡനത്തിനിരയാക്കിയ ശേഷം യുവതിയെ ചൊവ്വാഴ്ച ചാപ്പാര്&#x200d; പ്രദേശത്തെ ഹൈവെയില്&#x200d; തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പീഡനശേഷം അക്രമികള്&#x200d; രക്ഷപ്പെടുകയായിരുന്നു. അതേസമയം അക്രമികളില്&#x200d; ഒരാളെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. ആര്&#x200d;. കെ മേത്ത എന്നയാളാണ് പീഡിപ്പിച്ചതെന്ന് യുവതി [&#8230;]]]></description>
										<content:encoded><![CDATA[<p>മുസാഫര്&#x200d;നഗര്&#x200d;: കാറില്&#x200d; നിന്ന് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷം മാതാവിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. മുസാഫര്&#x200d;നഗറില്&#x200d; തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഡല്&#x200d;ഹി-ഡെറാഡൂണ്&#x200d; പാതയിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം 26 കാരിയായ മാതാവിനെ പീഢിപ്പിക്കുകയായിരുന്നു. റോഡില്&#x200d; രക്തത്തില്&#x200d; കുളിച്ചു കിടന്ന മൂന്ന് വയസുള്ള കുഞ്ഞിനെ നാട്ടുകാര്&#x200d; ആസ്പത്രിയിലെത്തിച്ചു. പീഡനത്തിനിരയാക്കിയ ശേഷം യുവതിയെ ചൊവ്വാഴ്ച ചാപ്പാര്&#x200d; പ്രദേശത്തെ ഹൈവെയില്&#x200d; തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.</p>
<p>പീഡനശേഷം അക്രമികള്&#x200d; രക്ഷപ്പെടുകയായിരുന്നു. അതേസമയം അക്രമികളില്&#x200d; ഒരാളെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. ആര്&#x200d;. കെ മേത്ത എന്നയാളാണ് പീഡിപ്പിച്ചതെന്ന് യുവതി മൊഴി നല്&#x200d;കി. ജോലി വാഗ്ദാനം ചെയ്ത ശേഷമാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. യുവതി വൈദ്യ പരിശോധനയ്ക്കായി ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/woman-gangraped-in-moving-car-her-three-year-old-thrown-out-on-delhi-dehradun-highway.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസഫര്&#x200d; നഗറില്&#x200d;  ദളിത് യുവാവിന് സവര്&#x200d;ണരുടെ ക്രൂര മര്&#x200d;ദ്ദനം</title>
		<link>https://www.chandrikadaily.com/dalith-youth-raped-in-muzaffarnagar.html</link>
					<comments>https://www.chandrikadaily.com/dalith-youth-raped-in-muzaffarnagar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 17 Jan 2018 15:30:20 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Muzaffarnagar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65474</guid>

					<description><![CDATA[മുസഫര്&#x200d;നഗര്&#x200d;: ബി.ജെ.പി ഭരിക്കുന്ന യു.പിയില്&#x200d; ദളിതുകള്&#x200d;ക്കെതിരായ അതിക്രമം തുടരുന്നു. മുസഫര്&#x200d; നഗറില്&#x200d; ദളിത് യുവാവിനെ സംഘ്പരിവാറുകാര്&#x200d; ക്രൂര മര്&#x200d;ദ്ദനത്തിനിരയാക്കിയതില്&#x200d; പ്രതിഷേധിച്ച് ദളിത് പ്രവര്&#x200d;ത്തകര്&#x200d; പ്രതിഷേധവുമായി തെരുവിലിറങ്ങി. യുവാവിനെ മര്&#x200d;ദ്ദിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പുര്&#x200d;കാജിയില്&#x200d; വെച്ചാണ് ഭീം ആര്&#x200d;മി പ്രവര്&#x200d;ത്തകനായ ദളിത് യുവാവിന് സവര്&#x200d;ണരുടെ ക്രൂര മര്&#x200d;ദ്ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. സഹാറന്&#x200d;പൂര്&#x200d; കലാപത്തിന് ശേഷം ഹിന്ദു മതം വിട്ട് ബുദ്ധമതത്തിലേക്കു മാറിയ വിപിന്&#x200d; എന്ന യുവാവിനെയാണ് സംഘ്പരിവാര്&#x200d; പ്രവര്&#x200d;ത്തകരായ സവര്&#x200d;ണര്&#x200d; മര്&#x200d;ദ്ദിച്ചത്. [&#8230;]]]></description>
										<content:encoded><![CDATA[<p>മുസഫര്&#x200d;നഗര്&#x200d;: ബി.ജെ.പി ഭരിക്കുന്ന യു.പിയില്&#x200d; ദളിതുകള്&#x200d;ക്കെതിരായ അതിക്രമം തുടരുന്നു. മുസഫര്&#x200d; നഗറില്&#x200d; ദളിത് യുവാവിനെ സംഘ്പരിവാറുകാര്&#x200d; ക്രൂര മര്&#x200d;ദ്ദനത്തിനിരയാക്കിയതില്&#x200d; പ്രതിഷേധിച്ച് ദളിത് പ്രവര്&#x200d;ത്തകര്&#x200d; പ്രതിഷേധവുമായി തെരുവിലിറങ്ങി. യുവാവിനെ മര്&#x200d;ദ്ദിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പുര്&#x200d;കാജിയില്&#x200d; വെച്ചാണ് ഭീം ആര്&#x200d;മി പ്രവര്&#x200d;ത്തകനായ ദളിത് യുവാവിന് സവര്&#x200d;ണരുടെ ക്രൂര മര്&#x200d;ദ്ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. സഹാറന്&#x200d;പൂര്&#x200d; കലാപത്തിന് ശേഷം ഹിന്ദു മതം വിട്ട് ബുദ്ധമതത്തിലേക്കു മാറിയ വിപിന്&#x200d; എന്ന യുവാവിനെയാണ് സംഘ്പരിവാര്&#x200d; പ്രവര്&#x200d;ത്തകരായ സവര്&#x200d;ണര്&#x200d; മര്&#x200d;ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സവര്&#x200d;ണ യുവാക്കള്&#x200d;ക്കെതിരെ പൊലീസ് കേസെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dalith-youth-raped-in-muzaffarnagar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസഫര്&#x200d;നഗര്&#x200d; കലാപം: യു.പി മന്ത്രിക്കും മുന്&#x200d; കേന്ദ്രമന്ത്രിക്കും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്</title>
		<link>https://www.chandrikadaily.com/story-muzaffarnagar-riots-non-bailable-warrant-against-minister-suresh-rana-bjp-mlas.html</link>
					<comments>https://www.chandrikadaily.com/story-muzaffarnagar-riots-non-bailable-warrant-against-minister-suresh-rana-bjp-mlas.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Dec 2017 14:48:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[BJP Leader arrested]]></category>
		<category><![CDATA[Muzaffarnagar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59811</guid>

					<description><![CDATA[ലക്‌നോ: മുസഫര്&#x200d;നഗര്&#x200d; കലാപക്കേസില്&#x200d; യു.പി മന്ത്രിയും മുന്&#x200d; കേന്ദ്രമന്ത്രിയും എം.എല്&#x200d;.എയും ഉള്&#x200d;പ്പെടെ മുതിര്&#x200d;ന്ന ബി.ജെ.പി നേതാക്കള്&#x200d;ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. സംസ്ഥാന കരിമ്പ് വികസന വകുപ്പ് മന്ത്രി സുരേഷ് റാണ, മുന്&#x200d; കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്&#x200d;, ബി.ജെ.പി എം.എല്&#x200d;.എ സംഗീത് സോം, മുതിര്&#x200d;ന്ന ബി.ജെ.പി നേതാവ് ഉമേഷ് മാലിക് എന്നിവര്&#x200d;ക്കെതിരെയാണ് അഡീഷണല്&#x200d; ചീഫ് ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് മധു ഗുപ്ത അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മുസഫര്&#x200d; നഗര്&#x200d; കലാപക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷയിലാണ് കോടതി ഉത്തരവ്. [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നോ: മുസഫര്&#x200d;നഗര്&#x200d; കലാപക്കേസില്&#x200d; യു.പി മന്ത്രിയും മുന്&#x200d; കേന്ദ്രമന്ത്രിയും എം.എല്&#x200d;.എയും ഉള്&#x200d;പ്പെടെ മുതിര്&#x200d;ന്ന ബി.ജെ.പി നേതാക്കള്&#x200d;ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. സംസ്ഥാന കരിമ്പ് വികസന വകുപ്പ് മന്ത്രി സുരേഷ് റാണ, മുന്&#x200d; കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്&#x200d;, ബി.ജെ.പി എം.എല്&#x200d;.എ സംഗീത് സോം, മുതിര്&#x200d;ന്ന ബി.ജെ.പി നേതാവ് ഉമേഷ് മാലിക് എന്നിവര്&#x200d;ക്കെതിരെയാണ് അഡീഷണല്&#x200d; ചീഫ് ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് മധു ഗുപ്ത അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.</p>
<p>മുസഫര്&#x200d; നഗര്&#x200d; കലാപക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷയിലാണ് കോടതി ഉത്തരവ്. 2018 ജനുവരി 19ന് പ്രതികളെ നേരിട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ഐ.പി.സി 153 എ വകുപ്പ് പ്രകാരം പ്രകോപനപരമായ പ്രസംഗങ്ങള്&#x200d; നടത്തിയ കേസില്&#x200d; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്&#x200d; സംസ്ഥാന സര്&#x200d;ക്കാറിന്റെ അനുമതി ലഭിച്ചതായി എസ്.ഐ.ടി കോടതിയില്&#x200d; വ്യക്തമാക്കി.</p>
<p>മുസഫര്&#x200d; നഗര്&#x200d; കലാപ വേളയില്&#x200d;, 2013 ഓഗസ്റ്റില്&#x200d; മഹാപഞ്ചായത്തില്&#x200d; കുറ്റാരോപിതരായ ഇവര്&#x200d; നാലുപേരും പങ്കെടുത്തിരുന്നതായും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന രീതിയില്&#x200d; പ്രസംഗിച്ചെന്നുമാണ് എസ്.ഐ.ടി കണ്ടെത്തല്&#x200d;. നിരോധനാജ്ഞ നിലനില്&#x200d;ക്കെ, ഇത് മറികടന്നാണ് മഹാപഞ്ചായത്ത് വിളിച്ചുചേര്&#x200d;ത്തത്. തെറ്റായ ലക്ഷ്യങ്ങളോടെ സംഘടിച്ചതും സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥരെ കൃത്യനിര്&#x200d;വഹണത്തില്&#x200d;നിന്ന് തടഞ്ഞതും ഉള്&#x200d;പ്പെടെ വിവിധ വകുപ്പുകള്&#x200d; പ്രകാരമാണ് ഇവര്&#x200d;ക്കെതിരെ കേസ് രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നത്.</p>
<p>2013 ഓഗസ്റ്റ്, സെപ്തംബര്&#x200d; മാസങ്ങളിലായാണ് ഉത്തര്&#x200d;പ്രദേശിലെ മുസ്്‌ലിംഭൂരിപക്ഷ പ്രദേശമായ മുസഫര്&#x200d;നഗറില്&#x200d; വര്&#x200d;ഗീയ കലാപം അരങ്ങേറിയത്. 60 മുസ്്‌ലിംകള്&#x200d;ക്ക് കലാപത്തില്&#x200d; ജീവന്&#x200d; നഷ്ടമായതായാണ് കണക്ക്. 40,000ത്തിലധികം കുടുംബങ്ങള്&#x200d; തെരുവിലായി. സംഘ്പരിവാര്&#x200d; ശക്തികളായിരുന്നു കലാപത്തിനു പിന്നില്&#x200d;. കലാപ ഇരകളുടെ പുനരധിവാസം ഉള്&#x200d;പ്പെടെയുള്ള വിഷയങ്ങള്&#x200d; അഞ്ചു വര്&#x200d;ഷം പിന്നിട്ടും പൂര്&#x200d;ണമായി നടപ്പായിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/story-muzaffarnagar-riots-non-bailable-warrant-against-minister-suresh-rana-bjp-mlas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>61 അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് ഇനി ബൈതുര്‍റഹ്്മ വില്ലേജിന്റെ മേല്‍വിലാസം</title>
		<link>https://www.chandrikadaily.com/iuml-being-relief-for-61-families.html</link>
					<comments>https://www.chandrikadaily.com/iuml-being-relief-for-61-families.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 11 May 2017 07:21:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[baithurahma]]></category>
		<category><![CDATA[Muzaffarnagar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=28690</guid>

					<description><![CDATA[&#160; മുസഫര്‍നഗര്‍: വര്‍ഗീയസംഘര്‍ഷങ്ങളുടെ പേരില്‍ തെരുവുകളില്‍ അലയാന്‍ വിധിക്കപ്പെട്ട മുസഫര്‍നഗറിലെ 61 കുടുംബങ്ങള്‍ക്ക് ഇനി ഒരു മേല്‍വിലാസമുണ്ടാകും, ശിഹാബ് തങ്ങള്‍ നഗര്‍ ബൈതുര്‍റഹ്്മ വില്ലേജ്. ജില്ലയിലെ ബുധാനക്ക് സമീപം മന്ത്‌വാഡ ഗ്രാമത്തില്‍ പടുത്തുയര്‍ത്തിയ വില്ലേജ് മുസ്്‌ലിംലീഗ് ദേശീയ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനം നിര്‍വഹിച്ചതോടെ അഭയാര്‍ഥികള്‍ക്കു സ്വന്തമാകും. ബൈ നാല് വര്‍ഷം മുമ്പ് മുസഫര്‍നഗര്‍, ഷംലി ജില്ലകളില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അമ്പതിലേറെ പേര്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;<br />
മുസഫര്&#x200d;നഗര്&#x200d;: വര്&#x200d;ഗീയസംഘര്&#x200d;ഷങ്ങളുടെ പേരില്&#x200d; തെരുവുകളില്&#x200d; അലയാന്&#x200d; വിധിക്കപ്പെട്ട മുസഫര്&#x200d;നഗറിലെ 61 കുടുംബങ്ങള്&#x200d;ക്ക് ഇനി ഒരു മേല്&#x200d;വിലാസമുണ്ടാകും, ശിഹാബ് തങ്ങള്&#x200d; നഗര്&#x200d; ബൈതുര്&#x200d;റഹ്്മ വില്ലേജ്. ജില്ലയിലെ ബുധാനക്ക് സമീപം മന്ത്‌വാഡ ഗ്രാമത്തില്&#x200d; പടുത്തുയര്&#x200d;ത്തിയ വില്ലേജ് മുസ്്‌ലിംലീഗ് ദേശീയ പൊളിറ്റിക്കല്&#x200d; അഫയേഴ്‌സ് കമ്മിറ്റി ചെയര്&#x200d;മാന്&#x200d; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; താക്കോല്&#x200d;ദാനം നിര്&#x200d;വഹിച്ചതോടെ അഭയാര്&#x200d;ഥികള്&#x200d;ക്കു സ്വന്തമാകും. ബൈ</p>
<p>നാല് വര്&#x200d;ഷം മുമ്പ് മുസഫര്&#x200d;നഗര്&#x200d;, ഷംലി ജില്ലകളില്&#x200d; വര്&#x200d;ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്&#x200d; അമ്പതിലേറെ പേര്&#x200d; കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളം ആളുകള്&#x200d; അഭയാര്&#x200d;ഥികളാകാന്&#x200d; വിധിക്കപ്പെടുകയുമുണ്ടായി. ഓടിപ്പോന്ന പല കുടുംബങ്ങള്&#x200d;ക്കും പിന്നീട് ഹിന്ദു ഭൂരിപക്ഷ ഗ്രാമങ്ങളില്&#x200d; തിരിച്ചുചെല്ലാന്&#x200d; അവസരമുണ്ടായില്ല. അഭയാര്&#x200d;ഥി ക്യാമ്പുകള്&#x200d; സര്&#x200d;ക്കാരിന് തലവേദനയായതോടെ അവ അടച്ചുപൂട്ടി. ഇതോടെ തീര്&#x200d;ത്തും ഒറ്റപ്പെട്ടുപോയ കുടുംബങ്ങള്&#x200d;ക്കാണ് ഇന്ത്യന്&#x200d; യൂനിയന്&#x200d; മുസ്്‌ലിംലീഗ് പുനരധിവാസത്തിന്റെ തണലൊരുക്കുന്നത്.</p>
<p>ശിഹാബ് തങ്ങള്&#x200d; ബൈതുര്&#x200d;റഹ്്മ വില്ലേജ് എന്ന്് പേരിട്ടിരിക്കുന്ന 61 വീടുകളടങ്ങിയ മന്ത്്‌വാഡയിലെ ഈ കേന്ദ്രം അരക്ഷിതരുടെ സംരക്ഷണവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ നവോഥാനവും കൂടി ലക്ഷ്യമിടുന്നു. ഇവിടെ ആരംഭിക്കുന്ന ഓഫീസ് സമുച്ചയവും സ്‌കൂളും പ്രദേശത്ത് തന്നെ വലിയ മാറ്റങ്ങള്&#x200d; കൊണ്ടുവരും.<br />
താക്കോല്&#x200d;ദാന പരിപാടിയില്&#x200d; പങ്കെടുക്കുന്നതിനായി മുസ്്‌ലിംലീഗ് ദേശീയ നേതാക്കള്&#x200d; കഴിഞ്ഞ ദിവസം ഡല്&#x200d;ഹിയിലെത്തി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;, മുസ്്‌ലിംലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ.കെഎം ഖാദര്&#x200d; മൊയ്തീന്&#x200d;, ജനറല്&#x200d; സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി, ഇടി മുഹമ്മദ് ബഷീര്&#x200d; എംപി, പിവി അബ്ദുല്&#x200d;വഹാബ് എംപി, കെപിഎ മജീദ് തുടങ്ങി നിരവധി നേതാക്കള്&#x200d; ്ചടങ്ങില്&#x200d; പങ്കെടുത്തു.</p>
<p>പരിസരവാസികളെയും പ്രവര്&#x200d;ത്തകരെയും പങ്കെടുപ്പിച്ച് ഇടി മുഹമ്മദ് ബഷീര്&#x200d; എംപിയുടെ നേതൃത്വത്തില്&#x200d; ഇന്നലെ വില്ലേജില്&#x200d; ചേര്&#x200d;ന്ന യോഗത്തില്&#x200d; വീടുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താമസക്കാര്&#x200d;ക്ക് രേഖകള്&#x200d; കൈമാറുന്നതുള്&#x200d;പെടെയുള്ള കാര്യങ്ങള്&#x200d; വിലയിരുത്തി. ദേശീയ സെക്രട്ടറി ഖുര്&#x200d;റം അനീസ് ഉമര്&#x200d;, എഞ്ചിനീയര്&#x200d; സലീം, പദ്ധതി പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് മേല്&#x200d;നോട്ടം വഹിച്ച ഉബൈസ് ചേലേമ്പ്ര, ലത്തീഫ് രാമനാട്ടുകര, റഷീദ് ഒളവണ്ണ, ഇബ്രാഹീം കല്ലമ്പാറ, അഷ്‌റഫ് പാറോല്&#x200d;, ഖാദര്&#x200d; പേട്ട, വാജിദ് കൊയിലാണ്ടി, ഖാലിദ് കരുവാരക്കുണ്ട്, അന്&#x200d;സബ് പാറോല്&#x200d; തുടങ്ങിയവര്&#x200d; യോഗത്തില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iuml-being-relief-for-61-families.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
