<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mv govindan&#8217; &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mv-govindan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 23 Jun 2025 08:53:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mv govindan&#8217; &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;നന്ദി ഉണ്ട് മാഷേ&#8217;; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി &#8216;റെഡ് ആർമി&#8217;</title>
		<link>https://www.chandrikadaily.com/red-army-with-indirect-criticism-of-mv-govindan.html</link>
					<comments>https://www.chandrikadaily.com/red-army-with-indirect-criticism-of-mv-govindan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 23 Jun 2025 08:53:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[mv govindan']]></category>
		<category><![CDATA[news]]></category>
		<category><![CDATA[red army]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345522</guid>

					<description><![CDATA[കണ്ണൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലചിത്രം വ്യക്തമായതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ &#8216;റെഡ് ആർമി&#8217; ഫേസ്ബുക്ക് പേജിൽ പരോക്ഷവിമർശനം. &#8216;നന്ദി ഉണ്ട് മാഷേ&#8217; എന്നാണു എം വി ഗോവിന്ദനെ പേരെടുത്ത് പറയാതെ വിമർശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പോളിങ്ങിന്റെ അവസാന ദിനങ്ങളിൽ ഗോവിന്ദൻ നടത്തിയ ആർഎസ്എസ് പിന്തുണ പരാമർശത്തിലാണ് &#8216;റെഡ് ആർമി&#8217;യുടെ പരോക്ഷവിമർശനം. നേരത്തെ &#8216;പി ജെ ആർമി&#8217; എന്ന് പേരുള്ള പേജായിരുന്നു റെഡ് ആർമി. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേർന്ന് സഹകരിച്ചിരുന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>കണ്ണൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലചിത്രം വ്യക്തമായതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ &#8216;റെഡ് ആർമി&#8217; ഫേസ്ബുക്ക് പേജിൽ പരോക്ഷവിമർശനം. &#8216;നന്ദി ഉണ്ട് മാഷേ&#8217; എന്നാണു എം വി ഗോവിന്ദനെ പേരെടുത്ത് പറയാതെ വിമർശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പോളിങ്ങിന്റെ അവസാന ദിനങ്ങളിൽ ഗോവിന്ദൻ നടത്തിയ ആർഎസ്എസ് പിന്തുണ പരാമർശത്തിലാണ് &#8216;റെഡ് ആർമി&#8217;യുടെ പരോക്ഷവിമർശനം. നേരത്തെ &#8216;പി ജെ ആർമി&#8217; എന്ന് പേരുള്ള പേജായിരുന്നു റെഡ് ആർമി.</p>
<p>അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്&#x200d; ആര്&#x200d;എസ്എസുമായി ചേർന്ന് സഹകരിച്ചിരുന്നു എന്നായിരുന്നു എം വി ഗോവിന്ദന്റെ പരാമർശം. ഇത് വിവാദമായ പശ്ചാത്തലത്തില്&#x200d; പറഞ്ഞതില്&#x200d; വ്യക്തത വരുത്തി ഗോവിന്ദന്&#x200d; തന്നെ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്&#x200d;ശം വളച്ചൊടിച്ചതാണെന്നും സൂചിപ്പിച്ചത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യത്തിൽ ജനത പാർട്ടിയുമായി ചേർന്നതായിരുന്നു എന്നും എം വി ഗോവിന്ദന്&#x200d; വ്യക്തമാക്കിയിരുന്നു. ആര്&#x200d;എസ്എസുമായി സിപിഎം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. ഇനിയും ഉണ്ടാവില്ലെന്നും എം വി ഗോവിന്ദന്&#x200d; പറഞ്ഞിരുന്നു. എം വി ഗോവിന്ദന്&#x200d; തന്നെ വസ്തുതകള്&#x200d; വിശദീകരിച്ചിട്ടുണ്ടെന്നും ആര്&#x200d;എസ്എസുമായി യോജിപ്പിന്റേതായ ഒരു മേഖലയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/red-army-with-indirect-criticism-of-mv-govindan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയരുത്&#8217;; എം വി ഗോവിന്ദന് താക്കീതുമായി പിണറായി വിജയന്‍</title>
		<link>https://www.chandrikadaily.com/dont-shout-anything-when-you-see-the-mic-pinarayi-vijayan-warns-mv-govindan.html</link>
					<comments>https://www.chandrikadaily.com/dont-shout-anything-when-you-see-the-mic-pinarayi-vijayan-warns-mv-govindan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 23 Jun 2025 02:32:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mv govindan']]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345479</guid>

					<description><![CDATA[ആര്‍എസ്എസുമായി നേരത്തെ യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തിലാണ് പിണറായി വിജയന്റെ താക്കീത്.]]></description>
										<content:encoded><![CDATA[<p>സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. ആര്&#x200d;എസ്എസുമായി നേരത്തെ യോജിച്ച് പ്രവര്&#x200d;ത്തിച്ചിട്ടുണ്ടെന്ന എം വി ഗോവിന്ദന്റെ പരാമര്&#x200d;ശത്തിലാണ് പിണറായി വിജയന്റെ താക്കീത്.</p>
<p>മൈക്ക് കാണുമ്പോള്&#x200d; എന്തും വിളിച്ച് പറയരുത് എന്ന് പിണറായി വിജയന്&#x200d; എം വി ഗോവിന്ദന് താക്കീത് നല്&#x200d;കി.</p>
<p>തിരുവനന്തപുരത്ത് എകെജി സെന്ററില്&#x200d; സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് പിണറായി വിജയന്&#x200d; പരോക്ഷ വിമര്&#x200d;ശനം നടത്തിയത്.</p>
<p>അനിവാര്യമായ ഘട്ടം വന്നപ്പോള്&#x200d; ആര്&#x200d;എസ്എസുമായി ചേര്&#x200d;ന്നിട്ടുണ്ടെന്നായിരുന്നു എം.വി. ഗോവിന്ദന്&#x200d; പറഞ്ഞത്. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്&#x200d; ആര്&#x200d;എസ്എസുമായി ചേര്&#x200d;ന്നു. അടിയന്തരാവസ്ഥ അര്&#x200d;ദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോള്&#x200d; മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.</p>
<p>ബിജെപി വോട്ട് കിട്ടാന്&#x200d; പഴയ കാലത്തെ കുറിച്ചുള്ള പ്രണയാര്&#x200d;ദ്രമായ ഓര്&#x200d;മപ്പെടുത്തലാണ് ഗോവിന്ദന്&#x200d; നടത്തിയതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം.</p>
<p>ബിജെപി-സിപിഐഎം ബന്ധം സ്ഥിരീകരിക്കപ്പെട്ടു എന്ന് യുഡിഎഫ് കണ്&#x200d;വീനര്&#x200d; അടൂര്&#x200d; പ്രകാശും പ്രതികരിച്ചു. അടിയന്തരാവസ്ഥ കാലത്തെ കാര്യമൊക്കെ ഇപ്പോള്&#x200d; പറയുന്നത് ബിജെപി വോട്ട് കൂടി സ്വരാജിന് കിട്ടാനുള്ള കള്ളക്കളി ആണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്&#x200d;ശനം. ഗോവിന്ദന്റെ പരാമര്&#x200d;ശം സിപിഎമ്മിന്റെ ചരിത്ര രേഖയില്&#x200d; ഉള്ളതാണെന്ന് യുഡിഎഫ് സ്ഥാനാര്&#x200d;ഥി ആര്യാടന്&#x200d; ഷൗക്കത്തും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-shout-anything-when-you-see-the-mic-pinarayi-vijayan-warns-mv-govindan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം ബി.ജെ.പി ബാന്ധവത്തിന്റെ പ്രഖ്യാപനം</title>
		<link>https://www.chandrikadaily.com/declaration-of-cpm-bjp-affiliation.html</link>
					<comments>https://www.chandrikadaily.com/declaration-of-cpm-bjp-affiliation.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 19 Jun 2025 02:34:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[mv govindan']]></category>
		<category><![CDATA[nilambur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345094</guid>

					<description><![CDATA[EDITORIAL
]]></description>
										<content:encoded><![CDATA[<p>നിലമ്പൂര്&#x200d; ഉപതിരഞ്ഞെടുപ്പിലെ സി.പി.എം ബി.ജെ.പി ബാന്ധവത്തിന്റെ നയപ്രഖ്യാപനമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്&#x200d; നടത്തിയിരിക്കുന്നത്. കേരളത്തില്&#x200d; രൂപപ്പെട്ട &#8216;സി.ജെ.പി&#8217; കൂട്ടുകെട്ട് നിലമ്പൂരിലും ഊട്ടിയുറപ്പിക്കുകയും ആര്&#x200d;.എസ്.എസ്, ബി.ജെ.പി വോട്ടുകള്&#x200d; സി.പി.എം പരസ്യമായി ആവശ്യപ്പെടുകയുമാണ് മുന്&#x200d;കാല ബന്ധം പരസ്യമായി വിളിച്ചുപറഞ്ഞതിലുടെ അദ്ദേഹം ഉദ്ദേശിക്കുന്നതെന്നത് സുവ്യക്തമാണ്. കോണ്&#x200d;ഗ്രസ് മുക്തഭാരതവും കോണ്&#x200d;ഗ്രസ് മുക്ത കേരളവും സ്വപ്നംകണ്ട് ഇരുകൂട്ടരും തമ്മില്&#x200d; ഇതുവരെ നടത്തിക്കൊണ്ടിരുന്നത് അണിയറനീക്കങ്ങളായിരുന്നുവെങ്കില്&#x200d; ഇനിയങ്ങോട്ട് അത് പ്രത്യക്ഷത്തില്&#x200d; തന്നെ കൊണ്ടുവരാനുള്ള ടെസ്റ്റ് ഡോസായി നിലമ്പൂരിനെ ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഫലമായിട്ടുവേണം പാര്&#x200d;ട്ടി സെക്രട്ടറിയുടെ ഈ തുറന്നുപറച്ചിലിനെ കാണാന്&#x200d;. എം.വി ഗോവിന്ദന്&#x200d; വെറുതെ ഒന്നും പറയുന്ന ആളല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; സാക്ഷ്യപ്പെടുത്തിയത് ഈയിടെയാണ്. അതുകൊണ്ടുതന്നെ ഇത് ആലോചിച്ചുറപ്പിച്ചതും ഔപചാരികമായുള്ളതാണെന്നതിനും മറ്റൊരു തെളിവിന്റെ ആവശ്യമില്ല.</p>
<p>നിലമ്പൂര്&#x200d; ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സാഹചര്യങ്ങളും ഈ പ്രസ്താവനയുടെ സാംഗത്യം ക്യത്യമായി ബോധ്യപ്പെടുത്തുന്നുണ്ട്. പിണറായി പൊലീസ് ആര്&#x200d;.എ സ് വല്&#x200d;ക്കരിക്കപ്പെടുന്നുവെന്നും ആഭ്യന്തരവകുപ്പിന്റെ നിര്&#x200d;ലോഭമായ പിന്തുണ ഈ നീക്കത്തിനുണ്ടെന്നും ആരോപിച്ചാണ് നിലവിലെ ജനപ്രതിനിധി രാജിവെച്ചൊഴി ഞ്ഞത്. ഈ ആരോപണം തിരഞ്ഞെടുപ്പില്&#x200d; വ്യാപകമായി ചര്&#x200d;ച്ചചെയ്യപ്പെടുകയും അതിന് ഉപോല്&#x200d;ബലകമായ തെളിവുകള്&#x200d; യു.ഡി.എഫ് കൃത്യമായി ജനങ്ങളുടെ മു ന്നില്&#x200d; അവതരിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജനവിധിയുടെ അവസാന മണിക്കൂറില്&#x200d; പാര്&#x200d;ട്ടി സെക്രട്ടറിയുടെ പ്രസ്താവന ഉണ്ടായിരിക്കുന്നത്. ആ ബന്ധം അങ്ങനെ തന്നെയാണെന്നും അതിനുള്ള അംഗീകാരമായി ആര്&#x200d;.എസ്.എസ് ബി.ജെ.പി വോട്ടുകള്&#x200d; തങ്ങളുടെ പെട്ടിയില്&#x200d; വീഴണമെന്നുമാണ് സി.പി.എം ഉദ്ദേശിക്കുന്നത്. ജനം പോളിങ് ബൂത്തിലേക്ക് നിങ്ങാനിരിക്കെതന്നെ യു.ഡി.എഫ് മുന്നേറ്റം വ്യക്തമായ സാഹചര്യത്തില്&#x200d; അവസാനത്തെ തുറുപ്പുചീട്ടായിട്ടാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഈ നീക്കമുണ്ടായിരിക്കുന്നത്. ഹിന്ദു മഹാസഭയുമായി കൈകോര്&#x200d;ക്കാന്&#x200d; തയാറായി എന്നുമാത്രമല്ല, പാര്&#x200d;ട്ടി കേന്ദ്രത്തില്&#x200d; സമുന്നത നേതാക്കള്&#x200d; തന്നെ അവരെ സ്വീകരിക്കാനെത്തിയതും, നിലമ്പൂരില്&#x200d; തങ്ങള്&#x200d; സ്ഥാനാര്&#x200d;ത്ഥിയെ നിര്&#x200d;ത്തുന്നില്ലെന്ന് ബി.ജെ.പി തീരുമാനിച്ചതും വിവാദമായപ്പോള്&#x200d; ദുര്&#x200d;ബലനായ സ്ഥാനാര്&#x200d;ത്ഥിയെ അവതരിപ്പിച്ചതുമെല്ലാം കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് രാഷ്ട്രീയ കേരളത്തെ കൃത്യമായി ബോധ്യപ്പെടുത്തിയതാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്&#x200d;ക്കിങ്ങോട്ടുള്ള എല്ലാ ചരടുവലികളുടെയും അരക്കിട്ടുറപ്പിക്കലാണ് ഗോവിന്ദന്റെ ഈ പ്രസ്താവനയിലൂടെ ഉണ്ടായിരിക്കുന്നത്.</p>
<p>ആര്&#x200d;.എസ്.എസ് സി.പി.എം ബന്ധം തുറന്നപുസ്തകമാണ്. ചരിത്രപരമായ ആ യാഥാര്&#x200d;ത്ഥ്യം നിഷേധിക്കാന്&#x200d; ഒരു പൂവ് കൊണ്ടെന്നല്ല പൂക്കാലം കൊണ്ടും കഴിയില്ല. പാര്&#x200d;ട്ടിയുടെ ആര്&#x200d; എസ് എസ്, ജനസംഘം ബന്ധത്തില്&#x200d; പ്രതിഷേധിച്ചാണ് സി.പി.എമ്മിന്റെ ജന.സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പി.സുന്ദരയ്യ ഇരു സ്ഥാനത്തും നിന്നും രാജിവെച്ചത്. 1977ലെ ജനതാ സഖ്യം ഈ സഖ്യത്തിന്റെ എണ്ണമറ്റ ഉദാഹരണങ്ങളില്&#x200d; ഒന്നുമാത്രമാണ്. പാര്&#x200d;ട്ടി സെക്രട്ടറിയെ തിരുത്താന്&#x200d; ശ്രമിക്കുന്ന നിലമ്പൂരിലെ ഇടതുസ്ഥാനാര്&#x200d;ത്ഥി സ്വയം അപഹാസ്യനാവുകയാണ്. ഈ ഘട്ടത്തില്&#x200d; അദ്ദേഹത്തിന്റെ ന്യായികരണങ്ങളെക്കുറിച്ച് അയ്യോ പാവം എന്നേ പറയാന്&#x200d;കഴിയൂ. ബി.ജെ.പിക്ക് മുന്&#x200d;പ് ആര്&#x200d;.എസ്.എസിന്റെ രാഷ്ട്രീയ രൂപമായിരുന്ന ജനസംഘവും കോണ്&#x200d;ഗ്രസ് വിരുദ്ധ ആശയക്കാരും ചേര്&#x200d;ന്ന് രൂപീകരിച്ചതാണ് അന്നത്തെ ജനതാ പാര്&#x200d;ട്ടി. അതുകൊണ്ടുതന്നെ ജനതാപാര്&#x200d;ട്ടിയിലെ മഹാഭൂരിപക്ഷത്തിന്റെയും ആദര്&#x200d;ശം ജനസംഘത്തിന്റേത് തന്നെയായിരുന്നു. അതിനാല്&#x200d; ആര്&#x200d;.എസ്.എസിന്റെ കയ്യിലെ കളിപ്പാവതന്നെയായിരുന്നു ജനതാപാര്&#x200d;ട്ടിയും. മഹാത്മാഗാന്ധിയെ കൊന്ന ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വക്താ ക്കളായിത്തന്നെയാണ് അവര്&#x200d; ആദ്യം ജനസംഘക്കാരായതും പിന്നെ ജനതക്കാരായതും ഒടുവില്&#x200d; ബി.ജെ.പിക്കാരായതും. ഈ ജനതാപാര്&#x200d;ട്ടിയെ വാരിപ്പുണര്&#x200d;ന്നതും രാജ്യമൊടുക്കം കൈകോര്&#x200d;ത്തുനടന്നതുമെല്ലാം മുമ്പ് സി.പി.എം ഒരു ദുസ്വപ്നം പോലെ മറക്കാന്&#x200d; ശ്രമിക്കുകയായിരുന്നു. എന്നാല്&#x200d; കാലവും കഥയും മാറിയപ്പോള്&#x200d; ഗതകാല ഓര്&#x200d;മകള്&#x200d; അവര്&#x200d;ക്ക് ആവേശവും പ്രതീക്ഷയുമായിമാറുകയാണ്. ആര്&#x200d;.എസ്.എസിനെ മാത്രമല്ല, ആര്&#x200d;.എസ്.എസ് ബാന്ധവവും വെച്ചുപൊറുപ്പിക്കില്ലെന്ന് ജനാധിപത്യ കേരളം നിരന്തരം തെളിയിച്ചതാണ്. അതിന്റെ തുടര്&#x200d;ച്ച നിലമ്പൂരിലും സംഭവിക്കാതിരിക്കില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/declaration-of-cpm-bjp-affiliation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എംവി ഗോവിന്ദൻ അറിയാതെ സത്യംപറഞ്ഞു, കോൺഗ്രസിനെ തോൽപിക്കാൻ സിപിഎം- ആർഎസ്എസ് രഹസ്യബന്ധം: സണ്ണി ജോസഫ്</title>
		<link>https://www.chandrikadaily.com/cpm-rss-secret-alliance-to-defeat-congress-sunny-joseph.html</link>
					<comments>https://www.chandrikadaily.com/cpm-rss-secret-alliance-to-defeat-congress-sunny-joseph.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 18 Jun 2025 08:38:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[mv govindan']]></category>
		<category><![CDATA[news]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[Sunny Joseph]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345008</guid>

					<description><![CDATA[സിപിഎം നേതാക്കൾ ഇതുവരെ മൂടിവെയ്ക്കാൻ ശ്രമിച്ച സത്യമാണ് സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാഷ് അറിയാതെ പറഞ്ഞുപോയതെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എം എൽ എ. ഇതുവരെ ഈ സത്യം സിപിഎം നേതാക്കൾ മൂടിവയ്ക്കാനാണ് ശ്രമിച്ചത്. സിപിഎമ്മിനെ പല ഘട്ടങ്ങളിലും നയിച്ചിട്ടുള്ള രാഷ്ട്രീയ ചിന്ത അന്ധമായ കോൺഗ്രസ് വിരോധമാണ്. കോൺഗ്രസിനെ എതിർക്കാൻ സിപിഎം ആർഎസ്എസുമായി രഹസ്യവും പരസ്യവുമായ ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. നെഹ്റുവിന്റെ കാലംമുതൽ സിപിഎമ്മിന് കോൺഗ്രസ് വിരോധമുണ്ട്. കോൺഗ്രസിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>സിപിഎം നേതാക്കൾ ഇതുവരെ മൂടിവെയ്ക്കാൻ ശ്രമിച്ച സത്യമാണ് സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാഷ് അറിയാതെ പറഞ്ഞുപോയതെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എം എൽ എ. ഇതുവരെ ഈ സത്യം സിപിഎം നേതാക്കൾ മൂടിവയ്ക്കാനാണ് ശ്രമിച്ചത്. സിപിഎമ്മിനെ പല ഘട്ടങ്ങളിലും നയിച്ചിട്ടുള്ള രാഷ്ട്രീയ ചിന്ത അന്ധമായ കോൺഗ്രസ് വിരോധമാണ്. കോൺഗ്രസിനെ എതിർക്കാൻ സിപിഎം ആർഎസ്എസുമായി രഹസ്യവും പരസ്യവുമായ ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.</p>
<p>നെഹ്റുവിന്റെ കാലംമുതൽ സിപിഎമ്മിന് കോൺഗ്രസ് വിരോധമുണ്ട്. കോൺഗ്രസിന്റെ പ്രധാനമന്ത്രിമാരെയും നേതാക്കളെയും പലഘട്ടത്തിലും ആർഎസ്എസിനെ കൂട്ടുപിടിച്ച് സിപിഎം എതിർത്തിട്ടുണ്ട്. അന്ധമായ കോൺഗ്രസ് വിരോധത്തെ വിജയത്തിലേക്ക് എത്തിക്കാനായി ആർഎസ്എസുമായും ബിജെപിയുമായും പരസ്യമായ രാഷ്ട്രീയ ബന്ധമുണ്ടാക്കി. തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽപ്പോലും ഇവർ ഒന്നിച്ച് മത്സരിച്ചിട്ടുണ്ട്. ഇഎംഎസ് ഉൾപ്പെടെയുള്ള മുൻകാല നേതാക്കൾ എൽ.കെ. അദ്വാനിയുടെയും വാജ്പേയിയുടെയും കൂടെ അത്താഴവിരുന്നുകളിലും വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. സ്വരാജ് ഇതിനെ ലഘൂകരിക്കാൻ ശ്രമിക്കുന്നത് സ്ഥാനാർഥിയായതുകൊണ്ടാണെന്നും സണ്ണി ജോസഫ് പറഞ്ഞു.</p>
<p>ജനതാദൾ നേതാവ് ദേവഗൗഡയെ പ്രധാനമന്ത്രിയാക്കിയത് ബിജെപിയെ എതിർക്കാൻവേണ്ടിയാണ്. അവർ പിന്നീട് കോൺഗ്രസിനെ വഞ്ചിച്ചുപോയി. ബിജെപിയുടെ സഖ്യകക്ഷിയായ ആ ജനതാദളിന്റെ കേരള ഘടകം ഇപ്പോൾ പിണറായി വിജയന്റെ കൂടെയാണ്.അവരിപ്പോഴും എൽഡിഎഫ് മന്ത്രിസഭയിൽ തുടരുകയും ചെയ്യുന്നു. ആർഎസ്എസ് ബന്ധം തുറന്നു സമ്മതിച്ച എം വി ഗോവിന്ദന്റെ പ്രസ്താവനെ എം സ്വരാജ് ലഘൂകരിക്കാൻ ശ്രമിക്കുന്നത് അദ്ദേഹം സ്ഥാനാർത്ഥിയായതുകൊണ്ടാണ്.ഇത് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം.സ്വരാജിനെ ബാധിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിതന്നെ പരസ്യമായി സിപിഎം-ആർഎസ്എസ് ബന്ധം സമ്മതിച്ചിരിക്കുകയാണ്. കോൺഗ്രസ് ഒരിക്കലും ആർഎസ്എസുമായി ബിജെപിയുമായും ബന്ധം ഉണ്ടാക്കിയിട്ടില്ല. അത്തരത്തിലുള്ള സിപിഎമ്മിന്റെ അവകാശവാദം സത്യവിരുദ്ധമാണ്.ആർഎസ്എസും ബിജെപിയുമായി ചേരാത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസെന്നും സണ്ണി ജോസഫ് പറഞ്ഞു.</p>
<p>സിപിഎമ്മിന് ബിജെപിയല്ല, കോൺഗ്രസാണ് ഒന്നാംനമ്പർ ശത്രു. കോൺഗ്രസിനെ എതിർക്കാൻ ആർഎസ്എസുമായി രഹസ്യമായും പരസ്യമായും ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പരസ്യബാന്ധവം ഗോവിന്ദൻ മാഷ് സമ്മതിച്ചു. ജമാഅത്തെ ഇസ്ലാമിയുമായി തങ്ങൾക്ക് ബാന്ധവമില്ല. പിന്തുണ തന്നത് സ്വീകരിക്കുകയാണ് ചെയ്തതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-rss-secret-alliance-to-defeat-congress-sunny-joseph.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍</title>
		<link>https://www.chandrikadaily.com/joined-rss-at-necessary-stages-revealed-cpm-secretary-mv-govindan.html</link>
					<comments>https://www.chandrikadaily.com/joined-rss-at-necessary-stages-revealed-cpm-secretary-mv-govindan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 17 Jun 2025 17:48:55 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[mv govindan']]></category>
		<category><![CDATA[news]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344972</guid>

					<description><![CDATA[അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>അനിവാര്യ ഘട്ടങ്ങളില്&#x200d; ആര്&#x200d;.എസ്.എസ്സിനൊപ്പം ചേര്&#x200d;ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്&#x200d;. വാര്&#x200d;ത്താ ചാനലിന് നല്&#x200d;കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ആര്&#x200d;.എസ്.എസ്സുമായി ചേര്&#x200d;ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു. താന്&#x200d; പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും വിവാദമാകില്ലെന്നും ഗോവിന്ദന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/joined-rss-at-necessary-stages-revealed-cpm-secretary-mv-govindan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യവും സിപിഎമ്മും: എം.വി ഗോവിന്ദന്റെ താത്വിക അവലോകനം</title>
		<link>https://www.chandrikadaily.com/alcohol-and-the-cpm-a-philosophical-review-by-mv-govindan.html</link>
					<comments>https://www.chandrikadaily.com/alcohol-and-the-cpm-a-philosophical-review-by-mv-govindan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 05 Mar 2025 10:48:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Alcohol]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[mv govindan']]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332592</guid>

					<description><![CDATA[ഒരു ദിവസം ഉറക്കം കഴിഞ്ഞെഴുന്നേറ്റു പറയുന്നു, മദ്യപിക്കുന്നവരെ പാര്&#x200d;ട്ടിയില്&#x200d; നിന്ന് പുറത്താക്കും.]]></description>
										<content:encoded><![CDATA[<p>പണ്ട് കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തിലെ പ്രവര്&#x200d;ത്തകരുടെ ആവേശം അതിരുവിടുന്നതു കണ്ട് പൊട്ടിത്തെറിച്ച പാര്&#x200d;ട്ടി സെക്രട്ടറി ഇപ്പോള്&#x200d; കേരള മുഖ്യമന്ത്രിയാണ്. അന്ന് പിണറായി പറഞ്ഞത് കള്ളുകുടിയന്റെ ആവേശമല്ല കാട്ടേണ്ടത്, കമ്യൂണിസ്റ്റിന്റെ ആവേശമാണെന്നാണ്. കോട്ടയത്തെ ആ അനുഭവം ഓര്&#x200d;ത്തിട്ടായിരിക്കാം സംസ്ഥാന സമ്മേളനം അടുക്കുമ്പോഴാണ് മദ്യമെന്ന വിപത്തിനെ കുറിച്ച് സിപിഎമ്മിന്റെ സഖാക്കള്&#x200d;ക്ക് വെളിപാടുണ്ടാവുന്ന നല്ല സമയം.</p>
<p>ഇതാണ് പാര്&#x200d;ട്ടി സെക്രട്ടറി എം വി ഗോവിന്ദനും ഉണ്ടായത്. ഒരു ദിവസം ഉറക്കം കഴിഞ്ഞെഴുന്നേറ്റു പറയുന്നു, മദ്യപിക്കുന്നവരെ പാര്&#x200d;ട്ടിയില്&#x200d; നിന്ന് പുറത്താക്കും. അന്തങ്ങളെല്ലാം അന്തം വിട്ടു. വീണ്ടും എത്തി മാസ് ഡയലോഗ്. ഞങ്ങളെല്ലാം ജീവിതത്തില്&#x200d; തുള്ളി പോലും കുടിച്ചിട്ടില്ല. ഇവര്&#x200d; പറയുന്നത് അതേപടി വിശ്വസിക്കുന്നവരെയാണല്ലോ അന്തം എന്നു വിളിക്കുന്നത്.</p>
<p>ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും നിലപാടുകളുടെ രാജകുമാരന്&#x200d; പറയുന്നു, പാര്&#x200d;ട്ടി നേതൃത്വത്തില്&#x200d; നില്&#x200d;ക്കുന്നവരും പ്രവര്&#x200d;ത്തകരുമാണ് മദ്യപിക്കരുതെന്ന നിര്&#x200d;ദ്ദേശമുള്ളതെന്ന് . പാര്&#x200d;ട്ടി അനുഭാവികള്&#x200d;ക്ക് മദ്യപിക്കുന്നതില്&#x200d; തടസമില്ല. മദ്യപിക്കുന്നവര്&#x200d;ക്ക് പാര്&#x200d;ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്&#x200d;ത്തിക്കാം എന്നൊക്കെയാണ് വിശദീകരണം.</p>
<p>കോട്ടയത്തെ സമ്മേളനം അലങ്കോലപ്പെട്ടെങ്കിലും മദ്യപിക്കുന്നവരെ എല്ലാം പുറത്താക്കാന്&#x200d; നിന്നാല്&#x200d; അടുത്ത ഇലക്ഷനില്&#x200d; പോളിംഗ് ബൂത്തില്&#x200d; നില്&#x200d;ക്കാന്&#x200d; പോലും ആളില്ലാത്ത പാര്&#x200d;ട്ടിയാകും സിപിഎം എന്ന യാഥാര്&#x200d;ത്ഥ്യം തിരിച്ചറിഞ്ഞുള്ള പ്രതികരണമായാണ് പൊതു സമൂഹം വിലയിരുത്തുന്നത്.</p>
<p>അപ്പൊ ഈ നിലപാടിനും വായ്ത്താരിക്കുമൊക്കെ എന്ത് ആത്മാത്ഥതയാണുള്ളത് സഖാവേ. ഉമ്മന്&#x200d; ചാണ്ടി സര്&#x200d;ക്കാര്&#x200d; പൂട്ടിയ ബാറുകള്&#x200d; എല്ലാം തുറന്നു, അതിന്റെ പത്തിരട്ടി ഔട്ട്‌ലെറ്റുകള്&#x200d;ക്ക് നാടു മുഴുവന്&#x200d; അനുമതി നല്&#x200d;കി. ഈ സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നതിന് ശേഷം മുക്കിനു മുക്കിനാണ് ബീവറേജ് ഔട്‌ലെറ്റുകള്&#x200d; . കൂടാതെ ഇപ്പോ ബ്രൂവറി പാലക്കാട് തുടങ്ങുന്നു. ഇതൊക്ക ആര്&#x200d;ക്ക് വേണ്ടി. മറ്റു പാര്&#x200d;ട്ടിക്കാരും രാഷ്ട്രീയം ഇല്ലാത്തവനും കുടിച്ചു നശിക്കട്ടെ എന്ന സൈക്കോളജിക്കല്&#x200d; മൂവ് ആണോ. എം.ബി രാജേഷ് മന്ത്രി പറയുന്നു മദ്യം കേരളത്തില്&#x200d; കൂടുതല്&#x200d; ഉല്&#x200d;പ്പാദിപ്പിക്കണമെന്നും എല്ലാവരും മദ്യപിക്കണമെന്നും. സെക്രട്ടറി ഗോവിന്ദന്&#x200d; പറയുന്നു മദ്യപിച്ചാല്&#x200d; പുറത്താക്കുമെന്ന് ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത്? എന്തു നിലപാടാണിതൊക്കെ</p>
<p>മദ്യപിക്കുന്നവരെ പുറത്താക്കുമെന്നു പറഞ്ഞാല്&#x200d; ഈ പാര്&#x200d;ട്ടിയില്&#x200d; വേറെ രാജ്യത്തുനിന്ന് ആളുകളെ കൊണ്ട് വരേണ്ടിവരും. മദ്യവും മയക്കുമരുന്നും സുലഭമായി ഈ പാര്&#x200d;ട്ടിയില്&#x200d; കിട്ടുന്നതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിയില്&#x200d; യുവാക്കളുടെ എണ്ണം വര്&#x200d;ധിക്കുന്നത് എന്നാര്&#x200d;ക്കാണ് അറിയാത്തത്. അരാജക യുവത്വത്തെയാണ് സിപിഎം സൃഷ്ടിക്കുന്നത്. മറ്റൊാരു പാര്&#x200d;ട്ടിയിലും ഇങ്ങനെ കള്ളും കഞ്ചാവും അടിച്ചു പ്രവര്&#x200d;ത്തിക്കാന്&#x200d; കഴിയില്ല.</p>
<p>മദ്യപാനത്തെക്കുറിച്ചുള്ള പാര്&#x200d;ട്ടി ദാര്&#x200d;ശനിക വ്യാഖ്യാനംവന്നപ്പോള്&#x200d; തന്നെ സംശയിച്ചത് എം വി ഗോവിന്ദന് ഇത് എന്തുപറ്റി എന്നതായിരുന്നു. ഇന്നത്തോടു കൂടി അതു ശരിയായി. ഇതു മറ്റൊരു തരത്തിലും വേണമെങ്കില്&#x200d; പറയാം മദ്യപിക്കാം , പക്ഷെ മദ്യപിക്കാത്ത പോലെ നടക്കണം എന്ന്. ഇനി ഒന്നുകൂടി ഈ പ്രസ്താവനയില്&#x200d; തിരുത്തു വരുത്താം. എല്ലാവര്&#x200d;ക്കും മദ്യപിക്കാം, ഒരാഴ്ചയില്&#x200d; ഏറ്റവും കൂടിയാല്&#x200d; ആറു ദിവസം. ഒരു ദിവസം വിശ്രമം. വേണമെങ്കില്&#x200d; ഇതു പരിശോധിക്കാനും റിപ്പോര്&#x200d;ട്ടു തയ്യാറാക്കാനും എഐ സംവിധാനം ഉപയോഗപ്പെടുത്താം . അംഗങ്ങള്&#x200d; ആദ്യ പെഗ്ഗ് കഴിക്കുന്നതോടെ എ കെ ജി സെന്ററിലെ ഫോണില്&#x200d; മെസേജ് വരട്ടെ. അപ്പോള്&#x200d; തന്നെ പുറത്താക്കിയതായി റിപ്‌ളേ കൊടുക്കണം. അതാണ് ഹീറോയിസം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/alcohol-and-the-cpm-a-philosophical-review-by-mv-govindan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാർട്ടി അനുഭാവികൾക്ക് മദ്യപിക്കാം, അംഗങ്ങളും നേതാക്കളും മദ്യപിക്കരുത്: സി.പി.എം സംസ്ഥാന സെക്രട്ടറി</title>
		<link>https://www.chandrikadaily.com/party-supporters-can-drink-members-and-leaders-cant-cpm-state-secretary.html</link>
					<comments>https://www.chandrikadaily.com/party-supporters-can-drink-members-and-leaders-cant-cpm-state-secretary.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 05 Mar 2025 07:47:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[mv govindan']]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332554</guid>

					<description><![CDATA[കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ മദ്യപിക്കുന്നവരെ പുറത്താക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.]]></description>
										<content:encoded><![CDATA[<p>മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് തടസമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയുടെ സംഘടനാ നേതൃത്വത്തിൽ നിൽക്കുന്നവർ മദ്യപിക്കരുത് എന്നാണ് പറഞ്ഞത്. പാർട്ടി ബന്ധുക്കൾക്കും അനുഭാവികൾക്കും മദ്യപിക്കുന്നതിന് തടസമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.</p>
<p>“മദ്യപിക്കുന്നവർ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. പാർട്ടി അംഗങ്ങളല്ലാത്ത അനുഭാവികൾ, പാർട്ടി ബന്ധുക്കൾ എന്നിവർ മദ്യപിക്കുന്നതിൽ എതിർപ്പില്ല. മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധം പാടില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. പാർട്ടി സംഘടനാ രംഗത്ത് നിൽക്കുന്ന സഖാക്കൾ, പാർട്ടി അംഗങ്ങൾ മദ്യപിക്കരുതെന്നാണ് ഞാൻ പറഞ്ഞത്.</p>
<p>ഒരു സുപ്രഭാതത്തിൽ വെളിപാടുണ്ടായിട്ട് പറഞ്ഞതല്ല. കൃത്യമായ രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തിൽ പറഞ്ഞതാണ്. അതിലേക്കാണ് നമ്മൾ എത്തേണ്ടത്. ലഹരിയെക്കുറിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം സഖാക്കൾക്ക് അവബോധം ഉണ്ടാകണമെന്നാണ് പാർട്ടി നിലപാട്” -എം.വി. ഗോവിന്ദൻ പറഞ്ഞു.</p>
<p>കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ മദ്യപിക്കുന്നവരെ പുറത്താക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. “പാർട്ടി അംഗങ്ങൾ മദ്യപിക്കാൻ പാടില്ല. മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ട്. ഞങ്ങളാരും ഇന്നുവരെ ഒരുതുള്ളി കുടിച്ചിട്ടില്ല. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാൻ പാടില്ല എന്ന ദാർശനിക കാഴ്ചപ്പാടിൽ വളർന്നുവന്നവരാണ് ഞങ്ങൾ. ആരെങ്കിലും മദ്യപിക്കുന്നതായി നിങ്ങൾ പറഞ്ഞാൽ ഞങ്ങൾ അപ്പോൾ തന്നെ അവരെ പുറത്താക്കും” -ഗോവിന്ദൻ പറഞ്ഞു.</p>
<p>കുട്ടികളിലെ അക്രമ വാസന വളർത്തുന്ന നിലയിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപിക്കുന്നതായി അദ്ദേഹം പറ‌ഞ്ഞു. ലഹരിയുടെ വിപണനവും ഉപയോഗവും കേരളത്തിലും സജീവമാകുന്നുണ്ട്. അതിന്റെ തെളിവുകളാണ് അടുത്തിടെ ഉണ്ടായ സംഭവങ്ങൾ. അതിനെതിരെ കക്ഷി രാഷ്ട്രീയം നോക്കാതെ ഒന്നിക്കണം. സർക്കാർ സംവിധാനം സ്കൂളുകളിൽ ഉൾപ്പെടെ ഇടപെടൽ നടത്തുമെന്നും അ​ദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/party-supporters-can-drink-members-and-leaders-cant-cpm-state-secretary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടുറോഡില്&#x200d; സിപിഎം സമ്മേളനം; എം വി ഗോവിന്ദന്&#x200d; 12 ന് ഹാജരാകണമെന്ന് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/cpm-meeting-in-the-middle-of-nowhere-high-court-asks-mv-govindan-to-appear-on-12.html</link>
					<comments>https://www.chandrikadaily.com/cpm-meeting-in-the-middle-of-nowhere-high-court-asks-mv-govindan-to-appear-on-12.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 07 Feb 2025 13:45:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[mv govindan']]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329044</guid>

					<description><![CDATA[കേസില്&#x200d; മറ്റ് രാഷ്ട്രീയ നേതാക്കളോട് ഈ മാസം 10ന് ഹാജരാകാനും നിര്&#x200d;ദേശം നല്&#x200d;കി.]]></description>
										<content:encoded><![CDATA[<p>നടുറോഡില്&#x200d; സ്റ്റേജ് കെട്ടി വഴി തടസപ്പെടുത്തി സിപിഎമ്മിന്റെ പാര്&#x200d;ട്ടി സമ്മേളനം നടത്തിയതിലെ കോടതിയലക്ഷ്യ കേസില്&#x200d; ഈ മാസം 12 ന് എം വി ഗോവിന്ദനോട് ഹാജരാകണമെന്ന് ഹൈക്കോടതി. കേസില്&#x200d; മറ്റ് രാഷ്ട്രീയ നേതാക്കളോട് ഈ മാസം 10ന് ഹാജരാകാനും നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>അതേസമയം കേസില്&#x200d; ഹാജരാകുന്നതില്&#x200d; ഇളവ് തേടി കഴിഞ്ഞ ദിവസം എം വി ഗോവിന്ദന്&#x200d; ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഫെബ്രുവരി 10ന് ഹാജരാകണമെന്നായിരുന്നു കോടതി നിര്&#x200d;ദേശിച്ചത്. എന്നാല്&#x200d; ആ ദിവസം തൃശൂരില്&#x200d; പാര്&#x200d;ട്ടി സമ്മേളനം നടക്കുന്നതിനാല്&#x200d; മറ്റൊരു തിയതി തരണമെന്ന് എം വി ഗോവിന്ദന്&#x200d; കോടതിയോട് അപേക്ഷിക്കുകയായിരുന്നു. ഇതേത്തുടര്&#x200d;ന്ന് കോടതി അപേക്ഷ പരിഗണിച്ച് തീയതി മാറ്റുകയായിരുന്നു.</p>
<p>തിരുവനന്തപുരം വഞ്ചിയൂരില്&#x200d; റോഡ് തടസപ്പെടുത്തിയാണ് സിപിഎമ്മിന്റെ സമ്മേളനത്തിനുള്ള സ്‌റ്റേജ് നിര്&#x200d;മിച്ചിരുന്നത്. ഈ സംഭവത്തിലുള്&#x200d;പ്പെടെയാണ് ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തിരിക്കുന്നത്. ജനങ്ങള്&#x200d;ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്&#x200d; വഴി തടസപ്പെടുത്തി പാര്&#x200d;ട്ടിക്കാര്&#x200d; പരിപാടി നടത്തിയതില്&#x200d; ഹൈക്കോടതി രൂക്ഷമായി വിമര്&#x200d;ശിച്ചിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-meeting-in-the-middle-of-nowhere-high-court-asks-mv-govindan-to-appear-on-12.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗവർണറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്&#x200d;</title>
		<link>https://www.chandrikadaily.com/cpm-state-secretary-mv-govindan-praises-the-governor.html</link>
					<comments>https://www.chandrikadaily.com/cpm-state-secretary-mv-govindan-praises-the-governor.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 Jan 2025 10:36:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[Governor]]></category>
		<category><![CDATA[mv govindan']]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327040</guid>

					<description><![CDATA[കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗം ആരിഫ് മുഹമ്മദ് ഒന്നേ കാല്&#x200d; മിനുട്ടില്&#x200d; ഒതുക്കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>കേരള ഗവര്&#x200d;ണര്&#x200d; രാജേന്ദ്ര അര്&#x200d;ലേക്കറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ലേഖനം. നയപ്രഖ്യാപന പ്രസംഗത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാരിനെതിരെ വിമര്&#x200d;ശനം ഉണ്ടായിട്ടും ഭരണഘടനാ ചുമതല നിര്&#x200d;വഹിച്ചുവെന്നും ഇത് സ്വാഗതാര്&#x200d;ഹമാണെന്നും അദ്ദേഹം ദേശാഭിമാനിയില്&#x200d; എഴുതിയ ലേഖനത്തില്&#x200d; പറയുന്നു.</p>
<p>വരും നാളുകളിലും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നര മിനുട്ട് മാത്രം നയപ്രഖ്യാപന പ്രസംഗം വായിച്ച് ശോഭ കെടുത്തിയില്ല. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗം ആരിഫ് മുഹമ്മദ് ഒന്നേ കാല്&#x200d; മിനുട്ടില്&#x200d; ഒതുക്കിയിരുന്നു.</p>
<p>രണ്ട് മണിക്കൂറോളം നീണ്ട പ്രസംഗത്തില്&#x200d; പിണറായി വിജയന്&#x200d; സര്&#x200d;ക്കാര്&#x200d; നടപ്പാക്കിവരുന്ന നവകേരള നിര്&#x200d;മാണത്തിന്റെ പുരോഗതിയാണ് ഗവര്&#x200d;ണര്&#x200d; പ്രസംഗിച്ചത്. ജനസമൂഹത്തിനായി നടപ്പിലാക്കുന്ന പദ്ധതികളില്&#x200d;നിന്നും പിന്നോട്ടുപോകില്ലെന്ന വ്യക്തമായ സന്ദേശവും നയപ്രഖ്യാപനത്തിലുണ്ട്. വിഴിഞ്ഞം തുറമുഖത്തെ ആഗോളവ്യാപാര ഹബ്ബാക്കുമെന്ന പ്രഖ്യാപനം വലിയ പ്രതീക്ഷ നല്&#x200d;കുന്നതാണെന്നും എംവി ഗോവിന്ദന്&#x200d; ലേഖനത്തില്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-state-secretary-mv-govindan-praises-the-governor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎമ്മുകാര്&#x200d; കൊന്നുവെന്ന് പിതാവ് ആരോപിച്ച സിപിഎം പ്രവര്&#x200d;ത്തകന്&#x200d; യു.കെ സലീമിന്റെ സ്മാരകം ഉദ്ഘാടനം ചെയതത് എം.വി ഗോവിന്ദന്&#x200d; മാസ്റ്റര്&#x200d;</title>
		<link>https://www.chandrikadaily.com/mv-govindan-master-inaugurated-the-memorial-of-cpm-activist-u-k-saleem-whose-father-alleged-that-he-was-killed-by-the-cpm.html</link>
					<comments>https://www.chandrikadaily.com/mv-govindan-master-inaugurated-the-memorial-of-cpm-activist-u-k-saleem-whose-father-alleged-that-he-was-killed-by-the-cpm.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 19 Jan 2025 12:44:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[mv govindan']]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326401</guid>

					<description><![CDATA[2022 ജൂലൈ 23ന് സി.പി.എം നേതാവ് എം.വി ഗോവിന്ദൻ മാസ്റ്ററാണ് സ്മാരകത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്]]></description>
										<content:encoded><![CDATA[<p>കണ്ണൂരിലെ തലശ്ശേരിയിൽ സി.പി.എം പ്രവർത്തകൻ യു.കെ സലീമിനെ കൊലപ്പെടുത്തിയ ശേഷം സി.പി.എമ്മുകാർ തന്നെ സ്മാരകവും നിർമ്മിച്ചു. സലീമിനെ കൊന്നത് സിപിഎം പ്രവർത്തകരാണെന്ന് പിതാവ് കെ.പി യൂസഫ് ആരോപിച്ച് രംഗത്ത് വന്നതിന് പിന്നാലെ പാർട്ടി നിർമ്മിച്ച സലിം സ്മാരക മന്ദിരത്തിന്റെ ചിത്രവും പ്രചരിക്കുകയാണ്.</p>
<p>2022 ജൂലൈ 23ന് സി.പി.എം നേതാവ് എം.വി ഗോവിന്ദൻ മാസ്റ്ററാണ് സ്മാരകത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഫസൽ വധക്കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുന്നതിനാണ് സലീമിനെ പാർട്ടി കൊന്നതെന്ന് പിതാവ് ആരോപിക്കുന്നു. സലീം കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് ഫസൽ വധത്തെക്കുറിച്ച് കൂടുതലായി അറിവുള്ള റയീസിനെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രണ്ടു മരണങ്ങളിലും സമഗ്ര അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 2008 ജൂലൈ 23ന് രാത്രി തലശ്ശേരി മേലൂരിനടുത്താണ് സലീം കൊല്ലപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mv-govindan-master-inaugurated-the-memorial-of-cpm-activist-u-k-saleem-whose-father-alleged-that-he-was-killed-by-the-cpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
