<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>myl general secretary &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/myl-general-secretary/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 16 Nov 2022 05:06:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>myl general secretary &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുസ്‌ലിം യൂത്ത് ലീഗ് ദോത്തി ചലഞ്ച് ടോപ്പേഴ്‌സ് ഗാദറിംഗ് ഇന്ന് മലപ്പുറത്ത്</title>
		<link>https://www.chandrikadaily.com/muslim-youth-league-dothi-challenge-toppers-gathering-today-at-malappuram.html</link>
					<comments>https://www.chandrikadaily.com/muslim-youth-league-dothi-challenge-toppers-gathering-today-at-malappuram.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 16 Nov 2022 05:06:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[myl general secretary]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221875</guid>

					<description><![CDATA[മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്&#x200d;ത്തന ഫണ്ട് സമാഹരണമായ ദോത്തി ചലഞ്ച് കാമ്പയിനില്&#x200d; മികവാര്&#x200d;ന്ന പ്രവര്&#x200d;ത്തനം കാഴ്ച വെച്ച വിവിധ ഘടകങ്ങളെ ആദരിക്കുന്ന ടോപ്പേഴ്‌സ് ഗാദറിംഗ് എന്ന പരിപാടി ഇന്ന് മലപ്പുറത്ത് വെച്ച് നടക്കും.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്&#x200d;ത്തന ഫണ്ട് സമാഹരണമായ ദോത്തി ചലഞ്ച് കാമ്പയിനില്&#x200d; മികവാര്&#x200d;ന്ന പ്രവര്&#x200d;ത്തനം കാഴ്ച വെച്ച വിവിധ ഘടകങ്ങളെ ആദരിക്കുന്ന ടോപ്പേഴ്‌സ് ഗാദറിംഗ് എന്ന പരിപാടി ഇന്ന് മലപ്പുറത്ത് വെച്ച് നടക്കും. ദോത്തി ചലഞ്ചില്&#x200d; ഏറ്റവും കൂടുതല്&#x200d; അംഗങ്ങളെ ചേര്&#x200d;ത്ത് ആദ്യ അഞ്ചില്&#x200d; സ്ഥാനംപിടിച്ച വിവിധ ഘടകങ്ങളുടെ ഭാരവാഹികള്&#x200d; ആണ് പരിപാടിയില്&#x200d; പങ്കെടുക്കുക.</p>
<p>മുണ്ട്പറമ്പ് ബൈപ്പാസില്&#x200d; ചന്ദ്രിക ഓഫീസിന് സമീപമുള്ള ഹോട്ടല്&#x200d; വുഡ്‌ബൈന്&#x200d; ഫോളിയേജില്&#x200d; നടക്കുന്ന ചടങ്ങ് ഉച്ചതിരിഞ്ഞ് 2.30ന് ആരംഭിച്ച് വൈകീട്ട് 5മണി വരെ തുടരും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;, ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.എം.എ സലാം തുടങ്ങി പ്രമുഖ നേതാക്കള്&#x200d; സംബന്ധിക്കുമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-youth-league-dothi-challenge-toppers-gathering-today-at-malappuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗളൂരു ലഹരിക്കടത്ത്; പിടിയിലാകുന്നതിന് മുമ്പും ബിനീഷ് കോടിയേരിയെ അനൂപ് വിളിച്ചു- ഫോണ്&#x200d; രേഖ പുറത്ത്</title>
		<link>https://www.chandrikadaily.com/anoop-contacted-bineesh-kodiyeri-before-he-caught-or-arrest.html</link>
					<comments>https://www.chandrikadaily.com/anoop-contacted-bineesh-kodiyeri-before-he-caught-or-arrest.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 03 Sep 2020 15:56:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bineesh]]></category>
		<category><![CDATA[Bineesh Kodiyeri]]></category>
		<category><![CDATA[myl general secretary]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=150119</guid>

					<description><![CDATA[ആഗസ്റ്റ് 21 നാണ് അനൂപ് മുഹമ്മദ് ബെംഗളൂരുവിലെ കല്യാണ്&#x200d;നഗറിലെ ഹോട്ടലില്&#x200d; നിന്ന് മയക്കുമരുന്നുമായി പിടിയിലാകുന്നത്. ഇതിന്റെ രണ്ട് ദിവസം മുമ്പ് ഓഗസ്റ്റ് 19 ന് അഞ്ച് തവണയാണ് ഇരുവരും ഫോണില്&#x200d; സംസാരിച്ചത്. കോളുകളുടെ നീളം ഒരു മിനിറ്റില്&#x200d; താഴെയാണ്. ആഗസ്റ്റ് 13 ന് രാത്രി 11 മണി കഴിഞ്ഞ് ഇരുവരും ആറ് മിനിറ്റിലേറെ ഫോണില്&#x200d; സംസാരിച്ചതായി രേഖയില്&#x200d; നിന്ന് വ്യക്തമാണ്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് വരെ ബിനീഷ് കോടിയേരിയെ വിളിച്ചതായി ഏഷ്യാനെറ്റ് ന്യൂസ്. ഇതുസംബന്ധിച്ച ഫോണ്&#x200d; രേഖ തങ്ങള്&#x200d;ക്ക് ലഭിച്ചതായും ചാനല്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കി. പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് അനൂപ് അഞ്ച് തവണ ബിനീഷിനെ വിളിച്ചതായി ഫോണ്&#x200d;രേഖകള്&#x200d; തെളിയിക്കുന്നത്.</p>
<p>ആഗസ്റ്റ് 21 നാണ് അനൂപ് മുഹമ്മദ് ബെംഗളൂരുവിലെ കല്യാണ്&#x200d;നഗറിലെ ഹോട്ടലില്&#x200d; നിന്ന് മയക്കുമരുന്നുമായി പിടിയിലാകുന്നത്. ഇതിന്റെ രണ്ട് ദിവസം മുമ്പ് ഓഗസ്റ്റ് 19 ന് അഞ്ച് തവണയാണ് ഇരുവരും ഫോണില്&#x200d; സംസാരിച്ചത്. കോളുകളുടെ നീളം ഒരു മിനിറ്റില്&#x200d; താഴെയാണ്. ആഗസ്റ്റ് 13 ന് രാത്രി 11 മണി കഴിഞ്ഞ് ഇരുവരും ആറ് മിനിറ്റിലേറെ ഫോണില്&#x200d; സംസാരിച്ചതായി രേഖയില്&#x200d; നിന്ന് വ്യക്തമാണ്. ആഗസ്റ്റ് മാസത്തില്&#x200d; മാത്രം 8 തവണയാണ് ഇരുവരും സംസാരിച്ചത്. ആഗസ്റ്റ് 19 ന് അനൂപുമായി സംസാരിച്ചുവെന്ന് ബിനീഷ് നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്&#x200d; വല്ലപ്പോഴും മാത്രമമേ വിളിക്കാറുള്ളു എന്നായിരുന്നു ബിനീഷിന്റെ വാദം. അനൂപിന് നാട്ടില്&#x200d; വരാന്&#x200d; പണമില്ലാത്തത് കൊണ്ട് ആ ദിവസം 15,000 രൂപ അയച്ചു എന്നും ബിനീഷ് പറഞ്ഞിരുന്നു. എന്നാല്&#x200d; രണ്ട് ദിവസം കഴിഞ്ഞ് മയക്കുമരുന്നുമായി പിടിയിലാകുമ്പോള്&#x200d; അതേ അനൂപിന്റെ കയ്യിലുണ്ടായിരുന്നത് 2,20,00 രൂപയാണ്.</p>
<p>ബംഗളൂരു മയക്കുമരുന്ന് കേസില്&#x200d; ബിനീഷ് കോടിയേരിക്കെതിരെ നേരത്തെ കൂടുതല്&#x200d; ആരോപണങ്ങളുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ. ഫിറോസ് രംഗത്തെത്തയിരുന്നു. ബിനീഷ്​ പറഞ്ഞതുപോലെ കേസിലെ മുഖ്യപ്രതിയായ മുഹമ്മദ്​ അനൂപുമായി ചെറിയ ബന്ധമല്ല അദ്ദേഹത്തിനുള്ളത്​. ഇവർ തമ്മിൽ ഒരുപാട്​ സാമ്പത്തിക ഇടപാടുകളാണ്​ നടന്നിട്ടുള്ളത്​. ചെറിയ ബന്ധം എങ്ങനെയൊരു സൗഹൃദമായി വളർന്നു എന്നത്​ സംബന്ധിച്ച്​ ബിനീഷ്​ മറുപടി പറഞ്ഞിട്ടില്ല. അവർ തമ്മിലെ സൗഹൃദത്തി​െൻറ അടിസ്​ഥാനം എന്തായിരുന്നുവെന്ന്​ വ്യക്​തമാക്കണം, ഫിറോസ്​ പറഞ്ഞു.</p>
<p>2015ലാണ് അനൂപ്​ ബംഗളൂരുവിൽ​ റെസ്​റ്റോറൻറ്​ ആരംഭിച്ചത്​. ഈ സമയത്ത്​ ബിനീഷ്​ അനൂപി​െന പണം നൽകി സഹായിച്ചിരുന്നു. ഇതേ കാലയളവിൽ തന്നെയാണ്​ ബിനീഷ്​ ബംഗളൂരുവിൽ ഫിനാൻസ്​ കമ്പനി ആരംഭിക്കുന്നത്​. ഇവിടെനിന്നുള്ള പണമാണോ റെസ്​റ്റോറൻറിനും മയക്കുമരുന്ന്​ ഇടപാടിനും നൽകിയതെന്ന്​ ബിനീഷ്​ മറുപടി പറയണമെന്നും​ ഫിറോസ്​ പറഞ്ഞു.</p>
<p>ആഗസ്​റ്റ്​ 22നാണ്​​ ബംഗളൂരുവിൽ നാർക്കോട്ടിക്ക്​ കൺട്രോൾ ബ്യൂറോ മൂന്നുപേരെ അറസ്​റ്റ്​​ ചെയ്​തത്​. സീരിയൽ നടി അനിഘ, ബിനീഷ്​ കോടിയേരിയുടെ അടുത്ത സുഹൃത്ത്​ മുഹമ്മദ്​ അനൂപ്​​​, റി​േജഷ്​ രവീന്ദ്രൻ എന്നിവരാണ്​ ഒന്നും രണ്ടും മൂന്നും പ്രതികൾ. ഇതിൽ അനൂപാണ്​ ഇടപാടുകാർക്ക്​ മയക്കുമരുന്ന്​ വിതരണം ചെയ്യുന്നത്​.</p>
<p>അനൂപ് മുഹമ്മദുമായി ബിനീഷിന്​ അടുത്തബന്ധമുണ്ടെന്ന്​ കഴിഞ്ഞദിവസമാണ്​ പി.കെ. ഫിറോസ്​ ആരോപണവുമായി രംഗത്തുവന്നത്​​. ഇക്കാര്യം സമഗ്രമായി അന്വേഷിക്കണം. സ്വര്&#x200d;ണക്കടത്ത് പ്രതികളുമായും അനൂപിന് ബന്ധമുണ്ട്​. സ്വപ്​ന സരേഷ്​ ബംഗളൂരുവിൽ പിടിക്ക​പ്പെട്ട ദിവസം നിരവധി തവണയാണ്​ ബിനീഷ്​ അനൂപിനെ ഫോണിൽ വിളിച്ചതെന്നും ഫിറോസ് വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു.</p>
<p>ബിനീഷ്​ പണം മുടക്കി തുടങ്ങിയ ബംഗളൂരുവിലെ ഹയാത്ത്​ ഹോട്ടൽ വഴിയാണ്​ കച്ചവടം ഉറപ്പിക്കുന്നത്​. ഈ ഹോട്ടൽ വ്യവസായം തുടങ്ങാൻ ബിനീഷ്​ കോടിയേരിയാണ്​ പണം മുടക്കിയതെന്ന്​ നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോക്ക്​ മുഹമ്മദ്​ അനൂപ്​ നൽകിയ മൊഴിയിൽ പറയു​ന്നുണ്ടെന്നും ഫിറോസ്​ പറഞ്ഞു.</p>
<p>സ്വപ്​ന സുരേഷ്​ പിടിക്കപ്പെട്ട ജൂലൈ 10ന്​ മുഹമ്മദ്​ അനൂപിൻെറ ഫോണിലേക്ക്​ നിരവധി തവണ​ ബിനീഷ്​ കോടിയേരി വിളിച്ചിട്ടുണ്ട്​. അനൂപി​െൻറ ഫോൺ ലിസ്​റ്റിൽ സ്വർണക്കടത്ത്​ കേസിലെ നിരവധി പേരുമായി ബന്ധമുണ്ടെന്ന്​ വ്യക്​തമായിട്ടുണ്ട്​.</p>
<p>ജൂൺ 19ന്​ കുമരകത്ത്​ നടന്ന നൈറ്റ്​ പാർട്ടിയിൽ അനൂപും ബിനീഷ്​ കോടിയേരിയും പ​ങ്കെടുത്തതായും ഫിറോസ്​ ആരോപിച്ചു. ചിത്രം അനൂപ്​​ തന്നെ ​ ഫേസ്​ബുക്കിൽ ഷെയർ ചെയ്​തിട്ടുണ്ട്​. ബോളിവുഡിന്​ പിന്നാലെ കേരളത്തിലെ സിനിമരംഗത്തും മയക്കുമരുന്ന്​ മാഫിയ ബന്ധമുണ്ട്​. ഇതേക്കുറിച്ച്​ സമഗ്രമായ അന്വേഷണം നടത്തണം.</p>
<p>ബിനീഷി​െൻറ പോസ്​റ്റുകളാണ്​ അനൂപ്​​​ ഫേസ്​ബുക്കിൽ പങ്കുവെച്ചതിൽ അധികവും. 2019 സെപ്​റ്റംബർ 25ന്​ അനൂപി​െൻറ മറ്റൊരു ഹോട്ടൽ ഉദ്​ഘാടനത്തിന്​ ബിനീഷ്​ കോടിയേരി സംസാരിക്കുന്ന വിഡിയോയും ഫേസ്​ബുക്കിലുണ്ട്​. ഇവർ മയക്കുമരുന്ന്​ ഇടപാട്​ നടത്തുന്ന ബംഗളൂരുവിലെ റോയൽ സ്യൂട്ട്​ അപ്പാർട്ട്​മെൻറിൽ ബിനീഷ്​ കോടിയേരി നിത്യസന്ദർശകനാണ്​. ലോക്​ഡൗൺ കാലത്ത്​ പോലും ആഴ്​ചകളോളം ഇവിടെ വന്നിരുന്നതായി പരിസരവാസികൾ പറഞ്ഞതായും ഫിറോസ്​ വ്യക്​തമാക്കി.</p>
<p>എന്നാൽ, അനൂപിനെ വ്യക്​തിപരമായി പരിചയമുണ്ടെന്നും മയക്കുമരുന്ന്​ ഇടപാട്​ നടത്തുന്ന കാര്യം അറിയില്ലെന്നുമാണ്​ ബിനീഷ് ​കോടിയേരി മാധ്യമങ്ങളോട്​ പറഞ്ഞത്​. അനൂപ്​​ അറസ്​റ്റിലായ വിവരം എനിക്ക്​ വളരെ ഷോക്കിങ്ങായിരുന്നു. അയാൾക്ക്​ ഇങ്ങനെ മയക്കുമരുന്ന്​ സംഘവുമായി ബന്ധമുണ്ടെന്ന കാര്യം ഇതുവരെ അറിയില്ലായിരുന്നു. ഹോട്ടൽ തുടങ്ങാൻ എന്നോടടക്കം പണം കടംവാങ്ങിയിരുന്നു. എന്നാൽ, ആ ബിസിനസ്​ പിന്നീട്​ പരാജയപ്പെട്ടു.</p>
<p>ബംഗളൂരുവിൽ പോകു​േമ്പാൾ ഹോട്ടലിൽ റൂമെടുക്കാൻ അനൂപ്​​ സഹായിക്കാറു​ണ്ടെന്നത്​ സത്യമാണ്​. സ്വപ്​ന സുരേഷ്​ അറസ്​റ്റിലായ ദിവസം ഫോൺ വിളിച്ചതും കുമരകത്തെ നിശാപാർട്ടിയും വെറുതെ പ്രചരിപ്പിക്കുന്ന കഥകളാണ്​. അതിലൊന്നും കാര്യമില്ല. അത്തരം ആരോപണങ്ങൾ കാലങ്ങളായി കേൾക്കുന്നതാണ്​. അതൊന്നും കാര്യമാക്കുന്നില്ല എന്നുമാണ്​ ബിനീഷ്​ പറഞ്ഞിരുന്നത്​.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anoop-contacted-bineesh-kodiyeri-before-he-caught-or-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്ഹാക്ക് വധത്തിലെ പ്രതികള്&#x200d; പി.ജയരാജന്&#x200d; കൂടിയ  യോഗത്തില്&#x200d; പങ്കെടുത്തതായി പികെ ഫിറോസ്</title>
		<link>https://www.chandrikadaily.com/thanoor-murder-pk-firoz-against-p-jayarajan.html</link>
					<comments>https://www.chandrikadaily.com/thanoor-murder-pk-firoz-against-p-jayarajan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 25 Oct 2019 12:43:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[myl general secretary]]></category>
		<category><![CDATA[pk firos]]></category>
		<category><![CDATA[Thanur murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142574</guid>

					<description><![CDATA[മുസ്ലിം ലീഗ് പ്രവര്&#x200d;ത്തകന്&#x200d; ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്&#x200d; അഞ്ചുടിയില്&#x200d; പി. ജയരാജന്&#x200d; പങ്കെടുത്ത യോഗത്തില്&#x200d; പങ്കെടുത്തതായി യൂത്ത് ലീഗ് ജനറല്&#x200d; സെക്രട്ടറി പികെ ഫിറോസ്. അഞ്ചുടിയില്&#x200d; മാത്രമുള്ളവര്&#x200d; മാത്രമാണോ അതോ കണ്ണൂരിലെ കൊട്ട്വേഷന്&#x200d; സംഘത്തിന് കൊലപാതകത്തില്&#x200d; പങ്കുണ്ടോ എന്ന് സംശയിക്കുന്നതായും പി.ജയരാജനെതിരെ അന്വേഷണം വേണമെന്നും പികെ ഫിറോസ് പറഞ്ഞു. ഒക്ടോബര്&#x200d; 11 നാണ് പി ജയരാജന്&#x200d; അഞ്ചുടിയിലെത്തിയതെന്നും അന്ന് ഷംസുവിന്റെ വീട്ടില്&#x200d; ചേര്&#x200d;ന്ന യോഗത്തില്&#x200d; മൂന്ന് പ്രതികളും പങ്കെടുത്തെന്നും ഫിറോസ് പത്രസമ്മേളനത്തില്&#x200d; ആരോപിച്ചു. യോഗത്തിന്റെ ഫോട്ടോകള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>മുസ്ലിം ലീഗ് പ്രവര്&#x200d;ത്തകന്&#x200d; ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്&#x200d; അഞ്ചുടിയില്&#x200d; പി. ജയരാജന്&#x200d; പങ്കെടുത്ത യോഗത്തില്&#x200d; പങ്കെടുത്തതായി യൂത്ത് ലീഗ് ജനറല്&#x200d; സെക്രട്ടറി പികെ ഫിറോസ്. അഞ്ചുടിയില്&#x200d; മാത്രമുള്ളവര്&#x200d; മാത്രമാണോ അതോ കണ്ണൂരിലെ കൊട്ട്വേഷന്&#x200d; സംഘത്തിന് കൊലപാതകത്തില്&#x200d; പങ്കുണ്ടോ എന്ന് സംശയിക്കുന്നതായും പി.ജയരാജനെതിരെ അന്വേഷണം വേണമെന്നും പികെ ഫിറോസ് പറഞ്ഞു.</p>



<p>ഒക്ടോബര്&#x200d; 11 നാണ് പി ജയരാജന്&#x200d; അഞ്ചുടിയിലെത്തിയതെന്നും അന്ന് ഷംസുവിന്റെ വീട്ടില്&#x200d; ചേര്&#x200d;ന്ന യോഗത്തില്&#x200d; മൂന്ന് പ്രതികളും പങ്കെടുത്തെന്നും ഫിറോസ് പത്രസമ്മേളനത്തില്&#x200d; ആരോപിച്ചു. </p>







<p>യോഗത്തിന്റെ ഫോട്ടോകള്&#x200d; തന്റെ കൈവശമുണ്ടെന്ന് വ്യക്തമാക്കിയ ഫിറോസ്, ജയരാജനെ എത്തിച്ചാണോ കൊലപാതകത്തിന് പദ്ധതിയിട്ടതെന്ന് സംശയമുണ്ടെന്നും തെളിവുകള്&#x200d; അതാണ് വ്യക്തമാക്കുന്നതെന്നും പറഞ്ഞു. മലപ്പുറം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവര്&#x200d;ക്ക് കൊലപാതകത്തില്&#x200d; പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.</p>



<p>&#8220;പി ജയരാജൻ വന്നത് പ്രതികൾക്ക് ആത്മ ധൈര്യം നൽകാനാണോ എന്ന് സംശയം ഉണ്ട്.  ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണം.  ജയറാജനേയും മലപ്പുറം ജില്ലാ അംഗം ജയനേയും ചോദ്യം ചെയ്യണം. മലപ്പുറത്തെ കലാപ ഭൂമി ആക്കാനാണ് ശ്രമം. അതുവഴി ലീഗിനെ ആണ് ലക്ഷ്യം വെക്കുന്നത്. താനൂരിൽ അബ്ദു റഹ്മാൻ ജയിച്ചതിന് ശേഷം സിപിഎം സംഘർഷങ്ങൾക്ക് നേതൃത്വം നൽകുകയാണ്. പാർട്ടി നേരിട്ട് ആണോ ജയരാജനെ റിക്രൂട്ട് ചെയ്തതെന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കണം,&#8221; എന്ന് പറഞ്ഞ പികെ ഫിറോസ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.<br>&#8220;താനൂരിൽ സിപിഎം വീണ്ടും പ്രകോപനം സൃഷ്‌ടിക്കുകയാണ്. കേസിൽ പി ജയരാജന്റെ പങ്ക് അന്വേഷിക്കണം.&#8221; മലപ്പുറം ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവർക്ക് താനൂർ കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.</p>



<p> അതേസമയം, കേസിൽ നാലംഗ സംലത്തിലെ രണ്ട് പേർ പോലീസ് പിടിയിലായി. അഞ്ചുടി സ്വദേശി മഷ്ഹൂദ് ആണ് ഒടുവിൽ പിടിയിലായത്. കേസിലെ മറ്റൊരു പ്രതി മുഫീസ് നേരത്തെ പിടിയിലായിരുന്നു. <br>കേസിലെ നാല് പ്രതികളും സിപിഎം പ്രവർത്തകരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്‌ഹാക്കിന്റെ അയൽവാസികളായ നാല് പേരാണ് പ്രതികൾ. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്നാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. </p>



<p><br></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thanoor-murder-pk-firoz-against-p-jayarajan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐഎഎസ് പരീക്ഷയില്&#x200d; മോഡറേഷന്&#x200d; ഇല്ലെന്ന് ഈ ശുംഭന് അറിയില്ലേ?; ജലീലിനെതിരെ കെ മുരളീധരന്&#x200d; എംപി</title>
		<link>https://www.chandrikadaily.com/allegations-against-kerala-minister-kt-jaleel-here-full-details.html</link>
					<comments>https://www.chandrikadaily.com/allegations-against-kerala-minister-kt-jaleel-here-full-details.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 19 Oct 2019 08:50:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<category><![CDATA[k muraleedharan]]></category>
		<category><![CDATA[kt jaleel]]></category>
		<category><![CDATA[myl general secretary]]></category>
		<category><![CDATA[pk firos]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<category><![CDATA[scam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141977</guid>

					<description><![CDATA[മാര്&#x200d;ക്കു ദാനം വിവാദത്തില്&#x200d; കുരുങ്ങിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി കെ മുരളീധരന്&#x200d; എംപി രംഗത്ത്. വിവാദത്തിനെതിരെ ഐഎഎസ് പരീക്ഷക്കെതിരെ മന്ത്രി നടത്തിയ ആരോപണത്തോടാണ് വടകര എംപി രൂക്ഷമായി പ്രതികരിച്ചത്. &#8216;ഐഎഎസ് പരീക്ഷയില്&#x200d; മോഡറേഷന്&#x200d; ഇല്ലെന്ന് ഈ ശുംഭന് അറിയില്ലേ? &#8216;പൊതുയോഗത്തില്&#x200d; മുരളീധരന്&#x200d; ചോദിച്ചു. വട്ടിയൂര്&#x200d;ക്കാവില്&#x200d; യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി കെ മോഹന്&#x200d;രാജിന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലായിരുന്നു മന്ത്രിക്കെതിരെ മുരളീധരന്&#x200d; വിമര്&#x200d;ശനമുന്നയിച്ചത്. ഐഎഎസ് പരീക്ഷയില്&#x200d; മോഡറേഷന്&#x200d; സംവിധാനം ഇല്ലെന്നു പോലും അറിയാത്തയാളാണ് ഇപ്പോള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>മാര്&#x200d;ക്കു ദാനം വിവാദത്തില്&#x200d; കുരുങ്ങിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ  രൂക്ഷ വിമര്&#x200d;ശനവുമായി കെ മുരളീധരന്&#x200d; എംപി രംഗത്ത്. വിവാദത്തിനെതിരെ ഐഎഎസ് പരീക്ഷക്കെതിരെ മന്ത്രി നടത്തിയ ആരോപണത്തോടാണ് വടകര എംപി രൂക്ഷമായി പ്രതികരിച്ചത്.</p>



<p>&#8216;ഐഎഎസ് പരീക്ഷയില്&#x200d; മോഡറേഷന്&#x200d; ഇല്ലെന്ന് ഈ ശുംഭന് അറിയില്ലേ? &#8216;പൊതുയോഗത്തില്&#x200d; മുരളീധരന്&#x200d; ചോദിച്ചു.<br>
വട്ടിയൂര്&#x200d;ക്കാവില്&#x200d; യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി കെ മോഹന്&#x200d;രാജിന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലായിരുന്നു മന്ത്രിക്കെതിരെ മുരളീധരന്&#x200d; വിമര്&#x200d;ശനമുന്നയിച്ചത്. ഐഎഎസ് പരീക്ഷയില്&#x200d; മോഡറേഷന്&#x200d; സംവിധാനം ഇല്ലെന്നു പോലും അറിയാത്തയാളാണ് ഇപ്പോള്&#x200d; ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും മുരളീധരന്&#x200d; പരിഹസിച്ചു. ജലീല്&#x200d; മോഡറേഷന്&#x200d; നല്&#x200d;കി ജയിപ്പിച്ച എന്&#x200d;ജിനിയര്&#x200d;മാരാണ് നാളെ നാട്ടില്&#x200d; പാലങ്ങളും മറ്റും പണിയേണ്ടത് മുരളീധരന്&#x200d; പറഞ്ഞു. ജലീല്&#x200d; ഇടപെട്ട് ബന്ധുക്കള്&#x200d;ക്കും ഇഷ്ടക്കാര്&#x200d;ക്കുമെല്ലാം മാര്&#x200d;ക്കും ജോലിയും ഉറപ്പാക്കുകയാണെന്നും മാര്&#x200d;ക്കു ദാനം വിവാദമായപ്പോള്&#x200d; കണ്ടെത്തിയ പിടിവള്ളിയാണ് രമേശ് ചെന്നിത്തലയുടെ മകനെതിരായ ആരോപണമെന്നും മുരളീധരന്&#x200d; ചൂണ്ടിക്കാട്ടി. </p>



<p>എംജി സര്&#x200d;വകലാശാലയിലെ മാര്&#x200d;ക്കു ദാനം വിവാദമായപ്പോല്&#x200d; മന്ത്രി കെടി ജലീല്&#x200d; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്റെ സിവില്&#x200d; സര്&#x200d;വീസ് വിജയത്തെ വിവാദത്തിലേക്കു വലിച്ചിഴച്ചിരുന്നു. എഴുത്തുപരീക്ഷയില്&#x200d; പിന്നിലായിരുന്ന രമേശ് ചെന്നിത്തലയുടെ മകന്&#x200d; അഭിമുഖത്തില്&#x200d; മുന്നിലെത്തിയതിനെക്കുറിച്ചായിരുന്നു ജലീലിന്റെ ആക്ഷേപം. ഇതിനായി രമേശ് ചെന്നിത്തല ലോബിയിങ് നടത്തിയെന്നാണ് ജലീല്&#x200d; ആരോപിച്ചത്. എന്നാല്&#x200d; വ്യക്തമായ തെളിവുകളില്ലാതെ മന്ത്രി നടത്തിയ ആരോപണം വിവാദത്തെ കൂടുതല്&#x200d; കൊഴിപ്പിക്കുകയാണുണ്ടായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/allegations-against-kerala-minister-kt-jaleel-here-full-details.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐക്യദാർഡ്യവുമായി യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം പെഹ് ലുഖാന്റെ വസതിയിൽ</title>
		<link>https://www.chandrikadaily.com/pehlu-khan-issue-myl-members-visit-his-home.html</link>
					<comments>https://www.chandrikadaily.com/pehlu-khan-issue-myl-members-visit-his-home.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Aug 2019 16:02:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[myl general secretary]]></category>
		<category><![CDATA[PEHLU KHAN]]></category>
		<category><![CDATA[youth league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136801</guid>

					<description><![CDATA[ന്യൂഡൽഹി: മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഗോ രക്ഷകർ കൊലപ്പെടുത്തിയ പെഹ് ലു ഖാന്റെ വസതിയിലെത്തി. ഹരിയാന നൂ ജില്ലയിലെ ജയ്സിംഗ്പൂരിലെത്തിയ നേതാക്കൾ കുടുംബാംഗങ്ങളെ നേരിൽ കണ്ടു. പെഹ്ലു ഖാന്റെ ഘാതകരെ കഴിഞ്ഞ ആഗസ്റ്റ് പതിനാലിന് രാജസ്ഥാനിലെ ആൾവാർ സെഷൻസ് കോടതി വെറുതെ വിട്ട പശ്ചാത്തലത്തിലായിരുന്നു നേതാക്കളുടെ സന്ദർശനം. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമാരായ അഡ്വ: വി കെ ഫൈസൽ ബാബു, ആസിഫ് അൻസാരി, [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡൽഹി: മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഗോ രക്ഷകർ കൊലപ്പെടുത്തിയ പെഹ് ലു ഖാന്റെ വസതിയിലെത്തി. ഹരിയാന നൂ ജില്ലയിലെ ജയ്സിംഗ്പൂരിലെത്തിയ നേതാക്കൾ  കുടുംബാംഗങ്ങളെ നേരിൽ കണ്ടു. പെഹ്ലു ഖാന്റെ ഘാതകരെ കഴിഞ്ഞ ആഗസ്റ്റ് പതിനാലിന് രാജസ്ഥാനിലെ ആൾവാർ സെഷൻസ് കോടതി വെറുതെ വിട്ട പശ്ചാത്തലത്തിലായിരുന്നു നേതാക്കളുടെ സന്ദർശനം. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമാരായ അഡ്വ: വി കെ ഫൈസൽ ബാബു, ആസിഫ് അൻസാരി, മുഹമ്മദ് ആരിഫ്, എക്സിക്യൂട്ടീവ് അംഗം ഷിബു മീരാൻ, ഹരിയാന യൂത്ത് ലീഗ് നേതാക്കളായ മുഹമ്മദ് അനീസ് എന്നിവരടങ്ങുന്ന സംഘമാണ് ഹരിയാനയിലെത്തിയത്.</p>



<p>പെഹ് ലുഖാന്റെ ഭാര്യ സൈബുന, മക്കളായ ഇർഷാദ്, ആരിഫ്, മുബാറക് ,ഇൻസാദ് തുടങ്ങിയവരെ കണ്ട നേതാക്കൾ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. മാതാവ് സൈബുന യുടെ അഭ്യർത്ഥന പ്രകാരം ഇളയ മകൻ ഇൻസാദിന്റെ തുടർ വിദ്യാഭ്യാസത്തിനും, ഇളയ മകളുടെ വിവാഹത്തിനും  വേണ്ട സഹായങ്ങൾ നൽകുമെന്ന് നേതാക്കൾ ഉറപ്പു നൽകി. സെഷൻസ് കോടതിയിൽ പ്രതികൾ രക്ഷപ്പെട്ട സാഹചര്യം ചോദിച്ച് മനസിലാക്കിയ നേതാക്കൾ കുടുംബത്തിന്റെ അഭിഭാഷകരെ നേരിൽ കണ്ടു. കേസിന്റെ നിയമനടപടികൾ ഏകോപിപ്പിക്കുന്ന അഡ്വ: അസദ് ഹയാത്തുമായി  കൂടിക്കാഴ്ച്ച നടത്തിയ നേതാക്കൾ കേസിന്റെ വിശദാംശങ്ങൾ ചർച്ച നടത്തി. അന്വേഷണ ഘട്ടത്തിൽ ഉദ്യോഗസ്ഥർ വരുത്തിയ ഗുരുതര വീഴ്ചകൾ കേസിനെ ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂര മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക മുറിവുകളാണ് മരണകാരണം എന്ന് പറയുന്നുണ്ട്. പെഹ് ലു ഖാന്റ മരണ മൊഴിയിൽ പേരെടുത്ത് പറഞ്ഞ ആറു പേർക്കെതിരെ അന്വേഷണം ഉണ്ടായില്ല. അക്രമണത്തിന്റെ ഭൃശ്യങ്ങൾ തെളിവായി സ്വീകരിച്ചില്ല. എന്നിരുന്നാലും വിധിക്കെതിരെ അപ്പീൽ സമർപ്പിക്കും. അഭിഭാഷകരായ നാസിർ നഖ്വി, ഷാഹിദ് ഹസൻ ( രാജസ്ഥാൻ ബാർ കൗൺസിൽ ചെയർമാൻ) എന്നിവരാണ് ജയ്പൂർ ഹൈക്കോടതിയിൽ ഹാജരാവുക. സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകരും കപിൽ സിബലിന്റെ നിയമ നിർദ്ദേശങ്ങളനുസരിച്ചാണ് അപ്പീൽ തയാറാക്കുന്നത്. തുടർന്നുള്ള നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും ഉറപ്പു കൊടുത്താണ് നേതാക്കൾ മടങ്ങിയത്.</p>



<p>സംഘ് പരിവാർ ആൾക്കൂട്ട ഭീകരതക്കെതിരായ രാഷ്ട്രീയ നിയമ പോരാട്ടം യൂത്ത് ലീഗ് കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്ന് സി കെ സുബൈർ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം നിയമപരമായ ഇടപെടലുകൾ നടത്തുന്നവരുടെ വിപുലമായ വേദി രൂപീകരിക്കാൻ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pehlu-khan-issue-myl-members-visit-his-home.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈറ്റ്ഗാര്&#x200d;ഡിന് ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് കൈത്താങ്ങായി കെ.എം.സി.സി</title>
		<link>https://www.chandrikadaily.com/white-guard-kmcc-wayanad.html</link>
					<comments>https://www.chandrikadaily.com/white-guard-kmcc-wayanad.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Aug 2019 17:38:47 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[muslim youth league]]></category>
		<category><![CDATA[myl general secretary]]></category>
		<category><![CDATA[white guard]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136317</guid>

					<description><![CDATA[മേപ്പാടി: ദുരിതാശ്വാസ പ്രവര്&#x200d;ത്തനത്തില്&#x200d; ഏര്&#x200d;പ്പെട്ട വൈറ്റ് ഗാര്&#x200d;ഡ് ടീമിന്&#x200d; ആവശ്യമായ ഉപകരണങ്ങള്&#x200d; ലഭ്യമായി തുടങ്ങി. തുഖ്ബ കെ എം സി സിയാണ് സഹായവുമായി എത്തിയിരിക്കുന്നത്. മോട്ടോര്&#x200d; പമ്പ് വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് ലീഗ് സംസ്ഥാന അധ്യക്ഷന്&#x200d; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; മൂപ്പൈനാട് പഞ്ചായത്ത് യൂത്ത്‌ലീഗ് ലീഗ് പ്രസിഡണ്ട് ഗദ്ദാഫി റിപ്പണിന് നല്&#x200d;കിക്കൊണ്ട് നിര്&#x200d;വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി തുഖ്ബ കെ എം സി സി പ്രസിഡണ്ട് ഉമ്മര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>മേപ്പാടി: ദുരിതാശ്വാസ പ്രവര്&#x200d;ത്തനത്തില്&#x200d; ഏര്&#x200d;പ്പെട്ട വൈറ്റ് ഗാര്&#x200d;ഡ് ടീമിന്&#x200d; ആവശ്യമായ ഉപകരണങ്ങള്&#x200d; ലഭ്യമായി തുടങ്ങി. <br>
തുഖ്ബ കെ എം സി സിയാണ്  സഹായവുമായി എത്തിയിരിക്കുന്നത്. മോട്ടോര്&#x200d; പമ്പ് വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് ലീഗ് സംസ്ഥാന അധ്യക്ഷന്&#x200d;  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; മൂപ്പൈനാട് പഞ്ചായത്ത് യൂത്ത്‌ലീഗ് ലീഗ് പ്രസിഡണ്ട്  ഗദ്ദാഫി റിപ്പണിന് നല്&#x200d;കിക്കൊണ്ട് നിര്&#x200d;വഹിച്ചു. <br>
പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി  മുഹമ്മദ് ബഷീര്&#x200d; എം.പി തുഖ്ബ കെ എം സി സി പ്രസിഡണ്ട് ഉമ്മര്&#x200d; ഓമശേരി, ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി സൈഫുദ്ദീന്&#x200d; മുക്കം, വൈസ്പ്രസിഡണ്ട് അസീസ് കുറ്റിക്കാട്ടൂര്&#x200d;, അബ്ദുള്&#x200d; അസീസ് പി എം,  സിദ്ധിഖ് റിപ്പണ്&#x200d;, കല്&#x200d;പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് റസ്സാഖ് കല്&#x200d;പ്പറ്റ, ജനറല്&#x200d;സെക്രട്ടറി ടി ഹംസ, ട്രഷറര്&#x200d; സലീം മേമന, സെക്രട്ടറി എ.കെ റഫീഖ്, ഫാഹിസ് തലക്കല്&#x200d;, നജീബ് കാരാടന്&#x200d;, പി.കെ അഷ്‌റഫ്, ഷിഹാബ് മേപ്പാടി, ജാഫര്&#x200d;. സി, ഷുക്കൂറലി,  ജാഫര്&#x200d; നെടുങ്കരണ, ജൈഷല്&#x200d; എ.കെ,  മന്&#x200d;സൂര്&#x200d;, റജീഷലി, ഹാരിസ്, റഹനീഫ്, റിയാസ്,  മൂപ്പൈനാട്, മേപ്പാടി പഞ്ചായത്തിലെ വൈറ്റ്ഗാര്&#x200d;ഡ് അംഗങ്ങള്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/white-guard-kmcc-wayanad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.എഫ്.ഐ ക്രിമിനലുകള്&#x200d; റാങ്ക് പട്ടികയില്&#x200d;; മുസ്്‌ലിം യൂത്ത്‌ലീഗ് കലക്‌ട്രേറ്റ് മാര്&#x200d;ച്ച് 20ന്</title>
		<link>https://www.chandrikadaily.com/muslim-youth-league-collect-orate-march-says-pk-firos.html</link>
					<comments>https://www.chandrikadaily.com/muslim-youth-league-collect-orate-march-says-pk-firos.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 16 Jul 2019 05:10:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akhil chandran]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[muslim youth league]]></category>
		<category><![CDATA[myl general secretary]]></category>
		<category><![CDATA[pk firos]]></category>
		<category><![CDATA[sfi attack]]></category>
		<category><![CDATA[univercity collage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133306</guid>

					<description><![CDATA[കോഴിക്കോട്: പി.എസ്.സി നടത്തിയ പൊലീസ് കോണ്&#x200d;സ്റ്റബിള്&#x200d; റാങ്ക് ലിസ്റ്റില്&#x200d; എസ്.എഫ്.ഐ ക്രിമിനലുകള്&#x200d; ഇടം നേടിയതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ആവശ്യപ്പെട്ടു. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തും രണ്ടാം റാങ്കുകാരനായ പ്രണവും ഇരുപത്തിയെട്ടാം റാങ്കുകാരനായ നസീമും എസ്.എഫ്.ഐ നേതാക്കളും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്&#x200d;ത്ഥികളും നിരവധി ക്രിമിനല്&#x200d; കേസുകളിലെ പ്രതികളുമാണ്. കാസര്&#x200d;കോട് ബറ്റാലിയന്&#x200d; തെരഞ്ഞെടുത്തവര്&#x200d;ക്ക് എങ്ങനെ തിരുവനന്തപുരത്ത് പരീക്ഷ സെന്റര്&#x200d; അനുവദിച്ചു എന്നതിനെ കുറിച്ചും അന്വേഷിക്കണം. [&#8230;]]]></description>
										<content:encoded><![CDATA[
<p> കോഴിക്കോട്: പി.എസ്.സി നടത്തിയ പൊലീസ് കോണ്&#x200d;സ്റ്റബിള്&#x200d; റാങ്ക് ലിസ്റ്റില്&#x200d; എസ്.എഫ്.ഐ ക്രിമിനലുകള്&#x200d; ഇടം നേടിയതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ആവശ്യപ്പെട്ടു. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തും രണ്ടാം റാങ്കുകാരനായ പ്രണവും ഇരുപത്തിയെട്ടാം റാങ്കുകാരനായ നസീമും എസ്.എഫ്.ഐ നേതാക്കളും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്&#x200d;ത്ഥികളും നിരവധി ക്രിമിനല്&#x200d; കേസുകളിലെ പ്രതികളുമാണ്. <br> കാസര്&#x200d;കോട് ബറ്റാലിയന്&#x200d; തെരഞ്ഞെടുത്തവര്&#x200d;ക്ക് എങ്ങനെ തിരുവനന്തപുരത്ത് പരീക്ഷ സെന്റര്&#x200d; അനുവദിച്ചു എന്നതിനെ കുറിച്ചും അന്വേഷിക്കണം. യൂണിവേഴ്‌സിറ്റി കോളജില്&#x200d; അഡ്മിഷന്&#x200d; ലഭിച്ചത് കൊണ്ട് ഇവര്&#x200d; മെരിറ്റുള്ള വിദ്യാര്&#x200d;ത്ഥികള്&#x200d; ആണ് എന്ന വാദം ശരിയല്ല. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത് സ്‌പോര്&#x200d;ട്‌സ് ക്വാട്ടയിലാണ് യൂണിവേഴ്‌സിറ്റി കോളജില്&#x200d; അഡ്മിഷന്&#x200d; നേടിയത് എന്ന് വ്യക്തമായിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്&#x200d; നിന്നാണ് ഫിസിക്കല്&#x200d; എഡ്യുക്കേഷന്റെ സീല്&#x200d; പിടിച്ചെടുത്തത്.  വ്യാജ സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; ഉണ്ടാക്കിയാണോ ഇവര്&#x200d; അഡ്മിഷന്&#x200d; നേടിയത് എന്ന് സംശയമുണ്ട്. ഇതേകുറിച്ചും അന്വേഷിക്കണം. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന വ്യാപകമായി 20ന് ശനിയാഴ്ച കലക്‌ട്രേറ്റുകളിലേക്ക് മാര്&#x200d;ച്ച് നടത്തും. യൂണിവേഴ്‌സിറ്റി കോളജ് ഉള്&#x200d;പ്പെടെയുള്ള പല കോളജുകളിലും എസ്.എഫ്.ഐക്ക് വേണ്ടി ഗുണ്ടാപണിയെടുക്കാന്&#x200d; വരുന്നവര്&#x200d; അഡ്മിഷന്&#x200d; നേടുന്നത് സ്‌പോര്&#x200d;ട്‌സ് ക്വോട്ടയിലും സ്‌പോട്ട് അഡ്മിഷനിലുമാണെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണം.<br> മന്ത്രി കെ.ടി ജലീലിന് എതിരായ ബന്ധുനിയമന കേസ് ഹൈക്കോടതി തള്ളിയെന്നും ആരോപണം ശരിയല്ലെന്നു തെളിഞ്ഞെന്നുമുള്ള സി.പി.എം സൈബര്&#x200d; പോരാളികളുടെ പ്രചാരണം വാസ്തവ വിരുദ്ധമാണ്. മോദി സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന അഴിമതിനിരോധന നിയമത്തിലെ പുതിയ വ്യവസ്ഥയുടെ മറപിടിച്ച് രക്ഷപ്പെടാന്&#x200d; ശ്രമിക്കുകയാണ്. വിജിലന്&#x200d;സിന് അന്വേഷണ അനുമതി ലഭിക്കാത്തത് ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിച്ചപ്പോള്&#x200d;, മന്ത്രിസഭയുടെ അനുമതിയില്ലാതെ മന്ത്രിക്ക് എതിരെ കേസ്സെടുത്ത് അന്വേഷണം നടത്താനാവില്ലെന്നാണ് പുതിയ ഭേദഗതി ഹൈക്കോടതി ചൂണ്ടിക്കാണിക്കുകയായിരുന്നു. അതുകൊണ്ടാണ് ഹര്&#x200d;ജി തല്&#x200d;ക്കാലം പിന്&#x200d;വലിച്ച് മുഖ്യമന്ത്രിക്കും ഗവര്&#x200d;ണ്ണര്&#x200d;ക്കും അന്വേഷണം ആവശ്യപ്പെട്ട് കത്തുനല്&#x200d;കിയത്. ഇതില്&#x200d; പ്രതികൂല മറുപടി ലഭിച്ചാല്&#x200d; വീണ്ടും കോടതിയെ സമീപിക്കുമെന്നും ഫിറോസ് വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായിലും വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംബന്ധിച്ചു.</p>




]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-youth-league-collect-orate-march-says-pk-firos.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആന്തൂരിലേക്ക് നാളെ മുസ്‌ലിം യൂത്ത് ലീഗ് ലോംഗ് മാര്&#x200d;ച്ച്</title>
		<link>https://www.chandrikadaily.com/myl-long-march-to-aanthur-muncipality.html</link>
					<comments>https://www.chandrikadaily.com/myl-long-march-to-aanthur-muncipality.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 05 Jul 2019 09:16:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aanthur]]></category>
		<category><![CDATA[aanthur municipality chairperson]]></category>
		<category><![CDATA[muslim youth league]]></category>
		<category><![CDATA[myl general secretary]]></category>
		<category><![CDATA[sajan suicide]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=132127</guid>

					<description><![CDATA[കണ്ണൂര്&#x200d;: പ്രവാസി വ്യവസായി സാജന്&#x200d; ആത്മഹത്യ ചെയ്ത സംഭവത്തില്&#x200d; ആന്തൂര്&#x200d; നഗരസഭ അധ്യക്ഷ പികെ ശ്യാമളക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ലോംഗ് മാര്&#x200d;ച്ച് നാളെ. രാവിലെ പത്തിന് വളപട്ടണം പാലത്തിനു സമീപത്ത് നിന്ന് ആരംഭിക്കുന്ന മാര്&#x200d;ച്ചിന് ജില്ലാ പ്രസിഡന്റ് പിവി ഇബ്രാഹിം മാസ്റ്ററും തളിപ്പറമ്പില്&#x200d; നിന്ന് ആരംഭിക്കുന്ന മാര്&#x200d;ച്ചിന് ജില്ലാ ജനറല്&#x200d; സെക്രട്ടറി സമീര്&#x200d; പറമ്പത്തും നേതൃത്വം നല്&#x200d;കും. രണ്ടു ജാഥയും ഉച്ചയോടെ ധര്&#x200d;മ്മശാലയിലെത്തി ആന്തൂര്&#x200d; നഗരസഭയിലേക്ക് മാര്&#x200d;ച്ച് ചെയ്യും. കെഎം ഷാജി എംഎല്&#x200d;എ [&#8230;]]]></description>
										<content:encoded><![CDATA[
<p>കണ്ണൂര്&#x200d;:  പ്രവാസി വ്യവസായി സാജന്&#x200d; ആത്മഹത്യ ചെയ്ത സംഭവത്തില്&#x200d; ആന്തൂര്&#x200d;  നഗരസഭ അധ്യക്ഷ പികെ ശ്യാമളക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ലോംഗ് മാര്&#x200d;ച്ച് നാളെ. രാവിലെ പത്തിന് വളപട്ടണം പാലത്തിനു സമീപത്ത് നിന്ന് ആരംഭിക്കുന്ന  മാര്&#x200d;ച്ചിന് ജില്ലാ പ്രസിഡന്റ് പിവി ഇബ്രാഹിം മാസ്റ്ററും തളിപ്പറമ്പില്&#x200d; നിന്ന് ആരംഭിക്കുന്ന മാര്&#x200d;ച്ചിന് ജില്ലാ ജനറല്&#x200d; സെക്രട്ടറി സമീര്&#x200d; പറമ്പത്തും നേതൃത്വം നല്&#x200d;കും. രണ്ടു ജാഥയും ഉച്ചയോടെ ധര്&#x200d;മ്മശാലയിലെത്തി ആന്തൂര്&#x200d; നഗരസഭയിലേക്ക് മാര്&#x200d;ച്ച് ചെയ്യും. കെഎം ഷാജി എംഎല്&#x200d;എ ഉദ്ഘാടനം ചെയ്യും. </p>







<p> ആന്തൂര്&#x200d; നഗരസഭ അധ്യക്ഷ രാജിവെക്കുക, പൊലീസ് അന്വേഷണം ഊര്&#x200d;ജിതമാക്കുക എന്നീ ആവശ്യങ്ങള്&#x200d; ഉന്നയിച്ചാണ്  മാര്&#x200d;ച്ച്. യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പികെ ഫിറോസ്, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുല്&#x200d;ഖാദര്&#x200d;മൗലവി, സെക്രട്ടറി അബ്ദുറഹ്മാന്&#x200d; കല്ലായി, ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ്, ജനറല്&#x200d; സെക്രട്ടറി കരീം ചേലേരി, കെപി ത്വാഹിര്&#x200d;,  യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പികെ സുബൈര്&#x200d; പ്രസംഗിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/myl-long-march-to-aanthur-muncipality.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണു നിറഞ്ഞ് നന്ദിപറഞ്ഞ് ശ്വേത ഭട്ട്; യൂത്ത് ലീഗ് അംബ്രല മാര്&#x200d;ച്ചിന് തുടക്കമായി</title>
		<link>https://www.chandrikadaily.com/swetha-bhatt-wife-of-sanjay-bhatt-at-kerala.html</link>
					<comments>https://www.chandrikadaily.com/swetha-bhatt-wife-of-sanjay-bhatt-at-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 28 Jun 2019 10:09:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[muslim youth league]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[myl general secretary]]></category>
		<category><![CDATA[panakkad munavarali shihab thangal]]></category>
		<category><![CDATA[Sanjeev bhattu]]></category>
		<category><![CDATA[sanjiv bhatt]]></category>
		<category><![CDATA[swetha bhatt]]></category>
		<category><![CDATA[swetha bhattu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131379</guid>

					<description><![CDATA[സഞ്ജീവ് ഭട്ടിനോടുള്ള കേന്ദ്രസര്&#x200d;ക്കാരിന്റെ പകപോക്കലിനെതിരായ പോരാട്ടത്തിന് ഐക്യദാര്&#x200d;ഢ്യം പ്രകടിപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ് ഇന്ന് വൈകീട്ട് കോഴിക്കോട്ട് നടത്തുന്ന അംബ്രല മാര്&#x200d;ച്ചില്&#x200d; പങ്കെടുക്കാന്&#x200d; മുന്&#x200d; ഐ.പി.എസുകാരന്റെ ഭാര്യ ശ്വേത ഭട്ട് കേരളത്തിലെത്തി. ഭരണകൂട ഭീകരതക്കിരയായി ജയിലിലടക്കപ്പെട്ട മുന്&#x200d; ഐ.പി.എസ് ഓഫീസറാണ് സഞ്ജീവ് ഭട്ട്. മകന്&#x200d; ശാന്താനു ഭട്ടിനൊപ്പം എത്തിയ ശ്വേതയെ കോഴിക്കോട് എയര്&#x200d;പോര്&#x200d;ട്ടില്&#x200d; യൂത്ത് ലീഗ് പ്രസിഡന്റെ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; ജനറല്&#x200d; സെക്രട്ടറി പികെ ഫിറോസ് തുടങ്ങിയവരുടെ നേതൃത്വത്തില്&#x200d; സ്വീകരിച്ചു. കേരളത്തിലെത്തിയ ശ്വേത ഭട്ട് [&#8230;]]]></description>
										<content:encoded><![CDATA[
<p>സഞ്ജീവ് ഭട്ടിനോടുള്ള കേന്ദ്രസര്&#x200d;ക്കാരിന്റെ പകപോക്കലിനെതിരായ പോരാട്ടത്തിന് ഐക്യദാര്&#x200d;ഢ്യം പ്രകടിപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ് ഇന്ന് വൈകീട്ട് കോഴിക്കോട്ട് നടത്തുന്ന അംബ്രല മാര്&#x200d;ച്ചില്&#x200d; പങ്കെടുക്കാന്&#x200d; മുന്&#x200d; ഐ.പി.എസുകാരന്റെ ഭാര്യ ശ്വേത ഭട്ട് കേരളത്തിലെത്തി. ഭരണകൂട ഭീകരതക്കിരയായി ജയിലിലടക്കപ്പെട്ട മുന്&#x200d; ഐ.പി.എസ് ഓഫീസറാണ് സഞ്ജീവ് ഭട്ട്. </p>



<p>മകന്&#x200d; ശാന്താനു ഭട്ടിനൊപ്പം എത്തിയ ശ്വേതയെ  കോഴിക്കോട് എയര്&#x200d;പോര്&#x200d;ട്ടില്&#x200d; യൂത്ത് ലീഗ് പ്രസിഡന്റെ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; ജനറല്&#x200d; സെക്രട്ടറി പികെ ഫിറോസ് തുടങ്ങിയവരുടെ നേതൃത്വത്തില്&#x200d; സ്വീകരിച്ചു. </p>







<p>കേരളത്തിലെത്തിയ ശ്വേത ഭട്ട് മലയാളികളുടെ പിന്തുണക്ക് വികാരനിര്&#x200d;ഭരമായി നന്ദി അറിയിച്ചു. വിമാനത്താവളത്തില്&#x200d; ശ്വേത പറഞ്ഞ വാക്കുകള്&#x200d; ഇതാണ്.</p>



<p>&#8216;വളരെ നന്ദി. ഞാന്&#x200d; ഇപ്പോള്&#x200d; കേരളത്തിലേക്ക് വന്നിരിക്കുന്നത് ഇവിടെയുള്ള ഓരോരുത്തരോടും പ്രത്യേകം നന്ദി അറിയിക്കാനാണ്. കേരളത്തിലെ ജനങ്ങളുടെ സ്‌നേഹവും പിന്തുണയും അവിശ്വസനീയമായ തരത്തിലാണ്. ഓരോ പത്തു മിനിറ്റിനിടയിലും എനിക്ക് കേരളത്തില്&#x200d; നിന്നും ആരുടെയെങ്കിലും ഫോണ്&#x200d; കോളെത്തും. ശ്വേതാജിയല്ലെ, സഞ്ജയ് ഭട്ടിന്റെ ഭാര്യ. ഞങ്ങള്&#x200d; നിങ്ങളോടൊപ്പമുണ്ട്. വിഷമിക്കേണ്ടതില്ല എന്ന് ആശ്വസിപ്പിക്കും. വീണ്ടും വീണ്ടും നന്ദി.&#8217; കണ്ണുനിറഞ്ഞ് കൈകൂപ്പി ശ്വേത ഭട്ട് പറയുന്നു.    </p>



<p>മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന അംബ്രലാ മാര്&#x200d;ച്ച് കോഴിക്കോട് ആരംഭിച്ചു. കോഴിക്കോട് മുതലക്കുളം മൈതാനിയില്&#x200d; വൈകീട്ട് 3 മണിയോടെയാണ് പ്രതിഷേധ മാര്&#x200d;ച്ച്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/swetha-bhatt-wife-of-sanjay-bhatt-at-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രി ജലീലിന്റെ ബന്ധുനിയമനം; സര്&#x200d;ക്കാര്&#x200d; വിശദീകരണം നല്&#x200d;കണമെന്ന് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/hc-sought-explanation-from-govt-on-kt-jaleel-in-nepotism-issue.html</link>
					<comments>https://www.chandrikadaily.com/hc-sought-explanation-from-govt-on-kt-jaleel-in-nepotism-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 02 Apr 2019 07:18:35 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<category><![CDATA[KT Adeeb]]></category>
		<category><![CDATA[minister kt jaleel]]></category>
		<category><![CDATA[myl general secretary]]></category>
		<category><![CDATA[nepotism allegations]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=123087</guid>

					<description><![CDATA[കൊച്ചി: മന്ത്രി കെ ടി ജലീലിനെതിരായ ഉയര്&#x200d;ന്ന ബന്ധു നിയമന പരാതിയില്&#x200d; സര്&#x200d;ക്കാര്&#x200d; വിശദീകരണം നല്&#x200d;കണമെന്ന് ഹൈക്കോടതി. കെ.ടി. ജലീലിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ. ഫിറോസ് നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് നടപടി. ഫിറോസിന്റെ പരാതിയില്&#x200d; സ്വീകരിച്ച നടപടി അറിയിക്കാന്&#x200d; വിജിലന്&#x200d;സിന് ഹൈക്കോടതി നിര്&#x200d;ദേശം നല്&#x200d;കി. പരാതിയില്&#x200d; എന്ത് നടപടി സ്വീകരിച്ചതെന്നും പരാതിയില്&#x200d; നടപടി അവസാനിപ്പിക്കാനുണ്ടായ സാഹചര്യം എന്താണെന്നും വിജിലന്&#x200d;സ് വ്യക്തമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ബന്ധുനിയമന ആരോപണത്തില്&#x200d; മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്&#x200d;സ് [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: മന്ത്രി കെ ടി ജലീലിനെതിരായ ഉയര്&#x200d;ന്ന ബന്ധു നിയമന പരാതിയില്&#x200d; സര്&#x200d;ക്കാര്&#x200d; വിശദീകരണം നല്&#x200d;കണമെന്ന് ഹൈക്കോടതി. <br> കെ.ടി. ജലീലിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ. ഫിറോസ് നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് നടപടി. </p>



<p>ഫിറോസിന്റെ പരാതിയില്&#x200d; സ്വീകരിച്ച നടപടി അറിയിക്കാന്&#x200d; വിജിലന്&#x200d;സിന് ഹൈക്കോടതി നിര്&#x200d;ദേശം നല്&#x200d;കി. പരാതിയില്&#x200d; എന്ത് നടപടി സ്വീകരിച്ചതെന്നും പരാതിയില്&#x200d; നടപടി അവസാനിപ്പിക്കാനുണ്ടായ സാഹചര്യം എന്താണെന്നും വിജിലന്&#x200d;സ് വ്യക്തമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.</p>



<p>ബന്ധുനിയമന ആരോപണത്തില്&#x200d; മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്&#x200d;സ് അന്വേഷണമില്ലെന്ന് സര്&#x200d;ക്കാര്&#x200d; നേരത്തെ നിലപാടെടുത്തിരുന്നു. പി കെ ഫിറോസിന്റെ പരാതിയില്&#x200d; തുടര്&#x200d;നടപടി ആവശ്യമില്ലെന്ന് വിജിലന്&#x200d;സ് തീരുമാനിക്കുകയും ഈ നിലപാട് സര്&#x200d;ക്കാര്&#x200d; അംഗീകരിക്കുകയുമായിരുന്നു. വിവരാവകാശപ്രകാരം നല്&#x200d;കിയ അപേക്ഷയിലാണ് സര്&#x200d;ക്കാര്&#x200d; ഇക്കാര്യങ്ങള്&#x200d; വ്യക്തമാക്കിയത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഇന്ന് കോടതി നടപടിയുണ്ടായിരിക്കുന്നത്. തുടര്&#x200d;ന്ന് കേസ് വേനലവധിക്കാലത്തിന് ശേഷം പരിഗണിക്കാനായി മാറ്റിവച്ചു. </p>



<p>അതേസമയം യോഗ്യതാ മാനദണ്ഡത്തില്&#x200d; ഭേദഗതി ചെയ്തപ്പോഴും നിയമനം നടത്തിയപ്പോഴും ആരെങ്കിലും നിയമപരമായി ചോദ്യം ചെയ്തിരുന്നോയെന്ന് ഫിറോസിനോട് കോടതി ആരാഞ്ഞു. അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്&#x200d; വരുന്ന നടപടി ഉണ്ടായിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. നിയമിക്കപ്പെട്ടയാള്&#x200d; അനധികൃതമായി ആനുല്യങ്ങള്&#x200d; കൈപ്പറ്റിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. </p>



<p>അഴിമതി നിരോധന നിയമ പ്രകാരം മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു യൂത്ത് ലീഗ് നേതാവിന്റെ ഹര്&#x200d;ജി. എന്ത് അടിസ്ഥാനത്തിലാണ് അന്വേഷണം വേണ്ടന്ന് വെച്ചതെന്ന് സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കണം. ഈ വിഷയത്തില്&#x200d; സര്&#x200d;ക്കാര്&#x200d; എന്തോ മറയ്ക്കാന്&#x200d; ശ്രമിക്കുകയാണ്. സര്&#x200d;ക്കാരിന്റെ ഭാഗമായ മന്ത്രിക്കെതിരെ അന്വേഷണം വേണ്ടന്ന് വെക്കുന്നത് സര്&#x200d;ക്കാര്&#x200d; തന്നെയാണ്. സര്&#x200d;ക്കാര്&#x200d; തീരുമാനത്തിനെതിരെ കോടതി വഴി നീങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ഫിറോസ് നേരത്തെ പറഞ്ഞിരുന്നു. </p>



<p>ജലീലിന്റെ ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്&#x200d;പ്പറേഷന്&#x200d; തലപ്പത്ത് നിയമനം നല്&#x200d;കിയത് ചട്ടങ്ങള്&#x200d; മറികടന്നാണെന്നായിരുന്നു ആരോപണം. ജലീലിനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് രംഗത്തെത്തിയതോടെ മന്ത്രി പ്രതിക്കൂട്ടിലായി. ഇന്റര്&#x200d;വ്യൂവില്&#x200d; പങ്കെടുത്ത മൂന്ന് പേര്&#x200d;ക്കും യോഗ്യതയില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയും, ഇന്റര്&#x200d;വ്യൂവില്&#x200d; പങ്കെടുക്കാതിരുന്ന അദീബിന് നിയമനം നല്&#x200d;കിയെന്നതുമായിരുന്നു വിവാദം. ആരോപണത്തിന് പിന്നാലെ അദീബിന്റെ നിയമനം സര്&#x200d;ക്കാര്&#x200d; റദ്ദാക്കിയിരുന്നു.</p>



<p>ന്യൂന പക്ഷ ക്ഷേമ കോര്&#x200d;പ്പറേഷനിലെ ബന്ധു നിയമനത്തില്&#x200d; മന്ത്രി കെ.ടി ജലീലിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്&#x200d; വിജിലന്&#x200d;സിനോട് നിര്&#x200d;ദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി. യൂത്ത് ലീഗ് സംസ്ഥാന  ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് ആണ് അഡ്വ. പി. ഇ സജല്&#x200d; മുഖേന ഹര്&#x200d;ജി നല്&#x200d;കിയത്. നിയമങ്ങളും, ചട്ടങ്ങളും മറികടന്ന്  മന്ത്രിയുടെ സഹോദര പുത്രന്&#x200d; കെ ടി അദീപിനെ ന്യൂന പക്ഷ ക്ഷേമ കേര്&#x200d;പ്പറേഷനില്&#x200d; ജനറല്&#x200d; മാനേജര്&#x200d; തസ്തികയില്&#x200d; നിയമിച്ചെന്നും,  വിജിലന്&#x200d;സിനു പരാതി നല്&#x200d;കിയിട്ട് തുടരന്വേഷണം ആവശ്യമില്ലെന്ന് തീരുമാനിച്ച് പരാതി തീര്&#x200d;പ്പാക്കിയെന്നും ഹര്&#x200d;ജിയില്&#x200d; പറയുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hc-sought-explanation-from-govt-on-kt-jaleel-in-nepotism-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
