<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>MYSORE &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mysore/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 20 Jan 2026 05:26:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>MYSORE &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സംസ്ഥാനത്ത് വന്‍ ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ്; മൈസൂരുവില്‍ നിന്ന് വ്യാജ രേഖകള്‍, കേരളത്തില്‍ എംവിഡി മുദ്ര</title>
		<link>https://www.chandrikadaily.com/massive-drivinglicense-fraud-in-the-state-fake-documents-from-mysore-mvd-seal-in-kerala.html</link>
					<comments>https://www.chandrikadaily.com/massive-drivinglicense-fraud-in-the-state-fake-documents-from-mysore-mvd-seal-in-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 20 Jan 2026 05:20:58 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[driving licence]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[MYSORE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374632</guid>

					<description><![CDATA[തട്ടിപ്പുകള്‍ സ്ഥിരീകരിച്ചതായും ആഭ്യന്തര വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ ഡ്രൈവിംഗ് ലൈസന്&#x200d;സ് തട്ടിപ്പ് പുറത്തായിരിക്കുകയാണ്. ഡ്രൈവിംഗ് ടെസ്റ്റില്&#x200d; പങ്കെടുക്കാതെയാണ് ഏജന്റുമാര്&#x200d; മുഖേന കര്&#x200d;ണാടകയിലെ മൈസൂരുവില്&#x200d; നിന്ന് ലൈസന്&#x200d;സ് സംഘടിപ്പിക്കുകയും പിന്നീട് കേരളത്തിലെ ലൈസന്&#x200d;സാക്കി മാറ്റുകയും ചെയ്യുന്ന സംഘങ്ങള്&#x200d; വടക്കന്&#x200d; കേരളത്തില്&#x200d; സജീവമാണെന്ന് കണ്ടെത്തി.</p>
<p>മൈസൂരുവില്&#x200d; നിന്നു ലഭിക്കുന്ന ലൈസന്&#x200d;സുകളില്&#x200d; വിലാസം, ഒപ്പ്, ഫോട്ടോ എന്നിവ മാറ്റി കേരളത്തിലെ ലൈസന്&#x200d;സാക്കി നല്&#x200d;കാന്&#x200d; മോട്ടോര്&#x200d; വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥര്&#x200d; കൂട്ടുനില്&#x200d;ക്കുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്&#x200d;. ഇതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്&#x200d; ശ്രദ്ധയില്&#x200d;പ്പെട്ടതായും എംവിഡി വിജിലന്&#x200d;സ് വിഭാഗം അന്വേഷണം ആരംഭിച്ചതായും ഗതാഗത കമ്മീഷണര്&#x200d; വി.എച്ച്. നാഗരാജു വ്യക്തമാക്കി. കുറ്റക്കാര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് മാനദണ്ഡങ്ങള്&#x200d; കര്&#x200d;ശനമാക്കിയതോടെ തമിഴ്‌നാട്ടിലേക്കും കര്&#x200d;ണാടകയിലേക്കും ഏജന്റുമാര്&#x200d; മുഖേന ലൈസന്&#x200d;സ് നേടുന്നവരുടെ എണ്ണം വര്&#x200d;ധിച്ചിരുന്നു. എന്നാല്&#x200d;, കര്&#x200d;ണാടകയിലേക്ക് പോകാതെയും ടെസ്റ്റില്&#x200d; പങ്കെടുക്കാതെയും ലൈസന്&#x200d;സ് തരപ്പെടുത്തുന്ന മാഫിയ പ്രവര്&#x200d;ത്തനം ഇപ്പോള്&#x200d; പുറത്തുവന്നത് ഗുരുതരമായ ആശങ്കയുണര്&#x200d;ത്തുകയാണ്.</p>
<p>അന്വേഷണത്തിന് വഴിവെച്ച രേഖകളില്&#x200d;, മലപ്പുറം സ്വദേശിയായ മുഹമ്മദ് ബഷീര്&#x200d; എന്നയാള്&#x200d;ക്ക് 2024 ഡിസംബര്&#x200d; 20ന് മൈസൂരു വെസ്റ്റ് ആര്&#x200d;ടിഒയില്&#x200d; നിന്ന് ലൈസന്&#x200d;സ് ലഭിച്ചതായി കണ്ടെത്തി. 1970ല്&#x200d; ജനിച്ചെന്ന രേഖകളുള്ള ഇയാളുടെ ലൈസന്&#x200d;സില്&#x200d; ഒരു യുവാവിന്റെ ചിത്രമാണ് ഉപയോഗിച്ചിരുന്നത്. തുടര്&#x200d;ന്ന്, വിലാസവും ഒപ്പും മാറ്റുന്നതിനായി തിരൂരങ്ങാടി സബ് ആര്&#x200d;ടിഒ ഓഫീസില്&#x200d; അപേക്ഷ നല്&#x200d;കിയ ഇയാള്&#x200d;ക്ക്, ഡിസംബര്&#x200d; 28ന് മലപ്പുറം വിലാസത്തിലും പുതിയ ചിത്രത്തോടെയും കേരള ലൈസന്&#x200d;സ് ലഭിച്ചു. ഇയാള്&#x200d; സമര്&#x200d;പ്പിച്ച ആധാര്&#x200d; രേഖകള്&#x200d; പരിശോധിച്ചപ്പോള്&#x200d;, രണ്ട് വ്യത്യസ്ത ചിത്രങ്ങളോടെ മൈസൂരു വിലാസത്തിലും മലപ്പുറം വിലാസത്തിലും ഉള്ള ആധാര്&#x200d; കാര്&#x200d;ഡുകള്&#x200d; കണ്ടെത്തി. തുടര്&#x200d;ന്ന് നടത്തിയ അന്വേഷണത്തില്&#x200d; സമാനമായ നിരവധി തട്ടിപ്പുകള്&#x200d; കൂടി കണ്ടെത്തിയിട്ടുണ്ട്.</p>
<p>മൈസൂരു വിലാസത്തില്&#x200d; വ്യാജ ചിത്രം ഉപയോഗിച്ച് ലൈസന്&#x200d;സ് നേടുകയും, പിന്നീട് കേരളത്തിലെ സബ് ആര്&#x200d;ടിഒ ഓഫീസുകള്&#x200d; വഴി ഫോട്ടോ, വിലാസം, ഒപ്പ് എന്നിവ മുഴുവന്&#x200d; മാറ്റി പുതിയ ലൈസന്&#x200d;സ് നല്&#x200d;കുകയും ചെയ്യുന്ന വലിയ സംഘപരമായ തട്ടിപ്പാണ് നടക്കുന്നതെന്ന് അന്വേഷണത്തില്&#x200d; വ്യക്തമായി. കേരളത്തിലും കര്&#x200d;ണാടകയിലുമുള്ള ചില ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്&#x200d;ന്നുള്ള ശൃംഖലാപരമായ തട്ടിപ്പാണിത്. ഡ്രൈവിംഗ് ടെസ്റ്റില്&#x200d; പങ്കെടുത്തിട്ടില്ലാത്ത ഒരാളുടെ പേരില്&#x200d; എങ്ങനെ ലൈസന്&#x200d;സ് അനുവദിച്ചു, രണ്ട് വ്യത്യസ്ത ചിത്രങ്ങള്&#x200d; ഉണ്ടായിട്ടും എംവിഡി ഉദ്യോഗസ്ഥര്&#x200d; എങ്ങനെ പുതിയ ലൈസന്&#x200d;സ് അനുവദിച്ചു തുടങ്ങിയ നിരവധി ഗുരുതര ചോദ്യങ്ങളാണ് ഇനി അന്വേഷണ ഏജന്&#x200d;സികള്&#x200d;ക്ക് മുന്നിലുള്ളത്. അതേസമയം, തട്ടിപ്പുകള്&#x200d; സ്ഥിരീകരിച്ചതായും ആഭ്യന്തര വിജിലന്&#x200d;സ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഗതാഗത കമ്മീഷണര്&#x200d; വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/massive-drivinglicense-fraud-in-the-state-fake-documents-from-mysore-mvd-seal-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൈസൂരു കൊട്ടാരത്തിന് സമീപം സ്ഫോടനം: മരണം മൂന്നായി, അന്വേഷണം ഊർജിതം</title>
		<link>https://www.chandrikadaily.com/blast-near-mysuru-palace-three-dead-investigation-underway.html</link>
					<comments>https://www.chandrikadaily.com/blast-near-mysuru-palace-three-dead-investigation-underway.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Sat, 27 Dec 2025 05:48:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[blast]]></category>
		<category><![CDATA[investigation]]></category>
		<category><![CDATA[MYSORE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370992</guid>

					<description><![CDATA[സംഭവസ്ഥലത്ത് തന്നെ മരിച്ച യു.പി സ്വദേശിയായ ബലൂൺ വിൽപനക്കാരൻ സലിം (40) കൂടാതെ, പരിക്കേറ്റ് ചികിത്സയിലായിരുന്ന നഞ്ചൻഗുഡ് സ്വദേശി പൂക്കച്ചവടക്കാരി മഞ്ജുള (29), ബംഗളൂരു സ്വദേശിയായ ടൂറിസ്റ്റ് ലക്ഷ്മി (49) എന്നിവരാണ് വെള്ളിയാഴ്ച രാത്രി വൈകി മരിച്ചത്.]]></description>
										<content:encoded><![CDATA[<p>മൈസൂരു കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം നടപ്പാതയിൽ വ്യാഴാഴ്ച രാത്രി ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. സംഭവസ്ഥലത്ത് തന്നെ മരിച്ച യു.പി സ്വദേശിയായ ബലൂൺ വിൽപനക്കാരൻ സലിം (40) കൂടാതെ, പരിക്കേറ്റ് ചികിത്സയിലായിരുന്ന നഞ്ചൻഗുഡ് സ്വദേശി പൂക്കച്ചവടക്കാരി മഞ്ജുള (29), ബംഗളൂരു സ്വദേശിയായ ടൂറിസ്റ്റ് ലക്ഷ്മി (49) എന്നിവരാണ് വെള്ളിയാഴ്ച രാത്രി വൈകി മരിച്ചത്.</p>
<p>ബലൂൺ നിറയ്ക്കാൻ ഉപയോഗിച്ച ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നായിരുന്നു പ്രാഥമിക വിശദീകരണം. എന്നാൽ മൈസൂരു ജില്ല ചുമതലയുള്ള മന്ത്രി എച്ച്‌.സി. മഹാദേവപ്പ ഇത് തിരുത്തി. സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ചാണ് വാതകം നിർമിച്ചതെന്നും, ഹീലിയം അല്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.</p>
<p>സംഭവത്തിൽ മൈസൂരു സിറ്റി പൊലീസ് അന്വേഷണം ഊർജിതമാക്കി. മരിച്ച ബലൂൺ വിൽപനക്കാരനായ സലീമിന്റെ പശ്ചാത്തലം വിശദമായി പരിശോധിച്ചുവരികയാണ്. അതേസമയം, എൻ‌.ഐ‌.എ സംഘം സംഭവസ്ഥലം സന്ദർശിക്കുകയും സിറ്റി പൊലീസിൽ നിന്ന് വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തു. സലീമിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെ സിറ്റി പൊലീസും എൻ‌.ഐ‌.എയും ചോദ്യം ചെയ്യുകയാണ്.</p>
<p>മന്ത്രി മഹാദേവപ്പ, മൈസൂരു ജില്ലാ കലക്ടർ ജി. ലക്ഷ്മികാന്ത് റെഡ്ഡി, പൊലീസ് കമ്മീഷണർ സീമ കലട്കർ എന്നിവർ കെ.ആർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് മന്ത്രി അറിയിച്ചു.</p>
<p>“ഇത് അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ അപകടമാണ്. സലീം ഒരു സീസണൽ ബിസിനസുകാരനായിരുന്നു. സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ച് അദ്ദേഹം സ്വന്തമായി ഗ്യാസ് ഉണ്ടാക്കിയതാണ്. അത് ഹീലിയമായിരുന്നെങ്കിൽ സംഭവം കൂടുതൽ ഗുരുതരമാകുമായിരുന്നു. നഗരത്തിലെ ലോഡ്ജിൽ അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നവർ കുടുംബാംഗങ്ങളാണ്,” മന്ത്രി പറഞ്ഞു.</p>
<p>എൻ‌.ഐ‌.എ വിവരശേഖരണം നടത്തുന്നതിനെക്കുറിച്ച് പ്രതികരിച്ച മന്ത്രി, മൈസൂരു ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായതിനാൽ ഇത്തരമൊരു സംഭവത്തിൽ എൻ‌.ഐ‌.എ സിറ്റി പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത് സാധാരണ നടപടിയാണെന്നും സിറ്റി പൊലീസ് പൂർണ സഹകരണം നൽകുന്നുണ്ടെന്നും വ്യക്തമാക്കി.</p>
<p>സംഭവത്തിൽ പരിക്കേറ്റ കൊൽക്കത്ത സ്വദേശി ഷാഹിന ഷാബർ (54), റെനെബെന്നൂർ സ്വദേശി കൊത്രേഷ് ബീരപ്പ ഗട്ടർ, ബന്ധുവായ വേദശ്രീ, സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ലക്ഷ്മിയുടെ ബന്ധു രഞ്ജിത വിനോദ് (30) എന്നിവർ സുഖം പ്രാപിച്ചു വരികയാണ്.</p>
<p>പരിക്കേറ്റവരിൽ ഒരാളായ കൊത്രേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, മരിച്ച ബലൂൺ വിൽപനക്കാരനായ സലീമിനെതിരെ ദേവരാജ പൊലീസ് എഫ്‌.ഐ‌.ആർ രജിസ്റ്റർ ചെയ്തു.</p>
<p>സലീം ഏകദേശം 15 ദിവസം മുൻപാണ് മൈസൂരുവിലെത്തി ലഷ്കർ മൊഹല്ലയിലെ ഒരു സ്വകാര്യ ലോഡ്ജിൽ പ്രതിദിനം 100 രൂപ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഭാര്യയെയും മൂന്ന് കുട്ടികളെയും മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച രാത്രി 8.30ഓടെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം ബലൂണുകളിൽ ഗ്യാസ് നിറച്ച് വിൽക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്രകാശിതമായ മൈസൂരു കൊട്ടാരത്തിന്റെ ദൃശ്യങ്ങൾ കാണാനും ഫോട്ടോ എടുക്കാനും നിരവധി പേർ പതിവായി എത്തുന്ന സ്ഥലമാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blast-near-mysuru-palace-three-dead-investigation-underway.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൈസൂര്‍ കൊട്ടാരത്തിന് സമീപം ഹീലിയം ബലൂണ്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/one-dead-five-injured-after-helium-balloon-cylinder-explodes-near-mysore-palace.html</link>
					<comments>https://www.chandrikadaily.com/one-dead-five-injured-after-helium-balloon-cylinder-explodes-near-mysore-palace.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 26 Dec 2025 10:15:58 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[MYSORE]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370868</guid>

					<description><![CDATA[മൈസൂര്‍ കൊട്ടാരത്തിലെ ജയമാര്‍ത്താണ്ഡ ഗേറ്റിന് മുന്നിലാണ് സ്‌ഫോടനം നടന്നത്]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: കര്&#x200d;ണാടകയിലെ മൈസൂരില്&#x200d; ഹീലിയം ബലൂണുകള്&#x200d; നിറയ്ക്കാന്&#x200d; ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടര്&#x200d; പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്&#x200d; ഒരാള്&#x200d; മരിച്ചു. അഞ്ച് പേര്&#x200d;ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം.</p>
<p>മൈസൂര്&#x200d; കൊട്ടാരത്തിലെ ജയമാര്&#x200d;ത്താണ്ഡ ഗേറ്റിന് മുന്നിലാണ് സ്‌ഫോടനം നടന്നത്. ഉത്തര്&#x200d;പ്രദേശിലെ കനൗജ് സ്വദേശി സലീം (40) ആണ് മരിച്ചത്. ബലൂണ്&#x200d; വില്&#x200d;പ്പനക്കാരനായ സലീം അപകടം നടന്ന സ്ഥലത്തുതന്നെ മരിച്ചു.</p>
<p>സ്‌ഫോടനത്തെ തുടര്&#x200d;ന്ന് സമീപത്തുണ്ടായിരുന്ന അഞ്ച് പേര്&#x200d;ക്ക് പരിക്കേറ്റു. ഷെഹനാസ് ഷബീര്&#x200d; (54), ലക്ഷ്മി (45), കൊട്രേഷ് ഗുട്ടെ (54), മഞ്ജുള നഞ്ചന്&#x200d;ഗുഡ് (29), രഞ്ജിത (30) എന്നിവരാണ് പരിക്കേറ്റത്.</p>
<p>ഇവരെ ഉടന്&#x200d; ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ച് ചികിത്സ നല്&#x200d;കി വരികയാണ്. സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതര്&#x200d; അറിയിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/one-dead-five-injured-after-helium-balloon-cylinder-explodes-near-mysore-palace.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൈസൂരുവില്‍ വീണ്ടും നരഭോജി കടുവ ആക്രമണം; കര്‍ഷകനെ കൊലപ്പെടുത്തി</title>
		<link>https://www.chandrikadaily.com/man-eating-tiger-attacks-again-in-mysore-the-farmer-was-killed.html</link>
					<comments>https://www.chandrikadaily.com/man-eating-tiger-attacks-again-in-mysore-the-farmer-was-killed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 26 Oct 2025 16:14:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[MYSORE]]></category>
		<category><![CDATA[news]]></category>
		<category><![CDATA[tiger]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360379</guid>

					<description><![CDATA[നേരത്തെ, ബഡഗല്‍പുര ഗ്രാമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.]]></description>
										<content:encoded><![CDATA[<p>മൈസൂരുവില്&#x200d; നരഭോജി കടുവ കര്&#x200d;ഷകനെ കൊലപ്പെടുത്തി. സരഗുരു താലൂക്കിലെ മുള്ളൂര്&#x200d; ഗ്രാമത്തില്&#x200d; രാജശേഖര മൂര്&#x200d;ത്തിയാണ്(58) കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് ശേഷം വയലില്&#x200d; തന്റെ കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് മൂര്&#x200d;ത്തിയെ കടുവ ആക്രമിക്കുന്നത്. മൈസൂരുവില്&#x200d; ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കടുവ ആക്രമണമാണിത്. നേരത്തെ, ബഡഗല്&#x200d;പുര ഗ്രാമത്തില്&#x200d; ഒരാള്&#x200d; കൊല്ലപ്പെട്ടിരുന്നു.</p>
<p>ആവര്&#x200d;ത്തിച്ചുള്ള ആക്രമണങ്ങള്&#x200d; ഉണ്ടായിട്ടും നരഭോജിയായ കടുവയെ പിടികൂടുന്നതില്&#x200d; വനംവകുപ്പിന്റെ അവഗണനയും പരാജയവും ആരോപിച്ച് മുള്ളൂരിലെയും സമീപ ഗ്രാമങ്ങളിലെയും രോഷാകുലരായ ഗ്രാമവാസികള്&#x200d; പ്രതിഷേധ പ്രകടനം നടത്തി. ഹെഡിയാലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും സരഗുരു പൊലീസും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മുള്ളൂരിന് സമീപം വനപ്രദേശമില്ലെന്നും എന്നാല്&#x200d; സമീപത്ത് കടുവകളെ ഇടയ്ക്കിടെ കാണുന്നുണ്ടെന്നും ഗ്രാമവാസികള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/man-eating-tiger-attacks-again-in-mysore-the-farmer-was-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൈസൂരു ദസറയ്ക്ക് തുടക്കം; ബുക്കര്‍ ജേതാവ് ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്തു</title>
		<link>https://www.chandrikadaily.com/mysore-dussehra-begins-booker-winner-banu-mushtaq-inaugurated.html</link>
					<comments>https://www.chandrikadaily.com/mysore-dussehra-begins-booker-winner-banu-mushtaq-inaugurated.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 22 Sep 2025 11:18:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dhasara]]></category>
		<category><![CDATA[MYSORE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355273</guid>

					<description><![CDATA[സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യമേള, പുഷ്പമേള, കര്‍ഷക-യുവ-വനിതാ-കുട്ടികളുടെ ദസറ തുടങ്ങി അനവധി പരിപാടികളോടെയാണ് ഉത്സവം മുന്നേറുന്നത്.]]></description>
										<content:encoded><![CDATA[<p>മൈസൂരു: കര്&#x200d;ണാടകയുടെ സാംസ്‌കാരിക പൈതൃകമായ മൈസൂരു ദസറ ഉത്സവത്തിന് തുടക്കം കുറിച്ചു. മൈസൂരുവിന്റെ ആരാധ്യ ദേവതയായ ചാമുണ്ഡേശ്വരിയുടെ വിഗ്രഹത്തില്&#x200d; പൂജ നടത്തി ബുക്കര്&#x200d; പ്രൈസ് ജേതാവും എഴുത്തുകാരിയുമായ ബാനു മുഷ്താഖ് ഉത്സവം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, മൈസൂരു ജില്ലാ ചുതലയുള്ള മന്ത്രി എച്ച്.സി മഹാദേവപ്പ, ടൂറിസം വകുപ്പ് മന്ത്രി എച്ച്.കെ പാട്ടീല്&#x200d;, മന്ത്രിമരായ കെ.എച്ച് മുനിയപ്പ, കെ.വെങ്കടേഷ് ചാമുണ്ഡേശ്വരം എം.എല്&#x200d;.എ ജി.ടി ദേവഗൗഡ എന്നിവര്&#x200d; പങ്കടുത്തു.</p>
<p>ഹിന്ദു അല്ലാത്ത ഒരാളെ ഉദ്ഘാടനം ചെയ്യാന്&#x200d; ക്ഷണിച്ചതിനെതിരെ വിവാദം ഉയര്&#x200d;ന്നിരുന്നു. എന്നാല്&#x200d; ഇതിനെതിരെ സമര്&#x200d;പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.</p>
<p>സാംസ്‌കാരിക പരിപാടികള്&#x200d;, ഭക്ഷ്യമേള, പുഷ്പമേള, കര്&#x200d;ഷക-യുവ-വനിതാ-കുട്ടികളുടെ ദസറ തുടങ്ങി അനവധി പരിപാടികളോടെയാണ് ഉത്സവം മുന്നേറുന്നത്. വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ആകര്&#x200d;ഷിക്കുന്നതാണ് മൈസൂരു ദസറ.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mysore-dussehra-begins-booker-winner-banu-mushtaq-inaugurated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൈസൂരുവില്&#x200d; മലയാളി ബിസിനസുകാരനെ കൊള്ളയടിച്ച് കാറും പണവും കവര്&#x200d;ന്നു</title>
		<link>https://www.chandrikadaily.com/a-malayali-businessman-was-robbed-of-his-car-and-money-in-mysuru.html</link>
					<comments>https://www.chandrikadaily.com/a-malayali-businessman-was-robbed-of-his-car-and-money-in-mysuru.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 20 Jan 2025 12:39:27 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[MYSORE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326549</guid>

					<description><![CDATA[അക്രമികള്&#x200d; കാര്&#x200d; തടഞ്ഞ് പണം കവരുന്ന ദൃശ്യങ്ങള്&#x200d; സാമൂഹിക മാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിക്കുന്നു.]]></description>
										<content:encoded><![CDATA[<p>മൈസൂരുവില്&#x200d; വച്ച് പട്ടാപ്പകല്&#x200d; മലയാളി ബിസിനസുകാരനെ നാലംഗസംഘം ആക്രമിച്ച് കാറും പണവു കവര്&#x200d;ന്നു. അക്രമികള്&#x200d; കാര്&#x200d; തടഞ്ഞ് പണം കവരുന്ന ദൃശ്യങ്ങള്&#x200d; സാമൂഹിക മാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിക്കുന്നു. സംഭവത്തില്&#x200d; അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.</p>
<p>ഇന്ന് രാവിലെ കാറില്&#x200d; സഞ്ചരിക്കുകയായിരുന്ന മലയാളി ബിസിനസ്സുകാരനായ സൂഫിയെ നാലംഗ സംഘം തടഞ്ഞുനിര്&#x200d;ത്തി വാഹനത്തില്&#x200d; നിന്ന് വലിച്ചിറക്കി ആക്രമിച്ച ശേഷം പണവും കാറുമായി കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.</p>
<p>പട്ടാപ്പകല്&#x200d; തിരക്കേറിയ റോഡില്&#x200d; വച്ച നടന്ന സംഭവത്തില്&#x200d; ആളുകള്&#x200d; ആശങ്കയിലാണ്. കര്&#x200d;ണാടകയില്&#x200d; നിന്ന് കേരളത്തിലേക്ക് വരുന്നതിനിടെയാണ് സൂഫി ആക്രമിക്കപ്പെട്ടത്.</p>
<p>തുടര്&#x200d;ന്ന് സൂഫി സമീപത്തെ പൊലീസ് സ്റ്റേഷനില്&#x200d; പരാതി നല്&#x200d;കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്&#x200d; എല്ലാ ചെക്കുപോസ്റ്റുകളില്&#x200d; വിവരം നല്&#x200d;കിയതായും പരിശോധന ശക്തമാക്കിയതായും പൊലീസ് പറഞ്ഞു.</p>
<p>കഴിഞ്ഞ ദിവസം എടിഎമ്മില്&#x200d; നിറയ്ക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ ബൈക്കിലെത്തിയ മോഷ്ടാക്കള്&#x200d; വെടിവെച്ചുകൊന്ന ശേഷം 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-malayali-businessman-was-robbed-of-his-car-and-money-in-mysuru.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൈസൂരുവില്&#x200d; മലയാളി വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് മര്&#x200d;ദ്ദനം</title>
		<link>https://www.chandrikadaily.com/malayali-students-beaten-up-in-mysuru1.html</link>
					<comments>https://www.chandrikadaily.com/malayali-students-beaten-up-in-mysuru1.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 19 Oct 2024 12:17:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[malayali students]]></category>
		<category><![CDATA[MYSORE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314030</guid>

					<description><![CDATA[വിദ്യാര്&#x200d;ത്ഥികള്&#x200d; പാര്&#x200d;ടൈമായി ജോലി ചെയ്തിരുന്ന ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്.]]></description>
										<content:encoded><![CDATA[<p>മൈസൂരുവില്&#x200d; മലയാളി വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് അങ്കമാലി സ്വദേശിയുടെ മര്&#x200d;ദ്ദനം. നിയമ വിദ്യാര്&#x200d;ത്ഥികളായ മലയാളി വിദ്യാര്&#x200d;ത്ഥികള്&#x200d; കോഴിക്കോട് സ്വദേശികളാണ്. വിദ്യാര്&#x200d;ത്ഥികള്&#x200d; പാര്&#x200d;ടൈമായി ജോലി ചെയ്തിരുന്ന ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. ഭക്ഷണത്തിന്റെ പേരിലുണ്ടായ വാക്കുതര്&#x200d;ക്കത്തെ തുടര്&#x200d;ന്നായിരുന്നു മര്&#x200d;ദ്ദനം.</p>
<p>കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്റണി, രാജു എന്നിവരാണ് മര്&#x200d;ദ്ദനത്തിനിരയായത്. ഇവര്&#x200d; ജോലി ചെയ്തിരുന്ന ഹോട്ടലില്&#x200d; ഭക്ഷണം കഴിക്കാനെത്തിയ അങ്കമാലി സ്വദേശി ഷൈന്&#x200d; പ്രസാദുമായി ഉണ്ടായ വാക്കുതര്&#x200d;ക്കമാണ് ആക്രമണത്തിലേക്ക് വഴിവിട്ടത്. കഴിഞ്ഞ ബുധനാഴചയാണ് സംഭവം നടന്നത്. വിളമ്പിയ ഭക്ഷണത്തിനും, വെള്ളത്തിനും വൃത്തിയില്ലെന്ന് ആരോപിച്ചാണ് ഹോട്ടലില്&#x200d; വന്ന ഷൈന്&#x200d; ആദ്യം പ്രശ്‌നമുണ്ടാക്കിയത്. തുടര്&#x200d;ന്ന് വിദ്യാര്&#x200d;ത്ഥികളുമായി വാക്കുതര്&#x200d;ക്കമുണ്ടായി. ഇന്നലെ രാത്രി കൂടുതല്&#x200d; ആള്&#x200d;ക്കാരുമായി ഇയാള്&#x200d; വീണ്ടും ഹോട്ടലില്&#x200d; എത്തി. പിന്നാലെ വിദ്യാര്&#x200d;ത്ഥികളെ ഹോട്ടലില്&#x200d; നിന്ന് വലിച്ചിറക്കി മര്&#x200d;ദ്ദിച്ചെന്നാണ് പരാതി.</p>
<p>ആക്രമണത്തില്&#x200d; പരുക്കേറ്റ വിദ്യാര്&#x200d;ത്ഥികള്&#x200d; മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സയിലാണ്. വിദ്യാര്&#x200d;ത്ഥികളുടെ പരാതിയില്&#x200d; മൈസൂരു സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayali-students-beaten-up-in-mysuru1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൈസൂരിൽ കെ.എസ്.ആര്&#x200d;.ടിസി സ്വിഫ്റ്റ് ഡ്രൈവർക്ക് മർദനം</title>
		<link>https://www.chandrikadaily.com/ksrtc-swift-driver-beaten-up-in-mysore.html</link>
					<comments>https://www.chandrikadaily.com/ksrtc-swift-driver-beaten-up-in-mysore.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 Nov 2023 10:55:57 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[beaten]]></category>
		<category><![CDATA[driver]]></category>
		<category><![CDATA[ksrtc]]></category>
		<category><![CDATA[MYSORE]]></category>
		<category><![CDATA[swift]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282879</guid>

					<description><![CDATA[യാത്രക്കാരുടെ വിവരങ്ങളടങ്ങിയ ചാർട്ട് കൈപ്പറ്റാൻ വൈകിയതാണ് പ്രകോപന കാരണം]]></description>
										<content:encoded><![CDATA[<p>മൈസൂരിൽ കെ.എസ്.ആര്&#x200d;.ടിസി സ്വിഫ്റ്റ് ഡ്രൈവർക്ക് മർദനം. കോഴിക്കോട് കക്കോടി സ്വദേശി എം എം റഷീദിന് പരുക്കേറ്റു. ഡ്രൈവറുടെ തലയിടിച്ച് പൊട്ടിച്ച മൈസൂർ സ്റ്റേഷൻ മാസ്റ്റർ രജിൽ പിടിയിലായി. യാത്രക്കാരുടെ വിവരങ്ങളടങ്ങിയ ചാർട്ട് കൈപ്പറ്റാൻ വൈകിയതാണ് പ്രകോപന കാരണം. ദീപാവലി അവധി പ്രമാണിച്ച് ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലേക്ക് അധിക സർവീസുമായി കെഎസ്ആർടിസി രംഗത്തെത്തിയിരുന്നു. നവംബർ 8 ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് അധിക സർവീസുകൾ നടത്തുന്നത്.</p>
<p>യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽനിന്നും ബാംഗ്ലൂർ, മൈസൂർ, എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. നിലവിൽ ക്രമീകരിച്ചിരിക്കുന്ന സർവീസിന് പുറമെ യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ksrtc-swift-driver-beaten-up-in-mysore.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൈസൂരുവിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ</title>
		<link>https://www.chandrikadaily.com/mysurladydeath.html</link>
					<comments>https://www.chandrikadaily.com/mysurladydeath.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 24 Mar 2023 09:36:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[lady]]></category>
		<category><![CDATA[LADY KILLED]]></category>
		<category><![CDATA[MYSORE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244180</guid>

					<description><![CDATA[കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു]]></description>
										<content:encoded><![CDATA[<p>മൈസൂരുവിലെ ജോലിസ്ഥലത്ത് മലയാളി യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് മരിച്ചത്. സബീനയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mysurladydeath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂന്ന് ദിവസത്തിനിടെ കൊന്നത് മൂന്ന് പേരെ; ഇന്നലെ കൊല്ലപ്പെട്ടത് 18കാരി; മൈസൂരില്&#x200d; ഭീതി വിതച്ച് പിടികിട്ടാ പുലി</title>
		<link>https://www.chandrikadaily.com/gsdtiger-caught-after-spreading-fear-in-mysore.html</link>
					<comments>https://www.chandrikadaily.com/gsdtiger-caught-after-spreading-fear-in-mysore.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 23 Jan 2023 05:24:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[Leopard]]></category>
		<category><![CDATA[MYSORE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234123</guid>

					<description><![CDATA[ഈ പ്രദേശത്ത് മൂന്ന് മാസത്തിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി]]></description>
										<content:encoded><![CDATA[<p>മൈസൂരു: മൈസൂരില്&#x200d; ഭീതി വിതച്ച് പിടികിട്ടാ പുലി. മൂന്ന് ദിവസത്തിനിടെ കൊലപ്പെടുത്തിയത് മൂന്ന് പേരെ. കഴിഞ്ഞ ദിവസം നാഗര്&#x200d;ഹോളെ വനത്തിന് സമീപം പതിനെട്ടുകാരിയെയും പുലി ആക്രമിച്ച് കൊവപ്പെടുത്തി. മഞ്ജുവെന്ന പതിനെട്ടുകാരിയെയാണ് ഇന്നലെ പുലി കൊലപ്പെടുത്തിയത്. വിറക് ശേഖരിക്കാന്&#x200d; പോയ യുവതിയെ പിന്നീട് പുലിയുടെ ആക്രമണത്തില്&#x200d; കൊല്ലപ്പെട്ട നിലയില്&#x200d; കണ്ടെത്തിയത്.</p>
<p>ശനിയാഴ്ച രാത്രിയാണ് അഞ്ചാക്ലാസുകാരനെ പുലി കൊലപ്പെടുത്തിയത്. രാത്രി വീടിന് സമീപത്തെ കടയില്&#x200d; ബിസ്‌ക്കറ്റ് വാങ്ങാന്&#x200d; പോയ കുട്ടിയെ കാണാതാവുകയായിരുന്നു. വനംവകുപ്പ് അധികൃതരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവില്&#x200d; ഞായറാഴ്ച പുലര്&#x200d;ച്ചെയാണ് പുലിയുടെ ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടനിലയില്&#x200d; കണ്ടെത്തിയത്. വീട്ടില്&#x200d;നിന്ന് രണ്ടുകിലോമീറ്റര്&#x200d; അകലെ കുറ്റിക്കാട്ടിനുള്ളിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച നര്&#x200d;സിപുരിലെ കനനായകനഹള്ളിയില്&#x200d; പുലിയുടെ ആക്രമണത്തില്&#x200d; സിദ്ധമ്മയെന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു.</p>
<p>ഈ പ്രദേശത്ത് മൂന്ന് മാസത്തിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. മുന്ന് ദിവസത്തിനിടെ മൂന്നുപേര്&#x200d; പുലിയുടെ ആക്രമണത്തില്&#x200d; കൊല്ലപ്പെട്ട സാഹചര്യത്തില്&#x200d; വനംവകുപ്പ് അധികൃതര്&#x200d; തിരച്ചില്&#x200d; നടപടികള്&#x200d; ഊര്&#x200d;ജിതമാക്കി. പുലികളെ പിടികൂടാന്&#x200d; പ്രത്യേക സ്‌ക്വാഡുകള്&#x200d; രൂപീകരിക്കാന്&#x200d; വനം വകുപ്പിന് നിര്&#x200d;ദേശം നല്&#x200d;കിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gsdtiger-caught-after-spreading-fear-in-mysore.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
