<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>N I A &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/n-i-a/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 22 Jan 2021 05:31:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>N I A &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പന്തീരങ്കാവ് കേസ്:  മകന്റെ അറസ്റ്റ് ഭരണകൂടത്തിന്റെ സമ്മർദ്ദം കൊണ്ടെന്ന് വിജിതിന്റെ പിതാവ്</title>
		<link>https://www.chandrikadaily.com/mavoist-case-pantheerangavu-vijith-vijayan.html</link>
					<comments>https://www.chandrikadaily.com/mavoist-case-pantheerangavu-vijith-vijayan.html#respond</comments>
		
		<dc:creator><![CDATA[adil]]></dc:creator>
		<pubDate>Fri, 22 Jan 2021 05:31:19 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[N I A]]></category>
		<category><![CDATA[pantheerankav case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177503</guid>

					<description><![CDATA[അറസ്റ്റ് അനീതിയാണെന്നും നിരപരാധിത്വം തെളിയിച്ച് മകനെ പുറത്ത് കൊണ്ട് വരുമെന്നും പിതാവ് വിജയൻ]]></description>
										<content:encoded><![CDATA[<p>പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ തന്റെ മകനെ യു..എ.പി..എ പ്രകാരം അറസ്റ്റ് ചെയ്തതിന് മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലമാണെന്ന് വിജിതിന്റെ പിതാവ് വിജയൻ ചന്ദ്രിക ഓൺലൈനിനോട് പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി ഏഴ് ദിവസം എൻ.ഐ.എയും കേരളത്തിലെ വിവിധ പൊലീസ് ഏജൻസികളും ചോദ്യം ചെയ്തിട്ടും തന്റെ മകനെതിരെ ഒരു തെളിവും കിട്ടിയിരുന്നില്ല. ഒടുവിൽ നേരത്തേ അറസ്റ്റിലായവർ വിജിതിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്ന വാദം നിരത്തിയാണ് എൻ.ഐ.എ മകനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് അനീതിയാണെന്നും നിരപരാധിത്വം തെളിയിച്ച് മകനെ പുറത്ത് കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കഴിഞ്ഞ ദിവസം പിതാവിനൊപ്പം കൽപ്പറ്റ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് വിജിത് വിജയനെ എൻ.ഐ.എ കൊച്ചി യൂനിറ്റ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് അനീതിയാണെന്ന് താൻ ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോൾ തങ്ങൾക്ക് സമ്മർദ്ദമുണ്ടെന്നാണ് അവർ മറുപടി നൽകിയതെന്നും വിജയൻ ആരോപിച്ചു.</p>
<p>നേരത്തേ എസ്.എഫ്.ഐയുടെ പ്രവർത്തകനായിരുന്നു തന്റെ മകൻ. കാലിക്കറ്റ് സർവ്വകലാശാല എഞ്ചനീയറിംഗ് കോളജിൽ എസ്.എഫ്.ഐയുടെ മുൻ യൂനിറ്റ് പ്രസിഡന്റും തേഞ്ഞിപ്പാലം എസ്.എഫ്.ഐ ഏരിയ മുൻ കമ്മിറ്റി അംഗവുമായിരുന്നു. അവിടെ എഞ്ചിനീയറിംഗ് കോളജിൽ നിന്ന് സെമസ്റ്റർ നഷ്ടപ്പെട്ടവർക്ക് കുറച്ച് കാലം ട്യൂഷനെടുത്തിരുന്നു. തുടർന്ന് കോഴിക്കോട് ചെറുകുളത്തൂരിൽ ട്യൂഷൻ സെന്റർ നടത്തി. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ അത് നിർത്തേണ്ടിവന്നു. തുടർന്ന് നാട്ടിലെത്തി റിസോർട്ട് നടത്താനുള്ള ശ്രമത്തിലായിരുന്നു വിജിത്. വിജയൻ പറയുന്നു.</p>
<p>2020 മെയ് മാസം രണ്ട് ദിവസം തുടർച്ചയായി വിജിത്തിനെ എൻ.ഐ.എ ചോദ്യം ചെയ്തതാണ്. തുടർന്ന് ജൂലൈയിൽ അഞ്ച് ദിവസവും ചോദ്യം ചെയ്യൽ തുടർന്നു. അന്ന് എൻ.ഐ.എക്കൊപ്പം കേരള ഇന്റലിജൻസ് ബ്യൂറോ, സ്‌പെഷ്യൽ ബ്രാഞ്ച്, നാർക്കോട്ടിക് സെൽ തുടങ്ങിയവരും ചോദ്യം ചെയ്യലിൽ പങ്കെടുത്തിരുന്നു. അന്നൊന്നും കിട്ടാത്ത എന്തു തെളിവാണ് തന്റെ മകനെതിരായി ഇപ്പോൾ കിട്ടിയത്.? തെരഞ്ഞെടുപ്പ് കാലത്തെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന് തന്നെയാണ് കരുതുന്നതെന്നും പിതാവ് പറഞ്ഞു.</p>
<p>ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് വിജിതിനെ അറസ്റ്റ് ചെയ്തത്. വയനാട് വെങ്ങപ്പള്ളി സ്വദേശിയാണ് പന്തീരാങ്കാവ് കേസിലെ നാലാം പ്രതിയായി എൻ.ഐ.എ കേസെടുത്ത വിജിത് വിജയൻ. അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുമായി ബന്ധമുള്ളയാളാണ് വിജിതെന്നും അലനെയും താഹയെയും മാവോയിസ്റ്റ് സംഘടനയിൽ ചേർത്തത് ഇയാളാണെന്നും എൻഐഎ ആരോപിക്കുന്നു. എന്നാൽ ഇത് അസത്യമാണെന്നാണ് കുടുംബം പറയുന്നത്.</p>
<p>പന്തീരങ്കാവ് കേസ് എൻ.ഐ.എ ഏറ്റെടുക്കണമെന്ന് പിണറായി വിജയൻ സർക്കാരാണ് ആവശ്യപ്പെട്ടത്. കേസിൽ നേരത്തേ യു..എ.പി.എ പ്രകാരം അറസ്റ്റിലായ രണ്ട് പേരും ഇടതുപ്രവർത്തകരായിരുന്നു. ഒരു തവണ അലനും താഹക്കും ജാമ്യം കിട്ടിയിരുന്നുവെങ്കിലും പിന്നീച് താഹയുടെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു.</p>
<p>വേങ്ങപ്പള്ളിയിലെ വിജയൻ ചന്ദ്രമതി ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തയാളാണ് വിജിത്. അനിയൻ ജിതിൻ എറണാകുളത്ത് അഭിഭാഷക വിദ്യാർത്ഥിയാണ്. പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ ക്ലാർക്കാണ് വിജയൻ. ഈ മാസം 30ന് വിരമിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mavoist-case-pantheerangavu-vijith-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പന്തീരങ്കാവ് കേസ്:  ഒരു മുന്&#x200d; എസ്.എഫ്.ഐ പ്രവര്&#x200d;ത്തകന്&#x200d; കൂടി യു.എ.പി.എ പ്രകാരം അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/nia-arrest-in-pantheerangavu-case.html</link>
					<comments>https://www.chandrikadaily.com/nia-arrest-in-pantheerangavu-case.html#respond</comments>
		
		<dc:creator><![CDATA[adil]]></dc:creator>
		<pubDate>Thu, 21 Jan 2021 15:30:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[alan shuhaib]]></category>
		<category><![CDATA[N I A]]></category>
		<category><![CDATA[pantheerankav case]]></category>
		<category><![CDATA[thaha fasal]]></category>
		<category><![CDATA[uapa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177465</guid>

					<description><![CDATA[കാലിക്കറ്റ് സർവ്വകലാശാല എഞ്ചനീയറിംഗ് കോളജിലെ എസ്.എഫ്.ഐ മുൻ യൂനിറ്റ് പ്രസിഡന്റ് വിജിത് വിജയനെയാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്

]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കേരളത്തില്&#x200d; നിന്ന് വീണ്ടും യു.എ.പി.എ അറസ്റ്റ്. ഒരു മുന്&#x200d; എസ്.എഫ്.ഐ പ്രവര്&#x200d;ത്തകന്&#x200d; വയനാട് വെങ്ങപ്പള്ളി സ്വദേശി വിജിത് വിജയനാണ് അറസ്റ്റിലായത്. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലാണ് വിജിതിനെ എന്&#x200d;.ഐ.എ അറസ്റ്റ് ചെയ്തത്. കല്&#x200d;പ്പറ്റയിലെത്തിയ കൊച്ചി എന്&#x200d;ഐഎ യൂണിറ്റാണ് വിജിത്തിനെ വീട്ടിൽ നിന്നും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. പന്തീരാങ്കാവ് കേസിലെ നാലാം പ്രതിയാണ് വിജിത് വിജയന്&#x200d;. അലന്&#x200d; ഷുഹൈബ്, താഹ ഫസല്&#x200d; എന്നിവരുമായി ബന്ധമുള്ളയാളാണ് വിജിതെന്നും അലനെയും താഹയെയും മാവോയിസ്റ്റ് സംഘടനയില്&#x200d; ചേര്&#x200d;ത്തത് ഇയാളാണെന്നും എന്&#x200d;ഐഎ ആരോപിച്ചിരുന്നു.</p>
<p>ഇതേ കേസില്&#x200d; 2020 മെയ് 1ന് വിജിതിനെ എന്&#x200d;.ഐ.എ കസ്റ്റഡിയില്&#x200d; എടുത്തു ചോദ്യം ചെയ്തിരുന്നു. കാലിക്കറ്റ് സര്&#x200d;വ്വകലാശാല എഞ്ചനീയറിംഗ് കോളജില്&#x200d; എസ്.എഫ്.ഐയുടെ മുന്&#x200d; യൂനിറ്റ് പ്രസിഡന്റും തേഞ്ഞിപ്പാലം എസ്.എഫ്.ഐ ഏരിയ മുന്&#x200d; കമ്മിറ്റി അംഗവുമായിരുന്നു. കോഴിക്കോട് ചെറുകുളത്തൂരില്&#x200d; ട്യൂഷന്&#x200d; സെന്റര്&#x200d; നടത്തിവരികയായിരുന്നു.</p>
<p>പന്തീരങ്കാവ് കേസ് എന്&#x200d;.ഐ.എ ഏറ്റെടുക്കണമെന്ന് പിണറായി വിജയന്&#x200d; സര്&#x200d;ക്കാരാണ് ആവശ്യപ്പെട്ടത്. കേസില്&#x200d; നേരത്തേ അറസ്റ്റിലായ രണ്ട് പേരും ഇടതുപ്രവര്&#x200d;ത്തകരായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nia-arrest-in-pantheerangavu-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാദിയ കേസ് നാളെ കോടതി പരിഗണിക്കാനിരിക്കെ എന്&#x200d;.ഐ.എ സത്യവാങ്മൂലം സമര്&#x200d;പ്പിച്ചു</title>
		<link>https://www.chandrikadaily.com/hadiya-case-nia-submits-affidavit.html</link>
					<comments>https://www.chandrikadaily.com/hadiya-case-nia-submits-affidavit.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Mar 2018 19:58:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hadiya case]]></category>
		<category><![CDATA[hadiya marriage]]></category>
		<category><![CDATA[hadiya-shefin jahan]]></category>
		<category><![CDATA[India]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[N I A]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73564</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഹാദിയ കേസില്&#x200d; എന്&#x200d;.ഐ.എ സുപ്രീം കോടതിയില്&#x200d; സത്യവാങ്മൂലം സമര്&#x200d;പ്പിച്ചു. എന്&#x200d;.ഐ.എ ഐജി സമര്&#x200d;പ്പിച്ച സത്യവാങ്മൂലത്തില്&#x200d; മലപ്പുറം സ്വദേശികളായ ഫസല്&#x200d; മുസ്തഫക്കും ഷിറിന്&#x200d; ഷഹാനയും കേസില്&#x200d; നിര്&#x200d;ണായക സാക്ഷികളാണെന്നും ഇവരെ കേസുമായി ബന്ധപ്പെടാന്&#x200d; സാധിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരും ഹാദിയ കേസ് എന്&#x200d;.ഐ.എ ഏറ്റെടുക്കുന്നതിന് മുമ്പ് ഇന്ത്യ വിട്ടതായും എന്&#x200d;.ഐ.എ പറയുന്നു. ഇരുവരും നിലവില്&#x200d; യമനിലാണെന്നാണ് സൂചന. ഇവര്&#x200d;ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലം പറയുന്നു. ഫാസില്&#x200d; മുസ്തഫയെ കുറിച്ച് കഴിഞ്ഞ ദിവസം ഹാദിയയുടെ പിതാവ് അശോകന്&#x200d; ആരോപണം [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഹാദിയ കേസില്&#x200d; എന്&#x200d;.ഐ.എ സുപ്രീം കോടതിയില്&#x200d; സത്യവാങ്മൂലം സമര്&#x200d;പ്പിച്ചു. എന്&#x200d;.ഐ.എ ഐജി സമര്&#x200d;പ്പിച്ച സത്യവാങ്മൂലത്തില്&#x200d; മലപ്പുറം സ്വദേശികളായ ഫസല്&#x200d; മുസ്തഫക്കും ഷിറിന്&#x200d; ഷഹാനയും കേസില്&#x200d; നിര്&#x200d;ണായക സാക്ഷികളാണെന്നും ഇവരെ കേസുമായി ബന്ധപ്പെടാന്&#x200d; സാധിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരും ഹാദിയ കേസ് എന്&#x200d;.ഐ.എ ഏറ്റെടുക്കുന്നതിന് മുമ്പ് ഇന്ത്യ വിട്ടതായും എന്&#x200d;.ഐ.എ പറയുന്നു.</p>
<p>ഇരുവരും നിലവില്&#x200d; യമനിലാണെന്നാണ് സൂചന. ഇവര്&#x200d;ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലം പറയുന്നു. ഫാസില്&#x200d; മുസ്തഫയെ കുറിച്ച് കഴിഞ്ഞ ദിവസം ഹാദിയയുടെ പിതാവ് അശോകന്&#x200d; ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് എന്&#x200d;.ഐ.എ സത്യവാങ്മൂലം നല്&#x200d;കിയത്.</p>
<p>ഒരു ക്രിമിനലും തീവ്രവാദിയും എന്ന മുന്&#x200d;വിധിയോടെയാണ് എന്&#x200d;.ഐ.എ ഉദ്യോഗസ്ഥര്&#x200d; തന്നോട് പെരുമാറിയതെന്ന ഹാദിയയുടെ സത്യവാങ്മൂലത്തിലെ പരാമര്&#x200d;ശം തീര്&#x200d;ത്തും തെറ്റാണെന്നാണ് എന്&#x200d;.ഐ.എ പറയുന്നത്. ഇതുള്&#x200d;പ്പെടെ ഹാദിയ എന്&#x200d;.െഎ.എക്കെതിരെ നടത്തിയ ആരോപണങ്ങളെല്ലാം സത്യവാങ്മൂലത്തില്&#x200d; എന്&#x200d;.െഎ.എ നിഷേധിച്ചിട്ടുണ്ട്. എന്&#x200d;.ഐ.എ നടത്തുന്ന അന്വേഷണം എത്രയും വേഗം പൂര്&#x200d;ത്തിയാക്കി റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കുമെന്നും സത്യവാങ്മൂലത്തില്&#x200d; പറയുന്നുണ്ട്.</p>
<p>ഹാദിയ കേസ് നാളെ കോടതി പരിഗണിക്കാനിരിക്കെ എന്&#x200d;ഐഎ ഇന്ന് സുപ്രിം കോടതിയില്&#x200d; സത്യവാങ്മൂലത്തിന് പുറമെ, മുദ്രവെച്ച കവറില്&#x200d; തല്&#x200d; സ്ഥിതി റിപ്പോര്&#x200d;ട്ട് കൂടി സമര്&#x200d;പ്പിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hadiya-case-nia-submits-affidavit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷെഫിന്&#x200d; ജഹാന്റെ തീവ്രവാദ ബന്ധം: എന്&#x200d;.ഐ.എ സംഘം വിയ്യൂര്&#x200d; ജയിലിലെത്തി</title>
		<link>https://www.chandrikadaily.com/nia-to-probe-hadiyas-husband-shefin-jahan-for-terror-links.html</link>
					<comments>https://www.chandrikadaily.com/nia-to-probe-hadiyas-husband-shefin-jahan-for-terror-links.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 08 Jan 2018 08:51:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[N I A]]></category>
		<category><![CDATA[shafin jahan]]></category>
		<category><![CDATA[terrorism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63785</guid>

					<description><![CDATA[&#160; വിയ്യൂര്&#x200d;: ഹാദിയയുടെ ഭര്&#x200d;ത്താവ് ഷെഫിന്&#x200d; ജഹാനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഐ.എസ് കേസ് അന്വേഷിക്കാന്&#x200d; എന്&#x200d;.ഐ.എ സംഘം വിയ്യൂര്&#x200d; ജയിലില്&#x200d; എത്തി. കനകമല ഐ.എസ് തീവ്രവാദ കേസിലെ കണ്ണൂര്&#x200d; തലശ്ശേരി സ്വദേശികളായ ഒന്നാം പ്രതി മന്&#x200d;സീദ്, ഒമ്പതാം പ്രതി റയ്യാന്&#x200d; എന്ന സഫ്‌വാന്&#x200d; എന്നിവരെയാണ് വിയ്യൂര്&#x200d; ജയിലിലെത്തി എന്&#x200d;.ഐ.എ സംഘം ചോദ്യം ചെയ്യുക. എറണാകുളം എന്&#x200d;.ഐ.എ പ്രത്യേക കോടതിയുടെ അനുമതി പ്രകാരമാണ് വിയ്യൂര്&#x200d; ജയിലിലെത്തി എന്&#x200d;.ഐ.എ സംഘം ചോദ്യം ചെയ്യുന്നത്. മന്&#x200d;സീദും ഷെഫിന്&#x200d; ജഹാനും ഒരേ വാട്‌സ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>വിയ്യൂര്&#x200d;: ഹാദിയയുടെ ഭര്&#x200d;ത്താവ് ഷെഫിന്&#x200d; ജഹാനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഐ.എസ് കേസ് അന്വേഷിക്കാന്&#x200d; എന്&#x200d;.ഐ.എ സംഘം വിയ്യൂര്&#x200d; ജയിലില്&#x200d; എത്തി. കനകമല ഐ.എസ് തീവ്രവാദ കേസിലെ കണ്ണൂര്&#x200d; തലശ്ശേരി സ്വദേശികളായ ഒന്നാം പ്രതി മന്&#x200d;സീദ്, ഒമ്പതാം പ്രതി റയ്യാന്&#x200d; എന്ന സഫ്‌വാന്&#x200d; എന്നിവരെയാണ് വിയ്യൂര്&#x200d; ജയിലിലെത്തി എന്&#x200d;.ഐ.എ സംഘം ചോദ്യം ചെയ്യുക. എറണാകുളം എന്&#x200d;.ഐ.എ പ്രത്യേക കോടതിയുടെ അനുമതി പ്രകാരമാണ് വിയ്യൂര്&#x200d; ജയിലിലെത്തി എന്&#x200d;.ഐ.എ സംഘം ചോദ്യം ചെയ്യുന്നത്.</p>
<p>മന്&#x200d;സീദും ഷെഫിന്&#x200d; ജഹാനും ഒരേ വാട്‌സ് ആപ് ഗ്രൂപ്പില്&#x200d; അംഗങ്ങളായതാണ് എന്&#x200d;.ഐ.എ സംശയത്തിന് കാരണമായി പറയുന്നത്. കൂടാതെ, സഫ്‌വാനുമായി ഷെഫിന്&#x200d; ജഹാന് അടുപ്പമുള്ളതായും എന്&#x200d;.ഐ.എ ആരോപിക്കുന്നുണ്ട്. കനകമല കേസന്വേഷണം നടക്കുന്നതിനിടെയാണെത്ര എന്&#x200d;.ഐ.എക്ക് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്.</p>
<p>അതേസമയം ജയില്&#x200d; സൂപ്രണ്ടിന്റെ സാന്നിധ്യത്തില്&#x200d; രാവിലെ 10 മുതല്&#x200d; വൈകീട്ട് അഞ്ച് വരെയാണ് ചോദ്യം ചെയ്യാന്&#x200d; കോടതി അനുമതി നല്&#x200d;കിയത്. എന്&#x200d;.ഐ.എക്കൊപ്പം ഐ.ടി വിദഗ്ധരും ജയിലിലെത്തുമെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടെ മാനസിക, ശാരീരിക പീഡനങ്ങള്&#x200d; പാടില്ലെന്ന് കോടതി എന്&#x200d;.ഐ.എയോട് നിര്&#x200d;ദേശിച്ചിട്ടുണ്ട്.</p>
<p>കേസുമായി ബന്ധപ്പെട്ട് ഷെഫിന്&#x200d; ജഹാന്&#x200d; അടക്കം 30 പേരില്&#x200d; നിന്ന് എന്&#x200d;.ഐ.എ മൊഴിയെടുത്തിട്ടുണ്ട്. ഹാദിയ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോള്&#x200d; കേസിന്റെ വിശദാംശങ്ങള്&#x200d; എന്&#x200d;.ഐ.എ ഹാജരാക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nia-to-probe-hadiyas-husband-shefin-jahan-for-terror-links.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
