<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>najeeb &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/najeeb/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 01 Jul 2025 02:23:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>najeeb &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;നജീബിനായി എന്റെ കാത്തിരിപ്പ്&#8230;&#8217;: സിബിഐ കേസ് അവസാനിപ്പിച്ചതിന് ശേഷം കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ അമ്മ</title>
		<link>https://www.chandrikadaily.com/my-wait-for-najeeb-mother-of-missing-jnu-student-after-cbi-closes-case.html</link>
					<comments>https://www.chandrikadaily.com/my-wait-for-najeeb-mother-of-missing-jnu-student-after-cbi-closes-case.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 01 Jul 2025 02:23:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jnu]]></category>
		<category><![CDATA[najeeb]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346325</guid>

					<description><![CDATA[ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നജീബിനെ മാഹി-മാണ്ഡ്വി ഹോസ്റ്റലില്‍ നിന്ന് ചില വിദ്യാര്‍ത്ഥികളുമായി വാക്കേറ്റത്തെ തുടര്‍ന്ന് കാണാതായി.]]></description>
										<content:encoded><![CDATA[<p>ജവഹര്&#x200d;ലാല്&#x200d; നെഹ്റു യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥി നജീബിനെ മാഹി-മാണ്ഡ്വി ഹോസ്റ്റലില്&#x200d; നിന്ന് ചില വിദ്യാര്&#x200d;ത്ഥികളുമായി വാക്കേറ്റത്തെ തുടര്&#x200d;ന്ന് കാണാതായി.</p>
<p>2016-ല്&#x200d; കാണാതായ ജെഎന്&#x200d;യു വിദ്യാര്&#x200d;ത്ഥി നജീബ് അഹമ്മദിന്റെ ഉമ്മ ഫാത്തിമ നഫീസ് തിങ്കളാഴ്ച പറഞ്ഞു, &#8216;നജീബിനായുള്ള എന്റെ കാത്തിരിപ്പ് എന്റെ അവസാന ശ്വാസം വരെ തുടരും,&#8217; കേസ് അവസാനിപ്പിക്കാന്&#x200d; ദില്ലി കോടതി കേന്ദ്ര അന്വേഷണ ബ്യൂറോ (സിബിഐ) അനുമതി നല്&#x200d;കിയതിന് തൊട്ടുപിന്നാലെ.</p>
<p>ഭാവി നടപടിയെക്കുറിച്ച് അന്വേഷിക്കാന്&#x200d; അഭിഭാഷകരുമായി സംസാരിക്കുമെന്നും അവര്&#x200d; പറഞ്ഞു.</p>
<p>നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കാന്&#x200d; ഡല്&#x200d;ഹി കോടതി സിബിഐയെ അനുവദിച്ചു, അന്വേഷണത്തില്&#x200d; ഏജന്&#x200d;സി എല്ലാ ഓപ്ഷനുകളും അവസാനിപ്പിച്ചുവെന്ന് പറഞ്ഞു.</p>
<p>ജവഹര്&#x200d;ലാല്&#x200d; നെഹ്റു യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥിയായ നജീബിനെ അഖില ഭാരതീയ വിദ്യാര്&#x200d;ത്ഥി പരിഷത്ത് (എബിവിപി) യുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ചില വിദ്യാര്&#x200d;ത്ഥികളുമായുള്ള വഴക്കിനെ തുടര്&#x200d;ന്ന് മഹി-മാണ്ഡ്വി ഹോസ്റ്റലില്&#x200d; നിന്ന് കാണാതാവുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/my-wait-for-najeeb-mother-of-missing-jnu-student-after-cbi-closes-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാലുപേർക്ക് പുതുജീവൻ നൽകി നജീബ് യാത്രയായി</title>
		<link>https://www.chandrikadaily.com/najib-gave-new-life-to-four-people-and-left.html</link>
					<comments>https://www.chandrikadaily.com/najib-gave-new-life-to-four-people-and-left.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 16 Oct 2024 07:42:03 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Donation]]></category>
		<category><![CDATA[najeeb]]></category>
		<category><![CDATA[ORGAN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313620</guid>

					<description><![CDATA[മലപ്പുറം മഞ്ചേരി സ്വദേശിയായ 46 കാരൻ നജീബിന് കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയില്&#x200d; നിന്ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നജീബിൻ്റെ കണ്ണുകൾക്ക് കാഴ്ച മങ്ങില്ല, കിഡ്നികൾക്ക് വിശ്രമവും..!. ജീവിത കാലത്ത് ഇലക്ട്രിക്കൽ ഉപകരണങ്ങൾ അഴിച്ചുപണിത് കൂടുതൽ മികച്ചതാക്കാൻ ഉത്സാഹം കാണിച്ചുരുന്ന നജീബിൻ്റെ അവയവങ്ങൾ ഇനി നാല് കുടുംബങ്ങൾക്ക് പുതുജീവൻ നൽകും. മലപ്പുറം മഞ്ചേരി സ്വദേശിയായ 46 കാരൻ നജീബിന് കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയില്&#x200d; നിന്ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.<br />
തലകറക്കം പോലുള്ള ചില അസ്വസ്തകള്&#x200d; കണ്ടതിനെ തുടർന്നാണ് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നജീബ് ചികിത്സ തേടിയെത് . അടിയന്തിര ചികിത്സക്ക് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴേക്കും തലയിലെ അനിയന്ത്രിത രക്തസ്രാവമൂലം നില ഗുരുതരമായിരുന്നു. വൈകാതെ മസ്തിഷ്‌ക മരണവും സ്തിരീകരിച്ചു. നാട്ടിലും വിദേശത്തെ ജോലി സ്ഥലങ്ങളിലും ജീവകാരുണ്യ പ്രവർത്തനത്തിൽ ഉൾപ്പെടെ തൻ്റേതായ വ്യക്തിത്വം നിലനിർത്തിയ നജീബിൻ്റെ ആകസ്മിക മരണം തങ്ങൾക്ക് നികത്താൻ പറ്റാത്ത വിടവാണെങ്കിലും,<br />
ജീവിതത്തിൽ ഒരിക്കൽപോലും കാണാത്ത മനുഷ്യർക്ക് അവൻ കാരണം പുതുവെളിച്ചമേകാൻ പറ്റിയാൽ അത് വലിയ സത്കർമമമായി കാണുന്നതുകൊണ്ടാണ് അവയവങ്ങൾ പകർന്നു നൽകാൻ തയ്യാറായതെന്ന് കുടുംബം പറയുന്നു. രണ്ട് വൃക്കകളും, രണ്ട് നേത്ര പടലങ്ങളുമാണ് കേരള സര്&#x200d;ക്കാറിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെഎന്&#x200d;ഒഎസ്) വഴി ദാനം ചെയ്തത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലേയും, കോഴിക്കോട് മെഡിക്കൽ കോളേജിലേയും രോഗികൾക്കാണ് വൃക്കകൾ നൽകിയത്. കണ്ണുകൾ ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ രോഗികൾക്കും.</p>
<p>മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതു സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങളും നിയമപ്രശ്ങ്ങളുമാണ് പലരെയും മരണാനന്തര അവയവദാനത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതായി മനസ്സിലാക്കാൻ പറ്റുന്നത്. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിന് ആശുപത്രിയിലെ ഡോക്‌ടർമാരെക്കൂടാതെ സർക്കാർ പാനലിലുള്ള രണ്ട് വിദഗ്‌ധ ഡോക്ട‌ർമാർ അടക്കമുള്ള സംഘം പ്രത്യേക പ്രോട്ടക്കോൾ തയ്യാറാകിയാണ് മരണം സ്ഥിരീകരിക്കാറുള്ളത്. അവയവദാനം തീർത്തും സാമ്പത്തിക നേട്ടമില്ലാത്ത സത്കർമ്മവുമാണ്. സർക്കാരിൻ്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ മുൻഗണന പ്രകാരമാണ് സ്വീകർത്താവിനെ തിരഞ്ഞെടുക്കുന്നതെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവിയായ ഡോ.വേണുഗോപാലൻ പറഞ്ഞു. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള അവയവദാനം കൂടുന്ന പ്രവണതയാണുള്ളത്. എന്നാൽ മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവദാനത്തിന് സമൂഹം കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും സർക്കാരിൻ്റെ പോർട്ടലിൽ വൃക്കമാറ്റിവെക്കലിനു മാത്രമായി ആയിരത്തിലധികം പേർ ഇപ്പോഴും രജിസ്റ്റർ ചെയ്ത് പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടെന്നും കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഡെപ്യൂട്ടി സി എം എസ് ഡോ.നൗഫൽ ബഷീർ പറഞ്ഞു . ദൈവ വിധിയിൽ പകച്ചുനിൽക്കുന്ന സമയത്തും ഉചിതമായ തീരുമാനമെടുത്ത് നാലുപേർക്ക് പുതുജീവൻ നൽകാൻ കാരണക്കാരായ നജീബിൻ്റെ മക്കളും സഹോദരനും മറ്റു കുടുംബാംഗങ്ങളും സമൂഹത്തിന് മാതൃകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശസ്ത്രക്രിയാ നടപടികൾക്ക് ആസ്റ്റർ മിംസിലെയും കോഴിക്കോട് മെഡിക്കൽ കോളേജിലെയും യൂറോളജി, നഫ്രോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരും നഴ്സുമാരും നേതൃത്വം നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/najib-gave-new-life-to-four-people-and-left.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്&#x200d;റെ ജീവിതമാണത്&#8217;: നജീബ്</title>
		<link>https://www.chandrikadaily.com/i-was-crying-in-the-theatre-this-is-my-life-najib.html</link>
					<comments>https://www.chandrikadaily.com/i-was-crying-in-the-theatre-this-is-my-life-najib.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 28 Mar 2024 14:28:50 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[aadujeevitham]]></category>
		<category><![CDATA[blessy]]></category>
		<category><![CDATA[najeeb]]></category>
		<category><![CDATA[prithciraj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293929</guid>

					<description><![CDATA[നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു]]></description>
										<content:encoded><![CDATA[<p>കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്&#x200d;റെ പ്രതികരണം.</p>
<p>പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.</p>
<p>അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്&#x200d;റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-was-crying-in-the-theatre-this-is-my-life-najib.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജെ.എന്&#x200d;.യുവില്&#x200d; വീണ്ടും വിദ്യാര്&#x200d;ഥിയുടെ തിരോധാനം</title>
		<link>https://www.chandrikadaily.com/jnu-student-missing-mukul-jain-delhi-police-investigation.html</link>
					<comments>https://www.chandrikadaily.com/jnu-student-missing-mukul-jain-delhi-police-investigation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 10 Jan 2018 09:40:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jnu]]></category>
		<category><![CDATA[MISSING]]></category>
		<category><![CDATA[najeeb]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64257</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: വിദ്യാര്&#x200d;ത്ഥിയുടെ തിരോധാന വാര്&#x200d;ത്തയില്&#x200d; വീണ്ടും കലുഷിതമായി ജെ.എന്&#x200d;.യു. ക്യാമ്പസില്&#x200d; നിന്നും ഗവേഷണ വിദ്യാര്&#x200d;ഥിയെ കാണാതായതാണ് ജെ.എന്&#x200d;.യുവിനെ വീണ്ടും തിരോധാന വിവാദത്തില്&#x200d; എത്തിച്ചിരിക്കുന്നത്. ജീവശാസ്ത്ര ഗവേഷണ വിദ്യാര്&#x200d;ഥിയായ മുകുള്&#x200d; ജയിന്&#x200d; ആണ് ഇത്തവണ കാണാതായിരിക്കുന്നത്. ജനുവരി എട്ടിന് ഉച്ചയ്ക്കു ശേഷമാണ് മുകുലിനെ കാണാതാവുന്നത്. ജെ.എന്&#x200d;.യുവിന്റെ കിഴക്കേ ഗൈറ്റ് വഴി മുകുല്&#x200d; ക്യാമ്പസിന്റെ പുറത്തേക്ക് പോകുന്നത് വിദ്യാര്&#x200d;ത്ഥികള്&#x200d; കണ്ടതായാണ് വിവരം. JNU student Mukul Jain missing. Please help us find him. Hoping for his [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വിദ്യാര്&#x200d;ത്ഥിയുടെ തിരോധാന വാര്&#x200d;ത്തയില്&#x200d; വീണ്ടും കലുഷിതമായി ജെ.എന്&#x200d;.യു. ക്യാമ്പസില്&#x200d; നിന്നും ഗവേഷണ വിദ്യാര്&#x200d;ഥിയെ കാണാതായതാണ് ജെ.എന്&#x200d;.യുവിനെ വീണ്ടും തിരോധാന വിവാദത്തില്&#x200d; എത്തിച്ചിരിക്കുന്നത്. ജീവശാസ്ത്ര ഗവേഷണ വിദ്യാര്&#x200d;ഥിയായ മുകുള്&#x200d; ജയിന്&#x200d; ആണ് ഇത്തവണ കാണാതായിരിക്കുന്നത്. ജനുവരി എട്ടിന് ഉച്ചയ്ക്കു ശേഷമാണ് മുകുലിനെ കാണാതാവുന്നത്. ജെ.എന്&#x200d;.യുവിന്റെ കിഴക്കേ ഗൈറ്റ് വഴി മുകുല്&#x200d; ക്യാമ്പസിന്റെ പുറത്തേക്ക് പോകുന്നത് വിദ്യാര്&#x200d;ത്ഥികള്&#x200d; കണ്ടതായാണ് വിവരം.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">JNU student Mukul Jain missing. Please help us find him. Hoping for his safety. <a href="https://t.co/fWs5oxWcib">pic.twitter.com/fWs5oxWcib</a></p>
<p>— Shehla Rashid (@Shehla_Rashid) <a href="https://twitter.com/Shehla_Rashid/status/950972012637306880?ref_src=twsrc%5Etfw">January 10, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
ഉച്ചക്ക് 12 മണി വരെ  ലാബിലായിരുന്ന ജെയ്ന്&#x200d;, 12.30തോടെ പുറത്തുപോകുന്നത് സിഎന്&#x200d;ടിവി ദൃശ്യങ്ങളില്&#x200d; നിന്നും വ്യക്തമായിട്ടുണ്ട്.<br />
തിങ്കളാഴ്ച വൈകുന്നേരം വരെ ജയിന് വീട്ടിലേക്ക് മടങ്ങാന്&#x200d; സാധിച്ചിരുന്നില്ലെന്ന് കുടുംബങ്ങള്&#x200d; വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്&#x200d; പരിശോധിച്ചപ്പോള്&#x200d; ക്യാമ്പസിന്റെ നാലാം ഗേറ്റ് വഴി ജയിന്&#x200d; പുറത്തേക്ക് പോകുന്നത് കണ്ടെത്തുകയായിരുന്നു.</p>
<p>2016 ഒക്ടോബര്&#x200d; 15 നാണു നജീബ് അഹമ്മദിനെ ജെംഎന്&#x200d;യുവില്&#x200d; നിന്നും കാണാതായത്. എബിവിപിയുമായുണ്ടായ ചില പ്രശ്‌നങ്ങള്&#x200d;ക്ക് പിന്നാലെ  മാഹി മാണ്ഡവിയ ഹോസ്റ്റലില്&#x200d; നിന്നും എം.എസ്.സി ഒന്നാം വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥിയായ നജീബ് അഹമ്മദിനെ കാണാതാവുകയായിരുന്നു. നജീബിനെ കണ്ടെത്തുന്നതില്&#x200d; ഡല്&#x200d;ഹി പൊലീസ് പരാജയപ്പെടുകയാണുണ്ടായത്. എന്നാല്&#x200d; കേസ് ഇപ്പോള്&#x200d; സിബിഐയുടെ അന്വേഷണത്തിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jnu-student-missing-mukul-jain-delhi-police-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നജീബ് എവിടെ?</title>
		<link>https://www.chandrikadaily.com/article-najeeb-15-10-2017.html</link>
					<comments>https://www.chandrikadaily.com/article-najeeb-15-10-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 14 Oct 2017 17:10:42 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[article]]></category>
		<category><![CDATA[najeeb]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47813</guid>

					<description><![CDATA[ഷംസീര്‍ കേളോത്ത് ഒരു വര്‍ഷക്കാലമായി ഒരു മാതാവ് തെരുവിലാണ്. നീതി തേടിയുള്ള അവരുടെ അലമുറകള്‍, അലച്ചിലുകള്‍ രാജ്യത്തിന്റെ നൈതിക മൂല്യങ്ങളുടെ വിശ്വാസത്തെ തന്നെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മകന്റെ തിരോധാനം ബാക്കിയാക്കുന്ന ചോദ്യങ്ങള്‍ക്കുത്തരം ലഭിക്കാതെ ഭരണകൂട ശാസനകളും പീഡനങ്ങളുമേറ്റുവാങ്ങി ഫാത്തിമ നഫീസെന്ന മധ്യവയസ്‌ക ദല്‍ഹി ലോദി റോഡിലേ സി.ബി.ഐ ഓഫീസിനു മുന്നില്‍ സമരത്തിലിരിക്കുന്നു. എം.എസ്‌സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥി രാജ്യത്തെ പേരുകേട്ട ക്യാമ്പസുകളിലൊന്നില്‍ നിന്നും അപ്രത്യക്ഷനായിട്ട് ആണ്ടൊന്നു തികയുന്നു. ഡല്‍ഹി പൊലീസും ക്രൈംബ്രാഞ്ചും ഇപ്പോള്‍ സി.ബി.ഐയും കേസന്വേഷണം നടത്തിയിട്ടും നജീബിനെന്ത് പറ്റിയെന്നത് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഷംസീര്&#x200d; കേളോത്ത്</strong><br />
<strong>ഒ</strong>രു വര്&#x200d;ഷക്കാലമായി ഒരു മാതാവ് തെരുവിലാണ്. നീതി തേടിയുള്ള അവരുടെ അലമുറകള്&#x200d;, അലച്ചിലുകള്&#x200d; രാജ്യത്തിന്റെ നൈതിക മൂല്യങ്ങളുടെ വിശ്വാസത്തെ തന്നെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മകന്റെ തിരോധാനം ബാക്കിയാക്കുന്ന ചോദ്യങ്ങള്&#x200d;ക്കുത്തരം ലഭിക്കാതെ ഭരണകൂട ശാസനകളും പീഡനങ്ങളുമേറ്റുവാങ്ങി ഫാത്തിമ നഫീസെന്ന മധ്യവയസ്‌ക ദല്&#x200d;ഹി ലോദി റോഡിലേ സി.ബി.ഐ ഓഫീസിനു മുന്നില്&#x200d; സമരത്തിലിരിക്കുന്നു. എം.എസ്‌സി ബയോടെക്‌നോളജി വിദ്യാര്&#x200d;ത്ഥി രാജ്യത്തെ പേരുകേട്ട ക്യാമ്പസുകളിലൊന്നില്&#x200d; നിന്നും അപ്രത്യക്ഷനായിട്ട് ആണ്ടൊന്നു തികയുന്നു. ഡല്&#x200d;ഹി പൊലീസും ക്രൈംബ്രാഞ്ചും ഇപ്പോള്&#x200d; സി.ബി.ഐയും കേസന്വേഷണം നടത്തിയിട്ടും നജീബിനെന്ത് പറ്റിയെന്നത് ഉത്തരം ലഭിക്കാത്ത ചോദ്യമായവസാനിക്കുന്നു. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രതീക്ഷയുടെ തിരിനാളമായ വിദ്യാഭ്യാസ വിമോചനത്തിന്റെ അസ്തിവാരത്തിനു തന്നെ വെല്ലുവിളിയുയര്&#x200d;ത്തിയ നജീബ് തിരോധാനം മതേതര ഇന്ത്യയുടെ മാറ്റു നോക്കുന്ന ഉരസുകല്ലായി തീര്&#x200d;ന്നിരിക്കുന്നു.</p>
<p>പശ്ചിമ ഉത്തര്&#x200d;പ്രദേശിലെ ബദയൂന്&#x200d; ജില്ല സ്വദേശിയാണ് നജീബ് അഹമദ്. സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്ന കുടുംബത്തിലേ അംഗം. പഠിക്കാന്&#x200d; മിടുക്കനായിരുന്നതിനാല്&#x200d; രോഗിയായ ഭര്&#x200d;ത്താവിന്റെ ആശ്രയമില്ലാതിരുന്നിട്ടും ഫാത്തിമ നഫീസ് മകനെ വേണ്ടുവോളം പഠിപ്പിച്ചു. തന്റെ പരാധീനതകള്&#x200d;ക്ക് മാറ്റമുണ്ടാക്കാന്&#x200d; മക്കള്&#x200d;ക്കാവുമെന്നവര്&#x200d; പ്രത്യാശിച്ചു. രാജ്യത്തെ മൂന്ന് പ്രധാന സര്&#x200d;വകലാശാല പ്രവേശന പരീക്ഷകളില്&#x200d; ഉന്നത വിജയം നേടിയാണ് നജീബ് അഹമ്മദ് കുടുംബത്തിനു തന്നിലുള്ള വിശ്വാസത്തിനു കരുത്ത്പകര്&#x200d;ന്നത്. ജെ.എന്&#x200d;.യു മാത്രമല്ല ജാമിയ മില്ലിയ ഇസ്‌ലാമിയ, അലിഗര്&#x200d; മുസ്‌ലിം സര്&#x200d;വകലാശാല പരീക്ഷകളില്&#x200d; വിജയിച്ച നജീബ് രണ്ട് ന്യൂനപക്ഷ സ്ഥാപനങ്ങള്&#x200d;ക്ക് പകരം ഉന്നത വിദ്യാഭ്യസത്തിനു തെരഞ്ഞടുത്തത് ജെ.എന്&#x200d;.യു ആയിരുന്നു. അന്താരാഷ്ട്ര തലത്തില്&#x200d; പ്രശസ്തമായ ക്യാമ്പസില്&#x200d; മറ്റെല്ലാ വിദ്യാര്&#x200d;ത്ഥികളേയും പോലെ നജീബ് അഹമ്മദും പ്രതീക്ഷയോടെയാണ് പഠനം തുടങ്ങിയത്.</p>
<p>&#8216;ഡല്&#x200d;ഹിയില്&#x200d; പോയി പഠിച്ച് വലിയ പ്രശസ്തനാവണം&#8217; എന്ന് തന്റെ മകനെ ആശീര്&#x200d;വദിച്ചത് ഫാത്തിമ നഫീസ് തന്റെ പ്രസംഗങ്ങളില്&#x200d; ഓര്&#x200d;ത്തെടുക്കാറുണ്ട്. &#8216;എന്നാല്&#x200d; ഇങ്ങനെയാണവന്&#x200d; പ്രശസ്തനായത്&#8217; എന്ന് ഇടറുന്ന വാക്കുകളില്&#x200d; അവര്&#x200d; പറഞ്ഞു വെക്കുമ്പോള്&#x200d; നിറമുള്ള സ്വപ്‌നങ്ങള്&#x200d; തകര്&#x200d;ന്നുപോയ കീഴാള മുസ്‌ലിം കുടുംബത്തിന്റെ ദൈന്യത നിറഞ്ഞ പരിവേദനങ്ങളാണതില്&#x200d; നിഴലിച്ച് കാണാനാവുക. ക്യാമ്പസിലെ ആദ്യ വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥിയായ നജീബിന്റെ ഹോസ്റ്റല്&#x200d; മുറിയിലേക്ക് തങ്ങളുടെ വിഷലിപ്തമായ പ്രത്യയശാസ്ത്രവുമായെത്തിയവര്&#x200d; വാഗ്വാദത്തിലേര്&#x200d;പ്പെടുകയും സംഘം ചേര്&#x200d;ന്നു മര്&#x200d;ദ്ദിക്കുകയുമായിരുന്നു.</p>
<p>2016 ഒക്ടോബര്&#x200d; 15നു നജീബ് ജെ.എന്&#x200d;.യുവില്&#x200d;നിന്ന് ദുരൂഹ സാഹചര്യത്തില്&#x200d; അപ്രത്യക്ഷനായി. മറ്റൊരുവന്റെ മുറിയിലേക്ക് അതിക്രമിച്ചുകയറി പ്രശ്‌നമുണ്ടാക്കിയ സംഘ്പരിവാര്&#x200d; സംഘടനാ പ്രവര്&#x200d;ത്തകരെ ആരും അന്നു തെറ്റുകാരാക്കിയില്ല, എന്നാല്&#x200d; നിരവധി പേരടങ്ങുന്ന സംഘം മാരകമായി തല്ലി പരിക്കേല്&#x200d;പ്പിച്ചിട്ടും നജീബ് അഹമ്മദായിരുന്നു അന്ന് രാത്രി പലര്&#x200d;ക്കും കുറ്റക്കാരന്&#x200d;. ഇത് നജീബ് അഹമ്മദ് മാത്രം അനുഭവിച്ച ക്രൂരതയല്ല, മറിച്ച് രാജ്യത്തെ മുസ്‌ലിം മതന്യൂനപക്ഷങ്ങളെല്ലാവരും നേരിടാനിടയുള്ള സ്വത്വ പ്രതിസന്ധിയാണ്. തന്റെ പേരും ജനനവും സംസ്‌കാരിക ചിഹ്നങ്ങളും താന്&#x200d; ചെയ്യാത്ത തെറ്റിനു തന്നെ കുറ്റക്കാരനാക്കാം എന്ന ദുസ്ഥിതി. പ്രബുദ്ധ ക്യാമ്പസിലെ ഇടത് വിദ്യാര്&#x200d;ത്ഥി യൂണിയന്&#x200d; നേതാവ് മോഹിത് പാണ്ഡെയടക്കം അന്നുരാത്രി തന്നെ നജീബിനെ കുറ്റക്കാരനാക്കി ഹോസ്റ്റല്&#x200d; ട്രാന്&#x200d;സ്ഫറടക്കമുള്ള ശിക്ഷയും വിധിച്ച് &#8216;സംഘ്പരിവാറിനെ പ്രതിരോധിക്കാനുള്ള&#8217;തങ്ങളുടെ കടമ നിര്&#x200d;വഹിച്ചപ്പോഴും ഭൂമിയോളം താഴ്ന്നാലും ചവിട്ടിതാഴ്ത്താതെ കലിയടങ്ങാത്ത സവര്&#x200d;ണ്ണ ഫാഷിസ്റ്റുകളുടെ ആധുനിക പ്രായോക്താക്കള്&#x200d;ക്ക് നജീബിനോടുള്ള വിദ്വേഷം കെട്ടടങ്ങിയിട്ടുണ്ടായിരിക്കില്ല. ജെ.എന്&#x200d;.യുവിലെ മാഹിമാണ്ടവി ഹോസ്റ്റലിലെ ചുമരുകളില്&#x200d; &#8216;മുസ്‌ലിംകള്&#x200d; പാക്കിസ്താനില്&#x200d; പോവുക&#8217; എന്ന വിദ്വേഷം നിറഞ്ഞ വാക്കുകള്&#x200d; എഴുതിവച്ച തീവ്ര ഹിന്ദുത്വ ദേശീയവാദികള്&#x200d; നജീബിനെ ആക്രമിക്കുന്നതിലൂടെ തങ്ങളുടെ വെറുപ്പിന്റെ രാഷ്ട്രീയം പുറത്തെടുക്കുകയായിരുന്നു.</p>
<p>സംഘ്പരിവാര്&#x200d; വിധ്വംസക പ്രവര്&#x200d;ത്തനങ്ങളോടൊപ്പം തന്നെ വിചാരണ ചെയ്യപ്പെടേണ്ടതാണ് മുസ്‌ലിംകള്&#x200d;ക്കെതിരെയുള്ള അക്രമണങ്ങളോടുള്ള ഇടത് ലിബറല്&#x200d; മതേതര നിസംഗതയും. കേരളത്തില്&#x200d; വിസ്ഡം പ്രവര്&#x200d;ത്തകര്&#x200d; അക്രമിക്കപ്പെട്ടതിനു കാരണം ആര്&#x200d;.എസ്.എസ്സിനെ പ്രകോപിച്ചതാണന്ന് പറഞ്ഞുവച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടത് യുക്തി തന്നെയാണ് നജീബിനെ കുറ്റക്കാരനാക്കി പ്രശ്‌ന പരിഹാരത്തിനു ശ്രമിച്ച മോഹിത് പാണ്ഡയിലും കാണാന്&#x200d; കഴിയുക. തങ്ങളെ പ്രകോപിപ്പിക്കരുതെന്ന സംഘ്പരിവാരത്തിന്റെ യുക്തിയെ (പ്രകോപന ഹേതു പലതുമാവാം. കലാപ വേളകളില്&#x200d; മുസ്‌ലിം ആയിരിക്കുക എന്നത് തന്നെ അവരെ പ്രകോപിപ്പിക്കാറുണ്ടല്ലോ) പുരോഗമന നാട്യത്തില്&#x200d; അവതരിപ്പിക്കുകയാണ് മുഖ്യധാര ഇടത്പക്ഷവും പലപ്പോഴും ചെയ്തുപോരുന്നത്. സംഘര്&#x200d;ഷത്തിനു പിറ്റേന്ന് ക്യാമ്പസിലെത്തിയ ഉമ്മ ഫാത്തിമ നഫീസിനു മകനെ കണ്ടെത്താനായില്ല. ഇന്നും അവര്&#x200d; അവനു വേണ്ടിയുള്ള അലച്ചില്&#x200d; തുടരുകയാണ്.</p>
<p>സര്&#x200d;വകലാശാല എടുത്തണിഞ്ഞിട്ടുള്ള പ്രബുദ്ധതയുടെ മേലങ്കികളെ കരിച്ചുകളയാന്&#x200d; പ്രാപ്തിയുണ്ട് ഫാത്തിമ നഫീസയുടെ കണ്ണുനീര്&#x200d; തുള്ളികള്&#x200d;ക്ക്. നജീബ് സ്വയം ക്യാമ്പസ് വിട്ട് പോയതാണെന്ന് റിപ്പോര്&#x200d;ട്ടെഴുതിയ ജെ.എന്&#x200d;.യു അധികാരികള്&#x200d; യാതൊരു തത്വദീക്ഷയുമില്ലാെതയാണ് വിഷയം കൈകാര്യം ചെയ്തത്. നജീബിനു വേണ്ടി സമരം ചെയ്ത വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കെതിരെ സസ്‌പെന്&#x200d;ഷനും ഭീമമായ പിഴയും ചുമത്തിയ സര്&#x200d;വകലാശാലാ അധികൃതര്&#x200d; നജീബിനെ മര്&#x200d;ദ്ദിച്ചവരെ സസ്‌പെന്റ് ചെയ്യാന്&#x200d; പോലും തയ്യാറായിട്ടില്ല. കലാപങ്ങളില്&#x200d; ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്‌ലിം ബഹുജനങ്ങളോട് ഭരണകൂടം തുടരുന്ന കുറ്റകരമായ നിസ്സംഗതയും നീതി നിഷേധവും മാത്രമാണ് സംഘ്പരിവാര്&#x200d; വൈസ് ചാന്&#x200d;സലറില്&#x200d; നിന്നും പ്രതീക്ഷിക്കാന്&#x200d; തരമുള്ളൂ. ഭരണഘടനയോടോ രാജ്യത്തിന്റെ നീതിന്യായ സംവിധാങ്ങളോടെ യാതൊരു പ്രതിബദ്ധതയുമില്ലാത്തവര്&#x200d; നാഗ്പൂരിലെ തിട്ടൂരങ്ങളെയാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്.</p>
<p>നജീബിന് ഐസിസ് ബന്ധമുണ്ടെന്ന് നട്ടാല്&#x200d;മുളക്കാത്ത വ്യാജ വാര്&#x200d;ത്തയെഴുതിയ &#8216;ടൈംസ് ഓഫ് ഇന്ത്യ&#8217; നജീബിനെ തീവ്രവാദിയാക്കാനാണ് ശ്രമിച്ചത്. തലകുനിക്കാന്&#x200d; പറയുമ്പോള്&#x200d; ഫാഷിസത്തിനു മുമ്പില്&#x200d; മുട്ടിലിഴയാന്&#x200d; ശ്രമിക്കുന്ന ചില മാധ്യമങ്ങളില്&#x200d; നിന്നു ഇതിലപ്പുറവും പ്രതീക്ഷിക്കാവുന്നതാണ്. രാജ്യത്തെ മുസ്‌ലിമിനാകെ തീവ്രവാദ പട്ടം നല്&#x200d;കാന്&#x200d; ശ്രമിക്കുന്ന സംഘ്പരിവാര്&#x200d; ശ്രമങ്ങള്&#x200d;ക്ക് വിടുവേല ചെയ്യുന്ന പത്രങ്ങള്&#x200d; നജീബിനെ ഐസിസ് ആക്കി ചിത്രീകരിക്കുന്നതില്&#x200d; അത്ഭുതപ്പെടാനൊന്നുമില്ല. അപ്രത്യക്ഷനാവുന്നതിനു മുമ്പ് നജീബിനെ മര്&#x200d;ദ്ദിച്ച എ.ബി.വി.പി പ്രവര്&#x200d;ത്തകരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്&#x200d; പോലും അന്വേഷണ ഏജന്&#x200d;സികള്&#x200d; തയ്യാറായിട്ടില്ല. എന്നാല്&#x200d; സമാധാനപരമായി സമരം ചെയ്ത വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കെതിരെയും മാതാവ് ഫാത്തിമ നഫീസിനെതിരെപോലും നിരവധി കേസുകളാണ് പൊലീസ് രജിസ്റ്റര്&#x200d; ചെയ്തത്. അര്&#x200d;ധരാത്രി നജീബിന്റെ വീട് റെയ്ഡ് ചെയ്ത് ഭീകരാന്തരീക്ഷം സൃ്ഷ്ടിച്ച പൊലീസ് നീതിക്ക് വേണ്ടിയുള്ള ഫാത്തിമ നഫീസിന്റെ സമരങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാനും ശ്രമിക്കുന്നതായിക്കാണാം. തന്റെ മകനു വേണ്ടി മാത്രമല്ല ഈ സമരമെന്നും ഇനിയൊരു നജീബ് അഹ്മദിനു ഇത്തരമൊരു ദുസ്ഥിത് ഇല്ലാതിരിക്കാനും കൂടിയാണ് താന്&#x200d; പോരാടുന്നതെന്നും പറഞ്ഞുവെക്കുന്ന ആ മാതാവ് രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിനു നിലക്കാത്ത ഊര്&#x200d;ജ്ജമായിത്തീര്&#x200d;ന്നിരിക്കുന്നു.<br />
ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി അടക്കമുള്ളവര്&#x200d; ഡല്&#x200d;ഹി പൊലീസ് അന്വേഷണത്തില്&#x200d; അതൃപ്തി പ്രകടിപ്പിക്കുകയും സി.ബി.ഐ അന്വേഷണം പാര്&#x200d;ലമെന്റില്&#x200d; ആവശ്യപ്പെടുകയും ചെയ്തതിനു ശേഷമാണ് സി.ബി.ഐ കേസേറ്റെടുത്തത്. എന്നാല്&#x200d; കേന്ദ്ര ഏജന്&#x200d;സിയും വളരെ പക്ഷപാതപരമായാണു കേസന്വേഷണംകൊണ്ട് പോവുന്നതെന്ന് ആരോപണം ഉയര്&#x200d;ന്നിരിക്കുന്നു. നജീബിനെ മര്&#x200d;ദ്ദിച്ചവരെ ചോദ്യം ചെയ്യാന്&#x200d; പോലും ഏജന്&#x200d;സികള്&#x200d; തയ്യാറായിട്ടില്ല എന്നത് ഭരണകൂട നിസ്സംഗതയാണ് കാണിക്കുന്നത്. ഇതിനെതിരെ രാജ്യത്തിന്റെ മുക്കിലും മൂലയിലും പ്രതിഷേധങ്ങള്&#x200d; ഉയര്&#x200d;ന്നുവരേണ്ടതുണ്ട്. നീണ്ട മയക്കത്തില്&#x200d; നിന്നും അടിച്ചമര്&#x200d;ത്തപ്പെട്ട ജനത ഉയിര്&#x200d;ത്തെഴുനേല്&#x200d;ക്കേണ്ടതിന്റെ കാലം അതിക്രമിച്ചിരിക്കുന്നു. ഭരണഘടനാനുസൃതമായ അവകാശപോരാട്ടങ്ങളെ ഏകോപിപ്പിച്ച് മതനിരപേക്ഷ മൂല്യങ്ങള്&#x200d; അടിസ്ഥാനമാക്കി മുസ്‌ലിം പ്രശ്‌നങ്ങളെ മുഖ്യധാരയിലേക്കുയര്&#x200d;ത്തികൊണ്ടുവരാന്&#x200d; കഴിയണം. ഇടത് ലിബറല്&#x200d; നിസ്സംഗതയും സവര്&#x200d;ണ്ണ ഫാഷിസവും ഒന്നു മറ്റൊന്നിനു വെള്ളവും വളവുമായിത്തീരുമ്പോള്&#x200d; അഭിമാനകരമായ നിലനില്&#x200d;പ്പിനായുള്ള പോരട്ട രാഷ്ട്രീയത്തെ ശക്തിപ്പെടുത്തേണ്ടതായുണ്ട്. താഴ്ന്ന ജാതികളുടെ ചരിത്രപരമായ പിന്നാക്കാവസ്ഥ മറികടക്കാന്&#x200d; വിപി സിങ് സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന മണ്ഡല്&#x200d; പരിഷ്‌ക്കാരങ്ങള്&#x200d; നടപ്പാക്കുന്നതിനെതിരെ തീകൊളുത്തി ആത്മാഹൂതിക്ക് ശ്രമിച്ച രാജീവ് ഗോസാമിമാര്&#x200d; സൃഷ്ടിച്ച സാമൂഹിക പിരിമുറുക്കം പോലും നജീബിന്റെ തിരോധാനവും രോഹിത് വെമുലയുടേതും മുദസ്സിര്&#x200d; ഖംറാന്റെയും ആത്മഹത്യകളും സമൂഹത്തില്&#x200d; സൃഷ്ടിക്കുന്നില്ലെങ്കില്&#x200d; സംഘ്പരിവാര്&#x200d; സൃഷ്ടിക്കുന്ന പൊതുബോധത്തെ നമ്മള്&#x200d; ഭയപ്പെടേണ്ടിയിരിക്കുന്നു. ജനാധിപത്യ ന്യൂനപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയല്ലാതെ നമുക്കു മുമ്പില്&#x200d; മാര്&#x200d;ഗങ്ങളൊന്നുമില്ല. കവലകളും ക്യാമ്പസുകളും നജീബിനെ ഓര്&#x200d;മ്മിച്ചെടുക്കുകയും രോഹിത് വെമുലയുടെ രാഷ്ട്രീയത്തെ ഉയര്&#x200d;ത്തിപ്പിടിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രതിരോധങ്ങളാണ് രാജ്യം ഫാഷിസ്റ്റ് കാലത്ത് ആവശ്യപ്പെടുന്നത്.<br />
(ജെ.എന്&#x200d;.യു യൂണിറ്റ് എം.എസ്.എഫ് പ്രസിഡണ്ടാണ് ലേഖകന്&#x200d;)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-najeeb-15-10-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നജീബ് തിരോധാനത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/najeeb-issue-does-not-need-cbi-inquiry-centre.html</link>
					<comments>https://www.chandrikadaily.com/najeeb-issue-does-not-need-cbi-inquiry-centre.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 17 Mar 2017 13:33:09 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[najeeb]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23053</guid>

					<description><![CDATA[ന്യൂഡല്‍ഹി : അഞ്ചുമാസങ്ങള്‍ക്ക് മുമ്പ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് കാണാതായ നജീബ് അഹ്മദിനെ കണ്ടെത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ ഡല്‍ഹി പോലീസ് ചെയ്തു വരികയാണന്നും സി.ബി.ഐ അന്വേഷണം ഈ ഘട്ടത്തില്‍ ആവശ്യമില്ലന്നും കേന്ദ്ര അഭ്യന്തര മന്ത്രാലയം. അന്വേഷണത്തില്‍ നജീബ് ജെ.എന്‍.യുവില്‍ നിന്ന് സ്വയം ഇറങ്ങിപ്പോയതാണെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍ എന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ സബ്മിഷന് മറുപടിയായി കേന്ദ്ര അഭ്യന്തര വകുപ്പ് അറിയിച്ചു. നജീബ് തിരോധാന കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ലോക്‌സഭയില്‍ ആവശ്യപെട്ടിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി : അഞ്ചുമാസങ്ങള്&#x200d;ക്ക് മുമ്പ് ജവഹര്&#x200d;ലാല്&#x200d; നെഹ്റു സര്&#x200d;വകലാശാലയില്&#x200d; നിന്ന് കാണാതായ നജീബ് അഹ്മദിനെ കണ്ടെത്തുന്നതിനാവശ്യമായ കാര്യങ്ങള്&#x200d; ഡല്&#x200d;ഹി പോലീസ് ചെയ്തു വരികയാണന്നും സി.ബി.ഐ അന്വേഷണം ഈ ഘട്ടത്തില്&#x200d; ആവശ്യമില്ലന്നും കേന്ദ്ര അഭ്യന്തര മന്ത്രാലയം. അന്വേഷണത്തില്&#x200d; നജീബ് ജെ.എന്&#x200d;.യുവില്&#x200d; നിന്ന് സ്വയം ഇറങ്ങിപ്പോയതാണെന്ന നിഗമനത്തിലാണ് സര്&#x200d;ക്കാര്&#x200d; എന്നും ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പിയുടെ സബ്മിഷന് മറുപടിയായി കേന്ദ്ര അഭ്യന്തര വകുപ്പ് അറിയിച്ചു. നജീബ് തിരോധാന കേസ് കേന്ദ്ര ഏജന്&#x200d;സി അന്വേഷിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്&#x200d; ലോക്‌സഭയില്&#x200d; ആവശ്യപെട്ടിരുന്നു.</p>
<p>കഴിഞ്ഞ വര്&#x200d;ഷം ഒക്ടോബര്&#x200d; പതിനാലിന് രാത്രിയിലാണ് നജീബിനെ കാണാതാവുന്നത്. എ.ബി.വി.പിക്കാരുടെ മര്&#x200d;ദനമേറ്റതിനെ തുടര്&#x200d;ന്ന് സഫ്ദര്&#x200d;ജംഗ് ആസ്പത്രിയില്&#x200d; പ്രവേശിപ്പിക്കപ്പെട്ട നജീബ് അവിടെ നിന്നാണ് അപ്രത്യക്ഷനായത്. അഞ്ചുമാസം കഴിഞ്ഞിട്ടും നജീബിനെ കണ്ടെത്തതത്തില്&#x200d; വന്&#x200d; പ്രതിഷേധമാണ് ഉയര്&#x200d;ന്നു വരുന്നത്. നജീബിന്റെ ഉമ്മ നഫീസ അഹ്മദ് മാസങ്ങളായി സമരത്തിലാണ്.</p>
<p>നജീബിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്&#x200d; നല്&#x200d;കുന്നവര്&#x200d;ക്കുള്ള പാരിതോഷിക തുക വര്&#x200d;ധിപ്പിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ടന്ന് അഭ്യന്തര സഹമന്ത്രി ഹന്&#x200d;സ്‌രാജ് ഗംഗറാം അഹിര്&#x200d; പറഞ്ഞു.</p>
<p>ഡല്&#x200d;ഹി പോലീസ് അന്വേഷണം സമ്പൂര്&#x200d;ണ പരാജയമാണന്നും കേന്ദ്ര ഏജന്&#x200d;സി അന്വേഷണ ചുമതല എറ്റടുക്കണമെന്നും ഇടി മുഹമ്മദ് ബഷീര്&#x200d; എം പി പറഞ്ഞു. തികച്ചും ലാഘവ ബുദ്ധിയോടെയാണ് ഡല്&#x200d;ഹി പോ.ലീസ് വിഷയം കൈകാര്യം ചെയ്തത്. നജീബിനെ ആക്രമിച്ച എ.ബി.വിപി പ്രവര്&#x200d;ത്തകരെ മുഴുവന്&#x200d; ചോദ്യം ചെയ്യാന്&#x200d; പോലും പോലീസ് തയ്യാറായിട്ടില്ല. നജീബ് മാനസിക രോഗിയാണന്നും മറ്റും വരുത്തിത്തീര്&#x200d;ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് രാജ്യത്തെ കുറ്റാന്വേഷണ എജന്&#x200d;സികള്&#x200d;ക്ക് മുഴുവന്&#x200d; അപമാനമാണ്.</p>
<p>നജീബിനെ ആക്രമിച്ചവര്&#x200d;ക്കെതിരെ അന്വേഷണം വ്യപിപ്പിക്കുന്നതിനു പകരം നജീബിന്റെ വീട്ടില്&#x200d; റെയ്ഡ് നടത്തിയ പൊലീസ് നടപടി അപലപനീയമാണ്. ജന്മനാടയ ബദയൂനില്&#x200d; നടത്തിയ സമാധാന പൂര്&#x200d;ണമായ റാലിയില്&#x200d; പങ്കെടുത്ത ഉമ്മ നഫീസ അഹ്മദിനെതിരെയും സഹോദരനെതിരെയും കേസെടുത്തത് പോലീസിന്റെ തെറ്റായ മനോഭാവമാണ് കാണിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവും &#8211; ഇ.ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/najeeb-issue-does-not-need-cbi-inquiry-centre.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്‍ഹി ലഫ്റ്റ്നന്റ് ഗവര്‍ണര്‍ നജീബ് ജങ് രാജിവെച്ചു</title>
		<link>https://www.chandrikadaily.com/najeeb-jung-resigns-as-lieutenant-governor-delhi-arvind-kejriwal.html</link>
					<comments>https://www.chandrikadaily.com/najeeb-jung-resigns-as-lieutenant-governor-delhi-arvind-kejriwal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Dec 2016 14:24:27 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[Kejriwal]]></category>
		<category><![CDATA[najeeb]]></category>
		<category><![CDATA[pm modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=14069</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റ്നന്റ് ഗവര്‍ണര്‍ നജീബ് ജങ് രാജിവെച്ചു. സ്ഥാനം ഒഴിയാന്‍ 18 മാസം ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചത്. പെട്ടെന്നുള്ള രാജി പ്രഖ്യാപനത്തിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേസമയം അക്കാദമിക് രംഗത്തേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായാണ് രാജി പ്രഖ്യാപനമെന്നാണ് സൂചനകള്‍. മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ഓഫീസറും ജാമിയ മിലിയ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സിലറുമായിരുന്നു നജീബ് 2013 ജൂലായ് മാസത്തിലാണ് ഡല്‍ഹിയുടെ ഇരുപതാമത്തെ ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിക്കപ്പെട്ടത്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഡല്&#x200d;ഹി ലഫ്റ്റ്നന്റ് ഗവര്&#x200d;ണര്&#x200d; നജീബ് ജങ് രാജിവെച്ചു. സ്ഥാനം ഒഴിയാന്&#x200d; 18 മാസം ബാക്കി നില്&#x200d;ക്കെയാണ് അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതിക്ക് രാജി സമര്&#x200d;പ്പിച്ചത്. പെട്ടെന്നുള്ള രാജി പ്രഖ്യാപനത്തിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേസമയം അക്കാദമിക് രംഗത്തേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായാണ് രാജി പ്രഖ്യാപനമെന്നാണ് സൂചനകള്&#x200d;.<br />
മധ്യപ്രദേശ് കേഡര്&#x200d; ഐഎഎസ് ഓഫീസറും ജാമിയ മിലിയ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്&#x200d;സിലറുമായിരുന്നു നജീബ് 2013 ജൂലായ് മാസത്തിലാണ് ഡല്&#x200d;ഹിയുടെ ഇരുപതാമത്തെ ലഫ്റ്റനന്റ് ഗവര്&#x200d;ണറായി നിയമിക്കപ്പെട്ടത്. ഡല്&#x200d;ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളും കേന്ദ്രസര്&#x200d;ക്കാരും തമ്മില്&#x200d; നിലനില്&#x200d;ക്കുന്ന അധികാര തര്&#x200d;ക്കങ്ങള്&#x200d; നിലനില്&#x200d;ക്കെയുള്ള അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം ഉദ്യോഗസ്ഥതലത്തില്&#x200d; വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. കെജ്‌രിവാളുമായുള്ള ആശയപരമായ സംഘര്&#x200d;ഷങ്ങളെ തുടര്&#x200d;ന്ന് ഡല്&#x200d;ഹി ഗവര്&#x200d;ണറെന്ന നിലയില്&#x200d; നജീബ് ജംഗ് നിരന്തരം വാര്&#x200d;ത്തകളില്&#x200d; ഇടം നേടിയിരുന്നു.</p>
<p>എന്നാല്&#x200d; കഴിഞ്ഞ കുറേ കാലമായി താന്&#x200d; രാജി പ്രഖ്യാപനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടായിരുന്നുവെന്നാണ് നജീബിന്റെ പ്രതികരണം. കൂടാതെ തനിക്ക് നല്&#x200d;കിയ പിന്തുണക്ക് പ്രധാനമന്ത്രിയ്ക്കും ഒരു വര്&#x200d;ഷത്തിലധികം തനിക്ക് പിന്തുണ നല്&#x200d;കിയ ജനങ്ങള്&#x200d;ക്കും നജീബ് നന്ദി പ്രകടിപ്പിച്ചു. ഡല്&#x200d;ഹില്&#x200d; യാതൊരു വിധത്തിലുമുള്ള പ്രശ്നങ്ങളുമുണ്ടാക്കാതെ ഭരണം നടത്താന്&#x200d; വഴിയൊരുക്കിയെന്നും കഴിഞ്ഞ രണ്ടു വര്&#x200d;ഷമായി തനിക്കു ലഭിച്ച സഹകരണത്തിന് കെജ്രിവാളിനും സംഘത്തിനും നന്ദി പറയുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.</p>
<p>അതേസമയം രാജി പ്രഖ്യാപനത്തില്&#x200d; ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്&#x200d; ട്വിറ്ററില്&#x200d; പ്രതികരിച്ചു. രാജി എന്നില്&#x200d; ആശ്ചര്യമുണ്ടാക്കിയെന്നും എന്നാല്&#x200d; അദ്ദേഹത്തിന്റെ വരുംകാലത്തിനായി എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്നുമാണ് കെജ്‌രിവാളിന്റെ ട്വീറ്റ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/najeeb-jung-resigns-as-lieutenant-governor-delhi-arvind-kejriwal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലാവ പോലെ പടരുന്ന നുണകള്‍, ജീവിക്കുന്ന കാലത്തിന്റെ ഭീതികള്‍</title>
		<link>https://www.chandrikadaily.com/blog-sreejith-divakaran-01.html</link>
					<comments>https://www.chandrikadaily.com/blog-sreejith-divakaran-01.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 08 Nov 2016 04:01:03 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[blog]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[najeeb]]></category>
		<category><![CDATA[status update]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=7069</guid>

					<description><![CDATA[ശ്രീജിത് ദിവാകരന്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം നജീബ് തിരിച്ചുവരുമെന്നും അതുവരെ കേന്ദ്രസര്‍ക്കാരിനേയും ബി.ജെ.പിയേയും കുറ്റപ്പെടുത്താന്‍ വേണ്ടി ജെ.എന്‍.യുവിലെ ഇടത്പക്ഷക്കാരും മുസ്ലീം സംഘടനകളും ചേര്‍ന്ന് നജീബിനെ ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്നുമാണ് ഡല്‍ഹിയിലിത്തവണ ചെന്നപ്പോള്‍ കേട്ട പ്രധാന ആരോപണം. പറയുന്ന ആള്‍ നരേന്ദ്രമോഡിയുടെ ആരാധകനൊക്കെയാണ്. പക്ഷേ പൂര്‍ണ്ണമായും അദ്ദേഹമുറച്ചു വിശ്വസിക്കുന്ന കാര്യമാണ് പറഞ്ഞത്. നേരത്തേ കെജ്‌രിവാള്‍ ഫാനായിരുന്നു. ഇപ്പോള്‍ ഹേറ്റ് ക്ലബ്ബ് അംഗവും. സാധാരണക്കാരനാണ്. തൊഴിലാളി. ഈ സമരങ്ങളും മറ്റും വെറും നാടകങ്ങളാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും. വാര്‍ത്തകള്‍ തീപോലെ പടരുന്നുണ്ടാകും. നുണകള്‍ [&#8230;]]]></description>
										<content:encoded><![CDATA[<h5><span style="text-decoration: underline;"><strong>ശ്രീജിത് ദിവാകരന്&#x200d;</strong></span></h5>
<p>ഉത്തര്&#x200d;പ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം നജീബ് തിരിച്ചുവരുമെന്നും അതുവരെ കേന്ദ്രസര്&#x200d;ക്കാരിനേയും ബി.ജെ.പിയേയും കുറ്റപ്പെടുത്താന്&#x200d; വേണ്ടി ജെ.എന്&#x200d;.യുവിലെ ഇടത്പക്ഷക്കാരും മുസ്ലീം സംഘടനകളും ചേര്&#x200d;ന്ന് നജീബിനെ ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്നുമാണ് ഡല്&#x200d;ഹിയിലിത്തവണ ചെന്നപ്പോള്&#x200d; കേട്ട പ്രധാന ആരോപണം. പറയുന്ന ആള്&#x200d; നരേന്ദ്രമോഡിയുടെ ആരാധകനൊക്കെയാണ്. പക്ഷേ പൂര്&#x200d;ണ്ണമായും അദ്ദേഹമുറച്ചു വിശ്വസിക്കുന്ന കാര്യമാണ് പറഞ്ഞത്. നേരത്തേ കെജ്‌രിവാള്&#x200d; ഫാനായിരുന്നു. ഇപ്പോള്&#x200d; ഹേറ്റ് ക്ലബ്ബ് അംഗവും. സാധാരണക്കാരനാണ്. തൊഴിലാളി. ഈ സമരങ്ങളും മറ്റും വെറും നാടകങ്ങളാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും.</p>
<div id="attachment_7070" style="width: 310px" class="wp-caption alignnone"><img aria-describedby="caption-attachment-7070" loading="lazy" class="size-full wp-image-7070" src="https://www.chandrikadaily.com/wp-content/uploads/2016/11/sreejith.jpg" alt="ശ്രീജിത് ദിവാകരന്&#x200d; " width="300" height="333" srcset="https://www.chandrikadaily.com/wp-content/uploads/2016/11/sreejith.jpg 300w, https://www.chandrikadaily.com/wp-content/uploads/2016/11/sreejith-270x300.jpg 270w" sizes="(max-width: 300px) 100vw, 300px" /><p id="caption-attachment-7070" class="wp-caption-text">ശ്രീജിത് ദിവാകരന്&#x200d;</p></div>
<p>വാര്&#x200d;ത്തകള്&#x200d; തീപോലെ പടരുന്നുണ്ടാകും. നുണകള്&#x200d; പല വാ പടര്&#x200d;ന്ന് നേരായി മാറും. വിശ്വാസമായി ഉറയ്ക്കും. വര്&#x200d;ഗ്ഗീയ കലാപങ്ങള്&#x200d; പടര്&#x200d;ത്തുന്നത് ഇത്തരം കഥകളാണ്. ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഉത്തര്&#x200d;പ്രദേശില്&#x200d; നുണകള്&#x200d; ലാവപോലെ പടര്&#x200d;ന്നു. എസ്.എം.എസ് ആയും വായ്‌മൊഴിയായും വാട്‌സ്അപ് സന്ദേശമായും പ്രചരിച്ചു. സംഘടിതമായി ഹൈന്ദവ സേനകള്&#x200d; മുസ്ലീം പ്രദേശങ്ങള്&#x200d; ആക്രമിച്ചു. പ്രതിരോധത്തിന് ന്യൂനപക്ഷങ്ങള്&#x200d; സംഘടിച്ചു. സ്വയം ഗെറ്റോവൈസ് ചെയ്തു. സുരക്ഷിതത്വമാണ് പ്രധാനം.</p>
<p>നജീബിനെ കണ്ടെത്താന്&#x200d; വൈകുന്നതില്&#x200d; പ്രതിഷേധിച്ച് ജെ.എന്&#x200d;.യു കാമ്പസില്&#x200d; വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്&#x200d; ഒന്നിച്ച് ചേര്&#x200d;ന്നതിന്റെ അന്നാണ് ഡല്&#x200d;ഹിയിലെത്തിയത്. പ്രകാശ്കാരാട്ടിന്റേയും ശശിതരൂരിന്റേയും അരവിന്ദ് കെജ്‌രിവാളിന്റേയും മണിശങ്കര്&#x200d; അയ്യരുടെയും ആനിരാജയുടെയും പ്രസംഗങ്ങള്&#x200d; കേട്ടു. ഹൃദയം നുറുങ്ങി നജീബിന്റെ ഉമ്മ കരയുന്നത് കണ്ട് ശരീരം തളര്&#x200d;ന്നു. നജീബിന്റെ ഉമ്മയുടെ കരച്ചിലിന് ശേഷമാണ് കെജ്‌രിവാള്&#x200d; പ്രസംഗിച്ചത്. പക്ഷേ, കാര്യം വ്യക്തമായി പറഞ്ഞു.ട</p>
<p>&#8216;നജീബിന്റെ ഉമ്മയ്ക്ക് നീതി തേടിയല്ല, നജീബിന്റെ ഉമ്മയോട് സഹതപിച്ചല്ല ഞാനിവിടെ വന്നത്. നിങ്ങളും അതു ചെയ്യരുത് എന്ന് ഞാന്&#x200d; കരുതുന്നു. എന്റെ മകനേയും ഇതേ സാഹചര്യത്തില്&#x200d; കാണാതാകാം. ബി.ജെ.പി ഭരിക്കുമ്പോള്&#x200d; ആ.എസ്.എസ്എബിവിപി ഗുണ്ടായിസം നടപ്പിലാകുമ്പോള്&#x200d; ഈ രാജ്യത്ത് അവര്&#x200d;ക്കെതിരെ ശബ്ദിക്കുന്ന ആരും സുരക്ഷിതരല്ല. അതുകൊണ്ട് ഇത് കാമ്പസിന്റെ മാത്രം പ്രശ്‌നമല്ല. സമരം ചെയ്യേണ്ടത് കാമ്പസിലല്ല, കാമ്പസുകള്&#x200d;ക്ക് പുറത്താണ്. ഇന്ത്യ ഗേറ്റിലാണ്, മറ്റ് സംസ്ഥാന ആസ്ഥാനങ്ങളിലാണ്&#8217;</p>
<hr />
<h5><span style="color: #000080;"><strong>നജീബ് നജീബ് ആയതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത് എന്ന വാസ്തവം അതുകൊണ്ട് ഇല്ലാതാകില്ലല്ലോ. ഒരു കന്നയ്യ കുമാറിനേയോ അനിബാന്&#x200d; ഭട്ടാചാര്യയേയോ നജീബിനെ അപ്രത്യക്ഷമാക്കുന്നത് പോലെ എളുപ്പത്തില്&#x200d; അപ്രത്യക്ഷമാക്കാനാവില്ല. ആദ്യം അവരെ മാവോയിസ്റ്റാക്കണം, പിന്നെ അവരുടെ പക്കല്&#x200d; നിന്ന് നിരോധിക്കപ്പെട്ട രേഖകള്&#x200d; കണ്ടുപിടിക്കണം, കുറച്ചു പണിയുണ്ട്. നജീബിന് നജീബായാല്&#x200d; മാത്രം മതി, തീവ്രവാദിയാകാനും ഇന്ത്യാവിരുദ്ധനാകാനും.</strong></span></h5>
<hr />
<p>വ്യക്തമായ പ്രസംഗമാണ്. അദ്ദേഹത്തിന്റെ പാര്&#x200d;ട്ടിയോ അദ്ദേഹമോ ഇതിനെ ഒരു ന്യൂനപക്ഷ വേട്ട എന്ന നിലയില്&#x200d; മാത്രം കാണുന്നുണ്ടാകില്ല. പക്ഷേ നജീബ് നജീബ് ആയതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത് എന്ന വാസ്തവം അതുകൊണ്ട് ഇല്ലാതാകില്ലല്ലോ. ഒരു കന്നയ്യ കുമാറിനേയോ അനിബാന്&#x200d; ഭട്ടാചാര്യയേയോ നജീബിനെ അപ്രത്യക്ഷമാക്കുന്നത് പോലെ എളുപ്പത്തില്&#x200d; അപ്രത്യക്ഷമാക്കാനാവില്ല. ആദ്യം അവരെ മാവോയിസ്റ്റാക്കണം, പിന്നെ അവരുടെ പക്കല്&#x200d; നിന്ന് നിരോധിക്കപ്പെട്ട രേഖകള്&#x200d; കണ്ടുപിടിക്കണം, കുറച്ചു പണിയുണ്ട്. നജീബിന് നജീബായാല്&#x200d; മാത്രം മതി, തീവ്രവാദിയാകാനും ഇന്ത്യാവിരുദ്ധനാകാനും. മറുവശത്ത് മായാകോട്‌നാനി എന്നോ ബാബുബജ്‌രംഗി എന്നോ ബാല്&#x200d;താക്കറെ എന്നോ അമിത്ഷാ എന്നോ പേര് പറഞ്ഞാ മതി, നിങ്ങളുടെ ദേശീയതയും ദേശസ്‌നേഹവും സംശയിക്കാന്&#x200d; തെളിവുകളൊന്നും പോരാതെ വരും.</p>
<p>കഴിഞ്ഞ ദിവസം വളരെ കാലത്തിന് ശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടു. സോഷ്യല്&#x200d; മീഡിയയിലൊന്നും ഇല്ലാത്തയാളാണ്. കുറച്ചു നേരമേ ഒരുമിച്ചുണ്ടായിരുന്നുള്ളൂ. പിരിഞ്ഞു പോകുന്നതിന് മുമ്പ് ഒരു കാര്യം കൂടി പറഞ്ഞിട്ടുപോയി ഇക്കാലത്തിനിടയില്&#x200d; നാട്ടില്&#x200d; വര്&#x200d;ദ്ധിച്ചത് ആള്&#x200d;ദൈവങ്ങളും മുസ്ലീം തീവ്രവാദവുമാണ്. നല്ലവനായ മനുഷ്യനാണ്. ആളുകളെ കുറിച്ച് ദുഷിച്ച് പറയാനോ കുത്തിത്തിരിപ്പ് ഉണ്ടാക്കാനോ താത്പര്യമില്ലാത്ത ആള്&#x200d;. അങ്ങനെയുള്ള ആളുകളുടെ ഉള്ളിലും എത്രയെളുപ്പത്തിലാണ് സംഘ അജണ്ടകള്&#x200d; ശക്തിപ്പെടുന്നത്. എനിക്കറിയാം അദ്ദേഹത്തിന്റെ പ്രദേശം. എത്രയോ കാലമായി ശക്തമായ ആര്&#x200d;.എസ്.എസ് സ്വാധീനമുള്ള സ്ഥലമാണ്. ദേശീയ തലത്തില്&#x200d; ബി.ജെ.പി തീവ്രവാദം വ്യക്തമായും ശക്തമാകുന്ന കാലം. എങ്ങനെയാണ് മറിച്ചൊരു വാദം അദ്ദേഹത്തിന്റെ തലയില്&#x200d; പടരുന്നത്? മതവിശ്വാസത്തിന്റെ പേരില്&#x200d; മാസങ്ങളോളം ഒരു ചെറിയ പെണ്&#x200d;കുട്ടിയെ പട്ടിണിക്കിട്ട് കൊന്നവര്&#x200d;ക്ക് എന്തു സംഭവിച്ചു? അവര്&#x200d;ക്കെതിരെ കേസുണ്ടോ? അറസ്റ്റുണ്ടായോ? ജൈനമതത്തിന്റെ ഏതെങ്കിലും പ്രമുഖര്&#x200d; ആ വിഷയത്തെ തള്ളിപ്പറയേണ്ടതാണ് എന്ന് അവര്&#x200d;ക്കോ മറ്റുള്ളവര്&#x200d;ക്കോ തോന്നിയോ? മുലപ്പാലിന്റെ പേരില്&#x200d; ആരെല്ലാം ആരോടെല്ലാം മാപ്പു പറഞ്ഞു, ആരെയൊക്കെ തള്ളിപ്പറഞ്ഞു. എത്ര തീവ്രവായി നാം ചര്&#x200d;ച്ച ചെയ്തു.</p>
<p>ജീവിച്ചിരിക്കുന്ന കാലം എത്രമാത്രം ഭീതിദമാണെന്ന് ഇടയ്ക്കിടയ്ക്കിടെ ഇങ്ങനെ ഓര്&#x200d;ക്കുന്നുവെന്ന് മാത്രം. അങ്ങനെ ഒരു കാലത്താണ് രാഷ്ട്രീയനന്മ കൊണ്ട് അതിശയിപ്പിച്ചിരുന്ന, സുതാര്യവും സുവ്യക്തവുമായ രാഷ്ട്രീയപ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തിയിരുന്ന, ഒരു നേതാവ് കുറ്റകരമായ പ്രസ്താവനകള്&#x200d; നടത്തുന്നത്. പ്രതീക്ഷകള്&#x200d; അവസാനിക്കാത്തതുകൊണ്ടാണ് അതില്&#x200d; നിരാശയും കോപമുണ്ടാകുന്നത്. ഭരണകൂടത്തിന്റെ ആയുധമാണ് പോലീസിനെന്ന് പറഞ്ഞിരുന്ന, അനുഭവ ചരിത്രമുള്ള ഇടതുപക്ഷം ഭരിക്കുമ്പോഴാണ് സമൂഹത്തിലെ ഏറ്റവും ദരിദ്രരും പിന്നാക്കക്കാരും പോലീസ് സ്റ്റേഷനുകളില്&#x200d; പീഢിപ്പിക്കപ്പെടുന്നത്, ആദിവാസി പെണ്&#x200d;കുട്ടികളെ നിര്&#x200d;ബാധം ഉപദ്രവിക്കപ്പെടുന്നത് തടയാന്&#x200d; ഭരണകൂടത്തിന് കഴിയാതിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blog-sreejith-divakaran-01.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നജീബിനെ കണ്ടെത്താന്‍ എല്ലാ സഹായവും ചെയ്യാമെന്ന് കേജ്രിവാള്‍</title>
		<link>https://www.chandrikadaily.com/kejriwal-offers-help-to-fetch-najeeb.html</link>
					<comments>https://www.chandrikadaily.com/kejriwal-offers-help-to-fetch-najeeb.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Oct 2016 14:19:24 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[jnu]]></category>
		<category><![CDATA[Kejriwal]]></category>
		<category><![CDATA[MISSING]]></category>
		<category><![CDATA[najeeb]]></category>
		<category><![CDATA[protest]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=5859</guid>

					<description><![CDATA[ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാണാതായ പി.ജി വിദ്യാര്‍ത്ഥി നജീബ് അഹ്മദിനെ കണ്ടെത്താന്‍ എല്ലാ സഹായവും ചെയ്യാമെന്ന് കുടുംബത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഉറപ്പു നല്‍കി. &#8216;ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. നജീബിനെ കണ്ടെത്താന്‍ ആവശ്യമായ എന്തും ചെയ്തു തരും. നിങ്ങളുടെ മകനെ കണ്ടെത്തുന്നതിനായി ഗവണ്‍മെന്റിന്റെ എല്ലാ സംവിധാനവും ഉപയോഗിക്കും.&#8217; തന്നെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ച നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിനോട് കേജ്രിവാള്‍ പറഞ്ഞു. എം.എസ്‌സി ബയോ ടെക്‌നോളജി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ നജീബ് അഹ്മദ് ഒക്ടോബര്‍ രണ്ടിനാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു യൂണിവേഴ്‌സിറ്റിയില്&#x200d; നിന്ന് കാണാതായ പി.ജി വിദ്യാര്&#x200d;ത്ഥി നജീബ് അഹ്മദിനെ കണ്ടെത്താന്&#x200d; എല്ലാ സഹായവും ചെയ്യാമെന്ന് കുടുംബത്തിന് ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്&#x200d; ഉറപ്പു നല്&#x200d;കി.</p>
<p>&#8216;ഞാന്&#x200d; നിങ്ങള്&#x200d;ക്കൊപ്പമുണ്ട്. നജീബിനെ കണ്ടെത്താന്&#x200d; ആവശ്യമായ എന്തും ചെയ്തു തരും. നിങ്ങളുടെ മകനെ കണ്ടെത്തുന്നതിനായി ഗവണ്&#x200d;മെന്റിന്റെ എല്ലാ സംവിധാനവും ഉപയോഗിക്കും.&#8217; തന്നെ ഔദ്യോഗിക വസതിയില്&#x200d; സന്ദര്&#x200d;ശിച്ച നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിനോട് കേജ്രിവാള്&#x200d; പറഞ്ഞു.</p>
<p>എം.എസ്‌സി ബയോ ടെക്‌നോളജി ഒന്നാംവര്&#x200d;ഷ വിദ്യാര്&#x200d;ത്ഥിയായ നജീബ് അഹ്മദ് ഒക്ടോബര്&#x200d; രണ്ടിനാണ് ദുരൂഹ സാഹചര്യത്തില്&#x200d; കാമ്പസില്&#x200d; നിന്ന് അപ്രത്യക്ഷനായത്. എ.ബി.വി.പി പ്രവര്&#x200d;ത്തകരുടെ ക്രൂര മര്&#x200d;ദനമേറ്റ ഉത്തര്&#x200d;പ്രദേശ് സ്വദേശിയായ നജീബ് സഫ്ദര്&#x200d;ജങ് ആസ്പത്രിയില്&#x200d; ചികിത്സ തേടിയിരുന്നെങ്കിലും പിന്നാലെ കാണാതാവുകയായിരുന്നു. നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജെ.എന്&#x200d;.യു വിദ്യാര്&#x200d;ത്ഥികള്&#x200d; പ്രക്ഷോഭത്തിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kejriwal-offers-help-to-fetch-najeeb.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
