<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>name &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/name/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 25 Dec 2024 14:05:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>name &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;സ്നിഗ്ദ്ധ&#8217;; ക്രിസ്മസ് പുലരിയില്&#x200d; അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിന് പേരിട്ടു</title>
		<link>https://www.chandrikadaily.com/snigdha-a-baby-born-in-its-mothers-cradle-on-christmas-morning-was-named.html</link>
					<comments>https://www.chandrikadaily.com/snigdha-a-baby-born-in-its-mothers-cradle-on-christmas-morning-was-named.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 25 Dec 2024 14:05:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[amm thottil]]></category>
		<category><![CDATA[name]]></category>
		<category><![CDATA[new born]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323226</guid>

					<description><![CDATA[തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ എത്തിയ പുതിയ അതിഥിക്ക് പേരിട്ടു. മൂന്ന് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിന് സ്നിഗ്ദ എന്നാണ് പേരിട്ടിരിക്കുന്നത്. മന്ത്രി വീണാ ജോർജ്ജിൻ്റെ സാന്നിധ്യത്തിലാണ് പേര് തിരഞ്ഞെടുത്തത്. ഇന്ന് പുലർച്ചെ 5.50-നാണ് കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് പേര് നിർദേശിക്കാൻ മന്ത്രി വീണാ ജോർജ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് ഉള്&#x200d;പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും 2400ലധികം പേര്&#x200d;, മാധ്യമ പ്രവര്&#x200d;ത്തകരടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്&#x200d; പേരുകള്&#x200d; നിര്&#x200d;ദേശിച്ചിരുന്നു. എല്ലാം ഒന്നിനൊന്ന് അര്&#x200d;ത്ഥ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ എത്തിയ പുതിയ അതിഥിക്ക് പേരിട്ടു. മൂന്ന് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിന് സ്നിഗ്ദ എന്നാണ് പേരിട്ടിരിക്കുന്നത്. മന്ത്രി വീണാ ജോർജ്ജിൻ്റെ സാന്നിധ്യത്തിലാണ് പേര് തിരഞ്ഞെടുത്തത്. ഇന്ന് പുലർച്ചെ 5.50-നാണ് കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് പേര് നിർദേശിക്കാൻ മന്ത്രി വീണാ ജോർജ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.</p>
<p>ഫേസ്ബുക്ക് ഉള്&#x200d;പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും 2400ലധികം പേര്&#x200d;, മാധ്യമ പ്രവര്&#x200d;ത്തകരടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്&#x200d; പേരുകള്&#x200d; നിര്&#x200d;ദേശിച്ചിരുന്നു. എല്ലാം ഒന്നിനൊന്ന് അര്&#x200d;ത്ഥ ഗംഭീരമായിരുന്നു. ഇതില്&#x200d; ഒരു പേര് കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും മന്ത്രി അറിയിച്ചു. നക്ഷത്ര, താലിയ, താര, എമ്മ, മാലാഖ, അതിഥി, പ്രതീക്ഷ, ഉജ്ജ്വല, നില… അങ്ങനെ അങ്ങനെ മനോഹരങ്ങളായ ഒട്ടേറെ പേരുകള്&#x200d;… അതുകൊണ്ട് നറുക്കെടുപ്പിലൂടെ പേര് കണ്ടെത്താന്&#x200d; തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.</p>
<p>ഈ വർഷം 12 പെൺകുഞ്ഞുങ്ങളും 10 ആൺകുഞ്ഞുങ്ങളും അടക്കം 22 കുഞ്ഞുങ്ങളെയാണ് അമ്മ തൊട്ടിലിൽ ലഭിച്ചത്. മന്ത്രി വീണാ ജോര്&#x200d;ജ് ചടങ്ങില്&#x200d; ഓണ്&#x200d;ലൈനായി പങ്കെടുത്തു. ശിശുക്ഷേമ സമിതി ജനറല്&#x200d; സെക്രട്ടറി ജി എല്&#x200d; അരുണ്&#x200d;ഗോപി ഒപ്പമുണ്ടായിരുന്നു. അവിടെയുള്ള മറ്റൊരു കുട്ടിയായ ജാനുവാണ് നറുക്കെടുത്തത്. ഇന്ന് നിര്&#x200d;ദേശിച്ച മറ്റ് പേരുകള്&#x200d; ശിശുക്ഷേമ സമിതിയില്&#x200d; ലഭിക്കുന്ന മറ്റ് കുഞ്ഞുങ്ങള്&#x200d;ക്ക് ഇടുന്നതാണെന്ന് മന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/snigdha-a-baby-born-in-its-mothers-cradle-on-christmas-morning-was-named.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘കടവുളെ…അജിത്തേ’ വിളികൾ വേണ്ട, ഇനി ആവര്&#x200d;ത്തിക്കരുത്&#8217;: രൂക്ഷമായി പ്രതികരിച്ച് അജിത്ത്</title>
		<link>https://www.chandrikadaily.com/1no-more-kadavule-ajithe-calls-dont-repeat-it-again-ajith-reacts-sharply.html</link>
					<comments>https://www.chandrikadaily.com/1no-more-kadavule-ajithe-calls-dont-repeat-it-again-ajith-reacts-sharply.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 10 Dec 2024 16:13:08 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[More]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[ajith kumar]]></category>
		<category><![CDATA[film]]></category>
		<category><![CDATA[name]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321289</guid>

					<description><![CDATA[ഒരു യൂട്യൂബ് ചാനലില്&#x200d; നിന്നും ഉടലെടുത്ത ഈ വിളി, വളരെ പെട്ടെന്ന് വൈറലായി]]></description>
										<content:encoded><![CDATA[<p>തന്നെ ഇനി ‘കടവുളെ…അജിത്തേ’ ഉൾപ്പടെയുള്ള പേരുകൾ വിളിക്കേണ്ടെന്ന് നടൻ അജിത്ത്. കെ അജിത്ത് എന്ന് മാത്രം വിളിച്ചാൽ മതിയെന്ന് എക്സ് പോസ്റ്റിലൂടെ താരം വ്യക്‌തമാക്കി. മറ്റ് പേരുകൾ ഒക്കെ തന്നെ അസ്വസ്ഥമാക്കുന്നു. ഈ അടുത്ത് ഉലകനായകൻ എന്ന് വിളിക്കരുതെന്ന് കമലഹാസനും പറഞ്ഞിരുന്നു.</p>
<p>&#8216;കടവുലേ&#8230;അജിത്തേ&#8217; എന്ന വിളി അടുത്തിടെയാണ് വൈറലായത്. ഒരു യൂട്യൂബ് ചാനലില്&#x200d; നിന്നും ഉടലെടുത്ത ഈ വിളി, വളരെ പെട്ടെന്ന് വൈറലായി. തമിഴ്നാട്ടിലെ നിരവധി അജിത്ത് ആരാധകര്&#x200d; പൊതു ഇടങ്ങളിൽ പോലും ഇത് ഉപയോഗിക്കാൻ തുടങ്ങി. കടവുളേ എന്ന തമിഴ് വാക്കിന്&#x200d;റെ അർത്ഥം ദൈവം എന്നാണ്.</p>
<p>ഇതിനെ തുടര്&#x200d;ന്നാണ് ഡിസംബർ 10 ന് അജിത് കുമാർ തന്&#x200d;റെ പിആര്&#x200d; സുരേഷ് ചന്ദ്ര മുഖേന, തമിഴിലും ഇംഗ്ലീഷിലും പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ഇത്തരം വിളികള്&#x200d; ഒരിക്കലും ഉപയോഗിക്കരുത് എന്നാണ് പറയുന്നത്.</p>
<p>&#8220;കുറച്ച് വൈകിയാണെങ്കിലും എന്നെ അലോസരപ്പെടുത്തുന്ന ഒരു കാര്യം ഞാന്&#x200d; പറയുന്നു, പ്രത്യേകിച്ചും, കെ&#8230;.&#8217;, &#8216;അജിത്തേ&#8217; എന്നീ മുദ്രാവാക്യങ്ങൾ വിവിധ പരിപാടികളിലും പൊതുയോഗങ്ങളിലും ഇപ്പോള്&#x200d; കേള്&#x200d;ക്കുന്നുണ്ട്. എന്&#x200d;റെ പേരിന്&#x200d;റെ കൂടെ ഉപയോഗിക്കുന്ന ഒരോ വിശേഷണവും എനിക്ക് അസ്വസ്ഥതയുണ്ട്. എന്&#x200d;റെ പേരോ ഇനീഷ്യലോ ഉപയോഗിച്ച് അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു&#8221; പ്രസ്താവനയിൽ പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1no-more-kadavule-ajithe-calls-dont-repeat-it-again-ajith-reacts-sharply.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബസിന് &#8216;ഇസ്രായേല്&#x200d; ട്രാവല്&#x200d;സ്&#8217; എന്ന് പേര് നല്&#x200d;കിയ ഉടമയ്ക്കെതിരെ സമൂഹമാധ്യമത്തില്&#x200d; കനത്ത വിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/heavy-criticism-on-social-media-against-the-owner-who-named-the-bus-israel-travels.html</link>
					<comments>https://www.chandrikadaily.com/heavy-criticism-on-social-media-against-the-owner-who-named-the-bus-israel-travels.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 08 Oct 2024 15:10:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bus]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[name]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312611</guid>

					<description><![CDATA[വിമര്&#x200d;ശനം രൂക്ഷമായതോടെ 'ജറുസലേം' എന്ന പേരിലേക്ക് മാറ്റി.]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടകയില്&#x200d; സ്വകാര്യ ബസിന് &#8216;ഇസ്രായേല്&#x200d; ട്രാവല്&#x200d;സ്&#8217; എന്ന് പേര് നല്&#x200d;കിയ ഉടമയ്ക്കെതിരെ സമൂഹമാധ്യമത്തില്&#x200d; കനത്ത വിമര്&#x200d;ശനം. വിമര്&#x200d;ശനം രൂക്ഷമായതോടെ &#8216;ജറുസലേം&#8217; എന്ന പേരിലേക്ക് മാറ്റി.</p>
<p>ബസിന്റെ ചിത്രം പങ്കുവെച്ച് ഉടമയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആളുകള്&#x200d; രംഗത്തെത്തിയിരുന്നു. ഇതോടെ ഉടമ ബസിന്റെ പേര് &#8216;ജറുസലേം&#8217; എന്നാക്കി മാറ്റി. കഴിഞ്ഞ പന്ത്രണ്ട് വര്&#x200d;ഷമായി ഇസ്രായേലില്&#x200d; ജോലി ചെയ്തുവരികയാണ് ബസ് ഉടമയായ ലെസ്റ്റര്&#x200d; കട്ടീല്&#x200d;.<br />
എന്നാല്&#x200d; സമൂഹമാധ്യമത്തില്&#x200d; വിവാദമായതോടെ ബസിന്റെ പേര് മാറ്റാന്&#x200d; ഉടമ തയ്യാറാവുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heavy-criticism-on-social-media-against-the-owner-who-named-the-bus-israel-travels.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>32 തദ്ദേശ വാര്&#x200d;ഡുകളിലെ ഉപതിരഞ്ഞെടുപ്പ് വോട്ടര്&#x200d;പട്ടികയില്&#x200d; ഒക്‌ടോബര്&#x200d; അഞ്ചുവരെ പേര് ചേര്&#x200d;ക്കാം</title>
		<link>https://www.chandrikadaily.com/name-can-be-added-in-the-by-election-voter-list-in-32-local-wards-till-october-5.html</link>
					<comments>https://www.chandrikadaily.com/name-can-be-added-in-the-by-election-voter-list-in-32-local-wards-till-october-5.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 13 Sep 2024 13:16:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[by-election]]></category>
		<category><![CDATA[name]]></category>
		<category><![CDATA[voterlist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309334</guid>

					<description><![CDATA[തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മലപ്പുറം ജില്ലാപഞ്ചായത്തിലെ തൃക്കലങ്ങോട് വാര്&#x200d;ഡ് ഉള്&#x200d;പ്പെടെ സംസ്ഥാനത്തെ 32 തദ്ദേശസ്വയംഭരണ വാര്&#x200d;ഡുകളിലെ വോട്ടര്&#x200d;പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; പുതുക്കുന്നു. കരട് വോട്ടര്&#x200d;പട്ടിക സെപ്തംബര്&#x200d; 20നും അന്തിമപട്ടിക ഒക്ടോബര്&#x200d; 19 നും പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്.</p>
<p>കരട് പട്ടികയില്&#x200d; പേര് ഉള്&#x200d;പ്പെടാത്തവര്&#x200d;ക്ക് സെപ്തംബര്&#x200d; 20 മുതല്&#x200d; ഒക്ടോബര്&#x200d; അഞ്ച് വരെ അപേക്ഷിക്കാം. 2024 ജനുവരി ഒന്നിനോ അതിന് മുന്&#x200d;പോ 18 വയസ്സ് പൂര്&#x200d;ത്തിയായവര്&#x200d;ക്കാണ് പേര് ചേര്&#x200d;ക്കാന്&#x200d; അര്&#x200d;ഹതയുള്ളത്. അതിനായി ലെര.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റില്&#x200d; ഓണ്&#x200d;ലൈനായി അപേക്ഷ നല്&#x200d;കണം. പട്ടികയിലെ ഉള്&#x200d;ക്കുറിപ്പുകളില്&#x200d; ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓണ്&#x200d;ലൈനായി നല്&#x200d;കാം.</p>
<p>പേര് ഒഴിവാക്കാന്&#x200d; ഓണ്&#x200d;ലൈനായി രജിസ്റ്റര്&#x200d; ചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റൌട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്&#x200d; രജിസ്‌ട്രേഷന്&#x200d; ഓഫീസര്&#x200d;ക്ക് നല്&#x200d;കണം.<br />
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്&#x200d;ഡുകളില്&#x200d; അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഇലക്ടറല്&#x200d; രജിസ്‌ട്രേഷന്&#x200d; ഓഫീസര്&#x200d;മാര്&#x200d;. കരട് പട്ടിക അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ ലെര.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; എ.ഷാജഹാന്&#x200d; അറിയിച്ചു.<br />
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്&#x200d;ഡുകള്&#x200d; (ജില്ല, തദ്ദേശസ്ഥാപനം, വാര്&#x200d;ഡ് പേര് ക്രമത്തില്&#x200d;) ചുവടെ. തിരുവനന്തപുരം വെള്ളറട പഞ്ചായത്ത്, കരിക്കാമന്&#x200d;കോഡ് വാര്&#x200d;ഡ്. കൊല്ലം വെസ്റ്റ് കല്ലട പഞ്ചായത്ത് നടുവിലക്കര വാര്&#x200d;ഡ്, കുന്നത്തൂര്&#x200d; പഞ്ചായത്ത് തെറ്റിമുറി വാര്&#x200d;ഡ്, ഏരൂര്&#x200d; പഞ്ചായത്ത് ആലഞ്ചേരി വാര്&#x200d;ഡ്, തേവലക്കര പഞ്ചായത്ത് കോയിവിള തെക്ക് വാര്&#x200d;ഡ്, പാലക്കല്&#x200d; വടക്ക് വാര്&#x200d;ഡ്, ചടയമംഗലം പഞ്ചായത്ത് പൂങ്കോട് വാര്&#x200d;ഡ്, പത്തനംതിട്ട കോന്നി ബ്ലോക്ക്പഞ്ചായത്ത് ഇളകൊള്ളൂര്&#x200d; വാര്&#x200d;ഡ്, പന്തളം ബ്ലോക്ക്പഞ്ചായത്ത് വല്ലന വാര്&#x200d;ഡ്, നിരണം പഞ്ചായത്ത് കിഴക്കുംമുറി വാര്&#x200d;ഡ്, എഴുമറ്റൂര്&#x200d; പഞ്ചായത്ത് ഇരുമ്പുകുഴി വാര്&#x200d;ഡ്, അരുവാപ്പുലം പഞ്ചായത്ത് പുളിഞ്ചാണി വാര്&#x200d;ഡ്, ആലപ്പുഴ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളവനാട് വാര്&#x200d;ഡ്, പത്തിയൂര്&#x200d; പഞ്ചായത്ത് എരുവ വാര്&#x200d;ഡ്, കോട്ടയം ഈരാറ്റുപേട്ട മുനിസിപ്പല്&#x200d; കൗണ്&#x200d;സില്&#x200d; കുഴിവേലി വാര്&#x200d;ഡ്, അതിരമ്പുഴ പഞ്ചായത്ത് ഐ.റ്റി.ഐ വാര്&#x200d;ഡ്, ഇടുക്കി ബ്ലോക്ക്പഞ്ചായത്ത് കഞ്ഞിക്കുഴി വാര്&#x200d;ഡ്, കരിമണ്ണൂര്&#x200d; പഞ്ചായത്ത് പന്നൂര്&#x200d; വാര്&#x200d;ഡ്, തൃശ്ശൂര്&#x200d; കൊടുങ്ങല്ലൂര്&#x200d; മുനിസിപ്പല്&#x200d; കൗണ്&#x200d;സില്&#x200d; ചേരമാന്&#x200d; മസ്ജിദ് വാര്&#x200d;ഡ്, ചൊവ്വന്നൂര്&#x200d; പഞ്ചായത്ത് പൂശപ്പിള്ളി വാര്&#x200d;ഡ്, നാട്ടിക പഞ്ചായത്ത് ഗോഖലെ വാര്&#x200d;ഡ്, പാലക്കാട് ചാലിശ്ശേരി പഞ്ചായത്ത് ചാലിശ്ശേരി മെയിന്&#x200d; റോഡ് വാര്&#x200d;ഡ്, തച്ചമ്പാറ പഞ്ചായത്ത് കോഴിയോട് വാര്&#x200d;ഡ്, കൊടുവായൂര്&#x200d; പഞ്ചായത്ത് കോളോട് വാര്&#x200d;ഡ്, മലപ്പുറം തൃക്കലങ്ങോട് ജില്ലാപഞ്ചായത്ത് വാര്&#x200d;ഡ്, മഞ്ചേരി മുനിസിപ്പല്&#x200d; കൗണ്&#x200d;സില്&#x200d; കരുവമ്പ്രം വാര്&#x200d;ഡ്, തൃക്കലങ്ങോട് പഞ്ചായത്ത് മരത്താണി വാര്&#x200d;ഡ്, ആലംകോട് പഞ്ചായത്ത് പെരുമുക്ക് വാര്&#x200d;ഡ്, കോഴിക്കോട് കാരശ്ശേരി പഞ്ചായത്ത് ആനയാംകുന്ന് വെസ്റ്റ് വാര്&#x200d;ഡ്, കണ്ണൂര്&#x200d; മാടായി പഞ്ചായത്ത് മാടായി വാര്&#x200d;ഡ്, കണിച്ചാര്&#x200d; പഞ്ചായത്ത്‌ചെങ്ങോം വാര്&#x200d;ഡ്, കാസര്&#x200d;കോട് പള്ളിക്കര പഞ്ചായത്ത് ഹദ്ദാദ് നഗര്&#x200d; വാര്&#x200d;ഡ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/name-can-be-added-in-the-by-election-voter-list-in-32-local-wards-till-october-5.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദർബാർ ഹാൾ ഇനി &#8216;ഗണതന്ത്ര മണ്ഡപം&#8217;</title>
		<link>https://www.chandrikadaily.com/rashtrapati-bhavan-also-changed-its-name-durbar-hall-now-ganatantra-mandapam.html</link>
					<comments>https://www.chandrikadaily.com/rashtrapati-bhavan-also-changed-its-name-durbar-hall-now-ganatantra-mandapam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 25 Jul 2024 12:59:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[changed]]></category>
		<category><![CDATA[name]]></category>
		<category><![CDATA[Rashtrapati Bhavan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303750</guid>

					<description><![CDATA[ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളും ധാർമികതയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പേര് മാറ്റലിന്റെ ഉദ്ദേശമെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു.]]></description>
										<content:encoded><![CDATA[<div>രാഷ്‌ട്രപതി ഭവൻ ഹാളുകളുടെ പേര് മാറ്റി കേന്ദ്ര സർക്കാർ. രാഷ്ട്രപതി ഭവന്റെ പ്രധാന ഹാളുകളായ ദർബാർ ഹാൾ, അശോക് ഹാൾ എന്നിവയാണ് യഥാക്രമം ഗണതന്ത്ര മണ്ഡപം, അശോക മണ്ഡപം എന്നിങ്ങനെയാണ് പേര് മാറ്റിയിരിക്കുന്നത്. രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് പുനർനാമകരണം നടത്തിയത്. ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളും ധാർമികതയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പേര് മാറ്റലിന്റെ ഉദ്ദേശമെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു.</div>
<div></div>
<div>‘ഇന്ത്യൻ പ്രസിഡന്റിന്റെ ഓഫീസും വസതിയുമായ രാഷ്ട്രപതി ഭവൻ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമാണ്. അതിനാൽ തന്നെ രഷ്ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളും ധാർമികതയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കണം. അതനുസരിച്ച്, രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേര് ‘ഗണതന്ത്ര മണ്ഡപം’  ‘അശോക മണ്ഡപം’ എന്നിങ്ങനെ പുനർനാമകരണം ചെയ്യുന്നു,’ രാഷ്‌ട്രപതി ഭവൻ പ്രസ്താവനയിൽ പറഞ്ഞു.</div>
<div></div>
<div>രാജ്യത്തെ കൊളോണിയൽ കാലഘട്ടത്തിന്റെ അവശേഷിപ്പുകളിൽ നിന്ന് മോചിപ്പിക്കുകയാണ് ഇത്തരം പേരുമാറ്റലുകളുടെ ലക്ഷ്യമെന്ന് പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.</div>
<div></div>
<div>‘ദേശീയ അവാർഡുകൾ വിതരണം ചെയ്യുന്നതുപോലുള്ള പ്രധാനപ്പെട്ട ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും വേദിയാണ് ദർബാർ ഹാൾ. ദർബാർ എന്ന പദം ബ്രിട്ടീഷ് അസംബ്ലികളെയും കോടതികളെയും സൂചിപ്പിക്കുന്നതാണ്. ഇന്ത്യ റിപ്ലബിക് ആയതുമുതൽ അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. അത് കൊണ്ട് തന്നെ ഉചിതമായ മറ്റു പേരുകളിലേക്ക് മാറുകയാണ്,’ രഷ്ട്രപതിഭവൻ കൂട്ടിച്ചേർത്തു.</div>
<div></div>
<div>
<div>അശോക് എന്ന വാക്ക് അർത്ഥമാക്കുന്നത് എല്ലാ കഷ്ടപ്പാടുകളിൽ നിന്നും മുക്തനായ ആൾ എന്നാണ്. അശോക എന്നത് ഐക്യത്തിൻ്റെയും സമാധാനപരമായ സഹവർത്തിത്വത്തിൻ്റെയും പ്രതീകമായ അശോക ചക്രവർത്തിയെ സൂചിപ്പിക്കുന്നു.</div>
<div>ഇന്ത്യൻ മതപാരമ്പര്യങ്ങളിലും കലകളിലും സംസ്‌കാരത്തിലും ആഴത്തിലുള്ള പ്രാധാന്യമുള്ള അശോകവൃക്ഷത്തെയും ഈ വാക്ക് സൂചിപ്പിക്കുന്നു. അശോക് ഹാളിനെ അശോക മണ്ഡപം എന്ന് പുനർനാമകരണം ചെയ്യുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.</div>
</div>
<div></div>
<div>നേരത്തെ കേന്ദ്ര സർക്കാർ പാസാക്കിയ ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദി- സംസ്‌കൃത പേരുകൾ നൽകിയതിനെതിരെ വ്യാപക വിമർശനങ്ങൾ വന്നു കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ നീക്കം.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rashtrapati-bhavan-also-changed-its-name-durbar-hall-now-ganatantra-mandapam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അക്ബര്&#x200d; ഇനി &#8216;സൂരജ്&#8217; സീത ഇനി &#8216;തനായ&#8217;; സിലിഗുരിയില്&#x200d; സഫാരി പാര്&#x200d;ക്കിലെ സിംഹങ്ങള്&#x200d;ക്ക് പുതിയ പേര്</title>
		<link>https://www.chandrikadaily.com/1akbar-is-now-suraj-and-sita-is-now-tanaya-new-name-for-lions-at-siliguri-safari-park.html</link>
					<comments>https://www.chandrikadaily.com/1akbar-is-now-suraj-and-sita-is-now-tanaya-new-name-for-lions-at-siliguri-safari-park.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 18 Apr 2024 04:59:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kolkata]]></category>
		<category><![CDATA[lions]]></category>
		<category><![CDATA[name]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295472</guid>

					<description><![CDATA[കൊല്&#x200d;ക്കത്ത ഹൈക്കോടതിയുടെ നിര്&#x200d;ദേശപ്രകാരമാണ് പേര് മാറ്റം]]></description>
										<content:encoded><![CDATA[<p>കൊൽക്കത്ത∙ പേരുവിവാദത്തിൽപ്പെട്ട സിംഹങ്ങൾക്കു പുതിയ പേരുമായി ബംഗാൾ. ‘അക്ബർ’ എന്ന ആൺ സിംഹത്തിനു ‘സൂരജ്’, ‘സീത’ എന്ന പെൺസിംഹത്തിന് ‘തനയ’ എന്നീ പേരുകൾ നൽകാനാണു നീക്കം. ബംഗാള്&#x200d; സൂ അതോറിറ്റിയാണു സെൻട്രൽ സൂ അതോറിറ്റിക്കു നിർദേശം സമർപ്പിച്ചത്.</p>
<p>കൊല്&#x200d;ക്കത്ത ഹൈക്കോടതിയുടെ നിര്&#x200d;ദേശപ്രകാരമാണ് പേര് മാറ്റം. വിവാദമായ പേരുകള്&#x200d; ഒഴിവാക്കണമെന്ന് കൊല്&#x200d;ക്കത്ത ഹൈക്കോടതിയുടെ ജല്&#x200d;പായ്ഗുരി സര്&#x200d;ക്യൂട്ട് ബെഞ്ച് നിര്&#x200d;ദേശിച്ചിരുന്നു.</p>
<p>ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്&#x200d; പാര്&#x200d;ക്കില്&#x200d; നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്&#x200d;ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്&#x200d; താമസിപ്പിക്കാന്&#x200d; വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്&#x200d; ഘടകം കല്&#x200d;ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്&#x200d;ഗുരി സര്&#x200d;ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1akbar-is-now-suraj-and-sita-is-now-tanaya-new-name-for-lions-at-siliguri-safari-park.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്ന് കൂടി അവസരം</title>
		<link>https://www.chandrikadaily.com/1today-is-another-chance-to-add-your-name-to-the-voter-list-2.html</link>
					<comments>https://www.chandrikadaily.com/1today-is-another-chance-to-add-your-name-to-the-voter-list-2.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 25 Mar 2024 07:44:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[add]]></category>
		<category><![CDATA[last]]></category>
		<category><![CDATA[name]]></category>
		<category><![CDATA[Voter list]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293623</guid>

					<description><![CDATA[18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യന്&#x200d; പൗരനും തിരഞ്ഞെടുപ്പ് കമീഷന്റെ പോര്&#x200d;ട്ടല്&#x200d; വഴിയോ, വോട്ടര്&#x200d; ഹെല്&#x200d;പ് ലൈന്&#x200d; ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്&#x200d; ഓഫിസര്&#x200d;മാര്&#x200d; വഴിയോ വോട്ടര്&#x200d; പട്ടികയില്&#x200d; പേര് ചേര്&#x200d;ക്കാം.]]></description>
										<content:encoded><![CDATA[<p>വോട്ടര്&#x200d; പട്ടികയില്&#x200d; ഇതുവരെ പേര് ചേര്&#x200d;ത്തിട്ടില്ലാത്തവര്&#x200d;ക്ക് ഇന്നു കൂടി (മാര്&#x200d;ച്ച് 25 ) അവസരം. നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിക്കാനുള്ള അവസാന തീയതിയുടെ (ഏപ്രിൽ 4) പത്തുദിവസം മുമ്പുവരെയാണ് വോട്ടര്&#x200d; പട്ടികയില്&#x200d; പേര് ചേര്&#x200d;ക്കാന്&#x200d; അവസരം ലഭിക്കുക.18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യന്&#x200d; പൗരനും തിരഞ്ഞെടുപ്പ് കമീഷന്റെ പോര്&#x200d;ട്ടല്&#x200d; വഴിയോ, വോട്ടര്&#x200d; ഹെല്&#x200d;പ് ലൈന്&#x200d; ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്&#x200d; ഓഫിസര്&#x200d;മാര്&#x200d; വഴിയോ വോട്ടര്&#x200d; പട്ടികയില്&#x200d; പേര് ചേര്&#x200d;ക്കാം.</p>
<p>തിരഞ്ഞെടുപ്പ് കമീഷന്റെ പോര്&#x200d;ട്ടല്&#x200d; വഴി അപേക്ഷിക്കുന്നവര്&#x200d; voters.eci.gov.inല്&#x200d; പ്രവേശിച്ച് മൊബൈല്&#x200d; നമ്പര്&#x200d; നല്&#x200d;കി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്&#x200d; ചെയ്ത് വേണം തുടര്&#x200d;നടപടികള്&#x200d; ചെയ്യാന്&#x200d;. ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷ എന്&#x200d;ട്രികൾ പൂരിപ്പിക്കാൻ കഴിയും.</p>
<p>ന്യൂ രജിസ്ട്രേഷന്&#x200d; ഫോര്&#x200d; ജനറല്&#x200d; ഇലക്ടേഴ്സ് എന്ന ഒപ്ഷന്&#x200d; തുറന്ന് (പുതുതായി വോട്ട് ചേര്&#x200d;ക്കുന്നവര്&#x200d;ക്കുള്ള ഫോം) സംസ്ഥാനം, ജില്ല, പാര്&#x200d;ലമെന്റ്, നിയമസഭ മണ്ഡലങ്ങള്&#x200d; എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങള്&#x200d;, ഇ-മെയില്&#x200d; ഐ.ഡി, ജനനതീയതി, വിലാസം തുടങ്ങിയ വിവരങ്ങള്&#x200d; നല്&#x200d;കി പാസ്പോര്&#x200d;ട്ട് സൈസ് ഫോട്ടോ കൂടി അപ്ലോഡ് ചെയ്ത് വേണം അപേക്ഷ സമര്&#x200d;പ്പിക്കാന്&#x200d;. ആധാര്&#x200d; കാര്&#x200d;ഡ് ലഭ്യമല്ലെങ്കില്&#x200d; മറ്റ് രേഖകള്&#x200d; അപ്ലോഡ് ചെയ്യണം. തുടര്&#x200d;ന്ന് അധികൃതരുടെ പരിശോധനക്ക് ശേഷം പട്ടികയില്&#x200d; പേര് ഉള്&#x200d;പ്പെടുത്തി നല്&#x200d;കിയിരിക്കുന്ന വിലാസത്തില്&#x200d; തപാല്&#x200d; വഴി വോട്ടര്&#x200d;ക്ക് തിരിച്ചറിയല്&#x200d; കാര്&#x200d;ഡ് അയക്കും.</p>
<p>വോട്ടര്&#x200d; ഹെല്&#x200d;പ് ലൈന്&#x200d; ആപ്പ് വഴിയും വോട്ടര്&#x200d;പട്ടികയില്&#x200d; പേര് ചേര്&#x200d;ക്കാം. ഗൂഗിള്&#x200d; പ്ലേ സ്റ്റോറില്&#x200d;നിന്നോ ആപ്പിള്&#x200d; ആപ് സ്റ്റോറില്&#x200d;നിന്നോ വോട്ടര്&#x200d; ഹെല്&#x200d;പ് ലൈന്&#x200d; ആപ് ഡൗണ്&#x200d;ലോഡ് ചെയ്ത് ഫോണില്&#x200d;വരുന്ന ഒ.ടി.പി രജിസ്ട്രഷന്&#x200d; ഉപയോഗിച്ച് ലോഗിന്&#x200d; രജിസ്‌ട്രേഷന്&#x200d; നടത്താം. തുടര്&#x200d;ന്ന് വ്യക്തിഗത വിവരങ്ങള്&#x200d;, ഫോണ്&#x200d;, ഇ മെയില്&#x200d; ഐഡി, ജനനത്തീയതി, വിലാസം, പാസ്‌പോര്&#x200d;ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപലോഡ് ചെയ്ത് വോട്ടറായി പേര് രജിസ്റ്റര്&#x200d; ചെയ്യാം.</p>
<p>ബൂത്ത് ലെവല്&#x200d; ഓഫീസര്&#x200d;മാര്&#x200d; (ബി.എല്&#x200d;.ഒ) വഴി വോട്ടര്&#x200d;പട്ടികയില്&#x200d; പേര് ചേര്&#x200d;ക്കുന്നതിനായി അതത് ബി.എല്&#x200d;.ഒമാരെ സമീപിച്ച് രേഖകള്&#x200d; സഹിതം നേരിട്ട് അപേക്ഷ നല്&#x200d;കുണം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ voters.eci.gov.in എന്ന വെബ് പോര്&#x200d;ട്ടലില്&#x200d; പരിശോധിച്ചാല്&#x200d; അതാത് മണ്ഡലങ്ങളിലെ ബൂത്ത് ലെവല്&#x200d; ഓഫീസര്&#x200d;മാരുടെ വിവരങ്ങള്&#x200d; ലഭിക്കും. ഇതിനകം അപേക്ഷ നൽകിയവർ വീണ്ടും നൽകേണ്ടതില്ല. അപേക്ഷ സംബന്ധിച്ച സ്ഥിതിവിവരം ഓൺലൈൻ ആയോ അതത് താലൂക്ക് ഓഫിസുകളിലെ തിരഞ്ഞെടുപ്പ് വിഭാഗം, ബി.എൽ.ഒ എന്നിവിടങ്ങളിൽനിന്നോ അറിയാവുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1today-is-another-chance-to-add-your-name-to-the-voter-list-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനന സര്&#x200d;ട്ടിഫിക്കറ്റിലെ പേര് മുതിര്&#x200d;ന്നശേഷം തിരുത്താം; എസ്എസ്എല്&#x200d;സി ബുക്കില്&#x200d; ഒറ്റത്തവണ മാത്രം</title>
		<link>https://www.chandrikadaily.com/name-on-birth-certificate-can-be-amended-after-adulthood-only-one-time-in-sslc-book.html</link>
					<comments>https://www.chandrikadaily.com/name-on-birth-certificate-can-be-amended-after-adulthood-only-one-time-in-sslc-book.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 01 Jul 2023 16:24:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[birth certificate]]></category>
		<category><![CDATA[name]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262419</guid>

					<description><![CDATA[നിലവില്&#x200d; 5 വയസ്സു വരെയാണു ജനന റജിസ്റ്ററില്&#x200d; പേരു തിരുത്താന്&#x200d; അനുവാദമുള്ളത്]]></description>
										<content:encoded><![CDATA[<p>സ്‌കൂള്&#x200d; അഡ്മിഷന്&#x200d; റജിസ്റ്ററിലും എസ്എസ്എല്&#x200d;സി ബുക്കിലും ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര്, ജനന സര്&#x200d;ട്ടിഫിക്കറ്റിലും ജനന റജിസ്റ്ററിലും ഇനി തിരുത്താം. ഇതിനു സര്&#x200d;ക്കാര്&#x200d; അനുവാദം നല്&#x200d;കി. ഒറ്റത്തവണത്തേക്കു മാത്രമേ ഇത് അനുവദിക്കൂ. ഇങ്ങനെ തിരുത്തിനല്&#x200d;കുന്ന പുതിയ ജനന സര്&#x200d;ട്ടിഫിക്കറ്റിലെ അഭിപ്രായക്കുറിപ്പില്&#x200d; ഈ നടപടിക്രമത്തിന്റെ വിവരം രേഖപ്പെടുത്തും.</p>
<p>നിലവില്&#x200d; 5 വയസ്സു വരെയാണു ജനന റജിസ്റ്ററില്&#x200d; പേരു തിരുത്താന്&#x200d; അനുവാദമുള്ളത്. പിന്നീട് ഗസറ്റ് വിജ്ഞാപനപ്രകാരം പേരു തിരുത്തിയാലും ജനന സര്&#x200d;ട്ടിഫിക്കറ്റില്&#x200d; തിരുത്താന്&#x200d; അനുവദിച്ചിരുന്നില്ല. എന്നാല്&#x200d;, വിദേശയാത്ര, തൊഴില്&#x200d; തുടങ്ങിയ ആവശ്യങ്ങള്&#x200d;ക്ക് എസ്എസ്എല്&#x200d;സി, ജനന സര്&#x200d;ട്ടിഫിക്കറ്റുകളില്&#x200d; പേരു വ്യത്യസ്തമായിരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നു കണ്ടാണു സര്&#x200d;ക്കാര്&#x200d; തീരുമാനം.</p>
<p>അതേസമയം, നിലവിലെ പേരില്&#x200d; അക്ഷരത്തെറ്റു മാത്രമാണു മാറ്റേണ്ടതെങ്കില്&#x200d; അതു നേരിട്ട് ജനന സര്&#x200d;ട്ടിഫിക്കറ്റില്&#x200d; തിരുത്തി അതിന്റെ അടിസ്ഥാനത്തില്&#x200d; സ്‌കൂള്&#x200d; രേഖയിലും ഒറ്റത്തവണ തിരുത്തല്&#x200d; വരുത്താം. അതിന് ഗസറ്റില്&#x200d; പേരു തിരുത്തി പ്രസിദ്ധീകരിക്കേണ്ടതില്ല. നിലവിലുള്ള നടപടിക്രമം വഴി ചെയ്യാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/name-on-birth-certificate-can-be-amended-after-adulthood-only-one-time-in-sslc-book.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുപ്രീംകോടതിയുടെ വിമര്&#x200d;ശനം ഉള്&#x200d;ക്കൊള്ളണം &#8211; എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/criticism-of-the-supreme-court-should-be-contained-editorial.html</link>
					<comments>https://www.chandrikadaily.com/criticism-of-the-supreme-court-should-be-contained-editorial.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 28 Feb 2023 17:26:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Central]]></category>
		<category><![CDATA[change]]></category>
		<category><![CDATA[name]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240329</guid>

					<description><![CDATA[ഹിന്ദുമതം ഒരു ജീവിത രീതി കൂടിയാണ്. എല്ലാവരെയും ഉള്&#x200d;ക്കൊള്ളാനാണ് അത് അനുശാസിക്കുന്നത്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്&#x200d; നയം നമ്മുടെ രാജ്യത്തെ ഒരിക്കല്&#x200d; കീറിമുറിച്ചതാണ്. ഇനിയുമത് തിരിച്ചുവരാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്.]]></description>
										<content:encoded><![CDATA[<p>രാജ്യത്തിന്റെ ബഹുസ്വരതയെ തകര്&#x200d;ക്കാനും ഐക്യം ഇല്ലാതാക്കാനും അതുവഴി രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള നീക്കങ്ങളാണ് ചില കേന്ദ്രങ്ങളില്&#x200d; നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഫാസിസ്റ്റ് ശക്തികള്&#x200d; അധികാരത്തിലെത്തിയശേഷം ഇത്തരം നീക്കങ്ങള്&#x200d;ക്ക് വേഗത വര്&#x200d;ധിച്ചിട്ടുമുണ്ട്. എന്നാല്&#x200d; ഇതിനെതിരെ ചെറിയ ചില നീക്കങ്ങളെങ്കിലും ഇപ്പോഴും നിലനില്&#x200d;ക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ്. അത് ഉന്നത നീതിപീഠത്തില്&#x200d; നിന്നാകുമ്പോള്&#x200d; പ്രത്യേകിച്ചും.</p>
<p>ചരിത്ര സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന ഹര്&#x200d;ജിയില്&#x200d; ബി.ജെ.പി നേതാവ് അശ്വിനികുമാറിനെ രൂക്ഷമായി വിമര്&#x200d;ശിച്ച സുപ്രീംകോടതി നടപടി മതേതര വിശ്വാസികള്&#x200d;ക്ക് പ്രതീക്ഷ എവിടെയൊക്കെയോ ബാക്കിനില്&#x200d;ക്കുന്നുണ്ട് എന്ന തോന്നലുണ്ടാക്കുന്നതാണ്. ഇന്ത്യയിലെ പല ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും അധിനിവേശ രാജാക്കന്മാരുടെ പേരിലാണെന്നും ഇവ മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അഭിഭാഷകന്&#x200d;കൂടിയായ അശ്വിനികുമാര്&#x200d; സുപ്രീംകോടതിയില്&#x200d; പൊതുതാല്&#x200d;പര്യ ഹരജി സമര്&#x200d;പ്പിച്ചിരുന്നത്. കേസില്&#x200d; വിധി പറയുന്നതിനിടയിലാണ് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് അശ്വിനികുമാറിനെ വിമര്&#x200d;ശിച്ചത്.</p>
<p>ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങള്&#x200d;ക്ക് വിരുദ്ധമാണ് ഹരജി എന്ന് നിരീക്ഷിച്ച കോടതി രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാന്&#x200d; ശ്രമിക്കരുതെന്നും സമൂഹത്തില്&#x200d; നാശം വിതക്കാനല്ല കോടതിയെന്നും അഭിപ്രായപ്പെട്ടു. ഹിന്ദുമതത്തിന്റെ മഹത്വം ഹര്&#x200d;ജിക്കാരനെ പഠിപ്പിക്കാനും കോടതി തയാറായി. &#8216;നിങ്ങളുടെ പ്രവര്&#x200d;ത്തികള്&#x200d; രാജ്യത്ത് വലിയ പ്രതിസന്ധികള്&#x200d; ഉണ്ടാക്കും. ഭരണഘടന ഉറപ്പുനല്&#x200d;കുന്ന മതേതരത്വം നമ്മള്&#x200d; ഉയര്&#x200d;ത്തിപ്പിടിക്കേണ്ടതുണ്ട്.</p>
<p>ഭൂതകാലത്തിന്റെ ഭാരം ഇന്നത്തെ തലമുറ ചുമക്കേണ്ട ഗതികേട് ഉണ്ടാക്കിവെക്കരുത്. നിങ്ങളുടെ ഓരോപ്രവര്&#x200d;ത്തിയും രാജ്യത്ത് വലിയ പ്രത്യാഘാതങ്ങള്&#x200d;ക്ക് കാരണമാവും&#8217; ജസ്റ്റിസ് കെ.എം ജോസഫിന്റെ വാക്കുകള്&#x200d; പ്രതീക്ഷാര്&#x200d;ഹമാണ്. ഇന്ത്യക്കാരെ മതത്തിന്റെ പേരില്&#x200d; ഭിന്നിപ്പിക്കുന്ന കൊളോണിയല്&#x200d; തന്ത്രത്തോടാണ് ഹരജിയെ കോടതി താരതമ്യം ചെയതത്. പരാതി പ്രത്യേക സമുദായത്തെ ലക്ഷ്യംവെക്കുന്നതാണെന്നും കോടതി ആരോപിച്ചു. &#8216;നമ്മുടെ രാജ്യം നിരവധി പ്രതിസന്ധികള്&#x200d; നേരിട്ടുകൊണ്ടിരിക്കുകയാണ്.</p>
<p>ഹിന്ദുമതം ഒരു ജീവിത രീതി കൂടിയാണ്. എല്ലാവരെയും ഉള്&#x200d;ക്കൊള്ളാനാണ് അത് അനുശാസിക്കുന്നത്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്&#x200d; നയം നമ്മുടെ രാജ്യത്തെ ഒരിക്കല്&#x200d; കീറിമുറിച്ചതാണ്. ഇനിയുമത് തിരിച്ചുവരാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. നിങ്ങള്&#x200d; മനപൂര്&#x200d;വം ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യംവെച്ചുകൊണ്ടാണ് ആരോപണങ്ങള്&#x200d; ഉന്നയിക്കുന്നത്. ഇന്ത്യ ഒരു മതേതരത്വ രാജ്യമാണെന്നത് നിങ്ങള്&#x200d; മറക്കരുത്. രാജ്യം വീണ്ടും തിളച്ചുമറിയണമെന്നാണോ നിങ്ങള്&#x200d; ആഗ്രഹിക്കുന്നത്. മനസില്&#x200d; രാജ്യമാണ് വേണ്ടത്. മതമല്ല&#8217; ജസ്റ്റിസ് നാഗരത്‌നയുടെ വാക്കുകള്&#x200d; ഫാസിസ്റ്റ് ശക്തികള്&#x200d;ക്ക് ശക്തമായ താക്കീതാണ് നല്&#x200d;കുന്നത്.</p>
<p>കേന്ദ്ര സര്&#x200d;ക്കാര്&#x200d; നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ നിയമസാധുത, നിയമനിര്&#x200d;മാതാക്കളുടെ അഭിപ്രായ സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്&#x200d; വിയോജിപ്പ് രേഖപ്പെടുത്തിയതിലൂടെ ശ്രദ്ധേയയാണ് ജസ്റ്റിസ് ബി.വി നാഗരത്‌ന. ജഡ്ജിമാര്&#x200d; വിവാദ വിധികള്&#x200d; പുറപ്പെടുവിക്കുകയും പിന്നാലെ അവര്&#x200d; രാഷ്ട്രീയ നിയമനങ്ങളിലുള്&#x200d;പ്പെടുകയും ചെയ്യുന്ന സംഭവങ്ങളാണ് സമീപകാലങ്ങളില്&#x200d; ഇന്ത്യയില്&#x200d; കണ്ടുകൊണ്ടിരിക്കുന്നത് എന്നുകൂടി ഓര്&#x200d;ക്കേണ്ടതുണ്ട്.</p>
<p>പ്രശസ്തമായ പല സ്ഥലങ്ങളുടെയും പേരുകള്&#x200d; സംഘ്പാരിവാര്&#x200d; ശക്തികള്&#x200d; ഇതിനോടകം മാറ്റിയിട്ടുണ്ട്. ഇയ്യിടെ രാഷ്ട്രപതി ഭവനിലെ ചരിത്രപ്രസിദ്ധ മുഗള്&#x200d; ഗാര്&#x200d;ഡന്റെ പേര് മാറ്റി അമൃത് ഉദ്യാന്&#x200d; എന്നാക്കിയിരുന്നു. അലഹബാദിന്റെ പേര് നേരത്തെ പ്രയാഗ്‌രാജ് എന്നാക്കിയിട്ടുണ്ട്. ഡല്&#x200d;ഹിയിലെ മുഗള്&#x200d; ചരിത്രം പേറുന്ന യൂസഫ് സരായ്, മസൂദ്പൂര്&#x200d;, സംറൂദ്പൂര്&#x200d;, ബേഗംപൂര്&#x200d;, സെയ്ദുല്&#x200d; അജാബ് തുടങ്ങിയ നിരവധി സ്ഥലങ്ങളുടെ പേരുകള്&#x200d; മാറ്റാനും പദ്ധതിയുണ്ട്.</p>
<p>കോടതി വ്യക്തമാക്കിയ പോലെ ഒരു വിഭാഗത്തെ ലക്ഷ്യംവെച്ചാണ് ഇതെല്ലാം അരങ്ങേറുന്നത്. രാജ്യം ഭരിച്ച മുസ്‌ലിം ഭരണാധികാരികളുടെ ശേഷിപ്പുകളെല്ലാം നീക്കണമെന്നാണ് സംഘ്പരിവാര്&#x200d; താല്&#x200d;പര്യം. താജ്മഹലിന്റെ പേര് മാറ്റി തേജോ മഹാലയ എന്നാക്കണമെന്ന താല്&#x200d;പര്യമാണ് ബി.ജെ.പിക്കുള്ളത്. സ്വന്തമായി എടുത്തുപറയാന്&#x200d; ഒന്നുമില്ലാത്തവരാണ് പേര് മാറ്റത്തിലൂടെ ചരിത്രം സ്വന്തമാക്കാന്&#x200d; ശ്രമിക്കുന്നത്. ഇന്ത്യ ആരുടേയും കുത്തകയല്ലെന്നാണ് അവരോട് പറയാനുള്ളത്. വ്യത്യസ്ത മതങ്ങളുടേയും ഭാഷകളുടേയും വേഷങ്ങളുടേയും സംസ്‌കാരത്തിന്റെയും സങ്കര ഭൂമിയാണ് ഇന്ത്യ.</p>
<p>ബഹുസ്വരതയാണ് രാജ്യത്തിന്റെ ശക്തി. അതില്&#x200d; പ്രധാനപ്പെട്ടതാണ് സ്ഥലങ്ങളുടെ പേരുകളും. ഇന്ത്യ എന്നും ഇന്ത്യയായി തന്നെ നിലനില്&#x200d;ക്കണം. കോടതി നിരീക്ഷിച്ചപോലെ ഫാസിസ്റ്റ് ശക്തികളില്&#x200d;നിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങള്&#x200d; സമൂഹത്തില്&#x200d; നാശം മാത്രമേ വിതയ്ക്കൂ. മുസ്‌ലിം വിരോധംവെച്ച് മാത്രം പേരുകള്&#x200d; മാറ്റുന്ന പ്രവണത വിദ്വേഷം വളര്&#x200d;ത്താനേ ഉപകരിക്കൂ. കോടതി സൂചിപ്പിച്ചപോലെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും അനിവാര്യം ഇത്തരം നീക്കങ്ങളില്&#x200d;നിന്ന് വിട്ടുനില്&#x200d;ക്കലാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/criticism-of-the-supreme-court-should-be-contained-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരകൊറിയന്&#x200d; പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ പുതിയ കല്&#x200d;പനയില്&#x200d; വലഞ്ഞ് ജനം</title>
		<link>https://www.chandrikadaily.com/nkorea-kimjoun.html</link>
					<comments>https://www.chandrikadaily.com/nkorea-kimjoun.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 16 Feb 2023 11:08:42 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[name]]></category>
		<category><![CDATA[NKOREA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238361</guid>

					<description><![CDATA[പത്തുവയസ്സുകാരിയാണ് ജുഎ. കിം രോഗശയ്യയിലാണെന്ന റിപ്പോര്&#x200d;ട്ടുകളും വരുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>ജി.എ എന്ന് പേരുള്ളവര്&#x200d; ആ പേര് മാറ്റി രേഖ തിരുത്തണമെന്നും പുതിയ ജനിക്കുന്നവര്&#x200d;ക്ക് ആ പേര് നല്&#x200d;കരുതെന്നും നിര്&#x200d;ദേശം. കിം ജോങ് ഉന്നിന്റെ മകളുടെ പേരാണത്. പ്രാദേശികഭരണകൂടമാണ് നിര്&#x200d;ദേശം പുറപ്പെടുവിച്ചത്. ഇതോടെ ജു എയുടെ പേര് ആര്&#x200d;ക്കും പറ്റില്ലെന്നായി. പേര് മാറ്റാന്&#x200d; ഓടുകയാണ ്ജനങ്ങളില്&#x200d; വലിയൊരു പങ്ക്. മകള്&#x200d; ജു എയെ പിന്&#x200d;ഗാമിയാക്കുമെന്ന വാര്&#x200d;ത്തകള്&#x200d; അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. റേഡിയോ ഫ്രീ ഏഷ്യയാണ് വാര്&#x200d;ത്ത പുറത്തുവിട്ടത്. ജനാധിപത്യം ഇല്ലാത്തതും ഏകാധിപത്യവും പുറംലോകവുമായി ബന്ധമില്ലാത്തതും മാധ്യമങ്ങളുടെ അസാന്നിധ്യവും കാരണം ആ രാജ്യത്തുനിന്ന് വരുന്ന വാര്&#x200d;ത്തകളെല്ലാം ശരിയായിക്കൊള്ളണമെന്നില്ല. പത്തുവയസ്സുകാരിയാണ് ജുഎ. കിം രോഗശയ്യയിലാണെന്ന റിപ്പോര്&#x200d;ട്ടുകളും വരുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nkorea-kimjoun.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
