<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>naqvi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/naqvi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 19 Jul 2024 10:00:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>naqvi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കന്&#x200d;വാര്&#x200d; യാത്രയില്&#x200d; ബി.ജെ.പിയില്&#x200d; ഭിന്നത; ജാതിയോ മതമോ ജനനമോ അന്വേഷിക്കേണ്ടതില്ലെന്ന് നഖ്‌വി</title>
		<link>https://www.chandrikadaily.com/division-in-bjp-over-kanwar-yatra-naqvi-said-that-caste-religion-or-birth-should-not-be-investigated.html</link>
					<comments>https://www.chandrikadaily.com/division-in-bjp-over-kanwar-yatra-naqvi-said-that-caste-religion-or-birth-should-not-be-investigated.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jul 2024 10:00:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA['No vote to BJP]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[naqvi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303195</guid>

					<description><![CDATA[എക്സില്&#x200d; പങ്കുവെച്ച പോസ്റ്റിലൂടെയാണ് യു.പി പൊലീസിനെതിരെ നഖ്‌വി രംഗത്തെത്തിയത്.]]></description>
										<content:encoded><![CDATA[<div>ഉത്തര്&#x200d;പ്രദേശില്&#x200d; കന്&#x200d;വാര്&#x200d; തീര്&#x200d;ത്ഥാടക പാതയിലെ കച്ചവടക്കാര്&#x200d;ക്ക് നല്&#x200d;കിയ നിര്&#x200d;ദേശത്തില്&#x200d; യു.പി പൊലീസിനെ വിമര്&#x200d;ശിച്ച് മുതിര്&#x200d;ന്ന ബി.ജെ.പി നേതാവ് മുഖ്താര്&#x200d; അബ്ബാസ് നഖ്‌വി. പൊലീസ് നടപടി തൊട്ടുകൂടായ്മയെന്ന രോഗത്തിന്റെ വ്യാപനത്തിന് കാരണമാകുമെന്ന് നഖ്‌വി പറഞ്ഞു. എക്സില്&#x200d; പങ്കുവെച്ച പോസ്റ്റിലൂടെയാണ് യു.പി പൊലീസിനെതിരെ നഖ്‌വി രംഗത്തെത്തിയത്.</div>
<div></div>
<div>‘അമിതാവേശമുള്ള ഉദ്യോഗസ്ഥരുടെ ധൃതിപിടിച്ച ഉത്തരവുകള്&#x200d; തൊട്ടുകൂടായ്മ എന്ന രോഗത്തിന് കാരണമാകും. വിശ്വാസത്തെ മാനിക്കേണ്ടതുണ്ട്, എന്നാല്&#x200d; തൊട്ടുകൂടായ്മയെ സംരക്ഷിക്കരുത്. ജാതിയോ മതമോ ജനനമോ ചോദിക്കേണ്ടതില്ല. ജാതിയും വംശവുമൊക്കെ എന്താണ്? എല്ലാവരും ദൈവങ്ങളുടെ മക്കളാണ്, ആരും താഴ്ന്ന ജാതിക്കാരല്ല,’ എന്നായിരുന്നു നഖ്‌വിയുടെ പ്രതികരണം.</div>
<div></div>
<div>
<div>കടയുടെ നെയിം ബോര്&#x200d;ഡിനൊപ്പം ഉടമയുടെ പേര് കൂടെ നല്&#x200d;കണമെന്നായിരുന്നു മുസാഫര്&#x200d;നഗര്&#x200d; പൊലീസിന്റെ ഉത്തരവ്. തീര്&#x200d;ത്ഥാടകര്&#x200d;ക്ക് കടയുടമ മുസ്‌ലിമാണെന്ന് തിരിച്ചറിയാന്&#x200d; വേണ്ടിയാണ് നെയിം ബോര്&#x200d;ഡില്&#x200d; ഉടമയുടെ വിവരങ്ങള്&#x200d; കൂടെ നല്&#x200d;കാന്&#x200d; പൊലീസ് നിര്&#x200d;ദേശിച്ചത്. ഇതിനുപിന്നാലെയാണ് ബി.ജെ.പി നേതാവ് തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയന്ത്രിക്കുന്ന പൊലീസിനെതിരെ രംഗത്തെത്തിയത്.</div>
<div>എന്നാല്&#x200d; പ്രതികരണത്തിന് പിന്നാലെ നഖ്‌വിയെ വിമര്&#x200d;ശിച്ച് ട്രോളന്മാര്&#x200d; രംഗത്തെത്തി. ഇത്രയും കാലം യോഗിയെയും ബി.ജെ.പിയെയും ആശയങ്ങളെയും പ്രകീര്&#x200d;ത്തിച്ചിരുന്ന നേതാവിന് ഇപ്പോള്&#x200d; മതവികാരം വ്രണപ്പെട്ടുവോയെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്&#x200d; ഉയര്&#x200d;ന്ന ചോദ്യം. ഇതിനെ തുടര്&#x200d;ന്ന് ട്രോളമാര്&#x200d;ക്കുള്ള മറുപടിയായി നഖ്‌വി മറ്റൊരു പോസ്റ്റ് കൂടി എക്സില്&#x200d; പങ്കുവെച്ചു.</div>
</div>
<div></div>
<div>‘ഹേയ് ട്രോളന്മാരെ.., ദയവ് ചെയ്ത് ആദരവിന്റെയും കന്&#x200d;വാര്&#x200d; യാത്രക്കുള്ള ഭക്തിയുടെയും സര്&#x200d;ട്ടിഫിക്കറ്റ് എനിക്ക് നല്&#x200d;കരുത്. ഒരു വിശ്വാസവും അസഹിഷ്ണുതയാലും തൊട്ടുകൂടായ്മയാലും തടവിലാക്കപ്പെടരുതെന്നാണ് ഞാന്&#x200d; ആഗ്രഹിക്കുന്നത്,’ എന്നായിരുന്നു ഈ പോസ്റ്റിലെ പ്രതികരണം.</div>
<div></div>
<div>എന്നാല്&#x200d; പ്രതികരണങ്ങള്&#x200d;ക്ക് പിന്നാലെ ഏതാനും ബി.ജെ.പി അനുയായികള്&#x200d; നഖ്‌വിയെ പാകിസ്ഥാനി എന്ന് വിളിക്കുകയും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതായി മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. അതേസമയം നഖ്‌വി തന്റെ നിലപാടില്&#x200d; നിന്ന് എപ്പോള്&#x200d; വേണമെങ്കിലും പിന്മാറാമെന്ന് സോഷ്യല്&#x200d; മീഡിയ പറയുന്നു. ആയതുകൊണ്ട് തന്നെ ഈ പ്രതികരണങ്ങളെ ഗൗനിക്കേണ്ടതില്ലെന്നാണ് സോഷ്യല്&#x200d; മീഡിയയുടെ വിമര്&#x200d;ശനം.</div>
<div></div>
<div>
<div>നിലവില്&#x200d; കന്&#x200d;വാര്&#x200d;യാത്ര കടന്നുപോകുന്ന ഇടങ്ങളിലെ മുസ്‌ലിം കച്ചവടക്കാരുടെ കടകള്&#x200d;ക്ക് മുകളില്&#x200d; അവരുടെ പേര് പ്രദര്&#x200d;ശിപ്പിക്കണമെന്ന യു.പി സര്&#x200d;ക്കാരിന്റെ നിര്&#x200d;ദേശത്തില്&#x200d; എന്&#x200d;.ഡി.എയില്&#x200d; ഭിന്നത രൂപപ്പെട്ടിരിക്കുകയാണ്. എന്&#x200d;.ഡി.എയിലെ പ്രധാന സഖ്യകക്ഷിയായ ജെ.ഡി.യു വിഷയത്തില്&#x200d; ബി.ജെ.പിയുടെ നിലപാടിനെതിരെ വിമര്&#x200d;ശനവുമായി രംഗത്തെത്തി. കന്&#x200d;വാര്&#x200d; യാത്ര പടിഞ്ഞാറന്&#x200d; ഉത്തര്&#x200d;പ്രദേശിലെ പ്രദേശങ്ങളിലൂടെ കാലങ്ങളായി കടന്നുപോകുന്നതാണെന്നും അവിടെ ഇതുവരെ ഒരു വര്&#x200d;ഗീയ സംഘര്&#x200d;ഷങ്ങളും റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങളെ തമ്മില്&#x200d; ഭിന്നിപ്പിക്കരുതെന്നും ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/division-in-bjp-over-kanwar-yatra-naqvi-said-that-caste-religion-or-birth-should-not-be-investigated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഊദി അറേബ്യ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്&#x200d;ധിപ്പിച്ചതായി കേന്ദ്ര മന്ത്രി</title>
		<link>https://www.chandrikadaily.com/saudi-nod-to-hajj-pilgrimage-via-sea-route-from-india.html</link>
					<comments>https://www.chandrikadaily.com/saudi-nod-to-hajj-pilgrimage-via-sea-route-from-india.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 09 Jan 2018 13:41:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[abbas naqvi]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[hajj 2018]]></category>
		<category><![CDATA[naqvi]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64059</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സഊദി അറേബ്യ ഇന്ത്യക്ക് അനുവദിച്ച ഹജ്ജ് ക്വാട്ട വര്&#x200d;ധിപ്പിച്ചതായി ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പു മന്ത്രി മുക്താര്&#x200d; അബ്ബാസ് നഖ്‌വി. 5,000 പേര്&#x200d;ക്കു കൂടി ഇത്തവണ ഹജ്ജിന് അനുമതി നല്&#x200d;കിയതായും അദ്ദേഹം അറിയിച്ചു. ഇതോടെ 2018ല്&#x200d; ഇന്ത്യയില്&#x200d; നിന്നുള്ള ഹജ്ജ് ക്വാട്ട 1,75,025 ആയി. കഴിഞ്ഞ രണ്ടു വര്&#x200d;ഷത്തിനിടെ ഇന്ത്യയില്&#x200d; നിന്നുള്ള ഹജ്ജ് ക്വാട്ടയില്&#x200d; 40,000 പേരുടെ വര്&#x200d;ധനവ് ഉണ്ടായതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്&#x200d;ഷം 35,000 സീറ്റുകളാണ് ഇന്ത്യക്ക് കൂടുതലായി അനുവദിച്ചത്. ഇതോടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സഊദി അറേബ്യ ഇന്ത്യക്ക് അനുവദിച്ച ഹജ്ജ് ക്വാട്ട വര്&#x200d;ധിപ്പിച്ചതായി ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പു മന്ത്രി മുക്താര്&#x200d; അബ്ബാസ് നഖ്‌വി. 5,000 പേര്&#x200d;ക്കു കൂടി ഇത്തവണ ഹജ്ജിന് അനുമതി നല്&#x200d;കിയതായും അദ്ദേഹം അറിയിച്ചു. ഇതോടെ 2018ല്&#x200d; ഇന്ത്യയില്&#x200d; നിന്നുള്ള ഹജ്ജ് ക്വാട്ട 1,75,025 ആയി. കഴിഞ്ഞ രണ്ടു വര്&#x200d;ഷത്തിനിടെ ഇന്ത്യയില്&#x200d; നിന്നുള്ള ഹജ്ജ് ക്വാട്ടയില്&#x200d; 40,000 പേരുടെ വര്&#x200d;ധനവ് ഉണ്ടായതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്&#x200d;ഷം 35,000 സീറ്റുകളാണ് ഇന്ത്യക്ക് കൂടുതലായി അനുവദിച്ചത്. ഇതോടെ ഇന്ത്യയുടെ ക്വാട്ട 1,70,025 ആയി വര്&#x200d;ധിച്ചിരുന്നു. സഊദിയും മറ്റ് അറേബ്യന്&#x200d; രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വര്&#x200d;ധിച്ചു വരുന്ന സഹകരണത്തിന്റെ പ്രതിഫലനമാണ് ഹജ്ജ് ക്വാട്ടയിലെ വര്&#x200d;ധനക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്&#x200d;ധിപ്പിച്ചതിന് ഇരു ഹറമുകളുടെയും സംരക്ഷകനായ സഊി രാജാവ് സല്&#x200d;മാന്&#x200d; ബിന്&#x200d; അബ്ദുല്&#x200d; അസീസിനോടും സഊദി സര്&#x200d;ക്കാറിനോടും പ്രത്യേകം നന്ദി അറിയിക്കുന്നതായും നഖ്‌വി പറഞ്ഞു. ഇന്ത്യയും സഊദിയും തമ്മിലുള്ള ഹജ്ജ് കരാര്&#x200d; കഴിഞ്ഞ ദിവസം നഖ്‌വിയും ഹജ്ജ്, ഉംറയുടെ ചുമതലയുള്ള സഊദി മന്ത്രി യും ഒപ്പുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്&#x200d;ധിപ്പിച്ചു കൊണ്ടുള്ള തീരുമാനം വന്നത്. ഈ വര്&#x200d;ഷം 3.55 ലക്ഷം പേരാണ് ഹജ്ജിന് അപേക്ഷിച്ചതെന്ന് നഖ്‌വി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saudi-nod-to-hajj-pilgrimage-via-sea-route-from-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വഛ്ഭാരതിന്റെ കീഴില്‍ ഒരു ലക്ഷത്തോളം മദ്രസകളില്‍ ശൗചാലയം: നഖ്‌വി</title>
		<link>https://www.chandrikadaily.com/swachh-bharat-govt-will-build-toilets-in-1-lakh-madrassas-by-end-of-next-financial-year-says-mukhtar-abbas-naqvi.html</link>
					<comments>https://www.chandrikadaily.com/swachh-bharat-govt-will-build-toilets-in-1-lakh-madrassas-by-end-of-next-financial-year-says-mukhtar-abbas-naqvi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 18 Mar 2017 15:24:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[naqvi]]></category>
		<category><![CDATA[Swachh bharath]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23165</guid>

					<description><![CDATA[ന്യൂഡല്‍ഹി: സ്വഛ്ഭാരത് അഭിയാന്റെ കീഴീല്‍ രാജ്യത്തെ ഒരുലക്ഷത്തോള മദ്രസകളില്‍ മോദി സര്‍ക്കാര്‍ ശൗചാലയം പണിയുമെന്ന് കേന്ദ്രമന്ത്രി മുഖ്ദാര്‍ അബ്ബാസ് നഖ്‌വി. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. സാര്‍വ്വത്രികമായ ശുചിത്വം ലക്ഷ്യമിട്ടാണ് 2014 ഒക്ടോബര്‍ 2ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വഛ് ഭാരത് അഭിയാന്‍ പ്ദ്ധതിക്ക് തുടക്കമിട്ടത്. സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്യാനുള്ള നീക്കവും കേന്ദ്ര ഗവണ്‍മെന്റിനുള്ളതായാണ് സൂചന. ഇതിനുപുറമെ 3ടി ഫോര്‍മുല (ടീച്ചേഴ്‌സ്, ടിഫിന്‍, ടോയ്‌ലറ്റ്) നടപ്പാക്കുമെന്നും നഖ്‌വി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സ്വഛ്ഭാരത് അഭിയാന്റെ കീഴീല്&#x200d; രാജ്യത്തെ ഒരുലക്ഷത്തോള മദ്രസകളില്&#x200d; മോദി സര്&#x200d;ക്കാര്&#x200d; ശൗചാലയം പണിയുമെന്ന് കേന്ദ്രമന്ത്രി മുഖ്ദാര്&#x200d; അബ്ബാസ് നഖ്‌വി. അടുത്ത സാമ്പത്തിക വര്&#x200d;ഷത്തിന്റെ അവസാനത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. സാര്&#x200d;വ്വത്രികമായ ശുചിത്വം ലക്ഷ്യമിട്ടാണ് 2014 ഒക്ടോബര്&#x200d; 2ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വഛ് ഭാരത് അഭിയാന്&#x200d; പ്ദ്ധതിക്ക് തുടക്കമിട്ടത്. സ്‌കൂളുകളില്&#x200d; ഉച്ചക്കഞ്ഞി വിതരണം ചെയ്യാനുള്ള നീക്കവും കേന്ദ്ര ഗവണ്&#x200d;മെന്റിനുള്ളതായാണ് സൂചന. ഇതിനുപുറമെ 3ടി ഫോര്&#x200d;മുല (ടീച്ചേഴ്‌സ്, ടിഫിന്&#x200d;, ടോയ്‌ലറ്റ്) നടപ്പാക്കുമെന്നും നഖ്‌വി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/swachh-bharat-govt-will-build-toilets-in-1-lakh-madrassas-by-end-of-next-financial-year-says-mukhtar-abbas-naqvi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
