<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>narendra modi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/narendra-modi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 26 Dec 2025 18:09:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>narendra modi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല&#8217;: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി</title>
		<link>https://www.chandrikadaily.com/modi-does-not-know-macroeconomics-does-not-have-the-information-to-give-instructions-to-officials-bjp-leader-subramanian-swamy.html</link>
					<comments>https://www.chandrikadaily.com/modi-does-not-know-macroeconomics-does-not-have-the-information-to-give-instructions-to-officials-bjp-leader-subramanian-swamy.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 26 Dec 2025 18:08:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[subramanya swami]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370921</guid>

					<description><![CDATA[ബ്യൂറോക്രാറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള സാമ്പത്തിക ശാസ്ത്ര വിവരമൊന്നും മോദിക്കില്ലെന്നും എക്സ് പോസ്റ്റിൽ സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്&#x200d;വ്യവസ്ഥ പരിഷ്&#x200d;കരിക്കുന്നതിലാണ് പ്രധാനമ​ന്ത്രി നരേന്ദ്രമോദി ഇപ്പോൾ ഊന്നൽ നൽകിയിരിക്കുന്നതെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ ​സാമ്പത്തിക രംഗത്ത് മോദിയുടെ അറിവിനെ ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഡൽഹി ഐ.ഐ.ടിയിൽ പ്രഫസറായിരുന്നു സുബ്രഹ്മണ്യൻ സ്വാമി.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Modi has zero knowledge of Macro Economics and hence he neither can direct the Govt officers on policy nor understand economics to direct his Officers to prepare the necessary blueprint for action by bureaucrats. <a href="https://t.co/IX8uPCZ4hV">https://t.co/IX8uPCZ4hV</a></p>
<p>&mdash; Subramanian Swamy (@Swamy39) <a href="https://twitter.com/Swamy39/status/2004427918618120651?ref_src=twsrc%5Etfw">December 26, 2025</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>മാക്രോ ഇക്കണോമിക്സിനെ(സ്ഥൂല സാമ്പത്തിക ശാസ്ത്രം) കുറിച്ച് മോദിക്ക് ഒരു ചുക്കും അറിയില്ലെന്നാണ് എക്സ് പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതിനാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നയരൂപീകരണത്തിൽ നി​ർദേശം നൽകാൻ പ്രധാനമന്ത്രിക്ക് സാധിക്കില്ല. മാത്രമല്ല, ബ്യൂറോക്രാറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള സാമ്പത്തിക ശാസ്ത്ര വിവരമൊന്നും മോദിക്കില്ലെന്നും എക്സ് പോസ്റ്റിൽ സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു.</p>
<p>മോദി സമ്പദ് വ്യവസ്ഥ പരിഷ്&#x200d;കരിക്കുന്നതിന് ഊന്നൽ നൽകിയിരിക്കുകയാണെന്ന റിപ്പോർട്ട് പങ്കുവെച്ചായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ എക്സ് പോസ്റ്റ്. ഈ മാസാദ്യം ​പ്രധാനമന്ത്രി തന്റെ ഭരണസഖ്യത്തിലെ നിയമസഭാംഗങ്ങളെ പാർലമെന്റ് ഹാളിൽ വിളിച്ചു കൂട്ടി സമഗ്ര സാമ്പത്തിക പരിഷ്&#x200d;കരണത്തിന് തയാറെടുക്കാൻ ആഹ്വാനം ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-does-not-know-macroeconomics-does-not-have-the-information-to-give-instructions-to-officials-bjp-leader-subramanian-swamy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി</title>
		<link>https://www.chandrikadaily.com/modiji-spends-half-his-time-abroad-so-why-question-rahuls-travel-priyanka.html</link>
					<comments>https://www.chandrikadaily.com/modiji-spends-half-his-time-abroad-so-why-question-rahuls-travel-priyanka.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 10 Dec 2025 12:45:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[priyanaka gandhi]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367954</guid>

					<description><![CDATA[ന്യൂഡൽഹി∙ രാഹുൽ ഗാന്ധി അടുത്തയാഴ്ച ജർമനി സന്ദർശിക്കുന്നതിനെ വിമർശിച്ച ബിജെപിക്ക് മറുപടിയുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാധ്‌ര. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രവർത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്തു ചെലവഴിക്കുമ്പോൾ എന്തിനാണ് പ്രതിപക്ഷ നേതാവിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്നതെന്നും അവർ ചോദിച്ചു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ‘‘രാഹുൽ പ്രതിപക്ഷ നേതാവല്ല (LoP), മറിച്ച് ‘പര്യടൻ നേതാവാണ്’ (Leader of Paryatan)’’ എന്നായിരുന്നു ബിജെപിയുടെ പരിഹാസം. ‘‘മോദിജി തന്റെ പ്രവർത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്താണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി∙ രാഹുൽ ഗാന്ധി അടുത്തയാഴ്ച ജർമനി സന്ദർശിക്കുന്നതിനെ വിമർശിച്ച ബിജെപിക്ക് മറുപടിയുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാധ്‌ര. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രവർത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്തു ചെലവഴിക്കുമ്പോൾ എന്തിനാണ് പ്രതിപക്ഷ നേതാവിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്നതെന്നും അവർ ചോദിച്ചു.</p>
<p>രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ‘‘രാഹുൽ പ്രതിപക്ഷ നേതാവല്ല (LoP), മറിച്ച് ‘പര്യടൻ നേതാവാണ്’ (Leader of Paryatan)’’ എന്നായിരുന്നു ബിജെപിയുടെ പരിഹാസം.</p>
<p>‘‘മോദിജി തന്റെ പ്രവർത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്താണ് ചെലവഴിക്കുന്നത്. പ്രതിപക്ഷ നേതാവ് യാത്ര ചെയ്യുന്നതിനെക്കുറിച്ച് അവർ എന്തിന് ചോദ്യങ്ങൾ ഉന്നയിക്കുന്നു?’’ – രാഹുൽ ഗാന്ധിക്കെതിരായ ബിജെപിയുടെ വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോടു മറുപടി പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി.</p>
<p>ഡിസംബർ 15 മുതൽ 20 വരെയാണ് രാഹുൽ ഗാന്ധിയുടെ ജർമൻ സന്ദർശനം. അവിടെ അദ്ദേഹം ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ജർമൻ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അറിയിച്ചു. ‘‘പാർലമെന്റ് അംഗവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഡിസംബർ 15 മുതൽ 20 വരെ ജർമനി സന്ദർശിക്കും. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർപഴ്‌സൻ സാം പിത്രോദയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും’’ – ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമനി ഘടകം പ്രസിഡന്റ് ബൽവീന്ദർ സിങ് നേരത്തേ പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modiji-spends-half-his-time-abroad-so-why-question-rahuls-travel-priyanka.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുടിന്റെ ഇന്ത്യ സന്ദര്‍ശനം ഡിസംബര്‍ 4 മുതല്‍</title>
		<link>https://www.chandrikadaily.com/putins-visit-to-india-from-december-4.html</link>
					<comments>https://www.chandrikadaily.com/putins-visit-to-india-from-december-4.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 28 Nov 2025 15:41:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[russia]]></category>
		<category><![CDATA[vladimir putin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365831</guid>

					<description><![CDATA[ഡിസംബര്‍ നാല് മുതല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പുടിന്‍ ഇന്ത്യയിലെത്തുക]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: റഷ്യന്&#x200d; പ്രസിഡന്റ് വ്‌ളാഡിമിര്&#x200d; പുടിന്&#x200d; അടുത്ത ആഴ്ച ഇന്ത്യയില്&#x200d; എത്തും. ഡിസംബര്&#x200d; നാല് മുതല്&#x200d; രണ്ട് ദിവസത്തെ സന്ദര്&#x200d;ശനത്തിനായാണ് പുടിന്&#x200d; ഇന്ത്യയിലെത്തുക. വിദേശകാര്യ മന്ത്രാലയമാണ് തീയ്യതി അറിയിച്ചത്.</p>
<p>23-ാമത് ഇന്ത്യ-റഷ്യ വാര്&#x200d;ഷിക ഉച്ചകോടിയില്&#x200d; പുടിന്&#x200d; പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പുടിന്&#x200d; കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, നയതന്ത്ര പങ്കാളിത്തം, ഇരുരാജ്യങ്ങളെയും ബാധിക്കുന്ന പൊതുവായ പ്രാദേശിക, ആഗോള സംഭവവികാസങ്ങള്&#x200d; എന്നിവയില്&#x200d; ഇരുനേതാക്കളും തമ്മില്&#x200d; ചര്&#x200d;ച്ചകള്&#x200d; നടക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.</p>
<p>റഷ്യയില്&#x200d; നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്&#x200d; ഇന്ത്യയ്ക്ക് ട്രംപ് അധിക തീരുവ ചുമത്തിയ നടപടികള്&#x200d; പിന്&#x200d;വലിക്കുന്നതുള്&#x200d;പ്പെടെയുള്ള വിഷയങ്ങളില്&#x200d; യുഎസുമായി ചര്&#x200d;ച്ച പുരോഗമിക്കുന്നതിനിടെയാണ് പുടിന്റെ ഇന്ത്യ സന്ദര്&#x200d;ശനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/putins-visit-to-india-from-december-4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും&#8217;; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി</title>
		<link>https://www.chandrikadaily.com/massive-corruption-and-irregularities-in-bihar-elections-dhruv-rathi-releases-evidence.html</link>
					<comments>https://www.chandrikadaily.com/massive-corruption-and-irregularities-in-bihar-elections-dhruv-rathi-releases-evidence.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 28 Nov 2025 14:33:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[druv rati]]></category>
		<category><![CDATA[election]]></category>
		<category><![CDATA[narendra modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365825</guid>

					<description><![CDATA[ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതി നടന്നതായി ധ്രുവ് റാഠി. തെരഞ്ഞെടുപ്പുകൾ നിക്ഷ്പക്ഷമായിരിക്കണമെന്നും എന്നാൽ ബിഹാർ തെരഞ്ഞെടുപ്പ് ഒരു തരത്തിലും സുതാര്യമായിരുന്നില്ലെന്നും ധ്രുവ് റാഠി പുതിയ വീഡിയോയിൽ പറയുന്നു. ആറ് തെളിവുകൾ നിരത്തിയാണ് ധ്രുവ് റാഠി ബിഹാർ തെരഞ്ഞെടുപ്പിലെ ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാട്ടുന്നത്. ബിഹാറിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വൻഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തിയത് ഇത്തരം വളഞ്ഞ വഴിയിലൂടെയാണെന്ന് തെളിവുകളിലൂടെ സമർഥിക്കുകയാണ് അദ്ദേഹം. ഈ തെളിവുകൾ തെറ്റാണെന്ന് തെളിയിക്കാൻ മോദി സർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനേയും ധ്രുവ് റാഠി വെല്ലുവിളിച്ചു. [&#8230;]]]></description>
										<content:encoded><![CDATA[<p>ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതി നടന്നതായി ധ്രുവ് റാഠി. തെരഞ്ഞെടുപ്പുകൾ നിക്ഷ്പക്ഷമായിരിക്കണമെന്നും എന്നാൽ ബിഹാർ തെരഞ്ഞെടുപ്പ് ഒരു തരത്തിലും സുതാര്യമായിരുന്നില്ലെന്നും ധ്രുവ് റാഠി പുതിയ വീഡിയോയിൽ പറയുന്നു. ആറ് തെളിവുകൾ നിരത്തിയാണ് ധ്രുവ് റാഠി ബിഹാർ തെരഞ്ഞെടുപ്പിലെ ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാട്ടുന്നത്. ബിഹാറിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വൻഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തിയത് ഇത്തരം വളഞ്ഞ വഴിയിലൂടെയാണെന്ന് തെളിവുകളിലൂടെ സമർഥിക്കുകയാണ് അദ്ദേഹം. ഈ തെളിവുകൾ തെറ്റാണെന്ന് തെളിയിക്കാൻ മോദി സർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനേയും ധ്രുവ് റാഠി വെല്ലുവിളിച്ചു.</p>
<p><b>1. ജനങ്ങൾക്ക് പണം നൽകി വോട്ട്</b></p>
<p>തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ ആദ്യത്തെ തെളിവ് 10,000 രൂപയുടെ കൈക്കൂലിയാണെന്ന് ധ്രുവ് റാഠി പറയുന്നു. ആദ്യഘട്ട വോട്ടെടുപ്പിന് വെറും ആറ് ദിവസം മുമ്പ് ഒക്ടോബർ 31നും രണ്ടാംഘട്ട വോട്ടെടുപ്പിന് നാല് ദിവസം മുമ്പ് നവംബർ ഏഴിനുമുൾപ്പെടെ ബിഹാറിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ വീതം എത്തി. ഇത് നിയമാനുസൃത കൈക്കൂലിയാണ്. ഈ പണം വോട്ടർമാരെ സ്വാധീനിച്ചു. ചെറുകിട ബിസിനസ് തുടങ്ങാനാണ് ഇത് നൽകിയത്. ഈ പദ്ധതിപ്രകാരം സംസ്ഥാനത്തെ 1.25 കോടി സ്ത്രീകൾക്ക് പണം നൽകി. ആറ് മാസത്തിന് ശേഷം ഈ സ്ത്രീകൾക്ക് രണ്ട് ലക്ഷം രൂപ കൂടി നൽകുമെന്നും എൻഡിഎ സർക്കാർ വാഗ്ദാനം ചെയ്തു.</p>
<p>ജീവിക സെൽഫ്- ഹെൽപ് ഗ്രൂപ്പിൽ ചേർന്ന വനിതകൾക്കായിരുന്നു ഈ തുക നൽകിയത്. ഇവരെ ജീവിക ദീദി എന്നാണ് വിളിക്കുക. ഈ പദ്ധതിയുടെ ഗുണങ്ങളുടെ പശ്ചാത്തലത്തിൽ താനിതിനെ എതിർക്കുന്നില്ല. എന്നാൽ, ഇത് നൽകിയ സമയം വളരെ പ്രധാനമാണ്. സെപ്തംബർ 26നാണ് മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിനിടെ ഈ പണം കൈമാറുകയും ചെയ്തു. അതിലൂടെ അവരുടെ വോട്ടിനെ സ്വാധീനിച്ചു. ആദ്യം 10,000 രൂപയും പിന്നീട് രണ്ട് ലക്ഷം രൂപ നൽകാമെന്ന വാഗ്ദാനവും കിട്ടുമ്പോൾ ആരാണ് വോട്ട് ചെയ്യാതിരിക്കുകയെന്ന് ധ്രുവ് റാഠി ചോദിക്കുന്നു.</p>
<p>പക്ഷേ ഇതിന് ഉത്തരം പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കാരണം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചുകഴിഞ്ഞാൽ അധികാരത്തിലിരിക്കുന്ന പാർട്ടിയും സർക്കാരും ഒരു തരത്തിലുമുള്ള സാമ്പത്തിക സഹായമോ ആനുകൂല്യങ്ങളോ ജനങ്ങൾക്ക് നൽകാൻ പാടില്ല. ഒക്ടോബർ ആറിനാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒക്ടോബർ 17, 24, 31, നവംബർ ഏഴ് ദിവസങ്ങളിൽ സ്ത്രീകൾക്ക് പണം നൽകി സർക്കാർ ഈ പെരുമാറ്റച്ചട്ടം ലംഘിച്ചു. ഇത് തെരഞ്ഞെടുപ്പോ അതോ ചിട്ടി പദ്ധതിയോ എന്ന് ധ്രുവ് ചോദിക്കുന്നു.</p>
<p>2004ലെ തെരഞ്ഞടുപ്പിന് തൊട്ട് മുൻപ് തമിഴ്നാട്ടിലെ ജയലളിത സർക്കാരും 2024ൽ ആന്ധ്രാപ്രദേശ് സർക്കാരും 2023ൽ തെലങ്കാന ബിആർഎസ് സർക്കാരും ഇത്തരത്തിൽ ധനസഹായം നൽകാൻ ശ്രമിച്ചപ്പോൾ തന്നെ തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടുകയും തടയുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് മുമ്പ് ഇത്തരത്തിൽ സൗജന്യ പദ്ധതികൾ പ്രഖ്യാപിക്കരുതെന്നും അവർക്ക് നിർദേശം നൽകി. കാരണം ഇത് കൈക്കൂലി നൽകുന്നതുപോലെ തന്നെയാണ്. ബിഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാൻ ഈ ഒരൊറ്റ കാരണം മാത്രം മതി- അദ്ദേഹം വ്യക്തമാക്കുന്നു.</p>
<p><b>2. ലക്ഷക്കണക്കിന് വ്യാജ വോട്ടർമാർ</b></p>
<p>മറ്റ് സംസ്ഥാനങ്ങളിൽ വോട്ട് ചെയ്ത നിരവധി വോട്ടർമാർ ബിഹാറിലും വോട്ട് ചെയ്തു എന്ന് ധ്രുവ് ചൂണ്ടിക്കാട്ടുന്നു. ഇതിന് നൂറുകണക്കിന് ഉദാഹരണങ്ങളുണ്ട്. ബിജെപി പ്രവർത്തകരായ നാഗേന്ദ്രകുമാർ ഡൽഹിയിലും ബിഹാറിലും അജിത് ഝാ ഹരിയാനയിലും ബിഹാറിലും ഡൽഹിയിലും വോട്ട് ചെയ്തു. ഇവരെല്ലാം തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ ഇതിന്&#x200d;റെയെല്ലാം ഫോട്ടോയടക്കം പോസ്റ്റ് ചെയ്തിരുന്നു. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറും നിരവധി വ്യാജന്മാരെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേക്കുറിച്ച് തെരഞ്ഞടുപ്പ് കമ്മീഷനോട് ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. വ്യാജ വോട്ടർമാരെക്കുറിച്ച് അന്വേഷിച്ച ഒരു വെബ്സൈറ്റ് ബിഹാറിൽ മാത്രം 14.35 ലക്ഷം വ്യാജ വോട്ടർമാരുണ്ടെന്ന് കണ്ടെത്തി. വ്യാജവോട്ടർമാരെ കണ്ടെത്താനുള്ള സോഫ്റ്റ് വെയറുകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇത്രയധികം വ്യാജ വോട്ടർമാർ ബിഹാറിൽ ഉണ്ടായി എന്നതിന് ഉത്തരം പറയേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണെന്നും എന്നാൽ അവർ മൗനം തുടരുകയാണെന്നും ധ്രുവ് പറയുന്നു.</p>
<p><b>3. സ്പെഷ്യൽ വോട്ടർ ട്രെയിനുകൾ</b></p>
<p>ഹരിയാനയിൽ നിന്നും ബിഹാറിലേക്ക് സ്പെഷ്യൽ ട്രെയിനുകളിൽ ബിജെപി വ്യാജ വോട്ടർമാരെ കൊണ്ടുവന്നു. അവരെക്കൊണ്ട് ബിഹാറിൽ വ്യാജ വോട്ട് ചെയ്യിച്ചു. ഏകദേശം നാല് സ്പെഷ്യൽ ട്രെയിനുകളെങ്കിലും തെരഞ്ഞെടുപ്പ് ദിവസം ഹരിയാനയിൽ നിന്നും ബിഹാറിലേക്ക് ഓടുന്നുണ്ടെന്ന് സുപ്രിംകോടതി അഭിഭാഷകൻ കപിൽ സിബൽ വാർത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. ഇവർ യഥാർഥ വോട്ടർമാരാണെങ്കിൽ അവർക്ക് സ്പെഷ്യൽ ട്രെയിനുകൾ എന്തിനാണെന്നും കപിൽ സിബൽ ചോദിച്ചിരുന്നു. ഈ ട്രെയിനുകളിലെ യാത്രയ്ക്കുള്ള എല്ലാ ചെലവുകളും ബിജെപിയോ മോദി സർക്കാരോ ആണ് വഹിക്കുന്നതെന്ന് ട്രെയിനിൽ യാത്ര ചെയ്തവർ പറയുന്ന ദൃശ്യങ്ങളും വാർത്താ ചാനലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെയെത്തിച്ചവർക്ക് ട്രെയിനുകളിൽ സൗജന്യ ഭക്ഷണവും നൽകി. ‌‌തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് ഇത്തരത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്നത് അഴിമതിയാണ്. എന്നാൽ പരാതി ഉന്നയിച്ചിട്ടുപോലും ഇത് തടയാൻ ആവശ്യമായ നടപടി തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചില്ല.</p>
<p><b>4. സിസിടിവി നിയമങ്ങൾ മാറ്റി ദൃശ്യങ്ങൾ മറച്ചു</b></p>
<p>സിസിടിവി നിയമങ്ങളിൽ മാറ്റം വരുത്തി ക്രമക്കേടുകളെ മായ്ച്ചുകളഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച പരാതികളിൽ പോളിങ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ വലിയ തെളിവായാണ് പരിഗണിക്കപ്പെടുന്നത്. എത്രയാൾ എത്തിയെന്നും വോട്ട് ചെയ്തെന്നും ഒരേ ആൾ തന്നെ വീണ്ടും വോട്ട് ചെയ്തോ എന്നുമൊക്കെ ഈ ദൃശ്യങ്ങളിലൂടെ അറിയാമായിരുന്നു. എന്നാൽ നിയമങ്ങൾ മാറ്റി ഈ സിസിടിവി ദൃശ്യങ്ങളെല്ലാം മറച്ചു.</p>
<p>ചില സ്ഥലങ്ങളിൽ ഒരേ ആൾ തന്നെ രണ്ടു വിവിധ സ്ഥലങ്ങളിൽ വോട്ട് ചെയ്യുന്നെന്ന പരാതി ഉയർന്നിരുന്നു. എന്നാൽ ഈ ദൃശ്യങ്ങൾ സഹിതം പരാതി ഉന്നയിക്കാൻ ഇപ്പോൾ സാധ്യമല്ല. മുൻപുണ്ടായിരുന്ന നിയമങ്ങൾ കാറ്റിൽ പറത്തി മോദി സർക്കാർ കൊണ്ടുവന്ന പുതിയ നിയമങ്ങളനുസരിച്ച് ഇപ്പോൾ ഈ ദൃശ്യങ്ങൾ വിവരാവകാശ നിയപ്രകാരം പൊതുജനങ്ങൾക്ക് ലഭ്യമാകില്ല. മാത്രമല്ല, തെരഞ്ഞെടുപ്പ് കഴിഞ്ഞ് 45 ദിവസങ്ങൾക്കകം ഈ ദൃശ്യങ്ങൾ മായ്ച്ചുകളയുകയും ചെയ്യാം. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടേയും പെൺമക്കളുടേയും ദൃശ്യങ്ങൾ ഇത്തരത്തിൽ നൽകുന്നത് ഉചിതമാണോ എന്നായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് കമ്മീ‌ഷ‌ണർ ഗ്യാനേഷ് കുമാർ ഇത് ന്യായീകരിക്കാനായി കണ്ടെത്തിയ വാദം. അതിനിത് ബെഡ്റൂമിലെ ദൃശ്യങ്ങളാണോ, ജനങ്ങൾ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളല്ലേയെന്നും ധ്രുവ് റാഠി ചോദിക്കുന്നു. ഇത്തരമൊരു നീക്കത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്നും ധ്രുവ് റാഠി അടിവരയിടുന്നു.</p>
<p><b>5. പട്ടികയിൽനിന്ന് വോട്ടർമാരെ വ്യാപകമായി വെട്ടി</b></p>
<p>ജൂണിനും സെപ്തംബറിനും ഇടയിലാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ നടത്തിയത്. വോട്ടർ പട്ടിക പുതുക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. എന്നാൽ വ്യാജ വോട്ടർമാരെ ഒഴിവാക്കിയില്ലെന്ന ആരോപണം ഇപ്പോഴും നിലനിൽക്കുന്നു. 7.89 കോടി വോട്ടർമാരാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ബിഹാർ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ എസ്ഐആറിന് ശേഷം ഇത് 7.42 കോടിയായി മാറി. അതായത്, 47 ലക്ഷത്തോളം വോട്ടർമാരെ വെട്ടി. എസ്ഐആറിന്&#x200d;റെ പേരിൽ പ്രതിപക്ഷ പാർട്ടികളുടെ വോട്ടർമാരെ കണ്ടെത്തി വെട്ടുകയാണ് ചെയ്തത്.</p>
<p>പ്രതിപക്ഷത്തിന് ഏറ്റവും സ്വാധീനമുള്ള സീമാഞ്ചലിലാണ് വോട്ട് വെട്ടൽ കൂടുതലും നടന്നത് എന്നതിൽ നിന്നുതന്നെ സർക്കാരിന്&#x200d;റെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് വ്യക്തമാണ്. വെട്ടിമാറ്റപ്പെട്ട വോട്ടർമാരിൽ 24.7 ലക്ഷം പേരും മുസ്‌ലിം വോട്ടർമാരായിരുന്നു എന്നതും പ്രധാനമാണ്. മുസ്‌ലിം വോട്ടർമാരുടെ മാത്രമല്ല, ദലിത്, ആദിവാസി വോട്ടർമാരേയും ഇല്ലാതാക്കിയിട്ടുണ്ട്. എസ്ഐആറിന് ശേഷം തങ്ങളുടെ വോട്ടുകൾ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയതായി നിരവധി വോട്ടർമാർ പറയുന്ന വീഡിയോകളും ധ്രുവ് റാഠി കാണിച്ചു. ചില വോട്ടർമാർ പോളിങ് ബൂത്തുകളിൽ എത്തുന്നതിന് മുൻപ് തന്നെ മറ്റാരോ അവരുടെ വോട്ടുകൾ ചെയ്തിരുന്നു.</p>
<p><b>6. തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d;റെ പക്ഷപാതപരമായ നിലപാട്</b></p>
<p>തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി സഹായിച്ചത് എങ്ങനെയെല്ലാമാണെന്ന് ധ്രുവ് റാഠി ആറാമത്തെ തെളിവായി വിശദീകരിക്കുന്നു. ബിജെപിക്ക് സൗകര്യപ്രദമായ ദിവസങ്ങളിൽ മാത്രമാണ് ഓരോ സംസ്ഥാനത്തും വോട്ടെടുപ്പ് ദിനങ്ങൾ നിശ്ചയിക്കുന്നത്. പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് ദിനം പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. 2011ൽ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്. മറ്റ് സംസ്ഥാനങ്ങളിലെ പ്രചാരണം അവസാനിപ്പിച്ച് ബംഗാളിൽ മാത്രം കേന്ദ്രീകരിക്കാൻ മോദിക്കും അമിത് ഷായ്ക്കും സഹായമാകുംവിധമാണ് ഇവിടത്തെ വോട്ടെടുപ്പ് ദിനങ്ങൾ കമ്മീഷൻ ക്രമീകരിച്ചത്. ബിജെപി നേതാക്കൾ നിരന്തരം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും അതിൽ ഒരിക്കൽപ്പോലും കമ്മീഷൻ ഇടപെടുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല.</p>
<p>2024ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചു, മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ നടത്തി. എന്നാൽ നടപടിയുണ്ടായില്ല. കാരണം മോദി സർക്കാരാണ് കമ്മീഷനെ തെരഞ്ഞെടുത്തതെന്നും ധ്രുവ് റാഠി പറയുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി എന്തുകൊണ്ട് തനിക്ക് കോടതിയിൽ പോയിക്കൂടാ എന്ന് നിങ്ങൾ ചോദിക്കും, എന്നാൽ 2023ൽ മോദി സർക്കാർ കൊണ്ടുവന്ന ഭേദ​ഗദിപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേസ് ഫയൽ ചെയ്യാനാവില്ലെന്നും അതുകൊണ്ട് കാര്യമില്ലെന്നും ധ്രുവ് റാഠി വിശദമാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് മോദി സർക്കാരിന് വേണ്ടി മാത്രമാണെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരങ്ങൾ കാണിക്കാൻ സാധിക്കുമെന്നും ധ്രുവ് റാഥി കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/massive-corruption-and-irregularities-in-bihar-elections-dhruv-rathi-releases-evidence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിറങ്ങലിച്ച് രാജ്യം; പ്രധാനമന്ത്രി ഭൂട്ടാനില്‍ ആഘോഷത്തില്‍</title>
		<link>https://www.chandrikadaily.com/wardalich-kingdom-prime-minister-in-celebration-in-bhutan.html</link>
					<comments>https://www.chandrikadaily.com/wardalich-kingdom-prime-minister-in-celebration-in-bhutan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 12 Nov 2025 02:20:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bhutan]]></category>
		<category><![CDATA[delhiblast]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[narendra modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363307</guid>

					<description><![CDATA[മോദി വിദേശ പര്യടനങ്ങള്‍ ആസ്വദിക്കുന്ന തിരക്കിലെന്ന് പ്രതിപക്ഷം]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി ചെങ്കോട്ട ആക്രമണത്തിന്റെ നടുക്കത്തില്&#x200d; രാജ്യം സ്തംഭിച്ചുനില്&#x200d;ക്കവേ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാന്&#x200d; പര്യടനത്തിന് പോയതിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d;. ഡല്&#x200d;ഹിയില്&#x200d; കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്&#x200d; അന്ത്യകര്&#x200d;മങ്ങള്&#x200d;ക്കായി എടുത്തിട്ട് പോലുമില്ല. കുടുംബങ്ങള്&#x200d; ദുഃഖക്കയത്തില്&#x200d; മുങ്ങിത്താഴുകയാണ്. എന്നിട്ടും &#8216;നേതാവ്&#8217; വിദേശ പര്യടനങ്ങള്&#x200d; ആസ്വദിക്കുന്ന തിരക്കിലാണ്. അധികാരത്തിലിരിക്കുന്നവര്&#x200d; മൗനത്തിന് പിന്നില്&#x200d; ഒളിക്കുമ്പോള്&#x200d; രാജ്യം കത്തുന്നു എന്നാണ് മോദിയുടെ ഭൂട്ടാന്&#x200d; ഫോട്ടോകള്&#x200d;ക്ക് താഴെ ചിലര്&#x200d; കമന്റ് ചെയ്തത്.</p>
<p>&#8216;ഭൂട്ടാനില്&#x200d; വിമാനമിറങ്ങി. വിമാനത്താവളത്തില്&#x200d; നല്&#x200d;കിയ ഊഷ്മളവും ഹൃദ്യവുമായ സ്വീകരണത്തിന് പ്രധാനമന്ത്രി ടോബ്‌ഗെയോട് നന്ദി പറയുന്നു. ഈ സന്ദര്&#x200d;ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹ്യ ദത്തിന്റെയും സഹകരണത്തിന്റെയും ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. വിശ്വാസം, സൗഹാര്&#x200d;ദ്ദം, പരസ്പര ബഹുമാനം എന്നിവയില്&#x200d; നങ്കൂരമിട്ട, കാലം തെളിയിച്ച പങ്കാളിത്തമാണ് ഇന്ത്യയും ഭൂട്ടാനും ആസ്വദിക്കുന്നത്. ഈ സന്ദര്&#x200d;ശന വേളയില്&#x200d; നമ്മുടെ ബന്ധം കൂടുതല്&#x200d; ശക്തിപ്പെടുത്തുമെന്ന് ഞാന്&#x200d; പ്രതീക്ഷിക്കുന്നു&#8217; എന്ന അടിക്കുറിപ്പോടെയാണ് മോദി ഫോട്ടോകള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; പങ്കു വെച്ചത്.</p>
<p>സ്വന്തം വീട്ടില്&#x200d; പൗരന്മാര്&#x200d; മരിച്ചുവീഴുമ്പോള്&#x200d; വിദേശ മണ്ണില്&#x200d; കാമറകള്&#x200d;ക്ക് മുന്നില്&#x200d; പോസ് ചെയ്യുന്ന തിരക്കിലാണ് മോദിയെന്ന് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് വിമര്&#x200d;ശിച്ചു. ഒരു തരി മനസാക്ഷിയെങ്കിലുമുള്ള ഏതൊരു ആഭ്യന്തര മന്ത്രിയും ഇപ്പോള്&#x200d; ആ സ്ഥാനമൊഴിഞ്ഞിരിക്കണമെന്നും ടിഎംസി എക്‌സില്&#x200d; കുറിച്ചു.</p>
<p>സുരക്ഷാ വീഴ്ചയുടെ കാരണക്കാര്&#x200d; ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ ആവശ്യപ്പെട്ടു. കൃത്യമായ അന്വേഷണം വേണമെന്ന് രാഹുല്&#x200d; ഗാന്ധിയും ഡല്&#x200d;ഹിയുടെ സുരക്ഷയില്&#x200d; വിട്ടുവീഴ്ച അനുവദിക്കാനാവില്ലെന്ന് അരവിന്ദ് കെജ്രിവാളും പറഞ്ഞു. സംഭവ ത്തില്&#x200d; സത്യസന്ധവും ആഴത്തിലുമുള്ള അന്വേഷണം നടത്തണമെന്നും ജനങ്ങളുടെ ജീവന്&#x200d; വെച്ച് പന്താടരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wardalich-kingdom-prime-minister-in-celebration-in-bhutan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇന്ത്യക്ക് ശക്തമായ സർക്കാർ ആവശ്യമാണ്,നിങ്ങൾ മറ്റ് പണികൾ നോക്കൂ&#8217;; മോദിക്കെതിരെ മഹുവ മൊയ്ത്ര</title>
		<link>https://www.chandrikadaily.com/india-needs-a-strong-government-you-should-look-into-other-matters-mahua-moitra-against-modi.html</link>
					<comments>https://www.chandrikadaily.com/india-needs-a-strong-government-you-should-look-into-other-matters-mahua-moitra-against-modi.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 11 Nov 2025 10:53:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[mahuva moithra]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363201</guid>

					<description><![CDATA[ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. മോദിയുടെ പഴയ ട്വീറ്റ് എക്സില്‍ ഷെയർ ചെയ്തുകൊണ്ടായിരുന്നു മൊയ്ത്രയുടെ വിമർശനം. &#8216;നമ്മളെ സംരക്ഷിക്കാൻ ഇന്ത്യക്ക് ഒരു സർക്കാർ ആവശ്യമാണ്. മറ്റ് പണികൾ നിങ്ങളെ കാത്തിരിക്കുന്നു..&#8217; എന്നാണ് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തത്. ഇന്ത്യക്ക് ശക്തമായ സർക്കാർ ആവശ്യമാണെന്നും തനിക്ക് വേണമെങ്കിൽ തിരികെ പോയ ഒരു ചായക്കട തുറക്കാമെന്ന മോദിയുടെ 2014 ഏപ്രില്‍ 29 ലെ ട്വീറ്റാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. മോദിയുടെ പഴയ ട്വീറ്റ് എക്സില്&#x200d; ഷെയർ ചെയ്തുകൊണ്ടായിരുന്നു മൊയ്ത്രയുടെ വിമർശനം. &#8216;നമ്മളെ സംരക്ഷിക്കാൻ ഇന്ത്യക്ക് ഒരു സർക്കാർ ആവശ്യമാണ്. മറ്റ് പണികൾ നിങ്ങളെ കാത്തിരിക്കുന്നു..&#8217; എന്നാണ് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തത്. ഇന്ത്യക്ക് ശക്തമായ സർക്കാർ ആവശ്യമാണെന്നും തനിക്ക് വേണമെങ്കിൽ തിരികെ പോയ ഒരു ചായക്കട തുറക്കാമെന്ന മോദിയുടെ 2014 ഏപ്രില്&#x200d; 29 ലെ ട്വീറ്റാണ് മഹുവ പങ്കുവെച്ചത്.</p>
<p>ചെങ്കോട്ട സ്‌ഫോടനത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; രംഗത്തെത്തിയിരുന്നു. സുരക്ഷ വീഴ്ചയുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. സ്വന്തം വീട്ടിൽ പൗരന്മാർ മരിച്ചുവീഴുമ്പോൾ വിദേശ മണ്ണിൽ കാമറകൾക്ക് മുന്നിൽ പോസ് ചെയ്യുന്ന തിരക്കിലാണ് മോദിയെന്ന് തൃണമൂൽ കോൺഗ്രസ് വിമർശിച്ചു. ഒരു തരി മനസാക്ഷിയെങ്കിലുമുള്ള ഏതൊരു ആഭ്യന്തര മന്ത്രിയും ഇപ്പോൾ ആ സ്ഥാനമൊഴിഞ്ഞിരിക്കണമെന്നും ടിഎംസി എക്‌സിൽ കുറിച്ചു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Yes. India needs a strong Government to protect us. Other career opportunities await your Honourable self. <a href="https://t.co/PaXgaq4qkN">https://t.co/PaXgaq4qkN</a></p>
<p>&mdash; Mahua Moitra (@MahuaMoitra) <a href="https://twitter.com/MahuaMoitra/status/1988115503924334853?ref_src=twsrc%5Etfw">November 11, 2025</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സംഭവത്തിൽ സത്യസന്ധവും ആഴത്തിലുള്ള അന്വേഷണം നടത്തണമെന്നും അന്വേഷണത്തിലൂടെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ കേന്ദ്രത്തിനു സാധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.</p>
<p>സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളായവർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. കൃത്യമായ അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധിയും ഡൽഹിയുടെ സുരക്ഷയിൽ വിട്ടുവീഴ്ച അനുവദിക്കാനാവില്ലെന്ന് അരവിന്ദ് കെജ്&#x200d;രിവാളും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-needs-a-strong-government-you-should-look-into-other-matters-mahua-moitra-against-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദി ‘അപമാന മന്ത്രാലയം’ ആരംഭിക്കണം, ബിഹാറിലെ അഴിമതിയെ കുറിച്ച് മിണ്ടാട്ടമില്ല: പ്രിയങ്ക ഗാന്ധി</title>
		<link>https://www.chandrikadaily.com/modi-should-start-ministry-of-humiliation-no-silence-on-corruption-in-bihar-priyanka-gandhi.html</link>
					<comments>https://www.chandrikadaily.com/modi-should-start-ministry-of-humiliation-no-silence-on-corruption-in-bihar-priyanka-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 03 Nov 2025 13:59:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[priyanka gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361736</guid>

					<description><![CDATA[തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഹാറിൽ പ്രഖ്യാപനങ്ങൾ നടത്തുന്ന മോദിയും അമിത് ഷായും കഴിഞ്ഞ 20 വർഷം എൻ.ഡി.എ സംസ്ഥാനത്ത് എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണം]]></description>
										<content:encoded><![CDATA[<p>സഹർസ (ബിഹാർ): രാജ്യത്തെയും ബിഹാറിനെയും പ്രതിപക്ഷ നേതാക്കൾ നിരന്തരം അപമാനിക്കുന്നുവെന്ന് ആരോപിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ‘അപമാന മന്ത്രാലയം’ ആരംഭിക്കണമെന്ന് പരിഹസിച്ച് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി സംസാരിക്കുന്നതെല്ലാം അനാവശ്യ വിഷയങ്ങളാണെന്നും ബിഹാറിൽ എൻ.ഡി.എ സർക്കാർ നടത്തുന്ന അഴിമതിയേയും കടുകാര്യസ്ഥതയേയും കുറിച്ച് മൗനം പാലിക്കുകയാണെന്നും സഹർസ ജില്ലയിലെ സോനബർസയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രിയങ്ക തുറന്നടിച്ചു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="hi" dir="ltr">आज बिहार की सरकार नीतीश जी नहीं चला रहे हैं। उन्हें चलाने ही नहीं दिया जा रहा है। बिहार की सरकार केंद्र से चल रही है। सारे बड़े फैसले प्रधानमंत्री जी और गृहमंत्री जी करते हैं। आज बिहार के अपने मुख्यमंत्री का ही सम्मान नहीं है। जब हर फैसला केंद्र से होगा, मुख्यमंत्री की ही सुनवाई… <a href="https://t.co/mmNri9L8wy">pic.twitter.com/mmNri9L8wy</a></p>
<p>&mdash; Priyanka Gandhi Vadra (@priyankagandhi) <a href="https://twitter.com/priyankagandhi/status/1985311064578531751?ref_src=twsrc%5Etfw">November 3, 2025</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>“വികസനത്തെ കുറിച്ച് സംസാരിക്കേണ്ടതിന് പകരം പ്രതിപക്ഷ നേതാക്കൾ രാജ്യത്തെയും ബിഹാറിനെയും അപമാനിക്കുന്നുവെന്ന ആരോപണം ഉയർത്തുകയാണ് പ്രധാനമന്ത്രി. ‘അപമാന മന്ത്രാലയം’ എന്ന പേരിൽ പുതിയ വകുപ്പ് അദ്ദേഹം രൂപവത്കരിക്കണം. കാരണം അതിലാണ് അദ്ദേഹത്തിന്&#x200d;റെ സർക്കാർ കൂടുതൽ ശ്രദ്ധ നൽകുന്നത്.</p>
<p>തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഹാറിൽ പ്രഖ്യാപനങ്ങൾ നടത്തുന്ന മോദിയും അമിത് ഷായും കഴിഞ്ഞ 20 വർഷം എൻ.ഡി.എ സംസ്ഥാനത്ത് എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണം.</p>
<p>മുഖ്യമന്ത്രി നിതീഷ് കുമാറല്ല സംസ്ഥാനം ഭരിക്കുന്നത്, അത് മോദിയുടെയും കേന്ദ്രനേതാക്കളുടെയും റിമോട്ട് കൺട്രോളിലാണ്. ഭരണഘടന ഉറപ്പുനൽകുന്ന വോട്ടവകാശത്തിനു മേൽ എൻ.ഡി.എ സർക്കാർ തുരങ്കംവെക്കുന്നു. തൊഴിലില്ലായ്മ കൊണ്ട് യുവാക്കൾ പൊറുതിമുട്ടുമ്പോൾ സർക്കാർ സ്ഥാപനങ്ങളിൽ ബി.ജെ.പിയുടെ കോർപറേറ്റ് സുഹൃത്തുക്കൾക്ക് ജോലി ലഭിക്കുന്നു” -പ്രിയങ്ക വിമർശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-should-start-ministry-of-humiliation-no-silence-on-corruption-in-bihar-priyanka-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വോട്ടിന് വേണ്ടി എന്തും ചെയ്യും, സ്റ്റേജിൽ ഡാൻസ് ചെയ്യാൻ പറഞ്ഞാൽ അതും ചെയ്യും&#8217;; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി</title>
		<link>https://www.chandrikadaily.com/i-will-do-anything-for-votes-even-if-asked-to-dance-on-stage-rahul-gandhi-mocks-modi.html</link>
					<comments>https://www.chandrikadaily.com/i-will-do-anything-for-votes-even-if-asked-to-dance-on-stage-rahul-gandhi-mocks-modi.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 29 Oct 2025 12:52:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[India]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360971</guid>

					<description><![CDATA[ബി.ജെ.പിയും എൻ.ഡി.എയും സാമൂഹ്യനീതിക്ക് എതിരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു]]></description>
										<content:encoded><![CDATA[<p>പട്‌ന: ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വോട്ടിന് വേണ്ടി മോദി എന്തും ചെയ്യുമെന്നും ആവശ്യപ്പെട്ടാൽ അദ്ദേഹം വേദിയിൽ ഡാൻസ് കളിക്കുമെന്നും രാഹുൽ പരിഹസിച്ചു. മുസഫർപൂരിൽ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.</p>
<p>ആർ.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവും റാലിയിൽ പങ്കെടുത്തു. ആർ.ജെ.ഡി അടങ്ങുന്ന ഇന്ത്യാസഖ്യത്തിന്&#x200d;റെ തെരഞ്ഞെടുപ്പ് കാമ്പയിനിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം. ബി.ജെ.പിയും എൻ.ഡി.എയും സാമൂഹ്യനീതിക്ക് എതിരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടുകൾ മോഷ്ടിക്കുകയും ചെയ്തവർ ബിഹാറിലും അത് ചെയ്യാൻ ശ്രമിക്കും. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാർ സർക്കാരിനെ ബി.ജെ.പി റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്.</p>
<p>വോട്ടർ പട്ടിക പരിഷ്‌കരണത്തിലൂടെ 66 ലക്ഷം ആളുകളെയാണ് വെട്ടിമാറ്റിയത്. ബിഹാർ ജനതയുടെ ശബ്ദമാകുന്ന ഒരു സർക്കാർ രൂപീകരിക്കപ്പെടാതിരിക്കാനാണ് അവർ ശ്രമിക്കുന്നത്. ഇതാണ് എസ്‌.ഐ.ആർ ലക്ഷ്യമിടുന്നത്.</p>
<p>രാജ്യത്തെ പാവപ്പെട്ടവർക്ക് ലഭിച്ച എല്ലാ അവകാശങ്ങൾക്കും കാരണം ഭരണഘടനയാണ്. ഇന്ത്യൻ ഭരണഘടനയെ തകർക്കാനാണ് പ്രധാനമന്ത്രിയും ആർ.എസ്.എസും ശ്രമിക്കുന്നത്. ബിഹാറിലെ യുവാക്കളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി മഹാസഖ്യം നിലകൊള്ളും. എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.</p>
<p>എല്ലാ മത, ജാതി, വർഗ വിഭാഗത്തിൽപ്പെട്ടവരെയും ഉൾക്കൊള്ളുന്ന സർക്കാരാണ് മഹാസഖ്യം രൂപീകരിക്കുക. ഒരാളെയും തങ്ങൾ ഒഴിവാക്കില്ലെന്ന് ഉറപ്പ് നൽകുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തെ ചെറുകിട വ്യവസായ മേഖലയെ തകർത്തുവെന്ന് രാഹുൽ പറഞ്ഞു.</p>
<p>ചൈനയിൽ നിർമിച്ച ഫോണുകളാണ് ഇപ്പോൾ നിങ്ങൾ ഉപയോഗിക്കുന്നത്. ഇനി എല്ലാ ബിഹാറിൽ നിർമിക്കുന്നതാവണം. മൊബൈലുകൾ, ഷർട്ടുകൾ, പാന്റുകൾ എല്ലാം&#8230;അങ്ങനെ ബിഹാറിലെ യുവാക്കൾക്ക് ജോലി ലഭിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-will-do-anything-for-votes-even-if-asked-to-dance-on-stage-rahul-gandhi-mocks-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മാലിന്യത്തില്‍ മുങ്ങി യമുന&#8217;; ഛഠ് പൂജയ്ക്ക് മോദിക്ക് സ്‌നാനം ചെയ്യാന്‍ മിനറല്‍ വാട്ടറില്‍ വ്യാജ യമുന നിര്‍മ്മിച്ച് ഡല്‍ഹി സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/1delhi-government-builds-fake-yamuna-with-mineral-water-for-modi-to-take-a-dip-for-chhath-puja.html</link>
					<comments>https://www.chandrikadaily.com/1delhi-government-builds-fake-yamuna-with-mineral-water-for-modi-to-take-a-dip-for-chhath-puja.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 27 Oct 2025 18:06:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[pollution]]></category>
		<category><![CDATA[yamuna river]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360616</guid>

					<description><![CDATA[ഛഠ് പൂജയ്ക്ക് നരേന്ദ്ര മോ​ദിക്ക് സ്നാനം ചെയ്യാൻ വ്യാജ യമുന നിർമിച്ച് ഡൽഹി ബിജെപി സർക്കാർ. യമുന മാലിന്യത്തിൽ മുങ്ങിയതിനാലും മലിന ജലത്തിൽ മോദിക്ക് കുളിക്കാൻ കഴിയാത്തതിനാലുമാണ് യമുനാ നദിയോട് ചേർന്ന് ശുദ്ധീകരിച്ച ജലത്തിൽ വ്യാജ ന​ദി നിർമ്മിച്ചിരിക്കുന്നത്. എന്നാൽ സാധാരണ ഭക്തർ അത്യന്തം അപകടകരമായ രീതിയിൽ മാലിന്യം കലർന്നിട്ടുള്ള യമുനയിൽ തന്നെ കുളിക്കണം. മാലിന്യം കുമിഞ്ഞൊഴുകുന്ന യമുന നദിയോട് ചേർന്ന്, എന്നാൽ നദിയിൽ നിന്നുള്ള മലിനജലം പ്രവേശിക്കാത്ത രീതിയിൽ പുതിയ പടിക്കെട്ടുകൾ സഹിതമാണ് പുതിയ പ്രത്യേക [&#8230;]]]></description>
										<content:encoded><![CDATA[<p>ഛഠ് പൂജയ്ക്ക് നരേന്ദ്ര മോ​ദിക്ക് സ്നാനം ചെയ്യാൻ വ്യാജ യമുന നിർമിച്ച് ഡൽഹി ബിജെപി സർക്കാർ. യമുന മാലിന്യത്തിൽ മുങ്ങിയതിനാലും മലിന ജലത്തിൽ മോദിക്ക് കുളിക്കാൻ കഴിയാത്തതിനാലുമാണ് യമുനാ നദിയോട് ചേർന്ന് ശുദ്ധീകരിച്ച ജലത്തിൽ വ്യാജ ന​ദി നിർമ്മിച്ചിരിക്കുന്നത്. എന്നാൽ സാധാരണ ഭക്തർ അത്യന്തം അപകടകരമായ രീതിയിൽ മാലിന്യം കലർന്നിട്ടുള്ള യമുനയിൽ തന്നെ കുളിക്കണം.</p>
<p>മാലിന്യം കുമിഞ്ഞൊഴുകുന്ന യമുന നദിയോട് ചേർന്ന്, എന്നാൽ നദിയിൽ നിന്നുള്ള മലിനജലം പ്രവേശിക്കാത്ത രീതിയിൽ പുതിയ പടിക്കെട്ടുകൾ സഹിതമാണ് പുതിയ പ്രത്യേക ജലാശയം നിർമ്മാണം. ഇവിടേക്ക് വസീറാബാദിലെ ജലശുദ്ധീകരണ പ്ലാന്റിൽ നിന്നും ശുചീകരിച്ച വെള്ളമാണ് എത്തിച്ചിരിക്കുന്നത്.</p>
<p>നിർമ്മാണത്തിന്റെ ചിത്രങ്ങളും വീഡിയോകളു പുറത്തു വന്നിട്ടുണ്ട്. പ്രാർത്ഥിച്ച് നദിയിൽ മുങ്ങുക എന്നതാണ് ഛഠ് പൂജയിലെ ചടങ്ങ്.എന്നാൽ സാധാരണക്കാരന് ഭക്തിയുടെ പേരിൽ മാലിന്യത്തിൽ തന്നെ മുങ്ങേണ്ടി വരുമ്പോഴാണ് ഭക്തികൊണ്ട് രാഷ്ട്രീയ ലക്ഷ്യം നേടുന്ന ബിജെപി മോദിയെയും മറ്റ് ഉന്നതരെയും മാത്രം മാലിന്യജലത്തിൽ നിന്നും അത് മൂലമുണ്ടാകുന്ന രോ​ഗങ്ങളിൽ നിന്നും രക്ഷിച്ചുകൊണ്ട് ശുദ്ധീകരിച്ച ജലം കൊണ്ടുള്ള വ്യാജ നിർമ്മാണം നടത്തി ജനങ്ങളെ പറ്റിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1delhi-government-builds-fake-yamuna-with-mineral-water-for-modi-to-take-a-dip-for-chhath-puja.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;അമീബ എങ്ങനെ വേണമെങ്കിലും വളരും ബിജെപിയും&#8217;; മോദിയേയും അമിത് ഷായേയും കടന്നാക്രമിച്ച് ഉദ്ധവ് താക്കറെ</title>
		<link>https://www.chandrikadaily.com/bjp-will-grow-like-an-amoeba-uddhav-thackeray-attacks-modi-and-amit-shah.html</link>
					<comments>https://www.chandrikadaily.com/bjp-will-grow-like-an-amoeba-uddhav-thackeray-attacks-modi-and-amit-shah.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 03 Oct 2025 02:56:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[shiva sena]]></category>
		<category><![CDATA[Udhav Thaakare]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356564</guid>

					<description><![CDATA[മുംബൈ:  ബിജെപിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തി ദസറാ റാലിയിൽ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയുടെ പ്രസംഗം. മുംബൈ ശിവാജി പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഉദ്ധവ് താക്കറെ ബിജെപിയെയും മുതിർന്ന നേതാക്കളെയും പേരെടുത്ത് വിമർശിച്ചത്. ഏത് സാഹചര്യത്തിലും രാഷ്ട്രീയ നേട്ടങ്ങൾക്കായി പൊരുത്തപ്പെടുന്ന പാർട്ടിയാണ് ബിജെപിയെന്നു വിമർശിച്ച ഉദ്ധവ് അമീബയോടാണ് ബിജെപിയെ ഉപമിച്ചത്. “ഒരു ജീവിയുണ്ട്, അമീബ. എങ്ങനെ വേണമെങ്കിലും അത് വളരും…. ആഗ്രഹങ്ങൾക്കനുസരിച്ച് രൂപം കൊള്ളും… ബിജെപിയും എങ്ങനെ വേണമെങ്കിലും വളരുകയാണ്. ആരുമായും സഖ്യമുണ്ടാക്കും പക്ഷേ വളരുക ബിജെപി [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ:  ബിജെപിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തി ദസറാ റാലിയിൽ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയുടെ പ്രസംഗം. മുംബൈ ശിവാജി പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഉദ്ധവ് താക്കറെ ബിജെപിയെയും മുതിർന്ന നേതാക്കളെയും പേരെടുത്ത് വിമർശിച്ചത്. ഏത് സാഹചര്യത്തിലും രാഷ്ട്രീയ നേട്ടങ്ങൾക്കായി പൊരുത്തപ്പെടുന്ന പാർട്ടിയാണ് ബിജെപിയെന്നു വിമർശിച്ച ഉദ്ധവ് അമീബയോടാണ് ബിജെപിയെ ഉപമിച്ചത്.</p>
<p>“ഒരു ജീവിയുണ്ട്, അമീബ. എങ്ങനെ വേണമെങ്കിലും അത് വളരും…. ആഗ്രഹങ്ങൾക്കനുസരിച്ച് രൂപം കൊള്ളും… ബിജെപിയും എങ്ങനെ വേണമെങ്കിലും വളരുകയാണ്. ആരുമായും സഖ്യമുണ്ടാക്കും പക്ഷേ വളരുക ബിജെപി മാത്രമായിരിക്കും” താക്കറെ പറഞ്ഞു.</p>
<p>ലഡാക്ക് പ്രക്ഷോഭത്തിന്റെ നേതാവ് സോനം വാങ്‌ചുക്കിനെ പാക്കിസ്ഥാൻ സന്ദര്&#x200d;ശിച്ചതിന് അറസ്റ്റ് ചെയ്തതിനെയും മോദിയുടെ പാക്ക് സന്ദർശനവുമായി ചേർത്തുവച്ച് ഉദ്ധവ് ചോദ്യം ചെയ്തു. വാങ്‌ചുക്കിനെ അറസ്റ്റ് ചെയ്തെങ്കിൽ നവാസ് ഷെരീഫിനെ സന്ദർശിച്ച മോദിയെ എന്താണ് വിളിക്കേണ്ടതെന്നാണ് ഉദ്ധവ് ചോദിച്ചത്. അതേസമയം അമിത്ഷായെ ഇന്ത്യ–പാക്ക് ക്രിക്കറ്റുമായി ചേർത്തുവച്ചാണ് പരിഹസിച്ചത്. &#8220;ഒരു വശത്ത് അച്ഛൻ ദേശസ്നേഹം പഠിപ്പിക്കുന്നു, മറുവശത്ത് മകൻ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നു.” ജയ് ഷാ ഐസിസി തലപ്പത്തുള്ള കാര്യം ഓർമിപ്പിച്ചായിരുന്നു അമിത്ഷായെ വിമർശിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-will-grow-like-an-amoeba-uddhav-thackeray-attacks-modi-and-amit-shah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
