<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>narendramodi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/narendramodi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 12 Nov 2025 07:29:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>narendramodi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അന്വേഷണത്തില്‍ അനാസ്ഥ അരുത്</title>
		<link>https://www.chandrikadaily.com/delhiblastdont-be-lazy-in-your-investigation.html</link>
					<comments>https://www.chandrikadaily.com/delhiblastdont-be-lazy-in-your-investigation.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 12 Nov 2025 07:28:46 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[delhiblast]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[narendramodi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363342</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>രാജ്യതലസ്ഥാനത്ത്, ഡല്&#x200d;ഹിയുടെ ഹൃദയത്തില്&#x200d; ഇന്ത്യയുടെ പരമാധികാരത്തിന്റെ പ്രതീകമായ ചെങ്കോട്ടയുടെ തൊട്ടുചാരെയുണ്ടായ കാര്&#x200d; സ്‌ഫോടനം ഞെട്ടിപ്പിക്കുന്നതും രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങള്&#x200d;ക്കു നേരെയുള്ള വെല്ലുവിളിയുമായിത്തീര്&#x200d;ന്നിരിക്കുകയാണ്. തലസ്ഥാന നഗരിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്&#x200d;ക്കറ്റിനും ചരിത്രപ്രസിദ്ധമായ ഡല്&#x200d;ഹി ജുമാമസ്ജിദിനും സമീപം ലാല്&#x200d;കിലാ മെട്രോസ്‌റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്&#x200d;ക്കിടയിലെ റോഡിലാണ് തിങ്കളാഴ്ച്ച വൈകിട്ട് 6.25 ഓടെ ഹരിയാന രെജിസ്‌ട്രേഷനിലുള്ള കാര്&#x200d; പൊട്ടിത്തെറിച്ചത്. വേഗംകുറച്ച് ചെങ്കോട്ടക്ക് മുന്നിലൂടെ പോവുകയായിരുന്ന കാര്&#x200d; ട്രാഫിക് സിഗ്നലില്&#x200d; നിര്&#x200d;ത്തിയതിന് പിന്നാലെയായിരുന്നു സ്‌ഫോടനമെന്നാണ് ഡല്&#x200d;ഹി പോലീസിന്റെ വിശദീകരണം. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്&#x200d; ചിന്നിച്ചിതറിപ്പോയതായും സമീപത്തുണ്ടായിരുന്ന കാറുകള്&#x200d; വരെ കത്തിച്ചാമ്പലായതാ യും കിലോമീറ്ററുകള്&#x200d; അപ്പുറംവരെ ശബ്ദം കേട്ടതായും പ്രദേശവാസികള്&#x200d; സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്.</p>
<p>ദിനേന പതിനായിരങ്ങള്&#x200d; എത്തിച്ചേരുന്ന ഇടമാണ് ചാന്ദ്‌നി ചൗക്ക് മാര്&#x200d;ക്കറ്റും ചെങ്കോട്ടയും. സിസ്ഗഞ്ച് സാഹിബ് ഗുരുദ്വാര, ലാല്&#x200d;മന്ദിര്&#x200d; ജൈന ക്ഷേത്രം എന്നിവയും തൊട്ടടുത്താണ്. വൈകുന്നേര സമയം കൂടിയായിരുന്നതിനാല്&#x200d; പ്രദേശം ജനനിബിഢവുമായിരുന്നു. സമീപത്തുള്ള അരുണ്&#x200d; ജെയ്റ്റിലി സ്‌റ്റേഡിയത്തില്&#x200d; ഡല്&#x200d;ഹി ജമ്മുകശ്മീര്&#x200d; രഞ്ജി ക്രിക്കറ്റ് മത്സരവും അരങ്ങേറുന്നുണ്ടായിരുന്നു. തന്ത്രപ്രധാനമായ മേഖലയില്&#x200d; തന്ത്രപ്രധാനമായ സമയത്തുണ്ടായ ഈ സ്‌ഫോടനം ഏതായാലും ഗൗരതരവും കൃത്യമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ നിയമത്തിനു മുന്നില്&#x200d; കൊണ്ടുവരപ്പെടേണ്ടതുമാണ്.</p>
<p>ഹരിയാനയിലെ ഫരീദാബാദില്&#x200d; സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടിയതിനു പിന്നാലെയാണ് ഡല്&#x200d;ഹിയില്&#x200d; സ്‌ഫോടനമുണ്ടായിരിക്കുന്നത്. ജമ്മു കശ്മീര്&#x200d; പൊലീസായിരുന്നു ഇക്കഴിഞ്ഞ ദിവസം 350 കിലോഗ്രാം അമോണിയം നൈട്രേറ്റും രണ്ട് തോക്കുകളും പിടികൂടിയത്.</p>
<p>ജമ്മു കശ്മീര്&#x200d; സ്വദേശിയായ ഡോ. ആദില്&#x200d; അഹമ്മദിനെ ഭീകര ബന്ധത്തിന്റെ പേരില്&#x200d; അറസ്റ്റു ചെയ്തതിനു പിന്നാലെയായിരുന്നു റെയ്ഡ്. മുസമ്മില്&#x200d; ഷക്കീല്&#x200d; എന്ന മറ്റൊരു ഡോക്ടറുടെ വീട്ടില്&#x200d;നിന്നാണ് ആയുധങ്ങളും സ്‌ഫോടക വസ്തുവും കണ്ടെടുത്തത്. സ്‌ഫോടക വസ്തുക്കളുടെ കൂട്ടത്തില്&#x200d; സ്‌ഫോടനം നടത്താന്&#x200d; ഉപയോഗിക്കുന്ന ടൈമറുകളും കണ്ടെടുത്തിരുന്നു. ഡല്&#x200d;ഹിയുടെ വിളിപ്പാടകലെ നടന്ന ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്&#x200d; രാജ്യതലസ്ഥാനത്തടക്കം കടുത്തലജാഗ്രതപുലര്&#x200d;ത്തുന്നതില്&#x200d; ഭരണകൂടത്തിനുണ്ടായ വീഴ്ച്ച മറച്ചുവെക്കാന്&#x200d; കഴിയില്ല.</p>
<p>സ്‌ഫോടനമുണ്ടായ സ്ഥലം ചരിത്രപരവും വാണിജ്യപരവുമായി ഏറെ പ്രാധാന്യമര്&#x200d;ഹിക്കുന്നതും രാജ്യവിരുദ്ധ ശക്തികള്&#x200d; നിരന്തരം ലക്ഷ്യംവെക്കുന്ന പ്രദേശങ്ങളുമാണ് എന്ന നിലക്ക് വിശേഷിച്ചും. ഇന്ത്യയുടെ അതിര്&#x200d;ത്തി സംസ്ഥാനങ്ങളില്&#x200d; തുടര്&#x200d;ച്ചയായി റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്ന സുരക്ഷാ വീഴ്ച്ചകളും ഇവിടെ ചേര്&#x200d;ത്തുവെക്കപ്പെടേണ്ടതാണ്. 15 വര്&#x200d;ഷം മുമ്പാണ് ഇതുപോലൊരു കാര്&#x200d;ബോംബാക്രമണം ഡല്&#x200d;ഹിയെ നടുക്കിയിരുന്നത്. 2010 സെപ്തംബര്&#x200d; 19നായിരുന്നു അന്നത്തെ സ്‌ഫോടനം. നിര്&#x200d;ത്തിയിട്ട കാറില്&#x200d; നിന്ന് പ്രഷര്&#x200d;കുക്കര്&#x200d; ബോംബ് വന്&#x200d;ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അതിന് രണ്ടുമണിക്കൂര്&#x200d; മുമ്പ് വിദേശികള്&#x200d;ക്ക് നേരെ അജ്ഞാതര്&#x200d; വെടിയുതിര്&#x200d;ത്ത സംഭവവുമുണ്ടായിരുന്നു. അതിന് 500 മീറ്റര്&#x200d; മാത്രം ഇപ്പുറത്താണ് ഇന്നലത്തെ സ്‌ഫോടനമുണ്ടായത്.</p>
<p>സ്‌ഫോടന കേസിന്റെ അന്വേഷണം കേന്ദ്രസര്&#x200d;ക്കാര്&#x200d; ദേശീയ അന്വേഷണ ഏജന്&#x200d;സിക്ക് കൈമാറിയിരിക്കുകയാണ്. കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നില്&#x200d; കൊണ്ടുവരുമെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധമന്ത്രിയുമെല്ലാം ഒരേ സ്വരത്തില്&#x200d; വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്&#x200d; പഹല്&#x200d;ഗാം ഭീകരാക്രമണത്തിന്റെ ഞെട്ടല്&#x200d;മാറുന്നതിനു മു മ്പുണ്ടായിട്ടുള്ള ഈ സംഭവം രാജ്യത്തിനുണ്ടാക്കിയിട്ടുള്ള ആഘാതത്തെ ചെറുതായിക്കാണാന്&#x200d; കഴിയില്ല. ഭരണകൂടത്തിന്റെ വാചാടോപങ്ങള്&#x200d;കൊണ്ട് മാത്രം ഈ സാഹചര്യത്തെ നേരിടാനും സാധിക്കുകയില്ല. ഭീതിതമായ ഈ സാഹചര്യത്തിലും വിമര്&#x200d;ശനവിധേയമാക്കപ്പെടും വിധത്തിലുള്ള നടപടികള്&#x200d; പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ഖേദകരമാണെന്ന് പറയാതിരിക്കാനാവില്ല. ചെ ങ്കോട്ടക്ക് സമീപമുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തില്&#x200d; രാജ്യം സ്തംഭിച്ചു നില്&#x200d;ക്കവേ, ജനങ്ങള്&#x200d;ക്ക് ആത്മവിശ്വാസം നല്&#x200d;കി രാജ്യത്ത് നിലയുറപ്പിക്കേണ്ടതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാന്&#x200d; പര്യടനത്തിന് പോയതിനെതിരെയാണ് രൂക്ഷ വിമര്&#x200d;ശനവുമായി പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; രംഗത്തെത്തിയത്. &#8216;ഡല്&#x200d;ഹിയില്&#x200d; കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്&#x200d; അന്ത്യകര്&#x200d;മങ്ങള്&#x200d;ക്കായി എടുത്തി ട്ട് പോലുമില്ല. കുടുംബങ്ങള്&#x200d; ദുഃഖക്കയത്തില്&#x200d; മുങ്ങിത്താഴുകയാണ്. എന്നിട്ടും &#8216;നേതാവ്&#8217; വിദേശ പര്യടനങ്ങള്&#x200d; ആസ്വദിക്കുന്ന തിരക്കിലാണ്&#8217; തുടങ്ങിയ രീതിയിലുള്ള മോദിയുടെ ചിത്രത്തിന് താഴെവരുന്ന പ്രതികരണങ്ങള്&#x200d; ജനങ്ങളുടെ വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhiblastdont-be-lazy-in-your-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോരായ്മകള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ യുവജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മുഴുകണമെന്ന് മോദി ആഗ്രഹിക്കുന്നു; രാഹുല്‍ ഗാന്ധി</title>
		<link>https://www.chandrikadaily.com/modi-wants-the-youth-to-immerse-themselves-in-social-mediarahul-gandhi.html</link>
					<comments>https://www.chandrikadaily.com/modi-wants-the-youth-to-immerse-themselves-in-social-mediarahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 04 Nov 2025 13:20:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[narendramodi]]></category>
		<category><![CDATA[rahulgandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361950</guid>

					<description><![CDATA[വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തൊഴില്‍ എന്നിവയില്‍ സര്‍ക്കാറിന്റെ പോരായ്മകള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ നരേന്ദ്ര മോദി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.]]></description>
										<content:encoded><![CDATA[<p>ഇന്ത്യയിലെ യുവജനങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയ റീലുകള്&#x200d; സൃഷ്ടിക്കുന്നതില്&#x200d; മുഴുകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നുവെന്ന് കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തൊഴില്&#x200d; എന്നിവയില്&#x200d; സര്&#x200d;ക്കാറിന്റെ പോരായ്മകള്&#x200d; ചോദ്യം ചെയ്യപ്പെടാതിരിക്കാന്&#x200d; നരേന്ദ്ര മോദി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വിമര്&#x200d;ശിച്ചു.</p>
<p>&#8216;റീലുകള്&#x200d; നിര്&#x200d;മിക്കുന്നതിലും ഇന്&#x200d;സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും നിങ്ങള്&#x200d; അടിമപ്പെടണമെന്ന് മോദി ആഗ്രഹിക്കുന്നു&#8230;. 21ാം നൂറ്റാണ്ടിലെ പുതിയ ആസക്തിയാണിത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്&#x200d; എന്നിവയെക്കുറിച്ചുള്ള അവരുടെ പ്രശ്‌നങ്ങള്&#x200d;ക്ക് തന്റെ സര്&#x200d;ക്കാറിനെ ഉത്തരവാദപ്പെടുത്താതിരിക്കുന്നത് ഉറപ്പാക്കുന്നതിനാണ് അദ്ദേഹം അത്തരമൊരു സാഹചര്യം ആഗ്രഹിക്കുന്നതെന്നും&#8217; രാഹുല്&#x200d; പറഞ്ഞു.</p>
<p>ബിഹാറിലെ ഔറംഗാബാദിലും ഗയയിലും നടന്ന തുടര്&#x200d;ച്ചയായ റാലികളില്&#x200d;, ഡിജിറ്റല്&#x200d; യുഗത്തില്&#x200d; പ്രധാനമന്ത്രി ഒരു പുതിയ തരം &#8216;ആസക്തി&#8217; വളര്&#x200d;ത്തുകയാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് ആരോപിച്ചു.</p>
<p>നിതീഷ് കുമാറും നരേന്ദ്ര മോദിയും ഈ സംസ്ഥാനത്തെ യുവാക്കള്&#x200d;ക്ക് തൊഴിലില്ലായ്മ സമ്മാനിച്ചു. ആവര്&#x200d;ത്തിച്ചുള്ള ചോദ്യപേപ്പര്&#x200d; ചോര്&#x200d;ച്ച അര്&#x200d;ഹരായ ദരിദ്രരായ വിദ്യാര്&#x200d;ഥികള്&#x200d;ക്ക് അവരുടെ അര്&#x200d;ഹത നിഷേധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-wants-the-youth-to-immerse-themselves-in-social-mediarahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാരത മാതാവും കര്‍സേവകരും ഇടംപിടിച്ച പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി മോദി; സ്വാതന്ത്ര്യാനന്തരം ഇതാദ്യം</title>
		<link>https://www.chandrikadaily.com/modi-released-a-special-coin-and-stamp-featuring-bharat-mata-and-karsevaks.html</link>
					<comments>https://www.chandrikadaily.com/modi-released-a-special-coin-and-stamp-featuring-bharat-mata-and-karsevaks.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 01 Oct 2025 09:37:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bharatampa]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[narendramodi]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356339</guid>

					<description><![CDATA[നാണയത്തില്‍ ഭാരതാംബയുടെ ചിത്രവും, സ്റ്റാമ്പില്‍ ആര്‍എസ്എസ് പരേഡിന്റെ ചിത്രവുമാണ് ഉള്‍പ്പെടുത്തിയിരുന്നത്.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: ആര്&#x200d;എസ്എസിന്റെ നൂറാം വാര്&#x200d;ഷികാഘോഷത്തില്&#x200d; പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി കേന്ദ്ര സര്&#x200d;ക്കാര്&#x200d;. സ്വാതന്ത്ര്യാനന്തരം ആദ്യമായാണ് ഭാരതാംബയുടെ ചിത്രം നാണയത്തില്&#x200d; ഉള്&#x200d;പ്പെടുത്തുന്നത്. നാണയത്തില്&#x200d; ഭാരതാംബയുടെ ചിത്രവും, സ്റ്റാമ്പില്&#x200d; ആര്&#x200d;എസ്എസ് പരേഡിന്റെ ചിത്രവുമാണ് ഉള്&#x200d;പ്പെടുത്തിയിരുന്നത്.</p>
<p>&#8216;ഈ 100 രൂപ നാണയത്തിന്റെ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദ മുദ്രയില്&#x200d; സിംഹത്തില്&#x200d; ഇരിക്കുന്ന ഭാരത മാതാവിന്റെ ചിത്രവും, സ്വയം സേവകര്&#x200d; സമര്&#x200d;പ്പണത്തോടെ അവളുടെ മുന്നില്&#x200d; കുമ്പിടുന്നതും കാണാം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്&#x200d; ഇതാദ്യമായാണ് നമ്മുടെ കറന്&#x200d;സിയില്&#x200d; ഭാരത മാതാവിന്റെ ചിത്രം പ്രദര്&#x200d;ശിപ്പിക്കുന്നത്,&#8217; മോദി പറഞ്ഞു.</p>
<p>&#8216;ഇന്ന് പുറത്തിറക്കിയ പ്രത്യേക തപാല്&#x200d; സ്റ്റാമ്പിനും അതിന്റേതായ പ്രാധാന്യമുണ്ട്. 1963ല്&#x200d; ആര്&#x200d;എസ്എസ് സ്വയം സേവകരും റിപ്പബ്ലിക് ദിന പരേഡില്&#x200d; അഭിമാനത്തോടെ പങ്കെടുത്തു. ആ ചരിത്ര നിമിഷത്തിന്റെ ചിത്രമാണ് ഈ തപാല്&#x200d; സ്റ്റാമ്പില്&#x200d; ഉള്ളത്,&#8217; നരേന്ദ്ര മോദി പറഞ്ഞു.</p>
<p>ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായാണ് ഭാരതാംബയുടെ ചിത്രം നാണയത്തില്&#x200d; ഉള്&#x200d;പ്പെടുത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-released-a-special-coin-and-stamp-featuring-bharat-mata-and-karsevaks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.ഐ.ആറിലൂടെ മുസ്‌ലിം പിന്നാക്ക ന്യൂനപക്ഷങ്ങളെ മോദി വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നു; ടി.പി അഷ്‌റഫലി</title>
		<link>https://www.chandrikadaily.com/modi-seeks-to-remove-muslim-backward-minorities-from-voter-rolls-through-sir-tp-ashrafali.html</link>
					<comments>https://www.chandrikadaily.com/modi-seeks-to-remove-muslim-backward-minorities-from-voter-rolls-through-sir-tp-ashrafali.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 28 Sep 2025 14:13:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[muslimyouthleague]]></category>
		<category><![CDATA[narendramodi]]></category>
		<category><![CDATA[sir]]></category>
		<category><![CDATA[votechori]]></category>
		<category><![CDATA[voterlist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355907</guid>

					<description><![CDATA[യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സംഘടന ശാക്തീകരണ ക്യാമ്പയിന്‍ ഭാഗമായി കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം]]></description>
										<content:encoded><![CDATA[<p>എസ് ഐ ആറിലൂടെ ഇന്ത്യയിലെ മുസ്‌ലിം പിന്നാക്ക ന്യൂനപക്ഷങ്ങളെ വോട്ടര്&#x200d; പട്ടികയില്&#x200d; നിന്ന് നീക്കം ചെയ്യാനും തുടര്&#x200d;ന്ന് പൗരത്വ നിഷേധത്തിനുമുള്ള നീഗൂഢമായ കരുനീക്കങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും അഭ്യന്തരമന്ത്രി അമിഠ് ഷായും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ചു കൊണ്ട് ശ്രമിക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി ടി.പി അഷ്‌റഫലി പറഞ്ഞു. ഇതിന്നെതിരില്&#x200d; ഇന്ത്യയുടെ പൈതൃകം ഉയര്&#x200d;ത്തിപ്പിടിച്ചു കൊണ്ടുള്ള പ്രതികരണങ്ങളാണ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും കാണുന്നതെന്നും ഇത്തരം പ്രക്ഷോഭങ്ങളോട് ചേര്&#x200d;ന്നുനിന്നു കൊണ്ടാണ് ഡല്&#x200d;ഹിയില്&#x200d; യൂത്ത് ലീഗ് നാഷണല്&#x200d; കമ്മറ്റി വോട്ട് ചോരി പ്രക്ഷോഭം നടത്തിയതെന്നും ബിഹാറിലെ കിഷന്&#x200d;ഗഞ്ചില്&#x200d; ഉള്&#x200d;പ്പെടെ യൂത്ത് ലീഗ് പ്രഖ്യാപിച്ച സമരം ഇതിന്റെ ഭാഗമാണെന്നും അഷ്‌റഫലി പറഞ്ഞു.<br />
യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സംഘടന ശാക്തീകരണ ക്യാമ്പയിന്&#x200d; ഭാഗമായി കര്&#x200d;ണാടക സംസ്ഥാന കൗണ്&#x200d;സില്&#x200d; മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-seeks-to-remove-muslim-backward-minorities-from-voter-rolls-through-sir-tp-ashrafali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.ഐ.ആറിലൂടെ മുസ്‌ലിം പിന്നാക്ക ന്യൂനപക്ഷങ്ങളെ മോദി വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നു; ടി.പി അഷ്‌റഫലി</title>
		<link>https://www.chandrikadaily.com/1narendra-modi-tries-to-remove-muslim-backward-minorities-from-voter-list-through-sir-tp-ashrafali.html</link>
					<comments>https://www.chandrikadaily.com/1narendra-modi-tries-to-remove-muslim-backward-minorities-from-voter-list-through-sir-tp-ashrafali.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 28 Sep 2025 13:58:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[muslimyouthleague]]></category>
		<category><![CDATA[narendramodi]]></category>
		<category><![CDATA[votechori]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355901</guid>

					<description><![CDATA[യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സംഘടന ശാക്തീകരണ ക്യാമ്പയിന്‍ ഭാഗമായി കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>എസ് ഐ ആറിലൂടെ ഇന്ത്യയിലെ മുസ്‌ലിം പിന്നാക്ക ന്യൂനപക്ഷങ്ങളെ വോട്ടര്&#x200d; പട്ടികയില്&#x200d; നിന്ന് നീക്കം ചെയ്യാനും തുടര്&#x200d;ന്ന് പൗരത്വ നിഷേധത്തിനുമുള്ള നീഗൂഢമായ കരുനീക്കങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും അഭ്യന്തരമന്ത്രി അമിഠ് ഷായും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ചു കൊണ്ട് ശ്രമിക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി ടി.പി അഷ്‌റഫലി പറഞ്ഞു. ഇതിന്നെതിരില്&#x200d; ഇന്ത്യയുടെ പൈതൃകം ഉയര്&#x200d;ത്തിപ്പിടിച്ചു കൊണ്ടുള്ള പ്രതികരണങ്ങളാണ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും കാണുന്നതെന്നും ഇത്തരം പ്രക്ഷോഭങ്ങളോട് ചേര്&#x200d;ന്നുനിന്നു കൊണ്ടാണ് ഡല്&#x200d;ഹിയില്&#x200d; യൂത്ത് ലീഗ് നാഷണല്&#x200d; കമ്മറ്റി വോട്ട് ചോരി പ്രക്ഷോഭം നടത്തിയതെന്നും ബിഹാറിലെ കിഷന്&#x200d;ഗഞ്ചില്&#x200d; ഉള്&#x200d;പ്പെടെ യൂത്ത് ലീഗ് പ്രഖ്യാപിച്ച സമരം ഇതിന്റെ ഭാഗമാണെന്നും അഷ്‌റഫലി പറഞ്ഞു.<br />
യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സംഘടന ശാക്തീകരണ ക്യാമ്പയിന്&#x200d; ഭാഗമായി കര്&#x200d;ണാടക സംസ്ഥാന കൗണ്&#x200d;സില്&#x200d; മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1narendra-modi-tries-to-remove-muslim-backward-minorities-from-voter-list-through-sir-tp-ashrafali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ആര്‍എസ്എസിന് സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ല&#8217;: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മോദിയുടെ ആര്‍എസ്എസ് പുകഴ്ത്തലിനെതിരെ കോണ്‍ഗ്രസ്</title>
		<link>https://www.chandrikadaily.com/rss-has-no-role-in-freedom-struggle-congress-against-modis-praise-of-rss-in-independence-day-speech.html</link>
					<comments>https://www.chandrikadaily.com/rss-has-no-role-in-freedom-struggle-congress-against-modis-praise-of-rss-in-independence-day-speech.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 15 Aug 2025 06:39:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[INDEPENDENCEDAY]]></category>
		<category><![CDATA[narendramodi]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350463</guid>

					<description><![CDATA[ആര്‍എസ്എസിന് സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലെന്ന് കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോര്‍ പറഞ്ഞു. ]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്&#x200d; ആര്&#x200d;എസ്എസിനെ പുകഴ്ത്തിയതിനെതിരെ വിമര്&#x200d;ശനവുമായി കോണ്&#x200d;ഗ്രസ്. ആര്&#x200d;എസ്എസിന് സ്വാതന്ത്ര്യ സമരത്തില്&#x200d; ഒരു പങ്കുമില്ലെന്ന് കോണ്&#x200d;ഗ്രസ് എംപി മാണിക്യം ടാഗോര്&#x200d; പറഞ്ഞു. സ്വാതന്ത്ര്യ സമരത്തില്&#x200d; ആര്&#x200d;എസ്എസ് നേരിട്ട് ഒരു പങ്കും വഹിച്ചിട്ടില്ലെന്നും നിസഹകരണ പ്രസ്ഥാനത്തിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും തുടങ്ങി സ്വാതന്ത്ര്യത്തിനായി ഉണ്ടായ ജനകീയ പ്രതിഷേധങ്ങളില്&#x200d; നിന്നെല്ലാം ആര്&#x200d;എസ്എസ് വിട്ടുനില്&#x200d;ക്കുകയാണ് ചെയ്തതെന്നും മാണിക്യം ടാഗോര്&#x200d; പറഞ്ഞു.</p>
<p>&#8216;ആര്&#x200d;എസ്എസ് സ്ഥാപകനായ കെ ബി ഹെഡ്‌ഗെവാര്&#x200d; 1925-ന് മുന്&#x200d;പ് കോണ്&#x200d;ഗ്രസിന്റെ പ്രതിഷേധങ്ങളില്&#x200d; പങ്കുചേര്&#x200d;ന്നിരുന്നു. എന്നാല്&#x200d; ആര്&#x200d;എസ്എസ് രൂപീകരിച്ചതിനു ശേഷം ബ്രിട്ടീഷുകാരെ നേരിടുന്നതിനല്ല, സാംസ്‌കാരിക ദേശീയതയിലാണ് അവര്&#x200d; ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി ആര്&#x200d;എസ്എസിനെ പുകഴ്ത്തിയത് അവരെ പ്രീതിപ്പെടുത്തി തന്റെ വിരമിക്കല്&#x200d; ഒഴിവാക്കാന്&#x200d; വേണ്ടി മാത്രമാണ്. 2025 സെപ്റ്റംബര്&#x200d; 12-ന് വിരമിക്കുക എന്ന പദ്ധതി തടയുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം&#8217;-മാണിക്യം ടാഗോര്&#x200d; പറഞ്ഞു. </p>
<p>&#8216;100 വര്&#x200d;ഷം മുമ്പ് ഒരു സംഘടന പിറന്നു &#8211; രാഷ്ട്രീയ സ്വയംസേവക് സംഘം! 100 വര്&#x200d;ഷമായി മാ ഭാരതിയുടെ ക്ഷേമം ലക്ഷ്യമിട്ട്, ആര്&#x200d;എസ്എസ് സന്നദ്ധപ്രവര്&#x200d;ത്തകര്&#x200d; തങ്ങളുടെ ജീവിതം മാതൃരാജ്യത്തിന്റെ ക്ഷേമത്തിനായി സമര്&#x200d;പ്പിച്ചു, വ്യക്തിയുടെ സൃഷ്ടിയില്&#x200d; നിന്ന് രാഷ്ട്രനിര്&#x200d;മ്മാണത്തിന്റെ ഈ പ്രമേയവുമായി ബന്ധപ്പെട്ട്&#8217;. ഇന്ത്യയുടെ വികസനത്തിനും പൊതുസേവനത്തിനും പ്രതിജ്ഞാബദ്ധരായ ലോകത്തിലെ ഏറ്റവും വലിയ എന്&#x200d;ജിഒ എന്ന് വിശേഷിപ്പിച്ച മോദി കഴിഞ്ഞ നൂറ്റാണ്ടില്&#x200d; രാഷ്ട്രനിര്&#x200d;മ്മാണത്തിലും സാമൂഹിക വികസനത്തിലും ആര്&#x200d;എസ്എസിന്റെ പങ്കിനെ പ്രശംസിച്ചു.</p>
<p>ചെങ്കോട്ടയില്&#x200d; ദേശീയ പതാക ഉയര്&#x200d;ത്തിയതിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നരേന്ദ്രമോദി ആര്&#x200d;എസ്എസിനെ പുകഴ്ത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rss-has-no-role-in-freedom-struggle-congress-against-modis-praise-of-rss-in-independence-day-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിംകള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പരാമര്‍ശം; നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/1opposition-criticizes-narendra-modi-for-calling-muslims-pancakes.html</link>
					<comments>https://www.chandrikadaily.com/1opposition-criticizes-narendra-modi-for-calling-muslims-pancakes.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 15 Apr 2025 10:10:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[hate speech]]></category>
		<category><![CDATA[narendramodi]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338161</guid>

					<description><![CDATA[ഡല്‍ഹി: മുസ്‌ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ് ഗാര്‍ഗി പറഞ്ഞു. മോദി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണെന്നും അധിക്ഷേപ ട്രോളുകള്‍ പറയുംമുന്‍പ് ചിന്തിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റെ പറഞ്ഞു. പാവപ്പെട്ട ഹിന്ദുക്കളുടെ നില മെച്ചപ്പെടുത്താന്‍ ക്ഷേത്രഭൂമി ഉപയോഗിച്ചോ എന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അബു അസ്മി ചോദിച്ചത്. ആര്‍എസ്എസ് അതിന്റെ വിഭവങ്ങള്‍ രാജ്യതാല്‍പ്പര്യത്തിനായി [&#8230;]]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: മുസ്‌ലിങ്ങള്&#x200d; പഞ്ചറൊട്ടിക്കുന്നവരെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്&#x200d;ശത്തിനെതിരെ വിമര്&#x200d;ശനവുമായി പ്രതിപക്ഷ പാര്&#x200d;ട്ടി നേതാക്കള്&#x200d;. സമൂഹമാധ്യമങ്ങളില്&#x200d; ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ച് ഇത്തരം പരാമര്&#x200d;ശങ്ങള്&#x200d; നടത്തുന്നത് പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോണ്&#x200d;ഗ്രസ് എംപി ഇമ്രാന്&#x200d; പ്രതാപ് ഗാര്&#x200d;ഗി പറഞ്ഞു. മോദി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണെന്നും അധിക്ഷേപ ട്രോളുകള്&#x200d; പറയുംമുന്&#x200d;പ് ചിന്തിക്കണമെന്നും കോണ്&#x200d;ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റെ പറഞ്ഞു.</p>
<p>പാവപ്പെട്ട ഹിന്ദുക്കളുടെ നില മെച്ചപ്പെടുത്താന്&#x200d; ക്ഷേത്രഭൂമി ഉപയോഗിച്ചോ എന്നാണ് സമാജ് വാദി പാര്&#x200d;ട്ടി നേതാവ് അബു അസ്മി ചോദിച്ചത്. ആര്&#x200d;എസ്എസ് അതിന്റെ വിഭവങ്ങള്&#x200d; രാജ്യതാല്&#x200d;പ്പര്യത്തിനായി ഉപയോഗിച്ചിരുന്നുവെങ്കില്&#x200d;, പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ വില്&#x200d;ക്കേണ്ടിവരില്ലായിരുന്നുവെന്ന് എഐഎംഐഎം അധ്യക്ഷന്&#x200d; അസദുദ്ദീന്&#x200d; ഒവൈസി പരിഹസിച്ചു. ബിജെപി അധികാരത്തിലിരുന്ന 11 വര്&#x200d;ഷത്തിനിടെ പ്രധാനമന്ത്രി ഹിന്ദുക്കളിലേയും മുസ്‌ലിംകളിലെയും ദരിദ്രര്&#x200d;ക്കുവേണ്ടി എന്താണ് ചെയ്തതെന്നും ഒവൈസി ചോദിച്ചു.</p>
<p>കഴിഞ്ഞ ദിവസം ഹരിയാനയിലെ ഹിസാറില്&#x200d; നടന്ന പൊതുപരിപാടിക്കിടെയാണ് പ്രധാനമന്ത്രി ഈ പരാമര്&#x200d;ശം നടത്തിയത്. &#8216;വഖഫ് സ്വത്തുക്കള്&#x200d; സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കില്&#x200d; മുസ്‌ലിം യുവാക്കള്&#x200d;ക്ക് സൈക്കിള്&#x200d; പഞ്ചറുകള്&#x200d; നന്നാക്കി ഉപജീവനമാര്&#x200d;ഗം കണ്ടെത്തേണ്ടിവരില്ലായിരുന്നു. എന്നാല്&#x200d; വഖഫ് സ്വത്തുക്കളില്&#x200d; പ്രയോജനമുണ്ടാക്കിയത് ഭൂമാഫിയകളാണ്. ഈ മാഫിയ ദളിത്, പിന്നാക്ക വിഭാഗങ്ങള്&#x200d;, വിധവകള്&#x200d; എന്നിവരുടെ ഭൂമി കൊളളയടിക്കുകയായിരുന്നു&#8217; എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.</p>
<p>ഭേദഗതി നടത്തിയ വഖഫ് നിയമത്തിലൂടെ പാവപ്പെട്ടവരെ കൊളളയടിക്കുന്നത് അവസാനിപ്പിക്കും. പുതിയ വഖഫ് നിയമപ്രകാരം ഏതെങ്കിലും ആദിവാസിയുടെ ഉടമസ്ഥതയിലുളള ഭൂമിയോ സ്വത്തോ വഖഫ് ബോര്&#x200d;ഡിന് സ്വന്തമാക്കാന്&#x200d; കഴിയില്ല. പാവപ്പെട്ട മുസ്‌ലിങ്ങള്&#x200d;ക്ക് അവരുടെ അവകാശങ്ങള്&#x200d; ലഭിക്കും. ഇതാണ് യഥാര്&#x200d;ത്ഥ സാമൂഹിക നീതിയെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1opposition-criticizes-narendra-modi-for-calling-muslims-pancakes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രധാനമന്ത്രി മോദിയുടെ ബിരുദ തര്&#x200d;ക്കം: വിവരങ്ങള്&#x200d; വെളിപ്പെടുത്തുന്നതിനെതിരെയുള്ള ഡിയു ഹര്&#x200d;ജിയില്&#x200d; വിധി ഡല്&#x200d;ഹി ഹൈക്കോടതി മാറ്റിവെച്ചു</title>
		<link>https://www.chandrikadaily.com/pm-modis-graduation-controversy-delhi-high-court-defers-verdict-on-du-plea-against-disclosure-of-information.html</link>
					<comments>https://www.chandrikadaily.com/pm-modis-graduation-controversy-delhi-high-court-defers-verdict-on-du-plea-against-disclosure-of-information.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 27 Feb 2025 16:24:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Degree]]></category>
		<category><![CDATA[narendramodi]]></category>
		<category><![CDATA[prime minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331784</guid>

					<description><![CDATA['വാദങ്ങള്&#x200d; കേട്ടു. വിധി മാറ്റിവെച്ചു,' കക്ഷികളുടെ വാദം കേട്ട ശേഷം ജസ്റ്റിസ് സച്ചിന്&#x200d; ദത്ത പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്&#x200d; വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ (സിഐസി) ഉത്തരവ് ചോദ്യം ചെയ്ത് ഡല്&#x200d;ഹി സര്&#x200d;വകലാശാല (ഡിയു) സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയില്&#x200d; ഡല്&#x200d;ഹി ഹൈക്കോടതി വ്യാഴാഴ്ച വിധി പറയാന്&#x200d; മാറ്റി. &#8216;വാദങ്ങള്&#x200d; കേട്ടു. വിധി മാറ്റിവെച്ചു,&#8217; കക്ഷികളുടെ വാദം കേട്ട ശേഷം ജസ്റ്റിസ് സച്ചിന്&#x200d; ദത്ത പറഞ്ഞു.</p>
<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരീക്ഷ പാസായതായി പ്രസ്താവിച്ചപ്പോള്&#x200d; 1978ല്&#x200d; ബിഎ പാസായ വിദ്യാര്&#x200d;ഥികളുടെ രേഖകള്&#x200d; പരിശോധിക്കാന്&#x200d; അനുമതി നല്&#x200d;കിയ സിഐസിയുടെ ഉത്തരവിനെതിരെ 2017ല്&#x200d; ഡിയു ഹര്&#x200d;ജി നല്&#x200d;കി. 2017 ജനുവരി 24 ന് വാദം കേള്&#x200d;ക്കുന്ന ആദ്യ തീയതിയില്&#x200d; ഉത്തരവ് സ്റ്റേ ചെയ്തു.</p>
<p>ഇന്ത്യന്&#x200d; സോളിസിറ്റര്&#x200d; ജനറല്&#x200d; തുഷാര്&#x200d; മേത്ത സര്&#x200d;വ്വകലാശാലയ്ക്ക് വേണ്ടി ഹാജരായി, സിഐസി പാസാക്കിയ ഉത്തരവ് റദ്ദാക്കാന്&#x200d; ബാധ്യസ്ഥമാണെന്ന് വാദിച്ചു. രേഖകള്&#x200d; കോടതിയില്&#x200d; കാണിക്കുന്നതില്&#x200d; എതിര്&#x200d;പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. 1978-ല്&#x200d; ബിരുദാനന്തര ബിരുദം ഉണ്ട്, അദ്ദേഹം പറഞ്ഞു.</p>
<p>ബിരുദം കോടതിയില്&#x200d; കാണിക്കുന്നതില്&#x200d; സര്&#x200d;വ്വകലാശാലയ്ക്ക് സംവരണമില്ലെന്നും എന്നാല്&#x200d; അപരിചിതരുടെ പരിശോധനയ്ക്ക് റെക്കോര്&#x200d;ഡ് സ്ഥാപിക്കാന്&#x200d; കഴിയില്ലെന്നും എസ്ജി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>വിവരാവകാശ ഫോറങ്ങളെ സമീപിക്കാന്&#x200d; ജിജ്ഞാസ മാത്രം പോരാ എന്ന് മേത്ത നേരത്തെ വാദിച്ചിരുന്നു.</p>
<p>&#8216;ഒരു അപരിചിതന്&#x200d; സര്&#x200d;വകലാശാലയുടെ വിവരാവകാശ ഓഫീസിലേക്ക് കയറിവന്ന് 10 ലക്ഷം വിദ്യാര്&#x200d;ത്ഥികളില്&#x200d; നിന്ന് എനിക്ക് എക്‌സ് ബിരുദം തരൂ എന്ന് പറയുന്ന ഒരു കേസ് ഇതാ. ആര്&#x200d;ക്കെങ്കിലും കയറിവന്ന് മറ്റുള്ളവരുടെ ബിരുദം ചോദിക്കാന്&#x200d; കഴിയുമോ എന്നതാണ് ചോദ്യം,&#8217; മേത്ത പറഞ്ഞു.</p>
<p>ഒരു വ്യക്തിക്ക് ചില വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്&#x200d; വേണമെന്നുള്ള വെറും ജിജ്ഞാസ വിവരാവകാശ നിയമപ്രകാരം അത്തരം വിവരങ്ങള്&#x200d; വെളിപ്പെടുത്തുന്നതിനുള്ള വാദമല്ലെന്നും എസ്ജി പറഞ്ഞു.</p>
<p>മറുവശത്ത്, വിവരാവകാശ അപേക്ഷകനായ നീരജിന് വേണ്ടി മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; സഞ്ജയ് ഹെഗ്ഡെ ഹാജരായി, വിഷയത്തില്&#x200d; ആവശ്യപ്പെടുന്ന വിവരങ്ങള്&#x200d; സാധാരണയായി ഏത് സര്&#x200d;വകലാശാലയും പ്രസിദ്ധീകരിക്കുമെന്നും നോട്ടീസ് ബോര്&#x200d;ഡുകളിലും സര്&#x200d;വകലാശാല വെബ്സൈറ്റുകളിലും പത്രങ്ങളിലും പ്രസിദ്ധീകരിക്കാറുണ്ടെന്നും സമര്&#x200d;പ്പിച്ചു.</p>
<p>വിദ്യാര്&#x200d;ത്ഥികളുടെ വിവരങ്ങള്&#x200d; &#8216;വിശ്വാസ്യത&#8217; എന്ന നിലയിലാണെന്നും അത് &#8216;അപരിചിതനായ ഒരാള്&#x200d;ക്ക്&#8217; വെളിപ്പെടുത്താന്&#x200d; കഴിയില്ലെന്നും എസ്ജി മേത്ത സമര്&#x200d;പ്പിച്ച വാദത്തെയും അദ്ദേഹം എതിര്&#x200d;ത്തിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-modis-graduation-controversy-delhi-high-court-defers-verdict-on-du-plea-against-disclosure-of-information.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രധാനമന്ത്രിയുടെ ബിരുദം; വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഡൽഹി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/prime-ministers-degree-delhi-high-court-said-that-it-will-fall-under-the-scope-of-right-to-information-act.html</link>
					<comments>https://www.chandrikadaily.com/prime-ministers-degree-delhi-high-court-said-that-it-will-fall-under-the-scope-of-right-to-information-act.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Feb 2025 16:52:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[Degree]]></category>
		<category><![CDATA[narendramodi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330693</guid>

					<description><![CDATA[പ്രധാനമന്ത്രിയുടെ ബിരുദം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് നിരീക്ഷണം.]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഡൽഹി ഹൈക്കോടതി. ബിരുദദാനം സ്വകാര്യമല്ലെന്നും വിവരാവകാശത്തിന്റെ പരിധിയിൽ വരുന്ന പൊതുകാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു. പ്രധാനമന്ത്രിയുടെ ബിരുദം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് നിരീക്ഷണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prime-ministers-degree-delhi-high-court-said-that-it-will-fall-under-the-scope-of-right-to-information-act.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പ്രധാനമന്ത്രി വയനാട്ടിൽ വന്നതിന്&#x200d;റെ കാശ് കൂടെ ഇനി കേരളം കൊടുക്കേണ്ടി വരുമോ&#8217;?: മന്ത്രി പി രാജീവ്</title>
		<link>https://www.chandrikadaily.com/1will-kerala-have-to-pay-for-prime-ministers-visit-to-wayanad-minister-p-rajeev.html</link>
					<comments>https://www.chandrikadaily.com/1will-kerala-have-to-pay-for-prime-ministers-visit-to-wayanad-minister-p-rajeev.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 15 Dec 2024 10:28:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[money]]></category>
		<category><![CDATA[narendramodi]]></category>
		<category><![CDATA[p.rajeev]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321890</guid>

					<description><![CDATA[കൊച്ചി: പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനത്തിന് വന്നതിന്&#x200d;റെ കാശു കൂടി കേരളം കൊടുക്കേണ്ടി വരുമോ എന്ന ചോദ്യവുമായി മന്ത്രി പി രാജീവ്. കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ പുനരധിവാസവുമായി  സംസ്ഥാന സർക്കാർ മുന്നോട്ട് പോകും. ടൗൺഷിപ്പ് നിർമ്മാണം എന്നതിൽ നിന്ന് പിന്നോട്ടില്ല. രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഉള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. ഇത് അനുകൂലമായാൽ എസ്റ്റേറ്റ് ഏറ്റെടുത്ത് ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്&#x200d;ത്തു. അതേസമയം, വയനാട് ദുരന്തത്തിൽ ഹെലികോപ്റ്റര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനത്തിന് വന്നതിന്&#x200d;റെ കാശു കൂടി കേരളം കൊടുക്കേണ്ടി വരുമോ എന്ന ചോദ്യവുമായി മന്ത്രി പി രാജീവ്. കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ പുനരധിവാസവുമായി  സംസ്ഥാന സർക്കാർ മുന്നോട്ട് പോകും. ടൗൺഷിപ്പ് നിർമ്മാണം എന്നതിൽ നിന്ന് പിന്നോട്ടില്ല. രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഉള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. ഇത് അനുകൂലമായാൽ എസ്റ്റേറ്റ് ഏറ്റെടുത്ത് ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അതേസമയം, വയനാട് ദുരന്തത്തിൽ ഹെലികോപ്റ്റര്&#x200d; സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്നാണ് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്&#x200d; വിശദീകരിച്ചത്. എല്ലാ സംസ്ഥാനങ്ങളോടും തുക ആവശ്യപ്പെടാറുണ്ടെന്നും ഹെലികോപ്റ്റര്&#x200d; സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്&#x200d; എക്സിൽ കുറിച്ചു. പിണറായി വിജയൻ സർക്കാർ ഇത് വിവാദമാക്കുന്നതെന്തിനാണെന്നും രാജീവ് ചന്ദ്രശേഖര്&#x200d; ചോദിച്ചു. എഐ ക്യാമറയും, ബ്രഹ്മപുരവും പോലുള്ള അഴിമതി കരാറുകൾക്കായി കോടികൾ ചെലവഴിക്കുന്ന സർക്കാർ വയനാടിലെ ജനങ്ങൾക്കായി ഒന്നും നൽകാത്തത് എന്തുകൊണ്ടെന്നും മുൻ കേന്ദ്രമന്ത്രി ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1will-kerala-have-to-pay-for-prime-ministers-visit-to-wayanad-minister-p-rajeev.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
