<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>naroda patia &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/naroda-patia/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 09 Dec 2017 20:49:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>naroda patia &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കലാപത്തിന്റെ കനലോര്&#x200d;മകളില്&#x200d; നരോദ പാട്യ</title>
		<link>https://www.chandrikadaily.com/naroda-patiya-massacre-memmerable-2002.html</link>
					<comments>https://www.chandrikadaily.com/naroda-patiya-massacre-memmerable-2002.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 09 Dec 2017 18:47:56 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[naroda patia]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58725</guid>

					<description><![CDATA[നാരോദ പാട്യയിൽ നിന്ന് എം അബ്ബാസ് ഗുജറാത്ത് വംശഹത്യയുടെ നീറുന്ന ഓര്&#x200d;മകളൊന്നും നരോദ പാട്യയിലെ തെരുവുകളില്&#x200d;നിന്ന് വിട്ടുപോയിട്ടില്ല. മതഭ്രാന്തു തലയില്&#x200d;ക്കയറിയ അയ്യായിരത്തോളം വരുന്ന ഹിന്ദുത്വഭീകകര്&#x200d; 97 മുസ്‌ലിംകളെ ചുട്ടുകൊന്നത് ഇവിടെയാണ്. ഗോധ്ര തീവണ്ടി ദുരന്തത്തിനു പിന്നാലെ വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ബന്ദായിരുന്നു അന്ന്; 2002 ഫെബ്രുവരി 28ന്. ബന്ദിന്റെ നിശ്ചലതയ്ക്കിടെ കൈയില്&#x200d; വാളും തൃശൂലങ്ങളുമേന്തി ആക്രോശിച്ചെത്തിയ ഭ്രാന്തമായ ആള്&#x200d;ക്കൂട്ടം കണ്ണില്&#x200d;ക്കണ്ടതൊക്കെ കൊള്ളയടിച്ചു. വീടുകള്&#x200d; ചുട്ടെരിച്ചു. സ്ത്രീകളെ മാനഭംഗം ചെയ്തു. ഗര്&#x200d;ഭിണിയുടെ വയറ്റില്&#x200d; നിന്ന് തൃശൂലം കൊണ്ട് കുഞ്ഞിനെ [&#8230;]]]></description>
										<content:encoded><![CDATA[<p>നാരോദ പാട്യയിൽ നിന്ന് എം അബ്ബാസ്</p>
<p>ഗുജറാത്ത് വംശഹത്യയുടെ നീറുന്ന ഓര്&#x200d;മകളൊന്നും നരോദ പാട്യയിലെ തെരുവുകളില്&#x200d;നിന്ന് വിട്ടുപോയിട്ടില്ല. മതഭ്രാന്തു തലയില്&#x200d;ക്കയറിയ അയ്യായിരത്തോളം വരുന്ന ഹിന്ദുത്വഭീകകര്&#x200d; 97 മുസ്‌ലിംകളെ ചുട്ടുകൊന്നത് ഇവിടെയാണ്. ഗോധ്ര തീവണ്ടി ദുരന്തത്തിനു പിന്നാലെ വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ബന്ദായിരുന്നു അന്ന്; 2002 ഫെബ്രുവരി 28ന്. ബന്ദിന്റെ നിശ്ചലതയ്ക്കിടെ കൈയില്&#x200d; വാളും തൃശൂലങ്ങളുമേന്തി ആക്രോശിച്ചെത്തിയ ഭ്രാന്തമായ ആള്&#x200d;ക്കൂട്ടം കണ്ണില്&#x200d;ക്കണ്ടതൊക്കെ കൊള്ളയടിച്ചു. വീടുകള്&#x200d; ചുട്ടെരിച്ചു. സ്ത്രീകളെ മാനഭംഗം ചെയ്തു. ഗര്&#x200d;ഭിണിയുടെ വയറ്റില്&#x200d; നിന്ന് തൃശൂലം കൊണ്ട് കുഞ്ഞിനെ പുറത്തെടുത്തു. പൊലീസ് നിഷ്‌ക്രിയമായി നോക്കി നിന്ന, ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്ന ആ ഭീകരത ഗുജറാത്ത് കലാപത്തിന്റെ കറുത്ത അടയാളമായി.</p>
<p>കലാപത്തിലെ മരണനിരക്കായിരുന്നില്ല യഥാര്&#x200d;ത്ഥ പ്രശ്‌നം. കലാപം മുസ്‌ലിംകള്&#x200d;ക്കിടയില്&#x200d; വിതച്ചിട്ട അരക്ഷിതാവസ്ഥയുടെ വിത്തായിരുന്നു പ്രശ്‌നങ്ങളുടെ കാതല്&#x200d;. അതിനു ശേഷം ന്യൂനപക്ഷങ്ങള്&#x200d;ക്ക് സുരക്ഷതിത്വത്തിന്റെ മേലാപ്പൊരുക്കാന്&#x200d; സര്&#x200d;ക്കാറിന് കഴിയാതെ പോയി. നരോദ പാട്യയിലെ ജനപ്രതിനിധിയും മന്ത്രിയുമായിരുന്ന മായാബെന്&#x200d; കൊട്‌നാനിയാണ് ഈ വംശഹത്യയ്ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത്. ആ ഭീതി പാട്യയില്&#x200d; നിന്ന് ഇനിയും കൂടൊഴിഞ്ഞു പോയിട്ടില്ല. അതിലെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്, അയോധ്യ കേസ് ഈയിടെ സുപ്രീംകോടതി പരിഗണിച്ച വേളയില്&#x200d; ഇവിടെയുള്ള ചില കുടുംബങ്ങള്&#x200d; കൂട്ടത്തോടെ അടുത്ത ദേശങ്ങളിലുള്ള ബന്ധുവീടുകളിലേക്ക് താമസമൊഴിഞ്ഞു പോയ സംഭവം. വിധി മറ്റൊരു കലാപത്തിന് കാരണമായേക്കുമോ എന്ന ഭയമാണ് അവരെ ഇവിടം വിട്ടുപോകാന്&#x200d; പ്രേരിപ്പിച്ചത്. കോണ്&#x200d;ഗ്രസ് അടക്കം തങ്ങള്&#x200d;ക്കു വേണ്ടി ഒരു രാഷ്ട്രീയപ്പാര്&#x200d;ട്ടിയും ഒന്നും ചെയ്തില്ല എന്ന പരാതിയാണ് ഈ മുസ്്‌ലിം ഗല്ലിയിലും കേട്ടത്. നരോട മണ്ഡലത്തിലാണ് നരോട പാട്യ എന്ന ചേരി. തൊട്ടപ്പുറത്ത് നരോട ഗാം എന്ന പേരില്&#x200d; മറ്റൊരു ചേരി. മഹാരാഷ്ട്രയില്&#x200d; നിന്നും കര്&#x200d;ണാടകയില്&#x200d;നിന്നും അഹമ്മദാബാദ് നഗരത്തില്&#x200d; ജീവിതം കരുപ്പിടിപ്പിക്കാനെത്തിയവരുടെ പിന്&#x200d;ഗാമികളാണ് ഇവിടെയുള്ളവര്&#x200d;. തൊട്ടപ്പുറത്ത് തന്നെയാണ് ഹിന്ദു ഭൂരിപക്ഷ പ്രദേശമായ കുബേര്&#x200d;നഗറും ഗോപിനാഥ്, ഗംഗോത്രി ഹൗസിങ് സൊസൈറ്റികളും. മതാടിസ്ഥാനത്തിലുള്ള സാമൂഹിക വിഭജനം ഇവിടെ കൃത്യമായി ദൃശ്യമാണ്.</p>
<p>ഇത്തവണ മണ്ഡലത്തില്&#x200d; ആരു ജയിക്കുമെന്ന ചോദ്യത്തിന് സാധാരണ ബി. ജെ. പിയാണ് ജയിക്കുന്നതെന്നായിരുന്നു ഹൈവേയ്ക്കടുത്ത് മൊബൈല്&#x200d; പാര്&#x200d;ട്‌സുകള്&#x200d; വില്&#x200d;ക്കുന്ന രാഹുലിന്റെ മറുപടി. ആരു ജയിക്കുമെന്ന് പറയാനാവില്ല എന്നായിരുന്നു ഓര്&#x200d;ഡര്&#x200d; ചെയ്ത ചായ ഗ്ലാസിലേക്ക് പകരവെ ബാഹുഭായിയുടെ പ്രതികരണം. രാജസ്ഥാനിലെ ഉദയ്പൂരില്&#x200d; നിന്ന് ഇവിടേക്ക് കുടിയേറിയതാണ് അദ്ദേഹം. ആ പറച്ചിലില്&#x200d; അനുഭവപ്പെട്ട നിര്&#x200d;വികാരതയില്&#x200d; ആരു ഭരിച്ചിട്ടും തങ്ങള്&#x200d;ക്കൊന്നും കിട്ടുന്നില്ലെന്ന പരിഭവം ഒൡപ്പിച്ചുവെച്ചിരുന്നു.</p>
<p>എന്നാല്&#x200d; ഗല്ലികള്&#x200d;ക്കുള്ളില്&#x200d; കോണ്&#x200d;ഗ്രസ് പതാകയും വലിച്ചു കെട്ടി കസേരകളില്&#x200d; കൂട്ടംകൂടിയിരിക്കുന്നവരെയും കാണാനായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്&#x200d; 58,352 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയ ബി. ജെ. പിക്കു തന്നെയാണ് മണ്ഡലത്തില്&#x200d; മുന്&#x200d;തൂക്കം. എന്നാല്&#x200d; 2007ല്&#x200d; 1,80,442 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൊട്‌നാനി ഇവിടെ നിന്ന് സഭയിലെത്തിയിരുന്നത്. ഇതാണ് 2102ല്&#x200d; വെറും അമ്പതിനായിരത്തിലേക്ക് താഴ്ന്നത്. കോണ്&#x200d;ഗ്രസിന് പ്രതീക്ഷ നല്&#x200d;കുന്ന ഘടകവും ഇതാണ്. ഓം പ്രകാശ് തിവാരിയാണ് കോണ്&#x200d;ഗ്രസിനായി മണ്ഡലത്തില്&#x200d; അങ്കത്തിനിറങ്ങുന്നത്. പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട സര്&#x200d;ദാര്&#x200d;ഗ്രാം റെയില്&#x200d;വേ സ്റ്റേഷനടുത്തും ഗല്ലികളിലും തിവാരിയുടെ ഫ്‌ളക്‌സുകള്&#x200d; കണ്ടു. അഹമ്മദാബാദ് ജില്ലയില്&#x200d; സമ്പൂര്&#x200d;ണമായി നഗരമേഖലയിലുള്ള സീറ്റാണ് നരോദ. 1985ലാണ് ഈ സീറ്റില്&#x200d; ആദ്യമായി ബി. ജെ. പി വിജയിക്കുന്നത്. നരോദ പാട്യ കൂട്ടക്കൊലയില്&#x200d; ശിക്ഷിക്കപ്പെട്ട മായാബെന്&#x200d; കൊട്‌നാനി മൂന്നുതവണ തുടര്&#x200d;ച്ചയായി ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ശിശുക്ഷേമ വകുപ്പു മന്ത്രി നിര്&#x200d;മല വധ്‌വാനിക്ക് സീറ്റു നിഷേധിച്ച് ഇത്തവണ കുബേര്&#x200d;നഗറില്&#x200d; നിന്നുള്ള മുനിസിപ്പല്&#x200d; കോര്&#x200d;പറേഷന്&#x200d; അംഗം ബല്&#x200d;റാം തവാനിക്കാണ് പാര്&#x200d;ട്ടി സീറ്റു നല്&#x200d;കിയിട്ടുള്ളത്. 1998 മുതല്&#x200d; 2012 വരെ ബി. ജെ. പി വനിതാ സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ത്തിയിരുന്ന മണ്ഡലമാണിത്. തവാനിയെ സ്ഥാനാര്&#x200d;ത്ഥിയാക്കിയതിനെതിരെ നേരത്തെ പ്രാദേശിക നേതൃത്വം രംഗത്തെത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/naroda-patiya-massacre-memmerable-2002.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
