<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>navakerala sadass &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/navakerala-sadass/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 10 Oct 2024 06:52:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>navakerala sadass &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;രക്ഷാ&#8217;പ്രവര്&#x200d;ത്തനം കോടതി കയറുമ്പോള്&#x200d;</title>
		<link>https://www.chandrikadaily.com/when-the-rescue-goes-to-court.html</link>
					<comments>https://www.chandrikadaily.com/when-the-rescue-goes-to-court.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 10 Oct 2024 06:52:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[court]]></category>
		<category><![CDATA[navakerala sadass]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312873</guid>

					<description><![CDATA[മുഖ്യമന്ത്രിയുടേത് കുറ്റകൃത്യം തുടരാനുള്ള പ്രേരണയാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മുഹമ്മദ് ഷിയാസ് നല്&#x200d;കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്&#x200d; ഉണ്ടായിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>നവകേരള സദസിനിടെ നടത്തിയ വിവാദ പ്രസ്താവനയുടെ പേരില്&#x200d; മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് എറണാകുളം ചീഫ് ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടേത് കുറ്റകൃത്യം തുടരാനുള്ള പ്രേരണയാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മുഹമ്മദ് ഷിയാസ് നല്&#x200d;കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്&#x200d; ഉണ്ടായിരിക്കുന്നത്. സംസ്ഥാന സര്&#x200d;ക്കാര്&#x200d; നടത്തിയ നവകേരള സദസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്&#x200d;ഷം നവംബറിലാണ് കേസിന് ആധാരമായ പ്രസ്താവന മുഖ്യമന്ത്രി നടത്തി യിരുന്നത്. പ്രതിഷേധങ്ങളെ അടിച്ചമര്&#x200d;ത്താനും നിയമം കൈയ്യിലെടുക്കാനും ഡി.വൈ.എഫ്.ഐക്കാര്&#x200d;ക്ക് അനുവാദം നല്&#x200d;കുന്ന തരത്തില്&#x200d; പിണറായി വിജയന്&#x200d; നടത്തിയ പ്രസ്താവനയുടെ അനന്തരഫലം മാസങ്ങളോളം കേരളം കലാപഭൂമിയായി മാറി എന്നതായിരുന്നു. മുഖ്യമന്ത്രിയുടെ ആഹ്വാനം ശിരസ്സാവഹിച്ച് കാസര്&#x200d;കോട് മുതല്&#x200d; തിരുവനന്തപുരം വരെ പാര്&#x200d;ട്ടിക്കാര്&#x200d; അഴിഞ്ഞാടി. പൊലീസ് നോക്കുകുത്തിയായിത്തീര്&#x200d;ന്നപ്പോള്&#x200d; അവരുടെ ലാത്തി കൈവശപ്പെടുത്തി പിണറായിയുടെ ഗണ്&#x200d;മാന്&#x200d; പോലും പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുകയുണ്ടായി. സ്ഥലകാല ബോധമില്ലാതെ ഡി.വൈ.എഫ്.ഐക്കാര്&#x200d; നടത്തിയ ഈ ഗുണ്ടാ ആക്രമണത്തില്&#x200d; മാരകമായി പരിക്കേറ്റ യൂത്ത്‌കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരുള്&#x200d;പ്പെടെയുള്ളവരില്&#x200d; പലരും ഇപ്പോഴും രോഗക്കിടക്കയില്&#x200d; തന്നെ കഴിയുകയാണ്. അത്രമേല്&#x200d; മൃഗീയമായ ആക്രമണമാണ് പിണറായി വിജയന്റെ പ്രോത്സാ ഹനത്തില്&#x200d; നടന്നത്.</p>
<p>കണ്ണൂര്&#x200d; ജില്ലയില്&#x200d; വെച്ചായിരുന്നു ഈ നരനായാട്ടിന്റെ തുടക്കം. നവകേരള സദസ്സ് തളിപ്പറമ്പിലേക്കെത്തുമ്പോള്&#x200d; പഴയങ്ങാടിയില്&#x200d; യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d; കരിങ്കൊടി കാണിക്കുകയായിരുന്നു. തദവസരത്തില്&#x200d; അവിടെയെ ത്തിയ ഡി.വൈ.എഫ്.ഐക്കാര്&#x200d; പ്രതിഷേധക്കാരെ ക്രൂരമാ യ മര്&#x200d;ദ്ദിക്കുകയായിരുന്നു. ഈ നീചകൃത്യത്തെയാണ് &#8216;ര ക്ഷാപ്രവര്&#x200d;ത്തന&#8217;മായി മുഖ്യമന്ത്രി വ്യാഖ്യാനിച്ചത്. വിഷയം പ്രതിപക്ഷം സഭയില്&#x200d; ഉള്&#x200d;പ്പെടെ ഉയര്&#x200d;ത്തിയപ്പോഴും ഇതേ നിലപാടില്&#x200d; പിണറായി വിജയന്&#x200d; ഉറച്ചുനില്&#x200d;ക്കുകയായിരുന്നു. ബസിന് മുന്നില്&#x200d; ചാടിയവരെ പിടിച്ചുമാറ്റിയത് എങ്ങനെ കുറ്റമാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. തന്റെ പ്രസ്താവന സൃഷ്ടിച്ച ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്&#x200d; തിരിച്ചറിഞ്ഞിട്ടും അതിന്&#x200d;മേല്&#x200d; ഉറച്ചുനിന്ന പിണറായി വിജയന് പക്ഷേ കേരളത്തിലെ ജനങ്ങള്&#x200d; കഠിന ശിക്ഷയാണ് നല്&#x200d;കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; ഇടതുപക്ഷത്തിനുണ്ടായ കനത്ത തോല്&#x200d;വിയുടെ പ്രധാന കാരണങ്ങളിലൊന്നായി ഈ രക്ഷാപ്രവര്&#x200d;ത്തനപ്രയോഗത്തെ ഇടതുകക്ഷികള്&#x200d; തന്നെ വിലയിരുത്തുക യുണ്ടായി. കോടികള്&#x200d; ചിലവഴിച്ച് പി.ആര്&#x200d; ഏജന്&#x200d;സികള്&#x200d; മിനുക്കിയെടുത്ത പിണറായി വിജയന്റെ പൊയ്മുഖം അഴിഞ്ഞുവീഴുന്നതിനും അദ്ദേഹത്തിന്റെ ഗതകാല ചരിത്രം അനാവരണം ചെയ്യപ്പെടുന്നതിനും ഈപ്രയോഗം കാരണമായിത്തീരുകയും ചെയ്തു.</p>
<p>മുന്&#x200d;മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിക്ക് കേരളീയരുടെ ഹൃദയത്തില്&#x200d; ചിരസ്മരണ നേടിക്കൊടുത്ത യു.ഡി.എഫ് സര്&#x200d;ക്കാറിന്റെ ജനസമ്പര്&#x200d;ക്ക യാത്രയുടെ ബദലായിട്ടായിരുന്നു പിണറായി സര്&#x200d;ക്കാറിന്റെ നവകേരള സദസ്സ്. എന്നാല്&#x200d; ഒരുകോടിയിലേറെ രൂപ ചിലവഴിച്ച് പ്രത്യേകമായി തയാറാക്കിയ ബ സില്&#x200d; നിന്ന് തുടങ്ങിയ ഈ അത്യാഡംബര യാത്ര തുടക്ക ത്തില്&#x200d; തന്നെ ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു. വിമര്&#x200d;ശന ശരങ്ങളോടെ കാസര്&#x200d;കോട്ടുനിന്നാരംഭിച്ച യാത്ര കണ്ണൂരെത്തിയപ്പോയേക്കും ലക്ഷ്യത്തില്&#x200d; നിന്ന് തീര്&#x200d;ത്തും വ്യതിചലിക്കുന്നതാണ് കാണാന്&#x200d; കഴിഞ്ഞത്. യാത്ര കടന്നുപോകുന്ന വഴികളിലെ പ്രതിഷേധവും അതിനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആശീര്&#x200d;വാദത്തോടെയുള്ള ഭീകരാക്രമണങ്ങളും മാത്രമായിരുന്നു വാര്&#x200d;ത്തകളില്&#x200d; ഇടംപിടിച്ചത്. നിന്ന നില്&#x200d;പ്പില്&#x200d; ആയിരക്കണക്കായ ഫയലുകളില്&#x200d; തീര്&#x200d;പ്പുകല്&#x200d;പ്പിച്ചായിരുന്നു ഉമ്മന്&#x200d;ചാണ്ടിയും ജനസമ്പര്&#x200d;ക്ക യാത്രയും ചരിത്രത്തില്&#x200d; ഇടംപിടിച്ചതെങ്കില്&#x200d; ഒരുഫയലില്&#x200d;പോലും തീരുമാനമാകാതെയായിരുന്നു പിണറായിയുടെയും സം ത്തിന്റെയും യാത്ര. ഡി.വൈ.എഫ്.ഐയുടെയും മുഖ്യമന്ത്രിയുടെ ഗണ്&#x200d;മാന്&#x200d;മാരുടെയുമെല്ലാം അഴിഞ്ഞാട്ടത്തെ പൊലീസ് നിസംഗതയോടെ കൈകാര്യം ചെയ്ത സാഹചര്യത്തിലാണ് കോടതിയുടെ ശക്തമായ ഇടപെടല്&#x200d; ഉണ്ടായിരിക്കുന്നത്. ആര്&#x200d;.എസ്.എസ് ബാന്ധവത്തിന്റെയും വിദ്വേഷ പ്രചാരണത്തിന്റെയും പുരംകലക്കലിന്റെയുമെല്ലാം ആരോപണ ശരങ്ങളാല്&#x200d; പിടയുമ്പോഴാണ് ഇടിത്തീപോലെ പിണറായി വിജയന്റെ തലയില്&#x200d; &#8216;രക്ഷാപ്രവര്&#x200d;ത്തന&#8217;വുമായി ബന്ധപ്പെട്ട കേസും വന്നുപതിച്ചിരിക്കുന്നത്. ഏകാധിപതികളെക്കൊണ്ട് കണക്കുകള്&#x200d; എണ്ണിയെണ്ണിപ്പറഞ്ഞിട്ടല്ലാതെ ഒരു കാലവും കടന്നുപോയിട്ടില്ലെന്നാണ് സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്&#x200d; വ്യക്തമാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/when-the-rescue-goes-to-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവകേരള ബസ് കട്ടപ്പുറത്ത്? അറ്റകുറ്റപ്പണി കഴിഞ്ഞ് എത്തിച്ചെങ്കിലും ഉപയോഗമില്ല</title>
		<link>https://www.chandrikadaily.com/navakerala-bus-kattappuram-delivered-after-repair-but-not-usable.html</link>
					<comments>https://www.chandrikadaily.com/navakerala-bus-kattappuram-delivered-after-repair-but-not-usable.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Apr 2024 04:36:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bus]]></category>
		<category><![CDATA[navakerala sadass]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295553</guid>

					<description><![CDATA[1.15 കോടി മുടക്കില്&#x200d; ഭാരത് ബെന്&#x200d;സില്&#x200d; നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്.]]></description>
										<content:encoded><![CDATA[<p>നവകേരള സദസ്സിന് ഉപയോഗിച്ച ബസ് പാപ്പനംകോട് സെന്&#x200d;ട്രല്&#x200d; വര്&#x200d;ക്സില്&#x200d; &#8216;കട്ടപ്പുറത്ത്&#8217;. 1.15 കോടി മുടക്കില്&#x200d; ഭാരത് ബെന്&#x200d;സില്&#x200d; നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്. കെഎസ്ആര്&#x200d;ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനായിരുന്നു പദ്ധതിയെങ്കിലും അത് സംഭവിച്ചില്ല.</p>
<p>ബസില്&#x200d; മാറ്റങ്ങള്&#x200d; വരുത്തുന്നതിനായി ബെംഗളൂരുവിലെ പ്രകാശ് കോച്ച് ഫാക്ടറിക്ക് ബസ് കൈമാറിയിരുന്നു. ഇതിനിടെയാണ് ഗതാഗത മന്ത്രി മാറിയത്. ബസിന്റെ നിര്&#x200d;മ്മാണ പുരോഗതി വിലയിരുത്താന്&#x200d; കെഎസ്ആര്&#x200d;ടിസി ഉദ്യോഗസ്ഥരെ അയക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതുണ്ടാവാത്തതിനാല്&#x200d; നിര്&#x200d;മ്മാണം തടസ്സപ്പെട്ടു.</p>
<p>അരലക്ഷം രൂപ ചെലവില്&#x200d; മുഖ്യമന്ത്രിക്കായി ബസില്&#x200d; സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റിയിട്ടുണ്ട്. ഭാവിയില്&#x200d; വിഐപി യാത്രക്കായി ഈ സീറ്റ് സൂക്ഷിക്കാനാണ് തീരുമാനം. ബസില്&#x200d; യാത്രക്കാരുടെ ലഗേജ് വെക്കാന്&#x200d; ഇടമില്ലാത്തതിനാല്&#x200d; സീറ്റുകള്&#x200d; പുനഃക്രമീകരിച്ച് സ്ഥലമൊരുക്കിയിട്ടുണ്ട്. ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്സും മാറ്റിയിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/navakerala-bus-kattappuram-delivered-after-repair-but-not-usable.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവകേരള സദസ്സ്, മലപ്പുറം ജില്ലയിലും പണം ചിലവാക്കിയതിന് കണക്കില്ല</title>
		<link>https://www.chandrikadaily.com/there-is-no-account-of-the-money-spent-in-the-navkerala-sadas-malappuram-district-as-well.html</link>
					<comments>https://www.chandrikadaily.com/there-is-no-account-of-the-money-spent-in-the-navkerala-sadas-malappuram-district-as-well.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 11 Feb 2024 07:41:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[art malappuram]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[navakerala sadass]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290099</guid>

					<description><![CDATA[10 മണ്ഡലങ്ങളില്&#x200d; പിരിച്ച തുകയുടെയും ചെലവാക്കിയ തുകയുടെയും കണക്കില്ലെന്ന മറുപടിയാണ് വിവരാവകാശ രേഖ പ്രകാരം നോഡല്&#x200d; ഓഫീസര്&#x200d;മാര്&#x200d; നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>നവകേരള സദസിന് ചെലവാക്കിയ തുക സംബന്ധിച്ച് മലപ്പുറം ജില്ലയിലെ ഭൂരിഭാഗം നിയമസഭ മണ്ഡലങ്ങളിലും കണക്കില്ല. 10 മണ്ഡലങ്ങളില്&#x200d; പിരിച്ച തുകയുടെയും ചെലവാക്കിയ തുകയുടെയും കണക്കില്ലെന്ന മറുപടിയാണ് വിവരാവകാശ രേഖ പ്രകാരം നോഡല്&#x200d; ഓഫീസര്&#x200d;മാര്&#x200d; നല്&#x200d;കിയത്. നാല് നിയോജക മണ്ഡലത്തില്&#x200d; പിരിച്ചെടുത്തതിനെക്കാള്&#x200d; തുക ചെലവഴിച്ചു.</p>
<p>ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ഇടതുപക്ഷ നേതാക്കളും ഉള്&#x200d;പെട്ടെ സംഘാടക സമിതിയാണ് നവകേരള സദസിനായി പണം പിരിച്ചത്. മലപ്പുറം ജില്ലയിലെ നിലമ്പൂര്&#x200d;, ഏറനാട്, മഞ്ചേരി, പെരിന്തല്&#x200d;മണ്ണ, കൊണ്ടോട്ടി, പൊന്നാനി, താനൂര്&#x200d;, തിരൂര്&#x200d;, വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളില്&#x200d; പിരിച്ചതിന്റെയും ചെലവാക്കിയതിന്റെയും കണക്ക് ലഭ്യമല്ലെന്ന മറുപടിയാണ് നോഡല്&#x200d; ഓഫീസര്&#x200d;മാര്&#x200d; വിവരാവകാശ നിയമപ്രകാരം നല്&#x200d;കിയത്. കോട്ടക്കല്&#x200d; നഗരസഭ 21,53, 878 രൂപ ചെലവാക്കിയിട്ടുണ്ട്. എത്ര പിരിച്ചു എന്നതിന് കണക്കില്ല.</p>
<p>തിരൂരങ്ങാടി, മങ്കട മണ്ഡലങ്ങള്&#x200d; പിരിച്ചതിനെക്കാള്&#x200d; 5 ലക്ഷം രൂപയിലധികം ചെലവഴിച്ചു. വണ്ടൂര്&#x200d;, തവനൂര്&#x200d; മണ്ഡലങ്ങളില്&#x200d; ചെറിയ തുകയാണ് അധികം ചെലവഴിച്ചത്. മലപ്പുറം മണ്ഡലത്തില്&#x200d; 26 ലക്ഷം പിരിച്ചെടുത്തെങ്കിലും 19 ലക്ഷം മാത്രം ചെലവഴിച്ചിട്ടിട്ടുള്ളൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-is-no-account-of-the-money-spent-in-the-navkerala-sadas-malappuram-district-as-well.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇയാളെ കൊണ്ട് മടുത്തു, ഞങ്ങളും കമ്യൂണിസ്റ്റുകാര്&#x200d;&#8217;; തൃക്കാക്കരയിലെ നവകേരള സദസിന് ബോംബ് ഭീഷണി</title>
		<link>https://www.chandrikadaily.com/tired-of-him-we-too-are-communists-bomb-threat-to-navakerala-sadas-in-thrikkakara.html</link>
					<comments>https://www.chandrikadaily.com/tired-of-him-we-too-are-communists-bomb-threat-to-navakerala-sadas-in-thrikkakara.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Dec 2023 09:26:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bomb threat]]></category>
		<category><![CDATA[navakerala sadass]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286910</guid>

					<description><![CDATA[സംഭവത്തില്&#x200d; തൃക്കാക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.]]></description>
										<content:encoded><![CDATA[<p>തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസില്&#x200d; ബോംബ് വയ്ക്കുമെന്ന് ഭീഷണി. തപാല്&#x200d; മാര്&#x200d;ഗം എഡിഎമ്മിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തില്&#x200d; തൃക്കാക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.</p>
<p>കാക്കനാട് പോസ്റ്റ് ഓഫിസില്&#x200d; എത്തിയ കത്ത് ഇന്നാണ് എഡിഎമ്മിന് ലഭിച്ചത്. അജ്ഞാതാനാണ് ഭീഷണിക്കത്ത് അയിച്ചിരിക്കുന്നത്. തൃക്കാക്കരയിലെ നവകേരള സദസിന്റെ വേദിയില്&#x200d; കുഴി ബോംബ് വയ്ക്കുമെന്നാണ് കത്തില്&#x200d; പറയുന്നത്.</p>
<p>&#8216;ഇയാളെ കൊണ്ട് മടുത്തു. ഞങ്ങളും കമ്യൂണിസ്റ്റുകാര്&#x200d; തന്നെയാണ്. സര്&#x200d;വനാശത്തിനായി ബോംബ് വയ്ക്കും&#8217;-   കത്തില്&#x200d; പറയുന്നു.</p>
<p>കത്ത് എഡിഎം തൃക്കാക്കര പൊലീസിന് കൈമാറി. തിങ്കളാഴ്ചയാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്&#x200d;ന്നാണ് നേരത്തെ നവകേരള സദസ് മാറ്റിവെച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tired-of-him-we-too-are-communists-bomb-threat-to-navakerala-sadas-in-thrikkakara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസില്&#x200d; ജോലി ചോദിച്ചവരുടെ പരാതി ഭക്ഷ്യസുരക്ഷാ വകുപ്പിലും ലൈഫ് മിഷനിലും; പരാതി തീരാതെ നവകേരള സദസ്</title>
		<link>https://www.chandrikadaily.com/complaints-of-those-who-asked-for-a-job-in-the-police-in-the-food-safety-department-and-life-mission-nawakerala-sadas-without-end-of-complaints.html</link>
					<comments>https://www.chandrikadaily.com/complaints-of-those-who-asked-for-a-job-in-the-police-in-the-food-safety-department-and-life-mission-nawakerala-sadas-without-end-of-complaints.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Dec 2023 06:07:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[complaints]]></category>
		<category><![CDATA[food safety department]]></category>
		<category><![CDATA[government job]]></category>
		<category><![CDATA[LIFE MISSION]]></category>
		<category><![CDATA[navakerala sadass]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286876</guid>

					<description><![CDATA[സിവില്&#x200d; പൊലീസ് ഓഫീസര്&#x200d; റാങ്ക് പട്ടികയിലെ ഉദ്യോഗാര്&#x200d;ഥികള്&#x200d; നല്&#x200d;കിയ പരാതികളാണ് ലക്ഷ്യംതെറ്റി പരസ്പര ബന്ധമില്ലാത്ത വകുപ്പുകളില്&#x200d; പോയി വീണത്.]]></description>
										<content:encoded><![CDATA[<p>പൊലീസില്&#x200d; ജോലിചോദിച്ചാണ് നവകേരള സദസ്സില്&#x200d; പരാതികളുമായി എത്തിയത്. എന്നാല്&#x200d;, പരാതി പോയതാവട്ടെ, ഭക്ഷ്യ സുരക്ഷാ വകുപ്പിനും ലൈഫ് മിഷനും സൈനിക് വെല്&#x200d;ഫെയര്&#x200d; വകുപ്പിനും.</p>
<p>സിവില്&#x200d; പൊലീസ് ഓഫീസര്&#x200d; റാങ്ക് പട്ടികയിലെ ഉദ്യോഗാര്&#x200d;ഥികള്&#x200d; നല്&#x200d;കിയ പരാതികളാണ് ലക്ഷ്യംതെറ്റി പരസ്പര ബന്ധമില്ലാത്ത വകുപ്പുകളില്&#x200d; പോയി വീണത്. പരാതികള്&#x200d; നല്&#x200d;കാന്&#x200d; പോയതിനെക്കാള്&#x200d; വലിയ ആശങ്കയിലാണ് ഇപ്പോള്&#x200d; റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്&#x200d;ത്ഥികള്&#x200d;.</p>
<p>പൊലീസ് സേനയിലെ ഒഴിവുകള്&#x200d; നികത്തണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സിയുടെ സിവില്&#x200d; പൊലീസ് ഓഫീസര്&#x200d; റാങ്ക് ലിസ്റ്റില്&#x200d; ഉള്&#x200d;പ്പെട്ട ഉദ്യോഗാര്&#x200d;ത്ഥികള്&#x200d; നവകേരള സദസ്സ് നടന്ന എല്ലാ മണ്ഡലങ്ങളിലുമെത്തിയാണ് പരാതികള്&#x200d; നല്&#x200d;കിയത്. ഫ്രം അഡ്രസില്&#x200d; മുഖ്യമന്ത്രി എന്നെഴുതി 25,000 പരാതികളാണ് ഇവര്&#x200d; നല്&#x200d;കിയത്.</p>
<p>റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിന് മുന്&#x200d;പ് നിയമനം നടത്തണമെന്നായിരുന്നു ആവശ്യം. 2019ല്&#x200d; പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്&#x200d; ഉള്&#x200d;പ്പെട്ടത് 13,000ത്തിലധികം ഉദ്യോഗാര്&#x200d;ത്ഥികളായിരുന്നു. കഴിഞ്ഞ നാല് വര്&#x200d;ഷത്തിനിടെ നിയമനം നടത്തിയത് 3,000ത്തില്&#x200d; താഴെ മാത്രമാണ്. ലിസ്റ്റിന്റെ കാലാവധി നാലുമാസത്തിനകം അവസാനിക്കുകയും ചെയ്യും.</p>
<p>സര്&#x200d;ക്കാര്&#x200d; വലിയ ആഘോഷത്തോടെ നടത്തിയ നവകേരള സദസ്സില്&#x200d;ച്ചെന്ന് പരാതികള്&#x200d; നല്&#x200d;കി, അവയ്ക്ക് ലഭിച്ച രസീതുകളുമായി പ്രതീക്ഷയോടെ കാത്തിരുന്നവരാണ് ഇവര്&#x200d;. ആ പ്രതീക്ഷകളെ മുഴുവന്&#x200d; താളം തെറ്റിച്ചുകൊണ്ടാണ് ആഭ്യന്തര വകുപ്പില്&#x200d; ചെല്ലേണ്ട പരാതികള്&#x200d; മോരും മുതിരയും പോലെ പരസ്പര ബന്ധമില്ലാത്ത വകുപ്പുകളില്&#x200d; കിടക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaints-of-those-who-asked-for-a-job-in-the-police-in-the-food-safety-department-and-life-mission-nawakerala-sadas-without-end-of-complaints.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവകേരള സദസിൽ പങ്കെടുത്തില്ല;  വനിതാ ഓട്ടോ ഡ്രൈവറെ ഓട്ടോ ഓടിക്കാൻ അനുവദിക്കില്ലെന്ന് സി.ഐ.ടി.യു പ്രവർത്തകർ</title>
		<link>https://www.chandrikadaily.com/navakerala-did-not-attend-the-meeting-citu-workers-will-not-allow-women-auto-drivers-to-drive-autos.html</link>
					<comments>https://www.chandrikadaily.com/navakerala-did-not-attend-the-meeting-citu-workers-will-not-allow-women-auto-drivers-to-drive-autos.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 24 Dec 2023 11:05:20 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CITU]]></category>
		<category><![CDATA[navakerala sadass]]></category>
		<category><![CDATA[threat]]></category>
		<category><![CDATA[women auto driver]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286556</guid>

					<description><![CDATA[കാട്ടായിക്കോണം സ്വദേശിനിയായ രജനിയെയാണ് ഓട്ടോ ഓടിക്കാന്&#x200d; അനുവദിക്കില്ലെന്ന് പറഞ്ഞ് വിലക്കിയത്.]]></description>
										<content:encoded><![CDATA[<p>നവകേരള സദസില്&#x200d; പങ്കെടുക്കാത്തതിനാല്&#x200d; വനിതാ ഓട്ടോ ഡ്രൈവര്&#x200d;ക്ക് വിലക്ക് ഏര്&#x200d;പ്പെടുത്തി സിഐടിയു പ്രവര്&#x200d;ത്തകര്&#x200d;. കാട്ടായിക്കോണം സ്വദേശിനിയായ രജനിയെയാണ് ഓട്ടോ ഓടിക്കാന്&#x200d; അനുവദിക്കില്ലെന്ന് പറഞ്ഞ് വിലക്കിയത്.<br />
കാട്ടായിക്കോണം സ്റ്റാന്&#x200d;ഡില്&#x200d; ഇനി ഓട്ടോ ഓടിക്കേണ്ടെന്നാണ് സിഐടിയു പ്രവര്&#x200d;ത്തകരുടെ ഭീഷണി. ചുമട്ടുതൊഴിലാളിയായ സഹോദരന്&#x200d; രാജേഷ് നാളെ മുതല്&#x200d; ജോലിക്ക് കയറേണ്ടെന്നും ഭീഷണിയുണ്ട്.</p>
<p>അതേസമയം കേരളം പൊലീസ് ഗുണ്ടാ രാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി വിജയനാണെന്ന് എഐസിസി ജനറല്&#x200d; സെക്രട്ടറി കെ.സി. വേണുഗോപാല്&#x200d; പ്രതികരിച്ചു. മുഖ്യമന്ത്രി ഇത് ആസ്വദിക്കുകയാണ്. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മുഖമാണ്. ഭീകര താണ്ഡവമടാന്&#x200d; പൊലീസിന് നിര്&#x200d;ദേശം കൊടുത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. പൊലീസ് പിടിച്ച് വെച്ച കുട്ടികളെ തല്ലാന്&#x200d; വരുന്ന ഗണ്&#x200d;മാന്&#x200d; എന്ത് സന്ദേശമാണ് നല്&#x200d;കുന്നതെന്നും കോണ്&#x200d;ഗ്രസ് രാഷ്ട്രീയ നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>കോണ്&#x200d;ഗ്രസ് മാര്&#x200d;ച്ചില്&#x200d; കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് ഇന്നലെയുണ്ടായത് അസാധാരണ നീക്കമാണ്. എഫ്.ഐ.ആറില്&#x200d; ഉള്ള ഉദ്യോഗസ്ഥനെ സുരക്ഷാ ഡ്യൂട്ടിയില്&#x200d; നിയോഗിക്കാന്&#x200d; പാടില്ല. സംസ്ഥാന പൊലീസ് മേധാവി എന്ത് ചെയ്യുകയാണ് കേരളത്തില്&#x200d;?. ഗണ്&#x200d;മാന്&#x200d; ഇപ്പോള്&#x200d; വി.ഐ.പി ആണ്, പൂര്&#x200d;ണ സംരക്ഷണം നല്&#x200d;കുകയാണ് സര്&#x200d;ക്കാര്&#x200d;.</p>
<p>പ്രതിഷേധം റിപ്പോര്&#x200d;ട്ട് ചെയ്ത മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ വരെ കേസ് എടുത്തിരിക്കുകയാണ്. ദില്ലിയില്&#x200d; മോദി കേസ് എടുക്കുന്നു, കേരളത്തില്&#x200d; പിണറായി കേസ് എടുക്കുന്നു. മോദിയുടെ കേരള പതിപ്പാണ് പിണറായി വിജയനെന്നും അക്രമത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>മുഖ്യമന്ത്രിയുടെ ഗണ്&#x200d;മാനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തണമെന്നും ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയത് രക്ഷിക്കാന്&#x200d; തന്നെയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d; ആരോപിച്ചു. ബഹിഷ്‌കരണം രാഷ്ട്രീയത്തിന്റെ ഭാഗമാണ്.</p>
<p>എല്&#x200d;.ഡി.എഫ് നേതാക്കള്&#x200d;ക്ക്‌പോലും നവകേരള സദസില്&#x200d; സംസാരിക്കാന്&#x200d; അവസരം ലഭിച്ചില്ല. തോമസ് ചാഴിക്കാടന്&#x200d;, ശൈലജ ടീച്ചര്&#x200d; എന്നിവര്&#x200d; അപമാനിക്കപ്പെട്ടത് കേരളം കണ്ടു. മുഹമ്മദ് റിയാസ് തനിക്കെതിരെ സംസാരിക്കുന്നത് ശ്രദ്ധ ലഭിക്കാന്&#x200d; വേണ്ടി മാത്രമാണ്. മുഖ്യമന്ത്രിയേ മറ്റുമന്ത്രിമാര്&#x200d; സംരക്ഷിക്കുന്നില്ലെന്നും മരുമകന്&#x200d; എങ്കിലും സംരക്ഷിക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/navakerala-did-not-attend-the-meeting-citu-workers-will-not-allow-women-auto-drivers-to-drive-autos.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവകേരള സദസ്സിന്റെ യാത്ര തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ കരിങ്കൊടി; പിന്നോട്ടില്ലെന്ന് ഉറച്ച് യൂത്ത് കോൺ​ഗ്രസ്</title>
		<link>https://www.chandrikadaily.com/the-journey-of-the-new-kerala-audience-was-black-flagged-as-soon-as-it-entered-thiruvananthapuram-district-youth-congress-is-determined-not-to-back-down.html</link>
					<comments>https://www.chandrikadaily.com/the-journey-of-the-new-kerala-audience-was-black-flagged-as-soon-as-it-entered-thiruvananthapuram-district-youth-congress-is-determined-not-to-back-down.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 20 Dec 2023 15:42:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[navakerala sadass]]></category>
		<category><![CDATA[Trivandrum]]></category>
		<category><![CDATA[youth congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286244</guid>

					<description><![CDATA[യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിനെ പൊലീസ് നേരിട്ടത് സിപിഎം ഗുണ്ടകളെപ്പോലെയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>നവകേരള സദസ്സിന്റെ യാത്ര തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ കരിങ്കൊടിയുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ. നടയറയിൽ വെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. സദസ്സ് നടക്കുന്ന വേദിക്കു അഞ്ഞൂറ് മീറ്റർ അകലെയാണ് കരിങ്കൊടി കാണിച്ചത്.</p>
<p>യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിനെ പൊലീസ് നേരിട്ടത് സിപിഎം ഗുണ്ടകളെപ്പോലെയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു. സമരത്തിൽ പങ്കെടുത്ത ഒരു വനിതാ പ്രവർത്തകയുടെ വസ്ത്രം പുരുഷ എസ്.ഐ വലിച്ചുകീറി. ഒരു സ്ത്രീയെ കൈകാര്യം ചെയ്യാൻ പുരുഷ പൊലീസുകാർക്ക് ആരാണ് അധികാരം കൊടുത്തത്.</p>
<p>യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ തലയ്ക്കടിച്ചു. പരിക്കേറ്റ വനിതാ പ്രവർത്തകരെ തടഞ്ഞുവെച്ചു. ഗവർണർക്കെതിരെ സമരം നടത്തുന്ന എസ്.എഫ്.ഐക്കാരെ സ്വന്തം മക്കളെപ്പോലെ താലോലിച്ച് കൊണ്ടുപോയ അതേ പൊലീസുകാരാണ് സെക്രട്ടറിയേറ്റിന് മുൻപിലും തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുൻപിലും ‘ഷോ’ കാണിച്ചതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.</p>
<p>മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനിതാ പ്രവർത്തകരുടെ നേർക്ക് പോലീസ് അക്രമം അഴിച്ചുവിട്ടത്. കോൺഗ്രസ് പ്രവർത്തകർ തലസ്ഥാന നഗരിയിൽ തീർത്ത പ്രതിരോധം വെറു സാമ്പിൾ മാത്രമാണെന്നത് പോലീസുകാർ വിസ്മരിക്കരുത്. പ്രവർത്തകരെ തല്ലിച്ചതച്ച് സമരത്തെ അടിച്ചമർത്താമെന്നത് മൗഢ്യമാണ്.</p>
<p>കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഇനിയും അക്രമം അഴിച്ചുവിടാനാണ് പൊലീസിന്റെ കരുതുന്നതെങ്കിൽ തിരിച്ചും അതേ മാർഗത്തിൽ കോൺഗ്രസും പ്രതികരിക്കും. കോൺഗ്രസ് എല്ലാക്കാലവും സമാധാനത്തിന്റെ പാതയിൽ പോകുന്നവരാണ് കരുതുന്നുവെങ്കിൽ അത് തെറ്റിദ്ധാരണ മാത്രമാണെന്നും വേണുഗോപാൽ മുന്നറിയിപ്പ് നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-journey-of-the-new-kerala-audience-was-black-flagged-as-soon-as-it-entered-thiruvananthapuram-district-youth-congress-is-determined-not-to-back-down.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാരിന് പ്രഹരം; നവകേരളാ സദസ് നടത്തിപ്പ് ചെലവ് കളക്ടര്&#x200d;മാര്&#x200d; കണ്ടെത്തണമെന്ന ഉത്തരവിന് സ്റ്റേ</title>
		<link>https://www.chandrikadaily.com/a-blow-to-the-government-stay-on-the-order-that-the-collectors-should-find-the-cost-of-running-the-navakerala-sadas.html</link>
					<comments>https://www.chandrikadaily.com/a-blow-to-the-government-stay-on-the-order-that-the-collectors-should-find-the-cost-of-running-the-navakerala-sadas.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Dec 2023 12:47:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[blow]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[navakerala sadass]]></category>
		<category><![CDATA[stay]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286012</guid>

					<description><![CDATA[പത്തനംതിട്ട സ്വദേശി നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് കോടതി നടപടി.]]></description>
										<content:encoded><![CDATA[<p>നവകേരളാ സദസ് നടത്തിപ്പിനായി ജില്ലാ കളക്ടര്&#x200d;മാര്&#x200d; പരസ്യ വരുമാനത്തിലൂടെ ചെലവ് കണ്ടെത്താനുള്ള സര്&#x200d;ക്കാര്&#x200d; ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. പണം സമാഹരിക്കുന്നതിനും കണക്കില്&#x200d;പ്പെടുത്തുന്നതിനും മാര്&#x200d;ഗ്ഗ നിര്&#x200d;ദേശങ്ങള്&#x200d; ഇല്ലെന്ന കാരണത്താലാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.</p>
<p>പത്തനംതിട്ട സ്വദേശി നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് കോടതി നടപടി. എന്നാല്&#x200d; പണം കണ്ടെത്താനുള്ള ഉത്തരവ് പൂര്&#x200d;ണമായും സ്റ്റേ ചെയ്തിട്ടില്ല.</p>
<p>അഖിലേന്ത്യാ സര്&#x200d;വ്വീസ് ചട്ടങ്ങള്&#x200d;ക്ക് വിരുദ്ധമാണ് സര്&#x200d;ക്കാര്&#x200d; ഉത്തരവെന്നായിരുന്നു ഹര്&#x200d;ജിയിലെ വാദം. ഐഎഎസ് ഉദ്യോഗസ്ഥരും, സര്&#x200d;ക്കാര്&#x200d; ജീവനക്കാരും നവകേരളാ സദസിന്റെ ഭാഗമാകുന്നത് വിലക്കണമെന്നാവശ്യം. ഹര്&#x200d;ജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും.</p>
<p>സ്‌പോണ്&#x200d;സര്&#x200d;ഷിപ്പിലൂടെയും മറ്റും ജില്ലാ കളക്ടര്&#x200d;മാര്&#x200d; നടത്തിപ്പ് ചെലവ് കണ്ടെത്തണമെന്ന സര്&#x200d;ക്കാര്&#x200d; ഉത്തരവ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ഹര്&#x200d;ജിയില്&#x200d; ആവശ്യപ്പെട്ടിരുന്നു.</p>
<p>അഖിലേന്ത്യാ സര്&#x200d;വീസ് ചട്ടപ്രകാരം ജില്ലാ കളക്ടര്&#x200d;മാര്&#x200d; പാരിതോഷികങ്ങള്&#x200d; കൈപ്പറ്റാന്&#x200d; പാടുള്ളതല്ല, കൂടാതെ സര്&#x200d;ക്കാരിന്റെ മുന്&#x200d;കൂര്&#x200d; അനുമതിയില്ലാതെ പരിപാടികള്&#x200d;ക്കാണെങ്കില്&#x200d; കൂടി പണം കണ്ടെത്താനും പാടില്ല. അതിനാല്&#x200d; സര്&#x200d;ക്കാരിറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹര്&#x200d;ജിക്കാരന്&#x200d; വാദിക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-blow-to-the-government-stay-on-the-order-that-the-collectors-should-find-the-cost-of-running-the-navakerala-sadas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;നവകേരള സദസ് കണ്ണില്&#x200d; പൊടിയിടാന്&#x200d;&#8217;; വിമര്&#x200d;ശിച്ച് പാലക്കാട് രൂപത ബിഷപ് മാര്&#x200d; പീറ്റര്&#x200d;</title>
		<link>https://www.chandrikadaily.com/new-kerala-audience-to-put-dust-in-their-eyes-bishop-mar-peter-of-palakkad-diocese-criticized.html</link>
					<comments>https://www.chandrikadaily.com/new-kerala-audience-to-put-dust-in-their-eyes-bishop-mar-peter-of-palakkad-diocese-criticized.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 16 Dec 2023 04:48:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[criticized]]></category>
		<category><![CDATA[dust]]></category>
		<category><![CDATA[navakerala sadass]]></category>
		<category><![CDATA[Palakkad Diocese]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285760</guid>

					<description><![CDATA[പലര്&#x200d;ക്കും സംസ്ഥാനം എങ്ങനെയിരിക്കുന്നു, നിയോജകമണ്ഡലങ്ങളില്&#x200d; എന്തുനടക്കുന്നു എന്നുകാണാനുള്ള യാത്രയാണിത്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാന സര്&#x200d;ക്കാരിന്റെ നവകേരള സദസ് ചിലരുടെ കണ്ണില്&#x200d; പൊടിയിടാനുള്ള യാത്രയാണെന്ന് പാലക്കാട് രൂപത ബിഷപ് മാര്&#x200d; പീറ്റര്&#x200d; കൊച്ചുപുരയ്ക്കല്&#x200d;. പലര്&#x200d;ക്കും സംസ്ഥാനം എങ്ങനെയിരിക്കുന്നു, നിയോജകമണ്ഡലങ്ങളില്&#x200d; എന്തുനടക്കുന്നു എന്നുകാണാനുള്ള യാത്രയാണിത്.</p>
<p>അതൊരു പുനരുദ്ധാരണ യാത്രയല്ലെന്നും ബിഷപ് പറഞ്ഞു. നവകേരള സദസിന്റെ ഉദ്ദേശങ്ങള്&#x200d; നല്ലതായിരിക്കാം. എന്നാല്&#x200d; ഇതെല്ലാം എത്രത്തോളം സഫലമാകുമെന്ന കാര്യത്തില്&#x200d; സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കത്തോലിക്കാ കോണ്&#x200d;ഗ്രസ് ഗ്ലോബല്&#x200d; സമിതി കാസര്&#x200d;കോട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന &#8216;അതിജീവന യാത്ര&#8217;യ്ക്ക് മണ്ണാര്&#x200d;ക്കാട് നല്&#x200d;കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-kerala-audience-to-put-dust-in-their-eyes-bishop-mar-peter-of-palakkad-diocese-criticized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവകേരള സദസ്സ്; സ്‌കൂള്&#x200d; മതിലുകള്&#x200d; പൊളിച്ച സംഭവത്തില്&#x200d; വിമര്&#x200d;ശനവുമായി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/new-kerala-audience-the-high-court-has-criticized-the-incident-of-demolishing-school-walls.html</link>
					<comments>https://www.chandrikadaily.com/new-kerala-audience-the-high-court-has-criticized-the-incident-of-demolishing-school-walls.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 14 Dec 2023 10:50:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[navakerala sadass]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285688</guid>

					<description><![CDATA[കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനിയില്&#x200d; നവകേരള സദസ്സിനായി വേദി ഒരുക്കിയത് ചോദ്യം ചെയ്ത് നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് വിമര്&#x200d;ശനം]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>നവകേരള സദസ്സിനായി സ്‌കൂള്&#x200d; മതിലുകള്&#x200d; പൊളിച്ച സംഭവത്തില്&#x200d; വിമര്&#x200d;ശനവുമായി ഹൈക്കോടതി. സ്‌കൂള്&#x200d; മതില്&#x200d; പൊളിക്കുന്നത് എന്തിനെന്നും പൊതുപണമല്ലേ നഷ്ടപ്പെടുന്നതെന്നും ഹൈക്കോടതി ചോദിച്ചു.</p>
<p>കേസില്&#x200d; ചീഫ് സെക്രട്ടറിയെ കക്ഷി ചേര്&#x200d;ക്കാന്&#x200d; ഡിവിഷന്&#x200d; ബെഞ്ച് നിര്&#x200d;ദ്ദേശം നല്&#x200d;കി. അഞ്ചിടങ്ങളില്&#x200d; സംഭവിച്ച് പോയെന്നായിരുന്നു സര്&#x200d;ക്കാര്&#x200d; അഭിഭാഷകന്&#x200d; നല്&#x200d;കിയ മറുപടി. പൊളിച്ച മതില്&#x200d; പുനര്&#x200d; നിര്&#x200d;മ്മിക്കുമെന്നും സര്&#x200d;ക്കാര്&#x200d; വിശദീകരിച്ചു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനിയില്&#x200d; നവകേരള സദസ്സിനായി വേദി ഒരുക്കിയത് ചോദ്യം ചെയ്ത് നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് വിമര്&#x200d;ശനം. സദസ്സിനായി തയ്യാറാക്കുന്ന വേദിയുടെയും സദസ്സിന്റെയും രൂപരേഖ സമര്&#x200d;പ്പിക്കണം.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>നവകേരള സദസ്സ് ക്ഷേത്രത്തെ ബാധിക്കുമോയെന്ന് വിശദമാക്കണമെന്നും ഹൈക്കോടതി നിര്&#x200d;ദ്ദേശിച്ചു. കൊല്ലം ജില്ലാ കളക്ടറും തിരുവിതാംകൂര്&#x200d; ദേവസ്വം ബോര്&#x200d;ഡും സത്യവാങ്മൂലം നല്&#x200d;കണമെന്നാണ് ഹൈക്കോടതി ഡിവിഷന്&#x200d; ബെഞ്ചിന്റെ നിര്&#x200d;ദ്ദേശം.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-kerala-audience-the-high-court-has-criticized-the-incident-of-demolishing-school-walls.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
