<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>nehru &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nehru/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 25 Nov 2025 03:29:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>nehru &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നെഹ്‌റുവും ഇന്ത്യയും</title>
		<link>https://www.chandrikadaily.com/nehru-and-india.html</link>
					<comments>https://www.chandrikadaily.com/nehru-and-india.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 25 Nov 2025 03:29:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[chadrikadaily]]></category>
		<category><![CDATA[chandrikaonline]]></category>
		<category><![CDATA[nehru]]></category>
		<category><![CDATA[Nehru and India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365180</guid>

					<description><![CDATA[. എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തില്‍ നിന്നും സമുന്നത ദേശീയനേതാവും ഇന്ത്യയുടെ പ്രഥമവിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ അബ്ദുല്‍കലാം ആസാദിനെ നീക്കംചെയ്തിരിക്കയാണ്.]]></description>
										<content:encoded><![CDATA[<p><strong>അഡ്വ.സി.ഇ.മൊയ്തീന്&#x200d;കുട്ടി</strong></p>
<p>കോണ്&#x200d;ഗ്രസ് നേതാക്കളെ ചരിത്രത്തില്&#x200d; നിന്നും തുടച്ചുനീക്കി പുതുതലമുറയെ പുതിയചരിത്രം പഠിപ്പിക്കാനുള്ള നീക്കം അണിയറയില്&#x200d; സജീവമാണ്. എന്&#x200d;.സി.ഇ.ആര്&#x200d;.ടി. പാഠപുസ്തകത്തില്&#x200d; നിന്നും സമുന്നത ദേശീയനേതാവും ഇന്ത്യയുടെ പ്രഥമവിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ അബ്ദുല്&#x200d;കലാം ആസാദിനെ നീക്കംചെയ്തിരിക്കയാണ്. മുഗള്&#x200d;ഭരണ കാലം, മഹാത്മാഗാന്ധിവധം, ആര്&#x200d;.എസ്. എസ്. നിരോധനം, ഗുജറാത്ത്കലാപം തുടങ്ങിയവ നേരത്തെ എന്&#x200d;.സി.ഇ.ആര്&#x200d;.ടി. പാഠപുസ്തകത്തില്&#x200d;നിന്നും നീക്കിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രവാര്&#x200d;ത്താവിനിമയ പ്രക്ഷേപണവകുപ്പ് നടത്തിയ ചിത്ര പ്രദര്&#x200d;ശനത്തില്&#x200d; സമുന്നത ദേശീയനേതാക്കളായ പണ്ഡിറ്റ് ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിനും മൗലാന അബ്ദുല്&#x200d;കലാം ആസാദിനും സ്ഥാനമുണ്ടായില്ല. അവരുടെ പൈതൃകം മറച്ചുവെക്കാനും തുടച്ചുനീക്കാനുമുള്ള ഗൂഡശ്രമമാണ് ഇന്ത്യന്&#x200d; കൗണ്&#x200d; സില്&#x200d; ഓഫ് ഹിസ്റ്റോറിക്കല്&#x200d; റിസര്&#x200d;ച്ച് എന്ന കേന്ദ്രസര്&#x200d;ക്കാര്&#x200d; സ്ഥാപനം നടത്തിയത്. ഇപ്പോള്&#x200d; നടക്കുന്നത് ഭരണഘടനയോടുള്ള അവഹേളനവുംചരിത്രനിഷേധവുമാണ്.</p>
<p>നെഹ്‌റുവിന്റെ ആശയങ്ങള്&#x200d; ഈ രാജ്യത്ത് നിലനില്&#x200d;ക്കുന്നിടത്തോളം കാലം ഫാസിസത്തിനും വര്&#x200d;ഗീയതയ്ക്കും ഇവിടെ തേരോട്ടം നടത്താന്&#x200d; സാധിക്കില്ല എന്ന തിരിച്ചറിവാണ് നെഹ്റുവിനെ തമസ്‌കരിക്കല്&#x200d; ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ഒരു നയമായി സ്വീകരിക്കാന്&#x200d; കാരണം. നെഹ്‌റു വളര്&#x200d;ത്തിയെടുത്ത ജനാധിപത്യം മതേതരത്വം, സോഷ്യലിസം, സഹിഷ്ണുത, ശാസ്ത്രബോധം, ചേരിചേരാനയം തുടങ്ങിയവയെ ഇല്ലാതാക്കിയാല്&#x200d; മാത്രമേ ഫാസിസത്തിന് വളരാന്&#x200d; സാധിക്കൂ എന്നവര്&#x200d;ക്കറിയാം. ജനങ്ങള്&#x200d;ക്കിടയില്&#x200d; ബാഹ്യമായ വൈവിധ്യങ്ങളും വ്യത്യാസങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഏകത്വത്തിന്റെ ഒരു അടയാളം എല്ലായിടത്തും നിലനിന്നിരുന്നുവെന്ന് നെഹ്‌റു കണ്ടെത്തിയിരുന്നു. ഈ ഏകത്വബോധമാണ് ജ നങ്ങളെ ഒന്നിച്ചു നിര്&#x200d;ത്തിയിരുന്നത് എന്ന് നെഹ്‌റു മനസിലാക്കിയിരുന്നു. 10 വര്&#x200d;ഷത്തിലധികം ബ്രിട്ടീഷ് ജയിലില്&#x200d; അന്തിയുറങ്ങിയ നെഹ്‌റുവിന്റെ ജീവിതം നിരന്തരസമരങ്ങളുടെയും സഹനങ്ങളുടെയും കഥ പറയുന്നു. നിസ്സഹകരണസമരം മുതല്&#x200d; ക്വിറ്റിന്ത്യാ സമരം വരെയുള്ള കാലഘട്ടമാണ് (1919 മുതല്&#x200d; 1946) ഇന്ത്യന്&#x200d; സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിര്&#x200d;ണായക കാലഘട്ടം. ആ സമരകാലഘട്ടത്തിന്റെ മൂന്നിലൊരുഭാഗം നെഹ്‌റു ബ്രി ട്ടീഷ് ജയിലിലായിരുന്നു.വിദേശ എഴുത്തുകാരന്&#x200d; ആന്ദ്രെമാലറാവ് ഒരിക്കല്&#x200d; നെഹ്‌റുവിനോട് സ്വതന്ത്ര ഇന്ത്യയില്&#x200d; താങ്കള്&#x200d; നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നുവെന്ന് ചോദിക്കുകയുണ്ടായി. ഒരു മതാധിപത്യസമൂഹത്തില്&#x200d; ഒരു മതനിരപേക്ഷ സര്&#x200d;ക്കാരിന്റെ രൂപീകരണവും നടത്തിപ്പും എന്നായിരുന്നു നെഹ്‌റുവിന്റെ മറുപടി. രാജ്യത്തെ ജനങ്ങള്&#x200d;ക്ക് വേണ്ടി ഒട്ടനവധി നിയമനിര്&#x200d;മ്മാണങ്ങള്&#x200d; ഇന്ദിരാഗാന്ധിയുടെ കാല ത്തുണ്ടായി. മുതലാളിത്തമല്ല സോഷ്യലിസമാണ് നമ്മുടെ ലക്ഷ്യമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് 1969 ല്&#x200d; ബാങ്ക് ദേശസാല്&#x200d;ക്കരണം നടപ്പിലാക്കിയത്.</p>
<p>ബാങ്ക് ദേശസാല്&#x200d;ക്കരണത്തോടൊപ്പം തന്നെ പ്രിവിപേഴ്സ് നിര്&#x200d;ത്തലാക്കിയതും സ്വകാര്യ മേഖലയിലെ ഓയില്&#x200d; കമ്പനികള്&#x200d;, സ്റ്റില്&#x200d; കമ്പനികള്&#x200d;, കല്&#x200d;ക്കരി ഖനികള്&#x200d;, തുണിക്കമ്പനികള്&#x200d;, ഇന്&#x200d;ഷൂറന്&#x200d;സ് കമ്പനികള്&#x200d; തുടങ്ങിയവയെല്ലാം ദേശസാല്&#x200d;ക്കരിച്ചതും സോഷ്യലിസത്തിലേക്കുള്ള ധീരമായ കാല്&#x200d;വെപ്പായിരുന്നു. പുരുഷന്&#x200d;മാര്&#x200d;ക്കും സ്ത്രീകള്&#x200d;ക്കും തുല്യ ജോലിക്ക് തുല്യവേതനം എന്ന നിയമം ഭരണഘടനയില്&#x200d; എഴുതിച്ചേര്&#x200d;ത്തത് ഇന്ദിരാജിയുടെ തിളക്കമാര്&#x200d;ന്ന മറ്റൊരു ഭരണനേട്ടമാണ്. 1976 ല്&#x200d; ഇന്ദിരാഗാന്ധിയാണ് 42-ാം ഭര ണഘടനാഭേദഗതിയിലൂടെ സോഷ്യലിസം, സെക്യുലറിസം എന്നിവ അടിസ്ഥാന തത്വങ്ങളായി ഭരണഘടനയുടെ ആമുഖത്തില്&#x200d; ഉള്&#x200d;പ്പെടുത്തിയത്. വോട്ടിംഗ് പ്രായം 21ല്&#x200d; നിന്ന് 18 ആക്കിയതും കൂറുമാറ്റ നിരോധന നിയമമുണ്ടാക്കിയതും രാജീവ് ഗാന്ധിയായിരുന്നു. ശാസ്ത്രസാങ്കേതിക രംഗത്തെ വന്&#x200d;കുതിച്ചുചാട്ടം രാജീവ്ഗാ ന്ധിയുടെ തിളക്കമാര്&#x200d;ന്ന മറ്റൊരു ഭരണനേട്ടമാണ്.</p>
<p>വെല്ലുവിളികള്&#x200d; നേരിടുന്ന ഒരു കാലഘട്ടത്തി ജാതി മത വ്യത്യാസമില്ലാതെ ഒട്ടനവധി പേരുടെ രക്തസാക്ഷിത്വത്തിലൂടെ, ത്യാഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം വെല്ലുവിളികള്&#x200d; നേരിടുന്ന കാലഘത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സമസ്ത മേഖലയിലും ഫാസിസ്റ്റ് കടന്നുകയറ്റത്തിന് രാജ്യം സാക്ഷിയാകുന്നു. ജുഡിഷ്യറിയുടെ വിശ്വാസ്യതപോലും ചോദ്യം ചെയ്യപ്പെടുന്നു. വിദ്വേഷവും മത്രഭാന്തും പാവപ്പെട്ട ജനങ്ങളുടെ മനസിലേക്ക് കുത്തി നിറക്കപ്പെടുകയാണ്. മതത്തിന്റെയും ജാതിയുടെയും പേരില്&#x200d; മനുഷ്യന്&#x200d; വിഭജിക്കപ്പെടുകയാണ്. ഇതെല്ലാം ഫാസിസ്റ്റ് അജണ്ടകളാണ്. രാഷ്ട്രീയ നേട്ടത്തിനും അധികാരത്തിനും വേണ്ടി ഒരു ജനത ഭിന്നിപ്പിക്കപ്പെട്ടതിന്റെ മുറിവുണക്കി സ്‌നേഹവും സാഹോദര്യവും വളര്&#x200d;ത്തി ആ ജനതയെ സംയോജിപ്പിക്കുക എന്ന ചരിത്രകടമ നിര്&#x200d;വഹിച്ചുകൊണ്ടാണ് രാഹുല്&#x200d;ഗാന്ധി നടത്തിയ ഭാരത്ജോഡോ യാത്ര. ഇന്ത്യ ഒരു മതാധിഷ്ഠിത രാഷ്ട്രമാകാതിരിക്കാനും ഇന്ത്യ ഒരു മുതലാളിത്ത രാഷ്ട്രമാകാതിരിക്കാനും കാരണം 1976 ലെ ഭരണഘടനാഭേദഗതിയാണ്. ഒരു പ്രധാനമന്ത്രിയെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ഇന്ദിരാഗാന്ധി ഈ രാജ്യത്തിന് നല്&#x200d;കിയ വിലമതിക്കാനാവാത്ത സംഭാവനയാണത്. അന്യമതവിദ്വേഷം ശക്തിയാര്&#x200d;ജ്ജിക്കുന്ന ഫാസിസത്തിന്റെ പിടിയിലമരുന്ന രാജ്യത്തെ രക്ഷിക്കാന്&#x200d; മഹാത്മാവിന്റെ ദര്&#x200d;ശനങ്ങളായ സഹിഷ് തക്കും അഹിംസയ്ക്കും മാത്രമേ കഴിയൂ. നെഹ്‌റു അഹമ്മദ് നഗര്&#x200d;കോട്ട ജയിലില്&#x200d; വെച്ച് രചിച്ച ലോകപ്രശസ്തഗ്രന്ഥമാണ് ഡിസ്‌കവറി ഓഫ് ഇന്ത്യ (ഇന്ത്യയെ കണ്ടെത്തല്&#x200d;). നെഹ്‌റു എഴുതി:&#8217;ജാതി, മതം, ഭാഷ, ആചാരം, സംസ്‌കാരം ഈ തലങ്ങളിലെല്ലാം ഇവിടെ വൈവിധ്യമുണ്ട്. ബഹു സ്വരത ഇന്ത്യയുടെ സവിശേഷതയാണ്. എല്ലാം ഒരുമിച്ച് പുലരുകയും വളരുകയും ചെയ്യുന്നതാണ് അഭികാമ്യമായ മാര്&#x200d;ഗം&#8217;. &#8216;വിവിധ മതക്കാരും വിശ്വാസക്കാരും നിവസിക്കുന്ന ഒരു മതനിരപേക്ഷ രാഷ്ട്രമാണ് നമുക്കാവശ്യം. അതല്ലാതെ മതാടി സ്ഥാനത്തില്&#x200d; രൂപവല്&#x200d;ക്കരിക്കപ്പെടുന്നരാഷ്ട്രമല്ല&#8217;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nehru-and-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എ.കെ.ജിയെ പ്രതിപക്ഷ നേതൃപദവിയുടെ പരിഗണന നല്&#x200d;കി ആദരിച്ച നെഹ്‌റുവിന്റെ നടപടി ജനാധിപത്യ ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായമെന്ന് വി.എം സുധീരൻ</title>
		<link>https://www.chandrikadaily.com/akgnehruvmsudheeranssocialmedianote.html</link>
					<comments>https://www.chandrikadaily.com/akgnehruvmsudheeranssocialmedianote.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 22 Mar 2023 07:46:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AKG]]></category>
		<category><![CDATA[nehru]]></category>
		<category><![CDATA[vmsudheeran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243810</guid>

					<description><![CDATA[സോഷ്യൽ മീഡിയയിൽ പങ്കുവച്ച തന്റെ എ.കെ.ജി അനുസ്മരണ കുറിപ്പിലാണ് സുധീരന്റെ ഈ പരാമർശം.]]></description>
										<content:encoded><![CDATA[<p>കോണ്&#x200d;ഗ്രസിന് 364 എം.പി.മാര്&#x200d; ഉണ്ടായിരുന്ന ആദ്യ ലോക്‌സഭയില്&#x200d; 16 പേരുടെ അംഗബലവുമായി ജയിച്ചുവന്ന എ.കെ.ജിയെ പ്രതിപക്ഷ നേതൃപദവിയുടെ പരിഗണന നല്&#x200d;കി ആദരിച്ച പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിന്റെ നടപടി ജനാധിപത്യ ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായമാണെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ.സോഷ്യൽ മീഡിയയിൽ പങ്കുവച്ച തന്റെ എ.കെ.ജി അനുസ്മരണ കുറിപ്പിലാണ് സുധീരന്റെ ഈ പരാമർശം.</p>
<p><img loading="lazy" class="alignnone size-medium wp-image-243811" src="https://www.chandrikadaily.com/wp-content/uploads/2023/03/v-m-sudheeran.1535882301-300x169.jpg" alt="" width="300" height="169" srcset="https://www.chandrikadaily.com/wp-content/uploads/2023/03/v-m-sudheeran.1535882301-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/03/v-m-sudheeran.1535882301.jpg 619w" sizes="(max-width: 300px) 100vw, 300px" /></p>
<p>പ്രതിപക്ഷ ശബ്ദത്തിന് അര്&#x200d;ഹമായ പരിഗണന നല്&#x200d;കിയ ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവും അതിനോട് ക്രിയാത്മകമായി പ്രതികരിച്ച എ.കെ.ജി.യും തങ്ങളുടെ സാന്നിധ്യംകൊണ്ട് ധന്യമാക്കിയ പാര്&#x200d;ലമെന്റിന്റെ ഇന്നത്തെ അവസ്ഥ അതീവ പരിതാപകരമാണ്. ജനാധിപത്യ അവകാശങ്ങള്&#x200d; പിച്ചിച്ചീന്തപ്പെടുന്ന ഇന്നത്തെ പാര്&#x200d;ലമെന്റിന്റെ ദുരവസ്ഥ രാജ്യത്തിനുതന്നെ അപമാനകരമാണ്. രാഷ്ട്രീയ പ്രബുദ്ധമെന്ന് നാം അഭിമാനിക്കുന്ന കേരള നിയമസഭയുടെ ഇപ്പോഴത്തെ അവസ്ഥയും വ്യത്യസ്തമല്ല. ജനാധിപത്യ അവകാശങ്ങള്&#x200d; പുനസ്ഥാപിക്കാനും പാര്&#x200d;ലമെന്റും നിയമസഭയും നേരാവണ്ണം പ്രവര്&#x200d;ത്തിക്കാനും പാര്&#x200d;ലമെന്ററി വേദിയെ ജനങ്ങള്&#x200d;ക്കുവേണ്ടി ഫലപ്രദമായി വിനിയോഗിച്ച എ.കെ.ജി.യുടെ സ്മരണ ദേശീയ-സംസ്ഥാന ഭരണാധികാരികള്&#x200d;ക്ക് പ്രേരകമാകട്ടെ . സുധീരൻ കുറിപ്പിൽ പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/akgnehruvmsudheeranssocialmedianote.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനുരാഗ് താക്കൂര്&#x200d; മാപ്പു പറയണം; ലോക്സഭയില്&#x200d; പ്രതിപക്ഷ പ്രതിഷേധം- സഭ നിര്&#x200d;ത്തിവെച്ചു</title>
		<link>https://www.chandrikadaily.com/protests-over-anurag-thakurs-nehru-gandhi-remarks-lok-sabha-adjourned.html</link>
					<comments>https://www.chandrikadaily.com/protests-over-anurag-thakurs-nehru-gandhi-remarks-lok-sabha-adjourned.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 18 Sep 2020 11:26:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anurag thakur]]></category>
		<category><![CDATA[jawaharlal nehru]]></category>
		<category><![CDATA[nehru]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154408</guid>

					<description><![CDATA[മന്ത്രിയുടെ പരാമര്&#x200d;ശത്തിനെതിരെ കടുത്ത വിമര്&#x200d;ശനമാണ് കോണ്&#x200d;ഗ്രസ് ലോകസഭാ നേതാവ് അധിര്&#x200d; രഞ്ജന്&#x200d; ചൗധരി നടത്തിയത്. ഹിമാചലില്&#x200d; നിന്നുള്ള ഈ കുട്ടി ആരാണ്? ഈ ചോക്ര(പയ്യന്&#x200d;) എവിടെ നിന്നാണ് വന്നതെന്നും '' താക്കൂറിനെതിരെ അധിര്&#x200d; രഞ്ജന്&#x200d; ചൗധരി ആഞ്ഞടിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നെഹ്റു-ഗാന്ധി കുടുംബത്തെ അപമാനിച്ച മന്ത്രി അനുരാഗ് താക്കൂറിനെതിരെ ലോക്സഭയില്&#x200d; പ്രതിപക്ഷ പ്രതിഷേധം. കൊറോണ വൈറസ് പ്രതിസന്ധി കാരണം അഭൂതപൂര്&#x200d;വമായ മാറ്റങ്ങളോടെ ആരംഭിച്ച അഞ്ചാം ദിവസത്തിലെ ലോക്‌സഭ പ്രതിപക്ഷ ബഹളത്തെ തുടര്&#x200d;ന്ന് തുടക്കത്തില്&#x200d; തന്നെ നിര്&#x200d;ത്തിവെച്ചു. പിഎം കെയേഴ്‌സ് ഫണ്ടിനെ കുറിച്ച് സംസാരിക്കുന്ന വേളയിലാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്&#x200d; നെഹ്റു-ഗാന്ധി കുടുംബത്തെ അവഹേളിച്ച് വിവാദ പരാമര്&#x200d;ശം നടത്തിയത്.</p>
<p>&#8216;ഹൈക്കോടതി മുതല്&#x200d; സുപ്രീം കോടതി വരെ, എല്ലാ കോടതികളും പിഎം-കെയര്&#x200d;സ് ഫണ്ടില്&#x200d; സംഭാവന നല്&#x200d;കി. ചെറിയ കുട്ടികള്&#x200d; അവരുടെ കുഞ്ചികള്&#x200d; പൊട്ടിച്ച് സംഭാവന നല്&#x200d;കിയിട്ടുണ്ട്. എന്നാല്&#x200d; ഇന്നുവരെ രജിസ്റ്റര്&#x200d; ചെയ്യാത്ത ഒരു ഫണ്ട് നെഹ്റുവിന്റെ പേരിലുണ്ടെന്നും, നിങ്ങള്&#x200d; (കോണ്&#x200d;ഗ്രസിന്)ക്ക് മാത്രമുള്ള ഗാന്ധി കുടുംബത്തിന്റെ ഒരു ട്രസ്റ്റാണിതെന്നുമായിരുന്നു, കേന്ദ്ര മന്ത്രിയുടെ പരാമര്&#x200d;ശം. സോണിയ ഗാന്ധി ചെയര്&#x200d;മാനായ ട്രെസ്റ്റിനെ കുറിച്ച് അന്വേഷിക്കണമെന്നും അനുരാഗ് താക്കൂര്&#x200d; പറഞ്ഞു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Nehru ji ordered the creation of Prime Minister&#39;s National Relief Fund in 1948 like a royal order but its registration has not been done even till today. How did it get FCRA clearance?: Union Minister Anurag Thakur in Lok Sabha <a href="https://t.co/N1RWGHwHs7">https://t.co/N1RWGHwHs7</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1306906578516230144?ref_src=twsrc%5Etfw">September 18, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അനാവശ്യ വിഷയത്തില്&#x200d; നെഹ്‌റുവിനെ കൊണ്ടുവരുന്ന ബിജെപി രീതിക്കെതിരെ ഇതോടെ കോണ്&#x200d;ഗ്രസ് രംഗത്തെത്തുകയായിരുന്നു. മന്ത്രിയുടെ പരാമര്&#x200d;ശത്തിനെതിരെ കടുത്ത വിമര്&#x200d;ശനമാണ് കോണ്&#x200d;ഗ്രസ് ലോകസഭാ നേതാവ് അധിര്&#x200d; രഞ്ജന്&#x200d; ചൗധരി നടത്തിയത്. ഹിമാചലില്&#x200d; നിന്നുള്ള ഈ കുട്ടി ആരാണ്? ഈ ചോക്ര(പയ്യന്&#x200d;) എവിടെ നിന്നാണ് വന്നതെന്നും &#8221; താക്കൂറിനെതിരെ അധിര്&#x200d; രഞ്ജന്&#x200d; ചൗധരി ആഞ്ഞടിച്ചു.</p>
<p>&#8216;നെഹ്റു എങ്ങനെയാണ് ഈ സംവാദത്തില്&#x200d; വന്നത്? ഞങ്ങള്&#x200d; (പ്രധാനമന്ത്രി) നരേന്ദ്ര മോദിയുടെ പേര് പറഞ്ഞോ? ഏതാണീ ഈ രണ്ട് ബിറ്റ് പയ്യന്&#x200d;, ചൗധരി രൂക്ഷ ഭാഷയില്&#x200d; വിമര്&#x200d;ശിച്ചു.</p>
<p>ഇതോടെ ലോകസഭ ഭരണ-പ്രതിപക്ഷ ബഹളത്തില്&#x200d; മുങ്ങി. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്&#x200d;ന്ന് സഭ 30 മിനുട്ട് നിര്&#x200d;ത്തിവെച്ചു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്&#x200d; പരാമര്&#x200d;ശം പിന്&#x200d;വലിച്ച് മാപ്പു പറയണമെന്നാണ് കോണ്&#x200d;ഗ്രസ് ആവശ്യം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/protests-over-anurag-thakurs-nehru-gandhi-remarks-lok-sabha-adjourned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാര്&#x200d;ഷിക ബില്ലുകളില്&#x200d; പ്രതിഷേധം ശക്തം; കോണ്&#x200d;ഗ്രസിനെ സൂക്ഷിക്കണം-ബില്&#x200d; ചരിത്രപരമെന്ന് പ്രധാനമന്ത്രി മോദി</title>
		<link>https://www.chandrikadaily.com/pm-modi-says-farm-bills-are-historic-dont-fall-for-oppositions-lies.html</link>
					<comments>https://www.chandrikadaily.com/pm-modi-says-farm-bills-are-historic-dont-fall-for-oppositions-lies.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 18 Sep 2020 10:48:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[farm bills]]></category>
		<category><![CDATA[farmer's strike]]></category>
		<category><![CDATA[farmers march]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[nehru]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154400</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പാര്&#x200d;ലമെന്റ് പാസാക്കിയ കര്&#x200d;ഷക ബില്ലിനെതിരെ ഉത്തരേന്ത്യയില്&#x200d; പ്രതിഷേധം ശക്തമാവുന്നു. കേന്ദ്രസര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന കാര്&#x200d;ഷിക ബില്ലുകളില്&#x200d; പ്രതിഷേധവുമായി എന്&#x200d;ഡിഎയിലെ സഖ്യ കക്ഷികള്&#x200d; തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് മോദി സര്&#x200d;ക്കാറിനെതിരെ പ്രക്ഷോഭം കനക്കുന്നത്. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലെ കര്&#x200d;ഷകര്&#x200d; ബില്ലിനെതിരെ സമരരംഗത്തേക്ക് ആളുകള്&#x200d; നേരിട്ട് ഇറങ്ങി. കേന്ദ്രസര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന കാര്&#x200d;ഷിക ബില്ലുകളില്&#x200d; പ്രതിഷേധവുമായി കൂടുതല്&#x200d; സഖ്യകക്ഷികളും രംഗത്തെത്തി. കര്&#x200d;ഷക പ്രതിഷേധം കനത്തതോടെ ഹരിയാനയിലെ എന്&#x200d;ഡിഎ സഖ്യകക്ഷിയായ ജെജെപിക്ക് മേല്&#x200d; സമ്മര്&#x200d;ദമേറി. മറ്റൊരു സഖ്യകക്ഷി ശിരോമണി അകാലി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പാര്&#x200d;ലമെന്റ് പാസാക്കിയ കര്&#x200d;ഷക ബില്ലിനെതിരെ ഉത്തരേന്ത്യയില്&#x200d; പ്രതിഷേധം ശക്തമാവുന്നു. കേന്ദ്രസര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന കാര്&#x200d;ഷിക ബില്ലുകളില്&#x200d; പ്രതിഷേധവുമായി എന്&#x200d;ഡിഎയിലെ സഖ്യ കക്ഷികള്&#x200d; തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് മോദി സര്&#x200d;ക്കാറിനെതിരെ പ്രക്ഷോഭം കനക്കുന്നത്. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലെ കര്&#x200d;ഷകര്&#x200d; ബില്ലിനെതിരെ സമരരംഗത്തേക്ക് ആളുകള്&#x200d; നേരിട്ട് ഇറങ്ങി.</p>
<p>കേന്ദ്രസര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന കാര്&#x200d;ഷിക ബില്ലുകളില്&#x200d; പ്രതിഷേധവുമായി കൂടുതല്&#x200d; സഖ്യകക്ഷികളും രംഗത്തെത്തി. കര്&#x200d;ഷക പ്രതിഷേധം കനത്തതോടെ ഹരിയാനയിലെ എന്&#x200d;ഡിഎ സഖ്യകക്ഷിയായ ജെജെപിക്ക് മേല്&#x200d; സമ്മര്&#x200d;ദമേറി. മറ്റൊരു സഖ്യകക്ഷി ശിരോമണി അകാലി ദള്&#x200d; ഇന്നലെ കേന്ദ്രമന്ത്രിയെ പിന്&#x200d;വലിച്ചിരുന്നു. പഞ്ചാബില്&#x200d; മൂന്ന് ദിവസത്തെ ട്രെയിന്&#x200d; തടയല്&#x200d; സമരം കിസാന്&#x200d; മസ്ദൂര്&#x200d; സംഘര്&#x200d;ഷ് കമ്മിറ്റി പ്രഖ്യാപിച്ചു. ജനവികാരം തിരിച്ചറിയുന്നുണ്ടെങ്കില്&#x200d; അകാലി ദള്&#x200d;, പാര്&#x200d;ലമെന്റ് ഘരാവോ സംഘടിപ്പിക്കാന്&#x200d; തയാറാകണമെന്ന് കര്&#x200d;ഷക സമര സമിതി ആവശ്യപ്പെട്ടു.</p>
<p><img loading="lazy" class="" src="https://pbs.twimg.com/card_img/1306605763003969538/pvUv1Fh5?format=jpg&amp;name=small" width="947" height="493" />കേന്ദ്രസര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന കാര്&#x200d;ഷിക ബില്ലുകള്&#x200d; ഇന്നലെ ലോക്സഭയില്&#x200d; പാസാക്കിയതോടെ പഞ്ചാബിലും ഹരിയാനയിലും കര്&#x200d;ഷകസമരം ശക്തമായിരുന്നു. രാവിലെ ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാല, മുഖ്യമന്ത്രി മനോഹര്&#x200d; ലാല്&#x200d; ഖട്ടറുമായി കൂടിക്കാഴ്ച നടത്തി. ജെജെപിയിലെ നേതൃതലത്തിലും ചര്&#x200d;ച്ച തുടരുകയാണ്. കര്&#x200d;ഷക സമരത്തെ അവഗണിച്ചാല്&#x200d; തിരിച്ചടി ഉണ്ടാകുമെന്ന വികാരം മുതിര്&#x200d;ന്ന നേതാക്കള്&#x200d; പങ്കുവച്ചുവന്നാണ് സൂചന. ഇന്നലെ എന്&#x200d;ഡിഎ സഖ്യകക്ഷിയായ അകാലി ദള്&#x200d; ലോക്സഭയില്&#x200d; കാര്&#x200d;ഷിക ബില്ലുകളെ എതിര്&#x200d;ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹര്&#x200d;സിമ്രത് കൗര്&#x200d; ബാദല്&#x200d; കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചത്. കാര്&#x200d;ഷിക ബില്ലുകള്&#x200d;ക്കെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധമാണുയര്&#x200d;ത്തുന്നത്. കോണ്&#x200d;ഗ്രസും ഡിഎംകെയും വാക്ക് ഔട്ട് നടത്തി. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ കാര്&#x200d;ഷിക ബില്ലുകള്&#x200d; കൊണ്ടുവന്ന നടപടി ഫെഡറല്&#x200d; സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കോണ്&#x200d;ഗ്രസ് നേതാവും മുന്&#x200d; ധനമന്ത്രിയുമായ പി ചിദംബരം ആരോപിച്ചു. കഴിഞ്ഞ ദിവസം പാര്&#x200d;ലമെന്റിന് മുന്നില്&#x200d; ബില്&#x200d; കത്തിച്ച് കോണ്&#x200d;ഗ്രസ് എം.പിമാര്&#x200d; പ്രതിഷേധിച്ചിരുന്നു. കോണ്&#x200d;ഗ്രസ് എം.പിമാരായ ജസ്ബീര്&#x200d; സിംഗ് ഗില്&#x200d;, രണ്&#x200d;വീത് സിംഗ് ബിട്ടു, അമര്&#x200d; സിംഗ് എന്നിവരാണ് പാര്&#x200d;ലമെന്റിന് പുറത്ത് വെച്ച് ബില്ലുകള്&#x200d; പരസ്യമായി കത്തിച്ചത്. ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ഏതുവിധേനയും എതിര്&#x200d;ക്കുമെന്നും എം.പിമാര്&#x200d; വ്യക്തമാക്കി.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="hi" dir="ltr">कृषि विशेषज्ञों का कहना है कि अध्यादेश की आड़ में मोदी सरकार असल में ‘शांता कुमार कमेटी’ की रिपोर्ट लागू करना चाहती है, ताकि एफसीआई के माध्यम से न्यूनतम समर्थन मूल्य पर खरीद ही न करनी पड़े और सालाना ₹80,000 से एक लाख करोड़ रुपए की बचत हो:श्री<a href="https://twitter.com/rssurjewala?ref_src=twsrc%5Etfw">@rssurjewala</a><a href="https://twitter.com/hashtag/%E0%A4%85%E0%A4%AC%E0%A4%95%E0%A5%80_%E0%A4%AC%E0%A4%BE%E0%A4%B0_%E0%A4%95%E0%A4%BF%E0%A4%B8%E0%A4%BE%E0%A4%A8%E0%A5%8B%E0%A4%82_%E0%A4%AA%E0%A4%B0_%E0%A4%B5%E0%A4%BE%E0%A4%B0?src=hash&amp;ref_src=twsrc%5Etfw">#अबकी_बार_किसानों_पर_वार</a> <a href="https://t.co/5dkYWDLFMd">pic.twitter.com/5dkYWDLFMd</a></p>
<p>&mdash; Congress (@INCIndia) <a href="https://twitter.com/INCIndia/status/1306907065470693380?ref_src=twsrc%5Etfw">September 18, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം, കര്&#x200d;ഷക പ്രതിഷേധത്തില്&#x200d; പ്രതിപക്ഷത്തിനെയും കോണ്&#x200d;ഗ്രസിനേയും രൂക്ഷമായ ഭാഷയില്&#x200d; വിമര്&#x200d;ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. കര്&#x200d;ഷകരെ കൊളളയടിക്കുന്ന ഇടനിലക്കാരെ സഹായിക്കുന്ന നിലപാടാണ് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; സ്വീകരിക്കുന്നതെന്ന്, ബില്ലുകള്&#x200d; പാസാക്കിയതിനെ സ്വാഗതം ചെയ്ത മോദി പറഞ്ഞു. റെയില്&#x200d;വേ മേല്&#x200d;പ്പാലത്തിന്റെ ഉദ്ഘാടന പരിപാടി വീഡിയോ കോണ്&#x200d;ഫറന്&#x200d;സിലൂടെ നിര്&#x200d;വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കര്&#x200d;ഷകരെ തെറ്റിദ്ധരിപ്പിക്കാന്&#x200d; നിരവധി ശക്തികള്&#x200d; ശ്രമിക്കുന്നുണ്ട്. ദശാബ്ദങ്ങളോളം രാജ്യം ഭരിച്ചവര്&#x200d; കര്&#x200d;ഷകരെ ശക്തിപ്പെടുത്താന്&#x200d; ഒരു നടപടിയും സ്വീകരിച്ചില്ല. അവരുടെ രാഷ്ട്രീയത്തെ സൂക്ഷിക്കണമെന്നും, കോണ്&#x200d;ഗ്രസിനെ കുറ്റപ്പെടുത്തി മോദി പറഞ്ഞു. കര്&#x200d;ഷകരെ കൊളളയടിക്കുന്ന ഇടനിലക്കാരെ സഹായിക്കുന്ന നിലപാടാണ് ഇവര്&#x200d; സ്വീകരിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. ബില്&#x200d; ചരിത്രപരമാണെന്നും<br />
പുതിയ ബില്ലിലൂടെ, ഇടനിലക്കാരുടെ ശല്യം ഇല്ലാതെ ഉല്&#x200d;പ്പന്നങ്ങള്&#x200d; നേരിട്ട് വില്&#x200d;ക്കുന്നതിനുളള അവസരമാണ് കര്&#x200d;ഷകര്&#x200d;ക്ക് ലഭിക്കാന്&#x200d; പോകുന്നതെന്നും മോദി അവകാശപ്പെട്ടു. ബില്ലുകളിലൂടെ കാര്&#x200d;ഷിക രംഗത്ത് കര്&#x200d;ഷകര്&#x200d;ക്ക് സ്വാതന്ത്ര്യം ലഭിച്ചിരിക്കുകയാണ്. നിരവധി അവസരങ്ങളാണ് കര്&#x200d;ഷകര്&#x200d;ക്ക് മുന്നില്&#x200d; തുറന്നിരിക്കുന്നത്. ഇത് കര്&#x200d;ഷകരുടെ വരുമാനം വര്&#x200d;ധിപ്പിക്കും. ബില്&#x200d; പാസാക്കിയതിന് എല്ലാവരെയും അഭിനന്ദിക്കുന്നു, മോദി കൂട്ടിച്ചേര്&#x200d;ത്തു. കര്&#x200d;ഷകര്&#x200d; നരേന്ദ്രമോദിക്കൊപ്പമെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്&#x200d; പ്രതികരിച്ചത്.</p>
<p>ഫാര്&#x200d;മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്&#x200d;ഡ് കൊമേഴ്സ് ബില്&#x200d; 2020, ദി ഫാര്&#x200d;മേഴ്സ് (എംപവര്&#x200d;മെന്റ് ആന്&#x200d;ഡ് പ്രൊട്ടക്ഷന്&#x200d;) അഗ്രീമെന്റ് ഓഫ് പ്രൈസ് അഷുറന്&#x200d;സ് ആന്&#x200d;ഡ് ഫാം സര്&#x200d;വീസസ് ബില്&#x200d; 2020 എന്നിവയാണ് പാസാക്കിയ ബില്ലുകള്&#x200d;. അതില്&#x200d; എസന്&#x200d;ഷ്യല്&#x200d; കൊമ്മോഡിറ്റീസ്(അമന്&#x200d;ഡ്മെന്റ്) ബില്&#x200d; നേരത്തെ പാസാക്കിയിരുന്നു. ഈ മൂന്ന് ബില്ലുകളും ഇപ്പോള്&#x200d; ലോക് സഭയില്&#x200d; കൂടി പാസാക്കിയതോടെയാണ് പ്രക്ഷോഭം ശക്തമാക്കിയിരിക്കുന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-modi-says-farm-bills-are-historic-dont-fall-for-oppositions-lies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയെ നിര്&#x200d;ത്തി നെഹ്‌റുവിനെ പ്രശംസിച്ച് യു.എസ് പ്രതിനിധി</title>
		<link>https://www.chandrikadaily.com/us-nominated-leader-about-nehru.html</link>
					<comments>https://www.chandrikadaily.com/us-nominated-leader-about-nehru.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 23 Sep 2019 16:27:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[nehru]]></category>
		<category><![CDATA[usa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=139937</guid>

					<description><![CDATA[ഭരണപരാജയങ്ങളുടെ ഭാരത്തിന് നെഹ്‌റുവാണ് കാരണമെന്ന് വാദിക്കുന്ന ബിജെപി സര്&#x200d;ക്കാറിന് നെഹ്‌റുവിന്റെ ദര്&#x200d;ശനത്തെ ബോധ്യപ്പെടുത്തി അമേരിക്ക. ഹൗഡി മോദി പരിപാടിയിലാണ് ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രി ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിന് അമേരിക്കയുടെ പ്രശംസ. യു.എസ് ഹൗസ് മജോറിറ്റി ലീഡറായ സ്‌റ്റെനി എച്ച് ഹോയര്&#x200d; മോദിയെ തൊട്ടരികില്&#x200d; നിര്&#x200d;ത്തിയാണ് ആധുനിക ഇന്ത്യയെ നിര്&#x200d;മിക്കുന്നതില്&#x200d; നെഹ്‌റുവിന്റെ പ്രാധാന്യം എടുത്തുപറഞ്ഞത്. &#8216;മഹാത്മാഗാന്ധിയുടെ അധ്യാപനങ്ങളും നെഹ്‌റുവിന്റെ ദര്&#x200d;ശനവും&#8217; ഹോയര്&#x200d; പരാമര്&#x200d;ശിക്കുമ്പോള്&#x200d; മോദി നിശ്ശബ്ദനായി നോക്കിനില്&#x200d;ക്കുകയായിരുന്നു. 50,000 ലധികമാളുകളാണ് പരിപാടിയില്&#x200d;പങ്കെടുത്തത്. &#8216;ബഹുസ്വരതയെ ബഹുമാനിക്കുകയും ഓരോവ്യക്തിയുടെയും മനുഷ്യാവകാശങ്ങള്&#x200d; പാലിക്കുകയും ചെയ്യുകയെന്ന [&#8230;]]]></description>
										<content:encoded><![CDATA[
<p>ഭരണപരാജയങ്ങളുടെ ഭാരത്തിന് നെഹ്‌റുവാണ് കാരണമെന്ന് വാദിക്കുന്ന ബിജെപി സര്&#x200d;ക്കാറിന് നെഹ്‌റുവിന്റെ ദര്&#x200d;ശനത്തെ ബോധ്യപ്പെടുത്തി അമേരിക്ക. ഹൗഡി മോദി പരിപാടിയിലാണ് ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രി ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിന് അമേരിക്കയുടെ പ്രശംസ. യു.എസ് ഹൗസ് മജോറിറ്റി ലീഡറായ സ്‌റ്റെനി എച്ച് ഹോയര്&#x200d; മോദിയെ തൊട്ടരികില്&#x200d; നിര്&#x200d;ത്തിയാണ് ആധുനിക ഇന്ത്യയെ നിര്&#x200d;മിക്കുന്നതില്&#x200d; നെഹ്‌റുവിന്റെ പ്രാധാന്യം എടുത്തുപറഞ്ഞത്. &#8216;മഹാത്മാഗാന്ധിയുടെ അധ്യാപനങ്ങളും നെഹ്‌റുവിന്റെ ദര്&#x200d;ശനവും&#8217; ഹോയര്&#x200d; പരാമര്&#x200d;ശിക്കുമ്പോള്&#x200d; മോദി നിശ്ശബ്ദനായി നോക്കിനില്&#x200d;ക്കുകയായിരുന്നു. 50,000 ലധികമാളുകളാണ് പരിപാടിയില്&#x200d;പങ്കെടുത്തത്. </p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">“&#8230;Like America, (India) is proud of its ancient traditions to secure a future according to Gandhi’s teaching and Nehru’s vision of India as a secular democracy where pluralism and human rights safeguard every individual. &quot; &#8211; Steny Hoyer <a href="https://t.co/lES5bTTd8X">pic.twitter.com/lES5bTTd8X</a></p>&mdash; Priyanka’s India (@PriyankasIndia) <a href="https://twitter.com/PriyankasIndia/status/1176046128132808706?ref_src=twsrc%5Etfw">September 23, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>&#8216;ബഹുസ്വരതയെ ബഹുമാനിക്കുകയും ഓരോവ്യക്തിയുടെയും മനുഷ്യാവകാശങ്ങള്&#x200d; പാലിക്കുകയും ചെയ്യുകയെന്ന ഗാന്ധിയുടെ അധ്യാപനവും നെഹ്‌റുവിന്റെ ദര്&#x200d;ശനവും മുന്&#x200d;നിര്&#x200d;ത്തി ഭാവി സുരക്ഷിതമാക്കുന്ന, പൗരാണിക പാരമ്പര്യത്തില്&#x200d; അഭിമാനിക്കുന്ന രാജ്യമാണ് ഇന്ത്യ&#8217; എന്നായിരുന്നു ഹോയറുടെ പരാമര്&#x200d;ശം. ഇന്ത്യ സ്വാതന്ത്ര്യം നേടിയ രാത്രിയില്&#x200d; നെഹ്‌റു നിര്&#x200d;വഹിച്ച പ്രസംഗത്തിലെ വാക്കുകളും ഹോയര്&#x200d; ഉദ്ധരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-nominated-leader-about-nehru.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെഹറു നയിച്ച സേവാദളിനെ പുനസംഘടിപ്പിക്കാനൊരുങ്ങി കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/congress-will-rebuild-nehrus-seva-dhal.html</link>
					<comments>https://www.chandrikadaily.com/congress-will-rebuild-nehrus-seva-dhal.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 10 Sep 2019 11:19:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[nehru]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[sevadhal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=138747</guid>

					<description><![CDATA[1924 നെഹ്‌റു പ്രസിഡന്റ് ആയി തുടങ്ങിയ കോണ്&#x200d;ഗ്രസ് സംഘടനയായ സേവാദള്&#x200d; പുനര്&#x200d;ജീവിപ്പിക്കാനൊരുങ്ങി കോണ്&#x200d;ഗ്രസ്. കോണ്&#x200d;ഗ്രസ് പ്രത്യയശാസ്ത്രവും ആശയങ്ങളും ചരിത്രവും താഴെ തട്ടിലുള്ള പ്രവര്&#x200d;ത്തകരില്&#x200d; എത്തിക്കാന്&#x200d; മുഴുവന്&#x200d; സമയ വോളന്&#x200d;ടിയര്&#x200d;മാരെ നിയോഗിക്കുന്നതാണ് പുതിയ തീരുമാനം. എന്നാല്&#x200d; ആര്&#x200d;എസ്എസിന്റെ പ്രേരക് സമ്പ്രദായവും കോണ്&#x200d;ഗ്രസിന്റെ സേവാദളുമായി യാതൊരു ബന്ധവുമില്ല. ദേശീയപതാക ഉയര്&#x200d;ത്താനുള്ള അവകാശത്തിനു വേണ്ടി കോണ്&#x200d;ഗ്രസ് സ്വാതന്ത്ര്യസമരകാലത്ത് നടത്തിയ ഒരു സമരത്തിന്റെ ഭാഗമായാണ് സേവാദള്&#x200d; രൂപപ്പെട്ടത്. പതാക സത്യാഗ്രഹം എന്നറിയപ്പെടുന്ന ഈ സത്യാഗ്രഹം നാഗ്പൂരില്&#x200d; 1923ലാണ് സംഘടിപ്പിക്കപ്പെട്ടത്. 2000 വരെ ദേശീയ [&#8230;]]]></description>
										<content:encoded><![CDATA[
<p>1924 നെഹ്‌റു പ്രസിഡന്റ് ആയി തുടങ്ങിയ കോണ്&#x200d;ഗ്രസ് സംഘടനയായ സേവാദള്&#x200d; പുനര്&#x200d;ജീവിപ്പിക്കാനൊരുങ്ങി കോണ്&#x200d;ഗ്രസ്. കോണ്&#x200d;ഗ്രസ് പ്രത്യയശാസ്ത്രവും ആശയങ്ങളും ചരിത്രവും താഴെ തട്ടിലുള്ള പ്രവര്&#x200d;ത്തകരില്&#x200d; എത്തിക്കാന്&#x200d; മുഴുവന്&#x200d; സമയ വോളന്&#x200d;ടിയര്&#x200d;മാരെ നിയോഗിക്കുന്നതാണ് പുതിയ  തീരുമാനം.  എന്നാല്&#x200d; ആര്&#x200d;എസ്എസിന്റെ പ്രേരക് സമ്പ്രദായവും കോണ്&#x200d;ഗ്രസിന്റെ സേവാദളുമായി യാതൊരു ബന്ധവുമില്ല. </p>



<p>ദേശീയപതാക ഉയര്&#x200d;ത്താനുള്ള അവകാശത്തിനു വേണ്ടി കോണ്&#x200d;ഗ്രസ് സ്വാതന്ത്ര്യസമരകാലത്ത് നടത്തിയ ഒരു സമരത്തിന്റെ ഭാഗമായാണ് സേവാദള്&#x200d; രൂപപ്പെട്ടത്. പതാക സത്യാഗ്രഹം എന്നറിയപ്പെടുന്ന ഈ സത്യാഗ്രഹം നാഗ്പൂരില്&#x200d; 1923ലാണ് സംഘടിപ്പിക്കപ്പെട്ടത്.  2000 വരെ ദേശീയ പതാക ആസ്ഥാനത്ത് ഉയര്&#x200d;ത്താന്&#x200d; തയ്യാറാകാത്ത ആര്&#x200d;എസ്എസിനോട് സേവാദളിനെ ചേര്&#x200d;ത്ത് പറയാന്&#x200d; കഴിയില്ല.<br>
കേഡര്&#x200d; സംവിധാനത്തോടെയാണ് സേവാദളിന്റെ പ്രവര്&#x200d;ത്തനം. ജനങ്ങളുടെ പ്രശ്‌നങ്ങള്&#x200d; കണ്ടറിഞ്ഞ് അവരില്&#x200d; ഒരാളായി നിന്ന് സഹായിക്കുക  എന്നതാണ് മുദ്രവാക്യം. പരേഡ് അടക്കം എല്ലാ സംവിധാനങ്ങളും ഉള്ള ഈ സംഘടനയുടെ വളര്&#x200d;ച്ചയും ജനപിന്തുണയും കണ്ട് സൈനിക സ്വഭാവമുള്ള  സംഘടനയാണ് എന്ന് പറഞ്ഞ് 1932ല്&#x200d; ബ്രട്ടീഷ് സര്&#x200d;ക്കാര്&#x200d; നിരോധിച്ചിരുന്നു. എങ്കിലും പ്രവര്&#x200d;ത്തനം ശക്തമായി തന്നെ നടന്നിരുന്നു. പിന്നീട് നെഹ്‌റു പ്രധാനമന്ത്രി ആയതിന് ശേഷം  നിരോദനം എടുത്ത് മാറ്റി. ജവാഹര്&#x200d;ലാല്&#x200d; നെഹ്‌റുവായിരുന്നു ആദ്യത്തെ സേവാദള്&#x200d; പ്രസിഡണ്ട്. കോണ്&#x200d;ഗ്രസ്സ് വര്&#x200d;ക്കിങ് കമ്മിറ്റിക്ക് കീഴില്&#x200d; നേരിട്ട് വരുന്ന രീതിയിലായിരുന്നു സംഘടനയുടെ ചട്ടക്കൂട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-will-rebuild-nehrus-seva-dhal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെഹ്‌റുവിന്റെ ഇന്ത്യയെ മോദി കുഴിച്ചുമൂടി; ആക്ഷേപവുമായി ഷാ മഹ്്മൂദ് ഖുറേഷി</title>
		<link>https://www.chandrikadaily.com/narendra-modi-has-buried-nehru-india-says-pak-minister-shah-mahmood-qureshi.html</link>
					<comments>https://www.chandrikadaily.com/narendra-modi-has-buried-nehru-india-says-pak-minister-shah-mahmood-qureshi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Aug 2019 18:43:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[article 370]]></category>
		<category><![CDATA[india vs pakistan]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[mahmood qureshi]]></category>
		<category><![CDATA[nehru]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[pakistan high commissioner]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136333</guid>

					<description><![CDATA[ഇസ്്‌ലാമാബാദ്: നെഹ്‌റുവിന്റെ ഇന്ത്യയെ നരേന്ദ്രമോദി കുഴിച്ചു മൂടിയെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്്മൂദ് ഖുറേഷി. കശ്മീരിന് പ്രത്യേക പദവി നല്&#x200d;കുന്ന ആര്&#x200d;ട്ടിക്കിള്&#x200d; 370 റദ്ദാക്കിയ നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഖുറേഷി പറഞ്ഞു. കശ്മീര്&#x200d; ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ഇന്ത്യ ആവര്&#x200d;ത്തിക്കുന്നതിനിടെയാണ് ഖുറേഷിയുടെ പ്രതികരണം. പാക് സര്&#x200d;ക്കാര്&#x200d; രൂപം നല്&#x200d;കിയ കശ്മീര്&#x200d; കമ്മിറ്റിയുടെ പ്രഥമ യോഗത്തിനു ശേഷം ഇസ്്‌ലാമാബാദില്&#x200d; മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചതിന്റെ തൊട്ടടുത്ത [&#8230;]]]></description>
										<content:encoded><![CDATA[
<p>ഇസ്്‌ലാമാബാദ്: നെഹ്‌റുവിന്റെ ഇന്ത്യയെ നരേന്ദ്രമോദി കുഴിച്ചു മൂടിയെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്്മൂദ് ഖുറേഷി. കശ്മീരിന് പ്രത്യേക പദവി നല്&#x200d;കുന്ന ആര്&#x200d;ട്ടിക്കിള്&#x200d; 370 റദ്ദാക്കിയ നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഖുറേഷി പറഞ്ഞു. കശ്മീര്&#x200d; ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ഇന്ത്യ ആവര്&#x200d;ത്തിക്കുന്നതിനിടെയാണ് ഖുറേഷിയുടെ പ്രതികരണം. പാക് സര്&#x200d;ക്കാര്&#x200d; രൂപം നല്&#x200d;കിയ കശ്മീര്&#x200d; കമ്മിറ്റിയുടെ പ്രഥമ യോഗത്തിനു ശേഷം ഇസ്്‌ലാമാബാദില്&#x200d; മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.<br> കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പാക് പ്രധാനമന്ത്രി ഇമ്രാന്&#x200d; മുന്&#x200d; കൈയെടുത്ത് കശ്മീര്&#x200d; കമ്മിറ്റിക്കു രൂപം നല്&#x200d;കിയത്. കശ്മീര്&#x200d; വിഷയത്തില്&#x200d; സ്വീകരിക്കേണ്ട നിലപാടുകള്&#x200d;ക്കും തന്ത്രങ്ങള്&#x200d;ക്കും രൂപം നല്&#x200d;കുകയാണ് കമ്മിറ്റിയുടെ ചുമതല. പാക് പാര്&#x200d;ലമെന്റ് ഒറ്റക്കെട്ടായാണ് ഇന്ത്യന്&#x200d; നീക്കത്തിനെതിരെ പ്രമേയം പാസാക്കിയതെന്നും അതേ ഐക്യമാണ് കശ്മീര്&#x200d; കമ്മിറ്റി യോഗത്തിലും പ്രകടമായതെന്ന് ഖുറേഷി അവകാശപ്പെട്ടു. അജിത് ദോവലിന്റെ സിദ്ധാന്തങ്ങള്&#x200d;ക്കു ചുറ്റും കറങ്ങുകയാണ് ഇന്ത്യയുടെ വിദേശ നയം. ഇത് ഇതുവരെ ഇന്ത്യ അനുവര്&#x200d;ത്തിച്ചുവന്ന നിലപാടുകളെ കുഴിച്ചു മൂടൂന്നതാണ്. മേഖലയെ ഇത് സംഘര്&#x200d;ഷഭരിതമാക്കും. കശ്മീരിലെ സ്ഥിതിഗതികള്&#x200d; കമ്മിറ്റി സസൂക്ഷ്മം വിലയിരുത്തി. തുടര്&#x200d; നിലപാടുകള്&#x200d;ക്ക് രൂപം നല്&#x200d;കിയിട്ടുണ്ട്. അതനുസരിച്ചുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d; വരും ദിവസങ്ങളിലുണ്ടാകുമെന്നും ഖുറേഷി കൂട്ടിച്ചേര്&#x200d;ത്തു.<br> യു.എന്&#x200d; രക്ഷാ സമിതിയില്&#x200d; കശ്മീര്&#x200d; വിഷയത്തില്&#x200d; നടന്ന ചര്&#x200d;ച്ചകള്&#x200d; വിജയകരമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കശ്മീര്&#x200d; വിഷയത്തെ എങ്ങനെ പരിഗണിക്കണം എന്നാണ് രക്ഷാ സമിതി ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/narendra-modi-has-buried-nehru-india-says-pak-minister-shah-mahmood-qureshi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐ.എസ്.ആര്&#x200d;.ഒ സ്ഥാപിച്ചത് നെഹ്‌റുവെന്ന ഓണ്&#x200d;ലൈന്&#x200d; രേഖകള്&#x200d; തിരുത്താന്&#x200d; നീക്കം</title>
		<link>https://www.chandrikadaily.com/rss-movement-to-clean-nehru-from-isro-history.html</link>
					<comments>https://www.chandrikadaily.com/rss-movement-to-clean-nehru-from-isro-history.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 30 Mar 2019 05:10:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[isro]]></category>
		<category><![CDATA[nehru]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122750</guid>

					<description><![CDATA[കോഴിക്കോട്: ഐ.എസ്.ആര്&#x200d;.ഒ സ്ഥാപിച്ചത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവാണെന്ന് ചരിത്രരേഖകള്&#x200d; ഓണ്&#x200d;ലൈന്&#x200d; മാധ്യമങ്ങളില്&#x200d; നിന്ന് നീക്കം ചെയ്യാന്&#x200d; ആസൂത്രിത നീക്കം. ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്&#x200d; പരീക്ഷണം വിജയിച്ചതോടെയാണ് ഐ.എസ്.ആര്&#x200d;.ഒയും നെഹ്‌റുവും തമ്മിലുള്ള ബന്ധം വീണ്ടും ചര്&#x200d;ച്ചയായത്. ശാസ്ത്രജ്ഞരുടെ നേട്ടം മോദി തട്ടിയെടുത്ത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയായിരുന്നു എന്ന ആരോപണം ശക്തമാവുകയും ഐ.എസ്.ആര്&#x200d;.ഒ നെഹ്‌റുവിന്റെ കാഴ്ചപ്പാടില്&#x200d; നിന്ന് ഉദയം ചെയ്തതാണെന്നുള്ള ചര്&#x200d;ച്ചകള്&#x200d; സജീവമായതോടെയാണ് ഓണ്&#x200d;ലൈന്&#x200d; വിജ്ഞാന കോശമായ വിക്കിപീഡിയയില്&#x200d; ഐ.എസ്.ആര്&#x200d;.ഒയുടെ ചരിത്രം തിരയാന്&#x200d; നിരവധി പേരെത്തിയത്. തുടര്&#x200d;ന്നാണ് ഐ.എസ്.ആര്&#x200d;.ഒയും [&#8230;]]]></description>
										<content:encoded><![CDATA[
<p> കോഴിക്കോട്: ഐ.എസ്.ആര്&#x200d;.ഒ സ്ഥാപിച്ചത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവാണെന്ന് ചരിത്രരേഖകള്&#x200d; ഓണ്&#x200d;ലൈന്&#x200d; മാധ്യമങ്ങളില്&#x200d; നിന്ന് നീക്കം ചെയ്യാന്&#x200d; ആസൂത്രിത നീക്കം. ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്&#x200d; പരീക്ഷണം വിജയിച്ചതോടെയാണ് ഐ.എസ്.ആര്&#x200d;.ഒയും നെഹ്‌റുവും തമ്മിലുള്ള ബന്ധം വീണ്ടും ചര്&#x200d;ച്ചയായത്.</p>



<p>ശാസ്ത്രജ്ഞരുടെ നേട്ടം മോദി തട്ടിയെടുത്ത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയായിരുന്നു എന്ന ആരോപണം ശക്തമാവുകയും ഐ.എസ്.ആര്&#x200d;.ഒ നെഹ്‌റുവിന്റെ കാഴ്ചപ്പാടില്&#x200d; നിന്ന് ഉദയം ചെയ്തതാണെന്നുള്ള ചര്&#x200d;ച്ചകള്&#x200d; സജീവമായതോടെയാണ് ഓണ്&#x200d;ലൈന്&#x200d; വിജ്ഞാന കോശമായ വിക്കിപീഡിയയില്&#x200d; ഐ.എസ്.ആര്&#x200d;.ഒയുടെ ചരിത്രം തിരയാന്&#x200d; നിരവധി പേരെത്തിയത്. തുടര്&#x200d;ന്നാണ് ഐ.എസ്.ആര്&#x200d;.ഒയും  നെഹ്‌റുവും തമ്മിലുള്ള ബന്ധം നീക്കാന്&#x200d; ആസൂത്രിത ശ്രമം നടന്നത്.</p>



<p>ബുധനാഴ്ച ഉച്ചക്ക് ശേഷം നിരവധി തവണയാണ് ഐ.എസ്.ആര്&#x200d;.ഒയുടെ വിക്കിപീഡിയ പേജില്&#x200d; എഡിറ്റിംഗ് നടന്നിരിക്കുന്നത്. ബുധനാഴ്ച ഉച്ച മുതല്&#x200d; വ്യാഴാഴ്ച വൈകീട്ട് വരെ എണ്&#x200d;പതോളം തിരുത്തലുകളാണ് വിക്കിപീഡിയ പേജില്&#x200d; നടന്നിരിക്കുന്നത്. നെഹ്‌റുവിന്റെ പേര് ഐ.എസ്.ആര്&#x200d;.ഒയുടെ ചരിത്രത്തില്&#x200d; നിന്ന് നീക്കാന്&#x200d; സംഘടിച്ചാണ് ചിലര്&#x200d; എത്തിയത്. അതേസമയം അത് പഴയ രീതിയിലേക്ക് മാറ്റാനും ചിലര്&#x200d; പ്രവര്&#x200d;ത്തിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rss-movement-to-clean-nehru-from-isro-history.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി ശ്രമിക്കുന്നത് നെഹ്‌റുവിന്റെ  പൈതൃകം ഇല്ലാതാക്കാന്&#x200d;: സോണിയ</title>
		<link>https://www.chandrikadaily.com/jawaharlal-nehrus-precious-legacy-is-being-undermined-daily-says-sonia-gandhi.html</link>
					<comments>https://www.chandrikadaily.com/jawaharlal-nehrus-precious-legacy-is-being-undermined-daily-says-sonia-gandhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 14 Nov 2018 14:44:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp government]]></category>
		<category><![CDATA[jawaharlal nehru]]></category>
		<category><![CDATA[modi government]]></category>
		<category><![CDATA[nehru]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[sonia gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=110570</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: നെഹ്‌റു രൂപപ്പെടുത്തിയ രാജ്യത്തിന്റെ പൈതൃകത്തെ ഇല്ലാതാക്കാന്&#x200d; ബി.ജെ.പി ശ്രമം നടത്തുന്നതായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. കോണ്&#x200d;ഗ്രസ് നേതാവ് ശശി തരൂരിന്റെ &#8216;നെഹ്‌റു: ദി ഇന്&#x200d;വെന്&#x200d;ഷന്&#x200d; ഓഫ് ഇന്ത്യ&#8217; എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. ഇന്ത്യന്&#x200d; ജനാധിപത്യത്തെ ഏകീകരിക്കുകയും ഇന്ത്യയുടെ ഭരണസംവിധാനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്&#x200d; ഉറപ്പിക്കുകയുമായിരുന്നു നെഹ്‌റു. എന്നാല്&#x200d; ഇന്ത്യയെ കെട്ടിപ്പടുക്കാന്&#x200d; പ്രയത്‌നിച്ച ആദ്യ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് രാജ്യത്തെ തിന്&#x200d;മയിലേക്ക് നയിക്കാനാണ് ഇപ്പോള്&#x200d; അധികാരത്തിലിരിക്കുന്നവര്&#x200d; ശ്രമിക്കുന്നതെന്ന് സോണിയ പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നെഹ്‌റു രൂപപ്പെടുത്തിയ രാജ്യത്തിന്റെ പൈതൃകത്തെ ഇല്ലാതാക്കാന്&#x200d; ബി.ജെ.പി ശ്രമം നടത്തുന്നതായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. കോണ്&#x200d;ഗ്രസ് നേതാവ് ശശി തരൂരിന്റെ &#8216;നെഹ്‌റു: ദി ഇന്&#x200d;വെന്&#x200d;ഷന്&#x200d; ഓഫ് ഇന്ത്യ&#8217; എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.</p>
<p>ഇന്ത്യന്&#x200d; ജനാധിപത്യത്തെ ഏകീകരിക്കുകയും ഇന്ത്യയുടെ ഭരണസംവിധാനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്&#x200d; ഉറപ്പിക്കുകയുമായിരുന്നു നെഹ്‌റു. എന്നാല്&#x200d; ഇന്ത്യയെ കെട്ടിപ്പടുക്കാന്&#x200d; പ്രയത്‌നിച്ച ആദ്യ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് രാജ്യത്തെ തിന്&#x200d;മയിലേക്ക് നയിക്കാനാണ് ഇപ്പോള്&#x200d; അധികാരത്തിലിരിക്കുന്നവര്&#x200d; ശ്രമിക്കുന്നതെന്ന് സോണിയ പറഞ്ഞു.</p>
<p>നെഹ്‌റിവിയന്&#x200d; മൂല്യങ്ങളെക്കുറിച്ചാണ് ഇന്നു നമ്മള്&#x200d; അഭിമാനത്തോടെ പറയുന്നത്. അദ്ദേഹം ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും മതനിരപേക്ഷത ഉറപ്പാക്കുകയും ചെയ്തു. ചേരിചേരാനയത്തിന് അനുസൃതമായി സാമ്പത്തിക, വിദേശകാര്യ നയങ്ങള്&#x200d; രൂപപ്പെടുത്തി ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇന്ത്യയെ രൂപപ്പെടുത്താന്&#x200d; നെഹ്‌റു ചെയ്ത എല്ലാ കാര്യങ്ങളെയും അധിക്ഷേപിക്കുകയും ദുരുദ്ദേശ്യത്തോടെ അതിനെ വളച്ചൊടിക്കുകയുമാണ് ഇപ്പോള്&#x200d; രാജ്യം ഭരിക്കുന്നവര്&#x200d; ചെയ്യുന്നത്. ഇന്ത്യന്&#x200d; ജനാധിപത്യത്തെ തകര്&#x200d;ക്കാനുള്ള ശ്രമങ്ങള്&#x200d;ക്കെതിരെ നടത്തുന്ന പോരാട്ടത്തിലൂടെയാണ് നെഹ്‌റുവിനുള്ള ആദരവ് അര്&#x200d;പ്പിക്കേണ്ടത്. ജനാധിപത്യത്തെ സംരക്ഷിക്കാന്&#x200d; അദ്ദേഹത്തിന്റെ പാരമ്പര്യം ഉയര്&#x200d;ത്തിപ്പിടിച്ചേ പറ്റൂവെന്നും സോണിയ ഗാന്ധി പറഞ്ഞു.</p>
<p>ക്രിയാത്മകമായ വിമര്&#x200d;ശനങ്ങളെ നെഹ്‌റു പ്രോത്സാഹിപ്പിച്ചിരുന്നതായും രാജ്യത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്&#x200d; നെഹ്‌റു പരിശ്രമിച്ചിരുന്നുവെന്നും ശശി തരൂര്&#x200d; പറഞ്ഞു. ഒരു ചായക്കടക്കാരന് പ്രധാനമന്ത്രിയാവാന്&#x200d; സാധിച്ചത് നെഹ്‌റു സ്ഥാപിച്ച സംവിധാനങ്ങളിലൂടെയാണ്. ഇതുവഴി ആര്&#x200d;ക്കുവേണമെങ്കിലും രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് എത്താമെന്നും തരൂര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jawaharlal-nehrus-precious-legacy-is-being-undermined-daily-says-sonia-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യാ പാക്ക് വിഭജനം നെഹ്‌റുവിന്റെ സ്വാര്&#x200d;ത്ഥത; ദലൈലാമ മാപ്പ് പറഞ്ഞു</title>
		<link>https://www.chandrikadaily.com/india-pak-partition-controversy.html</link>
					<comments>https://www.chandrikadaily.com/india-pak-partition-controversy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 10 Aug 2018 15:36:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Jinna]]></category>
		<category><![CDATA[nehru]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=98365</guid>

					<description><![CDATA[&#160; ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിനെതിരെ നടത്തിയ പരാമര്&#x200d;ശത്തില്&#x200d; ടിബറ്റന്&#x200d; ആത്മീയ നേതാവ് ദലൈലമാ മാപ്പു പറഞ്ഞു. നെഹ്‌റുവിന്റെ സ്വാര്&#x200d;ത്ഥയാണ് ഇന്ത്യാ പാക്ക് വിഭജനത്തിന് കാരണമെന്നായിരുന്നു ദലൈലാമയുടെ പരാമര്&#x200d;ശം. മഹാത്മാഗാന്ധി ആഗ്രഹിച്ചിരുന്നതുപോലെ മുഹമ്മദലി ജിന്നയായിരുന്നു ഇന്ത്യന്&#x200d; പ്രധാനമന്ത്രിയെങ്കില്&#x200d; ഇന്ത്യാ പാക് വിഭജനം സംഭവിക്കില്ലായിരുന്നുവെന്നും ദലൈലാമ അഭിപ്രായപ്പെട്ടിരുന്നു. എന്നാന്&#x200d; തന്റെ പ്രസ്താവന വലിയ വിവാദമുണ്ടാക്കിയിരിക്കുന്നുവെന്നും തെറ്റായി എന്തെങ്കിലും പറഞ്ഞെങ്കില്&#x200d; മാപ്പ് ചോദിക്കുന്നുവെന്നന്നും ദലൈലാമ പറഞ്ഞു. ഗോവ ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിച്ച ഒരു ചടങ്ങില്&#x200d; സംസാരിക്കുമ്പോഴാണ് മഹാത്മാഗാന്ധിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിനെതിരെ നടത്തിയ പരാമര്&#x200d;ശത്തില്&#x200d; ടിബറ്റന്&#x200d; ആത്മീയ നേതാവ് ദലൈലമാ മാപ്പു പറഞ്ഞു.</p>
<p>നെഹ്‌റുവിന്റെ സ്വാര്&#x200d;ത്ഥയാണ് ഇന്ത്യാ പാക്ക് വിഭജനത്തിന് കാരണമെന്നായിരുന്നു ദലൈലാമയുടെ പരാമര്&#x200d;ശം. മഹാത്മാഗാന്ധി ആഗ്രഹിച്ചിരുന്നതുപോലെ മുഹമ്മദലി ജിന്നയായിരുന്നു ഇന്ത്യന്&#x200d; പ്രധാനമന്ത്രിയെങ്കില്&#x200d; ഇന്ത്യാ പാക് വിഭജനം സംഭവിക്കില്ലായിരുന്നുവെന്നും ദലൈലാമ അഭിപ്രായപ്പെട്ടിരുന്നു.</p>
<p>എന്നാന്&#x200d; തന്റെ പ്രസ്താവന വലിയ വിവാദമുണ്ടാക്കിയിരിക്കുന്നുവെന്നും തെറ്റായി എന്തെങ്കിലും പറഞ്ഞെങ്കില്&#x200d; മാപ്പ് ചോദിക്കുന്നുവെന്നന്നും ദലൈലാമ പറഞ്ഞു. ഗോവ ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിച്ച ഒരു ചടങ്ങില്&#x200d; സംസാരിക്കുമ്പോഴാണ് മഹാത്മാഗാന്ധിയുടെ ആഗ്രഹം പോലെ ജനഹര്&#x200d; ലാല്&#x200d; നെഹ്‌റുവിനു പകരം മുഹമ്മദ് അലി ജിന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നുവെങ്കില്&#x200d; ഇന്ത്യാ പാകിസ്ഥാന്&#x200d; വിഭജനം നടക്കുമായിരുന്നില്ലെന്ന് ദലൈലാമ പറഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-pak-partition-controversy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
