<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>nemam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nemam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 15 Nov 2025 06:17:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>nemam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പിഴത്തുക കീശയിലാക്കിയ കേസ്: കരമന സ്‌റ്റേഷനിലെ മുന്‍ റൈറ്റര്‍ ഷിജി വിന്‍സന്റിന് സസ്‌പെന്‍ഷന്‍</title>
		<link>https://www.chandrikadaily.com/case-of-pocketing-the-fine-suspension-of-ex-writer-shiji-vincent-of-karamana-station.html</link>
					<comments>https://www.chandrikadaily.com/case-of-pocketing-the-fine-suspension-of-ex-writer-shiji-vincent-of-karamana-station.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 15 Nov 2025 06:17:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[karamanastation]]></category>
		<category><![CDATA[nemam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363638</guid>

					<description><![CDATA[ കാഞ്ഞിരംകുളം സ്വദേശിയായ ഇയാള്‍ക്കെതിരെ നഗര പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.]]></description>
										<content:encoded><![CDATA[<p>നേമം: വാനയാത്രികരില്&#x200d; നിന്ന് ഈടാക്കിയ പിഴത്തുക ട്രഷറിയില്&#x200d; അടയ്ക്കാതെ സ്വന്തം കൈവശം വച്ചുവെന്ന ഗുരുതര ആരോപണത്തെ തുടര്&#x200d;ന്നാണ് കരമന പൊലീസ് സ്‌റ്റേഷനിലെ മുന്&#x200d; റൈറ്റര്&#x200d; ഷിജി വിന്&#x200d;സന്റ് (45) സസ്‌പെന്&#x200d;ഷനിലായത്. കാഞ്ഞിരംകുളം സ്വദേശിയായ ഇയാള്&#x200d;ക്കെതിരെ നഗര പൊലീസ് കമ്മീഷണര്&#x200d; തോംസണ്&#x200d; ജോസ് സസ്‌പെന്&#x200d;ഷന്&#x200d; ഉത്തരവ് പുറപ്പെടുവിച്ചു. മദ്യപാനശീലവും മറ്റു സ്വഭാവദൂഷ്യങ്ങളും കാരണം ഒരുവര്&#x200d;ഷം മുമ്പ് ഷിജി വിന്&#x200d;സന്റിനെ നന്ദാവനം എ.ആര്&#x200d;. ക്യാമ്പിലേക്ക് സ്ഥാനമാറ്റിയിരുന്നു. എന്നാല്&#x200d;, അവിടെ ചുമതലയേറ്റെടുക്കുന്നത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്&#x200d; തന്നെ അദ്ദേഹം മെഡിക്കല്&#x200d; ലീവില്&#x200d; പ്രവേശിക്കുകയും ബന്ധപ്പെടാനാകാത്ത അവസ്ഥയിലാകുകയും ചെയ്തിരുന്നു.ട്രാന്&#x200d;സ്ഫര്&#x200d; സമയത്ത് സ്‌റ്റേഷന്റെ ക്യാഷ് ബുക്കും ക്യാഷ് ബാലന്&#x200d;സും പുതിയ റൈറ്റര്&#x200d;ക്ക് കൈമാറാതിരുന്നതില്&#x200d; സംശയം തോന്നിയതോടെയാണ് അന്വേഷണത്തിന് തുടക്കം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ക്യാഷ് ബുക്ക് കൈമാറാതിരിക്കുകയും പിന്നീട് ഫോണ്&#x200d; സ്വിച്ച് ഓഫ് നിലയിലാകുകയും ചെയ്തതോടെ അന്വേഷണം ശക്തിപ്പെട്ടു. കഴിഞ്ഞ മൂന്നുമാസമായി നടന്ന അന്വേഷണത്തിലാണ് ഷിജി വിന്&#x200d;സന്റിന്റെ അനധികൃത പ്രവര്&#x200d;ത്തനങ്ങള്&#x200d; വ്യക്തമായത്. പുതിയ സി.ഐ ചുമതലയേറ്റ ശേഷം കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം 25,000 രൂപയോളം ട്രഷറിയില്&#x200d; അടയ്ക്കാനുണ്ടെന്ന് കണ്ടെത്തി. ഇതുകൂടാതെ, കഴിഞ്ഞ മൂന്നു വര്&#x200d;ഷമായി പിഴത്തുക സര്&#x200d;ക്കാര്&#x200d; ട്രഷറിയില്&#x200d; അടച്ചിട്ടില്ലെന്നും അന്വേഷണത്തില്&#x200d; പുറത്ത് വന്നു. സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്&#x200d; പരിശോധിച്ചപ്പോള്&#x200d; എസ്.ഐമാര്&#x200d; സ്‌റ്റേഷനില്&#x200d; സ്വീകരിച്ച പിഴത്തുക റൈറ്റര്&#x200d; ഷിജി വിന്&#x200d;സന്റ് വാങ്ങുന്നതും പിന്നീട് ഡ്യൂട്ടി അവസാനിക്കുമ്പോള്&#x200d; മേശവലിപ്പില്&#x200d; നിന്ന് പണം എടുത്ത് പോക്കറ്റില്&#x200d; ഇടുന്നതും വ്യക്തമായി കണ്ടെത്തി. ആദ്യ ഘട്ടത്തില്&#x200d; എസ്.ഐമാരെയും മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇവര്&#x200d;ക്കെതിരെ ആരോപണം ശരിയല്ലെന്ന് തെളിഞ്ഞതോടെ സ്ഥലംമാറ്റം ചെയ്തിരുന്ന ഷിജി വിന്&#x200d;സന്റിനെതിരെ അന്വേഷണം വ്യാപിപ്പിച്ചു. രണ്ടു ദിവസത്തിനകം വിശദീകരണം നല്&#x200d;കണമെന്ന് നല്&#x200d;കിയ നിര്&#x200d;ദ്ദേശവും അദ്ദേഹം അവഗണിച്ചു. തുടര്&#x200d;ന്ന് കമ്മീഷണര്&#x200d; തോംസണ്&#x200d; ജോസ് ഷിജി വിന്&#x200d;സന്റിനെ സസ്‌പെന്&#x200d;ഡ് ചെയ്യുകയും, വിഷയത്തില്&#x200d; വിജിലന്&#x200d;സ് അന്വേഷണവും നടക്കുമെന്നും അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-of-pocketing-the-fine-suspension-of-ex-writer-shiji-vincent-of-karamana-station.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നേമം, കൊച്ചുവേളി റെയില്&#x200d;വേ സ്റ്റേഷനുകളുടെ പേരുമാറുന്നു</title>
		<link>https://www.chandrikadaily.com/111nemam-and-kochuveli-railway-stations-are-renamed-govt-gave-permission.html</link>
					<comments>https://www.chandrikadaily.com/111nemam-and-kochuveli-railway-stations-are-renamed-govt-gave-permission.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 31 Dec 2023 06:26:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kochuveli]]></category>
		<category><![CDATA[nemam]]></category>
		<category><![CDATA[railwayy stations]]></category>
		<category><![CDATA[renamed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286945</guid>

					<description><![CDATA[നേമം റെയില്&#x200d;വേ സ്‌റ്റേഷനെ തിരുവനന്തപുരം സൗത്ത് എന്നാക്കാനും കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോര്&#x200d;ത്ത് എന്നാക്കാനുമാണ് സംസ്ഥാന സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചത്.]]></description>
										<content:encoded><![CDATA[<p>രണ്ടു റെയില്&#x200d;വേ സ്റ്റേഷനുകളുടെ പേരുമാറ്റാന്&#x200d; അനുമതി നല്&#x200d;കി സംസ്ഥാന സര്&#x200d;ക്കാര്&#x200d;. തിരുവനന്തപുരത്തെ നേമം റെയില്&#x200d;വേ സ്റ്റേഷന്റെയും കൊച്ചുവേളി റെയില്&#x200d;വേ സ്റ്റേഷന്റെയും പേര് മാറ്റാനാണ് സംസ്ഥാന സര്&#x200d;ക്കാര്&#x200d; സമ്മതം നല്&#x200d;കിയത്.</p>
<p>ഇക്കാര്യത്തില്&#x200d; അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. തുടര്&#x200d; നടപടികളുടെ ഭാഗമായി ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്&#x200d;കി.</p>
<p>നേമം റെയില്&#x200d;വേ സ്‌റ്റേഷനെ തിരുവനന്തപുരം സൗത്ത് എന്നാക്കാനും കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോര്&#x200d;ത്ത് എന്നാക്കാനുമാണ് സംസ്ഥാന സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചത്. ഇക്കാര്യത്തില്&#x200d; നേരത്തെ തന്നെ ആലോചനകള്&#x200d; നടന്നിരുന്നു. റെയില്&#x200d;വേ ബോര്&#x200d;ഡ് അടക്കം പേര് മാറ്റുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.</p>
<p>തുടര്&#x200d;ന്ന് പേരുമാറ്റത്തിന് സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഔദ്യോഗികമായി അനുമതി നല്&#x200d;കി കൊണ്ടാണ് ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്&#x200d;കിയത്. ഇനി ഇക്കാര്യത്തില്&#x200d; ആഭ്യന്തരമന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ പേരുമാറ്റം യാഥാര്&#x200d;ഥ്യമാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111nemam-and-kochuveli-railway-stations-are-renamed-govt-gave-permission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗര്&#x200d;ഭിണിയുടെ ആത്മഹത്യ: ഭര്&#x200d;ത്താവ് അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/news-kerala-suicide-women.html</link>
					<comments>https://www.chandrikadaily.com/news-kerala-suicide-women.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Sun, 19 Feb 2023 16:32:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[nemam]]></category>
		<category><![CDATA[suicide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238916</guid>

					<description><![CDATA[ഇയാളെ കോടതിയില്&#x200d; ഹാജരാക്കി റിമാന്&#x200d;ഡ് ചെയ്തു.]]></description>
										<content:encoded><![CDATA[<p>നേമം: ഗര്&#x200d;ഭിണിയായ 24 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്&#x200d;ത്താവിനെ ഫോര്&#x200d;ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അട്ടക്കുളങ്ങര സ്വദേശി ഗോപീകൃഷ്ണന്&#x200d; (30) ആണ് അറസ്റ്റിലായത്. ഫെബ്രുവരി 17നാണ് സംഭവം. ഗോപീകൃഷ്ണന്റെ വീട്ടിലാണ് ഭാര്യ ദേവിക (22) തൂങ്ങിമരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് തന്റെ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന യുവതിയുടെ പിതാവിന്&#x200d;റെ പരാതിയുടെ അടിസ്ഥാനത്തില്&#x200d; ആയിരുന്നു തുടരന്വേഷണം.</p>
<p>വിവാഹം കഴിഞ്ഞ് ഒരു വര്&#x200d;ഷം തികയും മുന്&#x200d;പാണ് ആത്മഹത്യ.മരണത്തില്&#x200d; ഗോപീകൃഷ്ണന് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ശ്രീചിത്രയില്&#x200d; താല്&#x200d;ക്കാലിക അടിസ്ഥാനത്തില്&#x200d; ജോലി ചെയ്തു വരുന്നയാളാണ് അറസ്റ്റിലായ പ്രതി. ഇയാളെ കോടതിയില്&#x200d; ഹാജരാക്കി റിമാന്&#x200d;ഡ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-suicide-women.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പദവികള്&#x200d; മോഹിച്ചല്ല നേമത്ത് പോവുന്നത് പാര്&#x200d;ട്ടിക്ക് വേണ്ടി അഭിമാനകരമായ പോരാട്ടം നടത്താന്&#x200d;-കെ.മുരളീധരന്&#x200d;</title>
		<link>https://www.chandrikadaily.com/k-muraleedharan-about-nemam-news.html</link>
					<comments>https://www.chandrikadaily.com/k-muraleedharan-about-nemam-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 15 Mar 2021 04:59:59 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[k muraleedaran]]></category>
		<category><![CDATA[nemam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=182349</guid>

					<description><![CDATA[കേരളത്തില്&#x200d; ബിജെപി വിജയിച്ച ഏക സീറ്റ് തിരിച്ചുപിടിക്കാന്&#x200d; കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ നേതാവിനെ തന്നെയാണ് കോണ്&#x200d;ഗ്രസ് കളത്തിലിറക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പദവികള്&#x200d; മോഹിച്ചോ നിബന്ധനകള്&#x200d; വെച്ചോ അല്ല നേമത്ത് മത്സരിക്കാന്&#x200d; പോവുന്നതെന്ന് കെ.മുരളീധരന്&#x200d; എം.പി. ജയപരാജയങ്ങള്&#x200d; നോക്കിയല്ല പാര്&#x200d;ട്ടിക്ക് വേണ്ടി അഭിമാനകരമായ പോരാട്ടം നടത്താനാണ് നേമത്തേക്ക് പോവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥി പട്ടികയില്&#x200d; ഏറ്റവും ശ്രദ്ധേയമായത് മുരളീധരന്റെ സ്ഥാനാര്&#x200d;ത്ഥിത്വമായിരുന്നു. കേരളത്തില്&#x200d; ബിജെപി വിജയിച്ച ഏക സീറ്റ് തിരിച്ചുപിടിക്കാന്&#x200d; കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ നേതാവിനെ തന്നെയാണ് കോണ്&#x200d;ഗ്രസ് കളത്തിലിറക്കുന്നത്.</p>
<p>കുമ്മനം രാജശേഖരനാണ് നേമത്ത് ബിജെപി സ്ഥാനാര്&#x200d;ത്ഥി. വി. ശിവന്&#x200d;കുട്ടിയാണ് സിപിഎമ്മിന് വേണ്ടി മത്സരിക്കുന്നത്. മുരളീധരന്റെ വരവോടെ നേമത്ത് യുഡിഎഫ് പ്രവര്&#x200d;ത്തകര്&#x200d; ആവേശത്തിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/k-muraleedharan-about-nemam-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്തിനോട് ഉപമിച്ചതിലൂടെ  നേമത്തെ ജനങ്ങളെ കുമ്മനം അപമാനിച്ചു-രമേശ് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/kummanam-rajasekaran-gujarath-comment-ramesh-chennithala-reply.html</link>
					<comments>https://www.chandrikadaily.com/kummanam-rajasekaran-gujarath-comment-ramesh-chennithala-reply.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 23 Jan 2021 05:59:02 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[Kummanam Rajasekharan]]></category>
		<category><![CDATA[nemam]]></category>
		<category><![CDATA[ramesh chenithala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177661</guid>

					<description><![CDATA[നേമത്ത് തികഞ്ഞ വിജയപ്രതീക്ഷയാണ് യു.ഡി.എഫിനുള്ളതെന്നും ഈ തെരഞ്ഞെടുപ്പില്&#x200d; അതു വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നേമം നിയോജകമണ്ഡലം ബി.ജെ.പിയുടെ ഗുജറാത്ത് ആണെന്ന കുമ്മനം രാജശേഖരന്റെ പരാമര്&#x200d;ശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നിഷ്ഠൂരമായ നിരവധി സംഭവങ്ങള്&#x200d; നടന്ന ഗുജറാത്തിനെ നേമവുമായി താരതമ്യപ്പെടുത്തിയത് അവിടത്തെ ജനങ്ങളെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.</p>
<p>നേമം മണ്ഡലം ഇത്തവണ യു.ഡി.എഫ് തിരിച്ചുപിടിക്കും. അതിനുള്ള കൃത്യമായ പ്രവര്&#x200d;ത്തനുമായാണ് മുന്നോട്ട് പോകുന്നത്. നേമത്ത് തികഞ്ഞ വിജയപ്രതീക്ഷയാണ് യു.ഡി.എഫിനുള്ളതെന്നും ഈ തെരഞ്ഞെടുപ്പില്&#x200d; അതു വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kummanam-rajasekaran-gujarath-comment-ramesh-chennithala-reply.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നേമത്തെ തോല്&#x200d;വി പാര്&#x200d;ട്ടിയുടെ ദൗര്&#x200d;ബല്യമെന്ന് സി.പി.എം</title>
		<link>https://www.chandrikadaily.com/nemam-assembly-cpim-udf.html</link>
					<comments>https://www.chandrikadaily.com/nemam-assembly-cpim-udf.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 03 Feb 2018 18:48:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[nemam]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68144</guid>

					<description><![CDATA[തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് ഇടയാക്കിയ സാഹചര്യം പാര്&#x200d;ട്ടിയുടെ ഗുരുതര വീഴ്ചയെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്&#x200d; വിമര്&#x200d;ശനം. കേരളത്തിന്റെ മുഖത്ത് പുരണ്ട കരിയാണ് ഇവിടെ നിന്ന് ബി.ജെ.പി അംഗം ജയിച്ചതെന്ന് കുറ്റപ്പെടുത്തുന്ന പ്രവര്&#x200d;ത്തന റിപ്പോര്&#x200d;ട്ട് ജില്ലയില്&#x200d; ബി.ജെ.പിയുടെ മുന്നേറ്റം ഗൗരവമായി കാണണമെന്നും പറയുന്നു. നേമത്ത് യു.ഡി.എഫ് വോട്ടുകള്&#x200d; ബി.ജെ.പിക്ക് പോയതുകൊണ്ടാണ് ഒ. രാജഗോപാല്&#x200d; ജയിക്കാന്&#x200d; ഇടയായതെന്ന മുന്&#x200d; നിലപാടില്&#x200d; നിന്ന് സി.പി.എം പിന്നോട്ടു പോകുന്നതാണ് റിപ്പോര്&#x200d;ട്ടിലെ പരാമര്&#x200d;ശം വ്യക്തമാക്കുന്നത്. യു.ഡി.എഫ് വോട്ടുകൊണ്ടല്ല നേമത്ത് ബി.ജെ.പി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>തിരുവനന്തപുരം:</strong> നേമം നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് ഇടയാക്കിയ സാഹചര്യം പാര്&#x200d;ട്ടിയുടെ ഗുരുതര വീഴ്ചയെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്&#x200d; വിമര്&#x200d;ശനം. കേരളത്തിന്റെ മുഖത്ത് പുരണ്ട കരിയാണ് ഇവിടെ നിന്ന് ബി.ജെ.പി അംഗം ജയിച്ചതെന്ന് കുറ്റപ്പെടുത്തുന്ന പ്രവര്&#x200d;ത്തന റിപ്പോര്&#x200d;ട്ട് ജില്ലയില്&#x200d; ബി.ജെ.പിയുടെ മുന്നേറ്റം ഗൗരവമായി കാണണമെന്നും പറയുന്നു. നേമത്ത് യു.ഡി.എഫ് വോട്ടുകള്&#x200d; ബി.ജെ.പിക്ക് പോയതുകൊണ്ടാണ് ഒ. രാജഗോപാല്&#x200d; ജയിക്കാന്&#x200d; ഇടയായതെന്ന മുന്&#x200d; നിലപാടില്&#x200d; നിന്ന് സി.പി.എം പിന്നോട്ടു പോകുന്നതാണ് റിപ്പോര്&#x200d;ട്ടിലെ പരാമര്&#x200d;ശം വ്യക്തമാക്കുന്നത്. യു.ഡി.എഫ് വോട്ടുകൊണ്ടല്ല നേമത്ത് ബി.ജെ.പി ജയിച്ചത്.</p>
<p>മണ്ഡലത്തില്&#x200d; പാര്&#x200d;ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തിയില്ലെങ്കില്&#x200d; എന്നെന്നേക്കുമായി ബി.ജെ.പി നേമത്തെ കൈപ്പിടിയിലൊതുക്കും. സംഘടനാ ദൗര്&#x200d;ബല്യവും പ്രവര്&#x200d;ത്തന രാഹിത്യവും തോല്&#x200d;വിക്ക് കാരണമായി. രാജഗോപാലിനെ നിയമസഭക്ക് സംഭാവന ചെയ്തത് യു.ഡി.എഫ് ആണെന്ന് സഭയ്ക്കുള്ളിലും പുറത്തും ആക്ഷേപമുന്നയിച്ച നേതാക്കളെ ഖണ്ഡിച്ചുകൊണ്ടാണ് ജില്ലാ സമ്മേളന റിപ്പോര്&#x200d;ട്ട് നേമത്തെ തോല്&#x200d;വിയെ വിശകലനം ചെയ്യുന്നത്. നേമത്തെ പാര്&#x200d;ട്ടി കോട്ടകള്&#x200d; ബി.ജെ.പി പിടിച്ചടക്കിയതാണ് തോല്&#x200d;വിക്ക് കാരണമെന്ന് റിപ്പോര്&#x200d;ട്ട് വ്യക്തമാക്കുന്നു.</p>
<p>തലസ്ഥാനത്തെ ബി.ജെ.പിയുടെ അതിശയകരമായ വളര്&#x200d;ച്ചക്ക് കാരണം സി.പി.എമ്മിന്റെ സംഘടനാ ദൗര്&#x200d;ബല്യമാണ്. തിരുവനന്തപുരം കോര്&#x200d;പറേഷനില്&#x200d; ബി.ജെ.പി പ്രതിപക്ഷത്തിരിക്കുന്ന സാഹചര്യം ഗൗരവമുള്ളതാണ്. ബി.ജെ.പിയുടെ മുന്നേറ്റം ഗൗരവമായി കാണണം. ഹിന്ദുത്വ രാഷട്രീയത്തില്&#x200d; സി.പി.എം സ്വാധീനമേഖലയില്&#x200d; പോലും വോട്ടു നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. വര്&#x200d;ഗ ബഹുജന സംഘടനകളിലും ഈ പ്രവണതയുണ്ടെന്നും റിപ്പോര്&#x200d;ട്ട് പറയുന്നു. സര്&#x200d;ക്കാരിന്റെ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്യുന്ന സി.പി.ഐക്കെതിരെ രൂക്ഷവിമര്&#x200d;ശനമാണ് റിപ്പോര്&#x200d;ട്ടിലുള്ളത്. സി.പി.ഐ അണികളില്ലാത്ത പാര്&#x200d;ട്ടിയാണ്. മാധ്യമങ്ങളുടെ സഹായത്തോടെ വിവാദമുണ്ടാക്കി അവര്&#x200d; ഊര്&#x200d;ജം കണ്ടെത്തുകയാണ്.</p>
<p>ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്&#x200d; സര്&#x200d;ക്കാരിനെയും പാര്&#x200d;ട്ടിയെയും തെറ്റായി ചിത്രീകരിക്കാന്&#x200d; ലത്തിന്&#x200d; അതിരൂപത ശ്രമിച്ചു. പാര്&#x200d;ട്ടിയെ ഇകഴ്ത്തുന്ന രീതിയില്&#x200d; ലത്തിന്&#x200d; സഭയിലെ വികാരിമാര്&#x200d; ഇടപെട്ടതായും റിപ്പോര്&#x200d;ട്ട് കുറ്റപ്പെടുത്തുന്നു. ജില്ലാ സെക്രട്ടറിയായി ആനാവൂര്&#x200d; നാഗപ്പന്&#x200d; തുടരാനാണ് സാധ്യത. സമ്മേളനം നാളെ സമാപിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nemam-assembly-cpim-udf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
