<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>nenmara &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nenmara/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 25 Feb 2025 10:53:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>nenmara &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയുടെ ജാമ്യാപേക്ഷയില്&#x200d; വിധി 27ന്</title>
		<link>https://www.chandrikadaily.com/nenmara-double-murder-case-judgment-on-chentamaras-bail-plea-on-27th.html</link>
					<comments>https://www.chandrikadaily.com/nenmara-double-murder-case-judgment-on-chentamaras-bail-plea-on-27th.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 25 Feb 2025 10:53:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengaluruchennai]]></category>
		<category><![CDATA[death]]></category>
		<category><![CDATA[nenmara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331621</guid>

					<description><![CDATA[ആലത്തൂര്&#x200d; ജുഡീഷ്യല്&#x200d; ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.]]></description>
										<content:encoded><![CDATA[<p>നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയില്&#x200d; 27ന് വിധി പറയും. ആലത്തൂര്&#x200d; ജുഡീഷ്യല്&#x200d; ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. ഇന്ന് ചെന്താമരയുടെ റിമാന്&#x200d;ഡ് കാലാവധിയും നീട്ടി. കഴിഞ്ഞ ദിവസമാണ് ചെന്താമര അഭിഭാഷകന്&#x200d; ജേക്കബ് മാത്യു മുഖേന ജാമ്യാപേക്ഷ സമര്&#x200d;പ്പിച്ചത്.</p>
<p>താനാണ് കൊലപാതകം നടത്തിയതെന്ന കുറ്റസമ്മത മൊഴി നല്&#x200d;കിയിട്ടില്ലെന്നും പൊലീസ് എഴുതി ചേര്&#x200d;ത്ത് ഒപ്പുവെപ്പിച്ചതാണെന്നും ചെന്താമര കോടതിയില്&#x200d; വാദിച്ചു. എന്നാല്&#x200d; കൊലപാതകത്തിന് ശേഷം ആയുധവുമായി പ്രതി ഇറങ്ങി പോകുന്നത് കണ്ട സാക്ഷികള്&#x200d; ഉണ്ടെന്നും പ്രോസിക്യൂഷന്&#x200d; പറഞ്ഞു. ചെന്താമരയ്ക്ക് ജാമ്യം ലഭിച്ചാല്&#x200d; അത് തങ്ങളുടെ ജീവന് തന്നെ ഭീഷണിയാവുമെന്ന് നാട്ടുകാര്&#x200d; പറയുന്നു. സജിത കേസില്&#x200d; ചെന്താമരയുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.</p>
<p>കഴിഞ്ഞ മാസം 27നായിരുന്നു പോത്തുണ്ടിയില്&#x200d; ഇരട്ടക്കൊലപാതകം നടന്നത്. അയല്&#x200d;വാസി സുധാകരന്&#x200d;, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്&#x200d; സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. തന്റെ ഭാര്യ പിണങ്ങിപ്പോകാന്&#x200d; കാരണം അയല്&#x200d;വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമര വിശ്വാസിച്ചിരുന്നത്.</p>
<p>സജിതയെ കൊലകേസില്&#x200d; ജാമ്യത്തില്&#x200d; ഇറങ്ങിയ പ്രതി സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു. ഇരട്ടക്കൊലയ്ക്ക് ശേഷം ഒളിവില്&#x200d; പോയ ഇയാളെ 29ന് പുലര്&#x200d;ച്ചെയാണ് പൊലീസ് പിടികൂടിയത്.</p>
<p>സജിത കേസില്&#x200d; ചെന്താമരയുടെ ജാമ്യം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nenmara-double-murder-case-judgment-on-chentamaras-bail-plea-on-27th.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയെ പോലീസ് കസ്റ്റഡിയില്&#x200d; വിട്ടു</title>
		<link>https://www.chandrikadaily.com/nenmara-double-murder-case-chentamara-was-taken-into-police-custody.html</link>
					<comments>https://www.chandrikadaily.com/nenmara-double-murder-case-chentamara-was-taken-into-police-custody.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 04 Feb 2025 06:34:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chenthamara]]></category>
		<category><![CDATA[death]]></category>
		<category><![CDATA[nenmara]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328593</guid>

					<description><![CDATA[ആലത്തൂര്&#x200d; ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.]]></description>
										<content:encoded><![CDATA[<p>നെന്മാറ ഇരട്ടക്കൊലക്കേസ് ചെന്താമരയെ പോലീസ് കസ്റ്റഡിയില്&#x200d; വിട്ടു. നാളെ മൂന്ന് മണി വരെയാണ് ചെന്താമരയെ പൊലീസ് കസ്റ്റഡിയില്&#x200d; വിട്ടിരിക്കുന്നത്. ആലത്തൂര്&#x200d; ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതി ചെന്താമരയെ പോത്തുണ്ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ജനരോഷം ഉണ്ടാകാന്&#x200d; സാധ്യതയുള്ളതിനാല്&#x200d; സ്ഥലത്ത് വന്&#x200d; പൊലീസ് സുരക്ഷയാണ് ഏര്&#x200d;പ്പെടുത്തിയിരിക്കുന്നത്.</p>
<p>അയല്&#x200d;വായികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ സ്ഥലത്തടക്കം പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തും. ഒരു മണിയോടെ പ്രതി ചെന്താമരയെ കൊലപാതകം നടന്ന പോത്തുണ്ടിയില്&#x200d; എത്തിക്കാനാണ് നീക്കം. കൂടാതെ, പ്രതി ഒളിച്ചു താമസിച്ചിരുന്ന സ്ഥലത്തും ആയുധങ്ങള്&#x200d; സൂക്ഷിച്ചിരുന്ന ഇയാളുടെ വീട്ടിലും തെളിവെടുപ്പ് നടത്തും.</p>
<p>പ്രതി കൃത്യം ചെയ്തത് വിശദീകരിക്കുന്നതായിരിക്കും രേഖപ്പെടുത്തുക. അന്വേഷണസംഘം വീഡിയോ ആയി റെക്കോര്&#x200d;ഡ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.</p>
<p>പ്രതിയെ പിടികൂടിയിരുന്ന സമയത്ത് നല്&#x200d;കിയ മൊഴിയില്&#x200d; പറയുന്ന കാര്യങ്ങളില്&#x200d; അടക്കം വ്യക്തതവരുത്തുകയാണ് ചെയ്യുക. അതേസമയം വീണ്ടെടുത്ത ആയുധങ്ങളും ശാസ്ത്രീയ തെളിവുകളും വിശകലനം ചെയ്യും.</p>
<p>നെന്മാറ, മംഗലംഡാം, വടക്കഞ്ചേരി, കൊല്ലങ്കോട്, ആലത്തൂര്&#x200d; പൊലീസ് ഇന്&#x200d;സ്‌പെക്ടര്&#x200d;മാരുടെ നേതൃത്വത്തില്&#x200d; എ.ആര്&#x200d;. ക്യാമ്പില്&#x200d; നിന്നുള്ളവര്&#x200d; ഉള്&#x200d;പ്പെടെ 500 പൊലീസുകാരെ സുരക്ഷയുടെ ഭാഗമായി പ്രദേശത്ത് വിന്യസിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nenmara-double-murder-case-chentamara-was-taken-into-police-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെന്മാറ കൊലപാതകം; ചെന്താമരയുമായി അടുത്ത ദിവസങ്ങളില്&#x200d; തെളിവെടുപ്പ്</title>
		<link>https://www.chandrikadaily.com/nemmara-murder-taking-evidence-with-chentamara-in-the-next-few-days.html</link>
					<comments>https://www.chandrikadaily.com/nemmara-murder-taking-evidence-with-chentamara-in-the-next-few-days.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 03 Feb 2025 04:25:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chenthamara]]></category>
		<category><![CDATA[death]]></category>
		<category><![CDATA[nenmara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328431</guid>

					<description><![CDATA[കസ്റ്റഡിക്കായി ഇന്ന് കോടതിയില്&#x200d; അപേക്ഷ നല്&#x200d;കും]]></description>
										<content:encoded><![CDATA[<p>നെന്മാറ പോത്തുണ്ടിയില്&#x200d; രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ചെന്താമരയുമായി അടുത്ത ദിവസങ്ങളില്&#x200d; തെളിവെടുപ്പ് പൂര്&#x200d;ത്തിയാക്കാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. വിയ്യൂര്&#x200d; സബ് ജയിലിലാണ് നിലവില്&#x200d; പ്രതിയുള്ളത്. കസ്റ്റഡിയില്&#x200d; കിട്ടാനായി പൊലീസ് ഇന്ന് ആലത്തൂര്&#x200d; ജുഡീഷ്യല്&#x200d; ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്&#x200d; അപേക്ഷ നല്&#x200d;കും.</p>
<p>അതേസമയം തെളിവെടുപ്പിന് മുന്നോടിയായി പ്രദേശത്തെ സുരക്ഷാ സാഹചര്യം പൊലീസ് അവലോകനം ചെയ്യുന്നു. കര്&#x200d;ശന സുരക്ഷയേര്&#x200d;പ്പെടുത്തി തെളിവെടുപ്പിന് കൊണ്ടുവരാനാണ് തീരുമാനം. കൊലപാതകം നടത്തിയ സ്ഥലം, ആയുധം വാങ്ങിയ സ്ഥലം തുടങ്ങിയ ഇടങ്ങളിലാവും തെളിവെടുപ്പ് നടത്തുക.</p>
<p>അതേസമയം വൈരുധ്യമുള്ള മൊഴികളാണ് പ്രതി നല്&#x200d;കുന്നതെന്ന് പൊലീസ് പറഞ്ഞിരുന്നു. ആലത്തൂര്&#x200d; സബ് ജയിലിലാണ് ചെന്താമരയെ ആദ്യം റിമാന്&#x200d;ഡ് ചെയ്തിരുന്നത്. എന്നാല്&#x200d;, സബ് ജയിലിലെ മറ്റ് തടവുകാര്&#x200d; സുരക്ഷ സംബന്ധിച്ച ആശങ്ക ഉയര്&#x200d;ത്തിയതോടെ പ്രതിയെ വിയ്യൂരിലേക്ക് മാറ്റുകയായിരുന്നു.</p>
<p>ജനുവരി 27നാണ് അയല്&#x200d;വാസികളായ നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്&#x200d;നഗറില്&#x200d; സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രിയാണ് മാട്ടായിയിലെ വീടിന് സമീപത്തെ വയലില്&#x200d; നിന്ന് ചെന്തമാരയെ പിടികൂടുന്നത്.2019ല്&#x200d; അയല്&#x200d;വാസിയായ സജിതയെ കൊന്ന് ജയിലില്&#x200d; പോയ കുറ്റവാളിയാണ് ഇയാള്&#x200d;. ഇപ്പോള്&#x200d; കൊല്ലപ്പെട്ട സുധാകരന്&#x200d; സജിതയുടെ ഭര്&#x200d;ത്താവാണ്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്&#x200d; ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.</p>
<p>മകളുടെയും മരുമകന്റെയും മുന്നില്&#x200d; തല കാണിക്കാന്&#x200d; പറ്റില്ലെന്നും എത്രയും വേഗം ശിക്ഷിക്കൂവെന്നും ചെന്താമര പറഞ്ഞിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nemmara-murder-taking-evidence-with-chentamara-in-the-next-few-days.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമര റിമാന്&#x200d;ഡില്&#x200d;</title>
		<link>https://www.chandrikadaily.com/nenmara-double-murder-case-accused-chentamara-remanded.html</link>
					<comments>https://www.chandrikadaily.com/nenmara-double-murder-case-accused-chentamara-remanded.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 29 Jan 2025 12:27:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[nenmara]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327944</guid>

					<description><![CDATA[പതിനാല് ദിവസത്തേക്കാണ് റിമാന്&#x200d;ഡ്.]]></description>
										<content:encoded><![CDATA[<p>നെന്മാറ ഇരട്ടകൊലക്കേസിലെ പ്രതി ചെന്താമരയെ റിമാന്&#x200d;ഡില്&#x200d;. പതിനാല് ദിവസത്തേക്കാണ് റിമാന്&#x200d;ഡ്. ആലത്തൂര്&#x200d; ജുഡീഷ്യല്&#x200d; ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആണ് റിമാന്&#x200d;ഡ് ചെയ്തത്. ഫെബ്രുവരി 12 വരെയാണ് റിമാന്&#x200d;ഡ് ചെയ്തിരിക്കുന്നത്. തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്ന് പ്രതി ചെന്താമര കോടതിയില്&#x200d; ആവശ്യപ്പെട്ടു.</p>
<p>എല്ലാ തെറ്റുകളും ചെയ്തത് ഒറ്റക്കാണെന്നും പ്രതി പറഞ്ഞു. മകളുടെയും മരുമകന്റെയും മുന്നിലേക്ക വരാന്&#x200d; കഴിയില്ലെന്നും നൂറുവര്&#x200d;ഷം തന്നെ ശിക്ഷിക്കൂവെന്നും പ്രതി കോടതിയില്&#x200d; പറഞ്ഞു.</p>
<p>രാത്രി നെന്മാറ മാട്ടായിയില്&#x200d; കൂട്ടതിരച്ചില്&#x200d; നടന്ന സമയത്ത് തന്നെ പ്രതി പോലീസ് കസ്റ്റഡിയിലാവുകയായിരുന്നു. ജനുവരി 27നാണ് നെന്മാറയില്&#x200d; ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി ചെന്താമര അയല്&#x200d;വാസികളായ സുധാകരനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്&#x200d; വരികയായിരുന്ന സുധാകരനെ വടിയില്&#x200d; വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു പ്രതി ആക്രമണം നടത്തിയത്. തൊട്ടുപിന്നാലെ, മീനാക്ഷിയേയും ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുധാകരന്&#x200d; സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.</p>
<p>2019 ല്&#x200d; സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്&#x200d; ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുമ്പ് ജാമ്യത്തിലിറങ്ങുകയായിരുന്നു.<br />
ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്&#x200d; കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം.</p>
<p>പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തില്&#x200d; ഇയാള്&#x200d; സന്തോഷവാനാണെന്നും എസ്പി പറഞ്ഞു. പ്രതി കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് പൊലീസ് കോടതിയില്&#x200d; സമര്&#x200d;പ്പിച്ച കുറ്റപത്രത്തില്&#x200d; പറയുന്നു. ഇതിനായി ദിവസങ്ങള്&#x200d;ക്ക് മുമ്പ് തന്നെ കൊടുവാള്&#x200d; വാങ്ങിയതായും പറയുന്നു. പ്രതി പുറത്തിറങ്ങിയാല്&#x200d; ഒരു പ്രദേശത്തിന് മുഴുവന്&#x200d; ഭീഷണിയാണെന്നും പ്രതിയില്&#x200d; നിന്നും അയല്&#x200d;വാസികള്&#x200d;ക്ക് തുടര്&#x200d;ച്ചയായി വധഭീഷണിയുണ്ടെന്നും കുറ്റപത്രം വ്യക്തമാക്കിയിരുന്നു.</p>
<p>36 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ഇന്നലെ രാത്രി ചെന്താമരയെ പിടികൂടിയത്. ചെന്താമരയുടെ വീടിനടുത്തുള്ള പാടത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് ആലത്തൂര്&#x200d; ഡിവൈഎസ്പി വ്യക്തമാക്കിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nenmara-double-murder-case-accused-chentamara-remanded.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരക്കായി കൂടരഞ്ഞി മാതാ ക്വാറിയിലും തിരച്ചില്&#x200d;</title>
		<link>https://www.chandrikadaily.com/1koodaranji-mata-quarry-also-searched-for-chentamara-accused-in-nenmara-double-murder-case.html</link>
					<comments>https://www.chandrikadaily.com/1koodaranji-mata-quarry-also-searched-for-chentamara-accused-in-nenmara-double-murder-case.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 28 Jan 2025 12:48:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nenmara]]></category>
		<category><![CDATA[nenmara double murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327765</guid>

					<description><![CDATA[പ്രതിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്&#x200d; ഫോണുകളില്&#x200d; ഒന്നിന്റെ സിഗ്‌നല്&#x200d; തിരുവമ്പാടിയില്&#x200d; കാണിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരക്കായി കൂടരഞ്ഞി മാതാ ക്വാറിയില്&#x200d; തിരച്ചില്&#x200d; നടത്തി തിരുവമ്പാടി പൊലീസ്. കഴിഞ്ഞ ഒരു മാസം മുമ്പ് വരെ ചെന്താമര ഇവിടെ ജോലി ചെയ്തിരുന്നതായി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. തിരുവമ്പാടി, കൂമ്പാറ, കൂടരഞ്ഞി ഭാഗങ്ങളിലും മുക്കം, തിരുവമ്പാടി പൊലീസ് സംയുക്തമായി അന്വേഷിക്കുന്നുണ്ട്.</p>
<p>പ്രതിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്&#x200d; ഫോണുകളില്&#x200d; ഒന്നിന്റെ സിഗ്‌നല്&#x200d; തിരുവമ്പാടിയില്&#x200d; കാണിച്ചിരുന്നു. പിന്നീട് ഫോണ്&#x200d; ഓഫാവുകയായിരുന്നു. ഇതിനെ തുടര്&#x200d;ന്നാണ് കോഴിക്കോട് ജില്ലയില്&#x200d; പൊലീസ് അന്വേഷണം ഊര്&#x200d;ജിതമാക്കിയത്.</p>
<p>ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയന്&#x200d; നഗറില്&#x200d; അപ്പായിയുടെ ഭാര്യ ലക്ഷ്മിയെയും മകന്&#x200d; സുധാകരനെയും സമീപവാസിയായിരുന്ന ചെന്താമര കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ 2019ല്&#x200d; ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസില്&#x200d; ജാമ്യത്തിലിറങ്ങിയ ചെന്താമര വീണ്ടും കൊലപാതകം നടത്തുകയായിരുന്നു. ചെന്താമരയുടെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുധാകരന്റെ കുടുംബം ഇതിനു മുന്&#x200d;പും പരാതി നല്&#x200d;കിയെങ്കിലും പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്നാണ് സുധാകരന്റെ മകളും നാട്ടുകാരും പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1koodaranji-mata-quarry-also-searched-for-chentamara-accused-in-nenmara-double-murder-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതിക്കായി വിവിധയിടങ്ങളില്&#x200d; തിരച്ചില്&#x200d; തുടരുന്നു: ജില്ലാ പൊലീസ് മേധാവി അജിത്കുമാര്&#x200d;</title>
		<link>https://www.chandrikadaily.com/nenmara-double-murder-case-search-continues-for-the-accused-in-various-places-district-police-chief-ajith-kumar.html</link>
					<comments>https://www.chandrikadaily.com/nenmara-double-murder-case-search-continues-for-the-accused-in-various-places-district-police-chief-ajith-kumar.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 28 Jan 2025 11:19:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[nenmara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327749</guid>

					<description><![CDATA[പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്&#x200d; അന്വേഷിക്കുമെന്നും എസ് പി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>നെന്മാറ ഇരട്ടക്കൊലക്കേസില്&#x200d; കൃത്യം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും പ്രതി ചെന്താമരയെ പിടികൂടാനാകാതെ പൊലീസ്. പ്രതിക്കായി വിവിധയിടങ്ങളില്&#x200d; തിരച്ചില്&#x200d; തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അജിത്കുമാര്&#x200d; പറഞ്ഞു. പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്&#x200d; അന്വേഷിക്കുമെന്നും എസ് പി പറഞ്ഞു.</p>
<p>അതേസമയം നെല്ലിയാമ്പതി മലയില്&#x200d; പ്രതിക്കായി തിരച്ചില്&#x200d; പുരോഗമിക്കുന്നുണ്ടെന്നും എസ്പി വ്യക്തമാക്കി. കെഡാവര്&#x200d; നായയെ ഉപയോഗിച്ചും നാളെ പരിശോധന തുടരാനാണ് നീക്കം. ഡ്രോണ്&#x200d; പരിശോധന കൊണ്ട് പ്രയോജനമുണ്ടായില്ലെന്നും തെറ്റായ വിവരങ്ങള്&#x200d; ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അതേസമയം പ്രതിയുടെ സഹോദരന ചോദ്യം ചെയ്തുവരിുകയാണ്. മറ്റൊരു സ്ഥലത്തേക്ക് കൂടി അന്വേഷണം നടത്താനാണ് തീരുമാനം. പ്രതിയുടെ ജാമ്യാപേക്ഷ നെന്മാറ പൊലീസ് എതിര്&#x200d;ത്തിരുന്നു. പൊലീസിന് വീഴ്ചയുണ്ടെങ്കില്&#x200d; അന്വേഷിക്കുമെന്നും എഡിജിപിക്ക് ഇന്ന് തന്നെ റിപ്പോര്&#x200d;ട്ട് നല്&#x200d;കുമെന്നും അജിത്കുമാര്&#x200d;<br />
പറഞ്ഞു.</p>
<p>അതേസമയം, നെന്മാറ പൊലീസിനോട് തങ്ങള്&#x200d;ക്ക് ഭീഷണിയുള്ളതായി അറിയിച്ചിരുന്നെന്നും എന്നാല്&#x200d; പോലീസ് അതില്&#x200d; നടപടിയെടുത്തില്ലെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കള്&#x200d; പറഞ്ഞു.<br />
2019 ലാണ് സുധാകരന്റെ ഭാര്യ സജിതയെ പ്രതി ചെന്താമര കൊലപ്പെടുത്തിയത്. കൂടോത്രം ചെയ്തുവെന്ന സംശയത്തെ തുടര്&#x200d;ന്ന് കൊലപ്പെടുത്തുകയായിരുന്നു. ചെന്താമരയുടെ കുടുംബ ബന്ധം തകര്&#x200d;ത്തത് നീളമുള്ള മുടിയുള്ള സ്ത്രീയാണെന്ന് ഒരു ജോത്സ്യന്&#x200d; പ്രവചിച്ചത് കൊലപാതത്തിലേക്ക് നയിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് നെന്മാറയില്&#x200d; ജാമ്യത്തിലിറങ്ങിയ പ്രതി സുധാകരനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nenmara-double-murder-case-search-continues-for-the-accused-in-various-places-district-police-chief-ajith-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെന്മാറ ഇരട്ടക്കൊലക്കേസ്; സുധാകരന്റെയും ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു</title>
		<link>https://www.chandrikadaily.com/nenmara-double-murder-case-the-bodies-of-sudhakaran-and-lakshmi-were-cremated.html</link>
					<comments>https://www.chandrikadaily.com/nenmara-double-murder-case-the-bodies-of-sudhakaran-and-lakshmi-were-cremated.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 28 Jan 2025 09:54:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[nenmara]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327740</guid>

					<description><![CDATA[കൃത്യം നടത്തി മണിക്കൂറുകള്&#x200d; കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്&#x200d; പൊലീസിന് കഴിഞ്ഞില്ല.]]></description>
										<content:encoded><![CDATA[<p>നെന്മാറയിലെ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര കൊലപ്പെടുത്തിയ സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു. സുധാകരന്റെ മൃതദേഹം എലവഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിലും ലക്ഷ്മിയുടെ മൃതദേഹം നെന്മാറ പഞ്ചായത്ത് ശ്മശാനത്തിലുമാണ് സംസ്‌കരിച്ചത്. മതപരമായ ചടങ്ങുകളോടെയായിരുന്നു സംസ്‌കാരം.</p>
<p>അതേസമയം, കൃത്യം നടത്തി മണിക്കൂറുകള്&#x200d; കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്&#x200d; പൊലീസിന് കഴിഞ്ഞില്ല. ഇതിനോടകം 125 പൊലീസുകാരാണ് പ്രതിക്കായി തിരച്ചില്&#x200d; നടത്തുന്നത്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.</p>
<p>അതിനിടെ പ്രതിയുടെ ഒരു സിം ഓണായതായും റിപ്പോര്&#x200d;ട്ടുകളുണ്ട്. കോഴിക്കോട് തിരുവമ്പാടിയിലാണ് സിം ലൊക്കേഷന്&#x200d; കാണിക്കുന്നത്. തിരുവമ്പാടി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി. നേരത്തെ തിരുവമ്പാടിയിലെ ക്വാറിയില്&#x200d; ഇയാള്&#x200d; സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്നു.</p>
<p>കൊലപാതകം നടത്തുന്നതിനു മുമ്പ് പ്രതി താമസിച്ചിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചില്&#x200d; ഊര്&#x200d;ജിതമാക്കിയിരുന്നെങ്കിലും കണ്ടെത്താനായില്ല.</p>
<p>2019 ലാണ് സജിതയെ കൊലപ്പെടുത്തി ചെന്താമര ജയിലിലാവുന്നത്. എന്നാല്&#x200d; ജാമ്യത്തിലെത്തിയ പ്രതി ഇന്നലെ ഭര്&#x200d;ത്താവ് സുധാകരനെയും ഭര്&#x200d;ത്യമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nenmara-double-murder-case-the-bodies-of-sudhakaran-and-lakshmi-were-cremated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെന്മാറ ഇരട്ടക്കൊലപാതകക്കേസ്; പോലീസ് വീഴ്ചയില്&#x200d; എസ്.പിയോട് റിപ്പോര്&#x200d;ട്ട് തേടി എ.ഡി.ജി.പി</title>
		<link>https://www.chandrikadaily.com/nenmara-double-murder-case-adgp-sought-report-from-sp-on-police-failure.html</link>
					<comments>https://www.chandrikadaily.com/nenmara-double-murder-case-adgp-sought-report-from-sp-on-police-failure.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 28 Jan 2025 06:41:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[nenmara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327719</guid>

					<description><![CDATA[ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയെ അവിടെ തുടരാന്&#x200d; അനുവദിച്ചത് എന്തുകൊണ്ടാണെന്നും ഇയാളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടി എടുക്കാഞ്ഞത് എന്തുകൊണ്ടാണെന്നുമാണ് എ.ഡി.ജി.പി ചോദിച്ചിട്ടുള്ളത്.]]></description>
										<content:encoded><![CDATA[<p>നെന്മാറ ഇരട്ടക്കൊലക്കേസില്&#x200d; പോലീസ് വീഴ്ചയുമായി ബന്ധപ്പെട്ട് പാലക്കാട് എസ്.പിയോട് റിപ്പോര്&#x200d;ട്ട് തേടി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥകള്&#x200d; ലംഘിച്ച് വീട്ടിലെത്തിയ കാര്യം നാട്ടുകാരും സുധാകരന്റെ ബന്ധുക്കളും നെന്മാറ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്&#x200d; പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടി ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാരും സുധാകരന്റെ കുടുംബവും ആരോപിക്കുന്നു. ഇതിനു പിന്നാലെ സംഭവത്തില്&#x200d; നെന്മാറ പോലീസിനു സംഭവിച്ച വീഴ്ച സംബന്ധിച്ച് റിപ്പോര്&#x200d;ട്ട് നല്&#x200d;കാന്&#x200d; എ.ഡി.ജി.പി പാലക്കാട് എസ്പിയോട് ആവശ്യപ്പെടുകയായിരുന്നു.</p>
<p>ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയെ അവിടെ തുടരാന്&#x200d; അനുവദിച്ചത് എന്തുകൊണ്ടാണെന്നും ഇയാളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടി എടുക്കാഞ്ഞത് എന്തുകൊണ്ടാണെന്നുമാണ് എ.ഡി.ജി.പി ചോദിച്ചിട്ടുള്ളത്. നെന്മാറ എസ്എച്ച്ഒ അടക്കമുള്ളവര്&#x200d;ക്കെതിരേ സ്ഥലംമാറ്റം ഉള്&#x200d;പ്പെടെയുള്ള അച്ചടക്ക നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയാണ് ഉള്ളത്.</p>
<p>കൃത്യം നടത്തിയതിനു ശേഷം ഒളിവില്&#x200d; പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊര്&#x200d;ജിതമാക്കി. നാലു സംഘങ്ങളായി തിരിഞ്ഞാണ് പ്രതിയെ പൊലീസ് അന്വേഷിക്കുന്നത്.</p>
<p>സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി ജയിലില്&#x200d;പോയ ചെന്താമര ജാമ്യത്തിലിറങ്ങി കഴിഞ്ഞ ദിവസം സുധാകരനെയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2019 ഓഗസ്റ്റ് 30-നാണ് സജിത കൊല്ലപ്പെട്ടത്. ചെന്താമരയുടെ ഭാര്യ ബന്ധം പിരിഞ്ഞ് പോയതിനു കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസില്&#x200d; അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കെ പ്രതി വിയ്യൂര്&#x200d; ജയിലില്&#x200d; നിന്ന് ഇടക്കാല ജാമ്യത്തില്&#x200d; ഇറങ്ങുകയായിരുന്നു.</p>
<p>നെന്മാറ പോലീസ് പരിധിയില്&#x200d; പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ഇയാള്&#x200d; പോത്തുണ്ടിയിലെ വീട്ടിലെത്തുകയായിരുന്നു. എന്നാല്&#x200d; ഇത് പോലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nenmara-double-murder-case-adgp-sought-report-from-sp-on-police-failure.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെന്മാറ ഇരട്ടക്കൊല: ഇന്&#x200d;ക്വസ്റ്റ് റിപ്പോര്&#x200d;ട്ട് പുറത്ത്</title>
		<link>https://www.chandrikadaily.com/nenmara-double-murder-inquest-report-out.html</link>
					<comments>https://www.chandrikadaily.com/nenmara-double-murder-inquest-report-out.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 28 Jan 2025 04:49:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[nenmara]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327696</guid>

					<description><![CDATA[പ്രതി ചെന്താമരയെ കണ്ടെത്താന്&#x200d; പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.]]></description>
										<content:encoded><![CDATA[<p>നെന്മാറ ഇരട്ടക്കൊലപാതകത്തിലെ ഇന്&#x200d;ക്വസ്റ്റ് റിപ്പോര്&#x200d;ട്ട് പുറത്ത്. സുധാകരന്റെ 0കയ്യിലും കാലിലും കഴുത്തിലും തലയിലുമൊക്കെയായി എട്ട് വെട്ടാണുള്ളത്.വലത് കൈ അറ്റിറ്റുണ്ട്. അതേസമയം മാതാവ് ലക്ഷ്മിയുടെ ശരീരത്തില്&#x200d; 12 വെട്ടുകളാണുള്ളത്. ഈ മുറിവുകള്&#x200d; ആഴത്തിലുള്ളതാണ്. കണ്ണില്&#x200d; നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവും കണ്ടെത്തി. ഇതാണ് മരണത്തിന് കാരണമായതെന്നാണ് നിഗമനം.</p>
<p>അതേസമയം പ്രതി ചെന്താമരയെ കണ്ടെത്താന്&#x200d; പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.</p>
<p>കഴിഞ്ഞ ദിവസം രാവിലെ 9.30നാണ് പോത്തുണ്ടി തിരുത്തമ്പാടം ബായന്&#x200d; നഗറില്&#x200d; അപ്പായിയുടെ ഭാര്യ ലക്ഷ്മിയെയും (76), മകന്&#x200d; സുധാകരനെയും (58) ചെന്താമര കൊലപ്പെടുത്തിയത്. കൃത്യം നടത്തുന്ന സമയത്ത് തൊട്ടടുത്ത വീടുകളില്&#x200d; ആരും ഉണ്ടായിരുന്നില്ല. എന്നാല്&#x200d; അതുവഴി വന്ന നാട്ടുകാരാണ് രക്തത്തില്&#x200d; കിടക്കുന്ന ഇരുവരെയും കണ്ടത്.</p>
<p>നാട്ടുകാര്&#x200d; ലക്ഷ്മിയെ ഉടന്&#x200d; ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. അതേസമയം സുധാകരന്&#x200d; സംഭവസ്ഥലത്തു വെച്ചുത്തന്നെ മരിച്ചിരുന്നു. എന്നാല്&#x200d; കൃത്യം നടത്തിയ ശേഷം പ്രതി വീടിനകത്ത് കയറി കൊലപാതകത്തിന് ഉപയോഗിച്ച വാള്&#x200d; മുറിയില്&#x200d;വെച്ച് മുന്&#x200d;വശത്തെ വാതിലടച്ചശേഷം പുറകു വശത്തുകൂടെ രക്ഷപ്പെടുകയായിരുന്നു.</p>
<p>ജാമ്യ വ്യവസ്ഥ ലംഘിച്ച് വീട്ടിലെത്തിയ പ്രതി അയല്&#x200d;ക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്&#x200d; സുധാകരനും മകളും പരാതി നല്&#x200d;കിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്&#x200d; പറയുന്നു. ഇതിനെചൊല്ലി നാട്ടുരകാരും പൊലീസും സംഘര്&#x200d;ഷത്തിലേക്ക് എത്തിയിരുന്നു. എന്നാല്&#x200d; പ്രതിയെ പിടികൂടാന്&#x200d; നാലു സംഘങ്ങളായി പൊലീസിനെ നിയോഗിച്ചതായും ജില്ല പൊലീസ് സൂപ്രണ്ട് അജിത് കുമാര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nenmara-double-murder-inquest-report-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെന്&#x200d;മാറ ഇരട്ടക്കൊല; പ്രതിക്കായി തിരച്ചിൽ തുടരുന്നു, പൊലീസിന്&#x200d;റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച</title>
		<link>https://www.chandrikadaily.com/nenmara-double-murder-the-search-for-the-accused-continues-a-serious-failure-on-the-part-of-the-police.html</link>
					<comments>https://www.chandrikadaily.com/nenmara-double-murder-the-search-for-the-accused-continues-a-serious-failure-on-the-part-of-the-police.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 28 Jan 2025 02:29:12 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[police]]></category>
		<category><![CDATA[nenmara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327663</guid>

					<description><![CDATA[ചെന്താമരയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ ഇന്ന് നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും]]></description>
										<content:encoded><![CDATA[<p>നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയെ പിടികൂടാനാകാതെ പൊലീസ്. കൃത്യത്തിനുശേഷം പ്രതി ഒളിവിൽ പോയെന്ന് കരുതുന്ന വനത്തിനുള്ളിൽ ഇന്നും വ്യാപക തിരച്ചിൽ നടത്തും. വിവിധ സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തുമെന്ന് പൊലീസ് അറിയിച്ചു.</p>
<p>അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നെങ്കിലും ചെന്താമരയെ കണ്ടെത്താനായിട്ടില്ല. തിരച്ചിലിന് പോയ പൊലീസ് സംഘം തമിഴ്നാട്ടിൽ നിന്ന് മടങ്ങി. തിരുപ്പൂർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.</p>
<p>അതേസമയം ചെന്താമരയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ ഇന്ന് നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.</p>
<p>കൊല്ലപ്പെട്ട സുധാകരന്റെയും മാതാവ് ലക്ഷ്മിയുടേയും പോസ്റ്റ്‌മോര്&#x200d;ട്ടം ഇന്ന് നടക്കും. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുളളത്. നാലു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് വനത്തിൽ തിരച്ചിൽ നടത്തുന്നത്. തിരച്ചിലിന് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.</p>
<p>ചെന്താമര പോത്തുണ്ടിയിലെ സ്വന്തം വീട്ടിൽ താമസിച്ചത് ജാമ്യവ്യവസ്ഥ ലംഘിച്ചാണെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ചെന്താമരയ്ക്കെതിരെ നടപടി സ്വീകരിക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ട്.</p>
<p>നെന്മാറ പഞ്ചായത്തില്&#x200d; പ്രവേശിക്കരുതെന്നായിരുന്നു ജാമ്യവ്യവസ്ഥയില്&#x200d; പറഞ്ഞിരുന്നത്. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടില്&#x200d; താമസിച്ചത്. ഇത് കണ്ടെത്തിയിട്ടും പൊലീസ് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചിരുന്നില്ല.</p>
<p>തിങ്കളാഴ്ച രാവിലെയായിരുന്നു നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. 2019 ൽ സുധാകരന്റെ ഭാര്യയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു.</p>
<p>ചെന്താമരയുടെ കുടുംബ പ്രശ്‌നങ്ങള്&#x200d;ക്ക് കാരണം സുധാകരന്റെ കുടുംബമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. ഇതിന് ശേഷം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലിൽ കഴിയുന്നതിനിടെ 2022 ൽ കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുതെന്നായിരുന്നു ഉപാധി. 2023 ൽ നെന്മാറ പഞ്ചായത്ത് പരിധി മാത്രമാക്കി ഇളവ് ചുരുക്കി. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടിൽ താമസിച്ചത്.</p>
<p>ചെന്താമരയിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് കഴിഞ്ഞ മാസം 29-ാം തീയതി സുധാകരനും കുടുംബവും നെന്മാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ചെന്താമരയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്തു.</p>
<p>ഇനി പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നും തമിഴ്‌നാട് തിരുപ്പൂരില്&#x200d; പോവുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. തിരുപ്പൂരില്&#x200d; പോയ ചെന്താമര ദിവസങ്ങള്&#x200d;ക്ക് ശേഷം നാട്ടില്&#x200d; തിരിച്ചെത്തി. അത് പൊലീസ് അറിഞ്ഞിരുന്നില്ല. ചെന്താമരയ്‌ക്കെതിരെ നാട്ടുകാരും സമാനമായ പരാതി നല്&#x200d;കിയിരുന്നു. ജാമ്യം ലഭിച്ച പ്രതിയെ കാരണമില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nenmara-double-murder-the-search-for-the-accused-continues-a-serious-failure-on-the-part-of-the-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
