<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Nepotism &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nepotism/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 22 Nov 2025 03:56:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Nepotism &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നെപ്പോട്ടിസം തുളുമ്പുന്ന ബിഹാര്‍ മന്ത്രിസഭ; 26 മന്ത്രിമാരില്‍ 10 പേരും കുടുംബക്കാര്‍</title>
		<link>https://www.chandrikadaily.com/bihar-cabinet-brimming-with-nepotism-10-out-of-26-ministers-are-family-members.html</link>
					<comments>https://www.chandrikadaily.com/bihar-cabinet-brimming-with-nepotism-10-out-of-26-ministers-are-family-members.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 22 Nov 2025 03:56:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[Nepotism]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nitishkumar cabinet]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364696</guid>

					<description><![CDATA[രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയെന്ന് പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിക്കുന്ന നരേന്ദ്ര മോദിയും അമിത് ഷായും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമൊക്കെ ബിഹാറില്‍ കണ്ണടച്ച് ഇരുട്ടാക്കി.]]></description>
										<content:encoded><![CDATA[<p>പറ്റ്‌ന: രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയെന്ന് പ്രതിപക്ഷ പാര്&#x200d;ട്ടികളെ വിമര്&#x200d;ശിക്കുന്ന നരേന്ദ്ര മോദിയും അമിത് ഷായും ബി.ജെ.പി അധ്യക്ഷന്&#x200d; ജെ.പി നദ്ദയുമൊക്കെ ബിഹാറില്&#x200d; കണ്ണടച്ച് ഇരുട്ടാക്കി. ബിഹാറില്&#x200d; പുതുതായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാര്&#x200d; മന്ത്രിസഭയിലെ 26 മന്ത്രിമാരില്&#x200d; 10 പേരും കുടുംബ വാഴ്ചക്കാര്&#x200d;.</p>
<p>1. സാമ്രാട്ട് ചൗധരി</p>
<p>ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയാണ് ഇതില്&#x200d; പ്രധാനി. മുന്&#x200d; ബിഹാര്&#x200d; മന്ത്രി ശകുനി ചൗധരിയുടേയും മുന്&#x200d; എം.എല്&#x200d;.എ പാര്&#x200d;വതി ദേവിയുടെയും മകനാണ് സാമ്രാട്ട്.</p>
<p>2. സന്തോഷ് സുമന്&#x200d; മാഞ്ജി</p>
<p>കേന്ദ്രമന്ത്രിയും മുന്&#x200d; ബിഹാര്&#x200d; മുഖ്യമന്ത്രിയുമായ ജീതന്&#x200d; റാം മാഞ്ജിയുടെ മകനാണ് സന്തോഷ് സുമന്&#x200d; മാഞ്ജി, സന്തോഷിന്റെ ഭാര്യ ദീപാ മാഞ്ജിയും, ഭാര്യാമാതാവ് ജ്യോതി മാഞ്ജിയും ഇത്ത വണ എം.എല്&#x200d;.എമാരാണ്.</p>
<p>3. ദീപക് പ്രകാശ്</p>
<p>രാജ്യസഭാ എം.പി ഉപേന്ദ്ര കുശ്‌വഹയുടെ മകനും എം.എല്&#x200d;.എ സ്‌നേഹലതയുടെ ഭര്&#x200d;ത്താവുമാണ്.</p>
<p>4. ശ്രേയസി സിങ്</p>
<p>മുന്&#x200d; കേന്ദ്ര മന്ത്രി ദിഗ് വിജയ് സിങിന്റേയും മുന്&#x200d; എം.പി പുതുല്&#x200d; കുമാരിയുടേയും മകളാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രേയസി.</p>
<p>5. രമ നിഷാദ്</p>
<p>മുന്&#x200d; കേന്ദ്രമന്ത്രി ക്യാപ്റ്റന്&#x200d; ജയനാരായണ്&#x200d; നിഷാദിന്റെ മകളും മുന്&#x200d; എം.പി അജയ് നിഷാദിന്റെ ഭാര്യയുമാണ്.</p>
<p>6. അശോക് ചൗധരി</p>
<p>മുന്&#x200d; മന്ത്രി മഹാവീര്&#x200d; ചൗധരിയുടെ മകനും എം.പി സംഭാവി ചൗധരിയുടെ അച്ഛനുമാണ്.</p>
<p>7. വിജയ് ചൗധരി</p>
<p>മുന്&#x200d; എം.എല്&#x200d;.എ ജഗദീഷ് പ്രസാദ് ചൗധരിയുടെ മകന്&#x200d;</p>
<p>8. നിതിന്&#x200d; നബിന്&#x200d;</p>
<p>മുന്&#x200d; എം.എല്&#x200d;.എ നബിന്&#x200d; കിഷോര്&#x200d; സിന്&#x200d;ഹയുടെ മകന്&#x200d;.</p>
<p>9. സുനില്&#x200d; കുമാര്&#x200d;</p>
<p>മുന്&#x200d; മന്ത്രി ചന്ദ്രികാ റാമിന്റെ മകന്&#x200d;. സഹോദരന്&#x200d; അനില്&#x200d; കുമാര്&#x200d; മുന്&#x200d; എം.എല്&#x200d;.എ.</p>
<p>10. ലേഷി സിങ്</p>
<p>മുന്&#x200d; സമതാപാര്&#x200d;ട്ടി അധ്യക്ഷനായിരുന്ന ഭൂട്ടാന്&#x200d; സിങിന്റെ മകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bihar-cabinet-brimming-with-nepotism-10-out-of-26-ministers-are-family-members.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സപ്ലൈകോയിലും വഴിവിട്ട നിയമനം: പണം നല്&#x200d;കാത്തതിന് ജോലിപോയി</title>
		<link>https://www.chandrikadaily.com/kerala-supplyco-cpi-job.html</link>
					<comments>https://www.chandrikadaily.com/kerala-supplyco-cpi-job.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 29 Nov 2022 03:14:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[Nepotism]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=224099</guid>

					<description><![CDATA[സപ്ലൈകോയുടെ വിവിധ ഡിപ്പോകളിലായി ആയിരക്കണക്കിന് താല്&#x200d;കാലികജീവനക്കാരാണ് ജോലിചെയ്യുന്നത്. പാക്കിംഗ് ജോലികളാണ് ഇവര്&#x200d; ചെയ്യുന്നത്. ഇവരില്&#x200d; മഹാഭൂരിപക്ഷവും ഇടതുമുന്നണിക്കാരും അനുഭാവികളും ബന്ധുക്കളുമാണ്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം ; മലയിന്&#x200d;കീഴ് സപ്ലൈകോ യില്&#x200d; 20 കൊല്ലമായി ജോലിചെയ്തുവന്ന വനിതാജീവനക്കാരിയെ പിരിച്ചുവിട്ടതായി പരാതി. തിരികെ കയറ്റണമെങ്കില്&#x200d; കാല്&#x200d;ലക്ഷം രൂപ ആണത്രെ സി.പി.ഐ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത.് അംബികാദേവിയാണ് പരാതിക്കാരി. കോര്&#x200d;പറേഷനില്&#x200d; അനധികൃതനിയമനം നടത്താന്&#x200d; പാര്&#x200d;ട്ടിജില്ലാസെക്രട്ടറിയോട് പട്ടികചോദിച്ച സംഭവം കത്തിനില്&#x200d;ക്കുമ്പോഴാണ് ജില്ലയില്&#x200d;നിന്ന് ഈ വാര്&#x200d;ത്ത. പൊലീസിലും സപ്ലൈകോക്കും മനുഷ്യാവകാശകമ്മീഷനും പരാതി നല്&#x200d;കി കാത്തിരിക്കുകയാണ് അംബികാദേവി.</p>
<p>സപ്ലൈകോയുടെ വിവിധ ഡിപ്പോകളിലായി ആയിരക്കണക്കിന് താല്&#x200d;കാലികജീവനക്കാരാണ് ജോലിചെയ്യുന്നത്. പാക്കിംഗ് ജോലികളാണ് ഇവര്&#x200d; ചെയ്യുന്നത്. ഇവരില്&#x200d; മഹാഭൂരിപക്ഷവും ഇടതുമുന്നണിക്കാരും അനുഭാവികളും ബന്ധുക്കളുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-supplyco-cpi-job.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടിമാര്&#x200d;ക്കൊപ്പം സെല്&#x200d;ഫിയെടുത്ത മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഉദ്യോഗാര്&#x200d;ത്ഥികളെ ചര്&#x200d;ച്ചക്ക് വിളിക്കാത്തത്-കെ.എസ് ശബരീനാഥന്&#x200d;</title>
		<link>https://www.chandrikadaily.com/shabarinathan-against-pinarayi.html</link>
					<comments>https://www.chandrikadaily.com/shabarinathan-against-pinarayi.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 17 Feb 2021 04:59:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Nepotism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=179931</guid>

					<description><![CDATA[സമരം ചെയ്യുന്ന ഉദ്യോഗാര്&#x200d;ത്ഥികളുമായി ഇതുവരെ ചര്&#x200d;ച്ച നടത്താന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറായിട്ടില്ല.
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്&#x200d; സമരം ചെയ്യുന്ന ഉദ്യോഗാര്&#x200d;ത്ഥികളോട് മുഖം തിരിഞ്ഞു നില്&#x200d;ക്കുന്ന മുഖ്യമന്ത്രിക്കെതിരെ വിമര്&#x200d;ശനവുമായി കെ.എസ് ശബരീനാഥന്&#x200d; എംഎല്&#x200d;എ. മുന്&#x200d; സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്&#x200d; പരിഹരിക്കാന്&#x200d; നടിമാരെ ചര്&#x200d;ച്ചക്ക് വിളിക്കുകയും അവര്&#x200d;ക്കൊപ്പം സെല്&#x200d;ഫി എടുക്കുകയും ചെയ്ത മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഉദ്യോഗാര്&#x200d;ത്ഥികളെ ചര്&#x200d;ച്ചക്ക് വിളിക്കാന്&#x200d; തയ്യാറാവാത്തതെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്&#x200d; ചോദിച്ചു.</p>
<p><strong>ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</strong></p>
<div class="kvgmc6g5 cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">കുറച്ചു വർഷങ്ങൾക്കു മുൻപ് സിനിമാമേഖലയിൽ തൊഴിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഒരുകൂട്ടം സിനിമാ പ്രവർത്തകരുമായി മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ ചർച്ച നടത്തി ചില ഉറപ്പുകൾ നൽകുകയും ചെയ്തു. അവരുമൊത്ത് ഒരു സെൽഫി എടുത്താണ് മീറ്റിംഗ് അവസാനിച്ചത് .വളരെ നല്ലത്, അതിൽ തെറ്റില്ല.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">എന്നാൽ സെക്രട്ടറിയേറ്റിന്റെ പുറത്ത് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ ഒരു ചർച്ചയ്ക്ക് വിളിക്കുവാനും അവരുടെ പ്രശ്നങ്ങൾ കേൾക്കുവാനും എന്തുകൊണ്ട് മുഖ്യമന്ത്രി തയ്യാറാകുന്നില്ല?</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">എന്തിന് ഈ ഇരട്ടനീതി?</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shabarinathan-against-pinarayi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിന്&#x200d;വാതില്&#x200d; നിയമനം: സമരം ഏറ്റെടുത്ത് കേരളം</title>
		<link>https://www.chandrikadaily.com/rank-holders-protest-tvm.html</link>
					<comments>https://www.chandrikadaily.com/rank-holders-protest-tvm.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 17 Feb 2021 03:49:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Nepotism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=179920</guid>

					<description><![CDATA[സര്&#x200d;ക്കാര്&#x200d; ഇതുവരെ സമരക്കാരുമായി ചര്&#x200d;ച്ചക്ക് തയ്യാറാവാത്തതും വന്&#x200d; പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തൊഴില്&#x200d; നിഷേധിക്കുകയും പിന്&#x200d;വാതില്&#x200d; നിയമനങ്ങള്&#x200d; സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; നിലപാടില്&#x200d; പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നില്&#x200d; ഉദ്യോഗാര്&#x200d;ത്ഥികള്&#x200d; നടത്തുന്ന സമരം കേരളം ഏറ്റെടുത്തു. പതിപക്ഷ സംഘടനകള്&#x200d; മാത്രമല്ല ഇടതു യുവജനസംഘടനയായ എ.ഐ.വൈ.എഫും സമരത്തില്&#x200d; ഇടപെട്ടു. ഇന്ത്യ കണ്ട മികച്ച വിദേശ നയതന്ത്രജ്ഞനായ ടി.പി ശ്രീനിവാസനും ഉദ്യോഗാര്&#x200d;ത്ഥികള്&#x200d;ക്ക് ഐക്യദാര്&#x200d;ഢ്യം പ്രകടിപ്പിച്ച് സമരവേദിയിലെത്തി. സമരം ന്യായമാണെന്നും, സര്&#x200d;ക്കാര്&#x200d; കണ്ണു തുറക്കണമെന്നും ടി.പി.ശ്രീനിവാസന്&#x200d; പറഞ്ഞു.</p>
<p>ഇന്നലെ പ്രതീകാത്മകമായി ശവം ചുമന്ന് സെക്രട്ടേറിയറ്റിന് മുന്നില്&#x200d; സിവില്&#x200d; പൊലീസ് ഉദ്യോഗാര്&#x200d;ത്ഥികളുടെ മൗനജാഥ നടന്നു.വിവിധ യുവജനസംഘടനകളുടെ നേതൃത്വത്തില്&#x200d; സെക്രട്ടേറിയറ്റിലേക്ക് നടന്ന പ്രതിഷേധ പ്രകടനങ്ങള്&#x200d; ഇന്നലെയും സംഘര്&#x200d;ഷത്തില്&#x200d; കലാശിച്ചു. ഉദ്യോഗാര്&#x200d;ത്ഥികള്&#x200d;ക്ക് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് മൂന്ന് ദിവസമായി നിരാഹാരസമരം നടത്തുന്ന യൂത്ത് കോണ്&#x200d;ഗ്രസ് ഇന്നലെ ബൈക്ക് റാലിയും നടത്തി. മനുഷ്യത്വം എന്ന വാക്ക് സമരം ചെയ്യുന്നവര്&#x200d;ക്ക് ബാധകമല്ലേയെന്ന് ഷാഫി പറമ്പില്&#x200d; എം. എല്&#x200d;.എ ചോദിച്ചു. മെറിറ്റില്&#x200d; വന്നവരും ഫിസിക്കല്&#x200d; പാസായി വന്നവരുമാണ് ഇവര്&#x200d;. പിന്&#x200d;വാതില്&#x200d; നിയമനത്തിലൂടെ വരുന്നവരോട് മാത്രമാണോ മനുഷ്യത്വം കാണിക്കേത്. നേരായ വാതിലൂടെ വരുന്നവരോട് മനുഷ്യത്വമില്ലേ എന്നും ഷാഫി പറമ്പില്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. സെക്രട്ടേറിയറ്റിനു മുന്നില്&#x200d; നിരാഹരമിരിക്കുന്ന ഷാഫി പറമ്പിലും, ശബരീനാഥനും സമരപ്പന്തലിലെത്തി ഉദ്യോഗാര്&#x200d;ത്ഥികളെ കണ്ടു.</p>
<p>സെക്രട്ടറിയേറ്റിലെ നോര്&#x200d;ത്ത് ഗേറ്റിന് മുന്നിലാണ് യുവമോര്&#x200d;ച്ച പ്രതിഷേധവുമായെത്തിയത്. പ്രവര്&#x200d;ത്തകര്&#x200d; ആദ്യം റോഡ് ഉപരോധിച്ചു. തുടര്&#x200d;ന്ന് സെക്രട്ടറിയേറ്റിന്റെ ഗേറ്റിലേക്ക് തള്ളിക്കയറാന്&#x200d; ശ്രമിച്ചു. പോലീസ് ബാരിക്കേഡുകള്&#x200d; തള്ളിനീക്കാന്&#x200d; പ്രതിഷേധക്കാര്&#x200d; ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പോലീസ് തുടര്&#x200d;ച്ചയായി ഏഴോളം തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്&#x200d;ത്തകര്&#x200d; പിന്&#x200d;വാങ്ങിയില്ല. തുടര്&#x200d;ന്ന് പോലീസ് ഗ്രനേഡ് ഷെല്ലുകള്&#x200d; പ്രയോഗിച്ചു. ഇതില്&#x200d; രണ്ടുപേര്&#x200d;ക്ക് പരിക്കേറ്റു. സമാധാനപരമായി പിരിഞ്ഞുപോകണമെന്ന് പോലീസ് പ്രവര്&#x200d;ത്തകരോട് ആവശ്യപ്പെട്ടെങ്കിലും പിരിഞ്ഞുപോകാന്&#x200d; പ്രവര്&#x200d;ത്തകര്&#x200d; തയ്യാറായില്ല. തുടര്&#x200d;ന്ന് പ്രവര്&#x200d;ത്തകരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.</p>
<p>എല്&#x200d;.ജി.എസ് റാങ്ക് ഹോള്&#x200d;ഡേഴ്സ് സമരത്തില്&#x200d; മധ്യസ്ഥശ്രമവുമായി എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ചര്&#x200d;ച്ച നടത്തി. അതിനിടെ പി.എസ്.സി ഓഫീസിന് മുന്നില്&#x200d; പ്രതിഷേധവുമായെത്തിയ കെ.എസ്.യു പ്രവര്&#x200d;ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്&#x200d; അനുകൂല തീരുമാനമുണ്ടായില്ലെങ്കില്&#x200d; സമരം തുടരാനാണ് ഉദ്യോഗാര്&#x200d;ത്ഥികളുടെ തീരുമാനം. ഉന്നയിച്ച എതെങ്കിലും ഒരു ആവശ്യം സര്&#x200d;ക്കാര്&#x200d; അംഗീകരിച്ചാല്&#x200d; സമരം നിര്&#x200d;ത്തുമെന്ന് എല്&#x200d;.ജി.എസ് റാങ്ക് ഹോള്&#x200d;ഡേഴ്‌സ് അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rank-holders-protest-tvm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇനിയും മാര്&#x200d;ക്ക്ദാനം നടത്തും; ചട്ടങ്ങളും വകുപ്പുകളും തള്ളിപ്പറഞ്ഞ് കെ.ടി ജലീലിന്റെ പരസ്യവെല്ലുവിളി</title>
		<link>https://www.chandrikadaily.com/kt-jaleel-nepotism-new-news.html</link>
					<comments>https://www.chandrikadaily.com/kt-jaleel-nepotism-new-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 21 Oct 2019 03:05:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kt jaleel]]></category>
		<category><![CDATA[Nepotism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142074</guid>

					<description><![CDATA[മുക്കം: മാര്&#x200d;ക്കുദാന വിവാദത്തില്&#x200d; ഇടതുമുന്നണി കൂടി കൈവിട്ട് പ്രതിരോധത്തിലായതോടെ തന്റെ പ്രവത്തികള്&#x200d;ക്ക് അനുകമ്പയുടെ പ്രതിരോധം തീര്&#x200d;ക്കാന്&#x200d; മന്ത്രി കെ.ടി.ജലീലിന്റെ വിഫല ശ്രമം. ചട്ടങ്ങളെയും വകുപ്പുകളെയും തള്ളിപ്പറഞ്ഞ് തന്റെ നിലപാട് ശരിയെന്നു വരുത്താന്&#x200d; മന്ത്രി നടത്തിയ ശ്രമം കൂടുതല്&#x200d; കുരുക്കിലേക്കാണ് കാര്യങ്ങള്&#x200d; എത്തിച്ചത്. മുക്കത്ത് ബി.പി മൊയ്തീന്&#x200d; സേവാ സെന്റര്&#x200d; സംഘടിപ്പിച്ച പരിപാടിയില്&#x200d; സംസാരിക്കവെയായിരുന്നു മന്ത്രി ചട്ടങ്ങളേയും വകുപ്പുകളേയും തള്ളിപ്പറഞ്ഞത് താന്&#x200d; ചെയ്തത് തെറ്റാണെങ്കില്&#x200d; വീണ്ടും അതുതന്നെ ആവര്&#x200d;ത്തിക്കുമെന്ന് നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചത്. &#8221;ചട്ടങ്ങളും വകുപ്പുകളും മനുഷ്യന്റെ ക്ഷേമത്തിനു വേണ്ടിയാണ്. [&#8230;]]]></description>
										<content:encoded><![CDATA[
<p>മുക്കം: മാര്&#x200d;ക്കുദാന  വിവാദത്തില്&#x200d; ഇടതുമുന്നണി കൂടി കൈവിട്ട് പ്രതിരോധത്തിലായതോടെ തന്റെ പ്രവത്തികള്&#x200d;ക്ക് അനുകമ്പയുടെ പ്രതിരോധം തീര്&#x200d;ക്കാന്&#x200d; മന്ത്രി കെ.ടി.ജലീലിന്റെ വിഫല ശ്രമം.  ചട്ടങ്ങളെയും വകുപ്പുകളെയും തള്ളിപ്പറഞ്ഞ് തന്റെ നിലപാട് ശരിയെന്നു വരുത്താന്&#x200d; മന്ത്രി നടത്തിയ ശ്രമം കൂടുതല്&#x200d; കുരുക്കിലേക്കാണ് കാര്യങ്ങള്&#x200d; എത്തിച്ചത്. മുക്കത്ത് ബി.പി മൊയ്തീന്&#x200d; സേവാ സെന്റര്&#x200d; സംഘടിപ്പിച്ച പരിപാടിയില്&#x200d; സംസാരിക്കവെയായിരുന്നു മന്ത്രി ചട്ടങ്ങളേയും വകുപ്പുകളേയും തള്ളിപ്പറഞ്ഞത് താന്&#x200d; ചെയ്തത് തെറ്റാണെങ്കില്&#x200d; വീണ്ടും അതുതന്നെ ആവര്&#x200d;ത്തിക്കുമെന്ന് നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചത്. <br>
&#8221;ചട്ടങ്ങളും വകുപ്പുകളും മനുഷ്യന്റെ ക്ഷേമത്തിനു വേണ്ടിയാണ്. പഴയ സംഭവങ്ങളില്ലെങ്കില്&#x200d; പുതിയ സംഭവങ്ങളുണ്ടാക്കണം. ഇതൊക്കെ അപരാധവും തെറ്റുമാണെങ്കില്&#x200d;, ചട്ടത്തിനും വകുപ്പിനും വിരുദ്ധമാണെങ്കില്&#x200d;, ആ തെറ്റുകള്&#x200d; ആവര്&#x200d;ത്തിക്കാനാണെനിക്കിഷ്ടം. ആകാശം ഇടിഞ്ഞു വീണാലും ഭൂമി പിളര്&#x200d;ന്നാലും ആ നിലപാടുകളുമായി മുന്നോട്ടുപോകു&#8221;മെന്നും കെ.ടി ജലീല്&#x200d;  പറഞ്ഞു.  &#8221;കേരള ടെക്‌നിക്കല്&#x200d; കോളജിന്റെ അദാലത്തില്&#x200d; ചട്ടവും വകുപ്പും പറഞ്ഞ് കുട്ടിയുടെ ഭാവിക്കു കരിനിഴല്&#x200d; വീഴ്ത്തിയിരുന്നെങ്കില്&#x200d; ഒരു പക്ഷേ മന്ത്രിക്കെതിരെ ആത്മഹത്യാ കുറ്റത്തിനു കേസെടുക്കാന്&#x200d; ആവശ്യപ്പെട്ടേക്കുമായിരുന്നു&#8221;വെന്നും മന്ത്രി ന്യായീകരിച്ചു. പ്രശ്‌നങ്ങളോട് മനുഷ്യത്വപരമായി സമീപിക്കാന്&#x200d; വ്യക്തിക്കായാലും ജനപ്രതിനിധികള്&#x200d;ക്കായാലും ഭരണാധികാരികള്&#x200d;ക്കായാലും സാധിക്കണമെന്ന അഭിപ്രായത്തിലൂടെ, തന്നെ കൈവിടുന്ന മുന്നണി നേതാക്കളെ ചേര്&#x200d;ത്തു പിടിക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kt-jaleel-nepotism-new-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.ടി ജലീല്&#x200d; ഇടപെട്ട് തൊഴില്&#x200d; പീഡനവും; ബന്ധുനിയമനം വീണ്ടും ചര്&#x200d;ച്ചയിലേക്ക്</title>
		<link>https://www.chandrikadaily.com/kt-jaleel-nepotism-news.html</link>
					<comments>https://www.chandrikadaily.com/kt-jaleel-nepotism-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 21 Oct 2019 03:00:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Nepotism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142071</guid>

					<description><![CDATA[കോഴിക്കോട്: പിതൃസഹോദര പുത്രന് നിയമവും ചട്ടവും ലംഘിച്ച് നിയമനം നല്&#x200d;കിയ മന്ത്രി കെ.ടി ജലീലിന്റെ നടപടിക്ക് പിന്നാലെ, അന്ന് തഴയപ്പെട്ട യോഗ്യതയുളളയാള്&#x200d; തൊഴില്&#x200d; പീഡനത്തെ തുടര്&#x200d;ന്ന് നിലവിലെ സര്&#x200d;ക്കാര്&#x200d; ജോലി രാജിവെച്ചു. സഹീര്&#x200d; കാലടിയാണ് മാല്&#x200d;കോടെക്‌സില്&#x200d; നിന്ന് തൊഴില്&#x200d; പീഡനത്തെ തുടര്&#x200d;ന്ന് രാജിവെച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്&#x200d;കിയിരുന്നെങ്കിലും അന്വേഷണം തുടങ്ങാതെ പൊലീസ് ഒത്തുകളിച്ചതിനാല്&#x200d; അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മന്ത്രി കെ.ടി ജലീല്&#x200d; ബന്ധു കെ.ടി അദീബിനു ഇന്റര്&#x200d;വ്യൂവില്&#x200d; പോലും പങ്കെടുക്കാതെ ന്യൂനപക്ഷ ധനകാര്യ [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട്: പിതൃസഹോദര പുത്രന് നിയമവും ചട്ടവും ലംഘിച്ച് നിയമനം നല്&#x200d;കിയ മന്ത്രി കെ.ടി ജലീലിന്റെ നടപടിക്ക് പിന്നാലെ, അന്ന് തഴയപ്പെട്ട യോഗ്യതയുളളയാള്&#x200d; തൊഴില്&#x200d; പീഡനത്തെ തുടര്&#x200d;ന്ന് നിലവിലെ സര്&#x200d;ക്കാര്&#x200d; ജോലി രാജിവെച്ചു. സഹീര്&#x200d; കാലടിയാണ് മാല്&#x200d;കോടെക്‌സില്&#x200d; നിന്ന് തൊഴില്&#x200d; പീഡനത്തെ തുടര്&#x200d;ന്ന് രാജിവെച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്&#x200d;കിയിരുന്നെങ്കിലും അന്വേഷണം തുടങ്ങാതെ പൊലീസ് ഒത്തുകളിച്ചതിനാല്&#x200d; അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.<br> മന്ത്രി കെ.ടി ജലീല്&#x200d; ബന്ധു കെ.ടി അദീബിനു ഇന്റര്&#x200d;വ്യൂവില്&#x200d; പോലും പങ്കെടുക്കാതെ ന്യൂനപക്ഷ ധനകാര്യ വികസന കോര്&#x200d;പ്പറേഷനില്&#x200d; ജനറല്&#x200d; മാനേജര്&#x200d; തസ്തികയില്&#x200d; സ്വകാര്യ ബാങ്കില്&#x200d; നിന്ന് ഡെപ്യൂട്ടേഷന്&#x200d; വ്യവസ്ഥയില്&#x200d; നിയമനം നല്&#x200d;കിയത് വലിയ വിവാദമായിരുന്നു. വിഷയം വിവിധ അന്വേജന ഏജന്&#x200d;സികളുടെയും മറ്റും പരിഗണനയിലാണ്. വിവാദത്തെ തുടര്&#x200d;ന്ന് കെ.ടി അദീബ് ജനറല്&#x200d; മാനേജര്&#x200d; സ്ഥാനത്തു നിന്ന് രാജിവെക്കുകയും ശമ്പളമായും മറ്റും കൈപറ്റിയ തുക തിരിച്ചടക്കുകയും ചെയ്തിരുന്നു.<br> അന്നു അപേക്ഷകരില്&#x200d; ഏറ്റവും കൂടുതല്&#x200d; യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്&#x200d;ത്ഥിയായിരുന്ന സഹീര്&#x200d; കാലടിയെ അവഗണിച്ചാണ് മന്ത്രി ബന്ധുവിനു വഴിവിട്ട് നിയമനം നല്&#x200d;കിയത്. സഹീറിനു എം.കോം, എം.ബി.എ എന്നീ ഇരട്ട ബിരുദാനന്തര ബിരുദ യോഗ്യതയും പൊതുമേഖലാ സ്ഥാപനമായ കുറ്റിപ്പുറം മാല്&#x200d;കോടെക്‌സില്&#x200d; ഫിനാന്&#x200d;സ് മാനേജര്&#x200d; തസ്തികയില്&#x200d; പ്രവൃത്തി പരിചയവുമുണ്ടായിരുന്നു. പൊതുമേഖലയില്&#x200d; 13 വര്&#x200d;ഷത്തെ സര്&#x200d;വ്വീസുമുണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ചാണ് അദ്ദേഹത്തെ തഴഞ്ഞ് മന്ത്രി ബന്ധുവിന് നിയമനം നല്&#x200d;കിയത്.  ന്യൂനപക്ഷ ധനകാര്യ വികസന കോര്&#x200d;പ്പറേഷന്&#x200d; ജനറല്&#x200d; മാനേജര്&#x200d; തസ്തികയിലെ നിയമനത്തിനു ഡെപ്യൂട്ടേഷന്&#x200d; വ്യവസ്ഥയില്&#x200d; 2019 ഫെബ്രുവരിയില്&#x200d; വീണ്ടും അപേക്ഷ ക്ഷണിച്ചപ്പോഴും സഹീര്&#x200d; കാലടി അപേക്ഷ നല്&#x200d;കിയിരുന്നു. എന്നാല്&#x200d; മാല്&#x200d;കോടെക്‌സില്&#x200d; നിന്നും എന്&#x200d;.ഒ.സി നല്&#x200d;ക്കുന്നത് ഉന്നത ഇടപെടല്&#x200d; മൂലം തടയുകയായിരുന്നു. ഇക്കാരണത്താല്&#x200d; ഇന്റര്&#x200d;വ്യൂവില്&#x200d; പങ്കെടുക്കാന്&#x200d; സഹീറിനു സാധിച്ചില്ല. സര്&#x200d;ക്കാര്&#x200d; നേരിട്ട് നിയമിച്ച എം.ഡിയില്&#x200d; നിന്നും സഹീറിനു കടുത്ത തൊഴില്&#x200d; പീഡനവും ഏല്&#x200d;കേണ്ടി വന്നു. ഇതോടെ 20 വര്&#x200d;ഷം സര്&#x200d;വ്വീസ് ബാക്കി നില്&#x200d;കെ മാല്&#x200d;കോടെക്‌സില്&#x200d; നിന്നും രാജിവെക്കുകയായിരുന്നു.<br> വിഷയത്തില്&#x200d; അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നല്&#x200d;കിയ പരാതിയില്&#x200d; ഒരു നടപടിയുമുണ്ടായില്ല. പ്രാഥമിക അന്വേഷണം പോലും ഇതുവരെ തുടുങ്ങിയിട്ടില്ല. ഹൈകോടതിയില്&#x200d; സഹീര്&#x200d; നല്&#x200d;കിയ റിട്ട് ഹരജിയില്&#x200d; സര്&#x200d;ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസ് അടുത്ത മാസം 14നു വീണ്ടും പരിഗണിക്കും. ബന്ധുനിയമന വിവാദത്തോട് യോഗ്യതയുള്ളവരാരും ഇല്ലെന്നും ഉണ്ടെങ്കില്&#x200d; കൊണ്ടുവരൂവെന്നും മാധ്യമങ്ങളോട് ധാര്&#x200d;ഷ്ട്യത്തോടെ പ്രതികരിച്ച മന്ത്രി കെ.ടി ജലീല്&#x200d; സഹീര്&#x200d; കാലടിയെ തന്ത്രപൂര്&#x200d;വ്വം ഒഴിവാക്കുകയായിരുന്നു. <br> ഇക്കാര്യത്തില്&#x200d; അന്നു പരാതിപ്പെടാനോ പ്രതികരിക്കാനോ സഹീര്&#x200d; കാലടി കൂട്ടാക്കിയിരുന്നില്ലെങ്കിലും മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസും മാധ്യമങ്ങളും വിഷയം പുറത്തുകൊണ്ടുവന്നതോടെ പുകമറസൃഷ്ടിച്ച് തടിയൂരാനാണ് മന്ത്രി കെ.ടി ജലീല്&#x200d; ന്യൂനപക്ഷ ധനകാര്യ വികസന കോര്&#x200d;പ്പറേഷനില്&#x200d; ജനറല്&#x200d; മാനേജര്&#x200d; സ്ഥാനത്തു നിന്ന് കെ.ടി അദീബിനെ മാറ്റിയത്. ഇതിന് ശേഷമാണ് മാല്&#x200d;കോടെക്‌സില്&#x200d; ജോലി ചെയ്ത സഹീര്&#x200d; കാലടിയെ വേട്ടയാടാന്&#x200d; തുടങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kt-jaleel-nepotism-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബന്ധുനിയമനം: ഹൈക്കോടതി പറഞ്ഞതെന്ത്? യാഥാര്&#x200d;ത്ഥ്യം ഇതാണ്</title>
		<link>https://www.chandrikadaily.com/kt-jaleel-nepotism-case-high-court.html</link>
					<comments>https://www.chandrikadaily.com/kt-jaleel-nepotism-case-high-court.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 06 Jul 2019 06:07:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Nepotism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=132229</guid>

					<description><![CDATA[കൊച്ചി: കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവദത്തില്&#x200d; ഹൈക്കോടതി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസിനെ രൂക്ഷമായി വിമര്&#x200d;ശിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം പല മാധ്യമങ്ങളും റിപ്പോര്&#x200d;ട്ട് ചെയ്തത്. എന്നാല്&#x200d; കഴിഞ്ഞ ദിവസം കോടതിയില്&#x200d; നടന്ന കാര്യങ്ങള്&#x200d; പൂര്&#x200d;ണമായും തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പല മാധ്യമങ്ങളും റിപ്പോര്&#x200d;ട്ട് ചെയ്തത് എന്നതാണ് യാഥാര്&#x200d;ത്ഥ്യം. രാവിലെ 10.35ന് ജസ്റ്റിസ് കെ.ടി ഉബൈദിന്റെ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. കോടതി നടപടികള്&#x200d; ആരംഭിച്ചപ്പോള്&#x200d; തന്നെ സര്&#x200d;ക്കാറിന് വേണ്ടി സ്‌റ്റേറ്റ് അറ്റോര്&#x200d;ണിയും വിജിലന്&#x200d;സിന് വേണ്ടി സ്‌പെഷ്യല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവദത്തില്&#x200d; ഹൈക്കോടതി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസിനെ രൂക്ഷമായി വിമര്&#x200d;ശിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം പല മാധ്യമങ്ങളും റിപ്പോര്&#x200d;ട്ട് ചെയ്തത്. എന്നാല്&#x200d; കഴിഞ്ഞ ദിവസം കോടതിയില്&#x200d; നടന്ന കാര്യങ്ങള്&#x200d; പൂര്&#x200d;ണമായും തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പല മാധ്യമങ്ങളും റിപ്പോര്&#x200d;ട്ട് ചെയ്തത് എന്നതാണ് യാഥാര്&#x200d;ത്ഥ്യം. </p>



<p>രാവിലെ 10.35ന് ജസ്റ്റിസ് കെ.ടി ഉബൈദിന്റെ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. കോടതി നടപടികള്&#x200d; ആരംഭിച്ചപ്പോള്&#x200d; തന്നെ സര്&#x200d;ക്കാറിന് വേണ്ടി സ്‌റ്റേറ്റ് അറ്റോര്&#x200d;ണിയും വിജിലന്&#x200d;സിന് വേണ്ടി സ്‌പെഷ്യല്&#x200d; ഗവണ്&#x200d;മെന്റ് പ്ലീഡറും ഹാജരായിരുന്നു. പി.കെ ഫിറോസിന് വേണ്ടി അഡ്വ. സജല്&#x200d; ആണ് ഹാജരായത്. </p>



<p>കേസ് പരിഗണിച്ചപ്പോള്&#x200d; തന്നെ ഹര്&#x200d;ജിക്കാരന്റെ പരാതി വിജിലന്&#x200d;സ് പരിശോധിച്ചതാണെന്നും പരാതിയില്&#x200d; കേസെടുക്കാന്&#x200d; വകുപ്പില്ലെന്നും വിജിലന്&#x200d;സ് അഭിഭാഷകന്&#x200d; കോടതിയെ അറിയിച്ചു. എന്നാല്&#x200d; ഇത് തെറ്റാണെന്നും കേസെടുക്കാന്&#x200d; വകുപ്പുണ്ടെന്ന് കാണിച്ച് ഒമ്പത് പേജുള്ള സത്യവാങ്മൂലം സമര്&#x200d;പ്പിച്ചിട്ടുണ്ടെന്നും അത് കോടതി പരിശോധിക്കണമെന്നും ഫിറോസിന്റെ അഭിഭാഷകന്&#x200d; കോടതിയോട് ആവശ്യപ്പെട്ടു.</p>



<p>അപ്പോള്&#x200d; രാഷ്ട്രീയക്കാര്&#x200d; എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും അഴിമതി നിരോധന നിയമം ബാധകമാവുമോ എന്ന് ഫിറോസിന്റെ അഭിഭാഷകനോട് ചോദിച്ചു. എല്ലാത്തിലും ബാധകമാവില്ലെങ്കിലും ഈ കേസില്&#x200d; അതിന് കൃത്യമായ തെളിവുകളും രേഖകളും ഉണ്ടെന്നും അത് സത്യവാങ്മൂലത്തിനൊപ്പം സമര്&#x200d;പ്പിച്ചിട്ടുണ്ടെന്നും അഡ്വ. സജല്&#x200d; കോടതിയെ അറിയിച്ചു.</p>



<p>വിജിലന്&#x200d;സ് പരാതി തള്ളിയപ്പോള്&#x200d; തന്നെ ഹൈക്കോടതിയിലേക്ക് വന്നത് എന്തിനാണെന്ന് കോടതി ഫിറോസിന്റെ അഭിഭാഷകനോട് ചോദിച്ചു. വിജിലന്&#x200d;സിന് പരാതി നല്&#x200d;കിയിട്ടും അതില്&#x200d; യാതൊരു നടപടിയും സ്വീകരിക്കാതെ സര്&#x200d;ക്കാറും വിജിലന്&#x200d;സും ഒത്തുകളിക്കുകയായിരുന്നു. തുടര്&#x200d;ന്ന് കേസ് കോടതിയിലെത്തുകയും കോടതി ഇടപെടുകയും ചെയ്തതിന് ശേഷമാണ് സര്&#x200d;ക്കാര്&#x200d; പരാതി പെട്ടന്ന് പരിഗണിക്കുകയും നടപടി എടുക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയും ചെയ്തത്.</p>



<p>പുതിയ അഴിമതി നിരോധന നിയമപ്രകാരം സര്&#x200d;ക്കാര്&#x200d; അനുമതിയില്ലാതെ വിജിലന്&#x200d;സ് കോടതിയേയോ പൊലീസിനേയോ സമീപിക്കാനാവില്ല. അതുകൊണ്ടാണ് ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയത്. വിജിലന്&#x200d;സ് നടപടിക്കെതിരെ നീങ്ങുന്നതിന് സര്&#x200d;ക്കാറിന്റെ അനുമതി തേടി അപേക്ഷ നല്&#x200d;കിയിട്ടുണ്ടെന്നും അഡ്വ. സജല്&#x200d; കോടതിയെ അറിയിച്ചു. വാദങ്ങള്&#x200d; അംഗീകരിച്ച കോടതി സത്യവാങ്മൂലം പരിശോധിക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ജൂലൈ 18 ലേക്ക് മാറ്റി.</p>



<p>ഹൈക്കോടതി പി.കെ ഫിറോസിനെ രൂക്ഷമായി വിമര്&#x200d;ശിച്ചുവെന്ന തരത്തിലുള്ള വാര്&#x200d;ത്തകള്&#x200d; അടിസ്ഥാനരഹിതമാണെന്നും കോടതിയെ കുറിച്ച് ഇത്തരം തെറ്റായ വാര്&#x200d;ത്തകള്&#x200d; നല്&#x200d;കിയ പത്രങ്ങളുടെ കട്ടിംഗുകള്&#x200d; അടക്കം കേസ് പരിഗണിക്കുന്ന 18-ാം തിയ്യതി കോടതിയെ അറിയിക്കുമെന്നും ഫിറോസിന് വേണ്ടി ഹാജരായ അഡ്വ. സജല്&#x200d; പറഞ്ഞു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kt-jaleel-nepotism-case-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രി ജലീലിന്റെ ബന്ധു നിയമനം: വിജിലന്&#x200d;സ് ഡയറക്ടര്&#x200d; പ്രത്യേകം വിശദീകരണം നല്&#x200d;കണമെന്ന് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/high-cort-about-kt-jaleel-nepotism.html</link>
					<comments>https://www.chandrikadaily.com/high-cort-about-kt-jaleel-nepotism.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 19 Jun 2019 02:58:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Nepotism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130499</guid>

					<description><![CDATA[കൊച്ചി. ന്യൂനപക്ഷ ധനകാര്യ വികസന കോര്&#x200d;പ്പറേഷനില്&#x200d; മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമനത്തില്&#x200d; വിജിലന്&#x200d;സ് ഡയറകടര്&#x200d; പ്രത്യേകം വിശദീകരണം നല്&#x200d;കണമെന്ന് ഹൈക്കോടതി. മന്ത്രി കെ.ടി ജലീലിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്&#x200d; വിജിലന്&#x200d;സിനോട് നിര്&#x200d;ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് ഇടക്കാല ഉത്തരവ്. നിയമങ്ങളും ചട്ടങ്ങളും മറികടന്ന് മന്ത്രിയുടെ സഹോദര പുത്രന്&#x200d; കെ ടി അദീബിനെ ന്യൂന പക്ഷ ക്ഷേമ കേര്&#x200d;പ്പറേഷനില്&#x200d; ജനറല്&#x200d; മാനേജര്&#x200d; തസ്തികയില്&#x200d; നിയമിച്ചെന്നു. വിജിലന്&#x200d;സിനു പരാതി [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി. ന്യൂനപക്ഷ ധനകാര്യ വികസന കോര്&#x200d;പ്പറേഷനില്&#x200d; മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമനത്തില്&#x200d; വിജിലന്&#x200d;സ് ഡയറകടര്&#x200d; പ്രത്യേകം  വിശദീകരണം നല്&#x200d;കണമെന്ന് ഹൈക്കോടതി. മന്ത്രി കെ.ടി ജലീലിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്&#x200d; വിജിലന്&#x200d;സിനോട് നിര്&#x200d;ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന  ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ്  നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് ഇടക്കാല ഉത്തരവ്. നിയമങ്ങളും ചട്ടങ്ങളും മറികടന്ന്  മന്ത്രിയുടെ സഹോദര പുത്രന്&#x200d; കെ ടി അദീബിനെ ന്യൂന പക്ഷ ക്ഷേമ കേര്&#x200d;പ്പറേഷനില്&#x200d; ജനറല്&#x200d; മാനേജര്&#x200d; തസ്തികയില്&#x200d; നിയമിച്ചെന്നു. വിജിലന്&#x200d;സിനു പരാതി നല്&#x200d;കിയെങ്കിലും തുടരന്വേഷണം ആവശ്യമിെല്ലന്ന് തീരുമാനിച്ച് പരാതി തീര്&#x200d;പ്പാക്കിയെന്നും ഹര്&#x200d;ജിയില്&#x200d; പറയുന്നു.  ഹര്&#x200d;ജിക്കാരന്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; എന്ത് നടപടി സ്വീകരിച്ചെന്നും, പരാതിയില്&#x200d; തുടര്&#x200d; നടപടി ആവശ്യമില്ല എന്ന നിഗമനത്തില്&#x200d; പരാതി  അവസാനിപ്പിക്കാനുണ്ടായ സാഹചര്യം എന്തെന്നും വിജിലന്&#x200d;സ്  വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു.   ബന്ധുനിയമന ആരോപണത്തില്&#x200d; മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്&#x200d;സ് അന്വേഷണമില്ലെന്ന് സര്&#x200d;ക്കാര്&#x200d; നേരത്തെ നിലപാടെടുത്തിരുന്നു. പി കെ ഫിറോസിന്റെ പരാതിയില്&#x200d; തുടര്&#x200d;നടപടി ആവശ്യമില്ലെന്ന് വിജിലന്&#x200d;സ് തീരുമാനിക്കുകയും ഈ നിലപാട് സര്&#x200d;ക്കാര്&#x200d; അംഗീകരിക്കുകയുമായിരുന്നു. ഹര്&#x200d;ജി ജൂലൈ അഞ്ചിന് വീണ്ടും പരിഗണിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/high-cort-about-kt-jaleel-nepotism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബന്ധുനിയമം: കെ.ടി ജലീലിനെതിരെ യൂത്ത് ലീഗ് ഹൈക്കോടതിയിലേക്ക്</title>
		<link>https://www.chandrikadaily.com/youth-league-will-approach-high-court-against-jaleel.html</link>
					<comments>https://www.chandrikadaily.com/youth-league-will-approach-high-court-against-jaleel.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 06 Mar 2019 13:42:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kt jaleel]]></category>
		<category><![CDATA[Nepotism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120468</guid>

					<description><![CDATA[കോഴിക്കോട്: മന്ത്രി കെ.ടി ജലീല്&#x200d; നടത്തിയ ബന്ധു നിയമനത്തിനെതിരെ വിജിലന്&#x200d;സിന് നല്&#x200d;കിയ പരാതിയില്&#x200d; അന്വേഷണം നടത്തേണ്ടത്തില്ലെന്ന സര്&#x200d;ക്കാര്&#x200d; തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ്. അന്വേഷണം നടത്താത്തതിനു കാരണം അഴിമതി പുറത്ത് വരുമെന്ന ഭയമാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. സര്&#x200d;ക്കാരിന്റെ ഭാഗമായ ഒരു മന്ത്രിക്കെതിരെ വ്യക്തമായ തെളിവുകള്&#x200d; സഹിതം പരാതി നല്&#x200d;കിയിട്ട് സര്&#x200d;ക്കാര്&#x200d; തന്നെ അന്വേഷണം വേണ്ടെന്നു വെക്കുന്നതിന് നീതീകരണമില്ല. പ്രാഥമികമായ അന്വേഷണം പോലും നടത്താതിരിക്കുന്നത് മന്ത്രി കെ.ടി [&#8230;]]]></description>
										<content:encoded><![CDATA[
<p> കോഴിക്കോട്: മന്ത്രി കെ.ടി ജലീല്&#x200d; നടത്തിയ ബന്ധു നിയമനത്തിനെതിരെ വിജിലന്&#x200d;സിന് നല്&#x200d;കിയ പരാതിയില്&#x200d; അന്വേഷണം നടത്തേണ്ടത്തില്ലെന്ന സര്&#x200d;ക്കാര്&#x200d; തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ്. അന്വേഷണം നടത്താത്തതിനു കാരണം അഴിമതി പുറത്ത് വരുമെന്ന ഭയമാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. സര്&#x200d;ക്കാരിന്റെ ഭാഗമായ ഒരു മന്ത്രിക്കെതിരെ വ്യക്തമായ തെളിവുകള്&#x200d; സഹിതം പരാതി നല്&#x200d;കിയിട്ട് സര്&#x200d;ക്കാര്&#x200d; തന്നെ അന്വേഷണം വേണ്ടെന്നു വെക്കുന്നതിന് നീതീകരണമില്ല. പ്രാഥമികമായ അന്വേഷണം പോലും നടത്താതിരിക്കുന്നത് മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.</p>



<p>വിജിലന്&#x200d;സ് അന്വേഷണം പ്രഖ്യാപിക്കാത്ത സാഹചര്യത്തില്&#x200d; സര്&#x200d;ക്കാര്&#x200d; നടപടിയെ ചോദ്യം ചെയ്ത് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കും. ലോകായുക്തയില്&#x200d; നല്&#x200d;കിയ പരാതിക്ക് പുറമെ ഹൈക്കോടതിയില്&#x200d; കൂടി കേസ് നല്&#x200d;കാനുള്ള സാഹചര്യമാണ് സര്&#x200d;ക്കാരിന്റെ തീരുമാനം വഴി ഉണ്ടായതെന്നും ഫിറോസ് കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youth-league-will-approach-high-court-against-jaleel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബന്ധുനിയമനം: വിമര്&#x200d;ശനങ്ങള്&#x200d;ക്ക് പി.കെ ഫിറോസിന്റെ മറുപടി</title>
		<link>https://www.chandrikadaily.com/pk-firos-reply-to-cpm.html</link>
					<comments>https://www.chandrikadaily.com/pk-firos-reply-to-cpm.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 08 Feb 2019 12:51:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Nepotism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118554</guid>

					<description><![CDATA[ഷാര്&#x200d;ജ: ബന്ധുനിയമന വിവാദത്തില്&#x200d; തനിക്കെതിരെ ഉയര്&#x200d;ന്ന വിമര്&#x200d;ശനങ്ങള്&#x200d;ക്ക് മറുപടിയുമായി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ്. തനിക്കെതിരെ കോടതിയില്&#x200d; പോവാന്&#x200d; തയ്യാറുണ്ടോയെന്ന് നിരന്തരം വീമ്പിളക്കിയ കെ.ടി ജലീല്&#x200d; കോടതി വിശദീകരണം ചോദിച്ചപ്പോള്&#x200d; പഠിക്കാന്&#x200d; ഒരാഴ്ച സമയം ചോദിച്ചത് എന്തിനാണെന്ന് ഫിറോസ് ചോദിച്ചു. ഷാര്&#x200d;ജയില്&#x200d; കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്&#x200d; മുഖ്യമന്ത്രിക്കും സി.പി.എമ്മിനും പങ്കുണ്ടെന്ന് വ്യക്തമായതോടെ പ്രതിരോധിക്കാന്&#x200d; എല്ലാ അടവുകളുമായി സി.പി.എം രംഗത്തിറങ്ങിയിരിക്കുകയാണ്. എന്തൊക്കെ എതിര്&#x200d;പ്പുകളുണ്ടായാലും പിണറായി സര്&#x200d;ക്കാറിന്റെ എല്ലാ അഴിമതികളും പുറത്തുകൊണ്ടുവരുമെന്നും ഫിറോസ് [&#8230;]]]></description>
										<content:encoded><![CDATA[
<p> ഷാര്&#x200d;ജ: ബന്ധുനിയമന വിവാദത്തില്&#x200d; തനിക്കെതിരെ ഉയര്&#x200d;ന്ന വിമര്&#x200d;ശനങ്ങള്&#x200d;ക്ക് മറുപടിയുമായി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ്. തനിക്കെതിരെ കോടതിയില്&#x200d; പോവാന്&#x200d; തയ്യാറുണ്ടോയെന്ന് നിരന്തരം വീമ്പിളക്കിയ കെ.ടി ജലീല്&#x200d; കോടതി വിശദീകരണം ചോദിച്ചപ്പോള്&#x200d; പഠിക്കാന്&#x200d; ഒരാഴ്ച സമയം ചോദിച്ചത് എന്തിനാണെന്ന് ഫിറോസ് ചോദിച്ചു. ഷാര്&#x200d;ജയില്&#x200d; കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>



<p>അഴിമതിയില്&#x200d; മുഖ്യമന്ത്രിക്കും സി.പി.എമ്മിനും പങ്കുണ്ടെന്ന് വ്യക്തമായതോടെ പ്രതിരോധിക്കാന്&#x200d; എല്ലാ അടവുകളുമായി സി.പി.എം രംഗത്തിറങ്ങിയിരിക്കുകയാണ്. എന്തൊക്കെ എതിര്&#x200d;പ്പുകളുണ്ടായാലും പിണറായി സര്&#x200d;ക്കാറിന്റെ എല്ലാ അഴിമതികളും പുറത്തുകൊണ്ടുവരുമെന്നും ഫിറോസ് വ്യക്തമാക്കി.</p>




]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-firos-reply-to-cpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
