Nethanyahu – Chandrika Daily https://www.chandrikadaily.com Fri, 13 Sep 2019 05:16:12 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg Nethanyahu – Chandrika Daily https://www.chandrikadaily.com 32 32 ഫലസ്തീനെതിരെ യുദ്ധം അനിവാര്യമെന്ന് നെതന്യാഹു https://www.chandrikadaily.com/nethanyahu-against-palastine.html https://www.chandrikadaily.com/nethanyahu-against-palastine.html#respond Fri, 13 Sep 2019 05:16:11 +0000 http://www.chandrikadaily.com/?p=138892 ജറുസലേം: പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഫലസ്തീനെതിരെ വീണ്ടും യുദ്ധഭീഷണിയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫലസ്തീനെതിരെ യുദ്ധം അനിവാര്യമായി വന്നിരിക്കുകയാണെന്നും ആക്രമണത്തിനായി മിസൈലുകള്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ സമയം താന്‍ തീരുമാനിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. അതിനിടെ ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.

സെപ്റ്റംബര്‍ 17ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ആക്രമണോത്സുകത സൃഷ്ടിച്ച് തീവ്രവലതുപക്ഷത്തെ കൂടെ നിര്‍ത്താനാണ് നെതന്യാഹുവിന്റെ നീക്കം. അധികാരത്തിലെത്തിയാല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജോര്‍ദ്ദാന്‍ താഴ്‌വര ഇസ്രായേലിനോട് ചേര്‍ക്കുമെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. യു.എസ് പ്രസിഡണ്ടുമായി കൂടിയാലോചിച്ച ശേഷമാണ് ഇത് നടപ്പാക്കുകയെന്നും നെതന്യാഹു പറഞ്ഞിരുന്നു.

]]>
https://www.chandrikadaily.com/nethanyahu-against-palastine.html/feed 0
നെതന്യാഹു അഴിമതി കുരുക്കില്‍ https://www.chandrikadaily.com/nethanyahu-caught-for-corruption.html https://www.chandrikadaily.com/nethanyahu-caught-for-corruption.html#respond Sun, 02 Dec 2018 15:27:16 +0000 http://www.chandrikadaily.com/?p=112586  

തെല്‍ അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതിക്കേസില്‍ മതിയായ തെളിവുകള്‍ ലഭിച്ചതായി ഇസ്രഈല്‍ പൊലീസ്. കൈക്കൂലി വാങ്ങിയതിനും വഞ്ചനാക്കുറ്റത്തിനും വിശ്വാസ വഞ്ചനയ്ക്കുമാണ് പൊലീസ് കേസെടുത്തത്. നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹുവിനെതിരെയും കേസ് ചാര്‍ജ് ചെയ്യുന്നതിന് മതിയായ തെളിവുകള്‍ ലഭിച്ചതായും പൊലീസ് പറയുന്നു. അന്വേഷണത്തില്‍ അനാവശ്യമായുള്ള ഇടപെടല്‍, കൈക്കൂലി വാങ്ങല്‍ തുടങ്ങിയവയാണ് സാറ നെതന്യാഹുവിനെതിരെ തെളിഞ്ഞിട്ടുള്ളത്.

]]>
https://www.chandrikadaily.com/nethanyahu-caught-for-corruption.html/feed 0
പാരിസില്‍ നെതന്യാഹുവിനെതിരെ പ്രതിഷേധ റാലി https://www.chandrikadaily.com/rally-in-paris-against-nethanyahu.html https://www.chandrikadaily.com/rally-in-paris-against-nethanyahu.html#respond Wed, 06 Jun 2018 15:45:31 +0000 http://www.chandrikadaily.com/?p=88791  

പാരിസ്: ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പാരിസില്‍ പ്രതിഷേധ റാലി. യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഫ്രഞ്ച് തലസ്ഥാന നഗരിയിലെത്തിയപ്പോഴാണ് നെതന്യാഹുവിന് പ്രക്ഷോഭകരെ നേരിടേണ്ടിവന്നത്.
നെതന്യാഹുവിനെതിരെ യുദ്ധകുറ്റകൃത്യത്തിന് കേസെടുത്ത് വിചാരണ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞമാസം നിരായുധരായ നൂറിലേറെ ഫലസ്തീനികളെ വെടിവെച്ചു കൊലപ്പെടുത്തിയ ഇസ്രാഈല്‍ ധിക്കാരത്തിനെതിരെ നെതന്യാഹുവിനെയും ലോകത്തെയും പ്രതിഷേധം അറിയിക്കാനാണ് റാലിയെന്ന് പത്തൊമ്പതുകാരനായ വിദ്യാര്‍ത്ഥി പറഞ്ഞു. ഇറാനെതിരെയുള്ള നീക്കത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ പിന്തുണ ആര്‍ജിക്കാനും ഫ്രഞ്ച്- ഇസ്രാഈല്‍ കള്‍ച്ചറല്‍ ആന്റ് സയന്റിഫിക്ക് പ്രോജക്ട് ഉദ്ഘാടനം ചെയ്യാനുമാണ് നെതന്യാഹു പാരിസില്‍ എത്തിയത്.
ഫലസ്തീന്‍ ജനതയെ അട്ടിമച്ചര്‍ത്തുന്ന ഇസ്രാഈല്‍ നടപടിയില്‍ പ്രതിഷേധക്കാര്‍ രോഷം പ്രകടിപ്പിച്ചു. 21കാരിയായ ഫലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തക റസാന്‍ അല്‍ നജ്ജാറിനെ വെടിവെച്ചു കൊലപ്പെടുത്തിയത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് യാസ്മിന്‍ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി പറഞ്ഞു. ഗസ്സയില്‍ നിരായുധരായ സാധാരണക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയത് യുദ്ധകുറ്റകൃത്യമാണെന്ന് ഫ്രാന്‍സ് ഫലസ്തീന്‍ സോളിഡാരിറ്റി അസോസിയേഷന്‍ അംഗം ജാക്വിസ് പറഞ്ഞു.
മക്രോണും നെതന്യാഹുവും കൂടിക്കാഴ്ച നടത്തുന്ന ഗ്രാന്‍ഡ് പാലസ് എക്‌സിബിഷ്യന്‍ ഹാളിന് മുന്നിലാണ് റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. പൊലീസ് അനുമതി നിഷേധിക്കുകയും രണ്ട് മെട്രോസ്‌റ്റേഷനുകള്‍ അടക്കുകയും ചെയ്തതിനെ തുടര്‍ന്ന് സെയിന്‍ നദിക്ക് സമീപത്തേക്ക് പരിപാടി മാറ്റുകയായിരുന്നു. പൊലീസുമായി ഒറ്റപ്പെട്ട സംഘര്‍ഷമുണ്ടായെങ്കിലും റാലി പൊതുവെ സമാധാനപരമായിരുന്നു.
ഫ്രാന്‍സിലെ മൂന്ന് പ്രമുഖ ജേണലിസ്റ്റ് യൂണിനകളും സംയുക്ത പ്രസ്താവനയില്‍ നെതന്യാഹുവിന്റെ സന്ദര്‍ശനത്തെ അപലപിച്ചു. ഗസ്സയില്‍ നൂറിലേറെ പേരെ വെടിവെച്ചു കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും നെതന്യാഹുവിനെ മക്രോണ്‍ കാണാന്‍ പാടില്ലെന്ന് പ്രസ്താവന വ്യക്തമാക്കി.

]]>
https://www.chandrikadaily.com/rally-in-paris-against-nethanyahu.html/feed 0
ഇറാന്‍ ലോകത്തിന് ഏറ്റവും വലിയ ഭീഷണി: നെതന്യാഹു https://www.chandrikadaily.com/netanyahu-says-israel-could-act-against-irans-empire.html https://www.chandrikadaily.com/netanyahu-says-israel-could-act-against-irans-empire.html#respond Sun, 18 Feb 2018 16:45:09 +0000 http://www.chandrikadaily.com/?p=70660 മ്യൂണിച്ച്: ലോകത്തിന് ഏറ്റവും വലിയ ഭീഷണിയാണ് ഇറാനെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജര്‍മനിയിലെ മ്യൂണിച്ചില്‍ അന്താരാഷ്ട്ര സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രാഈല്‍ വെടിവെച്ചിട്ട ഇറാന്‍ ഡ്രോണിന്റെ അവശിഷ്ടം കൈയില്‍ ഉയര്‍ത്തിപ്പിടിച്ചാണ് നെതന്യാഹു പ്രസംഗിച്ചത്. ഇസ്രാഈലിന്റെ കഴുത്തില്‍ ഭീകരതയുടെ കുരുക്കിടാന്‍ ഇറാന്‍ ഭരണകൂടത്തെ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജര്‍മനിയിലെ നാസി ഭരണകൂടത്തെ പ്രീണിപ്പിക്കാന്‍ ശ്രമിച്ച 1938ലെ മൂണിച്ച് കരാറിനോടാണ് 2015ലെ ഇറാന്‍ ആണവ കരാറിനെ നെതന്യാഹു ഉപമിച്ചത്.

അപകടകാരിയായ ഇറാന്‍ കടുവയെ തുറന്നുവിടുക മാത്രമാണ് ആണവ കരാര്‍ ചെയ്തിരിക്കുന്നതെന്നും ഇസ്രാഈലിന്റെ സുരക്ഷക്കുവേണ്ടി അവര്‍ക്കെതിരെ മടികൂടാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫിനുനേരെ ഡ്രോണിന്റെ അവശിഷ്ടം ഉയര്‍ത്തിപ്പിടിച്ച നെതന്യാഹു, താങ്കളിത് തിരിച്ചറിയുന്നുണ്ടോ എന്ന് ചോദിച്ച്. ‘താങ്കള്‍ക്ക് മനസ്സിലായിട്ടുണ്ടാകും. ഇത് നിങ്ങളുടേതാണ്. ഇസ്രാഈലിന്റെ നിശ്ചയദാര്‍ഢ്യത്തെ പരീക്ഷിക്കരുതെന്ന സന്ദേശവുമായാണ് ഇറാനിലെ സ്വേച്ഛാധിപതികളിലേക്ക് താങ്കള്‍ പോകേണ്ടത്’-അദ്ദേഹം പറഞ്ഞു.

എന്നാല്‍ നെതന്യാഹുവിന്റെ ആരോപണങ്ങളെ തുടര്‍ന്ന് സംസാരിച്ച സാരിഫ് തള്ളി. ഇസ്രാഈലിന്റെ വാക്കുകള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ പുതിയൊരു സുരക്ഷാ കരാറാണ് വേണ്ടത്. ഫലസ്തീനികള്‍ക്കും അയല്‍രാജ്യങ്ങള്‍ക്കുമെതിരെ കടന്നാക്രമണത്തിന്റെ നയമാണ് ഇസ്രാഈല്‍ സ്വീകരിച്ചിരിക്കുന്നത്. ഇസ്രാഈലിന്റെ ക്രിമിനല്‍ നയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നത്. നെതന്യാഹു എന്തു ചെയ്താലും ആണവ കരാര്‍ ആദ്യം ലംഘിക്കുന്ന രാജ്യം ഇറാനായിരിക്കില്ലെന്ന് സാരിഫ് വ്യക്തമാക്കി. സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങളില്‍ ഇസ്രാഈല്‍ അടുത്തിടെ വ്യോമാക്രമണം നടത്തിയിരുന്നു.

സിറിയയുടെ പ്രത്യാക്രമണത്തില്‍ ഇസ്രാഈലിന്റെ ഒരു പോര്‍വിമാനം തകര്‍ന്നു വീഴുകയും ചെയ്തു. ഇതോടെ ഇറാനും ഇസ്രാഈലിനുമിടയില്‍ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിച്ചിരിക്കുകയാണ്.

]]>
https://www.chandrikadaily.com/netanyahu-says-israel-could-act-against-irans-empire.html/feed 0
നെതന്യാഹുവിനോടുള്ള അതിവിനയത്തിലെ അപകടം https://www.chandrikadaily.com/article-87.html https://www.chandrikadaily.com/article-87.html#respond Mon, 22 Jan 2018 17:20:31 +0000 http://www.chandrikadaily.com/?p=66300  

ഗുജറാത്തിലെ തെരുവുകളില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് സ്വാഗതമോതിക്കൊണ്ടുള്ള കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍. കുട്ടികള്‍ ഹീബ്രു ഭാഷയില്‍ സംഗീതമാലപിക്കുകയും ഇസ്രാഈലിന്റെ പതാകകള്‍ വീശി അഭിവാദ്യങ്ങളര്‍പ്പിക്കുകയും ചെയ്യുന്നു. ഔപചാരികതകളൊന്നും മാനിക്കാതെ ആതിഥേയത്വമരുളാന്‍ രാജ്യത്തെ പ്രധാനമന്ത്രി പോലും പ്രത്യേക താല്‍പര്യം കാണിക്കുന്നു. ഇസ്രാഈല്‍ പ്രസിഡണ്ട് ബെഞ്ചമിന്‍ നെതന്യാഹുവും സംഘവും ഇന്ത്യ സന്ദര്‍ശിച്ചതു മാത്രമല്ല വാര്‍ത്തകളില്‍ നിറയുന്നത്, ഇന്ത്യ കാണിക്കുന്ന അമിത താല്‍പര്യത്തിലെ നിഗൂഢതകളിലേക്കാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണ്ണുകളെത്തുന്നത്. മനപ്പൊരുത്തമുള്ളൊരു വധുവിനെ കിട്ടിയ നിര്‍വൃതിയിലായിരുന്നു ഡല്‍ഹിയിലെ അധികാര കോവിലകങ്ങള്‍. ഇസ്രാഈലിനെയും ആ രാജ്യത്തിന്റെ നേതൃത്വത്തെയും പുണരാന്‍ ഇന്ത്യ കാണിക്കുന്ന അമിതാവേശം എന്തു സന്ദേശമാണ് നല്‍കുന്നത്.
ഇന്ത്യന്‍ ഫാസിസവും സയണിസവും തമ്മിലെ ആദര്‍ശ ബന്ധമാണ് ഈ സന്ദര്‍ശത്തിലും കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നത്. ഫാസിസം പോലെ തന്നെ പ്രതിലോമകരമായ പ്രതിഭാസമാണ് സയണിസവും എന്ന് അനുഭവിച്ചറിയുകയാണ് ലോകം. രാഷ്ട്രീയ ദാര്‍ശനിക എഴുത്തുകാര്‍ രണ്ടും ഒരുപോലെ ഉപയോഗിച്ചുവരുന്നു. ഒരിക്കല്‍ തങ്ങളുടെ പിതൃസ്വത്തായിരുന്ന ഭൂ പ്രദേശം കയ്യേറിയവരില്‍ നിന്നും വീണ്ടെടുക്കുക എന്ന ഗൃഹാതുരത്വം നിറഞ്ഞ സങ്കല്‍പ്പവും വന്നവര്‍ ഇവിടെത്തന്നെയുള്ളവര്‍ എന്ന വേര്‍തിരിവിന്റെ അടിസ്ഥാനത്തിലുള്ള സങ്കല്‍പ സിദ്ധാന്തങ്ങളും ഒരുമിക്കുന്ന രാഷ്ട്രീയ കാഴ്ചകളാണ് ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നതെന്നു പറയാം. മധ്യ പൗരസ്ത്യ നാടുകളിലെ സയണിസവും യൂറോപ്പിലെ നിയോനാസിസവും പല ഘട്ടങ്ങളിലും ഒരുമിച്ചാണ് മുന്നോട്ട്‌പോകുന്നത്. ഇന്ത്യയില്‍ സംഘ്പരിവാരം പ്രചരിപ്പിക്കുന്ന അതിരുവിട്ട ദേശീയതാവാദത്തിലും ഒളിഞ്ഞിരിക്കുന്നതു മറ്റൊന്നല്ല.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇസ്രാഈലിനെതിരായി വോട്ടു ചെയ്യേണ്ട പല ഘട്ടങ്ങളുമുണ്ടായപ്പോള്‍ ഇന്ത്യ അതില്‍ നിന്നും വിട്ടുനില്‍ക്കുകയാണുണ്ടായത്. ഇസ്രാഈലുമായുള്ള ഇന്ത്യയുടെ ബന്ധം ഊഷ്മളമാകാന്‍ ആരംഭിക്കുന്നത് നവ ഉദാരീകരണത്തിലേക്ക് ഇന്ത്യ പ്രവേശിക്കുന്നതോടെയാണ്. ദേവഗൗഡ സര്‍ക്കാര്‍ ഇസ്രാഈലുമായി ബാരക്ക് മിസൈല്‍ കരാര്‍ ഒപ്പിടുകയും അതിലൂടെ പ്രതിരോധ മേഖലയിലെ പുതിയ കൂട്ടുകെട്ടിന് തുടക്കം കുറിക്കുകയും ചെയ്തു. കമ്യൂണിസ്റ്റുകളും ആ സര്‍ക്കാറിന്റെ ഭാഗമായിരുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. മാത്രമല്ല ആഭ്യന്തര വകുപ്പിന്റെയത്ര തന്നെ പ്രാധാന്യമുള്ള ഒരു മന്ത്രിസ്ഥാനവും അവര്‍ക്കുണ്ടായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്ത് ഇസ്രാഈലുമായുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് പ്രവേശിച്ചു. ആ സമയത്താണ് നരഭോജി എന്നറിയപ്പെടുന്ന ഇസ്രാഈല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിച്ചത്. ഒരു ഇസ്രാഈല്‍ പ്രധാനമന്ത്രി ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നത് അന്നായിരുന്നു.
ജൂതന്മാരെ ഇസ്രാഈല്‍ ഭൂമിയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട കാലം മുതല്‍ ഇന്ത്യ ആ ജനതക്ക് അഭയവും ആശ്വാസവും പകര്‍ന്നത് വസ്തുതയാണ്. ജൂതന്മാര്‍ എത്തിപ്പെട്ട ലോകത്തിന്റെ മിക്ക ദിക്കുകളിലെയും ജനങ്ങള്‍ അവരോട് വെറുപ്പ് പ്രകടിപ്പിക്കുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ അന്നും ഇന്ത്യയിലെ സാഹചര്യങ്ങള്‍ അവര്‍ക്കനുകൂലമായിരുന്നു. കൊച്ചിയില്‍ പോലും ജൂതന്മാര്‍ നിര്‍ഭയരായി ആരാധനകള്‍ നിര്‍വഹിച്ചു പോരുന്നതും അങ്ങനെയാണ്. അതേസമയം ചരിത്രം ക്രൂരമെന്നും മനഃസ്സാക്ഷിക്ക് നിരക്കാത്തതെന്നും വിശേഷിപ്പിക്കപ്പെട്ട ഇസ്രാഈലിന്റെ അധിനിവേശത്തെയോ ആ രാജ്യം സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളെയോ ഇന്ത്യ അത്ര പെട്ടെന്ന് പിന്തുണച്ചിരുന്നില്ല. ഇസ്രാഈലിനോടുള്ള അമിത ചങ്ങാത്തം അറബ് രാജ്യങ്ങളെ ചൊടിപ്പിക്കുമെന്നും എണ്ണയുടെ ദൗര്‍ബല്യമായിരിക്കും അതിന്റെ തിക്ത ഫലമെന്നും ഇന്ത്യന്‍ രാഷ്ട്രീയം മനസ്സിലാക്കിയിരുന്നു. ഇസ്രാഈല്‍ രാജ്യം 1948ല്‍ നിലവില്‍ വന്നിട്ടും പൂര്‍ണ്ണ തോതിലുള്ളൊരു നയതന്ത്ര ബന്ധം ഇന്ത്യയുമായി സ്ഥാപിക്കാന്‍ 1992 ല്‍ മാത്രമാണ് സാധിച്ചത്.
സമീപകാല പ്രശ്‌നങ്ങളില്‍ ഇസ്രാഈലിന്റെ നടപടികളോടുള്ള എതിര്‍പ്പ് ലോക രാജ്യങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചതാണ്. അക്കാര്യത്തില്‍ അമേരിക്കയുടെ വിരട്ടല്‍ വാദങ്ങള്‍ പോലും ആരും ചെവിക്കൊണ്ടില്ല. ജറൂസലേമിലേക്കുള്ള ഇസ്രാഈലിന്റെ തലസ്ഥാന മാറ്റത്തെ പിന്തുണക്കാനുള്ള അമേരിക്കന്‍ ആഹ്വാനത്തിനെതിരെ ലോകം ഒന്നിച്ചു നിന്നാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. ഈ രാഷ്ട്രീയാന്തരീക്ഷത്തിലാണ് നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ദുര്‍ഗന്ധം വമിക്കുന്നത്. കാരണം ഐക്യരാഷ്ട്രസഭയില്‍ അമേരിക്കക്കെതിരായ നിലപാടാണ് ഇന്ത്യ എടുത്തിരുന്നത്. എന്നിട്ടും ഈ നിലപാടിന്റെ പേരില്‍ ഇന്ത്യയുമായുള്ള ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇസ്രാഈലും ആഗ്രഹിക്കുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നൂറ്റാണ്ടുകളായുള്ള ബന്ധങ്ങളില്‍ വിള്ളലേല്‍പ്പിക്കാനില്ലെന്ന് പറഞ്ഞായിരുന്നു ഇരു രാജ്യങ്ങളും പ്രതിരോധം തീര്‍ത്തത്. അഥവാ ഏറ്റവും നല്ല ഉപഭോക്തൃ രാജ്യമായ ഇന്ത്യയെ പിണക്കാന്‍ ഇസ്രാഈല്‍ താല്‍പര്യപ്പെടുന്നില്ല.
ഇന്ത്യക്ക് ഇസ്രാഈലുമായി നയതന്ത്രപരവും രാഷ്ട്രീയപരവുമായ ബന്ധങ്ങളുണ്ട്. ഇന്ത്യയുടെ ആയുധ ശേഖരത്തില്‍ നാല്‍പത് ശതമാനവും ഇസ്രാഈലില്‍ നിന്നും വാങ്ങിയതാണ്. സാമ്പത്തിക, പ്രതിരോധ, നയതന്ത്ര രംഗങ്ങളില്‍ ഇരു രാജ്യങ്ങളും ഏറെ കാലമായി ഇടപാടുകള്‍ നടത്തിവരുന്നു. ഇസ്രാഈലിന്റെ ഏറ്റവും വലിയ ആയുധ ഉപഭോക്താവാണ് ഇന്ത്യ. ഇന്ത്യയിലേക്ക് ആയുധ വിതരണം നടത്തുന്ന രണ്ടാമത്തെ ശക്തിയുമാണ് ഇസ്രാഈല്‍. 9 ബില്യണ്‍ ഡോളറിലധികം വരുന്നതാണ് 1999 മുതല്‍ 2009 വരെയുള്ള കാലയളവില്‍ ഇന്ത്യ വാങ്ങിക്കൂട്ടിയ ആയുധങ്ങളുടെ കണക്ക്. സൈബര്‍ സുരക്ഷ മുതല്‍ ഹോമിയോ ഗവേഷണം വരെയുള്ള ഒമ്പത് മേഖലകളിലാണ് ഇത്തവണത്തെ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും രാജ്യങ്ങള്‍ക്കുമിടയിലെ വിസാ നടപടികള്‍ എളുപ്പമാക്കാനുമുള്ള ശ്രമങ്ങളും ഇരുഭാഗത്തു നിന്നുമുണ്ടാകണമെന്നും ധാരണയായി. ഐ.ടി രംഗത്തുള്ളവര്‍ക്കാണ് വിസാ നടപടികള്‍ കൂടുതല്‍ എളുപ്പമാക്കേണ്ടതെന്ന ആവശ്യവുമുയര്‍ന്നിരുന്നു. പ്രതിരോധ രംഗത്തെ സഹകരണങ്ങള്‍ ചര്‍ച്ചയായി. എന്നാല്‍ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ മറുപടി പറയാനും അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എന്തെങ്കിലും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നെങ്കില്‍ അതെല്ലാം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയും ഇന്ത്യാടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പങ്കുവെച്ചിരുന്നു. ഇന്ത്യയിലേക്കുള്ള നിക്ഷേപ നിയമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കിയതിലൂടെ ഇവിടെ നിക്ഷേപം നടത്താന്‍ കൂടുതല്‍ ഇസ്രാഈല്‍ കമ്പനികളെ മോദി തന്നെ നേരിട്ട് ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികളുമായി കൂടുതല്‍ സഹകരണം നടത്താനാണ് മോദിയുടെ അഭ്യര്‍ത്ഥന. സൈബര്‍ രംഗത്തും കാര്യമായ സഹകരണ ധാരണകളിലാണ് രാജ്യങ്ങള്‍ ഒപ്പുവെച്ചത്.
ഇരുരാജ്യ നേതാക്കളും പ്രധാനമായി പങ്കുവെച്ച രണ്ടു കാര്യങ്ങളില്‍ ജനങ്ങളെ ആശങ്കയുണ്ടാക്കുന്നത്. ദേശ സുരക്ഷ എന്ന പ്രയോഗമാണ് ഒന്നാമത്തേത്. രണ്ടാമത്തേത് വ്യാപാര ബന്ധങ്ങളിലെ തടസ്സങ്ങള്‍ ഇല്ലാതാക്കല്‍. ദേശസുരക്ഷ പുതിയ പ്രതിഭാസമല്ല, എന്നാല്‍ ദേശസുരക്ഷയുടെ പേരില്‍ അമിത ജാഗ്രത പ്രകടിപ്പിക്കുകയും തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് കൂട്ടാക്കാത്തവരെ അതിവേഗം നിഷ്‌കാസനം നടത്തുകയും ചെയ്യുന്ന പ്രവണത ആശങ്കപ്പെടുത്തുന്നതു തന്നെയാണ്. ഫലസ്തീനിലെ ജനതക്കുമേല്‍ നടത്തുന്ന കുരുതിയുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ചൊരു രാജ്യത്തെ ഇത്രത്തോളം ആതിഥേയത്വം കാണിച്ച് വരവേല്‍േക്കണ്ടതിന്റെ ഔചിത്യം എന്തായിരുന്നു. ഇരു നേതാക്കളിലും സമ്മേളിക്കുന്ന ചില ഗുണങ്ങളാണവരെ ഒരുമിപ്പിക്കുന്നതെന്നു പറയേണ്ടി വരും.

]]>
https://www.chandrikadaily.com/article-87.html/feed 0
കാത്തിരുന്ന ജൂതരെ നിരാശരാക്കി നതന്യാഹു https://www.chandrikadaily.com/benchamin-nethanyahu.html https://www.chandrikadaily.com/benchamin-nethanyahu.html#respond Wed, 17 Jan 2018 15:53:57 +0000 http://www.chandrikadaily.com/?p=65491 അഹമ്മദാബാദ്: ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നതന്യാഹുവിന് അഭിവാദ്യം അര്‍പ്പിക്കാന്‍ അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിനു സമീപം എത്തിയ ജൂതര്‍ നിരാശരായി മടങ്ങി. നതന്യാഹു വരുന്നതറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ 50ലധികം ജൂതരാണ് നതന്യാഹു തിരിഞ്ഞു നോക്കാത്തതിനെതുടര്‍ന്ന് നിരാശരായത്.പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണ് നതന്യാഹു സബര്‍മതി സന്ദര്‍ശിച്ചത്. തിരിച്ചു വരും വഴി നതന്യാഹുവിനെ അഭിവാദ്യം ചെയ്യാനായി ജൂതര്‍ സംഘംചേര്‍ന്ന് പ്രത്യേക സ്ഥലത്ത് കാത്തുനില്‍ക്കുകയായിരുന്നു. പുലര്‍ച്ചെ മുതല്‍ തന്നെ ഇവര്‍ സ്ഥലത്ത് തമ്പടിച്ചിരുന്നെങ്കിലും സബര്‍മതി സന്ദര്‍ശനം പൂര്‍ത്തിയാക്കി 11 മണിയോടെയാണ് മോദിയും നതന്യാഹുവും മടങ്ങിയത്. വാഹനങ്ങള്‍ വരുന്നത് കണ്ട് ഇവര്‍ കൈവീശി കാണിച്ചെങ്കിലും, കാറിന്റെ വേഗത കുറയ്ക്കാനോ, വാഹനത്തിനകത്തിരുന്ന് പോലും പ്രത്യഭിവാദ്യം ചെയ്യാനോ നതന്യാഹു തയ്യാറായില്ല. രണ്ട് പ്രധാനമന്ത്രിമാരും ഒരേ പോലുള്ള വാഹനങ്ങളില്‍ സഞ്ചരിച്ചതിനാല്‍ നതന്യാഹു ഏത് വാഹനത്തിലാണെന്ന് അറിയാന്‍ പോലും പലര്‍ക്കും കഴിഞ്ഞതുമില്ല. ഇതാണ് പലരേയും നിരാശപ്പെടുത്തിയത്. സ്ഥലത്തെത്തിയ ടെലിവിഷന്‍ ചാനലുകളുമായും ഇവര്‍ നിരാശ പങ്കുവെച്ചു.

]]>
https://www.chandrikadaily.com/benchamin-nethanyahu.html/feed 0
നതന്യാഹുവിനെ നൂല്‍ കോര്‍ക്കാനും ഭാര്യയെ പട്ടം പറത്താനും പഠിപ്പിച്ച് മോദി https://www.chandrikadaily.com/nathnyahu-with-modi.html https://www.chandrikadaily.com/nathnyahu-with-modi.html#respond Wed, 17 Jan 2018 15:43:11 +0000 http://www.chandrikadaily.com/?p=65481  

അഹമ്മദാബാദ്: ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നതന്യാഹുവിനെ ചര്‍ക്കയില്‍ നൂല് കോര്‍ക്കാന്‍ പഠിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആറു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ നതന്യാഹു ഇന്നലെ അഹമ്മദാബാദിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചപ്പോഴായിരുന്നു മോദിയുടെ ക്ലാസ്. നതന്യാഹു ചര്‍ക്ക തിരിക്കുമ്പോള്‍ ഭാര്യ സാറ സമീപത്തിരുന്ന് ഇതിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചു. സമീപത്തുനിന്നുകൊണ്ട് മോദി ഇരുവര്‍ക്കും ചര്‍ക്കയുടെ പ്രവര്‍ത്തനം വിശദീകരിച്ചുകൊടുത്തു. തുടര്‍ന്ന് ആശ്രമത്തിലെ പുല്‍തകിടിയില്‍ നടക്കാന്‍ ക്ഷണിച്ച മോദി, ഇവിടെവെച്ച് നതന്യാഹുവിനും ഭാര്യ സാറക്കും പട്ടം പറത്തുന്നത് എങ്ങനെയെന്നും കാണിച്ചു കൊടുത്തു. ഇന്നലെ കാലത്ത് അഹമ്മദാബാദില്‍ എത്തിയ നതന്യാഹു മോദിക്കൊപ്പം റോഡ് ഷോ ആയാണ് സബര്‍മതി ആശ്രമത്തിലേക്ക് തിരിച്ചത്.

]]>
https://www.chandrikadaily.com/nathnyahu-with-modi.html/feed 0