<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>New Delhi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/new-delhi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 21 May 2025 07:54:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>New Delhi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട്  ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി</title>
		<link>https://www.chandrikadaily.com/national-highway-crash-et-met-gadkari-in-person-muhammad-basheer-m-p.html</link>
					<comments>https://www.chandrikadaily.com/national-highway-crash-et-met-gadkari-in-person-muhammad-basheer-m-p.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 21 May 2025 07:54:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[et muhammed basheer]]></category>
		<category><![CDATA[Gadkari]]></category>
		<category><![CDATA[New Delhi]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341896</guid>

					<description><![CDATA[ദേശീയപാത 66 ല്‍ കൂരിയാട് ഭാഗത്ത് ഉണ്ടായ തകര്‍ച്ച സംബന്ധിച്ച് ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് അപകടത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്ത് നല്‍കി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി:  ദേശീയപാത 66 ല്&#x200d; കൂരിയാട് ഭാഗത്ത് ഉണ്ടായ തകര്&#x200d;ച്ച സംബന്ധിച്ച് ഇ. ടി. മുഹമ്മദ് ബഷീര്&#x200d; എം.പി ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്&#x200d; ഗഡ്കരിയെ നേരില്&#x200d; കണ്ട് അപകടത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്ത് നല്&#x200d;കി.</p>
<p>നിര്&#x200d;മ്മാണം നടക്കുന്ന ഈ  ഭാഗത്ത് ഉണ്ടായ അപകടത്തില്&#x200d; നിന്ന് യാത്രക്കാര്&#x200d; തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിര്&#x200d;മ്മാണത്തിലെ ഗൗരവമായ പിഴവുകള്&#x200d; കൊണ്ടാണ് റോഡ് തകര്&#x200d;ന്നതെന്നാണ് മനസ്സിലാക്കുന്നതെന്ന്  എംപി മന്ത്രിയോട് പറഞ്ഞു. ഇത്തരത്തില്&#x200d; സംഭവങ്ങള്&#x200d; ആവര്&#x200d;ത്തിക്കുന്നുണ്ടെങ്കിലും ദേശീയപാത അതോറിറ്റി അതിനെ ഗൗരവത്തോടെ കാണുന്നില്ല.</p>
<p>ദേശീയ പാത 66 ന്റെ നിര്&#x200d;മ്മാണത്തെ കുറിച്ച് ക്രമക്കേടും അപാകതയും ഉണ്ടായെന്ന പരാതിയെക്കുറിച്ചു അന്വേഷിക്കാന്&#x200d; വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.</p>
<p> കാസര്&#x200d;കോട് മുതല്&#x200d; തിരുവനന്തപുരം വരെയുള്ള പാതയില്&#x200d; ഇത്തരത്തിലുള്ള അപകടങ്ങള്&#x200d; പതിവായിരികയാണെന്നും ഇത്  സംസ്ഥാനമാകെയുള്ള പ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>കേരളത്തിന്റെ ഭൂപ്രകൃതിയും  കാലാവസ്ഥയും പരിഗണിച്ചുള്ള നിര്&#x200d;മ്മാണം ആവശ്യമാണെന്നും, മണ്&#x200d;സൂണ്&#x200d; കാലത്ത് വിള്ളലുകളും തകരാറുകളും പതിവാകുന്നതായും എം.പി ചൂണ്ടിക്കാട്ടി.</p>
<p> ഇത്തരം പ്രശ്‌നങ്ങള്&#x200d; ജനപ്രതിനിധികള്&#x200d; ഉള്&#x200d;പ്പെടെ അധികൃതരുടെ ശ്രദ്ധയില്&#x200d; കൊണ്ടുവന്നാലും  ആവശ്യമായ നടപടികള്&#x200d; സ്വീകരിക്കാതെ അവ അവഗണിക്കുകയാണ് പതിവ്.</p>
<p>നിര്&#x200d;മ്മാണത്തില്&#x200d; പാകപ്പിഴ ഉണ്ടെങ്കില്&#x200d; കൃത്യമായ പരിശോധന നടത്തി ഉത്തരവാദികളായ കരാര്&#x200d; കമ്പനിക്കെതിരെ തിരെ  നടപടി സ്വീകരിക്കണമെന്നും  മന്ത്രിയോട് എംപി ആവശ്യപ്പെട്ടു.<br />
ഭാവിയില്&#x200d; ഇത്തരം അപകടങ്ങള്&#x200d; ആവര്&#x200d;ത്തിക്കാതിരിക്കാനും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കര്&#x200d;ശന നടപടികള്&#x200d; സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കരാര്&#x200d; കമ്പനിക്കെതിരെ കര്&#x200d;ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എംപിയെ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/national-highway-crash-et-met-gadkari-in-person-muhammad-basheer-m-p.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനാസ്ഥയുടെ വിലയായി 18 ജീവനുകള്&#x200d;</title>
		<link>https://www.chandrikadaily.com/18-lives-as-the-cost-of-carelessness.html</link>
					<comments>https://www.chandrikadaily.com/18-lives-as-the-cost-of-carelessness.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Feb 2025 03:25:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[New Delhi]]></category>
		<category><![CDATA[railwaystation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330407</guid>

					<description><![CDATA[ദുരന്തത്തിനു ശേഷമുള്ള രക്ഷാപ്രവര്&#x200d;ത്തനങ്ങളിലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉദാസീനമായ സമീപനമുണ്ടായെന്നും മരണപ്പെട്ടവരുടെയും അപകടത്തില്&#x200d; പെട്ടവരുടെയും കൃത്യമായ വിവര ങ്ങള്&#x200d;പോലും പുറത്തുവിടാന്&#x200d; യോഗി സര്&#x200d;ക്കാര്&#x200d; തയാറായില്ലെന്നും ആരോപണം ഉയര്&#x200d;ന്നിരുന്നു.]]></description>
										<content:encoded><![CDATA[<p>ഒന്നര നൂറ്റാണ്ടിലൊരിക്കല്&#x200d; സംഭവിക്കുന്ന മഹാകുംഭമേളയുടെ കാലത്ത് ജീവിക്കാന്&#x200d; കഴിഞ്ഞതുതന്നെ മഹാഭാഗ്യമായിക്കരുതുന്ന വലിയൊരുവിഭാഗം ജനങ്ങള്&#x200d; അതിവസിക്കുന്നൊരു രാജ്യത്ത്, അവരുടെ വിശ്വാസാചരങ്ങളെ സങ്കുചിത രാഷ്ട്രീയ താല്&#x200d;പര്യങ്ങളുടെ ഇടുങ്ങിയ ചിന്താഗതികളിലേക്ക് പരിവര്&#x200d;ത്തിപ്പിക്കാന്&#x200d; ശ്രമിച്ച ഭരണകൂടങ്ങളുടെ ദുഷ്‌ചെയ്തികളുടെ അനന്തര ഫലമാണ് രാജ്യമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അമ്പതുകോടിയോളം ആളുകള്&#x200d; പങ്കെടുക്കുമെന്ന് സര്&#x200d;ക്കാര്&#x200d; മുന്&#x200d;കൂട്ടി അറിയിച്ച പ്രസ്തുത ചടങ്ങിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മോദി യോഗി സര്&#x200d;ക്കാറുകള്&#x200d; വലിയ അവകാശ വാദങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. സമാനതകളില്ലാത്ത മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്നും ഇത്തവണ സുരക്ഷക്കാണ് കൂടുതല്&#x200d; പ്രാധാന്യം നല്&#x200d;കിയിരിക്കുന്നതെന്നും കോടികളാണ് ഇതിനായി വകയിരുത്തിയിരിക്കുന്നതെന്നുമായിരുന്നു കുംഭമേള ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി നടത്തിയ വാര്&#x200d;ത്താസമ്മേളനത്തില്&#x200d; യു.പി ചീഫ് സെക്രട്ടറി പ്രസ്താവിച്ചിരുന്നത്. എന്നാല്&#x200d; സര്&#x200d;ക്കാറിന്റെ മുന്നൊരുക്കങ്ങള്&#x200d; എത്രമാത്രം ദുര്&#x200d;ബലമായിരുന്നുവെന്നതിന്റെ തെളി വായിരുന്നു പ്രയാഗ്‌രാജില്&#x200d; തിക്കിലും തിരക്കിലുംപെട്ടുണ്ടായ മരണങ്ങള്&#x200d;. ഗംഗയും യമുനയും ഐതിഹ്യത്തിലെ സരസ്വതി നദിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തില്&#x200d; വിശിഷ്ട ദിനമായ മൗനി അമാവാസി ദിനത്തില്&#x200d; പുണ്യ സ്‌നാനെത്തിയവരായിരുന്നു അന്ന് ദുരന്തത്തില്&#x200d;പെട്ടത്. ഡിസംബര്&#x200d; 25 മുതല്&#x200d; 30 വരെയുള്ള മൗനി അമാവാസി കാലത്ത് മാത്രം അഞ്ചു കോടി ഭക്തരെത്തുമെന്നതുള്&#x200d;പ്പെടെയു ളള കണക്കുകളെല്ലാം സര്&#x200d;ക്കാറിന്റെ കൈയ്യിലുണ്ടായിരിക്കുമ്പോഴാണ് വലിയ സുരക്ഷാ വീഴ്ച്ച അന്നു സംഭവിച്ചത്.</p>
<p>സാധാരണക്കാരുടെ ആചാരാനുഷ്ടാന കര്&#x200d;മങ്ങള്&#x200d;ക്ക് ഒരുവിലയും കല്&#x200d;പ്പിക്കാതെ വി.ഐ.പികള്&#x200d;ക്ക് ഒരുക്കിയ വലിയ സന്നാഹങ്ങളായിരുന്നു ഈ ദുരന്തത്തിന് പ്രധാന കാരണമായി പറയപ്പെട്ടിരുന്നത്. സ്‌നാനത്തിനു വിശേഷപ്പെട്ട ആറു ദിവസങ്ങളിലും തീര്&#x200d;ഥാടകപ്രവാഹമുണ്ടാകുമെന്നതി നാല്&#x200d; അന്ന് വി.ഐ.പികള്&#x200d;ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് തുടക്കത്തില്&#x200d; വ്യക്തമാക്കിയിരുന്ന സര്&#x200d;ക്കാര്&#x200d; ആ തീ രുമാനത്തില്&#x200d; നിന്ന് പിന്നീട് പിറകോട്ടുപോകുകയായിരുന്നു. ത്രിവേണി സംഗമത്തിന് ശേഷം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്&#x200d; പൊലീസ് ഇടപെടലുണ്ടായില്ലെന്നും ഒരു കൂട്ടം ആളുകള്&#x200d; സ്‌നാനം നടത്തി തിരിച്ചുവരുമ്പോള്&#x200d;, അതിലേറെ ആളുകള്&#x200d; അങ്ങോട്ടേക്കുള്ള യാത്രയി ലായിരുന്നുവെന്നും പോകുന്നവര്&#x200d;ക്കും വരുന്നവര്&#x200d;ക്കും ഒരു വഴിതന്നെയാണ് ഉണ്ടായിരുന്നതെന്നുമുള്ള ഭക്തരുടെ സാക്ഷ്യപ്പെടുത്തല്&#x200d; സര്&#x200d;ക്കാറിന്റെ വീഴ്ചകള്&#x200d;ക്കുള്ള വ്യക്തമായ തെളിവായി മാറിയിരുന്നു. ദുരന്തത്തിനു ശേഷമുള്ള രക്ഷാപ്രവര്&#x200d;ത്തനങ്ങളിലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉദാസീനമായ സമീപനമുണ്ടായെന്നും മരണപ്പെട്ടവരുടെയും അപകടത്തില്&#x200d; പെട്ടവരുടെയും കൃത്യമായ വിവര ങ്ങള്&#x200d;പോലും പുറത്തുവിടാന്&#x200d; യോഗി സര്&#x200d;ക്കാര്&#x200d; തയാറായില്ലെന്നും ആരോപണം ഉയര്&#x200d;ന്നിരുന്നു.</p>
<p>എന്നാല്&#x200d; ഈ ദുരന്തത്തില്&#x200d; നിന്ന് മോദി യോഗി സര്&#x200d;ക്കാറുകള്&#x200d; ഒരുപാഠവും പഠിക്കാന്&#x200d; തയാറായില്ലെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ന്യൂഡല്&#x200d;ഹി റെയില്&#x200d;വെ സ്‌റ്റേഷനിലുണ്ടായ അപകടം. കുംഭമേളക്കായി പ്രയാഗ് രാജിലേക്ക് ട്രെയിന്&#x200d; കയറാനെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 18 പേരെയും ഗുരുതരമായി പരിക്കേറ്റ അനേകം പേരെയും അധികൃതര്&#x200d; ദുരന്തങ്ങളിലേക്ക് തള്ളിവിടു കയായിരുന്നുവെന്ന് അവിടെയുണ്ടായിട്ടുള്ള സംഭവവികാസങ്ങള്&#x200d; വ്യക്തമാക്കുന്നുണ്ട്. പ്രയാഗ് രാജിലേക്ക് ഒരു മണിക്കുറില്&#x200d; മാത്രം 1500 ടിക്കറ്റുകളാണ് റെയില്&#x200d;വെ വിറ്റത്. പ്ലാറ്റ്‌ഫോമിലേക്കുള്ള നടപ്പാതയില്&#x200d; മണിക്കുറുകള്&#x200d;ക്കു മുമ്പെയുണ്ടായ അഭൂതപൂര്&#x200d;വമായ തിരക്ക് ഒരു ദുരന്തത്തിന്റെ എല്ലാ സാധ്യതകളും മുന്&#x200d;കൂട്ടി പ്രകടമാക്കിയിട്ടും റെയില്&#x200d;വേ കൈയ്യുംകെട്ടിനോക്കിനില്&#x200d;ക്കുകയാണുണ്ടായത്. തിരക്ക് നിയന്ത്രിക്കാന്&#x200d; ആവശ്യത്തിനുള്ള റെയില്&#x200d;വേ പൊ ലിസോ, ആര്&#x200d;.പി.എഫോ., ഡല്&#x200d;ഹി പൊലീസോ ഒന്നും സ്ഥലത്തുണ്ടായിരുന്നില്ല. ഇന്റലിജന്&#x200d;സ് മുന്നറിയിപ്പും അധികൃതര്&#x200d; വകവെക്കുകയുണ്ടായില്ല.</p>
<p>ഡല്&#x200d;ഹി റെയില്&#x200d;വേ സ്‌റ്റേഷനിലെ പതിനാലാം പ്ലാറ്റ്‌ഫോമില്&#x200d; നിന്ന് പ്രയാഗ്‌രാജ് എക്‌സ്പ്രസ് പുറപ്പെടാനിരിക്കെ പന്ത്രണ്ടും പതിമുന്നും പ്ലാറ്റ്‌ഫോമില്&#x200d; നേരത്തെ എത്തേണ്ട ട്രെയിനുകള്&#x200d; വൈകിയെത്തിയതോടെയാണ് രംഗം അനിയന്ത്രിതമായിത്തീര്&#x200d;ന്നത്. ഇതേ സമയത്തുതന്നെ പതി നാറാം പ്ലാറ്റ്‌ഫോമിലേക്ക് പ്രയാഗ്‌രാജ് സ്‌പെഷല്&#x200d; ട്രെയിന്&#x200d; എത്തുന്നതായി തെറ്റായ അനൗണ്&#x200d;സ്‌മെന്റും റെയില്&#x200d;വേ നല്&#x200d;കുകയുണ്ടായി. വിവിധ പ്ലാറ്റ്‌ഫോമുകളില്&#x200d; തടിച്ചുകൂടിയ ലക്ഷക്കണക്കായ ആളുകള്&#x200d; തലങ്ങും വിലങ്ങും സഞ്ചരിക്കാന്&#x200d; തുടങ്ങിയതോടെയുണ്ടായ എല്ലാം കൈവിട്ടു പോവുകയായിരുന്നു. കുംഭമേളക്കിടെയു ണ്ടായതുപോലെ തന്നെ ഇവിടെയും ദുരന്തത്തിന്റെ വ്യാപ്തി ഒളിപ്പിച്ചുവെക്കാനാണ് റെയില്&#x200d;വേ മന്ത്രാലയം തയാറായത്. പരസ്പര വിരുദ്ധമായ വിശദീകരണങ്ങള്&#x200d; കൊണ്ടിരുന്ന മന്ത്രാലയം മരണപ്പെട്ടവരുടെ കണക്കുകള്&#x200d; പുറത്തുവിടാന്&#x200d;പോലും ആദ്യഘട്ടത്തില്&#x200d; തയാറായില്ല. റെയില്&#x200d;വേ മന്ത്രിയാകട്ടേ ഒരു വാര്&#x200d;ത്താസമ്മേളനം വിളിച്ച് വിശദീകരണം നല്&#x200d;കാനുള്ള മര്യാദപോലും കാണിച്ചിട്ടല്ല. പതിവുപോലെ അന്വേഷണ കമ്മീഷനെ വെച്ച് തടിയൂരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ദൗര്&#x200d;ഭാഗ്യകരമായ സംഭവത്തില്&#x200d; എന്തെങ്കിലും പശ്ചാത്താപമുണ്ടെങ്കില്&#x200d; ആ പദവി വിട്ടൊഴിയാനുള്ള മര്യാദയെങ്കിലും അദ്ദേഹം പ്രകടിപ്പിക്കേ ണ്ടതുണ്ട്. അല്ലാത്ത പക്ഷം അദ്ദേഹത്തെ മന്ത്രിസഭ യില്&#x200d;നിന്നു പുറത്താക്കാനുള്ള ആര്&#x200d;ജ്ജവം പ്രധാനമന്ത്രി പ്രകടിപ്പിക്കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/18-lives-as-the-cost-of-carelessness.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ടാം വിവാഹത്തിന് കുട്ടി തടസ്സമായി; അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തി അമ്മ</title>
		<link>https://www.chandrikadaily.com/child-hindered-the-second-marriage-mother-kills-five-year-old-girl.html</link>
					<comments>https://www.chandrikadaily.com/child-hindered-the-second-marriage-mother-kills-five-year-old-girl.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 23 Nov 2024 07:58:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[five years old girl]]></category>
		<category><![CDATA[mother kills]]></category>
		<category><![CDATA[New Delhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318643</guid>

					<description><![CDATA[കുട്ടിയുടെ കഴുത്തിലെ പാടുകള്&#x200d; കണ്ടെതിനെ തുടര്&#x200d;ന്ന് ആശുപത്രി അധികൃതര്&#x200d; പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രണ്ടാം വിവാഹത്തിന് കുട്ടി തടസ്സമാണെന്ന് കരുതി അഞ്ചു വയസ്സുള്ള മകളെ അമ്മ കൊലപ്പെടുത്തി. ഡല്&#x200d;ഹിയിലെ അശോക് വിഹാറിലാണ് സംഭവം.സ്ത്രീയുടെ ആദ്യ ഭര്&#x200d;ത്താവ് അവരെ ഉപേക്ഷിച്ചതായിരുന്നു. പിന്നീട് യുവതി ഇന്&#x200d;സ്റ്റഗ്രാം വഴി രാഹുല്&#x200d; എന്ന വ്യക്തിയുമായി അടുപ്പത്തിലാവുകയായിരുന്നു.എന്നാല്&#x200d; രാഹുലും കുടുംബവും കുട്ടിയെ സ്വീകരിക്കാന്&#x200d; വിസമ്മതിച്ചു.ഇതിന്റെ നിരാശയിലാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് യുവതി പൊലീസിന് മൊഴി നല്&#x200d;കി.</p>
<p>അസുഖമാണെന്നു പറഞ്ഞ് യുവതി തന്നെയാണ് കുട്ടിയെ ദീപ്ചന്ദ് ആശുപത്രിയില്&#x200d; എത്തിച്ചത്. ആശുപത്രിയില്&#x200d; എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. എന്നാല്&#x200d; കുട്ടിയുടെ കഴുത്തിലെ പാടുകള്&#x200d; കണ്ടെതിനെ തുടര്&#x200d;ന്ന് ആശുപത്രി അധികൃതര്&#x200d; പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.</p>
<p>തുടര്&#x200d;ന്ന് കുട്ടിയുമായി ബന്ധപ്പെട്ട എല്ലാവരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തു. മണിക്കൂറുകള്&#x200d; നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കുട്ടിയുടെ അമ്മ കുറ്റസമ്മതം നടത്തിയത്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/child-hindered-the-second-marriage-mother-kills-five-year-old-girl.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജസ്റ്റിസ് എസ് അബ്ദുൽ നസീറിനെ ഗവർണർ ആക്കിയത് തെറ്റായ സമീപനം : കോൺഗ്രസ്</title>
		<link>https://www.chandrikadaily.com/news-congress-updates.html</link>
					<comments>https://www.chandrikadaily.com/news-congress-updates.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Sun, 12 Feb 2023 12:51:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arun jaitely]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[manu abhishek singvi]]></category>
		<category><![CDATA[New Delhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237530</guid>

					<description><![CDATA[കേന്ദ്രസർക്കാരിന്റെത് തെറ്റായ സമീപനമാണെന്നും ശക്തമായി എതിർക്കുന്നു എന്നും കോൺഗ്രസ് ഭക്താവ് മനു അഭിഷേക് സിങ് വി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ജസ്റ്റിസ് എസ് അബ്ദുൽ നസീറിനെ ഗവർണർ ആക്കിയതിന് അപലപിച്ച് കോൺഗ്രസ് രംഗത്ത്. കേന്ദ്രസർക്കാരിന്റെത് തെറ്റായ സമീപനമാണെന്നും ശക്തമായി എതിർക്കുന്നു എന്നും കോൺഗ്രസ് ഭക്താവ് മനു അഭിഷേക് സിങ് വി പറഞ്ഞു.</p>
<p>നസീറിന്റെ നിയമനം ജുഡീഷ്യറിക്ക് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. അന്തരിച്ച ബിജെപി നേതാവും മുൻകേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലി പറഞ്ഞത് ഓർമ്മിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. വിരമിക്കുന്നതിന് മുൻപുള്ള വിധി ന്യായങ്ങൾക്ക് വിരമിച്ചതിനുശേഷം ഉള്ള ജോലികളുടെ സ്വാധീനം ഉണ്ടാകും എന്നും അത് ജുഡീഷ്യറിക്ക് ഭീഷണിയാണ് എന്നായിരുന്നു 2013ൽ ജയ്റ്റ്ലി പറഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-congress-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അദാനി ഓഹരി തട്ടിപ്പ്: പാര്&#x200d;ലമെന്&#x200d;റില്&#x200d; ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും</title>
		<link>https://www.chandrikadaily.com/news-adhani-issue-protest.html</link>
					<comments>https://www.chandrikadaily.com/news-adhani-issue-protest.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Tue, 07 Feb 2023 01:57:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adani]]></category>
		<category><![CDATA[New Delhi]]></category>
		<category><![CDATA[protest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236433</guid>

					<description><![CDATA[വിഷയത്തില്&#x200d; ഇന്നും എം.പിമാര്&#x200d; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്&#x200d;കും]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അദാനി ഓഹരി വിവാദത്തില്&#x200d; പാര്&#x200d;ലമെന്&#x200d;റില്&#x200d; പ്രതിപക്ഷ പ്രതിഷേധം തുടരും. വിവാദത്തില്&#x200d; പാര്&#x200d;ലമെന്&#x200d;റില്&#x200d; ചര്&#x200d;ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്&#x200d;റെ ആവശ്യം.തുടര്&#x200d;ച്ചയായ ദിവസങ്ങളിലെ പ്രതിഷേധം കാരണം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുമേലുള്ള നന്ദിപ്രമേയ ചര്&#x200d;ച്ച വൈകുകയാണ്.</p>
<p>അദാനി ഓഹരി വിവാദത്തില്&#x200d; കടുത്ത നിലപാടിലാണ് പ്രതിപക്ഷം. വിഷയം പാര്&#x200d;ലമെന്റിന്റെ ഇരുസഭകളും നടപടികള്&#x200d; നിര്&#x200d;ത്തി ചര്&#x200d;ച്ച ചെയ്യണം, സംയുക്ത പാര്&#x200d;ലമെന്&#x200d;ററി സമിതിയുടെയോ സുപ്രിംകോടതിയുടെയോ മേല്&#x200d;നോട്ടത്തില്&#x200d; ഓഹരി വിവാദം അന്വേഷിക്കണം തുടങ്ങിയവയാണ് പ്രതിപക്ഷ ആവശ്യങ്ങള്&#x200d;. വിഷയത്തില്&#x200d; ഇന്നും എം.പിമാര്&#x200d; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്&#x200d;കും. ബി.ബി.സി ഡോക്യുമെന്&#x200d;ററി വിവാദവും, രാജ്യത്തെ തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ വിഷയങ്ങളും ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ആയുധമാക്കും. 16 പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിഷേധം കനക്കുന്നത് നയപ്രഖ്യാപനത്തിനുമേലുള്ള നന്ദി പ്രമേയചര്&#x200d;ച്ച, ബജറ്റിന്മേലുള്ള ചര്&#x200d;ച്ച എന്നിവ വൈകിപ്പിക്കും. അടിയന്തര പ്രമേയങ്ങള്&#x200d; തള്ളുമ്ബോഴും എല്ലാ വിഷയങ്ങളും ചര്&#x200d;ച്ചചെയ്യുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-adhani-issue-protest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആറ് വിദേശ രാജ്യങ്ങളില്&#x200d; നിന്നെത്തുന്ന യാത്രക്കാര്&#x200d;ക്ക് കൊവിഡ് നെഗറ്റീവ് സര്&#x200d;ട്ടിഫിക്കറ്റ് നിര്&#x200d;ബന്ധം</title>
		<link>https://www.chandrikadaily.com/news-covid-new-delhi-updates.html</link>
					<comments>https://www.chandrikadaily.com/news-covid-new-delhi-updates.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Thu, 29 Dec 2022 05:18:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[countries]]></category>
		<category><![CDATA[covid]]></category>
		<category><![CDATA[New Delhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229465</guid>

					<description><![CDATA[ന്യുഡല്&#x200d;ഹി: ചൈന ഉള്&#x200d;പ്പെടെ ആറ് രാജ്യങ്ങളില്&#x200d; നിന്നും എത്തുന്ന യാത്രക്കാര്&#x200d;ക്ക് അടുത്ത ആഴ്ച മുതല്&#x200d; ആര്&#x200d;ടിപിസിആര്&#x200d; നെഗറ്റീവ് സര്&#x200d;ട്ടിഫിക്കറ്റ് നിര്&#x200d;ബന്ധമാക്കുമെന്ന് റിപ്പോര്&#x200d;ട്ട്.ചൈനയ്ക്ക് പുറമെ ജപ്പാന്&#x200d;, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലന്&#x200d;ഡ്, സിംഗപ്പൂര്&#x200d; എന്നിവിടങ്ങളില്&#x200d; നിന്നുള്ള രാജ്യാന്തര യാത്രക്കാര്&#x200d;ക്കാണ് പരിശോധനാ ഫലം കൈവശം കരുതേണ്ടത് നിര്&#x200d;ബന്ധമാക്കുന്നത്. 72 മണിക്കൂറിനുള്ളില്&#x200d; എടുത്ത ആര്&#x200d;ടിപിസിആര്&#x200d; പരിശോധനാഫലമാണ് ആവശ്യം. ഇതിനു പുറമെ എയര്&#x200d; സുവിധ ഫോം പൂരിപ്പിക്കുകയും വേണം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പരിശോധന നടത്തിയ 6000 പേരില്&#x200d; 39 രാജ്യാന്തര യാത്രക്കാര്&#x200d;ക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യുഡല്&#x200d;ഹി: ചൈന ഉള്&#x200d;പ്പെടെ ആറ് രാജ്യങ്ങളില്&#x200d; നിന്നും എത്തുന്ന യാത്രക്കാര്&#x200d;ക്ക് അടുത്ത ആഴ്ച മുതല്&#x200d; ആര്&#x200d;ടിപിസിആര്&#x200d; നെഗറ്റീവ് സര്&#x200d;ട്ടിഫിക്കറ്റ് നിര്&#x200d;ബന്ധമാക്കുമെന്ന് റിപ്പോര്&#x200d;ട്ട്.ചൈനയ്ക്ക് പുറമെ ജപ്പാന്&#x200d;, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലന്&#x200d;ഡ്, സിംഗപ്പൂര്&#x200d; എന്നിവിടങ്ങളില്&#x200d; നിന്നുള്ള രാജ്യാന്തര യാത്രക്കാര്&#x200d;ക്കാണ് പരിശോധനാ ഫലം കൈവശം കരുതേണ്ടത് നിര്&#x200d;ബന്ധമാക്കുന്നത്.</p>
<p>72 മണിക്കൂറിനുള്ളില്&#x200d; എടുത്ത ആര്&#x200d;ടിപിസിആര്&#x200d; പരിശോധനാഫലമാണ് ആവശ്യം. ഇതിനു പുറമെ എയര്&#x200d; സുവിധ ഫോം പൂരിപ്പിക്കുകയും വേണം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പരിശോധന നടത്തിയ 6000 പേരില്&#x200d; 39 രാജ്യാന്തര യാത്രക്കാര്&#x200d;ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-covid-new-delhi-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷക ട്രാക്ടര്&#x200d; റാലിയ്ക്ക് നേരെ പൊലീസ് അതിക്രമം; കണ്ണീര്&#x200d;വാതകം പ്രയോഗിച്ചു, സംഘര്&#x200d;ഷം</title>
		<link>https://www.chandrikadaily.com/farmers-tractor-rally-newdelhi.html</link>
					<comments>https://www.chandrikadaily.com/farmers-tractor-rally-newdelhi.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 26 Jan 2021 05:57:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farmers rally]]></category>
		<category><![CDATA[New Delhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177934</guid>

					<description><![CDATA[കര്&#x200d;ഷകര്&#x200d;ക്ക് നേരെ പൊലീസ് കണ്ണീര്&#x200d;വാതകം പ്രയോഗിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കര്&#x200d;ഷക നിയമങ്ങള്&#x200d; പിന്&#x200d;വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്&#x200d; നടക്കുന്ന കര്&#x200d;ഷകരുടെ ട്രാക്ടര്&#x200d;റാലിയ്ക്ക് നേരെ പൊലീസ് അതിക്രമം. കര്&#x200d;ഷകര്&#x200d;ക്ക് നേരെ വിവിധ സ്ഥലങ്ങളില്&#x200d; പൊലീസ് കണ്ണീര്&#x200d;വാതകം പ്രയോഗിച്ചു.</p>
<p>മുന്&#x200d;കൂര്&#x200d; നിശ്ചയിച്ചതിലും നേരത്തെയാണ് കര്&#x200d;ഷക മാര്&#x200d;ച്ച് നടന്നത്. പലയിടത്തും ബാരിക്കേഡുകള്&#x200d; തകര്&#x200d;ത്ത് റാലി മുന്നോട്ട് പോയി. റാലിയെ തടയാന്&#x200d; നിരന്തരം പൊലീസ് ശ്രമിച്ചെങ്കിലും ഡല്&#x200d;ഹി അതിര്&#x200d;ത്തി കടന്ന് മുന്നോട്ട് പോകാന്&#x200d; കര്&#x200d;ഷകര്&#x200d;ക്കായി.</p>
<p>നേരത്തെ സിംഘു, തിക്രി അതിര്&#x200d;ത്തികളില്&#x200d; ബാരിക്കേഡുകള്&#x200d; മറികടന്ന് ഡല്&#x200d;ഹിയിലേക്ക് പ്രവേശിച്ച കര്&#x200d;ഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്&#x200d;ന്ന് ഇവര്&#x200d; സഞ്ജയ് ഗാന്ധി ഗ്രാന്&#x200d;സ്‌പോര്&#x200d;ട് നഗരില്&#x200d; പ്രവേശിച്ചു. അവിടെ ബാരിക്കേഡ് സ്ഥാപിച്ച് കര്&#x200d;ഷകരെ തടയാന്&#x200d; ശ്രമിച്ചത് വീണ്ടും സംഘര്&#x200d;ഷത്തിനിടയാക്കി. കര്&#x200d;ഷകര്&#x200d;ക്ക് നേരെ പൊലീസ് ലാത്തിചാര്&#x200d;ജ്ജ് നടത്തി. കണ്ണീര്&#x200d;വാതകവും പ്രയോഗിച്ചു. ആയിരകണക്കിന് പേരാണ് ആറുമേഖലകളില്&#x200d; നിന്നായി ഡല്&#x200d;ഹിയിലെ വിവിധ സ്ഥലങ്ങളിലേക്ക് പ്രവേശിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmers-tractor-rally-newdelhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമം പിന്&#x200d;വലിക്കില്ലെന്ന് കേന്ദ്രവും പിന്&#x200d;വലിക്കാതെ സമരം നിര്&#x200d;ത്തില്ലെന്ന് കര്&#x200d;ഷകരും; ആറാംവട്ട ചര്&#x200d;ച്ചയും പതിവുപോലെ പിരിഞ്ഞു</title>
		<link>https://www.chandrikadaily.com/farmers-protest-delhi-2.html</link>
					<comments>https://www.chandrikadaily.com/farmers-protest-delhi-2.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 30 Dec 2020 14:36:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farmers protest]]></category>
		<category><![CDATA[New Delhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=174329</guid>

					<description><![CDATA[കേന്ദ്ര സര്&#x200d;ക്കാരിന്റെ കര്&#x200d;ഷക ദ്രോഹ നിയമങ്ങള്&#x200d;ക്കെതിരെ ഡല്&#x200d;ഹിയില്&#x200d; സമരം നടത്തി വരുന്ന കര്&#x200d;ഷകസംഘടന നേതാക്കളുമായി കേന്ദ്രസര്&#x200d;ക്കാര്&#x200d; നടത്തിയ ചര്&#x200d;ച്ച വീണ്ടും പരാജയം. ഇതോടെ ആറാംവട്ട ചര്&#x200d;ച്ചയാണ് പരാജയപ്പെടുന്നത്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കേന്ദ്ര സര്&#x200d;ക്കാരിന്റെ കര്&#x200d;ഷക ദ്രോഹ നിയമങ്ങള്&#x200d;ക്കെതിരെ ഡല്&#x200d;ഹിയില്&#x200d; സമരം നടത്തി വരുന്ന കര്&#x200d;ഷകസംഘടന നേതാക്കളുമായി കേന്ദ്രസര്&#x200d;ക്കാര്&#x200d; നടത്തിയ ചര്&#x200d;ച്ച വീണ്ടും പരാജയം. ഇതോടെ ആറാംവട്ട ചര്&#x200d;ച്ചയാണ് പരാജയപ്പെടുന്നത്. നിയമം പിന്&#x200d;വലിക്കാതെ കര്&#x200d;ഷകര്&#x200d; പിന്നോട്ടില്ലെന്നും നിയമങ്ങള്&#x200d; പിന്&#x200d;വലിക്കില്ലെന്ന നിലപാടില്&#x200d; കേന്ദ്രവും ഉറച്ചു തന്നെയാണ്. ഇതോടെയാണ് ചര്&#x200d;ച്ച തീരുമാനാവാതെ വീണ്ടും പിരിഞ്ഞത്. വ</p>
<p>തിങ്കളാഴ്ച കര്&#x200d;ഷകരുമായി കേന്ദ്രസര്&#x200d;ക്കാര്&#x200d; വീണ്ടും ചര്&#x200d;ച്ച നടത്തും. കാര്&#x200d;ഷിക നിയമങ്ങള്&#x200d; പിന്&#x200d;വലിക്കുന്നത് സംബന്ധിച്ചും താങ്ങുവിലയുമായി ബന്ധപ്പെട്ടുമാവും തിങ്കളാഴ്ച ചര്&#x200d;ച്ച നടക്കുക.</p>
<p>അതേസമയം, കര്&#x200d;ഷകര്&#x200d; ഉന്നയിച്ച നാല് കാര്യങ്ങളില്&#x200d; രണ്ടെണ്ണത്തില്&#x200d; തീരുമാനമായെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്&#x200d; അറിയിച്ചു. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്&#x200d;, പിയൂഷ് ഗോയല്&#x200d; എന്നിവരുമായാണ് കര്&#x200d;ഷകര്&#x200d; ചര്&#x200d;ച്ച നടത്തിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmers-protest-delhi-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷക നിയമത്തില്&#x200d; കേന്ദ്രം ഭേദഗതി വരുത്തിയേക്കും; പ്രധാനമന്ത്രിയുടെ വസതിയില്&#x200d; അടിയന്തര യോഗം</title>
		<link>https://www.chandrikadaily.com/farmers-protest-new-delhi.html</link>
					<comments>https://www.chandrikadaily.com/farmers-protest-new-delhi.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 05 Dec 2020 10:25:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farmers protest]]></category>
		<category><![CDATA[New Delhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=170662</guid>

					<description><![CDATA[കേന്ദ്രം നിയമം ഭേദഗതി വരുത്തുമെന്ന പ്രതീക്ഷയില്&#x200d; ഡല്&#x200d;ഹി അതിര്&#x200d;ത്തിയില്&#x200d; ആയിരക്കണക്കിന് കര്&#x200d;ഷകരാണ് ക്യാമ്പ് ചെയ്യുന്നത്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പാര്&#x200d;ലമെന്റില്&#x200d; പാസാക്കിയ കര്&#x200d;ഷക ബില്ലിനു മേലുള്ള കര്&#x200d;ഷക പ്രതിഷേധത്തില്&#x200d; വിറങ്ങലിച്ച് കേന്ദ്ര സര്&#x200d;ക്കാര്&#x200d;. കര്&#x200d;ഷക ദ്രോഹ നിയമങ്ങള്&#x200d; പിന്&#x200d;വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ പത്തു ദിവസമായി ഡല്&#x200d;ഹിയില്&#x200d; കര്&#x200d;ഷക സംഘടനകളുടെ കൂറ്റന്&#x200d; പ്രക്ഷോഭങ്ങള്&#x200d; അരങ്ങേറുകയാണ്. നിയമം ഭേദഗതി ചെയ്യുക എന്നതില്&#x200d; കുറഞ്ഞ ഒരു തീരുമാനവും കര്&#x200d;ഷകര്&#x200d; അംഗീകരിച്ചില്ല. പലവട്ടം നടന്ന ചര്&#x200d;ച്ചകളെല്ലാം പാളിപ്പോയി. ഇതേ തുടര്&#x200d;ന്ന് ചൊവ്വാഴ്ച രാജ്യവ്യാപക ബന്ദും പ്രഖ്യാപിച്ചു.</p>
<p>ഈ സാഹചര്യത്തില്&#x200d; നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്രം തയാറായേക്കുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന അഞ്ചാംഘട്ട ചര്&#x200d;ച്ചകള്&#x200d;ക്കു മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്&#x200d; എന്നിവര്&#x200d; പ്രധാനമന്ത്രിയുടെ വസതിയില്&#x200d; അടിയന്തര യോഗം ചേരുകയാണ്.</p>
<p>കേന്ദ്രം നിയമം ഭേദഗതി വരുത്തുമെന്ന പ്രതീക്ഷയില്&#x200d; ഡല്&#x200d;ഹി അതിര്&#x200d;ത്തിയില്&#x200d; ആയിരക്കണക്കിന് കര്&#x200d;ഷകരാണ് ക്യാമ്പ് ചെയ്യുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmers-protest-new-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാര്&#x200d;ക്കിങിനെ ചൊല്ലിയുള്ള തര്&#x200d;ക്കം; ഡ്രൈവറെ വെടിവെച്ചു കൊന്നു</title>
		<link>https://www.chandrikadaily.com/40-yr-old-cabbie-killed-in-south-delhi.html</link>
					<comments>https://www.chandrikadaily.com/40-yr-old-cabbie-killed-in-south-delhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 10 Sep 2018 06:25:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#ItsMurder]]></category>
		<category><![CDATA[Hate Crime]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[New Delhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=102429</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഡല്&#x200d;ഹിയില്&#x200d; വാഹനം പാര്&#x200d;ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്&#x200d;ക്കത്തെ തുടര്&#x200d;ന്ന് ഡ്രൈവറെ വെടിവെച്ചു കൊന്നു.സൗത്ത് ഡെല്&#x200d;ഹിയിലെ കോട്ട്ല മുബാറക്ക്പൂര്&#x200d; മേഖലയിലാണ് തര്&#x200d;ക്കത്തെ തുടര്&#x200d;ന്ന് ഓല ക്യാബ് ഡ്രൈവര്&#x200d; ഉമേഷ് യാദവ് (40) കൊല്ലപ്പെട്ടത്. സംഗം വിഹാര്&#x200d; സ്വദേശിയാണ് ഉമേഷ്. വാഗണ്&#x200d; ആര്&#x200d; കാറുപയോഗിച്ച് ഓല സര്&#x200d;വീസ് നടത്തി വരികയായിരുന്നു ഉമേഷ് യാദവ്. ഭാര്യയും മൂന്നു മക്കളുമാണ് ഉമേഷിനുള്ളത്. കോട്ട്ല മുബാറക്പൂര്&#x200d; പൊലീസ് സ്റ്റേഷനില്&#x200d; നിന്നും 300 മീറ്റര്&#x200d; മാത്രം അകലെയായണ് സംഭവം. സംഭവത്തില്&#x200d; പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഡല്&#x200d;ഹിയില്&#x200d; വാഹനം പാര്&#x200d;ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്&#x200d;ക്കത്തെ തുടര്&#x200d;ന്ന് ഡ്രൈവറെ വെടിവെച്ചു കൊന്നു.സൗത്ത് ഡെല്&#x200d;ഹിയിലെ കോട്ട്ല മുബാറക്ക്പൂര്&#x200d; മേഖലയിലാണ് തര്&#x200d;ക്കത്തെ തുടര്&#x200d;ന്ന് ഓല ക്യാബ് ഡ്രൈവര്&#x200d; ഉമേഷ് യാദവ് (40) കൊല്ലപ്പെട്ടത്.<br />
സംഗം വിഹാര്&#x200d; സ്വദേശിയാണ് ഉമേഷ്. വാഗണ്&#x200d; ആര്&#x200d; കാറുപയോഗിച്ച് ഓല സര്&#x200d;വീസ് നടത്തി വരികയായിരുന്നു ഉമേഷ് യാദവ്. ഭാര്യയും മൂന്നു മക്കളുമാണ് ഉമേഷിനുള്ളത്.</p>
<p>കോട്ട്ല മുബാറക്പൂര്&#x200d; പൊലീസ് സ്റ്റേഷനില്&#x200d; നിന്നും 300 മീറ്റര്&#x200d; മാത്രം അകലെയായണ് സംഭവം. സംഭവത്തില്&#x200d; പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രശ്നമുണ്ടാകുമ്പോള്&#x200d; തന്നെ അക്രമി സംഘത്തിന്റെ പക്കല്&#x200d; തോക്കുണ്ടായിരുന്നുവെന്നും പ്രതികള്&#x200d;ക്ക് ക്രിമിനല്&#x200d; പശ്ചാത്തലമുള്ളതിന്റെ തെളിവാണിതെന്നും പൊലീസ് പറഞ്ഞു.</p>
<p>സി.സി.ടി.വി ദൃശ്യങ്ങള്&#x200d; പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്&#x200d; പ്രതികളെ കുറിച്ച് സൂചനകള്&#x200d; ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പൂര്&#x200d;ത്തിയാക്കാത്തതിനാല്&#x200d; പ്രതികളുടെ പേരുകള്&#x200d; പുറത്തു വിടാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി. 2014ല്&#x200d; അഖാ സലോനി എന്ന മണിപ്പൂരി യുവാവിനെ മര്&#x200d;ദ്ദിച്ചു കൊലപ്പെടുത്തിയതും ഇതേ സ്ഥലത്ത് വെച്ചായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/40-yr-old-cabbie-killed-in-south-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
