<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>new parlament &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/new-parlament/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 21 Sep 2023 03:03:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>new parlament &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കടവു കടന്ന വനിതാ സംവരണം</title>
		<link>https://www.chandrikadaily.com/crossed-the-bridge-womens-reservation.html</link>
					<comments>https://www.chandrikadaily.com/crossed-the-bridge-womens-reservation.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 21 Sep 2023 03:03:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[new parlament]]></category>
		<category><![CDATA[women reservation bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275582</guid>

					<description><![CDATA[എന്നാൽ അതല്ല സ്ത്രീ സാന്നിധ്യം കെട്ടിടത്തിന് ഭാവിയിൽ ദോഷം വരുത്തുമെന്ന് നിഗമനത്താലാണ് രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റിയതെന്നും ആരോപണം ഉണ്ടായിരുന്നു]]></description>
										<content:encoded><![CDATA[<p><strong>മുജീബ് കെ താനൂർ</strong></p>
<p>പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പൂജാ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മർമുവിനെ കേന്ദ്രസർക്കാർ അടുപ്പിച്ചില്ല. ദ്രൗപതി മെർമു ദളിത് വനിത ആയതുകൊണ്ടാണ് ഇങ്ങനെ ഒരു നടപടിക്ക് പൂജക്ക് നേതൃത്വം നൽകിയ ബ്രാഹ്മണ സന്യാസിമാർ ശ്രമിച്ചതെന്ന് വാർത്ത പരന്നിരുന്നു. എന്നാൽ അതല്ല സ്ത്രീ സാന്നിധ്യം കെട്ടിടത്തിന് ഭാവിയിൽ ദോഷം വരുത്തുമെന്ന് നിഗമനത്താലാണ് രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റിയതെന്നും ആരോപണം ഉണ്ടായിരുന്നു. എന്തായാലും ഇവയെല്ലാം തേച്ചു മാച്ചു കളയാൻ കേന്ദ്രസർക്കാർ പുതിയ വനിതാ സംവരണ നിയമവുമായി വന്നിരിക്കുകയാണ് . പതിറ്റാണ്ടുകൾ കഴിഞ്ഞു ഒടുവിൽ വനിതാ സംവരണ നിയമം യാഥാർത്ഥ്യമാകുന്നു.</p>
<p>കൽക്കട്ടയിലെ സ്റ്റേറ്റ്സ്മാൻ പത്രം കേന്ദ്ര സർക്കാരിന്റെ രണ്ടു നടപടികളെ സംശയത്തിന്റെ നിഴലിൽ പ്രതിഷ്ഠിക്കേണ്ടതാണെന്ന് കുറ്റപ്പെടുത്തുന്നു. ഒന്ന് ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കാൻ ശ്രമിച്ചത്. മറ്റൊന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ വനിത സംവരണ ബില്ലും. രണ്ടിനും മുഖ്യകാരണം ബിജെപിക്കെതിരെ കേന്ദ്രത്തിൽ രൂപപ്പെട്ടുവന്ന ഇന്ത്യ എന്ന പ്രതിപക്ഷ സഖ്യമെന്നാണ് പത്രം നിരീക്ഷിക്കുന്നത്. ഭാരത് എന്നതിലൂടെ വൈകാരികത സൃഷ്ടിച്ചെടുക്കാനും വനിത സംവരണ ബില്ലിലൂടെ പ്രതിപക്ഷത്ത് വിഭാഗീയത മുളപ്പിക്കാനും ആണത്രേ കേന്ദ്ര സർക്കാർ നീക്കം. ആഗോള തലത്തിൽ രാജ്യത്തിന് നേരിട്ടുവരുന്ന പല അവമതിപ്പുകളും മാറ്റിക്കിട്ടാൻ വനിതാ സംവരണ ബില്ലിലൂടെ സാധ്യമാകുമെന്നും കേന്ദ്ര ഭരണകൂടം അഗ്രഹിച്ചു വരുന്നതായും പത്രം പറയുന്നു.</p>
<p>1996 ആയിരുന്നു വനിതാ സംവരണുമായി ആദ്യമായി ബില്&#x200d; വന്നത് ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കെയായിരുന്നു. ചർച്ചയിൽ വനിതകൾക്ക് സംവരണം ഏർപ്പെടുത്തുന്നതിന് മുമ്പ് പിന്നോക്ക സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമാജ് വാദി പാർട്ടി, മുസ്ലിം ലീഗ്, ആർജെഡി, ജനതാദൾ തുടങ്ങിയ അംഗങ്ങൾ ബില്ലിനെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടതോടെ ബില്ലിന് പിന്തുണ ലഭിച്ചില്ല. തുടർന്ന് പാർലമെൻററി സമിതി സമിതിക്ക് വിടുകയുണ്ടായി. 1996 ഡിസംബറിൽ സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും<br />
മന്ത്രിസഭയ്ക്ക് രാജിവെക്കേണ്ടി വന്നതോടെ ബില്&#x200d; അസാധുവായി. 1998 വാജ്പേയ് സർക്കാർ ബിൽ വീണ്ടും ലോക്സഭയിൽ അവതരിപ്പിച്ചു. ബില്ലിനെതിരെ ലോക്സഭയിൽ മുസ്ലിം ലീഗ് അംഗം ജി എം ബനാത്ത് വാല കണക്കുകൾ സഹിതമാണ് രംഗത്തെത്തിയത്. രാജ്യത്ത് ഇതേവരെയുള്ള പാർലമെൻറ് അംഗങ്ങങ്ങളിൽ മുസ്ലിങ്ങൾ എത്രയുമുണ്ടായിരുന്നുവെന്നും ആകെയുള്ള മുസ്ലിം ജനസംഘ്യ ശതമാനവും വെച്ച് ജി. എം. ബനാത്ത് വാല ന്യൂനപക്ഷങ്ങളുടെ സംവരണത്തിന്റെ ഗൗരവത പാർലമെന്റിൽ ബോധ്യപ്പെടുത്തുകയായിരുന്നു. 15% ഉള്ള ഇന്ത്യൻ മുസ്ലിംകൾക്ക് ആകെ കിട്ടിയ പ്രാതിനിധ്യം നാല് ശതമാനത്തോളം മാത്രമായിരുന്നു വെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. sma അങ്ങിനെ ബില്ല് പാസാക്കാൻ ആയില്ല. 1999ലും 2002ലും 2003ലും ബില്ല് കൊണ്ടുവന്നെങ്കിലും പിന്തുണ കിട്ടിയില്ല. 2008 മൻമോഹൻ സിംഗ് സർക്കാർ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. 2009 ൽ പാസാക്കുകയും ചെയ്തു. എന്നാൽ ബിൽ ലോക്സഭയിൽ എത്തിയില്ല. 2014 ൽ പ്രധാനമന്ത്രി മൻമോഹൻ സിംഗ് മാറി പുതിയ മന്ത്രിസഭ വന്നതോടെയാണ് ബിൽ അസാധുവായി.</p>
<p>പാർലമെൻറിൽ 50 ശതമാനം നടപ്പാക്കിയ അറബ് രാഷ്ട്രമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് വേണ്ട ക്യൂബ ന്യൂസിലാൻഡ് മെക്സിക്കോ സ്വീഡൻ ഐസ്ലാൻഡ് എന്നിവയൊക്കെ നേരത്തെ വനിതാ സമരം ഏർപ്പെടുത്തിയ രാജ്യങ്ങളാണ് പാകിസ്ഥാനിൽ 60 സീറ്റാണ് സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ളത് ബംഗ്ലാദേശിൽ 50 സീറ്റും സമ്മേളനം ചെയ്തിട്ടുണ്ട് നേപ്പാളിൽ 33 ശതമാനം സ്ത്രീ സംവരണം നേരത്തെ നിലവിലുണ്ട് അന്വേഷിലും മുസ്ലിം 30% സംവരണം ഏർപ്പെടുത്തിയിട്ടുണ്ട് ആഫ്രിക്കയിലെ ഏറ്റവും വലിയ പാർട്ടിയായ സൗത്താഫ്രിക്കൻ നാഷണൽ കോൺഗ്രസ് 50% സംവരണം തങ്ങളുടെ പാർട്ടിയിൽ ഏർപ്പെടുത്തണമെന്ന് വ്യവസ്ഥ ഇപ്പോഴും നിൽക്കുന്നു 44 ശതമാനം അംഗങ്ങളുള്ള വനിതകളെ അടുത്ത തെരഞ്ഞെടുപ്പോടെ 50% ആക്കും എന്നാണ് കോൺഗ്രസിന്റെ തീരുമാനം വണ്ടിയിലാണ് ഏറ്റവും കൂടുതൽ സ്ത്രീസംഭരണം ഏർപ്പെടുത്തിയിട്ടുള്ളത് 61 ശതമാനം 80 സീറ്റിൽ 40 സീറ്റുകൾ സ്ത്രീകൾക്കാണ് സംവരണം ചെയ്തിട്ടുള്ളത് ലോവർഹൗസിലാണ് ഈ സംരംഭം നടപ്പാക്കിയിട്ടുള്ളത്</p>
<p>രാജ്യത്തിന്&#x200d;റെ പുതിയ പാർലമെന്&#x200d;റ് മന്ദിരത്തിൽ വനിതാ സംവരണ ബിൽ ആണ് ആദ്യം അവതരിപ്പിച്ചത്. പഴയ പാർലമെന്&#x200d;റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന സംയുക്ത സമ്മേളനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്&#x200d; എംപിമാര്&#x200d; പുതിയ മന്ദിരത്തിലേക്ക് എത്തിയത്. പഴയ പാർലമെന്&#x200d;റ് മന്ദിരം ഇനി ‘സംവിധാൻ സദൻ’ എന്നറിയപ്പെടുമെന്ന് മോദി പറഞ്ഞു. വനിതാ സംവരണ ബിൽ നിയമമന്ത്രി പാർലമെന്&#x200d;റിൽ അവതരിപ്പിച്ചു. തങ്ങളുടെ ബില്ലാണ് വീണ്ടും അവതരിപ്പിക്കുന്നതെന്ന കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെയാണ് നിയമമന്ത്രി ബിൽ അവതരിപ്പിച്ചത്. ശബ്ദ വോട്ടോടെയാണ് ബിൽ അവതരണത്തിന് സഭ അനുമതി നൽകിയത്</p>
<p>128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാൾ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. 33 ശതമാനം വനിതാ സംവരണം രാജ്യത്ത് ഉടനീളം നടപ്പിലാകും. ഈ ബില്ലിനോടൊപ്പം ന്യുനപക്ഷ സംവരണ നിയമവും നടപ്പാക്കണമെന്ന് മുസ്ലിം ലീഗ് അംഗം ഇ ടി മുഹമ്മദ് ബഷീർ ആവശ്യപ്പട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crossed-the-bridge-womens-reservation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതിയ പാര്&#x200d;ലമെന്റ്: രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ആദിവാസിയും വിധവയുമായത് കൊണ്ട്; വിമര്&#x200d;ശനവുമായി ഉദയനിധി സ്റ്റാലിന്&#x200d;</title>
		<link>https://www.chandrikadaily.com/new-parliament-president-not-invited-because-he-is-a-tribal-and-a-widow-udayanidhi-stalin-with-severe-criticism.html</link>
					<comments>https://www.chandrikadaily.com/new-parliament-president-not-invited-because-he-is-a-tribal-and-a-widow-udayanidhi-stalin-with-severe-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 21 Sep 2023 02:54:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[new parlament]]></category>
		<category><![CDATA[Udhayanidhi Stalin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275579</guid>

					<description><![CDATA[കഴിഞ്ഞ ദിവസം ചില ഹിന്ദി നടിമാരെ പുതിയ പാര്&#x200d;ലമെന്റിലേക്ക് കൊണ്ടുപോയി, പക്ഷേ ഞങ്ങളുടെ രാഷ്ട്രപതിയെ ക്ഷണിച്ചില്ല]]></description>
										<content:encoded><![CDATA[<p>പഴയ പാര്&#x200d;ലമെന്റ് മന്ദിരത്തില്&#x200d;നിന്ന് പുതിയ പാര്&#x200d;ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിച്ച ചടങ്ങിലേക്ക് രാഷ്ട്രപതി ദൗപദി മുര്&#x200d;മുവിനെ ക്ഷണിക്കാത്തതിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്&#x200d;.</p>
<p>വിധവയും ഗോത്രവര്&#x200d;ഗത്തില്&#x200d; നിന്നുള്ളയാളായതും കൊണ്ടാണ് രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്ന് ഉദയനിധി ആരോപിച്ചു. ഇതിനെയാണ് നമ്മള്&#x200d; സനാതന ധര്&#x200d;മം എന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&#8221;പുതിയ പാര്&#x200d;ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത ചടങ്ങിലേക്കും രാഷ്ട്രപതിയെ ക്ഷണിച്ചില്ല. കഴിഞ്ഞ ദിവസം ചില ഹിന്ദി നടിമാരെ പുതിയ പാര്&#x200d;ലമെന്റിലേക്ക് കൊണ്ടുപോയി. പക്ഷേ ഞങ്ങളുടെ രാഷ്ട്രപതിയെ ക്ഷണിച്ചില്ല. എന്തുകൊണ്ട്?. കാരണം ദ്രൗപദി മുര്&#x200d;മു ഗോത്ര വിഭാഗത്തില്&#x200d; നിന്നുള്ളയാളാണ്. വിധവയാണ്.</p>
<p>ഇതിനെയാണ് സനാതന ധര്&#x200d;മം എന്ന് വിളിക്കുന്നത്&#8221;- ഉദയനിധി പറഞ്ഞു. മധുരയില്&#x200d; നടന്ന ഡിഎംകെ യൂത്ത് വിങ് യോഗത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-parliament-president-not-invited-because-he-is-a-tribal-and-a-widow-udayanidhi-stalin-with-severe-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതിയ പാര്&#x200d;ലമെന്റ് വിരിച്ച കാര്&#x200d;പ്പെറ്റുകള്&#x200d; നിര്&#x200d;മിക്കാന്&#x200d; ന്യൂസിലന്&#x200d;ഡിന്&#x200d; നിന്ന് എത്തിച്ചത് 20000 കിലോ കമ്പിളി നൂല്&#x200d;</title>
		<link>https://www.chandrikadaily.com/20000-kg-of-woolen-yarn-was-brought-from-new-zealand-to-make-the-new-parliament-carpets.html</link>
					<comments>https://www.chandrikadaily.com/20000-kg-of-woolen-yarn-was-brought-from-new-zealand-to-make-the-new-parliament-carpets.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 03 Jun 2023 01:02:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[carpet]]></category>
		<category><![CDATA[new parlament]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257387</guid>

					<description><![CDATA[പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മാസം 28ന് ഉദ്ഘാടനം നിര്&#x200d;വഹിച്ച രാജ്യത്തിന്റെ പുതിയ പാര്&#x200d;ലമെന്റ് മന്ദിരത്തില്&#x200d; വിരിച്ച കാര്&#x200d;പ്പെറ്റുകള്&#x200d; നിര്&#x200d;മിക്കാന്&#x200d; ന്യൂസിലാന്&#x200d;ഡില്&#x200d; നിന്ന് ഇറക്കുമതി ചെയ്തത് 20000 കിലോ കമ്പിളിനൂല്&#x200d;. പ്രൊജക്ടിന് പിന്നില്&#x200d; പ്രവര്&#x200d;ത്തിച്ച ഒബീടി കാര്&#x200d;പെറ്റ്‌സിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച വിവരങ്ങള്&#x200d; പുറത്തുവിട്ടത്. ന്യൂസിലന്&#x200d;ഡിന്റെ വടക്കുനിന്നും തെക്കുനിന്നും ശേഖരിച്ച മികച്ച കമ്പിളിനൂലാണ് പരവതാനികള്&#x200d; നിര്&#x200d;മിക്കാന്&#x200d; ഉപയോഗിച്ചിരിക്കുന്നതെന്ന് ഒബീടി കാര്&#x200d;പെറ്റ്‌സിലെ പ്രൊഡക്ഷന്&#x200d; വിഭാഗം തലവന്&#x200d; സുധീര്&#x200d; റായ് പറഞ്ഞു. നല്ല തിളക്കമുള്ളതും കൂടുതല്&#x200d; കാലം കേടുകൂടാതെ നില്&#x200d;ക്കുന്നതുമായ [&#8230;]]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മാസം 28ന് ഉദ്ഘാടനം നിര്&#x200d;വഹിച്ച രാജ്യത്തിന്റെ പുതിയ പാര്&#x200d;ലമെന്റ് മന്ദിരത്തില്&#x200d; വിരിച്ച കാര്&#x200d;പ്പെറ്റുകള്&#x200d; നിര്&#x200d;മിക്കാന്&#x200d; ന്യൂസിലാന്&#x200d;ഡില്&#x200d; നിന്ന് ഇറക്കുമതി ചെയ്തത് 20000 കിലോ കമ്പിളിനൂല്&#x200d;. പ്രൊജക്ടിന് പിന്നില്&#x200d; പ്രവര്&#x200d;ത്തിച്ച ഒബീടി കാര്&#x200d;പെറ്റ്‌സിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച വിവരങ്ങള്&#x200d; പുറത്തുവിട്ടത്.</p>
<p>ന്യൂസിലന്&#x200d;ഡിന്റെ വടക്കുനിന്നും തെക്കുനിന്നും ശേഖരിച്ച മികച്ച കമ്പിളിനൂലാണ് പരവതാനികള്&#x200d; നിര്&#x200d;മിക്കാന്&#x200d; ഉപയോഗിച്ചിരിക്കുന്നതെന്ന് ഒബീടി കാര്&#x200d;പെറ്റ്‌സിലെ പ്രൊഡക്ഷന്&#x200d; വിഭാഗം തലവന്&#x200d; സുധീര്&#x200d; റായ് പറഞ്ഞു. നല്ല തിളക്കമുള്ളതും കൂടുതല്&#x200d; കാലം കേടുകൂടാതെ നില്&#x200d;ക്കുന്നതുമായ ഗുണനിലവാരമുള്ള കമ്പിളി നൂലുകളാണ് ന്യൂസിലാന്&#x200d;ഡില്&#x200d; നിന്നും എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. ബിക്കാനീറിലെ ഒരു സ്പിന്നിംഗ് മില്ലില്&#x200d; തങ്ങളുടെ കൃത്യമായ മേല്&#x200d;നോട്ടത്തിലാണ് ഓരോ ഇഴകളും നിര്&#x200d;മിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>രാജ്യസഭയിലേയും ലോക്‌സഭയിലേയും പരവതാനികളില്&#x200d; വ്യത്യസ്ത ഡിസൈനുകളാണ് നല്&#x200d;കിയിരിക്കുന്നത്. ലോക്‌സഭയില്&#x200d; വിരിച്ചിരിക്കുന്ന പരവതാനിയിലെ മയില്&#x200d; രൂപത്തില്&#x200d; 38 നിറങ്ങളാണ് ഉപയോഗിച്ചത്. രാജ്യസഭയിലെ പരവതാനികളിലുള്ള താമരയുടെ രൂപത്തില്&#x200d; പിങ്ക് മുതല്&#x200d; കടുംചുവപ്പ് വരെയുള്ള 12 വ്യത്യസ്ത നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. 314 തറികളും 900ലധികം നെയ്ത്തുകാരുമാണ് പരവതാനി നിര്&#x200d;മിക്കാന്&#x200d; ആവശ്യമായി വന്നതെന്നും ഒബീടി കാര്&#x200d;പെറ്റ്‌സ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/20000-kg-of-woolen-yarn-was-brought-from-new-zealand-to-make-the-new-parliament-carpets.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
