<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>newdelhi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/newdelhi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 03 May 2026 10:17:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>newdelhi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;വരാനിരിക്കുന്നത് വിലക്കയറ്റപ്പെരുമഴ&#8217;; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി</title>
		<link>https://www.chandrikadaily.com/inflation-deluge-to-come-rahul-gandhi-with-severe-criticism.html</link>
					<comments>https://www.chandrikadaily.com/inflation-deluge-to-come-rahul-gandhi-with-severe-criticism.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Sun, 03 May 2026 10:17:24 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[CENTRALGOVERMENT]]></category>
		<category><![CDATA[India]]></category>
		<category><![CDATA[newdelhi]]></category>
		<category><![CDATA[oilprice]]></category>
		<category><![CDATA[rahulgandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380862</guid>

					<description><![CDATA[നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചതിന് പിന്നാലെ ജനങ്ങളെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയ കേന്ദ്ര സര്&#x200d;ക്കാര്&#x200d; നടപടിക്കെതിരെ രൂക്ഷവിമര്&#x200d;ശനവുമായി കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി. എല്&#x200d;.പി.ജി വില വര്&#x200d;ധനവ് വെറും തുടക്കം മാത്രമാണെന്നും പെട്രോള്&#x200d;, ഡീസല്&#x200d; വിലകളും ഉടന്&#x200d; കുതിച്ചുയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>നിയമസഭാ തിരഞ്ഞെടുപ്പുകള്&#x200d; അവസാനിച്ചതിന് പിന്നാലെ ജനങ്ങളെ കൊള്ളയടിക്കാനാണ് സര്&#x200d;ക്കാര്&#x200d; നീക്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാണിജ്യ സിലിണ്ടറിന് വില വര്&#x200d;ധിപ്പിച്ചത് ചെറുകിട വ്യാപാര മേഖലയെ തകര്&#x200d;ക്കും. ഇത് പാചകവാതകത്തില്&#x200d; ഒതുങ്ങില്ലെന്നും സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകര്&#x200d;ക്കുന്ന രീതിയില്&#x200d; ഇന്ധനവില വൈകാതെ കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/inflation-deluge-to-come-rahul-gandhi-with-severe-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെട്രോള്‍, ഡീസല്‍, പാചക വാതകം വില; കത്തിക്കയറും</title>
		<link>https://www.chandrikadaily.com/petrol-diesel-cooking-gas-the-price-will-go-up.html</link>
					<comments>https://www.chandrikadaily.com/petrol-diesel-cooking-gas-the-price-will-go-up.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Sun, 03 May 2026 10:02:17 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[centralgovernment]]></category>
		<category><![CDATA[India]]></category>
		<category><![CDATA[newdelhi]]></category>
		<category><![CDATA[oilprices]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380857</guid>

					<description><![CDATA[ഇന്ധന വില ലിറ്ററിന് 4 മുതല്‍ 5 രൂപ വരെ വര്‍ധിക്കാന്‍ സാധ്യത]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്&#x200d;ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്&#x200d; വരുത്തിയ വന്&#x200d; വര്&#x200d;ധനവിന് പിന്നാലെ ഇന്ധനവിലയും കുതിച്ചുയരാന്&#x200d; സാധ്യതയെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d;. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വര്&#x200d;ധിപ്പിച്ച നടപടി വിപണിയില്&#x200d; വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ സിലിണ്ടര്&#x200d; വില 3000 രൂപ കടന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ പാചകവാതകത്തിന് കൂടി ഇത്രയും ഭീമമായ തുക വര്&#x200d;ധിച്ചത് ചെറുകിട വ്യാപാര മേഖലയുടെ നിലനില്&#x200d;പ്പിനെത്തന്നെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.</p>
<p>അതേസമയം രാജ്യത്ത് ഇന്ധനവിലയില്&#x200d; വന്&#x200d; വര്&#x200d;ധനയുണ്ടാകാന്&#x200d; സാധ്യതയുണ്ടെന്ന് പുതിയ റിപ്പോര്&#x200d;ട്ടുകള്&#x200d;. നിലവില്&#x200d; ലിറ്ററിന് 4 മുതല്&#x200d; 5 രൂപ വരെ വര്&#x200d;ധനവാണ് വരും ദിവസങ്ങളില്&#x200d; പ്രതീക്ഷിക്കുന്നത്. വില വര്&#x200d;ധനവ് നടപ്പിലാക്കിയാല്&#x200d; കേരളത്തിലെ പെട്രോള്&#x200d; വില 110 രൂപയ്ക്ക് മുകളിലേക്ക് ഉയരാന്&#x200d; സാധ്യതയുണ്ട്. വാണിജ്യ ആവശ്യങ്ങള്&#x200d;ക്കുള്ള എല്&#x200d;പിജി സിലിണ്ടറുകളുടെ വിലയില്&#x200d; വന്&#x200d; വര്&#x200d;ധനവുണ്ടായ സാഹചര്യത്തില്&#x200d; വരുംദിവസങ്ങളില്&#x200d; വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിലും 40 മുതല്&#x200d; 60 രൂപ വരെ മാറ്റം വരുമെന്നാണ് സൂചന.</p>
<p>അന്താരാഷ്ട്ര വിപണിയില്&#x200d; ക്രൂഡ് ഓയില്&#x200d; വിലയിലുണ്ടായ വര്&#x200d;ധനവിന്റെ ഭാരം മുഴുവന്&#x200d; സാധാരണക്കാരന്റെ തലയില്&#x200d; കെട്ടിവെക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d;. ഇന്ധന വില വര്&#x200d;ധിപ്പിക്കുന്നത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് ആക്കം കൂട്ടും. യാത്രാ-ചരക്ക് നീക്ക മേഖലകളും സ്തംഭനാവസ്ഥയിലാകും.<br />
കേന്ദ്ര സര്&#x200d;ക്കാരിന്റെ നികുതി നയങ്ങളും എണ്ണക്കമ്പനികള്&#x200d;ക്ക് നല്&#x200d;കുന്ന അമിത സ്വാതന്ത്യവുമാണ് ഇന്ധനവില നിയന്ത്രണാതീതമാകാന്&#x200d; കാരണം. ഇന്ധനവില വര്&#x200d;ധനയെക്കുറിച്ചുള്ള റിപ്പോര്&#x200d;ട്ടുകള്&#x200d;ക്കിടയിലും വില കുറയ്ക്കാനുള്ള ക്രിയാത്മകമായ ഇടപെടലുകള്&#x200d; കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.</p>
<p>കേന്ദ്ര സര്&#x200d;ക്കാരിന്റെ ഭാഗത്തുനിന്ന് ഇന്ധനവില വര്&#x200d;ധനവിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഉടനെ വര്&#x200d;ധനവുണ്ടാവുമെന്നാണ് വിലയിരുത്തല്&#x200d;.<br />
എണ്ണക്കമ്പനികള്&#x200d; സര്&#x200d;ക്കാരിന് മേല്&#x200d; വലിയ രീതിയിലുള്ള സമ്മര്&#x200d;ദം ചെലുത്തുന്നുണ്ട്. ഇനിയും വില വര്&#x200d;ധിപ്പിക്കാതെ മുന്നോട്ട് പോകാന്&#x200d; കഴിയില്ലെന്നാണ് കമ്പനികള്&#x200d; സര്&#x200d;ക്കാരിനെ അറിയിച്ചിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയിലാണ് വാണിജ്യ എല്&#x200d;പിജി സിലിണ്ടറുകളുടെയും ഇന്&#x200d;ഡസ്ട്രിയല്&#x200d; ഡീസലിന്റെയും വിലയില്&#x200d; വലിയ വര്&#x200d;ധനവ് വരുത്തിയത്.അന്തിമ തീരുമാനം അടുത്ത അഞ്ച് മുതല്&#x200d; ഏഴ് ദിവസത്തിനുള്ളില്&#x200d; ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്ര സര്&#x200d;ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിലപാടുകളും ഈ വില വര്&#x200d;ധനവില്&#x200d; നിര്&#x200d;ണായകമാകും.</p>
<p>അതിനിടെ വാണിജ്യ ആവശ്യങ്ങള്&#x200d;ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്&#x200d;ധിപ്പിച്ച നടപടിയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി പ്രഹ്ലാദ് ജോഷി രംഗത്തെത്തി. ഒഴിവാക്കാനാവാത്ത സാഹചര്യമാണെന്നും ഇത് സ്വാഭാവികമായ നടപടിയാണെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/petrol-diesel-cooking-gas-the-price-will-go-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യക്തിത്വ അവകാശ ലംഘനം തടയണം; മോഹൻലാലിന്റെ ഹർജി ഇന്ന് ഡൽഹി ഹൈക്കോടതിയിൽ പരിഗണിക്കും</title>
		<link>https://www.chandrikadaily.com/violation-of-personal-rights-should-be-prevented-mohanlals-plea-will-be-heard-in-the-delhi-high-court-today.html</link>
					<comments>https://www.chandrikadaily.com/violation-of-personal-rights-should-be-prevented-mohanlals-plea-will-be-heard-in-the-delhi-high-court-today.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Tue, 24 Mar 2026 02:55:13 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[actor mohanlal]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[newdelhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380278</guid>

					<description><![CDATA[പേരും ശബ്ദവും ചിത്രവും വാണിജ്യ ആവശ്യങ്ങൾക്ക് അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും.]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടൻ  മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പേരും ശബ്ദവും ചിത്രവും വാണിജ്യ ആവശ്യങ്ങൾക്ക് അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും.</p>
<p>അഭിനേതാക്കളും കായിക താരങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖർ ഇതേ ആവശ്യവുമായി മുമ്പ് കോടതിയെ സമീപിച്ചിരുന്നു. Amitabh Bachchan, Rajinikanth എന്നിവർ സമർപ്പിച്ച സമാന ഹർജികളിൽ അനുകൂല ഉത്തരവുകൾ ലഭിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/violation-of-personal-rights-should-be-prevented-mohanlals-plea-will-be-heard-in-the-delhi-high-court-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എൽപിജി ക്ഷാമം: അടിയന്തര ഇടപെടലുമായി കേന്ദ്രം, വിതരണത്തിന് ശക്തമായ നീക്കങ്ങൾ</title>
		<link>https://www.chandrikadaily.com/lpg-shortage-center-with-immediate-intervention-strong-moves-for-supply.html</link>
					<comments>https://www.chandrikadaily.com/lpg-shortage-center-with-immediate-intervention-strong-moves-for-supply.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Mon, 23 Mar 2026 02:21:24 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[LPG]]></category>
		<category><![CDATA[newdelhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380234</guid>

					<description><![CDATA[രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ അടിയന്തര നടപടികളുമായി കേന്ദ്രസർക്കാർ രംഗത്ത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ അടിയന്തര നടപടികളുമായി കേന്ദ്രസർക്കാർ രംഗത്ത്. പ്രശ്നം പരിഹരിക്കാൻ ഹ്രസ്വകാലവും ദീർഘകാലവുമായ പദ്ധതികൾ രൂപപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു.</p>
<p>അവശ്യവസ്തുക്കളുടെ ക്ഷാമം ഒഴിവാക്കാൻ വേഗത്തിലുള്ള ഇടപെടലുകൾ ആവശ്യമാണ് എന്ന് യോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിച്ചു. മന്ത്രിതലവും സെക്രട്ടറിതലവുമായ സമിതികൾ രൂപീകരിച്ച് സാഹചര്യം നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.</p>
<p>രാജ്യത്തുടനീളം തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുക, ലോജിസ്റ്റിക്‌സ് സംവിധാനം ശക്തിപ്പെടുത്തുക, കാര്യക്ഷമമായ വിതരണം നടപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനും ബദൽ മാർഗങ്ങൾ കണ്ടെത്തുന്നതിനും യോഗത്തിൽ തീരുമാനമായി. രാസവളങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതും ചർച്ചയായി.</p>
<p>ഇതിനിടെ, അമേരിക്കയിലെ ടെക്സസിൽ നിന്ന് എത്തിച്ച എൽപിജി കയറ്റം നിലവിലെ പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന് കേന്ദ്രം അറിയിച്ചു. മംഗലാപുരം തുറമുഖത്ത് എത്തിയ ഈ കയറ്റം വിതരണത്തെ സ്ഥിരപ്പെടുത്താൻ സഹായിക്കും.</p>
<p>അതേസമയം, റഷ്യൻ എണ്ണയുമായി ‘അക്വാ ടൈറ്റൻ’ കപ്പൽ മംഗലാപുരത്തിന് സമീപം എത്തിയെങ്കിലും വലിപ്പം കൂടുതലായതിനാൽ തുറമുഖത്ത് അടുപ്പിക്കാൻ കഴിഞ്ഞില്ല. തുറമുഖത്തിൽ നിന്ന് 18 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. സിംഗിൾ പോയിന്റ് മൂറിങ് സംവിധാനം വഴി പൈപ്പ് ലൈൻ ഉപയോഗിച്ച് എണ്ണ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡിലേക്ക് എത്തിക്കും.</p>
<p>ഹോർമുസ് കടലിടുക്കിൽ ഉള്ള ഇന്ത്യയുടെ കൂടുതൽ കപ്പലുകൾ രാജ്യത്ത് എത്തിക്കാൻ ശ്രമങ്ങൾ തുടരുന്നതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആഗോള സംഭവവികാസങ്ങൾ നിരീക്ഷിച്ച് ഉപഭോക്താക്കളുടെയും വ്യവസായ മേഖലയുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ നടപടി തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lpg-shortage-center-with-immediate-intervention-strong-moves-for-supply.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയിലെ മതസ്വാതന്ത്ര്യ ലംഘനം: ആര്‍.എസ്.എസിനും റോയ്ക്കുമെതിരെ ഉപരോധം പരിഗണിക്കണമെന്ന് യു.എസ് പാനല്‍ ശുപാര്‍ശ</title>
		<link>https://www.chandrikadaily.com/religious-freedom-violations-in-india-us-panel-recommends-consideration-of-sanctions-against-rss-roe.html</link>
					<comments>https://www.chandrikadaily.com/religious-freedom-violations-in-india-us-panel-recommends-consideration-of-sanctions-against-rss-roe.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Mon, 16 Mar 2026 06:29:01 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[newdelhi]]></category>
		<category><![CDATA[ResearchandAnalysisWing]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380114</guid>

					<description><![CDATA[ബന്ധപ്പെട്ട വ്യക്തികളുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്യണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യയില്&#x200d; മതസ്വാതന്ത്ര്യം വ്യാപകമായി ലംഘിക്കപ്പെടുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ച്, ഹിന്ദുത്വ സംഘടനയായ ആര്&#x200d;.എസ്.എസ്‌നും ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്&#x200d;സിയായ റിസര്&#x200d;ച്ച് ആന്&#x200d;ഡ് അനാലിസിസ് വിങ് (റോ)ക്കും എതിരേ ഉപരോധം ഏര്&#x200d;പ്പെടുത്തണമെന്ന് അമേരിക്കന്&#x200d; ഭരണകൂടത്തോട് യു.എസ് കമ്മിഷന്&#x200d; ഓണ്&#x200d; ഇന്റര്&#x200d;നാഷണല്&#x200d; റിലീജിയസ് ഫ്രീഡം ശുപാര്&#x200d;ശ ചെയ്തു. ബന്ധപ്പെട്ട വ്യക്തികളുടെ സ്വത്തുക്കള്&#x200d; മരവിപ്പിക്കുകയും അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്യണമെന്ന് കമ്മിഷന്&#x200d; നിര്&#x200d;ദേശിച്ചു.</p>
<p>ഈ മാസം നാലിന് പുറത്തിറക്കിയ കമ്മിഷന്റെ വാര്&#x200d;ഷിക റിപ്പോര്&#x200d;ട്ടിലാണ് ഈ ശുപാര്&#x200d;ശകള്&#x200d; ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്&#x200d; യു.എസ് പൗരന്മാര്&#x200d;ക്കും മതന്യൂനപക്ഷങ്ങള്&#x200d;ക്കും നേരെയുള്ള ഭീഷണികള്&#x200d; തുടരുന്ന സാഹചര്യത്തില്&#x200d; ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിലെ സെക്ഷന്&#x200d; 6 കര്&#x200d;ശനമായി നടപ്പാക്കുകയും ഇന്ത്യയ്ക്കുള്ള ആയുധ വില്&#x200d;പ്പന നിര്&#x200d;ത്തിവെക്കുകയും ചെയ്യണമെന്ന് റിപ്പോര്&#x200d;ട്ട് ആവശ്യപ്പെടുന്നു.</p>
<p>മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യയില്&#x200d; വിവേചനപരമായ നിരവധി നിയമങ്ങള്&#x200d; നടപ്പാക്കുന്നുവെന്നും റിപ്പോര്&#x200d;ട്ട് ആരോപിക്കുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്&#x200d;.എ), യു.എ.പി.എ, സി.എ.എ, എന്&#x200d;.സി.ആര്&#x200d;, 2025ലെ വഖ്ഫ് ബില്&#x200d; എന്നിവ ഇതിന് ഉദാഹരണങ്ങളായി റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാട്ടുന്നു.</p>
<p>മതവികാരം വ്രണപ്പെടുത്തുന്നതിനെ കുറ്റകരമാക്കുന്ന ഐ.പി.സി സെക്ഷന്&#x200d; 295 എ പ്രായോഗികമായി മതനിന്ദാ നിയമമായി പ്രവര്&#x200d;ത്തിക്കുന്നുവെന്നും കമ്മിഷന്&#x200d; വിലയിരുത്തി. രാജ്യത്തെ 28 സംസ്ഥാനങ്ങളില്&#x200d; 12 സംസ്ഥാനങ്ങളില്&#x200d; മതപരിവര്&#x200d;ത്തന നിരോധന നിയമങ്ങള്&#x200d; നിലവിലുണ്ടെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>വ്യവസ്ഥാപിതവും തുടര്&#x200d;ച്ചയായതുമായ മതസ്വാതന്ത്ര്യ ലംഘനങ്ങള്&#x200d; നടക്കുന്ന രാജ്യങ്ങളായി കണക്കാക്കുന്ന ‘പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങളുടെ’ പട്ടികയിലും ഇന്ത്യയെ കമ്മിഷന്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്&#x200d;, മ്യാന്&#x200d;മര്&#x200d;, ചൈന, ക്യൂബ, ഇറാന്&#x200d;, ലിബിയ, നൈജീരിയ, ഉത്തരകൊറിയ, പാകിസ്താന്&#x200d;, റഷ്യ, സഊദി അറേബ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയില്&#x200d; ഉള്&#x200d;പ്പെടുന്നു.</p>
<p>ഇന്ത്യയിലും പാകിസ്താനിലും ആള്&#x200d;ക്കൂട്ട അക്രമങ്ങള്&#x200d; വര്&#x200d;ധിച്ചുവരുന്നതായും ഇത് മതന്യൂനപക്ഷങ്ങള്&#x200d;ക്കെതിരായ ആക്രമണങ്ങള്&#x200d;ക്കും അവരുടെ വീടുകള്&#x200d; തകര്&#x200d;ക്കപ്പെടുന്നതിനും കാരണമാകുന്നതായും യു.എസ്.സി.ഐ.ആര്&#x200d;.എഫ് ചെയര്&#x200d; വിക്കി ഹാര്&#x200d;ട്‌സ്‌ലര്&#x200d; പറഞ്ഞു. വിദേശത്ത് മതസ്വാതന്ത്ര്യം ഉറപ്പാക്കാന്&#x200d; അമേരിക്കന്&#x200d; ഭരണകൂടം ഇടപെടല്&#x200d; ശക്തമാക്കണമെന്നും അവര്&#x200d; ആവശ്യപ്പെട്ടു.</p>
<p>അതേസമയം, ഇത്തരം റിപ്പോര്&#x200d;ട്ടുകളും ആരോപണങ്ങളും ഇന്ത്യ മുന്&#x200d;പും തള്ളിക്കളഞ്ഞിട്ടുണ്ട്. കമ്മിഷന്റെ ആരോപണങ്ങള്&#x200d; അടിസ്ഥാനരഹിതമാണെന്നാണ് ഇന്ത്യന്&#x200d; സര്&#x200d;ക്കാരിന്റെ നിലപാട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/religious-freedom-violations-in-india-us-panel-recommends-consideration-of-sanctions-against-rss-roe.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാചകവാതക ക്ഷാമം: കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ് നൽകി ഹാരിസ് ബീരാൻ എം.പി</title>
		<link>https://www.chandrikadaily.com/cooking-gas-shortage-harris-biran-mp-issues-notice-in-rajya-sabha-seeking-central-intervention.html</link>
					<comments>https://www.chandrikadaily.com/cooking-gas-shortage-harris-biran-mp-issues-notice-in-rajya-sabha-seeking-central-intervention.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Sat, 14 Mar 2026 03:12:15 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Adv.HarrisBeeranMP]]></category>
		<category><![CDATA[India]]></category>
		<category><![CDATA[LPG]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[newdelhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380036</guid>

					<description><![CDATA[മുസ്ലിം ലീഗ് എം.പി. അഡ്വ. ഹാരിസ് ബീരാൻ ആണ് ചട്ടം 267 പ്രകാരം നോട്ടീസ് സമർപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>രാജ്യത്ത് നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ് നൽകി. മുസ്ലിം ലീഗ് എം.പി. അഡ്വ. ഹാരിസ് ബീരാൻ ആണ് ചട്ടം 267 പ്രകാരം നോട്ടീസ് സമർപ്പിച്ചത്. സഭാനടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>മാർച്ച് 12 മുതൽ രാജ്യവ്യാപകമായി അനുഭവപ്പെടുന്ന എൽ.പി.ജി. സിലിണ്ടറുകളുടെ കടുത്ത ക്ഷാമം പരിഗണിച്ചാണ് ഈ നീക്കം. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളെ തുടർന്നുണ്ടായ ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളാണ് ഇന്ത്യയിലെ പാചകവാതക ലഭ്യതയെ സാരമായി ബാധിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തിലെ ഈ അസ്ഥിരാവസ്ഥ വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.</p>
<p>സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും അടുക്കളകളെയും നേരിട്ട് ബാധിക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല ഇടപെടൽ നടത്തണമെന്നും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹാരിസ് ബീരാൻ എം.പി. നോട്ടീസിൽ ആവശ്യപ്പെട്ടു.</p>
<p>നിലവിലെ സാഹചര്യത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് സിലിണ്ടറുകൾ ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിതരണത്തിലും വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഈ ഗുരുതര വിഷയത്തിൽ സഭ നിർത്തിവെച്ച് ചർച്ച നടത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cooking-gas-shortage-harris-biran-mp-issues-notice-in-rajya-sabha-seeking-central-intervention.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗൾഫിലേക്ക് ഇന്ന് 78 വിമാന സർവീസുകൾ; യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക ക്രമീകരണം</title>
		<link>https://www.chandrikadaily.com/78-flights-to-gulf-today-additional-arrangements-for-passenger-traffic.html</link>
					<comments>https://www.chandrikadaily.com/78-flights-to-gulf-today-additional-arrangements-for-passenger-traffic.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Fri, 13 Mar 2026 09:41:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[aielines]]></category>
		<category><![CDATA[guldcountirs]]></category>
		<category><![CDATA[India]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[newdelhi]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380013</guid>

					<description><![CDATA[പതിവ് വിമാന സർവീസുകൾക്ക് പുറമെ യു.എ.ഇയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കായി നിരവധി പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ന് (മാർച്ച് 13) ചേർന്ന് 78 വിമാന സർവീസുകൾ നടത്തും. പതിവ് വിമാന സർവീസുകൾക്ക് പുറമെ യു.എ.ഇയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കായി നിരവധി പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്.</p>
<p>ജിദ്ദയിലേക്കുള്ള പതിവ് സർവീസുകളിൽ ഡൽഹിയിലും മുംബൈയിലും നിന്ന് എയർ ഇന്ത്യ ഓരോ റൗണ്ട് ട്രിപ്പ് സർവീസുകൾ നടത്തും. ഹൈദരാബാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഒരു റൗണ്ട് ട്രിപ്പും നടത്തും. മസ്കത്തിലേക്ക് ഡൽഹി, കണ്ണൂർ, കൊച്ചി, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് പതിവ് സർവീസുകൾ നടത്തും.</p>
<p>ജിദ്ദയിലേക്ക് ആകെ അഞ്ചു സർവീസുകളും മസ്കത്തിലേക്ക് പന്ത്രണ്ട് സർവീസുകളും ഇന്ന് നടക്കും. പ്രത്യേക സർവീസുകളുടെ ഭാഗമായി മുംബൈയും കോഴിക്കോട് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് റിയാദിലേക്കും അധിക റൗണ്ട് ട്രിപ്പ് സർവീസുകൾ ഉണ്ടാകും. ആവശ്യമായ അനുമതികളും സമയക്രമ സൗകര്യവും ലഭിച്ചാൽ യു.എ.ഇയിലേക്കും സൗദിയിലേക്കുമായി അറുപത് അധിക വിമാനങ്ങൾ കൂടി സർവീസ് നടത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.</p>
<p>ദുബൈ, അബുദാബി, റാസൽഖൈമ, ഷാർജ എന്നീ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ പ്രത്യേക ക്രമീകരണത്തോടെ നടക്കും. അൽ ഐൻ നഗരത്തിലേക്കുള്ള സർവീസ് ഇന്ന് നിശ്ചയിച്ചിട്ടില്ല. ദമ്മാമിലേക്കുള്ള സർവീസുകളും നിലവിൽ ഇല്ല.</p>
<p>ഒമാനിലെ മറ്റു നഗരങ്ങൾ, ഖത്തർ, കുവൈത്ത്, ഇസ്രായേൽ തുടങ്ങിയിടങ്ങളിലേക്കുള്ള സർവീസുകൾ വളരെ പരിമിതമായിരിക്കും. എന്നാൽ വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ മേഖലകളിലേക്കുള്ള വിമാനങ്ങൾ പതിവ് സമയക്രമപ്രകാരം തുടരും.</p>
<p>താൽക്കാലികമായി സർവീസ് നിർത്തിവച്ച റൂട്ടുകളിലെ യാത്രക്കാർക്ക് അധിക നിരക്കില്ലാതെ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ പൂർണ തുക തിരികെ വാങ്ങുകയോ ചെയ്യാമെന്ന് വിമാന കമ്പനികൾ അറിയിച്ചു. യാത്രക്കാർക്ക് പുതിയ അറിയിപ്പുകൾ ലഭിക്കുന്നതിനായി മൊബൈൽ നമ്പർ പുതുക്കി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/78-flights-to-gulf-today-additional-arrangements-for-passenger-traffic.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്ത്  ഇന്ധന വില നിയന്ത്രിക്കണം; പാര്‍ലമെന്റില്‍  ഇ ടി മുഹമ്മദ് ബഷീര്‍ എം. പി</title>
		<link>https://www.chandrikadaily.com/fuel-prices-should-be-controlled-in-the-country-et-mohammad-bashir-m-in-the-parliament-p.html</link>
					<comments>https://www.chandrikadaily.com/fuel-prices-should-be-controlled-in-the-country-et-mohammad-bashir-m-in-the-parliament-p.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Fri, 13 Mar 2026 06:50:46 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[etmuhammedbasheer]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[newdelhi]]></category>
		<category><![CDATA[rajyasabha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379999</guid>

					<description><![CDATA[രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി വിലകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾ ലോക്‌സഭയിൽ വിശദീകരിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി വിലകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾ ലോക്‌സഭയിൽ വിശദീകരിച്ചു. മുസ്ലിം ലീഗ് പാർട്ടി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും മലപ്പുറം എംപിയുമായ ഇ. ടി. മുഹമ്മദ് ആമവെൽലളയുടെ ചോദ്യത്തിന് മറുപടി നൽകിക്കെ, പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി വിലകൾ വിപണി അടിസ്ഥാനത്തിൽ നിശ്ചയിക്കുന്നുവെന്നും, ഔദ്യോഗിക ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതായും അറിയിച്ചു. ആഗോള ക്രൂഡ് ഓയിൽ വിലയിൽ വരുന്ന മാറ്റങ്ങൾക്കിടയിലും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിന് സർക്കാർ ആവശ്യമായപ്പോൾ നികുതി ഘടനയിൽ ഇടപെടലുകൾ നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>മറുപടിയിൽ, 2021 നവംബർ, 2022 മെയ് മാസങ്ങളിൽ എക്‌സൈസ് തീരുവ കുറച്ചതിന്റെ പ്രയോജനം പൂർണമായും ഉപഭോക്താക്കൾക്ക് ലഭിച്ചതായും, 2024 മാർച്ചിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ പെട്രോൾ, ഡീസൽ വില ഓരോ ലിറ്ററിന് 2 രൂപ കുറച്ചതും, 2025 ഏപ്രിലിൽ എക്‌സൈസ് 2 രൂപ വർധിപ്പിച്ചപ്പോൾ ഉപഭോക്താക്കൾക്ക് അത് ബാധിച്ചില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഡൽഹിയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടർ നിലവിൽ 913 രൂപയ്ക്കാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി ഉജ്വല യോജന ഉപഭോക്താക്കൾക്ക് 300 രൂപ സബ്സിഡി ലഭിക്കുന്നതിനാൽ അവർക്ക് സിലിണ്ടർ 613 രൂപയ്ക്ക് കിട്ടുന്നുവെന്നും മറുപടിയിൽ പറയുന്നുണ്ട്.</p>
<p>കേന്ദ്ര സർക്കാർ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് 2022-23 സാമ്പത്തിക വർഷത്തിൽ 22,000 കോടി നഷ്ടപരിഹാരം നൽകിയതായും, 2025-26 സാമ്പത്തിക വർഷത്തിൽ 30,000 കോടി നൽകാൻ അംഗീകാരം നൽകിയതായും അറിയിച്ചു. രാജ്യത്ത് എൽപിജി ലഭ്യത വർധിപ്പിക്കാനും റിഫൈനറികൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ, 5.33 മില്യൺ മെട്രിക് ടൺ ശേഷിയുള്ള ക്രൂഡ് ഓയിൽ സ്ട്രാറ്റജിക് റിസർവ് സ്ഥാപിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fuel-prices-should-be-controlled-in-the-country-et-mohammad-bashir-m-in-the-parliament-p.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷം; രാജ്യസഭയിൽ അടിയന്തിര ചർച്ച ആവശ്യപ്പെട്ട് ഹാരിസ് ബീരൻ എം.പി.</title>
		<link>https://www.chandrikadaily.com/severe-shortage-of-cooking-gas-in-the-country-mp-harris-beeran-demanded-an-urgent-discussion-in-the-rajya-sabha.html</link>
					<comments>https://www.chandrikadaily.com/severe-shortage-of-cooking-gas-in-the-country-mp-harris-beeran-demanded-an-urgent-discussion-in-the-rajya-sabha.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Fri, 13 Mar 2026 04:53:10 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[lpggascylindr]]></category>
		<category><![CDATA[MPHarrisBeeran]]></category>
		<category><![CDATA[newdelhi]]></category>
		<category><![CDATA[rajyasabha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379991</guid>

					<description><![CDATA[മാർച്ച് 12 മുതൽ രാജ്യവ്യാപകമായി അനുഭവപ്പെടുന്ന എൽ.പി.ജി. സിലിണ്ടറുകളുടെ കടുത്ത ക്ഷാമം പരിഗണിച്ചാണ് ഈ നീക്കം.]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: രാജ്യത്ത് നിലനിൽക്കുന്ന കടുത്ത പാചകവാതക (LPG) ക്ഷാമത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ് നൽകി. സഭാനടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എം.പി. അഡ്വ.ഹാരിസ് ബീരനാണ് ചട്ടം 267 പ്രകാരം നോട്ടീസ് സമർപ്പിച്ചത്. മാർച്ച് 12 മുതൽ രാജ്യവ്യാപകമായി അനുഭവപ്പെടുന്ന എൽ.പി.ജി. സിലിണ്ടറുകളുടെ കടുത്ത ക്ഷാമം പരിഗണിച്ചാണ് ഈ നീക്കം.</p>
<p>പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളെത്തുടർന്ന് ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളാണ് ഇന്ത്യയിലെ പാചകവാതക ലഭ്യതയെ സാരമായി ബാധിച്ചിരിക്കുന്നത്. ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തിലെ ഈ അസ്ഥിരാവസ്ഥ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും അടുക്കളകളെയും നേരിട്ട് ബാധിക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല ഇടപെടലുകൾ നടത്തണമെന്നും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹാരിസ് ബീരൻ എം.പി. തന്റെ നോട്ടീസിൽ ആവശ്യപ്പെട്ടു.</p>
<p>നിലവിലെ സാഹചര്യത്തിൽ സിലിണ്ടറുകൾ ലഭിക്കാൻ ഗാർഹിക ഉപഭോക്താക്കൾ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിതരണത്തിലും വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഗുരുതരമായ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടതിന്റെ അനിവാര്യത അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/severe-shortage-of-cooking-gas-in-the-country-mp-harris-beeran-demanded-an-urgent-discussion-in-the-rajya-sabha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിമാനയാത്രക്ക് അധിക ചെലവ്: ഇന്ധന സർചാർജുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും</title>
		<link>https://www.chandrikadaily.com/additional-cost-for-air-travel-air-india-and-air-india-express-with-fuel-surcharge.html</link>
					<comments>https://www.chandrikadaily.com/additional-cost-for-air-travel-air-india-and-air-india-express-with-fuel-surcharge.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Wed, 11 Mar 2026 02:35:56 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[newdelhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379871</guid>

					<description><![CDATA[വ്യാഴാഴ്ച പുലർച്ചെ ഒന്നു മുതൽ ബുക്ക് ചെയ്യുന്ന ആഭ്യന്തര സർവീസുകളുടെ ടിക്കറ്റുകൾക്ക് 399 രൂപ അധികമായി ഈടാക്കും]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ഊർജപ്രതിസന്ധിയും ഏവിയേഷൻ ഇന്ധനവിലയിലെ കുത്തനെ വർധനയും പശ്ചാത്തലമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ടിക്കറ്റ് തുകയ്ക്കൊപ്പം ഇന്ധന സർചാർജ് ഈടാക്കാൻ തീരുമാനിച്ചു. മാർച്ച് 12 മുതൽ ബുക്ക് ചെയ്യുന്ന വിമാനടിക്കറ്റുകൾക്ക് ഇത് ബാധകമാകും. ഇതോടെ വിമാനയാത്ര ചെലവ് ഉയരുമെന്നാണ് വിലയിരുത്തൽ.</p>
<p>വ്യാഴാഴ്ച പുലർച്ചെ ഒന്നു മുതൽ ബുക്ക് ചെയ്യുന്ന ആഭ്യന്തര സർവീസുകളുടെ ടിക്കറ്റുകൾക്ക് 399 രൂപ അധികമായി ഈടാക്കും. മാലദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ സാർക് രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കും ഇതേ നിരക്കാണ് ബാധകം.</p>
<p>പശ്ചിമേഷ്യൻ, ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് 10 ഡോളർ അധികമായി സർചാർജ് ഈടാക്കും. യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽ മാർച്ച് 18 മുതൽ സർചാർജ് ബാധകമാകും. ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിലെ സർചാർജിനെ കുറിച്ചുള്ള തീരുമാനം പിന്നീട് അറിയിക്കുമെന്ന് കമ്പനി വ്യക്തമാക്കി.</p>
<p>ഏവിയേഷൻ ഇന്ധനത്തിന്റെ വില കുത്തനെ ഉയർന്നതിനെ തുടർന്ന് ഈ നടപടി സ്വീകരിക്കേണ്ടിവന്നതാണെന്ന് എയർ ഇന്ത്യ അറിയിച്ചു. തങ്ങളുടെ നിയന്ത്രണത്തിനപ്പുറത്തുള്ള സാഹചര്യങ്ങളാണ് ഇതിന് കാരണമെന്നും കമ്പനി വ്യക്തമാക്കി. സർചാർജ് ഈടാക്കാതിരുന്നാൽ ചില സർവീസുകൾ റദ്ദാക്കേണ്ടി വരാനിടയുണ്ടെന്നും എയർ ഇന്ത്യ വിശദീകരിച്ചു.</p>
<p>വിമാനക്കമ്പനികളുടെ മൊത്തം പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും ഏവിയേഷൻ ഇന്ധനത്തിനാണെന്ന് കമ്പനി ചൂണ്ടിക്കാട്ടി. മാർച്ച് തുടക്കം മുതൽ ഇന്ധനവിലയിൽ ഉണ്ടായ വർധന വലിയ സാമ്പത്തിക സമ്മർദ്ദമാണ് സൃഷ്ടിച്ചതെന്നും അധികൃതർ പറഞ്ഞു.</p>
<p>ഇതിനിടെ എയർ ഇന്ത്യയുടെ തീരുമാനത്തെ തുടർന്ന് മറ്റ് വിമാനക്കമ്പനികളും ഉടൻ തന്നെ ഇന്ധന സർചാർജ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. നിലവിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് സർചാർജ് ബാധകമാകില്ല. എന്നാൽ ടിക്കറ്റുകളുടെ തീയതി മാറ്റുകയോ റീഷെഡ്യൂൾ ചെയ്യുകയോ ചെയ്താൽ അധിക ചാർജ് ഈടാക്കുമെന്ന് കമ്പനി അറിയിച്ചു.</p>
<p>ഇതിനുമുമ്പ് എയർ ഇന്ത്യ ചില റൂട്ടുകളിൽ സർചാർജ് ഈടാക്കുന്നുണ്ടായിരുന്നുവെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് ഇത്തരം ചാർജ് ഏർപ്പെടുത്തിയിരുന്നില്ല. ഇപ്പോഴത്തെ തീരുമാനം ഇരുകമ്പനികളിലും ഒരുപോലെ ബാധകമാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/additional-cost-for-air-travel-air-india-and-air-india-express-with-fuel-surcharge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
