<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>newzealand &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/newzealand/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 09 Mar 2025 02:43:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>newzealand &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചാംപ്യന്&#x200d;സ് ട്രോഫി ഫൈനല്&#x200d;; കിരീടം തേടി ഇന്ത്യ, എതിരാളി ന്യൂസിലന്&#x200d;ഡും</title>
		<link>https://www.chandrikadaily.com/champions-trophy-final-india-and-rivals-new-zealand-in-search-of-the-title.html</link>
					<comments>https://www.chandrikadaily.com/champions-trophy-final-india-and-rivals-new-zealand-in-search-of-the-title.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 09 Mar 2025 02:43:15 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[indis]]></category>
		<category><![CDATA[news]]></category>
		<category><![CDATA[newzealand]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333164</guid>

					<description><![CDATA[ദുബായ് ഇന്റര്&#x200d;നാഷണല്&#x200d; ക്രിക്കറ്റ് സ്റ്റേഡിയത്തില്&#x200d; ഉച്ചയ്ക്ക് 2.30ന് മത്സരം ആരംഭിക്കും.]]></description>
										<content:encoded><![CDATA[<p>ചാംപ്യന്&#x200d;സ് ട്രോഫി ഫൈനലില്&#x200d; കിരീടം തേടി ഇന്ത്യ ഇന്നിറങ്ങും. ന്യൂസിലന്&#x200d;ഡാണ് ഇന്ത്യയുടെ എതിരാളി. ദുബായ് ഇന്റര്&#x200d;നാഷണല്&#x200d; ക്രിക്കറ്റ് സ്റ്റേഡിയത്തില്&#x200d; ഉച്ചയ്ക്ക് 2.30ന് മത്സരം ആരംഭിക്കും. കളിമുടങ്ങിയാല്&#x200d; റിസര്&#x200d;വ് ദിനമായ തിങ്കളാഴ്ചത്തേക്ക് മത്സരം നീളും.</p>
<p>ഏകദിന ടീമില്&#x200d; സ്ഥാനം അരക്കിട്ടുറപ്പിക്കാന്&#x200d; നായകന്&#x200d; രോഹിത് ശര്&#x200d;മ്മയ്ക്ക് വിജയവും കിരീടവും അനിവാര്യമാണ്. നിലവിലെ ഫോമില്&#x200d; ഇന്ത്യയ്ക്ക് നേരിയ മേല്&#x200d;ക്കൈയുണ്ട്. അതേസമയം ഐസിസി നോക്കൗട്ട് മത്സരങ്ങളിലെ ബലാബലത്തില്&#x200d; ന്യൂസിലന്&#x200d;ഡാണ് മുന്നില്&#x200d;. നാല് മത്സരങ്ങളില്&#x200d; മൂന്നിലും കിവീസിനൊപ്പമായിരുന്നു ജയം.</p>
<p>2000-ത്തില്&#x200d; നെയ്‌റോബിയില്&#x200d; നടന്ന ഫൈനലില്&#x200d; ഇന്ത്യയെ തോല്&#x200d;പ്പിച്ച് അന്ന് കിവീസ് ജേതാക്കളായ ചരിത്രമുണ്ട്. 25 വര്&#x200d;ഷംമുമ്പ് ഫൈനലില്&#x200d; കിവീസിനോട് തോറ്റതിന്റെ കടം ഇന്ത്യയ്ക്ക് വീട്ടാനുണ്ട്.</p>
<p>ഇരുടീമുകളും 119 തവണ മുഖാമുഖം കണ്ടപ്പോള്&#x200d; ഇന്ത്യ 61 കളി ജയിച്ചു. കിവീസ് 50 എണ്ണത്തിലും വിജയിച്ചു. അവസാന പത്തു കളിയില്&#x200d; 6-4ന് ഇന്ത്യക്കാണ് മുന്&#x200d;തൂക്കം.</p>
<p>ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്&#x200d; ഒരു മത്സരവും തോല്&#x200d;ക്കാതെയാണ് ഇന്ത്യ ഫൈനലില്&#x200d; പ്രവേശിച്ചിട്ടുള്ളത്. വിരാട് കോഹ് ലിയാണ് ബാറ്റര്&#x200d;മാരില്&#x200d; റണ്ണടിയില്&#x200d; മുന്നില്&#x200d;. നാലു കളിയില്&#x200d; 217 റണ്&#x200d;സ്. ശ്രേയസ് അയ്യര്&#x200d; 195 റണ്ണെടുത്തിട്ടുണ്ട്. ശുഭ്മാന്&#x200d; ഗില്ലും (157) ഫോമിലാണ്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/champions-trophy-final-india-and-rivals-new-zealand-in-search-of-the-title.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചങ്കിടിപ്പിച്ചുകൊണ്ട് വീണ്ടുമൊരു ഞായറാഴ്ച ഫൈനല്&#x200d;; ഇന്ത്യ- കിവീസ് പോരാട്ടം നാളെ</title>
		<link>https://www.chandrikadaily.com/another-thrilling-sunday-final-india-kiwis-clash-tomorrow.html</link>
					<comments>https://www.chandrikadaily.com/another-thrilling-sunday-final-india-kiwis-clash-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Mar 2025 12:12:31 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Final]]></category>
		<category><![CDATA[India]]></category>
		<category><![CDATA[newzealand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333094</guid>

					<description><![CDATA[ചരിത്രം പരിശോധിച്ചാല്&#x200d; ഇന്ത്യയ്ക്ക് പലപ്പോഴും ഫൈനല്&#x200d; മല്&#x200d;സരങ്ങളില്&#x200d; വിലങ്ങു തടിയായി നിന്നിട്ടുള്ള ടീമാണ് കിവീസ്.]]></description>
										<content:encoded><![CDATA[<p>ഇന്ത്യന്&#x200d; ക്രിക്കറ്റ് ആരാധകര്&#x200d;ക്ക് നാളെ ആഘോഷരാവാണ്. ചാമ്പ്യന്&#x200d;സ് ട്രോഫി ഫൈനലില്&#x200d; നാളെ ഇന്ത്യ-ന്യൂസിലന്&#x200d;ഡ് പോരാട്ടം നടക്കും. ദുബൈ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്&#x200d; ഉച്ചയ്ക്ക് 2:30നാണ് മല്&#x200d;സരം.</p>
<p>ഗ്രൂപ്പ് മല്&#x200d;സരങ്ങള്&#x200d; എല്ലാം വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് ഇന്ത്യയുടെ ഫൈനല്&#x200d; കുതിപ്പ്. എന്നാല്&#x200d;, ഇന്ത്യയോടല്ലാതെ മറ്റെല്ലാ മല്&#x200d;സരങ്ങളും വിജയിച്ച് തന്നെയാണ് ന്യൂസിലന്&#x200d;ഡും നാളെ പോരാട്ടത്തിനിറങ്ങുന്നത്. രണ്ട് ടീമുകളും ഗ്രൂപ്പ് എയില്&#x200d; ഒന്നും രണ്ടും സ്ഥാനങ്ങള്&#x200d; നേടിയവരാണ്. അതിനാല്&#x200d; ശക്തരായ രണ്ട് ടീമുകളുടെ പോരാട്ടം തന്നെയാണ് നാളെ നടക്കുന്നത്.</p>
<p>ചരിത്രം പരിശോധിച്ചാല്&#x200d; ഇന്ത്യയ്ക്ക് പലപ്പോഴും ഫൈനല്&#x200d; മല്&#x200d;സരങ്ങളില്&#x200d; വിലങ്ങു തടിയായി നിന്നിട്ടുള്ള ടീമാണ് കിവീസ്. നാളെ ജയിക്കാനായാല്&#x200d; ഇന്ത്യക്ക് അതൊരു മധുര പ്രതികാരം കൂടിയാണ്. അത്തരം ഒരു പ്രതികാരത്തില്&#x200d; നിന്ന് വിജയം കണ്ടാണ് ഇന്ത്യ സെമിയില്&#x200d; നിന്നും കയറിയത്. ഓസീസിനോടുള്ള കടം വീട്ടി ഇന്ത്യ ഫൈനലില്&#x200d; കയറി.</p>
<p>നാളെയും അത്തരമൊരു ശുഭപ്രതീക്ഷ ഇന്ത്യന്&#x200d; ആരാധകര്&#x200d;ക്ക് ഉണ്ടാകും. ഇന്ത്യന്&#x200d; ടീമിന്റെ പ്ലേയിങ് ഇലവനെ സംബന്ധിച്ച് ഇന്ത്യക്ക് ആശ്വസിക്കാമെങ്കിലും അങ്ങനെ തള്ളിക്കളയാവുന്ന ടീമല്ല കിവീസിന്റേത്. വില്ല്യംസണ്&#x200d; അടങ്ങുന്ന ബാറ്റിംഗ് നിരയും സ്പിന്നര്&#x200d;മാരുടെ ബൗളിങ് നിരയും അത്യുഗ്രന്&#x200d; ഫീല്&#x200d;ഡിങും എല്ലാംകൂടി ചേരുന്ന കിവീസിനെ ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം.</p>
<p>നാളെ മല്&#x200d;സരത്തിനിറങ്ങുമ്പോള്&#x200d; ഒരു മാറ്റത്തിന് ഇന്ത്യന്&#x200d; ടീമില്&#x200d; സാധ്യത കുറവാണെങ്കിലും ബൗളിങ് നിരയിലാണ് പിന്നെയും സാധ്യത കാണുന്നത്. പേസര്&#x200d;മാരായ ആര്&#x200d;ഷ്ദീപിനോ ഹര്&#x200d;ഷിത് റാണയ്‌ക്കോ ടീമില്&#x200d; ഇടം നേടാന്&#x200d; കഴിഞ്ഞേക്കും. ഇന്ത്യന്&#x200d; ഓപ്പണര്&#x200d; ശുഭ്മാന്&#x200d; ഗില്&#x200d; ഫോമില്&#x200d; അല്ലാത്തത് ടീമിനെ തളര്&#x200d;ത്തുമെങ്കിലും വിരാട് കോഹ്ലി നല്ലൊരു ഇന്നിങ്‌സിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/another-thrilling-sunday-final-india-kiwis-clash-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചാംപ്യന്&#x200d;സ് ട്രോഫിയില്&#x200d; ഇന്ത്യ &#8211; ന്യൂസിലന്&#x200d;ഡ് ഫൈനലിലേക്ക്</title>
		<link>https://www.chandrikadaily.com/india-vs-new-zealand-in-champions-trophy-final.html</link>
					<comments>https://www.chandrikadaily.com/india-vs-new-zealand-in-champions-trophy-final.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 05 Mar 2025 18:07:26 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[India]]></category>
		<category><![CDATA[newzealand]]></category>
		<category><![CDATA[southafrica]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332668</guid>

					<description><![CDATA[ഇന്ന് നടന്ന രണ്ടാം സെമിയില്&#x200d; ദക്ഷിണാഫ്രിക്കയെ കടത്തിവെട്ടി ന്യൂസിലന്&#x200d;ഡ് ഫൈനല്&#x200d; സീറ്റ് ഉറപ്പിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ചാംപ്യന്&#x200d;സ് ട്രോഫിയില്&#x200d; ഇന്ത്യ &#8211; ന്യൂസിലന്&#x200d;ഡ് ഫൈനലിലേക്ക്. ഇന്ന് നടന്ന രണ്ടാം സെമിയില്&#x200d; ദക്ഷിണാഫ്രിക്കയെ കടത്തിവെട്ടി ന്യൂസിലന്&#x200d;ഡ് ഫൈനല്&#x200d; സീറ്റ് ഉറപ്പിക്കുകയായിരുന്നു. ന്യൂസിലന്&#x200d;ഡ് ഉയര്&#x200d;ത്തിയ 363 റണ്&#x200d;സ് വിജയലക്ഷ്യം പിന്തുടര്&#x200d;ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്&#x200d; 9 വിക്കറ്റ് നഷ്ടത്തില്&#x200d; 312 റണ്&#x200d;സ് എടുക്കാനെ സാധിച്ചുള്ളൂ.</p>
<p>67 പന്തില്&#x200d; സെഞ്ച്വറി തികച്ച ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കോറര്&#x200d;. 71 പന്തില്&#x200d; 56 റണ്&#x200d;സ് നേടിയ ടെമ്പ ബാവുമ, 66 പന്തില്&#x200d; 69 റണ്&#x200d;സ് നേടിയ റാസി വാന്&#x200d; ഡെര്&#x200d; ടസന്&#x200d; എന്നിവരും മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു.</p>
<p>മറുപടി ബാറ്റിങ്ങില്&#x200d; 20 റണ്&#x200d;സെടുക്കുന്നതിനിടെ ആദ്യ വിക്ക് വീണെങ്കിലും രണ്ടാം വിക്കറ്റ് 105 റണ്&#x200d;സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി ബവുമ- വാന്&#x200d;ഡര്&#x200d; ഡസന്&#x200d; മികച്ച തുടക്കമാണ് നല്&#x200d;കിയത്. ബവുമയും വാന്&#x200d;ഡറും പുറത്തായതോടെ ദക്ഷിണാഫ്രിക്ക പരാജയത്തിലേക്ക് കൂപ്പുക്കുത്തുകയായിരുന്നു.</p>
<p>ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്&#x200d;ഡ് നിശ്ചിത 50 ഓവറില്&#x200d; ആറു വിക്കറ്റ് നഷ്ടത്തില്&#x200d; 362 റണ്&#x200d;സ് വിജയലക്ഷ്യമുയര്&#x200d;ത്തിയത്. രചിന്&#x200d; രവീന്ദ്രയുടെയും കെയ്ന്&#x200d; വില്യംസന്റെയും സെഞ്ച്വറികളും ഡാരില്&#x200d; മിച്ചലിന്റെയും ഗ്ലെന്&#x200d; ഫിലിപ്സിന്റെയും ഇന്നിങ്സുകളുമാണ് ന്യൂസിലന്&#x200d;ഡിന് തുണയായത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-new-zealand-in-champions-trophy-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രചിന്റെ വെടിക്കെട്ട് സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ 5 വിക്കറ്റ് ജയം നേടി കിവികള്&#x200d;</title>
		<link>https://www.chandrikadaily.com/rachins-fireworks-century-kiwis-won-by-5-wickets-against-bangladesh.html</link>
					<comments>https://www.chandrikadaily.com/rachins-fireworks-century-kiwis-won-by-5-wickets-against-bangladesh.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 24 Feb 2025 17:46:00 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[bangladesh]]></category>
		<category><![CDATA[champions trophy]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[newzealand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331503</guid>

					<description><![CDATA[രചിന്&#x200d; രവീന്ദ്രയുടെ വെടിക്കെട്ട് സെഞ്ച്വറിയില്&#x200d; ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് ജയം നേടി കിവികള്&#x200d;.]]></description>
										<content:encoded><![CDATA[<p>രചിന്&#x200d; രവീന്ദ്രയുടെ വെടിക്കെട്ട് സെഞ്ച്വറിയില്&#x200d; ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് ജയം നേടി കിവികള്&#x200d;. ഓപ്പണര്&#x200d;മാരായ വില്&#x200d; യങ്ങും കെവിന്&#x200d; വില്യംസണും മടങ്ങിയ മത്സരത്തില്&#x200d; രചിന്&#x200d; രവീന്ദ്ര 105 പന്തുകളില്&#x200d; 12 ഫോറുകളും ഒരു സിക്സറും അടക്കം 112 റണ്&#x200d;സ് സ്വന്തമാക്കി. ടോം ലതാം (55) അര്&#x200d;ധ സെഞ്ച്വറിയും കോണ്&#x200d;വേ 30 റണ്&#x200d;സും നേടി. ആദ്യ മത്സരത്തില്&#x200d; പാകിസ്താനെ തോല്&#x200d;പ്പിച്ചതോടെ രണ്ടാം വിജയം സെമിയിലേക്കുള്ളകുതിപ്പായി കിവികള്&#x200d;ക്ക്. എന്നാല്&#x200d; ബംഗ്ലാദേശ് രണ്ടാം പരാജയവും ഏറ്റുവാങ്ങി പുറത്തായി.</p>
<p>നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 50 ഓവറില്&#x200d; ഒന്&#x200d;പതു വിക്കറ്റ് നഷ്ടത്തില്&#x200d; 236 റണ്&#x200d;സാണ് എടുത്തത്. അര്&#x200d;ധ സെഞ്ച്വറി<br />
നേടിയ ക്യാപ്റ്റന്&#x200d; നജ്മുല്&#x200d; ഹുസെയ്ന്&#x200d; ഷന്റോയുടെ ഇന്നിങ്‌സാണ് ബംഗ്ലദേശിനെ നല്ല സ്‌കോറിലേക്കെത്തിച്ചത്. 110 പന്തുകള്&#x200d; നേരിട്ട ബംഗ്ലദേശ് ക്യാപ്റ്റന്&#x200d; 77 റണ്&#x200d;സെടുത്തു പുറത്തായി. ജേക്കര്&#x200d; അലി 55 പന്തില്&#x200d; 45 റണ്&#x200d;സ് നേടി.</p>
<p>ഫിലിപ്‌സും ബ്രേസ്വെല്ലും ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rachins-fireworks-century-kiwis-won-by-5-wickets-against-bangladesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയ്ക്ക് നാണംകെട്ട തോല്&#x200d;വി; പരമ്പര തൂത്തുവാരി ന്യൂസിലന്&#x200d;ഡ്</title>
		<link>https://www.chandrikadaily.com/shameful-defeat-for-india-new-zealand-swept-the-series.html</link>
					<comments>https://www.chandrikadaily.com/shameful-defeat-for-india-new-zealand-swept-the-series.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 03 Nov 2024 08:17:21 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[India]]></category>
		<category><![CDATA[newzealand]]></category>
		<category><![CDATA[test]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315957</guid>

					<description><![CDATA[മൂന്നാം ടെസ്റ്റില്&#x200d; ഇന്ത്യയ്ക്ക് നാണംകെട്ട തോല്&#x200d;വി. 147 റണ്&#x200d;സെന്ന ചെറിയ ലക്ഷ്യം പോലും ഇന്ത്യയ്ക്ക് പൂര്&#x200d;ത്തീകരിക്കാന്&#x200d; കഴിഞ്ഞില്ല. 25 റണ്&#x200d;സിന് ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലന്&#x200d;ഡ് പരമ്പര തൂത്തുവാരി. 29.1 ഓവറില്&#x200d; 121 റണ്&#x200d;സെടുക്കുന്നതിനിടെ ഇന്ത്യ ഓള്&#x200d; ഔട്ടായി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ന്യൂസിലന്&#x200d;ഡ് തന്നെ വിജയം കണ്ടിരുന്നു. സ്‌കോര്&#x200d; -ന്യൂസിലന്&#x200d;ഡ് 235, 174. ഇന്ത്യ -263, 121. വിക്കറ്റ് കീപ്പര്&#x200d; ഋഷഭ് പന്ത് ഇന്ത്യയ്ക്കു വേണ്ടി പൊരുതിയെങ്കിലും കാര്യമുണ്ടായില്ല. അജാസ് പട്ടേലിന്റെ ആറു [&#8230;]]]></description>
										<content:encoded><![CDATA[<p>മൂന്നാം ടെസ്റ്റില്&#x200d; ഇന്ത്യയ്ക്ക് നാണംകെട്ട തോല്&#x200d;വി. 147 റണ്&#x200d;സെന്ന ചെറിയ ലക്ഷ്യം പോലും ഇന്ത്യയ്ക്ക് പൂര്&#x200d;ത്തീകരിക്കാന്&#x200d; കഴിഞ്ഞില്ല. 25 റണ്&#x200d;സിന് ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലന്&#x200d;ഡ് പരമ്പര തൂത്തുവാരി.</p>
<p>29.1 ഓവറില്&#x200d; 121 റണ്&#x200d;സെടുക്കുന്നതിനിടെ ഇന്ത്യ ഓള്&#x200d; ഔട്ടായി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ന്യൂസിലന്&#x200d;ഡ് തന്നെ വിജയം കണ്ടിരുന്നു.</p>
<p>സ്‌കോര്&#x200d; -ന്യൂസിലന്&#x200d;ഡ് 235, 174. ഇന്ത്യ -263, 121.</p>
<p>വിക്കറ്റ് കീപ്പര്&#x200d; ഋഷഭ് പന്ത് ഇന്ത്യയ്ക്കു വേണ്ടി പൊരുതിയെങ്കിലും കാര്യമുണ്ടായില്ല. അജാസ് പട്ടേലിന്റെ ആറു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. രണ്ടു ഇന്നിങ്‌സുകളിലുമായി 11 വിക്കറ്റ് താരം സ്വന്തമാക്കിയിരുന്നു. 57 പന്തില്&#x200d; 64 റണ്&#x200d;സെടുത്ത പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്&#x200d;.</p>
<p>29 റണ്&#x200d;സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകളാണ് ആതിഥേയര്&#x200d;ക്ക് നഷ്ടമായത്. ഓപ്പണര്&#x200d;മായ യശസ്വി ജയ്‌സ്വാള്&#x200d; (16 പന്തില്&#x200d; അഞ്ച്), രോഹിത് ശര്&#x200d;മ (11 പന്തില്&#x200d; 11), ശുഭ്മന്&#x200d; ഗില്&#x200d; (നാലു പന്തില്&#x200d; ഒന്ന്), വിരാട് കോഹ്ലി (ഏഴു പന്തില്&#x200d; ഒന്ന്), സര്&#x200d;ഫറാസ് ഖാന്&#x200d; (രണ്ടു പന്തില്&#x200d; ഒന്ന്) എന്നിവരാണ് പുറത്തായത്. ഒരറ്റത് പന്ത് ചെറുത്തുനിന്നത് ഇന്ത്യക്ക് ഒരുഘട്ടത്തില്&#x200d; വിജയപ്രതീക്ഷ നല്&#x200d;കിയെങ്കിലും താരം പുറത്തായതാണ് തിരിച്ചടിയായത്. രവീന്ദ്ര ജദേജ (22 പന്തില്&#x200d; ആറ്), വാഷിങ്ടണ്&#x200d; സുന്ദര്&#x200d;(25 പന്തില്&#x200d; 12), ആര്&#x200d;. അശ്വിന്&#x200d; (29 പന്തില്&#x200d; എട്ട്), ആകാശ് ദീപ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്&#x200d;.</p>
<p>&nbsp;</p>
<p>രണ്ടാം ഇന്നിങ്‌സില്&#x200d; ന്യൂസിലന്&#x200d;ഡിനെ 174 റണ്&#x200d;സില്&#x200d; ഒതുക്കിയ ഇന്ത്യ വാങ്കഡെയില്&#x200d; ആശ്വാസ ജയം നേടുമെന്ന് പ്രതീക്ഷകള്&#x200d; നല്&#x200d;കിയിരുന്നു. എന്നാല്&#x200d; ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിന്റെ മൂന്നാമത്തെ ഓവറില്&#x200d; തന്നെ ക്യാപ്റ്റന്&#x200d; രോഹിത് ശര്&#x200d;മയെ മാറ്റ് ഹെന്റി ഗ്ലെന്&#x200d; ഫിലിപ്‌സിന്റെ കൈകളിലെത്തിച്ചു. 11 പന്തില്&#x200d; നിന്ന് 11 റണ്&#x200d;സ് മാത്രമാണ് രോഹിത് എടുത്തത്. നാലാം ഓവറിലെ അവസാന പന്തില്&#x200d; ശുഭ്മാന്&#x200d; ഗില്ലിനെ മടക്കി അജാസ് പട്ടേല്&#x200d; തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. നാല് പന്തില്&#x200d; നിന്ന് ഒരു റണ്&#x200d;സ് മാത്രമെടുത്താണ് ഗില്&#x200d; മടങ്ങിയത്. അജാസിന്റെ ഡെലിവറി ലീവ് ചെയ്യാന്&#x200d; ശ്രമിച്ച ഗില്ലിന്റെ കണക്കുകൂട്ടല്&#x200d; തെറ്റുകയായിരുന്നു. പന്ത് സ്റ്റംപ് ഇളക്കിയതോടെ ഇന്ത്യ 16-2 എന്ന നിലയിലേക്ക് വീണു.</p>
<p>&nbsp;</p>
<p>ഏഴ് പന്തില്&#x200d; നിന്ന് ഒരു റണ്&#x200d;സ് എടുത്ത് മടങ്ങിയ വിരാട് കോലിയും നിരാശപ്പെടുത്തി. വാഷിങ്ടണ്&#x200d; സുന്ദര്&#x200d; 12 റണ്&#x200d;സും അശ്വിന്&#x200d; 29 പന്തില്&#x200d; നിന്ന് 8 റണ്&#x200d;സ് എടുത്തും മടങ്ങി.</p>
<p>ആകാശ് ദീപ് നേരിട്ട ആദ്യ പന്തില്&#x200d; ഡക്കായതോടെ ഇന്ത്യന്&#x200d; ഇന്നിങ്‌സിന് തിരശീല വീണു. ആറ് വിക്കറ്റാണ് അജാസ് പട്ടേല്&#x200d; വീഴ്ത്തിയത്. ഗ്ലെന്&#x200d; ഫിലിപ്‌സ് മൂന്ന് വിക്കറ്റും പിഴുതു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shameful-defeat-for-india-new-zealand-swept-the-series.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാംഖഡെ ടെസ്റ്റ്: സ്പിന്&#x200d; കെണിയില്&#x200d; വീണ് കിവീസ്,, 235 റണ്&#x200d;സിന് ഓള്&#x200d; ഔട്ട്, ജഡേജക്ക് അഞ്ച് വിക്കറ്റ്‌</title>
		<link>https://www.chandrikadaily.com/1wankhede-test-kiwis-fall-into-spin-trap-all-out-for-235-runs-jadeja-takes-five-wickets.html</link>
					<comments>https://www.chandrikadaily.com/1wankhede-test-kiwis-fall-into-spin-trap-all-out-for-235-runs-jadeja-takes-five-wickets.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 01 Nov 2024 10:27:30 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[India]]></category>
		<category><![CDATA[newzealand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315771</guid>

					<description><![CDATA[ന്യൂസിലന്&#x200d;ഡ് നിരയില്&#x200d; ഡാരിയല്&#x200d; മിച്ചല്&#x200d; ആണ് ടോപസ്‌കോറര്&#x200d;.]]></description>
										<content:encoded><![CDATA[<p>ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്&#x200d; ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്&#x200d;ഡ് ഒന്നാം ഇന്നിങ്‌സില്&#x200d; 235 റണ്&#x200d;സിന് പുറത്ത്. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ഒന്നാം ഇന്നിങ്‌സില്&#x200d; കൂടുതല്&#x200d; വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്&#x200d; താരം. ന്യൂസിലന്&#x200d;ഡ് നിരയില്&#x200d; ഡാരിയല്&#x200d; മിച്ചല്&#x200d; ആണ് ടോപസ്‌കോറര്&#x200d;. 82 റണ്&#x200d;സ് എടുത്ത താരത്തെ വാഷിങ് ടണ്&#x200d; സുന്ദര്&#x200d; പുറത്താക്കി.</p>
<p>ഇന്ത്യന്&#x200d; സ്പിന്നര്&#x200d;മാരുടെ വരുതിയില്&#x200d; വീണതോടെ ന്യൂസിലന്&#x200d;ഡിന് കഴിഞ്ഞ മത്സരങ്ങളിലെ മുന്&#x200d;തൂക്കം കണ്ടെത്താനായില്ല. മിച്ചലിന് പുറമെ വില്&#x200d; യങ് (71) മാത്രമാണ് ഭേദപ്പട്ട പ്രകടനം പുറത്തെടുത്ത്. വാഷിങ്ടണ്&#x200d; സുന്ദര്&#x200d; നാലും ആകാശ് ദീപ് ഒരുവിക്കറ്റും നേടി. ടോസ് നേടി ന്യൂസിലന്&#x200d;ഡ് ക്യാപ്റ്റന്&#x200d; ടോം ലാഥം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഡെവോണ്&#x200d; കോണ്&#x200d;വെ (നാല്), ടോം ലാഥം (28), രചിന്&#x200d; രവീന്ദ്ര (അഞ്ച്), ടോം ബ്ലണ്ടല്&#x200d; (പൂജ്യം), ഗ്ലെന്&#x200d; ഫിലിപ്‌സ് (17) ഇഷ് സോധി (ഏഴ്) മാറ്റ് ഹെന്റി (പൂജ്യം) അജാസ് പട്ടേല്&#x200d; (ഏഴ്) റണ്&#x200d;സുമായി പുറത്തായി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഇന്ത്യന്&#x200d; നിരയില്&#x200d; പ്രതീക്ഷിച്ചിരുന്നതുപോലെ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. മുഹമ്മദ് സിറാജാണ് പകരക്കാരന്&#x200d;. കഴിഞ്ഞ മത്സരത്തില്&#x200d; ഇന്ത്യയെ &#8216;കറക്കി വീഴ്ത്തിയ&#8217; മിച്ചല്&#x200d; സാന്റ്‌നര്&#x200d; ഈ മത്സരത്തില്&#x200d; കളിക്കുന്നില്ല. പരുക്കിന്റെ പിടിയിലായ സാന്റനറിനു പകരം ഇഷ് സോധി കളിക്കും. ടിം സൗത്തിക്ക് വിശ്രമം അനുവദിച്ച് മാറ്റ് ഹെന്റിക്കും ന്യൂസീലന്&#x200d;ഡ് അവസരം നല്&#x200d;കി.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1wankhede-test-kiwis-fall-into-spin-trap-all-out-for-235-runs-jadeja-takes-five-wickets.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാന്റ്‌നര്&#x200d; ഇന്ത്യയെ കറക്കി വീഴ്ത്തി; ന്യൂസിലന്&#x200d;ഡിന് ചരിത്ര വിജയം</title>
		<link>https://www.chandrikadaily.com/santner-spins-india-historic-victory-for-new-zealand.html</link>
					<comments>https://www.chandrikadaily.com/santner-spins-india-historic-victory-for-new-zealand.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 26 Oct 2024 11:00:47 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[India]]></category>
		<category><![CDATA[newzealand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315060</guid>

					<description><![CDATA[രണ്ടാം ടെസ്റ്റിലെ ആധികാരിക ജയത്തോടെ ഇന്ത്യയിൽ ആദ്യമായി കിവികൾ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. 2012മു ശേഷം ആദ്യമായാണ് ഇന്ത്യക്ക് സ്വന്തം മണ്ണിൽ പരമ്പര നഷ്ടമാകുന്നത്.]]></description>
										<content:encoded><![CDATA[<p>പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയെ കടപുഴക്കിയ മിച്ചൽ സാന്റ്നറുടെ പ്രകടന മികവിൽ ന്യൂസിലൻഡിന് ഇന്ത്യൻ മണ്ണിൽ ചരിത്ര വിജയം. രണ്ടാം ടെസ്റ്റിലെ ആധികാരിക ജയത്തോടെ ഇന്ത്യയിൽ ആദ്യമായി കിവികൾ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. 2012മു ശേഷം ആദ്യമായാണ് ഇന്ത്യക്ക് സ്വന്തം മണ്ണിൽ പരമ്പര നഷ്ടമാകുന്നത്.</p>
<p>മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിലും ന്യൂസിലൻഡ് ജയിച്ചിരുന്നു. 359 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ ബാറ്റിങ് 245ൽ അവസാനിച്ചു. 113 റൺസിനാണ് കിവികളുടെ ജയം. സ്കോർ: ന്യൂസിലൻഡ് &#8211; 259 &amp; 255, ഇന്ത്യ &#8211; 156 &amp; 245.</p>
<p>77 റൺസ് നേടിയ യശസ്വി ജയ്സ്വാളും 42 റൺസ് നേടിയ രവീന്ദ്ര ജദേജയും മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ (എട്ട്), സൂപ്പർ താരം വിരാട് കോഹ്ലി (17) എന്നിവർ രണ്ടാം ഇന്നിങ്സിലും പരാജയപ്പെട്ടു. ശുഭ്മൻ ഗിൽ (23), ഋഷഭ് പന്ത് (പൂജ്യം), വാഷിങ്ടൺ സുന്ദർ (21), സർഫറാസ് ഖാൻ (ഒമ്പത്), ആർ. അശ്വിൻ (18), ആകാശ് ദീപ് (ഒന്ന്), ജസ്പ്രീത് ബുംറ (10*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.</p>
<p>ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റ് നേടിയ സാന്റ്നർ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റുകളാണ് പിഴുതത്. അജാസ് പട്ടേൽ രണ്ടും ഗ്ലെൻ ഫിലിപ്സ് ഒരു വിക്കറ്റും നേടി. സ്വന്തം നാട്ടിൽ 18 പരമ്പരകളിലായി തുടരുന്നുവന്ന വിജയഗാഥയാണ്, ന്യൂസീലൻഡിനെതിരായ പരമ്പര നഷ്ടത്തോടെ ഇന്ത്യക്ക് നഷ്ടപ്പെട്ടത്. പരമ്പരയിലെ മൂന്നാം മത്സരം നവംബർ ഒന്നു മുതൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/santner-spins-india-historic-victory-for-new-zealand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൂനെയിലും ഇന്ത്യ &#8216;റിവേഴ്സ് ഗിയറിൽ&#8217;; ലീഡ് 300 കടത്തി ന്യൂസിലന്&#x200d;ഡ്</title>
		<link>https://www.chandrikadaily.com/india-in-reverse-gear-in-pune-too-new-zealand-crossed-the-lead-by-300.html</link>
					<comments>https://www.chandrikadaily.com/india-in-reverse-gear-in-pune-too-new-zealand-crossed-the-lead-by-300.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 25 Oct 2024 12:27:44 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[India]]></category>
		<category><![CDATA[newzealand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314925</guid>

					<description><![CDATA[കളി നിര്&#x200d;ത്തുമ്പോള്&#x200d; 30 റണ്&#x200d;സുമായി ടോം ബ്ലന്&#x200d;ഡലും 9 റണ്&#x200d;സുമായി ഗ്ലെന്&#x200d; ഫിലിപ്‌സും ക്രീസില്&#x200d;.]]></description>
										<content:encoded><![CDATA[<p>ഇന്ത്യ- ന്യൂസിലന്&#x200d;ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരം. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്&#x200d; രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന കിവികള്&#x200d; 5 വിക്കറ്റ് നഷ്ടത്തില്&#x200d; 198 റണ്&#x200d;സെന്ന നിലയില്&#x200d;. അവര്&#x200d;ക്ക് മൊത്തം 301 റണ്&#x200d;സ് ലീഡ്. കളി നിര്&#x200d;ത്തുമ്പോള്&#x200d; 30 റണ്&#x200d;സുമായി ടോം ബ്ലന്&#x200d;ഡലും 9 റണ്&#x200d;സുമായി ഗ്ലെന്&#x200d; ഫിലിപ്‌സും ക്രീസില്&#x200d;.</p>
<p>ഒന്നാം ഇന്നിങ്സില്&#x200d; 259 റണ്&#x200d;സിനു പുറത്തായ കിവികള്&#x200d; ഇന്ത്യയെ 156 റണ്&#x200d;സില്&#x200d; പുറത്താക്കി 103 റണ്&#x200d;സ് ലീഡുമായാണ് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയത്. ക്യാപ്റ്റന്&#x200d; ടോം ലാതം ഫോമിലേക്ക് മടങ്ങിയെത്തി ടീമിനെ മുന്നില്&#x200d; നിന്നു നയിച്ചു. താരത്തിനു അര്&#x200d;ഹിച്ച സെഞ്ച്വറി നഷ്ടമായി.</p>
<p>ലാതം 86 റണ്&#x200d;സുമായി മടങ്ങി. കൃത്യമായ ഇടവേളകളില്&#x200d; വിക്കറ്റുകള്&#x200d; വീണപ്പോഴും ഒരറ്റം കാത്ത് നിര്&#x200d;ണായക ബാറ്റിങുമായി ലാതം കളം വാണു. 133 പന്തുകള്&#x200d; നേരിട്ട് താരം 10 ഫോറുകളും തൂക്കിയാണ് 86ല്&#x200d; എത്തിയത്. കിവികള്&#x200d;ക്ക് ഡെവോണ്&#x200d; ലാതത്തിനു പുറമെ ഡെവോണ്&#x200d; കോണ്&#x200d;വെ (17), വില്&#x200d; യങ് (23), രചിന്&#x200d; രവീന്ദ്ര (9), ഡാരില്&#x200d; മിച്ചല്&#x200d; (18) എന്നിവരാണ് പുറത്തായത്.</p>
<p>ഇനിയും മൂന്ന് ദിനം ശേഷിക്കെ നാളെ ആദ്യ സെഷനില്&#x200d; കിവികളുടെ ബാക്കിയുള്ള 5 വിക്കറ്റുകള്&#x200d; വീഴ്ത്താനായിരിക്കും ഇന്ത്യന്&#x200d; ശ്രമം. 400നു മുകളില്&#x200d; ലക്ഷ്യം ഇന്ത്യയ്ക്കു മുന്നില്&#x200d; വയ്ക്കുകയാണ് ന്യൂസിലന്&#x200d;ഡ് കാണുന്നത്.</p>
<p>ഇന്ത്യക്കായി ഒന്നാം ഇന്നിങ്സില്&#x200d; മിന്നും ബൗളിങ് പുറത്തെടുത്ത വാഷിങ്ടന്&#x200d; സുന്ദര്&#x200d; രണ്ടാം ഇന്നിങ്സിലും ന്യൂസിലന്&#x200d;ഡിനെ കുഴക്കി. ഇന്ന് നഷ്ടമായ അഞ്ചില്&#x200d; നാല് വിക്കറ്റുകളും വാഷിങ്ടന്&#x200d; സുന്ദര്&#x200d; നേടി. ആര്&#x200d; അശ്വിനാണ് ഒരു വിക്കറ്റ്.</p>
<p>നേരത്തെ 33 റണ്&#x200d;സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്&#x200d; സാന്റ്‌നര്&#x200d; ആണ് ഒന്നാം ഇന്നിങ്സില്&#x200d; ഇന്ത്യയുടെ അന്തകനായത്. 38 റണ്&#x200d;സ് എടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്&#x200d;. 30 റണ്&#x200d;സ് വീതം എടുത്ത യശ്വസി ജയ്സ്വാളും ശുഭ്മാന്&#x200d; ഗില്ലുമാണ് ഭേദപ്പെട്ട പ്രകടനം പുറത്തടുത്ത മറ്റു രണ്ട് പേര്&#x200d;.</p>
<p>രണ്ടാം ദിനം ആദ്യം ഇന്ത്യക്ക് ശുഭ്മാന്&#x200d; ഗില്ലിനെയാണ് ആദ്യം നഷ്ടമായത്. 72 പന്തുകള്&#x200d; നേരിട്ടാണ് ഗില്&#x200d; 30 റണ്&#x200d;സ് എടുത്തത്. പിന്നീട് എത്തിയ വിരാട് കോഹ്ലിയും അതിവേഗം മടങ്ങി. ഒരു റണ്&#x200d;സ് മാത്രം നേടിയ വിരാടിനെ സാന്റ്നര്&#x200d; തന്നെ മടക്കി. ഋഷഭ് പന്ത് (18) സര്&#x200d;ഫറാസ് ഖാന്&#x200d; (11) അശ്വിന്&#x200d; (4) രവീന്ദ്ര ജഡേജ (38) ആകാശ് ദീപ് (6) എന്നിവരെല്ലാം അധികം ക്രീസില്&#x200d; നില്&#x200d;ക്കാതെ മടങ്ങി.</p>
<p>വാഷിങ്ടന്&#x200d; സുന്ദര്&#x200d; പുറത്താകാതെ 18 റണ്&#x200d;സ് നേടി. ന്യൂസിലന്&#x200d;ഡിനായി ഗ്ലെന്&#x200d; ഫിലിപ്സ് രണ്ട് വിക്കറ്റും സൗത്തി ഒരു വിക്കറ്റും നേടി.</p>
<p>ആദ്യ ഇന്നിങ്സില്&#x200d; ന്യൂസിലന്&#x200d;ഡ് 259 റണ്&#x200d;സിനു പുറത്തായിരുന്നു. വാഷിങ്ടന്&#x200d; സുന്ദര്&#x200d; ആദ്യ ഇന്നിങ്സില്&#x200d; ഏഴ് വിക്കറ്റുകള്&#x200d; വീഴ്ത്തി. ആര്&#x200d; അശ്വിന്&#x200d; മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.</p>
<p>141 പന്തില്&#x200d; 76 റണ്&#x200d;സെടുത്ത ഡെവോണ്&#x200d; കോണ്&#x200d;വെയാണ് കിവീസിന്റെ ടോപ് സ്‌കോറര്&#x200d;. രചിന്&#x200d; രവീന്ദ്രയും ന്യൂസിലന്&#x200d;ഡിനായി അര്&#x200d;ധ സെഞ്ച്വറി നേടി. 105 പന്തുകള്&#x200d; നേരിട്ട താരം 65 റണ്&#x200d;സെടുത്തു പുറത്തായി. മിച്ചല്&#x200d; സാന്റ്നര്&#x200d; (33), വില്&#x200d; യങ് (18), ഡാരില്&#x200d; മിച്ചല്&#x200d; (18), ടോം ലാതം (15) എന്നിവരാണ് ന്യൂസിലന്&#x200d;ഡിന്റെ മറ്റു പ്രധാന സ്‌കോറര്&#x200d;മാര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-in-reverse-gear-in-pune-too-new-zealand-crossed-the-lead-by-300.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്; ടോസ് നേടി ന്യൂസിലന്&#x200d;ഡ്</title>
		<link>https://www.chandrikadaily.com/second-cricket-test-new-zealand-won-the-toss.html</link>
					<comments>https://www.chandrikadaily.com/second-cricket-test-new-zealand-won-the-toss.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 24 Oct 2024 04:48:12 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[India]]></category>
		<category><![CDATA[newzealand]]></category>
		<category><![CDATA[second test]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314731</guid>

					<description><![CDATA[കഴിഞ്ഞ മത്സരത്തില്&#x200d; ടീമില്&#x200d; ഉണ്ടായിരുന്ന കെ എല്&#x200d; രാഹുലും മുഹമ്മദ് സിറാജും കുല്&#x200d;ദീപ് യാദും ഇന്ന് പുറത്താണ്.]]></description>
										<content:encoded><![CDATA[<p>ഇന്ന് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യയും ന്യൂസിലന്&#x200d;ഡും കളത്തിലിറങ്ങുമ്പോള്&#x200d; ടോസ് നേടിയ ന്യൂസിലന്&#x200d;ഡ് ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് മാറ്റമാണ് ഇന്ത്യയ്ക്ക്  ഉള്ളത്. കഴിഞ്ഞ മത്സരത്തില്&#x200d; ടീമില്&#x200d; ഉണ്ടായിരുന്ന കെ എല്&#x200d; രാഹുലും മുഹമ്മദ് സിറാജും കുല്&#x200d;ദീപ് യാദും ഇന്ന് പുറത്താണ്. പകരം ഓപ്പണര്&#x200d; ശുഭ്മാന്&#x200d; ഗില്ലും വാഷിങ്ടണ്&#x200d; സുന്ദറും ആകാശ് ദീപും ടീമില്&#x200d; ഇടംനേടി. കഴിഞ്ഞ മത്സരത്തില്&#x200d; രണ്ട് ഇന്നിങ്‌സിലും കെ എല്&#x200d; രാഹുല്&#x200d; പരാജയമായിരുന്നു.</p>
<p>ആദ്യ ടെസ്റ്റില്&#x200d; ഇന്ത്യക്ക് വന്&#x200d; പരാജയമായിരുന്നു. എന്നാല്&#x200d; ബംഗലൂരുവില്&#x200d; തകര്&#x200d;ന്നടിഞ്ഞ ഇന്ത്യ തിരിച്ചടി നല്&#x200d;കാനുള്ള ലക്ഷ്യത്തോടെയാണ് ഇന്ന് കളത്തിലിറങ്ങുന്നത്. സ്പിന്നര്&#x200d;മാരെ സഹായിക്കുന്ന പിച്ചാണ് പൂനെയില്&#x200d; തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>ലോക ടെസ്റ്റ് ചാംപ്യന്&#x200d;ഷിപ്പ് പോയിന്റ് പട്ടികയില്&#x200d; ഒന്നാം സ്ഥാനേക്ക്് ലീഡ് ഉയര്&#x200d;ത്തണമെങ്കില്&#x200d; ഇന്ത്യക്ക് ശേഷിക്കുന്ന് രണ്ട് മത്സരങ്ങള്&#x200d; വിജയിക്കണം. ന്യൂസിലന്&#x200d;ഡ് ടീമില്&#x200d; പരിക്കേറ്റ കയ്ന്&#x200d; വില്യംസണ്&#x200d; രണ്ടാം ടെസ്റ്റില്&#x200d; കളിത്തിലിറങ്ങുന്നില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/second-cricket-test-new-zealand-won-the-toss.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൂനെ മാനം; രണ്ടാം ടെസ്റ്റ് ഇന്ന് മുതല്&#x200d;</title>
		<link>https://www.chandrikadaily.com/honor-of-pune-second-test-from-today.html</link>
					<comments>https://www.chandrikadaily.com/honor-of-pune-second-test-from-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 24 Oct 2024 03:42:16 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[India]]></category>
		<category><![CDATA[newzealand]]></category>
		<category><![CDATA[second test]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314720</guid>

					<description><![CDATA[മത്സരം രാവിലെ 9-30 മുതല്&#x200d;.
]]></description>
										<content:encoded><![CDATA[<p>പൂനെ ബാംഗ്ലൂര്&#x200d; ചിന്നസ്വാമി സ്റ്റേഡിയത്തില്&#x200d; അപ്രതീക്ഷിത തോല്&#x200d;വി രുചിച്ച രോഹിത് ശര്&#x200d;മക്കും സംഘത്തിനും ഇന്ന് പകരം വീട്ടാനുണ്ട്. സ്വന്തം വേദിയില്&#x200d; എപ്പോഴും തല മാത്രം ഉയര്&#x200d;ത്തിയ പാരമ്പര്യമുള്ള ഇന്ത്യക്കാരെ വിറപ്പിച്ച സുന്ദര വിശ്വാസ കിവികളും ഇറങ്ങുമ്പോള്&#x200d; ഇന്ന് രണ്ടാം ടെസ്റ്റില്&#x200d; ആദ്യ മണിക്കൂര്&#x200d; മുതല്&#x200d; ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്&#x200d;ഷിപ്പ് ഫൈനലുറപ്പിക്കാന്&#x200d; അദ്ധ്വാനിക്കുന്ന ഇന്ത്യക്ക് ചിന്നസ്വാമിയിലെ ആഘാതം മറക്കാനാവുന്നില്ല. ആദ്യ ഇന്നിംഗ്സിലെ ദുരന്തമായിരുന്നു ടീമിനെ ചതിച്ചത്. ടോസ് നേടിയിട്ടും ക്യാപ്റ്റന്&#x200d; രോഹിത് എടുത്ത തീരുമാനത്തെ വിമര്&#x200d;ശിക്കുന്നവര്&#x200d; മുതല്&#x200d; രണ്ടാം ഇന്നിംഗ്‌സിലെ അവസാന ബാറ്റിംഗ് കര്&#x200d;ച്ചയില്&#x200d; വരെ കുറ്റം കണ്ടെത്തുന്നവരെ നിശബ്ദരാക്കാന്&#x200d; രോഹിതിനും സംഘത്തിനും വിജയം നിര്&#x200d;ബന്ധം.</p>
<p>ബംഗ്ലാദേശിനെതിരായ പരമ്പര ഏകപക്ഷിയമായി സ്വന്തമാക്കിയതിന് ശേഷം ഇന്ത്യന്&#x200d; സംഘം ഓസ്‌ട്രേലിയന്&#x200d; പര്യടനത്തിനുള്ള ഒരുക്കത്തിലാണ്. ബോര്&#x200d;ഡര്&#x200d;-ഗവാസ്‌ക്കര്&#x200d; ട്രോഫി ക്രിക്കറ്റില്&#x200d; ആധിപത്യം നേടാനുള്ള ഒരുക്കത്തില്&#x200d; ഇവിടെ നിന്നും കരുത്തോടെ തന്നെ ഇന്ത്യക്ക് പോവണം. ഇന്ത്യന്&#x200d; സംഘത്തിന് പൂനെ അപരിചിതമല്ല. സ്‌പോര്&#x200d;ട്ടിംഗ് ട്രാക്കാണ് പൂനെയിലേത്. തുടക്കത്തില്&#x200d; ബാറ്റിംഗിനെ തുണക്കുമ്പോഴും അവസാനത്തില്&#x200d; സിപിന്നര്&#x200d;മാര്&#x200d;ക്ക് പിന്തുണ ലഭിക്കും. ഇന്ത്യന്&#x200d; യുവ തലമുറക്ക് പിറകില്&#x200d; നിന്നും ടെസ്റ്റ് പരമ്പര തുടങ്ങിയ അനുഭവമില്ല. ഇന്ത്യയില്&#x200d; നടക്കുന്ന പരമ്പരയാവുമ്പോള്&#x200d; എപ്പോഴും വലിയ വിജയത്തിലാണ് തുടങ്ങാറ്. 2017 ല്&#x200d; ഓസ്‌ട്രേലിയക്കാര്&#x200d; ഇന്ത്യയില്&#x200d; വന്നപ്പോള്&#x200d; തോല്&#x200d;വിയില്&#x200d; നിന്നാണ് ഇന്ത്യ ആരംഭിച്ചത്.</p>
<p>2021 ലും 2024 ലും ഇംഗ്ലണ്ടുകാരും ഇന്ത്യയില്&#x200d; ജയിച്ചാണ് തുടങ്ങിയത്. എന്നാല്&#x200d; ആ പരമ്പരകളില്ലെല്ലാം നാല് മല്&#x200d;സരങ്ങളുണ്ടായിരുന്നു. ന്യൂസിലന്&#x200d;ഡിനെതിരെ മുന്ന് മല്&#x200d;സരങ്ങള്&#x200d; മാത്രമാണ്. അതിനാല്&#x200d; പരമ്പരയില്&#x200d; ഒപ്പമെത്തുക എന്നതാണ് പൂനെ യില്&#x200d; ഇന്ത്യയുടെ ലക്ഷ്യം. മുംബൈയില്&#x200d; നടക്കുന്ന അവസാന മല്&#x200d;സരം ജയിച്ച് പരമ്പരയും സ്വന്തമാക്കണം. ഇന്ത്യന്&#x200d; സംഘത്തില്&#x200d; മാറ്റത്തിന് സാധ്യതയുണ്ട്. ശുഭ് മാന്&#x200d; ഗില്&#x200d; പരുക്കില്&#x200d; നിന്നും മുക്തനായി മുന്നാം നമ്പറില്&#x200d; വരുമ്പോള്&#x200d; വിരാത് കോഹ്ലി നാലാം നമ്പറിലേക്ക് മാറും. കെ.എല്&#x200d; രാഹുലിനാവും സ്ഥാനം നഷ്ടമാവും. ആ നമ്പറിലേക്ക് സര്&#x200d;ഫ്രാസ് ഖാന്&#x200d; വരും. ബൗളിംഗിലും ചിലപ്പോള്&#x200d; മാറ്റം വന്നേക്കാം. പുതിയ പന്തില്&#x200d; ജസപ്രിത് ബുംറക്കൊപ്പം ആകാശ ദീപിനെ പരീക്ഷിച്ചാല്&#x200d; അല്&#x200d;ഭുതപ്പെടാനില്ല. ചിന്നസ്വാമിയില്&#x200d; മുഹമ്മദ് സിറാജ് പരാജയമായിരുന്നു. മല്&#x200d;സരം രാവിലെ 9-30 മുതല്&#x200d;.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/honor-of-pune-second-test-from-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
