<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>newzland vs bangladesh &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/newzland-vs-bangladesh/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 16 Mar 2019 10:48:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>newzland vs bangladesh &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മസ്ജിദിലെ വടിവെപ്പിന് ദൃക്‌സാക്ഷിയായ ബംഗ്ലാദേശ് ടീം അംഗം ഞെട്ടിപ്പിക്കുന്ന മണിക്കൂറുകളെ ഓര്&#x200d;ത്തെടുക്കുന്നു</title>
		<link>https://www.chandrikadaily.com/bangladesh-cricket-team-members-rapidly-walking-from-the-mosque.html</link>
					<comments>https://www.chandrikadaily.com/bangladesh-cricket-team-members-rapidly-walking-from-the-mosque.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Mar 2019 10:47:05 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[CRICKET BANGLADESH]]></category>
		<category><![CDATA[newzealand terror attack]]></category>
		<category><![CDATA[newzland vs bangladesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121356</guid>

					<description><![CDATA[ക്രൈസ്റ്റ്ചര്&#x200d;ച്ച്: ഇന്നലെ ന്യൂസിലാന്&#x200d;ഡ് നഗരമായ ക്രൈസ്റ്റ്ചര്&#x200d;ച്ചിലുണ്ടായ വെടിവെപ്പ് ക്രിക്കറ്റ് ലോകത്തെയും ഞെട്ടിച്ചു. ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം ടെസ്റ്റിനായി ബംഗ്ലാദേശിന്റെയും ന്യൂസിലാന്&#x200d;ഡിന്റെയും ക്രിക്കറ്റ് താരങ്ങള്&#x200d; നഗരത്തിലുണ്ടായിരുന്നു. വെടിവെപ്പ് നടന്ന മസ്ജിദിന് സമീപത്തായിരുന്നു ബംഗ്ലാദേശ് താരങ്ങളും ടീം ഒഫീഷ്യലുകളും. ജുമുഅ നമസ്‌കരിക്കാനെത്തിയതായിരുന്നു അവര്&#x200d;. മല്&#x200d;സരം റിപ്പോര്&#x200d;ട്ട്് ചെയ്യാന്&#x200d; ബംഗ്ലാദേശില്&#x200d; നിന്നുമെത്തിയ മാധ്യമ പ്രവര്&#x200d;ത്തകരുമുണ്ടായിരുന്നു. അവരില്&#x200d; പ്രമുഖനായ മുഹമ്മദ് അസ്‌ലം ഞെട്ടിക്കുന്ന ദിവസത്തെക്കുറിച്ച് വിവരിക്കുന്നു: മൂന്നാം ടെസ്റ്റിന് മുന്നോടിയായി ആരെല്ലാമായിരിക്കും ആദ്യ ഇലവനില്&#x200d; കളിക്കുകയെന്നറിയാനും രണ്ട് നായകന്മാരുടെയും വാര്&#x200d;ത്താസമ്മേളനത്തിനുമായാണ് അസ്‌ലം രാവിലെയെത്തിയത്. [&#8230;]]]></description>
										<content:encoded><![CDATA[
<p>ക്രൈസ്റ്റ്ചര്&#x200d;ച്ച്: ഇന്നലെ ന്യൂസിലാന്&#x200d;ഡ് നഗരമായ ക്രൈസ്റ്റ്ചര്&#x200d;ച്ചിലുണ്ടായ വെടിവെപ്പ് ക്രിക്കറ്റ് ലോകത്തെയും ഞെട്ടിച്ചു. ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം ടെസ്റ്റിനായി ബംഗ്ലാദേശിന്റെയും ന്യൂസിലാന്&#x200d;ഡിന്റെയും ക്രിക്കറ്റ് താരങ്ങള്&#x200d; നഗരത്തിലുണ്ടായിരുന്നു. വെടിവെപ്പ് നടന്ന മസ്ജിദിന് സമീപത്തായിരുന്നു  ബംഗ്ലാദേശ് താരങ്ങളും ടീം ഒഫീഷ്യലുകളും. ജുമുഅ നമസ്‌കരിക്കാനെത്തിയതായിരുന്നു അവര്&#x200d;. മല്&#x200d;സരം റിപ്പോര്&#x200d;ട്ട്് ചെയ്യാന്&#x200d; ബംഗ്ലാദേശില്&#x200d; നിന്നുമെത്തിയ മാധ്യമ പ്രവര്&#x200d;ത്തകരുമുണ്ടായിരുന്നു. അവരില്&#x200d; പ്രമുഖനായ  മുഹമ്മദ് അസ്‌ലം ഞെട്ടിക്കുന്ന  ദിവസത്തെക്കുറിച്ച് വിവരിക്കുന്നു:  മൂന്നാം ടെസ്റ്റിന് മുന്നോടിയായി ആരെല്ലാമായിരിക്കും ആദ്യ ഇലവനില്&#x200d; കളിക്കുകയെന്നറിയാനും രണ്ട് നായകന്മാരുടെയും വാര്&#x200d;ത്താസമ്മേളനത്തിനുമായാണ് അസ്‌ലം രാവിലെയെത്തിയത്. </p>



<p>ഉച്ചക്ക് ഒരു മണി: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഹെഗ്‌ലി ഓവലിലേക്ക് പരിശീലനത്തിനായി വരുന്നു. ചെറിയ മഴ പെയ്യുന്നത് കൊണ്ട് സമീപത്തെ പള്ളിയിലേക്ക് പോവാനായിരുന്നു ടീമിന്റെ തീരുമാനം. ജുമുഅ നമസ്‌ക്കാരത്ിന് ശേഷം പരിശീലനം ആരംഭിക്കാനും തീരുമാനിക്കുന്നു. ലിങ്കണ്&#x200d; യുനിവേഴ്‌സിറ്റിയില്&#x200d; ഇന്&#x200d;ഡോര്&#x200d; സൗകര്യങ്ങളുണ്ടായിരുന്നു. പക്ഷേ അത്രയും ദൂരം പേവാന്&#x200d; ടീമിന് താല്&#x200d;പ്പര്യമുണ്ടായിരുന്നില്ല.<br>
1-27: ബംഗ്ലാദേശ് ക്യാപ്റ്റന്&#x200d; മഹമുദുല്ല  പത്രസമ്മേളനം പൂര്&#x200d;ത്തിയാക്കി വേഗം ഇറങ്ങുന്നു. തന്നെ കാത്ത് പള്ളിയിലേക്ക് പോവാനായി നില്&#x200d;ക്കുന്ന സഹതാരങ്ങള്&#x200d;ക്ക്് അരികിലെത്താനുമുള്ള ധൃതിയിലായിരുന്നു നായകന്&#x200d;. എന്നിട്ടും  വാര്&#x200d;ത്താ സമ്മേളനത്തിന് ശേഷവും ഞങ്ങളുടെ ചില ചോദ്യങ്ങള്&#x200d;ക്ക് അദ്ദേഹം മറുപടി നല്&#x200d;കി.<br>
1-35: വാര്&#x200d;ത്താ സമ്മേളന വേദി വിട്ട് ഞങ്ങളെല്ലാം ബംഗ്ലാദേശ് ടീമിന്റെ പാര്&#x200d;ക്കിംഗ് വേദിയില്&#x200d;. ടീമിന്റെ മാനേജര്&#x200d; ഖാലിദ് മഷൂദ് ഉള്&#x200d;പ്പെടെ പതിനേഴ് പേര്&#x200d; അവിടെയുണ്ട്. ടീം അനലിസ്റ്റ് ശ്രിനിവാസ ചന്ദ്രശേഖരന്&#x200d; ഉള്&#x200d;പ്പെടെ എല്ലാവരും അവിടെ നില്&#x200d;ക്കുന്നു<br>
1.52: ഞാന്&#x200d; ഹേഗ്‌ലി ഓവലില്&#x200d; നിന്ന് ഇറങ്ങുമ്പോള്&#x200d; എന്റെ ഫോണിലേക്ക് ബംഗ്ലാ സംഘത്തിലെ സീനിയര്&#x200d; താരമായ തമീം ഇഖ്ബാലിന്റെ വിളി. ഇവിടെയെല്ലാ വെടിവെപ്പാണ്… ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആദ്യം ഞാന്&#x200d; കരുതി അദ്ദേഹം തമാശ പറയുകയാണെന്ന്. വീണ്ടും വിളിച്ച് ആശങ്കയോടെ സംസാരിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. എന്നോട് എത്രയും പെട്ടെന്ന് പൊലീസിനോട് കാര്യം പറയാനായിരുന്നു തമീം ആവശ്യപ്പെട്ടത്.<br>
1.53: ഒന്നും ആലോചിക്കാതെ ഞാന്&#x200d; മസ്ജിദിന് സമീപത്തേക്ക് ഓടുകയായിരുന്നു. നിങ്ങള്&#x200d; വേണമെങ്കില്&#x200d; കരുതുന്നുണ്ടാവും എത്ര വിഡ്ഡിയാണ് ഞാനെന്ന്. ഒന്നും ആലോചിക്കാതെ ഭികരാക്രമണ മുഖത്തേക്ക് ഓടിയതിന്. പക്ഷേ ഞാനൊരു മാധ്യമ പ്രവര്&#x200d;ത്തകനാണ്. അതിലുമുപരി ഒരു മനുഷ്യനാണ്. എന്നോട് സഹായം തേടിയവരെ സഹായിക്കണമായിരുന്നു. ഞാന്&#x200d; ഓടുമ്പോള്&#x200d; ഒരു വനിത കാറുമായെത്തി. അവര്&#x200d; സഹായിക്കണമോ എന്ന് ചോദിച്ചു. അവരോട് ഞാന്&#x200d; കാര്യം പറഞ്ഞു.<br>
1-56: ഞാനും മറ്റ് ബംഗ്ലാദേശി മാധ്യമ പ്രവര്&#x200d;ത്തകരായ മസ്ഹറുദ്ദീനും ഉത്പലും മസ്ജിദിന്റെ കവാടത്തിലെത്തുന്നു. അവിടെ ഒരു പൊലീസ് വാഹനമുണ്ടായിരുന്നു. ദൂരെയായി ബംഗ്ലാദേശ് ടീം ബസ്സുമുണ്ടായിരുന്നു. കുറച്ച് പൊലീസ് വാഹനങ്ങളും ആംബുലന്&#x200d;സുമെല്ലാമുണ്ടായിരുന്നു. ഞാന്&#x200d; വെറുതെ തിരിഞ്ഞ് നോക്കിയപ്പോള്&#x200d; നിലത്ത് ഒരാള്&#x200d; മരിച്ച്് കിടക്കുന്നതും കണ്ടു.<br>
2-00:  ഞാന്&#x200d;  മസ്ജിദിന് അരികെലത്തിയപ്പോള്&#x200d; ഒരാള്&#x200d; എനിക്ക് അരികിലേക്ക് ഓടിയെത്തുന്നു  അയാളുടെ ദേഹത്ത് രക്തമുണ്ടായിരുന്നു. എന്റെ കൈകളില്&#x200d; അയാള്&#x200d; പിടിച്ചു. പിന്നെ കാണുന്നത് പലരും അലമുറയിട്ട് കരഞ്ഞ് വരുന്നതാണ്. കുറച്ച്് കൂടി മുന്നോട്ട് ഓടിയപ്പോള്&#x200d; ബംഗ്ലാദേശ് ടീമിലെ പലരും ഓടുന്നു. ഇബാദത്ത് ഹുസൈന്&#x200d; എന്ന താരം ഉടന്&#x200d; എന്റെ കൈകളില്&#x200d; പിടിച്ച് അവര്&#x200d;ക്കൊപ്പം ഓടാന്&#x200d; പറഞ്ഞു. ഒന്നും നോക്കാതെ ഞാനും ഓടി. കളിക്കാരെല്ലാം അപ്പോല്&#x200d; ഒപ്പമുണ്ടായിരുന്നു. ആര്&#x200d;ക്കും എന്താണ് നടക്കുന്നത് എന്ന് പോലും അറിവുണ്ടായിരുന്നില്ല.<br>
2-04: ഞാന്&#x200d;  തമീമിനെ കാണുന്നു. അദ്ദേഹത്തിനൊപ്പം ചില താരങ്ങളുണ്ടായിരുന്നു. പലരും പല വഴിക്ക് പോവുന്ന സാഹചര്യം. എല്ലാവരും ഭയചകിതരായിരുന്നു. ഒരു സീനിയര്&#x200d; താരം പൊട്ടിക്കരയുന്നുണ്ടായിരുന്നു.<br>
2-08: താരങ്ങളെല്ലാവരും ഗ്രൗണ്ടിലെ ഡ്രസ്സിംഗ് റൂമിലെത്തുന്നു. അപ്പോഴാണ് ശ്വാസം നേരെ വീണത്. പക്ഷേ എല്ലാവരും ഭയചകിതരായിരുന്നു.<br>
2-45: ടീം അംഗങ്ങള്&#x200d; രണ്ട് ക്രിക്കറ്റ് ബോര്&#x200d;ഡുകളുമായി സംസാരിക്കുന്നു. ഉടന്&#x200d; തന്നെ അവര്&#x200d; താമസിക്കുന്ന കത്തിഡ്രല്&#x200d; തെരുവിലെ ഹോട്ടലിലേക്ക് മടങ്ങുന്നു. ഞങ്ങള്&#x200d; അവിടെ തന്നെ നിന്നു. അപ്പോഴും പൊലീസ് വാഹനങ്ങള്&#x200d; തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു. ആംബുലന്&#x200d;സുകള്&#x200d; ചീറിപ്പായുന്നു.<br>
5-00: രണ്ട് ക്രിക്കറ്റ് ബോര്&#x200d;ഡുകളുടെയും രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷന്റെയും അനുമതിയോടെ പരമ്പര റദ്ദാക്കാന്&#x200d; തീരുമാനിക്കുന്നു.</p>



<p><strong>ന്യൂസിലാന്&#x200d;ഡ് പര്യടനം റദ്ദാക്കി</strong></p>



<p>ക്രൈസ്റ്റ്ചര്&#x200d;ച്ചിലുണ്ടായ വെടിവെപ്പിനെ തുടര്&#x200d;ന്നുള്ള സംഭവ വികാസങ്ങളെ തുടര്&#x200d;ന്നാണ് ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം ടെസ്റ്റ്    ഉള്&#x200d;പ്പെടെയുള്ള പരമ്പര റദ്ദാക്കിയത്. മസ്ജിദിന് നേരെയുണ്ടായ വെടിവെപ്പില്&#x200d; നിന്ന് ഭാഗ്യത്തിനാണ് ബംഗ്ലാദേശ് ടീം രക്ഷപ്പെട്ടത്. </p>



<p>ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി  ടീം അംഗങ്ങള്&#x200d; പരിശീലനത്തിനായി എത്തിയതായിരുന്നു. പരിശീലനത്തിന് മുമ്പ് ഇവരെല്ലാം ജുമുഅ നമസ്്കാരത്തിനായി പള്ളിയിലേക്ക് പോവാന്&#x200d; ഒരുങ്ങവെയാണ് വെടിവെപ്പുണ്ടായത്.  പലരും ഭാഗ്യത്തിന്് മാത്രമാണ് അക്രമിയുടെ വെടിവെപ്പില്&#x200d; നിന്ന് രക്ഷപ്പെട്ടതെന്ന്  ടീം മാനേജര്&#x200d; ഖാലിദ് മഷൂദ് പറഞ്ഞു.  വെടിവെപ്പ് നടക്കുമ്പോള്&#x200d; ടീം ബസ്സ് മസ്ജിദിന് സമീപമുണ്ടായിരുന്നെന്നുും അതില്&#x200d; പതിനേഴ് താരങ്ങളുണ്ടായിരുന്നുവെന്നും എല്ലാവരും ജുമുഅക്ക് പോവാനായി ഒരുങ്ങുകയായിരുന്നവെന്നും അദ്ദേഹം പറഞ്ഞു. ലിട്ടണ്&#x200d;ദാസ്, നയീം ഹസന്&#x200d;, ഞങ്ങളുടെ സ്പിന്&#x200d; ബൗളിംഗ് കോച്ച് സുനില്&#x200d; ജോഷി എന്നിവര്&#x200d; മാത്രമായിരുന്നു ഹോട്ടലില്&#x200d; തങ്ങിയത്. ഞങ്ങള്&#x200d; മസ്ജിദിന് വളരെ അരികില്&#x200d; എത്തുമ്പോഴായിരുന്നു വെടിവെപ്പ് കണ്ടതും കേട്ടതും. അല്&#x200d;പ്പം നേരത്തെയായിരുന്നു ഞങ്ങള്&#x200d; പള്ളിയില്&#x200d; എത്തിയിരുന്നതെങ്കില്&#x200d; പലരും കൊല്ലപ്പെട്ടേനേ. കൂറെ സമയം ബസ്സില്&#x200d; ഇരുന്ന ശഷം പിന്നീട് എല്ലാവരും പരിശീലന മൈതാനത്തേക്ക് ഓടുകയായിരുന്നു. ബസ്സില്&#x200d; ഞങ്ങളുണ്ട് എന്ന് മനസ്സിലാക്കിയിട്ടുണ്ടായിരുന്നെങ്കില്&#x200d; അക്രമി ഞങ്ങളെ ലക്ഷ്യമിടുമായിരുന്നു. ഭീതി നിറഞ്ഞ ദിവസമായിരുന്നു കടന്ന് പോയതെന്നും  പക്ഷേ ക്രൈസ്റ്റ്ചര്&#x200d;ച്ചിലെ ജനങ്ങളും ക്രിക്കറ്റ് ബോര്&#x200d;ഡുമെല്ലാം നല്&#x200d;കിയ പിന്തുണ വലുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും കാണാന്&#x200d; ആഗ്രഹിക്കാത്ത കാഴ്ച്ചകളാണ് കണ്ടത്. ആ വേദന മനസിനെ വേട്ടയാടുമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bangladesh-cricket-team-members-rapidly-walking-from-the-mosque.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗ്ലാദേശിനെതിരായ വെില്ലിങ്ടണ്‍ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് ജയം</title>
		<link>https://www.chandrikadaily.com/newzland-won-in-vellingtone-test.html</link>
					<comments>https://www.chandrikadaily.com/newzland-won-in-vellingtone-test.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 16 Jan 2017 15:07:19 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[newzland vs bangladesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17010</guid>

					<description><![CDATA[വെല്ലിങ്ടണ്‍: ആദ്യ ഇന്നിങ്‌സില്‍ 595 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് പതിവുപോലെ തോറ്റു. സമനിലയാകും എന്ന് കരുതിയ ടെസ്റ്റാണ്‌ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ന്യൂസിലാന്‍ഡ് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച നടക്കും. സ്‌കോര്‍ ബോര്‍ഡ് ചുരുക്കത്തില്‍: ബംഗ്ലദേശ്: 595-8, 160-9, ന്യൂസിലാന്‍ഡ്: 539,217-3 രണ്ടാം ഇന്നിങ്‌സിലെ ദയനീയ ബാറ്റിങാണ് കടുവകളെ പൂച്ചകളാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ 595 എന്ന റെക്കോര്‍ഡ് സ്‌കോറാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. [&#8230;]]]></description>
										<content:encoded><![CDATA[<p>വെല്ലിങ്ടണ്&#x200d;: ആദ്യ ഇന്നിങ്‌സില്&#x200d; 595 എന്ന കൂറ്റന്&#x200d; സ്‌കോര്&#x200d; നേടിയിട്ടും ന്യൂസിലാന്&#x200d;ഡിനെതിരായ ആദ്യ ടെസ്റ്റില്&#x200d; ബംഗ്ലാദേശ് പതിവുപോലെ തോറ്റു. സമനിലയാകും എന്ന് കരുതിയ ടെസ്റ്റാണ്‌ ഏഴ് വിക്കറ്റിന്റെ തകര്&#x200d;പ്പന്&#x200d; ജയത്തോടെ ന്യൂസിലാന്&#x200d;ഡ് സ്വന്തമാക്കിയത്. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്&#x200d; ന്യൂസിലാന്&#x200d;ഡ് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച നടക്കും.</p>
<p>സ്‌കോര്&#x200d; ബോര്&#x200d;ഡ് ചുരുക്കത്തില്&#x200d;: ബംഗ്ലദേശ്: 595-8, 160-9, ന്യൂസിലാന്&#x200d;ഡ്: 539,217-3</p>
<p>രണ്ടാം ഇന്നിങ്‌സിലെ ദയനീയ ബാറ്റിങാണ് കടുവകളെ പൂച്ചകളാക്കിയത്. ഒന്നാം ഇന്നിങ്‌സില്&#x200d; 595 എന്ന റെക്കോര്&#x200d;ഡ് സ്‌കോറാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഒരു വിദേശ രാജ്യത്ത് ബംഗ്ലാദേശ് നേടുന്ന ഉയര്&#x200d;ന്ന സ്‌കോറാണിത്. മാത്രമല്ല ഡബിള്&#x200d; സെഞ്ച്വറിയുമായി കളം നിറഞ്ഞ ഷാക്കിബ് അല്&#x200d; ഹസന്റെയും(217) മുഷ്ഫിഖുര്&#x200d; റഹീമുമൊന്നിച്ചുള്ള (159) റെക്കോര്&#x200d;ഡ് കൂട്ടുകെട്ടിനും കൂടി ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് സാക്ഷിയായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്&#x200d;ഡ് അതേ നാണയത്തില്&#x200d; തിരിച്ചടിച്ചെങ്കിലും ബംഗ്ലാദേശിന്റെ ഒപ്പമെത്താനായില്ല. ഫലമോ അതിഥികള്&#x200d;ക്ക് 56 റണ്&#x200d;സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും.</p>
<p>എന്നാല്&#x200d; രണ്ടം ഇന്നിങ്‌സില്&#x200d; ബംഗ്ലാദേശ് ബാറ്റിങ് മറന്നു. 50 റണ്&#x200d;സെടുത്ത സാബിര്&#x200d; റഹ്മാന് മാത്രമെ തിളങ്ങാനായുളളൂ. ട്രെന്&#x200d;ഡ് ബൗള്&#x200d;ട്ട് മൂന്നും സാന്റ്‌നര്&#x200d;, നെയില്&#x200d; വാഗ്നര്&#x200d; എന്നിവര്&#x200d; രണ്ട് വീതം വിക്കറ്റും വീഴ്ത്തി. ഇതോടെ 216 റണ്&#x200d;സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാന്&#x200d;ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്&#x200d; ലക്ഷ്യം മറികടന്നു. അതിവേഗ സെഞ്ച്വറിയുമായി കളം പിടിച്ച കെയിന്&#x200d; വില്യംസണാണ് (90 പന്തില്&#x200d; 104) ന്യൂസിലാന്&#x200d;ഡ് വിജയം എളുപ്പമാക്കിയത്. റോസ് ടെയ്‌ലര്&#x200d; 60 റണ്&#x200d;സെടുത്ത് വില്യംസണ് കൂട്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/newzland-won-in-vellingtone-test.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോറി ആന്‍ഡേഴ്‌സണ്‍ വെടിക്കെട്ട്: തോറ്റമ്പി ബംഗ്ലാദേശ്</title>
		<link>https://www.chandrikadaily.com/cory-anderson-superb-batting-lead-victory-over-bangladesh.html</link>
					<comments>https://www.chandrikadaily.com/cory-anderson-superb-batting-lead-victory-over-bangladesh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 08 Jan 2017 05:28:49 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[newzland vs bangladesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=15983</guid>

					<description><![CDATA[ഓവല്‍: വെടിക്കെട്ട് ബാറ്റിങുമായി കോറി ആന്‍ഡേഴ്‌സണ്‍ കളം നിറഞ്ഞ മൂന്നാം ടി20യില്‍ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ ജയം. 27 റണ്‍സിനാണ് കടുവകളെ കിവികള്‍ തോല്‍പിച്ചുവിട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലാന്‍ഡ് 3-0ത്തിന് തൂത്തുവാരി. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 194 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലദേശ് 20 ഓവറില്‍ ആറിന് 167 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 194 റണ്‍സ് നേടിയത്. കോറി ആന്‍ഡേഴ്‌സന്റെ മിന്നല്‍ ബാറ്റിങാണ് കിവികള്‍ക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>ഓവല്&#x200d;: വെടിക്കെട്ട് ബാറ്റിങുമായി കോറി ആന്&#x200d;ഡേഴ്‌സണ്&#x200d; കളം നിറഞ്ഞ മൂന്നാം ടി20യില്&#x200d; ന്യൂസിലാന്&#x200d;ഡിന് തകര്&#x200d;പ്പന്&#x200d; ജയം. 27 റണ്&#x200d;സിനാണ് കടുവകളെ കിവികള്&#x200d; തോല്&#x200d;പിച്ചുവിട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലാന്&#x200d;ഡ് 3-0ത്തിന് തൂത്തുവാരി. ന്യൂസിലാന്&#x200d;ഡ് ഉയര്&#x200d;ത്തിയ 194 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലദേശ് 20 ഓവറില്&#x200d; ആറിന് 167 റണ്&#x200d;സെടുക്കാനെ കഴിഞ്ഞുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്&#x200d;ഡ് 20 ഓവറില്&#x200d; നാല് വിക്കറ്റ് നഷ്ടത്തിലാണ് 194 റണ്&#x200d;സ് നേടിയത്.</p>
<p>കോറി ആന്&#x200d;ഡേഴ്‌സന്റെ മിന്നല്&#x200d; ബാറ്റിങാണ് കിവികള്&#x200d;ക്ക് കൂറ്റന്&#x200d; സ്‌കോര്&#x200d; നേടാനായത്. 10 സിക്‌സറുകളുടെയും നാല് ബൗണ്ടറികളുടെയും അകമ്പടിയോടെ 41 പന്തില്&#x200d; 94 റണ്&#x200d;സാണ് കോറി ആന്&#x200d;ഡേഴ്‌സണ്&#x200d; നേടിയത്. 229.27 ആയിരുന്നു കോറിയുടെ സ്‌ട്രേക്ക് റൈറ്റ്. സെഞ്ച്വറിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും ഓവര്&#x200d; അവസാനിക്കുകയായിരുന്നു. 57 പന്തില്&#x200d; 60 റണ്&#x200d;സെടുത്ത കെയിന്&#x200d; വില്യംസണും കോറിക്ക് പിന്തുണ നല്&#x200d;കി. മറുപടി ബാറ്റിങ്ങില്&#x200d; പതിവ് പോലെ ബംഗ്ലാദേശ് വിറച്ചു. സൗമ്യ സര്&#x200d;ക്കാര്&#x200d;(42) ഷാക്കിബ് അല്&#x200d; ഹസന്&#x200d;(41) എന്നിവര്&#x200d; തിളങ്ങിയെങ്കിലും</p>
<p>കൂറ്റന്&#x200d; സ്‌കോര്&#x200d; പിന്തുടരുമ്പോള്&#x200d; വേണ്ട വെടിക്കെട്ട് ഇന്നിങ്‌സ് ആരില്&#x200d; നിന്നും ഇല്ലാതെ പോയി. കിവികള്&#x200d;ക്ക് വേണ്ടി ഇഷ് സോദി, ട്രെന്&#x200d;ഡ് ബൗള്&#x200d;ട്ട് എന്നിവര്&#x200d; രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.കോറി ആന്&#x200d;ഡേഴ്‌സനാണ് മാന്&#x200d;ഓഫ്ദ മാച്ച്. തോല്&#x200d;വിയോടെ മൂന്ന് മൂന്ന് വീതം മത്സരങ്ങളടങ്ങിയ ഏകദിന, ടി20 പരമ്പര ന്യൂസിലാന്&#x200d;ഡ് തൂത്തുവാരി. ഇനി രണ്ട് ടെസ്റ്റുകളാണ് ബാക്കിയുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cory-anderson-superb-batting-lead-victory-over-bangladesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോളിന്‍ മണ്‍റോക്ക് സെഞ്ച്വറി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ന്യൂസിലാന്‍ഡിന്</title>
		<link>https://www.chandrikadaily.com/colin-munro-century-lead-victory-to-newzland.html</link>
					<comments>https://www.chandrikadaily.com/colin-munro-century-lead-victory-to-newzland.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 06 Jan 2017 06:40:08 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[newzland vs bangladesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=15753</guid>

					<description><![CDATA[ഓവല്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കി. കോളിന്‍ മണ്‍റോ വെടിക്കെട്ട് സെഞ്ച്വറിയുമായി കളം നിറഞ്ഞ മത്സരത്തില്‍ 47 റണ്‍സിനാണ് കിവികളുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍ ബംഗ്ലാദേശ് പോരാട്ടം 18.1ഓവറില്‍ 148ല്‍ അവസാനിച്ചു. കോളിന്‍മണ്‍റോയുടെ വെടിക്കെട്ട് ബാറ്റിങാണ് ന്യൂസിലാന്‍ഡ് ഇന്നിങ്‌സിന്റെ പ്രത്യേകത. 54 പന്തില്‍ ഏഴ് വീതം സിക്‌സറുകളുടെയും ബൗണ്ടറികളുടെയും അകമ്പടിയോടെ 101 റണ്‍സാണ് മണ്‍റോ നേടിയത്. മന്റോയുടെ ഫിഫ്റ്റി [&#8230;]]]></description>
										<content:encoded><![CDATA[<p>ഓവല്&#x200d;: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ന്യൂസിലാന്&#x200d;ഡ് സ്വന്തമാക്കി. കോളിന്&#x200d; മണ്&#x200d;റോ<br />
വെടിക്കെട്ട് സെഞ്ച്വറിയുമായി കളം നിറഞ്ഞ മത്സരത്തില്&#x200d; 47 റണ്&#x200d;സിനാണ് കിവികളുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്&#x200d;ഡ് 20 ഓവറില്&#x200d; ഏഴ് വിക്കറ്റ് നഷ്ടത്തില്&#x200d; 195 റണ്&#x200d;സെന്ന കൂറ്റന്&#x200d; സ്‌കോര്&#x200d; നേടിയപ്പോള്&#x200d; ബംഗ്ലാദേശ് പോരാട്ടം 18.1ഓവറില്&#x200d; 148ല്&#x200d; അവസാനിച്ചു. കോളിന്&#x200d;മണ്&#x200d;റോയുടെ വെടിക്കെട്ട് ബാറ്റിങാണ് ന്യൂസിലാന്&#x200d;ഡ് ഇന്നിങ്‌സിന്റെ പ്രത്യേകത.</p>
<p>54 പന്തില്&#x200d; ഏഴ് വീതം സിക്‌സറുകളുടെയും ബൗണ്ടറികളുടെയും അകമ്പടിയോടെ 101 റണ്&#x200d;സാണ് മണ്&#x200d;റോ നേടിയത്. മന്റോയുടെ ഫിഫ്റ്റി 31 പന്തുകളില്&#x200d; നിന്നാണെങ്കില്&#x200d; സെഞ്ച്വറികളിലേക്കെത്താന്&#x200d; വേണ്ടിവന്നത് 21 പന്തുകള്&#x200d;. ബംഗ്ലാദേശ് ബൗളര്&#x200d;മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച മണ്&#x200d;റോ അവസാനം റൂബെലിന്റെ പന്തിലാണ് പുറത്തായത്. 59 റണ്&#x200d;സെടുത്ത ടോം ബ്രൂസ് മണ്&#x200d;റോക്ക്‌ ഒത്ത പങ്കാളിയായി. എന്നാല്&#x200d; മന്&#x200d; റോയുടെ വെടിക്കെട്ടിന് പകരം വെക്കരാവുന്ന ഇന്നിങ്‌സ് ബംഗ്ലാദേശില്&#x200d; നിന്നുണ്ടായില്ല.</p>
<p>48 റണ്&#x200d;സെടുത്ത സാബിര്&#x200d; റഹ്മാന് മാത്രമെ തിളങ്ങാനായുള്ളൂ. സൗമ്യ സര്&#x200d;ക്കാര്&#x200d; 39 റണ്&#x200d;സ് നേടി. ന്യൂസിലാന്&#x200d;ഡിന് വേണ്ടി ഇഷ് സോദി മൂന്നും ബെന്&#x200d; വീലര്&#x200d; കെയിന്&#x200d; വില്യംസണ്&#x200d; എന്നിവര്&#x200d; രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/colin-munro-century-lead-victory-to-newzland.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രൂമിന്റെ സെഞ്ച്വറിയുടെ മികവില്‍ രണ്ടാം ഏകദിനത്തിലും ന്യൂസിലാന്‍ഡിന് ജയം</title>
		<link>https://www.chandrikadaily.com/newzland-won-oval-odi-against-bangladesh.html</link>
					<comments>https://www.chandrikadaily.com/newzland-won-oval-odi-against-bangladesh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 29 Dec 2016 06:43:25 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[newzland vs bangladesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=14748</guid>

					<description><![CDATA[ഓവല്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും ന്യൂസിലാന്‍ഡിന് ജയം. 67 റണ്‍സിനാണ് കിവികള്‍ ബംഗ്ലാദേശിനെ തകര്‍ത്തത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 184ന് പുറത്താവുകയായിരുന്നു. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുത്തു. ന്യൂസിലാന്‍ഡിനെ 251ല്‍ ഒതുക്കി ബൗളര്‍മാര്‍ മിടുക്ക് കാണിച്ചെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാറ്റ്‌സ്മാന്മാര്‍ ചതിച്ചു. എത്തിപ്പിടിക്കാവുന്ന സ്‌കോറിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ മികച്ച പൊസിഷനില്‍ എത്തിയെങ്കിലും പിന്നീട്‌ തകരുകയായിരുന്നു. ആദ്യ വിക്കറ്റ് 30ന് വീണതിന് പിന്നാലെ 105ന് രണ്ട് എന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ഓവല്&#x200d;: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും ന്യൂസിലാന്&#x200d;ഡിന് ജയം. 67 റണ്&#x200d;സിനാണ് കിവികള്&#x200d; ബംഗ്ലാദേശിനെ തകര്&#x200d;ത്തത്. ന്യൂസിലാന്&#x200d;ഡ് ഉയര്&#x200d;ത്തിയ 252 റണ്&#x200d;സെന്ന വിജയലക്ഷ്യം പിന്തുടര്&#x200d;ന്ന ബംഗ്ലാദേശ് 184ന് പുറത്താവുകയായിരുന്നു. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുത്തു. ന്യൂസിലാന്&#x200d;ഡിനെ 251ല്&#x200d; ഒതുക്കി ബൗളര്&#x200d;മാര്&#x200d; മിടുക്ക് കാണിച്ചെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാറ്റ്‌സ്മാന്മാര്&#x200d; ചതിച്ചു.</p>
<p>എത്തിപ്പിടിക്കാവുന്ന സ്‌കോറിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് ഒരു ഘട്ടത്തില്&#x200d; മികച്ച പൊസിഷനില്&#x200d; എത്തിയെങ്കിലും പിന്നീട്‌ തകരുകയായിരുന്നു. ആദ്യ വിക്കറ്റ് 30ന് വീണതിന് പിന്നാലെ 105ന് രണ്ട് എന്ന ശക്തമായ നിലയില്&#x200d; നിന്നാണ് ബംഗ്ലാദേശ് 184ന് പുറത്തായത്. 79 റണ്&#x200d;സെടുക്കുന്നതിനിടെ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റുകളാണ് നഷ്ടമായത്. 59 റണ്&#x200d;സെടുത്ത ഇംറുല്&#x200d; കയീസിന് മാത്രമെ തിളങ്ങാനായുള്ളൂ. സാബിര്&#x200d; റഹ്മാന്&#x200d; 38 റണ്&#x200d;സ് നേടി. കെയിന്&#x200d; വില്യംസണാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.</p>
<p>ആറു വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ നീല്&#x200d; ബ്രൂമിന്റെ സെഞ്ച്വറിയുടെ(109)മികവിലാണ് ന്യൂസിലാന്&#x200d;ഡ് പൊരുതാവുന്ന സ്‌കോര്&#x200d; സ്വന്തമാക്കിയത്. ലൂക്ക് റോഞ്ചി 35ഉം ടോം ലാഥം 22 റണ്&#x200d;സും നേടി. മശ്‌റഫെ മുര്&#x200d;താസ മൂന്നും തസ്‌കിന്&#x200d; അഹമ്മദ് ഷാക്കിബ് അല്&#x200d;ഹസന്&#x200d; എന്നിവര്&#x200d; രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബ്രൂമാണ് മാന്&#x200d;ഓഫ് ദമാച്ച്. ആദ്യ ഏകദിനത്തിലും ന്യൂസിലാന്&#x200d;ഡാണ് ജയിച്ചത്. ഇതോടെ മൂന്ന് ഏകദിന പരമ്പര ന്യൂസിലാന്&#x200d;ഡ് 2-0ത്തിന് സ്വന്തമാക്കി. അവസാന ഏകദിനം ശനിയാഴ്ച നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/newzland-won-oval-odi-against-bangladesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
