<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>neyyattinkara &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/neyyattinkara/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 16 Jan 2025 09:05:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>neyyattinkara &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നെയ്യാറ്റിൻകര ഗോപന്റേത് സ്വാഭാവിക മരണമെന്ന് സൂചന; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്</title>
		<link>https://www.chandrikadaily.com/1it-is-indicated-that-neyyatinkara-gopan-died-of-natural-causes-preliminary-post-mortem-report-is-out.html</link>
					<comments>https://www.chandrikadaily.com/1it-is-indicated-that-neyyatinkara-gopan-died-of-natural-causes-preliminary-post-mortem-report-is-out.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 16 Jan 2025 09:04:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[news]]></category>
		<category><![CDATA[neyyattinkara]]></category>
		<category><![CDATA[postmortum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325923</guid>

					<description><![CDATA[മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്&#x200d; പ്രത്യക്ഷത്തില്&#x200d; കാണാനില്ലെന്നാണ് പോലീസിന്റെ ഇന്&#x200d;ക്വസ്റ്റ് റിപ്പോര്&#x200d;ട്ട്.]]></description>
										<content:encoded><![CDATA[<div class="mpp-story-content-details-main mb-3">
<p>നെയ്യാറ്റിന്&#x200d;കരയിലെ ഗോപന്&#x200d;സ്വാമിയുടെ മരണത്തില്&#x200d; അസ്വാഭാവികതയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്&#x200d; പ്രത്യക്ഷത്തില്&#x200d; കാണാനില്ലെന്നാണ് പോലീസിന്റെ ഇന്&#x200d;ക്വസ്റ്റ് റിപ്പോര്&#x200d;ട്ട്. വിശദമായ പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.</p>
</div>
<div class="mpp-ad-container mpp-header-container d-md-flex d-lg-flex d-xl-flex justify-content-center align-items-center align-content-center text-align-center mb-4 w-100">
<div class="to-advertise-container mb-0">
<div class="to-advertise pb-0">ഗോപന്&#x200d;സ്വാമിയുടെ പോസ്റ്റ്‌മോര്&#x200d;ട്ടം വ്യാഴാഴ്ച ഉച്ചയോടെ പൂര്&#x200d;ത്തിയായി. മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; പ്രാഥമിക പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് പുറത്തുവരുമെന്നാണ് കരുതുന്നത്. വിശദമായ റിപ്പോര്&#x200d;ട്ടും വൈകാതെ ലഭ്യമാകും. ആന്തരികാവയവങ്ങളുടെ സാമ്പിളുകള്&#x200d; രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്&#x200d; ഒരാഴ്ചയോളം സമയമെടുക്കും.</div>
</div>
</div>
<div></div>
<div>പോസ്റ്റ്‌മോര്&#x200d;ട്ടം പൂര്&#x200d;ത്തിയാക്കിയതോടെ മൃതദേഹം ബന്ധുക്കള്&#x200d;ക്ക് വിട്ടുകൊടുക്കും. ഗോപന്&#x200d;സ്വാമിയുടെ മകന്&#x200d; സനന്ദനും വി.എച്ച്.പി. നേതാക്കള്&#x200d; അടക്കമുള്ളവരും മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലുണ്ട്. കനത്ത പോലീസ് സുരക്ഷയും ആശുപത്രിയില്&#x200d; ഏര്&#x200d;പ്പെടുത്തിയിരുന്നു. അതിനിടെ, കല്ലറ പൊളിച്ച് പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് ശേഷം ഏറ്റുവാങ്ങില്ലെന്നായിരുന്നു ഗോപന്&#x200d;സ്വാമിയുടെ മകനും കുടുംബാംഗങ്ങളും ആദ്യം പറഞ്ഞിരുന്നത്. ആചാരങ്ങള്&#x200d; ലംഘിച്ച് മൃതദേഹം പുറത്തെടുത്തതിനാലാണ് ഏറ്റുവാങ്ങാന്&#x200d; ഇവര്&#x200d; ആദ്യം വിസമ്മതിച്ചത്.</div>
<div>
<div class="mpp-story-content-details-main my-3">
<p>എന്നാല്&#x200d;, വി.എച്ച്.പി. നേതാക്കളടക്കം ഇടപെട്ട് ഇവരെ അനുനയിപ്പിക്കുകയും മൃതദേഹം ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു. അതേസമയം, മൃതദേഹം നേരത്തെ &#8216;സമാധി ഇരുത്തി&#8217;യെന്ന് പറയുന്ന കല്ലറയില്&#x200d;തന്നെ വീണ്ടും സംസ്‌കരിക്കുമോ എന്നതില്&#x200d; വ്യക്തതയില്ല.</p>
</div>
<div class="mpp-story-content-details-main my-3">
<p>വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഗോപന്&#x200d;സ്വാമിയുടെ സമാധിയിടം പൊളിച്ചുതുടങ്ങിയത്. സബ് കളക്ടര്&#x200d; ഉള്&#x200d;പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്&#x200d;. സ്ലാബ് പൊളിച്ചുമാറ്റിയതിന് പിന്നാലെ കല്ലറയ്ക്കുള്ളില്&#x200d; ഇരിക്കുന്ന നിലയില്&#x200d;<br />
മൃതദേഹം കണ്ടെത്തി. കല്ലറയ്ക്കുള്ളില്&#x200d; മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. തുടര്&#x200d;ന്ന് മൃതദേഹം കല്ലറയ്ക്കുള്ളില്&#x200d;നിന്ന് പുറത്തെടുത്ത് ഇന്&#x200d;ക്വസ്റ്റ് നടത്തി.</p>
</div>
<div id="justIn">മൃതദേഹം പൂര്&#x200d;ണമായും അഴുകിയിട്ടില്ലാത്തതിനാല്&#x200d; മെഡിക്കല്&#x200d; കോളേജില്&#x200d;വെച്ച് പോസ്റ്റ്‌മോര്&#x200d;ട്ടം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്&#x200d;ന്നാണ് മൃതദേഹം മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഗോപന്&#x200d;സ്വാമിയുടെ മകനെയും പോലീസ് മെഡിക്കല്&#x200d; കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോയിരുന്നു.</div>
<div class="mpp-story-content-details-main my-3">
<p>മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി കൊണ്ടുപോകുന്നതിന് മുമ്പ് സബ് കളക്ടറും പോലീസ് ഉദ്യോഗസ്ഥരും ഗോപന്&#x200d;സ്വാമിയുടെ കുടുംബവുമായി കാര്യങ്ങള്&#x200d; സംസാരിച്ചു. കുടുംബാംഗങ്ങളെ കാര്യങ്ങള്&#x200d; ബോധ്യപ്പെടുത്തിയതായി സബ് കളക്ടര്&#x200d; ഒ.വി. ആല്&#x200d;ഫ്രഡ് മാധ്യമങ്ങളോട് പറഞ്ഞു.</p>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1it-is-indicated-that-neyyatinkara-gopan-died-of-natural-causes-preliminary-post-mortem-report-is-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെയ്യാറ്റിന്&#x200d;കര സമാധി കേസ്; കല്ലറ ഇന്ന് പൊളിക്കില്ല, അനിശ്ചിതത്വം തുടരുന്നു</title>
		<link>https://www.chandrikadaily.com/1neyyatinkara-samadhi-case-the-tomb-will-not-be-demolished-today-uncertainty-continues.html</link>
					<comments>https://www.chandrikadaily.com/1neyyatinkara-samadhi-case-the-tomb-will-not-be-demolished-today-uncertainty-continues.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 15 Jan 2025 01:34:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gopan swami death]]></category>
		<category><![CDATA[neyyattinkara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325673</guid>

					<description><![CDATA[കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് നിലവിലെ ക്രമസമാധാന പ്രശ്‌നങ്ങള്&#x200d; പൂര്&#x200d;ണമായി പരിശോധിച്ചതിനുശേഷം മാത്രമേ ജില്ലാ ഭരണകൂടം കടക്കൂ]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നെയ്യാറ്റിന്&#x200d;കര സമാധി കേസില്&#x200d; ഗോപന്&#x200d; സ്വാമിയുടെ കല്ലറ ഇന്ന് പൊളിക്കില്ല. സംഭവത്തില്&#x200d; കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നതില്&#x200d; അനിശ്ചിതത്വം തുടരുകയാണ്. ഗോപന്&#x200d; സ്വാമിയുടെ മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാന്&#x200d; സമാധി പൊളിക്കാന്&#x200d; തന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് നിലവിലെ ക്രമസമാധാന പ്രശ്‌നങ്ങള്&#x200d; പൂര്&#x200d;ണമായി പരിശോധിച്ചതിനുശേഷം മാത്രമേ ജില്ലാ ഭരണകൂടം കടക്കൂ.</p>
<p>പ്രദേശത്തെ തുടര്&#x200d;ന്നുകൊണ്ടിരിക്കുന്ന പ്രതിശേധങ്ങള്&#x200d; പരിഗണിച്ച് പൊലീസ് നല്&#x200d;കുന്ന റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്&#x200d;നടപടി. വിഷയത്തില്&#x200d; ഇനിയൊരു ഉത്തരവും നോട്ടീസും ജില്ലാ ഭരണകൂടം പുറത്തിറക്കില്ല. കുടുംബത്തിന്റെ നീക്കവും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കോടതിയില്&#x200d; പോയി കല്ലറ പൊളിക്കുന്നത് തടയാനാണ് കുടുംബത്തിന്റെ ആലോചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1neyyatinkara-samadhi-case-the-tomb-will-not-be-demolished-today-uncertainty-continues.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘സമാധി പൊളിച്ചാൽ അതിന്റെ പവർ പോകില്ലേ? ഹിന്ദുവികാരം വ്രണപ്പെടും, ഡോക്ടർ തൊട്ടാൽ സമാധി കളങ്കപ്പെടും ’</title>
		<link>https://www.chandrikadaily.com/if-the-samadhi-is-demolished-wont-its-power-be-lost-hindu-sentiments-will-be-hurt-and-if-the-doctor-touches-it-the-samadhi-will-be-tarnished.html</link>
					<comments>https://www.chandrikadaily.com/if-the-samadhi-is-demolished-wont-its-power-be-lost-hindu-sentiments-will-be-hurt-and-if-the-doctor-touches-it-the-samadhi-will-be-tarnished.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 14 Jan 2025 03:59:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[neyyattinkara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325592</guid>

					<description><![CDATA[നിലവില്&#x200d; നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ വിവാദ കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് മകൻ സനന്ദനൻ. പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരായ നിയമനടപടി ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും സനന്ദനൻ പറഞ്ഞു.</p>
<p>കല്ലറ പൊളിക്കാനുള്ള തീരുമാനം മതവികാരം വ്രണപ്പെടുത്തുന്നതാണ്. പൊലീസ് നോട്ടീസ് നൽകിയിട്ടില്ല. ഇന്നലെ മൊഴി എടുത്തിരുന്നു. അച്ഛന്റെ സമാധി പോസ്റ്റർ അടിച്ചത് താൻ തന്നെയെന്നും മകൻ മാധ്യമങ്ങളോട് പ്രതികരിച്ചു.</p>
<p>നിലവില്&#x200d; നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ്. എന്നാല്&#x200d;, അച്ഛൻ സമാധിയായെന്നും കുടുംബാംഗങ്ങള്&#x200d; ചേർന്ന് സംസ്കാര ചടങ്ങുകള്&#x200d; നടത്തി കോണ്&#x200d;ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്&#x200d; പറയുന്നത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്&#x200d;റെ നിലപാട്.</p>
<p>ദുരൂഹ സമാധി രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാനാണ് തീരുമാനം. ഇതിനുള്ളിൽ ഹൈന്ദവ സംഘടനകളുമായി പൊലീസ് ചർച്ച നടത്തും. കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചർച്ചയിൽ സബ് കളക്ടറും പൊലീസും അറിയിച്ചിട്ടുണ്ട്.</p>
<p>വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്.<br />
ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ ആദ്യം രാജസേനൻ പറഞ്ഞത്. എന്നാൽ ഗോപൻ സ്വാമി അതീവ ഗുരുതാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്&#x200d;റെ മൊഴി. ഗോപൻസ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-the-samadhi-is-demolished-wont-its-power-be-lost-hindu-sentiments-will-be-hurt-and-if-the-doctor-touches-it-the-samadhi-will-be-tarnished.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെയ്യാറ്റിൻകര സിപിഎം ഏരിയ സമ്മേളനത്തില്&#x200d; ഇപി ജയരാജനും പി പി ദിവ്യക്കും വിമർശനം; രണ്ടാം പിണറായി സര്&#x200d;ക്കാരിനെതിരെയും പരാമർശം</title>
		<link>https://www.chandrikadaily.com/criticism-of-ep-jayarajan-and-pp-divya-in-neyyattinkara-cpm-area-conference-reference-is-also-made-against-the-second-pinarayi-government.html</link>
					<comments>https://www.chandrikadaily.com/criticism-of-ep-jayarajan-and-pp-divya-in-neyyattinkara-cpm-area-conference-reference-is-also-made-against-the-second-pinarayi-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Nov 2024 16:27:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ep jayarajan]]></category>
		<category><![CDATA[neyyattinkara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318019</guid>

					<description><![CDATA[രണ്ടാം പിണറായി സര്&#x200d;ക്കാരിനെതിരെയും കടുത്ത വിമര്&#x200d;ശമാണ് ഉയര്&#x200d;ന്നത്.]]></description>
										<content:encoded><![CDATA[<p>സിപിഎം നെയ്യാറ്റിൻകര ഏരിയ സമ്മേളനത്തില്&#x200d; ഇപി ജയരാജനെതിരെയും പിപി ദിവ്യക്കെതിരെയും കടുത്ത വിമര്&#x200d;ശനം ഉയര്&#x200d;ന്നു. സര്&#x200d;ക്കാരിന്&#x200d;റെ പ്രതിച്ഛായയെ ബാധിക്കുന്ന രീതിയിലാണ് ദിവ്യ പ്രവര്&#x200d;ത്തിച്ചതെന്ന് വിമര്&#x200d;ശനമുണ്ടായി.</p>
<p>എഡിഎമ്മിനെതിരായ ദിവ്യയുടെ വിമർശനം പാർട്ടിക്കും സർക്കാരിനും ദോഷമായെന്ന് അംഗങ്ങൾ വിമർശിച്ചു. ഇപി ജയരാജനുമായി ബന്ധപ്പെട്ട അടുത്തിടെ പുറത്ത് വന്ന വാര്&#x200d;ത്തകള്&#x200d; പാര്&#x200d;ട്ടിയെ വല്ലാതെ ബാധിക്കുകയും പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;ക്ക് ഊര്&#x200d;ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നായിരുന്നു വിമര്&#x200d;ശനം.</p>
<p>രണ്ടാം പിണറായി സര്&#x200d;ക്കാരിനെതിരെയും കടുത്ത വിമര്&#x200d;ശമാണ് ഉയര്&#x200d;ന്നത്. ഇനിയുള്ള നാളുകളില്&#x200d; പാര്&#x200d;ട്ടി തെറ്റ് തിരുത്തി പ്രവര്&#x200d;ത്തകര്&#x200d;ക്ക് പാര്&#x200d;ട്ടിയില്&#x200d; വിശ്വാസ്യത ഉണ്ടാകാന്&#x200d; ശ്രമിക്കണമെന്നും പ്രതിനിധികള്&#x200d; കടുത്ത ഭാഷയില്&#x200d; പറഞ്ഞു. അതേസമയം, പാര്&#x200d;ട്ടിയുടെ മുന്&#x200d; സെക്രട്ടറിയും നഗരസഭാ ചെയര്&#x200d;മാനുമായ പി കെ രാജമോഹനനെ ഏരിയ കമ്മറ്റിയില്&#x200d; നിന്ന് വെട്ടി.</p>
<p>വീണ്ടും ടി ശ്രീകുമാര്&#x200d; ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം ബാലമുരളിയെ നെയ്യാറ്റിൻകര ഏരിയ കമ്മറ്റിയിൽ നിന്നും ഒഴിവാക്കി. അച്ചടക്കനടപടിയെ തുടർന്നാണ് ഒഴിവാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/criticism-of-ep-jayarajan-and-pp-divya-in-neyyattinkara-cpm-area-conference-reference-is-also-made-against-the-second-pinarayi-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തര്&#x200d;ക്ക ഭൂമി വസന്തയുടേത് തന്നെയെന്ന് റവന്യൂ വകുപ്പ്; കലക്ടര്&#x200d;ക്ക് റിപ്പോര്&#x200d;ട്ട് നല്&#x200d;കി</title>
		<link>https://www.chandrikadaily.com/neyyattinkara-dispute-land-news.html</link>
					<comments>https://www.chandrikadaily.com/neyyattinkara-dispute-land-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 06 Jan 2021 07:42:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[neyyattinkara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175175</guid>

					<description><![CDATA[തര്&#x200d;ക്ക വസ്തുവായ നാലു സെന്റ് ഭൂമി പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് റവന്യൂ വകുപ്പ് റവന്യൂ വകുപ്പ് വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നെയ്യാറ്റിന്&#x200d;കരയില്&#x200d; ദമ്പതികള്&#x200d; ആത്മഹത്യ ചെയ്യാനിടയായ തര്&#x200d;ക്ക ഭൂമി സംബന്ധിച്ച് തഹസീല്&#x200d;ദാര്&#x200d; കളക്ടര്&#x200d;ക്ക് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചു. തര്&#x200d;ക്ക വസ്തുവായ നാലു സെന്റ് ഭൂമി പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് റവന്യൂ വകുപ്പ് റവന്യൂ വകുപ്പ് വ്യക്തമാക്കി. ഈ റിപ്പോര്&#x200d;ട്ടാണ് തഹസില്&#x200d;ദാര്&#x200d; ജില്ലാ കലക്ടര്&#x200d;ക്ക് കൈമാറിയത്. ഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്നും മരിച്ച രാജന്&#x200d; ഭൂമി കൈയേറിയതാണെന്നും ചൂണ്ടിക്കാട്ടിയാണ് റിപ്പോര്&#x200d;ട്ട്.</p>
<p>വസന്തയുടെ പരാതിയിലുണ്ടായ കോടതി വിധിയില്&#x200d; വീടൊഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു രാജന്&#x200d; ഭാര്യയെ ചേര്&#x200d;ത്ത് പിടിച്ച് തീകൊളുത്തി മരിച്ചത്. വസന്ത ഭൂമി അന്യായമായി കൈവശം വച്ചതാണെന്നായിരുന്നു രാജന്റെ മക്കളും സമീപവാസികളും വാദിച്ചിരുന്നത്.</p>
<p>സുഗന്ധ എന്നയാളില്&#x200d; നിന്നാണ് വസന്ത ഭൂമി വിലകൊടുത്ത് വാങ്ങിയത്. വസന്തയുടെ പക്കല്&#x200d; ഭൂമിക്ക് കരമടച്ച രസീതടക്കമുണ്ടെന്നും തഹസില്&#x200d;ദാറുടെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. വസന്തയില്&#x200d; നിന്ന് ഭൂമി വാങ്ങി ബോബി ചെമ്മണ്ണൂര്&#x200d; രാജന്റെ മക്കള്&#x200d;ക്ക് നല്&#x200d;കാന്&#x200d; തയ്യാറായിരുന്നെങ്കിലും അവര്&#x200d; സ്വീകരിച്ചിരുന്നില്ല.</p>
<p>വസന്ത അന്യായമായി കൈവശം വച്ചതാണ് ഈ ഭൂമിയെന്നും നിയമപരമായി ഇത് വാങ്ങാനോ വില്&#x200d;ക്കാനോ സാധിക്കില്ലെന്നുമായിരുന്നു അവരുടെ വാദം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/neyyattinkara-dispute-land-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബോബി ചെമ്മണ്ണൂര്&#x200d; വാങ്ങി നല്&#x200d;കിയ തര്&#x200d;ക്കഭൂമി വേണ്ട; നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് രാജന്റെ മക്കള്&#x200d;</title>
		<link>https://www.chandrikadaily.com/bobby-chemmannur-news.html</link>
					<comments>https://www.chandrikadaily.com/bobby-chemmannur-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 02 Jan 2021 13:20:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bobby chemmannur]]></category>
		<category><![CDATA[neyyattinkara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=174638</guid>

					<description><![CDATA[വ്യവസായി ബോബി ചെമ്മണ്ണൂര്&#x200d; വിലകൊടുത്ത് വാങ്ങിയ തര്&#x200d;ക്കഭൂമി തങ്ങള്&#x200d;ക്ക് വേണ്ടെന്ന് നെയ്യാറ്റിന്&#x200d;കരയില്&#x200d; തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെ മക്കള്&#x200d;]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂര്&#x200d; വിലകൊടുത്ത് വാങ്ങിയ തര്&#x200d;ക്കഭൂമി തങ്ങള്&#x200d;ക്ക് വേണ്ടെന്ന് നെയ്യാറ്റിന്&#x200d;കരയില്&#x200d; തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെ മക്കള്&#x200d;. വിലകൊടുത്തുവാങ്ങിയ ഭൂമി തങ്ങള്&#x200d;ക്ക് വേണ്ടെന്നും ഈ വിവരം അദ്ദേഹത്തെ അറിയിക്കുമെന്നും കുട്ടികള്&#x200d; പറഞ്ഞു.</p>
<p>കേസില്&#x200d; നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സര്&#x200d;ക്കാരാണ് ഭൂമി നല്&#x200d;കേണ്ടതെന്നും കുട്ടികള്&#x200d; പറഞ്ഞു. ഇത് വില്&#x200d;ക്കാന്&#x200d; കഴിയാത്ത ഭൂമിയാണെന്നും അയല്&#x200d;വാസിയായ വസന്തയുടെ കൈവശം ഭൂമിയുടെ രേഖയൊന്നുമില്ലെന്നും രാജന്റെ മകന്&#x200d; രഞ്ജിത്ത് പറഞ്ഞു.</p>
<p>രാജന്റെ മരണവുമായി ബന്ധപ്പെട്ട് തര്&#x200d;ക്കഭൂമിയും വീടും ഉടമയില്&#x200d; നിന്ന് വില കൊടുത്ത് ബോബി ചെമ്മണ്ണൂര്&#x200d; ഇന്ന് രാവിലെ വാങ്ങിയിരുന്നു. തുടര്&#x200d;ന്ന് ഭൂമി രാജന്റെ മക്കള്&#x200d;ക്കു നല്&#x200d;കുമെന്നും വീട് പുതുക്കിപ്പണിത് അവരെ അതില്&#x200d; താമസിപ്പിക്കുമെന്നും ബോബി ചെമ്മണ്ണൂര്&#x200d; വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bobby-chemmannur-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രഞ്ജിത് രാജിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു</title>
		<link>https://www.chandrikadaily.com/ranjith-raj-news.html</link>
					<comments>https://www.chandrikadaily.com/ranjith-raj-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 29 Dec 2020 17:25:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[neyyattinkara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=174215</guid>

					<description><![CDATA[നെയ്യാറ്റിന്&#x200d;കരയില്&#x200d; ആത്മഹത്യ ചെയ്ത ദമ്പതികളുടെ ഇളയ മകന്&#x200d; രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം. ഇതേ തുടര്&#x200d;ന്ന് രഞ്ജിത്തിനെ പൊലീസ് വാഹനത്തില്&#x200d; ആശുപത്രിയിലേക്ക് കൊണ്ടുപോയി]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നെയ്യാറ്റിന്&#x200d;കരയില്&#x200d; ആത്മഹത്യ ചെയ്ത ദമ്പതികളുടെ ഇളയ മകന്&#x200d; രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം. ഇതേ തുടര്&#x200d;ന്ന് രഞ്ജിത്തിനെ പൊലീസ് വാഹനത്തില്&#x200d; ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി ഒമ്പതരയോടെയാണ് കൊണ്ടുപോയത്.</p>
<p>രഞ്ജിത്തിന് ആദ്യം നെഞ്ചുവേദനയാണ് അനുഭവപ്പെട്ടത്. തുടര്&#x200d;ന്ന് ബോധരഹിതനാകുകയായിരുന്നു. തുടര്&#x200d;ന്ന് ഉടന്&#x200d; തന്നെ സമീപവാസികള്&#x200d; ചേര്&#x200d;ന്ന് പൊലീസ് വാഹനത്തില്&#x200d; ആശുപത്രിയിലേക്ക് കൊണ്ടുപോയി.</p>
<p>കുടിയൊഴുപ്പിക്കല്&#x200d; നടപടികളും, മാതാപിതാക്കളുടെ മരണത്തെ തുടര്&#x200d;ന്നും കഴിഞ്ഞ ദിവസങ്ങളിലായി കൃത്യമായ ഭക്ഷണമോ, വെള്ളമോ കുട്ടികള്&#x200d; കഴിച്ചിരുന്നില്ല. ഇതാകാം ശാരീരികാസ്വാസ്ഥ്യത്തിന് കാരണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ranjith-raj-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെയ്യാറ്റിന്&#x200d;കരയിലെ ദമ്പതികളുടെ മരണം; പരാതിക്കാരി പൊലീസ് കസ്റ്റഡിയില്&#x200d;</title>
		<link>https://www.chandrikadaily.com/couple-suicide-news-neyyattinkara.html</link>
					<comments>https://www.chandrikadaily.com/couple-suicide-news-neyyattinkara.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 29 Dec 2020 10:27:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[couple suicide]]></category>
		<category><![CDATA[neyyattinkara]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=174168</guid>

					<description><![CDATA[നെയ്യാറ്റിന്&#x200d;കരയില്&#x200d; ദമ്പതികളുടെ മരണത്തിന് കാരണമായ സ്ഥലം ഒഴിപ്പിക്കലിന് പരാതി നല്&#x200d;കിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരി വസന്തയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നെയ്യാറ്റിന്&#x200d;കരയില്&#x200d; ദമ്പതികളുടെ മരണത്തിന് കാരണമായ സ്ഥലം ഒഴിപ്പിക്കലിന് പരാതി നല്&#x200d;കിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരി വസന്തയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി വിധി വരാന്&#x200d; പോലും കാത്തുനില്&#x200d;ക്കാതെ വീടൊഴിപ്പിക്കാന്&#x200d; പൊലീസ് ശ്രമിച്ചത് വസന്തയുടെ ഇടപെടല്&#x200d; മൂലമാണെന്ന് നേരത്തെ മരണപ്പെട്ട രാജന്&#x200d;-അമ്പിളി ദമ്പതികളുടെ മക്കള്&#x200d; ആരോപിച്ചിരുന്നു.</p>
<p>മന്ത്രി കടകംപള്ളി സുരേന്ദ്രന്&#x200d; മരിച്ച ദമ്പതികളുടെ വീട്ടിലെത്തി കഴിഞ്ഞ ശേഷമാണ് വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്&#x200d; പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.</p>
<p>വസന്തയുടെ വീടിന് മുന്&#x200d;പില്&#x200d; ഡിവൈഎഫ്‌ഐ പ്രവര്&#x200d;ത്തകര്&#x200d; കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. രാജനും അമ്പിളിയും മരണപ്പെട്ടതിന് പിന്നാലെ കേസില്&#x200d; നിന്നും പിന്മാറുമെന്നും സ്ഥലം അവരുടെ മക്കള്&#x200d;ക്ക് നല്&#x200d;കുമെന്നും ആദ്യം മാധ്യമങ്ങളോട് പറഞ്ഞ വസന്ത കേസുമായി മുന്നോട്ട് പോകുമെന്ന് നിലപാട് മാറ്റിയിരുന്നു. ഗുണ്ടായിസം കാണിച്ചവര്&#x200d;ക്ക് സ്ഥലം നല്&#x200d;കില്ലെന്നാണ് ഇന്ന് അവര്&#x200d; പറഞ്ഞത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/couple-suicide-news-neyyattinkara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
