<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>NIA &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nia/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 11 Nov 2025 09:59:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>NIA &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഡല്‍ഹി സ്‌ഫോടനം: കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു</title>
		<link>https://www.chandrikadaily.com/delhi-blast-nia-takes-over-investigation-into-the-case.html</link>
					<comments>https://www.chandrikadaily.com/delhi-blast-nia-takes-over-investigation-into-the-case.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 11 Nov 2025 09:59:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[investigation]]></category>
		<category><![CDATA[news]]></category>
		<category><![CDATA[NIA]]></category>
		<category><![CDATA[red fort blast]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363180</guid>

					<description><![CDATA[ന്യൂഡൽഹി: ഡൽഹി സ്ഫോടന കേസിൻ്റെ അന്വേഷണം എൻഐഎക്ക് കൈമാറി. ചെങ്കോട്ട പരിസരത്ത് പൊട്ടിത്തെറിച്ച കാർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. കസ്റ്റഡിയിലെടുത്ത കാർ ഉടമ സൽമാനിൽ നിന്ന് ആദ്യം കാർ വാങ്ങിയത് ദേവേന്ദ്ര എന്നയാളെന്ന് റിപ്പോർട്ട്. തുടർന്ന് ദേവേന്ദ്രയിൽ നിന്ന് അമീർ എന്നയാൾ വാഹനം വാങ്ങി പുൽവാമ സ്വദേശി താരിഖിന് കൈമാറുകയും താരിഖ് വാഹനം ഉമർ മുഹമ്മദിന് കൈമാറുകയും ചെയ്തു. കാറോടിച്ചിരുന്നത് ഉമർ മുഹമ്മദ് ആണെന്നാണ് സൂചന. വൈകീട്ട് 6.55ഓടെ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ ഒന്നിന് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ഡൽഹി സ്ഫോടന കേസിൻ്റെ അന്വേഷണം എൻഐഎക്ക് കൈമാറി. ചെങ്കോട്ട പരിസരത്ത് പൊട്ടിത്തെറിച്ച കാർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.</p>
<p>കസ്റ്റഡിയിലെടുത്ത കാർ ഉടമ സൽമാനിൽ നിന്ന് ആദ്യം കാർ വാങ്ങിയത് ദേവേന്ദ്ര എന്നയാളെന്ന് റിപ്പോർട്ട്. തുടർന്ന് ദേവേന്ദ്രയിൽ നിന്ന് അമീർ എന്നയാൾ വാഹനം വാങ്ങി പുൽവാമ സ്വദേശി താരിഖിന് കൈമാറുകയും താരിഖ് വാഹനം ഉമർ മുഹമ്മദിന് കൈമാറുകയും ചെയ്തു. കാറോടിച്ചിരുന്നത് ഉമർ മുഹമ്മദ് ആണെന്നാണ് സൂചന.</p>
<p>വൈകീട്ട് 6.55ഓടെ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാഹനം റെഡ് സിഗ്നലിൽ നിർത്തിയെന്ന് ദൃസാക്ഷികൾ പ്രതികരിച്ചു.</p>
<p>പൊട്ടിത്തെറിയെ തുടർന്ന് നാല് കാറുകൾ ഉൾപ്പെടെ 10 വാഹനങ്ങൾക്ക് തീപിടിച്ചു. കാറുകൾ കൂടാതെ, ഓട്ടോറിക്ഷ, മോട്ടോർസൈക്കിൾ, റിക്ഷ എന്നിവയാണ് കത്തിയത്. കാറുകൾ പൂർണമായും കത്തിനശിച്ചു. സ്ഫോടനത്തെ തുടർന്ന് രാജ്യതലസ്ഥാനത്ത് അതീവജാഗ്രതയിലാണ് രാജ്യം. കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. ‌സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയതായി ഡൽഹി പൊലീസ് സ്ഥിരീകരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-blast-nia-takes-over-investigation-into-the-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാലേഗാവ് സ്‌ഫോടനം: പ്രജ്ഞാ സിങ് അടക്കം മുഴുവന്‍ പ്രതികളെയും എന്‍.ഐ.എ കോടതി വെറുതെ വിട്ടു</title>
		<link>https://www.chandrikadaily.com/malegaoon-blast-nia-couerrt-acquits-all-accused-including-pragya-singh.html</link>
					<comments>https://www.chandrikadaily.com/malegaoon-blast-nia-couerrt-acquits-all-accused-including-pragya-singh.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 31 Jul 2025 06:32:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malegav]]></category>
		<category><![CDATA[news]]></category>
		<category><![CDATA[NIA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349073</guid>

					<description><![CDATA[മുംബൈ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി.]]></description>
										<content:encoded><![CDATA[<p>2008ലെ മാലേഗാവ് സ്‌ഫോടനക്കേസില്&#x200d; പ്രജ്ഞാ സിങ് അടക്കം ഏഴ് പ്രതികളെയും എന്&#x200d;.ഐ.എ കോടതി വെറുതെ വിട്ടു. മുംബൈ പ്രത്യേക എന്&#x200d;ഐഎ കോടതിയുടേതാണ് വിധി. 17 വര്&#x200d;ഷത്തിന് ശേഷമാണ് വിധി വന്നത്. പ്രതികള്&#x200d;ക്കെതിരെ തെളിവില്ലെന്നും ബോംബ് നിര്&#x200d;മിച്ചതിന് ലഫ്. കേണല്&#x200d; പ്രസാദ് പുരോഹിത് ആണെന്ന് തെളിവില്ലെന്നും കോടതി പറഞ്ഞു. പുരോഹിതിന്റെ വിരലടയാളം ഒരിടത്തും പതിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഗൂഢാലോചനകള്&#x200d;ക്കും യോഗം ചേര്&#x200d;ന്നതിന് തെളിവില്ലെന്നും കോടതി പറഞ്ഞു.</p>
<p>പ്രജ്ഞ സിങ് ഠാക്കൂറിനെതിരെയും തെളിവില്ലെന്നും പ്രതികള്&#x200d;ക്കെതിരെ യുഎപിഎ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. കുറ്റം തെളിയിക്കാന്&#x200d; അന്വേഷണ ഏജന്&#x200d;സി പൂര്&#x200d;ണമായും പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. യുഎപിഎ, ആയുധ നിയമം, മറ്റ് നിയമങ്ങള്&#x200d; എന്നിവയില്&#x200d; നിന്നെല്ലാം പ്രതികളെ കുറ്റവിമുക്തരാക്കി.</p>
<p>ബിജെപി മുന്&#x200d; എംപി പ്രജ്ഞ സിങ് ഠാക്കൂര്&#x200d;, സൈനിക ഇന്റലിജന്&#x200d;സ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണല്&#x200d; പ്രസാദ് പുരോഹിത്, റിട്ട. മേജര്&#x200d; രമേശ് ഉപാധ്യായ്, അജയ് രാഹികര്&#x200d;, സുധാകര്&#x200d; ദ്വിവേദി, സുധാകര്&#x200d; ചതുര്&#x200d;വേദി, സമീര്&#x200d; കുല്&#x200d;കര്&#x200d;ണി എന്നിവരെയാണ് വെറുതെ വിട്ടത്.</p>
<p>2008 സെപ്തംബര്&#x200d; 29നാണ് വടക്കന്&#x200d; മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു പള്ളിക്ക് സമീപം മോട്ടോര്&#x200d; സൈക്കിളില്&#x200d; കെട്ടിയിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറുപേര്&#x200d; മരിക്കുകയും 100 ലേറെ പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു.</p>
<p>ഹേമന്ത് കര്&#x200d;ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് പ്രതികളെ പിടികൂടിയത്. മുസ്‌ലിംകളോട് പ്രതികാരം ചെയ്യാനും ഹിന്ദുരാഷ്ട്രത്തിന് വഴിയൊരുക്കാനും രൂപംകൊണ്ട അഭിനവ് ഭാരത് സംഘടനയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായത്. 11 പേരെയാണ് എടിഎസ് അറസ്റ്റ് ചെയ്തത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malegaoon-blast-nia-couerrt-acquits-all-accused-including-pragya-singh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു;  റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി</title>
		<link>https://www.chandrikadaily.com/1complaint-filed-with-nia-against-rapper-vedan-for-insulting-prime-minister-through-song.html</link>
					<comments>https://www.chandrikadaily.com/1complaint-filed-with-nia-against-rapper-vedan-for-insulting-prime-minister-through-song.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 23 May 2025 06:08:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[NIA]]></category>
		<category><![CDATA[rapper]]></category>
		<category><![CDATA[vedan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342183</guid>

					<description><![CDATA[ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് പരാതി നല്‍കിയത്]]></description>
										<content:encoded><![CDATA[<p>പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പര്&#x200d; വേടന് എതിരെ എന്&#x200d;ഐഎയ്ക്ക് പരാതി. ബിജെപി പാലക്കാട് നഗരസഭാ കൗണ്&#x200d;സിലറാണ് പരാതി നല്&#x200d;കിയത്. വേടന്&#x200d; പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി കൗണ്&#x200d;സിലര്&#x200d; മിനി കൃഷ്ണ കുമാറാണ് പരാതി നല്&#x200d;കിയിരിക്കുന്നത്.</p>
<p>പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കപട ദേശീയ വാദിയെന്ന് വേടന്&#x200d; അവഹേളിച്ചുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. എന്&#x200d;ഐഎയ്ക്ക് പുറമെ ആഭ്യന്തര മന്ത്രിക്കും പരാതി നല്&#x200d;കിയിട്ടുണ്ടെന്ന് മിനി കൃഷ്ണ കുമാര്&#x200d; സോഷ്യല്&#x200d; മീഡിയയിലൂടെ പ്രതികരിച്ചു. പരാതിയുടെ പകര്&#x200d;പ്പ് ഉള്&#x200d;പ്പെടെ പങ്കുവച്ചാണ് മിനിയുടെ പ്രതികരണം.</p>
<p>ഹിന്ദു ഐക്യ വേദി, ആര്&#x200d;എസ്എസ് നേതാക്കള്&#x200d; വേടന് എതിരെ നിരന്തരം ആധിക്ഷേപങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗായകന് എതിരെ പരാതി സമര്&#x200d;പ്പിക്കപ്പെടുന്നത്. കഴിഞ്ഞ ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല, ആര്&#x200d;എസ്എസ് നേതാവ് എന്&#x200d; ആര്&#x200d; മധു എന്നിവരായിരുന്നു കഴിഞ്ഞ ദിവസങ്ങളില്&#x200d; വേടനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.</p>
<p>സംസ്ഥാന സര്&#x200d;ക്കാരിന്റെ വാര്&#x200d;ഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് സംഘടിപ്പിച്ച സംഗീത പരിപാടിക്ക് പിന്നാലെ ആയിരുന്നു ആരോപണങ്ങളുടെ തുടക്കം. റാപ്പ് സംഗീതത്തിന് എസ്.സി-എസ്.ടി വിഭാഗവുമായി പുലബന്ധമില്ലെന്നും വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്&#x200d;ക്ക് മുമ്പില്&#x200d; സമാജം അപമാനിക്കപ്പെടുന്നുവെന്നും കെ പി ശശികല ആരോപിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1complaint-filed-with-nia-against-rapper-vedan-for-insulting-prime-minister-through-song.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വംശീയ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി മണിപ്പൂരില്‍ പ്രത്യേക എന്‍ഐഎ കോടതി രൂപീകരിച്ചു</title>
		<link>https://www.chandrikadaily.com/a-special-nia-court-has-been-set-up-in-manipur-to-try-cases-related-to-communal-riots.html</link>
					<comments>https://www.chandrikadaily.com/a-special-nia-court-has-been-set-up-in-manipur-to-try-cases-related-to-communal-riots.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 23 May 2025 05:56:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central govt]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[NIA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342180</guid>

					<description><![CDATA[ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിച്ച വംശീയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി മണിപ്പൂരിലെ ചുരാചന്ദ്പൂരിലെ സെഷന്‍സ് കോടതിയെ പ്രത്യേക എന്‍ഐഎ കോടതിയായി നിയമിച്ചു.
]]></description>
										<content:encoded><![CDATA[<p>ദേശീയ അന്വേഷണ ഏജന്&#x200d;സി (എന്&#x200d;ഐഎ) അന്വേഷിച്ച വംശീയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി മണിപ്പൂരിലെ ചുരാചന്ദ്പൂരിലെ സെഷന്&#x200d;സ് കോടതിയെ പ്രത്യേക എന്&#x200d;ഐഎ കോടതിയായി നിയമിച്ചു.</p>
<p>ദേശീയ അന്വേഷണ ഏജന്&#x200d;സി ആക്റ്റ് 2008 (2008 ലെ 34) സെക്ഷന്&#x200d; 11 പ്രകാരം മണിപ്പൂരിലെ ചുരാചന്ദ്പൂര്&#x200d; ജില്ലയിലെ ജില്ലാ ആന്റ് സെഷന്&#x200d;സ് ജഡ്ജിയെ പ്രത്യേക കോടതിയായി നിയമിച്ചതായി ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ഒരു അറിയിപ്പില്&#x200d; അറിയിച്ചു.</p>
<p>&#8216;ദേശീയ അന്വേഷണ ഏജന്&#x200d;സി AC 008 (2008 ലെ 34) ന്റെ 11-ാം വകുപ്പ് നല്&#x200d;കുന്ന അധികാരങ്ങള്&#x200d; വിനിയോഗിച്ച്, മണിപ്പു ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇതിനാല്&#x200d; കോടതി ഓഫ് ഡിസ്ട്രിക്റ്റിനെ നിയമിക്കുന്നു.</p>
<p>പ്രത്യേക കോടതിയുടെ അധികാരപരിധി മണിപ്പൂരിലുടനീളം വ്യാപിക്കും.<br />
2023 മെയ് 3-ന് ആരംഭിച്ച വംശീയ അക്രമവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന കേസുകള്&#x200d; എന്&#x200d;ഐഎ ഏറ്റെടുത്തു. ഈ കേസുകളില്&#x200d; ജിരിബാമില്&#x200d; ആറ് സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും മറ്റ് അക്രമ സംഭവങ്ങളും ഉള്&#x200d;പ്പെടുന്നു.</p>
<p>കുറ്റകൃത്യങ്ങളുടെ തീവ്രതയും മണിപ്പൂരില്&#x200d; വര്&#x200d;ദ്ധിച്ചുവരുന്ന അക്രമങ്ങളും കണക്കിലെടുത്ത് അന്വേഷണത്തിനായി ഏജന്&#x200d;സിക്ക് കൈമാറാന്&#x200d; എംഎച്ച്എ തീരുമാനിച്ചതിന് ശേഷം 2024 നവംബറില്&#x200d; എന്&#x200d;ഐഎ ഈ കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തു.</p>
<p>2023 മെയ് 3 മുതല്&#x200d; നിരവധി മാസങ്ങളോളം മണിപ്പൂര്&#x200d; അക്രമത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മെയ്തികള്&#x200d;ക്ക് പട്ടികവര്&#x200d;ഗ്ഗ (എസ്ടി) പദവി നല്&#x200d;കുന്നതിനുള്ള ഹൈക്കോടതി ശുപാര്&#x200d;ശയില്&#x200d; മലയോര ജില്ലകളില്&#x200d; താമസിക്കുന്ന കുക്കി-സോ ആദിവാസികള്&#x200d; പ്രതിഷേധിച്ചതിന് ശേഷമാണ് ഇത് ആരംഭിച്ചത്.</p>
<p>ഇംഫാല്&#x200d; താഴ്വര ആസ്ഥാനമായുള്ള മെയ്റ്റിസും സമീപ കുന്നുകള്&#x200d; കേന്ദ്രീകരിച്ചുള്ള കുക്കി-സോ ഗ്രൂപ്പുകളും തമ്മിലുള്ള വംശീയ അക്രമത്തില്&#x200d; 260 പേര്&#x200d; കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്&#x200d; ഭവനരഹിതരാകുകയും ചെയ്തു.</p>
<p>മണിപ്പൂര്&#x200d; നിലവില്&#x200d; രാഷ്ട്രപതി ഭരണത്തിന് കീഴിലാണ്, ഫെബ്രുവരി 9 ന് അന്നത്തെ മുഖ്യമന്ത്രി എന്&#x200d; ബിരേന്&#x200d; സിംഗ് രാജിവച്ചതിന് ശേഷം ഫെബ്രുവരി 13 ന് ഇത് ഏര്&#x200d;പ്പെടുത്തി. 2027 വരെ കാലാവധിയുള്ള സംസ്ഥാന നിയമസഭ താല്&#x200d;ക്കാലികമായി നിര്&#x200d;ത്തിവച്ചിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-special-nia-court-has-been-set-up-in-manipur-to-try-cases-related-to-communal-riots.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകളും, വിഡിയോകളും പങ്കുവയ്ക്കാന്‍ അഭ്യര്‍ത്ഥിച്ച് എന്‍ഐഎ</title>
		<link>https://www.chandrikadaily.com/1111nia-requested-to-share-photographs-videos-related-to-pahalgam-terror-attack.html</link>
					<comments>https://www.chandrikadaily.com/1111nia-requested-to-share-photographs-videos-related-to-pahalgam-terror-attack.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 07 May 2025 15:57:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[NIA]]></category>
		<category><![CDATA[pahalgam terrorist attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340535</guid>

					<description><![CDATA[9654958816 എന്ന നമ്പറിലോ 011 24368800 എന്ന നമ്പറിലോ ബന്ധപ്പെട്ട് വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു]]></description>
										<content:encoded><![CDATA[<p>പഹല്&#x200d;ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകള്&#x200d;, വിഡിയോകള്&#x200d; എന്നിവ കൈവശമുളള വിനോദസഞ്ചാരികളും പ്രദേശവാസികളും ഉടന്&#x200d; തങ്ങളുമായി ബന്ധപ്പെടാന്&#x200d; അഭ്യര്&#x200d;ത്ഥിച്ച് എന്&#x200d;ഐഎ. ആക്രമണത്തിന്റെ വിവിധ ദൃശ്യങ്ങള്&#x200d; ഉള്&#x200d;പ്പെട്ട ഫോട്ടോകളും വിഡിയോകളും എന്&#x200d;ഐഎ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. അവ പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു. 9654958816 എന്ന നമ്പറിലോ 011 24368800 എന്ന നമ്പറിലോ ബന്ധപ്പെട്ട് വിവരങ്ങള്&#x200d; പങ്കുവയ്ക്കണമെന്ന് എന്&#x200d;ഐഎ ആവശ്യപ്പെട്ടു.</p>
<p>പഹല്&#x200d;ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതലയുളള എന്&#x200d; ഐ എ അക്രമികളെക്കുറിച്ചും അവരുടെ പ്രവര്&#x200d;ത്തന രീതികളെക്കുറിച്ചും സൂചനകള്&#x200d; ലഭിക്കുന്നതിനായാണ് കൂടുതല്&#x200d; ദൃശ്യങ്ങള്&#x200d; ശേഖരിക്കുന്നത്.</p>
<p>ഏപ്രില്&#x200d; 22-ന് പഹല്&#x200d;ഗാമില്&#x200d; ഭീകരാക്രമണത്തില്&#x200d; വിനോദസഞ്ചാരികള്&#x200d; ഉള്&#x200d;പ്പെടെ 26 പേര്&#x200d; കൊല്ലപ്പെട്ടത്. അതിനുപിന്നാലെ പ്രദേശത്തുനിന്നുളള നിരവധി വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിച്ചിരുന്നു. തുടര്&#x200d;ന്നാണ് ഈ തെളിവുകള്&#x200d; പങ്കുവയ്ക്കാന്&#x200d; എന്&#x200d;ഐഎ ആവശ്യപ്പെടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1111nia-requested-to-share-photographs-videos-related-to-pahalgam-terror-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഹല്‍ഗാം ഭീകരാക്രമണം; പിന്നില്‍ പാക് ഭീകരവാദിയെന്ന് എന്‍ഐഎ കണ്ടെത്തല്‍</title>
		<link>https://www.chandrikadaily.com/pahalgam-terrorr-attack-nia-finds-pakistan-terrorist-behind.html</link>
					<comments>https://www.chandrikadaily.com/pahalgam-terrorr-attack-nia-finds-pakistan-terrorist-behind.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 29 Apr 2025 04:10:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[NIA]]></category>
		<category><![CDATA[pahalgam]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339351</guid>

					<description><![CDATA[ഭീകരക്രമണവുമായി ബന്ധപ്പെട്ട ഭീകരര്‍ നുഴഞ്ഞു കയറിയത് ഒന്നര വര്‍ഷം മുന്‍പാണ് എന്ന വിവരവും പുറത്തു വരുന്നു.]]></description>
										<content:encoded><![CDATA[<p>പഹല്&#x200d;ഗാം ഭീകരാക്രമണത്തിന് പിന്നില്&#x200d; പാക് ഭീകരവാദിയെന്ന് എന്&#x200d;ഐഎ കണ്ടെത്തല്&#x200d;. പാകിസ്താന്&#x200d; തീവ്രവാദി ഹാഷിം മൂസയുടെ പങ്കാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പാകിസ്താന്&#x200d; കേന്ദ്രീകരിച്ച് പ്രവര്&#x200d;ത്തിക്കുന്ന ലഷ്‌കര്&#x200d; ഇ ത്വയ്ബ അംഗവും പാകിസ്താന്&#x200d; ആര്&#x200d;മിയുടെ പ്രത്യേക പരിശീലനം ലഭിച്ച കമാന്&#x200d;ഡോയുമാണ് ഹാഷിം മൂസ.</p>
<p>ഭീകരര്&#x200d; ജമ്മുവിലെ അതിര്&#x200d;ത്തി മേഖലയിലേക്ക് സഞ്ചരിക്കുന്നതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നത്. ഭീകരര്&#x200d;ക്കായുള്ള തിരച്ചില്&#x200d; സൈന്യം ഊര്&#x200d;ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ ഭീകരര്&#x200d; സഞ്ചാരികളുടെ മൊബൈല്&#x200d; കവര്&#x200d;ന്നതായുള്ള മൊഴിയും പുറത്ത് വന്നു. രണ്ട് സഞ്ചാരികളുടെ ഫോണുകളാണ് ഭീകരര്&#x200d; കൊണ്ടുപോയത്. ഈ മൊബൈല്&#x200d;ഫോണ്&#x200d; കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.</p>
<p>ഏപ്രില്&#x200d; 22നാണ് പഹല്&#x200d;ഗാമിലെ ബൈസരണ്&#x200d;വാലിയില്&#x200d; ഭീകരാക്രമണമുണ്ടായത്. പൈന്&#x200d; മരങ്ങള്&#x200d;ക്കിടയില്&#x200d; നിന്ന് ഇറങ്ങിവന്ന ഭീകരര്&#x200d; വിനോദസഞ്ചാരികളെ വെടിവെച്ചു കൊല്ലുകയായിരുന്നു. 26 പേരാണ് പഹല്&#x200d;ഗാം ഭീകരാക്രമണത്തില്&#x200d; കൊല്ലപ്പെട്ടത്.</p>
<p>അതേസമയം ഭീകരക്രമണവുമായി ബന്ധപ്പെട്ട ഭീകരര്&#x200d; നുഴഞ്ഞു കയറിയത് ഒന്നര വര്&#x200d;ഷം മുന്&#x200d;പാണ് എന്ന വിവരവും പുറത്തു വരുന്നു. സാമ്പ &#8211; കത്വ മേഖലയില്&#x200d; അതിര്&#x200d;ത്തി വേലി മുറിച്ചാണ് നുഴഞ്ഞു കയറിയതെന്നാണ് സൂചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pahalgam-terrorr-attack-nia-finds-pakistan-terrorist-behind.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു</title>
		<link>https://www.chandrikadaily.com/mumbai-terror-attack-case-tahavur-rana-was-remanded-in-nia-custody-for-18-days.html</link>
					<comments>https://www.chandrikadaily.com/mumbai-terror-attack-case-tahavur-rana-was-remanded-in-nia-custody-for-18-days.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 11 Apr 2025 04:55:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[mumbai terror attack]]></category>
		<category><![CDATA[NIA]]></category>
		<category><![CDATA[Tahavor Rana]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337675</guid>

					<description><![CDATA[ഇന്നലെ വൈകീട്ടോടെയാണ് യുഎസില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ റാണയെ ഡല്‍ഹിയിലെത്തിച്ചത്.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്&#x200d; റാണയെ എന്&#x200d;ഐഎ കസ്റ്റഡിയില്&#x200d; വിട്ടു. അമേരിക്കയില്&#x200d; നിന്ന് ഇന്നലെ ഇന്ത്യയിലെത്തിച്ച റാണയെ പട്യാല ഹൗസ് കോടതി പ്രത്യേക എന്&#x200d;ഐഎ ജഡ്ജി ചന്ദര്&#x200d;ജിത് സിംഗ് ആണ് 18 ദിവസത്തേക്ക് ഇയാളെ എന്&#x200d;ഐഎ കസ്റ്റഡിയില്&#x200d; വിട്ടത്. തുടര്&#x200d;ന്ന് എന്&#x200d;ഐഎ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി പത്തരയോടെയെ കോടതിയിലെത്തിച്ച റാണയെ പുലര്&#x200d;ച്ചയോടെയാണ് കോടതി കസ്റ്റഡിയില്&#x200d; വിട്ടുകൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചത്.</p>
<p>കേന്ദ്രസര്&#x200d;ക്കാരിനായി സ്പെഷ്യല്&#x200d; പബ്ലിക് പ്രോസിക്യൂട്ടര്&#x200d; നരേന്ദര്&#x200d; മാനിനെ നിയോഗിച്ചിരുന്നു. എന്&#x200d;ഐഎയെ പ്രതിനിധീകരിച്ച് സീനിയര്&#x200d; അഭിഭാഷകന്&#x200d; ദയാന്&#x200d; കൃഷ്ണന്&#x200d; ഹാജരായി. ഡല്&#x200d;ഹി സംസ്ഥാന ലീഗല്&#x200d; സര്&#x200d;വ്വീസസ് അതോറിറ്റി ഏര്&#x200d;പ്പെടുത്തിയ അഭിഭാഷകന്&#x200d; പിയൂഷ് സച്ച്ദേവാണ് തഹാവൂര്&#x200d; റാണയ്ക്കുവേണ്ടി കോടതിയില്&#x200d; ഹാജരായത്.</p>
<p>ഇന്നലെ വൈകീട്ടോടെയാണ് യുഎസില്&#x200d; നിന്ന് പ്രത്യേക വിമാനത്തില്&#x200d; റാണയെ ഡല്&#x200d;ഹിയിലെത്തിച്ചത്. ഡല്&#x200d;ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ഉടന്&#x200d; നടപടിക്രമങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയില്&#x200d; ലഭിച്ച റാണയെ എന്&#x200d; ഐഎ ഡയറക്ടര്&#x200d; ജനറലിന്റെ നേതൃത്വത്തില്&#x200d; 12 അംഗ സംഘമായിരിക്കും ചോദ്യംചെയ്യുക. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ നല്&#x200d;കിയ ഹര്&#x200d;ജി യുഎസ് സുപ്രീംകോടതി തളളിയതോടെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുളള നിയമതടസങ്ങള്&#x200d; പൂര്&#x200d;ണമായി നീങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mumbai-terror-attack-case-tahavur-rana-was-remanded-in-nia-custody-for-18-days.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂര്‍ റാണ അറസ്റ്റില്‍; ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ</title>
		<link>https://www.chandrikadaily.com/mumbai-terror-attack-case-tahavur-rana-arrested-nia-released-the-pictures.html</link>
					<comments>https://www.chandrikadaily.com/mumbai-terror-attack-case-tahavur-rana-arrested-nia-released-the-pictures.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 10 Apr 2025 16:03:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[mumbai terror attack]]></category>
		<category><![CDATA[NIA]]></category>
		<category><![CDATA[Tahavor Rana]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337662</guid>

					<description><![CDATA[വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്.]]></description>
										<content:encoded><![CDATA[<p>മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്&#x200d; റാണ അറസ്റ്റില്&#x200d;. ചിത്രങ്ങള്&#x200d; പുറത്തുവിട്ട് എന്&#x200d;ഐഎ. അമേരിക്കയില്&#x200d; നിന്ന് ഇന്നാണ് തഹാവൂര്&#x200d; റാണയെ ഇന്ത്യയിലെത്തിച്ചത്. പാലം വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്. തിഹാര്&#x200d; ജയിലിലേക്കാണ് റാണയെ മാറ്റുക.</p>
<p>തിഹാര്&#x200d; ജയിലിലും എന്&#x200d;ഐഎ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഡല്&#x200d;ഹി പോലീസ് &#8216;സ്വാറ്റ് &#8216; സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്. മുംബൈ ഭീകരാക്രമണ സൂത്രധാരന്&#x200d; തഹാവൂര്&#x200d; റാണയെ തൂക്കിലേറ്റണമെന്ന് ഭീകരാക്രമണത്തില്&#x200d; പരുക്കേറ്റ സുബേദാര്&#x200d; മേജര്&#x200d; പിവി മനേഷ് പറഞ്ഞു. എവിടെപ്പോയാലും പിടികൂടുമെന്ന സന്ദേശമാണ് ഇന്ത്യ തഹാവൂര്&#x200d; റാണയെ കൊണ്ടുവന്നതിലൂടെ നല്&#x200d;കുന്നതെന്നും പിവി മനേഷ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mumbai-terror-attack-case-tahavur-rana-arrested-nia-released-the-pictures.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐഎസ് മൊഡ്യൂള്‍ കേസ്; എന്‍ഐഎക്ക് തിരിച്ചടി; രണ്ട് പേര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/1is-module-case-backlash-to-nia-high-court-granted-bail-to-two-persons.html</link>
					<comments>https://www.chandrikadaily.com/1is-module-case-backlash-to-nia-high-court-granted-bail-to-two-persons.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 08 Apr 2025 18:19:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[NIA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337433</guid>

					<description><![CDATA[ദീര്‍ഘകാലമായി ജയിലില്‍ കിടക്കുന്നതും വിചാരണ ആരംഭിച്ചില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഭീകരസംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാന്&#x200d; കേരളത്തില്&#x200d; സംഘടന രൂപീകരിച്ചെന്ന കേസില്&#x200d; എന്&#x200d;ഐഎക്ക് തിരിച്ചടി. കേസില്&#x200d; എന്&#x200d;ഐഎ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ആഷിഫ്, ടി.എസ് ഷിയാസ് എന്നിവര്&#x200d;ക്ക് ജാമ്യം ലഭിച്ചു. ദീര്&#x200d;ഘകാലമായി ജയിലില്&#x200d; കിടക്കുന്നതും വിചാരണ ആരംഭിച്ചില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.</p>
<p>നേരത്തെ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും എന്&#x200d;ഐഎ കോടതിയെ സമീപിച്ചിരുന്നു. എന്നാല്&#x200d; കോടതി ഹര്&#x200d;ജി തളളി. ഇതിനെതിരെ പ്രതികള്&#x200d; നല്&#x200d;കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്&#x200d; ബെഞ്ചിന്റെ ഉത്തരവ്. അറസ്റ്റിന്റെ കാരണങ്ങള്&#x200d; ബോധിപ്പിച്ചില്ല, നടപടിക്രമങ്ങള്&#x200d; പാലിച്ചല്ല അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചു. ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്&#x200d; തൃശൂരില്&#x200d;നിന്നാണ് നാലുപേരെ അറസ്റ്റ് ചെയ്യുന്നത്. 2024ല്&#x200d; എന്&#x200d;ഐഎ കുറ്റപത്രം സമര്&#x200d;പ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1is-module-case-backlash-to-nia-high-court-granted-bail-to-two-persons.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ലൗ ജിഹാദ് ഇല്ലെന്ന് പൊലീസും എൻഐഎയും വ്യക്തമാക്കിയതാണ്&#8217;; പി.സി ജോർജിനെ പിന്തുണച്ച സഭയെ തള്ളി ഫാ. പോൾ തേലക്കാട്ട്</title>
		<link>https://www.chandrikadaily.com/the-police-and-nia-have-made-it-clear-that-there-is-no-love-jihad-fr-paul-thelakkatt-rejects-the-church-that-supported-pc-george.html</link>
					<comments>https://www.chandrikadaily.com/the-police-and-nia-have-made-it-clear-that-there-is-no-love-jihad-fr-paul-thelakkatt-rejects-the-church-that-supported-pc-george.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 17 Mar 2025 15:28:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Fr. Paul Thelakkatt]]></category>
		<category><![CDATA[NIA]]></category>
		<category><![CDATA[pc george]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334413</guid>

					<description><![CDATA[ലൗ ജിഹാദ് ഉണ്ടെങ്കില്&#x200d; അത് പൊലീസിനോടാണ് പറയേണ്ടതെന്നും അല്ലാതെ പൊതുസമൂഹത്തിനോടല്ലെന്നും പോള്&#x200d; തേലക്കാട്ട് പറഞ്ഞു. കേരളത്തിലെ ക്രിസ്ത്യാനികള്&#x200d; ഹിന്ദുക്കളുമായും ഇസ്‌ലാം മതസ്ഥരുമായും സൗഹാര്&#x200d;ദത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. ]]></description>
										<content:encoded><![CDATA[<p>ബി.ജെ.പി നേതാവ് പി.സി. ജോര്&#x200d;ജിന്റെ ലൗ ജിഹാദ് പരാമര്&#x200d;ശത്തെ പിന്തുണച്ച സിറോ മലബാര്&#x200d; സഭയെ തള്ളി മുന്&#x200d; വക്താവ് ഫാദര്&#x200d; പോള്&#x200d; തേലക്കാട്ട്. സഭ സ്വീകരിച്ച നിലപാടില്&#x200d; ആശ്ചര്യവും സങ്കടവും തോന്നിയെന്ന് ഫാദര്&#x200d; പോള്&#x200d; പറഞ്ഞു.</p>
<p>‘കേരളത്തില്&#x200d; ലൗ ജിഹാദ് ഇല്ലെന്ന് പൊലീസും എന്&#x200d;.ഐ.എയും തന്നെ കോടതികളില്&#x200d; സത്യവാങ്മൂലം നൽകിയതാണ്. അവര്&#x200d;ക്കറിയാത്ത ലൗ ജിഹാദിനെ കുറിച്ച് മെത്രാന്മാര്&#x200d; എങ്ങനെയറിഞ്ഞു,’ ഫാദര്&#x200d; പോള്&#x200d; തേലക്കാട്ട്.</p>
<p>കേരളത്തില്&#x200d; ലൗ ജിഹാദില്ലെന്ന് പൊലീസും എന്&#x200d;.ഐ.എയും തന്നെ കോടതികളില്&#x200d; സത്യവാങ്മൂലം നല്&#x200d;കിയതാണെന്നും അവര്&#x200d;ക്കറിയാത്ത ലൗ ജിഹാദിനെ കുറിച്ച് മെത്രാന്മാര്&#x200d; എങ്ങനെയറിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു.</p>
<p>ലൗ ജിഹാദ് ഉണ്ടെങ്കില്&#x200d; അത് പൊലീസിനോടാണ് പറയേണ്ടതെന്നും അല്ലാതെ പൊതുസമൂഹത്തിനോടല്ലെന്നും പോള്&#x200d; തേലക്കാട്ട് പറഞ്ഞു. കേരളത്തിലെ ക്രിസ്ത്യാനികള്&#x200d; ഹിന്ദുക്കളുമായും ഇസ്‌ലാം മതസ്ഥരുമായും സൗഹാര്&#x200d;ദത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>നമ്മുടെ സമൂഹത്തിലെ സ്ത്രീപുരുഷന്മാര്&#x200d; സമന്മാരായും സമത്വത്തോട് കൂടിയും ജീവിക്കുന്നവരാണ്. അവര്&#x200d;ക്ക് പഠിക്കാനും വളരാനുമുള്ള എല്ലാ സന്ദര്&#x200d;ഭങ്ങളുമുണ്ട്. അവരുടെ വിവാഹം എന്നത് അവരുടെയും അവരുടെ കുടുംബത്തിന്റെയും തീരുമാനമാണ്. എന്നാല്&#x200d; ഇത്ര വയസില്&#x200d; കല്യാണം കഴിക്കണമെന്നെല്ലാം ഉത്തരവിടാന്&#x200d; പി.സി. ജോര്&#x200d;ജിന് എന്ത് ഉത്തരവാദിത്തമാണുള്ളതെന്നും ഫാദര്&#x200d; പോള്&#x200d; ചോദിച്ചു.</p>
<p>മുസ്‌ലിം വൈര്യമുള്ള കാസ പോലുള്ള സംഘടനകള്&#x200d; നമ്മുക്കിടയില്&#x200d; വളരുന്നുണ്ടെന്നും അത്തരം കാര്യങ്ങളെ വിവേകപൂര്&#x200d;വം നിയന്ത്രിക്കേണ്ടവരും വെറുപ്പ് സൃഷ്ടിക്കുന്ന രാഷ്ട്രീയപാര്&#x200d;ട്ടികളുടെ ചട്ടുകങ്ങളാകാതെ പ്രവര്&#x200d;ത്തിക്കേണ്ടവരും തന്നെ വഴിതെറ്റുന്നത് നിര്&#x200d;ഭാഗ്യകരമാണെന്നും ഫാദര്&#x200d; പോള്&#x200d; പറഞ്ഞു.</p>
<p>നുണ പറയുന്നതും വ്യാജങ്ങള്&#x200d; ചെയ്യുന്നതും വാക്ക് മാറുന്നതും പ്രത്യക്ഷമായി നുണ പറയുന്നതും സഭാ നേതാക്കളില്&#x200d; നിന്നുണ്ടാക്കേണ്ട നീക്കങ്ങളല്ല. മാര്&#x200d;പാപ്പയോട് പോലും നുണ പറഞ്ഞ സാഹചര്യങ്ങള്&#x200d; ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈര്യത്തിന്റെ ഭാഷയല്ല. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റേയും ഭാഷയാണ് പറയേണ്ടത്. അതല്ലാത്തത് മാര്&#x200d;പ്പാപ്പ പറയുന്നതിന് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യത്തിനും ധര്&#x200d;മത്തിനും വേണ്ടി തോല്&#x200d;ക്കാന്&#x200d; തയ്യാറാവേണ്ടവരാണ് സഭാ നേതാക്കളെന്നും ഫാദര്&#x200d; പറഞ്ഞു.</p>
<p>മീനച്ചില്&#x200d; പഞ്ചായത്തില്&#x200d; മാത്രമായി ലൗ ജിഹാദിലൂടെ നഷ്ടമായത് 400 പെണ്&#x200d;കുട്ടികളെയാണെന്നാണ് പി.സി. ജോര്&#x200d;ജ് ആരോപിച്ചത്. നഷ്ടപ്പെട്ട 400 കുട്ടികളില്&#x200d; 41 കുട്ടികളെ മാത്രമാണ് തിരിച്ച് കിട്ടിയതെന്നും ക്രിസ്ത്യാനികള്&#x200d; 24 വയസിന് മുമ്പ് പെണ്&#x200d;കുട്ടികളെ കല്യാണം കഴിപ്പിക്കാന്&#x200d; തയ്യാറാവണമെന്നും പി.സി. ജോര്&#x200d;ജ് പറഞ്ഞിരുന്നു.</p>
<p>കല്യാണം കഴിഞ്ഞിട്ട് പഠിക്കുന്നതില്&#x200d; ഒരു പ്രശ്‌നവുമില്ലെന്നും ഇക്കാര്യം ക്രൈസ്തവ സമൂഹം പ്രത്യേകം ശ്രദ്ധിക്കണമെന്നും ജോര്&#x200d;ജ് പരാമര്&#x200d;ശം നടത്തിയിരുന്നു. ഇതിനുപിന്നാലെ സിറോ മലബാര്&#x200d; സഭയും കാസയും പി.സി. ജോര്&#x200d;ജിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരികയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-police-and-nia-have-made-it-clear-that-there-is-no-love-jihad-fr-paul-thelakkatt-rejects-the-church-that-supported-pc-george.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
