<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Nigeria &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nigeria/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 26 Nov 2025 06:42:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Nigeria &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ 24 വിദ്യാര്‍ത്ഥികളെ വിട്ടയച്ചു</title>
		<link>https://www.chandrikadaily.com/24-kidnapped-students-released-in-nigeria.html</link>
					<comments>https://www.chandrikadaily.com/24-kidnapped-students-released-in-nigeria.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 26 Nov 2025 06:42:36 +0000</pubDate>
				<category><![CDATA[world]]></category>
		<category><![CDATA[kidnapped]]></category>
		<category><![CDATA[Nigeria]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365406</guid>

					<description><![CDATA[ വിദ്യാര്‍ത്ഥികളെ നേരിട്ട് സ്വീകരിച്ച പ്രസിഡണ്ട്, ഇനിയും തട്ടിക്കൊണ്ടുപോയവര്‍ക്ക് സുരക്ഷിതമായി മോചനം ഉറപ്പാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.]]></description>
										<content:encoded><![CDATA[<p>അബൂജ: കെബ്ബി സംസ്ഥാനത്തിലെ മാഗ പട്ടണത്തിലെ സെക്കന്&#x200d;ഡറി സ്‌കൂളില്&#x200d; നിന്നെടുത്ത് പോയ 24 വിദ്യാര്&#x200d;ത്ഥികളെ വിട്ടയച്ചതായി നൈജീരിയ പ്രസിഡന്റ് ബോല തിനുബു സ്ഥിരീകരിച്ചു. വിദ്യാര്&#x200d;ത്ഥികളെ നേരിട്ട് സ്വീകരിച്ച പ്രസിഡണ്ട്, ഇനിയും തട്ടിക്കൊണ്ടുപോയവര്&#x200d;ക്ക് സുരക്ഷിതമായി മോചനം ഉറപ്പാക്കാന്&#x200d; സുരക്ഷാ ഏജന്&#x200d;സികള്&#x200d;ക്ക് കര്&#x200d;ശന നിര്&#x200d;ദ്ദേശം നല്&#x200d;കി. രക്ഷാപ്രവര്&#x200d;ത്തനങ്ങളുടെ വിശദാംശങ്ങള്&#x200d; ഇതുവരെ പുറത്തുവിട്ടിട്ടില്ല.</p>
<p>നവംബര്&#x200d; 17-നാണ് ആയുധധാരികളായ സംഘം സ്‌കൂളിലെ 25 വിദ്യാര്&#x200d;ത്ഥികളെ തട്ടിക്കൊണ്ടുപോയത്. അന്നേ ദിവസം ഒരു വിദ്യാര്&#x200d;ത്ഥി രക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ള 24 പേരെയാണ് ഇപ്പോള്&#x200d; വിട്ടയച്ചിരിക്കുന്നത്.</p>
<p>വടക്കന്&#x200d; നൈജീരിയയില്&#x200d; മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള കൂട്ട തട്ടിക്കൊണ്ടുപോകലുകള്&#x200d; പതിവാണ്. സ്‌കൂളുകളെയും ഗ്രാമങ്ങളെയും ലക്ഷ്യമിടുന്ന ആയുധസംഘങ്ങളുടെ ആക്രമണം പലപ്പോഴും പ്രാദേശിക സുരക്ഷാസേനയെ പോലും പരാജയപ്പെടുത്താറുണ്ട്. കെബ്ബി സ്‌കൂളില്&#x200d; നിന്നും സൈന്യം പിന്മാറിയതിനു പിന്നാലെയാണ് ആക്രമണസംഘം സ്‌കൂള്&#x200d; കൈയ്യടക്കിയത്.</p>
<p>കുറച്ച് ദിവസങ്ങള്&#x200d;ക്ക് മുമ്പ് ക്വാറയിലെ ഗ്രാമത്തില്&#x200d; നിന്നും സ്ത്രീകളെയും കുട്ടികളെയും പിടികൂടിയ സംഭവവും റിപ്പോര്&#x200d;ട്ടായിരുന്നു. ഇതിന് പുറമേ, അടുത്ത കാലത്തെ ഏറ്റവും വലിയ തട്ടിക്കൊണ്ടുപോകലില്&#x200d; ഒരു കത്തോലിക്കാ സ്‌കൂളില്&#x200d; നിന്ന് 300-ലധികം വിദ്യാര്&#x200d;ത്ഥികളും ജീവനക്കാരും കാണാതായിരുന്നു.</p>
<p>തട്ടിക്കൊണ്ടുപോയവരില്&#x200d; 10 മുതല്&#x200d; 18 വയസ് വരെ പ്രായമുള്ള ആണ്&#x200d;കുട്ടികളും പെണ്&#x200d;കുട്ടികളും ഉള്&#x200d;പ്പെട്ടിരുന്നു. 88 കുട്ടികളെ രക്ഷിക്കാന്&#x200d; ശ്രമിച്ചെങ്കിലും, ഭൂരിഭാഗരെയും ആക്രമണസംഘം പിടിച്ചുകൊണ്ടുപോയി. ഇവരെ കണ്ടെത്തുന്നതിന് പ്രാദേശിക സേനയെയും പ്രത്യേക സ്‌ക്വാഡുകളെയും നിയോഗിച്ചതായി അധികാരികള്&#x200d; അറിയിച്ചു.</p>
<p>മോചനദ്രവ്യം ലഭിച്ച ശേഷം മാത്രമാണ് പല കുട്ടികളെയും ആഗോളമായും ആക്രമണസംഘങ്ങള്&#x200d; വിട്ടയയ്ക്കാറുള്ളത്. ക്രിസ്ത്യാനികള്&#x200d; പീഡിപ്പിക്കപ്പെടുന്നുവെന്ന അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണാള്&#x200d;ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഇത്തരം തട്ടിക്കൊണ്ടുപോകലുകള്&#x200d; വര്&#x200d;ധിച്ചുവെന്ന ആരോപണമുണ്ടെങ്കിലും, ആക്രമണങ്ങള്&#x200d; ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഒരുപോലെ ബാധിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/24-kidnapped-students-released-in-nigeria.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നൈജീരിയയില്‍ ബോക്കോ ഹറാം ആക്രമണം; 12 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി, ഗ്രാമം കത്തിച്ചു</title>
		<link>https://www.chandrikadaily.com/1boko-haram-attacks-in-nigeria-12-girls-are-kidnapped-and-the-village-is-burnt.html</link>
					<comments>https://www.chandrikadaily.com/1boko-haram-attacks-in-nigeria-12-girls-are-kidnapped-and-the-village-is-burnt.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 25 Nov 2025 07:13:42 +0000</pubDate>
				<category><![CDATA[world]]></category>
		<category><![CDATA[Boko Haram attack]]></category>
		<category><![CDATA[kidnapped]]></category>
		<category><![CDATA[Nigeria]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365240</guid>

					<description><![CDATA[കൃഷിയിടങ്ങളില്‍ നിന്ന് മടങ്ങുകയായിരുന്ന കൗമാരപ്രായക്കാരായ 12 പെണ്‍കുട്ടികളെയാണ് വൈകുന്നേരം അഞ്ചുമണിയോടെ തീവ്രവാദികള്‍തട്ടിക്കൊണ്ടുപോയത്.]]></description>
										<content:encoded><![CDATA[<p>അബുജ: നൈജീരിയയിലെ ബോര്&#x200d;ണോ സംസ്ഥാനത്തിലെ മുസ്സ ജില്ലയില്&#x200d; ബോക്കോ ഹറാം ഭീകരര്&#x200d; നടത്തിയ ക്രൂരാക്രമണം ജനങ്ങളെ ഭീതിയിലാക്കി. കൃഷിയിടങ്ങളില്&#x200d; നിന്ന് മടങ്ങുകയായിരുന്ന കൗമാരപ്രായക്കാരായ 12 പെണ്&#x200d;കുട്ടികളെയാണ് വൈകുന്നേരം അഞ്ചുമണിയോടെ തീവ്രവാദികള്&#x200d;തട്ടിക്കൊണ്ടുപോയത്.</p>
<p>മധുമേരി ഗ്രാമത്തിലേക്കുള്ള ആക്രമണം രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നു. മോട്ടോര്&#x200d;സൈക്കിളുകളില്&#x200d; എത്തിയ ഭീകരര്&#x200d; വീടുകള്&#x200d;, കടകള്&#x200d;, വാഹനങ്ങള്&#x200d; എന്നിവയ്ക്ക് തീ കൊടുക്കുകയും വെടിയുതിര്&#x200d;ക്കുകയും ചെയ്തു. ആളുകളെ ഓടിച്ചുവിട്ടതോടെ ജീവഹാനി ഒഴിവായി എന്നാണ് പോലീസ് അറിയിച്ചത്. പുലര്&#x200d;ച്ചെ മൂന്നുമണിയോടെ ആക്രമികള്&#x200d; പ്രദേശം വിടുകയായിരുന്നു. സംഭവത്തിനു പിന്നാലെ സുരക്ഷാ സേന ഗ്രാമത്തില്&#x200d; കാവല്&#x200d; ശക്തിപ്പെടുത്തി. ബോര്&#x200d;ണോ സ്‌റ്റേറ്റ് പോലീസ് പബ്ലിക് റിലേഷന്&#x200d;സ് ഓഫീസര്&#x200d; എ.എസ.്പി. നഹും ദാസോ സ്ഥിരീകരിച്ചതനുസരിച്ച് തട്ടിക്കൊണ്ടുപോയ 12 പെണ്&#x200d;കുട്ടികളുടെ തിരച്ചില്&#x200d; തുടരുകയാണ്.</p>
<p>നൈജീരിയയില്&#x200d; കഴിഞ്ഞ മാസങ്ങളില്&#x200d; മതപരവും സാമുദായികവുമായ അക്രമങ്ങള്&#x200d; ഉയര്&#x200d;ന്നു വരികയാണ്. ഏതാനും ദിവസങ്ങള്&#x200d;ക്ക് മുന്&#x200d;പ് അബുജ അതിര്&#x200d;ത്തി പ്രദേശത്തെ ഒരു സ്വകാര്യ കത്തോലിക്കാ സ്‌കൂളില്&#x200d; കയറിയ ആയുധധാരികള്&#x200d; 215 വിദ്യാര്&#x200d;ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയിരുന്നു. ചിലര്&#x200d; രക്ഷപെട്ടെങ്കിലും ഭൂരിഭാഗം പേരും ഇപ്പോഴും കാണാതെയാണ്. ക്രിസ്ത്യന്&#x200d; അസോസിയേഷന്&#x200d; ഓഫ് നൈജീരിയയാണ് ഈ വിവരങ്ങള്&#x200d; സ്ഥിരീകരിച്ചത്. തട്ടിക്കൊണ്ടുപോകല്&#x200d;, ഗ്രാമങ്ങളിലെ അക്രമങ്ങള്&#x200d;, മതപരമായ ലക്ഷ്യങ്ങളും വംശീയ സംഘര്&#x200d;ഷങ്ങളും മൂലം രാജ്യം സുരക്ഷാ പ്രതിസന്ധിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; മുന്നറിയിപ്പ് നല്&#x200d;കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1boko-haram-attacks-in-nigeria-12-girls-are-kidnapped-and-the-village-is-burnt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നൈജീരിയയിലെ സ്‌കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി</title>
		<link>https://www.chandrikadaily.com/1violence-at-school-in-nigeria-303-students-and-12-teachers-kidnapped.html</link>
					<comments>https://www.chandrikadaily.com/1violence-at-school-in-nigeria-303-students-and-12-teachers-kidnapped.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 22 Nov 2025 16:39:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kidnapping]]></category>
		<category><![CDATA[Nigeria]]></category>
		<category><![CDATA[students and teachers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364859</guid>

					<description><![CDATA[ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്‍ 300-ല്‍ അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.]]></description>
										<content:encoded><![CDATA[<p>അബുജ: നൈജീരിയ വീണ്ടും  സ്‌കൂള്&#x200d; തട്ടിക്കൊണ്ടുപോകല്&#x200d; സംഭവത്തിന്റെ നടുവില്&#x200d;. നൈഗര്&#x200d; നോര്&#x200d;ത്ത് സെന്&#x200d;ട്രിലെ സെന്റ് മേരീസ് കാത്തലിക് സ്‌കൂളില്&#x200d; വെള്ളിയാഴ്ച ആയുധധാരികള്&#x200d; അതിക്രമിച്ചുകയറി 303 വിദ്യാര്&#x200d;ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി ക്രിസ്ഥാന അസോസിയേഷന്&#x200d; ഓഫ് നൈജീരിയ (CAN) അറിയിച്ചു. ആദ്യം 215 കുട്ടികളെയാണ് കാണാതായതായി റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നത്. എന്നാല്&#x200d; ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്&#x200d; 300-ല്&#x200d; അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.</p>
<p>CAN നൈജര്&#x200d; സ്റ്റേറ്റ് ചാപ്റ്റര്&#x200d; ചെയര്&#x200d;മാന്&#x200d; മോസ്റ്റ് റവറന്റ് ബുലസ് ഡൗവ യോഹന്ന സ്‌കൂള്&#x200d; സന്ദര്&#x200d;ശിച്ചശേഷമാണ് വിവരം സ്ഥിരീകരിച്ചത്. 10നും 18നും ഇടയില്&#x200d; പ്രായമുള്ള പെണ്&#x200d;കുട്ടികളും ആണ്&#x200d;കുട്ടികളുമാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിനിടെ രക്ഷപ്പെടാന്&#x200d; ശ്രമിച്ച 88 കുട്ടികളെയും പ്രതികള്&#x200d; വീണ്ടും പിടികൂടിയതായി വിവരമുണ്ട്.</p>
<p>സംഭവത്തിനു 170 കിലോമീറ്റര്&#x200d; അകലെയുള്ള അയല്&#x200d; സംസ്ഥാനമായ കെബ്ബിയിലും സമാനമായ ആക്രമണം നടന്നിരുന്നു. അവിടെയുള്ള മാഗ പട്ടണത്തിലെ സെക്കന്&#x200d;ഡറി സ്‌കൂളില്&#x200d; തിങ്കളാഴ്ച നടന്ന ആക്രമണത്തില്&#x200d; 25 വിദ്യാര്&#x200d;ത്ഥികളെ തട്ടിക്കൊണ്ടുപോയിരുന്നു, ഇതില്&#x200d; ഒരാള്&#x200d; രക്ഷപ്പെട്ടെങ്കിലും 24 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.</p>
<p>അടിക്കടിയുള്ള ഇത്തരം ആക്രമണങ്ങള്&#x200d; സംസ്ഥാനത്ത് വന്&#x200d; സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതായി അധികൃതര്&#x200d; വ്യക്തമാക്കി. കുട്ടികളെ കണ്ടെത്തുകയും സുരക്ഷിതമായി തിരികെ കൊണ്ടുവരാനായി പ്രാദേശിക സംഘങ്ങളെയും പ്രത്യേക സ്‌ക്വാഡുകളെയും വിന്യസിച്ചു. ആക്രമണത്തിനിടെ സ്‌കൂളിന്റെ വൈസ് പ്രിന്&#x200d;സിപ്പല്&#x200d; വെടിയേറ്റ് മരിക്കുകയും ചെയ്തു.</p>
<p>സംഭവത്തിന് ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കുട്ടികളെ രക്ഷപ്പെടുത്താന്&#x200d; സര്&#x200d;ക്കാര്&#x200d;, സുരക്ഷാ ഏജന്&#x200d;സികള്&#x200d; എന്നിവരുമൊത്ത് സംയുക്ത പരിശ്രമം തുടരുകയാണെന്ന് അധികൃതര്&#x200d; അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1violence-at-school-in-nigeria-303-students-and-12-teachers-kidnapped.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നൈജീരിയയില്‍ ഹൈസ്‌കൂള്‍ ആക്രമണം: 25 വിദ്യാര്‍ത്ഥിനികളെ സായുധസംഘം തട്ടിക്കൊണ്ടുപോയി</title>
		<link>https://www.chandrikadaily.com/high-school-attack-in-nigeria-25-female-students-kidnapped-by-armed-gang.html</link>
					<comments>https://www.chandrikadaily.com/high-school-attack-in-nigeria-25-female-students-kidnapped-by-armed-gang.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 18 Nov 2025 03:34:18 +0000</pubDate>
				<category><![CDATA[world]]></category>
		<category><![CDATA[kidnaping]]></category>
		<category><![CDATA[Nigeria]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364071</guid>

					<description><![CDATA[ആക്രമണത്തില്‍ ഒരു അധ്യാപകന്‍ വെടിയേറ്റ് മരിച്ചു.]]></description>
										<content:encoded><![CDATA[<p>അബുജ: വടക്കുപടിഞ്ഞാറന്&#x200d; നൈജീരിയയില്&#x200d; സായുധസംഘം ഒരു ഹൈസ്‌കൂളില്&#x200d; അതിക്രമിച്ചു കയറി 25 വിദ്യാര്&#x200d;ത്ഥിനികളെ തട്ടിക്കൊണ്ടുപോയതോടെ മേഖലയിലാകെ ഉത്കണ്ഠ. ആക്രമണത്തില്&#x200d; ഒരു അധ്യാപകന്&#x200d; വെടിയേറ്റ് മരിച്ചു. മറ്റൊരാള്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്.</p>
<p>കെബ്ബി സംസ്ഥാനത്തെ ഡങ്കോ വസാഗു പ്രദേശത്തെ മാഗയിലെ ഗേള്&#x200d;സ് കോംപ്രഹെന്&#x200d;സീവ് സെക്കണ്ടറി സ്‌കൂളിലാണ് തിങ്കളാഴ്ച പുലര്&#x200d;ച്ചെ നാലുമണിയോടെയാണ് ആക്രമണം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഗാര്&#x200d;ഡുമായി വെടിവെപ്പ് നടത്തിയ ശേഷമാണ് സംഘം ഹോസ്റ്റലിന്റെ വേലി ചാടിക്കടന്ന് പെണ്&#x200d;കുട്ടികളെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് അറിയിച്ചു.</p>
<p>സംഭവസമയത്ത് ആയുധധാരികള്&#x200d; പ്രദേശത്ത് വെടിയുതിര്&#x200d;ക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതായും ദൃക്‌സാക്ഷികള്&#x200d; പറയുന്നു. തുടര്&#x200d;ന്ന് നിരവധി പെണ്&#x200d;കുട്ടികളെ കാട്ടിന് അരികിലേക്ക് കൊണ്ടുപോയതായി നാട്ടുകാര്&#x200d; പറയുന്നു.</p>
<p>ആക്രമണത്തിന് പിന്നാലെ പൊലീസും സൈന്യവും ഉള്&#x200d;പ്പെട്ട കൂടുതല്&#x200d; സേനയെ പ്രദേശത്ത് വിന്യസിച്ചു. രക്ഷപ്പെടാന്&#x200d; സാധ്യതയുള്ള വഴികളില്&#x200d; തിരച്ചില്&#x200d; ശക്തമാക്കിയതായും വനമേഖലയില്&#x200d; പ്രത്യേക ഓപ്പറേഷന്&#x200d; തുടരുന്നതായും അധികൃതര്&#x200d; അറിയിച്ചു.</p>
<p>നൈജീരിയയില്&#x200d; മോചനദ്രവ്യം ആവശ്യപ്പെട്ട് സ്‌കൂളുകളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകല്&#x200d; പതിവായിരിക്കുകയാണ്. 2024 മാര്&#x200d;ച്ചില്&#x200d; കടുന സംസ്ഥാനത്തെ കുരിഗയില്&#x200d; നടന്ന സംഭവത്തില്&#x200d; 200-ലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. രാജ്യത്ത് ഇതുവരെ കുറഞ്ഞത് 1,500 വിദ്യാര്&#x200d;ത്ഥികളെ ആയുധസംഘങ്ങള്&#x200d; തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് കണക്കുകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/high-school-attack-in-nigeria-25-female-students-kidnapped-by-armed-gang.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിലേക്ക് രാസലഹരി കടത്തിയ നൈജീരിയന്‍ സംഘം ഇന്ത്യയിലെത്തിയത് വിസ ഇല്ലാതെയെന്ന് കണ്ടെത്തല്‍</title>
		<link>https://www.chandrikadaily.com/it-was-discovered-that-the-nigerian-group-that-smuggled-chemical-liquor-to-kerala-arrived-in-india-without-a-visa.html</link>
					<comments>https://www.chandrikadaily.com/it-was-discovered-that-the-nigerian-group-that-smuggled-chemical-liquor-to-kerala-arrived-in-india-without-a-visa.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 26 Aug 2025 10:49:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Drugs]]></category>
		<category><![CDATA[Nigeria]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351755</guid>

					<description><![CDATA[സംഘത്തിന്റെ ഇടപാടുകള്‍ ഡാര്‍ക് വെബ് വഴിയെന്നും കണ്ടെത്തി.]]></description>
										<content:encoded><![CDATA[<p>കേരളത്തിലേക്ക് രാസലഹരി കടത്തിയ നൈജീരിയന്&#x200d; സംഘം ഇന്ത്യയിലെത്തിയത് വിസ ഇല്ലാതെയെന്ന് കണ്ടെത്തല്&#x200d;. സംഘത്തില്&#x200d; ഉള്&#x200d;പ്പെട്ട ഡേവിഡ് ജോണ്&#x200d; ആദ്യമെത്തിയെന്നും ഇവരുടെ വന്&#x200d; ശൃംഖല ഇന്ത്യയിലുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. സംഘത്തിന്റെ ഇടപാടുകള്&#x200d; ഡാര്&#x200d;ക് വെബ് വഴിയെന്നും കണ്ടെത്തി.</p>
<p>2010ലാണ് നൈജീരിയന്&#x200d; രസലഹരി മാഫിയ സംഘം വിസ ഇല്ലാതെ ഇന്ത്യയില്&#x200d; എത്തിയത്. ഡേവിഡിന്റെ സഹായത്തോടെ ഹെന്ററി, റുമാന്&#x200d;സ് എന്നിവര്&#x200d; പിന്നീട് ഇന്ത്യയിലേക്ക് എത്തി. എന്നാല്&#x200d; ഡേവിഡിനു നൈജീരിയന്&#x200d; പാസ്‌പോട്ടുമില്ല. രാജ്യത്ത് നുഴഞ്ഞു കയറിയത് സംബന്ധിച്ച് അന്വേഷിക്കാനാണ് പൊലീസ് തീരുമാനം. കേന്ദ്ര ഏജന്&#x200d;സി എഫ്ആര്&#x200d;ആര്&#x200d;ഒക്കു വിവരങ്ങള്&#x200d; കൈമാറും.</p>
<p>ഡല്&#x200d;ഹി, ഹരിയാന പൊലീസിനൊപ്പം കോഴിക്കോട് ടൗണ്&#x200d; പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമില്&#x200d; നിന്ന് രാസലഹരി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്&#x200d; കണ്ടെത്തിയിരുന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-was-discovered-that-the-nigerian-group-that-smuggled-chemical-liquor-to-kerala-arrived-in-india-without-a-visa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയിലെ ​വേതനം പാകിസ്താനും നൈജീരിയക്കും താഴെയെന്ന് റിപ്പോർട്ട്; മോദി സർക്കാറിനെതിരെ കോൺഗ്രസ്</title>
		<link>https://www.chandrikadaily.com/wages-in-india-are-lower-than-pakistan-and-nigeria-report-says-congress-against-modi-govt.html</link>
					<comments>https://www.chandrikadaily.com/wages-in-india-are-lower-than-pakistan-and-nigeria-report-says-congress-against-modi-govt.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 16 Jul 2024 10:49:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Nigeria]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[wages]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302873</guid>

					<description><![CDATA[റിപ്പോർട്ട് ഉയർത്തിക്കാണിച്ച് ബി.ജെ.പി സർക്കാറിനെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തുവന്നു.]]></description>
										<content:encoded><![CDATA[<p>ഇന്ത്യയിലെ പ്രതിമാസ വേതനം അവികസിത രാജ്യങ്ങളായ പാകിസ്താൻ, നൈജീരിയ എന്നീ രാജ്യങ്ങളെക്കാൾ താഴെയാണെന്ന് ആഗോള റിപ്പോർട്ട്. വെലോസിറ്റി ഗ്ലോബൽ 2024 റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോർട്ട് ഉയർത്തിക്കാണിച്ച് ബി.ജെ.പി സർക്കാറിനെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തുവന്നു.</p>
<p>ലോകത്ത് വേതനം കുറവുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയാണ് അദ്ദേഹം പങ്കുവെച്ചത്. ഇതിൽ ഇന്ത്യ ഏറെ പിറകിലാണ്. ഇന്ത്യയിൽ കുറഞ്ഞ പ്രതിമാസ വേതനം 45 ഡോളറാണ്. അതായത് ഏകദേശം 3760.61 രൂപ. അതേസമയം, ​നൈജീരിയയിൽ 76 ഡോളറും (6351.25 രൂപ) പാകിസ്താനിൽ 114 ഡോളറും (9526.88 രൂപ) ആണ്. 28 ഡോളർ പ്രതിമാസ വേതനമുള്ള ശ്രീലങ്കയും കിർഗിസ്ഥാനും മാത്രമാണ് ഇന്ത്യക്ക് പിന്നിൽ പട്ടികയിലുള്ള മറ്റു രാജ്യങ്ങൾ.</p>
<p>ഇന്ത്യയിലെ വേതനം പാകിസ്താൻ, നൈജീരിയ എന്നീ രാജ്യങ്ങളേക്കാൾ കുറവാണെന്നും ഇത് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ വളരെ താഴ്ന്ന ജീവിത നിലവാരത്തിലേക്ക് നയിക്കുന്നതാണെന്നും പവൻ ഖേര പറഞ്ഞു. ജി.ഡി.പി വളർച്ചയുടെ പേര് പറഞ്ഞ് ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ്&#x200d;വ്യവസ്ഥയാക്കുമെന്ന സ്വപ്നമാണ് പ്രധാനമന്ത്രി മോദി വിൽക്കുന്നത്. എന്നാൽ, കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണെന്ന് പവൻ ഖേര വ്യക്തമാക്കി.</p>
<p>രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നതിനെതിരെയും ബി.ജെ.പി സർക്കാറിനെതിരെ കോൺഗ്രസ് ആഞ്ഞടിക്കുന്നുണ്ട്. തുഗ്ലക് പരിഷ്കാരമായ നോട്ടുനിരോധനം, തിടുക്കപ്പെട്ട് നടപ്പാക്കിയ ജി.എസ്.ടി, ചൈനയിൽനിന്നുള്ള ഇറക്കുമതിയുടെ വർധനവ് എന്നിവയിലൂടെ മോദി സർക്കാർ രാജ്യ​ത്ത് തൊഴിലില്ലായ്മ പ്രതിസന്ധി രൂക്ഷമാക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.</p>
<p>ഇത്തരം നടപടികൾ രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ചെറുകിട വ്യവസായങ്ങളെ തകർത്തായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവജനങ്ങൾക്ക് ജോലി നൽകാൻ അടുത്ത പത്ത് വർഷത്തേക്ക് പ്രതിവർഷം 1.2 കോടി ജോലികൾ സൃഷ്ടിക്കണമെന്ന റിപ്പോർട്ടും അദ്ദേഹം പങ്കുവെച്ചു.</p>
<p>ജീവശാസ്ത്രപരമല്ലാത്ത പ്രധാനമന്ത്രിയുടെ സർക്കാറിന് കീഴിൽ ജി.ഡി.പിയുടെ ഏഴ് ശതമാനം വളർച്ച പോലും യുവജനങ്ങൾക്ക് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല. രാജ്യം ശരാരരി 5.8 ശതമാനം ജി.ഡി.പി വളർച്ച മാത്രമാണ് നേടിയത്. മോദി സമ്പദ്&#x200d;വ്യവസ്ഥയുടെ പരാജയമാണ് തൊഴിലില്ലായ്മ പ്രതിസന്ധിയുടെ പ്രധാന കാരണമെന്നും ജയറാം രമേശ് പറഞ്ഞു.</p>
<p>പത്ത് ലക്ഷം കേന്ദ്ര സർക്കാർ ജോലിയാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇത് നമ്മു​ടെ വിദ്യാസമ്പന്നരായ യുവജനങ്ങളെ പരിഹസിക്കുക മാത്രമല്ല, സർക്കാറിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ തൊഴിൽ ശക്തിയുടെ 21 ശതമാനം പേർക്ക് മാത്രമാണ് ശമ്പളമുള്ള ജോലിയുള്ളത്. കോവിഡിന് മുമ്പ് ഇത് 24 ശതമാനമായിരുന്നു​വെന്നും ജയറാം രമേശ് റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് പറയുന്നു.</p>
<p>ഇന്ത്യയിലെ പകുതിയോളം സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഏഴ് വർഷത്തിനിടെ അനൗപചാരിക മേഖലയിൽ തൊഴിൽ നഷ്ടമുണ്ടായതായുള്ള റിപ്പോർട്ട് ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. നാഷനൽ സാമ്പിൾ സർവേ ഓഫിസാണ് ഇതുസംബന്ധിച്ച വാർഷിക റിപ്പോർട്ട് പുറത്തുവിട്ടത്. അനൗപചാരിക ​മേഖലകളായ ചെറുകിട ബിസിനസുകൾ, മറ്റു കച്ചവടങ്ങൾ, വഴിവാണിഭങ്ങൾ എന്നിവയിലാണ് തൊഴിൽ നഷ്ടമുണ്ടായത്.</p>
<p>തൊഴിൽ നഷ്ടത്തിൽ പശ്ചിമ ബംഗാളാണ് മുന്നിൽ. 30 ലക്ഷം പേർക്ക് ജോലി നഷ്ടമായി. കർണാടകയിൽ 13 ലക്ഷം പേർക്കും തമിഴ്നാട്ടിൽ 12 ലക്ഷം പേർക്കും ഉത്തർ പ്രദേശിൽ 7.91 ലക്ഷം പേർക്കും ​ജോലി നഷ്ടമായി. ആന്ധ്ര പ്രദേശ് 6.77 ലക്ഷം, കേരളം 6.40 ലക്ഷം, അസം 4,94 ലക്ഷം, തെലങ്കാന 3.44 ലക്ഷം എന്നിങ്ങനെയും 2015-2016 മുതൽ 2022-23 വരെയുള്ള കാലയളവിൽ തൊഴിൽ നഷ്ടം സംഭവിച്ചു.</p>
<p>യുവാക്കളെ തൊഴിലില്ലാത്തവരാക്കി നിർത്തുകയെന്ന ഏക ദൗത്യമാണ് മോദി സർക്കാരിനുള്ളതെന്ന് കോ​ൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ ആരോപിച്ചിരുന്നു. &#8216;തൊഴിലില്ലായ്മയെക്കുറിച്ചുള്ള സ്വതന്ത്ര സാമ്പത്തിക റിപ്പോർട്ടുകൾ മോദി സർക്കാർ നിഷേധിക്കുന്നുണ്ടാകാം. എന്നാൽ, സർക്കാർ ഡാറ്റ എങ്ങനെ നിഷേധിക്കും. കഴിഞ്ഞ 10 വർഷത്തിനിടെ കോടിക്കണക്കിന് യുവാക്കളുടെ സ്വപ്നങ്ങൾ തകർത്തതിന് ഉത്തരവാദി മോദി സർക്കാർ മാത്രമാണെന്നതാണ് സത്യം&#8217;- അദ്ദേഹം എക്സിൽ കുറിച്ചു.</p>
<p>നാഷനൽ സാമ്പിൾ സർവേ ഓഫിസിന്റെ വാർഷിക സർവേ പ്രകാരം നിർമാണ മേഖലയിൽ 2015നും 2023നും ഇടയിൽ 54 ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. പി.എൽ.എഫ്.എസ് സർവേ പ്രകാരം നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനം ആണ്. സർക്കാർ കണക്കുകൾ പഠിച്ചതിന് ശേഷമുള്ള ഐ.ഐ.എം ലഖ്‌നൗവിന്റെ റിപ്പോർട്ടിൽ രാജ്യത്ത് തൊഴിലില്ലായ്മയിൽ വർധനവുണ്ടായെന്ന് കാണാം.</p>
<p>ഏറ്റവും പുതിയ സിറ്റിഗ്രൂപ്പ് റിപ്പോർട്ട് അനുസരിച്ച് രാജ്യത്തിന് പ്രതിവർഷം 12 ദശലക്ഷം തൊഴിലവസരങ്ങൾ ആവശ്യമാണ്. ഏഴ് ശതമാനം ജി.ഡി.പി വളർച്ച പോലും യുവാക്കൾക്ക് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കില്ല. മോദി സർക്കാറിന് കീഴിൽ രാജ്യം നേടിയത് ശരാശരി 5.8 ശതമാനം ജി.ഡി.പി വളർച്ച മാത്രമാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wages-in-india-are-lower-than-pakistan-and-nigeria-report-says-congress-against-modi-govt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നൈജീരിയയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; ഭരണകക്ഷിയുടെ ബോലാ തിനുബു തെരഞ്ഞെടുക്കപ്പെട്ടു</title>
		<link>https://www.chandrikadaily.com/nigeria-presidnet.html</link>
					<comments>https://www.chandrikadaily.com/nigeria-presidnet.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 01 Mar 2023 08:48:17 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[Nigeria]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240447</guid>

					<description><![CDATA[മതം ,രാഷ്ട്രീയം, വംശം ,പ്രാദേശികവാദം എന്നിവയെല്ലാം സ്വാധീനിച്ച തെരഞ്ഞെടുപ്പാണിതെന്ന് തലസ്ഥാനമായ അബൂജയില്&#x200d;നിന്ന് അല്&#x200d;ജസീറ ലേഖകന്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.]]></description>
										<content:encoded><![CDATA[<p>നൈജീരിയയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; ഭരണകക്ഷിയുടെ സ്ഥാനാര്&#x200d;ത്ഥി ബോലാ തിനുബു തെരഞ്ഞെടുക്കപ്പെട്ടു. പശ്ചിമാഫ്രിക്കന്&#x200d; രാജ്യമായ നൈജീരിയയുടെ ആള്&#x200d; പ്രോഗ്രസീവ് കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടിയുടെ പ്രതിനിധിയാണ് തിനുബു. വോട്ട് മോഷ്ടിച്ചാണ് വിജയമെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോള്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷനെ വിലകുറച്ച് കാണരുതെന്ന് നിലവിലെ പ്രസിഡന്റ് മുഹമ്മദു ബുഹാരി പറഞ്ഞു. തെളിവുണ്ടെങ്കില്&#x200d; ഹാജരാക്കാനും അദ്ദേഹം വെല്ലുവിളിച്ചു. അടുത്തയാഴ്ചയോടെ തിനുബു സ്ഥാനമേല്&#x200d;ക്കും. മതം ,രാഷ്ട്രീയം, വംശം ,പ്രാദേശികവാദം എന്നിവയെല്ലാം സ്വാധീനിച്ച തെരഞ്ഞെടുപ്പാണിതെന്ന് തലസ്ഥാനമായ അബൂജയില്&#x200d;നിന്ന് അല്&#x200d;ജസീറ ലേഖകന്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nigeria-presidnet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജീവനക്കാരുടെ മോചനം വൈകും; വിട്ടുവീഴ്ചകള്&#x200d;ക്ക് വഴങ്ങാതെ നൈജീരിയ</title>
		<link>https://www.chandrikadaily.com/newsupdatesnavytrappednigeria.html</link>
					<comments>https://www.chandrikadaily.com/newsupdatesnavytrappednigeria.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 12 Nov 2022 10:34:07 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[navytrapped]]></category>
		<category><![CDATA[Nigeria]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221507</guid>

					<description><![CDATA[നിയമപരമായ തീര്&#x200d;പ്പുണ്ടാകട്ടെ എന്ന നിലപാടിലേക്ക് നൈജീരിയ നീങ്ങിയിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി :നൈജീരിയ പിടിച്ചെടുത്ത ഹിറോയിക് ഇഡുന്&#x200d; കപ്പലിലെ മലയാളികള്&#x200d; ഉള്&#x200d;പ്പെടെയുള്ള കപ്പല്&#x200d; ജീവനക്കാരുടെ മോചനം വൈകും.ജീവനക്കാരെ മോചിപ്പിക്കാന്&#x200d; ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങള്&#x200d; സങ്കീര്&#x200d;ണമായ നിയമപ്രശ്‌നങ്ങളില്&#x200d; കുരുങ്ങിയതോടെയാണ് ജീവനക്കാരുടെ മോചനം വൈകുമെന്ന് ഉറപ്പായത്. പ്രശ്‌നപരിഹാരം തേടി കപ്പല്&#x200d; ജീവനക്കാര്&#x200d; അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിച്ചതോടെ, നിയമപരമായ തീര്&#x200d;പ്പുണ്ടാകട്ടെ എന്ന നിലപാടിലേക്ക് നൈജീരിയ നീങ്ങിയിട്ടുണ്ട്.</p>
<p>ക്രൂഡ് ഓയില്&#x200d; മോഷണം, സമുദ്രാതിര്&#x200d;ത്തി ലംഘനം തുടങ്ങിയ പരാതികളില്&#x200d; തീര്&#x200d;പ്പുണ്ടാകട്ടെയെന്ന നിലപാടില്&#x200d; നൈജീരിയ ഉറച്ച് നില്&#x200d;ക്കുകയാണ്. ഇതിനിടെ, വന്&#x200d; സൈനിക വലയത്തില്&#x200d; 3 മലയാളികള്&#x200d; ഉള്&#x200d;പ്പടെ 26 കപ്പല്&#x200d; ജീവനക്കാരെ നൈജീരിയയില്&#x200d; എത്തിച്ചു.കഴിഞ്ഞ ഓഗസ്റ്റ് 12നാണ് ഹിറോയിക് ഇഡുന്&#x200d; എന്ന ഓയില്&#x200d; കപ്പല്&#x200d; ദുരൂഹ സാഹചര്യത്തില്&#x200d; ഇക്വറ്റോറിയല്&#x200d; ഗിനി പിടികൂടിയത്.</p>
<p>കപ്പലിലെ ജീവനക്കാരില്&#x200d; ഒരാളായ കൊല്ലം സ്വദേശി വിജിത്ത് വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്&#x200d;ന്ന് വിദേശകാര്യമന്ത്രാലയം നയതന്ത്ര ഇടപെടലുകള്&#x200d; നടത്തിയെങ്കിലും 89 ദിവസങ്ങള്&#x200d;ക്ക് ശേഷം നൈജീരിയക്ക് കൈമാറുന്നത് വരെ നീക്കങ്ങളൊന്നും വിജയം കണ്ടില്ല. നിയമവിരുദ്ധമായി കപ്പല്&#x200d; പിടിച്ചെടുത്തെന്നും ജീവനക്കാരെ തടവിലാക്കിയെന്നും കാണിച്ച് കപ്പല്&#x200d; കമ്ബനി നേരത്തെ അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. നൈജീരിയയിലെ ഫെഡറല്&#x200d; കോടതിയിലും കേസുണ്ട്. ഈ കേസുകളില്&#x200d; തീരുമാനമാകട്ടെ, എന്നിട്ടാകാം മറ്റ് നടപടികള്&#x200d; എന്ന നിലപാടിലേക്ക് നൈജീരിയ നീങ്ങിയതോടെ നയതന്ത്ര നീക്കങ്ങളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ.്</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/newsupdatesnavytrappednigeria.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നൈജീരിയയില്&#x200d; മഹാപ്രളയം മരണസംഖ്യ 600 കടന്നു</title>
		<link>https://www.chandrikadaily.com/the-great-flood-in-nigeria.html</link>
					<comments>https://www.chandrikadaily.com/the-great-flood-in-nigeria.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 17 Oct 2022 11:08:50 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[flood]]></category>
		<category><![CDATA[Nigeria]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=219510</guid>

					<description><![CDATA[82,000ലധികം വീടുകളും 110,000 ഹെക്ടര്&#x200d; കൃഷിയിടങ്ങളും പ്രളയത്തില്&#x200d; നശിച്ചതായി കണക്കാക്കുന്നു.]]></description>
										<content:encoded><![CDATA[<p>അബൂജ: നൈജീരിയയിലുണ്ടായ മഹാപ്രളയത്തില്&#x200d; 600ലധികം ജീവന്&#x200d; പൊലിഞ്ഞു. 13ലക്ഷത്തിലധികം ആള്&#x200d;ക്കാരെ വീടുകളില്&#x200d; നിന്ന് മാറ്റിപാര്&#x200d;പ്പിച്ചതായി നൈജീരിയ മന്ത്രി സാദിയ ഉമര്&#x200d; ഫാറൂഖ് അറിയിച്ചു.</p>
<p>82,000ലധികം വീടുകളും 110,000 ഹെക്ടര്&#x200d; കൃഷിയിടങ്ങളും പ്രളയത്തില്&#x200d; നശിച്ചതായി കണക്കാക്കുന്നു. ഇതിന് മുമ്പ് നൈജീരിയയില്&#x200d; 2012ലും പ്രളയം സംഭവിച്ചിരുന്നു. അന്ന് 363 പേര്&#x200d; മരണപ്പെടുകയും 21ലക്ഷത്തിലധികം പേര്&#x200d; പലായനം ചെയ്യുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-great-flood-in-nigeria.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബലാത്സംഗ കേസ് പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും; പുതിയ നിയമവുമായി നൈജീരിയന്&#x200d; സംസ്ഥാനം</title>
		<link>https://www.chandrikadaily.com/new-law-in-nigeria-one-state.html</link>
					<comments>https://www.chandrikadaily.com/new-law-in-nigeria-one-state.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 17 Sep 2020 16:22:20 +0000</pubDate>
				<category><![CDATA[world]]></category>
		<category><![CDATA[Nigeria]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154222</guid>

					<description><![CDATA[നേരത്തെ ബലാത്സംഗ കേസിലെ പ്രതികള്&#x200d;ക്ക് പരമാവധി 21 വര്&#x200d;ഷം തടവുശിക്ഷയും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്&#x200d;ക്ക് 12 വര്&#x200d;ഷം തടവുമായിരുന്നു നല്&#x200d;കിയിരുന്നത്]]></description>
										<content:encoded><![CDATA[<p>അബുജ: ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമം നൈജീരിയന്&#x200d; സംസ്ഥാനമായ കാഡുനയില്&#x200d; പ്രബല്യത്തില്&#x200d;. 14 വയസ്സില്&#x200d; താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്&#x200d;ക്ക് വധശിക്ഷയും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയന്&#x200d; ട്യൂബുകള്&#x200d; നീക്കം ചെയ്യാനും സംസ്ഥാനത്ത് പ്രാബല്യത്തില്&#x200d; വന്ന പുതിയ നിയമം പറയുന്നു.</p>
<p>ലൈംഗിക ആക്രമണങ്ങളില്&#x200d; നിന്നും സ്ത്രീകള്&#x200d;ക്കും കുട്ടികള്&#x200d;ക്കും സംരക്ഷണമൊരുക്കാനാണ് ഇത്തരമൊരു നിയമം പ്രാബല്യത്തില്&#x200d; വരുത്തുന്നതെന്ന് കാഡുനയിലെ ഗവര്&#x200d;ണര്&#x200d; നാസിര്&#x200d; അഹ്മദ് എല്&#x200d; റുഫായി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്&#x200d; നിലനില്&#x200d;ക്കുന്നതിനിടെ രാജ്യത്ത് ബലാത്സംഗ കേസുകളും വര്&#x200d;ധിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം.</p>
<p>നേരത്തെ ബലാത്സംഗ കേസിലെ പ്രതികള്&#x200d;ക്ക് പരമാവധി 21 വര്&#x200d;ഷം തടവുശിക്ഷയും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്&#x200d;ക്ക് 12 വര്&#x200d;ഷം തടവുമായിരുന്നു നല്&#x200d;കിയിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-law-in-nigeria-one-state.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
