<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>nimisha priya &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nimisha-priya/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 22 Aug 2025 13:10:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>nimisha priya &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം നടപ്പാക്കുമെന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി; മാധ്യമങ്ങളെ വിലക്കണമെന്നും ആവശ്യം</title>
		<link>https://www.chandrikadaily.com/petition-in-supreme-court-to-execute-nimisha-priya-this-month-demand-to-ban-media.html</link>
					<comments>https://www.chandrikadaily.com/petition-in-supreme-court-to-execute-nimisha-priya-this-month-demand-to-ban-media.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 22 Aug 2025 13:10:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[nimisha priya]]></category>
		<category><![CDATA[punishment]]></category>
		<category><![CDATA[supremecourt]]></category>
		<category><![CDATA[yeman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351346</guid>

					<description><![CDATA[ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍ സുപ്രിം കോടതിയില്‍. മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചപ്പോള്‍ ആണ് പോള്‍ ഇക്കാര്യം കോടതിയില്‍ പറഞ്ഞത്. മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നും മോചന ശ്രമത്തില്‍ നിന്ന് ഇടപെടുന്നതില്‍ നിന്ന് കാന്തപുരത്തെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്നും ആവശ്യപ്പെട്ട് കെ എ പോള്‍ തന്നെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത് നിമിഷപ്രിയയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: യെമനിലെ ജയിലില്&#x200d; കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കുമെന്ന് ഗ്ലോബല്&#x200d; പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്&#x200d; കെ എ പോള്&#x200d; സുപ്രിം കോടതിയില്&#x200d;. മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചപ്പോള്&#x200d; ആണ് പോള്&#x200d; ഇക്കാര്യം കോടതിയില്&#x200d; പറഞ്ഞത്.</p>
<p>മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നും മോചന ശ്രമത്തില്&#x200d; നിന്ന് ഇടപെടുന്നതില്&#x200d; നിന്ന് കാന്തപുരത്തെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്നും ആവശ്യപ്പെട്ട് കെ എ പോള്&#x200d; തന്നെയാണ് കോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയത്. ഇത് നിമിഷപ്രിയയുടെ തന്നെ ആവശ്യമാണെന്നും പോള്&#x200d; കോടതിയില്&#x200d; പറഞ്ഞു. പോളിന്റെ ഹര്&#x200d;ജിയില്&#x200d; അറ്റോര്&#x200d;ണി ജനറലിന് സുപ്രിംകോടതി നോട്ടീസ് നല്&#x200d;കി. ഹര്&#x200d;ജി തിങ്കളാഴ്ച പരിഗണിക്കാന്&#x200d; മാറ്റി.</p>
<p>നിമിഷപ്രിയയുടെ മോചനത്തിനെന്ന പേരിൽ വ്യാജപണപ്പിരിവ് നടത്തുന്നുവെന്ന് ആരോപിച്ച് കെ എ പോളിനെതിരെ നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ആക്ഷൻ കൗൺസിൽ ലീഗൽ അഡൈ്വസറും സുപ്രീംകോടതി അഭിഭാഷകനുമായി അഡ്വ സുഭാഷ് ചന്ദ്രനാണ് പരാതി നൽകിയത്. നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക പ്രധാനമന്ത്രിയുടെ ഫണ്ടിൽനിന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് പോൾ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ പോള്&#x200d; പരസ്യപ്രതികരണത്തിന് മുതിര്&#x200d;ന്നിരുന്നു.</p>
<p>നിമിഷപ്രിയയെ ഇത്ര കാലം മോചിപ്പിക്കാത്തതില്&#x200d; വിദേശകാര്യ മന്ത്രി മറുപടി പറയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിമിഷപ്രിയക്ക് വേണ്ടി എന്ത് ചെയ്തുവെന്നും പോൾ ചോദിച്ചു. 11 വർഷമായി ഭരിക്കുന്ന മോദിക്ക് എന്ത് കൊണ്ട് നിമിഷ പ്രിയയെ മോചിപ്പിക്കാൻ കഴിഞ്ഞില്ല. നിമിഷപ്രിയ വിഷയത്തിൽ എന്ത് നിലപാടാണ് സർക്കാരുകൾ സ്വീകരിച്ചതെന്നും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.</p>
<p>വ്യാജനെന്നടക്കം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ പോൾ തള്ളിക്കളഞ്ഞു. എനിക്ക് ഒന്നും മറയ്ക്കാനില്ല. ഞാൻ വ്യാജനാണെന്ന് മാധ്യമങ്ങൾ വരെ എഴുതി. അത്തരം പരാമർശങ്ങൾ അങ്ങേയറ്റം വേദനിപ്പിച്ചെന്നും പോൾ പറഞ്ഞു. നിമിഷ പ്രിയയുടെ മകളും ഭർത്താവും യെമനിൽ പോയതിനു പണം ചെലവഴിച്ചത് ഞാനാണ്. ഞാൻ ഒന്നും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറഞ്ഞ് ആളാവാൻ നോക്കിയിട്ടില്ല. ജൂലൈ 10 മുതൽ മാധ്യമങ്ങളെ സമീപിക്കാതെ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സഹായിക്കാൻ മുന്നിട്ട് നിൽക്കുന്നതിൽ എംപിമാരായ കെസി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും തന്നെ അഭിനന്ദിച്ചെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നിമിഷയുടെ മോചനത്തിനായി കാന്തപുരം ശ്രമിച്ച് പരാജയപ്പെട്ടു. നിമിഷപ്രിയയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെയെല്ലാം അഭിനന്ദിക്കുന്നുവെന്നും പോൾ പറഞ്ഞു. യെമനിലെ നേതാക്കളുമായി തനിക്ക് ബന്ധമുണ്ട്. നിമിഷപ്രിയയുടെ മോചന ദൗത്യത്തിലേക്ക് തന്നെ കൊണ്ട് വന്നത് ദൈവവും ഡൽഹിയിലെ മാധ്യമ പ്രവർത്തകനായ ഗോപിയുമാണെന്നും പോൾ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/petition-in-supreme-court-to-execute-nimisha-priya-this-month-demand-to-ban-media.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; ‌‌‌നിർണായകമായത് കാന്തപുരത്തിന്റെ ശ്രമം</title>
		<link>https://www.chandrikadaily.com/nimishapriyas-death-sentence-postponed-central-government-confirms-kanthapurams-efforts-were-crucial.html</link>
					<comments>https://www.chandrikadaily.com/nimishapriyas-death-sentence-postponed-central-government-confirms-kanthapurams-efforts-were-crucial.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 15 Jul 2025 09:03:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kanthapuram ap aboobacker musliyar]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nimisha priya]]></category>
		<category><![CDATA[yeman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347602</guid>

					<description><![CDATA[കോഴിക്കോട്:  യെമനിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന ‘സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആക്‍ഷൻ കൗൺസിൽ’ എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതു സ്ഥിരീകരിച്ചിട്ടുണ്ട‌്. വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് യെമനിൽ ഇന്നു യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതീക്ഷയുണർത്തുന്ന സൂചനകൾ പുറത്തുവരുന്നത്. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബവുമായി മധ്യസ്ഥ ചർച്ചകളാണ് ഇന്നു നടന്നത്. ഇതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നാളെ വധശിക്ഷ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്:  യെമനിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന ‘സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആക്&#x200d;ഷൻ കൗൺസിൽ’ എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതു സ്ഥിരീകരിച്ചിട്ടുണ്ട‌്. വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് യെമനിൽ ഇന്നു യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതീക്ഷയുണർത്തുന്ന സൂചനകൾ പുറത്തുവരുന്നത്. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബവുമായി മധ്യസ്ഥ ചർച്ചകളാണ് ഇന്നു നടന്നത്. ഇതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നാളെ വധശിക്ഷ നടപ്പിലാക്കുമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെന്നും യെമനിലെ ജയിൽ അധികൃതരുമായി ഇന്ത്യൻ ഉദ്യോഗസ്ഥർ സംസാരിച്ചെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.</p>
<p>കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും സർക്കാർ പ്രതിനിധികളും ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തിരുന്നു. യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിർണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്. മർക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് അദ്ദേഹം കേരളത്തിൽ വന്നിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോർണി ജനറലുമായി കൂടിക്കാഴ്ച നടത്തി, നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷ ഒഴിവാക്കാനുള്ള അടിയന്തര ഇടപെടലുകളാണ് ഉണ്ടായത്.</p>
<p>കാന്തപുരത്തിന്റെ ഇടപെടലാണ് തലാലിന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിർദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിർദേശത്തെ അംഗീകരിച്ചാണ് കുടുംബം ചർച്ചയിൽ പങ്കെടുത്തത്. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nimishapriyas-death-sentence-postponed-central-government-confirms-kanthapurams-efforts-were-crucial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷ പ്രിയയുടെ മോചനം: കാന്തപുരത്തിന്റെ ഇടപെടലിൽ പ്രതീക്ഷ; യമനിൽ ചർച്ചകൾ ഇന്നും തുടരും</title>
		<link>https://www.chandrikadaily.com/nimisha-priyas-release-hope-in-kanthapurams-intervention-talks-in-yemen-to-continue-today.html</link>
					<comments>https://www.chandrikadaily.com/nimisha-priyas-release-hope-in-kanthapurams-intervention-talks-in-yemen-to-continue-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 15 Jul 2025 07:01:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ap kanthapuram aboobacker musliyar]]></category>
		<category><![CDATA[nimisha priya]]></category>
		<category><![CDATA[yeman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347596</guid>

					<description><![CDATA[കാന്തപുരത്തിന്റെ ഇടപെടലോടെയാണ് യെമൻ പൗറന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി∙ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനു പിന്നാലെ യെമനിൽ ചേരുന്ന യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷ. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബവുമായുള്ള ചർച്ചകൾ ഇന്നു പുനരാരംഭിക്കും.</p>
<p>കൊല്ലപ്പെട്ടയാളിന്റെ അടുത്ത ബന്ധുവും, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും, സർക്കാർ പ്രതിനിധികളും ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കും. യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിർണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്. മർക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് അദ്ദേഹം കേരളത്തിൽ വന്നിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടലുണ്ടാകും.</p>
<p>കാന്തപുരത്തിന്റെ ഇടപെടലോടെയാണ് യെമൻ പൗറന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിർദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിർദേശം അംഗീകരിച്ച് കുടുംബം ചർച്ചയിൽ പങ്കെടുത്തു. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്.</p>
<p>16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ അവസാനവട്ട ശ്രമങ്ങൾ നടത്തുന്നത്. ദയാധനം വാങ്ങി മാപ്പു നൽകാൻ കുടുംബം തയാറായാൽ അക്കാര്യം കോടതിയെ അറിയിക്കുകയും വധശിക്ഷ നിർത്തിവയ്ക്കാനുള്ള നടപടിയിലേക്ക് കടക്കുകയും ചെയ്യും. ഇത് സാധ്യമായാൽ ദയാധനം നൽകാൻ സാവകാശം ലഭിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nimisha-priyas-release-hope-in-kanthapurams-intervention-talks-in-yemen-to-continue-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ</title>
		<link>https://www.chandrikadaily.com/bobby-chemmannur-will-donate-rs-1-crore-to-nimisha-priyas-release-fund.html</link>
					<comments>https://www.chandrikadaily.com/bobby-chemmannur-will-donate-rs-1-crore-to-nimisha-priyas-release-fund.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 11 Jul 2025 16:03:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bobby chemmannur]]></category>
		<category><![CDATA[nimisha priya]]></category>
		<category><![CDATA[yeman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347340</guid>

					<description><![CDATA[നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: യമൻ ജയിലിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. ഒരു യമൻ പൗരൻ മുഖേന നിമിഷ പ്രിയയുടെ മോചനത്തിനായി മരിച്ചയാളുടെ കുടുംബവുമായി ബോബി ചെമ്മണ്ണൂർ ബന്ധപ്പെട്ടിട്ടുണ്ട്.</p>
<p>ദയാധനം സ്വീകരിക്കാൻ തയാറാണെന്ന് കുടുംബം പറഞ്ഞതായി യമൻ പൗരൻ അറിയിച്ചതായി ബോബി പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്&#x200d; അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. മോചനത്തിന് ആവശ്യമുള്ള തുക മലയാളികൾ പിരിച്ചെടുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് യമൻ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. മോചന നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച ഉത്തരവ് വന്നത്. യമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്.</p>
<p>പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സൻആയിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്&#x200d;കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്&#x200d;ഗമെന്നും മനുഷ്യാവകാശപ്രവര്&#x200d;ത്തകന്&#x200d; സാമുവല്&#x200d; ജെറോം പറഞ്ഞിരുന്നു.</p>
<p>വധശിക്ഷ നടപ്പാക്കാന്&#x200d; യമന്&#x200d; പ്രസിഡന്റ് റഷാദ് അല്&#x200d; അലീമി നേരത്തേ അനുമതി നൽകിയിരുന്നു. യമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ നിമിഷ പ്രിയയുള്ളത്. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്&#x200d; നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bobby-chemmannur-will-donate-rs-1-crore-to-nimisha-priyas-release-fund.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന്‌</title>
		<link>https://www.chandrikadaily.com/nimisha-priya-who-is-in-prison-in-yemen-will-be-executed-on-july-16.html</link>
					<comments>https://www.chandrikadaily.com/nimisha-priya-who-is-in-prison-in-yemen-will-be-executed-on-july-16.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 08 Jul 2025 13:05:15 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death penalty]]></category>
		<category><![CDATA[nimisha priya]]></category>
		<category><![CDATA[women]]></category>
		<category><![CDATA[yeman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347053</guid>

					<description><![CDATA[ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: യെമന്&#x200d; സ്വദേശിയെ കൊന്ന കേസില്&#x200d; ജയിലില്&#x200d; കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാന്&#x200d; ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്&#x200d; അധികൃതര്&#x200d;ക്ക് കൈമാറി.</p>
<p>അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 8.57 കോടി രൂപയാണ്. 2017 മുതല്&#x200d; സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്&#x200d; പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്&#x200d; എത്തിയില്ല.</p>
<p>തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്&#x200d; ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നുംന്നും യെമനിലെ മനുഷ്യാവകാശ പ്രവര്&#x200d;ത്തകന്&#x200d; സാമുവല്&#x200d; ജെറോം പറഞ്ഞു. വധശിക്ഷയ്ക്കുള്ള ഉത്തരവ് ജയിലില്&#x200d; എത്തിയതായും സൗദിയിലെ ഇന്ത്യന്&#x200d; എംബസിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.</p>
<p>2017 ജൂലൈയില്&#x200d; യെമന്&#x200d; പൗരനായ തലാല്&#x200d; അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസില്&#x200d; തടവിലായ പാലക്കാട് സ്വദേശിനി നിമിഷ പ്രിയയെ യെമന്&#x200d; കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. 2020-ല്&#x200d; സനയിലെ വിചാരണ കോടതിയും യെമന്&#x200d; സുപ്രീം കോടതിയുമാണ് നിമിഷക്ക് വധശിക്ഷ വിധിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nimisha-priya-who-is-in-prison-in-yemen-will-be-executed-on-july-16.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വധശിക്ഷയ്ക്ക് ജയില്&#x200d; അധികൃതര്&#x200d;ക്ക് അറിയിപ്പ് കിട്ടിയതായി ആക്ഷന്&#x200d; കൗണ്&#x200d;സിലിന് നിമിഷ പ്രിയയുടെ സന്ദേശം</title>
		<link>https://www.chandrikadaily.com/nimisha-priyas-message-to-the-action-council-that-the-prison-authorities-have-been-notified-of-the-death-penalty.html</link>
					<comments>https://www.chandrikadaily.com/nimisha-priyas-message-to-the-action-council-that-the-prison-authorities-have-been-notified-of-the-death-penalty.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 29 Mar 2025 09:45:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nimisha priya]]></category>
		<category><![CDATA[Nurse]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336398</guid>

					<description><![CDATA[യമന്&#x200d; പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്തു കഴിയുന്നത്.]]></description>
										<content:encoded><![CDATA[<p>വധശിക്ഷ നല്&#x200d;കുന്നതിനായി ജയില്&#x200d; അധികൃതര്&#x200d;ക്ക് അറിയിപ്പ് കിട്ടിയതായി യെമനില്&#x200d; വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്&#x200d; കോള്&#x200d; വന്നുവെന്നാണ് നിമിഷപ്രിയ ഇതിലൂടെ പറയുന്നത്. ആക്ഷന്&#x200d; കൗണ്&#x200d;സില്&#x200d; കണ്&#x200d;വീനര്&#x200d; ജയന്&#x200d; ഇടപാളിനാണ് നിമിഷ പ്രിയ സന്ദേശം അയച്ചത്. യമന്&#x200d; പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്തു കഴിയുന്നത്.</p>
<p>യെമന്&#x200d; പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017ലാണ് യെമന്&#x200d; പൗരനായ തലാല്&#x200d; അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്&#x200d;കണ്ട് മോചനം സാധ്യമാക്കാന്&#x200d; നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്&#x200d;പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്&#x200d;ച്ചകള്&#x200d; നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.</p>
<p>നേരത്തെ നിമിഷ പ്രിയയുടെ മോചനത്തില്&#x200d; മാനുഷിക പരിഗണനയില്&#x200d; ഇടപെടല്&#x200d; നടത്താന്&#x200d; തയ്യാറാണെന്ന് ഇറാന്&#x200d; അറിയിച്ചുവെന്ന തരത്തില്&#x200d; റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവന്നിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nimisha-priyas-message-to-the-action-council-that-the-prison-authorities-have-been-notified-of-the-death-penalty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി</title>
		<link>https://www.chandrikadaily.com/nimisha-priyas-death-sentence-to-be-carried-out-yemeni-president-approves.html</link>
					<comments>https://www.chandrikadaily.com/nimisha-priyas-death-sentence-to-be-carried-out-yemeni-president-approves.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 30 Dec 2024 15:37:34 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[nimisha priya]]></category>
		<category><![CDATA[Yemeni President]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324061</guid>

					<description><![CDATA[ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കിയേക്കുമെന്നാണു സൂചന.]]></description>
										<content:encoded><![CDATA[<p>യമന്&#x200d; പൗരന്&#x200d; കൊല്ലപ്പെട്ട കേസില്&#x200d; ജയിലില്&#x200d; കഴിയുന്ന മലയാഴി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി. യമന്&#x200d; പ്രസിഡന്റ് റഷാദ് അല്&#x200d;-അലീമിയാണ് വധശിക്ഷ നടപ്പാക്കാന്&#x200d; അനുമതി നല്&#x200d;കിയത്. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കിയേക്കുമെന്നാണു സൂചന.</p>
<p>നയതന്ത്രതലത്തിലുള്ള ഇടപെടലുകള്&#x200d;ക്കു തിരിച്ചടിയായാണു യമന്&#x200d; പ്രസിഡന്റിന്റെ തീരുമാനം വരുന്നത്. കൊല്ലപ്പെട്ട യമന്&#x200d; യുവാവ് തലാല്&#x200d; അബ്ദുല്&#x200d; മഹ്ദിയുടെ കുടുംബവുമായും ഇദ്ദേഹത്തിന്റെ ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്&#x200d;ച്ചകള്&#x200d; വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്.</p>
<p>വധശിക്ഷക്ക് വിധിക്കപ്പെട്ട് യമന്&#x200d; തലസ്ഥാനമായ സന്&#x200d;ആയിലെ ജയിലില്&#x200d; കഴിയുന്ന നിമിഷപ്രിയയെ കഴിഞ്ഞ ഏപ്രിലില്&#x200d; അമ്മ പ്രേമകുമാരി നേരില്&#x200d; കണ്ടിരുന്നു. 12 വര്&#x200d;ഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു പ്രേമകുമാരി മകളെ കാണുന്നത്. അമ്മയും മകളും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിനുശേഷം എട്ടു മാസത്തോളമായി അമ്മ യമനില്&#x200d; തന്നെ കഴിയുകയാണ്.</p>
<p>പാലക്കാട് കൊല്ലങ്കോട് തേക്കിന്&#x200d;ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. തൊടുപുഴ സ്വദേശി ടോമിയെ വിവാഹം കഴിച്ച ശേഷം 2012ലാണ് ഭര്&#x200d;ത്താവിനൊപ്പം യമനില്&#x200d; നഴ്സായി ജോലിക്ക് പോയത്. 2017 ജൂലൈ 25ന് യമന്&#x200d; സ്വദേശി തലാല്&#x200d; അബ്ദുല്&#x200d; മഹ്ദിയുടെ കൊലപാതകമാണ് യുവതിയുടെ ജീവിതം മാറ്റിമറിച്ചത്. യമന്&#x200d; പൗരനെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിലെ ജലസംഭരണിയില്&#x200d; ഒളിപ്പിച്ചെന്നായിരുന്നു കേസ്. സംഭവത്തില്&#x200d; നിമിഷയ്ക്ക് യമന്&#x200d; കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.</p>
<p>യമനിലെത്തിയ ശേഷം തലാല്&#x200d; അബ്ദുല്&#x200d; മഹ്ദിയുമായി പരിചയത്തിലാകുകയും ഇരുവരും ചേര്&#x200d;ന്ന് കച്ചവടപങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങുകയുമായിരുന്നു. രാജ്യത്ത് യമന്&#x200d; പൗരന്മാരുടെ ഉത്തരവാദിത്തത്തിലല്ലാതെ സ്ഥാപനങ്ങള്&#x200d; തുടങ്ങാനാകില്ല. ഇതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്&#x200d; നിമിഷയും ഭര്&#x200d;ത്താവും സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറുകയും ചെയ്തു. ക്ലിനിക്കിനായി കൂടുതല്&#x200d; പണം ആവശ്യം വന്നതോടെ നിമിഷയും ഭര്&#x200d;ത്താവും നാട്ടിലേക്കു മടങ്ങി. പിന്നീട് നിമിഷ മാത്രമായിരുന്നു യമനിലേക്കു തിരിച്ചുപോയത്.</p>
<p>മഹ്ദിയുമായി ചേര്&#x200d;ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം ഭാര്യയാണെന്നു വിശ്വസിപ്പിച്ച് വ്യാജ വിവാഹ സര്&#x200d;ട്ടിഫിക്കറ്റ് ഉണ്ടാക്കി. ഇതിനിടെ, ഇരുവരും ചേര്&#x200d;ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്&#x200d; തലാല്&#x200d; സ്വന്തമാക്കുകയും പാസ്പോര്&#x200d;ട്ട് തട്ടിയെടുക്കുകയും ചെയ്തതായി നിമിഷപ്രിയയുടെ കുടുംബം പറയുന്നു.</p>
<p>അധികൃതര്&#x200d;ക്ക് പരാതി നല്&#x200d;കിയ യുവതിയെ മഹ്ദി മര്&#x200d;ദിക്കുകയും ചെയ്തു. ജീവന്&#x200d; അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്&#x200d; മഹ്ദിയെ അപായപ്പെടുത്താന്&#x200d; ശ്രമിച്ചതെന്നാണ് നിമിഷപ്രിയ അന്വേഷണസംഘത്തോട് പറഞ്ഞത്. പീഡനത്തില്&#x200d;നിന്നു രക്ഷപ്പെടാന്&#x200d; വേണ്ടി തലാല്&#x200d; അബ്ദുല്&#x200d; മഹ്ദിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അവര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nimisha-priyas-death-sentence-to-be-carried-out-yemeni-president-approves.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു</title>
		<link>https://www.chandrikadaily.com/release-of-nimisha-priya-mother-premakumari-returned-to-yemen.html</link>
					<comments>https://www.chandrikadaily.com/release-of-nimisha-priya-mother-premakumari-returned-to-yemen.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 20 Apr 2024 04:52:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[family]]></category>
		<category><![CDATA[nimisha priya]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295663</guid>

					<description><![CDATA[ശിക്ഷയില്&#x200d; ഇളവു നല്&#x200d;കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്&#x200d; കോടതി തള്ളിയിരുന്നു]]></description>
										<content:encoded><![CDATA[<p>കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി ഇന്ന് പുലർച്ചെ യെമനിലേക്ക് തിരിച്ചു. സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും ഒപ്പമുണ്ട്.</p>
<p>കൊച്ചിയില്&#x200d; നിന്ന് പുലര്&#x200d;ച്ചെ 5.30 ടെയാണ് ഇവര്&#x200d; യാത്ര തിരിച്ചത്. മുംബൈയിലെത്തുന്ന ഇവര്&#x200d; ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്&#x200d;വേസിന്റെ വിമാനത്തില്&#x200d; ഏദനിലേക്ക് പോകും. സാധാരണ സര്&#x200d;വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്&#x200d; ചികിത്സാര്&#x200d;ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക.</p>
<p>ശിക്ഷയില്&#x200d; ഇളവു നല്&#x200d;കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്&#x200d; കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്&#x200d;കിയ അപ്പീല്&#x200d; യെമന്&#x200d; സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്&#x200d; അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്&#x200d; ശിക്ഷയില്&#x200d; ഇളവ് ലഭിക്കാന്&#x200d; സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/release-of-nimisha-priya-mother-premakumari-returned-to-yemen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വധശിക്ഷയ്ക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീൽ യെമൻ തള്ളിയെന്ന് കേന്ദ്രസർക്കാർ</title>
		<link>https://www.chandrikadaily.com/central-government-says-yemen-rejected-nimisha-priyas-appeal-against-death-sentence.html</link>
					<comments>https://www.chandrikadaily.com/central-government-says-yemen-rejected-nimisha-priyas-appeal-against-death-sentence.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 16 Nov 2023 11:41:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death penalty]]></category>
		<category><![CDATA[nimisha priya]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283220</guid>

					<description><![CDATA[കേസ് കഴിഞ്ഞ 28ന് പരിഗണിച്ചെങ്കിലും വാദം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>ആറു വര്&#x200d;ഷം മുമ്പ് യമന്&#x200d; പൗരനെ കൊലപ്പെടുത്തിയെന്ന കേസില്&#x200d; വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനായിലെ ജയിലില്&#x200d; കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.</p>
<p>കേസ് കഴിഞ്ഞ 28ന് പരിഗണിച്ചെങ്കിലും വാദം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. മൂന്നംഗ ബെഞ്ചാണ് നിമിഷ പ്രിയയുടെ അപ്പീല്&#x200d; പരിഗണിച്ചത്. സ്ത്രീയെന്ന പരിഗണന നല്&#x200d;കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന്&#x200d; കോടതിയില്&#x200d; വാദിച്ചു. യമനിലെ ഇന്ത്യന്&#x200d; എംബസിയുടെ സഹായത്തോടെയാണ് നിമിഷ പ്രിയ അപ്പീല്&#x200d; കോടതിയെ സമീപിച്ചത്.</p>
<p>നൂറുകണക്കിനാളുകളാണ് നിമിഷപ്രിയയുടെ വധശിക്ഷ വിധി ശരിവെക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയത്. കൊല്ലപ്പെട്ട യമന്&#x200d; പൗരന്&#x200d; തലാല്&#x200d; അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും കോടതിക്ക് മുന്നില്&#x200d; പ്രതിഷേധവുമായെത്തിയിരുന്നു. നടപടികള്&#x200d; വേഗത്തിലാക്കാന്&#x200d; യെമന്&#x200d; തന്നെ തടഞ്ഞുവെച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ തലാല്&#x200d; അബ്ദുമഹ്ദിയില്&#x200d; നിന്ന് രക്ഷപ്പെടാന്&#x200d; നടത്തിയ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് നിമിഷ കോടതിയില്&#x200d; വാദിച്ചത്.</p>
<p>2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമന്&#x200d;കാരനായ തലാല്&#x200d; അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്&#x200d; ടാങ്കില്&#x200d; ഒളിപ്പിച്ചത്. ഇയാള്&#x200d;ക്കൊപ്പം ക്ലിനിക് നടത്തിയ നിമിഷപ്രിയയും യമന്&#x200d; സ്വദേശിയായ സഹപ്രവര്&#x200d;ത്തക ഹനാനും കേസില്&#x200d; അറസ്റ്റിലായി. തലാല്&#x200d; തന്നെ ഭാര്യയാക്കി വെക്കാന്&#x200d; ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ മൊഴി.<br />
അയാളില്&#x200d; നിന്നും ക്രൂരമായ പീഡനത്തിനിരയായിരുന്നതായും അവര്&#x200d; പറഞ്ഞിരുന്നു.</p>
<p>ക്ലിനിക്കില്&#x200d; ജോലി ചെയ്തിരുന്ന യുവതിയുടെയും യുവാവിന്റെയും നിര്&#x200d;ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതാണ് മരണത്തിലേക്ക് നയിച്ചത്. മൃതദേഹം പിന്നീട് വീടിനുമുകളിലെ ജലസംഭരണിയില്&#x200d; ഒളിപ്പിച്ചു. ഹനാനും വിചാരണ നേരിടുന്നുണ്ട്. കീഴ് ക്കോടതിയാണ് നിമിഷയെ വധശിക്ഷക്ക് വിധിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/central-government-says-yemen-rejected-nimisha-priyas-appeal-against-death-sentence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
