<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>nimishapriya &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nimishapriya/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 25 Aug 2025 03:41:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>nimishapriya &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നിമിഷപ്രിയക്കേസ്: റിപ്പോര്‍ട്ടിങ് വിലക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍</title>
		<link>https://www.chandrikadaily.com/nimishipriya-case-petition-to-ban-reporting-in-supreme-court-today.html</link>
					<comments>https://www.chandrikadaily.com/nimishipriya-case-petition-to-ban-reporting-in-supreme-court-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 25 Aug 2025 03:41:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nimishapriya]]></category>
		<category><![CDATA[supremecourt]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351540</guid>

					<description><![CDATA[ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ആന്ധ്രാപ്രദേശ് സ്വദേശി കെ.എ. പോള്‍ നല്‍കിയ ഹര്‍ജി കേള്‍ക്കുന്നത്.]]></description>
										<content:encoded><![CDATA[<p>യെമെനില്&#x200d; വധശിക്ഷയ്ക്ക് കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുമായി ബന്ധപ്പെട്ട വാര്&#x200d;ത്തകള്&#x200d; നല്&#x200d;കുന്നതില്&#x200d;നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ഹര്&#x200d;ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ആന്ധ്രാപ്രദേശ് സ്വദേശി കെ.എ. പോള്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി കേള്&#x200d;ക്കുന്നത്.</p>
<p>നിമിഷപ്രിയയുടെ വധശിക്ഷ ഉടന്&#x200d; നടപ്പാക്കിയേക്കുമെന്നും അതിനാല്&#x200d; ഇതുസംബന്ധിച്ച ചര്&#x200d;ച്ചകളെ ബാധിക്കാതിരിക്കാന്&#x200d; പൊതുചര്&#x200d;ച്ചകള്&#x200d; വിലക്കണമെന്നുമാണ് ഹര്&#x200d;ജിക്കാരന്റെ ആവശ്യം. സുപ്രീംകോടതി, അറ്റോര്&#x200d;ണി ജനറലിന്റെ നിലപാട് തേടിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nimishipriya-case-petition-to-ban-reporting-in-supreme-court-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷപ്രിയക്കേസ്; വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണം: തലാലിന്റെ സഹോദരന്‍</title>
		<link>https://www.chandrikadaily.com/momentous-case-new-date-to-tbe-set-for-execution-talals-brother.html</link>
					<comments>https://www.chandrikadaily.com/momentous-case-new-date-to-tbe-set-for-execution-talals-brother.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 09 Aug 2025 16:16:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nimishapriya]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349937</guid>

					<description><![CDATA[യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. ]]></description>
										<content:encoded><![CDATA[<p>യെമനില്&#x200d; ജയിലില്&#x200d; കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്&#x200d; അബ്ദുല്&#x200d; ഫത്താഹ് മഹ്ദി. ഈ ആവശ്യം അറ്റോര്&#x200d;ണി ജനറലിനെ അറിയിച്ചതായി മഹ്ദി പറഞ്ഞു. എത്രയും വേഗം വധശിക്ഷ നടപ്പിലാക്കണമെന്നാണ് ആവശ്യമെന്നും ഒരു തരത്തിലുളള ഒത്തുതീര്&#x200d;പ്പ് ചര്&#x200d;ച്ചയ്ക്കും തയാറല്ലെന്നും മഹ്ദി വ്യക്തമാക്കി. ദിയാധനം സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. </p>
<p>നേരത്തെ ദിയാധനം സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്നും വധശിക്ഷ നടപ്പിലാക്കണമെന്ന ആവശ്യത്തില്&#x200d; ഉറച്ചുനില്&#x200d;ക്കുന്നതായും മഹ്ദി പ്രതികരിച്ചിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി പുറത്തുവന്നിരുന്ന വാര്&#x200d;ത്തകള്&#x200d; നിഷേധിച്ചും മഹ്ദി രംഗത്തെത്തിയിരുന്നു. </p>
<p>നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. കാന്തപുരം എ പി അബൂബക്കര്&#x200d; മുസ്ലിയാര്&#x200d; അടക്കമുള്ളവരുടെ ഇടപെടലിനെ തുടര്&#x200d;ന്ന് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടുകയായിരുന്നു. </p>
<p>അതേസമയം നിമിഷപ്രിയക്കായി പിരിച്ചുനല്&#x200d;കിയ തുക സാമുവല്&#x200d; ജെറോം എന്ത് ചെയ്തുവെന്ന ചോദ്യവുമായി ആക്ഷന്&#x200d; കൗണ്&#x200d;സിലിലെ ഒരു വിഭാഗം അംഗങ്ങള്&#x200d; രംഗത്തെത്തിയിരുന്നു.</p>
<p>പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ ജോലിയുടെ ഭാഗമായിട്ടാണ് യെമനില്&#x200d; എത്തുന്നത്. 2017-ലാണ് യെമന്&#x200d; പൗരനായ തലാല്&#x200d; അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്&#x200d;കണ്ട് മോചനം സാധ്യമാക്കാന്&#x200d; നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്&#x200d;പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്&#x200d;ച്ചകള്&#x200d; നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/momentous-case-new-date-to-tbe-set-for-execution-talals-brother.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷപ്രിയയുടെ മോചനം; വീണ്ടും ഗവര്‍ണറെ കണ്ട് ചാണ്ടി ഉമ്മന്‍</title>
		<link>https://www.chandrikadaily.com/nimishapriyas-release-cchandi-ocoommen-met-the-governor-again.html</link>
					<comments>https://www.chandrikadaily.com/nimishapriyas-release-cchandi-ocoommen-met-the-governor-again.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 04 Aug 2025 17:49:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandi umman]]></category>
		<category><![CDATA[nimishapriya]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349445</guid>

					<description><![CDATA[യെമനില്‍ തടവില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ട് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ]]></description>
										<content:encoded><![CDATA[<p>യെമനില്&#x200d; തടവില്&#x200d; കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തില്&#x200d; ഇടപെടണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഗവര്&#x200d;ണര്&#x200d; രാജേന്ദ്ര ആര്&#x200d;ലേക്കറെ കണ്ട് ചാണ്ടി ഉമ്മന്&#x200d; എംഎല്&#x200d;എ. ഇന്ന് ഉച്ചയ്ക്കായിരുന്നു കൂടികാഴ്ച. പ്രവാസി വ്യവസായിയായ സാജന്&#x200d; ലത്തീഫിനൊപ്പമാണ് ചാണ്ടി ഉമ്മന്&#x200d; ഗവര്&#x200d;ണറെ കാണാനെത്തിയത്. നേരത്തെയും ചാണ്ടി ഉമ്മന്&#x200d; നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്&#x200d;ണറെ കണ്ടിരുന്നു.</p>
<p>അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ ഉടന്&#x200d; നടപ്പിലാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്&#x200d; രംഗത്തെത്തി. വധശിക്ഷ നടപ്പാക്കാന്&#x200d; പുതിയ തീയതി നിശ്ചയിക്കണമെന്നും ഫത്താഹ് മഹ്ദി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഇയാള്&#x200d; പ്രോസിക്യൂഷന് കത്ത് നല്&#x200d;കുകയും ചെയ്തു. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിവെച്ചശേഷം ഇത് രണ്ടാം തവണയാണ് അബ്ദുല്&#x200d; ഫത്താഹ് മഹ്ദി കത്ത് നല്&#x200d;കുന്നത്.</p>
<p>ദിയാധനം സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന ആവശ്യത്തില്&#x200d; ഉറച്ചുനില്&#x200d;ക്കുന്നതായും അബ്ദുല്&#x200d; ഫത്താഹ് പ്രതികരിച്ചിരുന്നു. </p>
<p>കാന്തപുരം എ പി അബൂബക്കര്&#x200d; മുസ്ലിയാര്&#x200d; അടക്കമുള്ളവരുടെ ഇടപെടലിനെ തുടര്&#x200d;ന്ന് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടുകയായിരുന്നു. </p>
<p>പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ ജോലിയുടെ ഭാഗമായിട്ടാണ് യെമനില്&#x200d; എത്തുന്നത്. 2017-ലാണ് യെമന്&#x200d; പൗരനായ തലാല്&#x200d; അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്&#x200d;കണ്ട് മോചനം സാധ്യമാക്കാന്&#x200d; നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.  ഇതിന് പിന്നാലെയാണ് കാന്തപുരത്തിന്റെ ഇടപെടലും വധശിക്ഷ നീട്ടുന്ന നടപടികളും ഉണ്ടായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nimishapriyas-release-cchandi-ocoommen-met-the-governor-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷപ്രിയയുടെ വധശിക്ഷ; തിയതി തീരുമാനിക്കണമെന്ന ആവശ്യപ്പെട്ട് സഹോദരന്‍ വീണ്ടും കത്ത് നല്‍കി</title>
		<link>https://www.chandrikadaily.com/nimishipriyas-execution-the-brother-sent-the-letter-again-asking-to-decide-the-date.html</link>
					<comments>https://www.chandrikadaily.com/nimishipriyas-execution-the-brother-sent-the-letter-again-asking-to-decide-the-date.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 04 Aug 2025 03:52:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[nimishapriya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349346</guid>

					<description><![CDATA[വധശിക്ഷ നടപ്പാക്കാനുള്ള തിയതി തീരുമാനിക്കണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ക്കാണ് കത്ത് നല്‍കിയത്.]]></description>
										<content:encoded><![CDATA[<p>യമനില്&#x200d; ജയിലില്&#x200d; കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്&#x200d; അബ്ദുല്&#x200d; ഫതാഹ് വീണ്ടും കത്ത് നല്&#x200d;കി. വധശിക്ഷ നടപ്പാക്കാനുള്ള തിയതി തീരുമാനിക്കണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്&#x200d;ക്കാണ് കത്ത് നല്&#x200d;കിയത്. മധ്യസ്ഥ നീക്കങ്ങള്&#x200d; പുരോഗമിക്കുന്നതിനിടയിലാണ് സഹോദരന്റെ നീക്കം.</p>
<p>നിമിഷ പ്രിയക്ക് മാപ്പ് നല്&#x200d;കാന്&#x200d; കൊല്ലപ്പെട്ട യമനി യുവാവിന്റെ കുടുംബം തയാറായെന്ന് മധ്യസ്ഥര്&#x200d; അറിയിച്ചിരുന്നു. എന്നാല്&#x200d; ഇതിനെതിരെ സഹോദരന്&#x200d; നേരത്തെയും രംഗത്തെത്തിയിരുന്നു. കാന്തപുരം അബുബക്കര്&#x200d; മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്&#x200d;ന്ന് യമനില്&#x200d; നടന്ന മധ്യസ്ഥ ചര്&#x200d;ച്ചയിലാണ് നിര്&#x200d;ണായക പുരോഗതിയുണ്ടായത്. തുടര്&#x200d;നടപടികള്&#x200d; വൈകാതെയുണ്ടാകുമെന്നായിരുന്നു സൂചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nimishipriyas-execution-the-brother-sent-the-letter-again-asking-to-decide-the-date.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/the-central-government-has-rejected-the-claim-that-the-death-sentence-of-nimishipriya-has-been-cancelled.html</link>
					<comments>https://www.chandrikadaily.com/the-central-government-has-rejected-the-claim-that-the-death-sentence-of-nimishipriya-has-been-cancelled.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 23 Jul 2025 06:58:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nimishapriya]]></category>
		<category><![CDATA[thalal]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348273</guid>

					<description><![CDATA[യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാളവാദം തള്ളി കേന്ദ്രസര്‍ക്കാര്‍.]]></description>
										<content:encoded><![CDATA[<p>യെമനില്&#x200d; വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്&#x200d; കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാളവാദം തള്ളി കേന്ദ്രസര്&#x200d;ക്കാര്&#x200d;. സര്&#x200d;ക്കാറിന് അത്തരമൊരു വിവരം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വൃത്തങ്ങള്&#x200d; വ്യക്തമാക്കി. നേരത്തെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യമനിലുള്ള സുവിശേഷകന്&#x200d; കെ.എ പോള്&#x200d; അവകാശപ്പെട്ടിരുന്നു.</p>
<p>ഇവാഞ്ചലിസ്റ്റും ഗ്ലോബല്&#x200d; പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോള്&#x200d; സോഷ്യല്&#x200d; മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്&#x200d; പങ്കുവെച്ച വീഡിയോയിലൂടെയാണ് നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന് പറഞ്ഞിരുന്നത്. ഈ വാദം തള്ളിക്കൊണ്ടാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; രംഗത്തെത്തിയിരിക്കുന്നത്.</p>
<p>കേസില്&#x200d; കൂടുതല്&#x200d; നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്ന് സര്&#x200d;ക്കാര്&#x200d; അറിയിച്ചു. അതേസമയം ഡോ. പോളിന്റെ അവകാശവാദം വ്യാജമാണെന്ന് യമനില്&#x200d; നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്&#x200d;ത്തിക്കുന്ന സാമുവല്&#x200d; ജെറോമും പറഞ്ഞിരുന്നു.</p>
<p>യമനിലെ സന്&#x200d; ആയില്&#x200d; നിന്ന് എക്‌സില്&#x200d; പോസ്റ്റ് ചെയ്ത വിഡിയോയിലാണ് വദശിക്ഷ റദ്ദാക്കിയത് സംബന്ധിച്ച വിവരം പങ്കുവെച്ചിട്ടുള്ളത്. </p>
<p>ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്&#x200d; തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം വിവിധ ഇടപെടലുകള്&#x200d; മൂലം ശിക്ഷ നീട്ടിവെക്കുകയായിരുന്നു.</p>
<p>കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിക്കാന്&#x200d; കൂടുതല്&#x200d; സമയം തേടുന്നുണ്ടെന്ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-central-government-has-rejected-the-claim-that-the-death-sentence-of-nimishipriya-has-been-cancelled.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷപ്രിയ കേസ്: &#8216;മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം വ്യാപകമായി പണം പിരിച്ചു&#8217;; തലാലിന്റെ സഹോദരന്‍</title>
		<link>https://www.chandrikadaily.com/case-of-thhe-momeent-samuuoel-jerome-collected-large-sums-of-money-in-the-name-of-mediation-talals-brother.html</link>
					<comments>https://www.chandrikadaily.com/case-of-thhe-momeent-samuuoel-jerome-collected-large-sums-of-money-in-the-name-of-mediation-talals-brother.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 21 Jul 2025 06:20:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nimishapriya]]></category>
		<category><![CDATA[samual jerom]]></category>
		<category><![CDATA[thalal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348025</guid>

					<description><![CDATA[വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്‍ നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍.]]></description>
										<content:encoded><![CDATA[<p>വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്&#x200d; ജയിലില്&#x200d; കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്&#x200d; നടത്തുന്ന മനുഷ്യാവകാശ പ്രവര്&#x200d;ത്തകന്&#x200d; സാമുവല്&#x200d; ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്&#x200d;. അദ്ദേഹം അഭിഭാഷകനല്ലെന്നും മധ്യസ്ഥതയുടെ പേരില്&#x200d; വ്യാപകമായി പണം പിരിക്കുന്നെന്നും തലാലിന്റെ സഹോദരന്&#x200d; അബ്ദുല്&#x200d; ഫത്താഹിന്റെ ഫേസ്ബുക്ക് പോസ്റ്റ്.</p>
<p>&#8216;ബിബിസി ചാനലിനോട് പറഞ്ഞതു പോലെ അഭിഭാഷകനല്ല. നാല്&#x200d;പ്പതിനായിരം ഡോളറെങ്കിലും അദ്ദേഹം കവര്&#x200d;ന്നു. ഈ വിഷയത്തില്&#x200d; അദ്ദേഹം ഞങ്ങളെ കാണുകയോ സന്ദേശം അയക്കുകയും ചെയ്തിട്ടില്ല. മറിച്ചാണെനന് തെളിയിക്കാന്&#x200d; അദ്ദേഹത്തെ ഞാന്&#x200d; വെല്ലുവിളിക്കുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹത്തെ സന്&#x200d;ആയില്&#x200d; വെച്ച് കണ്ടിരുന്നു. അന്ന് അദ്ദേഹം സന്തോഷവനായിരുന്നു. എന്നോട് അഭിനന്ദനങ്ങള്&#x200d; എന്ന് പറയുകയും ചെയ്തു. അതിന് ശേഷം മലയാള മാധ്യമങ്ങളില്&#x200d; അദ്ദേഹം മധ്യസ്ഥനായി പ്രത്യക്ഷപ്പെടുകയായിരുന്നു. തലാലിന്റെ കുടുംബവുമായി ചര്&#x200d;ച്ച ചെയ്യാന്&#x200d; 20,000 ഡോളറിന് വേണ്ടി അഭ്യര്&#x200d;ഥിക്കുന്നത് കണ്ടു. മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ അദ്ദേഹം മധ്യസ്ഥതക്ക് വേണ്ടി ഞങ്ങളുടെ ചോര ഊറ്റുകയാണ്. സത്യം ഞങ്ങള്&#x200d;ക്കറിയാം. അദ്ദേഹം കള്ളം പറയുന്നതും വഞ്ചനയും അവസാനിച്ചില്ലെങ്കില്&#x200d; ഞങ്ങള്&#x200d; വെളിപ്പെടുത്തുമെന്നും&#8217; ഫേസ് ബുക്ക് പോസ്റ്റില്&#x200d; പറയുന്നു.</p>
<p>അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലും പങ്കുവച്ച പോസ്റ്റില്&#x200d; സാമുവല്&#x200d; ജെറോം അഭിഭാഷകന്&#x200d; അല്ലെന്നും മഹ്ദി ആരോപിക്കുന്നു.</p>
<p>സാമുവല്&#x200d; ജെറോം നിമിഷയെ രക്ഷിക്കാനുളള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുതെന്ന് നേരത്തെ അഡ്വ. സുഭാഷ് ചന്ദ്രന്&#x200d; പറഞ്ഞിരുന്നു.  മോചനത്തിനായി സാമുവലിന് 44,000 ഡോളര്&#x200d; നല്&#x200d;കി. അത് എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയിച്ചിട്ടില്ല. ദയവുചെയ്ത് മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്&#8217; എന്നായിരുന്നു സുഭാഷ് ചന്ദ്രന്റെ പ്രതികരണം.</p>
<p>യെമന്&#x200d; പൗരനായ തലാല്&#x200d; അബ്ദുള്&#x200d; മഹ്ദിയെ കൊലപ്പെടുത്തിയ കേസില്&#x200d; 2017 മുതല്&#x200d; ജയിലിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ. ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടത്തുമെന്ന് റിപ്പോര്&#x200d;ട്ടുകളുണ്ടായിരുന്നു. എന്നാല്&#x200d; വധശിക്ഷ നീട്ടിവയ്ച്ചുകൊണ്ടുളള ഉത്തരവ് പുറത്തിറങ്ങി. കാന്തപുരം എ പി അബൂബക്കര്&#x200d; മുസ്ലിയാരുടെ ഇടപെടലിനു പിന്നാലെയാണ് നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചര്&#x200d;ച്ചകള്&#x200d;ക്ക് തുടക്കമായത്. യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ഷൈഖ് ഹബീബ് ഉമര്&#x200d; ബിന്&#x200d; ഹബീദുല്&#x200d; വിഷയത്തില്&#x200d; ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെക്കുന്നതിനുള്ള അനൗദ്യോഗിക ചര്&#x200d;ച്ചകള്&#x200d; യെമനില്&#x200d; ആരംഭിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-of-thhe-momeent-samuuoel-jerome-collected-large-sums-of-money-in-the-name-of-mediation-talals-brother.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷപ്രിയക്കായി നയതന്ത്ര- മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ സുപ്രിംകോടതി അനുമതി</title>
		<link>https://www.chandrikadaily.com/the-supreme-court-allowed-the-central-government-to-appoint-a-diplomatic-and-mediation-team-for-nimishipriya.html</link>
					<comments>https://www.chandrikadaily.com/the-supreme-court-allowed-the-central-government-to-appoint-a-diplomatic-and-mediation-team-for-nimishipriya.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 18 Jul 2025 07:30:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nimishapriya]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347824</guid>

					<description><![CDATA[നിമിഷപ്രിയക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ ആക്ഷന്‍ കൗണ്‍സിലിന് സുപ്രിംകോടതി അനുമതി നല്‍കി. ]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നിമിഷപ്രിയക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്&#x200d;ക്കാരിനോട് ഉന്നയിക്കാന്&#x200d; ആക്ഷന്&#x200d; കൗണ്&#x200d;സിലിന് സുപ്രിംകോടതി അനുമതി നല്&#x200d;കി. നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിനുള്ള ചര്&#x200d;ച്ചകള്&#x200d; പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; കോടതിയെ അറിയിച്ചു. ആക്ഷന്&#x200d; കൗണ്&#x200d;സലിന്റെ ഹരജി അടുത്ത മാസം 14 ന് പരിഗണിക്കാന്&#x200d; മാറ്റി.</p>
<p>നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള തിയ്യതി തീരുമാനിച്ചിട്ടുണ്ടോയെന്നാണ് ഹരജി പരിഗണിക്കുമ്പോള്&#x200d; ആദ്യം ജഡ്ജി ചോദിച്ചത്. എന്നാല്&#x200d; ശിക്ഷ നീട്ടിവെക്കുകയും ദിയാദനം ഉള്&#x200d;പ്പെടെയുള്ള ചര്&#x200d;ച്ച നടത്താന്&#x200d; ഒരു സംഘത്തെ രൂപികരിക്കേണ്ടതുണ്ടെന്നും ഇതിനായി സംഘത്തെ നിയോഗിക്കണമെന്ന ആവശ്യമാണ് അഭിഭാഷകന്&#x200d; സുപ്രീം കോടതിയുടെ ശ്രദ്ധയില്&#x200d;പ്പെടുത്തിയത്.</p>
<p>ആക്ഷന്&#x200d;കൗണ്&#x200d;സില്&#x200d; ഒരു അപേക്ഷ നല്&#x200d;കട്ടെയെന്നും അത് പരിഗണിക്കണമെന്ന ആവശ്യം തന്നെയാണ് കേന്ദ്ര സര്&#x200d;ക്കാരിനെ സുപ്രീം കോടതി അറിയിച്ചത്. അപേക്ഷ ലഭിച്ചാല്&#x200d; കേന്ദ്ര സര്&#x200d;ക്കാരില്&#x200d; നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-supreme-court-allowed-the-central-government-to-appoint-a-diplomatic-and-mediation-team-for-nimishipriya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷപ്രിയയുടെ മോചനം; ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടും</title>
		<link>https://www.chandrikadaily.com/nimishipriyas-release-the-action-council-will-demand-the-appointment-of-a-six-member-diplomatic-team.html</link>
					<comments>https://www.chandrikadaily.com/nimishipriyas-release-the-action-council-will-demand-the-appointment-of-a-six-member-diplomatic-team.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 18 Jul 2025 05:08:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[action council]]></category>
		<category><![CDATA[nimishapriya]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347795</guid>

					<description><![CDATA[യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ട ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.]]></description>
										<content:encoded><![CDATA[<p>യെമനില്&#x200d; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ട ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നയതന്ത്ര ഇടപെടലുകള്&#x200d;ക്ക് പരിമിതികളുണ്ടെന്നും അനൗദ്യോഗിക മാര്&#x200d;ഗങ്ങളിലൂടെ ശ്രമിക്കുന്നുണ്ടെന്നും കഴിഞ്ഞ തവണ ഹരജി പരിഗണിക്കവേ കേന്ദ്രം അറിയിച്ചിരുന്നു. വിഷയത്തില്&#x200d; കേന്ദ്രം എന്ത് ചെയ്തെന്ന കാര്യം ഇന്ന് കോടതിയെ അറിയിക്കണം.</p>
<p>നിമിഷപ്രിയയുടെ മോചന ശ്രമത്തിനായി ആറംഗ സംഘത്തെ കേന്ദ്രസര്&#x200d;ക്കാര്&#x200d; നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്&#x200d;നാഷണല്&#x200d; ആക്ഷന്&#x200d; കൗണ്&#x200d;സില്&#x200d;. സുപ്രീംകോടതിയില്&#x200d; ആക്ഷന്&#x200d; കൗണ്&#x200d;സില്&#x200d; ഈ ആവശ്യം ഉന്നയിക്കും. രണ്ടുപേര്&#x200d; ആക്ഷന്&#x200d; കൗണ്&#x200d;സില്&#x200d; പ്രതിനിധികളും രണ്ടു പേര്&#x200d; കാന്തപുരം അബൂബക്കര്&#x200d; മുസ്ലിയാറിന്റെ പ്രതിനിധികളും രണ്ടു പേര്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; നിര്&#x200d;ദേശിക്കുന്ന ഉദ്യോഗസ്ഥരും എന്ന രീതിയില്&#x200d; സംഘത്തെ നിയോഗിക്കാനാണ് കൗണ്&#x200d;സില്&#x200d; ആവശ്യപ്പെടുക.</p>
<p>കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ബ്ലഡ് മണി ചര്&#x200d;ച്ചകള്&#x200d; നടത്തുന്നതിനുമാണ് സംഘത്തെ നിയോഗിക്കാന്&#x200d; ആവശ്യപ്പെടുന്നത്. </p>
<p>ഈ മാസം 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലിനെത്തുടര്&#x200d;ന്ന് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു. ജസ്റ്റിസ് വിക്രംനാഥാണ് കേസ് പരിഗണിക്കുക. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nimishipriyas-release-the-action-council-will-demand-the-appointment-of-a-six-member-diplomatic-team.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷപ്രിയ കേസ്; &#8216;വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്ക്&#8217;: കാന്തപുരം</title>
		<link>https://www.chandrikadaily.com/momenttous-case-as-aa-maan-who-intervened-in-the-matter-kanthapuram.html</link>
					<comments>https://www.chandrikadaily.com/momenttous-case-as-aa-maan-who-intervened-in-the-matter-kanthapuram.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 15 Jul 2025 11:59:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kanthapuram]]></category>
		<category><![CDATA[nimishapriya]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347620</guid>

					<description><![CDATA[യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്കാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. 
]]></description>
										<content:encoded><![CDATA[<p>യമനില്&#x200d; വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; ഇടപെട്ടത് ഒരു മനുഷ്യന്&#x200d; എന്ന നിലക്കാണെന്ന് സമസ്ത കേരള ജംഇയ്യതുല്&#x200d; ഉലമ ജനറല്&#x200d; സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്&#x200d; മുസ്‌ലിയാര്&#x200d;. </p>
<p>നിമിഷപ്രിയയുടെ കാര്യത്തില്&#x200d; സാധ്യമായത് ചെയ്യണമെന്ന് യമനിലെ പണ്ഡിതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യമനിലെ പണ്ഡിതന്മാരും ജഡ്ജിമാരും കൂടിയാലോചിച്ചാണ് വധശിക്ഷ നടപ്പാക്കുന്നത് നിര്&#x200d;ത്തിവെക്കാന്&#x200d; ഉത്തരവിട്ടതെന്നും കാന്തപുരം മുസ്‌ലിയാര്&#x200d; പറഞ്ഞു. ദിയാധനത്തിന് ആവശ്യമായ പണം ശേഖരിക്കാന്&#x200d; ആരാണ് ഉള്ളതെന്ന് അന്വേഷിച്ചപ്പോള്&#x200d; ചാണ്ടി ഉമ്മന്&#x200d; എം.എല്&#x200d;.എ ഉണ്ടെന്ന വിവരം അറിയാന്&#x200d; കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നിമിഷപ്രിയയുടെ മോചനം സാധ്യമാകാന്&#x200d; എല്ലാവരും പ്രാര്&#x200d;ഥിക്കണമെന്നും വരും ദിവസങ്ങളിലും ഇടപെടല്&#x200d; തുടരുമെന്നും കാന്തപുരം അറിയിച്ചു.</p>
<p>കാന്തപുരം എ.പി അബൂബക്കര്&#x200d; മുസ്ലിയാരുടെ അഭ്യര്&#x200d;ഥനയെ തുടര്&#x200d;ന്ന് യമനിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് ഹബീബ് ഉമര്&#x200d; ബിന്&#x200d; ഹഫീളിന്റെ ഇടപെടലിലാണ് മതപണ്ഡിതരും ജഡ്ജിമാരും അടക്കമുള്ളവര്&#x200d; ഇന്നലെയും ഇന്നും നടത്തിയ കൂടിയാലോചനക്ക് ശേഷം ഇന്ന് നടത്താനിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കാന്&#x200d; തീരുമാനിച്ചത്. ശൈഖ് ഹബീബ് ഉമര്&#x200d; ബിന്&#x200d; ഹഫീള്&#x200d; വഴിയുള്ള ഇടപെടലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനെ പുനരാലോചനക്ക് സമ്മതിപ്പിച്ചത്.</p>
<p>ശൈഖ് ഹബീബ് ഉമറിന്റെ നിര്&#x200d;ദേശത്തെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാനിക്കുകയാണ് ചെയ്തത്. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്&#x200d; ശൂറാ കൗണ്&#x200d;സിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിര്&#x200d;ദേശ പ്രകാരം ചര്&#x200d;ച്ചയില്&#x200d; പങ്കെടുക്കാന്&#x200d; തലാലിന്റെ നാടായ ദമാറില്&#x200d; എത്തിയത്. ശൈഖ് ഹബീബ് ഉമറിന് വേണ്ടി അനുയായി ഹബീബ് മഷ്‌റൂഖാണ് ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തത്. തുടര്&#x200d; ചര്&#x200d;ച്ചയില്&#x200d; ദിയാധനം സ്വീകരിക്കുന്നത് അടക്കമുള്ള കാര്യത്തില്&#x200d; അന്തിമ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.</p>
<p>2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമന്&#x200d; പൗരനായ അബ്ദുമഹ്ദിയെ പാലക്കാട് കൊല്ലങ്കോട് തേക്കിന്&#x200d;ചിറ സ്വദേശിനി നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്&#x200d;ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്&#x200d; ഒളിപ്പിച്ചുവെന്നാണ് കേസ്. ആഗസ്റ്റില്&#x200d; നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>രക്ഷപ്പെടാന്&#x200d; ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണക്ക് ശേഷം 2018ലാണ് യമന്&#x200d; കോടതി വധശിക്ഷക്ക് വിധിച്ചത്. 2023ല്&#x200d; വധശിക്ഷ റദ്ദാക്കാനുള്ള അന്തിമ അപേക്ഷ തള്ളിയിരുന്നു. വധശിക്ഷ നടപ്പാക്കാന്&#x200d; യമന്&#x200d; പ്രസിഡന്റ് റഷാദ് അല്&#x200d; അലീമി അനുമതി നല്&#x200d;കുകയും ചെയ്തു.</p>
<p>നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്&#x200d;ഗം തലാലിന്റെ കുടുംബത്തിന് ദിയാധനം നല്&#x200d;കുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്&#x200d; കണ്ട് മാപ്പ് അപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനില്&#x200d; പോയിരുന്നു. കഴിഞ്ഞ ഒരു വര്&#x200d;ഷമായി പ്രേമകുമാരി യമനില്&#x200d; കഴിയുകയാണ്. തലാലിന്റെ കുടുംബവുമായും ഗോത്രത്തലവന്മാരുമായും മുമ്പ് നടത്തിയ ചര്&#x200d;ച്ചകള്&#x200d; ഫലം കണ്ടിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/momenttous-case-as-aa-maan-who-intervened-in-the-matter-kanthapuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്‌ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം</title>
		<link>https://www.chandrikadaily.com/release-of-nimisha-priya-emergency-meeting-in-yemen-with-the-intervention-of-kanthapuram-muslims.html</link>
					<comments>https://www.chandrikadaily.com/release-of-nimisha-priya-emergency-meeting-in-yemen-with-the-intervention-of-kanthapuram-muslims.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 14 Jul 2025 11:02:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kanthapuram]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nimishapriya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347545</guid>

					<description><![CDATA[നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തര യോഗം യെമനില്‍. ]]></description>
										<content:encoded><![CDATA[<p>നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്&#x200d; മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്&#x200d;ന്ന് അടിയന്തര യോഗം യെമനില്&#x200d;. യമനിലെ പ്രസിദ്ധ സൂഫി പണ്ഡിതര്&#x200d; ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്&#x200d;ച്ചകള്&#x200d; പുരോഗമിക്കുന്നത്.</p>
<p>നോര്&#x200d;ത്ത് യെമനില്&#x200d; നടക്കുന്ന അടിയന്തര യോഗത്തില്&#x200d; ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാന്&#x200d; അലി മഷ്ഹൂര്&#x200d;, യെമന്&#x200d; ഭരണകൂട പ്രതിനിധികള്&#x200d;, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്&#x200d;, ഗോത്ര തലവന്മാര്&#x200d; എന്നിവരാണ് പങ്കെടുക്കുന്നത്.</p>
<p>അതേസമയം, യെമനില്&#x200d; ഇന്ത്യന്&#x200d; എംബസി ഇല്ലാത്തത് ഉള്&#x200d;പ്പെടെ വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്&#x200d; ഇടപെടാന്&#x200d; സര്&#x200d;ക്കാരിന് പരിമിതിയുണ്ടെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. പ്രൊസിക്യൂട്ടറിന് കേന്ദ്രസര്&#x200d;ക്കാര്&#x200d; കത്ത് അയയ്ക്കുകയും ചെയ്തു. ഒരു ഷെയ്ഖ് വഴി ചര്&#x200d;ച്ച നടത്താന്&#x200d; ശ്രമിക്കുകയും ചെയ്തിരുന്നു. ദയാധനം സ്വീകരിക്കാന്&#x200d; മരിച്ചയാളുടെ കുടുംബം തയ്യാറാകാതെ മറ്റ് ചര്&#x200d;ച്ചകളില്&#x200d; കാര്യമില്ലെന്നും കേന്ദ്രസര്&#x200d;ക്കാര്&#x200d; അറിയിച്ചു. വിഷയത്തില്&#x200d; തല്&#x200d;സ്ഥിതി റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; കേന്ദ്രസര്&#x200d;ക്കാരിന് സുപ്രിംകോടതി നിര്&#x200d;ദേശം.</p>
<p>കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധനം നല്&#x200d;കുന്നത് സംബന്ധിച്ച ചര്&#x200d;ച്ചകള്&#x200d; നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാല്&#x200d; വധശിക്ഷ നീട്ടിവയ്ക്കണമെന്നുമാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; യെമനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ചയാണ് വധശിക്ഷ നിലവില്&#x200d; നിശ്ചയിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/release-of-nimisha-priya-emergency-meeting-in-yemen-with-the-intervention-of-kanthapuram-muslims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
