<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>nipah virus &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nipah-virus/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 06 Jul 2025 10:37:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>nipah virus &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്</title>
		<link>https://www.chandrikadaily.com/nipah-central-team-to-kerala-to-coordinate-prevention-activities.html</link>
					<comments>https://www.chandrikadaily.com/nipah-central-team-to-kerala-to-coordinate-prevention-activities.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 06 Jul 2025 10:37:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nipah virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346873</guid>

					<description><![CDATA[നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് സംസ്ഥാനത്ത് എത്തുക.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് മൂന്ന് ജില്ലകളില്&#x200d; നിപ രോഗബാധ വീണ്ടും റിപ്പോര്&#x200d;ട്ട് ചെയ്ത സാഹര്യത്തില്&#x200d; പ്രതിരോധ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിക്കാന്&#x200d; കേന്ദ്ര സംഘം കേരളത്തിലേക്ക്. നാഷണല്&#x200d; ഔട്ട്ബ്രേക്ക് റെസ്പോണ്&#x200d;സ് ടീമാണ് സംസ്ഥാനത്ത് എത്തുക. സംഘം ഒരാഴ്ചയ്ക്കുള്ളില്&#x200d; എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിപ രോഗബാധ നിയന്ത്രണവിധേയമാക്കുന്നതിന് എല്ലാവിധ സഹായങ്ങളും നല്&#x200d;കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചു. നിപയുമായി ബന്ധപ്പെട്ട് കേരളത്തില്&#x200d; നിലവില്&#x200d; സ്ഥിതിഗതികള്&#x200d; നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തല്&#x200d;.</p>
<p>അതേസമയം പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. യുവതിയുടെ സമ്പര്&#x200d;ക്കപ്പെട്ടികയില്&#x200d; ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല. സമ്പര്&#x200d;ക്കപ്പട്ടികയിലിരിക്കെ പനി ബാധിച്ച മൂന്ന് കുട്ടികളുടെ സാമ്പിള്&#x200d; പരിശോധനാ ഫലം നെഗറ്റീവാണ്. കോഴിക്കോട് വൈറോളജി ലാബില്&#x200d; നടത്തിയ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവായത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-central-team-to-kerala-to-coordinate-prevention-activities.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വളാഞ്ചേരിയിലെ നിപ രോഗബാധിത ഗുരുതരാവസ്ഥയില്‍ തുടരുന്നു; 84 പേരുടെ പരിശോധനാഫലം നെഗറ്റീവ്</title>
		<link>https://www.chandrikadaily.com/nipah-remains-critical-in-valancherry-84-people-tested-negative.html</link>
					<comments>https://www.chandrikadaily.com/nipah-remains-critical-in-valancherry-84-people-tested-negative.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 20 May 2025 05:23:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[nipah virus]]></category>
		<category><![CDATA[valanchery]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341796</guid>

					<description><![CDATA[ആകെ 166 പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്.]]></description>
										<content:encoded><![CDATA[<p>മലപ്പുറം വളാഞ്ചേരിയിലെ നിപ രോഗബാധിതയുമായി പ്രാഥമികസമ്പര്&#x200d;ക്കത്തില്&#x200d; വന്ന 84 പേരുടെ സാമ്പിള്&#x200d; പരിശോധനാഫലം നെഗറ്റീവായി. നിപ രോഗബാധിത സ്വകാര്യ ആശുപത്രിയില്&#x200d; ഗുരുതരാവസ്ഥയില്&#x200d; തുടരുകയാണ്. ആകെ 166 പേരാണ് പ്രാഥമിക സമ്പര്&#x200d;ക്കപ്പട്ടികയില്&#x200d; ഉള്ളത്. പുതുതായി ആരും തന്നെ സമ്പര്&#x200d;ക്കപ്പട്ടികയില്&#x200d; ഉള്&#x200d;പ്പെട്ടിട്ടില്ല.</p>
<p>65 പേര്&#x200d; ഹൈറിസ്‌ക് വിഭാഗത്തിലും 101 പേര്&#x200d; ലോറിസ്‌ക് വിഭാഗത്തിലുമാണുള്ളത്. ഒരാളുടെ സാമ്പിള്&#x200d; പരിശോധനാഫലം കൂടി വരാനുണ്ട്. മഞ്ചേരി മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; മൂന്നു പേരും എറണാകുളം മെഡിക്കല്&#x200d; കോളജില്&#x200d; ഒരാളുമടക്കം അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-remains-critical-in-valancherry-84-people-tested-negative.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഞ്ചാം തവണയും ആശങ്കയുടെ ഭീതിപടർത്തി നിപ; ഇതുവരെ മരിച്ചത് 23 പേർ</title>
		<link>https://www.chandrikadaily.com/nipah-spread-fear-for-the-fifth-time-23-people-have-died-so-far.html</link>
					<comments>https://www.chandrikadaily.com/nipah-spread-fear-for-the-fifth-time-23-people-have-died-so-far.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 Jul 2024 10:56:43 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nipah virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303378</guid>

					<description><![CDATA[വവ്വാലുകളിൽ നിന്നു വൈറസ് എങ്ങനെയാണ് മനുഷ്യരിലേക്ക് എത്തുന്നതെന്നതു ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല.]]></description>
										<content:encoded><![CDATA[<div class="news-content-inner">
<p>ആശങ്കയുടെ നിപ വൈറസ് സംസ്ഥാനത്ത് അഞ്ചാം തവണയും എത്തുമ്പോൾ ഇതുവരെ 23 പേരുടെ ജീവനാണ് എടുത്തത്. പഴംതീനി വവ്വാലുകളാണ് നിപ രോഗബാധയുടെ ഉത്ഭവമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ വവ്വാലുകളിൽ നിന്നു വൈറസ് എങ്ങനെയാണ് മനുഷ്യരിലേക്ക് എത്തുന്നതെന്നതു ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല.</p>
<p>2018 മേയിലാണ് സംസ്ഥാനത്ത് ആശങ്കയുയർത്തി ആദ്യ നിപ വൈറസ് സ്ഥിരീകരിക്കുന്നത്. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് അസുഖം ആദ്യം റിപ്പോര്&#x200d;ട്ട് ചെയ്തത്. വൈറസ് ബാധിച്ച 19 പേര്&#x200d; മരിച്ച സംഭവത്തിൽ സംസ്ഥാനം ഞെട്ടിവിറച്ചു.</p>
<p>അതേസമയം 2019 ജൂണിൽ കൊച്ചിയിൽ യുവാവിന് നിപ സ്ഥിരീകരിച്ചെങ്കിലും അതിജീവിക്കാനായി. പിന്നീട് 2021ൽ കോഴിക്കോട് ചാത്തമംഗലത്ത് 13കാരൻ രോഗം സ്ഥിരീകരിച്ച് മരിച്ചു. അന്ന് കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് കാഷ്വാലിറ്റിയിൽ ഉൾപ്പെടെ രോഗിയുമായി അടുത്ത സമ്പർക്കമുണ്ടായവർക്കു ലക്ഷണങ്ങൾ പോലും റിപ്പോർട്ട് ചെയ്തില്ല. 2023ൽ കോഴിക്കോട് മരുതോങ്കരയിൽ വീണ്ടും വൈറസ് എത്തി. രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്.</p>
<p>കഴിഞ്ഞ ദിവസം മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചതോടെ അഞ്ചാം തവണയും ആശങ്കയുടെ വൈറസ് ഭീതിപടർത്തുന്നു. 14 കാരനായ രോഗി മരിച്ചതോടെ മരണം 23 ആയി. പഴംതീനി വവ്വാലുകളാണ് നിപ രോഗബാധയുടെ ഉത്ഭവമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ വവ്വാലുകളിൽ നിന്നു വൈറസ് എങ്ങനെയാണ് മനുഷ്യരിലേക്ക് എത്തുന്നതെന്നതു ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല.</p>
<p>വവ്വാലുകളിലെ വൈറസ് സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞ വർഷം പഠനം നടത്തിയിരുന്നു. മലപ്പുറത്തും ഇതേ നടപടികൾ വേണ്ടിവരും. കേന്ദ്രസംഘം മലപ്പുറത്ത് എത്തുമെന്ന് സൂചനയുണ്ട്. കോഴിക്കോട്ട് നിപ പ്രതിരോധത്തിന് നേതൃത്വം നൽകിയ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ മലപ്പുറത്തും എത്തിയിട്ടുണ്ട്.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-spread-fear-for-the-fifth-time-23-people-have-died-so-far.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ വൈറസ്: ഒറ്റക്കെട്ടായി ജാഗ്രതയോടെ നേരിടണം; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/nipah-virus-must-be-tackled-together-with-vigilance-syed-sadiqali-shihab-thangal.html</link>
					<comments>https://www.chandrikadaily.com/nipah-virus-must-be-tackled-together-with-vigilance-syed-sadiqali-shihab-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 Jul 2024 08:59:07 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nipah virus]]></category>
		<category><![CDATA[sadiqali shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303356</guid>

					<description><![CDATA[വളരെ കരുതലോടെ ഈ സാഹചര്യത്തെ തരണം ചെയ്യാന്&#x200d; എല്ലാവരും സഹകരിക്കണമെന്ന് തങ്ങള്&#x200d; അഭ്യര്&#x200d;ത്ഥിച്ചു.]]></description>
										<content:encoded><![CDATA[<p>നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്&#x200d; ജാഗ്രതയോടെ സാഹചര്യത്തെ നേരിടണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; അഭ്യര്&#x200d;ത്ഥിച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് നിപ സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d; ആവശ്യമായ മുന്&#x200d;കരുതലുകളും സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. വളരെ കരുതലോടെ ഈ സാഹചര്യത്തെ തരണം ചെയ്യാന്&#x200d; എല്ലാവരും സഹകരിക്കണമെന്ന് തങ്ങള്&#x200d; അഭ്യര്&#x200d;ത്ഥിച്ചു.</p>
<p>പൊതുപരിപാടികള്&#x200d; ഒഴിവാക്കിയും മാസ്‌ക് ധരിച്ചും ആരോഗ്യ പ്രവര്&#x200d;ത്തകരോട് സഹകരിക്കണം. നിപ റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ട ഗ്രാമങ്ങളുമായി അതിര്&#x200d;ത്തി പങ്കിടുന്നവരും പ്രത്യേകം ജാഗ്രത പുലര്&#x200d;ത്തണം. ആവശ്യമായ സഹായങ്ങള്&#x200d;ക്ക് മുസ്‌ലിം ലീഗ് പ്രവര്&#x200d;ത്തകരും പോഷക ഘടകങ്ങളും രംഗത്തിറങ്ങണം. ജില്ലയിലെ എം.എല്&#x200d;.എമാരുമായും ജനപ്രതിനിധികളുമായും ഈ വിഷയത്തില്&#x200d; ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഒറ്റക്കെട്ടായി ഈ വിപത്തിനെ നേരിടാനാണ് എല്ലാവരും ഒരുങ്ങിയിട്ടുള്ളത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാവരും സഹകരിക്കണമെന്നും തങ്ങള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-virus-must-be-tackled-together-with-vigilance-syed-sadiqali-shihab-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ; സമ്പർക്കപ്പട്ടികയിലെ രണ്ടുപേർക്ക് പനി, 63 പേർ ഹൈറിസ്‌കിൽ</title>
		<link>https://www.chandrikadaily.com/nipa-two-people-in-the-contact-list-have-fever-63-people-are-at-high-risk.html</link>
					<comments>https://www.chandrikadaily.com/nipa-two-people-in-the-contact-list-have-fever-63-people-are-at-high-risk.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 Jul 2024 06:14:08 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nipah virus]]></category>
		<category><![CDATA[Veena George]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303312</guid>

					<description><![CDATA[ഹൈറിസ്‌കിൽ264 പേർ സമ്പർക്കപ്പട്ടികയിലെന്ന് ആരോഗ്യമന്ത്രി, ആന്റിബോഡി ഉടനെത്തിക്കും
]]></description>
										<content:encoded><![CDATA[<p>നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 15കാരന്റെ നില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുള്ള രണ്ടുപേർക്ക് പനിയുള്ളതായും 63 പേരെ ഹൈറിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്തിയതായും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറത്ത് നടത്തിയ അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.</p>
<p>246 പേർ സമ്പർക്കപ്പട്ടികയിലുള്ളതായാണ് മന്ത്രി അറിയിക്കുന്നത്. മോണോ ക്ലോണൽ ആന്റിബോഡി ഉടനെത്തിക്കും. നിപ ബാധിതനായ കുട്ടിയുടെ നില അതീവഗുരുതരമെന്ന് അറിയിച്ച മന്ത്രി കുട്ടി എത്തിയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ആരെയും വിട്ടുപോകില്ലെന്നും കൂട്ടിച്ചേർത്തു.</p>
<p>സാമ്പിളുകൾ പരിശോധിക്കാൻ കോഴിക്കോട്ടെ ലാബ് കൂടാതെ പൂനെയിൽ നിന്ന് മൊബൈൽ ലാബുമെത്തും. പാണ്ടിക്കാട്ടെയും ആനക്കയത്തെയും മുഴുവൻ വീടുകളിലും ആരോഗ്യവകുപ്പ് സർവേ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പൂർണമായും ഐസലേഷനിലുള്ള കുടുംബങ്ങൾക്ക് വളണ്ടിയർമാർ അവശ്യസാധനങ്ങൾ എത്തിച്ചു നൽകും.</p>
<p>പാണ്ടിക്കാട് പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാണ്. വിവാഹം, സത്കാരം അടക്കമുള്ള പരിപാടികൾക്ക് പരമാവധി 50 പേർക്ക് മാത്രമാണ് അനുവാദം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും അടച്ചു. മറ്റ് സ്ഥലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ പഞ്ചായത്ത് വിട്ട് പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipa-two-people-in-the-contact-list-have-fever-63-people-are-at-high-risk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ: നിയന്ത്രണങ്ങള്&#x200d; സംബന്ധിച്ച് വിദഗ്ധ സമിതി നാളെ നിര്&#x200d;ദേശം നല്&#x200d;കും</title>
		<link>https://www.chandrikadaily.com/1nipah-the-expert-committee-will-advise-on-the-regulations-tomorrow.html</link>
					<comments>https://www.chandrikadaily.com/1nipah-the-expert-committee-will-advise-on-the-regulations-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 25 Sep 2023 13:50:04 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[expert committee]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[nipah virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276285</guid>

					<description><![CDATA[ഐസൊലേഷനില്&#x200d; കഴിയുന്നവര്&#x200d; ആരോഗ്യ വകുപ്പിന്റെ നിര്&#x200d;ദേശമനുസരിച്ച് 21 ദിവസം ഐസൊലേഷനില്&#x200d; തന്നെ കഴിയേണ്ടതാണ്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് നിപ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്&#x200d; സംബന്ധിച്ച് വിദഗ്ധ സമിതി സെപ്റ്റംബര്&#x200d; നാളെ യോഗം ചേര്&#x200d;ന്ന് നിര്&#x200d;ദേശങ്ങള്&#x200d; സമര്&#x200d;പ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ്. ഐസൊലേഷനില്&#x200d; കഴിയുന്നവര്&#x200d; ആരോഗ്യ വകുപ്പിന്റെ നിര്&#x200d;ദേശമനുസരിച്ച് 21 ദിവസം ഐസൊലേഷനില്&#x200d; തന്നെ കഴിയേണ്ടതാണ്. ഐസോലേഷനില്&#x200d; ഉള്ളവരുമായി തുടര്&#x200d;ച്ചയായി ആശയവിനിമയം നടത്തണമെന്ന് മന്ത്രി നിര്&#x200d;ദേശം നല്&#x200d;കി. ജില്ലയിലെ എല്ലാ മെഡിക്കല്&#x200d; ഓഫീസര്&#x200d;മാരുടേയും യോഗം ആരോഗ്യ വകുപ്പ് വിളിച്ചുചേര്&#x200d;ത്തിരുന്നു.</p>
<p>ഒരു നിപ പരിശോധനാഫലം കൂടി നെഗറ്റീവായി. തിങ്കളാഴ്ച പുതിയ പോസിറ്റീവ് കേസുകള്&#x200d; ഇല്ല. നിലവില്&#x200d; ചികിത്സയിലുള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ആകെ 378 ആളുകളുടെ സാമ്പിളുകളാണ് പരിശോധിച്ചത്.</p>
<p>നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്&#x200d; കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേര്&#x200d;ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗങ്ങള്&#x200d;. മന്ത്രി ഓണ്&#x200d;ലൈനായി പങ്കെടുത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1nipah-the-expert-committee-will-advise-on-the-regulations-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിൾ ശേഖരണം തുടരും</title>
		<link>https://www.chandrikadaily.com/bat-and-animal-sample-collection-will-continue.html</link>
					<comments>https://www.chandrikadaily.com/bat-and-animal-sample-collection-will-continue.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 19 Sep 2023 13:59:24 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[health]]></category>
		<category><![CDATA[nipah virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275329</guid>

					<description><![CDATA[വളർത്തു മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതോടൊപ്പം തന്നെ വന അതിർത്തിയോടു ചേർന്നതും രോഗബാധിത പ്രദേശങ്ങളിലുളളതുമായ വവ്വാലുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ യോഗം തീരുമാനിച്ചു.]]></description>
										<content:encoded><![CDATA[<p>നിപ പ്രതിരോധ പഠന നടപടികളുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിൾ ശേഖരിക്കുന്നത് തുടരും. നിപ രോഗ ബാധിത പ്രദേശമായ കുറ്റ്യാടിയിലെ തൊട്ടിൽപ്പാലത്ത് നിന്നും പൈക്കളങ്ങാടിയിൽ നിന്നുമാണ് സാമ്പിളുകൾ ശേഖരിക്കുക.</p>
<p>കേന്ദ്രത്തിൽ നിന്നും എത്തിയ വിദഗ്ദ്ധ സംഘവും, വനം വകുപ്പും, പാലോട് കേരള അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസും , ജില്ലാ മൃഗസംരക്ഷണ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിനായി യോഗം ചേർന്നു.</p>
<p>വളർത്തു മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതോടൊപ്പം തന്നെ വന അതിർത്തിയോടു ചേർന്നതും രോഗബാധിത പ്രദേശങ്ങളിലുളളതുമായ വവ്വാലുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ യോഗം തീരുമാനിച്ചു. വന്യജീവികളുടെ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്താൽ വന വകുപ്പും ജില്ലാ മൃഗ സംരക്ഷണ വകുപ്പും ചേർന്ന് പോസ്റ്റ്മോർട്ടം , സാമ്പിൾ ശേഖരണം, ശാസ്ത്രീയമായി ശവ സംസ്കരണം എന്നിവ നടത്താനും തീരുമാനിച്ചു.</p>
<p>കഴിഞ്ഞ ദിവസം നിപ ബാധിത പ്രദേശങ്ങളിൽ നിന്നും 10 സാമ്പിളുകളും ഈന്ത് , അടക്ക എന്നിവയും പരിശോധനയ്ക്കായി മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bat-and-animal-sample-collection-will-continue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ: കോഴിക്കോട് ജില്ലയില്&#x200d;  സമ്പർക്ക പട്ടികയിൽ ഉള്ളത് 1,270 പേർ</title>
		<link>https://www.chandrikadaily.com/there-are-1270-people-in-nipa-contact-list-in-kozhikode-district.html</link>
					<comments>https://www.chandrikadaily.com/there-are-1270-people-in-nipa-contact-list-in-kozhikode-district.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Sep 2023 13:21:05 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[contact list]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[nipah virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275163</guid>

					<description><![CDATA[ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 14,015 വീടുകളിൽ ഇന്ന് സന്ദർശനം നടത്തി.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്:നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപട്ടികയിൽ ഉള്ളത് 1,270 പേർ. ഇന്ന് 37 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇന്ന് ലഭിച്ച 71 പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 14,015 വീടുകളിൽ ഇന്ന് സന്ദർശനം നടത്തി. 47,605 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയത്. ഇന്ന് പുതിയ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.</p>
<p>നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 127 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 407 ഉം ചികിത്സയിലുള്ള ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 168 പേരുമാണ് ഉള്ളത്. മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 448 പേരാണ് ഉള്ളത്. കോൾ സെന്ററിൽ ഇന്ന് 124 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 1,116 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു. ഇന്ന് 72 പേർക്കാണ് മാനസിക പിന്തുണ നൽകിയത്.</p>
<p>രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒരുക്കിയ 75 മുറികളിൽ 60 എണ്ണം ഒഴിവുണ്ട്. ആറ് ഐ സി യുകളും നാല് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഒൻപത് മുറികളും അഞ്ച് ഐ സി യുകളും രണ്ട് വെന്റിലേറ്ററുകളും10 ഐ സി യു കിടക്കകളും ഒഴിവുണ്ട്. വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഏഴ് മുറികൾ വീതവും ഒഴിവുണ്ട്. മൂന്ന് സ്വകാര്യ ആശുപത്രികളിലായി 23 മുറികളും 22 ഐ സിയുകളും ഏഴ് വെന്റിലേറ്ററുകളും 16 ഐസിയു കിടക്കകളും ഒഴിവുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-are-1270-people-in-nipa-contact-list-in-kozhikode-district.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറത്തിന് ആശ്വാസം; 5 പേരുടെ നിപ പരിശോധന ഫലം കൂടി നെഗറ്റീവ്</title>
		<link>https://www.chandrikadaily.com/relief-for-malappuram-nipah-test-results-of-5-people-are-also-negative.html</link>
					<comments>https://www.chandrikadaily.com/relief-for-malappuram-nipah-test-results-of-5-people-are-also-negative.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Sep 2023 12:50:02 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[negative]]></category>
		<category><![CDATA[nipah virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275156</guid>

					<description><![CDATA[ഇതോടെ ജില്ലയില്&#x200d; നിപ സമ്പര്&#x200d;ക്ക പട്ടികയില്&#x200d; ഉള്&#x200d;പ്പെട്ട 11 പേരുടെ സ്രവ സാമ്പിളുകള്&#x200d; നെഗറ്റീവ് ആയി.]]></description>
										<content:encoded><![CDATA[<p>മലപ്പുറം ജില്ലയില്&#x200d; 5 പേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവായി. പുതുതായി ജില്ലയില്&#x200d; നിന്നുള്ള ആരും തന്നെ നിപ സമ്പര്&#x200d;ക്ക പട്ടികയില്&#x200d; ഉള്&#x200d;പ്പെട്ടിട്ടില്ല. ഇതോടെ ജില്ലയില്&#x200d; നിപ സമ്പര്&#x200d;ക്ക പട്ടികയില്&#x200d; ഉള്&#x200d;പ്പെട്ട 11 പേരുടെ സ്രവ സാമ്പിളുകള്&#x200d; നെഗറ്റീവ് ആയി.</p>
<p>നിപ പോസിറ്റീവായവരുടെ ഹൈ റിസ്‌ക് കോണ്&#x200d;ടാക്ടിലുളള 61 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്&#x200d;ജ് അറിയിച്ചിട്ടുണ്ട്. ഇതില്&#x200d; ആരോഗ്യപ്രവര്&#x200d;ത്തകരടക്കം ഉള്&#x200d;പ്പെടുന്നു. രണ്ടാമതായി മരിച്ച ഹാരിസുമായി അടുത്ത സമ്പര്&#x200d;ക്കമുണ്ടായിരുന്ന ആള്&#x200d;ക്കും നെഗറ്റീവാണെന്ന് മന്ത്രി അറിയിച്ചു.</p>
<p>നിലവില്&#x200d; നാലുപേരാണ് ചികിത്സയിലുള്ളത്. 1233 പേരാണ് സമ്പര്&#x200d;ക്കപട്ടികയിലുളളത്. 27 പേര്&#x200d; ആശുപത്രികളില്&#x200d; നിരീക്ഷണത്തില്&#x200d; കഴിയുന്നുണ്ട്. നിപ ബാധിത പ്രദേശങ്ങളിലും ആശുപത്രികളിലും കേന്ദ്ര സംഘം സന്ദര്&#x200d;ശനം നടത്തുന്നുണ്ട്. നിപ ബാധിത പ്രദേശങ്ങള്&#x200d; സന്ദര്&#x200d;ശിക്കുന്ന സംഘം സാമ്പിളുകള്&#x200d; ശേഖരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/relief-for-malappuram-nipah-test-results-of-5-people-are-also-negative.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ: ഏത് സാഹചര്യവും നേരിടാന്&#x200d; സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി</title>
		<link>https://www.chandrikadaily.com/virunipah-union-health-minister-says-ready-to-face-any-situation.html</link>
					<comments>https://www.chandrikadaily.com/virunipah-union-health-minister-says-ready-to-face-any-situation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 17 Sep 2023 11:51:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[face]]></category>
		<category><![CDATA[nipah virus]]></category>
		<category><![CDATA[ready]]></category>
		<category><![CDATA[situation]]></category>
		<category><![CDATA[Union Health Minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274964</guid>

					<description><![CDATA[സാമ്പിള്&#x200d; പരിശോധനക്കായി ബിഎസ്എല്&#x200d;3 മൊബൈല്&#x200d; ലാബ് അയച്ചിരുന്നു എന്നും ആരോഗ്യമന്ത്രി]]></description>
										<content:encoded><![CDATA[<p>ഏത് സാഹചര്യവും നേരിടാന്&#x200d; സജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്&#x200d;സുഖ് മാണ്ഡവ്യ. കേരളത്തിലെ നിപ വ്യാപനത്തിന്റെ പശ്ചാതലത്തിലാണ് പ്രതികരണം. കേരളത്തില്&#x200d; നിപ കേസുകള്&#x200d; സ്ഥിരീകരിച്ചിട്ടുണ്ട്. ആവശ്യമായ നിര്&#x200d;ദേശങ്ങള്&#x200d; നല്&#x200d;കാന്&#x200d; കേന്ദ്ര സംഘവും സംസ്ഥാനത്തുണ്ട്. സാമ്പിള്&#x200d; പരിശോധനക്കായി ബിഎസ്എല്&#x200d;3 മൊബൈല്&#x200d; ലാബ് അയച്ചിരുന്നു എന്നും ആരോഗ്യമന്ത്രി പറഞ്ഞു.</p>
<p>അതേസമയം, നിപയില്&#x200d; തുടര്&#x200d;ച്ചയായ രണ്ടാം ദിവസവും ആശ്വാസം. 42 പരിശോധനാഫലങ്ങള്&#x200d; കൂടി നെഗറ്റീവായി. അതിനിടെ കോഴിക്കോട് എന്&#x200d;ഐടിയിലെ പരീക്ഷകള്&#x200d; മാറ്റിവച്ചു. ക്ലാസുകള്&#x200d; നാളെ മുതല്&#x200d; ഓണ്&#x200d;ൈലന്&#x200d; ആയി നടത്താനും തീരുമാനിച്ചു. നിപ നിയന്ത്രണങ്ങള്&#x200d; കാറ്റില്&#x200d;പ്പറത്തി എന്&#x200d;ഐടിയില്&#x200d; ക്ലാസുകളും പരീക്ഷകളും തുടരുന്നുവെന്ന മനോരമ ന്യൂസ് വാര്&#x200d;ത്തയെ തുടര്&#x200d;ന്നാണ് നടപടി.</p>
<p>നിപ നിയന്ത്രണങ്ങള്&#x200d; വകവെക്കാതെയാണ് കോഴിക്കോട് എന്&#x200d;ഐടിയില്&#x200d; ക്ലാസുകളും പരീക്ഷകളും നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വലിയൊരു വിഭാഗം വിദ്യാര്&#x200d;ഥികളാണ് രംഗത്തെത്തിയത്. എന്തുവിലകൊടുത്തും ക്ലാസുകള്&#x200d; നടത്തുമെന്നും പൊസിറ്റിവ് കേസുകള്&#x200d; ഉണ്ടായാല്&#x200d; മാത്രമേ അവധിയെപ്പറ്റി ആലോചിക്കൂ എന്നും പറഞ്ഞിരുന്നവര്&#x200d; നിലപാട് മാറ്റി.</p>
<p>പുതിയ തീരുമാനമനുസരിച്ച് പരീക്ഷകളെല്ലാം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടാതെ ഈമാസം 23 വരെയുള്ള ക്ലാസുകളെല്ലാം ഓണ്&#x200d;ലൈന്&#x200d; ആക്കാനും തീരുമാനിച്ചു. അതിനിടെ 42 പരിശോധനാഫലങ്ങള്&#x200d; കൂടി നെഗറ്റീവായി. ഹൈറിസ്‌ക് സമ്പ!ര്&#x200d;ക്കപ്പട്ടികയില്&#x200d; പെട്ട 23 പേരുടെ പരിശോധനാഫലങ്ങളും ഇതില്&#x200d; ഉള്&#x200d;പ്പെടുന്നു. സമ്പര്&#x200d;ക്കത്തിലുള്ളവരെ കണ്ടെത്താന്&#x200d; പൊലിസിന്റെ സഹായം തേടാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.</p>
<p>തിരുവനന്തപുരത്ത് നിപ സംശയത്തെ തുടര്&#x200d;ന്ന് നിരക്ഷീണത്തില്&#x200d; കഴിഞ്ഞിരുന്ന ഒരു വിദ്യാര്&#x200d;ഥിയുടെ ഫലം നെഗറ്റീവാണ്. കാട്ടാക്കട സ്വദേശിനിയുടെ പരിശോധനാഫലം ഇന്ന് പുറത്ത് വരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/virunipah-union-health-minister-says-ready-to-face-any-situation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
