<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>nippa virus &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nippa-virus/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 12 Sep 2023 12:09:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>nippa virus &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കോഴിക്കോട് മരിച്ച രണ്ടു പേര്&#x200d;ക്ക് നിപ സ്ഥിരീകരിച്ചു</title>
		<link>https://www.chandrikadaily.com/1nipah-has-been-confirmed-for-two-people-who-died-in-kozhikode.html</link>
					<comments>https://www.chandrikadaily.com/1nipah-has-been-confirmed-for-two-people-who-died-in-kozhikode.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 12 Sep 2023 12:05:51 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nippa virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274180</guid>

					<description><![CDATA[പൂനെ വൈറോളജി ലാബില്&#x200d; നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.]]></description>
										<content:encoded><![CDATA[<p>പനി ബാധിച്ച് മരിച്ച രണ്ടുപേര്&#x200d;ക്ക് നിപ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മന്&#x200d;സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ലാബില്&#x200d; നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട്ടെ സ്ഥിതിഗതികള്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; ആരോഗ്യവകുപ്പ് വിളിച്ച ഉന്നതതലയോഗം വൈകിട്ട് ആറുമണിക്ക് കോഴിക്കോട് നടക്കും.</p>
<p>രണ്ട് മരണം റിപ്പോര്&#x200d;ട്ട് ചെയ്ത സാഹചര്യത്തില്&#x200d; ആരോഗ്യ വകുപ്പ് ജില്ലയില്&#x200d; ജാഗ്രതാ നിര്&#x200d;ദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂര്&#x200d; പ്രദേശവാസികളാണ് മരിച്ചത്. മരിച്ചതില്&#x200d; ഒരാള്&#x200d;ക്ക് 49 വയസ്സും ഒരാള്&#x200d;ക്ക് 40 വയസ്സുമാണ്. ഒരാള്&#x200d; ഓഗസ്റ്റ് 30നും രണ്ടാമത്തെയാള്&#x200d; തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയുമാണ് മരിച്ചത്.</p>
<p>നിപ സംശയത്തെത്തുടര്&#x200d;ന്ന് കോഴിക്കോട് 4 പേര്&#x200d; ചികിത്സയിലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ് അറിയിച്ചു. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിലുള്ളത്. നിലവില്&#x200d; 75 പേരുടെ സമ്പര്&#x200d;ക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്&#x200d; ശേഖരിച്ചിരുന്നു. പ്രാഥമിക സമ്പര്&#x200d;ക്കമാണ് ആണ് എല്ലാം. ഹൈ റിസ്‌കിലും ഇവര്&#x200d; ഉള്&#x200d;പ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.</p>
<p>എല്ലാ ആശുപത്രികളിലും മാസ്‌ക്, പിപി കിറ്റ് അടക്കമുള്ള ഇന്&#x200d;ഫെക്ഷന്&#x200d; കണ്&#x200d;ട്രോള്&#x200d; പ്രോട്ടോക്കോള്&#x200d; ആരോഗ്യപ്രവര്&#x200d;ത്തകര്&#x200d; പാലിക്കണം. അനാവശ്യ ആശുപത്രി സന്ദര്&#x200d;ശനങ്ങള്&#x200d; പരമാവധി ഒഴിവാക്കണമെന്നും നിര്&#x200d;ദേശമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1nipah-has-been-confirmed-for-two-people-who-died-in-kozhikode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് പഠനം</title>
		<link>https://www.chandrikadaily.com/kerala-nippavirus-icmrstudy.html</link>
					<comments>https://www.chandrikadaily.com/kerala-nippavirus-icmrstudy.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 27 Jul 2023 11:32:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nippa virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266660</guid>

					<description><![CDATA[ദക്ഷിണേന്ത്യയിലെ ആദ്യത്തെ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു.2018 മേയിൽ, കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച 18 പേരിൽ 16 പേരും മരിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>കേരളം ഉൾപ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനം.കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വവ്വാലുകളിൽ നിപാ വൈറൽ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു.2018 മേയിൽ, കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച 18 പേരിൽ 16 പേരും മരിച്ചിരുന്നു. 2001 ൽ പശ്ചിമബംഗാളിലെ സിലിഗുരിയിലാണ് ഇന്ത്യയിൽ ആദ്യമായി നിപ വൈറസ് റിപ്പോർട്ട് ചെയ്തത്.അന്ന് 45 പേർ മരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-nippavirus-icmrstudy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ : ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി</title>
		<link>https://www.chandrikadaily.com/nippah-virus-dont-afair-about-it-by-minister.html</link>
					<comments>https://www.chandrikadaily.com/nippah-virus-dont-afair-about-it-by-minister.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 08 Jun 2019 07:38:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[nippa virus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129535</guid>

					<description><![CDATA[സംസ്ഥാനത്തെ നിപ വൈറസ് ബാധയില്&#x200d; നിലവില്&#x200d; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചികിത്സയിലുള്ള നിപ രോഗിയുമായി ബന്ധപ്പെട്ട രണ്ട് പേരുടെ സാംപിള്&#x200d; നെഗറ്റീവ് ആണ്. കേരളത്തിലെ നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള വിദഗ്ധ പരിശോധന ആരംഭിച്ചെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം ചികിത്സയിലുള്ള വിദ്യാര്&#x200d;ഥിയുടെ രക്തവും സ്രവങ്ങളും വീണ്ടും പരിശോധിക്കും. കളമശ്ശേരി മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; സജ്ജീകരിച്ച പ്രത്യേക ലാബില്&#x200d; പൂണെയില്&#x200d; നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുക. ഉച്ചയോടെ ഫലം ലഭിക്കുമെന്നാണ് വിവരം. നിപ [&#8230;]]]></description>
										<content:encoded><![CDATA[
<p>സംസ്ഥാനത്തെ നിപ വൈറസ് ബാധയില്&#x200d; നിലവില്&#x200d; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. <br>
ചികിത്സയിലുള്ള നിപ രോഗിയുമായി ബന്ധപ്പെട്ട രണ്ട് പേരുടെ സാംപിള്&#x200d; നെഗറ്റീവ് ആണ്.  കേരളത്തിലെ നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള വിദഗ്ധ പരിശോധന ആരംഭിച്ചെന്നും മന്ത്രി പ്രതികരിച്ചു. </p>



<p>അതേസമയം ചികിത്സയിലുള്ള വിദ്യാര്&#x200d;ഥിയുടെ രക്തവും സ്രവങ്ങളും വീണ്ടും പരിശോധിക്കും. കളമശ്ശേരി മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; സജ്ജീകരിച്ച പ്രത്യേക ലാബില്&#x200d; പൂണെയില്&#x200d; നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുക. ഉച്ചയോടെ ഫലം ലഭിക്കുമെന്നാണ് വിവരം. നിപ വൈറസ് സാന്നിധ്യം പൂര്&#x200d;ണമായി മാറിയോ എന്ന് അറിയുന്നതിനായാണ് പരിശോധന നടത്തുന്നത്. <br>
വിദ്യാര്&#x200d;ഥിയുടെ ആരോഗ്യനിലയില്&#x200d; കാര്യമായ പുരോഗതിയുണ്ടെന്നാണ് ആശുപത്രിയില്&#x200d; നിന്ന് ലഭിക്കുന്ന വിവരം. ഇടയ്ക്ക് പനിയുണ്ടാകുന്നതൊഴിച്ചാല്&#x200d; ആരോഗ്യനില തൃപ്തികരമാണ്.<br>
അതിനിടെ കോഴിക്കോട് മെഡിക്കല്&#x200d; കോളേജില്&#x200d; നിന്നും നിപ പരിശോധനയ്ക്കായി അയച്ച സാപിളും നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. ആലപ്പുഴ വൈറോളജി ലാബിലായിരുന്നു പരിശോധന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nippah-virus-dont-afair-about-it-by-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ ; വിദേശ നിര്&#x200d;മ്മിത മരുന്നുകള്&#x200d; ഇന്നെത്തും</title>
		<link>https://www.chandrikadaily.com/foriegn-produced-nippah-medicine-came-on-today.html</link>
					<comments>https://www.chandrikadaily.com/foriegn-produced-nippah-medicine-came-on-today.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 05 Jun 2019 05:09:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[medicine]]></category>
		<category><![CDATA[nippa virus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129336</guid>

					<description><![CDATA[നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന് ഇന്ന് മുതല്&#x200d; വിദേശ നിര്&#x200d;മ്മിത മരുന്നുകള്&#x200d; നല്&#x200d;കി തുടങ്ങും. ഓസ്‌ട്രേലിയയിലും അമേരിക്കയിലും നിര്&#x200d;മ്മിച്ച പുതിയ മരുന്നുകളാണ് ചികിത്സയുടെ ഭാഗമായി ഇന്ന് കൊച്ചിയില്&#x200d; എത്തുന്നത്. നിപ ബാധ സ്ഥിരീകരിച്ച യുവാവ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്&#x200d; പ്രത്യേകം സജ്ജീകരിച്ച ഐസോലേഷന്&#x200d; വാര്&#x200d;ഡിലാണുള്ളത്. ഇയാളെ ഇവിടെ പരിചരിച്ച രണ്ട് നഴ്‌സിംഗ് ജീവനക്കാരേയും നിരീക്ഷണത്തില്&#x200d; നിര്&#x200d;ത്തിയിട്ടുണ്ട്. എന്നാല്&#x200d; ഇവര്&#x200d;ക്ക് രോഗലക്ഷണങ്ങളില്ല. വിദ്യാര്&#x200d;ത്ഥി സഞ്ചരിച്ച സ്ഥലങ്ങളിലും താമസിച്ച ഇടങ്ങളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും സന്ദര്&#x200d;ശനം നടത്തുകയും പ്രദേശവാസികളുമായി [&#8230;]]]></description>
										<content:encoded><![CDATA[
<p>നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന് ഇന്ന് മുതല്&#x200d; വിദേശ നിര്&#x200d;മ്മിത മരുന്നുകള്&#x200d; നല്&#x200d;കി തുടങ്ങും.  ഓസ്‌ട്രേലിയയിലും അമേരിക്കയിലും നിര്&#x200d;മ്മിച്ച പുതിയ മരുന്നുകളാണ് ചികിത്സയുടെ ഭാഗമായി ഇന്ന് കൊച്ചിയില്&#x200d; എത്തുന്നത്. <br> നിപ ബാധ സ്ഥിരീകരിച്ച യുവാവ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്&#x200d; പ്രത്യേകം സജ്ജീകരിച്ച ഐസോലേഷന്&#x200d; വാര്&#x200d;ഡിലാണുള്ളത്. ഇയാളെ ഇവിടെ പരിചരിച്ച രണ്ട് നഴ്‌സിംഗ് ജീവനക്കാരേയും നിരീക്ഷണത്തില്&#x200d; നിര്&#x200d;ത്തിയിട്ടുണ്ട്. എന്നാല്&#x200d; ഇവര്&#x200d;ക്ക് രോഗലക്ഷണങ്ങളില്ല.<br> വിദ്യാര്&#x200d;ത്ഥി സഞ്ചരിച്ച സ്ഥലങ്ങളിലും താമസിച്ച ഇടങ്ങളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും സന്ദര്&#x200d;ശനം നടത്തുകയും പ്രദേശവാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. <br> നിപ ബാധിച്ച വിദ്യാര്&#x200d;ത്ഥി താമസിച്ച സ്ഥലങ്ങളിലും ഇയാളുമായി അടുത്ത് ഇടപഴകിയവരുമായും ഉദ്യോഗസ്ഥര്&#x200d; സമ്പര്&#x200d;ക്കം നടത്തി വരികയാണ്. പറവൂരില്&#x200d; പഞ്ചായത്തുമായി സഹകരിച്ച് ബോധവത്കരണ പ്രവര്&#x200d;ത്തനങ്ങളും പ്രതിരോധ പ്രവര്&#x200d;ത്തനങ്ങളും ഇപ്പോഴും തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/foriegn-produced-nippah-medicine-came-on-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവാവിന് &#8216;നിപ&#8217;  എന്ന സംശയം ; പൂനെയില്&#x200d; നിന്നുള്ള പരിശോധനാഫലം വൈകിട്ട് ഏഴരയോടെ</title>
		<link>https://www.chandrikadaily.com/nippah-virus-test-result-get-in-seven-and-half.html</link>
					<comments>https://www.chandrikadaily.com/nippah-virus-test-result-get-in-seven-and-half.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 03 Jun 2019 13:21:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KOCHIN]]></category>
		<category><![CDATA[nippa virus]]></category>
		<category><![CDATA[pune]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129258</guid>

					<description><![CDATA[എറണാകുളത്ത് യുവാവിന് നിപ ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തില്&#x200d; പുനെ വൈറോളജി ഇന്&#x200d;സ്റ്റിറ്റിയൂട്ടില്&#x200d; നിന്നുള്ള സ്ഥിരീകരണം വൈകിട്ട് ഏഴരയോടെ ലഭിക്കും. നിപ സംശയത്തില്&#x200d; സംസ്ഥാനത്ത് കോഴിക്കോട്, കളമശ്ശേരി, ഇടുക്കി എന്നീ മെഡിക്കല്&#x200d; കോളേജുകളില്&#x200d; ഐസൊലേഷന്&#x200d; വാര്&#x200d;ഡുകള്&#x200d; സജ്ജമാക്കിയിട്ടുണ്ട്. എറണാകുളത്ത് കണ്&#x200d;ട്രോള്&#x200d; റൂമുകള്&#x200d; തുറന്നു. കോഴിക്കോട്ട് നിപ ബാധയുണ്ടായപ്പോള്&#x200d; പ്രതിരോധിക്കാന്&#x200d; നേതൃത്വം നല്&#x200d;കിയ ഡോക്ടര്&#x200d;മാരുടെ സംഘം എറണാകുളത്ത് എത്തി. ആറ് പേരെ ഒരേ സമയം കിടത്തി ചികിത്സിക്കാനാകും വിധമാണ് ഐസൊലേഷന്&#x200d; വാര്&#x200d;ഡിലെ ക്രമീകരണങ്ങള്&#x200d;. കണ്&#x200d;ട്രോള്&#x200d; റൂമുകള്&#x200d; തുറന്നു പൊതുജനങ്ങള്&#x200d;ക്ക് സംശയനിവാരണത്തിന് [&#8230;]]]></description>
										<content:encoded><![CDATA[
<p>എറണാകുളത്ത് യുവാവിന് നിപ ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തില്&#x200d; പുനെ വൈറോളജി ഇന്&#x200d;സ്റ്റിറ്റിയൂട്ടില്&#x200d; നിന്നുള്ള സ്ഥിരീകരണം വൈകിട്ട് ഏഴരയോടെ ലഭിക്കും. <br>  നിപ സംശയത്തില്&#x200d; സംസ്ഥാനത്ത് കോഴിക്കോട്, കളമശ്ശേരി, ഇടുക്കി എന്നീ മെഡിക്കല്&#x200d; കോളേജുകളില്&#x200d; ഐസൊലേഷന്&#x200d; വാര്&#x200d;ഡുകള്&#x200d; സജ്ജമാക്കിയിട്ടുണ്ട്. എറണാകുളത്ത് കണ്&#x200d;ട്രോള്&#x200d; റൂമുകള്&#x200d; തുറന്നു. കോഴിക്കോട്ട് നിപ ബാധയുണ്ടായപ്പോള്&#x200d; പ്രതിരോധിക്കാന്&#x200d; നേതൃത്വം നല്&#x200d;കിയ ഡോക്ടര്&#x200d;മാരുടെ സംഘം എറണാകുളത്ത് എത്തി. ആറ് പേരെ ഒരേ സമയം കിടത്തി ചികിത്സിക്കാനാകും വിധമാണ് ഐസൊലേഷന്&#x200d; വാര്&#x200d;ഡിലെ ക്രമീകരണങ്ങള്&#x200d;. </p>



<p><strong>കണ്&#x200d;ട്രോള്&#x200d; റൂമുകള്&#x200d; തുറന്നു</strong></p>



<p>പൊതുജനങ്ങള്&#x200d;ക്ക് സംശയനിവാരണത്തിന് വേണ്ടി കണ്&#x200d;ട്രോള്&#x200d; റൂമുകള്&#x200d; തുറന്നിട്ടുണ്ട്. 1077, 1056 എന്നീ നമ്പറുകളില്&#x200d; ജനങ്ങള്&#x200d;ക്ക് 24 മണിക്കൂറും കണ്&#x200d;ട്രോള്&#x200d; റൂമുകളില്&#x200d; വിളിച്ച് സംശയങ്ങള്&#x200d; പങ്കുവയ്ക്കാമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. <br>
കളക്ടറുടെ ഓഫീസിലാണ് ഈ കണ്&#x200d;ട്രോള്&#x200d; റൂം പ്രവര്&#x200d;ത്തിക്കുന്നത്. ഇത് പ്രവര്&#x200d;ത്തനസജ്ജമായിക്കഴിഞ്ഞു. കണ്&#x200d;ട്രോള്&#x200d; റൂം കേന്ദ്രീകരിച്ചാകും എല്ലാ പ്രതിരോധ പ്രവര്&#x200d;ത്തനങ്ങളും നടക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nippah-virus-test-result-get-in-seven-and-half.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് ജപ്പാന്&#x200d; ജ്വരം ബാധിച്ച് ഒരാള്&#x200d; മരിച്ചു</title>
		<link>https://www.chandrikadaily.com/one-died-due-to-japanese-encephalitis-at-calicut.html</link>
					<comments>https://www.chandrikadaily.com/one-died-due-to-japanese-encephalitis-at-calicut.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 30 May 2018 17:16:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[calicut]]></category>
		<category><![CDATA[health]]></category>
		<category><![CDATA[Japanese encephalitis]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[nippa virus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=87979</guid>

					<description><![CDATA[കോഴിക്കോട്: ജപ്പാന്&#x200d; ജ്വരം ബാധിച്ച് കോഴിക്കോട്ട് ഒരാള്&#x200d; മരിച്ചു. വടകര അഴിയൂര്&#x200d; ദേവികൃപയില്&#x200d; പദ്മിനിയാണ് മരിച്ചത്. ജപ്പാന്&#x200d; ജ്വരമെന്ന സംശയത്തെ തുടര്&#x200d;ന്ന് ചികിത്സയിലായിരുന്നു ഇവര്&#x200d;. അതേസമയം ജില്ലയില്&#x200d; ഒരാള്&#x200d;ക്ക് കൂടി നിപ്പ സ്ഥിരീകരിച്ചു. ഇതോടെ നിപ്പ ബാധിക്കുന്നവരുടെ എണ്ണം പതിനേഴായി. 9 പേര്&#x200d; നിപ്പ സംശയത്തെ തുടര്&#x200d;ന്ന് നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ച മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ച കാരശ്ശേരി നെല്ലിക്കാപറമ്പ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്&#x200d; ഡോ. ആര്&#x200d;.എല്&#x200d;. സരിത വാര്&#x200d;ത്തസമ്മേളനത്തില്&#x200d; അറിയിച്ചു. ഇയാള്&#x200d;ക്ക് മെഡിക്കല്&#x200d;കോളജില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ജപ്പാന്&#x200d; ജ്വരം ബാധിച്ച് കോഴിക്കോട്ട് ഒരാള്&#x200d; മരിച്ചു. വടകര അഴിയൂര്&#x200d; ദേവികൃപയില്&#x200d; പദ്മിനിയാണ് മരിച്ചത്. ജപ്പാന്&#x200d; ജ്വരമെന്ന സംശയത്തെ തുടര്&#x200d;ന്ന് ചികിത്സയിലായിരുന്നു ഇവര്&#x200d;. അതേസമയം ജില്ലയില്&#x200d; ഒരാള്&#x200d;ക്ക് കൂടി നിപ്പ സ്ഥിരീകരിച്ചു. ഇതോടെ നിപ്പ ബാധിക്കുന്നവരുടെ എണ്ണം പതിനേഴായി. 9 പേര്&#x200d; നിപ്പ സംശയത്തെ തുടര്&#x200d;ന്ന് നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ച മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ച കാരശ്ശേരി നെല്ലിക്കാപറമ്പ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്&#x200d; ഡോ. ആര്&#x200d;.എല്&#x200d;. സരിത വാര്&#x200d;ത്തസമ്മേളനത്തില്&#x200d; അറിയിച്ചു. ഇയാള്&#x200d;ക്ക് മെഡിക്കല്&#x200d;കോളജില്&#x200d; നിന്നാണ് രോഗം പകര്&#x200d;ന്നതെന്ന് സംശയമുണ്ട്. ബുധനാഴ്ച 12 പേരുടെ സാമ്പിള്&#x200d; പരിശോധിച്ചപ്പോഴാണ് ഇയാള്&#x200d;ക്ക് രോഗബാധ കണ്ടെത്തിയത്. ഇതോടെ നിപ സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/one-died-due-to-japanese-encephalitis-at-calicut.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാബിത്ത് മലേഷ്യയില്&#x200d; പോയിട്ടില്ലെന്ന് യാത്രാരേഖ; &#8216;ജന്മഭൂമി&#8217; നടത്തിയത് നുണപ്രചാരണം</title>
		<link>https://www.chandrikadaily.com/janmabhumi-fake-report-on-sabith-malyasian-trip.html</link>
					<comments>https://www.chandrikadaily.com/janmabhumi-fake-report-on-sabith-malyasian-trip.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 26 May 2018 07:07:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Changaroth Moosa]]></category>
		<category><![CDATA[Janmabhumi]]></category>
		<category><![CDATA[nippa virus]]></category>
		<category><![CDATA[Sabith]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=87154</guid>

					<description><![CDATA[കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തും നിപ്പ പടര്&#x200d;ന്നുപിടിക്കാന്&#x200d; കാരണം പനി ബാധിച്ചു മരിച്ച ചങ്ങരോത്ത് സാബിത്തിന്റെ മലേഷ്യന്&#x200d; യാത്രയാണെന്ന് &#8216;ജന്മഭൂമി&#8217; പത്രറിപ്പോര്&#x200d;ട്ട് വ്യാജമാണെന്ന് തെളിഞ്ഞു. യാത്രാരേഖകളില്&#x200d; നിന്ന് സാബിത്ത് മലേഷ്യയില്&#x200d; പോയിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് വാര്&#x200d;ത്ത വ്യാജമാണെന്ന് തെളിഞ്ഞത്. സാബിത്തിന്റെ പാസ്‌പോര്&#x200d;ട്ട് രേഖകള്&#x200d; പരിശോധിച്ചതില്&#x200d; നിന്നാണ് സാബിത്ത് മലേഷ്യയിലേക്ക് യാത്ര ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയത്. 2017ല്&#x200d; സാബിത്ത് പോയത് യു.എ.ഇയിലേക്കാണ്. 2017 ഫെബ്രുവരിയില്&#x200d; പോയ യു.എ.ഇയിലേക്ക് പോയ സാബിത്ത് ആറു മാസത്തോളം ദുബൈയിലുണ്ടായിരുന്നു. കഴിഞ്ഞ ആറുമാസമായി സാബിത്ത് നാട്ടില്&#x200d; തന്നെയുണ്ടായിരുന്നുവെന്നാണ് രേഖകള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തും നിപ്പ പടര്&#x200d;ന്നുപിടിക്കാന്&#x200d; കാരണം പനി ബാധിച്ചു മരിച്ച ചങ്ങരോത്ത് സാബിത്തിന്റെ മലേഷ്യന്&#x200d; യാത്രയാണെന്ന് &#8216;ജന്മഭൂമി&#8217; പത്രറിപ്പോര്&#x200d;ട്ട് വ്യാജമാണെന്ന് തെളിഞ്ഞു. യാത്രാരേഖകളില്&#x200d; നിന്ന് സാബിത്ത് മലേഷ്യയില്&#x200d; പോയിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് വാര്&#x200d;ത്ത വ്യാജമാണെന്ന് തെളിഞ്ഞത്.</p>
<p>സാബിത്തിന്റെ പാസ്‌പോര്&#x200d;ട്ട് രേഖകള്&#x200d; പരിശോധിച്ചതില്&#x200d; നിന്നാണ് സാബിത്ത് മലേഷ്യയിലേക്ക് യാത്ര ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയത്. 2017ല്&#x200d; സാബിത്ത് പോയത് യു.എ.ഇയിലേക്കാണ്. 2017 ഫെബ്രുവരിയില്&#x200d; പോയ യു.എ.ഇയിലേക്ക് പോയ സാബിത്ത് ആറു മാസത്തോളം ദുബൈയിലുണ്ടായിരുന്നു. കഴിഞ്ഞ ആറുമാസമായി സാബിത്ത് നാട്ടില്&#x200d; തന്നെയുണ്ടായിരുന്നുവെന്നാണ് രേഖകള്&#x200d; തെളിയിക്കുന്നത്.</p>
<p>നിപ്പ എത്തിയത് മലേഷ്യയില്&#x200d; നിന്ന് എന്ന തലക്കെട്ടോടെ ലീഡ് വാര്&#x200d;ത്തയായാണ് ജന്മഭൂമി റിപ്പോര്&#x200d;ട്ട് പുറത്തുവിട്ടത്. ഇതേത്തുടര്&#x200d;ന്ന് സര്&#x200d;ക്കാര്&#x200d; സാബിത്തിന്റെ യാത്രാവിവരം പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്&#x200d; യാത്രാരേഖകള്&#x200d; നിരത്തി കുടുംബാംഗങ്ങള്&#x200d; തന്നെ രംഗത്തുവന്നതോടെയാണ് സാബിത്ത് മലേഷ്യയില്&#x200d; പോയിട്ടില്ലെന്ന് കണ്ടെത്തിയത്.</p>
<p>നിപ്പ വൈറസ് ബാധയില്&#x200d; മരിച്ച നാലു പേരുടെ വേര്&#x200d;പ്പാടില്&#x200d; ദുഃഖിക്കുന്ന ചങ്ങരോത്ത് കുടുംബത്തെ വ്യാജവാര്&#x200d;ത്തകളും വേട്ടയാടുന്നതിന്റെ തെളിവാണിത്. വാര്&#x200d;ത്ത വ്യാജമാണെന്നും സാബിത്ത് മലേഷ്യയില്&#x200d; പോയിട്ടില്ലെന്നും ബന്ധുക്കള്&#x200d; ഇന്നലെ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കരുതെന്നും സാബിത്തിന്റെ കുടുംബത്തെ ഒറ്റപ്പെടുത്തരുതെന്നും ബന്ധുക്കള്&#x200d; പറയുന്നു.</p>
<h4><strong>ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്&#x200d;ത്ത ഇങ്ങനെ:</strong></h4>
<p><span style="color: #ff0000;">കോഴിക്കോട്ടും മലപ്പുറത്തും മരണം വിതച്ച നിപ വൈറസ് മലേഷ്യയില്&#x200d; നിന്ന് എത്തിയതെന്ന് സംശയം. ആദ്യം രോഗം ബാധിച്ച് മരിച്ച പേരാമ്പ്ര ചങ്ങരോത്ത് വളച്ചുകെട്ടിയില്&#x200d; സാബിത്ത് മലേഷ്യയിലായിരുന്നെന്ന് സൂചന. സാബിത്ത് നാട്ടിലെത്തിയത് രോഗലക്ഷണങ്ങളോടെയാണെന്നും പരിസരവാസികള്&#x200d; പറയുന്നു.</span></p>
<p><span style="color: #ff0000;">എഞ്ചിനീയര്&#x200d; ആയ സാബിത് വിദേശത്തായിരുന്നു എന്നുമാത്രമാണ് നേരത്തെ പരിസരവാസികള്&#x200d;ക്ക് അറിയാമായിരുന്നത്. കുടുംബവുമായി നാട്ടുകാര്&#x200d;ക്ക് അധികം ബന്ധമില്ലാത്തതിനാല്&#x200d; കൂടുതല്&#x200d; വിവരങ്ങള്&#x200d; അറിയുമായിരുന്നില്ല. നിപ നാടിന് മുഴുവന്&#x200d; ഭീഷണിയായതോടെയാണ് കൂടുതല്&#x200d; വിവരങ്ങള്&#x200d; പുറത്തായത്.</span></p>
<p><span style="color: #ff0000;">മലേഷ്യയിലായിരുന്ന സാബിത് അവിടെ വച്ച് രോഗബാധിതനായി. പനിയും ശക്തമായ വയറ് വേദനയും അനുഭവപ്പെട്ടതിനെ തുടര്&#x200d;ന്ന് മലേഷ്യയില്&#x200d; ചികിത്സ തേടി. താത്കാലിക മരുന്ന് നല്&#x200d;കിയശേഷം എത്രയും വേഗം നാട്ടിലേക്ക് പോകാന്&#x200d; ഡോക്ടര്&#x200d; നിര്&#x200d;ദ്ദേശിക്കുകയായിരുന്നു. നാട്ടിലെത്തിയ സാബിത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിയില്&#x200d; ചികിത്സ തേടി. രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലേക്ക് മാറ്റി.</span></p>
<p><span style="color: #ff0000;">ദിവസങ്ങള്&#x200d; കഴിഞ്ഞതോടെ സഹോദരന്&#x200d; സ്വാലിഹില്&#x200d; രോഗലക്ഷണം കണ്ടു. സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്ന സ്വാലിഹിന്റെ രക്തപരിശോധനയിലാണ് നിപ സാന്നിധ്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും സ്വാലിഹിന്റെ അച്ഛന്&#x200d; മൂസയ്ക്കും മൂസയുടെ മൂത്ത സഹോദരന്&#x200d; മൊയ്തീന്&#x200d; ഹാജിയുടെ ഭാര്യ മറിയത്തിനും രോഗം ബാധിച്ചു. സ്വാലിഹും മറിയവും മരിച്ചു. മൂസ ഇന്നലെ മരണത്തിന് കീഴടങ്ങി.രോഗം ബാധിച്ചവരില്&#x200d; ശേഷിക്കുന്നവരെല്ലാം പേരാമ്പ്ര താലൂക്ക് ആശുപത്രി, സഹകരണ ആശുപത്രി, കോഴിക്കോട് മെഡിക്കല്&#x200d;കോളേജ് എന്നിവിടങ്ങളില്&#x200d; വച്ച് ഇവരുമായി ബന്ധപ്പെട്ടവരാണ്.</span></p>
<p><span style="color: #ff0000;">ഇന്നലെ രോഗം സ്ഥിരീകരിച്ച നഴ്‌സിങ് വിദ്യാര്&#x200d;ത്ഥിനി മെഡിക്കല്&#x200d;കോളേജില്&#x200d; സാബിത്ത് ചികിത്സയിലുണ്ടായിരുന്നപ്പോള്&#x200d; അവിടെ ഉണ്ടായിരുന്ന ആളാണ്. ചങ്ങരോത്ത് പഞ്ചായത്തിലെ മറ്റാര്&#x200d;ക്കും രോഗബാധ ഉള്ളതായി വിവരമില്ല. നിരവധിപേരുടെ രക്തസാമ്പിളുകള്&#x200d; പരിശോധിച്ചെങ്കിലും ആരിലും രോഗലക്ഷണം കണ്ടെത്താനായില്ല. ഇതാണ് നാട്ടുകാരില്&#x200d; സംശയം ബലപ്പെടുത്തുന്നത്.</span></p>
<p>Also Read:</p>
<hr />
<p><span style="color: #ff00ff;"><a style="color: #ff00ff;" href="https://www.chandrikadaily.com/nippa-virus-moosas-wife-mariam-asks-some-question.html">&#8216;എല്ലാ കാര്യങ്ങളും ഞാനാണ് ചെയ്തത്, എന്നിട്ടും എനിക്ക് രോഗമില്ലല്ലോ?&#8217;; നിപ്പ ബാധിച്ച് മരിച്ച ചങ്ങരോത്ത് മൂസയുടെ ഭാര്യ ചോദിക്കുന്നു</a></span></p>
<hr />
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/janmabhumi-fake-report-on-sabith-malyasian-trip.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ: മൂസ്സമൗലവിയുടെ മൃതദേഹം അതീവ സുരക്ഷയില്&#x200d; മതാചാര പ്രകാരം ഖബറടക്കി, ദഹിപ്പിക്കാനുള്ള നിര്&#x200d;ദേശം രമ്യമായി പരിഹരിച്ചു</title>
		<link>https://www.chandrikadaily.com/new-nipa-virus-moosa-death-cremation-news.html</link>
					<comments>https://www.chandrikadaily.com/new-nipa-virus-moosa-death-cremation-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 24 May 2018 16:57:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[health]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[nippa virus]]></category>
		<category><![CDATA[Sahitya Akademi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=86926</guid>

					<description><![CDATA[ലുഖ്മാന്&#x200d; മമ്പാട് കോഴിക്കോട്: നിപ വൈറസ് ബാധിച്ചു മരിച്ച പേരാമ്പ്ര പന്തിരിക്കരയിലെ മൂസ മൗലവിയുടെ മൃതദേഹം അതീവ സുരക്ഷയില്&#x200d; മതാചാര പ്രകാരം ഖബര്&#x200d;സ്ഥാനിയില്&#x200d; മറവ് ചെയ്തു. മൃതദേഹം ദഹിപ്പിക്കുന്നതുമായ് ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അഡീഷണല്&#x200d; ഡയറക്ടര്&#x200d; കെ.ജെ റീന മൂസയുടെ കുടുംബവുമായും ബന്ധുക്കളുമായും ചര്&#x200d;ച്ച നടത്തിയിരുന്നു. എന്നാല്&#x200d; മൃതദേഹം ദഹിപ്പിക്കാന്&#x200d; കുടുംബം അനുമതി നല്&#x200d;കിയില്ല. തുടര്&#x200d;ന്ന് ആരോഗ്യവകുപ്പിന്റെയും കോഴിക്കോട് ജില്ലാ കലക്ടറുടെയും നേതൃത്വത്തില്&#x200d; മതനേതാക്കളുമായും കുടുംബവുമായും ചര്&#x200d;ച്ച നടത്തിയ ശേഷമാണ് മൂന്ന് മണിയോടെ കണ്ണംപറമ്പ് ഖബര്&#x200d;സ്ഥാില്&#x200d; മറവ് ചെയ്തത്. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ലുഖ്മാന്&#x200d; മമ്പാട്</strong></p>
<p>കോഴിക്കോട്: നിപ വൈറസ് ബാധിച്ചു മരിച്ച പേരാമ്പ്ര പന്തിരിക്കരയിലെ മൂസ മൗലവിയുടെ മൃതദേഹം അതീവ സുരക്ഷയില്&#x200d; മതാചാര പ്രകാരം ഖബര്&#x200d;സ്ഥാനിയില്&#x200d; മറവ് ചെയ്തു. മൃതദേഹം ദഹിപ്പിക്കുന്നതുമായ് ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അഡീഷണല്&#x200d; ഡയറക്ടര്&#x200d; കെ.ജെ റീന മൂസയുടെ കുടുംബവുമായും ബന്ധുക്കളുമായും ചര്&#x200d;ച്ച നടത്തിയിരുന്നു. എന്നാല്&#x200d; മൃതദേഹം ദഹിപ്പിക്കാന്&#x200d; കുടുംബം അനുമതി നല്&#x200d;കിയില്ല. തുടര്&#x200d;ന്ന് ആരോഗ്യവകുപ്പിന്റെയും കോഴിക്കോട് ജില്ലാ കലക്ടറുടെയും നേതൃത്വത്തില്&#x200d; മതനേതാക്കളുമായും കുടുംബവുമായും ചര്&#x200d;ച്ച നടത്തിയ ശേഷമാണ് മൂന്ന് മണിയോടെ കണ്ണംപറമ്പ് ഖബര്&#x200d;സ്ഥാില്&#x200d; മറവ് ചെയ്തത്.</p>
<p>വളരെ അടുത്ത ബന്ധുക്കള്&#x200d;ക്ക് മാത്രമാണ് മരണാനന്തര ചടങ്ങില്&#x200d; പങ്കെടുക്കാന്&#x200d; ജില്ലാ കലക്ടര്&#x200d; അനുമതി നല്&#x200d;കിയത്. മതാചാര പ്രകാരമുളള ചടങ്ങുകള്&#x200d; മൂന്ന് മീറ്റര്&#x200d; അകലത്തില്&#x200d; നിന്ന് നിര്&#x200d;വ്വഹിക്കാനാണ് അനുമതി നല്&#x200d;കിയത്. മൃതദേഹം കൈകാര്യം ചെയ്യുന്നവര്&#x200d;ക്ക് പ്രത്യേക പരിശീലനവും നല്&#x200d;കി. കോര്&#x200d;പറേഷന്&#x200d; ഹെല്&#x200d;ത്ത് ഓഫീസറുടെയും കോഴിക്കോട് തഹസില്&#x200d;ദാറുടെയും മേല്&#x200d;നോട്ടത്തിലാണ് ചടങ്ങുകള്&#x200d; നടന്നത്. മൃതദേഹം വൃത്തിയാക്കുന്നതിനും ഖബറടക്കുന്നതിനുമുളള ആളുകള്&#x200d;ക്ക് അതീവ സുരക്ഷാ സംവിധാനങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തിയിരുന്നു. ആംബുലന്&#x200d;സ് െ്രെഡവര്&#x200d; അടക്കമുളള ജീവനക്കാര്&#x200d;ക്ക് പ്രത്യേക ഗൗണും മാസ്‌കും ഗ്ലൗസും ധരിപ്പിച്ചതിന് ശേഷമായിരുന്നു മയ്യിത്ത് പള്ളിക്കാട്ടിലേക്ക് കൊണ്ടുപോയത്.</p>
<p>പൂര്&#x200d;ണ്ണമായും കവറിംഗ് നടത്തിയ മയ്യിത്തിന്റെ മരണാനന്തര കര്&#x200d;മ്മങ്ങള്&#x200d; എങ്ങിനെ നിര്&#x200d;വ്വഹിക്കണമെന്ന് സമസ്ത സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്ല്യാരുടെ നിര്&#x200d;ദേശ പ്രകാരം നാസര്&#x200d; ഫൈസി കൂടത്തായിയാണ് ചടങ്ങുകള്&#x200d;ക്ക് മേല്&#x200d;നോട്ടം വഹിച്ചത്. വിഷയം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതിന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്&#x200d;, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ആരോഗ്യ മന്ത്രി, ഡോ.എം.കെ എം.കെ മുനീര്&#x200d; എം.എല്&#x200d;.എ, ഉമ്മര്&#x200d;പാണ്ടികശാല, ജില്ലാ കലക്ടര്&#x200d; യു.വി ജോസ് തുടങ്ങിയവര്&#x200d; ഇടപെട്ടതായി നാസര്&#x200d; ഫൈസി പറഞ്ഞു.</p>
<p>വൈറസ് ബാധിച്ച് മരിക്കുന്നവരെ സംസ്‌കരിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക നിര്&#x200d;ദ്ദേശങ്ങള്&#x200d; നിലവിലുണ്ട്. പ്രധാനമായും രണ്ട് രീതിയാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്. മൃതദേഹം തീയിലോ വൈദ്യുതി ഉപയോഗിച്ചോ ദഹിപ്പിച്ചു കളയുകയെന്നതാണ് ഒന്ന്. മൃതദേഹത്തില്&#x200d; നിന്നും മണ്ണിലൂടെയും മറ്റും വൈറസ് വ്യാപിക്കാതിരിക്കാന്&#x200d; വേണ്ടിയാണ് ഇങ്ങനെ ചെയ്യാന്&#x200d; നിര്&#x200d;ദ്ദേശിക്കുന്നത്. എന്നാല്&#x200d; ഇത് ചില മതവിശ്വാസങ്ങള്&#x200d;ക്ക് അംഗീകരിക്കാന്&#x200d; സാധിക്കാത്തതാണ്.</p>
<p>പത്തടിയിലധികം താഴ്ചയില്&#x200d; പ്രത്യേകം കവര്&#x200d; ചെയ്ത് സംസ്‌കരിക്കുന്ന രീതിയാണ് രണ്ടാമതായി ലോകാരോഗ്യ സംഘടന നിര്&#x200d;ദ്ദേശിക്കുന്നത്. ബ്ലീച്ചിംഗ് പൗഡര്&#x200d; അടക്കമുളള കീടനാശിനികള്&#x200d; സംസ്‌കരിച്ച സ്ഥലത്ത് വിതറി അണുബാധയുടെ വ്യാപനത്തെ തടയാനുളള സംവിധാനങ്ങള്&#x200d; ചെയ്യാനും നിര്&#x200d;ദ്ദേശമുണ്ട്. സാധാരണ ആറടിയിലാണ് മൃതദേഹങ്ങള്&#x200d; മറമാടുന്നത്. ഇത് സുരക്ഷിതമല്ലെന്ന കണക്കുകൂട്ടലാണ് ലോകാരോഗ്യ സംഘടനക്കുളളത്. നിയമം, ആരോഗ്യ വകുപ്പ്, മതകാര്യം, ജനവികാരം യു.എന്&#x200d; നിര്&#x200d;ദേശം എന്നിവയെല്ലാം ഒരേപോലെ പാലിച്ചാണ് ഇന്നലെ മൂസയുടെ മയ്യിത്ത് ഖബറടക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-nipa-virus-moosa-death-cremation-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എല്ലാ കാര്യങ്ങളും ഞാനാണ് ചെയ്തത്, എന്നിട്ടും എനിക്ക് രോഗമില്ലല്ലോ?&#8217;; നിപ്പ ബാധിച്ച് മരിച്ച ചങ്ങരോത്ത് മൂസയുടെ ഭാര്യ ചോദിക്കുന്നു</title>
		<link>https://www.chandrikadaily.com/nippa-virus-moosas-wife-mariam-asks-some-question.html</link>
					<comments>https://www.chandrikadaily.com/nippa-virus-moosas-wife-mariam-asks-some-question.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 24 May 2018 11:09:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kozhikode fever]]></category>
		<category><![CDATA[nipah virus]]></category>
		<category><![CDATA[nippa virus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=86892</guid>

					<description><![CDATA[കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടര്&#x200d;ന്ന് സംസ്ഥാനത്ത് ഭീതിത അന്തരീക്ഷമാണുള്ളത്. കോഴിക്കോട് പേരാമ്പ്ര സൂപ്പിക്കടയിലെ ചങ്ങരോത്ത് മൂസയുടെയും മറിയത്തിന്റെയും മക്കളായ സാബിത്തിനെയും സാലിഹിനെയുമാണ് ആദ്യം വൈറസ് കൊണ്ടുപോയത്. അതിനു പിന്നാലെ ഇന്നു പുലര്&#x200d;ച്ചെ മൂസയും മരിച്ചതോടെ ഭാര്യ മറിയവും ഏകമകനും ഒറ്റപ്പെട്ടലിന്റെ നിസഹായതയിലാണ്. ഇന്നു രാവിലെ വരെയും മൂസക്ക് അസുഖം വിട്ടുമാറുമെന്ന പ്രതീക്ഷയിലായിരുന്നു മറിയവും മകനും. മറിയത്തിന്റെ നാല് ആണ്&#x200d;മക്കളില്&#x200d; മൂന്നു പേരും അഞ്ചു വര്&#x200d;ഷത്തിനിടെ മരിച്ചു. നിപ്പ ബാധ ആദ്യം സ്ഥിരീകരിച്ചത് ഇവരുടെ വീട്ടില്&#x200d; നിന്നായതിനാല്&#x200d; ബന്ധുക്കള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടര്&#x200d;ന്ന് സംസ്ഥാനത്ത് ഭീതിത അന്തരീക്ഷമാണുള്ളത്. കോഴിക്കോട് പേരാമ്പ്ര സൂപ്പിക്കടയിലെ ചങ്ങരോത്ത് മൂസയുടെയും മറിയത്തിന്റെയും മക്കളായ സാബിത്തിനെയും സാലിഹിനെയുമാണ് ആദ്യം വൈറസ് കൊണ്ടുപോയത്. അതിനു പിന്നാലെ ഇന്നു പുലര്&#x200d;ച്ചെ മൂസയും മരിച്ചതോടെ ഭാര്യ മറിയവും ഏകമകനും ഒറ്റപ്പെട്ടലിന്റെ നിസഹായതയിലാണ്.</p>
<p>ഇന്നു രാവിലെ വരെയും മൂസക്ക് അസുഖം വിട്ടുമാറുമെന്ന പ്രതീക്ഷയിലായിരുന്നു മറിയവും മകനും. മറിയത്തിന്റെ നാല് ആണ്&#x200d;മക്കളില്&#x200d; മൂന്നു പേരും അഞ്ചു വര്&#x200d;ഷത്തിനിടെ മരിച്ചു. നിപ്പ ബാധ ആദ്യം സ്ഥിരീകരിച്ചത് ഇവരുടെ വീട്ടില്&#x200d; നിന്നായതിനാല്&#x200d; ബന്ധുക്കള്&#x200d; ആരും തന്നെ മറിയത്തിന്റെ വീട്ടിലെത്തുന്നില്ല. വൈറസ് ഭീതിയില്&#x200d; സമൂഹം തങ്ങളെ ഒറ്റപ്പെടുത്തുകയാണ് മറിയം പറയുന്നു.</p>
<p>&#8216;മകന്&#x200d; സാബിത്തിനെ പനി ബാധിച്ച് പേരാമ്പ്ര താലൂക്ക് ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചപ്പോള്&#x200d; അവനൊപ്പം ഞാന്&#x200d; എപ്പോഴും ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ഞാനാണ് ചെയ്തത്. എന്നിട്ടും എനിക്ക് രോഗം ബാധിച്ചില്ലല്ലോ?&#8217; മറിയം ചോദിക്കുന്നു. സമൂഹം അനാവശ്യമായി ഭയപ്പെടുകയാണ്. രോഗം ബാധിക്കാത്ത ഞാനും എന്റെ മകനും മരിച്ചു പോയെന്നു വരെ കള്ളക്കഥകള്&#x200d; മെനഞ്ഞു. ഇതൊക്കെ എന്തുകൊണ്ടാണെന്നും മറിയം ചോദിക്കുന്നു.</p>
<p>മരണവീടുകളില്&#x200d;നിന്ന് വൈറസ് ബാധയേല്&#x200d;ക്കാന്&#x200d; സാധ്യതയുണ്ടെന്ന പ്രചാരണം വന്നതോടെ പലരും ഇവരുടെ വീടിനടുത്തുനിന്നു ഒഴിഞ്ഞുപോയി. ബന്ധുക്കള്&#x200d; അത്യാവശ്യ സഹായത്തിന് പോലും എത്താത്ത അവസ്ഥയിലാണ്.<br />
മറിയത്തിന്റെ അവസ്ഥ തന്നെയാണ് നിപ്പ വൈറസ് ബാധയേറ്റ് മരിച്ച മറ്റുള്ളവരുടെ ബന്ധുക്കളുടെയും അവസ്ഥയും. തങ്ങളെ എന്തിനാണ് സമൂഹം ഒറ്റപ്പെടുത്തുന്നതെന്ന് മരിച്ച കൂരാച്ചുണ്ട് സ്വദേശി രാജന്റെ ബന്ധുക്കളും ചോദിക്കുന്നു.</p>
<p>ചൊവ്വാഴ്ചയാണ് രാജന്&#x200d; മരിച്ചത്. മാവൂര്&#x200d; റോഡ് വൈദ്യുത ശ്മശാനത്തില്&#x200d; നിന്ന് ഏല്&#x200d;ക്കേണ്ടി വന്ന ദുരനുഭവങ്ങളും മരണവീട്ടിലേക്ക് ബന്ധുക്കളും പൊതുപ്രവര്&#x200d;ത്തരും എത്താത്തതിന്റെ നിരാശയുമാണ് കുടുംബാംഗങ്ങളുടെ വാക്കുകളിലുള്ളത്. പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലെ നഴ്‌സ് ലിനിയുടെ കുടുംബത്തിന്റെ കാര്യവും വ്യത്യസ്തമല്ല. ഫോണില്&#x200d; വിളിച്ച് ബന്ധുക്കള്&#x200d; കാര്യങ്ങള്&#x200d; ആരായുന്നുണ്ടെങ്കിലും ലിനി മരിച്ചതോടെ പ്രദേശത്തുള്ള പലരും വീട് പൂട്ടി ബന്ധുവീടുകളില്&#x200d; അഭയം പ്രാപിച്ചിരിക്കുകയാണ്.</p>
<p>ആശങ്കക്കു പകരം അതീവ ശ്രദ്ധയെന്ന നിര്&#x200d;ദേശമാണ് ആരോഗ്യവകുപ്പ് നല്&#x200d;കുന്നത്. ബോധവല്&#x200d;ക്കരണ പരിപാടികള്&#x200d; സംഘടിപ്പിക്കുന്നുണ്ടെങ്കിലും പലരും അത് ചെവിക്കൊള്ളുന്നില്ല.<br />
അതിനിടെ, നിപ്പ വൈറസ് പകരുമോ എന്ന ഭീതിയില്&#x200d; പേരാമ്പ്ര താലൂക്ക് ആസ്പത്രി ജീവനക്കാരെ ബസ് ജീവനക്കാര്&#x200d; ബസില്&#x200d; നിന്ന് ഇറക്കിവിട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nippa-virus-moosas-wife-mariam-asks-some-question.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ്പാ വൈറസ്: നിയന്ത്രണവിധേയം, ഭയക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ</title>
		<link>https://www.chandrikadaily.com/kk-shylaja-about-nipa-virus-news.html</link>
					<comments>https://www.chandrikadaily.com/kk-shylaja-about-nipa-virus-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 23 May 2018 06:52:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[minister kk shylaja]]></category>
		<category><![CDATA[nippa virus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=86623</guid>

					<description><![CDATA[തിരുവനന്തപുരം: നിപ്പാ വൈറസ് നിലവില്&#x200d; നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വടകര ഭാഗത്ത് മാത്രമാണ് രോഗം റിപ്പോര്&#x200d;ട്ട് ചെയ്തത്. ആദ്യഘട്ടത്തില്&#x200d; രോഗം വന്നവരുമായി അടുത്തിടപഴകിയവരിലാണ് പിന്നീട് വൈറസ് ബാധ റിപ്പോര്&#x200d;ട്ട് ചെയ്തത്. ഇതുവരെയുള്ള രക്തസാമ്പിളുകള്&#x200d; പരിശോധിച്ചതില്&#x200d; പന്ത്രണ്ട് പേര്&#x200d;ക്ക് ഇപ്പോള്&#x200d; നിപ്പ വൈറസ് സ്ഥിരീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. എയിംസില്&#x200d; നിന്നുള്ള വിദഗ്ധ സംഘം ഡോക്ടര്&#x200d;മാരെ പരിശീലിപ്പിക്കുന്നുണ്ട്. ജനങ്ങള്&#x200d; ഭയക്കേണ്ട ഒരു സ്ഥിതി വിശേഷം ഇപ്പോഴില്ല. വൈറസ് ബാധ ഇപ്പോള്&#x200d; നിയന്ത്രണ വിധേയമാണ്. വടകര മേഖലയില്&#x200d; മാത്രമാണ് വൈറസ് ബാധ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നിപ്പാ വൈറസ് നിലവില്&#x200d; നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വടകര ഭാഗത്ത് മാത്രമാണ് രോഗം റിപ്പോര്&#x200d;ട്ട് ചെയ്തത്. ആദ്യഘട്ടത്തില്&#x200d; രോഗം വന്നവരുമായി അടുത്തിടപഴകിയവരിലാണ് പിന്നീട് വൈറസ് ബാധ റിപ്പോര്&#x200d;ട്ട് ചെയ്തത്. ഇതുവരെയുള്ള രക്തസാമ്പിളുകള്&#x200d; പരിശോധിച്ചതില്&#x200d; പന്ത്രണ്ട് പേര്&#x200d;ക്ക് ഇപ്പോള്&#x200d; നിപ്പ വൈറസ് സ്ഥിരീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.</p>
<p>എയിംസില്&#x200d; നിന്നുള്ള വിദഗ്ധ സംഘം ഡോക്ടര്&#x200d;മാരെ പരിശീലിപ്പിക്കുന്നുണ്ട്. ജനങ്ങള്&#x200d; ഭയക്കേണ്ട ഒരു സ്ഥിതി വിശേഷം ഇപ്പോഴില്ല. വൈറസ് ബാധ ഇപ്പോള്&#x200d; നിയന്ത്രണ വിധേയമാണ്. വടകര മേഖലയില്&#x200d; മാത്രമാണ് വൈറസ് ബാധ ഇതുവരെ റിപ്പോര്&#x200d;ട്ട് ചെയ്തത്. വവ്വാലില്&#x200d; നിന്ന് വൈറസ് ബാധയെന്നാണ് പ്രാഥമിക നിഗമനം. വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളെ കുറിച്ച് വനം വകുപ്പുമായി ചേര്&#x200d;ന്ന് പരിശോധന നടത്തും. തിരുവനന്തപുരം മെഡിക്കല്&#x200d; കോളജില്&#x200d; ചികിത്സ തേടിയ രണ്ടു പേര്&#x200d;ക്ക് നിപ്പ വൈറസ് സ്ഥിരീകരിക്കാന്&#x200d; കഴിഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>പഴവര്&#x200d;ഗങ്ങള്&#x200d; കഴിക്കരുതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞിട്ടില്ല. പക്ഷികള്&#x200d; കടിച്ച പഴങ്ങള്&#x200d; കഴിക്കരുതെന്നാണ് നിര്&#x200d;ദ്ദേശിച്ചത്. നിപ്പാ വൈറസ് പ്രതിരോധ പ്രവര്&#x200d;ത്തനങ്ങളെക്കുറിച്ച് ചര്&#x200d;ച്ച ചെയ്യാനായി വെള്ളിയാഴ്ച്ച കോഴിക്കോട് സര്&#x200d;വകക്ഷിയോഗം ചേരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kk-shylaja-about-nipa-virus-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
