<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>nippah &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nippah/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 25 Oct 2023 10:03:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>nippah &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വയനാട്ടിലെ വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യം; ഐ.സി.എം.ആർ സ്ഥിരീകരിച്ചെന്ന്‌ ആരോഗ്യ മന്ത്രി</title>
		<link>https://www.chandrikadaily.com/nipah-virus-presence-in-bats-in-wayanad-health-minister-confirmed-icmr.html</link>
					<comments>https://www.chandrikadaily.com/nipah-virus-presence-in-bats-in-wayanad-health-minister-confirmed-icmr.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 25 Oct 2023 10:03:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nippah]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280733</guid>

					<description><![CDATA[ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്&#x200d; പാലിക്കണമെന്നും ആരോഗ്യപ്രവര്&#x200d;ത്തകര്&#x200d;ക്ക് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്&#x200d;കി]]></description>
										<content:encoded><![CDATA[<p>വയനാട്ടിലെ വവ്വാലുകളില്&#x200d; നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യന്&#x200d; മെഡിക്കല്&#x200d; ഗവേഷണ കൗണ്&#x200d;സില്&#x200d; (ഐസിഎംആര്&#x200d;) അറിയിച്ചു. ഈ പശ്ചാത്തലത്തില്&#x200d; ജാഗ്രത പാലിക്കാന്&#x200d; ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d;ക്കു നിര്&#x200d;ദേശം നല്&#x200d;കിയതായി ആരോഗ്യമന്ത്രി വീണാ ജോര്&#x200d;ജ്.</p>
<p>ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്&#x200d; പാലിക്കണമെന്നും ആരോഗ്യപ്രവര്&#x200d;ത്തകര്&#x200d;ക്ക് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്&#x200d;കി. പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതു ജാഗ്രതയില്&#x200d; ഊന്നിയാണ് പ്രവര്&#x200d;ത്തനം. രോഗ ലക്ഷണങ്ങളില്&#x200d; ജാഗ്രത പാലിക്കണമെന്ന് നിര്&#x200d;ദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.</p>
<p>പക്ഷികളും മറ്റും കടിച്ച പഴങ്ങള്&#x200d; കഴിക്കുന്നത് ഒഴിവാക്കണെന്നും മറ്റു ജില്ലകളിലും നിപ്പയുടെ സാന്നിധ്യത്തെക്കുറിച്ചു നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. വവ്വാലുകളെ തുടര്&#x200d;ച്ചയായി നിരീക്ഷിക്കുന്നതു കൊണ്ടും, പ്രതിരോധ പ്രവര്&#x200d;ത്തനങ്ങള്&#x200d; കാര്യക്ഷമായി നടക്കുന്നതുകൊണ്ടുമാണ് കേരളത്തില്&#x200d; നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതെന്നു മന്ത്രി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-virus-presence-in-bats-in-wayanad-health-minister-confirmed-icmr.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ: 223 പേരെ കൂടി സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കി</title>
		<link>https://www.chandrikadaily.com/nipah-223-more-people-removed-from-contact-list.html</link>
					<comments>https://www.chandrikadaily.com/nipah-223-more-people-removed-from-contact-list.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 02 Oct 2023 14:16:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[nippah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277365</guid>

					<description><![CDATA[പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല]]></description>
										<content:encoded><![CDATA[<p>നിപ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 223 പേരെ കൂടി പട്ടികയിൽ നിന്ന് ഒഴിവാക്കി. തിങ്കളാഴ്ച സമ്പർക്ക പട്ടികയിൽ ഉള്ളത് 44 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കോൾ സെന്ററിൽ മൂന്ന് ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 1,403 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-223-more-people-removed-from-contact-list.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ: 216 പേരെ സമ്പര്&#x200d;ക്ക പട്ടികയില്&#x200d; നിന്ന് ഒഴിവാക്കി</title>
		<link>https://www.chandrikadaily.com/nipah-216-persons-removed-from-contact-list.html</link>
					<comments>https://www.chandrikadaily.com/nipah-216-persons-removed-from-contact-list.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 28 Sep 2023 13:57:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[nippah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276760</guid>

					<description><![CDATA[പുതുതായി ആരെയും സമ്പര്&#x200d;ക്ക പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടില്ല]]></description>
										<content:encoded><![CDATA[<p>നിപ സമ്പര്&#x200d;ക്ക പട്ടികയില്&#x200d; ഉണ്ടായിരുന്ന 216 പേരെ പട്ടികയില്&#x200d; നിന്ന് ഒഴിവാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ്. വ്യാഴാഴ്ച സമ്പര്&#x200d;ക്ക പട്ടികയില്&#x200d; ഉള്ളത് 649 പേര്&#x200d;. പുതുതായി ആരെയും സമ്പര്&#x200d;ക്ക പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടില്ല. ലഭിച്ച മൂന്ന് ഫലങ്ങളും നെഗറ്റീവ് ആണ്.</p>
<p>നിലവില്&#x200d; ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനിലയില്&#x200d; വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. കോള്&#x200d; സെന്ററില്&#x200d; നാല് ഫോണ്&#x200d; കോളുകളാണ് വന്നത്. ഇതുവരെ 1,390 പേര്&#x200d; കോള്&#x200d; സെന്ററില്&#x200d; ബന്ധപ്പെട്ടു. നിപ അവലോകന യോഗത്തില്&#x200d; മന്ത്രി വീണാ ജോര്&#x200d;ജ് ഓണ്&#x200d;ലൈനായി പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-216-persons-removed-from-contact-list.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ കാരണഭൂതവും കാണാതായ മരിച്ചവരും</title>
		<link>https://www.chandrikadaily.com/nipah-and-the-missing-dead.html</link>
					<comments>https://www.chandrikadaily.com/nipah-and-the-missing-dead.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 27 Sep 2023 06:48:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[nippah]]></category>
		<category><![CDATA[venna george]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276551</guid>

					<description><![CDATA[രോഗം സ്ഥിരീകരിക്കുമ്പോഴേക്കും രണ്ടു രോഗികള്&#x200d; മരിച്ചിരുന്നു. അന്നത്തെപ്പോലെ ആശുപത്രിയില്&#x200d;നിന്നുതന്നെ രോഗം പടരുന്ന സാഹചര്യവുമുണ്ടായി]]></description>
										<content:encoded><![CDATA[<p><strong>ലുഖ്മാന്&#x200d; മമ്പാട്</strong></p>
<p>കോഴിക്കോട്ട് നിപ വന്നത് എവിടെ നിന്ന്, ഏതു വഴി&#8230; അഞ്ചു വര്&#x200d;ഷത്തോളമായി ഉത്തരം കിട്ടാത്ത മറ്റൊരു സംശയവുമുണ്ട്. അഞ്ചു വര്&#x200d;ഷം മുമ്പ് നിപ ബാധിച്ച് കേരളത്തില്&#x200d; മരിച്ച കാണാതായ നാലു പേര്&#x200d; എവിടെ. ചോദ്യമുന്നയിച്ചാല്&#x200d; കേസെടുക്കുമെന്നതാണ് നിപയെക്കാള്&#x200d; മാരകമായ പുതിയ പകര്&#x200d;ച്ചവ്യാധി. മനോരമ എന്നതും ആരോഗ്യ മന്ത്രിയെ പോലെ ഒരു വനിതയായതുകൊണ്ടാണോന്ന് അറിയില്ല, ഇതുവരെ അവര്&#x200d;ക്കെതിരെ കേസെടുക്കാത്തതുകൊണ്ട് സെപ്തംബര്&#x200d; 18 ലെ മലയാള മനോരമ മുഖപ്രസംഗം ഉദ്ധരിക്കാമല്ലോ: &#8221;സംസ്ഥാനത്താദ്യമായി 2018ല്&#x200d; കോഴിക്കോട്ട് നിപ്പ റിപ്പോര്&#x200d;ട്ട് ചെയ്തപ്പോള്&#x200d; ഉണ്ടായിരുന്ന അവസ്ഥ അതേപടി ഇക്കുറി ആവര്&#x200d;ത്തിക്കുന്നുവെന്ന ആരോപണം അതീവഗൗരവമുള്ളതാണ്. അന്ന് നമുക്കു നിപയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്ന ന്യായമുണ്ട്. പക്ഷേ, ഇപ്പോള്&#x200d; അങ്ങനെയല്ല. രോഗം തുടക്കത്തില്&#x200d;ത്തന്നെ കണ്ടെത്തുന്നതിലും രോഗവ്യാപനം തടയുന്നതിലും അന്നുണ്ടായ വീഴ്ച ഇത്തവണയുമുണ്ടായെന്നാണു പരാതി.</p>
<p>രോഗം സ്ഥിരീകരിക്കുമ്പോഴേക്കും രണ്ടു രോഗികള്&#x200d; മരിച്ചിരുന്നു. അന്നത്തെപ്പോലെ ആശുപത്രിയില്&#x200d;നിന്നുതന്നെ രോഗം പടരുന്ന സാഹചര്യവുമുണ്ടായി. ആരോഗ്യപ്രവര്&#x200d;ത്തകനു രോഗം ബാധിക്കുകയും ചെയ്തു. കോഴിക്കോട് മേഖലയില്&#x200d; നിപ്പ വൈറസ് സാന്നിധ്യം ആവര്&#x200d;ത്തിക്കുന്നതിന്റെ കാരണം ഇപ്പോഴും നമുക്കറിയില്ല. വൈറസ് എങ്ങനെയാണ് ആദ്യ രോഗിയിലേക്ക് എത്തിയതെന്നും അറിയില്ല.&#8221;<br />
ലോകത്ത് അടിക്കടി നിപയെന്ന മഹാമാരി ഒരിട്ടാവട്ടത്ത് ചുറ്റിത്തിരിയുമ്പോള്&#x200d; കാരണഭൂതത്തിന്റെ വീണവായനക്കപ്പുറമാണ് കാര്യങ്ങളെന്നു ചുരുക്കം. 2018ലാണ് നിപ കേരളത്തില്&#x200d; (കോഴിക്കോട് ജില്ലയില്&#x200d;) ആദ്യം റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>ദക്ഷിണേന്ത്യയിലെ ആദ്യ നിപ സ്ഥിരീകരണവുമിതായിരുന്നു. അന്ന് 18 പേര്&#x200d;ക്ക് രോഗം സ്ഥിരീകരിച്ചതില്&#x200d; 17 പേരും മരിച്ചു. 2019 ജൂണില്&#x200d; കൊച്ചിയിലും നിപ സ്ഥിരീകരിച്ചു. ഇരുപത്തിമൂന്നുകാരി അന്ന് ചികിത്സയിലൂടെ സുഖം പ്രാപിച്ചു. 2021 ആഗസ്തില്&#x200d; കോഴിക്കോട് ചാത്തമംഗലം പാഴൂരില്&#x200d; 12 വയസ്സുകാരന്&#x200d; മുഹമ്മദ് ഹാഷിം നിപ ബാധിച്ച് മരിച്ചു. കേരളത്തില്&#x200d; 2018 മുതല്&#x200d; തുടര്&#x200d;ച്ചയായി നിപ റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുമ്പോഴും റൂട്ട്മാപ്പ് തയാറാക്കല്&#x200d;, സമ്പര്&#x200d;ക്കത്തിലുള്ളവരെ കണ്ടെത്തല്&#x200d;, സ്രവ ശേഖരണം എന്നിവയിലെല്ലാം ആരോഗ്യവകുപ്പിന് ഇത്തവണയും പിഴച്ചു. രോഗം സംശയിക്കുന്നവരുടെയും സമ്പര്&#x200d;ക്കപട്ടികയിലുള്ളവരുടെയും സ്രവ സാമ്പിളുകള്&#x200d; ശേഖരിക്കുന്നത് അശാസ്ത്രീയമായാണെന്ന ആരോപണം ആരോഗ്യ വകുപ്പ് ജീവനക്കാര്&#x200d;തന്നെ ഉന്നയിച്ചു.</p>
<p>ശ്രവ പരിശോധനയിലുണ്ടായത് കേട്ടുകേള്&#x200d;വിയില്ലാത്ത വീഴ്ചകളാണ്. എം.കെ രാഘവന്&#x200d; എം.പിയുടെ ശ്രമഫലമായി യുദ്ധകാലാടിസ്ഥാനത്തില്&#x200d; പൂനെയില്&#x200d;നിന്ന് മൊബൈല്&#x200d; ലാബെത്തിയതോടെ തിരുവനന്തപുരത്തുനിന്ന് രാജീവ്ഗാന്ധി സെന്റര്&#x200d; ഫോര്&#x200d; ബയോടെക്‌നോളജിയില്&#x200d; (ആര്&#x200d;.ജി.സി.ബി) നിന്നു കോഴിക്കോട്ട് മൊബൈല്&#x200d; ലാബെത്തിച്ചു. സുരക്ഷാപ്രശ്‌നം കാരണം ദിവസങ്ങള്&#x200d; ഇതവിടെ നോക്കുകുത്തിയായി. നിപ പരിശോധനക്കുള്ള സാമ്പിള്&#x200d; ശേഖരിച്ചു ലബോറട്ടറിയില്&#x200d; എത്തിക്കുന്നതില്&#x200d; സുരക്ഷാമാനദണ്ഡങ്ങള്&#x200d; പാലിക്കുന്നില്ലെന്നും നിലവിലെ രീതിയില്&#x200d; സാമ്പിള്&#x200d; കൈകാര്യം ചെയ്യുന്നത് ആരോഗ്യപ്രവര്&#x200d;ത്തകരുടെ ജീവനു ഭീഷണിയാണെന്നുമായിരുന്നു വിദഗ്ധരുടെ മുന്നറിയിപ്പ്.</p>
<p>രോഗലക്ഷണമുള്ളവരുടെ സ്രവങ്ങള്&#x200d;, മൂത്രം, രക്തം, സെറിബ്രൊസ്‌പൈനല്&#x200d; #ൂയിഡ് തുടങ്ങിയവയുടെ സാമ്പിള്&#x200d; ആണ് പരിശോധനക്ക് ശേഖരിക്കുക. സാമ്പിള്&#x200d; എടുത്താല്&#x200d; അതേ അളവില്&#x200d; ലൈസിസ് റിഏജന്റും ചേര്&#x200d;ത്ത് ലാബിലേക്കു കൊണ്ടുപോകണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം. ആരോഗ്യപ്രവര്&#x200d;ത്തകരുടെ ജീവന്&#x200d; അപകടത്തിലാക്കാതെ വൈറസുള്ള സാമ്പിളില്&#x200d;നിന്നു രോഗം പടരുന്നത് ഒഴിവാക്കാനാണ് ഈ മുന്&#x200d;കരുതല്&#x200d;. എന്നാല്&#x200d;, രാജീവ്ഗാന്ധി സെന്റര്&#x200d; അധികൃതര്&#x200d;, ഇത്തരത്തില്&#x200d; ലൈസിസ് റിഏജന്റ് ചേര്&#x200d;ക്കുന്നില്ലെന്നും ഇവ സ്വീകരിക്കാനാവില്ലെന്നും അറിയിച്ച് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്&#x200d; ഫോര്&#x200d; ബയോടെക്‌നോളജിയുടെ മൊബൈല്&#x200d; ലാബില്&#x200d;നിന്നു 82 സാമ്പിളുകള്&#x200d; തിരിച്ചുനല്&#x200d;കി. 51 സ്രവ സാമ്പിളുകള്&#x200d; ചോരുന്ന സ്ഥിതിയിലായതിനാലാണു തിരിച്ചുനല്&#x200d;കിയത്.</p>
<p>നിപ റിപ്പോര്&#x200d;ട്ട് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോഴും നിപ ബാധിതരുടെ സമ്പര്&#x200d;ക്കപട്ടിക പൂര്&#x200d;ത്തിയാക്കാത്ത വീഴച നിസ്സാരമല്ലായിരുന്നു. സമ്പര്&#x200d;ക്കപട്ടികയില്&#x200d; വിട്ടുപോയവരെ കൂട്ടിച്ചേര്&#x200d;ക്കുന്നതിനുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d; നടക്കുകയാണെന്നാണ് ആദ്യ മരണം നടന്ന് രണ്ടാഴ്ചയായപ്പോഴും മന്ത്രി വീണാ ജോര്&#x200d;ജ് വിശദീകരിച്ചത്. ആദ്യ രോഗിയിലെ വൈറസ് ഉറവിടം കണ്ടെത്താന്&#x200d; പൊലീസ് സഹായത്തോടെ മൊബൈല്&#x200d; ടവര്&#x200d; ലൊക്കേഷന്&#x200d; പരിശോധിക്കുന്നതിലും മെല്ലെപ്പോക്കുണ്ടായി. അതു കാരണം റൂട്ട്മാപ്പുകള്&#x200d; പലതും തിരുത്തേണ്ടിവന്നു.</p>
<p>11നു നിപ ബാധിച്ചു മരിച്ച മംഗലാട് സ്വദേശി ഹാരിസ്, 13നു രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്&#x200d;ത്തകന്&#x200d;, 14നു രോഗം സ്ഥിരീകരിച്ച ചെറുവണ്ണൂര്&#x200d; സ്വദേശി എന്നിവരുടെ റൂട്ട്മാപ്പിലാണു ദിവസങ്ങള്&#x200d;ക്കുശേഷം തിരുത്തല്&#x200d; വരുത്തിയത്. മംഗലാട് ഹാരിസിന്റെ റൂട്ട്മാപ്പില്&#x200d; 8ന് ഉച്ചക്ക് 12നും ഒ ന്നിനും ഇടയില്&#x200d; മംഗലാട് തട്ടാന്&#x200d;കോട് മസ്ജിദ് എന്നത് പിന്നീട് വടകര പഴയ ബസ് സ്റ്റാന്റിനു സമീപത്തെ എടോടി ജുമാമസ്ജിദ് എന്നു തിരുത്തി. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്&#x200d;ത്തകന്റെ റൂട്ട് മാപ്പില്&#x200d; സെപ്തംബര്&#x200d; 10നു രാത്രി 9.40ന് ആദാമിന്റെ ചായക്കടക്കു സമീപത്തെ റിലയന്&#x200d;സ് മാര്&#x200d;ട്ട് എന്നായിരുന്നു ആദ്യം രേഖപ്പെടുത്തിയത്.</p>
<p>പിന്നീട് ഇത് കാരപ്പറമ്പിലേതാണെന്നും അതിനു ശേഷം മലാപ്പറമ്പിലേതാണെന്നും തിരുത്തി. ചെറുവണ്ണൂര്&#x200d; സ്വദേശിയായ യുവാവിന്റെ ആദ്യ റൂട്ട് മാപ്പില്&#x200d; ഇയാള്&#x200d; മെഡിക്കല്&#x200d; കോളജില്&#x200d; എത്തിയ തീയതിയും സമയവും തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. 14ന് ഉച്ചക്ക് 1.30നാണ് ഇയാള്&#x200d; മെഡിക്കല്&#x200d; കോളജില്&#x200d; എത്തിയതെങ്കിലും ആദ്യ റൂട്ട്മാപ്പില്&#x200d; 11ന് 12.30ന് എത്തിയെന്നാണ് രേഖപ്പെടുത്തിയത്. പിന്നീട് തിരുത്തി 14 എന്നാക്കി. തിരുത്തിയ റൂട്ട്മാപ്പിലും വിവരങ്ങള്&#x200d; അപൂര്&#x200d;ണമായിരുന്നു. 14ന് ഉച്ചക്ക് 1.31നാണ് ഇയാള്&#x200d; മെഡിക്കല്&#x200d;കോളജില്&#x200d; എത്തി ഒ.പി ടിക്കറ്റെടുത്തത്. തുടര്&#x200d;ന്ന് ഒന്നര മണിക്കൂറോളം അത്യാഹിത വിഭാഗത്തിലെ വിവിധ മേഖലകളില്&#x200d; കഴിഞ്ഞ ശേഷമാണു ഇയാളെ ഒടുവില്&#x200d; നിപ ട്രയാജിലേക്ക് മാറ്റിയത്. എന്നാല്&#x200d; റൂട്ട് മാപ്പില്&#x200d; 12.30ന് മെഡിക്കല്&#x200d; കോളജ് എന്നു മാത്രമാണ് രേഖപ്പെടുത്തിയത്. ഒരിക്കലും സംഭവിക്കാന്&#x200d; പാടില്ലാത്ത ഗുരുതര വീഴ്ചമൂലം പ്രതിരോധ പ്രവര്&#x200d;ത്തനങ്ങളെയും ബാധിച്ചു.</p>
<p>പാളിച്ചകളില്&#x200d;നിന്നു പാഠം ഉള്&#x200d;ക്കൊണ്ട് സ്ഥിരമായ പ്രതിരോധ നടപടികളെടുക്കുന്നതില്&#x200d; വിവിധ വകുപ്പുകള്&#x200d;ക്കു വന്ന വീഴ്ചയാണ് വീണ്ടും നിപ ഭീതിയിലേക്കു തള്ളിവിട്ടത്. മേയ്, സെപ്തംബര്&#x200d; കാലയളവിലാണ് വവ്വാലുകളില്&#x200d;നിന്ന് അപകടകാരികളായ വൈറസുകള്&#x200d; പുറത്തുവരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. 2021ല്&#x200d; ജില്ലയിലെ രണ്ടാം നിപ ബാധ ഉണ്ടായശേഷം മൃഗസംരക്ഷണ വകുപ്പില്&#x200d;നിന്ന് ഒരു സാമ്പിള്&#x200d; പോലും ഭോപാലിലെ നാഷനല്&#x200d; ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്&#x200d; ഡിസീസ് ലാബിലേക്ക് പരിശോധനക്ക് അയച്ചിരുന്നില്ല. മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും ഏകോപനത്തോടെയുള്ള ഒരു പഠനവും ഇക്കാര്യത്തില്&#x200d; നടത്തിയില്ല.</p>
<p>ഊഹത്തിനപ്പുറം ഒന്നും അറിയാത്ത സ്ഥിതിയാണ്. ഇത്തവണ വവ്വാലുകളില്&#x200d; നിന്നാണ് രോഗം പകര്&#x200d;ന്നതെന്നതിന് സ്ഥിരീകരണമില്ല. നിപ സര്&#x200d;വൈലന്&#x200d;സിന്റെ ഭാഗമായി ഭോപ്പാല്&#x200d; നാഷണല്&#x200d; ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്&#x200d; ഡിസീസസിലേക്ക് പരിശോധനക്കായി അയച്ച 42 സാമ്പിളുകളും നെഗറ്റീവാണ്. പ്രദേശത്തുനിന്ന് പിടികൂടിയ വവ്വാലുകളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. ആദ്യം മരിച്ച വ്യക്തിക്ക് എവിടെനിന്ന് രോഗം പകര്&#x200d;ന്നെന്നതിന് ശാസ്ത്രീയ സ്ഥിരീകരണം ഇപ്പോഴും ഉണ്ടായിട്ടില്ല.</p>
<p>2018ലെ കാര്യം ഇതിലേറെ രസാവഹമാണ്. അന്ന് നിപ ബാധിച്ച 19ല്&#x200d; 17 പേരും മരിച്ചെന്നാണ് സംസ്ഥാന സര്&#x200d;ക്കാര്&#x200d; കണക്ക്. എന്നാല്&#x200d;, 23 പേര്&#x200d;ക്ക് രോഗം ബാധിച്ച് 21 പേരും മരിച്ചെന്നാണ് ബ്രിട്ടീഷ് മെഡിക്കല്&#x200d; ജേര്&#x200d;ണല്&#x200d;, ദി ജേര്&#x200d;ണല്&#x200d; ഓഫ് ഇന്&#x200d;ഫെഷ്യസ് ഡിസീസ് എന്നിവയില്&#x200d; പ്രസിദ്ധീകരിച്ച ആധികാരിക പഠനം പറയുന്നത്. രണ്ടു പഠന റിപ്പോര്&#x200d;ട്ടുകളിലും സംസ്ഥാന സര്&#x200d;ക്കാറിന്റെ കൈവശമുള്ള അടിസ്ഥാന വിവരങ്ങളില്&#x200d;പോലും തെറ്റുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനായ അഡീഷണല്&#x200d; ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്&#x200d;, അമേരിക്കയിലെ സെന്റര്&#x200d; ഫോര്&#x200d; ഡിസീസ് കണ്&#x200d;ട്രോള്&#x200d; ആന്റ് പ്രിവന്&#x200d;ഷനിലെ കൈല ലാസേഴ്‌സണ്&#x200d;, കാതറിന്&#x200d;, വൈറോളജി ശാസ്ത്രജ്ഞന്&#x200d; അരുണ്&#x200d;കുമാര്&#x200d;, ചെന്നൈ നാഷണല്&#x200d; ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡമോളജി, പൂനൈ നാഷണല്&#x200d; ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി, ഡ്രഗ് കണ്&#x200d;ട്രോള്&#x200d; ജനറല്&#x200d; ഓഫ് ഇന്ത്യ, കോഴിക്കോട് മെഡിക്കല്&#x200d; കോളജ് തുടങ്ങിയ 15 ആധികാരിക സ്ഥാപനങ്ങളിലെ വിദഗ്ധരും ചേര്&#x200d;ന്ന് തയ്യാറാക്കിയ റിപ്പോര്&#x200d;ട്ടില്&#x200d; സംസ്ഥാന സര്&#x200d;ക്കാറിന്റെ അന്നത്തെ ഒട്ടേറെ വീഴ്ചകളാണ് ചൂണ്ടിക്കാണിച്ചത്.</p>
<p>പേരാമ്പ്രയിലെ സിസ്റ്റര്&#x200d; ലിനിയാണ് രോഗ ബാധയേറ്റ് മരിച്ച ആരോഗ്യ പ്രവര്&#x200d;ത്തകയെന്നാണ് സംസ്ഥാന സര്&#x200d;ക്കാര്&#x200d; നിലപാട്. എന്നാല്&#x200d;, കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെ റേഡിയോളജി അസിസ്റ്റന്റാണ് നിപ ബാധിച്ച് കേരളത്തില്&#x200d; ആദ്യം മരിച്ചതെന്നാണ് ബ്രിട്ടീഷ് മെഡിക്കല്&#x200d; ജേര്&#x200d;ണല്&#x200d;, ദി ജേര്&#x200d;ണല്&#x200d; ഓഫ് ഇന്&#x200d;ഫെഷ്യസ് ഡിസീസ് പഠനം പറയുന്നത്. ലിസി മരിക്കുന്ന മെയ് 20ന്റെ തലേന്നുതന്നെ റേഡിയോളജിസ്റ്റ് മരിച്ചത് നിപ ബാധിച്ചതാണെന്ന വിവരം ഉള്&#x200d;ക്കൊള്ളാനോ അക്കാര്യത്തില്&#x200d; അവരുടെ ആശ്രിതര്&#x200d;ക്ക് എന്തെങ്കിലും സഹായം ചെയ്യാനോ ഇന്നേവരെ സംസ്ഥാന സര്&#x200d;ക്കാര്&#x200d; തയ്യാറായിട്ടില്ല. രണ്ടാമത്തെ രോഗിയില്&#x200d;നിന്ന് തന്നെ രോഗം തിരിച്ചറിഞ്ഞെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ അവകാശവാദം. എന്നാല്&#x200d;, നിപ തിരിച്ചറിയുന്നതിന്മുമ്പ് തന്നെ കോഴിക്കോട് മെഡിക്കല്&#x200d; കോളജ്, പേരാമ്പ്ര താലൂക്ക് ആസ്പത്രി, ബാലുശ്ശേരി സര്&#x200d;ക്കാര്&#x200d; ആസ്പത്രി എന്നിവിടങ്ങളിലായി അഞ്ചു പേര്&#x200d; മരിച്ച് ആറാമത്തെ രോഗിയായ സാലിഹില്&#x200d; എത്തിയ ശേഷമാണ് നിപ തിരിച്ചറിഞ്ഞതെന്നും ഗവേഷണ പഠനത്തില്&#x200d; പറയുന്നു.<br />
2018 മേയ് അഞ്ചിനു മരിച്ച സൂപ്പിക്കടയില്&#x200d; മൂസയുടെ മകന്&#x200d; മുഹമ്മദ് സാബിത്താണ് ഇതിന്റെ ആദ്യ ഇര.</p>
<p>രണ്ടാഴ്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും പിതാവായ മൂസയും ഇതേ ലക്ഷണങ്ങളോടെ മരണമടഞ്ഞു. നിപ ബാധിച്ച് ചെങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലെ ഒരു കുടുംബത്തിലെ മൂന്നു പേര്&#x200d; മരിച്ചപ്പോഴും ഒരാശ്വാസ വാക്കുപോലും പറയാന്&#x200d; ഇന്നേവരെ സര്&#x200d;ക്കാറിനായിട്ടില്ല. സിസ്റ്റര്&#x200d; ലിസിയുടെ ഭര്&#x200d;ത്താവിന് ജോലിയും മക്കള്&#x200d;ക്ക് പത്തു ലക്ഷവും കൊടുത്ത സര്&#x200d;ക്കാര്&#x200d;, സൂപ്പിക്കടയില്&#x200d; ഒരു കുടുംബത്തിലെ ഒരാണ്&#x200d;തരിയും ഉമ്മയും മാത്രം അവശേഷിച്ച കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല. സംസ്ഥാന സര്&#x200d;ക്കാര്&#x200d; 19 പേര്&#x200d;ക്ക് രോഗം ബാധിച്ച് 17 പേര്&#x200d; മരിച്ചെന്ന് പറയുമ്പോള്&#x200d; 23 പേര്&#x200d;ക്ക് രോഗം ബാധിച്ച് 21 പേര്&#x200d; മരിച്ചെന്ന് ഗവേഷണ പഠനവും പറയുന്നത് അത്ര നിസാരമല്ല.</p>
<p>റിപ്പോര്&#x200d;ട്ട് പുറത്തുവന്ന് വര്&#x200d;ഷം മൂന്നായിട്ടും പ്രതികരിക്കാതെ ആരോഗ്യ വകുപ്പ് ഒഴിഞ്ഞുമാറുകയാണ്. ഇത്തവണ ആദ്യം മരിച്ച മുഹമ്മദില്&#x200d; നിന്ന് രണ്ടാമത് മരിച്ച ഹാരിസ് ഉള്&#x200d;പ്പെടെ അഞ്ചു പേര്&#x200d;ക്ക് രോഗം പടര്&#x200d;ന്നതും സമാന വീഴ്ചകളിലാണ്. തള്ളിലും വ്യാജ അവകാശവാദങ്ങളും നിപ വൈറസിനെ നിര്&#x200d;വീര്യമാക്കില്ലല്ലോ. 2001ല്&#x200d; ആന്ത്രാക്‌സ് വന്നപ്പോഴും (മുഖ്യമന്ത്രി എ.കെ ആന്റണി), 2003 ല്&#x200d; സാര്&#x200d;സ് വന്നപ്പോഴും (മുഖ്യമന്ത്രി എ.കെ ആന്റണി), 2005ല്&#x200d; പക്ഷിപ്പനി പടര്&#x200d;ന്നപ്പോഴും (മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി), 2009 ല്&#x200d; പന്നിപ്പനി വന്നപ്പോഴും (മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്&#x200d;), 2014ല്&#x200d; എബോള വന്നപ്പോഴും (മുഖ്യമന്ത്രി ഉമ്മന്&#x200d; ചാണ്ടി), 2016 ല്&#x200d; സിക്ക വൈറസ് റിപ്പോര്&#x200d;ട്ട് ചെയ്തപ്പോഴും (മുഖ്യമന്ത്രി ഉമ്മന്&#x200d; ചാണ്ടി) അതിനെ മറികടക്കാന്&#x200d; കേരളത്തിന് സാധിച്ചത് അച്യുതമേനോന്&#x200d; തറക്കല്ലിട്ട കേരള മോഡലിന്റെ ബലത്തിലാണ്. ഉദാസീനതകൊണ്ടും വിമര്&#x200d;ശകരുടെ വായയടപ്പിച്ചും ആ വിളക്ക് ഊതിക്കെടുത്തരുത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-and-the-missing-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ: കോഴിക്കോട് കോർപറേഷനിലെയും ഫറോക്കിലെയും കണ്ടെയിൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു</title>
		<link>https://www.chandrikadaily.com/nipah-five-more-test-results-negative-restrictions-in-all-wards-of-kozhikode-containment-zone-have-been-lifted.html</link>
					<comments>https://www.chandrikadaily.com/nipah-five-more-test-results-negative-restrictions-in-all-wards-of-kozhikode-containment-zone-have-been-lifted.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 26 Sep 2023 15:36:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[nippah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276478</guid>

					<description><![CDATA[കോഴിക്കോട് കോര്&#x200d;പ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുന്&#x200d;സിപ്പാലിറ്റിയിലെ മുഴുവന്&#x200d; വാര്&#x200d;ഡുകളിലും ഏര്&#x200d;പ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിന്&#x200d;വലിച്ചത്]]></description>
										<content:encoded><![CDATA[<p>ചെറുവണ്ണൂരിൽ നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫറോക്ക് മുൻസിപ്പാലിറ്റിയിലെയും കോഴിക്കോട് കോർപ്പറേഷനിലെ ബന്ധപ്പെട്ട വാർഡുകളിലെയും കണ്ടെയിൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആരോഗ്യ വിദഗ്ധസമിതിയുടെ നിർദ്ദേശത്തെ തുടർന്ന് കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ മുഴുവൻ വാർഡുകളിലെയും നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കലക്ടർ എ ഗീത ഉത്തരവിറക്കി.</p>
<p>ചെറുവണ്ണൂരിൽ രോഗബാധ സ്ഥിരീകരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്തിയിരുന്നു. ഇവരുടെയെല്ലാം പരിശോധനാ<br />
സാമ്പിളുകൾ നെഗറ്റീവ് ആയതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്.</p>
<p>എന്നാൽ പോസിറ്റീവ് ആയവരുമായി അടുത്ത സമ്പർക്കമുണ്ടായതിനെത്തുടർന്ന് ക്വാറന്റീനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിക്കുന്നതുവരെ ക്വാറന്റീനിൽ തുടരണം. ഇക്കാര്യം ബന്ധപ്പെട്ട വാർഡുകളിലെ ആർ. ആർ. ടിമാരും ആരോഗ്യപ്രവർത്തകരും ഉറപ്പുവരുത്തും.</p>
<p>ജില്ലയിൽ ഒക്ടോബർ ഒന്ന് വരെയുള്ള പൊതുപരിപാടികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കുകയും ചെയ്യണം. നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പോലീസ് ഉറപ്പുവരുത്തും. ജില്ലയിൽ പൊതുവായി ഏർപ്പെടുത്തിയ ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.<br />
വടകര താലൂക്കിലെ കണ്ടെയിൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സെപ്റ്റംബർ 21ന് പിൻവലിച്ചിരുന്നു. ഇതോടെ ജില്ലയിൽ നിപ്പയുമായി ബന്ധപ്പെട്ട കണ്ടെയ്ന്മെന്റ് സോണുകൾ ഇല്ലാതായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-five-more-test-results-negative-restrictions-in-all-wards-of-kozhikode-containment-zone-have-been-lifted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ: ഐസോലേഷന്&#x200d; മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; ലംഘിച്ചാല്&#x200d; നിയമ നടപടി സ്വീകരിക്കും: വീണാ ജോര്&#x200d;ജ്</title>
		<link>https://www.chandrikadaily.com/nipah-violation-of-isolation-guidelines-will-take-legal-action-veena-george.html</link>
					<comments>https://www.chandrikadaily.com/nipah-violation-of-isolation-guidelines-will-take-legal-action-veena-george.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 26 Sep 2023 14:18:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nippah]]></category>
		<category><![CDATA[Veena George]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276466</guid>

					<description><![CDATA[സമ്പര്&#x200d;ക്കത്തിലൂടെ രോഗം പകര്&#x200d;ന്ന ചിലരെ സമ്പര്&#x200d;ക്കത്തിന്റെ മൂന്നാമത്തെ ആഴ്ചയില്&#x200d; ലക്ഷണങ്ങളോട് കൂടി ആര്&#x200d;.ടി.പി.സി.ആര്&#x200d; ടെസ്റ്റ് പോസിറ്റീവ് ആയി കണ്ടതിനെത്തുടര്&#x200d;ന്നാണ് 21 ദിവസം ക്വാറന്റൈന്&#x200d; എന്ന നിര്&#x200d;ദ്ദേശം വിദഗ്ധ സമിതി നല്&#x200d;കിയിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>നിപ പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിലുള്ളവര്&#x200d; 21 ദിവസം നിര്&#x200d;ബന്ധമായും ഐസൊലേഷനില്&#x200d; തന്നെ തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ്. ഐസൊലേഷന്&#x200d; മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; ലംഘിച്ചാല്&#x200d; പോലീസ് നടപടി സ്വീകരിക്കുന്നതാണ്.</p>
<p>സമ്പര്&#x200d;ക്കത്തിലൂടെ രോഗം പകര്&#x200d;ന്ന ചിലരെ സമ്പര്&#x200d;ക്കത്തിന്റെ മൂന്നാമത്തെ ആഴ്ചയില്&#x200d; ലക്ഷണങ്ങളോട് കൂടി ആര്&#x200d;.ടി.പി.സി.ആര്&#x200d; ടെസ്റ്റ് പോസിറ്റീവ് ആയി കണ്ടതിനെത്തുടര്&#x200d;ന്നാണ് 21 ദിവസം ക്വാറന്റൈന്&#x200d; എന്ന നിര്&#x200d;ദ്ദേശം വിദഗ്ധ സമിതി നല്&#x200d;കിയിരിക്കുന്നത്. നിപ പ്രതിരോധത്തിനുള്ള സംസ്ഥാന സര്&#x200d;ക്കാര്&#x200d; മാര്&#x200d;ഗരേഖയിലും 21 ദിവസമാണ് ക്വാറന്റൈന്&#x200d; കാലാവധി. അത് കൃത്യമായി പാലിക്കപ്പെടണം.</p>
<p>കണക്കാക്കിയിരിക്കുന്ന ഇന്&#x200d;ക്യുബേഷന്&#x200d; പീരിഡിന്റെയും ഇരട്ടി അതായത് 42 ദിവസം പുതിയ രോഗികള്&#x200d; ഒന്നും ഉണ്ടാകുന്നില്ല എങ്കില്&#x200d; മാത്രമേ നിപ ഔട്ട് ബ്രേക്കില്&#x200d; നിന്നും പൂര്&#x200d;ണ വിമുക്തി നേടി എന്നു പറയാന്&#x200d; സാധിക്കുകയുള്ളൂ. അതിനാല്&#x200d; ഒക്ടോബര്&#x200d; 26 വരെ കോഴിക്കോട് ജില്ലയില്&#x200d; ജാഗ്രത തുടരണം. മാസ്‌ക് നിര്&#x200d;ബന്ധമായി ധരിക്കണം.</p>
<p>നിപ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള തുടര്&#x200d; പ്രവര്&#x200d;ത്തനങ്ങളെ സംബന്ധിച്ച് അവലോകന യോഗം ചര്&#x200d;ച്ച ചെയ്തു. ജില്ലാ കളക്ടര്&#x200d; ഇതുസംബന്ധിച്ച് ഉത്തരവിറക്കും.</p>
<p>പരിശോധനയ്ക്കയച്ച 5 പരിശോധനാ ഫലങ്ങള്&#x200d; കൂടി ഇന്ന് നെഗറ്റീവായി. ആകെ 383 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇന്ന് പുതിയ പോസിറ്റീവ് കേസുകള്&#x200d; ഇല്ല. ഐസൊലേഷന്&#x200d; കാലാവധി കഴിഞ്ഞ 40 പേരെ സമ്പര്&#x200d;ക്കപ്പട്ടികയില്&#x200d; നിന്നും ഒഴിവാക്കി. ഇപ്പോള്&#x200d; സമ്പര്&#x200d;ക്കപ്പട്ടികയില്&#x200d; ഐസൊലേഷനിലുള്ളത് 875 പേരാണ്. നിപ പോസിറ്റീവായി ആശുപത്രികളില്&#x200d; ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ജീവനക്കാര്&#x200d;ക്കുള്ള വിദഗ്ധ പരിശീലനം തുടരുന്നു.</p>
<p>നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്&#x200d; കമ്മിറ്റി യോഗവും വൈകുന്നേരം അവലോകന യോഗവും ചേര്&#x200d;ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ് ഓണ്&#x200d;ലൈനായി പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-violation-of-isolation-guidelines-will-take-legal-action-veena-george.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d; ഇന്ന് തുറക്കും</title>
		<link>https://www.chandrikadaily.com/nipa-educational-institutions-in-kozhikode-district-will-open-today.html</link>
					<comments>https://www.chandrikadaily.com/nipa-educational-institutions-in-kozhikode-district-will-open-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 25 Sep 2023 02:46:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nippah]]></category>
		<category><![CDATA[school]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276154</guid>

					<description><![CDATA[ജില്ലയിലെ കണ്ടെയ്ന്&#x200d;മെന്റ് സോണുകള്&#x200d; ഒഴികെയുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങള്&#x200d; മാത്രമെ ഇന്ന് മുതല്&#x200d; തുറന്നു പ്രവര്&#x200d;ത്തിക്കുകയുള്ളു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് ജില്ലയില്&#x200d; ഇന്ന് മുതല്&#x200d; വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d; തുറന്നു പ്രവര്&#x200d;ത്തിക്കും. ജില്ലയിലെ കണ്ടെയ്ന്&#x200d;മെന്റ് സോണുകള്&#x200d; ഒഴികെയുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങള്&#x200d; മാത്രമെ ഇന്ന് മുതല്&#x200d; തുറന്നു പ്രവര്&#x200d;ത്തിക്കുകയുള്ളു.</p>
<p>പത്തു ദിവസമായി പുതിയ നിപ കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് കണ്ടെന്&#x200d;മെന്റ് സോണ്&#x200d; ഒഴികെയുള്ള സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d; തുറക്കുന്നത്.</p>
<p>അതേസമയം നിപ രോഗം റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടതിനെത്തുടര്&#x200d;ന്ന് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്&#x200d;ക്ക പട്ടികയില്&#x200d; ഉണ്ടായിരുന്ന അഞ്ചുപേരുടെ സാമ്പിള്&#x200d; പരിശോധന ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണ ജോര്&#x200d;ജ് ഇന്നലെ അറിയിച്ചിരുന്നു. പുതിയ പോസിറ്റിവ് കേസുകളില്ല. നിപ പോസിറ്റിവായി ആശുപത്രികളില്&#x200d; ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipa-educational-institutions-in-kozhikode-district-will-open-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ: അഞ്ച് സാമ്പ്ളുകള്&#x200d; കൂടി നെഗറ്റിവ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും</title>
		<link>https://www.chandrikadaily.com/nipah-five-more-samples-are-negative-educational-institutes-will-open-tomorrow.html</link>
					<comments>https://www.chandrikadaily.com/nipah-five-more-samples-are-negative-educational-institutes-will-open-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 24 Sep 2023 15:34:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nippah]]></category>
		<category><![CDATA[school]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276121</guid>

					<description><![CDATA[നിപ പോസിറ്റിവായി ആശുപത്രികളില്&#x200d; ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്]]></description>
										<content:encoded><![CDATA[<p>ജില്ലയില്&#x200d; നിപ ഭീതി ഒഴിയുന്നു. ഇന്ന് ലഭിച്ച അഞ്ചു പരിശോധന ഫലങ്ങളും നെഗറ്റീവായി. ജില്ലയിലെ കണ്ടെയ്ന്&#x200d;മെന്റ് സോണുകള്&#x200d; ഒഴികെയുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങള്&#x200d; നാളെ മുതല്&#x200d; തുറന്നു പ്രവര്&#x200d;ത്തിക്കും.</p>
<p>അതേസമയം നിപ രോഗം റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടതിനെത്തുടര്&#x200d;ന്ന് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്&#x200d;ക്ക പട്ടികയില്&#x200d; ഉണ്ടായിരുന്ന അഞ്ചുപേരുടെ സാമ്പിള്&#x200d; പരിശോധന ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണ ജോര്&#x200d;ജ് അറിയിച്ചു. പുതിയ പോസിറ്റിവ് കേസുകളില്ല. നിപ പോസിറ്റിവായി ആശുപത്രികളില്&#x200d; ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-five-more-samples-are-negative-educational-institutes-will-open-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐസൊലേഷനിലുള്ളവര്&#x200d; 21 ദിവസം ഐസൊലേഷനില്&#x200d; തന്നെ കഴിയണം: മന്ത്രി വീണാ ജോര്&#x200d;ജ്</title>
		<link>https://www.chandrikadaily.com/those-in-isolation-should-remain-in-isolation-for-21-days-minister-veena-george.html</link>
					<comments>https://www.chandrikadaily.com/those-in-isolation-should-remain-in-isolation-for-21-days-minister-veena-george.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 24 Sep 2023 15:15:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nippah]]></category>
		<category><![CDATA[Veena George]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276118</guid>

					<description><![CDATA[സമ്പര്&#x200d;ക്കപ്പട്ടികയിലുള്ള ആരോഗ്യ പ്രവര്&#x200d;ത്തകയുടെ ഫലം നെഗറ്റീവ്]]></description>
										<content:encoded><![CDATA[<p>ഐസൊലേഷനില്&#x200d; കഴിയുന്നവര്&#x200d; ആരോഗ്യ വകുപ്പിന്റെ നിര്&#x200d;ദേശമനുസരിച്ച് 21 ദിവസം ഐസൊലേഷനില്&#x200d; തന്നെ കഴിയണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ്. ഓണ്&#x200d;ലൈനായി ചേര്&#x200d;ന്ന നിപ അവലോകന യോഗത്തില്&#x200d; സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>നിപ സമ്പര്&#x200d;ക്കപ്പട്ടികയിലുള്ള ആരോഗ്യ പ്രവര്&#x200d;ത്തകയുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇവര്&#x200d;ക്ക് പനി തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളതിനെ തുടര്&#x200d;ന്നാണ് പരിശോധന നടത്തിയത്. ഇന്ന് പുതിയ നിപ കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല.</p>
<p>ഇന്ന് രാവിലെ ഫലം ലഭിച്ച 5 സാമ്പിളുകളുടെ ഫലവും നെഗറ്റീവായിരുന്നു. നിപ പോസിറ്റീവായി ആശുപത്രികളില്&#x200d; ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പര്&#x200d;ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളത്. കോള്&#x200d; സെന്ററില്&#x200d; ഞായറാഴ്ച 37 ഫോണ്&#x200d; കോളുകളാണ് വന്നത്. ഇതുവരെ 1,348 പേര്&#x200d; കോള്&#x200d; സെന്ററില്&#x200d; ബന്ധപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/those-in-isolation-should-remain-in-isolation-for-21-days-minister-veena-george.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ: 7 സാമ്പിളുകള്&#x200d; കൂടി നെഗറ്റീവ്</title>
		<link>https://www.chandrikadaily.com/1nipah-7-more-samples-negative.html</link>
					<comments>https://www.chandrikadaily.com/1nipah-7-more-samples-negative.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 22 Sep 2023 05:28:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[nippah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275749</guid>

					<description><![CDATA[ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്]]></description>
										<content:encoded><![CDATA[<p>ഇന്നലെ (21.09.2023 ) പരിശോധനയ്ക്കയച്ച 7 സാമ്പിളുകളിൽ പരിശോധനാ ഫലം ലഭിച്ചതിൽ 7 എണ്ണവും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 6 സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.</p>
<p>സമ്പര്&#x200d;ക്കപ്പട്ടികയിലുള്ള 981 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്&#x200d; മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്.</p>
<p>നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്&#x200d; കമ്മിറ്റി യോഗം ചേര്&#x200d;ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ് ഓണ്&#x200d;ലൈനായി പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1nipah-7-more-samples-negative.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
