<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niqab &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/niqab/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 07 Jan 2026 14:44:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>niqab &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹിജാബ്, നിഖാബ് ധരിച്ച ഉപഭോക്താക്കളെ സ്വര്‍ണം വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബീഹാര്‍</title>
		<link>https://www.chandrikadaily.com/hijab-niqab-wearers-in-bihar-have-been-restricted-from-buying-gold.html</link>
					<comments>https://www.chandrikadaily.com/hijab-niqab-wearers-in-bihar-have-been-restricted-from-buying-gold.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 07 Jan 2026 14:44:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bijar]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[hijab]]></category>
		<category><![CDATA[jwellery]]></category>
		<category><![CDATA[niqab]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373055</guid>

					<description><![CDATA[ഓള്‍ ഇന്ത്യ ജ്വല്ലേഴ്സ് ആന്‍ഡ് ഗോള്‍ഡ് ഫെഡറേഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം സംസ്ഥാനത്തുടനീളം പ്രാബല്യത്തില്‍ വന്നത്.]]></description>
										<content:encoded><![CDATA[<p>സ്വര്&#x200d;ണത്തിന്റെയും വെള്ളിയുടെയും വിലക്കയറ്റത്തിനിടയില്&#x200d; വര്&#x200d;ദ്ധിച്ചുവരുന്ന സുരക്ഷാ പ്രശ്നങ്ങള്&#x200d; ചൂണ്ടിക്കാട്ടി ജ്വല്ലറികളിലേക്ക് മുഖം മറച്ച ഉപഭോക്താക്കള്&#x200d; പ്രവേശിക്കുന്നതിന് സംസ്ഥാനവ്യാപകമായി ഔദ്യോഗികമായി നിയന്ത്രണം ഏര്&#x200d;പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ബിഹാര്&#x200d;. ഓള്&#x200d; ഇന്ത്യ ജ്വല്ലേഴ്സ് ആന്&#x200d;ഡ് ഗോള്&#x200d;ഡ് ഫെഡറേഷന്റെ (എഐജെജിഎഫ്) നിര്&#x200d;ദേശത്തെ തുടര്&#x200d;ന്നാണ് ഈ തീരുമാനം സംസ്ഥാനത്തുടനീളം പ്രാബല്യത്തില്&#x200d; വന്നത്.</p>
<p>പുതിയ നിയമം അനുസരിച്ച്, വാങ്ങുന്ന സമയത്ത് തിരിച്ചറിയുന്നതിനായി മുഖം ദൃശ്യമാക്കുന്നില്ലെങ്കില്&#x200d;, ഹിജാബ്, നിഖാബ്, ബുര്&#x200d;ഖ, സ്‌കാര്&#x200d;ഫുകള്&#x200d;, ഹെല്&#x200d;മെറ്റുകള്&#x200d; അല്ലെങ്കില്&#x200d; സമാനമായ കവറുകള്&#x200d; എന്നിവ ഉപയോഗിച്ച് മുഖം മറച്ചിരിക്കുന്ന ഉപഭോക്താക്കള്&#x200d;ക്ക് ജ്വല്ലറി കടകള്&#x200d; പ്രവേശനവും വില്&#x200d;പ്പനയും നിരസിക്കും.</p>
<p>ഫെയ്സ് ഐഡന്റിഫിക്കേഷനു ശേഷം മാത്രമേ ആഭരണങ്ങള്&#x200d; വാങ്ങാന്&#x200d; അനുവദിക്കൂ എന്ന് ഫെഡറേഷന്&#x200d; അറിയിച്ചു.</p>
<p>എല്ലാ ജില്ലകളിലും ഇത്തരമൊരു നിയമം ഔപചാരികമായി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് ബിഹാറെന്ന് ഓള്&#x200d; ഇന്ത്യ ജ്വല്ലേഴ്സ് ആന്&#x200d;ഡ് ഗോള്&#x200d;ഡ് ഫെഡറേഷന്&#x200d; സംസ്ഥാന പ്രസിഡന്റ് അശോക് കുമാര്&#x200d; വര്&#x200d;മ പറഞ്ഞു.</p>
<p>ഈ തീരുമാനം പൂര്&#x200d;ണ്ണമായും സുരക്ഷാ പരിഗണനകളാല്&#x200d; നയിക്കപ്പെടുന്നതാണെന്നും ഏതെങ്കിലും പ്രത്യേക സമുദായത്തെയോ മതവിഭാഗത്തെയോ ലക്ഷ്യം വച്ചുള്ളതല്ലെന്നും ഊന്നിപ്പറഞ്ഞു.</p>
<p>&#8216;മുഖം പൂര്&#x200d;ണ്ണമായി മറച്ചുകൊണ്ട് ആളുകള്&#x200d; കൂട്ടമായി കടകളില്&#x200d; കയറുന്ന നിരവധി കവര്&#x200d;ച്ച സംഭവങ്ങള്&#x200d; നടന്നിട്ടുണ്ട്. അവര്&#x200d; ഹെല്&#x200d;മെറ്റോ പര്&#x200d;ദ്ദയോ ധരിച്ച് മോഷണം നടത്തുന്നു. ഇത്തരം കുറ്റകൃത്യങ്ങള്&#x200d; തടയാനാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്,&#8217; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>സ്‌കാര്&#x200d;ഫുകളോ ഹെല്&#x200d;മറ്റുകളോ ഉപയോഗിച്ച് മുഖം മറയ്ക്കുന്ന പുരുഷന്മാര്&#x200d;ക്കും നിയമം ഒരുപോലെ ബാധകമാണെന്നും വര്&#x200d;മ കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>എന്നാല്&#x200d;, ഈ തീരുമാനം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങള്&#x200d;ക്കും വഴിയൊരുക്കിയിട്ടുണ്ട്.</p>
<p>നിശിതമായി പ്രതികരിച്ച രാഷ്ട്രീയ ജനതാദള്&#x200d; (ആര്&#x200d;ജെഡി) സംസ്ഥാന വക്താവ് ഇജാസ് അഹമ്മദ് ഈ നടപടി ഭരണഘടനാ വിരുദ്ധവും ഇന്ത്യയുടെ ഭരണഘടനാപരവും മതേതരവുമായ പാരമ്പര്യങ്ങള്&#x200d;ക്ക് വിരുദ്ധമാണെന്ന് വിശേഷിപ്പിച്ചു.</p>
<p>സുരക്ഷയുടെ പേരില്&#x200d; ഹിജാബുകളും നിഖാബും ലക്ഷ്യമിടുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ഭരണഘടന ഉറപ്പുനല്&#x200d;കുന്ന മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തെ വെട്ടിച്ചുരുക്കാനുള്ള ശ്രമത്തിന് തുല്യമാണെന്നും അഹമ്മദ് പറഞ്ഞു.</p>
<p>ഇത്തരമൊരു അജണ്ടയ്ക്ക് പിന്നില്&#x200d; ബിജെപിയുടെയും ആര്&#x200d;എസ്എസിന്റെയും അംഗങ്ങളാണെന്നും ജ്വല്ലറി ഉടമകള്&#x200d; ഇത് പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>ഇത്തരം നടപടികള്&#x200d; രാജ്യത്തിന്റെ ഭരണഘടനാപരവും മതനിരപേക്ഷവുമായ ഘടനയെ ദുര്&#x200d;ബലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്&#x200d;കിക്കൊണ്ട് തീരുമാനം ഉടന്&#x200d; പിന്&#x200d;വലിക്കണമെന്ന് ജ്വല്ലറി വ്യാപാരികളുടെ സംഘടനയോട് അഹമ്മദ് അഭ്യര്&#x200d;ത്ഥിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hijab-niqab-wearers-in-bihar-have-been-restricted-from-buying-gold.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിഖാബ് നിരോധനം സ്വാഗതാര്&#x200d;ഹം; ലെഗ്ഗിന്&#x200d;സ് നിരോധനം പ്രതിഷേധാര്&#x200d;ഹം: സുനില്&#x200d; പി ഇളയിടം</title>
		<link>https://www.chandrikadaily.com/sunil-p-elayidam-about-niqab.html</link>
					<comments>https://www.chandrikadaily.com/sunil-p-elayidam-about-niqab.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 06 May 2019 10:10:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[niqab]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126429</guid>

					<description><![CDATA[കോഴിക്കോട്: എം.ഇ.എസ് നേതൃത്വം തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്&#x200d; നിഖാബ് നിരോധിച്ചതിനെ സ്വാഗതം ചെയ്തുകൊണ്ടും ലെഗ്ഗിന്&#x200d;സ് നിരോധിച്ചതിനെ എതിര്&#x200d;ത്തുകൊണ്ടും ഇടതുപക്ഷ ചിന്തകന്&#x200d; സുനില്&#x200d; പി.ഇളയിടം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നിഖാബ് ധരിക്കുന്നത് സ്ത്രീയുടെ സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും അത് സ്ത്രീ വിരുദ്ധമായ വസ്ത്രമാണെന്നും സുനില്&#x200d; പി ഇളയിടം പറയുന്നു. മതജീവിതത്തിലോ ചരിത്രത്തിലോ അതിന് യഥാര്&#x200d;ത്ഥ വേരുകളില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്&#x200d; നിഖാബിനൊപ്പം ലെഗ്ഗിന്&#x200d;സ് നിരോധിച്ച എം.ഇ.എസ് നിലപാടിനെ അദ്ദേഹം വിമര്&#x200d;ശിക്കുന്നു. സ്ത്രീകളുടെ സ്വാതന്ത്രബോധത്തിന്റെയും സ്വാധികാരത്തിന്റെയും ആവിഷ്‌കാരമാണ് ലെഗ്ഗിന്&#x200d;സ്. [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട്: എം.ഇ.എസ് നേതൃത്വം തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്&#x200d; നിഖാബ് നിരോധിച്ചതിനെ സ്വാഗതം ചെയ്തുകൊണ്ടും ലെഗ്ഗിന്&#x200d;സ് നിരോധിച്ചതിനെ എതിര്&#x200d;ത്തുകൊണ്ടും ഇടതുപക്ഷ ചിന്തകന്&#x200d; സുനില്&#x200d; പി.ഇളയിടം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നിഖാബ് ധരിക്കുന്നത് സ്ത്രീയുടെ സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും അത് സ്ത്രീ വിരുദ്ധമായ വസ്ത്രമാണെന്നും സുനില്&#x200d; പി ഇളയിടം പറയുന്നു. മതജീവിതത്തിലോ ചരിത്രത്തിലോ അതിന് യഥാര്&#x200d;ത്ഥ വേരുകളില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്&#x200d; നിഖാബിനൊപ്പം ലെഗ്ഗിന്&#x200d;സ് നിരോധിച്ച എം.ഇ.എസ് നിലപാടിനെ അദ്ദേഹം വിമര്&#x200d;ശിക്കുന്നു. സ്ത്രീകളുടെ സ്വാതന്ത്രബോധത്തിന്റെയും സ്വാധികാരത്തിന്റെയും ആവിഷ്‌കാരമാണ് ലെഗ്ഗിന്&#x200d;സ്. അത് ധരിക്കുന്നതിനെ എതിര്&#x200d;ക്കുന്നത് സ്ത്രീ വിരുദ്ധ നിലപാടാണെന്നാണ് സുനില്&#x200d; പി ഇളയിടം പറയുന്നത്.</p>



<p><strong>ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</strong></p>



<p>തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനുള്ള എം.ഇ. എസ്. മാനേജ്മെന്റിന്റെ തീരുമാനം സാർവത്രികമായി സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. സ്വന്തം വസ്ത്രം തെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്നം ഇതിൽ ഉന്നയിക്കാമെങ്കിലും , മുഖാവരണമടക്കമുള്ള വസ്ത്രങ്ങൾ അത്തരം തെരഞ്ഞെടുപ്പിന്റെ ഫലമായല്ല കേരളത്തിൽ വ്യാപിച്ചത്.നമ്മുടെ മതജീവിതത്തിലോ ചരിത്രത്തിലോ അതിന് യഥാർത്ഥമായ വേരുകളില്ല. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ മതയാഥാസ്ഥിതികത്വവും മതതീവ്രതയും കൈകോർത്ത് സ്ത്രീജീവിതത്തിൽ അടിച്ചേൽപ്പിച്ച പല നിയന്ത്രണങ്ങളിൽ ഒന്നാണത്. സ്ത്രീയുടെ സ്വാധികാരത്തിനു മേലുള്ള മതാധികാരത്തിന്റെയും പുരുഷാധിപത്യത്തിന്റെയും കടന്നുകയറ്റം മാത്രമേ അതിലുള്ളൂ.</p>



<p>മുഖാവരണ നിരോധനത്തോടൊപ്പം ജീൻസും ലെഗ്ഗിൻസും പോലുള്ള വസ്ത്രങ്ങളും തങ്ങളുടെ സ്ഥാപനങ്ങളിൽ നിരോധിക്കാൻ എം.ഇ. എസ്. തീരുമാനിച്ചതായാണ് വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. ആ വാർത്ത ശരിയാണെങ്കിൽ അങ്ങേയറ്റം അസ്വീകാര്യവും ശക്തമായി എതിർക്കപ്പെടേണ്ടതുമായ തീരുമാനമാണത്. ഇന്ന് ജീൻസ് ഉൾപ്പെടെയുള്ളവ തങ്ങളുടെ സൗകര്യത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും സ്വാധികാരത്തിന്റെയും ആവിഷ്കാരമെന്ന നിലയിൽ സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങളാണ്. മധ്യവർഗ്ഗത്തിന്റെ കൃത്രിമസദാചാരമാണ് അവയ്ക്ക് എതിരായ നിലപാടിന് പിന്നിലുള്ളത്. മത യാഥാസ്ഥിതികത്വത്തിന്റെ വീക്ഷണഗതികൾ പോലെ തന്നെ എതിർക്കപ്പെടേണ്ടതാണ് ഇത്തരം കാഴ്ചപ്പാടുകളും.</p>



<p>ഇതിലെ അടിസ്ഥാനപ്രശ്നം സ്ത്രീ ശരീരത്തിനു മേലുള്ള പുരുഷാധിപത്യത്തിന്റെയും മതാധികാരത്തിന്റെയും നിയന്ത്രണങ്ങൾ അവസാനിപ്പിക്കുക എന്നതാണ്. സ്ത്രീയെ സമ്പൂർണ്ണയായ സ്വതന്ത്രവ്യക്തിയായി കാണാനും അംഗീകരിക്കാനും തയ്യാറാവുക എന്നതാണ്.<br>അതിനു സഹായകമായ ഏതു നിലപാടും എത്രയും സ്വാഗതാർഹമാണ്.<br>അതിനെതിരായ ഏതു നിലപാടും<br>അത്രതന്നെ എതിർക്കപ്പെടേണ്ടതുമാണ്.</p>



<iframe loading="lazy" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsunil.elayidom%2Fposts%2F1953303498114585&#038;width=500" width="500" height="306" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sunil-p-elayidam-about-niqab.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുംബൈയിലെ സ്‌കൂളുകളില്&#x200d; ശിരോവസ്ത്രങ്ങള്&#x200d;ക്കും ഹിജാബിനും നിരോധനം</title>
		<link>https://www.chandrikadaily.com/ban-on-hijab-in-mumbai.html</link>
					<comments>https://www.chandrikadaily.com/ban-on-hijab-in-mumbai.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 25 Dec 2017 15:00:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BAN]]></category>
		<category><![CDATA[hijab]]></category>
		<category><![CDATA[Mumbai]]></category>
		<category><![CDATA[niqab]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61254</guid>

					<description><![CDATA[&#160; സുരക്ഷാ കാരണങ്ങള്&#x200d; പറഞ്ഞ് മുംബൈയിലെ സ്വകാര്യ സ്‌കൂളുകളില്&#x200d; ശിരോവസ്ത്രത്തിനും ഹിജാബിനും വിലക്കേര്&#x200d;പ്പെടുത്തുന്നു. മുഖം മറയ്ക്കുന്ന തരത്തിലുള്ള എല്ലാ വസ്ത്രങ്ങള്&#x200d;ക്കും വിലക്ക് ഏര്&#x200d;പ്പെടുത്തിയതായി സ്‌കൂള്&#x200d; അധികൃതര്&#x200d; വിശദീകരിച്ചു. സ്‌കൂള്&#x200d; കോമ്പൗണ്ടില്&#x200d; കയറണമെങ്കില്&#x200d; ഇനി മുതല്&#x200d; ഇത്തരം ശിരോവസ്ത്രങ്ങള്&#x200d; പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികള്&#x200d;ക്ക് മാത്രമല്ല രക്ഷിതാക്കള്&#x200d;ക്കും സ്‌കൂളിലെത്തുന്ന എല്ലാവര്&#x200d;ക്കും ഈ വിലക്ക് ബാധകമാണ്. സ്‌കൂള്&#x200d; പരിസരം വിട്ടു പോകുന്നതുവരെ മുഖം മറയ്ക്കാന്&#x200d; കുട്ടികളെ അനുവദിക്കില്ലെന്നും അധികൃതര്&#x200d; വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ശിരോവസ്ത്രങ്ങള്&#x200d;ക്കും ഹിജാബിനും നിരോധനമേര്&#x200d;പ്പെടുത്തിയതിന് പിന്നില്&#x200d; രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണമുയര്&#x200d;ന്നിട്ടുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സുരക്ഷാ കാരണങ്ങള്&#x200d; പറഞ്ഞ് മുംബൈയിലെ സ്വകാര്യ സ്‌കൂളുകളില്&#x200d; ശിരോവസ്ത്രത്തിനും ഹിജാബിനും വിലക്കേര്&#x200d;പ്പെടുത്തുന്നു. മുഖം മറയ്ക്കുന്ന തരത്തിലുള്ള എല്ലാ വസ്ത്രങ്ങള്&#x200d;ക്കും വിലക്ക് ഏര്&#x200d;പ്പെടുത്തിയതായി സ്‌കൂള്&#x200d; അധികൃതര്&#x200d; വിശദീകരിച്ചു. സ്‌കൂള്&#x200d; കോമ്പൗണ്ടില്&#x200d; കയറണമെങ്കില്&#x200d; ഇനി മുതല്&#x200d; ഇത്തരം ശിരോവസ്ത്രങ്ങള്&#x200d; പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>കുട്ടികള്&#x200d;ക്ക് മാത്രമല്ല രക്ഷിതാക്കള്&#x200d;ക്കും സ്‌കൂളിലെത്തുന്ന എല്ലാവര്&#x200d;ക്കും ഈ വിലക്ക് ബാധകമാണ്. സ്‌കൂള്&#x200d; പരിസരം വിട്ടു പോകുന്നതുവരെ മുഖം മറയ്ക്കാന്&#x200d; കുട്ടികളെ അനുവദിക്കില്ലെന്നും അധികൃതര്&#x200d; വ്യക്തമാക്കിയിട്ടുണ്ട്.<br />
അതേസമയം ശിരോവസ്ത്രങ്ങള്&#x200d;ക്കും ഹിജാബിനും നിരോധനമേര്&#x200d;പ്പെടുത്തിയതിന് പിന്നില്&#x200d; രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണമുയര്&#x200d;ന്നിട്ടുണ്ട്. രാജ്യവ്യാപകമായി ഇത്തരത്തില്&#x200d; ഒരു നീക്കം നടക്കുന്നുണ്ടെന്നും അതിന്റെ പരീക്ഷണമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് ഇത്തരം വിലക്കേര്&#x200d;പ്പെടുത്തിയതെന്നുമാണ് ആരോപണ</p>
<p>മോദി സര്&#x200d;ക്കാര്&#x200d; അധികാരമേറ്റ നാള്&#x200d; മുതല്&#x200d; രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്&#x200d; സംഘപരിവാര്&#x200d; അജണ്ട നടപ്പാക്കാനുള്ള ശ്രമം ശക്തമാക്കിയിരുന്നു. പാഠപുസ്തകങ്ങളില്&#x200d; കാവിവത്കരണത്തിന്റെ പേരില്&#x200d; മോദിസര്&#x200d;ക്കാര്&#x200d; വലിയ തോതില്&#x200d; വിമര്&#x200d;ശനമേറ്റുവാങ്ങിയിട്ടുണ്ട്.</p>
<p>കേന്ദ്രം ഭരിക്കുന്ന മോദിയെക്കാള്&#x200d; വേഗത്തില്&#x200d; കാവിവത്കരണം നടപ്പാക്കാനുള്ള നീക്കം നടത്തിയത് ബിജെപി ഭരിക്കുന്ന സംസ്ഥാന സര്&#x200d;ക്കാരുകളിലൂടെയായിരുന്നു. രാജസ്ഥാനിലെ വസുന്ധരാരാജ സിന്ധ്യയും മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാനും മഹാരാഷ്ട്രയിലെ ദേവന്ദ്ര ഫഡ്നവീസും യു പിയിലെ യോഗി ആദ്യത്യനാഥും കാവിവത്കരണത്തിന്റെ ശക്തരായ വക്താക്കളാണ്. അതിനിടയിലാണ് സ്‌കൂളുകളില്&#x200d; ശിരോവസ്ത്രങ്ങള്&#x200d;ക്കും ഹിജാബിനും നിരോധനമേര്&#x200d;പ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വാര്&#x200d;ത്ത പുറത്തുവന്നത്. മുംബൈയിലെ സ്വകാര്യ സ്‌കൂളുകളിലാണ് ഇത്തരത്തില്&#x200d; നിരോധനമേര്&#x200d;പ്പെടുത്തിയിരിക്കുന്നത്.</p>
<p>ം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ban-on-hijab-in-mumbai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിഖാബ് നിരോധനം: സ്‌റ്റേറ്റ് തീരുമാനത്തിനെതിരെ കനേഡിയന്‍ പ്രധാനമന്ത്രി, സ്ത്രീകളുടെ വസത്രധാരണയില്‍ സര്‍ക്കാര്‍ ഇടപെടരുത്</title>
		<link>https://www.chandrikadaily.com/niqab-ban-in-canada.html</link>
					<comments>https://www.chandrikadaily.com/niqab-ban-in-canada.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 22 Oct 2017 07:10:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[canada]]></category>
		<category><![CDATA[niqab]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49082</guid>

					<description><![CDATA[&#160; നിഖാബ് നിരോധിച്ചുകൊണ്ട് കാനഡയിലെ ക്യൂബക് സംസ്ഥാന സര്‍ക്കാറിന്റെ നിയമത്തിനെതിരെ ക്യൂബന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. സ്ത്രീകള്‍ എന്തു ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാറല്ലെന്ന് ട്രൂഡോ പറഞ്ഞു. നടപടി ഫെഡറല്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് പൊതുസ്ഥാപനങ്ങളില്‍ നിഖാബ് നിരോധിച്ചുകൊണ്ടുള്ള നിയമം ക്യൂബക് സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടു വന്നത്. സ്വാതന്ത്രത്തിനും അവകാശം.]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>നിഖാബ് നിരോധിച്ചുകൊണ്ട് കാനഡയിലെ ക്യൂബക് സംസ്ഥാന സര്&#x200d;ക്കാറിന്റെ നിയമത്തിനെതിരെ ക്യൂബന്&#x200d; പ്രധാനമന്ത്രി ജസ്റ്റിന്&#x200d; ട്രൂഡോ. സ്ത്രീകള്&#x200d; എന്തു ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് സര്&#x200d;ക്കാറല്ലെന്ന് ട്രൂഡോ പറഞ്ഞു. നടപടി ഫെഡറല്&#x200d; സര്&#x200d;ക്കാര്&#x200d; പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.</p>
<p>കഴിഞ്ഞ ബുധനാഴ്ചയാണ് പൊതുസ്ഥാപനങ്ങളില്&#x200d; നിഖാബ് നിരോധിച്ചുകൊണ്ടുള്ള നിയമം ക്യൂബക് സര്&#x200d;ക്കാര്&#x200d; പ്രാബല്യത്തില്&#x200d; കൊണ്ടു വന്നത്. സ്വാതന്ത്രത്തിനും അവകാശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/niqab-ban-in-canada.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓസ്ട്രിയയില്‍  നിഖാബ് വിലക്ക്  പ്രാബല്യത്തില്‍</title>
		<link>https://www.chandrikadaily.com/%e0%b4%93%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%96%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%b5%e0%b4%bf.html</link>
					<comments>https://www.chandrikadaily.com/%e0%b4%93%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%96%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%b5%e0%b4%bf.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 01 Oct 2017 16:41:48 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[niqab]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46050</guid>

					<description><![CDATA[വിയന്ന: ഓസ്ട്രിയയില്‍ മുസ്്‌ലിം സ്ത്രീകളുടെ ശിരോവസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ നിയമം പ്രാബല്യത്തില്‍വന്നു. ഓസ്ട്രിയന്‍ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നിരോധനമെന്ന് ഭരണകൂടം പറയുന്നു. മുഖാവരണത്തോടുകൂടിയുള്ള ശിരോവസ്ത്രത്തിനാണ് വിലക്ക്. നിയമം ലംഘിക്കുന്നവര്‍ക്ക് 150 യൂറോ പിഴ ചുമത്തും. ഓസ്ട്രിയയിലെ മുസ്്‌ലിംകളില്‍ ഒരു ചെറു ന്യൂനപക്ഷം മാത്രമാണ് മുഖാവരണം ധരിക്കുന്നത് എന്നിരിക്കെ നിയമം വിവേചനപരമാണെന്ന് ഓസ്ട്രിയന്‍ മുസ്്‌ലിം സംഘടനകള്‍ ആരോപിച്ചു. മുസ്്‌ലിം സ്ത്രീകളില്‍ 150 പേര്‍ മാത്രമാണ് ബുര്‍ഖ ധരിക്കുന്നത്. പുതിയ നിയമം ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകരെ ബാധിക്കുമെന്ന് ടൂറിസം മേഖലയിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>വിയന്ന: ഓസ്ട്രിയയില്&#x200d; മുസ്്‌ലിം സ്ത്രീകളുടെ ശിരോവസ്ത്രത്തിന് വിലക്കേര്&#x200d;പ്പെടുത്തിക്കൊണ്ടുള്ള വിവാദ നിയമം പ്രാബല്യത്തില്&#x200d;വന്നു. ഓസ്ട്രിയന്&#x200d; മൂല്യങ്ങള്&#x200d; സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നിരോധനമെന്ന് ഭരണകൂടം പറയുന്നു. മുഖാവരണത്തോടുകൂടിയുള്ള ശിരോവസ്ത്രത്തിനാണ് വിലക്ക്. നിയമം ലംഘിക്കുന്നവര്&#x200d;ക്ക് 150 യൂറോ പിഴ ചുമത്തും. ഓസ്ട്രിയയിലെ മുസ്്‌ലിംകളില്&#x200d; ഒരു ചെറു ന്യൂനപക്ഷം മാത്രമാണ് മുഖാവരണം ധരിക്കുന്നത് എന്നിരിക്കെ നിയമം വിവേചനപരമാണെന്ന് ഓസ്ട്രിയന്&#x200d; മുസ്്‌ലിം സംഘടനകള്&#x200d; ആരോപിച്ചു. മുസ്്‌ലിം സ്ത്രീകളില്&#x200d; 150 പേര്&#x200d; മാത്രമാണ് ബുര്&#x200d;ഖ ധരിക്കുന്നത്. പുതിയ നിയമം ഗള്&#x200d;ഫ് രാജ്യങ്ങളില്&#x200d;നിന്നുള്ള സന്ദര്&#x200d;ശകരെ ബാധിക്കുമെന്ന് ടൂറിസം മേഖലയിലെ ഉദ്യോഗസ്ഥര്&#x200d; പറയുന്നു. 2011ല്&#x200d; ഫ്രാന്&#x200d;സും ബെല്&#x200d;ജിയമും ഹിജാബ് നിരോധിച്ചിരുന്നു. ഡച്ച് പാര്&#x200d;ലമെന്റും സമാന നിയമ നിര്&#x200d;മാണത്തിന് നീക്കം തുടങ്ങിയിട്ടുണ്ട്. ജര്&#x200d;മനിയിലും ഹിജാബ് നിരോധിക്കുമെന്ന് ചാന്&#x200d;സലര്&#x200d; അംഗല മെര്&#x200d;ക്കല്&#x200d; പ്രഖ്യാപിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%93%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%96%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%b5%e0%b4%bf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
