nithin patel – Chandrika Daily https://www.chandrikadaily.com Sun, 31 Dec 2017 16:21:13 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg nithin patel – Chandrika Daily https://www.chandrikadaily.com 32 32 പട്ടേലിനു മുന്നില്‍ ബി.ജെ.പി വഴങ്ങി https://www.chandrikadaily.com/nitin-patel-gets-finance-take-charge-today.html https://www.chandrikadaily.com/nitin-patel-gets-finance-take-charge-today.html#respond Sun, 31 Dec 2017 16:21:13 +0000 http://www.chandrikadaily.com/?p=62351 അഹമ്മദാബാദ്: വകുപ്പ് വിഭജനത്തെച്ചൊല്ലി ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരില്‍ ഉടലെടുത്ത പൊട്ടിത്തെറിക്ക് താല്‍ക്കാലിക ശമനം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഫോണില്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ഇടഞ്ഞുനിന്ന നിതിന്‍ പട്ടേല്‍ സെക്രട്ടേറിയറ്റിലെത്തി ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

കഴിഞ്ഞ തവണത്തെ വകുപ്പുകളായ ധനം, നഗരവികസനം എന്നിവ തന്നെ ലഭിക്കണമെന്ന നിതിന്‍ പട്ടേലിന്റെ ആവശ്യം ഒടുവില്‍ നേതൃത്വം അംഗീകരിക്കുകയായിരുന്നു. തന്റെ ആഗ്രഹപ്രകാരമുള്ള വകുപ്പുകള്‍ അനുവദിച്ചുകിട്ടിയെന്ന് നിതിന്‍ പിന്നീട് പ്രതികരിച്ചു. ഇതോടെയാണ് നാലുദിവസമായി ബി.ജെ.പിയില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് വിരാമമായത്. നിതിനും അനുയായികളും പിന്തുണ നല്‍കിയില്ലെങ്കില്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന സര്‍ക്കാര്‍ താഴെ വീഴുമെന്ന ആശങ്കക്കിടെയായിരുന്നു അമിത് ഷായുടെ ഇടപെടല്‍.

പാര്‍ട്ടിയെയും സര്‍ക്കാരിനെയും അസ്ഥിരപ്പെടുത്തിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഷാ മുന്നറിയിപ്പ് നല്‍കിയതായും സൂചനയുണ്ട്. നേര്‍ത്ത വിജയത്തോടെ ഗുജറാത്തില്‍ ആറാമതും അധികാരത്തിലെത്തിയ ബി. ജെ.പി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റത്.

എന്നാല്‍ വ്യാഴാഴ്ച നടന്ന വകുപ്പു വിഭജനത്തോടെ തര്‍ക്കം ഉടലെടുത്തു. മന്ത്രിസഭയില്‍ രണ്ടാമനായ നിതിനു കഴിഞ്ഞ തവണത്തെ വകുപ്പുകളായ ധനം, നഗരവികസനം എന്നിവ നിഷേധിച്ചതാണ് പ്രതിഷേധത്തിനു കാരണം. വിജ്ഞാപനം വന്നയുടന്‍ തന്നെ നിതിന്‍ പട്ടേല്‍ പരസ്യമായി അസംതൃപ്തി വ്യക്തമാക്കുകയും ചെയ്തിരുന്നു. അനുവദിച്ച ആരോഗ്യം, റോഡ് തുടങ്ങിയ വകുപ്പുകള്‍ അദ്ദേഹം ഏറ്റെടുത്തിരുന്നില്ല.

ബി.ജെ.പി വിട്ടുവരാന്‍ നിതിനെ കോണ്‍ഗ്രസ് ക്ഷണിച്ചതിന് പിന്നാലെ 10 എം.എല്‍.എമാരുമായി ബി.ജെ.പി വിട്ടു വന്നാല്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കാമെന്ന് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ വാഗ്ദാനവും ചെയ്തിരുന്നു. ധനവകുപ്പ് അംബാനി സഹോദരന്മാരുടെ അളിയന്‍ സൗരഭ് പട്ടേലിനാണ് നല്‍കിയിരുന്നത്. മുകേഷ് അംബാനിയുടെയും അനില്‍ അംബാനിയുടെയും പിതൃസഹോദര പുത്രിയായ ഇള അംബാനിയുടെ ഭര്‍ത്താവാണ് സൗരഭ്.

ധീരുഭായ് അംബാനിയുടെ മൂത്ത സഹോദരന്‍ രമണിക് ഭായ് അംബാനിയുടെ മരുമകന്‍. ആനന്ദിബെന്‍ മന്ത്രിസഭയില്‍ സൗരഭ് പട്ടേല്‍ അംഗമായിരുന്നെങ്കിലും കഴിഞ്ഞ രൂപാണി മന്ത്രിസഭയില്‍ ഇടംകിട്ടിയിരുന്നില്ല. 906 വോട്ടിനാണ് ഇത്തവണ അദ്ദേഹം കഷ്ടിച്ച് കടന്നുകൂടിയത്.

ആഭ്യന്തരം, ആസൂത്രണം, തുറമുഖം, ഖനികള്‍ തുടങ്ങിയ വകുപ്പുകള്‍ മുഖ്യമന്ത്രി വിജയ് രൂപാണി തന്നെ നിലനിര്‍ത്തിയപ്പോള്‍ സൗരഭ് പട്ടേലിന് സുപ്രധാന വകുപ്പായ ഊര്‍ജവും നല്‍കിയിരുന്നു.
അതേസമയം മന്ത്രിസഭയില്‍ ഇടം നല്‍കിയില്ലെങ്കില്‍ രാജിവെക്കുമെന്ന് വഡോദര എം.എല്‍.എ രാജേന്ദ്ര ത്രിവേദിയും ഭീഷണി മുഴക്കിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/nitin-patel-gets-finance-take-charge-today.html/feed 0
നിതിന്‍ പട്ടേല്‍ ചുമതലയേറ്റു; ഗുജറാത്തിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം https://www.chandrikadaily.com/after-phone-call-with-amit-shah-nitin-patel-takes-charge-of-ministries.html https://www.chandrikadaily.com/after-phone-call-with-amit-shah-nitin-patel-takes-charge-of-ministries.html#respond Sun, 31 Dec 2017 09:52:21 +0000 http://www.chandrikadaily.com/?p=62271 ന്യൂഡല്‍ഹി: ബിജെപിയെ പ്രതിരോധത്തിലാക്കിയ ഗുജറാത്തിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. ഗുജറാത്ത് ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേല്‍ ചുമതലയേറ്റതോടെയാണ് രണ്ടു ദിവസം നീണ്ടുനിന്ന പ്രതിസന്ധി നീങ്ങിയത്.

അപ്രധാന വകുപ്പുകള്‍ നല്‍കിയതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ നിതിന്‍ പട്ടേല്‍ തയ്യാറാവാതെ നിന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. എന്നാല്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലൂടെ പ്രശ്‌നത്തില്‍ പരിഹാരം കാണുകായായിരുന്നു.

ഞായറാഴ്ച രാവിലെ അമിത് ഷായുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ യോജിക്കുന്ന വകുപ്പുകള്‍ നല്‍കാമെന്ന ഉറപ്പു തനിക്ക് ലഭിച്ചതായി നിതിന്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.

രണ്ട് പ്രധാന വകുപ്പുകള്‍ നല്‍കാമെന്ന് ഷാ അറിയിച്ചതായി നിതിന്‍ പറഞ്ഞു. അതേ സമയം, ധനകാര്യം, നഗരവികസനം തുടങ്ങിയ വകുപ്പുകള്‍ നല്‍കുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് നിതിന്‍ റുപടി നല്‍കിയില്ല.

വകുപ്പു വിഭജനത്തില്‍ ആദ്യം ധനകാര്യവും നഗരവികസന വകുപ്പുമായിരുന്നു നിതിന് നല്‍കിയിരുന്നത്. പിന്നീട് ഇവ മാറ്റുകയും ആരോഗ്യം, റോഡ്-പാലം വകുപ്പുകള്‍ പകരമായി നല്‍കുകയും ചെയ്തു. ഇതില്‍ അതൃപ്തനായാണ് ആദ്യം നിതിന്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചത്.

ഇതോട ഗുജറാത്തില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് തുടക്കമാവുകയായിരുന്നു. വകുപ്പുകള്‍ ലഭിച്ചില്ലെങ്കില്‍ താനും 10 എം.എല്‍.എമാരും സ്ഥാനം രാജിവെക്കുമെന്നു വരെ നിതിന്‍ പട്ടേല്‍ ഭീഷണി മുഴക്കിയിരുന്നു. ഇതോടെ നിതിന് പിന്തുണയുമായി പട്ടേല്‍ വിഭാഗം നേതാവ് ഹര്‍ദിക് പട്ടേലും, കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിരുന്നു.

]]>
https://www.chandrikadaily.com/after-phone-call-with-amit-shah-nitin-patel-takes-charge-of-ministries.html/feed 0
അമിത്ഷാ വിളിച്ചു; ഇടഞ്ഞുനിന്ന നിതിന്‍പട്ടേല്‍ ചുമതലയേല്‍ക്കുന്നു https://www.chandrikadaily.com/nitin-patel-agrees-to-take-charge-of-ministries-after-phone-call-with-amit-shah-news.html https://www.chandrikadaily.com/nitin-patel-agrees-to-take-charge-of-ministries-after-phone-call-with-amit-shah-news.html#respond Sun, 31 Dec 2017 07:20:26 +0000 http://www.chandrikadaily.com/?p=62248 അഹമ്മദാബാദ്: മന്ത്രിസഭാ രൂപീകരണത്തില്‍ പ്രധാനവകുപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇടഞ്ഞുനിന്ന നിതിന്‍പട്ടേല്‍ പിണക്കംമാറി അധികാരമേല്‍ക്കുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ഇടപെടലിനെ തുടര്‍ന്നാണ് ബി.ജെ.പിയിലുണ്ടായ പൊട്ടിത്തെറി അവസാനിച്ച് നിതിന്‍പട്ടേല്‍ അധികാരമേല്‍ക്കുന്നത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന ധനവകുപ്പ് തന്നെ കിട്ടുമെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് നിതിന്‍പട്ടേലിന്റെ നീക്കം. ഇന്ന് സെക്രട്ടറിയേറ്റിലെത്തി ചുമതലയേല്‍ക്കുമെന്ന് നിതിന്‍ പട്ടേല്‍ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഖ്യമന്ത്രി വിജയ് രൂപാനിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ധനവകുപ്പും നഗരവികസന വകുപ്പും വേണമെന്ന പട്ടേലിന്റെ ആവശ്യം തള്ളിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പ്രധാന വകുപ്പുകളില്‍ നിന്നും തന്നെ മാറ്റിയ രൂപാനിയുടെ നടപടിക്കെതിരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ രൂക്ഷമായാണ് പട്ടേല്‍ പ്രതികരിച്ചത്. ഇതിനു പിന്നാലെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പത്ത് എം.എല്‍.എമാര്‍ക്കൊപ്പം താനും രാജിവെക്കുമെന്ന് മുന്‍മന്ത്രിയും വഡോദര എം.എല്‍.എയുമായ രാജേന്ദ്ര ത്രിവേദിയും ഭീഷണിയും മുഴക്കിയിരുന്നു. ആവശ്യപ്പെട്ട വകുപ്പുകള്‍ കിട്ടിയില്ലെങ്കില്‍ രാജിവയ്ക്കുമെന്നറിയിച്ച് നിതിന്‍ പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും കത്തയക്കുകയും ചെയ്തു.

നിതിന്‍പട്ടേല്‍ ഇടഞ്ഞുനിന്നതോടെ പട്ടേല്‍ സമരസമിതി നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ നിതിനെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ചിരുന്നു. അര്‍ഹിച്ച സ്ഥാനം നല്‍കാമെന്നായിരുന്നു ഹാര്‍ദ്ദികിന്റെ വാഗ്ദാനം. തുടര്‍ന്ന്് വിജയ് രൂപാനിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിനു പിന്നാലെ പാര്‍ട്ടിയുമായ ഇടഞ്ഞ നിതിന്‍ പട്ടേലിന് പിന്തുണ കൂടിയിരുന്നു.

നിതിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് (എസ്.പി.ജി) കണ്‍വീനര്‍ ലാല്‍ജി പട്ടേലാണ് ഒടുവില്‍ രംഗത്തെത്തി. ഇതോടെ വിജയ് രൂപാണിക്ക് കീഴിലുള്ള പുതിയ മന്ത്രിസഭയുടെ ഭാവി അനിശ്ചിത്വത്തിലായെന്നാണ് കരുതിയത്. പക്ഷേ, പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലില്‍ നിതിന്‍പട്ടേല്‍ ധനകാര്യമന്ത്രിയായിത്തന്നെ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

]]>
https://www.chandrikadaily.com/nitin-patel-agrees-to-take-charge-of-ministries-after-phone-call-with-amit-shah-news.html/feed 0
നിതിന്‍ പട്ടേലിന്റെ നീക്കം ബി.ജെ.പിക്ക് നിര്‍ണ്ണായകം; പിന്തുണ പ്രഖ്യാപിച്ച് ലാല്‍ജി പട്ടേലും https://www.chandrikadaily.com/patidar-leader-lalji-patel-gujarath-announces-mehsana-bandh-january.html https://www.chandrikadaily.com/patidar-leader-lalji-patel-gujarath-announces-mehsana-bandh-january.html#respond Sat, 30 Dec 2017 16:25:15 +0000 http://www.chandrikadaily.com/?p=62149 അഹമ്മദാബാദ്: ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയും വിജയം നേടി അധികാരത്തിലെത്തിയ ബിജെപി മന്ത്രിസഭാ രൂപീകരണത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലാകുന്നു. അപ്രധാനവകുപ്പുകള്‍ നല്‍കി ‘ഒതുക്കി’യെന്ന് പരാതി ഉന്നയിച്ച ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് പിന്തുണയേറുകയാണ്. കോണ്‍ഗ്രസിനും പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിനും പിന്നാലെ നിതിന്‍ പട്ടേലിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് (എസ്പിജി) കണ്‍വീനര്‍ ലാല്‍ജി പട്ടേലും രംഗത്തെത്തി. ഇതോടെ ബി.ജെ.പിക്ക് കൂടുതല്‍ തലവേദനയാകും.

നിതിന്‍ പട്ടേലിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ മണ്ഡലമായ മെഹ്‌സാനയില്‍ പുതുവര്‍ഷ ദിനത്തില്‍ ബന്ദ് ആചരിക്കാനും ലാല്‍ജി പട്ടേല്‍ ആഹ്വാനം ചെയ്തു. ഹാര്‍ദിക് പട്ടേലിനൊപ്പം പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നേതാവാണ് ലാല്‍ജി. നിതിന്‍ പട്ടേലിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കുമെന്നും ലാല്‍ജി പട്ടേല്‍ മുന്നറിയിപ്പു നല്‍കി. അനുയായികളോടൊപ്പം നിതിന്‍ പട്ടേലിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തി സന്ദര്‍ശിച്ച ശേഷമാണ് ലാല്‍ജി പട്ടേല്‍ മെഹ്‌സാനയില്‍ ബന്ദ് പ്രഖ്യാപിച്ചത്.

ഇത്തവണയും അദ്ദേഹത്തിന് മുഖ്യമന്ത്രിസ്ഥാനം നല്‍കാതിരുന്നതിന് ന്യായീകരണമില്ല. ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഇതില്‍ കടുത്ത അമര്‍ഷവുമുണ്ട്. നിലവില്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകാന്‍ ഏറ്റവും അനുയോജ്യനായ ആള്‍ നിതിന്‍ പട്ടേലാണെന്നും ലാല്‍ജി പട്ടേല്‍ അഭിപ്രായപ്പെട്ടു.

ഞാന്‍ ഇന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് ആരായുകയും ചെയ്തു. അന്തിമ തീരുമാനം അദ്ദേഹത്തിന്റേതാണ്. രണ്ടു ദിവസത്തിനുള്ളില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം അറിയിച്ചതയാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത് – ലാല്‍ജി പട്ടേല്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി വിജയ് രൂപാനിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ധനവകുപ്പും നഗരവികസന വകുപ്പും വേണമെന്ന പട്ടേലിന്റെ ആവശ്യം തള്ളിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രധാന വകുപ്പുകളില്‍ നിന്നും തന്നെ മാറ്റിയ രൂപാനിയുടെ നടപടിക്കെതിരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ രൂക്ഷമായാണ് പട്ടേല്‍ പ്രതികരിച്ചത്. ഇതിനു പിന്നാലെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പത്ത് എം.എല്‍.എമാര്‍ക്കൊപ്പം താനും രാജിവെക്കുമെന്ന് മുന്‍മന്ത്രിയും വഡോദര എം.എല്‍.എയുമായ രാജേന്ദ്ര ത്രിവേദിയും ഭീഷണി മുഴക്കിയിട്ടുണ്ട്. ആവശ്യപ്പെട്ട വകുപ്പുകള്‍ കിട്ടിയില്ലെങ്കില്‍ രാജിവയ്ക്കുമെന്നറിയിച്ച് നിതിന്‍ പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും കത്തയച്ചതായും വിവരമുണ്ട്.

]]>
https://www.chandrikadaily.com/patidar-leader-lalji-patel-gujarath-announces-mehsana-bandh-january.html/feed 0
ബി.ജെ.പിയില്‍ ഭിന്നത; ഗുജറാത്ത് രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസും ഹാര്‍ദിക് പട്ടേലും https://www.chandrikadaily.com/nitinpatel-along-with-10-mlas-is-ready-to-leave-bjp-then-will-talk-to-congress-to-get-him-a-good-position.html https://www.chandrikadaily.com/nitinpatel-along-with-10-mlas-is-ready-to-leave-bjp-then-will-talk-to-congress-to-get-him-a-good-position.html#respond Sat, 30 Dec 2017 13:23:01 +0000 http://www.chandrikadaily.com/?p=62109 അഹമ്മദാബാദ്: ഗുജറാത്ത് ബിജെപിയില്‍ ഭിന്നത കൂടുതല്‍ രൂക്ഷമായിരിക്കെ മോദിയുടെ നാട്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസും പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലും രംഗത്ത്. മുഖ്യമന്ത്രി വിജയ് രൂപാനിക്കെതിരെ ഉപമുഖ്യമന്ത്രിയായി പാര്‍ട്ടി നിശ്ചയിച്ച നിതിന്‍ പട്ടേല്‍ പരസ്യമായി രംഗത്തു വന്നതോടെ ബിജെപി നേതൃത്വം പ്രതിരോധത്തിലാക്കി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയത്. വകുപ്പു വിഭജനത്തെത്തുടര്‍ന്നുണ്ടായ അതൃപ്തിയില്‍ നിതിന്‍ പട്ടേലും പത്തു എംഎല്‍എമാരും രാജി സന്നദ്ധത അറിയിച്ചതായാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയത്.

മുഖ്യമന്ത്രി വിജയ് രൂപാനിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ധനവകുപ്പും നഗരവികസന വകുപ്പും വേണമെന്ന പട്ടേലിന്റെ ആവശ്യം തള്ളിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം്. പ്രധാന വകുപ്പുകളില്‍ നിന്നും തന്നെ മാറ്റിയ രൂപാനിയുടെ നടപടിക്കെതിരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ രൂക്ഷമായാണ് പട്ടേല്‍ പ്രതികരിച്ചത്. ഇതിനു പിന്നാലെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പത്ത് എം.എല്‍.എമാര്‍ക്കൊപ്പം താനും രാജിവെക്കുമെന്ന് മുന്‍മന്ത്രിയും വഡോദര എം.എല്‍.എയുമായ രാജേന്ദ്ര ത്രിവേദിയും ഭീഷണി മുഴക്കിയിട്ടുണ്ട്. ആവശ്യപ്പെട്ട വകുപ്പുകള്‍ കിട്ടിയില്ലെങ്കില്‍ രാജിവയ്ക്കുമെന്നറിയിച്ച് നിതിന്‍ പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും കത്തയച്ചതായും വിവരമുണ്ട്.

ഇതോടെയാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ പാട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയിലേക്ക് സ്വാഗതം ചെയ്ത് ഹാര്‍ദിക് രംഗത്തെത്തിയത്. പാര്‍ട്ടിയുടെ ഉന്നമനത്തിനുവേണ്ടി ഏറെ അധ്വാനിച്ച വ്യക്തിയാണ് അദ്ദേഹം. നിതിന്‍ പട്ടേലിനെ ബിജെപി ബഹുമാനിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന് പട്ടേല്‍ സംവരണ പ്രക്ഷോഭ സമിതിക്കൊപ്പം ചേരാമെന്ന് സംഘടനയുടെ ചിന്തന്‍ ശിബിരത്തില്‍ ഹാര്‍ദിക് വ്യക്തമാക്കി. നിതിന്‍ പട്ടേലിന് ഉചിതമായ സ്ഥാനം നല്‍കാനായി കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നും ഹാര്‍ദിക് പറഞ്ഞു.

അതേസമയം, ഗുജറാത്തില്‍ നിര്‍ണായക രാഷ്ട്രീയ നീക്കുവുമായി കോണ്‍്ഗ്രസും രംഗത്തെത്തി. സംസ്ഥാനത്തെ പുതിയ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഗുജറാ്ത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടി തയാറാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

നിതില്‍ പട്ടേലിന്റെയും അദേഹത്തിന്റെ അനുയായികളുടെയും പിന്തുണയുണ്ടെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയാറാണെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത്‌സിങ് സോളങ്കി അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം വിഷയത്തില്‍ ഇതുവരെ പ്രതകരിച്ചിട്ടില്ല.
പട്ടേല്‍ സമുദായത്തോട് മുഖംതിരിക്കുന്ന ബിജെപി നേതൃത്വം മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന് ശേഷം നിതിന്‍ പട്ടേലിനെ ലക്ഷ്യം വയ്ക്കുകയാണെന്നതും വിവാദത്തിന് ശക്തി പകരുന്നത്.

അതേസമയം നിതന്‍ പട്ടേലിന്റെ രാജി സന്നദത നിഷേധിച്ച് ബിജെപി മുതിര്‍ന്ന പട്ടേല്‍ നേതാവ് നരോത്തം പട്ടേല്‍ രംഗത്തെത്തി. നിതിന്‍ ഭായിപട്ടേല്‍ മുന്‍ ഉപമുഖ്യമന്ത്രിയും കഴിവുള്ള നേതാവുമാണ്. അയാള്‍ അത്തരത്തിലുള്ള ഒരു കാര്യം പറഞ്ഞിട്ടില്ലെന്നും ആഗ്രഹിച്ച വകുപ്പുകള്‍ ലഭിക്കാത്തതാണ് അദ്ദേഹത്തെ അസ്വസ്ഥരാക്കിയതെന്നും നരോത്തം, മാധ്യമങ്ങളോട് പറഞ്ഞു.

]]>
https://www.chandrikadaily.com/nitinpatel-along-with-10-mlas-is-ready-to-leave-bjp-then-will-talk-to-congress-to-get-him-a-good-position.html/feed 0
രാജി സന്നദ്ധത അറിയിച്ച് നിതിന്‍ പട്ടേലും പത്ത് എംഎല്‍എമാരും; സ്വാഗതം ചെയ്ത് ഹര്‍ദിക് പട്ടേല്‍ https://www.chandrikadaily.com/nithin-patel-and-mlas-to-resign-from-bjp.html https://www.chandrikadaily.com/nithin-patel-and-mlas-to-resign-from-bjp.html#respond Sat, 30 Dec 2017 08:51:58 +0000 http://www.chandrikadaily.com/?p=62062 അഹമ്മദാബാദ്: ഗുജറാത്ത് ബിജെപിയില്‍ ഭിന്നത കൂടുതല്‍ രുക്ഷമായി. മുഖ്യമന്ത്രി വിജയ് രൂപാനിക്കെതിരെ ഉപമുഖ്യമന്ത്രിയായി പാര്‍ട്ടി നിശ്ചയിച്ച നിതിന്‍ പട്ടേല്‍ പരസ്യമായി രംഗത്തു വന്നതോടെ ബിജെപി നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായി. വകുപ്പു വിഭജനത്തെത്തുടര്‍ന്നുണ്ടായ അതൃപ്തിയില്‍ നിതിന്‍ പട്ടേലും പത്തു എംഎല്‍എമാരും രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രി വിജയ് രൂപാനിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ധനവകുപ്പും നഗരവികസന വകുപ്പും വേണമെന്ന പട്ടേലിന്റെ ആവശ്യം തള്ളിയതോടെയാണ് പ്രശ്‌നം സങ്കീര്‍ണമായത്. പ്രധാന വകുപ്പുകളില്‍ നിന്നും തന്നെ മാറ്റിയ രൂപാനിയുടെ നടപടിക്കെതിരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ രൂക്ഷമായാണ് പട്ടേല്‍ പ്രതികരിച്ചത്. ഇതിനു പിന്നാലെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പത്ത് എംഎല്‍എമാര്‍ക്കൊപ്പം താനും രാജിവെക്കുമെന്ന് മുന്‍മന്ത്രിയും വഡോദര എംഎല്‍എയുമായ രാജേന്ദ്ര ത്രിവേദിയും ഭീഷണി മുഴക്കിയിട്ടുണ്ട്.
അതേസമയം, പാട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയിലേക്ക് ഹര്‍ദിക് പട്ടേല്‍ നിതിന്‍ പട്ടേലിനെ സ്വാഗതം ചെയ്തു. പാര്‍ട്ടിയുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടും ബിജെപി അവഗണിക്കുന്നുവെങ്കില്‍ തങ്ങള്‍ക്കൊപ്പം ചേരാന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഹര്‍ദിക് പറഞ്ഞു.

]]>
https://www.chandrikadaily.com/nithin-patel-and-mlas-to-resign-from-bjp.html/feed 0