<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>nithish lau &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nithish-lau/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 26 Jul 2017 18:33:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>nithish lau &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലക്ഷ്യമിട്ടത് മതേതര ബദല്‍;  വീഴ്ത്തിയത് കൃത്യമായ ലക്ഷ്യത്തോടെ</title>
		<link>https://www.chandrikadaily.com/aimed-at-secular-alter.html</link>
					<comments>https://www.chandrikadaily.com/aimed-at-secular-alter.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 26 Jul 2017 18:33:17 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[nithish lau]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37380</guid>

					<description><![CDATA[&#160; ന്യൂഡല്‍ഹി: 2015ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത് വെറുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനായിരുന്നില്ല. മറിച്ച് അത് ഒരു വിശാല സഖ്യത്തിന്റെ ഉദയത്തിനു കൂടിയായിരുന്നു. ബി.ജെ.പിക്കെതിരെ രാജ്യത്ത് പുതിയൊരു വിശാല മതേതര സഖ്യമെന്ന നിലയില്‍ നിലവില്‍ വന്ന മഹാസഖ്യത്തെ പ്രതീക്ഷയോടെയാണ് മതേതര മനസുകള്‍ വരവേറ്റത്. എന്നാല്‍ ആ സഖ്യത്തിന് വെറും രണ്ട് വയസിന്റെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. ബിഹാറിലെ തെരഞ്ഞെടുപ്പ് രാജ്യം മുഴുവനും ഏറെ ആകാംക്ഷയോടെയാണ് വീക്ഷിച്ചത്. സമാന രീതിയില്‍ തന്നെയാണ് മഹാ സഖ്യത്തിന്റെ തകര്‍ച്ചയേയും രാജ്യം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: 2015ലെ ബിഹാര്&#x200d; നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത് വെറുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനായിരുന്നില്ല. മറിച്ച് അത് ഒരു വിശാല സഖ്യത്തിന്റെ ഉദയത്തിനു കൂടിയായിരുന്നു.<br />
ബി.ജെ.പിക്കെതിരെ രാജ്യത്ത് പുതിയൊരു വിശാല മതേതര സഖ്യമെന്ന നിലയില്&#x200d; നിലവില്&#x200d; വന്ന മഹാസഖ്യത്തെ പ്രതീക്ഷയോടെയാണ് മതേതര മനസുകള്&#x200d; വരവേറ്റത്.<br />
എന്നാല്&#x200d; ആ സഖ്യത്തിന് വെറും രണ്ട് വയസിന്റെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. ബിഹാറിലെ തെരഞ്ഞെടുപ്പ് രാജ്യം മുഴുവനും ഏറെ ആകാംക്ഷയോടെയാണ് വീക്ഷിച്ചത്. സമാന രീതിയില്&#x200d; തന്നെയാണ് മഹാ സഖ്യത്തിന്റെ തകര്&#x200d;ച്ചയേയും രാജ്യം നോക്കിക്കാണുന്നത്. മഹാസഖ്യത്തിന്റെ വിജയത്തോടെ രാജ്യത്ത് വരാനിരിക്കുന്നത് വന്&#x200d; രാഷ്ട്രീയ മാറ്റങ്ങളായിരിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. ഇത് മോദിക്കെതിരായ ബദലിന് തുടക്കമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തി. എന്നാല്&#x200d; രാഷ്ട്രീയ തന്ത്രങ്ങളുടെ ചാണക്യനായ ലാലു പ്രസാദ് യാദവിനെ മറു തന്ത്രങ്ങളിലൂടെ വീഴ്ത്തി നിതീഷ് കുമാര്&#x200d; ബി. ജെ.പി പക്ഷത്തോടുള്ള തന്റെ കൂറ് ഒരിക്കല്&#x200d; കൂടി പ്രകടമാക്കി.<br />
നേരത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; എന്&#x200d;.ഡി.എ സഖ്യ സ്ഥാനാര്&#x200d;ത്ഥിയായിരുന്ന രാംനാഥ് കോവിന്ദിന് പിന്തുണ നല്&#x200d;കുക വഴി കൃത്യമായ സന്ദേശം തന്നെയാണ് നിതീഷ് നല്&#x200d;കിയത്. സ്വന്തം പ്രതിഛായ സംരക്ഷിക്കാന്&#x200d; നിതീഷ് കുമാര്&#x200d; പഠിച്ച പണിയിലും ഒരു പടികൂടി പയറ്റുമെന്ന് നേരത്തെ തന്നെ രാഷ്ട്രീയ കേന്ദ്രങ്ങള്&#x200d; പ്രവചിച്ചിരുന്നു.<br />
ഒരിക്കല്&#x200d; മുഖ്യമന്ത്രി പദം രാജിവെച്ച് ജനങ്ങളിലേക്ക് ഇറങ്ങുകയും മറ്റൊരിക്കല്&#x200d; ബദ്ധവൈരിയായ ലാലുവിനൊപ്പം ചേര്&#x200d;ന്ന് വിശാല സഖ്യം രൂപീകരിച്ച് ബി.ജെ.പിയെ പൊളിച്ചടുക്കുകയും ചെയ്തു.<br />
എന്നാല്&#x200d; ഇപ്പോള്&#x200d; രാജ്യം മതേതര ബദലിന്റെ ആവശ്യകതയെ കുറിച്ച് ഏറെ ചര്&#x200d;ച്ച ചെയ്യുന്ന വേളയില്&#x200d; സഖ്യം പൊളിച്ച് ഗര്&#x200d;വാപ്പസിക്ക് ഒരുങ്ങുകയാണ്. കൃത്യമായ തിരക്കഥക്കു ശേഷമാണ് നിതീഷിന്റെ രാജിയെന്നതിന്റെ വ്യക്തമായ തെളിവാണ് രാജിക്കു ശേഷം മിന്നലാക്രമണമെന്ന രീതിയില്&#x200d; ഒരുമിച്ച് പോരാടാനുള്ള സമയമായെന്ന ആഹ്വാനത്തോടെ പ്രധാനമന്ത്രിയുടെ അഭിനന്ദന ട്വീറ്റ്. മോദിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്&#x200d;ത്ഥിയായി പോലും ചില പാര്&#x200d;ട്ടികള്&#x200d; ഉയര്&#x200d;ത്തിക്കാണിച്ച നിതീഷ് കുമാറെന്ന അവസരവാദത്തിന്റെ കുമാരന്&#x200d; മറ്റു സംസ്ഥാനങ്ങള്&#x200d;ക്കു പോലും മാതൃകയാവേണ്ടിയിരുന്ന ഒരു സഖ്യത്തെ ഗുജറാത്ത്, കര്&#x200d;ണാടക തെരഞ്ഞെടുപ്പുകള്&#x200d; ആസന്നമായ സമയത്ത് പൊളിക്കുമ്പോള്&#x200d; അതിന് പിന്നിലെ ചേതോവികാരം ബി.ജെ.പിയുടെ മാടിവിളിക്കലാണെന്ന കാര്യത്തില്&#x200d; സംശയമില്ല.<br />
ബിഎസ്പി അദ്ധ്യക്ഷ മായാവതിയോടും മുന്&#x200d; മുഖ്യമന്ത്രി ജിതന്&#x200d; റാം മഞ്ജിയോടും പുതിയ സഖ്യ സാധ്യതകള്&#x200d; ആരാഞ്ഞ് കോണ്&#x200d;ഗ്രസിനെ കൂടി കൂടെ നിര്&#x200d;ത്തി ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന തന്ത്രമാണ് ലാലുവിന് മുന്നില്&#x200d; ഇനിയുള്ള വഴി. ജിതന്&#x200d; റാം മഞ്ജിയും ആര്&#x200d;ജെഡിയും ചേര്&#x200d;ന്നാല്&#x200d; നിതീഷിന്റെ അതീവ പിന്നാക്ക വിഭാഗങ്ങളെന്ന വോട്ട് ബാങ്കിനെ പൊളിക്കാനുമാകും.<br />
മായാവതി ആര്&#x200d;ജെഡിയോടൊപ്പം ചേര്&#x200d;ന്നാല്&#x200d; ദളിത് വോട്ടുകളില്&#x200d; വലിയൊരു വിഭാഗം വോട്ടുകള്&#x200d; നേടാം എന്നാണ് ലാലു കരുതുന്നത്. 14% ദളിത് വോട്ടുകളുണ്ട് ബീഹാറില്&#x200d;. ഗോത്ര നേതാവായ ജിതന്&#x200d; റാം മഞ്ജിയുടെ പാര്&#x200d;ട്ടി നേരത്തെ നിയമസഭ തെരഞ്ഞെടുപ്പില്&#x200d; ഒരു സീറ്റ് നേടിയിരുന്നു. ഏകദേശം 9% വോട്ടുകള്&#x200d; ജിതന്&#x200d; റാം മഞ്ജിയുടെ പാര്&#x200d;ട്ടിക്കുണ്ടെന്നാണ് വിലയിരുത്തല്&#x200d;. 12% മുസ്്‌ലിം വോട്ടുകളുള്ള ബീഹാറില്&#x200d; ഇതില്&#x200d; ഭൂരിപക്ഷം വോട്ടുകളും സഖ്യത്തിന് നേടാമെന്നാണ് ലാലു കരുതുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aimed-at-secular-alter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
