<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>nithish &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nithish/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 27 Jul 2017 17:22:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>nithish &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശരത് യാദവ് ജെ.ഡി.യു നേതാക്കളുടെ യോഗം വിളിച്ചു</title>
		<link>https://www.chandrikadaily.com/sharath-yadav-call-for-meeting.html</link>
					<comments>https://www.chandrikadaily.com/sharath-yadav-call-for-meeting.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Jul 2017 17:22:19 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[nithish]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37542</guid>

					<description><![CDATA[&#160; പറ്റ്‌ന/ന്യൂഡല്‍ഹി: ബിഹാറില്‍ മഹാസാഖ്യം വിട്ട് ബി.ജെ.പി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച നിതീഷ് കുമാറിന്റെ നടപടിയെച്ചൊല്ലി ജെ.ഡി.യു പിളര്‍പ്പിലേക്ക്. നിതീഷിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ അമര്‍ഷം ശക്തമായതോടെ ശരത് യാദവ് പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു. ഇന്നലെ വൈകീട്ട് ഡല്‍ഹിയിലായിരുന്നു യോഗം. ജെ.ഡി.യു ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ ശ്രീവാസ്തവ, എം.പി വീരേന്ദ്രകുമാര്‍ എം.പി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും ശരത് യാദവ് ഇന്നലെ കാലത്ത് ചര്‍ച്ച നടത്തിയിരുന്നു. രണ്ടു ദിവസത്തിനകം ശരത് യാദവ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>പറ്റ്‌ന/ന്യൂഡല്&#x200d;ഹി: ബിഹാറില്&#x200d; മഹാസാഖ്യം വിട്ട് ബി.ജെ.പി പിന്തുണയോടെ സര്&#x200d;ക്കാര്&#x200d; രൂപീകരിച്ച നിതീഷ് കുമാറിന്റെ നടപടിയെച്ചൊല്ലി ജെ.ഡി.യു പിളര്&#x200d;പ്പിലേക്ക്. നിതീഷിന്റെ തീരുമാനത്തിനെതിരെ പാര്&#x200d;ട്ടി കേന്ദ്രങ്ങളില്&#x200d; അമര്&#x200d;ഷം ശക്തമായതോടെ ശരത് യാദവ് പാര്&#x200d;ട്ടി നേതാക്കളുടെ യോഗം വിളിച്ചുചേര്&#x200d;ത്തു. ഇന്നലെ വൈകീട്ട് ഡല്&#x200d;ഹിയിലായിരുന്നു യോഗം. ജെ.ഡി.യു ജനറല്&#x200d; സെക്രട്ടറി അരുണ്&#x200d;കുമാര്&#x200d; ശ്രീവാസ്തവ, എം.പി വീരേന്ദ്രകുമാര്&#x200d; എം.പി തുടങ്ങിയവര്&#x200d; യോഗത്തില്&#x200d; സംബന്ധിച്ചു. കോണ്&#x200d;ഗ്രസ് ഉപാധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയുമായും ശരത് യാദവ് ഇന്നലെ കാലത്ത് ചര്&#x200d;ച്ച നടത്തിയിരുന്നു.<br />
രണ്ടു ദിവസത്തിനകം ശരത് യാദവ് നിലപാട് പ്രഖ്യാപിച്ചേക്കും. ജെ.ഡി.യു പിളര്&#x200d;പ്പിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് പാര്&#x200d;ട്ടി കേന്ദ്രങ്ങളില്&#x200d;നിന്ന് പുറത്തു വരുന്നത്. എം.പിമാരായ അലി അന്&#x200d;വര്&#x200d;, എം.പി വീരേന്ദ്രകുമാര്&#x200d; എന്നിവര്&#x200d; നിതീഷിനെ പരസ്യമായി തള്ളിപ്പറഞ്ഞു. ജെ.ഡി.യു കേരള ഘടകവും നിതീഷിന്റെ നീക്കത്തിനെതിരെ രംഗത്തെത്തി. നിതീഷിന്റേത് ഏകപക്ഷീയമായ തീരുമാനമാണെന്നും പാര്&#x200d;ട്ടിയുമായി ആലോചിച്ചില്ലെന്നും ജെ.ഡി.യു ജനറല്&#x200d; സെക്രട്ടറി അരുണ്&#x200d;കുമാര്&#x200d; ശ്രീവാസ്തവ കുറ്റപ്പെടുത്തി.<br />
ആര്&#x200d;.ജെ.ഡി, കോണ്&#x200d;ഗ്രസ് എന്നീ കക്ഷികള്&#x200d;ക്കൊപ്പം ചേര്&#x200d;ന്ന് രൂപീകരിച്ച മഹാസഖ്യത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിട്ടാണ് നിതീഷ് കുമാര്&#x200d; ബിഹാറില്&#x200d; അധികാരത്തില്&#x200d; എത്തിയത്. 80 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും തെരഞ്ഞെടുപ്പിനു മുമ്പേ ഉണ്ടാക്കിയ ധാരണ പ്രകാരം ആര്&#x200d;.ജെ.ഡി, മുഖ്യമന്ത്രി പദം 71 സീറ്റുള്ള ജെ.ഡി.യുവിന് വിട്ടു നല്&#x200d;കുകയായിരുന്നു. എന്നാല്&#x200d; പാതിവഴിയില്&#x200d; സഖ്യം ഉപേക്ഷിച്ച് നിതീഷ് എന്&#x200d;.ഡി.എ ക്യാമ്പിലേക്ക് ചേക്കേറി. ആര്&#x200d;.ജെ.ഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ രാജിയുമായി ബന്ധപ്പെട്ട തര്&#x200d;ക്കമാണ് മുന്നണി വിടാന്&#x200d; കാരണമെന്ന് നിതീഷ് അവകാശപ്പെടുന്നെങ്കിലും നേരത്തെ തയ്യാറാക്കിയ നാടകമാണിതെന്നാണ് ആര്&#x200d;.ജെ.ഡിയും കോണ്&#x200d;ഗ്രസും ആരോപിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; നിതീഷ് കുമാര്&#x200d; സ്വീകരിച്ച നിലപാട്, രാജി തീരുമാനത്തിനു പിന്നാലെ സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിനായി ബി.ജെ.പി നടത്തിയ ചരടുവലികള്&#x200d; എന്നിവയെല്ലാം ഇതിന് തെളിവായി ഇരു കക്ഷികളും ചൂണ്ടിക്കാട്ടുന്നു.<br />
അതേസമയം ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് പുതിയ സര്&#x200d;ക്കാറിന്റെ ഭാവിയില്&#x200d; നിര്&#x200d;ണായകമാകും. 243 അംഗ സഭയില്&#x200d; 122 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ജെ.ഡി.യുവിന് 71ഉം ബി.ജെ.പിക്ക് 58ഉം അംഗങ്ങളുണ്ട്. എന്നാല്&#x200d; ജെ.ഡി.യു ക്യാമ്പിലെ ഏഴോ അതില്&#x200d; കൂടുതലോ അംഗങ്ങള്&#x200d; എതിര്&#x200d;ത്ത് വോട്ടു ചെയ്യുകയോ വിട്ടുനില്&#x200d;ക്കുകയോ ചെയ്താല്&#x200d; വിശ്വാസ വോട്ടെടുപ്പ് പരാജയപ്പെട്ടേക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sharath-yadav-call-for-meeting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലാലുവും നിതീഷും;  ഒരപൂര്‍വ ബന്ധത്തിന്റെ കഥ</title>
		<link>https://www.chandrikadaily.com/lalu-nithish-front.html</link>
					<comments>https://www.chandrikadaily.com/lalu-nithish-front.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 26 Jul 2017 18:35:51 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[lalu]]></category>
		<category><![CDATA[nithish]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37371</guid>

					<description><![CDATA[&#160; പട്‌ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ ദശാബ്ദങ്ങളായ രണ്ടേ രണ്ടു വന്‍തോക്കുകളേ ഉള്ളൂ. ഒന്ന്് ലാലുവും മറ്റൊന്ന് നിതീഷും. രണ്ടു പേരും അതതു പാര്‍ട്ടിയിലെ മുടിചൂടാ മന്നന്മാര്‍. നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡിനെന്ന പോലെ, ലാലുവിന്റെ രാഷ്ട്രീയ ജനതാദളിനും പകരം വയ്ക്കാന്‍ മറ്റൊരാളില്ല. ഇപ്പോള്‍ പരസ്പരം തെറ്റിപ്പിരിഞ്ഞ് വഴിത്തിരിവെത്തി നില്‍ക്കുന്ന ഇരുവരുടെയും ബന്ധത്തിന് ദശാബ്്ദങ്ങളുടെ പഴക്കമുണ്ട്; ഇരുവരുടെയും വിദ്യാര്‍ത്ഥിക്കാലം വരെ. പട്‌ന സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരപിക്കെയാണ് ഇരുവരും അടുക്കുന്നത്. അടിയന്തരാവാസ്ഥക്കാലത്ത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു ഇരുവരും. പ്രക്ഷോഭങ്ങളില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;<br />
പട്‌ന: ബിഹാര്&#x200d; രാഷ്ട്രീയത്തില്&#x200d; ദശാബ്ദങ്ങളായ രണ്ടേ രണ്ടു വന്&#x200d;തോക്കുകളേ ഉള്ളൂ. ഒന്ന്് ലാലുവും മറ്റൊന്ന് നിതീഷും. രണ്ടു പേരും അതതു പാര്&#x200d;ട്ടിയിലെ മുടിചൂടാ മന്നന്മാര്&#x200d;.<br />
നിതീഷിന്റെ ജനതാദള്&#x200d; യുണൈറ്റഡിനെന്ന പോലെ, ലാലുവിന്റെ രാഷ്ട്രീയ ജനതാദളിനും പകരം വയ്ക്കാന്&#x200d; മറ്റൊരാളില്ല. ഇപ്പോള്&#x200d; പരസ്പരം തെറ്റിപ്പിരിഞ്ഞ് വഴിത്തിരിവെത്തി നില്&#x200d;ക്കുന്ന ഇരുവരുടെയും ബന്ധത്തിന് ദശാബ്്ദങ്ങളുടെ പഴക്കമുണ്ട്; ഇരുവരുടെയും വിദ്യാര്&#x200d;ത്ഥിക്കാലം വരെ.<br />
പട്‌ന സര്&#x200d;വകലാശാലയിലെ വിദ്യാര്&#x200d;ത്ഥികളായിരപിക്കെയാണ് ഇരുവരും അടുക്കുന്നത്. അടിയന്തരാവാസ്ഥക്കാലത്ത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിന്റെ സജീവ പ്രവര്&#x200d;ത്തകരായിരുന്നു ഇരുവരും. പ്രക്ഷോഭങ്ങളില്&#x200d; പങ്കെടുക്കുന്നതിന് ഇരുവരും ഒന്നിച്ച് ജയില്&#x200d;വാസവും അനുഷ്ഠിച്ചിട്ടുണ്ട്. 1990ലാണ് ലാലു സംസ്ഥാത്തിന്റെ മുഖ്യമന്ത്രിയായത്. ജനതാദള്&#x200d; സീറ്റുകള്&#x200d; തൂത്തുവാരിയ തെരഞ്ഞെടുപ്പായിരുന്നു അത്. അന്ന് ലാലുവിനെ വിജയത്തിന്റെ ചാണക്യന്&#x200d; എന്നായിരുന്നു നിതീഷ് വിശേഷിപ്പിച്ചത്. നാലു വര്&#x200d;ഷത്തിന് ശേഷം പാര്&#x200d;ട്ടിയില്&#x200d; ലാലുവിനെതിരെ ഉരുവം കൊണ്ട് വിമതരില്&#x200d; നിതീഷെത്തിയതോടെ ഇരുവരും ഭിന്നധ്രുവങ്ങളിലായി.<br />
1994 ജൂണ്&#x200d; ഒന്നിന് ജനതാദള്&#x200d; വിട്ട് നിതീഷ്, ജോര്&#x200d;ജ് ഫെര്&#x200d;ണാണ്ടസിനൊപ്പം സമതാ പാര്&#x200d;ട്ടി രൂപീകരിച്ചു. അതിനിടെ, 1997ല്&#x200d; കാലിത്തീറ്റ കുംഭകോണത്തില്&#x200d; ലാലുവിനെ കുറ്റവിചാരണ ചെയ്യാന്&#x200d; ഗവര്&#x200d;ണര്&#x200d; എ.ആര്&#x200d; കിദ്വായി അനുമതി നല്&#x200d;കിയത് സംസ്ഥാന രാഷ്ട്രീയത്തില്&#x200d; വന്&#x200d;ചലനങ്ങളുണ്ടാക്കി.<br />
ഇതോടെ ലാലുവും മാതൃകക്ഷി വിട്ടു. രാഷ്ട്രീയ ജനതാദള്&#x200d; എന്ന പുതിയ പാര്&#x200d;ട്ടി രൂപീകരിച്ചു. അഴിമതി ആരോപണത്തില്&#x200d; മുഖ്യമന്ത്രി പദം ത്യജിക്കേണ്ടി വന്ന ലാലു ഭാര്യ റാബ്രി ദേവിയെ മുഖ്യമന്ത്രിയാക്കി. രണ്ടായിരത്തില്&#x200d; നടന്ന തെരഞ്ഞെടുപ്പില്&#x200d; നിതീഷിന്റെ സമതാപാര്&#x200d;ട്ടിയെ തോല്&#x200d;പ്പിച്ച് ലാലു മധുരപ്രതികാരം ചെയ്തു. റാബ്രി ദേവിയായിരുന്നു മുഖ്യമന്ത്രിയെങ്കിലും ലാലുവായിരുന്നു യഥാര്&#x200d;ത്ഥ മുഖ്യന്&#x200d;. ഇതിനിടെ, ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാദള്&#x200d; സമതാപാര്&#x200d;ട്ടിയുമായി ലയിച്ച് ജനതാദള്&#x200d; യുണൈറ്റഡ് രൂപീകരിക്കപ്പെട്ടു.<br />
പിന്നാലെ വന്ന 2005ലെ തെരഞ്ഞെടുപ്പില്&#x200d; പക്ഷേ ആര്&#x200d;ക്കും ഭൂരിപക്ഷം കിട്ടിയില്ല. തൂക്കുസഭയ്ക്ക് ശേഷം രാഷ്ട്രപതി ഭരണം വന്നു. അതിനു ശേഷം 2005ല്&#x200d; നടന്ന തെരഞ്ഞെടുപ്പിലാണ് നിതീഷ് കുമാര്&#x200d; ബി.ജെ.പി പിന്തുണയോടെ ആദ്യമായി അധികാരത്തിലെത്തിയത്.<br />
2010ല്&#x200d; വീണ്ടും നിതീഷ് അധികാരമേറി. അതിനിടെ, 2013ല്&#x200d; ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്&#x200d;ത്ഥിയാക്കാനുള്ള ചര്&#x200d;ച്ചകള്&#x200d; ന്യൂഡല്&#x200d;ഹിയില്&#x200d; വട്ടമിട്ടു. അത്തരമൊരു പദ്ധതി മനസ്സിലുണ്ടായിരുന്ന നിതീഷ് 17 വര്&#x200d; ഷ ത്തെ എന്&#x200d;.ഡി.എ ബന്ധം അവസാനിപ്പിച്ച് സഖ്യം വിട്ടു. അടിസ്ഥാനമൂല്യങ്ങളില്&#x200d; വിട്ടുവീഴ്ച ചെയ്യാനാവില്ല എന്നായിരുന്നു പ്രഖ്യാപനം.<br />
സഖ്യം വിട്ടതിന്റെ ചുവടുപിടിച്ച് ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസത്തെ കോണ്&#x200d;ഗ്രസ് പിന്തുണയോടെ ജെ.ഡി.യു അതിജീവിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്&#x200d; നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. 40 ലോക്‌സഭാ സീറ്റില്&#x200d; രണ്ടിടത്ത് മാത്രമാണ് ജെ.ഡി.യുവിന്് വിജയിക്കാനായിരുന്നത്.<br />
എന്&#x200d;.ഡി.എ സഖ്യത്തിന് 28 സീറ്റു കിട്ടി. 2014 ജൂലൈ 27ന് മഹാസഖ്യം പ്രഖ്യാപിക്കപ്പെട്ടു. ബി. ജെ.പിക്കെതിരെ ആര്&#x200d;. ജെ. ഡി യും കോണ്&#x200d;ഗ്രസും ഒന്നിച്ചു. 2015 ല്&#x200d; നടന്ന തെരഞ്ഞെടുപ്പില്&#x200d; 243 സീറ്റില്&#x200d; 178 ഇടത്ത് വിജയിച്ചാണ് മഹാസഖ്യം അധികാരത്തിലെത്തിയത്.<br />
ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ലാലു, പ്രഖ്യാപിച്ച പോലെ നിതീഷിന് തന്നെ മുഖ്യമന്ത്രി പദം നല്&#x200d;കി. താനാണ് നിതീഷിനെ മുഖ്യമന്ത്രിയാക്കിയത് എന്ന് പലപ്പോഴും പ്രഖ്യാപിക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lalu-nithish-front.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
