<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>NIYAMASABA2026 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/niyamasaba2026/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 07 Apr 2026 07:30:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>NIYAMASABA2026 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൊട്ടിക്കലാശം ഇന്ന്; ആവേശത്തോടെ,  ആത്മവിശ്വാസത്തോടെ യു.ഡി.എഫ്</title>
		<link>https://www.chandrikadaily.com/kottikalasa-today-udf-with-enthusiasm-and-confidence.html</link>
					<comments>https://www.chandrikadaily.com/kottikalasa-today-udf-with-enthusiasm-and-confidence.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Tue, 07 Apr 2026 07:30:11 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[NIYAMASABA2026]]></category>
		<category><![CDATA[thiruvanandapuram]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380506</guid>

					<description><![CDATA[മൂന്നാഴ്ചയിലേറെ നീണ്ട വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് തരംഗമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വേനല്&#x200d;ചൂടിനെ വെല്ലുന്ന പ്രചാരണച്ചൂടിന് ഇന്ന് കൊട്ടിക്കലാശം. കേരളത്തിനൊപ്പം ഏപ്രില്&#x200d; ഒമ്പതിന് ബൂത്തിലെത്തുന്ന അസമിലേയും പോണ്ടിച്ചേരിയിലേയും പരസ്യപ്രചാരണത്തിനും ഇന്ന് തിരശ്ശീല വീഴും. മൂന്നാഴ്ചയിലേറെ നീണ്ട വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോള്&#x200d; കേരളത്തില്&#x200d; യു.ഡി.എഫ് തരംഗമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്&#x200d;.</p>
<p>വൈകിട്ട് ആറുമണിക്കാണ് പരസ്യപ്രചരണം അവസാനിക്കുന്നത്. നാളെ നിശബ്ദ പ്രചാരണ ദിവസമാണ്. ഒമ്പതിന് രാവിലെ ഏഴുമണി മുതല്&#x200d; പോളിങ് ആരംഭിക്കും. വികസനവും വിവാദങ്ങളും ഒരുപോലെ ചര്&#x200d;ച്ചയായ പ്രചാരണത്തിനൊടുവിലാണ് കേരളം വിധിയെഴുതുന്നത്. രാഹുല്&#x200d; ഗാന്ധി പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടിയും പ്രകടന പത്രികയും ജനങ്ങള്&#x200d; ഹൃദയത്തില്&#x200d; സ്വീകരിച്ചതാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിനാധാരം. സ്ത്രീകള്&#x200d;ക്കു കെ.എസ്.ആര്&#x200d;.ടി.സി ബസില്&#x200d; സൗജന്യയാത്ര, വയോജന ക്ഷേമം, 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്&#x200d;ഷുറന്&#x200d;സ് എന്നിവയടക്കമുള്ള അഞ്ച് ഇന്ദിര ഗാരന്റികളിലൂടെ ഒരു കുടുംബത്തിന്റെയാകെ ക്ഷേമവും സുരക്ഷയും യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; ഏറ്റെടുക്കുമെന്ന പ്രചാരണത്തിന് വന്&#x200d; സ്വീകാര്യത ലഭിച്ചെന്നു വിലയിരുത്തിയാണ് യു.ഡി.എഫ് നേടുന്ന സീറ്റുകളുടെ എണ്ണം 100 കടക്കുമെന്ന അവകാശവാദം കോണ്&#x200d;ഗ്രസ് ആവര്&#x200d;ത്തിക്കുന്നത്. വടക്കന്&#x200d; ജില്ലകളില്&#x200d; യുഡിഎഫിന് അനുകൂലമായ ട്രെന്&#x200d;ഡ് തുടക്കം മുതലേ പ്രകടമായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മുന്നേറ്റത്തിനൊപ്പം എറണാകുളത്തെ കുതിപ്പും അവസാന ലാപ്പില്&#x200d; തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അട്ടിമറി പ്രതീക്ഷകളും തരംഗത്തിന്റെ പ്രകടമായ സൂചനയാണെന്ന് നേതാക്കള്&#x200d; പറയുന്നു.<br />
യു.ഡി.എഫ് ഗ്യാരണ്ടികള്&#x200d; പൊള്ളയാണെന്ന് ടെലിവിഷന്&#x200d; ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പരസ്യം ചെയ്ത ഇടതുമുന്നണിക്ക് മറുപടി നല്&#x200d;കിയത്, ഇന്ദിര ഗ്യാരണ്ടി വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും നേരിട്ടെത്തിയായിരുന്നു.</p>
<p>സ്ത്രീകള്&#x200d;ക്കുള്ള സൗജന്യയാത്ര പദ്ധതി വിജയകരമായി നടപ്പാക്കിയതിനെ കുറിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കര്&#x200d;ണാടകയിലെ സൗജന്യ ബസ് യാത്രയെക്കുറിച്ച് ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാറും നേരിട്ടിറങ്ങി വിവരിച്ചു. മുഖ്യമന്ത്രിയായിരിക്കെ രാജസ്ഥാനില്&#x200d; നടപ്പാക്കിയ 25 ലക്ഷം രൂപയുടെ ചിരഞ്ജീവി സൗജന്യ ആരോഗ്യ ഇന്&#x200d;ഷുറന്&#x200d;സ് പദ്ധതിയുടെ അതേ മാതൃകയാണ് കേരളത്തിലും നടപ്പാക്കുകയെന്ന് അശോക് ഗെലോട്ട് ചൂണ്ടിക്കാട്ടി. സര്&#x200d;ക്കാര്&#x200d;, സ്വകാര്യ ആശുപത്രികളില്&#x200d; ഓരോ കുടുംബത്തിനും പ്രതിവര്&#x200d;ഷം 25 ലക്ഷം രൂപ വരെ ചികിത്സ ലഭ്യമാക്കുന്നതാണ് രാജസ്ഥാനിലെ പദ്ധതി. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്&#x200d;, ചെറുകിട കര്&#x200d;ഷകര്&#x200d;, കരാര്&#x200d; തൊഴിലാളികള്&#x200d; എന്നിവര്&#x200d;ക്ക് അവിടെ ഇന്&#x200d;ഷുറന്&#x200d;സ് സൗജന്യമാണ്. മറ്റുള്ളവര്&#x200d;ക്കു പ്രതിവര്&#x200d;ഷം 850 രൂപയടച്ചാല്&#x200d; ഇന്&#x200d;ഷുറന്&#x200d;സ് പരിരക്ഷ ലഭിക്കുമെന്ന് കണക്കുകള്&#x200d; നിരത്തി അദ്ദേഹം മറുപടി നല്&#x200d;കി.രാഹുല്&#x200d;ഗാന്ധി, മല്ലികാര്&#x200d;ജുന്&#x200d; ഖര്&#x200d;ഗെ, പ്രിയങ്ക ഗാന്ധി, സച്ചിന്&#x200d; പൈലറ്റ്, മുഹമ്മദ് അസറുദ്ദീന്&#x200d; തുടങ്ങി ദേശീയ നേതാക്കളുടെ പ്രചാരണം യു.ഡി. എഫ് ക്യാമ്പില്&#x200d; വലിയ ആത്മവിശ്വാസമാണ് നിറച്ചത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kottikalasa-today-udf-with-enthusiasm-and-confidence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
