<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niyamasabaelection2026 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/niyamasabaelection2026/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 09 May 2026 04:46:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>niyamasabaelection2026 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിമര്‍ശനത്തില്‍ വിയര്‍ക്കുന്ന സി.പി.എം</title>
		<link>https://www.chandrikadaily.com/cpm-sweats-under-criticism.html</link>
					<comments>https://www.chandrikadaily.com/cpm-sweats-under-criticism.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Sat, 09 May 2026 04:46:48 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[niyamasabaelection2026]]></category>
		<category><![CDATA[PinarayiVijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380992</guid>

					<description><![CDATA[പാര്‍ട്ടിയുടെ ഉരുക്കുകോട്ടകള്‍ പോലും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുതരിപ്പണമായപ്പോള്‍ അടക്കിപ്പിടിച്ച എല്ലാ പ്രതിഷേധങ്ങളും എല്ലാകോണുകളില്‍ നിന്നും അണപൊട്ടിയൊഴുകയാണ്.]]></description>
										<content:encoded><![CDATA[<p>നേതൃത്വവും അണികളും അനുഭാവികളുമെല്ലാം ഒരുപോലെ അഴിച്ചുവിടുന്ന വിമര്&#x200d;ശനശരങ്ങളേറ്റ് പുളയുകയാണ് പിണറായി വിജയനും എം.വി ഗോവിന്ദനുമുള്&#x200d;പ്പെടെയുള്ള സി.പി.എം നേതൃത്വം. പാര്&#x200d;ട്ടിയെയും സര്&#x200d;ക്കാറിനെയും കൊക്കിലൊതുക്കി ചര്&#x200d;ച്ചകളോ കൂടിയാലോചനകളോ ഇല്ലാതെയുള്ള ഈ സംഘത്തിന്റെ തീരുമാനങ്ങള്&#x200d; തിരഞ്ഞെടുപ്പുകാലത്തു തന്നെ വ്യാപക വിമര്&#x200d;ശനത്തിനിടയാക്കിയിരുന്നു. പക്ഷേ പിണറായി വിജയന്റെ അപ്രമാദിത്വത്തിന് മുന്നില്&#x200d; ഒരക്ഷരം ഉരിയാടാനാകാതെ എല്ലാം ക്ഷമിച്ചും സഹിച്ചും കഴിയുകയായിരുന്നു ഉന്നത നേതൃത്വത്തിലുള്ളവര്&#x200d; പോലും. എന്നാല്&#x200d; പാര്&#x200d;ട്ടിയുടെ ഉരുക്കുകോട്ടകള്&#x200d; പോലും ചീട്ടുകൊട്ടാരം പോലെ തകര്&#x200d;ന്നുതരിപ്പണമായപ്പോള്&#x200d; അടക്കിപ്പിടിച്ച എല്ലാ പ്രതിഷേധങ്ങളും എല്ലാകോണുകളില്&#x200d; നിന്നും അണപൊട്ടിയൊഴുകയാണ്. പതിവിനുവിപരീതമായി പാര്&#x200d;ട്ടിസെക്രട്ടറിയേറ്റില്&#x200d; തന്നെ രൂക്ഷവിമര്&#x200d;ശനങ്ങളുയര്&#x200d;ന്നതായാണ് പുറത്തുവന്ന റിപ്പോര്&#x200d;ട്ടുകള്&#x200d;. പിണറായി വിജയന്റെ പ്രചാരണ രംഗത്തെ പരാമര്&#x200d;ശങ്ങളാണ് കാര്യമായും വിമര്&#x200d;ശിക്കപ്പെട്ടത്. തിരഞ്ഞെടുപ്പിലെ കനത്ത തോല്&#x200d;വിയുടെ പ്രധാന കാരണം സര്&#x200d;ക്കാറിനെ നയിച്ച മുഖ്യമന്ത്രിയോടുള്ള എതിര്&#x200d;പ്പാണെന്ന് വൈകിയാണെങ്കിലും നേതാക്കള്&#x200d; തുറന്നു പറയാന്&#x200d; തുടങ്ങിയിരിക്കുകയാണ്. പിണറായി വിരോധം ഇത്രമേല്&#x200d; ആഴത്തില്&#x200d; നിലനില്&#x200d;ക്കുന്നുവെന്ന് തിരിച്ചറിയുന്നതിലും തിരുത്തല്&#x200d; നടപടികള്&#x200d; സ്വീകരിക്കുന്നതിലും സംസ്ഥാന സെക്രട്ടറിയേറ്റിനും സെക്രട്ടറിക്കും കഴിഞ്ഞില്ലെന്ന വിമര്&#x200d;ശനത്തിനുപുറമെ അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന ആവശ്യം വരെ ഉയരുകയും ചെയ്തിരിക്കുകയാണ്. ഭരണത്തെ പിണറായിയുടെ ഇഷ്ടത്തിന് വിട്ട സെക്രട്ടറിയേറ്റിനും സെക്രട്ടറിക്കും തോല്&#x200d;വിയില്&#x200d; ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടുതന്നെ പാര്&#x200d;ലമെന്ററി നേതൃത്വത്തിലും സംഘടനാ നേതൃത്വത്തിലും അഴിച്ചുപണി വേണം. അസാധാരണമായ തിരിച്ചടിയാണ് പാര്&#x200d;ട്ടി നേരിട്ടത് അപ്പോള്&#x200d; അസാധാരണ നടപടി തന്നെ വേണമെന്നും നേതാക്കള്&#x200d; ആവശ്യപ്പെടുന്നു.</p>
<p>മറുഭാഗത്ത് നേതൃത്വത്തെ വിമര്&#x200d;ശിച്ച് അണികളില്&#x200d; നിന്ന് കത്തെഴുത്ത് പ്രവാഹം പോലും തുടര്&#x200d;ന്നുകൊണ്ടിരിക്കുകയാണ്. തോല്&#x200d;വിക്ക് കാരണമായ വിഷയങ്ങള്&#x200d; ചൂണ്ടിക്കാട്ടി ഇമെയിലായാണ് കത്തുകള്&#x200d; ലഭിക്കുന്നത്. തോല്&#x200d;വിയെ കുറിച്ചുളള അഭിപ്രായങ്ങള്&#x200d; കത്തെഴുതി അറിയിക്കണമെന്ന പി.ജയരാജന്റെ ആഹ്വാനത്തിന് പിന്നാലെയാണീ കത്തെഴുത്ത്. അനുഭാവികളുടെ അത്തരം കത്തുകള്&#x200d; ഗൗരവമായി പരിഗണിക്കുന്ന പാര്&#x200d;ടിയാണ് സി.പി.ഐ.എം എന്ന് പി.ജയരാജന്&#x200d; വ്യക്തമാക്കുകയും ചെയ്തിരുന്നു. പാര്&#x200d;ട്ടിയുടെ ശക്തികേന്ദ്രമായി കണ്ണൂരിലാകട്ടേ നേതൃത്വത്തിനെതിരെ ഫ്‌ളക്‌സ് യുദ്ധമാണ് നടക്കുന്നത്. &#8216;ബ്ലാത്തൂര്&#x200d; സഖാക്കള്&#x200d;&#8217; എന്ന പേരില്&#x200d; പ്രത്യക്ഷപ്പെട്ട പുതിയ ഫ്‌ളക്‌സില്&#x200d; പി. ജയരാജനെയും എം. സ്വരാജിനെയും അനുകൂലിക്കുന്ന പരാമര്&#x200d;ശങ്ങളാണുള്ളത്. &#8216;പാര്&#x200d;ട്ടിയെ സ്‌നേഹിക്കുന്ന നേതാക്കളെയാണ് പാര്&#x200d;ട്ടിക്ക് വേണ്ടത്, ആവശ്യങ്ങള്&#x200d;ക്ക് പാര്&#x200d;ട്ടിയെ ഉപയോഗിക്കുന്ന നേതാക്കളെയല്ല&#8217; എന്ന വരികള്&#x200d; നിലവിലെ നേതൃത്വത്തിന് നേരെയുള്ള ഒളിയമ്പായാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ, &#8216;അധികാര അഹങ്കാരത്തിന്റെ ആകാശത്ത് നിന്ന് ഇനിയൊന്ന് താഴെ ഇറങ്ങൂ&#8217; എന്ന ആഹ്വാനം പാര്&#x200d;ട്ടിക്കുള്ളിലെ വിഭാഗീയത എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നു. ഇത്തരം പ്രചരണങ്ങളില്&#x200d; നിന്ന് പിന്തിരിയണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് നേരത്തെ തന്നെ അണികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അവഗണിച്ചാണ് വീണ്ടും ബോര്&#x200d;ഡുകള്&#x200d; ഉയരുന്നത്. സമാനമായ രീതിയില്&#x200d; പയ്യന്നൂര്&#x200d; മേഖലയിലും പാര്&#x200d;ട്ടിക്ക് തലവേദനയുണ്ടാക്കുന്ന പോസ്റ്ററുകള്&#x200d; പതിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്&#x200d; പാര്&#x200d;ട്ടിയെ തോല്&#x200d;പ്പിക്കാന്&#x200d; കൂട്ടുനിന്ന &#8216;ഒറ്റുകാര്&#x200d;&#8217; എന്നാണ് പോസ്റ്ററില്&#x200d; നേതൃത്വത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഘടക കക്ഷികളും പിണറായിയെ വെറുതെ വിടുന്നില്ല. പിണറായി വിരുദ്ധത സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് യു.ഡി.എഫിന് അനുകൂലമായതെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ വിലയിരുത്തല്&#x200d;. വെള്ളാപ്പള്ളി നടേശനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം ന്യൂനപക്ഷങ്ങളെ അകറ്റി. ഒരു ഘട്ടത്തില്&#x200d;പോലും വെള്ളാപ്പള്ളി നടേശനെ വിമര്&#x200d;ശിക്കുന്ന സാഹചര്യം മുഖ്യമന്ത്രിയില്&#x200d; നിന്നുണ്ടായില്ല. കൂടാതെ വീട്ടില്&#x200d; പോയി ചോദിക്കൂ, ഡാഷ്‌മോന്&#x200d;, ചെറ്റത്തരം പരാമര്&#x200d;ശങ്ങള്&#x200d; തിരിച്ചടിച്ചെന്നും പാര്&#x200d;ട്ടിയിലെ എതിര്&#x200d; ശബ്ദങ്ങളെ അടിച്ചമര്&#x200d;ത്തിയത് തിരിച്ചടിക്ക് വഴിവെച്ചു എന്നും അവര്&#x200d; അഭിപ്രായപ്പെടുന്നു. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്നും സിപിഐയില്&#x200d; ആവശ്യം ഉയരുകയുണ്ടായി.</p>
<p>ഇതിനു പുറമെ മുതിര്&#x200d;ന്ന നേതാക്കളും പാര്&#x200d;ട്ടി സഹയാത്രികരുമെല്ലാം പിണറായിയുടെ അപ്രമാദിത്വവും എം.വി ഗോവിന്ദന്റെ കഴിവുകേടുമെല്ലാം തുറന്നടിച്ചുകൊണ്ടിരിക്കുകയാണ്. പാര്&#x200d;ട്ടിയോഗങ്ങളില്&#x200d; നിര്&#x200d;ഭയം വിമര്&#x200d;ശനം ഉന്നയിക്കാമെന്ന എം.വി ഗോവിന്ദന്റെ പരാമര്&#x200d;ശം പാര്&#x200d;ട്ടിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് മുന്&#x200d;കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി വ്യക്തമാക്കിയിരിക്കുന്നത്. തളിപ്പറമ്പിലെ പി.കെ ശ്യാമളയുടെ സ്ഥാനാര്&#x200d;ത്ഥിത്വത്തിന് ഒരു ന്യായീകരണവുമില്ലെന്നും അദ്ദേഹം തുറന്നടിക്കുകയുണ്ടായി. സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തിന് കാരണം പിണറായിയാണെന്നാണ് മുന്&#x200d; എം.പിയും ഇടതു സഹയാത്രികനുമായ സെബാസ്റ്റ്യന്&#x200d;പോള്&#x200d; അഭിപ്രായപ്പെട്ടിരിക്കുന്നത്. പാര്&#x200d;ട്ടിയും പാര്&#x200d;ട്ടി സെക്രട്ടറിയും പിണറായിയെ അഴിഞ്ഞാടാന്&#x200d; വിട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. തുടര്&#x200d;ഭരണം ആരെയും ഏകാധിപതിയാക്കും. പിണറായി വിജയന്&#x200d; ഇതിന് അപവാദമല്ലെന്നു മാത്രമല്ല, ഉദാഹരണം കൂടിയാണ് എന്നിങ്ങനെ അതിരൂക്ഷമായി മുന്നോട്ടുനീങ്ങുന്നതാണ് അദ്ദേഹത്തിന്റെ വിമര്&#x200d;ശനം. ഏതായാലും ഇക്കാലമത്രയും തുടര്&#x200d;ന്നുപോന്ന ഏകാധിപത്യത്തിനും സേഛാധിപത്യത്തിനും പിണറായി വിജയന്&#x200d; എണ്ണിയെണ്ണി മറുപടി പറയേണ്ടിവരുന്ന സാഹചര്യമാണ് സ്വന്തം പക്ഷത്തുനിന്നുപോലും ഉരുത്തിരിഞ്ഞുവരുന്നതെന്ന് ഈ പ്രതികരണങ്ങള്&#x200d; തെളിയിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-sweats-under-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തില്‍ യുഡിഎഫ് കുതിപ്പ്; 100-ത്തിലധികം സീറ്റുകളില്‍ ലീഡ് &#8211; അധികാരമാറ്റ സൂചന</title>
		<link>https://www.chandrikadaily.com/udf-surge-in-kerala-lead-in-over-100-seats-sign-of-devolution.html</link>
					<comments>https://www.chandrikadaily.com/udf-surge-in-kerala-lead-in-over-100-seats-sign-of-devolution.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Mon, 04 May 2026 05:51:27 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#ElectionResults]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[niyamasabaelection2026]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[vdsatheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380879</guid>

					<description><![CDATA[140 മണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ 71 സീറ്റുകളാണ് ആവശ്യമായത്. ]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യഘട്ട പ്രവണതകളില്&#x200d; കോണ്&#x200d;ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് വലിയ മുന്നേറ്റം കാഴ്ചവയ്ക്കുന്നു. 100-ത്തിലധികം സീറ്റുകളില്&#x200d; യുഡിഎഫ് ലീഡ് ചെയ്യുന്നുവെന്ന റിപ്പോര്&#x200d;ട്ടുകളാണ് പുറത്തുവരുന്നത്.<br />
ആദ്യഘട്ട കണക്കുകള്&#x200d; പ്രകാരം യുഡിഎഫ് വ്യക്തമായ മേല്&#x200d;ക്കൈ നേടുന്ന സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ഭരണകക്ഷിയായ എല്&#x200d;ഡിഎഫ് പിന്നിലായിരിക്കുമ്പോള്&#x200d;, സംസ്ഥാനത്ത് അധികാരമാറ്റത്തിനുള്ള സാധ്യത ശക്തമാകുന്നുവെന്നാണ് വിലയിരുത്തല്&#x200d;.</p>
<p>140 മണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്&#x200d; ഭൂരിപക്ഷം നേടാന്&#x200d; 71 സീറ്റുകളാണ് ആവശ്യമായത്. നിലവിലെ പ്രവണതകള്&#x200d; തുടരുകയാണെങ്കില്&#x200d; യുഡിഎഫ് സുതാര്യമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് മടങ്ങിയെത്താന്&#x200d; സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്&#x200d; പറയുന്നത്.</p>
<p>രാവിലെ 8 മണിക്ക് പോസ്റ്റല്&#x200d; വോട്ടുകളോടെ ആരംഭിച്ച വോട്ടെണ്ണലിന് പിന്നാലെ മണിക്കൂറുകള്&#x200d;ക്കകം തന്നെ യുഡിഎഫ് ലീഡ് ശക്തമാക്കി. വൈകുന്നേരത്തോടെ അന്തിമ ചിത്രം വ്യക്തമായേക്കും. കൂടുതല്&#x200d; റൗണ്ടുകള്&#x200d; പൂര്&#x200d;ത്തിയാകുന്നതോടെ കൃത്യമായ ഫലങ്ങള്&#x200d; വ്യക്തമാകും.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udf-surge-in-kerala-lead-in-over-100-seats-sign-of-devolution.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടെണ്ണല്‍ 140 കേന്ദ്രങ്ങളില്‍</title>
		<link>https://www.chandrikadaily.com/counting-of-votes-in-140-centers.html</link>
					<comments>https://www.chandrikadaily.com/counting-of-votes-in-140-centers.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Mon, 04 May 2026 02:17:13 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[#ElectionResults]]></category>
		<category><![CDATA[India]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[niyamasabaelection2026]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380875</guid>

					<description><![CDATA[ഇസിഐ നെറ്റ് മൊബൈല്‍ ആപ്പിലും results.eci.gov.in എന്ന വെബ്സൈറ്റിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം അപ്പപ്പോള്‍ അറിയാം]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്&#x200d; നടക്കുക. വോട്ടെണ്ണല്&#x200d; ജോലികള്&#x200d;ക്കായി 15,465 ഉദ്യോഗസ്ഥരെ കമ്മിഷന്&#x200d; നിയോഗിച്ചിട്ടുണ്ട്.</p>
<p>140 റിട്ടേണിങ് ഓഫിസര്&#x200d;മാര്&#x200d;, 1,340 അഡീഷണല്&#x200d; റിട്ടേണിങ് ഓഫിസര്&#x200d;മാര്&#x200d;, 4,208 മൈക്രോ ഒബ്സര്&#x200d;വര്&#x200d;മാര്&#x200d;, 4,208 വോട്ടെണ്ണല്&#x200d; സൂപ്പര്&#x200d;വൈസര്&#x200d;മാര്&#x200d;, 5,563 വോട്ടെണ്ണല്&#x200d; അസിസ്റ്റന്റുമാര്&#x200d; എന്നിവര്&#x200d; വോട്ടെണ്ണല്&#x200d; പ്രക്രിയയുടെ ഭാഗമാകും.<br />
ഫലമറിയാം, ഓണ്&#x200d;ലൈനിലും</p>
<p>ഇസിഐ നെറ്റ് മൊബൈല്&#x200d; ആപ്പിലും results.eci.gov.in എന്ന വെബ്സൈറ്റിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്&#x200d; ഫലം അപ്പപ്പോള്&#x200d; അറിയാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/counting-of-votes-in-140-centers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാത്തിരിപ്പിന് വിട, വിധി ഇന്നറിയാം</title>
		<link>https://www.chandrikadaily.com/goodbye-waiting-fate-is-known-today.html</link>
					<comments>https://www.chandrikadaily.com/goodbye-waiting-fate-is-known-today.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Mon, 04 May 2026 02:09:17 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#ElectionResults]]></category>
		<category><![CDATA[election2026]]></category>
		<category><![CDATA[India]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[niyamasabaelection2026]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380872</guid>

					<description><![CDATA[വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍
ആദ്യ ഫലസൂചന 9 മണിയോടെ]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്&#x200d; ആരംഭിക്കും. 9 മണിയോടെ തന്നെ ആദ്യ ഫലസൂചനകള്&#x200d; പുറത്തുവരും. 11 മണിയോടെ കേരളം ഭരിക്കുന്നത് ഏത് മുന്നണിയെന്ന് വ്യക്തമാകും.</p>
<p>വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തിന് ശേഷം പുറത്തുവരുന്ന ജനവിധിയെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ഉറ്റുനോക്കുന്നത്. 10 വര്&#x200d;ഷത്തെ ജനദ്രോഹ ഭരണത്തിന് എതിരായി വോട്ടര്&#x200d;മാര്&#x200d; വിധിയെഴുതിയെന്ന എക്‌സിറ്റ് പോള്&#x200d; ഫലങ്ങളേക്കാള്&#x200d; ഗ്രൗണ്ട് റിപ്പോര്&#x200d;ട്ടുകളിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. മിനിമം 80 മുതല്&#x200d; തരംഗമുണ്ടായാല്&#x200d; 100 വരെ സീറ്റുകളാണ് യു.ഡി.എഫ് നേതാക്കള്&#x200d; കണക്കുകൂട്ടുന്നത്. രാഹുല്&#x200d; ഗാന്ധി പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടിയോടുള്ള വിശ്വാസവും പിണറായി ഭരണം മാറിയേ തീരൂവെന്ന ജനങ്ങളുടെ ഇച്ഛാശക്തിയുമാണ് വോട്ടെടുപ്പില്&#x200d; പ്രതിഫലിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ കനത്ത വിജയത്തിന്റെ സ്വാഭാവിക തുടര്&#x200d;ച്ച നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; ഉണ്ടാകുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു.</p>
<p>മലപ്പുറം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, വയനാട് ജില്ലകളില്&#x200d; യു.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം നേരിയ മാര്&#x200d;ജിനിലെങ്കിലും ഭരണത്തുടര്&#x200d;ച്ചയുണ്ടാകുമെന്ന അവകാശവാദത്തിലാണ് സി.പി.എം. കഴിഞ്ഞ തവണ എക്‌സിറ്റ് പോളുകള്&#x200d; 80 പ്രവചിച്ച ശേഷം 99 സീറ്റുകള്&#x200d; കിട്ടിയതിനാല്&#x200d; ഇത്തവണ പ്രവചിക്കപ്പെട്ട 60 കടന്ന് വിജയസംഖ്യയിലെത്താന്&#x200d; സാധ്യതയുണ്ടെന്ന് സി.പി.എം നേതാക്കള്&#x200d; അവകാശപ്പെടുന്നു.</p>
<p>61 സീറ്റുകളില്&#x200d; ഉറച്ച വിജയമെന്നാണ് സി.പി.എം കണക്കുകൂട്ടി വെച്ചിരിക്കുന്നത്. ബാക്കി 30 സീറ്റുകളില്&#x200d; വിജയിക്കാന്&#x200d; വലിയ പ്രയാസമില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ കണക്ക്. ബലാബലം മത്സരം നടന്നയിടങ്ങളില്&#x200d; വിജയം തങ്ങള്&#x200d;ക്കൊപ്പമാകുമെന്നും 75 സീറ്റുവരെ നേടാമെന്നും അദ്ദേഹം പറയുന്നു. തൃശൂര്&#x200d;, പാലക്കാട്, തിരുവനന്തപുരം, കൊല്ലം, കണ്ണൂര്&#x200d;, ആലപ്പുഴ, കാസര്&#x200d;കോട് ജില്ലകള്&#x200d; കൂടെനില്&#x200d;ക്കുമെന്ന വിശ്വാസത്തിലാണ് എല്&#x200d;.ഡി.എഫ്. പരാജയപ്പെട്ടാല്&#x200d; ഒരു സംസ്ഥാനത്തു പോലും ഭരണമില്ലാത്തവരായി സി.പി.എം മാറുമെന്നതാണ് ശ്രദ്ധേയം.</p>
<p>എന്നാല്&#x200d; ഏറ്റവുമൊടുവില്&#x200d; പുറത്തുവന്ന എക്‌സിറ്റ് പോളില്&#x200d; സന്തോഷിച്ചിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. 14 സീറ്റുകള്&#x200d; വരെയാണ് അവര്&#x200d; എന്&#x200d;.ഡി.എക്ക് നല്&#x200d;കിയിരിക്കുന്നത്. അതിനാല്&#x200d; കേരളത്തില്&#x200d; ഇക്കുറി തൂക്കുമന്ത്രിസഭ ഉണ്ടായേക്കാമെന്ന് ബി.ജെ.പിയുടെ മുതിര്&#x200d;ന്ന നേതാക്കള്&#x200d; ആവര്&#x200d;ത്തിച്ച് പറയുന്നതും കേള്&#x200d;ക്കാം. നേമം, കഴക്കൂട്ടം, വട്ടിയൂര്&#x200d;ക്കാവ്, ചാത്തന്നൂര്&#x200d;, തിരുവല്ല, തൃശൂര്&#x200d;, പാലക്കാട്, മഞ്ചേശ്വരം എന്നീ സീറ്റുകളിലാണ് ബി.ജെ.പി വിജയം പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം 20 സീറ്റുകളില്&#x200d; രണ്ടാമതെത്തുമെന്നും എന്&#x200d;ഡിഎ നേതൃത്വം വിലയിരുത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്&#x200d; 12.52 ശതമാനം വോട്ട് നേടിയ ബി.ജെ.പി 15 മുതല്&#x200d; 16 ശതമാനം വോട്ടിലേക്ക് ഉയരുമെന്നും അത് നിര്&#x200d;ണായകമാകുമെന്നും അവര്&#x200d; അവകാശപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/goodbye-waiting-fate-is-known-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും, സ്ത്രീകള്‍ക്ക് KSRTC ബസുകളില്‍ സൗജന്യ യാത്ര; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി</title>
		<link>https://www.chandrikadaily.com/welfare-pension-to-be-increased-to-rs-3000-free-travel-in-ksrtc-buses-for-women-udf-released-manifesto.html</link>
					<comments>https://www.chandrikadaily.com/welfare-pension-to-be-increased-to-rs-3000-free-travel-in-ksrtc-buses-for-women-udf-released-manifesto.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Thu, 02 Apr 2026 06:00:35 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[niyamasabaelection2026]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380441</guid>

					<description><![CDATA[പുതിയ സാങ്കേതിക വിദ്യകളും ക്ഷേമ പദ്ധതികളും ഉപയോഗപ്പെടുത്തി ''പുതുയുഗ കേരളം'' സൃഷ്ടിക്കാനുള്ള ദിശയിലാണ് പ്രകടന പത്രിക രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും യുഡിഎഫ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: വരാനിരിക്കുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. വികസനവും സാമൂഹ്യ ക്ഷേമവും മുന്&#x200d;നിര്&#x200d;ത്തിയ വാഗ്ദാനങ്ങളാണ് പത്രികയില്&#x200d; ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്.</p>
<p>സ്ത്രീകള്&#x200d;ക്ക് കെഎസ്ആര്&#x200d;ടിസി ബസുകളില്&#x200d; സൗജന്യ യാത്ര, കോളേജ് വിദ്യാര്&#x200d;ത്ഥിനികള്&#x200d;ക്ക് പ്രതിമാസം 1000രൂപ ധനസഹായം, ക്ഷേമ പെന്&#x200d;ഷന്&#x200d; 3000രൂപ ആയി ഉയര്&#x200d;ത്തല്&#x200d; എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്&#x200d;. കൂടാതെ ഓരോ കുടുംബത്തിനും 25രൂപ ലക്ഷം വരെ ആരോഗ്യ ഇന്&#x200d;ഷുറന്&#x200d;സ് നല്&#x200d;കുന്ന പുതിയ ആരോഗ്യ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>യുവാക്കള്&#x200d;ക്ക് തൊഴില്&#x200d; സൃഷ്ടിക്കായി 5രൂപ ലക്ഷം വരെ പലിശരഹിത വായ്പ നല്&#x200d;കും, മുതിര്&#x200d;ന്ന പൗരന്മാരുടെ സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കും എന്നതും യുഡിഎഫ് ഉറപ്പ് നല്&#x200d;കി.</p>
<p>സംസ്ഥാനത്തിന്റെ സമഗ്ര വികസനവും സാധാരണക്കാരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്&#x200d; പരിഹരിക്കുന്നതുമാണ് ലക്ഷ്യമെന്ന് നേതാക്കള്&#x200d; വ്യക്തമാക്കി. പുതിയ സാങ്കേതിക വിദ്യകളും ക്ഷേമ പദ്ധതികളും ഉപയോഗപ്പെടുത്തി &#8221;പുതുയുഗ കേരളം&#8221; സൃഷ്ടിക്കാനുള്ള ദിശയിലാണ് പ്രകടന പത്രിക രൂപകല്&#x200d;പ്പന ചെയ്തിരിക്കുന്നതെന്നും യുഡിഎഫ് അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/welfare-pension-to-be-increased-to-rs-3000-free-travel-in-ksrtc-buses-for-women-udf-released-manifesto.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
