<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niyamasabhaelection2026 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/niyamasabhaelection2026/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 16 Mar 2026 04:58:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>niyamasabhaelection2026 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കേരളം തിരഞ്ഞെടുപ്പ് ഗോദയിലേക്ക്</title>
		<link>https://www.chandrikadaily.com/kerala-goes-to-the-polls.html</link>
					<comments>https://www.chandrikadaily.com/kerala-goes-to-the-polls.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Mon, 16 Mar 2026 04:58:57 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[niyamasabhaelection2026]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380105</guid>

					<description><![CDATA[ഇരുമുന്നണികള്‍ക്കും ഒരേ പോലെ നിര്‍ണായകമായ പോരാട്ടത്തില്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളവും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്. ഇരുമുന്നണികള്&#x200d;ക്കും ഒരേ പോലെ നിര്&#x200d;ണായകമായ പോരാട്ടത്തില്&#x200d; ഏറെ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും മുഖമുദ്രയായി മാറിയ ഇടതു സര്&#x200d;ക്കാറിനെതിരെയുള്ള അതിശക്തമായ ഭരണവിരുദ്ധവികാരവും സ്ഫടികസമാനം തെളിഞ്ഞുനില്&#x200d;ക്കുമ്പോള്&#x200d; പിണറായി ഭരണകൂടത്തെ താഴെയിറക്കാന്&#x200d; ജനംകാത്തുനില്&#x200d;ക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.</p>
<p>ലോകസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പലുമെല്ലാം പുറത്തെടുത്ത വികാരം വര്&#x200d;ധിത വീര്യത്തോടെയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; ജനം പ്രകടിപ്പിക്കുക. ശബരിമല സ്വര്&#x200d;ണക്കൊള്ള, ആരോഗ്യ രംഗത്തെ അരക്ഷിതാവസ്ഥ, ആഭ്യന്തര രംഗത്തിന്റെ തകര്&#x200d;ച്ച, അധികാരത്തുടര്&#x200d;ച്ചയുടെ ആലസ്യവും ധാര്&#x200d;ഷ്ട്യവും തുടങ്ങി അതിനുള്ള കാരണങ്ങള്&#x200d; നീണ്ടുനിവര്&#x200d;ന്നുനില്&#x200d;ക്കുകയാണ്. കഴിവുകേടുകള്&#x200d; മറച്ചുവെക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; നടത്തിക്കൊണ്ടിരിക്കുന്ന കോടികള്&#x200d; ചിലവഴിച്ചുകൊണ്ടുള്ള പി.ആര്&#x200d; വര്&#x200d;ക്കുകള്&#x200d; ധൂര്&#x200d;ത്തിന്റെ പര്യായമായി മാറുമ്പോള്&#x200d; ഫലത്തില്&#x200d; അതും ബൂമറങ്ങായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ്. ഏറ്റവുമൊടുവില്&#x200d; നടന്നിട്ടുള്ള തദ്ദേശ തിരഞ്ഞെടുപ്പില്&#x200d; സര്&#x200d;ക്കാറിന് അഭൂതപൂര്&#x200d;വമായ തിരച്ചടി സമ്മാനിച്ചതില്&#x200d; ഒന്നാമത്തെ ഘടകം ശബരിമലയിലെ സ്വര്&#x200d;ണക്കൊള്ളതന്നെയാണ്.</p>
<p>തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷവും സ്വര്&#x200d;ണമോഷ്ടാക്കാളെ സംരക്ഷിക്കാന്&#x200d; നടത്തിയിട്ടുള്ള നീക്കങ്ങളും മന്ത്രിസഭയിലെ ഉന്നതര്&#x200d;ക്ക് കുറ്റക്കാരുമായുള്ള ബാന്ധവുമെല്ലാം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്&#x200d; കൊടുംപാതകത്തിന്&#x200d; ആ മഹാഗര്&#x200d;ത്തത്തില്&#x200d;നിന്ന് സി.പി.എമ്മിനും സര്&#x200d;ക്കാറിനും ഒരിക്കലും കരകയറാനാകില്ലെന്നതാണ് ബോധ്യമാകുന്നത്. കേസില്&#x200d; സിപിഎമ്മിന്റെ മുന്&#x200d; ദേവസ്വം ബോര്&#x200d;ഡ് പ്രസിഡന്റുമാര്&#x200d; ഒന്നിനുപുറകെ ഭരണസമിത അംഗങ്ങള്&#x200d; ഘോഷയാത്രയായാണ് ജയിലിലേക്ക് പോയിരുന്നത്. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിയംഗം എ പത്മകുമാര്&#x200d; ഉള്&#x200d;പ്പെടെ അറസ്റ്റിലായതോടെ മറുപടി പറയാന്&#x200d; നേതൃത്വം നിര്&#x200d;ബന്ധിതമായെങ്കിലും പ്രതിരോധിക്കാന്&#x200d; പറഞ്ഞ വാദങ്ങളൊന്നും ജനത്തിന് മുഖവിലക്കെടുക്കാന്&#x200d; കഴിയുന്ന തരത്തിലുള്ളതായിരുന്നില്ല. അറസ്റ്റിലായ നേതാക്കള്&#x200d;ക്കെതിരേ നടപടിയെടുക്കാന്&#x200d; പോലും കഴിയാത്തത് ആ മഹാ അപരാഥത്തില്&#x200d; പാര്&#x200d;ട്ടിക്കുള്ള പങ്കിന്റെ വ്യക്തമായ തെളിവായിരുന്നു.</p>
<p>ശബരിമല വിഷയത്തില്&#x200d; പ്രതിസ്ഥാനത്തായ സര്&#x200d;ക്കാര്&#x200d; വിശ്വാസികളെ ഒപ്പം കൂട്ടാന്&#x200d; നടത്തിയ ആഗോള അയ്യപ്പസംഗമം വെളുക്കാന്&#x200d; തേച്ചത് പാണ്ടായി മാറ്റുകയായിരുന്നു. സര്&#x200d;ക്കാരിനെ വിവാദത്തിന്റെ ചുഴിയിലേക്കാണ് ആ നീക്കം തള്ളിവിട്ടത്. ആഗോള അയ്യപ്പസംഗമത്തിന്റെ ചെലവുകണക്കുകളില്&#x200d; അടിമുടി പിഴവുകളും ധൂര്&#x200d;ത്തും ഹൈക്കോടതിക്ക് നല്&#x200d;കിയ റിപ്പോര്&#x200d;ട്ടിലൂടെ പുറത്തുവന്നതാണ് തുടക്കം. ആരോപണങ്ങളും വാദപ്രതിവാദങ്ങളും നിറഞ്ഞതോടെ സര്&#x200d;ക്കാര്&#x200d; പ്രതിസന്ധിയിലുമായി.</p>
<p>ഒടുക്കം കണക്കുകള്&#x200d; നേരിട്ട് പരിശോധിക്കാന്&#x200d; ഹൈക്കോടതി എത്തിയതുവരെയായി കാര്യങ്ങള്&#x200d;. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാമ്പത്തിക ക്രമക്കേടുകള്&#x200d; നടന്നിട്ടുണ്ടോ എന്ന് കോടതിയുടെ നേരിട്ടുള്ള മേല്&#x200d;നോട്ടത്തില്&#x200d; പരിശോധിക്കാനാണ് ദേവസ്വം ബെഞ്ച് തീരുമാനിച്ചിരിക്കുന്നത്.</p>
<p>ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; നടത്തിയ ട്രിപ്പീസ് കളികളെല്ലാം അതേ നാണയത്തില്&#x200d; തിരിച്ചടിക്കുന്നതിനും കേരളം സാക്ഷിയാവുകയുണ്ടായി. അതില്&#x200d; പ്രധാനമായിരുന്ന നവകേരള സദസും അനുബന്ധവിവാദങ്ങളും. നവകേരള സദസിന്റെ പേരില്&#x200d; കോടികള്&#x200d; ചിലവഴിച്ചുകൊണ്ടുള്ള മന്ത്രിസഭയുടെ വിനോദ യാത്ര വെറും പ്രഹസനമായിത്തീര്&#x200d;ന്നപ്പോള്&#x200d; അതിന്റെ പേരില്&#x200d; സര്&#x200d;ക്കാര്&#x200d; ചിലവഴിച്ച കോടികളെ കുറിച്ചായിരുന്നു ജനംചര്&#x200d;ച്ചചെയ്തത്. സാധാരണക്കാര്&#x200d;ക്ക് ഒരുരൂപയുടെ ഗുണംപോലും ലഭിക്കാത്ത യാത്രയില്&#x200d; പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ച്ചപോലുള്ള പ്രഹസനങ്ങള്&#x200d;ക്കായിരുന്ന ജനംസാക്ഷ്യംവഹിച്ചത്. ഈ ധൂര്&#x200d;ത്ത് യാത്രക്കെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ പാര്&#x200d;ട്ടിക്കാര്&#x200d; നേരിട്ട രീതിയും മുഖ്യമന്ത്രിതന്നെ അക്രമികളെ ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്നതും സര്&#x200d;ക്കാറിന് കൂനിന്&#x200d;മേല്&#x200d; കുരുവായിത്തീരുകയായിരുന്നു.</p>
<p>ചികിത്സാ പിഴവിന്റെയും ഗുരുതരമായ ക്രമക്കേടുകളും കേന്ദ്രമായി ആരോഗ്യ മേഖലമാറിയപ്പോള്&#x200d; വകുപ്പ് മന്ത്രി സ്വീകരിച്ച സമീപനവും ഈ സര്&#x200d;ക്കാറിനുണ്ടാക്കിയ നാണക്കേട് പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. യൂത്ത്‌കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരുടെ പ്രതിഷേധത്തില്&#x200d; പരിക്കേറ്റെന്ന വ്യാജേന ആശുപത്രിയില്&#x200d; അഡ്മിറ്റാവുകയും തീവ്രപരിചരണ വിഭാഗത്തില്&#x200d;വരെ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും, പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്&#x200d; പുറത്തുവന്നപ്പോള്&#x200d; ഒരുപോറല്&#x200d;പോലുമേറ്റില്ലെന്ന് വ്യക്തമായതോടെ മന്ത്രിയും സര്&#x200d;ക്കാറും നാണക്കേടിന്റെ അങ്ങേയറ്റത്തേക്ക് പതിക്കുകയായിരുന്നു. എന്നാല്&#x200d; സര്&#x200d;ക്കാറിന്റെ വീഴ്ച്ചകളെ കൃത്യമായി തുറന്നുകാണിക്കുകയും ഭരണകൂടത്തോടുള്ള ജനങ്ങളുടെ പ്രതിഷേധം കൃത്യമായി നിയമസഭക്കകത്തും പുറത്തും പ്രകടിപ്പിക്കാനും കഴിഞ്ഞ പ്രതിപക്ഷത്തിനുള്ള ജനങ്ങളുടെ അംഗീകാരമായിരുന്നു രണ്ടാം പിണറായി സര്&#x200d;ക്കാറിന്റെ കാലത്തെ ജനവിധികളെല്ലാം.</p>
<p>ജനങ്ങളില്&#x200d; നിന്ന് തീര്&#x200d;ത്തും ഒറ്റപ്പെട്ടപ്പോള്&#x200d; വര്&#x200d;ഗീയ ധ്രുവീകരണത്തിനുള്ള വ്യാപകമായ ശ്രമങ്ങളും ഈ സര്&#x200d;ക്കാറിന്റെ കാലത്ത് ഒളിയും മറയുമില്ലാതെ നടന്നുകൊണ്ടിരിക്കുകയാണ്. വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വിഷഭീജങ്ങള്&#x200d; പരത്തുന്നവരെ ഒളിഞ്ഞുംതെളിഞ്ഞും താലോലിച്ചുകൊണ്ടിരിക്കുന്നത് ഏതുവിധേനയും അധികാരം നിലനിര്&#x200d;ത്തുക എന്ന ഒറ്റലക്ഷ്യത്തിലാണ്. എന്നാല്&#x200d; ജനാധിപത്യ കേരളം ഈ കുത്സിത ശ്രമങ്ങളെയെല്ലാം തിരിച്ചറിയുകയും ശക്തമായ മറുപടി നല്&#x200d;കാന്&#x200d; കാത്തിരിക്കുകയുമാണ്. അതിന്റെ സാക്ഷ്യപ്പെടുത്തലായിരിക്കും ഏപ്രില്&#x200d; 9 ലെ ജനവിധി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-goes-to-the-polls.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
